'റീഫണ്ട് കിട്ടുമോ?'; ഗ്രീനിന് എതിരെ വിമർശനവുമായി ആകാശ് ചോപ്ര
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ കൊൽക്കത്ത താരം കാമറൂണ്‍ ഗ്രീനിന് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്. 25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കഴിഞ്ഞ മത്സരത്തിൽ പന്തെറിഞ്ഞിരുന്നില്ല. ബാറ്ററായി കളത്തിലിറങ്ങിയ താരത്തിന് 10 പന്തിൽ 18 റൺസ് നേടാൻ സാധിച്ചുള്ളൂ. ഇതാണ് വിമർശനങ്ങൾക്ക് കാരണം. 7 പന്തില്‍ 6 റണ്‍സ്, ഔട്ട്; ചെന്നൈക്കായുള്ള അരങ്ങേറ്റത്തില്‍ സഞ്ജുവിന് നിരാശ “നിങ്ങൾ ഓൾ-റൗണ്ടറിന് പണം ചെലവഴിച്ചത്. എന്നാൽ നിങ്ങൾക്ക് ലഭിച്ചത് ഒരു ബാറ്ററെ മാത്രമാണ്. അങ്ങനെ ആണെങ്കിൽ റീഫണ്ട് ലഭിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടാകണം'' എന്നായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയുടെ വിമർശനം. എന്തുകൊണ്ടാണ് മത്സരത്തിൽ താരം പന്തെറിയാത്തത് എന്ന കമന്റേറ്ററുടെ ചോദ്യത്തിന് അതിന്റെ കാരണം ക്രിക്കറ്റ് ഓസ്ട്രേലിയയോടാണ് ചോദിക്കേണ്ടത് എന്നായിരുന്നു രഹാനെയുടെ മറുപടി. 'ഗ്രീന്‍ എന്ത് കൊണ്ട് ബൗൾ ചെയ്തില്ല?'; ഓസ്ട്രേലിയയോട് ചോദിക്കണമെന്ന് രഹാനെ, പിന്നാലെ വിശദീകരണം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് പോളിസിയുമായി ബന്ധപ്പെട്ട് മത്സരങ്ങളിൽ ബൗളിങ് ചെയ്യുന്നതിന് ഗ്രീനിന് കര്‍ശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. KKR Faces Criticism as Cameron Green Fails to Bowl in IPL 2026 Debut Despite Record 25.20 Crore Fee.
7 പന്തില്‍ 6 റണ്‍സ്, ഔട്ട്; ചെന്നൈക്കായുള്ള അരങ്ങേറ്റത്തില്‍ സഞ്ജുവിന് നിരാശ
ഗുവാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്സിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണു നിരാശ. മുന്‍ ടീമായ രാജസ്ഥാന് റോയല്‍സിനെതിരായ പോരാട്ടത്തില്‍ ഓപ്പണിങ് ഇറങ്ങിയ സഞ്ജു 7 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഒരു ഫോറടിച്ചതു മാത്രമാണ് ആശ്വസിക്കാനുള്ളത്. ടോസ് നേടി രാജസ്ഥാന് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനൊപ്പമാണ് സഞ്ജു ഓപ്പണിങ് ഇറങ്ങിയത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ നാന്ദ്രെ ബര്‍ഗര്‍ സഞ്ജുവിന് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്കോര്‍ 14ല്‍ എത്തിയപ്പോഴാണ് സഞ്ജുവിന്റെ മടക്കം. പിന്നാലെ ഋതുരാജും പുറത്തായി. താരവും 6 റണ്‍സുമായി മടങ്ങി. രണ്ടാമനായി ക്രീസിലെത്തിയ ആയുഷ് മാത്രെയ്ക്കും നിരാശയായിരുന്നു. താരം ഗോള്‍ഡന്‍ ഡക്കായി. 19 റണ്‍സ് ചേര്‍ക്കുന്നതിനിടെ ചെന്നൈയ്ക്ക് 3 വിക്കറ്റുകളാണ് നഷ്ടമായത്. Nandre Burger Jofra Archer #RR fans, how was that for a start? Updates ▶️ https://t.co/UzbuFk5G26 #TATAIPL | #KhelBindaas | #RRvCSK | @rajasthanroyals pic.twitter.com/iqLU8yIgcX — IndianPremierLeague (@IPL) March 30, 2026 'ദയവായി ഇല്ലാ കഥകള്‍ പറഞ്ഞുണ്ടാക്കരുത്'... എന്തുകൊണ്ട് സൂര്യ ഇംപാക്ട് പ്ലെയറായി? ഗുവാഹത്തിയിലെ ബര്‍സാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിന് മുന്‍പ് ശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ 5 മിനിറ്റ് വൈകിയാണ് ടോസ് ഇട്ടത്. ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതില്‍ രാജസ്ഥാന് റോയല്‍സ് 15 തവണയും ചെന്നൈ സൂപ്പര്‍ കിങ്സ് 16 തവണയും വിജയിച്ചു. ഇന്നത്തെ മത്സരത്തിലും ഇരു ടീമുകളുടെയും ശക്തമായ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശില്‍ ഐപിഎല്‍ കാണില്ല; സര്‍ക്കാര്‍ പച്ചകൊടി കാണിച്ചിട്ടും കാര്യമില്ല IPL 2026: Jofra Archer and Nandre Burger have got the big wickets of Sanju Samson and Ruturaj Gaikwad early
IPL 2026: രാജസ്ഥാൻ റോയൽസ് ടോസ് നേടി, ചെന്നൈയെ ബാറ്റിങ്ങിനയച്ചു
ഗുവാഹത്തി: ഐപിഎല്ലിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഫീൽഡിങ് തെരഞ്ഞെടുത്തു. ഇതോടെ ചെന്നൈ സൂപ്പർ കിങ്സ് ആദ്യം ബാറ്റ് ചെയ്യും. ഗുവാഹത്തിയിലെ ബര്‍സാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിന് മുൻപ് ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ 5 മിനിറ്റ് വൈകിയാണ് ടോസ് ഇട്ടത്. 'ദയവായി ഇല്ലാ കഥകള്‍ പറഞ്ഞുണ്ടാക്കരുത്'... എന്തുകൊണ്ട് സൂര്യ ഇംപാക്ട് പ്ലെയറായി? ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രാജസ്ഥാൻ റോയൽസ് 15 തവണയും ചെന്നൈ സൂപ്പർ കിങ്സ് 16 തവണയും വിജയിച്ചു. ഇന്നത്തെ മത്സരത്തിലും ഇരു ടീമുകളുടെയും ശക്തമായ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കസേരയില്‍ വെറും 44 ദിവസം! ടോട്ടനം ട്യുഡറിനേയും പുറത്താക്കി; രക്ഷിക്കാന്‍ സെര്‍ബി? ഗുവാഹത്തിയിലെ പിച്ച് പുതുതായി തയ്യാറാക്കിയതാണ്. മഴ പെയ്തതിനാൽ പിച്ച് മൂടിയിട്ടിരിക്കുകയായിരുന്നു. ഇതോടെ മത്സരത്തിന്റെ തുടക്കത്തിൽ പിച്ചിൽ ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബൗളർമാർക്ക് ചെറിയ ആനുകൂല്യം ലഭിച്ചേക്കാം എന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ ബൗൾ ചെയ്യാൻ തീരുമാനിച്ചത് എന്നാണ് സൂചന. Rajasthan Royals Opt to Field After Winning Toss Against Chennai Super Kings in Guwahati IPL Match.
'ദയവായി ഇല്ലാ കഥകള്‍ പറഞ്ഞുണ്ടാക്കരുത്'... എന്തുകൊണ്ട് സൂര്യ ഇംപാക്ട് പ്ലെയറായി?
മുംബൈ: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ സീസണിലെ തങ്ങളുടെ ആദ്യ പോരാട്ടം വിജയിച്ച് തുടങ്ങി. ഒരിടവേളയ്ക്കു ശേഷമാണ് ഐപിഎല്ലിലെ ആദ്യ പോരാട്ടം മുംബൈ ജയിക്കുന്നത്. മത്സരത്തില്‍ ആരാധകരില്‍ കൗതുകം ജനിപ്പിച്ചത് ഇന്ത്യയുടെ ടി20 ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് ഇംപാക്ട് പ്ലെയര്‍ ആയതാണ്. കഴിഞ്ഞ സീസണിലെ മിക്ക മത്സരങ്ങളിലും ആ റോളില്‍ കളിച്ചത് മുന്‍ നായകന് രോഹിത് ശര്‍മയായിരുന്നു. എന്നാല്‍ ഇത്തവണ ആദ്യ പോരാട്ടത്തില്‍ ആ സ്ഥാനത്തിനു മാറ്റം വന്നു. ഇതോടെ വലിയ ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇക്കാര്യത്തില്‍ മറ്റ് വിവാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നു പറയുകയാണ് മുംബൈ പരിശീലകന് മഹേല ജയവര്‍ധനെ. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ടീം എടുത്ത തീരുമാനമാണ് എസ്കെവൈ ഇംപാക്ട് പ്ലെയര്‍ ആയതിനു പിന്നിലെന്നും ജയവര്‍ധനെ വ്യക്തമാക്കി. 'ടീമിനെക്കുറിച്ച് ഇല്ലാ കഥകള്‍ സൃഷ്ടിക്കില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ടീം ക്യാംപ് സന്തോഷത്തിലാണ്. ലോകകപ്പിനു ശേഷം സൂര്യയ്ക്കു മതിയായ വിശ്രമം കിട്ടിയെന്നു തന്നെയാണ് കരുതുന്നത്.' ബംഗ്ലാദേശില്‍ ഐപിഎല്‍ കാണില്ല; സര്‍ക്കാര്‍ പച്ചകൊടി കാണിച്ചിട്ടും കാര്യമില്ല 'എന്നാല്‍ അദ്ദേഹത്തിനു ഞരമ്പിനേറ്റ ചെറിയൊരു പരിക്കുണ്ട്. അതിനാല്‍ മുഴുവന്‍ സമയം ഫീല്‍ഡിങ് സാധിക്കില്ല. അതിനാലാണ് ഇംപാക്ട് പ്ലെയറായി കളത്തിലിറക്കിയത്. അടുത്ത പോരാട്ടത്തിനായി 4, 5 ദിവസം മുന്നിലുണ്ട്. അപ്പോഴേക്കും അദ്ദേഹം പൂര്‍ണ ഫിറ്റാകുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.' 'ഇതാണ് സത്യം. അതിനാല്‍ ദയവായി ഇല്ലാ കഥകള്‍ സൃഷ്ടിക്കരുത്. ടീമിനായി മുന്‍കരുതലുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്. ടീമിനു അത്രയും വിലപ്പെട്ട താരങ്ങളാണ് അവര്‍. സീസണ് അവസാനം വരെ ടീമിനെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. ഞാനും മാനേജ്മെന്റും ചേര്‍ന്നെടുക്കുന്നതാണ് ഇത്തരം തീരുമാനങ്ങള്‍. അതിനപ്പുറം ഇതില്‍ മറ്റൊന്നുമില്ല'- ജയവര്‍ധനെ വ്യക്തമാക്കി. കെകെആറിനെതിരെ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയ സൂര്യ 8 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 16 റൺസെടുത്ത് മടങ്ങി. മത്സരത്തില്‍ മുംബൈ ആറ് വിക്കറ്റ് വിജയം സ്വന്തമാക്കി. ഒരിടവേളയ്ക്കു ശേഷമാണ് മുംബൈ ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരം ജയിച്ചു തുടങ്ങുന്നത് എന്നതും ഇന്നലത്തെ മത്സരത്തിന്റെ സവിശേഷതയായി. കെകെആര്‍ ഉയര്‍ത്തിയ 221 റണ്‍സ് വിജയ ലക്ഷ്യം 5 പന്തുകള്‍ ശേഷിക്കെ മുംബൈ മറികടന്നു. 'ഗ്രീന്‍ എന്ത് കൊണ്ട് ബൗൾ ചെയ്തില്ല?'; ഓസ്ട്രേലിയയോട് ചോദിക്കണമെന്ന് രഹാനെ, പിന്നാലെ വിശദീകരണം IPL 2026: Suryakumar Yadav did not field for MI in its first match of the season against Kolkata Knight Riders
കസേരയില്‍ വെറും 44 ദിവസം! ടോട്ടനം ട്യുഡറിനേയും പുറത്താക്കി; രക്ഷിക്കാന്‍ സെര്‍ബി?
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുറത്താകലിന്റെ വക്കില്‍ നില്ക്കുന്ന ടോട്ടനം ഹോട്സ്പര്‍ ഈയടുത്ത് കൊണ്ടുവന്ന പരിശീലകന് ഇഗോര്‍ ട്യുഡറിനെ പുറത്താക്കി. വെറും 44 ദിവസം മാത്രമാണ് അദ്ദേഹം ടോട്ടനം പരിശീലകനായി ഡഗൗട്ടില്‍ എത്തിയത്. ട്യുഡറിന്റെ കീഴില്‍ ടീം കൂടുതല്‍ ദയനീയമായതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചില്ല. പിന്നാലെയാണ് അദ്ദേഹത്തിനും പുറത്തേക്കുള്ള വഴി തുറന്നത്. 7 മത്സരങ്ങളില്‍ മാത്രമാണ് ട്യുഡറിനു തന്ത്രമോതാന്‍ സാധിച്ചത്. അതില്‍ ഒറ്റ വിജയം മാത്രമാണ് ടീമിനു സ്വന്തമാക്കാന്‍ സാധിച്ചത്. തോമസ് ഫ്രാങ്കിനു പകരമാണ് ട്യുഡറിനെ ടോട്ടനം പരിശീലനകനായി എത്തിച്ചത്. ബംഗ്ലാദേശില്‍ ഐപിഎല്‍ കാണില്ല; സര്‍ക്കാര്‍ പച്ചകൊടി കാണിച്ചിട്ടും കാര്യമില്ല റോബര്‍ട്ടോ ഡി സെര്‍ബി മുന്‍ ബ്രൈറ്റന് പരിശീലകന് റോബര്‍ട്ടോ ഡി സെര്‍ബിയാണ് ടോട്ടനത്തിന്റെ പുതിയ പരിശീലകനായി എത്താന്‍ സാധ്യത എന്നു റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് ടീം മാഴ്സയുടെ പരിശീലകനായിരുന്നു. ഈ സീസണിന്റെ പകുതി കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തെ മാഴ്സ പുറത്താക്കിയത്. നിലവില്‍ മറ്റൊരു ടീമിനേയും പരിശീലിപ്പിക്കുന്നില്ല. ടോട്ടനത്തെ പ്രീമിയര്‍ ലീഗില്‍ നിന്നു പുറത്താകാതെ രക്ഷിച്ചെടുക്കുകയാണ് അദ്ദേഹത്തിനു മുന്നിലുള്ള ദൗത്യം. പ്രീമിയര്‍ ലീഗില്‍ മുന്‍ പരിചയമുള്ള കോച്ചെന്ന അധിക ആനുകൂല്യവും സെര്‍ബിക്കുണ്ട്. 'ഗ്രീന്‍ എന്ത് കൊണ്ട് ബൗൾ ചെയ്തില്ല?'; ഓസ്ട്രേലിയയോട് ചോദിക്കണമെന്ന് രഹാനെ, പിന്നാലെ വിശദീകരണം Sack Igor Tudor: Roberto De Zerbi in advanced talks with Tottenham over becoming new boss
ബംഗ്ലാദേശില്‍ ഐപിഎല്‍ കാണില്ല; സര്‍ക്കാര്‍ പച്ചകൊടി കാണിച്ചിട്ടും കാര്യമില്ല
ധാക്ക: ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ തത്സമയം കാണാന്‍ സാധിക്കില്ല. സംപ്രേഷണവുമായി ബന്ധപ്പെട്ട കരാര്‍ ജിയോ ഹോട്സ്റ്റാര് റദ്ദാക്കി. നേരത്തെ ഐപിഎല്‍ കാണിക്കില്ലെന്ന നിലപാടിലായിരുന്നു ബംഗ്ലാദേശ് സര്‍ക്കാര്‍. എന്നാല്‍ പിന്നീട് അവര്‍ കഴിഞ്ഞ ദിവസം തീരുമാനം മാറ്റി. മത്സരം സംപ്രേഷണം ചെയ്യാന്‍ അനുമതി നല്കി. അതിനിടെ ബംഗ്ലാദേശില്‍ സംപ്രേഷണാവകാശത്തിന്റെ കരാര്‍ ടിസ്പോര്‍ട്സ് ചാനലിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ പക്ഷേ അവര്‍ വീഴ്ച വരുത്തിയതായി ചൂണ്ടിക്കാട്ടിയാണ് ജിയോ കരാര്‍ റദ്ദാക്കിയത്. ഇതോടെയാണ് സംപ്രേഷണം മുടങ്ങിയത്. 2023 മുതല്‍ 2027 വരെ ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിനുള്ള അവകാശം ടിസ്പോര്‍ട്സാണ് സ്വന്തമാക്കിയത്. ബംഗ്ലാദേശില്‍ വലിയ തോതില്‍ ആരാധകരുണ്ട് ഐപിഎല്ലിന്. അവരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്നതാണ് തീരുമാനം. കായിക മേഖലയെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയാണ് സര്‍ക്കാര്‍ നേരത്തെ സംപ്രേഷണ വിലക്ക് ഒവിവാക്കിയത്. വാണിജ്യപരമായ കാഴ്ചപ്പാടാണ് വിഷയത്തില്‍ സര്‍ക്കാരിനുള്ളത് എന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സാഹിര്‍ ഉദ്ദീന്‍ സ്വപന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ഗ്രീന്‍ എന്ത് കൊണ്ട് ബൗൾ ചെയ്തില്ല?'; ഓസ്ട്രേലിയയോട് ചോദിക്കണമെന്ന് രഹാനെ, പിന്നാലെ വിശദീകരണം 'ഐപിഎല്‍ സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയത്തെ കായികവുമായി കലര്‍ത്താന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. വാണിജ്യപരമായ താത്പര്യങ്ങള്‍ പരിഗണിച്ചാകും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുക. ഏതെങ്കിലും ചാനലുകള്‍ ഐപിഎല്‍ സംപ്രേക്ഷണത്തിന് അനുമതി തേടിയാല്‍ അനുകൂലമായി തന്നെ പരിഗണിക്കും' സാഹിര്‍ പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സ് അടക്കമുള്ള അന്താരാഷ്ട്ര സ്പോര്‍ട്സ് നെറ്റ് വര്‍ക്കുകള്‍ക്ക് ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യാം. താത്പര്യമുള്ളവര്‍ക്ക് അനുമതി നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ സംപ്രേഷണവുമായി ബന്ധപ്പെട്ട് മറ്റ് ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ് രംഗത്ത് എത്തിയത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതോടെയാണ് ബംഗ്ലാദേശ് തീരുമാനത്തില്‍ അയവ് വരുത്തിയത്. 'ചെന്നൈ സൂപ്പര്‍ കിങ്സിന് വിസിലടിക്കുക', മലയാളത്തിൽ പിന്തുണ തേടി സഞ്ജു; കട്ട സപ്പോർട്ട് എന്ന് മലയാളികൾ - വിഡിയോ There will be no broadcast of IPL 2026 matches in Bangladesh, due to JioStar scrapping the deal
'ഗ്രീന്‍ എന്ത് കൊണ്ട് ബൗൾ ചെയ്തില്ല?'; ഓസ്ട്രേലിയയോട് ചോദിക്കണമെന്ന് രഹാനെ, പിന്നാലെ വിശദീകരണം
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ ടീമിലെ പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. 25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കഴിഞ്ഞ മത്സരത്തിൽ പന്തെറിഞ്ഞിരുന്നില്ല. ഇത് ടീമിന്റെ തോൽവിയിലേക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 'പന്ത് ചുരണ്ടൽ'; പാക് താരം ഫഖര്‍ സമാനെ ചോദ്യം ചെയ്യും (വിഡിയോ) എന്തുകൊണ്ടാണ് മത്സരത്തിൽ താരം പന്തെറിയാത്തത് എന്ന കമന്റേറ്ററുടെ ചോദ്യത്തിന് രഹാനെ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ''ഗ്രീന്‍ എന്തുകൊണ്ട് പന്തെറിയുന്നില്ല എന്ന ചോദ്യം നിങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയോടാണ് ചോദിക്കേണ്ടത്. അദ്ദേഹം പന്തെറിയുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് അവരുടെ അനുമതി ലഭിക്കേണ്ടതുണ്ട്.'' രഹാനെ പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് പോളിസിയുമായി ബന്ധപ്പെട്ട് മത്സരങ്ങളിൽ ബൗളിങ് ചെയ്യുന്നതിന് ഗ്രീനിന് കര്‍ശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 'ചെന്നൈ സൂപ്പര്‍ കിങ്സിന് വിസിലടിക്കുക', മലയാളത്തിൽ പിന്തുണ തേടി സഞ്ജു; കട്ട സപ്പോർട്ട് എന്ന് മലയാളികൾ - വിഡിയോ സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. “ഗ്രീനിന് ലോവർ ബാക്കിൽ പരിക്കുണ്ട്. പരിക്ക് ഗുരുതരമല്ലെങ്കിലും കുറച്ചുകാലത്തേക്ക് ബൗളിങ് ഒഴിവാക്കേണ്ട സാഹചര്യമുണ്ട്, ഇപ്പോൾ ഇന്ത്യയിൽ തുടരുന്ന ഗ്രീൻ, ബൗളിങ് വർക്ക്ലോഡ് ക്രമേണ വർധിപ്പിക്കുന്ന പരിശീലനത്തിലാണ്. ഏകദേശം 10 മുതൽ 12 ദിവസത്തിനുള്ളിൽ അദ്ദേഹം വീണ്ടും ബൗളിങ്ങിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. ഈ വിവരങ്ങൾ കൊൽക്കത്തയെ മുൻപേ അറിയിച്ചിരുന്നു'' ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വക്താവ് പറഞ്ഞു. KKR Captain Rahane Explains Cameron Green’s Bowling Absence After MI Defeat.
'പന്ത് ചുരണ്ടൽ'; പാക് താരം ഫഖര്‍ സമാനെ ചോദ്യം ചെയ്യും (വിഡിയോ)
ലാഹോർ: പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഉണ്ടായ പന്ത് ചുരണ്ടൽ (Ball Tampering) വിവാദത്തിൽ കടുത്ത നടപടിയെടുക്കുമെന്ന് പിസിബി. സംഭവത്തിൽ ആരോപണ വിധേയനായ ഫഖര്‍ സമാനെ 48 മണിക്കൂറിനുളളിൽ വിളിച്ചു വരുത്തും. താരത്തിന് പറയാനുള്ളത് കേട്ട ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ മത്സരത്തിന് ശേഷം മാച്ച് റഫറി റോഷൻ മഹാനാമയുടെ നേതൃത്വത്തിൽ ഫഖർ സമാനെ ചോദ്യം ചെയ്തെങ്കിലും ആരോപണം താരം നിഷേധിച്ചിരുന്നു. കാത്തിരുന്ന ആവേശപ്പോര്; സഞ്ജുവിന് ഇന്ന് നിർണായകം,വൈഭവിന്റെ വെടിക്കെട്ട് ഉണ്ടാകുമോ? കഴിഞ്ഞ ദിവസം പിഎസ്എല്ലിൽ നടന്ന ലാഹോർ ഖലന്തേഴ്സ് – കറാച്ചി കിങ്സ് മത്സരത്തിനിടെയാണ് സംഭവം ഉണ്ടായത്. അവസാന ഓവറിൽ കറാച്ചി കിങ്സിന് വിജയിക്കാൻ 14 റൺസ് ആവശ്യമായിരുന്നു. ഓവർ ഏറിയും മുൻപ് ലാഹോർ നായകൻ ഷഹീൻ അഫ്രീദി, ബൗളർ ഹാരിസ് റൗഫ്, ഫഖര്‍ സമാൻ എന്നിവർ ഗ്രൗണ്ടിൽ ഒത്തു കൂടി. ഈ സമയത്ത് ഫഖര്‍ സമാൻ ബൗൾ കയ്യിൽ വെച്ച് അമർത്തുകയും തുടർന്ന് പന്ത് ബൗളർ ഹാരിസ് റൗഫിന് കൈമാറുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ അമ്പയർ പന്ത് വാങ്ങി പരിശോധിച്ചു. 'ചെന്നൈ സൂപ്പര്‍ കിങ്സിന് വിസിലടിക്കുക', മലയാളത്തിൽ പിന്തുണ തേടി സഞ്ജു; കട്ട സപ്പോർട്ട് എന്ന് മലയാളികൾ - വിഡിയോ This is so Shameful pic.twitter.com/DqTWMk1Mbg — Ehtisham Siddique (@iMShami_) March 29, 2026 പന്തിന് രൂപമാറ്റം സംഭവിച്ചു എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കറാച്ചി കിങ്സിന് അഞ്ച് റൺസ് പെനാൽറ്റി റൺസ് അനുവദിക്കുകയും ചെയ്തു. ഇതോടെ കറാച്ചി കിങ്സിന് ജയിക്കാൻ ആവശ്യമായ റൺസ് 14ൽ നിന്ന് 9 ആയി കുറഞ്ഞു. കൂടാതെ മത്സരത്തിനായി പുതിയ പന്ത് ആണ് പിന്നീട് ഉപയോഗിച്ചത്. മത്സരത്തിൽ ലാഹോർ ഖലന്തേഴ്സിനെ 4 വിക്കറ്റിന് കറാച്ചി കിങ്സ് പരാജയപ്പെടുത്തിയിരുന്നു. PSL 2026 Ball Tampering Controversy Fakhar Zaman Under Investigation.
ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ് ചെന്നൈയും രാജസ്ഥാനും. താരങ്ങളുടെ ലേലത്തിന് മുൻപ് തന്നെ ഇരു ടീമുകളും കളിക്കാരെ പരസ്പരം കൈമാറ്റം ചെയ്തിരുന്നു. കഴിഞ്ഞ സീസൺ വരെ രാജസ്ഥാൻ ടീമിന്റെ നായകനായിരുന്ന സഞ്ജു ഇത്തവണ ചെന്നൈയിലാണ്. തന്റെ പഴയ ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പഴയ പോരാളികള്‍ പുതിയ കളത്തില്‍, സഞ്ജു ലോകകപ്പ് ഫോം തുടരുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; ചെന്നൈ- രാജസ്ഥാന് മത്സരം ഇന്ന് ചെന്നൈയുടെ ആദ്യ മത്സരത്തിന് മുൻപായി സഞ്ജു സാംസൺ ഒരു സ്പെഷ്യൽ വിഡിയോയുമായി രംഗത്ത് എത്തിയിരുന്നു. ചെന്നൈ ടീമിന് നൽകുന്ന പിന്തുണ തുടരണമെന്നാണ് വിഡിയോയിലൂടെ സഞ്ജു ആവശ്യപ്പെടുന്നത്. മലയാളത്തിലാണ് സഞ്ജു വിഡിയോയിൽ സംസാരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിൽ വന്ന വിഡിയോ ഇപ്പോൾ വൈറൽ ആയി മാറിയിട്ടുണ്ട്. എന്തുകൊണ്ടാണ് മുംബൈയുടെ മത്സരങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നത്? ഐപിഎല്ലില്‍ 'ടോസ് വിവാദം' 'ഹലോ, എന്തുണ്ട്? എല്ലാവര്ക്കും നമസ്കാരം. നമ്മള് പറഞ്ഞ പോലെ ചെന്നൈയിലെത്തിയിരിക്കുകയാണ്. 'ചെന്നൈ ഐപിഎല്‍ ഫീവര്‍' തുടങ്ങിയിരിക്കുകയാണ്. എല്ലാവരും നേരത്തെ പറഞ്ഞതുപോലെ മഞ്ഞ അണിയുക. ചെന്നൈ സൂപ്പര്‍ കിങ്സിന് വിസിലടിക്കുക. അപ്പോ ഗ്രൗണ്ടില്‍ കാണാം', സഞ്ജു പറഞ്ഞു. 'ഇനി നമ്മൾ മഞ്ഞ' എന്ന ക്യാപ്ഷനോടെയാണ് സിഎസ്കെ വിഡിയോ പങ്കുവെച്ചിട്ടുള്ളത്. കാത്തിരുന്ന ആവേശപ്പോര്; സഞ്ജുവിന് ഇന്ന് നിർണായകം,വൈഭവിന്റെ വെടിക്കെട്ട് ഉണ്ടാകുമോ? ഇനി നമ്മൾ മഞ്ഞ! For you, Sanjunation #WhistlePodu #Yellove pic.twitter.com/dSxbQp7ZRw — Chennai Super Kings (@ChennaiIPL) March 29, 2026 പരിശീലനത്തിനിടെ പരിക്കേറ്റ ധോനി ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ലെന്ന ഉറപ്പായിരുന്നു. ഇതോടെ രാജസ്ഥാനെതിരെ സഞ്ജു വിക്കറ്റ് കീപ്പർ ആകുമെന്നാണ് റിപ്പോർട്ടുകൾ. ഗുവാഹത്തിയിൽ വൈകിട്ട് 7.30 മുതലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രാജസ്ഥാൻ റോയൽസ് 15 തവണയും ചെന്നൈ സൂപ്പർ കിങ്സ് 16 തവണയും വിജയിച്ചിട്ടുണ്ട്. Sanju Samson’s Viral Malayalam Message Boosts CSK Ahead of Clash with Rajasthan Royals.
കാത്തിരുന്ന ആവേശപ്പോര്; സഞ്ജുവിന് ഇന്ന് നിർണായകം,വൈഭവിന്റെ വെടിക്കെട്ട് ഉണ്ടാകുമോ?
ഗുവാഹത്തി: ഐപിഎൽ 2026 ൽ ഇന്ന് ചെന്നൈ സൂപ്പർ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഗുവാഹത്തിയിൽ വൈകിട്ട് 7.30 മുതലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രാജസ്ഥാൻ റോയൽസ് 15 തവണയും ചെന്നൈ സൂപ്പർ കിങ്സ് 16 തവണയും വിജയിച്ചു. ഇന്നത്തെ മത്സരത്തിലും ശക്തമായ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. റിക്കല്‍ടന്‍ 81, രോഹിത് 78; തോറ്റ് തുടങ്ങുന്ന പതിവ് വിട്ട് മുംബൈ ഇന്ത്യൻസ്; ത്രില്ലറിൽ കെകെആറിനെ തുരത്തി ഇന്നത്തെ മത്സരത്തിൽ ചില താരങ്ങളുടെ വ്യക്തിഗത പ്രകടനമാണ് ആരാധകർ ഉറ്റു നോക്കുന്നത്. ആദ്യത്തേത് വൈഭവ് സൂര്യവംശി. കഴിഞ്ഞ വർഷത്തെ വെടിക്കെട്ട് ബാറ്റിങ് തുടരാൻ വൈഭവിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അണ്ടർ -19 ലോകകപ്പിലെ മികച്ച പ്രകടനം നടത്തിയ ശേഷമാണ് വൈഭവ് രാജസ്ഥാൻ ക്യാമ്പിലേക്ക് എത്തുന്നത്. 15 വയസ്സ് തികഞ്ഞതോടെ ഏത് സമയത്തും ദേശീയ സീനിയർ ടീമിലേക്ക് താരത്തിന് വിളി വന്നേക്കാം. അത് കൊണ്ട് തന്നെ ഈ സീസണിലെ ഓരോ മത്സരവും താരത്തിന് നിർണായകമാണ്. പഴയ പോരാളികള്‍ പുതിയ കളത്തില്‍, സഞ്ജു ലോകകപ്പ് ഫോം തുടരുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; ചെന്നൈ- രാജസ്ഥാന് മത്സരം ഇന്ന് രണ്ടാമത്തേത് മലയാളി താരം സഞ്ജു സാംസനാണ്. കഴിഞ്ഞ സീസൺ വരെ രാജസ്ഥാൻ ടീമിലെ സ്ഥിര സാന്നിധ്യമായ താരം ഇത്തവണ അവർക്കെതിരെ കളത്തിലിറങ്ങുകയാണ്. ഈ മത്സരത്തിൽ വ്യക്തിഗത പ്രകടനത്തിലൂടെ ആരാധകരെ സഞ്ജു ഞെട്ടിക്കും എന്നാണ് വിലയിരുത്തൽ. ധോനിക്ക് പരിക്ക് മൂലം ഇന്നത്തെ മത്സരത്തിൽ കളിക്കാനാകാത്ത സാഹചര്യത്തിൽ സഞ്ജു ടീമിന്റെ വിക്കറ്റ് കീപ്പർ ആകും. സിഎസ്കെ വിട്ട് രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജയ്ക്കും ഇന്നത്തെ മത്സരം നിർണായകമാണ്. എന്തുകൊണ്ടാണ് മുംബൈയുടെ മത്സരങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നത്? ഐപിഎല്ലില്‍ 'ടോസ് വിവാദം' ഗുവാഹത്തിയിലെ പിച്ച് പുതുതായി തയ്യാറാക്കിയതാണ്. കഴിഞ്ഞ ദിവസം മഴ പെയ്തതിനാൽ പിച്ച് മൂടിയിട്ടിരിക്കുകയാണ്. ഇതോടെ മത്സരത്തിന്റെ തുടക്കത്തിൽ പിച്ചിൽ ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബൗളർമാർക്ക് ചെറിയ ആനുകൂല്യം ലഭിച്ചേക്കാം. ഇന്നും ഉച്ചക്ക് ശേഷം മഴ പെയ്യാൻ സാധ്യത ഉണ്ടെന്നും എന്നാൽ മത്സര സമയത്ത് മഴ തടസമാകില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. CSK vs RR Big IPL Match in Guwahati Today Sanju Samson Faces Former Team.
ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം ഇന്ന്. ബര്‍സാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് താരം സഞ്ജു സാംസണ് ബൗണ്ടറി നേടുമ്പോള്‍ ആവേശത്തില്‍ ഇളകി മറിയുന്നവരില്‍ രാജസ്ഥാന് റോയല്‍സിന്റെ ആരാധകരുമുണ്ടാകും. 11 വര്‍ഷക്കാലം രാജസ്ഥാനൊപ്പമായിരുന്ന, 5 വര്‍ഷക്കാലം ടീമിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു, ഇത്തവണ ചെന്നൈയിലേക്ക് മാറിയെങ്കിലും ആരാധകരുടെ ഹൃദയങ്ങളില്‍ നിന്ന് കൂടൊഴിഞ്ഞിട്ടുണ്ടാകില്ല. രാജസ്ഥാന്റെ ജേഴ്സിയിലേക്ക് മാറിയെങ്കിലും 12 വര്‍ഷക്കാലം കൂടെ ഉണ്ടായിരുന്ന രവീന്ദ്ര ജഡേജയെ ചെന്നൈ ആരാധകര്‍ക്കും മറക്കാനാകില്ല. പഴയ ടീമിനെതിരെ കൊമ്പുകോര്‍ക്കുന്ന സഞ്ജുവും ജഡേജയുമാണ് ഇന്നത്തെ രാജസ്ഥാന്- ചെന്നൈ മത്സരത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജുവിന്റെ ബാറ്റിങ്ങില്‍ പ്രതീക്ഷയര്‍പ്പിച്ച് ഐപിഎല്ലില്‍ ആറാം കിരീടമാണ് സൂപ്പര്‍ കിങ്സ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായിരുന്നു അവര്‍. ഋതുരാജ് ഗെയ്ക് വാദിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്ന സഞ്ജു, ധോണിക്ക് പരിക്കേറ്റതോടെ ടീമിന്റെ വിക്കറ്റ് കീപ്പറാകുമെന്ന് ഉറപ്പായി. വന്‍തുകയ്ക്ക് ടീമിലെത്തിച്ച ആഭ്യന്തര താരങ്ങളായ പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ എന്നിവരിലൊരാള്‍ക്ക് ഇന്ന് അവസരം ലഭിച്ചേക്കും. സ്പിന്നര്‍മാരായ നൂര്‍ അഹമ്മദ്, അകീല്‍ ഹുസൈന്, പേസര്‍മാരായ ജയ്മി ഓവര്ട്ടണ്, മാറ്റ് ഹെന്റി എന്നിങ്ങനെ ബോളിങ്ങില്‍ ചെന്നൈയുടെ പ്രതീക്ഷ വിദേശതാരങ്ങളിലാണ്. റിക്കല്‍ടന്‍ 81, രോഹിത് 78; തോറ്റ് തുടങ്ങുന്ന പതിവ് വിട്ട് മുംബൈ ഇന്ത്യൻസ്; ത്രില്ലറിൽ കെകെആറിനെ തുരത്തി മറുവശത്ത് പുതിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന രാജസ്ഥാന് ടീമിന്റെ വജ്രായുധം പതിനഞ്ചുകാരന് വൈഭവ് സൂര്യവംശിയാണ്. വൈഭവും യശസ്വി ജയ്സ്വാളും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം ടീമിന് നിര്‍ണായകമാകും. 5 സിക്സ് 3 ഫോര്‍, 23 പന്തില്‍ 51; 'ബദാം ഹല്‍വ' വീണ്ടും നുണഞ്ഞ് രോഹിത് ശര്‍മ! sanju will continue his World Cup form?; Chennai-Rajasthan match today
മുംബൈ: ഐപിഎല്ലില്‍ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ 300 മത്സരങ്ങളെന്ന റെക്കോര്‍ഡ് നേട്ടം മുംബൈക്ക് ജയത്തോടെ ആഘോഷിക്കാനും സാധിച്ചു. ആദ്യ മത്സരങ്ങൾ തോറ്റ് തുടങ്ങുന്നുവെന്ന പതിവ് രീതിക്കും ഇത്തവണ മുംബൈ വിരാമമിട്ടു. ആവേശപ്പോരാട്ടത്തില്‍ 6 വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സടിച്ചു. മുംബൈ ഇന്ത്യന്‍സ് അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു. അവര്‍ 19.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് അടിച്ചെടുത്താണ് മറുപടി നല്കി വിജയം പിടിച്ചത്. റിയാന്‍ റിക്കല്‍ടനും രോഹിത് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം ആദ്യ പോരില്‍ തന്നെ ക്ലിക്കായി. ഇരുവരും ചേര്‍ന്നു അതിവേഗമാണ് ചെയ്സിങ് തുടങ്ങിയത്. മുംബൈയുടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ കെകെആര്‍ 148 റണ്‍സ് വരെ കാക്കേണ്ടി വന്നു. പക്ഷേ അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. പിന്നീട് അനായാസം അവര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. റിക്കല്‍ടനാണ് ടോപ് സ്കോറര്‍. താരം 43 പന്തില്‍ 8 സിക്സും 4 ഫോറും സഹിതം 81 റണ്‍സെടുത്തു. രോഹിത് ശര്‍മ 23 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തി. 38 പന്തില്‍ 6 വീതം സിക്സും ഫോറും സഹിതം രോഹിത് 78 റണ്‍സ് തൂക്കി. 5 സിക്സ് 3 ഫോര്‍, 23 പന്തില്‍ 51; 'ബദാം ഹല്‍വ' വീണ്ടും നുണഞ്ഞ് രോഹിത് ശര്‍മ! ഇംപാക്ട് പ്ലെയറായി ബാറ്റ് ചെയ്ത സൂര്യകുമാര്‍ യാദവ് 8 പന്തില്‍ 16 റണ്‍സുമായി മടങ്ങി. തിലക് വര്‍മ 14 പന്തില്‍ 20 റണ്‍സെടുത്തും പുറത്തായി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം 2 പന്തില്‍ 5 റണ്‍സുമായി നമാന്‍ ധിറും ക്യാപ്റ്റനൊപ്പം ക്രീസില്‍ നിന്നു. കൊല്‍ക്കത്തയുടെ ബൗളിങ് പോരായ്മ ആദ്യ മത്സരത്തില്‍ തന്നെ തെളിഞ്ഞു നിന്നു. പന്തെറിഞ്ഞവരെല്ലാം നല്ല തല്ല് വാങ്ങി. എല്ലാവരും 10ല്‍ കൂടുതല്‍ റണ്‍സ് ഓവറില്‍ വിട്ടു നല്കി. വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി, സുനില്‍ നരെയ്ന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടി മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, നാലാമനായി ക്രീസിലെത്തിയ അംഗ്കൃഷ് രഘുവംശി എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് കെകെആര്‍ മികച്ച സ്കോറിലെത്തിയത്. കൊല്‍ക്കത്തയ്ക്കായി ബാറ്റെടുത്തവരെല്ലാം ഭേദപ്പെട്ട രീതിയില്‍ പൊരുതി. രഹാനെയാണ് ടോപ് സ്കോറര്‍. താരം 5 സിക്സും 4 ഫോറും സഹിതം 40 പന്തില്‍ 67 റണ്‍സടിച്ചു. രഹാനെയും ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന് അലനും ചേര്‍ന്നാണ് ഇന്നിങ്സ് തുടങ്ങിയത്. അലന് ടി20 ലോകകപ്പിലെ ഫോം തുടര്‍ന്നു. താരം 17 പന്തില്‍ 2 സിക്സും 6 ഫോറും സഹിതം 37 റണ്‍സെടുത്തു മടങ്ങി. രഹാനെ- അലന് സഖ്യം 5.2 ഓവറില്‍ 69 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 190 ഐപിഎല്‍ മത്സരങ്ങള്‍! റെക്കോര്‍ഡില്‍ ഇനി നരെയ്ന് കോടികള്‍ മുടക്കി ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീന്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോയില്ല. താരം 10 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 18 റണ്‍സുമായി പുറത്തായി. ഗ്രീന്‍ പുറത്താകുമ്പോള്‍ കൊല്‍ക്കത്ത സ്കോര്‍ 8.5 ഓവറില്‍ 109 റണ്‍സിലെത്തി. പിന്നീട് അംഗ്കൃഷ് രഘുവംശിയും രഹാനെയും ചേര്‍ന്നു വീണ്ടും ഇന്നിങ്സ് ട്രാക്കിലാക്കി. അതിനിടെ 145ല്‍ സ്കോര്‍ എത്തിയപ്പോള്‍ രഹാനെ മടങ്ങി. അപ്പോഴും അംഗ്കൃഷ് പോരാട്ടം തുടര്‍ന്നു. സ്കോര്‍ 200 കടത്തിയാണ് താരം മടങ്ങിയത്. 29 പന്തില്‍ 2 സിക്സും 6 ഫോറും സഹിതം അംഗ്കൃഷ് 51 റണ്‍സടിച്ചാണ് പുറത്തായത്. പിന്നീട് റിങ്കു സിങാണ് സ്കോര്‍ 220ല്‍ എത്തിച്ചത്. താരം 21 പന്തില്‍ 4 ഫോറുകള്‍ സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങില്‍ തിളങ്ങി. കെകെആറിനു നഷ്ടമായ 4 വിക്കറ്റില്‍ ഒരെണ്ണം മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും നേടി. ഡെവാള്‍ഡ് ബ്രവിസും പുറത്ത്; പരിക്കില്‍ വലഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്സ് IPL 2026: Mumbai Indians finally break their opening match jinx. A dominant chase caps off a strong start to the season
5 സിക്സ് 3 ഫോര്‍, 23 പന്തില്‍ 51; 'ബദാം ഹല്‍വ'വീണ്ടും നുണഞ്ഞ് രോഹിത് ശര്‍മ!
മുംബൈ: ഇതിഹാസ താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ പ്രവചനം സത്യമായി. ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ കൊല്‍ക്കത്ത ബൗളര്‍മാരെ തച്ചുതകര്‍ക്കുമെന്നു ശ്രീകാന്ത് പറഞ്ഞിരുന്നു. കെകെആര്‍ ബൗളര്‍മാരെ രോഹിത് ഹല്‍വ തിന്നുന്ന ലാഘവത്തില്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ശ്രീകാന്തിന്റെ ഉപമ. അത് സത്യമാണെന്നു വാംഖഡെയില്‍ തെളിഞ്ഞു. കൊല്‍ക്കത്ത മുന്നോട്ടു വച്ച 221 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് അതിവേഗമാണ് മുംബൈ കുതിക്കുന്നത്. ഇന്ധനം പകര്‍ന്ന് ബദാം ഹല്‍വ നുണഞ്ഞ് രോഹിതും. താരം 23 പന്തില്‍ 51 റണ്‍സ് അതിവേഗം അടിച്ചെടുത്തു. 5 സിക്സും 3 ഫോറും സഹിതമാണ് ഹിറ്റ്മാന്റെ പവര്‍ ഹിറ്റിങ് ബാറ്റിങ്. 190 ഐപിഎല്‍ മത്സരങ്ങള്‍! റെക്കോര്‍ഡില്‍ ഇനി നരെയ്ന് ശ്രീകാന്ത് മത്സരത്തിനു മുന്‍പ് പറഞ്ഞത് 'കുറച്ചു കൊല്ലം മുന്‍പ് കെകെആര്‍ രോഹിത് ശര്‍മയ്ക്ക് ഹല്‍വ പോലെയായിരുന്നു. ഇന്നും ഹല്‍വ കഴിക്കുന്ന ലാഘവത്തിലായിരിക്കും അദ്ദേഹം അവരുടെ ബൗളിങിനെ തകര്‍ക്കാന്‍ പോകുന്നത്. കെകെആര്‍ അദ്ദേഹത്തിന്റെ ബദാം ഹല്‍വ ടീമാണ്. കെകെആറിനെതിരെ കളിക്കുന്നത് രോഹിതിനു കംഫര്‍ട്ട് സോണാണ്'- തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്തിന്റെ പ്രവചനം. നയിച്ച് രഹാനെ, കട്ടയ്ക്കു നിന്ന് അംഗ്കൃഷ്; മുംബൈക്ക് മുന്നില്‍ മികച്ച ലക്ഷ്യം വച്ച് കെകെആര്‍ IPL 2026: Rohit Sharma and Ryan Rickelton have provided Mumbai Indians a solid start in the chase of 221 runs
190 ഐപിഎല്‍ മത്സരങ്ങള്‍! റെക്കോര്‍ഡില്‍ ഇനി നരെയ്ന്
മുംബൈ: ഐപിഎല്ലില്‍ പുതിയ ചരിത്രമെഴുതി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഓള് റൗണ്ടറും മിസ്റ്റ്റി സ്പിന്നറുമായ സുനില്‍ നരെയ്ന്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വിദേശ താരമെന്ന റെക്കോര്‍ഡ് ഇനി നരെയ്നു സ്വന്തം. മുംബൈ ഇന്ത്യന്‍സിനെതിരായ ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനു കെകെആര്‍ ഇറങ്ങിയതോടെയാണ് നരെയ്ന് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. സ്വന്തം നാട്ടുകാരനായ കെയ്റന് പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്. നരെയ്ന്റെ 190ാം ഐപിഎല്‍ മത്സരമാണിത്. പൊള്ളാര്‍ഡ് 189 മത്സരങ്ങളാണ് കളിച്ചത്. മുംബൈ ഇന്ത്യന്‍സിനായാണ് പൊള്ളാര്‍ഡ് ഐപിഎല്‍ കളിച്ചത്. സമാനമാണ് നരെയ്നും. കെകെആറിനു വേണ്ടി മാത്രമാണ് താരം ഇതുവരെ ഐപിഎല്‍ കളിച്ചത്. 2012ല്‍ മുംബൈ ഇന്ത്യന്‍സുമായി കടുത്ത മത്സരം നടത്തിയാണ് കെകെആര്‍ നരെയ്നെ ലേലത്തില്‍ സ്വന്തമാക്കിയത്. 3.4 കോടി രൂപയ്ക്കാണ് താരം കൊല്‍ക്കത്ത ടീമിലെത്തിയത്. അരങ്ങേറ്റ സീസണില്‍ തന്നെ താരം കൊല്‍ക്കത്തയുടെ കന്നി ഐപിഎല്‍ നേട്ടത്തില്‍ നിര്‍ണായകമായി. പിന്നീട് ഒരോ സീസണിലും താരം കൂടുതല്‍ കൂടുതല്‍ മികവ് പ്രകടിപ്പിച്ചു. മിസ്റ്റ്റി സ്പിന്നര്‍ പദവിയില്‍ നിന്നു ഓപ്പണിങ് ബാറ്ററിലേക്കും ഓള് റൗണ്ടര്‍ വേഷത്തിലേക്കെല്ലാം നരെയ്ന് മാറി. കൊല്‍ക്കത്ത നേടിയ 3 ഐപിഎല്‍ കിരീടങ്ങളിലും നരെയ്ന് നിര്‍ണായകമായി നിന്നു. നയിച്ച് രഹാനെ, കട്ടയ്ക്കു നിന്ന് അംഗ്കൃഷ്; മുംബൈക്ക് മുന്നില്‍ മികച്ച ലക്ഷ്യം വച്ച് കെകെആര്‍ 189 കളിയിയില്‍ നിന്നു 192 വിക്കറ്റുകള്‍ താരം വീഴ്ത്തി. 187 ഇന്നിങ്സുകളാണ് കളിച്ചത്. ഒരു തവണ 5 വിക്കറ്റ് നേട്ടവും 7 തവണ 4 വിക്കറ്റ് നേട്ടവുമുണ്ട്. ബാറ്റിങില്‍ 122 ഇന്നിങ്സുകള്‍ കളിച്ച് നേടിയത് 1780 റണ്‍സ്. ഒരു സെഞ്ച്വറിയും 7 അര്‍ധ സെഞ്ച്വറികളും നേടി. 2024 സീസണാണ് ബാറ്റിങിലും ബൗളിങിലും താരം വെട്ടിത്തിളങ്ങിയത്. ആ സീസണില്‍ താരം 448 റണ്‍സും 17 വിക്കറ്റും സ്വന്തമാക്കി. 2025ല്‍ താരത്തെ 12 കോടിയ്ക്ക് കെകെആര്‍ ടീമില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. റെക്കോര്‍ഡ് പട്ടിക സുനില്‍ നരെയ്ന്- 190 മത്സരങ്ങള്‍ (കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്) കെയ്റന് പൊള്ളാര്‍ഡ്- 189 മത്സരങ്ങള്‍ (മുംബൈ ഇന്ത്യന്‍സ്) എബി ഡിവില്ല്യേഴ്സ്- 184 മത്സരങ്ങള്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു) ഡേവിഡ് വാര്‍ണര്‍- 184 മത്സരങ്ങള്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്) ഡ്വെയ്ന്‍ ബ്രാവോ- 161 മത്സരങ്ങള്‍ (മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ഗുജറാത്ത് ലയണ്‍സ്) IPL 2026: Sunil Narine scripts history, becoming the overseas player with most IPL matches
ഡെവാള്‍ഡ് ബ്രവിസും പുറത്ത്; പരിക്കില്‍ വലഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്സ്
ചെന്നൈ: ഐപിഎല്ലില്‍ നാളെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങാനിരിക്കെ മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനു വീണ്ടും തിരിച്ചടി. പരിക്ക് വീണ്ടും അവര്‍ക്ക് തലവേദനയാകുന്നു. യുവ താരങ്ങളില്‍ ശ്രദ്ധേയനായ ഡെവാള്‍ഡ് ബ്രവിസാണ് പരിക്കേറ്റ പുതിയ താരം. ബ്രവിസ് നാളെ രാജസ്ഥാന് റോയല്‍സിനെതിരായ സിഎസ്കെയുടെ ആദ്യ പോരില്‍ കളിക്കില്ല. ഇടുപ്പിനേറ്റ പരിക്കാണ് ബ്രവിസിന്റെ വഴി മുടക്കിയത്. താരത്തിന്റെ പരിക്ക് സംബന്ധിച്ച് പരിശീലകന് സ്റ്റീഫന്‍ ഫ്ളമിങ് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. തുടക്കത്തിലെ രണ്ടോ മൂന്നോ മത്സരങ്ങള്‍ കൂടി പ്രോട്ടീസ് യുവ താരത്തിനു നഷ്ടമാകാന്‍ സാധ്യതയുണ്ട്. ഐപിഎല്‍ തുടങ്ങും മുന്‍പ് തന്നെ സിഎസ്കെയ്ക്ക് പരിക്ക് തിരിച്ചടിയായിരുന്നു. നതാന്‍ എല്ലിസിന് ടൂര്‍ണമെന്റ് പൂര്‍ണമായും നഷ്ടമായതാണ് ആദ്യ നഷ്ടം. പിന്നാലെ വെറ്ററന്‍ ഇതിഹാസം എംഎസ് ധോനിക്കും പരിക്കേറ്റിരുന്നു. താരവും തുടക്കത്തിലെ ചില മത്സരങ്ങള്‍ കളിച്ചേക്കില്ല. IPL 2026: ടോസ് നേടി മുംബൈ, കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു, ബുംറ തിരിച്ചെത്തി നതാന്‍ എല്ലിസിനു പകരം സിഎസ്കെ സ്പെന്‍സര്‍ ജോണ്‍സനെയാണ് പകരമെത്തിച്ചത്. എന്നാല്‍ നിലവില്‍ താരവും പരിക്കേറ്റ് വിശ്രമത്തിലാണ്. ഏപ്രില്‍ 21നു ശേഷമേ സ്പെന്‍സര്‍ ജോണ്സന് ടീമിനൊപ്പം ചേരു. 2.20 കോടി രൂപയ്ക്ക് ബ്രവിസിനെ സിഎസ്കെ നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ആറ് മത്സരങ്ങളാണ് താരം കളിച്ചത്. 225 റണ്‍സും നേടി. രണ്ട് ഹാഫ് സെഞ്ച്വറികളടക്കമാണ് ഇത്രയും റണ്‍സ്. 37.50 ആവറേജും 180 സ്ട്രൈക്ക് റേറ്റും 2025ല്‍ താരത്തിനുണ്ടായിരുന്നു. 'എന്റെ ക്യാച്ചിന് വിലയില്ലേ?'; ഫിൽ സാൾട്ടിന് കിടിലൻ മറുപടിയുമായി ദിനേശ് കാർത്തിക് Chennai Super Kings head coach Stephen Fleming confirmed that Dewald Brevis will miss Chennai Super Kings IPL 2026 opener
IPL 2026: ടോസ് നേടി മുംബൈ, കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു, ബുംറ തിരിച്ചെത്തി
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി മുംബൈ ഇന്ത്യന്‍സ് കൊൽക്കത്തയെ ബാറ്റിങ്ങിന് അയച്ചു. വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രോഹിത് ശർമയ്ക്കൊപ്പം റയാൻ റിക്കൽറ്റൻ ആകും മുംബൈയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ജസ്പ്രിത് ബുംറ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ സൂര്യകുമാർ യാദവ് ആദ്യ പ്ലേയിങ് ഇലവനിലില്ല. 'എന്റെ ക്യാച്ചിന് വിലയില്ലേ?'; ഫിൽ സാൾട്ടിന് കിടിലൻ മറുപടിയുമായി ദിനേശ് കാർത്തിക് ഫിൻ അലനും ക്യാപ്റ്റൻ അജിൻക്യ രഹാനെയുമാണ് കൊൽക്കത്തയുടെ ഓപ്പണിങ് ബാറ്റർമാർ. റിങ്കു സിങ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവരും ടീമിലുണ്ട്. വാംഖഡെ സ്റ്റേഡിയത്തിൽ അകെ 12 തവണയാണ് ഇരു ടീമുകളും നേർക്ക് നേർ വന്നിട്ടുള്ളത്. അതിൽ 10 തവണയും കൊൽക്കത്ത തോറ്റിരുന്നു. എന്നാൽ, ഇന്നത്തെ മത്സരത്തിൽ വിജയം നേടി ചരിത്രം തിരുത്തികുറിക്കാനാണ് അജിന്‍ക്യ രഹാനെയും സംഘവും കളത്തിലിറങ്ങുക. 'അത് രോഹിതിന്റെ ബദാം ഹല്‍വ, കെകെആറിനെ ഹിറ്റ്മാന് തിന്നും' മുംബൈ ഇന്ത്യൻസ് : രോഹിത് ശർമ, റയാൻ റിക്കിൾടൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദ്ദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഷെർഫാൻ റൂഥർഫോർഡ്, നമാൻ ധിർ, ഷാർദുൽ താക്കൂർ, മായങ്ക് മാർക്കണ്ഡെ, എഎം ഗസൻഫർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് : ഫിൻ അലൻ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, അങ്ക്കൃഷ് രഘുവംശി (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, രമൺദീപ് സിംഗ്, അനുകുൽ റോയ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, വൈഭവ് അറോറ, ബ്ലെസിങ് മുസറബാനി. Mumbai Indians Opt to Bowl First Against KKR as Bumrah Returns and Surya Misses Out.
'എന്റെ ക്യാച്ചിന് വിലയില്ലേ?'; ഫിൽ സാൾട്ടിന് കിടിലൻ മറുപടിയുമായി ദിനേശ് കാർത്തിക്
ബംഗളുരു: ഐപിഎൽ 2026ലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെ 6 വിക്കറ്റിന് തകർത്ത് മിന്നും വിജയമാണ് ആർസിബി സ്വന്തമാക്കിയത്. സൺറൈസേഴ്സിന്റെ മൂന്ന് ബാറ്റർമാരെ ആർസിബി താരം ഫിൽ സാൾട്ട് ഉഗ്രൻ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു. ഒപ്പം വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങും കൂടി ആയപ്പോൾ ആർസിബി ഹൈദരാബാദിനെ അനായാസം കീഴടക്കാൻ കഴിഞ്ഞു. തലയുടെ തിരിച്ചുവരവ് വൈകും, പരിക്ക് ഗുരുതരം; സഞ്ജുവിന് പുതിയ റോൾ Phil Salt’s Stunning Catches Spark Fun Exchange with Dinesh Karthik After RCB Win ആർസിബിയുടെ മെന്റർ ദിനേശ് കാർത്തിക് മത്സരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. പെർഫെക്റ്റ് സ്റ്റാർട്ട് എന്ന അടിക്കുറിപ്പോടെയാണ് വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ എന്നിവരുടെ ചിത്രങ്ങളാണ് ദിനേശ് കാർത്തിക് ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചത്. എന്നാൽ ചിത്രങ്ങളിൽ തന്റെ ക്യാച്ച് ഉൾപ്പെടുത്തിയില്ല എന്ന പരാതിയുമായി ഫിൽ സാൾട്ട് രംഗത്ത് എത്തി. തന്റെ വിഷമം കാർത്തിക് പങ്ക് വെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റ് ആയി ഫിൽ സാൾട്ട് പങ്ക് വെക്കുകയും ചെയ്തു. 'അത് രോഹിതിന്റെ ബദാം ഹല്‍വ, കെകെആറിനെ ഹിറ്റ്മാന് തിന്നും' View this post on Instagram A post shared by Dinesh Karthik (@dk00019) ഫിൽ സാൾട്ടിന്റെ പരാതിക്ക് മറുപടിയുമായി ദിനേശ് കാർത്തിക് തന്നെ രംഗത്ത് എത്തി. തീഗോളം പോലെ വരുന്ന പന്ത് കൈപ്പിടിയിൽ ഒതുക്കുന്ന ഫിൽ സാൾട്ടിന്റെ ഒരു വിഡിയോ പങ്ക് വെച്ച് കൊണ്ടാണ് കാർത്തിക് പ്രശ്നത്തിന് പരിഹാരം കണ്ടത്തിയത്. '' ഈ നാട്ടിലെ ഏറ്റവും സുരക്ഷിതമായ കരങ്ങൾക്ക് പ്രത്യേക അഭിനന്ദനം'' എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഈ വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. Phil Salt’s Stunning Catches Spark Fun Exchange with Dinesh Karthik After RCB Win.
'അത് രോഹിതിന്റെ ബദാം ഹല്‍വ, കെകെആറിനെ ഹിറ്റ്മാന് തിന്നും'
മുംബൈ: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പോരാട്ടം നടക്കാനിരിക്കെ മത്സരത്തെക്കുറിച്ച് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൃഷ്മാചാരി ശ്രീകാന്ത്. കൊല്‍ക്കത്ത ബൗളര്‍മാരെ രോഹിത് ശര്‍മ ഹല്‍വ തിന്നുന്ന ലാഘവത്തില്‍ നേരിടുമെന്നു ശ്രീകാന്ത് പറയുന്നു. ദുര്‍ബലമായ ബൗളിങ് നിരയാണ് കൊല്‍ക്കത്ത നേരിടുന്ന പ്രധാന പ്രശ്നം. സ്റ്റാര്‍ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് ഈ സീസണില്‍ ഒരു മത്സരവും പരിക്കിനെ തുടര്‍ന്നു കളിക്കാന്‍ സാധിക്കില്ല. ഇത്തവണ ടീമിലെത്തിച്ച ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരനയും പരിക്കിനെ തുടര്‍ന്നു പുറത്താണ്. താരം തുടക്കത്തിലെ കുറച്ചു മത്സരങ്ങള്‍ക്കു ശേഷമായിരിക്കും ടീമിലെത്തുക. അതിനിടെയാണ് ശ്രീകാന്തിന്റെ പ്രവചനം. 'കുറച്ചു കൊല്ലം മുന്‍പ് കെകെആര്‍ രോഹിത് ശര്‍മയ്ക്ക് ഹല്‍വ പോലെയായിരുന്നു. ഇന്നും ഹല്‍വ കഴിക്കുന്ന ലാഘവത്തിലായിരിക്കും അദ്ദേഹം അവരുടെ ബൗളിങിനെ തകര്‍ക്കാന്‍ പോകുന്നത്. കെകെആര്‍ അദ്ദേഹത്തിന്റെ ബദാം ഹല്‍വ ടീമാണ്. കെകെആറിനെതിരെ കളിക്കുന്നത് രോഹിതിനു കംഫര്‍ട്ട് സോണാണ്'- തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്തിന്റെ പ്രവചനം. 'ഒന്ന് പകരം വരുമോ... ഇല്ല, ഐപിഎൽ കളിക്കില്ല'; ഓഫർ നിരസിച്ച് ഇംഗ്ലണ്ട് താരങ്ങൾ 'ഇത്തവണ റെക്കോര്‍ഡ് തുകയ്ക്ക് കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നു. എന്നാല്‍ താരത്തിന്റെ വരവിനെ ശ്രീകാന്ത് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ സീസണില്‍ ഗ്രീനിനു ഐപിഎല്‍ കയ്പ്പേറിയ അനുഭവമായിരുന്നു. വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിരുന്നില്ല.' 'ഇപ്പോള്‍ കേള്‍ക്കുന്നത് കമാറൂണ് ഗ്രീന്‍ രണ്ടോവര്‍ മാത്രമേ പന്തെറിയു എന്നാണ്. അദ്ദേഹം അലസനാണ്. റണ്‍സ് നേടിയിട്ടു തന്നെ കാലം കുറേയായി.' മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത് റെക്കോർഡിലേക്ക്; ഫ്രാഞ്ചൈസി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം! 'മുംബൈ ജയിക്കാനാണ് സാധ്യത. അവര്‍ക്ക് 75-25 ലീഡുണ്ട്. എല്ലാ നിലയ്ക്കും അവര്‍ സന്തുലിത ടീമാണ്. 10ല്‍ 9.5 പോയിന്റ് നല്കാന് സാധിക്കുന്ന സംഘം.' 'കെകെആര്‍ ലേലത്തില്‍ മികവോടെ നിലകൊണ്ടു. മുസ്തഫിസുര്‍ റഹ്മാനെ സ്വന്തമാക്കിയതും ഗംഭീരം. ഒപ്പം പതിരനയും ഉണ്ടായിരുന്നെങ്കില്‍ കൊല്‍ക്കത്ത ബാലന്‍സുള്ള സംഘമായിരുന്നു. ഹര്‍ഷിത് റാണയ്ക്ക് ഫിറ്റ്നസ് ഇല്ലാത്തത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്. എല്ലാവരും കളിച്ചിരുന്നെങ്കില്‍ മികച്ച ബൗളിങ് സംഘം കെകെആറിനുണ്ടാകുമായിരുന്നു. ലേലത്തില്‍ മികവ് കാണിച്ചെങ്കിലും അതിനു ശേഷം കാര്യങ്ങള്‍ പൂര്‍ണമായും മാറി'- ശ്രീകാന്ത് ചൂണ്ടിക്കാട്ടി. തലയുടെ തിരിച്ചുവരവ് വൈകും, പരിക്ക് ഗുരുതരം; സഞ്ജുവിന് പുതിയ റോൾ Rohit Sharma: MI and KKR begin their IPL 2026 campaign with a clash against each other at the Wankhede Stadium on Sunday
തലയുടെ തിരിച്ചുവരവ് വൈകും, പരിക്ക് ഗുരുതരം; സഞ്ജുവിന് പുതിയ റോൾ
ചെന്നൈ: പരിശീലനത്തിനിടെ പരിക്കേറ്റ ചെന്നൈ സൂപ്പർ കിങ്സ് താരം എംഎസ് ധോനിയുടെ തിരിച്ചു വരവ് വൈകും. താരത്തിന്റെ പരിക്ക് പൂർണ്ണമായും ഭേദമാകാൻ കൂടുതൽ സമയം ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സീസണിലെ ആറ് മത്സരങ്ങൾ ധോനിക്ക് നഷ്ടമായേക്കും. ധോണിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ ആയിരിക്കും ചെന്നൈയുടെ വിക്കറ്റ് കീപ്പർ ആകുക. 'ഹൈദരാബാദ് എന്ത് കൊണ്ട് തോറ്റു?'; കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ഇർഫാൻ പഠാൻ ധോനിയുടെ പരിക്കിന്റെ വാര്‍ത്തകള്‍ വന്നതോടെ ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും ആക്കം കൂടിയിട്ടുണ്ട്. കാല്‍മുട്ടിനു നിരന്തരമായ വേദനകളടക്കമുള്ള പ്രശ്നങ്ങള്‍ 44 കാരനായ താരം നേരിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രിൽ മാസം അവസാനത്തോടെ മാത്രമേ താരം പരിക്കിൽ നിന്ന് മോചിതനാകൂ എന്നാണ് സൂചന. ധോനി ടീമിലേക്ക് തിരിച്ചു എത്തിയാലും 'ഇംപാക്ട് സബ്' ആയാകും ഇനി കളത്തിലിറങ്ങുക. 'ഒന്ന് പകരം വരുമോ... ഇല്ല, ഐപിഎൽ കളിക്കില്ല'; ഓഫർ നിരസിച്ച് ഇംഗ്ലണ്ട് താരങ്ങൾ നാളെ ഗുവാഹത്തിയിൽ ആണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ആദ്യ മത്സരം. ഈ മത്സരത്തിൽ സഞ്ജു വിക്കറ്റ് കീപ്പർ ആകും എന്ന കാര്യം ഉറപ്പായി. ഈ സീസണിൽ 18 കോടിയ്ക്ക് ആണ് രാജസ്ഥാന് റോയല്‍സില്‍ നിന്നു സഞ്ജുവിനെ ചെന്നൈയിൽ എത്തിച്ചത്. സഞ്ജുവിനു പുറമെ ലേലത്തില്‍ 14.20 കോടി മുടക്കി സിഎസ്കെ കാര്‍ത്തിക് ശര്‍മയേയും ടീമിലെത്തിച്ചിട്ടുണ്ട്. MS Dhoni Injury Delays Return Sanju Samson Set to Keep Wickets for CSK.
'ഒന്ന് പകരം വരുമോ... ഇല്ല, ഐപിഎൽ കളിക്കില്ല'; ഓഫർ നിരസിച്ച് ഇംഗ്ലണ്ട് താരങ്ങൾ
മുംബൈ: ഐപിഎല്ലിൽ പകരക്കാരായി കളിക്കാനുള്ള ഓഫറുകൾ നിരസിച്ച് ഇംഗ്ലണ്ട് താരങ്ങൾ. ജെയ്മി സ്മിത്ത്, ജോഷ് ടോംഗ് എന്നിവരാണ് ഐപിഎല്ലിൽ പകരക്കാരാകാൻ ഇല്ലെന്നു വ്യക്തമാക്കിയത്. മെഗാ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്ത താരങ്ങളാണ് ഇരുവരും. സ്മിത്ത് 2 കോടി ടോംഗ് ഒരു കോടി എന്നിങ്ങനെയായിരുന്നു അടിസ്ഥാന വില. എന്നാൽ ലേലത്തിൽ ഒരു ടീമും താരങ്ങളെ സ്വന്തമാക്കാൻ മിനക്കെട്ടില്ല. പിന്നാലെയാണ് പകരക്കാരായി കളിക്കാനുള്ള വിളി അവർക്കെത്തിയത്. സീസൺ മുന്നോടിയായി പല ടീമുകൾക്ക് മുന്നിലും വെല്ലുവിളിയായി നിന്നത് പരിക്കായിരുന്നു. ഇതോടെ പലരും പകരക്കാരെ ടീമിലെത്തിച്ചു. അതിനിടെ ഡൽഹി ക്യാപിറ്റൽസ് 2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റ് ഐപിഎൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ടൂർണമെന്റിൽ നിന്നു പിൻമാറിയിരുന്നു. ഇതോടെ താരത്തിനു പകരം സ്മിത്ത്, ടോംഗ് എന്നീ ഇംഗ്ലീഷ് താരങ്ങളെ തന്നെ ടീമിലെത്തിക്കാൻ ഡൽഹി ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. ഐപിഎൽ കളിക്കാനില്ലെന്നു പറഞ്ഞതിന്റെ കാരണങ്ങൾ പക്ഷേ താരങ്ങൾ പുറത്തു പറഞ്ഞിട്ടില്ല. മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത് റെക്കോർഡിലേക്ക്; ഫ്രാഞ്ചൈസി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം! ഇംഗ്ലണ്ടിനായി കളിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് പിൻമാറ്റമെന്നു വ്യക്തമാക്കിയാണ് ഡക്കറ്റ് ഐപിഎൽ ഒഴിവാക്കിയത്. പിന്നാലെയാണ് ഇംഗ്ലണ്ട് താരങ്ങളെ തന്നെ പകരക്കാർ ആയി കൊണ്ടുവരാൻ ഡൽഹി തുനിഞ്ഞത്. എന്നാൽ ഓഫർ താരങ്ങൾ തള്ളി. ഇതോടെ പുതിയ താരങ്ങൾക്കായുള്ള ശ്രമത്തിലാണ് ഡൽഹി. ഇംഗ്ലണ്ടിനായി സമീപ കാലത്തൊന്നും മികച്ച പ്രകടനം നടത്താൻ സാധിക്കാതെ ഉഴലുകയാണ് ഡക്കറ്റ്. ആഷസ് പരമ്പരയിലടക്കം താരം ദയനീയ പ്രകടനമായിരുന്നു. ടി20 ലോകകപ്പ് ടീമിൽ ഡക്കറ്റ് ഉണ്ടായിരുന്നു. എന്നാൽ ടീം സെമിയിലെത്തിയെങ്കിലും താരം ഒരു മത്സരം പോലും കളിച്ചില്ല. കൗണ്ടിയിൽ നോട്ടിങ്ഹാംഷെയർ താരമാണ് ഡക്കറ്റ്. സീസണിൽ കൗണ്ടി ടീമിനായി ഫോം വീണ്ടെടുത്ത് ദേശീയ ടീമിലേക്ക് എത്താനുള്ള ശ്രമത്തിലാണ് താരം. ജൂണിൽ ന്യൂസിലൻഡുമായി ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കളിക്കാൻ ഒരുങ്ങുകയാണ്. 'സ്വാഭാവികം! 2 കോടിയേക്കാള്‍ വലുത് അപ്പുറത്ത് കിട്ടും...; ഡക്കറ്റിന് ഐപിഎല്‍ വിലക്ക് പോര' Delhi Capitals eye Josh Tongue, Jamie Smith as Ben Duckett replacements but England duo snub IPL 2026
'ഹൈദരാബാദ് എന്ത് കൊണ്ട് തോറ്റു?'; കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ഇർഫാൻ പഠാൻ
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026ലെ ആദ്യ മത്സരത്തിൽ ആർസിബി ആറ് വിക്കറ്റിന് ആണ് സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ടീമിലെ മുൻ നിര ബാറ്റർമാരുടെ വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായതും ബൗളിങ്ങിലെ പിഴവുമാണ് ഹൈദരാബാദിന്റെ തോൽവിയിലെ പ്രധാന കാരണം. ടീമിന് സംഭവിച്ച വീഴ്ചകൾ കൃത്യമായി പരിശോധിച്ച് ശക്തമായി തിരിച്ചു വരുമെന്നാണ് മത്സരത്തിന് ശേഷം ഹൈദരാബാദ് ക്യാപ്റ്റൻ ഇഷാൻ കിഷൻ മാധ്യമങ്ങളോട് പറഞ്ഞത്. 'ഇനി ഇടിയുടെ പൂരം', മേരി കോം പ്രൊഫഷണൽ ബോക്സിങ്ങിലേക്ക് ഹൈദരാബാദിന്റെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. “സൺറൈസേഴ്സിന്റെ ടോപ് ഓർഡർ താരങ്ങളുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടത് ആണ് പ്രധാന പ്രശ്നം. ഇതോടെ പവർപ്ലെയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അത് കൊണ്ട് ഒരു ശക്തമായ ഒരു സ്കോർ നേടാൻ ടീമിന് സാധിച്ചില്ല. ഇതാണ് ടീമിന്റെ പരാജയത്തിന്റെ പ്രധാന കാരണം'' അദ്ദേഹം പറഞ്ഞു. 'സ്വാഭാവികം! 2 കോടിയേക്കാള്‍ വലുത് അപ്പുറത്ത് കിട്ടും...; ഡക്കറ്റിന് ഐപിഎല്‍ വിലക്ക് പോര' “സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിങ് വിഭാഗവും കഴിഞ്ഞ ദിവസം പരാജയമായി മാറിയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ ബാറ്റർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ടീമിലെ ബൗളർമാർക്ക് കഴിഞ്ഞില്ല. പ്രത്യേകിച്ച് പവർപ്ലേയിൽ ടീം പ്ലാൻ പോലെ അല്ല കാര്യങ്ങൾ സംഭവിച്ചത് എന്ന് പറയേണ്ടി വരും. ഈ പ്രശ്നവും തോൽവിക്ക് കാരണമായി'' പഠാൻ പറഞ്ഞു. Irfan Pathan Says Early Wickets and Bowling Weaknesses Caused SRH Loss.
മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത് റെക്കോർഡിലേക്ക്; ഫ്രാഞ്ചൈസി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം!
മുംബൈ: ഐപിഎല്ലില്‍ ഇന്ന് സീസണിലെ ആദ്യ മത്സരത്തിനു ഇറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. ടി20 ഫോര്‍മാറ്റില്‍ 300 മത്സരങ്ങള്‍ തികയ്ക്കുന്ന ചരിത്രത്തിലെ ആദ്യ ഫ്രാഞ്ചൈസിയെന്ന അനുപമ റെക്കോര്‍ഡാണ് അവരെ കാത്തിരിക്കുന്നത്. നിലവില്‍ 299 മത്സരങ്ങള്‍ മുംബൈ ഇന്ത്യന്‍സ് കളിച്ചിട്ടുണ്ട്. ദേശീയ ടീമുകളുടെ റെക്കോര്‍ഡില്‍ പാകിസ്ഥാനാണ് മുന്നില്‍. 303 മത്സരങ്ങള്‍. കൗണ്ടി ടീമുകളില്‍ 303 മത്സരങ്ങള്‍ കളിച്ച് സോമര്‍സെറ്റും പട്ടികയിലുണ്ട്. റെക്കോര്‍ഡ് പട്ടികയിലേക്ക് മൂന്നാമന്മാരായാണ് മുംബൈ ഇന്ത്യന്‍സ് വരുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ആദ്യമായാണ് ഇത്തരമൊരു നാഴികക്കല്ല് ഒരു ടീം മറികടക്കുന്നത്. 287 മത്സരങ്ങള്‍ കളിച്ച് ഫ്രൈഞ്ചൈസി റെക്കോര്‍ഡ് പട്ടികയില്‍ റോയല്‍ ചഞ്ചേഴ്സ് ബംഗളൂരു രണ്ടാം സ്ഥാനത്തുണ്ട്. 'സ്വാഭാവികം! 2 കോടിയേക്കാള്‍ വലുത് അപ്പുറത്ത് കിട്ടും...; ഡക്കറ്റിന് ഐപിഎല്‍ വിലക്ക് പോര' ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് കപ്പടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ 5 വര്‍ഷമായി ടീമിനു കിരീടമില്ല. 2020ലാണ് അവസാനമായി മുംബൈ ഐപിഎല്‍ ചാംപ്യന്മാരായത്. റെക്കോര്‍ഡ് പട്ടിക പാകിസ്ഥാന് ദേശീയ ക്രിക്കറ്റ് ടീം- 303 ടി20 മത്സരങ്ങള്‍ സോമര്‍സെറ്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ്- - 303 ടി20 മത്സരങ്ങള്‍ മുംബൈ ഇന്ത്യന്‍സ്- 299 ടി20 മത്സരങ്ങള്‍ ഹാംപ്ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്- 296 ടി20 മത്സരങ്ങള്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു- 287 ടി20 മത്സരങ്ങള്‍ IPL 2026: ദൈവത്തിന്റെ പോരാളികളെ തകർക്കാൻ കൊൽക്കത്തയ്ക്ക് കഴിയുമോ? മുംബൈ ഇന്ത്യന്‍സ്- കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഇരു ടീമുകളും തമ്മിൽ ഐപിഎല്ലിൽ 35 മത്സരങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 24 തവണ മുംബൈയും 11 തവണ കൊൽക്കത്തയും വിജയിച്ചു. കണക്കുകളിൽ മുൻതൂക്കം മുംബൈയ്ക്കാണ്. ബാറ്റിങ് നിരയാണ് മുംബൈ ഇന്ത്യൻസിന്റെ കരുത്ത്. ക്വിന്ന് ഡി കോക്കും രോഹിത് ശർമയും ഓപ്പണർ റോളിൽ കളത്തിലെത്തും. മിഡിൽ ഓർഡറിൽ സൂര്യകുമാർ യാദവും തിലക് വർമയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിവുള്ളവരാണ്. ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവും ടീമിന് ഗുണം ചെയ്യും. ജസ്പ്രിത് ബുംറയും ട്രെന്റ് ബോൾട്ടും നയിക്കുന്ന ബൗളിങ് വിഭാഗവും മികച്ച ഫോമിലാണ് ഉള്ളത്. അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സീസണിൽ അടി മുടി മാറ്റവുമായി ആണ് കളത്തിലിറങ്ങുന്നത്. മുൻനിര താരങ്ങളായ ആന്ദ്രെ റസ്സല്‍ വിരമിക്കുകയും ശ്രേയസ് അയ്യർ , വെങ്കടേഷ് അയ്യർ എന്നിവർ ടീം വിടുകയും ചെയ്തതോടെ ടീം അകെ താളം തെറ്റിയ നിലയിലാണ്. ന്യൂസിലൻഡ് താരങ്ങളായ ടിം സീഫെര്‍ടും ഫിന് അല്ലനും ഉൾപ്പെടുന്ന ഓപ്പണിംഗ് കൂട്ടുകെട്ടിലാണ് ടീമിന്റെ പ്രതീക്ഷ. കൊൽക്കത്ത നേരിടുന്ന മറ്റൊരു വലിയ പ്രശ്നം ബൗളർമാരുടെ പരിക്കാണ്. പ്രധാന പേസർമാരായ ഹർഷിത് റാണയും ആകാശ് ദീപും പരിക്കേറ്റ് പുറത്തായി കഴിഞ്ഞു. ഇതോടെ സ്പിൻ ബൗളർമാരായ സുനില്‍ നരെയ്നും വരുൺ ചക്രവർത്തിയുടെയും ജോലി കൂടിയിട്ടുണ്ട്. 'ശരിക്കും അത് ഔട്ട് അല്ലെ?'; ഫിൽ സാൾട്ടിന്റെ ക്യാച്ചിൽ വിവാദം പുകയുന്നു - വിഡിയോ IPL 2026, Mumbai Indians, T20 milestone: The five time champions are set to become the first franchise team to play 300 T20 matches
'ഇനി ഇടിയുടെ പൂരം', മേരി കോം പ്രൊഫഷണൽ ബോക്സിങ്ങിലേക്ക്
ഗുവാഹാട്ടി: ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വീണ്ടും റിങ്ങിലേക്ക് തിരിച്ചെത്തുന്നു. പ്രൊഫഷണൽ ബോക്സിങ്ങിലേക്ക് കടക്കുന്നതിനെക്കുറിച്ച് ആലോചനകൾ തുടങ്ങിയതായി താരം തന്നെയാണ് വെളിപ്പെടുത്തിയത്. ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാംപ്യനുമാണ് മേരി കോം. 40 വയസ്സിനു മുകളിലുള്ള താരങ്ങള്‍ക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷനു കീഴിലെ എലൈറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലാത്തതിനാൽ അടുത്തിടെ മേരി കോം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 'ശരിക്കും അത് ഔട്ട് അല്ലെ?'; ഫിൽ സാൾട്ടിന്റെ ക്യാച്ചിൽ വിവാദം പുകയുന്നു - വിഡിയോ “എന്റെ കരിയറിലെ ഉയർന്ന നേട്ടങ്ങളെക്കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്? ആറു തവണ ലോക ചാംപ്യൻഷിപ്പുകൾ നേടിയത് മികച്ച ഒരു അനുഭവമായിരുന്നു. എന്നാൽ ഇപ്പോൾ പ്രായപരിധി കാരണം രാജ്യത്തിനായി അമേച്വർ ബോക്സിങിൽ മത്സരിക്കാൻ കഴിയില്ല. എന്നാൽ പ്രൊഫഷണൽ ബോക്സിങിൽ ഒരു പുതിയ അവസരം ലഭിച്ചിട്ടുണ്ട്'' മേരി കോം പറഞ്ഞു. എന്നാൽ പ്രൊഫഷണൽ ബോക്സിങിലേക്ക് കടക്കുന്ന തീരുമാനം പെട്ടെന്ന് ഉണ്ടാകില്ല. കഠിനമായി പരിശീലനം നടത്തി മികച്ച ഒരു തിരിച്ചുവരവിന് ആണ് തന്റെ ശ്രമമെന്നും അവർ വ്യക്തമാക്കി. IPL 2026: ദൈവത്തിന്റെ പോരാളികളെ തകർക്കാൻ കൊൽക്കത്തയ്ക്ക് കഴിയുമോ? 2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാംപ്യനായ മേരി കോം 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടിയിരുന്നു. 2003ലെ ആദ്യ ലോക ചാംപ്യന്‍പട്ടത്തിനു പിന്നാലെ രാജ്യം അര്‍ജുന അവാര്‍ഡ് നല്കി. 2009ല്‍ ഖേല്‍ രത്ന പുരസ്കാരവും ലഭിച്ചു. 2006ല്‍ പത്മശ്രീ, 2013ല്‍ പത്മഭൂഷണ്‍, 2020ല്‍ പത്മവിഭൂഷണ്‍ അംഗീകാരങ്ങളും മേരി കോമിന് ലഭിച്ചിട്ടുണ്ട്. Mary Kom Considers Turning Professional, Eyes Comeback in Boxing.
IPL 2026: ദൈവത്തിന്റെ പോരാളികളെ തകർക്കാൻ കൊൽക്കത്തയ്ക്ക് കഴിയുമോ?
മുംബൈ: ഐപിഎൽ 2026ലെ രണ്ടാം മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. ഈ സ്റ്റേഡിയത്തിൽ അകെ 12 തവണയാണ് ഇരു ടീമുകളും നേർക്ക് നേർ വന്നിട്ടുള്ളത്. അതിൽ 10 തവണയും കൊൽക്കത്ത തോറ്റിരുന്നു. എന്നാൽ, ഇന്നത്തെ മത്സരത്തിൽ വിജയം നേടി ചരിത്രം തിരുത്തികുറിക്കാനാകും അജിന്‍ക്യ രഹാനെയും സംഘവും കളത്തിലിറങ്ങുക. അമ്പോ,ഇതെന്താ പക്ഷിയാണോ?; ഇഷാനെ ഉഗ്രൻ ക്യാച്ചിലൂടെ പുറത്താക്കി ഫിൽ സാൾട്ട് -വിഡിയോ ഇരു ടീമുകളും തമ്മിൽ ഐപിഎല്ലിൽ 35 മത്സരങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 24 തവണ മുംബൈയും 11 തവണ കൊൽക്കത്തയും വിജയിച്ചു. കണക്കുകളിൽ മുൻതൂക്കം മുംബൈയ്ക്കാണ്. ബാറ്റിങ് നിരയാണ് മുംബൈ ഇന്ത്യൻസിന്റെ കരുത്ത്. ക്വിന്ന് ഡി കോക്കും രോഹിത് ശർമയും ഓപ്പണർ റോളിൽ കളത്തിലെത്തും. മിഡിൽ ഓർഡറിൽ സൂര്യകുമാർ യാദവും തിലക് വർമയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിവുള്ളവരാണ്. ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവും ടീമിന് ഗുണം ചെയ്യും. ജസ്പ്രിത് ബുംറയും ട്രെന്റ് ബോൾട്ടും നയിക്കുന്ന ബൗളിങ് വിഭാഗവും മികച്ച ഫോമിലാണ് ഉള്ളത്. 'ശരിക്കും അത് ഔട്ട് അല്ലെ?'; ഫിൽ സാൾട്ടിന്റെ ക്യാച്ചിൽ വിവാദം പുകയുന്നു - വിഡിയോ അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സീസണിൽ അടി മുടി മാറ്റവുമായി ആണ് കളത്തിലിറങ്ങുന്നത്. മുൻനിര താരങ്ങളായ ആന്ദ്രെ റസ്സല്‍ വിരമിക്കുകയും ശ്രേയസ് അയ്യർ , വെങ്കടേഷ് അയ്യർ എന്നിവർ ടീം വിടുകയും ചെയ്തതോടെ ടീം അകെ താളം തെറ്റിയ നിലയിലാണ്. ന്യൂസിലൻഡ് താരങ്ങളായ ടിം സീഫെര്‍ടും ഫിന് അല്ലനും ഉൾപ്പെടുന്ന ഓപ്പണിംഗ് കൂട്ടുകെട്ടിലാണ് ടീമിന്റെ പ്രതീക്ഷ. കൊൽക്കത്ത നേരിടുന്ന മറ്റൊരു വലിയ പ്രശ്നം ബൗളർമാരുടെ പരിക്കാണ്. പ്രധാന പേസർമാരായ ഹർഷിത് റാണയും ആകാശ് ദീപും പരിക്കേറ്റ് പുറത്തായി കഴിഞ്ഞു. ഇതോടെ സ്പിൻ ബൗളർമാരായ സുനില്‍ നരെയ്നും വരുൺ ചക്രവർത്തിയുടെയും ജോലി കൂടിയിട്ടുണ്ട്. Mumbai Indians Favourites as They Face KKR in High-Stakes IPL 2026 Clash at Wankhede.
'ശരിക്കും അത് ഔട്ട് അല്ലെ?'; ഫിൽ സാൾട്ടിന്റെ ക്യാച്ചിൽ വിവാദം പുകയുന്നു - വിഡിയോ
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026ലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും വെടിക്കെട്ട് ബാറ്റിങിന്റെ ബലത്തിലാണ് ആർസിബിയുടെ വിജയം. അടിമുടി ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ മികച്ച ഫീൽഡിങ് പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. അമ്പോ,ഇതെന്താ പക്ഷിയാണോ?; ഇഷാനെ ഉഗ്രൻ ക്യാച്ചിലൂടെ പുറത്താക്കി ഫിൽ സാൾട്ട് -വിഡിയോ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൺറൈസേഴ്സിന്റെ മൂന്ന് ബാറ്റർമാരെ ആർസിബി താരം ഫിൽ സാൾട്ട് ഉഗ്രൻ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു. ഇതിൽ ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസൻ നീട്ടിയടിച്ച പന്ത് ബൗണ്ടറി ലൈനിൽ നിന്ന് അതി സാഹസികമായി ആണ് ഫിൽ സാൾട്ട് കൈയ്യിൽ ഒതുക്കിയത്. എന്നാൽ ഈ ക്യാച്ച് എടുക്കുന്ന സമയം സാൾട്ടിന്റെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയിരുന്നോ എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ഉയർത്തുന്ന സംശയം. കോഹ്ലി റിയൽ ഹീറോ! സൺറൈസേഴ്സിനെ തകർത്ത് ആർസിബി That’s not just a catch, that’s a full-on rollercoaster at the ropes Screen badi, awaazein badi. Apne smart TV ke JioHotstar app pe dekhiye Champions waali commentary LIVE #TATAIPL 2026 | #RCBvSRH | LIVE NOW https://t.co/LWOEeT2vNG pic.twitter.com/IzIDC3MtkX — Star Sports (@StarSportsIndia) March 28, 2026 സംഭവത്തിൽ ഫീൽഡ് അമ്പയർക്ക് സംശയം തോന്നിയതോടെ തീരുമാനം എടുക്കാൻ തേർഡ് അമ്പയറുടെ സഹായം തേടിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയർ ഫിൽ സാൾട്ടിന്റെ ശരീരഭാഗങ്ങൾ ബൗണ്ടറി ലൈനിൽ തട്ടിയിരുന്നില്ല എന്ന് കണ്ടെത്തുകയും ക്ലാസൻ ഔട്ട് ആയി എന്ന് വിധിക്കുകയും ചെയ്തു. എന്നാൽ തേർഡ് അമ്പയറുടെ തീരുമാനത്തെ അനുകൂലിച്ചും എതിർത്തും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്ക് വെച്ചിരിക്കുന്നത്. Controversial Catch by Phil Salt Steals Spotlight as RCB Edge Past SRH in IPL 2026 Opener.

29 C