ചണ്ഡീഗഢ്: ദേശീയ സീനിയർ വനിതാ ടി20 ട്രോഫി പോരാട്ടത്തിൽ വിദർഭയ്ക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം. ക്യാപ്റ്റൻ സജന സജീവിൻ്റെയും എസ് ആശയുടെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കേരളത്തിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിദർഭ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒരു പന്ത് ബാക്കി നിൽക്കെ വിജയം സ്വന്തമാക്കി. ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. എഴ് റൺസെടുക്കുന്നതിനിടെ ഷാനി, ദൃശ്യ, നജ്ല എന്നിവരുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. നാലാം വിക്കറ്റിൽ സജനയും ആശയും ചേർന്നുള്ള 110 റൺസിൻ്റെ കൂട്ടുകെട്ടാണ് കേരളത്തിന് വിജയമൊരുക്കിയത്. 90ാം മിനിറ്റിൽ ഗോൾ... 10 പേരായി ചുരുങ്ങിയിട്ടും ഇന്ത്യ പൊരുതി; സിംഗപ്പൂരിനെ സമനിലയിൽ തളച്ചു ആശ 52 പന്തുകളിൽ നിന്ന് ഏഴ് ഫോറും ഒരു സിക്സുമടക്കം 61 റൺസെടുത്തു. സജന 52 പന്തുകളിൽ നിന്ന് എട്ട് ഫോറും ഒരു സിക്സും അടക്കം 57 റൺസുമായി പുറത്താകാതെ നിന്നു. 19.5 ഓവറിൽ കേരളം ലക്ഷ്യത്തിലെത്തി. വിദർഭയ്ക്ക് വേണ്ടി കെ ആർ സൻസദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിദർഭയ്ക്ക് സ്കോർ 17ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ റിദ്ദിയും, മോനയും ചേർന്ന് 30 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും അടുത്തടുത്ത ഇടവേളകളിൽ മടങ്ങിയതോടെ ഒത്തു ചേർന്ന ബി എസ് ഫുൽമാലി, എൽ എം ഇനാംദാർ എന്നിവർ ചേർന്നുള്ള കൂട്ടുകെട്ടാണ് വിദർഭയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഫുൽമാലി 46 റൺസും ഇനാംദാർ 23 റൺസും നേടി. കേരളത്തിന് വേണ്ടി ഷാനി ടി, എസ് ആശ, സലോനി ഡങ്കോരെ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചരിത്രമെഴുതി സ്മൃതി മന്ധാന; വനിതാ ഏകദിനത്തിലെ 28 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്തു Kerala women's cricket team: Asha S marked her return to Kerala cricket with a player-of-the-match performance in a 6-wicket win over Vidarbha
90ാം മിനിറ്റിൽ ഗോൾ... 10 പേരായി ചുരുങ്ങിയിട്ടും ഇന്ത്യ പൊരുതി; സിംഗപ്പൂരിനെ സമനിലയിൽ തളച്ചു
സിംഗപ്പൂർ: ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം സമനില പൊരുതി നേടി. സിംഗപ്പൂരിനെതിരായ പോരാട്ടത്തിൽ ഇന്ത്യ 1-1നാണ് സമനില സ്വന്തമാക്കിയത്. പത്ത് പേരായി ചുരുങ്ങിയിട്ടും ഇന്ത്യ പൊരുതി നിന്നു. മത്സരത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കരുത്തൻ സന്ദേശൻ ജിങ്കാൻ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. പൊരുതി സമനില പിടിച്ചെങ്കിലും ഏഷ്യാ കപ്പ് യോഗ്യത നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് മത്സര ഫലം തിരിച്ചടിയാണ്. സിംഗപ്പൂർ ദേശീയ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറിയത്. ആദ്യ പകുതിയിൽ സിംഗപ്പൂരിന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. ഇന്ത്യൻ ബോക്സിലേക്ക് നിരവധി തവണയാണ് സിംഗപ്പൂർ താരങ്ങൾ ഇരച്ചെത്തി. പ്രതിരോധം കടുകട്ടിയാക്കി ഇന്ത്യ അതെല്ലാം തടഞ്ഞു. ആദ്യ പകുതിയിൽ തന്നെ മുന്നിലെത്താനുള്ള അവസരം ഇന്ത്യക്കു ലഭിച്ചെങ്കിലും അതു മുതലാക്കാനായില്ല. തുടർ ആക്രമണങ്ങൾക്ക് പക്ഷേ സിംഗപ്പൂർ ഇടവേളയിട്ടില്ല. വിങ്ങുകളിലൂടെ അവർ ഇരച്ചെത്തുന്നത് തുടർന്നു. അതിന്റെ ഫലം ആദ്യ പകുതിക്കു പിരിയും മുൻപ് അവർക്ക് ഗോളായി കിട്ടുകയും ചെയ്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഇഖ്സാൻ ഫാൻഡി സിംഗപ്പൂരിനെ മുന്നിലെത്തിച്ചു. 8ാം സ്ഥാനത്തെത്തി 77 പന്തില്‍ 94 റണ്‍സ്, റിച്ചയുടെ 'പവര്‍ ഹിറ്റിങ്'; തിരിച്ചു കയറി ഇന്ത്യ രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ തന്നെ സന്ദേശ് ജിങ്കാൻ ചുവപ്പ് കാർഡ് വാങ്ങി പുറത്തായത് ഇന്ത്യക്ക് കനത്ത അടിയായി. രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെയാണ് ജിങ്കാൻ പുറത്തായത്. ഇതോടെ പരിശീലകൻ ഖാലിദ് ജമാൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തി. ഗോൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ രണ്ടാം പകുതിയിൽ ഇന്ത്യ കടുപ്പിച്ചെങ്കിലും ലക്ഷ്യം മാത്രം കണ്ടില്ല. ഒടുവിൽ റഹിം അലിയാണ് ഇന്ത്യ കാത്തിരുന്ന ഗോൾ വലയിലിട്ടത്. സമനില പിടിച്ചതോടെ ഇന്ത്യ പ്രതിരോധം കടുപ്പിച്ചതോടെ സിംഗപ്പൂരിനു പിന്നീട് ഒന്നും ചെയ്യാനായില്ല. ബംഗ്ലാദേശിനോടും ഇന്ത്യ സമനില വഴങ്ങിയിരുന്നു. മറ്റൊരു മത്സരത്തിൽ ഹോങ്കോങിനോടു ഇന്ത്യ തോൽവിയും വഴങ്ങി. 3 മത്സരങ്ങളിൽ രണ്ട് സമനിലയും ഒരു തോൽവിയും സഹിതം ഇന്ത്യ 2 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 5 പോയിന്റുമായി സിംഗപ്പൂർ ഒന്നാം സ്ഥാനത്തും. ചരിത്രമെഴുതി സ്മൃതി മന്ധാന; വനിതാ ഏകദിനത്തിലെ 28 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്തു India vs Singapore: India snatched a vital point in dramatic fashion as they held Singapore to a 1-1 draw in an intense AFC Asian Cup qualifier clash.
8ാം സ്ഥാനത്തെത്തി 77 പന്തില്‍ 94 റണ്‍സ്, റിച്ചയുടെ 'പവര്‍ ഹിറ്റിങ്'; തിരിച്ചു കയറി ഇന്ത്യ
വിശാഖപട്ടണം: വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പൊരുതാവുന്ന ടോട്ടലുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 251 റണ്‍സില്‍ എല്ലാവരും പുറത്തായി. ഒരു ഘട്ടത്തില്‍ 102 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇന്ത്യയെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷാണ് അവിശ്വസനീയമാം വിധം കൈപിടിച്ചുയര്‍ത്തിയത്. എട്ടാം സ്ഥാനത്ത് ബാറ്റിങിനെത്തിയ റിച്ച 77 പന്തുകള്‍ നേരിട്ട് 11 ഫോറും 4 സിക്സും സഹിതം 94 റണ്‍സുമായി പൊരുതി നിന്നു. അര്‍ഹിച്ച കന്നി ഏകദിന സെഞ്ച്വറിക്ക് 6 റണ്‍സ് അകലെ റിച്ച വീണത് മാത്രം നിരാശയായി. 9ാം വിക്കറ്റില്‍ സ്നേഹ് റാണയുമായി ചേര്‍ന്നു റിച്ച 80 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയത് നിര്‍ണായകമായി. സ്നേഹ് റാണ 24 പന്തില്‍ 6 ഫോറുകള്‍ സഹിതം 33 റണ്‍സുമായി മടങ്ങി. ചരിത്രമെഴുതി സ്മൃതി മന്ധാന; വനിതാ ഏകദിനത്തിലെ 28 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്തു ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമിട്ട ശേഷമാണ് ഇന്ത്യ പിന്നീട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. പിന്നീടാണ് റിച്ചയുടെ നേതൃത്വത്തിലുള്ള തിരിച്ചടി. ഓപ്പണര്‍ പ്രതിക റാവല്‍- സ്മൃതി മന്ധാന സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും പുറത്തായ ശേഷം ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടു. പ്രതിക 37 റണ്‍സുമായും സ്മൃതി 23 റണ്‍സുമായും മടങ്ങി. ഹര്‍ലീന്‍ ഡിയോള്‍ 13 റണ്‍സുമായും പുറത്തായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (9), ജെമിമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (4) എന്നിവരാണ് ഔട്ടായ മറ്റ് താരങ്ങള്‍. അമന്‍ജോത് കൗര്‍ 13 റണ്‍സെടുത്തു. 'ഈ മൂന്ന് ടീമുകള്‍ മാത്രം മതിയോ?', ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ആശങ്കപ്പെടുത്തുന്നു; മുന്നറിയിപ്പുമായി കെയ്ന്‍ വില്യംസണ് സ്കോര്‍ 55 ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 47 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോഴേക്കും 5 വിക്കറ്റുകള്‍ കൂടി നഷ്ടമായി. ക്ലോ ട്ര്യോൺ 3 വിക്കറ്റുകള്‍ വീഴ്ത്തി. നോന്‍കുലുലേകോ മ്ലാബ, മരിസാനെ കാപ്, നദിനെ ഡി ക്ലാര്‍ക്ക് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. തുമി സെഖുഖുനെ ഒരു വിക്കറ്റെടുത്തു. India have been bowled out for 251 in 49.5 overs in Vizag after Richa Ghosh played a stupendous knock.
ചരിത്രമെഴുതി സ്മൃതി മന്ധാന; വനിതാ ഏകദിനത്തിലെ 28 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്തു
വിശാഖപട്ടണം: വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ധാന . 28 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്താണ് സ്മൃതി പുതിയ നാഴികക്കല്ല് താണ്ടിയത്. വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി സ്മൃതി മാറി. ഇതിഹാസ ഓസ്ട്രേലിയന്‍ താരവും മുന്‍ ക്യാപ്റ്റനുമായിരുന്ന മെലിന്‍ഡ ക്ലാര്‍ക്കിന്റെ റെക്കോര്‍ഡാണ് സ്മൃതി പഴങ്കഥയാക്കിയത്. 47 റണ്‍സിനിടെ വീണത് 6 വിക്കറ്റുകള്‍; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തിലാണ് സ്മൃതിയുടെ നേട്ടം. 17 ഇന്നിങ്സുകളില്‍ നിന്നായി സ്മൃതി 2025 കലണ്ടര്‍ വര്‍ഷം അടിച്ചുകൂട്ടിയത് 982 റണ്‍സ്. 1997ല്‍ മെലിന്‍ഡ സ്ഥാപിച്ച 970 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തം പേരിലേക്ക് മാറ്റിയത്. 57.76 റണ്‍സ് ശരാശരിയില്‍ 112.22 സ്ട്രൈക്ക് റേറ്റിലുമാണ് നേട്ടം. 4 സെഞ്ച്വറികളും 3 അര്‍ധ സെഞ്ച്വറികളുമാണ് താരം ഇക്കാലയളവില്‍ അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച രീതിയില്‍ തുടങ്ങിയ സ്മൃതിക്കു പക്ഷേ വലിയ സ്കോറിലെത്താന്‍ സാധിച്ചില്ല. താരം 23 റണ്‍സുമായി മടങ്ങി. 'ഈ മൂന്ന് ടീമുകള്‍ മാത്രം മതിയോ?', ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ആശങ്കപ്പെടുത്തുന്നു; മുന്നറിയിപ്പുമായി കെയ്ന്‍ വില്യംസണ് Smriti Mandhana broke the 28-year-old record held by the legendary Belinda Clark during the Women's World Cup 25 fixture against South Africa.
47 റണ്‍സിനിടെ വീണത് 6 വിക്കറ്റുകള്‍; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച
വിശാഖപട്ടണം: വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ ബൗളിങ് തിരഞ്ഞെടുത്തു. മികച്ച തുടക്കമിട്ട ശേഷമാണ് ഇന്ത്യ തകര്‍ന്നത്. ഓപ്പണര്‍ പ്രതിക റാവല്‍- സ്മൃതി മന്ധാന സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും പുറത്തായ ശേഷം ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടു. 30 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ്. അമന്‍ജോത് കൗര്‍, റിച്ച ഘോഷ് എന്നിവരാണ് നിലവില്‍ ക്രീസില്‍. പ്രതിക 37 റണ്‍സുമായും സ്മൃതി 23 റണ്‍സുമായും മടങ്ങി. ഹര്‍ലീന്‍ ഡിയോള്‍ 13 റണ്‍സുമായും പുറത്തായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (9), ജെമിമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (4) എന്നിവരാണ് ഔട്ടായ മറ്റ് താരങ്ങള്‍. 'ഈ മൂന്ന് ടീമുകള്‍ മാത്രം മതിയോ?', ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ആശങ്കപ്പെടുത്തുന്നു; മുന്നറിയിപ്പുമായി കെയ്ന്‍ വില്യംസണ് സ്കോര്‍ 55 ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 47 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോഴേക്കും 5 വിക്കറ്റുകള്‍ കൂടി ഇന്ത്യക്കു നഷ്ടമായി. നോന്കുലേകോ മ്ലാബ, ക്ലോ േ്രട്യാണ്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മരിസാനെ കാപ്, തുമി സെഖുഖുനെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. വനിതാ ലോകകപ്പിൽ പാകിസ്ഥാന് വീണ്ടും തോൽവി; ഓസ്ട്രേലിയയ്ക്ക് മിന്നും ജയം, മൂണിക്ക് സെഞ്ച്വറി ICC Women's World Cup 2025: India have lost six wickets as South Africa make them struggle in Vizag.
വെല്ലിംഗ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ്. ടെസ്റ്റ് ക്രിക്കറ്റ് നിലനില്ക്കണമെങ്കില് ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നി മൂന്ന് ടീമുകള്‍ പരസ്പരം കളിക്കുന്നതിന് അപ്പുറത്തേയ്ക്ക് പോകണമെന്ന് കെയ്ന്‍ വില്യംസണ് പറഞ്ഞു. ഈ മൂന്ന് ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ ആവേശകരമായ ഒരു കാഴ്ച നല്‍കുന്നുണ്ടെങ്കിലും അത് ഫോര്‍മാറ്റിന്റെ വളര്‍ച്ചയെ സഹായിക്കുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. 'മൂന്ന് ടീമുകള്‍ മാത്രമേ ടെസ്റ്റ് ഫോര്‍മാറ്റ് കളിക്കുന്നുള്ളൂവെങ്കില്‍ അത് നിലനില്ക്കാന് പാടുപെടും. ആ പരമ്പരകള്‍ കാണുന്നത് നമ്മള് ആസ്വദിക്കുന്നുണ്ടെങ്കിലും അവ ടെസ്റ്റ് ക്രിക്കറ്റിന്റെ വളര്‍ച്ചയെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നില്ല. ഇത് ഒരു വലിയ വെല്ലുവിളിയാണ്. ടെസ്റ്റ് ക്രിക്കറ്റ് വലിയ വെല്ലുവിളി നേരിടുന്ന പല രാജ്യങ്ങളിലും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്'- സിയറ്റ് ക്രിക്കറ്റ് അവാര്‍ഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വില്യംസണ്. ഈ വര്‍ഷം ആദ്യം, ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡുകളുമായി സഹകരിച്ച്, ഈ മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ പരമ്പരകള്‍ സാധ്യമാക്കുന്നതിനായി ടു ടയര്‍ ടെസ്റ്റ് സംവിധാനത്തിന്റെ സാധ്യതകള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പരിശോധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടു ടയര്‍ ടെസ്റ്റ് ക്രിക്കറ്റ് സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പകരം കളിക്കുന്ന എല്ലാ രാജ്യങ്ങളും ഒത്തുചേര്‍ന്ന് ഒരു പരിഹാരം കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വനിതാ ലോകകപ്പില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ; വിജയക്കുതിപ്പ് തുടരാന്‍ ഹര്മന് പ്രീതും സംഘവും 'രണ്ടാം നിരയിലെ ടീമുകള്‍ക്ക് എങ്ങനെ മെച്ചപ്പെടാനും ഉയര്‍ന്ന ഡിവിഷനിലേക്ക് ഉയരാനും കഴിയും എന്നതാണ് ടു ടയര്‍ സംവിധാനത്തെക്കുറിച്ചുള്ള ആശങ്ക. കളിക്കുന്ന എല്ലാ രാജ്യങ്ങളും ടെസ്റ്റ് ഫോര്‍മാറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതോടൊപ്പം അതിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് അധിക വിഭവങ്ങളും ആവശ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിനെ ഏറെ പിന്തുണയ്ക്കുന്ന ഒരാള്‍ എന്ന നിലയില്‍, അത് വളരുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ''-അദ്ദേഹം പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നി രാജ്യങ്ങള്‍ക്ക് അപ്പുറമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രായോഗികതയെ ചോദ്യം ചെയ്തിരുന്നു. വനിതാ ലോകകപ്പിൽ പാകിസ്ഥാന് വീണ്ടും തോൽവി; ഓസ്ട്രേലിയയ്ക്ക് മിന്നും ജയം, മൂണിക്ക് സെഞ്ച്വറി Star New Zealand cricketer raises concern for Test cricket, says, ‘If only three teams…’
വനിതാ ലോകകപ്പിൽ പാകിസ്ഥാന് വീണ്ടും തോൽവി; ഓസ്ട്രേലിയയ്ക്ക് മിന്നും ജയം, മൂണിക്ക് സെഞ്ച്വറി
കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് വിജയം. പാകിസ്ഥാനെ 107 റൺസിനാണ് ഓസീസ് വനിതകൾ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 222 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത പാകിസ്ഥാൻ 114 റണ്‍സിന് ഓള്‍ഔട്ടായി. 35 റൺസെടുത്ത സിദ്ര അമീൻ മാത്രമാണ് പാകിസ്ഥാനായി അൽപ്പമെങ്കിലും ചെറുത്തു നിന്നത്. 'ഓസ്ട്രേലിയന്‍ ടീം വിടണം, ലീഗ് മത്സരങ്ങള്‍ കളിക്കണം'; 58 കോടിയുടെ ഓഫര്‍ തള്ളി കമ്മിന്‍സും ഹെഡും വിജയം തേടി ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 31 റണ്‍സിനിടെ അഞ്ചു വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റന്‍ ഫാത്തിമ സന 11 റണ്‍സെടുത്ത് പുറത്തായി. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും സിദ്ര ആമിന് ചെറുത്തു നിന്നതാണ് പാകിസ്ഥാനെ വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്. ഓസ്ട്രേലിയയ്ക്കായി കിം ഗാര്‍ത്ത് മൂന്നുവിക്കറ്റെടുത്തു. 'ഒമ്പതാം നമ്പറില്‍ ഇറങ്ങാനും തയ്യാര്‍, വേണമെങ്കില്‍ സ്പിന്നും എറിയാം' ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നിശ്ചിത അമ്പത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണെടുത്തത്. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. ബെത്ത് മൂണിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഓസീസ് സ്കോര്‍ 200-കടത്തിയത്. ഓസ്ട്രേലിയയ്ക്കായി ബെത്ത് മൂണി സെഞ്ച്വറിയോടെ തിളങ്ങി. മൂണി 114 പന്തില്‍ നിന്ന് 109 റണ്‍സെടുത്ത് പുറത്തായി. അലാന 49 പന്തില്‍ നിന്ന് 51 റണ്‍സെടുത്തു. Australia beat Pakistan in ICC Women's ODI World Cup 2025 Match
'ഓസ്ട്രേലിയന്‍ ടീം വിടണം, ലീഗ് മത്സരങ്ങള്‍ കളിക്കണം'; 58 കോടിയുടെ ഓഫര്‍ തള്ളി കമ്മിന്‍സും ഹെഡും
ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ ദേശീയ ടീം വിട്ട് രാജ്യന്തര ലീഗുകളില്‍ മാത്രം കളിക്കണമെന്ന ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ഓഫര്‍ തള്ളി പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും. പ്രതിവര്‍ഷം 58.2 കോടിയോളം (10 മില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍) ലഭിക്കുമായിരുന്ന ഓഫറാണ് ഇരുവരും വേണ്ടെന്നുവെച്ചത്. സിഡ്നി മോണിങ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ലോകത്തെ വിവിധ ടി20 ലീഗുകളില്‍ ഓഹരികളുണ്ട്, അതില്‍ ദക്ഷിണാഫ്രിക്കയുടെ സാറ്റ്20, കരീബിയന്‍ പ്രീമിയര്‍ ലീഗ്, അമേരിക്കയുടെ മേജര്‍ ലീഗ് ക്രിക്കറ്റ്, യുഎയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ലീഗ് ടി20 എന്നിവയാണിവ. മെസിക്ക് മുമ്പേ റൊണാള്‍ഡോ എത്തും, ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷ നല്കി, പ്രതീക്ഷ കോടിക്കണക്കിന് രൂപ ലഭിക്കുമായിരുന്ന അവസരം വേണ്ടെന്നുവെച്ചാണ് ഇരുവരും ദേശീയ ടീമിനുള്ള പ്രാധാന്യം കാണിക്കുന്നത്. വിവിധ ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഇരുവര്‍ക്കും വമ്പന്‍ തുക വാഗ്ദാനം ചെയ്തത്. അനൗപചാരികമായാണ് ഫ്രാഞ്ചൈസി ഇരുവരെയും സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. 'ഒമ്പതാം നമ്പറില്‍ ഇറങ്ങാനും തയ്യാര്‍, വേണമെങ്കില്‍ സ്പിന്നും എറിയാം' കഴിഞ്ഞ വര്‍ഷത്തെ മെഗാ താരലേലത്തിനു മുമ്പ് ഓസ്ട്രേലിയന്‍ ക്യാപ്റ്റനായ കമ്മിന്‍സിനെ 18 കോടി രൂപയ്ക്കാണ് ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയത്. 2024ലെ താരലേലത്തില്‍ 20.5 കോടിക്കാണ് ഹൈദരാബാദ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. നിലവില്‍ പ്രതിവര്‍ഷം 8.74 കോടി രൂപയാണ് കമ്മിന്‍സിന് ഓസീസ് താരമെന്ന നിലയില്‍ ലഭിക്കുന്നത്. ട്രാവിസ് ഹെഡിനെ 2024 താരലേലത്തില്‍ 6.8 കോടിക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. എന്നാല്‍ താരത്തിന്റെ പ്രകടനം മികച്ചതായതോടെ 2025ല്‍ 14 കോടിക്കാണ് ഹൈദരാബാദ് ഹെഡിനെ ടീമില്‍ നിലനിര്‍ത്തിയത്. ഓസ്ട്രേലിയക്കായി കളിച്ചാല്‍ ലഭിക്കുന്നതിന്റെ രണ്ട് ഇരട്ടിയിലധികം തുകയാണ് ഇരുവര്‍ക്കും ഐപിഎല്‍ ഫ്രാഞ്ചൈസി ഓഫര്‍ വെച്ചത്. IPL Franchise Lures Pat Cummins, Travis Head With $10M Offer To Quit Australian Cricket For Global T20s
'ഒമ്പതാം നമ്പറില്‍ ഇറങ്ങാനും തയ്യാര്‍, വേണമെങ്കില്‍ സ്പിന്നും എറിയാം'
മുംബൈ: ഏഷ്യാ കപ്പിലെ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ സംബന്ധിച്ച് വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ടി20യില്‍ ശുഭ്മാന്‍ ഗില്ലിനായി ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടി വന്ന സഞ്ജുവില്‍ നിന്ന് വലിയ പ്രകടനങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ മധ്യനിരയില്‍ ഇറങ്ങാനും തനിക്ക് കഴിയുമെന്ന് സഞ്ജു തെളിയിച്ചു. ഏഷ്യകപ്പില് നാല് ഇന്നിങ്സുകളില്‍ നിന്ന് ഒരു അര്‍ധശതകം ഉള്‍പ്പെടെ 132 റണ്‍സാണ് സഞ്ജു നേടിയത്. സഞ്ജുവിനെ പുറത്തിരുത്തി ജിതേഷ് ശര്‍മ്മയ്ക്ക് അവസരം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പിന്തുണയാണ് സഞ്ജുവിന് നേട്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തന്റെ ബാറ്റിങ് ഓര്‍ഡറിനെ കുറിച്ച് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് സഞ്ജു. ഇന്ത്യയ്ക്ക് വേണ്ടി ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനും ലഫ്റ്റ് ആം സ്പിന്‍ എറിയാനും മടിയില്ലെന്നാണ് സഞ്ജുവിന്റെ പ്രതികരണം. ഇരട്ടസെഞ്ച്വറിക്കരികെ പുറത്തായി, മുംബൈ താരങ്ങള്‍ക്ക് നേരെ ബാറ്റുവീശി പ്രകോപനം, പൃഥ്വി ഷാ വീണ്ടും വിവാദത്തില്‍ 'ഇന്ത്യന്‍ ജഴ്സി അണിയുമ്പോള്‍ ഒന്നിനോടും നോ എന്ന് പറയാനാവില്ല. ഈ ജഴ്സി അണിയാന്‍, ആ ഡ്രസിങ് റൂമില്‍ പ്രവേശിക്കാന്‍ ഞാന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്തിനായി കളിക്കുന്നതില്‍ അഭിമാനമുണ്ട്. ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനും ലെഫ്റ്റ് ആം സ്പിന്‍ എറിയാനും ആവശ്യപ്പെട്ടാല്‍, സന്തോഷത്തോടെ അതും ഞാന്‍ ചെയ്യും. രാജ്യത്തിന് വേണ്ടി എന്ത് ചെയ്താലും എനിക്ക് പ്രശ്നമില്ല.' 2024 വര്‍ഷത്തെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു പറഞ്ഞു. ടി20 ഫോര്‍മാറ്റിലെ 2024 കലണ്ടര്‍ വര്‍ഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മെസിക്ക് മുമ്പേ റൊണാള്‍ഡോ എത്തും, ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷ നല്കി, പ്രതീക്ഷ അതേസമയം ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം നേടിയിട്ടുണ്ട്. എന്നാല്‍ പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ടി20 ലോകകപ്പിനുള്ള ഒരുക്കമായാണ് ഓസീസിനെതിരായ പരമ്പരയെ കാണുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലും നടക്കുന്ന ലോകകപ്പിന് തയ്യാറെടുക്കാന്‍ ജിതേഷ് ശര്‍മയ്ക്കും അവസരങ്ങള്‍ നല്‍കിയേക്കുമെന്നാണ് വിവരം. Sanju Samson Breaks Silence, 'Will Bat At 9 If Required'
മെസിക്ക് മുമ്പേ റൊണാള്‍ഡോ എത്തും, ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷ നല്കി, പ്രതീക്ഷ
പനജി: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയില്‍ പന്തുതട്ടുമെന്ന് പ്രതീക്ഷ. എഎഫ്സി ചാംപ്യന്‍സ് ലീഗ് (രണ്ട്) ഗ്രൂപ്പ് മത്സരത്തില്‍ എഫ്സി ഗോവയെ നേരിടുന്ന സൗദി ക്ലബ് അല്‍ നസ്റിന്റെ ടീം പട്ടികയില്‍ ക്രിസ്റ്റ്യാനോയെ ഉള്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. താരം ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ഗോവ ടീമും ക്രിസ്റ്റ്യാനോ കളിക്കാനെത്തുമെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. ഈമാസം 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന എഎഫ്സി ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ അല്‍ നസ്ര് എഫ് സി ഗോവയെ നേരിടും. നേരത്തേ, റൊണാള്‍ഡോ ഈ മത്സരത്തിനായി ഇന്ത്യയിലേക്ക് വരില്ല എന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ റൊണാള്‍ഡോ തീരുമാനം മാറ്റിയെന്നും ഇന്ത്യയിലേക്ക് വരാനായി വിസയ്ക്ക് അപേക്ഷ നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് ഡിയില്‍ ഇറാഖ് ടീം അല്‍ സവ്റയ്ക്കും താജിക് ക്ലബ് ഇസ്തിക്കോളിനും എതിരായ അല്‍ നസ്റിന്റെ മത്സരങ്ങളില്‍ താരം ഇല്ലായിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ ഇന്ത്യയിലും കളിക്കാനെത്തില്ലെന്ന ആശങ്കയുണ്ടായിരുന്നു. ഇരട്ടസെഞ്ച്വറിക്കരികെ പുറത്തായി, മുംബൈ താരങ്ങള്‍ക്ക് നേരെ ബാറ്റുവീശി പ്രകോപനം, പൃഥ്വി ഷാ വീണ്ടും വിവാദത്തില്‍ റൊണാള്‍ഡോ കളിക്കാന്‍ എത്തുമെന്ന് തന്നെയാണ് എഫ് സി ഗോവയുടെ സിഇഒ രവി പുസ്കറാണ് വ്യക്തമാക്കിയത്. റൊണാള്‍ഡോ വരുന്നതിനാല്‍ മല്‍സരത്തിന് കൂടുതല്‍ സുരക്ഷാ ആവശ്യമാണെന്ന് എഫ് സി ഗോവ മാനേജ്മെന്റ് പൊലിസിനോട് ആവശ്യപ്പെട്ടു. എഎഫ്സി ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ എഫ് സി ഇസ്റ്റിക്ലോളിനും ഇറാഖി ക്ലബ്ബായ അല്‍ സവാരക്കുമെതിരായ അല്‍ നസ്റിന്റെ ആദ്യ രണ്ട് മല്‍സരങ്ങളിലും പകരക്കാരുടെ ബെഞ്ചില്‍ റൊണാള്‍ഡോ ഉണ്ടായിരുന്നില്ല. എന്നാല്‍ എഫ് സി ഗോവക്കെതിരായ മല്‍സരത്തില്‍ റൊണാള്‍ഡോ തന്നെ അല്‍ നസ്റിനെ നയിക്കുമെന്നാണ് സൂചനകള്‍. റൊണാള്‍ഡോയ്ക്കൊപ്പം സാദിയോ മാനേ, യാവോ ഫെലിക്സ്, കിംഗ്സ്ലി കോമാന് തുടങ്ങി വമ്പന്‍ താരങ്ങളും അല്‍ നസര്‍ നിരയിലുണ്ടാവും. ടി20യില്‍ 'ആറാടുമ്പോഴും' അഭിഷേകിന് ടെസ്റ്റ് കളിക്കാന്‍ ആഗ്രഹം, കൈയടിച്ച് ലാറ Cristiano Ronaldo has applied for an Indian visa, fueling hopes he will play for Al Nassr against FC Goa in the AFC Champions League in India.
മുംബൈ: രഞ്ജി ട്രോഫി സീസണിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ മൈതാനത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പൃഥ്വി ഷാ വീണ്ടും വിവാദത്തില്‍. മുംബൈ മഹാരാഷ്ട്ര സന്നാഹ മത്സരത്തിനിടെയായിരുന്നു സംഭവം. സന്നാഹ മത്സരത്തില്‍ മുംബൈക്കെതിരേ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഷാ പുറത്തെടുത്തത്. 220 പന്തില്‍ 181 റണ്‍സെടുത്ത ഷാ ഒടുവില്‍ സര്‍ഫറാസ് ഖാന്റെ സഹോദരന് മുഷീര്‍ ഖാന്റെ പന്തിലാണ് പുറത്താകുന്നത്. പുറത്തായതിനു പിന്നാലെ മുഷീറിന്റെ ആഘോഷവും മുംബൈ താരങ്ങളുടെ പരിഹാസവും ഷായെ പ്രകോപിപ്പിക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടീമിലും ഇല്ല, ഷമിക്ക് ഇനിയൊരു തിരിച്ചുവരവില്ലേ? പിന്നാലെ വാക്കേറ്റം ഉണ്ടാകുകയും കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു. മുന്‍ ടീം അംഗങ്ങളെ ബാറ്റുവീശി അടിക്കാനൊരുങ്ങിയ ഷായെ, സഹ ബാറ്ററാണ് തടഞ്ഞത്. മുഷീറിന്റെ കോളറില്‍ ഷാ പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. അംപയര്‍മാര്‍ ഇടപ്പെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ടി20യില്‍ 'ആറാടുമ്പോഴും' അഭിഷേകിന് ടെസ്റ്റ് കളിക്കാന്‍ ആഗ്രഹം, കൈയടിച്ച് ലാറ Prithvi Shaw should let his bat do the talking. Why spoiling his career again and again pic.twitter.com/2ewvn6kB6g — The last dance (@26lastdance) October 7, 2025 കരിയറിന്റെ തുടക്കം മുതല്‍ കളിച്ചിരുന്ന മുംബൈ വിട്ട് ഷാ ഇത്തവണ മഹാരാഷ്ട്രയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. മോശം ഫോമും അച്ചടക്കമില്ലായ്മയും കാരണം മുംബൈ ടീം താരത്തെ കഴിഞ്ഞ സീസണില്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. പിന്നാലെ ഷാ ടീം വിടുകയുമായിരുന്നു. മോശം ഫോം കാരണം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ ഷാ കളത്തിനകത്തും പുറത്തും മോശം പെരുമാറ്റം കാരണം കുപ്രസിദ്ധനാണ്. Prithvi Shaw Swings Bat At Mumbai Players
ടി20യില്‍ 'ആറാടുമ്പോഴും'അഭിഷേകിന് ടെസ്റ്റ് കളിക്കാന്‍ ആഗ്രഹം, കൈയടിച്ച് ലാറ
മുംബൈ: ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ യെ പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ഏറെ പ്രത്യേകതകളുള്ള കളിക്കാരനാണ് അഭിഷേകെന്ന് പറഞ്ഞ ലാറ, ടി20യിലെ വിജയങ്ങള്‍ക്കൊപ്പം അഭിഷേക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി. മുംബൈയില്‍ നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാറ. 2021 ലും 2022 ലും ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിങ് പരിശീലകനായിരുന്നപ്പോള്‍ അഭിഷേകിന്റെ ഓപ്പണര്‍ എന്ന നിലയിലുള്ള വളര്‍ച്ച നേരിട്ട് വീക്ഷിച്ചിരുന്നു ലാറ. ഐപിഎല്ലില്‍ ട്രാവിസ് ഹെഡിനൊപ്പം ഒപ്പണിങ്ങിറങ്ങിയാണ് അഭിഷേക് മികച്ച ഓപ്പണിങ് ബാറ്റര്‍ എന്ന നിലയിലേക്ക് എത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ടീമിലും ഇല്ല, ഷമിക്ക് ഇനിയൊരു തിരിച്ചുവരവില്ലേ? 'സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ ഉള്ളപ്പോള്‍ അഭിഷേകിനെ എനിക്ക് അറിയാം, കോവിഡ് കാലത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു, ഒരുപക്ഷേ മൂന്ന്, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പെ താരം അതിശയപ്പെടുത്തുന്ന യുവ കളിക്കാരനാണ്... വളരെ പ്രത്യേകതയുള്ള കളിക്കാരന്, യുവരാജ് സിങ്ങിനെ അനുകരിക്കുന്ന ബാറ്റിങ് ശൈലി, വേഗത. ടി20 ക്രിക്കറ്റിലും 50 ഓവര്‍ ഫോര്‍മാറ്റിലും മികവ് കാണിക്കുമ്പോഴും ടെസ്റ്റ് ടീമിലേക്ക് എത്താനും താരം ആഗ്രഹിക്കുന്നു, അത് വളരെ മികച്ച നീക്കമാണ്. വീണ്ടും മറ്റൊരു ഫോമാറ്റിലേക്ക് പോകുന്നത് കാണുന്നത് വളരെ സന്തോഷം നല്കുന്നു' ലാറ പറഞ്ഞു. Lara lauds Abhishek Sharma's desire to play Test cricket for India despite recent T20 success
ഓസ്ട്രേലിയയ്ക്കെതിരായ ടീമിലും ഇല്ല, ഷമിക്ക് ഇനിയൊരു തിരിച്ചുവരവില്ലേ?
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റിലെ ഷമിയുടെ സമീപകാല പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ താരത്തെ പൂര്‍ണമായും തഴയാനാണ് സാധ്യത. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ടീമില്‍ നിന്നും ഷമി ഒഴിവാക്കപ്പെട്ടിരുന്നു. 2025 മാര്‍ച്ചില്‍ ചാംപ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പരിക്ക് അലട്ടുന്നതിനാല്‍ ഇതിനിടെ ആഭ്യന്തര ക്രിക്കറ്റ് മാത്രമേ താരം കളിച്ചിട്ടുള്ളൂ, താരത്തിന്റെ മോശം പ്രകടനം കാരണം ബിസിസിഐ സെലക്ടര്‍മാര്‍ക്ക് ഷമി നല്ലൊരു ഓപ്ഷനായി കാണക്കാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജഴ്സിയില്‍ തിരിച്ചെത്തുക 36 കാരനായ താരത്തിന് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. നെഗറ്റീവ് മാത്രമല്ല, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങളും ചർച്ചയാകണം ടി ജി പുരുഷോത്തമൻ (അഭിമുഖം - വിഡിയോ) 'ഷമിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക കൂടുതല്‍ ബുദ്ധിമുട്ടാണ്. ദുലീപ് ട്രോഫിയിലും താരത്തിന്റെ മികച്ച പ്രകടനം ഉണ്ടായില്ല. പ്രായം പേസിനെ ബാധിച്ചു. ഐപിഎല്ലില്‍ തുടരാന്‍ ഷമിക്ക് ഇനിയും ധാരാളം ആഭ്യന്തര മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്,' ബിസിസിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. 'ഓപ്പണ്‍ എയര്‍ അത്താഴവിരുന്ന്'; ഇന്ത്യന്‍ ടീമിന് വിരുന്നൊരുക്കാന്‍ ഗംഭീര്‍ ബംഗാളിനായി രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് കളിക്കാന്‍ ഷമി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 15 ന് ഉത്തരാഖണ്ഡിനെതിരെയാണ് ബംഗാള്‍ ഈ സീസണിലില്‍ രഞ്ജി ട്രോഫിയില്‍ ഇറങ്ങുക. 'ആറ്, ഏഴ് ദിവസം മുമ്പ് ഞാന്‍ ഷമിയുമായി സംസാരിച്ചിരുന്നു, അദ്ദേഹം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍, രഞ്ജി ഓപ്പണറില്‍ അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്,' ബംഗാള്‍ മുഖ്യ പരിശീലകന് ലക്ഷ്മി രത്തന്‍ ശുക്ല പറഞ്ഞു. End Of The Road For Mohammed Shami After Australia ODIs Snub?
കൊച്ചി: ഏറെ പ്രതീക്ഷയോടെയാണ് ഈ സീസണെയും ബ്ലാസ്റ്റേഴ്സ് കാണുന്നതെന്ന് അസിസ്റ്റന്റ് കോച്ച് ടി ജി പുരുഷോത്തമൻ. ആരാധകർക്ക് വേണ്ടി കപ്പ് നേടുക എന്നത് മാത്രമാണ് ക്ലബ്ബിന്റെ ലക്ഷ്യം. അതിന് വേണ്ടി മികച്ച പ്രകടനം ഇത്തവണയും പുറത്തെടുക്കുമെന്നും അദ്ദേഹം 'സമകാലിക മലയാളവുമായുള്ള' അഭിമുഖത്തിൽ പറഞ്ഞു. പാസ് നല്‍കാതെ 'ഓപ്പണ്‍ ചാന്‍സ്' കളഞ്ഞുകളിച്ചു; നോവയുമായി കൊമ്പുകോര്‍ത്ത് ലൂണ; ഗ്രൗണ്ടില്‍ തമ്മിലടിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍; വിഡിയോ ഒരുപാട് പ്രതിസന്ധിയിലൂടെയാണ് ക്ലബ് കടന്നു പോകുന്നത്. അത് തരണം ചെയ്ത് നിരവധി പ്രവർത്തനങ്ങൾ ക്ലബ് ചെയ്യുന്നുണ്ട്. തൃപ്പൂണിത്തുറ – പേട്ട ബൈപാസിൽ ‘സങ്കേതം’ എന്ന പേരിൽ പുതിയൊരു പ്രാക്ടിസ് ഗ്രൗണ്ട് ക്ലബ് തയ്യാറാക്കി കഴിഞ്ഞു. കഴിവുള്ള നിരവധി പ്രതിഭകളെയാണ് ക്ലബ് ഓരോ വർഷവും വാർത്തെടുക്കുന്നത്. ഈ വിഷയങ്ങൾ എന്ത് കൊണ്ട് ചർച്ചയാകുന്നില്ല എന്ന് തനിക്ക് തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ കളിക്കില്ലേ? കലൂർ സ്റ്റേഡിയത്തിന് സുരക്ഷയില്ല, ലൈസൻസ് പുതുക്കി നൽകാതെ എഐഎഫ്എഫ് ഇത്തവണത്തെ ടീമിൽ പല മാറ്റങ്ങളുമുണ്ട്. വിദേശ താരങ്ങൾ ഇനിയും ക്ലബ്ബിലേക്ക് വന്നേക്കാം. എന്നാലും യുവ താരങ്ങൾക്ക് അവരുടെ കഴിവ് പുറത്തെടുക്കാൻ കഴിയുന്ന മികച്ച അവസരമാണ് ഈ സീസൺ. പ്രത്യേകിച്ചും ശ്രീക്കുട്ടനെ പോലെയുള്ള കളിക്കാർ. സച്ചിൻ സുരേഷിനെ പോലെയുള്ള കഴിവുള്ള നിരവധി കളിക്കാരുടെ തിരിച്ചു വരവ് ഈ സീസണിൽ പ്രതീക്ഷിക്കാമെന്നും ടി ജി പുരുഷോത്തമൻ പറഞ്ഞു. 'മലയാളികള്‍ക്കെല്ലാം അറിയുന്നൊരു സായിപ്പ് ആരാണുള്ളത്?'; മഞ്ഞപ്പടയുടെ 'ആശാന്' കരത്തില്‍ എത്തിയത് എങ്ങനെയെന്ന് വിനീത് ഇന്ത്യൻ ഫുട്ബോൾ കോച്ചുമാരെ വിശ്വാസത്തിലെടുക്കാൻ ആരും ശ്രമിക്കാറില്ല. അവസരം ലഭിച്ചാൽ അവർ കൃത്യമായ റിസൾട്ട് കൊണ്ട് വരും. അതിന് ഉദാഹരണമാണ് ഇന്ത്യൻ ടീം കോച്ച് ഖാലിദ് ജമീൽ. കേരളത്തിൽ ഈ പരിഗണന കോച്ചസിന് കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ ടി ജി പുരുഷോത്തമൻ ഇതൊക്കെ കണ്ടറിഞ്ഞു ചെയ്യേണ്ട കാര്യങ്ങളാണെന്ന് ഓർമപ്പെടുത്തുകയും ചെയ്തു. 'സമകാലിക മലയാളത്തിന് നൽകിയ അഭിമുഖം പൂർണ്ണ രൂപത്തിൽ കാണാം. Not just the negatives, but also the good work done by the Kerala Blasters management should be discussed, says coach T.G. Purushothaman.
ലണ്ടന്‍: നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ- പാകിസ്ഥാന് മത്സരങ്ങള്‍ വേണ്ടെന്ന് ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ ആതര്‍ട്ടണ്‍. കായികമേഖലയെ പിരിമുറുക്കങ്ങള്‍ക്കും പ്രചാരണത്തിനുമുള്ള വേദിയാക്കുന്ന സാഹചര്യത്തില്‍ ഈ രണ്ട് എതിരാളികള്‍ തമ്മിലുള്ള ക്രിക്കറ്റ് പൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്നതാകും ഉചിതം. ദി ടൈംസില്‍ എഴുതിയ ലേഖനത്തില്‍ അതര്ട്ടണ് അഭിപ്രായപ്പെട്ടു. സ്റ്റാര്‍ക്കിനെ തിരിച്ചു വിളിച്ചു, റെന്‍ഷായും ടീമില്‍; കമ്മിന്‍സും മാക്സ്വെല്ലുമില്ല; ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു ഏഷ്യാ കപ്പില്‍ ഇന്ത്യ- പാക് താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചതും, വിജയികളായ ഇന്ത്യ ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് എസിസി അധ്യക്ഷനായ പാകിസ്ഥാന്റെ മുഹസിന് നഖ്വി ട്രോഫിയുമായി പോയതും ചൂണ്ടിക്കാട്ടിയാണ് അതര്‍ട്ടന്റെ അഭിപ്രായപ്രകടനം. നിലവില്‍ സാമ്പത്തിക നേട്ടം മുന്‍നിര്‍ത്തി ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ - പാകിസ്ഥാന് മത്സരം ഉള്‍പ്പെടുത്തി വരുന്നുണ്ട്. മൈക്കല്‍ ആതര്‍ട്ടണ്‍ പറഞ്ഞു. 2013 മുതല്‍ എല്ലാ ഐസിസി ചാംപ്യന്‍ഷിപ്പുകളിലും ഗ്രൂപ്പ് ഘട്ടം മുതല്‍ ഇന്ത്യ- പാക് മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഐസിസി ടൂര്‍ണമെന്റുകളുടെ സംപ്രേഷണ അവകാശങ്ങള്‍ വില്‍ക്കുന്നതിലടക്കം ഇന്ത്യ- പാകിസ്ഥാന് മത്സരങ്ങള്‍ പ്രാധാന്യം വഹിക്കുന്നുണ്ട്. ഒരുകാലത്ത് ക്രിക്കറ്റ് നയതന്ത്രത്തിനുള്ള ഒരു മാര്‍ഗമായിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് പിരിമുറുക്കങ്ങള്‍ക്കും പ്രചാരണത്തിനുമുള്ള വേദിയായി മാറിയിരിക്കുന്നു. ആതര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. 'സെഞ്ച്വറി നേടിയിട്ടും എന്തൊരു അന്യായമാണ് സഞ്ജുവിനോട് കാണിക്കുന്നത്' ഐസിസി ടൂര്‍ണമെന്റുകളില്‍ രണ്ട് മുഖ്യ ശത്രുക്കളും ഒരു തവണയെങ്കിലും ഏറ്റുമുട്ടുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള ക്രമീകരണം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തായാലും, ഒരു ഗൗരവമേറിയ കായിക വിനോദത്തെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍, മത്സരങ്ങള്‍ ക്രമീകരിക്കുന്നതിന് ന്യായീകരണമില്ല. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മികച്ച നിലയിലല്ലെന്നും മൈക്കല്‍ ആതര്‍ട്ടണ്‍ വ്യക്തമാക്കി. Former England captain Michael Atherton has said that India-Pakistan matches should not be held in ICC tournaments in the wake of the current tensions.
മെല്‍ബണ്‍: ഇന്ത്യ യ്ക്കെതിരായ ഏകദിന, ടി 20 പരമ്പരകള്‍ക്കുള്ള ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു. പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഓപ്പണര്‍ മാത്യു ഷോര്‍ട്ട് എന്നിവര്‍ ഏകദിന ടീമില്‍ തിരിച്ചെത്തി. സ്റ്റാര്‍ക്ക് കഴിഞ്ഞ മാസമാണ് ടി 20 യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. നായകന് പാറ്റ് കമ്മിന്‍സിന്റെ പരിക്ക് ഭേദമാകാത്തതിനാല്‍, ടി 20 നായകന് മിച്ചല്‍ മാര്‍ഷ് തന്നെയാണ് ഏകദിന മത്സരങ്ങളിലും ഓസീസിനെ നയിക്കുക. 'ഒരു യുഗം അവസാനിച്ചു'... 13 വര്‍ഷം മുന്‍പ് രോഹിത് പ്രവചിച്ചു 2025ല്‍ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമെന്ന്! രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി തുടങ്ങിയവര്‍ അടങ്ങുന്ന കരുത്തരായ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കെതിരെ ബൗളിങ് ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടാതിരുന്ന മാത്യു ഷോര്‍ട്ട്, മാറ്റ് റെന്‍ഷാ, മിച്ചല്‍ ഓവന് എന്നിവരും ഓസീസ് ടീമില്‍ തിരിച്ചെത്തി. ഓസ്ട്രേലിയ എ, ക്വീൻസ്ലാൻഡ് ടീമുകൾക്കായി മികച്ച പ്രകടനം കാഴ്ചവച്ച മാത്യു റെൻഷായെ മൂന്നു വർഷത്തിനു ശേഷമാണ് വീണ്ടും ഏകദിന ടീമിലേക്ക് തെരഞ്ഞെടുത്തത്. മാർനസ് ലാബുഷെയ്ൻ, ഷോൺ അബോട്ട്, ആരോൺ ഹാർഡി, മാത്യു കുനെമൻ എന്നിവരെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി. പരിക്കിൽനിന്നു മുക്തനാകാത്ത ഗ്ലെൻ മാക്സ്വെല്ലിനും ഇന്ത്യയ്ക്കെതിരായ പരമ്പര നഷ്ടമാകും. ഈ മാസം 19 നാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. 'സെഞ്ച്വറി നേടിയിട്ടും എന്തൊരു അന്യായമാണ് സഞ്ജുവിനോട് കാണിക്കുന്നത്' ഇന്ത്യയ്ക്കെതിരായ ടി 20 പരമ്പര ഈ മാസം 29 നാണ് ആരംഭിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ടി 20 ടീമിലേക്ക് ജോഷ് ഇംഗ്ലിസും നഥാൻ എല്ലിസും തിരിച്ചെത്തി. ട്രാവിസ് ഹെഡ്, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട്, മിച്ചൽ ഓവൻ എന്നിവരുൾപ്പെടെയുള്ള ബാറ്റിങ് നിര ശക്തമാണ്. ഹെയ്സൽവുഡ്, എല്ലിസ്, ബാർട്ട്ലെറ്റ്, ഡ്വാർഷുയിസ് എന്നിവരാണ് പേസർമാർ. സ്പിന്നർമാരായ ആദം സാംപയും മാത്യു കുനെമനുമുണ്ട്. അടുത്ത വർഷം നടക്കുന്ന ടി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായാണ് ഓസീസ് ഇന്ത്യയ്ക്കെതിരായ മത്സരങ്ങളെ കാണുന്നത്. Cricket Australia announced the squads for the white-ball series against India, with pacer Mitchell Starc and opener Matt Short among the inclusions
'സെഞ്ച്വറി നേടിയിട്ടും എന്തൊരു അന്യായമാണ് സഞ്ജുവിനോട് കാണിക്കുന്നത്'
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയ സഞ്ജുവിനെ വീണ്ടും തഴഞ്ഞതിനെ അന്യായം എന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസവുമായ കൃഷ്മാചാരി ശ്രീകാന്ത് വിശേഷിപ്പിച്ചത്. തന്റെ യുട്യൂബ് ചാനലിലാണ് ശ്രീകാന്തിന്റെ ശ്രദ്ധേയ നിരീക്ഷണങ്ങള്‍. രണ്ട് ടീമുകളിലുമായി ഏഴ് താരങ്ങള്‍ ഇടംപിടിച്ചപ്പോഴാണ് സഞ്ജു വീണ്ടും തഴയപ്പെട്ടത്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. 'വീണ്ടും സഞ്ജുവിനോടു അന്യായമാണ് കാണിച്ചത്. അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയ അദ്ദേഹം ഏകദിന ടീമില്‍ ഉള്‍പ്പെടേണ്ട താരമാണ്. എന്നാല്‍ എല്ലായ്പ്പോഴുമെന്ന പോലെ ഒരോ വ്യക്തിക്കു വേണ്ടി അദ്ദേഹത്തെയാണ് തഴയുന്നത്. ഒരു ദിവസം അഞ്ചാം സ്ഥാനത്ത് അദ്ദേഹത്തെ ഇറക്കുന്നു. മറ്റൊരു ദിവസം ഓപ്പണര്‍. ചിലപ്പോള്‍ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ പറയുന്നു. ധ്രുവ് ജുറേല്‍ പെട്ടെന്നു എവിടെ നിന്നാണ് വന്നത്. സഞ്ജു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുമോ എന്നൊന്നും പറയുന്നില്ല. പക്ഷേ അദ്ദേഹത്തിനു ടീമിലെത്താനുള്ള അവകാശമുണ്ട്.' 'നിര്‍ഭയനായ ഓള് റൗണ്ടര്‍'; വിന്‍ഡീസ് ഇതിഹാസം ബെര്‍ണാഡ് ജൂലിയന്‍ അന്തരിച്ചു ടീമില്‍ നിരന്തരമായ മാറ്റങ്ങള്‍ വരുത്തുന്നതു കളിയെ ബാധിക്കുമെന്നും മുന്‍ ഓപ്പണര്‍ പറയുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇത്തരം അടിക്കടിയുള്ള മാറ്റങ്ങള്‍. 'ഇത്തരം തിരഞ്ഞെടുപ്പുകള്‍ നിരന്തരം നടത്തുന്നതിലൂടെ അവര്‍ കളിക്കാരില്‍ തന്നെ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. സെലക്ഷനെപ്പറ്റി മുന്‍കൂട്ടി ഒന്നും പറയാനാകില്ല. യശസ്വി ജയ്സ്വാള്‍ ഒരു സമയത്ത് നോക്കുമ്പോള്‍ ടീമിലുണ്ടാകും. അടുത്ത പ്രഖ്യാപനത്തില്‍ അദ്ദേഹം ടീമിലുണ്ടാകില്ല. എപ്പോഴും വെട്ടിയും മാറ്റിയും ഇങ്ങനെ ടീമിനെ തിരഞ്ഞെടുക്കുന്നത് കളിക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതായി മാറും'- ശ്രീകാന്ത് തുറന്നടിച്ചു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലാണ്. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെയല്ല പരിഗണിച്ചത്. ധ്രുവ് ജുറേലിനാണ് നറുക്കു വീണത്. Kris Srikkanth was not pleased with Sanju Samson's exclusion from the squad for the upcoming ODI series against Australia.
'നിര്‍ഭയനായ ഓള് റൗണ്ടര്‍'; വിന്‍ഡീസ് ഇതിഹാസം ബെര്‍ണാഡ് ജൂലിയന്‍ അന്തരിച്ചു
ട്രിനിഡാഡ്: മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള് റൗണ്ടറും 1975ല്‍ പ്രഥമ ഏകദിന ലോകകപ്പ് കിരീടം നേടിയ കരീബിയന്‍ സംഘത്തിലെ അംഗവുമായിരുന്ന ഇതിഹാസ താരം ബെര്‍ണാഡ് ജൂലിയന്‍ അന്തരിച്ചു. അദ്ദേഹത്തിനു 75 വയസായിരുന്നു. വടക്കന്‍ ട്രിനിഡാഡിലെ വല്‍സിന്‍ ടൗണില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. വിന്‍ഡീസ് ആദ്യ ലോകകപ്പ് നേടിയതിന്റെ 50ാം വര്‍ഷത്തിലാണ് അദ്ദേഹം ജീവിതത്തോട് വിട പറഞ്ഞത് എന്നതു യാദൃശ്ചികതയായി. പ്രഥമ ലോകകപ്പില്‍ മികച്ച ബൗളിങ് പ്രകടനങ്ങള്‍ നടത്തിയ താരം കൂടിയാണ് ബെര്‍ണാഡ് ജൂലിയന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കക്കെതിരെ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ 27 റണ്‍സ് വഴങ്ങിയും 4 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ഫൈനലില്‍ ബാറ്റ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംഭവാന. കലാശപ്പോരാട്ടത്തില്‍ ബാറ്റിങിനു ഇറങ്ങി അതിവേഗം റണ്‍സടിച്ച് അദ്ദേഹം ടീമിനു നിര്‍ണായക സംഭവാന നല്കി. 26 പന്തില്‍ 37 റണ്‍സാണ് ബെര്‍ണാഡ് അന്നടിച്ചത്. 'ഒരു യുഗം അവസാനിച്ചു'... 13 വര്‍ഷം മുന്‍പ് രോഹിത് പ്രവചിച്ചു 2025ല്‍ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമെന്ന്! നിര്‍ഭയനായി കളത്തില്‍ വാണ ഓള് റൗണ്ടറെന്ന ഖ്യാതിയായിരുന്നു അദ്ദേഹത്തിന്. ഇടംകൈയന്‍ സീമറും ആക്രമണോത്സുക ബാറ്ററും ഊര്‍ജ്ജസ്വലനായ ഫീല്‍ഡറുമായി സമസ്ത മേഖലയിലും അദ്ദേഹം തന്റെ കൈയൊപ്പു പതിച്ചു. കളത്തില്‍ 100 ശതമാനവും അര്‍പ്പിക്കുന്ന പോരാളിയായ താരമായിരുന്നു ബെര്‍ണാഡെന്നു വിന്‍ഡീസ് പ്രഥമ ലോകകപ്പുയര്‍ത്തുമ്പോള്‍ ടീമിനെ നയിച്ച ഇതിഹാസ താരം ക്ലൈവ് ലോയ്ഡ് അനുസ്മരിച്ചു. വിന്‍ഡീസിനായി 24 ടെസ്റ്റുകളും 12 ഏകദിന മത്സരങ്ങളും കളിച്ചു. 866 റണ്‍സും 50 വിക്കറ്റുകളും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സ്വന്തമാക്കി. ഏകദിനത്തില്‍ 86 റണ്‍സും 18 വിക്കറ്റുകളുമാണ് സമ്പാദ്യം. 7 സിക്സും 8 ഫോറും തൂക്കി പ്രഭ്സിമ്രാന്; 68 പന്തില്‍ 102, ഓസീസിനെ വീഴ്ത്തി ഇന്ത്യ; പരമ്പരയും Former West Indies all-rounder and 1975 World Cup winner Bernard Julien passed away at the age of 75 in Valsayn, a town in Northern Trinidad.
മുംബൈ: രോഹിത് ശര്‍മ യെ ഏകദിന നായക സ്ഥാനത്തു നിന്നു മാറ്റി ശുഭ്മാന്‍ ഗില്ലിനെ പുതിയ നായകനായി കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. തന്റെ നായക സ്ഥാനം ഗില്ലിനു കൈമാറേണ്ടി വരുമെന്നു 13 വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ രോഹിത് പ്രവചിച്ചിരുന്നുവെന്നു പറയുകയാണ് ആരാധകര്‍. 2012ല്‍ രോഹിത് എക്സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വീണ്ടും കുത്തിപ്പൊക്കിയാണ് ആരാധകരുടെ രസകരമായ കണ്ടുപിടുത്തം. 'ഒരു യുഗത്തിനു അവസാനം കുറിക്കപ്പെട്ടു (45), പുതിയതിനു ആരംഭവും (77)'- ഇതായിരുന്നു ഹിറ്റ്മാന്റെ അന്നത്തെ കുറിപ്പ്. ഈ കുറിപ്പാണ് ആരാധകര്‍ താരം തന്റെ ഭാവി മുന്നില്‍ കണ്ട് അന്ന് കുറിച്ചതാണെന്നു പറയുന്നത്. രോഹിത് കുറിപ്പില്‍ ഉപയോഗിച്ച രണ്ട് അക്കങ്ങളാണ് ഇത്തരമൊരു യാദൃശ്ചികതയിലേക്ക് ആരാധകരെ നയിച്ചത്. കുറിപ്പില്‍ പറയുന്ന 45 രോഹിത് ശര്‍മയുടെ ജേഴ്സി നമ്പറാണ്. രണ്ടാമത് പരാമര്‍ശിച്ച 77 ശുഭ്മാന്‍ ഗില്ലിന്റെ ജേഴ്സി നമ്പറുമാണ്. എന്നാല്‍ യാഥാര്‍ഥത്തില്‍ ഈ കുറിപ്പ് രോഹിത് സ്വന്തം ജേഴ്സി മാറ്റം സംബന്ധിച്ചു തന്നെ പോസ്റ്റ് ചെയ്തതാണ്. End of an era (45) and the start of a new one (77) ..... http://t.co/sJI0UIKm — Rohit Sharma (@ImRo45) September 14, 2012 7 സിക്സും 8 ഫോറും തൂക്കി പ്രഭ്സിമ്രാന്; 68 പന്തില്‍ 102, ഓസീസിനെ വീഴ്ത്തി ഇന്ത്യ; പരമ്പരയും രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപന വേളയില്‍ രോഹിതിനെ നായക സ്ഥാനത്തു നിന്നു മാറ്റി ഗില്ലിനെ ഏകദിന ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ബിസിസിഐ വിഷയത്തില്‍ പെട്ടെന്നെടുത്ത തീരുമാനമല്ല ഇത്. 2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് പുതിയൊരു ടീം ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ക്യാപ്റ്റന്‍സി മാറ്റം എന്നതു വ്യക്തമായിരുന്നു. 250 വിജയങ്ങള്‍, ഫെര്‍ഗൂസനേയും വെങറേയും മറികടന്ന് ഗ്വാര്‍ഡിയോള; സിറ്റിക്ക് ജയം, പാലസിനെ വീഴ്ത്തി എവര്ട്ടന് Rohit Sharma's post in 2012 has stunned fans about the accuracy of India's ODI captaincy change in 2025.
7 സിക്സും 8 ഫോറും തൂക്കി പ്രഭ്സിമ്രാന്; 68 പന്തില്‍ 102, ഓസീസിനെ വീഴ്ത്തി ഇന്ത്യ; പരമ്പരയും
കാണ്‍പുര്‍: ഓസ്ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം . മൂന്നാം മത്സരത്തില്‍ 317 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49.1 ഓവറില്‍ 316 റണ്‍സിനു ഓള് ഔട്ടായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് ഇന്ത്യ പിടിച്ചെടുത്തത്. പഞ്ചാബ് കിങ്സ് താരമായ ഓപ്പണര്‍ പ്രഭ്സിമ്രാന് സിങിന്റെ വെടിക്കെട്ട് ബാറ്റിങാണ് റണ്‍സ് ചെയ്സ് ചെയ്ത ഇന്ത്യയ്ക്കു തുണയായത്. 68 പന്തില്‍ 7 സിക്സും 8 ഫോറും സഹിതം താരം 102 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, റിയാന്‍ പരാഗ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ശ്രേയസ് 7 ഫോറും ഒരു സിക്സും സഹിതം 62 റണ്‍സെടുത്തു. 55 പന്തില്‍ 3 സിക്സും 5 ഫോറും സഹിതമാണ് റിയാന്‍ പരാഗ് 62 റണ്‍സിലെത്തിയത്. 250 വിജയങ്ങള്‍, ഫെര്‍ഗൂസനേയും വെങറേയും മറികടന്ന് ഗ്വാര്‍ഡിയോള; സിറ്റിക്ക് ജയം, പാലസിനെ വീഴ്ത്തി എവര്ട്ടന് വിപ്രജ് നിഗം 24 റണ്‍സുമായി പുറത്താകാതെ നിന്നു. ആയുഷ് ബദോനി (21), അഭിഷേക് ശര്‍മ (22) എന്നിവരും തിളങ്ങി. ഇന്ത്യക്കു നഷ്ടമായ 8 വിക്കറ്റുകള്‍ ടോഡ് മര്‍ഫിയും തന്‍വീര്‍ സംഗയും പങ്കിട്ടു. ഇരുവരും 4 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബാഴ്സലോണയ്ക്ക് വമ്പൻ തോൽവി, ഒന്നാം സ്ഥാനവും കൈവിട്ടു; ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് വീണ്ടും തലപ്പത്ത് നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കായി മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. എട്ടാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ജാക്ക് എഡ്വേര്‍ഡ്സാണ് ടോപ് സ്കോറര്‍. താരം 75 പന്തില്‍ 89 റണ്‍സെടുത്തു. 8 ഫോറും 3 സിക്സും സഹിതമാണ് ഇന്നിങ്സ്. ലിയാം സ്കോട്ടാണ് അര്‍ധ സെഞ്ച്വറി നേടിയ മറ്റൊരാള്‍. താരം 6 സിക്സുകള്‍ സഹിതം 64 പന്തില്‍ 73 റണ്‍സ് സ്വന്തമാക്കി. കോപ്പര്‍ കോണോലിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയ മറ്റൊരു താരം. 49 പന്തില്‍ 4 സിക്സും 5 ഫോറും സഹിതം കോണോലി 64 റണ്‍സടിച്ചു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ 3 വിക്കറ്റുകള്‍ നേടി. ഗുര്‍ജപനീത് സിങ്, നിഷാന്ത് സിന്ധു എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. Australia A vs India A: Prabhsimran Singh's 102 & 62 each by Shreyas Iyer and Riyan Parag helped the hosts chase down the 317-run target in 46 overs.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 0-1നു ബ്രെന്‍ഡ്ഫോര്‍ഡിനെ വീഴ്ത്തി. എര്‍ലിങ് ഹാളണ്ട് നേടിയ ഒറ്റ ഗോളിലാണ് സിറ്റി ജയം പിടിച്ചത്. സീസണില്‍ തോല്‍വിയറിയാതെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ക്രിസ്റ്റല്‍ പാലസിനെ എവര്ട്ടന് സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുത്തി. ന്യൂകാസില്‍, ആസ്റ്റന്‍ വില്ല ടീമുകളും വിജയം സ്വന്തമാക്കി. ബ്രൈറ്റനെ വൂള്‍വ്സ് സ്വന്തം മൈതാനത്ത് 1-1നു സമനിലയില്‍ തളച്ചു. ബാഴ്സലോണയ്ക്ക് വമ്പൻ തോൽവി, ഒന്നാം സ്ഥാനവും കൈവിട്ടു; ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് വീണ്ടും തലപ്പത്ത് റെക്കോര്‍ഡിട്ട് ഗ്വാര്‍ഡിയോള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റി പരിശീലകനെന്ന പെപ് ഗ്വാര്‍ഡിയോളയുടെ 250ാം വിജയമാണ് ബ്രെന്ഡ്ഫോര്ഡിനെതിരെയുള്ളത്. ഇതോടെ ഒരു ചരിത്ര നേട്ടവും പരിശീലകന് സ്വന്തമാക്കി. പ്രീമിയര്‍ ലീഗില്‍ അതിവേഗം 250 വിജയങ്ങള്‍ സ്വന്തമാക്കുന്ന പരിശീലകനായി പെപ് മാറി. ഇതിഹാസ പരിശീലകരായ സര് അലക്സ് ഫെര്ഗൂസന്, ആഴ്സന്‍ വെങര്‍ എന്നിവരെയാണ് പെപ് മറികടന്നത്. 349 മത്സരങ്ങളിൽ നിന്നാണ് പെപ് 250 വിജയങ്ങളിലെത്തിയത്. ഫെർഗൂസൻ 404 മത്സരങ്ങളിലും വെങർ 423 മത്സരങ്ങളിലുമാണ് 250 വിജയങ്ങളിലെത്തിയത്. മത്സരത്തില്‍ കളിയുടെ 9ാം മിനിറ്റിലാണ് ഹാളണ്ടിന്റെ ഗോള്‍ വന്നത്. പിന്നീട് സിറ്റിക്കു വല ചലിപ്പിക്കാന്‍ സാധിച്ചില്ല. ജയത്തോടെ അവര്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. വനിതാ ലോകകപ്പിലും പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; 88 റണ്‍സിന്റെ തകര്‍പ്പന്‍ ജയം എവര്‍ട്ടന്റെ തിരിച്ചു വരവ് ക്രിസ്റ്റല്‍ പാലസ് ഒരു ഗോളിനു മുന്നില്‍ നിന്ന കളിയില്‍ അവസാന ഘട്ടത്തില്‍ രണ്ട് ഗോള്‍ മടക്കിയാണ് എവര്ട്ടന് ഉജ്ജ്വല വിജയം പിടിച്ചത്. 37ാം മിനിറ്റില്‍ ഡാനിയല്‍ മൗനോസിന്റെ ഗോളില്‍ ക്രിസ്റ്റല്‍ പാലസ് മുന്നിലെത്തി. കളി എവര്ട്ടന് തോല്‍ക്കുമെന്ന പ്രതീതി നില്‍ക്കെ 76ാം മിനിറ്റില്‍ അവര്‍ക്കനുകൂലമായി പെനാല്‍റ്റി കിട്ടി. കിക്കെടുത്ത ഇലിമാന്‍ എന്‍ഡിയായെ ടീമിനു സമനില സമ്മാനിച്ചു. അവസാന ഇഞ്ച്വറി സമയത്ത് ജാക്കി ഗ്രീലിഷ് ടീമിന്റെ വിജയ ഗോളും വലയിലാക്കി. ന്യൂകാസില്‍ യുനൈറ്റഡ് സ്വന്തം തട്ടകത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ 2-0ത്തിനു പരാജയപ്പെടുത്തി. ആസ്റ്റന്‍വില്ലയും സ്വന്തം മൈതാനമായ വില്ല പാര്‍ക്കില്‍ ജയിച്ചു കയറി. അവര്‍ 2-1നു ബേണ്‍ലിയെയാണ് പരാജയപ്പെടുത്തിയത്. English Premier League: Haaland netted early in the first half in west London to give City a third win in their last four Premier League games.
ബാഴ്സലോണയ്ക്ക് വമ്പൻ തോൽവി, ഒന്നാം സ്ഥാനവും കൈവിട്ടു; ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് വീണ്ടും തലപ്പത്ത്
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ യില്‍ നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണയ്ക്ക് വമ്പന്‍ തോല്‍വി. സെവിയ്യ സ്വന്തം തട്ടകത്തില്‍ ബാഴ്സലോണയെ 4-1നു തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ വിയ്യാറലിനെ 3-1നു വീഴ്ത്തി. ജയത്തോടെ ഒന്നാം സ്ഥാനം ഭദ്രമാക്കാമെന്ന ബാഴ്സലോണയുടെ സ്വപ്നം പൊലിഞ്ഞു. റയല്‍ ഒന്നാം തിരികെ പിടിച്ചു. അത്ലറ്റിക്കോ മാഡ്രിഡിനെ സെല്‍റ്റ വിഗോ സ്വന്തം തട്ടകത്തില്‍ 1-1നു സമനിലയിലും കുരുക്കി. മുന്‍ ബാഴ്സലോണ താരവും വെറ്ററനുമായ ചിലി താരം അലക്സിസ് സാഞ്ചസിന്റെ 13ാം മിനിറ്റിലെ പെനാല്‍റ്റിയില്‍ നിന്നാണ് സെവിയ്യ അക്കൗണ്ട് തുറന്നത്. 37ാം മിനിറ്റില്‍ ഇസാക്ക് റൊമേറോ രണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് മാര്‍ക്കസ് റാഷ്ഫോര്‍ഡ് ബാഴ്സയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ച് ലീഡ് കുറച്ചു. രണ്ടാം പകുതിയില്‍ പിന്നീട് ഇരു ഭാഗത്തും വല ചലിച്ചില്ല. ഒടുവില്‍ അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ കൂടി മടക്കി സെവിയ്യ നിലവിലെ ചാംപ്യന്മാരെ ഞെട്ടിച്ചു. 90ാം മിനിറ്റില്‍ ജോസ് കര്മോനയും ഇഞ്ച്വറി സമയത്ത് അകോര് ആദംസും സെവിയ്യയ്ക്കായി ഗോളുകള്‍ നേടി. വനിതാ ലോകകപ്പിലും പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; 88 റണ്‍സിന്റെ തകര്‍പ്പന്‍ ജയം മത്സരത്തിനിടെ ബാഴ്സയ്ക്ക് അനുകൂലമായി കിട്ടിയ പെനാൽറ്റി സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി നഷ്ടപ്പെടുത്തിയതടക്കം വലിയ തിരിച്ചടികൾ അവർ കളത്തിൽ നേരിട്ടു. കൗമാര വിസ്മയം ലമീൻ യമാൽ പരിക്കേറ്റ് പുറത്തായതും അവർക്ക് തിരിച്ചടിയായി. വിനിഷ്യസ് ജൂനിയറിന്റെ ഇരട്ട പെനാല്‍റ്റി ഗോളുകളും കിലിയന്‍ എംബാപ്പെയുടെ ഗോളും ചേര്‍ത്താണ് റയല്‍ വിജയിച്ചു കയറിയത്. രണ്ടാം പകുതിയില്‍ വിയ്യാറലിനുമായി പത്ത് പേരായി ചുരുങ്ങി മത്സരം പൂര്‍ത്തിയാക്കേണ്ടി വന്നു. 77ാം മിനിറ്റില്‍ സാന്റിയാഗോ മൗറിനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് അവര്‍ക്ക് തിരിച്ചടിയായത്. കളിയുടെ രണ്ടാം പകുതിയിലാണ് 3 ഗോളുകളും റയല്‍ വലയിലിട്ടത്. 47, 69 മിനിറ്റുകളിലാണ് വിനഷ്യസിന്റെ പെനാല്‍റ്റി ഗോളുകള്‍. എംബാപ്പെ 81ാം മിനിറ്റില്‍ വല ചലിപ്പിച്ച് പട്ടിക പൂര്‍ത്തിയാക്കി. 73ാം മിനിറ്റില്‍ ജോര്‍ജസ് മികൗദസയിലൂടെയാണ് വിയ്യാറല്‍ ആശ്വാസം കണ്ടെത്തിയത്. ചെറു പ്രാണികള്‍ കളി മുടക്കി, പുകച്ച് പുറത്തു ചാടിച്ചു! ഇന്ത്യ- പാക് പോരിനിടെ ഗ്രൗണ്ടില്‍ വിചിത്ര സംഭവങ്ങള്‍ (വിഡിയോ) Laliga: Barcelona suffered a disheartening 4-1 defeat against Sevilla in La Liga.