SENSEX
NIFTY
GOLD
USD/INR

Weather

25    C
...

പാലക്കാട് ​30 കോടിയുടെ സ്പോർട്സ് ഹബ്ബ്; നിർമ്മാണോദ്ഘാടനം നിർവഹിച്ച് മന്ത്രി

​പാലക്കാട്: ചാത്തൻകുളങ്ങര ഭഗവതി ദേവസ്വം ട്രസ്റ്റിന്റെ ഭൂമിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കുന്ന അത്യാധുനിക സ്പോർട്സ് ഹബ്ബ് ജില്ലയുടെ മുഖച്ഛായ മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തും സമീപ മേഖലകളിലും വൻതോതിലുള്ള അനുബന്ധ വികസന പ്രവർത്തനങ്ങൾ നടക്കുമെന്നും ഇത് നഗരത്തിന്റെ വളർച്ച വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ജമ്മുവിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടു മടക്കി കർണാടക, രഞ്ജി ട്രോഫിയിൽ പുതു ചരിത്രം ​കേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നായി പാലക്കാട് മാറിക്കൊണ്ടിരിക്കുകയാണ്. ആ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന പദ്ധതിയാണിത്. നിരവധി രഞ്ജി ട്രോഫി താരങ്ങളെ കേരളത്തിന് സംഭാവന ചെയ്ത കായിക പാരമ്പര്യമുള്ള നാടാണ് പാലക്കാട്. എന്നാൽ മികച്ച കളിസ്ഥലങ്ങളുടെ അഭാവം വലിയൊരു പോരായ്മയായിരുന്നു. സ്പോർട്സ് ഹബ്ബ് പൂർത്തിയാകുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യ- പാക് സെമി പോരാട്ടം നടക്കുമോ?, സാധ്യതകൾ ഇങ്ങനെയാണ് ​30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ് സൗകര്യം, ക്ലബ് ഹൗസ്, നീന്തൽക്കുളം, ബാസ്‌കറ്റ് ബോൾ - ഫുട്‌ബോൾ മൈതാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളുണ്ടാകും. 33 വർഷത്തെ ലീസ് കരാർ അടിസ്ഥാനത്തിലാണ് കെസിഎ. ഭൂമി ഏറ്റെടുത്തിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെയും ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെയും സംയുക്ത സഹകരണത്തോടെയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. Palakkad Sports Hub Project Launched to Transform District’s Sporting Landscape.

സമകാലിക മലയാളം 28 Feb 2026 5:48 pm

ഇന്ത്യ- പാക് സെമി പോരാട്ടം നടക്കുമോ?, സാധ്യതകൾ ഇങ്ങനെയാണ്

മുംബൈ: ടി20 ലോകകപ്പ് 2026ലെ സെമി ഫൈനൽ ഉറപ്പിക്കാനായുള്ള നിർണായക മത്സരങ്ങളാണ് ഇനി നടക്കാൻ ഇരിക്കുന്നത്. നിലവിൽ ഗ്രൂപ്പ്–1ൽ നിന്ന് ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ്–2ൽ നിന്ന് ഇംഗ്ലണ്ടും മാത്രമാണ് സെമി ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യ,വെസ്റ്റ് ഇൻഡീസ്,പാകിസ്ഥാൻ,ന്യൂസിലൻഡ് ടീമുകൾ സെമിയിലേക്ക് പ്രവേശിക്കാനുള്ള വക്കിലാണ് ഇപ്പോൾ നിൽക്കുന്നത്. ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളുടെ ഫലമാകും ഇവരിൽ ആര് സെമിയിലെത്തുക എന്ന് തീരുമാനിക്കുക. 'നീ പൊളിച്ചെടാ', ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം (വിഡിയോ) ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് നേരിട്ട് സെമി ഫൈനൽ യോഗ്യത നേടാം. ഇന്നത്തെ മത്സരത്തിൽ പാകിസ്ഥാൻ ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ നെറ്റ് റൺ റേറ്റിൽ വലിയ മാറ്റം വരുത്താം. അതിലൂടെ ന്യൂസിലൻഡിനെ മറികടന്നു പാകിസ്ഥാന് സെമിയിലും പ്രവേശിക്കാം. ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ 64 റണ്‍സിനു വിജയിക്കുകയോ. ചേസിങ് ആണെങ്കില്‍ 13.1 ഓവറില്‍ മത്സരം അവസാനിപ്പിക്കുകയോ ചെയ്താൽ മാത്രമേ പാകിസ്ഥാന് സെമിയിലെത്താൻ കഴിയൂ. ജമ്മുവിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടു മടക്കി കർണാടക, രഞ്ജി ട്രോഫിയിൽ പുതു ചരിത്രം പക്ഷെ ആരാധകർ കാത്തിരിക്കുന്നത് ഇന്ത്യ - പാക് പോരാട്ടമാണ്. ഗ്രൂപ്പ് 1 ലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് 2ലെ രണ്ടാം സ്ഥാനക്കാരും ആണ് ആദ്യ സെമിയിൽ ഏറ്റുമുട്ടുന്നത്. സിംബാബ്‌വേ ദക്ഷിണാഫ്രിക്കയെയും ഇന്ത്യ വെസ്റ്റ് ഇൻഡീസിനെയും വലിയ മാർജിനിൽ തോൽപ്പിച്ചാൽ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ ഇന്ത്യ ഗ്രൂപ്പ്–1ൽ ഒന്നാമതെത്തും. ശ്രീലങ്കയെ വൻ മാർജിനിൽ പരാജയപെടുത്തിയാൽ പാകിസ്ഥാൻ ഗ്രൂപ്പ്–2ൽ രണ്ടാം സ്ഥാനത്ത് എത്തും. ഇതോടെ ആദ്യ സെമിയിൽ ഇന്ത്യയും പാകിസ്ഥാനുമാകും ഏറ്റുമുട്ടുക. അങ്ങനെ സംഭവിച്ചാൽ ഐസിസിയുടെ തീരുമാനപ്രകാരം മത്സരം ശ്രീലങ്കയിലാകും നടക്കുക. India vs Pakistan Semi-Final Possible If Both Teams Win Big in Final Super 8 Matches.

സമകാലിക മലയാളം 28 Feb 2026 5:13 pm

ജമ്മുവിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടു മടക്കി കർണാടക, രഞ്ജി ട്രോഫിയിൽ പുതു ചരിത്രം

ഹുബ്ബള്ളി:  ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ജമ്മു കശ്മീർ. രഞ്ജി ട്രോഫി ഫൈനലിൽ എട്ട് തവണ ജേതാക്കളായ കർണാടകയെ കീഴടക്കി ജമ്മു കശ്മീർ ടീം ആദ്യമായി കിരീടം സ്വന്തമാക്കി. ഫൈനലിലെ ഒന്നാം ഇന്നിങ്സിൽ നേടിയ 291 റൺസ് ലീഡാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. 'കപ്പ് ഇങ്ങ് എടുക്കെടാ പിള്ളേരെ'; രഞ്ജി ട്രോഫി ഫൈനൽ കാണാൻ കശ്മീർ മുഖ്യമന്ത്രി സ്റ്റേഡിയത്തിൽ അഞ്ചാം ദിനം ജമ്മു കശ്മീർ 342/4 എന്ന നിലയിൽ എത്തിയപ്പോൾ ഇരു ക്യാപ്റ്റന്മാരും മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുക ആയിരുന്നു. മത്സരത്തിൽ 633 റൺസിന്റെ ലീഡ് ആയിരുന്നു ജമ്മു കശ്മീരിന് ഉണ്ടായിരുന്നത്. സ്കോർ: ജമ്മു കശ്മീർ ഒന്നാം ഇന്നിങ്സ് 584/10, രണ്ടാം ഇന്നിങ്സ് 4ന് 324, കർണാടക ഒന്നാം ഇന്നിങ്സ് 293/10. അച്ഛന്റെ ചിതയ്ക്കരികെ പൊട്ടിക്കരഞ്ഞ് റിങ്കു സിങ് ; ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ, മുറിവുണങ്ങും മുൻപേ ടീമിനൊപ്പം ചേർന്നു (വിഡിയോ) അഞ്ചാം ദിനം 186/4 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച ജമ്മു കശ്മീരിന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ കർണാടകയ്ക്ക് കഴിഞ്ഞില്ല. ജമ്മുവിനായി ഓപ്പണർ കമ്രാൻ ഇഖ്ബാൽ 160 റൺസും സഹിൽ ലോത്ര 101 റൺസും നേടി പുറത്താകാതെ നിന്നു. ഇതോടെയാണ് മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റന്മാരും സമ്മതിച്ചത്. 67 വർഷങ്ങൾക്ക് മുൻപ് രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച ജമ്മു കശ്മീർ, മുൻപ് 2013-14, 2019-20, 2024-25 സീസണുകളിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയെങ്കിലും മുന്നോട്ടുള്ള മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. 'നീ പൊളിച്ചെടാ', ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം (വിഡിയോ) കെഎസ്‌സിഎ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ജമ്മുവിന്റെ സമ്പൂർണ്ണ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. ജമ്മുവിന്റെ ശുഭം പണ്ഡീര്‍ ആണ് മത്സരത്തിലെ താരം. ഈ സീസണിലെ മത്സരങ്ങളിൽ ഉടനീളം മികച്ച ബൗളിങ് പ്രകടനം നടത്തിയ അക്വിബ് നബിയാണ് ടൂർണമെന്റിന്റെ താരം. Jammu and Kashmir Clinch First-Ever Ranji Trophy Title Against Karnataka.

സമകാലിക മലയാളം 28 Feb 2026 3:43 pm

'നീ പൊളിച്ചെടാ', ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം (വിഡിയോ)

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8ലെ സിംബാബ്‍വെക്കെതിരായ നിർണായക മത്സരത്തിൽ സഞ്ജു സാംസന്റെ പ്രകടനം ടീമിന് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. ടൂർണമെന്റിൽ ഓപ്പണിങ് കൂട്ടുകെട്ട് പരാജയമായി മാറുന്നത് ടീം ബാലൻസ് തന്നെ തെറ്റിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സഞ്ജു - അഭിഷേക് സഖ്യം 48 റൺസാണ് അടിച്ചെടുത്തത്. സഞ്ജു 15 പന്തിൽ 24 റൺസുമായാണ് മടങ്ങിയത്. ഈ തുടക്കം മറ്റുള്ള ബാറ്റർമാർക്ക് മുതലെടുക്കാൻ കഴിഞ്ഞത്തോടെ ടീം സ്കോർ 256 റൺസിലെത്തി. അച്ഛന്റെ ചിതയ്ക്കരികെ പൊട്ടിക്കരഞ്ഞ് റിങ്കു സിങ് ; ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ, മുറിവുണങ്ങും മുൻപേ ടീമിനൊപ്പം ചേർന്നു (വിഡിയോ) View this post on Instagram A post shared by Team India (@indiancricketteam) മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് ഇപ്പോൾ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തന്നെയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ''സഞ്ജുവിന്റെ തിരിച്ചു വരവും അദ്ദേഹം നൽകിയ മികച്ച തുടക്കവും ടീമിനെ വലിയ രീതിയിൽ സഹായിച്ചു. നിങ്ങൾ നന്നായി കളിച്ചു സഞ്ജു'' മത്സരത്തിന് ശേഷമുള്ള ടീം മീറ്റിങ്ങിൽ ഗൗതം ഗംഭീർ പറഞ്ഞു. ഇതോടെ വരും മത്സരങ്ങളിൽ സഞ്ജു തന്നെ ഓപ്പണിങ് റോളിൽ വരുമെന്ന കാര്യം ഉറപ്പായി. 'കപ്പ് ഇങ്ങ് എടുക്കെടാ പിള്ളേരെ'; രഞ്ജി ട്രോഫി ഫൈനൽ കാണാൻ കശ്മീർ മുഖ്യമന്ത്രി സ്റ്റേഡിയത്തിൽ ഇത്തവത്തെ ഐപിഎല്ലിൽ ചെന്നൈയ്ക്കായി കളിക്കുന്ന സഞ്ജുവിന് വലിയ സ്വീകരണമാണ് ചെപ്പോക്കിൽ ലഭിച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ സഞ്ജു വരും മത്സരങ്ങളിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ഫോം അല്ലാതിരുന്ന സഞ്ജു സിംബാബ്‍വെക്കെതിരായ മത്സരത്തിൽ നടത്തിയ തിരിച്ചു വരവ് ആരാധർക്കും വലിയ ആശ്വാസമാണ് സമ്മാനിച്ചത്. Sanju Samson Shines As Opener vs Zimbabwe, Gautam Gambhir Backs Him For Bigger Role.

സമകാലിക മലയാളം 28 Feb 2026 1:19 pm

അച്ഛന്റെ ചിതയ്ക്കരികെ പൊട്ടിക്കരഞ്ഞ് റിങ്കു സിങ് ; ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ, മുറിവുണങ്ങും മുൻപേ ടീമിനൊപ്പം ചേർന്നു (വിഡിയോ)

ലഖ്‌നൗ: പിതാവിന്റെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്. ഉത്തർപ്രദേശിലെ മഹുവ ഖേരയിലുള്ള ശ്മശാനത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയാണ് പിതാവ് ഖന്‍ചന്ദ്ര സിങിന്റെ സംസ്കാരം നടന്നത്. ചടങ്ങിനിടെ പിതാവിന്റെ ചിതയ്ക്കരികെ നിന്ന് റിങ്കു സിങ് പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. റിങ്കുവിന്റെ മൂത്ത സഹോദരൻ സോനുവാണ് പിതാവിന്റെ ചിതയ്ക്ക് തീകൊളുത്തിയത്. ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണുമോ? ശ്രീലങ്കയ്‌ക്കെതിരെ എത്ര റണ്‍സിന് ജയിക്കണം, ചേസ് ചെയ്യുകയാണെങ്കില്‍? ചെറുപ്പകാലത്ത് ക്രിക്കറ്റിനോടുള്ള മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ പിതാവ് ഖന്‍ചന്ദ്ര വലിയ പിന്തുണയാണ് റിങ്കുവിന് നൽകിയത്. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിങ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തി നൽകിയിരുന്നു. പിതാവിന്റെ കഷ്ടപ്പാടിനെക്കുറിച്ചു റിങ്കു നിരവധി അഭിമുഖത്തിൽ പറഞ്ഞിരുന്നു. റിങ്കു സിങ് ഇന്ത്യൻ ടീമിലെത്തിയശേഷവും പിതാവ് ഇതേ ജോലി തന്നെ ആണ് ചെയ്തിരുന്നത്. 'കപ്പ് ഇങ്ങ് എടുക്കെടാ പിള്ളേരെ'; രഞ്ജി ട്രോഫി ഫൈനൽ കാണാൻ കശ്മീർ മുഖ്യമന്ത്രി സ്റ്റേഡിയത്തിൽ FINAL GOOD BYE WITH TEARFUL EYES There can be no greater pain than bidding a final goodbye to the man who taught you how to stand in this world. Stay strong, Rinku Singh. The entire nation stands with you in this heartbreaking moment. ️ pic.twitter.com/nka4JJ54MR — Cricket Plus (@X_in_13) February 27, 2026 കരളിനു ബാധിച്ചിരിക്കുന്ന അര്‍ബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടര്‍ന്ന് ഏറെ നാളായി ഖാന്‍ചന്ദ് സിങ് ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കരളിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിന് ശേഷമാണ് റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ച വിവരം ടീം മാനേജ്‍മെന്റ് താരത്തെ അറിയിച്ചത്. ഉടൻ തന്നെ താരം ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കു തിരിച്ചിരുന്നു. മരണാന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം റിങ്കു ഇന്ന് ഇന്ത്യൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. Rinku Singh Breaks Down At Father’s Last Rites, Rejoins India Team After Funeral.

സമകാലിക മലയാളം 28 Feb 2026 12:19 pm

'കപ്പ് ഇങ്ങ് എടുക്കെടാ പിള്ളേരെ'; രഞ്ജി ട്രോഫി ഫൈനൽ കാണാൻ കശ്മീർ മുഖ്യമന്ത്രി സ്റ്റേഡിയത്തിൽ

ഹുബ്ബള്ളി:  രഞ്ജി ട്രോഫി ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. കന്നി രഞ്ജി ട്രോഫി കിരീടമെന്ന ചരിത്ര നേട്ടത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ജമ്മു കശ്മീരിന്റെ മുൻപിൽ ബാക്കിയുള്ളത്. അഞ്ചാം ദിവസം ബാറ്റിങ് ആരംഭിച്ച ജമ്മുവിനായി ഓപ്പണർ കമ്രാൻ ഇഖ്ബാൽ സെഞ്ച്വറിയും സഹിൽ ലോത്ര അർധ സെഞ്ച്വറിയും നേടി ക്രീസിൽ തുടരുകയാണ്. ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണുമോ? ശ്രീലങ്കയ്‌ക്കെതിരെ എത്ര റണ്‍സിന് ജയിക്കണം, ചേസ് ചെയ്യുകയാണെങ്കില്‍? ഇന്നത്തെ മത്സരം കാണാൻ ഒരു സ്പെഷ്യൽ ഗസ്റ്റ് ഹുബ്ബളി സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ആ അതിഥി. രഞ്ജി ട്രോഫിയിൽ ജമ്മു താരങ്ങൾ മുത്തുമിടുന്നത് നേരിൽ കാണാനാണ് ക്രിക്കറ്റ് ആരാധകൻ കൂടിയായ ഒമര്‍ അബ്ദുള്ള മത്സരം നടക്കുന്ന  ഹുബ്ബളിയിലെ സ്റ്റേഡിയത്തിൽ നേരിട്ട് എത്തിയിരിക്കുന്നത്. “രഞ്ജി ട്രോഫി ഫൈനലിൽ കളിക്കുന്ന ജമ്മു–കശ്മീർ ടീമിനെ ആവേശം പകരാൻ ഞങ്ങൾ ഹുബ്ബളിയിലേക്ക് പോവുകയാണ്. ഫൈനലിലെത്തിയതിലൂടെ തന്നെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ അഭിമാനമായി അവർ മാറിക്കഴിഞ്ഞു. ഫൈനൽ കാണാൻ ഞാനുമുണ്ടാകും'' എന്നാണ് ഹുബ്ബളിയിലേക്കുള്ള യാത്രയ്ക്ക് മുൻപ് ഒമര്‍ അബ്ദുള്ള എക്സിൽ കുറിച്ചത്. റിങ്കു സിങ് ഉടൻ ടീമിനൊപ്പം ചേരുമോ ?, ബിസിസിഐ പറയുന്നത് ഇങ്ങനെ... മത്സരത്തെക്കുറിച്ചു തന്റെ നീരീക്ഷണവും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു. “ഒരു മികച്ച ബൗളിങ് ഇന്നിങ്സ് കൂടി ഉണ്ടെങ്കിൽ ആദ്യ രഞ്ജി ട്രോഫി കിരീടം നേടാൻ സാധിക്കും. പിച്ച് ബൗളർമാർക്ക് അധികം സഹായിക്കുന്നില്ല എന്നറിയാം. ആത്മവിശ്വാസവും അഗ്രഷനും ചേർന്ന പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. അത് ടീമിന് ഗുണകരമാകും. ഇതിന് മുൻപ് ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരം ഇത്രയും ശ്രദ്ധയോടെ ഞാൻ നീരീക്ഷിച്ചിട്ടില്ല'' അദ്ദേഹം വ്യക്തമാക്കി. Omar Abdullah In Stadium As J&K Near Historic Ranji Trophy Title.

സമകാലിക മലയാളം 28 Feb 2026 11:23 am

ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണുമോ? ശ്രീലങ്കയ്‌ക്കെതിരെ എത്ര റണ്‍സിന് ജയിക്കണം, ചേസ് ചെയ്യുകയാണെങ്കില്‍?

കൊളംബോ: ലോകകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഇംഗ്ലണ്ട് സെമിയില്‍ കയറിയതോടെ, ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയില്‍ എത്തുന്ന രണ്ടാമത്തെ ടീമിനെ ഇന്നറിയാം. ന്യൂസിലന്‍ഡിനാണ് സെമി സാധ്യത കൂടുതല്ലെങ്കിലും നിലവില്‍ ഒരു പോയിന്റുള്ള പാകിസ്ഥാന്‍ ഇന്ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ 3 പോയിന്റാകും. ഇന്നലത്തെ മത്സരത്തില്‍ തോറ്റെങ്കിലും നിലവില്‍ ന്യൂസിലന്‍ഡിനു 3 പോയിന്റാണുള്ളത്. ഒരു വിജയമുള്ള ന്യൂസീലന്‍ഡാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെങ്കിലും ഇന്നത്തെ മത്സരത്തിലെ റണ്‍റേറ്റാകും സെമി സാധ്യതകളില്‍ നിര്‍ണായമാകുക. പാകിസ്ഥാനു പ്രതീക്ഷ നല്‍കിയത് ഇംഗ്ലണ്ടിന്റെ ജയമാണ്. . അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ തോല്‍പിച്ചാല്‍ പാകിസ്ഥാനും ന്യൂസീലന്‍ഡിനും മൂന്നുപോയിന്റു വീതമാകും. ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ 64 റണ്‍സിനു വിജയിച്ചാല്‍ സെമിയിലെത്തും. ചേസിങ് ആണെങ്കില്‍ 13.1 ഓവറില്‍ വിജയത്തിലെത്തണം. അല്ലെങ്കില്‍ ന്യൂസീലന്‍ഡ് യോഗ്യത നേടും. Twenty 20 World Cup, England vs Newzealand Match Updates

സമകാലിക മലയാളം 28 Feb 2026 7:24 am

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ; പാകിസ്ഥാന് ആശ്വാസം,നാളെ നിർണായക പോരാട്ടം

കൊളംബോ:  ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ന്യൂസിലൻഡ് നിശ്ചിത ഓവറിൽ 159 റൺസ് നേടിയപ്പോൾ 19.3 ഓവറിൽ വിജയലക്ഷ്യം മറികടന്നു. വിൽ ജാക്‌സ് ആണ് കളിയിലെ താരം. ഇംഗ്ലണ്ടിന്റെ ജയത്തോടെ പാകിസ്ഥാന്റെ സെമി സാധ്യതകൾ സജീവമായി. രണ്ട് ഓവറിൽ 46 റൺസ്; രണ്ട് 'നാണംകെട്ട' റെക്കോർഡും ദുബെക്ക് സ്വന്തം ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുക ആയിരുന്നു. മികച്ച തുടക്കമായിരുന്നു മത്സരത്തിൽ ഓപ്പണർമാരായ ഗ്ലെൻ ഫിലിപ്സും ഫിൻ അലനും ന്യൂസിലൻഡിന് നൽകിയത്. ഗ്ലെൻ ഫിലിപ്സ്  28 പന്തിൽ 39 റൺസും ഫിൻ 19 പന്തിൽ 29 റൺസും നേടി. എന്നാൽ ഈ തുടക്കം മുതലാക്കാൻ ടിം സീഫർട്ട് ഒഴികെയുള്ള ടോപ് ഓർഡർ ബാറ്റർമാർക്ക് കഴിഞ്ഞില്ല. ടിം സീഫർട്ട് 25 പന്തിൽ 35 റൺസും നേടി ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ഒടുവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് 159 റൺസ് നേടി. ഇംഗ്ലണ്ടിനായി ആദിൽ റഷീദ്, വിൽ ജാക്സ്,റെഹാൻ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോർജിയയുടെ സെഞ്ച്വറിയിൽ തകർന്ന് ഇന്ത്യൻ വനിതകൾ; പരമ്പര സ്വന്തമാക്കി ഓസീസ് 160 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. വെറും രണ്ട് റൺ എടുക്കുന്നതിനിടെ ഓപ്പണർമാരായ ഫിൽ സാൾട്ട്, ജോസ് ബട്ലർ എന്നിവർ പുറത്തായി. പിന്നീട് ക്രീസിൽ എത്തിയ ടോം ബാന്റൺ 24 പന്തിൽ 34 റൺസും വിൽ ജാക്സ് പുറത്താകാതെ 18 പന്തിൽ 32 റൺസുമെടുത്തു ശക്തമായി പോരാടി. ഒടുവിൽ 19.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. ന്യൂസിലൻഡിനായി രചിൻ രവീന്ദ്ര മൂന്ന് വിക്കറ്റ് നേടി. രഞ്ജി ട്രോഫിയിൽ ആദ്യമായി മുത്തമിടാൻ ജമ്മു, 477 റൺസിന്റെ ലീഡ്; കര്‍ണാടക പതറുന്നു ഇന്നത്തെ മത്സരത്തിൽ തോറ്റെങ്കിലും ഒരു വിജയമുള്ള ന്യൂസീലൻഡാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. നിലവിൽ മൂന്നു പോയിന്റാണ് ന്യൂസീലൻഡിന് ഉള്ളത്. നാളെ നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ചാൽ പാകിസ്ഥാനും ന്യൂസീലൻഡിനും മൂന്നു പോയിന്റ് വീതമാകും. തുർന്ന് നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാകും സെമിയിൽ ആരാകും എത്തുക എന്ന കാര്യം തീരുമാനിക്കുക. നാളത്തെ മത്സരത്തിൽ വൻ അട്ടിമറിയുടെ ജയിക്കാനാകും പാകിസ്ഥാൻ ശ്രമിക്കുക. England Beat New Zealand by Four Wickets in T20 World Cup Super 8 Clash to Keep Semi Final Hopes Alive.

സമകാലിക മലയാളം 27 Feb 2026 11:07 pm

രഞ്ജി ട്രോഫിയിൽ ആദ്യമായി മുത്തമിടാൻ ജമ്മു, 477 റൺസിന്റെ ലീഡ്; കര്‍ണാടക പതറുന്നു

ഹുബ്ബള്ളി:  രഞ്ജി ട്രോഫി ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്. ആദ്യമായി ഫൈനൽ കളിക്കുന്ന ജമ്മു കശ്മീർ മുന്‍ ചാംപ്യന്‍മാരായ കര്‍ണാടകക്കെതിരെ മികച്ച നിലയിൽ. നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിലാണ് ജമ്മു കശ്മീർ. ഇതോടെ 477 റൺസിന്റെ ലീഡ് ആണ് ടീമിന് ഉള്ളത്. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിങ്‌സിൽ ലീഡ് നേടിയ ബലത്തിൽ ജമ്മുവിന് കിരീടം നേടാം. രണ്ട് ഓവറിൽ 46 റൺസ്; രണ്ട് 'നാണംകെട്ട' റെക്കോർഡും ദുബെക്ക് സ്വന്തം 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ് നാലാം ദിനം കര്‍ണാടക ബാറ്റിങ് പുനരാരംഭിച്ചത്. കെഎല്‍ രാഹുല്‍, ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരെല്ലാം പരാജയപ്പെട്ടത് കര്‍ണാടകയ്ക്ക് വന്‍ തിരിച്ചടിയായി. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ മായങ്ക് അഗര്‍വാള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നതായിരുന്നു അവര്‍ക്ക് ആശ്വാസം നല്‍കിയത്. നാലാം ദിനത്തില്‍ മായങ്ക് 160 റണ്‍സുമായി മടങ്ങിയതിനു പിന്നാലെ കര്‍ണാടകയുടെ ബാറ്റിങ് അവസാനിക്കുകയും ചെയ്തു. ജമ്മുവിനായി അക്വിബ് നബി 5 വിക്കറ്റുകള്‍ നേടി. ജോർജിയയുടെ സെഞ്ച്വറിയിൽ തകർന്ന് ഇന്ത്യൻ വനിതകൾ; പരമ്പര സ്വന്തമാക്കി ഓസീസ് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ജമ്മുവിന്റെ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായത് കര്‍ണാടകയുടെ പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ ഓപ്പണർ കമ്രാൻ ഇഖ്ബാൽ പുറത്താകാതെ 94 റൺസ് നേടിയതോടെ മത്സരത്തിലേക്ക് ജമ്മു തിരിച്ചെത്തി. നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ സഹിൽ ലോത്രയാണ് കമ്രാനൊപ്പം ക്രീസിൽ. Jammu and Kashmir close in on Ranji Trophy title with dominant lead over Karnataka.

സമകാലിക മലയാളം 27 Feb 2026 7:18 pm

ജോർജിയയുടെ സെഞ്ച്വറിയിൽ തകർന്ന് ഇന്ത്യൻ വനിതകൾ; പരമ്പര സ്വന്തമാക്കി ഓസീസ്

ഹൊബാർട്ട്: ഇന്ത്യക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് വനിതകൾ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഓസീസ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 251 റൺസ് നേടിയപ്പോൾ 36.1ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ഓസീസ് വിജയലക്ഷ്യം മറികടന്നു. 'സഞ്ജു വീണ്ടും ആ തെറ്റ് ആവർത്തിച്ചു'; വിമർശനവുമായി സുനിൽ ഗാവസ്കർ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ,പ്രതിക റാവൽ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്കോറിലെത്തിയത്. ഹർമൻപ്രീത് കൗർ 70 പന്തിൽ 54 റൺസും പ്രതിക 81 പന്തിൽ 52 റൺസും നേടി. സ്മൃതി മന്ദാന 31റൺസും റിച്ച ഘോഷ് 22 റൺസും നേടി ടീം സ്കോർ 250 കടത്തി. ഓസീസിനായി ഡാർസി ബ്രൗൺ,അന്നബെൽ ജെയ്ൻ,അലാന മരിയ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി രണ്ട് ഓവറിൽ 46 റൺസ്; രണ്ട് 'നാണംകെട്ട' റെക്കോർഡും ദുബെക്ക് സ്വന്തം 252 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഓസീസ് തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. ജോർജിയാ വോളിന്റെ സെഞ്ച്വറിയും ലിച്ച്ഫീൽഡിന്റെ അർധസെഞ്ച്വറിയുമാണ് ടീമിന്റെ വിജയം അനായാസമാക്കിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 119 റൺസ് നേടി മത്സരം ഓസ്‌ട്രേലിയയുടെ വരുതിയിലാക്കി. ഇന്ത്യയ്ക്ക് ആയി കഷ്‍വി ​ഗൗതം ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. Australia Women Clinch ODI Series Against India with Five-Wicket Win in Second Match.

സമകാലിക മലയാളം 27 Feb 2026 6:56 pm

നടന്‍ ടിനി ടോമിന്‍റെ മകൻ കഞ്ചാവുമായി പിടിയിൽ

കൊച്ചി: നടന്‍ ടിനി ടോമിന്‍റെ മകൻ ഉൾപ്പെടെ മൂന്ന് യുവാക്കൾ കഞ്ചാവുമായി പിടിയിലായി. കൊച്ചി തൃപ്പൂണിത്തുറയില്‍ വെച്ചാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. നടന്‍ ടിനി ടോമിന്‍റെ മകനാണ് ആദം ഷീം. ഇവരിൽ നിന്നും നാല് ​ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് അനുമതിയില്ല; ഉപരാഷ്ട്രപതിയെ വിലക്കി എന്‍എസ്എസ് ഈ മാസം 22ന് തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് ഇവരെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രികാല പട്രോളിങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടതോടെയാണ് പൊലീസ് മൂന്നുപേരെയും ചോദ്യം ചെയ്തത്. കണ്ണൂരില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് വളര്‍ത്തിയ 36 പ്രാവുകളുടെ കഴുത്തറുത്ത് കൊന്നു; കൂട് തകര്‍ത്തു-വിഡിയോ ചോദ്യം ചെയ്യലിൽ ഇവർ പരുങ്ങിയതോടെ പൊലീസ് ഇവരുടെ ദേഹപരിശോധന നടത്തി. ഇതിൽ ഒരാളുടെ പോക്കറ്റിൽനിന്നും ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെന്നും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി. Tiny Tom’s Son Among Three Youths Caught with Ganja in Thrippunithura.

സമകാലിക മലയാളം 27 Feb 2026 6:24 pm

രണ്ട് ഓവറിൽ 46 റൺസ്; രണ്ട് 'നാണംകെട്ട'റെക്കോർഡും ദുബെക്ക് സ്വന്തം

ചെന്നൈ:  ടി20 ലോകകപ്പിലെ നിർണായകമായ മത്സരത്തിൽ ഇന്ത്യ സിംബാബ്‌വെക്കെതിരെ വിജയിച്ച് സെമി സാധ്യതകൾ സജീവമാക്കിയിരിക്കുക ആണ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുമുയർന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോർഡ് ഈ മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യയുടെ ആറാം ബോളറെന്ന നിലയില്‍ പന്തെറിഞ്ഞ ശിവം ദുബെ രണ്ട് മോശം റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. ജമ്മു, കന്നി രഞ്ജി ട്രോഫി കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു; ഫൈനലില്‍ നിര്‍ണായക ലീഡ് സിംബാബ്‌വെയുടെ ഇന്നിങ്സിൽ 15, 20 എന്നി ഒവറുകളിൽ പന്തെറിഞ്ഞ ദുബെ ആദ്യ ഓവറിൽ 26 റൺസും അവസാന ഓവറിൽ 20 റൺസുമാണ് വഴങ്ങിയത്. രണ്ട് ഓവറുകളിൽ 46 റൺസാണ് താരം വിട്ടു കൊടുത്തത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ബൗളർ തന്റെ ആദ്യ രണ്ട് ഓവറുകളിൽ വഴങ്ങുന്ന ഏറ്റവും കൂടുതൽ റൺസെന്ന നാണക്കേടിന്റെ റെക്കോർഡാണ് ഇതിൽ ആദ്യത്തേത്. 'സഞ്ജു വീണ്ടും ആ തെറ്റ് ആവർത്തിച്ചു'; വിമർശനവുമായി സുനിൽ ഗാവസ്കർ ആദ്യ ഓവറില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ശിവം ദുബെ ബൗൾ ചെയ്തത്. തുടര്‍ച്ചയായി വൈഡുകളെറിഞ്ഞ താരം പിച്ചിന് പുറത്ത് കുത്തുന്ന തരത്തില്‍ നോബോളും എറിഞ്ഞു. രണ്ട് ഓവറുകളിൽ 2 നോബോളുകളും 4 വൈഡുകളും ശിവം ദുബെ എറിഞ്ഞു. ഇതോടെ ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ നോ ബൗളുകൾ എറിയുന്ന താരമെന്ന മോശം റേക്കോർഡും താരത്തിനെ തേടിയെത്തി. ഈ ടൂർണമെന്റിൽ അഞ്ച് നോ ബൗളുകളാണ് താരം എറിഞ്ഞത്. Shivam Dube Sets Unwanted T20 World Cup Records Despite India’s Big Win Over Zimbabwe.

സമകാലിക മലയാളം 27 Feb 2026 5:30 pm

'സഞ്ജു വീണ്ടും ആ തെറ്റ് ആവർത്തിച്ചു'; വിമർശനവുമായി സുനിൽ ഗാവസ്കർ

ചെന്നൈ:   ടി20 ലോകകപ്പ് സൂപ്പർ 8ലെ ഇന്ത്യ- സിംബാബ്‍വെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും സഞ്ജുവിന്റെ ഇന്നിങ്സ് ടീമിന് ഗുണകരമായി മാറിയിരുന്നു. മത്സരത്തിൽ 15 പന്തിൽ 24 റൺസെടുത്താണ് താരം പുറത്തായത്. എന്നാൽ താരം വിക്കറ്റായ രീതിയെക്കുറിച്ചു വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ രംഗത്ത് എത്തി. മഴ പെയ്താല്‍ ഇന്ത്യ പെട്ടു; കാത്തിരിക്കുന്നു... കണക്കിലെ കളി, കാലാവസ്ഥ, കരീബിയന്‍സ് നമീബിയയ്ക്ക് എതിരായ മത്സരത്തിൽ എങ്ങനെയാണോ സഞ്ജു പുറത്തായത് അതെ രീതിയിലാണ് കഴിഞ്ഞ മത്സരത്തിലും ഔട്ട് ആയത്. ഇത് സഞ്ജുവിന്റെ ദൗർബല്യം ആണെന്നാണ് സുനിൽ ഗാവസ്കർ പറയുന്നത്. “ഡീപ് മിഡ് വിക്കറ്റ് ഏരിയയിലാണ് സഞ്ജു പലതവണ പുറത്തായിട്ടുള്ളത്. അത് ഇപ്പോൾ എല്ലാ എതിരാളികൾക്കും അറിയാവുന്ന പ്ലാനാണ്. ഷോർട്ട് ബോൾ എറിയുക, ഡീപ്പ് സ്ക്വയർ ലെഗിൽ ഫീൽഡറെ നിർത്തുക. ക്യാച്ച് എടുത്തു പുറത്താക്കുക.'' സുനിൽ ഗാവസ്കർ വ്യക്തമാക്കി. ജമ്മു, കന്നി രഞ്ജി ട്രോഫി കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു; ഫൈനലില്‍ നിര്‍ണായക ലീഡ് എന്നാൽ സഞ്ജുവിന്റെ പ്രകടനത്തിൽ ടീമിന് അതൃപ്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. മത്സരശേഷം ഗംഭീറുമായും ബാറ്റിങ് കോച്ചുമായും സഞ്ജു സംസാരിക്കുന്നതും ഇരുവരും താരത്തിനെ അഭിനന്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്‍. പക്ഷെ, ബാറ്റിങ്ങിലെ ഈ പോരായ്മ സഞ്ജു പരിഹരിച്ചില്ലെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ താരം പരാജയമായി മാറിയേക്കും. Sunil Gavaskar Flags Familiar Flaw as Sanju Samson Falls Cheap Again vs Zimbabwe.

സമകാലിക മലയാളം 27 Feb 2026 4:19 pm

ജമ്മു, കന്നി രഞ്ജി ട്രോഫി കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു; ഫൈനലില്‍ നിര്‍ണായക ലീഡ്

ഹുബ്ബള്ളി: കന്നി രഞ്ജി ട്രോഫി കിരീടമെന്ന ചരിത്ര നേട്ടത്തിലേക്ക് കൂടുതല്‍ അടുത്ത് ജമ്മു കശ്മീര്‍. ഫൈനലില്‍ കരുത്തരായ കര്‍ണാടകയ്‌ക്കെതിരെ നിര്‍ണായക ലീഡ് സ്വന്തമാക്കി അവര്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നു. ജമ്മുവിന്റെ ഒന്നാം ഇന്നിങ്സ് 584 റണ്‍സില്‍ അവസാനിച്ചിരുന്നു. കര്‍ണാടകയുടെ ഒന്നാം ഇന്നിങ്‌സ് 293 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ജമ്മുവിന് സാധിച്ചു. 291 റണ്‍സിന്റെ മികച്ച ലീഡാണ് അവര്‍ പിടിച്ചെടുത്തത്. 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ് നാലാം ദിനം കര്‍ണാടക ബാറ്റിങ് പുനരാരംഭിച്ചത്. കെഎല്‍ രാഹുല്‍, ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരെല്ലാം പരാജയപ്പെട്ടത് കര്‍ണാടകയ്ക്ക് വന്‍ തിരിച്ചടിയായി. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ മായങ്ക് അഗര്‍വാള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നതായിരുന്നു അവര്‍ക്ക് ആശ്വാസം നല്‍കിയത്. നാലാം ദിനത്തില്‍ മായങ്ക് 160 റണ്‍സുമായി മടങ്ങിയതിനു പിന്നാലെ കര്‍ണാടകയുടെ ബാറ്റിങ് അവസാനിക്കുകയും ചെയ്തു. താരം 160 റണ്‍സെടുത്തു. 21 ഫോറുകള്‍ സഹിതമാണ് ബാറ്റിങ്. മഴ പെയ്താല്‍ ഇന്ത്യ പെട്ടു; കാത്തിരിക്കുന്നു... കണക്കിലെ കളി, കാലാവസ്ഥ, കരീബിയന്‍സ് കര്‍ണാടകയുടെ മുന്‍നിരയെ തകര്‍ത്ത അക്വിബ് നബിയാണ് ജമ്മുവിന് മികച്ച ലീഡ് സമ്മാനിച്ചത്. താരം 5 വിക്കറ്റുകള്‍ പിഴുതു. സുനില്‍ കുമാര്‍, യുധ്‌വിര്‍ സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. സഹില്‍ ലോത്ര ഒരു വിക്കറ്റെടുത്തു. നേരത്തെ ശുഭം പണ്ഡീര്‍ (121) നേടിയ സെഞ്ച്വറിയും യാവര്‍ ഹസന്‍ (88), ക്യാപ്റ്റന്‍ പരസ് ദോഗ്ര (70), അബ്ദുല്‍ സമദ് (61), കനയ്യ വധാവന്‍ (70), സഹില്‍ ലോത്ര (72) എന്നിവര്‍ നേടി അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ജമ്മു കന്നി രഞ്ജി കിരീടം ലക്ഷ്യമിട്ട് മികച്ച സ്‌കോറുയര്‍ത്തിയത്. 'അഭിഷേകിനോട് പന്ത് നോക്കി അടിക്കാന്‍ പറഞ്ഞു, അത്ര തന്നെ'; സഞ്ജുവിന്റെ 'മോട്ടിവേഷൻ' Jammu and Kashmir is closer to the historic achievement of winning its maiden Ranji Trophy title

സമകാലിക മലയാളം 27 Feb 2026 1:30 pm

'അഭിഷേകിനോട് പന്ത് നോക്കി അടിക്കാന്‍ പറഞ്ഞു, അത്ര തന്നെ'; സഞ്ജുവിന്റെ 'മോട്ടിവേഷൻ'

ചെന്നൈ: ഒരിക്കല്‍ കൂടി സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. ഈ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം ഇന്ത്യ സിംബാബ്‌വെക്കെതിരെ പുറത്തെടുത്തപ്പോള്‍ അതിനു തുടക്കമിട്ടത് സഞ്ജു സാംസണായിരുന്നു. താരം മികവോടെ തുടങ്ങിയപ്പോള്‍ ഈ ലോകകപ്പില്‍ ആദ്യമായി അഭിഷേക് ഫോമിലേക്കും വന്നു. അഭിഷേകുമൊത്തുള്ള ഓപ്പണിങ് താന്‍ ശരിക്കും ആസ്വദിക്കാറുണ്ടെന്നു പറയുന്നു സഞ്ജു സാംസണ്‍. അഭിഷേകിന്റെ ഗംഭീര തിരിച്ചു വരവിനു പിന്നില്‍ സഞ്ജുവിന്റെ ക്രീസിലെ മോട്ടിവേഷന്‍ കൂടിയുണ്ട്. ബാറ്റിങിനിടെ അഭിഷേകിനു ഉപദേശം നൽകിയിട്ടുണ്ടെന്നു സഞ്ജു വ്യക്തമാക്കി. 'ഞങ്ങള്‍ പരസ്പര പൂരകമായാണ് ബാറ്റ് ചെയ്യുന്നത്. അവന്‍ വിക്കറ്റിനെക്കുറിച്ച് എന്നോടു ചോദിക്കാറുണ്ട്. ഞാന്‍ അപ്പോള്‍ പ്രത്യേകിച്ചൊരു ഉപദേശമൊന്നും കൊടുക്കാറില്ല. പന്ത് നോക്കി അടിച്ചു കളിക്കാനാണ് പറയാറുള്ളത്. അഭിഷേകുമൊത്തുള്ള ബാറ്റിങ് ശരിക്കും ആസ്വദിക്കുന്നു. സിംബാബ്‌വെക്കെതിരെ ഞങ്ങള്‍ക്ക് മികച്ച തുടക്കം നല്‍കാന്‍ സാധിച്ചു. അതില്‍ സന്തോഷമുണ്ട്'- സഞ്ജു വ്യക്തമാക്കി. 'സഞ്ജു കത്തിച്ചു, ഞങ്ങൾ ആസ്വദിച്ചു അടിച്ചു; എതിര്‍ ബൗളര്‍മാര്‍ പേടിക്കണം' ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ഓപ്പണിങ് ക്ലച്ച് പിടിച്ചത്. മിന്നും തുടക്കം ഇരുവരും ചേര്‍ന്നു നല്‍കിയതോടെ പിന്നീടെത്തിയവര്‍ക്കെല്ലാം ആത്മവിശ്വാസത്തോടെ ബാറ്റ് വീശാന്‍ അതു കരുത്തു പകര്‍ന്നു. ഇരുവരും ചേര്‍ന്നു 4 ഓവറിനുള്ളില്‍ തന്നെ സ്‌കോര്‍ 48ല്‍ എത്തിച്ചാണ് പിരിഞ്ഞത്. സഞ്ജു 15 പന്തില്‍ 24 റണ്‍സും അഭിഷേക് 30 പന്തില്‍ 55 റണ്‍സും സ്വന്തമാക്കി. മത്സരത്തില്‍ ഇന്ത്യ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടീം ടോട്ടല്‍ പടുത്തുയര്‍ത്തി. 20 ഓവറില്‍ 256 റണ്‍സ് ഇന്ത്യയുടെ ടി20 ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ്. വിജയാഹ്ളാദത്തിനിടെ ദുഃഖ വാര്‍ത്ത, റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു, താരം മടങ്ങി India wicketkeeper/batter Sanju Samson, admitted he had been giving plenty of advice to his opening partner Abhishek Shama

സമകാലിക മലയാളം 27 Feb 2026 12:10 pm

'സഞ്ജു കത്തിച്ചു, ഞങ്ങൾ ആസ്വദിച്ചു അടിച്ചു; എതിര്‍ ബൗളര്‍മാര്‍ പേടിക്കണം'

ചെന്നൈ: ആക്രമണാത്മക ബാറ്റിങ് സമീപനം തന്നെയായിരിക്കും ടീം സ്വീകരിക്കുക എന്നു വ്യക്തമാക്കി ഇന്ത്യന്‍ ബാറ്റര്‍ തിലക് വര്‍മ. സിംബാബ്‌വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തിലെ മികച്ച ബാറ്റിങ് പ്രകടനത്തിനു പിന്നാലെയാണ് തിലക് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സമീപനത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇന്ത്യന്‍ ബാറ്റര്‍മാരുടെ അഗ്രസീവ് സമീപനം എതിര്‍ ബൗളര്‍മാരില്‍ ഭീതിയുണ്ടാക്കുന്നുണ്ടെന്നും തിലക് പറയുന്നു. മത്സര ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിംബാബ്‌വെക്കെതിരെ ഇന്ത്യ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഇന്ത്യ മത്സരത്തില്‍ 72 റണ്‍സ് വിജയം സ്വന്തമാക്കുകയും ചെയ്തു. 'ഒരു ടീമെന്ന നിലയില്‍ ആക്രമണാത്മക സമീപനമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. തുടക്കത്തില്‍ മൂന്നോ നാലോ വിക്കറ്റ് വീണാലും സമീപനം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. അതിപ്പോ എന്തു സാഹചര്യമാണെങ്കിലും ഒരേ താളത്തില്‍ ബാറ്റ് ചെയ്യുകയാണ് ലക്ഷ്യമിടുന്നത്.' വിജയാഹ്ളാദത്തിനിടെ ദുഃഖ വാര്‍ത്ത, റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു, താരം മടങ്ങി റിങ്കു സിങിനു പകരം പ്ലെയിങ് ഇലവനിലെത്തിയ സഞ്ജു സാംസണെ തിലക് പ്രത്യേകം എടുത്തു പറഞ്ഞു. 15 പന്തില്‍ 24 റണ്‍സെടുത്ത് സഞ്ജു മിന്നും തുടക്കമിട്ടാണ് മടങ്ങിയത്. 'ഓപ്പണര്‍മാര്‍ 4 ഓവറില്‍ 48 റണ്‍സ് ചേര്‍ത്ത് സഹായിച്ചു. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുന്നത് സുപ്രധാനമാണ്. പിന്നീട് വരുന്ന മൂന്ന്, നാല്, അഞ്ച് നമ്പര്‍ ബാറ്റര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന തുടക്കം പ്രധാനപ്പെട്ടതാണ്. ആ തുടക്കം പിന്തുടരാന്‍ പിന്നീടെത്തുന്നവര്‍ക്ക് പ്രേരണ കിട്ടും.' 'സഞ്ജു മികച്ച രീതിയില്‍ തന്നെയാണ് തുടക്കമിട്ടത്. അതാണ് വേണ്ടിയിരുന്നത്. ഓരോ പന്തും അടിക്കും എന്ന ഭയം എതിര്‍ ബൗളര്‍മാരില്‍ കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.' ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പര്‍ എട്ട് പോരില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്. ആ തോല്‍വിക്കു ശേഷം ഇന്ത്യന്‍ ബാറ്റര്‍മാര്‍ പഴയ കളികളുടെ വിഡിയോ കണ്ടു. അതോടെ ടീമിന്റെ ആത്മവിശ്വാസം കൂടിയെന്നു തിലക് പറയുന്നു. 'സഞ്ജു കളിക്കും കീപ്പറുമാകും'! ഇളകി മറിഞ്ഞ് ചെപ്പോക്ക്, സിഎസ്കെയുടെ സ്വന്തം 'ചേട്ടന്' ഹോം ​​ഗ്രൗണ്ടിൽ വരവേൽപ്പ് (വിഡിയോ) 'കളിക്കു മുന്‍പ് ഞങ്ങള്‍ വിശദമായി ചര്‍ച്ചകള്‍ ചെയ്തു. നല്ല മാനസിക അവസ്ഥയോടെ മുന്നോട്ടു പോകാനാണ് ശ്രമിച്ചത്. അതിനു സാധിച്ചു. കഴിഞ്ഞ വര്‍ഷം ടീം കളിച്ച ചില കളികളുടെ വിഡിയോ വീണ്ടും കണ്ടു. എങ്ങനെയാണ് ഞങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ കളിച്ചതെന്നു കണ്ടു. അതോടെ ആത്മവിശ്വാസം തിരികെ കിട്ടി. ഞങ്ങള്‍ ആ പ്രകടനങ്ങള്‍ നന്നായി ആസ്വദിച്ചു.' 'ഗൗതം സാര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷം കളിച്ച ക്രിക്കറ്റ് ബ്രാന്‍ഡാണ് നമുക്കു വേണ്ടത് എന്നാണ്. (ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ പരമ്പകള്‍). അതിനാല്‍ സാഹചര്യം എന്തായാലും ഓരോരുത്തരും അവരുടെ കളി നന്നായി ആസ്വദിച്ച് കളിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.' 'ക്രിക്കറ്റില്‍ മാനസികാവസ്ഥയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു വിക്കറ്റ് നഷ്ടപ്പെട്ടാലും പിന്നീടെത്തുന്നവരും കൂറ്റന്‍ ഷോട്ട് കളിക്കുക എന്നതാണ്. അത് എതിര്‍ ടീമില്‍ അങ്കലാപ്പുണ്ടാക്കും. ഒരു ടീമെന്ന നിലയില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഈ താളം മുന്നോട്ടു കൊണ്ടു പോകുകയാണ് വേണ്ടത്. ആക്രമണാത്മക സമീപനം മാറ്റേണ്ടതില്ല എന്നതു തന്നെയാണ് ടീമിന്റെ ഒറ്റക്കെട്ടായ തീരുമാനം'- തിലക് വ്യക്തമാക്കി. ഇന്ത്യ 256 അടിച്ചു, ഇനി സിംബാബ്‌വെയെ എത്ര റണ്‍സിന് തോല്‍പ്പിക്കണം? 'നെറ്റ് റണ്‍റേറ്റ് കടമ്പ' ഇങ്ങനെ Tilak Varma backed India to stick to their aggressive template in the ongoing T20 World Cup

സമകാലിക മലയാളം 27 Feb 2026 11:13 am

റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ്ര സിങ് അന്തരിച്ചു

നോയിഡ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ്ര സിങ് അന്തരിച്ചു. അര്‍ബുദ ബാധിതനായി ഗ്രേറ്റര്‍ നോയിഡയിലെ യാതാര്‍ത്ത് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. ലോകകപ്പ് ടീമില്‍ അംഗമായ റിങ്കു ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കു തിരിച്ചു. സിംബാബ്വെയ്‌ക്കെതിരായ സൂപ്പര്‍ 8 മത്സരത്തിന് മുന്‍പ് പിതാവിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. മത്സരത്തിനു മുന്‍പ് ടീം ക്യാംപില്‍ തിരിച്ചെത്തിയെങ്കിലും മത്സരത്തില്‍ റിങ്കു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പകരക്കാരനായി ഫീല്‍ഡില്‍ ഇറങ്ങിയിരുന്നു. 'സഞ്ജു കളിക്കും കീപ്പറുമാകും'! ഇളകി മറിഞ്ഞ് ചെപ്പോക്ക്, സിഎസ്കെയുടെ സ്വന്തം 'ചേട്ടന്' ഹോം ​​ഗ്രൗണ്ടിൽ വരവേൽപ്പ് (വിഡിയോ) കരളിനു ബാധിച്ചിരിക്കുന്ന അര്‍ബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടര്‍ന്ന് ഏറെനാളായി ഖാന്‍ചന്ദ് സിങ് ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കരളിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിങ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. Rinku Singh's father, Khan Chand Singh, has passed away after battling cancer

സമകാലിക മലയാളം 27 Feb 2026 10:08 am

'സഞ്ജു കളിക്കും കീപ്പറുമാകും'! ഇളകി മറിഞ്ഞ് ചെപ്പോക്ക്, സിഎസ്കെയുടെ സ്വന്തം 'ചേട്ടന്'ഹോം ​​ഗ്രൗണ്ടിൽ വരവേൽപ്പ് (വിഡിയോ)

ചെന്നൈ: രാജസ്ഥാൻ റോയൽസ് വിട്ട് ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറിയ മലയാളി താരം സഞ്ജു സാംസണു ​സിഎസ്കെ ഹോം ​ഗ്രൗണ്ടിൽ ആവേശകരമായ വരവേൽപ്പുമായി ആരാധകർ. ടി20 ലോകകപ്പ് സൂപ്പർ 8ലെ ഇന്ത്യ- സിംബാബ്‍വെ മത്സരത്തിൽ ടോസ് ചെയ്ത ശേഷം രവി ശാസ്ത്രി ടീമിൽ മാറ്റങ്ങളുണ്ടോയെന്നു ചോദിച്ചപ്പോൾ സഞ്ജു സാംസണിന്റെ പേര് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞതും ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം വൻ ആരവത്തിൽ മുങ്ങി. വിക്കറ്റ് കീപ്പറും സഞ്ജുവാണെന്നു പറഞ്ഞപ്പോൾ സ്റ്റേഡിയം വീണ്ടു ഇളകി മറിഞ്ഞു. ആരാധകരുടെ പ്രതികരണം ഇന്ത്യൻ ക്യാപ്റ്റനേയും ചിരിപ്പിച്ചു. ചെന്നൈ ടീമിലേക്ക് മാറിയ ശേഷം ഇതാദ്യമായാണ് സിഎസ്കെയുടെ സ്വന്തം ചേട്ടൻ ചെപ്പോക്കിൽ കളിക്കാനിറങ്ങുന്നത്. റിങ്കു സിങിനു പകരക്കാരനായാണ് സഞ്ജു പ്ലെയിങ് ഇലവനിലെത്തിയത്. അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തതും സഞ്ജുവാണ്. ഇടംകൈ- വലംകൈ കോംപിനേഷനാണ് ഇത്തവണ പ്രധാന്യം നൽകിയത്. ഇതോടെയാണ് മലയാളി താരത്തിനു വീണ്ടും അവസരം കിട്ടിയത്. ഇന്നിങ്സിലെ ആദ്യ ഓവർ നേരിട്ടതും സഞ്ജുവാണ്. റിച്ചാർഡ് എൻ​ഗരവ എറിഞ്ഞ ഇന്നിങ്സിലെ രണ്ടാം പന്ത് തന്നെ സഞ്ജു സിക്സർ തൂക്കിയതോടെ സ്റ്റേഡിയത്തിലെ ആരവം വീണ്ടും ഉയർന്നു. പിന്നാലെ ഒരു ബൗണ്ടറി ലെ​ഗ് ബൈയിലൂടെ കിട്ടുകയും ചെയ്തതോടെ ആദ്യ ഓവറിൽ ഇന്ത്യ 13 റൺസ് നേടി. ബ്ലസിങ് മുസർബാനി എറിഞ്ഞ രണ്ടാം ഓവറിലും സഞ്ജു സിക്സർ പായിച്ചു. ഇതോടെ ഇന്ത്യൻ സ്കോർ 2 ഓവറിൽ 23 റൺസിലെത്തി. മൂന്നാം ഓവറിൽ അഭിഷേക് രണ്ട് ബൗണ്ടറിയും പിന്നാലെ സഞ്ജു ഒരു ഫോറും കൂടി അടിച്ചു. View this post on Instagram A post shared by ICC (@icc) ബെന്നറ്റ് ഞെട്ടിച്ചു, അത്രമാത്രം! ജയിച്ചു കയറി ഇന്ത്യ, സെമിയുറപ്പിക്കാന്‍ ഇനി വിന്‍ഡീസിനെ വീഴ്ത്തണം നാലാം ഓവറിൽ മുസർബാനിയുടെ പന്തിൽ സഞ്ജു പുറത്തായെങ്കിലും അപ്പോഴേക്കും 48 റൺസിൽ ഇന്ത്യയെത്തിയിരുന്നു. സഞ്ജു 15 പന്തിൽ 24 റൺസുമായാണ് മടങ്ങിയത്. താരം തുടക്കമിട്ട ഹിറ്റിങ് മൂഡ് പിന്നീടെത്തിയവരെല്ലാം ഏറ്റുപിടിച്ചതോടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടീം ടോട്ടലും ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടി20 ലോകകപ്പ് ടോട്ടലും പിറന്നു. ഈ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ചെന്നൈയിൽ പിറന്നത്. ഇരുവരും ചേർന്നു 48 റൺസ് ചേർത്താണ് പിരിഞ്ഞത്. 2026ൽ ഇന്ത്യ കളിച്ച 11 ടി20 പോരാട്ടങ്ങളിലേയും ഏറ്റവും മികച്ച ഓപ്പണിങ് സ്കോറും ഇതുതന്നെ. ഈ ലോകകപ്പിലെ രണ്ടാം മത്സരമാണ് സഞ്ജു കളിക്കുന്നത്. നേരത്തെ നമീബിയക്കെതിരെയാണ് താരം കളിച്ചത്. അന്നും മികച്ച തുടക്കം ഇടാൻ കഴിഞ്ഞെങ്കിലും ഇന്നിങ്സ് അധികം മുന്നോട്ടു പോയില്ല. അന്ന് 8 പന്തിൽ 22 റൺസാണ് മലയാളി താരം സ്വന്തമാക്കിയത്. ഇന്ത്യ 256 അടിച്ചു, ഇനി സിംബാബ്‌വെയെ എത്ര റണ്‍സിന് തോല്‍പ്പിക്കണം? 'നെറ്റ് റണ്‍റേറ്റ് കടമ്പ' ഇങ്ങനെ T20 World Cup: sanju samson, who moved to Chennai Super Kings, was given a rousing welcome by fans at CSK's home ground

സമകാലിക മലയാളം 27 Feb 2026 7:37 am

ബെന്നറ്റ് ഞെട്ടിച്ചു, അത്രമാത്രം! ജയിച്ചു കയറി ഇന്ത്യ, സെമിയുറപ്പിക്കാന്‍ ഇനി വിന്‍ഡീസിനെ വീഴ്ത്തണം

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8 ലെ നിര്‍ണായക പോരാട്ടത്തില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം. സിംബാബ്‌വെയെ അതിവേഗം പുറത്താക്കി നെറ്റ് റണ്‍റേറ്റ് സുരക്ഷിതമാക്കി രണ്ടാം സ്ഥാനത്തേക്ക് കയറാനുള്ള ഇന്ത്യന്‍ മോഹം നടന്നില്ലെങ്കിലും ഭേദപ്പെട്ട വിജയം തന്നെ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ 72 റണ്‍സിനു പോരാട്ടം ജയിച്ചു കയറി. അടുത്ത മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി. മറുപടി ബാറ്റിങില്‍ ഇന്ത്യയെ വിറപ്പിച്ചാണ് സിംബാബ്‌വെ തോല്‍വി സമ്മതിച്ചത്. അവരുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു. ഓപ്പണറായി എത്തി പുറത്താകാതെ നിന്ന ബ്രയാന്‍ ബെന്നറ്റിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലമായി. താരം 60 പന്തില്‍ 97 റണ്‍സെടുത്തു. 8 ഫോറും 6 സിക്‌സും അടങ്ങുന്ന ഉജ്ജ്വല ഇന്നിങ്‌സാണ് താരം കളിച്ചത്. അര്‍ഹിച്ച സെഞ്ച്വറിയിലേക്ക് താരത്തിനു എത്താനായില്ല. 21 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും പൊരുതി നോക്കി. എന്നാല്‍ അതും മതിയായില്ല. 2 സിക്‌സുകള്‍ സഹിതം 20 റണ്‍സെടുത്ത മറുമാനിയാണ് തിളങ്ങിയ മറ്റൊരാള്‍. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ശിവം ദുബെയുടെ ബൗളിങ് പക്ഷേ ദയനീയമായിരുന്നു. താരത്തിന്റെ രണ്ടോവറില്‍ പിറന്നത് 46 റണ്‍സ്! ഇന്ത്യ 256 അടിച്ചു, ഇനി സിംബാബ്‌വെയെ എത്ര റണ്‍സിന് തോല്‍പ്പിക്കണം? 'നെറ്റ് റണ്‍റേറ്റ് കടമ്പ' ഇങ്ങനെ നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീം ടോട്ടല്‍ റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരിലാക്കി. സഞ്ജു സാംസണ്‍ മുതല്‍ തിലക് വര്‍മ വരെ എല്ലാവരും മിന്നും ഫോമില്‍ ബാറ്റ് വീശി. അഭിഷേക് ശര്‍മയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. ഇറങ്ങിയ എല്ലാവരും സിക്‌സുമടിച്ചു. 17 സിക്‌സുകളാണ് ഇന്ത്യ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അടിച്ചു കൂട്ടിയത്. അഭിഷേക് ശര്‍മ മിന്നും അര്‍ധ സെഞ്ച്വറിയുമായി ഫോമിലേക്ക് വന്നു. തിലക് വര്‍മ തണുപ്പന്‍ ബാറ്റിങ് മാറ്റി കത്തിക്കയറി. കിടിലന്‍ കാമിയോ ഇന്നിങ്‌സുമായി ഹര്‍ദിക് പാണ്ഡ്യയും തിളങ്ങി. ഒപ്പം മൂന്നാമനായി ഇറങ്ങി ഇഷാന്‍ കിഷനും തന്റേതായ സംഭവാന നല്‍കി. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങ് വീണ്ടും വന്നതോടെ ഇന്ത്യയുടെ കളി അടിമുടി മാറുന്ന കാഴ്ചയായിരുന്നു. മികച്ച തുടക്കമിട്ടാണ് സഞ്ജു മടങ്ങിയത്. ടോസ് നേടി സിംബാബ്‌വെ ബൗളിങെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് നിര്‍ത്തിയ ഇടത്തു നിന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ തുടക്കം. സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ ടീം സ്‌കോര്‍ 48ല്‍ എത്തിയപ്പോഴാണ് സഞ്ജുവിനെ മടക്കി സിംബാബ്‌വെ കൂട്ടുകെട്ട് പൊളിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ ഓപ്പണിങ് ക്ലച്ച് പിടിച്ച ദിവസം കൂടിയാണിന്ന്. പിന്നീടെത്തിയ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുമെല്ലാം മിന്നും തുടക്കം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാനുള്ള കരുത്തു പകര്‍ന്നു. മുസര്‍ബാനിയുടെ പന്തില്‍ സഞ്ജുവിനെ റയാന്‍ ബുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സഞ്ജു 15 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ഇത്തവണയും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരം വീണത്. 2 സിക്‌സും ഒരു ഫോറും അടിച്ചാണ് മലയാളി താരത്തിന്റെ മടക്കം. മൂന്നാമനായി ഇഷാന്‍ ക്രീസിലെത്തി. താരവും മികച്ച ഷോട്ടുകളുമായി കളം വാണു. സ്‌കോര്‍ 120ല്‍ നില്‍ക്കെ ഇഷാന്‍ പുറത്ത്. താരം 24 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്തു. 0, 0, 0, 14 ഒടുവില്‍... അഭിഷേക് ഫോമില്‍ എത്തി! അര്‍ധ സെഞ്ച്വറി അര്‍ധ സെഞ്ച്വറിയടിച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മ നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തി. 3 പൂജ്യങ്ങള്‍ക്കും ഒരു 14 റണ്‍സിനും ശേഷമാണ് അഭിഷേക് അര്‍ധ സെഞ്ച്വറി നേടി മികവിലേക്ക് മടങ്ങിയെത്തിയത്. 4 സിക്‌സും 3 ഫോറും സഹിതം താരം 26 പന്തില്‍ 50 റണ്‍സിലെത്തി. സ്‌കോര്‍ 13 ഓവറില്‍ 150ല്‍ എത്തിയപ്പോള്‍ അഭിഷേക് പുറത്തായി. താരം 30 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 55 റണ്‍സെടുത്തു മടങ്ങി. സൂര്യകുമാര്‍ യാദവാണ് നാലാമനായി മടങ്ങിയത്. താരം 13 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 33 റണ്‍സെടുത്തു. അതിനു ശേഷം ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്നതോടെ തിരക്കഥ പാടെ മാറി. അവസാന 31 പന്തില്‍ ഹര്‍ദികും തിലകും ചേര്‍ന്നു ബോര്‍ഡില്‍ ചേര്‍ത്തത് 84 റണ്‍സ്. ഹര്‍ദിക് 23 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ക്രീസിലെത്തിയ ഉടനെ രണ്ട് തുടര്‍ ഫോമുകളുമായി കളിച്ചു തുടങ്ങിയ തിലക് ഇതാദ്യമായി തന്റെ പ്രതിഭയോട് നീതി പുലര്‍ത്തി. താരം വെറും 16 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 44 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ ഹര്‍ദികിനൊപ്പം ക്രീസില്‍ തുടര്‍ന്നു. t20 world cup india vs Zimbabwe: Brian Bennett continues to play the lone warrior knock for his team

സമകാലിക മലയാളം 26 Feb 2026 10:47 pm

ഒടുവിൽ സ്റ്റേഡിയം വാടകയിൽ സമവായം; ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീ​ഗ് ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ​ഗ്രൗണ്ട് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം തന്നെ. ഇതോടെ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ലെന്ന് ഉറപ്പായി. ഒരു മത്സരത്തിനുള്ള വാടക 3 ലക്ഷം രൂപ എന്ന നിരക്കിൽ ടീം മാനേജ്മെന്റ് ജിസിഡിഎയുമായി കരാർ ഒപ്പിട്ടു. നേരത്തെ ഒരു മത്സരത്തിനു 4.20 ലക്ഷം രൂപയായിരുന്നു ജിസിഡിഎ ആവശ്യപ്പെട്ടത്. ചർച്ചയ്ക്കു പിന്നാലെയാണ് 3 ലക്ഷമായി നിജപ്പെടുത്തിയത്. ഡപ്പോസിറ്റ് തുക ഒരു കോടിയായി തുടരും. സീസണിലെ ആദ്യ ഹോം മത്സരത്തിനു മുൻപ് നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. വാടക കുത്തനെ കൂട്ടി ജിസിഡിഎ രം​ഗത്തെത്തിയതോടെ മത്സരം നടക്കുമോ എന്ന കാര്യത്തിൽ പ്രതിസന്ധി ഉടലെടുത്തു. 4.20 ലക്ഷം രൂപയാക്കിയാണ് വാടക ഉയർത്തിയത്. പിന്നാലെ നടന്ന ചർച്ചയിൽ തുകയുടെ ഒരു ഭാ​ഗം ബ്ലാസ്റ്റേഴ്സ് അടച്ചു. ശേഷിക്കുന്ന തുക ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കാൻ അനുമതി നൽകിയതോടെയാണ് പ്രതിസന്ധി നീങ്ങിയത്. ഇന്ത്യ 256 അടിച്ചു, ഇനി സിംബാബ്‌വെയെ എത്ര റണ്‍സിന് തോല്‍പ്പിക്കണം? 'നെറ്റ് റണ്‍റേറ്റ് കടമ്പ' ഇങ്ങനെ മത്സരത്തിനു മുൻപ് കലൂർ സ്റ്റേഡിയത്തിൽ വാർത്താസമ്മേളനം നടത്താൻ എത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളേയും മാധ്യമ പ്രവർത്തകരേയും ജിസിഡിഎ ഇറക്കി വിട്ടിരുന്നു. ഇറക്കി വിട്ടവരുടെ കൂട്ടത്തിൽ മത്സര ക്രമീകരണങ്ങൾ വിലയിരുത്താനെത്തിയ ബ്ലാസ്റ്റേഴ്സ ഉടമയായ വ്യവസായി നിഖിൽ നിമ്മ​ഗദ്ദയുമുണ്ടായിരുന്നു. സഞ്ജു മുതല്‍... തിലക് വരെ, അടിയോടടി; റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഇന്ത്യ 'ഒരേ മൂഡ്!' kochi stadium: The home ground of the Indian Super League team kerala blasters is the Jawaharlal Nehru Stadium in Kochi

സമകാലിക മലയാളം 26 Feb 2026 10:22 pm

ഇന്ത്യ 256 അടിച്ചു, ഇനി സിംബാബ്‌വെയെ എത്ര റണ്‍സിന് തോല്‍പ്പിക്കണം? 'നെറ്റ് റണ്‍റേറ്റ് കടമ്പ'ഇങ്ങനെ

ചെന്നൈ: സിംബാബ്‌വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 ലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ മുന്നില്‍ വച്ചത് റെക്കോര്‍ഡ് സ്‌കോര്‍. 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 256 റണ്‍സാണ് അടിച്ചെടുത്തത്. ലോകകപ്പ് സെമി ഉറപ്പിക്കാന്‍ ജയവും നെറ്റ് റണ്‍റേറ്റും ആവശ്യമായിട്ടുള്ള ഇന്ത്യ ഒരു കടമ്പ മികച്ച സ്‌കോറുയര്‍ത്തി പിന്നിട്ടു. ഇനി വിജയ മാര്‍ജിന്‍ വച്ച് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തി വിന്‍ഡീസിനെ മറികടക്കുകയാണ് അടുത്ത ലക്ഷ്യം. സിംബാബ്‌വെയെ ഇന്ത്യ 101 റണ്‍സില്‍ ഓള്‍ ഔട്ടാക്കണം. 151 റണ്‍സിന്റേയെങ്കിലും വിജയമുണ്ടങ്കില്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താം. നിലവില്‍ വിന്‍ഡീസിന് +1.791 റണ്‍റേറ്റുണ്ട്. ഇന്ത്യക്ക് -3.800വും. 151 റണ്‍സ് മാര്‍ജിനില്‍ വിജയം സ്വന്തമാക്കിയാല്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഏതാണ്ട് +1.800ല്‍ എത്തും. അങ്ങനെ ഇന്ത്യക്ക് സ്ഥാനം സുരക്ഷിതമാക്കി വെസ്റ്റ് ഇൻഡീസിനെ നേരിടാനിറങ്ങാം. ദക്ഷിണാഫ്രിക്കയോട് വിൻഡീസ് കനത്ത പരാജയമേറ്റതും ഇന്ത്യക്ക് പോസ്റ്റീവാണ്. സഞ്ജു മുതല്‍... തിലക് വരെ, അടിയോടടി; റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഇന്ത്യ 'ഒരേ മൂഡ്!' സിംബാബ്‌വെക്കെതിരെ റെക്കോര്‍ഡ് സ്‌കോറാണ് ഇന്ത്യ ചെന്നൈ ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ പടുത്തുയര്‍ത്തിയത്. ഒരു ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീം ടോട്ടല്‍ റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരിലാക്കി. സിംബാബ്‌ക്കെതിരായ പോരാട്ടത്തില്‍ 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയത് 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണ്‍ മുതല്‍ തിലക് വര്‍മ വരെ എല്ലാവരും മിന്നും ഫോമില്‍ ബാറ്റ് വീശി. അഭിഷേക് ശര്‍മയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. ഇറങ്ങിയ എല്ലാവരും സിക്‌സുമടിച്ചു. 17 സിക്‌സുകളാണ് ഇന്ത്യ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അടിച്ചു കൂട്ടിയത്. അഭിഷേക് ശര്‍മ മിന്നും അര്‍ധ സെഞ്ച്വറിയുമായി ഫോമിലേക്ക് വന്നു. തിലക് വര്‍മ തണുപ്പന്‍ ബാറ്റിങ് മാറ്റി കത്തിക്കയറി. കിടിലന്‍ കാമിയോ ഇന്നിങ്‌സുമായി ഹര്‍ദിക് പാണ്ഡ്യയും തിളങ്ങി. ഒപ്പം മൂന്നാമനായി ഇറങ്ങി ഇഷാന്‍ കിഷനും തന്റേതായ സംഭവാന നല്‍കി. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങ് വീണ്ടും വന്നതോടെ ഇന്ത്യയുടെ കളി അടിമുടി മാറുന്ന കാഴ്ചയായിരുന്നു. മികച്ച തുടക്കമിട്ടാണ് സഞ്ജു മടങ്ങിയത്. ടോസ് നേടി സിംബാബ്‌വെ ബൗളിങെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് നിര്‍ത്തിയ ഇടത്തു നിന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ തുടക്കം. സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ ടീം സ്‌കോര്‍ 48ല്‍ എത്തിയപ്പോഴാണ് സഞ്ജുവിനെ മടക്കി സിംബാബ്‌വെ കൂട്ടുകെട്ട് പൊളിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ ഓപ്പണിങ് ക്ലച്ച് പിടിച്ച ദിവസം കൂടിയാണിന്ന്. പിന്നീടെത്തിയ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുമെല്ലാം മിന്നും തുടക്കം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാനുള്ള കരുത്തു പകര്‍ന്നു. 0, 0, 0, 14 ഒടുവില്‍... അഭിഷേക് ഫോമില്‍ എത്തി! അര്‍ധ സെഞ്ച്വറി t20 world cup india vs Zimbabwe how much foes india need to restrict zimbabwe to. net run rate centuries.

സമകാലിക മലയാളം 26 Feb 2026 9:53 pm

സഞ്ജു മുതല്‍... തിലക് വരെ, അടിയോടടി; റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഇന്ത്യ 'ഒരേ മൂഡ്!'

ചെന്നൈ: സിംബാബ്‍വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ. ഒരു ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീം ടോട്ടല്‍ റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരിലാക്കി. 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയത് 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണ്‍ മുതല്‍ തിലക് വര്‍മ വരെ എല്ലാവരും മിന്നും ഫോമില്‍ ബാറ്റ് വീശി. അഭിഷേക് ശര്‍മയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. ഇറങ്ങിയ എല്ലാവരും സിക്‌സുമടിച്ചു. 17 സിക്‌സുകളാണ് ഇന്ത്യ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അടിച്ചു കൂട്ടിയത്. അഭിഷേക് ശര്‍മ മിന്നും അര്‍ധ സെഞ്ച്വറിയുമായി ഫോമിലേക്ക് വന്നു. തിലക് വര്‍മ തണുപ്പന്‍ ബാറ്റിങ് മാറ്റി കത്തിക്കയറി. കിടിലന്‍ കാമിയോ ഇന്നിങ്‌സുമായി ഹര്‍ദിക് പാണ്ഡ്യയും തിളങ്ങി. ഒപ്പം മൂന്നാമനായി ഇറങ്ങി ഇഷാന്‍ കിഷനും തന്റേതായ സംഭവാന നല്‍കി. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങ് വീണ്ടും വന്നതോടെ ഇന്ത്യയുടെ കളി അടിമുടി മാറുന്ന കാഴ്ചയായിരുന്നു. മികച്ച തുടക്കമിട്ടാണ് സഞ്ജു മടങ്ങിയത്. ടോസ് നേടി സിംബാബ്‌വെ ബൗളിങെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് നിര്‍ത്തിയ ഇടത്തു നിന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ തുടക്കം. സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ ടീം സ്‌കോര്‍ 48ല്‍ എത്തിയപ്പോഴാണ് സഞ്ജുവിനെ മടക്കി സിംബാബ്‌വെ കൂട്ടുകെട്ട് പൊളിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ ഓപ്പണിങ് ക്ലച്ച് പിടിച്ച ദിവസം കൂടിയാണിന്ന്. പിന്നീടെത്തിയ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുമെല്ലാം മിന്നും തുടക്കം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാനുള്ള കരുത്തു പകര്‍ന്നു. 0, 0, 0, 14 ഒടുവില്‍... അഭിഷേക് ഫോമില്‍ എത്തി! അര്‍ധ സെഞ്ച്വറി മുസര്‍ബാനിയുടെ പന്തില്‍ സഞ്ജുവിനെ റയാന്‍ ബുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സഞ്ജു 15 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ഇത്തവണയും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരം വീണത്. 2 സിക്‌സും ഒരു ഫോറും അടിച്ചാണ് മലയാളി താരത്തിന്റെ മടക്കം. മൂന്നാമനായി ഇഷാന്‍ ക്രീസിലെത്തി. താരവും മികച്ച ഷോട്ടുകളുമായി കളം വാണു. സ്‌കോര്‍ 120ല്‍ നില്‍ക്കെ ഇഷാന്‍ പുറത്ത്. താരം 24 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറിയടിച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മ നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തി. 3 പൂജ്യങ്ങള്‍ക്കും ഒരു 14 റണ്‍സിനും ശേഷമാണ് അഭിഷേക് അര്‍ധ സെഞ്ച്വറി നേടി മികവിലേക്ക് മടങ്ങിയെത്തിയത്. 4 സിക്‌സും 3 ഫോറും സഹിതം താരം 26 പന്തില്‍ 50 റണ്‍സിലെത്തി. സ്‌കോര്‍ 13 ഓവറില്‍ 150ല്‍ എത്തിയപ്പോള്‍ അഭിഷേക് പുറത്തായി. താരം 30 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 55 റണ്‍സെടുത്തു മടങ്ങി. 15 പന്തില്‍ 24 റണ്‍സ്; മിന്നും തുടക്കം, പക്ഷേ അധികം നീണ്ടില്ല; സഞ്ജു മടങ്ങി സൂര്യകുമാര്‍ യാദവാണ് നാലാമനായി മടങ്ങിയത്. താരം 13 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 33 റണ്‍സെടുത്തു. അതിനു ശേഷം ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്നതോടെ തിരക്കഥ പാടെ മാറി. അവസാന 31 പന്തില്‍ ഹര്‍ദികും തിലകും ചേര്‍ന്നു ബോര്‍ഡില്‍ ചേര്‍ത്തത് 84 റണ്‍സ്. ഹര്‍ദിക് 23 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ക്രീസിലെത്തിയ ഉടനെ രണ്ട് തുടര്‍ ഫോമുകളുമായി കളിച്ചു തുടങ്ങിയ തിലക് ഇതാദ്യമായി തന്റെ പ്രതിഭയോട് നീതി പുലര്‍ത്തി. താരം വെറും 16 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 44 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ ഹര്‍ദികിനൊപ്പം ക്രീസില്‍ തുടര്‍ന്നു. t20 world cup, india vs Zimbabwe: Hardik Pandya, Abhishek Sharma Fifties Help India Shatter Big Record

സമകാലിക മലയാളം 26 Feb 2026 9:14 pm

പൊരുതുന്നത് മായങ്ക് മാത്രം; രഞ്ജിയിൽ വൻ ലീഡ് പ്രതീക്ഷയിൽ ജമ്മു

ഹുബ്ബള്ളി: രഞ്ജി ട്രോഫി ഫൈനലില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ജമ്മു കശ്മീരിനെതിരെ മുന്‍ ചാംപ്യന്‍മാരായ കര്‍ണാടക ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിനായി പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയില്‍. ജമ്മുവിന്റെ ഒന്നാം ഇന്നിങ്‌സ് 584 റണ്‍സില്‍ അവസാനിച്ചിരുന്നു. 5 വിക്കറ്റ് ശേഷിക്കെ കര്‍ണാടകയ്ക്ക് ജമ്മുവിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇനി 364 റണ്‍സ് കൂടി വേണം. കെഎല്‍ രാഹുല്‍, ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരെല്ലാം പരാജയപ്പെട്ടത് കര്‍ണാടകയ്ക്ക് വന്‍ തിരിച്ചടിയായി. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ മായങ്ക് അഗര്‍വാള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നതാണ് അവര്‍ക്ക് ആശ്വാസം നല്‍കുന്നത്. താരം നിലവില്‍ 130 റണ്‍സുമായി ക്രീസില്‍ തുടരുന്നു. 17 ഫോറുകള്‍ സഹിതമാണ് ഇന്നിങ്‌സ്. 15 പന്തില്‍ 24 റണ്‍സ്; മിന്നും തുടക്കം, പക്ഷേ അധികം നീണ്ടില്ല; സഞ്ജു മടങ്ങി കളി നിര്‍ത്തുമ്പോള്‍ മായങ്കിനൊപ്പം 27 റണ്‍സുമായി കൃതിക് കൃഷ്ണയാണ് ക്രീസില്‍. 3 വിക്കറ്റുകള്‍ വീഴ്ത്തിയ അക്വിബ് നബിയുടെ മികച്ച ബൗളിങാണ് കര്‍ണാടകയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. നേരത്തെ ശുഭം പണ്ഡീര്‍ (121) നേടിയ സെഞ്ച്വറിയും യാവര്‍ ഹസന്‍ (88), ക്യാപ്റ്റന്‍ പരസ് ദോഗ്ര (70), അബ്ദുല്‍ സമദ് (61), കനയ്യ വധാവന്‍ (70), സഹില്‍ ലോത്ര (72) എന്നിവര്‍ നേടി അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ജമ്മു കന്നി രഞ്ജി കിരീടം ലക്ഷ്യമിട്ട് മികച്ച സ്‌കോറുയര്‍ത്തിയത്. വിന്‍ഡീസിനേയും തകര്‍ത്തു; ദക്ഷിണാഫ്രിക്ക സെമിക്കരികെ, ആശ്വാസം ഇന്ത്യക്ക്! Ranji Trophy: Jammu & Kashmir eye big lead despite Mayank Agarwal ton

സമകാലിക മലയാളം 26 Feb 2026 7:53 pm

15 പന്തില്‍ 24 റണ്‍സ്; മിന്നും തുടക്കം, പക്ഷേ അധികം നീണ്ടില്ല; സഞ്ജു മടങ്ങി

ചെന്നൈ: സിംബാബ്‍വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ കളിക്കാനിറങ്ങിയ സഞ്ജു സാംസണ്‍ 15 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ഇത്തവണയും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരം വീണത്. 2 സിക്‌സും ഒരു ഫോറും അടിച്ചാണ് മലയാളി താരത്തിന്റെ മടക്കം. സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ സ്‌കോര്‍ 48ല്‍ നില്‍ക്കെയാണ് സഞ്ജുവിന്റെ മടക്കം. മുസര്‍ബാനിയുടെ പന്തില്‍ സഞ്ജുവിന്‍ റയാന്‍ ബുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ടോസ് നേടി സിംബാബ്‍വെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. റിങ്കു സിങിനു പകരമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍. വാഷിങ്ടന്‍ സുന്ദറിനു പകരം വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും തിരികെ ഇലവനിലെത്തി. അഭിഷേക് ശര്‍മയും തിലക് വര്‍മയും സ്ഥാനം നിലനിര്‍ത്തി. വിന്‍ഡീസിനേയും തകര്‍ത്തു; ദക്ഷിണാഫ്രിക്ക സെമിക്കരികെ, ആശ്വാസം ഇന്ത്യക്ക്! ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം നേടിയാല്‍ സെമി സാധ്യത നിലനിര്‍ത്താന്‍ സാധിക്കും. വെസ്റ്റ് ഇന്‍ഡീസുമായി കനത്ത തോല്‍വി വഴങ്ങിയാണ് സിംബാബ്വെ ഇറങ്ങുന്നത്. ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ. 3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ t20 world cup: Zimbabwe pacer Blessing Muzarabani removes Sanju Samson for 24

സമകാലിക മലയാളം 26 Feb 2026 7:40 pm

സഞ്ജു ഇലവനില്‍, അഭിഷേകും തിലകും തുടരും; ഇന്ത്യക്ക് ബാറ്റിങ്

ചെന്നൈ: സിംബാബ്‌വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8ലെ നിര്‍ണായക പോരാട്ടത്തിനായി ഇന്ത്യ അല്‍പ്പ സമയത്തിനകം ഇറങ്ങും. ടോസ് നേടി സിംബാബ്‌വെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. റിങ്കു സിങിനു പകരമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍. വാഷിങ്ടന്‍ സുന്ദറിനു പകരം വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും തിരികെ ഇലവനിലെത്തി. അഭിഷേക് ശര്‍മയും തിലക് വര്‍മയും സ്ഥാനം നിലനിര്‍ത്തി. ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ. ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ സെമി സാധ്യത നിലനിർത്താൻ സാധിക്കും. വെസ്റ്റ് ഇൻഡീസുമായി കനത്ത തോൽവി വഴങ്ങിയാണ് സിംബാബ്‌വെ ഇറങ്ങുന്നത്. 3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമാണ്. ഇരു ടീമിലെയും സ്പിന്നർമാർക്ക് നിർണായക റോൾ ആണ് ഇന്നത്തെ മത്സരത്തിൽ ഉള്ളത്. സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്ക് അനായാസം ബൗണ്ടറി കണ്ടെത്താൻ കഴിയും. ചെന്നൈയിൽ ഇന്ന് ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. 'ഞാനാണെങ്കില്‍ അഭിഷേകിനെ ഒഴിവാക്കി സഞ്ജുവിനെ കളിപ്പിക്കും' t20 world cup india vs zimbabwe: The MA Chidambaram Stadium has been a batting-friendly venue

സമകാലിക മലയാളം 26 Feb 2026 6:41 pm

വിന്‍ഡീസിനേയും തകര്‍ത്തു; ദക്ഷിണാഫ്രിക്ക സെമിക്കരികെ, ആശ്വാസം ഇന്ത്യക്ക്!

അഹമ്മദാബാദ്: ഇന്ത്യക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനേയും തകര്‍ത്ത് ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ വക്കില്‍. 9 വിക്കറ്റിന്റെ മിന്നും ജയത്തോടെയാണ് അവരുടെ മുന്നേറ്റം. സിംബാബ്‌വെയെ തച്ചു തകര്‍ത്ത് മുന്നേറി എത്തിയ വിന്‍ഡീസിനെ ബാറ്റിങിലും ബൗളിങിലും പ്രോട്ടീസ് നിഷ്പ്രഭരാക്കി. ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം ഇന്ത്യയ്ക്കും ആശ്വാസമാണ്. ഇന്ന് സിംബാബ്‌വെയേയും മാര്‍ച്ച് ഒന്നിന് വിന്‍ഡീസിനേയും വീഴ്ത്തിയാല്‍ ഇന്ത്യക്കും അവസാന നാലില്‍ എത്താം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. ദക്ഷിണാഫ്രിക്ക 16.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 177 റണ്‍സ് സ്വന്തമാക്കിയാണ് ജയം ഉറപ്പിച്ചത്. വിജയത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെ പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ അവര്‍ തകര്‍ത്തടിച്ച് മുന്നേറി. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്തു. മാര്‍ക്രം 46 പന്തില്‍ 4 സിക്‌സും 7 ഫോറും സഹിതം 82 റണ്‍സ് വാരി പുറത്താകാതെ നിന്നു. സഹ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കും പിന്നീടെത്തിയ റിയാന്‍ റിക്കല്‍ടനും ക്യാപ്റ്റനെ പിന്തുണച്ചതോടെ കാര്യങ്ങള്‍ അവരുടെ വഴിക്കു തന്നെ വന്നു. ഡി കോക്ക് 24 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 47 റണ്‍സെടുത്തു മടങ്ങി. റിക്കല്‍ടന്‍ 28 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം 45 റണ്‍സും കണ്ടെത്തി ക്യാപ്റ്റനൊപ്പം ക്രീസില്‍ നിന്നു. 'ഞാനാണെങ്കില്‍ അഭിഷേകിനെ ഒഴിവാക്കി സഞ്ജുവിനെ കളിപ്പിക്കും' ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറില്‍ അതിവേഗമാണ് വിന്‍ഡീസ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ പിന്നീട് കഥ മാറി. കഴിഞ്ഞ കളിയില്‍ സിംബാബ്‌വെയെ വിറപ്പിച്ച ഷിമ്രോണ്‍ ഹെറ്റ്‌മെയറടക്കമുള്ളവരെ ദക്ഷിണാഫ്രിക്ക അതിവേഗം കൂടാരം കയറ്റിയതോടെ വിന്‍ഡീസ് ബാറ്റിങ് നിര ആടിയുലഞ്ഞു. വിക്കറ്റ് നഷ്ടമില്ലാതെ 29 എന്ന നിലയില്‍ നിന്നു അവര്‍ക്ക് 83 റണ്‍സിലെത്തുമ്പോഴേക്കും 7 നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. അവര്‍ 100ല്‍ എത്തുമോ എന്നു പോലും സംശയം വന്നു. എന്നാല്‍ പിന്നീട് എട്ടാം വിക്കറ്റില്‍ ഒന്നിച്ച റൊമാരിയോ ഷെപ്പേര്‍ഡ്- ജാസന്‍ ഹോള്‍ഡര്‍ സഖ്യം പോരാട്ടം പ്രോട്ടീസ് നിരയിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 89 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്ത് വിന്‍ഡീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. കൈവിട്ട കളി ഷെപ്പേര്‍ഡും ഹോള്‍ഡറും തിരികെ പിടിച്ചു; പ്രോട്ടീസിന് ലക്ഷ്യം 177 റണ്‍സ് തന്റെ കന്നി ടി20 അര്‍ധ സെഞ്ച്വറിയുമായി ഷെപ്പേര്‍ഡ് പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി. താരം 37 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 52 റണ്‍സെടുത്തു. ഹോള്‍ഡര്‍ 31 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 49 റണ്‍സും കണ്ടെത്തി. 11 പന്തില്‍ 5 ഫോറുകള്‍ സഹിതം 21 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങ്, 6 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ് എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലുന്‍ഗി എന്‍ഗിഡി ബൗളിങില്‍ മികവ് തുടരുന്നു. താരം 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. കഗിസോ റബാഡ, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. t20 world cup, South Africa vs West Indies: South Africa have beaten West Indies by nine wickets to strengthen their chances of qualifying for the semis

സമകാലിക മലയാളം 26 Feb 2026 6:24 pm

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി 'സ്പാനിഷ് ക്ലബ്'ഉടമ! 25 ശതമാനം ഓഹരികള്‍ സ്വന്തം

റിയാദ്: ഫുട്‌ബോളില്‍ നിന്നു വിരമിച്ചാല്‍ എന്ത് ചെയ്യുമെന്ന ഉത്തരത്തിന്റെ ആദ്യ സൂചനകളുമായി ഇതിഹാസ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ . സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് യുഎ അല്‍മേരിയയുടെ ഉടമകളിലൊരാളായി ക്രിസ്റ്റിയാനോ മാറി. ടീമിന്റെ 25 ശതമാനം ഓഹരികള്‍ താരം സ്വന്തമാക്കി. കളത്തില്‍ നിന്നു വിരമിച്ചാലും കളത്തിനു പുറത്തുള്ള പ്രവര്‍ത്തനങ്ങളുമായി താന്‍ ഫുട്‌ബോള്‍ ലോകത്ത് തന്നെയുണ്ടാകുമെന്നു അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടക്കമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2023-24 സീസണില്‍ സ്പാനിഷ് ലാ ലിഗയില്‍ നിന്നു രണ്ടാം ഡിവഷനായ സ്പാനിഷ് സെഗുണ്ട ലീഗിലേക്ക് തരം താണ ടീം ഒന്നാം ഡിവിഷനിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് ക്രിസ്റ്റ്യാനോ ഓഹരികള്‍ സ്വന്തമാക്കി ക്ലബ് മാനേജ്‌മെന്റിലേക്ക് എത്തുന്നത്. നിലവില്‍ ടീം സെഗുണ്ട ലീഗില്‍ മൂന്നാം സ്ഥാനത്താണ്. കൈവിട്ട കളി ഷെപ്പേര്‍ഡും ഹോള്‍ഡറും തിരികെ പിടിച്ചു; പ്രോട്ടീസിന് ലക്ഷ്യം 177 റണ്‍സ് പുതിയതായി രൂപീകരിച്ച സിആര്‍7 സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റിന്റെ പേരിലാണ് താരം ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നത്. 2025 മെയില്‍ അല്‍മേരിയയുടെ ഉടമസ്ഥാവകാശം മാറിയിരുന്നു. മുഹമ്മദ് അല്‍ ഖെരിജിയുടെ നേതൃത്വത്തിലുള്ള സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എംസി ഗ്രൂപ്പാണ് ടീമിന്റെ നിയന്ത്രണം സ്വന്തമാക്കിയത്. നേരത്തെ തുര്‍ക്കി അല്‍ ഷെയ്ഖില്‍ നിന്നാണ് എസ്എംസി ഗ്രൂപ്പ് ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ കമ്പനി ഓഹരി സ്വന്തമാക്കിയത്. ഏറ്റെടുക്കല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. നിലവില്‍ സൗദി ക്ലബ് അല്‍ നസറിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരുത്തുറ്റ അടിത്തറയുമായി സ്പാനിഷ് ഫുട്‌ബോളില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങുന്ന അല്‍മേരിയക്ക് പുതിയ ഉണര്‍വ് നല്‍കുന്നതാണ് ഇതിഹാസ താരത്തിന്റെ തലപ്പത്തേക്കുള്ള വരവ്. 3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ Cristiano Ronaldo has become a part-owner of the Spanish second-tier side Almeria 

സമകാലിക മലയാളം 26 Feb 2026 5:49 pm

കൈവിട്ട കളി ഷെപ്പേര്‍ഡും ഹോള്‍ഡറും തിരികെ പിടിച്ചു; പ്രോട്ടീസിന് ലക്ഷ്യം 177 റണ്‍സ്

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തി മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. നിശ്ചിത ഓവറില്‍ അവര്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. പ്രോട്ടീസിനു സെമി ഉറപ്പിക്കാന്‍ വേണ്ടത് 177 റണ്‍സ്. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറില്‍ അതിവേഗമാണ് വിന്‍ഡീസ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ പിന്നീട് കഥ മാറി. കഴിഞ്ഞ കളിയില്‍ സിംബാബ്‌വെയെ വിറപ്പിച്ച ഷിമ്രോണ്‍ ഹെറ്റ്‌മെയറടക്കമുള്ളവരെ ദക്ഷിണാഫ്രിക്ക അതിവേഗം കൂടാരം കയറ്റിയതോടെ വിന്‍ഡീസ് ബാറ്റിങ് നിര ആടിയുലഞ്ഞു. വിക്കറ്റ് നഷ്ടമില്ലാതെ 29 എന്ന നിലയില്‍ നിന്നു അവര്‍ക്ക് 83 റണ്‍സിലെത്തുമ്പോഴേക്കും 7 നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. അവര്‍ 100ല്‍ എത്തുമോ എന്നു പോലും സംശയം വന്നു. എന്നാല്‍ പിന്നീട് എട്ടാം വിക്കറ്റില്‍ ഒന്നിച്ച റൊമാരിയോ ഷെപ്പേര്‍ഡ്- ജാസന്‍ ഹോള്‍ഡര്‍ സഖ്യം പോരാട്ടം പ്രോട്ടീസ് നിരയിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 89 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്ത് വിന്‍ഡീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. 'മാപ്പ്, നിങ്ങള്‍ക്കു സന്തോഷം പകരാന്‍ ഞങ്ങള്‍ക്കായില്ല'; ആരാധകരോട് ക്ഷമ ചോദിച്ച് ലങ്കന്‍ ക്യാപ്റ്റന്‍ തന്റെ കന്നി ടി20 അര്‍ധ സെഞ്ച്വറിയുമായി ഷെപ്പേര്‍ഡ് പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി. താരം 37 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 52 റണ്‍സെടുത്തു. ഹോള്‍ഡര്‍ 31 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 49 റണ്‍സും കണ്ടെത്തി. 11 പന്തില്‍ 5 ഫോറുകള്‍ സഹിതം 21 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങ്, 6 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ് എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലുന്‍ഗി എന്‍ഗിഡി ബൗളിങില്‍ മികവ് തുടരുന്നു. താരം 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. കഗിസോ റബാഡ, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. 3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ t20 world cup: Jason Holder and Romario Shepherd helped West Indies recover after the Caribbean side struggled

സമകാലിക മലയാളം 26 Feb 2026 5:03 pm

3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ

3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ #T20WorldCup

സമകാലിക മലയാളം 26 Feb 2026 4:38 pm

'ഞാനാണെങ്കില്‍ അഭിഷേകിനെ ഒഴിവാക്കി സഞ്ജുവിനെ കളിപ്പിക്കും'

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേിരാടാനിറങ്ങുന്നു. ഇന്ത്യയെ സംബന്ധിച്ച് അതി നിര്‍ണായക പോരാട്ടമാണിത്. ഇന്ന് വൈകീട്ട് 7 മുതല്‍ ചെന്നൈ ചെപ്പോക്കിലാണ് മത്സരം. ഓപ്പണറെന്ന നിലയില്‍ ഇതുവരെ മികവിലേക്ക് ഉയരാന്‍ സാധിക്കാതെ നില്‍ക്കുന്ന അഭിഷേക് ശര്‍മയെ ഇന്ത്യ ഇന്ന് കളിപ്പിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസവുമായ വീരേന്ദര്‍ സെവാഗ്. അഭിഷേകിനെ ഒഴിവാക്കി മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് സെവാഗ് മുന്നോട്ടു വയ്ക്കുന്നത്. അഭിഷേകിനു വിശ്രമം നല്‍കണമെന്നു പറയുകയാണ് സെവാഗ്. 'ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നെങ്കില്‍ ഇന്ന് അഭിഷേകിനെ കളിപ്പിക്കില്ല. അദ്ദേഹത്തിനൊരു ഇടവേള നല്‍കി സഞ്ജു സാംസണെ പരീക്ഷിക്കുമായിരുന്നു. സിംബാബ്‌വെക്കെതിരായ പോരാട്ടം നിര്‍ണായകമാണ്. തോറ്റാല്‍ ഇന്ത്യന്‍ പുറത്താകും. ഈ ഘട്ടത്തില്‍ ഫോം നോക്കി ഇന്ത്യ ഏറ്റവും മികച്ച ഇലവനെ തന്നെ കളിപ്പിക്കണം.' ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തന്ത്രങ്ങളില്‍ ഒരു അപാകതയും കാണാനില്ല. ടീം സെലക്ഷനിലാണ് പ്രശ്‌നങ്ങളെന്നും മുന്‍ ഓപ്പണര്‍ ചൂണ്ടിക്കാട്ടുന്നു. 'മാപ്പ്, നിങ്ങള്‍ക്കു സന്തോഷം പകരാന്‍ ഞങ്ങള്‍ക്കായില്ല'; ആരാധകരോട് ക്ഷമ ചോദിച്ച് ലങ്കന്‍ ക്യാപ്റ്റന്‍ 'തന്ത്രങ്ങളൊന്നും മോശമായിട്ടില്ല. ടീം തിരഞ്ഞെടുപ്പിലാണ് മാറ്റങ്ങള്‍ വേണ്ടത് എന്നാണ് ഞാന്‍ കരുതുന്നത്. പ്രകടനമാണ് മുഴച്ചു നില്‍ക്കുന്ന പ്രശ്‌നം. ആ വശം മികവുറ്റതാക്കുക നിര്‍ബന്ധമാണ്. അക്കാര്യത്തില്‍ കഠിനമായ ശ്രമം തന്നെ വേണം. അഭിഷേക് ശര്‍മയും തിലക് വര്‍മയും ഫോമില്‍ അല്ല. ഇരുവര്‍ക്കും അക്കാര്യം നല്ല ബോധ്യം വേണം'- സെവാഗ് വ്യക്തമാക്കി. ഇന്ത്യയുടെ മുന്നേറ്റത്തെ കാര്യമായി തന്നെ ബാധിച്ചതാണ് അഭിഷേകിന്റേയും തിലകിന്റേയും ഫോം. അഭിഷേകാണ് ഇക്കാര്യത്തില്‍ ദയനീയമായി നില്‍ക്കുന്നത്. പ്രാഥമിക ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ കളിക്കാനിറങ്ങിയ അഭിഷേക് മൂന്നിലും പൂജ്യത്തിനു പുറത്തായി. ഒരു മത്സരത്തില്‍ 12 പന്തില്‍ 14 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. തിലക് ടി20 ഫോര്‍മാറ്റിനു യോജിച്ച രീതിയിലേക്ക് ഉയര്‍ന്നു ബാറ്റ് ചെയ്യുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. താരത്തിനു താളം കണ്ടെത്താന്‍ സാധിക്കുന്നില്ല. ഈ സമ്മര്‍ദ്ദം പിന്നീടുള്ള ബാറ്റര്‍മാരേയും ബാധിക്കുന്നു. 'എന്റെ മകനെ തെറി പറഞ്ഞാൽ കപ്പ് കിട്ടില്ല' ; തുറന്നടിച്ചു പാക് നായകന്റെ ഭാര്യ Sanju Samson: Former opener Virender Sehwag has called for Abhishek Sharma to be rested ahead of India's crucial Super 8 encounter with Zimbabwe

സമകാലിക മലയാളം 26 Feb 2026 3:48 pm

'എന്റെ മകനെ തെറി പറഞ്ഞാൽ കപ്പ് കിട്ടില്ല' ; തുറന്നടിച്ചു പാക് നായകന്റെ ഭാര്യ

പല്ലക്കീല്‍:   ടി20 ലോകകപ്പിന്റെ സൂപ്പർ 8 പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് 2 വിക്കറ്റിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ പാകിസ്ഥാന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. ശ്രീലങ്കയുമായി വരാനിരിക്കുന്ന മത്സരത്തിൽ വിജയിക്കുകയും അടുത്ത മത്സരത്തിൽ ന്യൂസിലൻഡ് തോൽക്കുകയും ചെയ്താൽ മാത്രമേ പാകിസ്ഥാന് സെമിയിൽ പ്രവേശിക്കാൻ കഴിയൂ. മഞ്ഞിന്റെ ആനുകൂല്യം ഇനി ലഭിക്കില്ല, 'ഡ്യൂ ക്യൂർ' അവതരിപ്പിച്ച് ഐ സി സി ഇംഗ്ലണ്ടിനെതിരായ തോൽവിയ്ക്ക് ശേഷം കടുത്ത വിമർശനമാണ് പാകിസ്ഥാൻ താരങ്ങൾ നേരിടുന്നത്. ചില ആരാധകർ ക്യാപ്റ്റൻ സൽമാൻ അലി ആഘയുടെ കുടുംബത്തിന് വരെ ഭീഷണിസന്ദേശങ്ങൾ അയച്ചു. ഒടുവിൽ സഹികെട്ട് സൽമാന്റെ ഭാര്യ തന്നെ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തി. ''എന്നെയോ മകനെയോ അപമാനിക്കുന്ന തരത്തിലുള്ള മെസ്സേജുകൾ അയക്കുന്നതിലൂടെ പാകിസ്ഥാന് ലോകകപ്പ് ജേതാക്കളാക്കാൻ സാധിക്കില്ല'' എന്ന് സൽമാന്റെ ഭാര്യ സബ്ബാ മൻസിർ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; സഞ്ജുവിന്റെ വരവ് കാത്ത് ആരാധകർ, തോറ്റാൽ പുറത്ത് Salman Agha’s Family Targeted After England Loss ഒരു ഘട്ടത്തിൽ പാകിസ്ഥാൻ വിജയത്തിലേക്ക് നീങ്ങുന്നു എന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ടീമിന്റെ തോൽവി. പാകിസ്ഥാന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ശ്രീലങ്കയ്ക്ക് എതിരെ ഈ മാസം 28 ന് ആണ് പാകിസ്ഥാന്റെ അവസാന മത്സരം. Salman Agha’s Family Receives Online Threats After Pakistan’s T20 World Cup Defeat to England.

സമകാലിക മലയാളം 26 Feb 2026 12:53 pm

മഞ്ഞിന്റെ ആനുകൂല്യം ഇനി ലഭിക്കില്ല, 'ഡ്യൂ ക്യൂർ'അവതരിപ്പിച്ച് ഐ സി സി

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. മത്സരത്തിൽ വിജയം നേടി സെമിഫൈനൽ പ്രതീക്ഷകൾ ഉറപ്പിക്കാനാണ് ഇരു ടീമുകളുടെയും ശ്രമം. എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണു മത്സരം നടക്കുന്നത്. സ്റ്റേഡിയത്തിൽ പകൽ 32 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി 25 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ശ്രീലങ്ക തോറ്റതോടെ പാകിസ്ഥാനു പ്രതീക്ഷയറ്റോ?, മുന്നിലുള്ള വഴികൾ ഇങ്ങനെ സാധാരണ രാത്രിയിലെ മഞ്ഞു വീഴ്ച രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമായി മാറാറുണ്ട്. ഇങ്ങനെ ഒരു ടീമിന് പ്രത്യേക ആനുകൂല്യം ലഭിക്കുന്നത് ശരിയല്ല എന്നാണ് ക്രിക്കറ്റ് വിദഗ്‌ദ്ധർ പറയുന്നത്. ഇത്തവണ മഞ്ഞു വീഴ്ചയുടെ ആനുകൂല്യം ടീമിന് ലഭിക്കാതിരിക്കാൻ ഐസിസി ഒരു തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. മഞ്ഞ് മൂലം കളിക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ യുഎസിൽ നിന്നുള്ള 'ഡ്യൂ ക്യൂർ' (Dew Cure) എന്ന പ്രത്യേക രാസവസ്തു ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; സഞ്ജുവിന്റെ വരവ് കാത്ത് ആരാധകർ, തോറ്റാൽ പുറത്ത് പ്രത്യേക രാസവസ്തു വെള്ളത്തിൽ കലർത്തി ഗ്രൗണ്ടിൽ തളിക്കുന്നത് വഴി രാത്രി നടക്കുന്ന മത്സരങ്ങളിൽ പുല്ലിന്റെ ഇലകളിൽ ഈർപ്പം നിലനിൽക്കില്ല. മഞ്ഞ് വീഴുന്ന ഉടൻ ഉടൻ തന്നെ അത് ആഗിരണം ചെയ്യുകയും പുല്ലിന്റെ ഇലകൾ അതിവേഗം ഉണങ്ങുകയും ചെയ്യും. അങ്ങനെ വളരെപെട്ടെന്ന് തന്നെ പിച്ച് ഡ്രൈ ആയി മാറുകയും ചെയ്യും. ഇതാണ് 'ഡ്യൂ ക്യൂർ' ഉപയോഗിച്ചാലുള്ള പ്രയോജനം. ‘ഡ്യൂ ക്യൂർ’ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്താനായി ഇന്ത്യൻ ടീമംഗങ്ങളുടെ പരിശീലന സെഷൻ ബുധനാഴ്ച രാത്രി വൈകിയും തുടർന്നു എന്നാണ് റിപ്പോർട്ട്. രചിന്‍ രവീന്ദ്ര നിറഞ്ഞാടി, ന്യൂസിലൻഡിന്റെ ജയം 61 റൺസിന്; ശ്രീലങ്ക ലോകകപ്പിൽ നിന്ന് പുറത്ത് ഇന്നത്തെ മത്സരത്തിൽ മഞ്ഞ് നിയന്ത്രിക്കാൻ ഈ രാസവസ്തു എത്രത്തോളം ഫലപ്രദമായി എന്ന കാര്യം ഐസിസി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിൽ രണ്ട് സെമിഫൈനലുകളിലും ഫൈനലിലും ‘ഡ്യൂ ക്യൂർ’ ഉപയോഗിക്കുകയുള്ളു. എന്നാൽ രാസവസ്തു ഉപയോഗിക്കുന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ ഐസിസി ഇതുവരെ തയ്യാറായിട്ടില്ല. ICC Deploys ‘Dew Cure’ at Chepauk as India Face Zimbabwe in Crucial T20 World Cup Super 8 Clash.

സമകാലിക മലയാളം 26 Feb 2026 12:21 pm

ശ്രീലങ്ക തോറ്റതോടെ പാകിസ്ഥാനു പ്രതീക്ഷയറ്റോ?, മുന്നിലുള്ള വഴികൾ ഇങ്ങനെ

കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ന്യൂസിലൻഡ് 61 റൺസിന് ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് സംഭവിച്ചത്. മത്സരത്തിൽ ന്യൂസിലൻഡ് ജയിച്ചതോടെ പോയിന്റ് ടേബിളിൽ അവർ രണ്ടാം സ്ഥാനത്ത് എത്തി. ഇതോടെ ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങളിലെ ഫലം അനുസരിച്ചാകും പാക് ടീമിന്റെ സെമി പ്രവേശനം. പാകിസ്ഥാന്റെ സാധ്യതകൾ ഓരോന്നായി പരിശോധിക്കാം. രഞ്ജി ട്രോഫി ഫൈനലിൽ നാടകീയ രംഗങ്ങൾ; ഗ്രൗണ്ടിൽ കൊമ്പ് കോർത്ത് താരങ്ങൾ, താക്കീത് നൽകി അമ്പയമാർ (വിഡിയോ ) നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ ന്യൂസിലൻഡിനെ ഇംഗ്ലണ്ട് തോൽപ്പിക്കുകയും അതിന് ശേഷം നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്താൽ ഇരു ടീമുകൾക്കും മൂന്ന് പോയിന്റുകൾ വീതമാകും. തുടർന്ന് നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാകും സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക. രചിന്‍ രവീന്ദ്ര നിറഞ്ഞാടി, ന്യൂസിലൻഡിന്റെ ജയം 61 റൺസിന്; ശ്രീലങ്ക ലോകകപ്പിൽ നിന്ന് പുറത്ത് ഉദാഹരണത്തിന്, ആദ്യ ഇന്നിങ്സിൽ ഏകദേശം 170 റൺസ് ആണ് പാകിസ്ഥാനും ഇംഗ്ലണ്ട് സ്കോർ ചെയ്യുന്നത് എന്ന് കരുതുക. ഇംഗ്ലണ്ട് ന്യൂസിലൻഡിനെ 50 റൺസിന് തോൽപ്പിക്കുകയും പാകിസ്ഥാൻ ശ്രീലങ്കയെ ഏകദേശം 20 റൺസിന് തോൽപ്പിക്കുകയും ചെയ്താൽ റൺ റേറ്റിൽ വലിയ വ്യത്യാസം വരും. ഇതോടെ പാകിസ്ഥാൻ സെമിയിലേക്ക് പ്രവേശിക്കും. ഇനി 170 റൺസ് എന്ന ലക്ഷ്യം പാകിസ്ഥാൻ പിന്തുടരുക ആണെങ്കിൽ സംഗതി കൂടുതൽ കടുപ്പമാകും. ഏകദേശം 17.5 ഓവറിനുള്ളിൽ പാകിസ്ഥാന് വിജയലക്ഷ്യം കണ്ടെത്തിയാൽ മാത്രമേ ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കാൻ സാധിക്കൂ. ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; സഞ്ജുവിന്റെ വരവ് കാത്ത് ആരാധകർ, തോറ്റാൽ പുറത്ത് അതേ സമയം, ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ ശ്രീലങ്കക്കെതിരായ മത്സരം കളിക്കും മുൻപ് തന്നെ പാകിസ്ഥാൻ സെമി പോരാട്ടത്തിൽ നിന്ന് പുറത്താകും. ന്യൂസിലൻഡ്–ഇംഗ്ലണ്ട് മത്സരം മഴമൂലം റദ്ദായാൽ പോലും, പാകിസ്ഥാൻ അവസാന മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ചാലും സെമി പ്രവേശനം നേടാൻ സാധിക്കില്ല. Pakistan’s Semi-Final Fate Hangs in Balance After New Zealand’s Win Over Sri Lanka.

സമകാലിക മലയാളം 26 Feb 2026 11:20 am

ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; സഞ്ജുവിന്റെ വരവ് കാത്ത് ആരാധകർ, തോറ്റാൽ പുറത്ത്

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായക പോരാട്ടം. സിംബാബ്‌വെ ആണ് എതിരാളി. ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയുമായി തോൽവി ഏറ്റു വാങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ സെമി സാധ്യത നിലനിർത്താൻ സാധിക്കും. വെസ്റ്റ് ഇൻഡീസുമായി തോൽവി വഴങ്ങിയാണ് സിംബാബ്‌വെയും ഇന്നത്തെ മത്സരത്തിന് എത്തുന്നത് രഞ്ജി ട്രോഫി ഫൈനലിൽ നാടകീയ രംഗങ്ങൾ; ഗ്രൗണ്ടിൽ കൊമ്പ് കോർത്ത് താരങ്ങൾ, താക്കീത് നൽകി അമ്പയമാർ (വിഡിയോ ) ടോപ് ഓർഡറിലെ ബാറ്റർമാർ നിരന്തരമായി പരാജയപ്പെടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അത് പരിഹരിക്കാനായി ടീമിൽ അഴിച്ചു പണി നടത്തും. ഇന്നത്തെ മത്സരത്തിൽ ഓപ്പണർ റോളിലോ മൂന്നാം നമ്പറിലോ സഞ്ജു സാംസണെ പ്രതീക്ഷിക്കാം. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലും ടീമിൽ തിരിച്ചെത്തും. മോശം ഫോം തുടരുന്ന റിങ്കു സിങും വാഷിഗ്ടൺ സുന്ദറും ടീമിൽ ഇടം നേടാൻ സാധ്യതയില്ല. രചിന്‍ രവീന്ദ്ര നിറഞ്ഞാടി, ന്യൂസിലൻഡിന്റെ ജയം 61 റൺസിന്; ശ്രീലങ്ക ലോകകപ്പിൽ നിന്ന് പുറത്ത് എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണു മത്സരം. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമാണ്. ഇരു ടീമിലെയും സ്പിന്നർമാർക്ക് നിർണായക റോൾ ആണ് ഇന്നത്തെ മത്സരത്തിൽ ഉള്ളത്. സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്ക് അനായാസം ബൗണ്ടറി കണ്ടെത്താൻ കഴിയും. ചെന്നൈയിൽ ഇന്ന് ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം മഞ്ഞ് വീഴാനുള്ള സാധ്യതയുള്ളതിനാൽ സ്കോർ പിന്തുടരുന്ന ടീമിന് മുൻതൂക്കം ലഭിക്കാം. India Face Must-Win Clash Against Zimbabwe in T20 World Cup Super 8 at Chepauk.

സമകാലിക മലയാളം 26 Feb 2026 7:41 am

രചിന്‍ രവീന്ദ്ര നിറഞ്ഞാടി, ന്യൂസിലൻഡിന്റെ ജയം 61 റൺസിന്; ശ്രീലങ്ക ലോകകപ്പിൽ നിന്ന് പുറത്ത്

കൊളംബോ: ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി. സൂപ്പർ എട്ടിലെ പോരാട്ടത്തിൽ ന്യൂസിലൻഡ് 61 റൺസിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് 169 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കൻ ഇന്നിങ്‌സ് 107 ൽ അവസാനിക്കുക ആയിരുന്നു. ജയത്തോടെ ന്യൂസിലൻഡ് സെമി പ്രതീക്ഷ സജീവമാക്കി. ഇതോടെ ആതിഥേയരായ ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായി. സഞ്ജുവിനെ ഓപ്പണര്‍ ആയി ഇറക്കരുത്, നിര്‍ദേശവുമായി സുരേഷ് റെയ്ന ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുക ആയിരുന്നു. തകർച്ചയോടെ തുടങ്ങിയ ന്യൂസിലൻഡിനെ ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറിന്റെ ഇന്നിങ്‌സാണ് മികച്ച സ്കോറിലേക്ക് എത്താൻ സഹായിച്ചത്. 26 പന്തിൽ 47 റൺസ് ആണ് താരം നേടിയത്. കിവീസിനായി ഫറിൻ അലൻ 13 പന്തിൽ നിന്ന് 23 റൺസെടുത്തപ്പോൾ രചിൻ രവീന്ദ്ര 22 പന്തിൽ നിന്ന് 32 റൺസെടുത്തു. 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്താണ് ന്യൂസിലൻഡ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണയും ചമീരയും മൂന്ന് വീതം വിക്കറ്റെടുത്തു. രഞ്ജി ട്രോഫി ഫൈനലിൽ നാടകീയ രംഗങ്ങൾ; ഗ്രൗണ്ടിൽ കൊമ്പ് കോർത്ത് താരങ്ങൾ, താക്കീത് നൽകി അമ്പയമാർ (വിഡിയോ ) 169 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ലങ്കയെ തുടക്കത്തിൽ തന്നെ കിവീസ് ബൗളർമാർ ഞെട്ടിച്ചു. ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ പാത്തും നിസ്സാങ്കയെ ബൗൾഡ് ആക്കി മാറ്റ് ഹാരി കളി ന്യൂസിലൻഡിന്റെ വരുതിയിലാക്കി. 29 റൺസ് നേടുന്നതിനിടെ ടീമിന് നാലുവിക്കറ്റുകൾ ആണ് നഷ്ടമായത്. കാമിന്ദു മെൻഡിസ് താരം 23 പന്തിൽ നിന്ന് 31 റൺസെടുത്തത് മാത്രമാണ് ടീമിലെ മികച്ച പ്രകടനം. 77-7 എന്ന നിലയിലേക്ക് വീണു ശ്രീലങ്കയെ പിന്നീട് ദുനിത് വെല്ലലഗയെ കൈപിടിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 20 ഓവറിൽ എട്ടുവിക്കറ്റിന് 107 റൺസിന് ശ്രീലങ്കൻ ഇന്നിങ്സ് അവസാനിച്ചു. New Zealand Crush Sri Lanka by 61 Runs to Keep T20 World Cup Semi-Final Hopes Alive.

സമകാലിക മലയാളം 26 Feb 2026 7:10 am

രഞ്ജി ട്രോഫി ഫൈനലിൽ നാടകീയ രംഗങ്ങൾ; ഗ്രൗണ്ടിൽ കൊമ്പ് കോർത്ത് താരങ്ങൾ, താക്കീത് നൽകി അമ്പയമാർ (വിഡിയോ )

ഹുബ്ബള്ളി:   രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം ദിനത്തിൽ താരങ്ങൾ തമ്മിൽ കയ്യാങ്കളി. ജമ്മു കശ്മീർ ക്യാപ്റ്റൻ പരസ് ദോഗ്രയും കര്‍ണാടകയുടെ കെ വി അനീഷും തമ്മിലാണ് ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയത്. മത്സരത്തിന്റെ 101-ാം ഓവറിലാണ് സംഭവം. സഞ്ജുവിനെ ഓപ്പണര്‍ ആയി ഇറക്കരുത്, നിര്‍ദേശവുമായി സുരേഷ് റെയ്ന കർണാടകയുടെ ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് പരസ് ദോഗ്ര ബൗണ്ടറി പായിച്ചിരുന്നു. ഈ സമയം സില്ലി പോയിന്റിൽ നിന്നിരുന്ന കര്‍ണാടകയുടെ സബ്സ്റ്റ്യൂട്ട് താരം കെ വി അനീഷ് മോശമായി സംസാരിച്ചു. വൈഭവിന് 22 ലക്ഷത്തിന്റെ കാർ നൽകി ടാറ്റ; ലക്ഷങ്ങൾ വേറെയും സമ്മാനം pic.twitter.com/DxoQQesQ2R — Nihari Korma (@NihariVsKorma) February 25, 2026 ഇതിൽ പ്രകോപിതനായ പരസ് ദോഗ്ര തല ഉപയോഗിച്ച് അനീഷിൻറെ തലയിൽ പതിയെ ഇടിക്കുകയും ദേഷ്യപ്പെട്ട് മറുപടി പറയുകയും ചെയുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവം കൈവിട്ട് പോകും എന്ന് ബോധ്യമായതോടെ താരങ്ങളും അമ്പയമാരും ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചു. തുടർന്ന് രണ്ട് ക്യാപ്റ്റന്മാരെയും വിളിച്ചു വരുത്തി അമ്പയമാർ താക്കിത് നൽകിയ ശേഷമാണു മത്സരം പുനഃരാരംഭിച്ചത്. Heated Clash Erupts Between Paras Dogra and KV Aneesh on Day 2 of Ranji Trophy Final

സമകാലിക മലയാളം 25 Feb 2026 2:47 pm

സഞ്ജുവിനെ ഓപ്പണര്‍ ആയി ഇറക്കരുത്, നിര്‍ദേശവുമായി സുരേഷ് റെയ്ന

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിലെ നിർണായക പോരാട്ടത്തിൽ നാളെ ഇന്ത്യ സിംബാബ്‌വെയെ നേരിടാൻ ഒരുങ്ങുമ്പോൾ ടീമിൽ അഴിച്ചു പണി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ടോപ് ഓർഡറിൽ പ്രശ്നങ്ങൾ പരിഹരിക്കാനും സ്പിൻ വിഭാഗം കൂടുതൽ ശക്തമാക്കാനും ആകും പ്രധാന നീക്കം. മുൻ മത്സരങ്ങളിൽ തിളങ്ങാൻ അഭിഷേകിനും തിലകിനും കഴിയാത്ത സാഹചര്യത്തിൽ സഞ്ജുവിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് തവണ ഇന്ത്യയെ തോൽപിച്ചു, ടൂർണമെന്റിൽ രണ്ട് അട്ടിമറി വിജയവും; സിംബാബ്‌വെയെ കരുതിയിരിക്കണം എന്നാൽ സഞ്ജുവിനെ ഇന്ത്യയുടെ ഓപ്പണർ ആയി ഇറക്കുന്നതിന് പകരം താരത്തെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറക്കണമെന്നാണ് മുൻ താരം സുരേഷ് റെയ്ന പറയുന്നത്. തിലക് വർമയ്ക്ക് പകരം സഞ്ജുവിനെ ഇറക്കുന്നത് ടീമിന് കൂടുതൽ ബാലൻസ് നൽകുമെന്നാണ് റെയ്ന പറയുന്നത്. '' സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കിയാൽ ടീമിന് ഗുണം ചെയ്യും. പ്രത്യേകിച്ച് ടീമിന്റെ നിർണായക ഘട്ടത്തിൽ ഒരു വലം കൈ ബാറ്ററുടെ സാന്നിധ്യം ആവശ്യമാണ്. അതിനാൽ സഞ്ജുവിനെ ഉൾപ്പെടുത്തുന്നത് മത്സരത്തിന്റെ ഗതി മാറ്റും. വലിയ ഷോട്ടുകൾ കളിക്കാനും സമ്മർദ്ദം കൈകാര്യം ചെയ്യാനും കഴിയുന്ന താരമാണ് സഞ്ജു'' റെയ്ന പറഞ്ഞു. വൈഭവിന് 22 ലക്ഷത്തിന്റെ കാർ നൽകി ടാറ്റ; ലക്ഷങ്ങൾ വേറെയും സമ്മാനം ബൗളിങ്ങിൽ ആധിപത്യം സ്ഥാപിക്കാൻ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ ടീമിൽ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. '' ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമാണ്, അത് കൊണ്ട് അക്ഷർ പട്ടേലിനെ ടീമിൽ കൊണ്ടുവരണം. വാഷിങ്ടൺ സുന്ദറിന് പകരം അക്ഷർ കളിക്കണം. അത് ടീമിനു ഗുണം ചെയ്യും'' റെയ്ന പറഞ്ഞു. നെറ്റ് റൺറേറ്റിന്റെ കാര്യത്തിൽ ഇപ്പോൾ ആശങ്ക വേണ്ട. ആദ്യം മത്സരം വിജയിക്കുക അതിനു ശേഷമാകാം കണക്കുകൂട്ടലുകൾ എന്നും അദ്ദേഹം പറഞ്ഞു. Suresh Raina Urges India to Bring in Sanju Samson, Axar Patel for Must-Win Clash Against Zimbabwe.

സമകാലിക മലയാളം 25 Feb 2026 12:56 pm

മൂന്ന് തവണ ഇന്ത്യയെ തോൽപിച്ചു, ടൂർണമെന്റിൽ രണ്ട് അട്ടിമറി വിജയവും; സിംബാബ്‌വെയെ കരുതിയിരിക്കണം

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയ്ക്ക് നാളെ നിർണായക പോരാട്ടം. സിംബാബ്‌വെ ആണ് എതിരാളി. ടൂർണമെന്റിലെ കരുത്തന്മാരായ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി സൂപ്പർ 8ലേക്ക് എത്തി നിൽക്കുന്ന സിംബാബ്‌വെയെ കുഞ്ഞു ടീമാണെന്ന് കരുതി തള്ളികളയാൻ കഴിയില്ല. എന്നാൽ ഇരു ടീമുകളും ഓരോ തോൽവി വീതി വഴങ്ങിയാണ് ചെന്നൈയിലേക്ക് എത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇരു ടീമിനും വിജയം നേടേണ്ടത് അനിവാര്യമാണ്. നെറ്റ്സിൽ സഞ്ജുവും ഇഷാനും പ്രത്യേകം പരിശീലനം; വിഡിയോ പങ്ക് വെച്ച് ഐസിസി, ടോപ് ഓർഡറിൽ മാറ്റം? (വിഡിയോ) കണക്കുകൾ നോക്കിയാൽ ഇത് വരെ ഇന്ത്യയും സിംബാബ്‌വെയും 13 തവണയാണ് ടി20 ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടിയത്. അതിൽ 10 തവണ വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും മൂന്ന് തവണ സിംബാബ്‌വെ വിജയിച്ചത് അട്ടിമറി സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല എന്നതിന്റെ ഉദാഹരണമാണ്. മൂന്ന് വിജയങ്ങളും അവർ നേടിയത് ഹരാരെയിലാണ്. 2015ൽ അക്ഷർ പട്ടേലും സഞ്ജു സാംസണുമൊക്കെ അടങ്ങിയ ഇന്ത്യൻ ടീമിനെ 10 റൺസിനാണ് ആദ്യം സിംബാബ്‌വെ പരാജയപ്പെടുത്തിയത്. 2016ൽ എം എസ് ധോനി നായകനാനായ ടീമിനെ 2 റൺസിനും 2024 ൽ വാഷിങ്ടൺ സുന്ദറും അഭിഷേക് ശർമയും റിങ്കു സിങും അടങ്ങിയ ടീമിനെ 13 റൺസിനും സിംബാബ്‌വെ തോൽപ്പിച്ചിട്ടുണ്ട്. സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തോളൂ; കളി നടന്നില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ഐസിസി എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണു മത്സരം. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമാണ്. ഇരു ടീമിലെയും സ്പിന്നർമാർക്ക് നാളെ നിർണായക റോൾ ആണ് ഉള്ളത്. സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്ക് അനായാസം ബൗണ്ടറി കണ്ടെത്താൻ കഴിയും. മത്സരദിനത്തിൽ ചെന്നൈയിൽ ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം മഞ്ഞ് വീഴാനുള്ള സാധ്യതയുള്ളതിനാൽ സ്കോർ പിന്തുടരുന്ന ടീമിന് മുൻതൂക്കം ലഭിക്കാം. India Face Must-Win Super 8 Clash Against Giant-Killers Zimbabwe in Chennai.

സമകാലിക മലയാളം 25 Feb 2026 12:08 pm

സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തോളൂ; കളി നടന്നില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ഐസിസി

ദുബൈ: ടി20 ലോകകപ്പിന്റെ സെമിഫൈനലുകളും ഫൈനലിനുമായുള്ള ടിക്കറ്റുകളുടെ വിൽപന കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക് ബുക്ക് ചെയ്യാം. എന്നാൽ വേദി മാറ്റം കാരണം മത്സരം നടക്കാതെ വന്നാൽ ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്ന് ഐസിസി അറിയിച്ചു. സെമി സാധ്യത നിലനിർത്താൻ വിജയം അനിവാര്യം; ശ്രീലങ്ക - ന്യൂസിലൻഡ് പോരാട്ടം ഇന്ന് മാർച്ച് 4ന് നടക്കുന്ന ആദ്യ സെമിഫൈനലിന്റെ വേദി “ഫ്ലോട്ടിംഗ് വെന്യു” എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിനായി രണ്ട് വേദികളാണ് ഐസിസി തയ്യാറാക്കിയിരിക്കുന്നത്. പാകിസ്ഥാൻ സെമിയിലെത്തിയാൽ മത്സരം ആർ പ്രേമദാസ സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. ഇനി പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താകുകയും പകരം ശ്രീലങ്ക സെമിയിൽ എത്തുകയും ചെയ്താൽ വീണ്ടും വേദി മാറാൻ സാധ്യതയുണ്ട്. ഇന്ത്യ അല്ലാതെ മറ്റേതങ്കിലും ടീം ആണ് സെമിയിൽ ശ്രീലങ്കയുടെ എതിരാളി എങ്കിൽ മത്സരം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. നെറ്റ്സിൽ സഞ്ജുവും ഇഷാനും പ്രത്യേകം പരിശീലനം; വിഡിയോ പങ്ക് വെച്ച് ഐസിസി, ടോപ് ഓർഡറിൽ മാറ്റം? (വിഡിയോ) ഇനി ഇന്ത്യയാണ് സെമിയിൽ എതിരാളി എങ്കിൽ മത്സരം നടക്കുക കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ആയിരിക്കും. ഫൈനലിനും സമാനമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ അഹമ്മദാബാദിലാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചാൽ, മത്സരം കൊളംബോയിലേക്ക് മാറ്റും. അത് കൊണ്ട്, അഹമ്മദാബാദിലെ ഫൈനലിനോ കൊൽക്കത്തയിലെ സെമിഫൈനലിനോ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മത്സരം മറ്റൊരു വേദിയിലേക്ക് മാറിയാൽ പൂർണ്ണ റീഫണ്ട് ലഭിക്കും. ICC Announces Flexible Venues and Refund Policy for T20 World Cup Semis and Final

സമകാലിക മലയാളം 25 Feb 2026 10:39 am

നെറ്റ്സിൽ സഞ്ജുവും ഇഷാനും പ്രത്യേകം പരിശീലനം; വിഡിയോ പങ്ക് വെച്ച് ഐസിസി, ടോപ് ഓർഡറിൽ മാറ്റം? (വിഡിയോ)

ചെന്നൈ:  ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിലെ നിർണായക പോരാട്ടത്തിൽ നാളെ ഇന്ത്യ സിംബാബ്‌വെയെ നേരിടും. സൗത്ത് ആഫ്രിക്കയോടേറ്റ കനത്ത തോൽ‌വിയിൽ നിന്ന് തിരിച്ചുവരവ് നടത്താൻ ടീം തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ മണിക്കൂറുകളോളമാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്. 'അന്ന് സച്ചിന്‍ ഔട്ടല്ല, എല്‍ബിഡബ്ല്യു വിളിച്ചത് എന്റെ തെറ്റ്' (വിഡിയോ) നെറ്റ്സിൽ മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും പ്രത്യേകം പരിശീലനം നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഐസിസി തന്നെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. വമ്പൻ അടികളോടെയാണ് ഇരുവരും നെറ്റ്സിലെ പരിശീലനം പൂർത്തിയാക്കിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ സ്ഥിരത കണ്ടെത്താതെ ഇന്ത്യൻ ടീം ബുദ്ധിമുട്ടുമ്പോൾ ഇരുവരും ഓപ്പണർമാരായി കളത്തിലിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഇടം നേടാതെ പോയ അക്ഷർ പട്ടേലും കഴിഞ്ഞ ദിവസം നടന്ന പ്രാക്ടീസ് സെക്ഷനിൽ പങ്കെടുത്തിരുന്നു. ഇതോടെ ടീമിൽ അഴിച്ചു പണി ഉണ്ടാകുമെന്ന് ഉറപ്പായി. പുറത്താകലിന്റെ വക്കിൽ പാകിസ്ഥാൻ; സെമി കാണുമോ? 2 സാധ്യതകള്‍ View this post on Instagram A post shared by ICC (@icc) അതേ സമയം, പിതാവ് ഖന്‍ചന്ദ് സിങിന്റെ ആരോഗ്യനില വഷളായതോടെ ടീം വിട്ട റിങ്കു സിങ് അടുത്ത മത്സരത്തിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച റിങ്കു സിങ് ഇന്ത്യന്‍ ടീമിനൊപ്പം ചെന്നൈയിലേക്ക് യാത്ര തിരിച്ചിരുന്നു. പിന്നാലെ താരം ചെവ്വാഴ്ച പുലര്‍ച്ചെ തന്നെ വീട്ടിലേക്ക് മടങ്ങിയെന്നാണ് സൂചന. India Gear Up for Must Win Super Eight Clash Against Zimbabwe in Chennai.

സമകാലിക മലയാളം 25 Feb 2026 9:51 am

സെമി സാധ്യത നിലനിർത്താൻ വിജയം അനിവാര്യം; ശ്രീലങ്ക - ന്യൂസിലൻഡ് പോരാട്ടം ഇന്ന്

കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയും ന്യൂസിലൻഡും ഇന്ന് ഏറ്റുമുട്ടുന്നു. സെമിഫൈനൽ സാധ്യതകൾ ശക്തമാക്കാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുന്നത്. 51 പന്തില്‍ 100! ബ്രൂക്കിന്റെ 'സെന്‍സേഷണല്‍' സെഞ്ച്വറി; പാകിസ്ഥാനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍ പല്ലക്കീലിൽ നടന്ന ആദ്യ സൂപ്പർ 8 മത്സരത്തിൽ ശ്രീലങ്കയെ 51 റൺസിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. 147 റൺസ് മാത്രമാണ് മത്സരത്തിൽ ഇംഗ്ലണ്ട് നേടിയത്. അനായാസം ജയിക്കാമായിരുന്ന മത്സരത്തിൽ ശ്രീലങ്കൻ ബാറ്റർമാർക്ക് സംഭവിച്ച നിരവധി പിഴവുകളാണ് കാര്യങ്ങൾ കൈവിട്ട പോകാൻ കാരണം. പ്രത്യേകിച്ച് സ്ലോ പിച്ചിൽ ബാറ്റർമാർ സ്കോർ കണ്ടെത്താൻ കഴിയാതെ വന്നതും സിംഗിൾസ് എടുക്കുന്നതിലെ ആശയക്കുഴപ്പവുമാണ് വിക്കറ്റുകൾ നഷ്ടമാകാൻ പ്രധാന കാരണം. ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞാൽ മികച്ച ഒരു വിജയം നേടാൻ കഴിയും. പുറത്താകലിന്റെ വക്കിൽ പാകിസ്ഥാൻ; സെമി കാണുമോ? 2 സാധ്യതകള്‍ മറുഭാഗത്ത്, സൂപ്പർ 8ലെ പാകിസ്ഥാനുമായുള്ള ആദ്യ പോരാട്ടം മഴ മൂലം ഉപേക്ഷിച്ചതോടെ ഒരു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ് ഉള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ സെമി സാധ്യതകൾ കൂടുതൽ എളുപ്പമാക്കാൻ ടീമിന് കഴിയും. നായകൻ മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിലുള്ള സ്പിൻ ആക്രമണം കൊളംബോയിലെ സാഹചര്യങ്ങളിൽ ശ്രീലങ്കയ്ക്ക് വെല്ലുവിളിയാണ്. ടീമിലെ ബാറ്റർമാരും മികച്ച ഫോമിൽ ഉള്ളത് ന്യൂസിലൻഡിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. Sri Lanka Face New Zealand in Crucial Super Eight Clash at Colombo.

സമകാലിക മലയാളം 25 Feb 2026 9:21 am