SENSEX
NIFTY
GOLD
USD/INR

Weather

27    C
...

1, 2, 3...6,7... ഒന്നാം ഓവര്‍ ഇന്ന് തീരില്ലേ? 'ലക്കും ലഗാനുമില്ലാതെ'ആര്‍ച്ചര്‍; എറിഞ്ഞത് 11 പന്തുകള്‍!

ജയ്പുര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പ്രീമിയര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ആദ്യ ഓവറില്‍ തന്നെ എറിഞ്ഞത് 11 പന്തുകള്‍! ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഓവറില്‍ തന്നെ ആര്‍ച്ചര്‍ വിട്ടുകൊടുത്തത് 18 റണ്‍സ്. നാല് വൈഡും ഒരു നോബോളുമാണ് താരം ആദ്യ ഓവറില്‍ തന്നെ വഴങ്ങിയത്. ഒന്നാം ഓവറിലെ ആദ്യ പന്ത് തന്നെ ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ ഫോറടിച്ചാണ് ആര്‍ച്ചറെ വരവേറ്റത്. പിന്നാലെ രണ്ടാം പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ രണ്ടാം പന്തില്‍ റണ്ണില്ല. മൂന്നാം പന്ത് നോ ബോളായി. പിന്നാലെ എറിഞ്ഞ മൂന്ന് പന്തുകളും വൈഡ്. അടുത്ത നാല് പന്തുകള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ താരം എറിഞ്ഞ് ഈ ഓവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ലക്കും ലഗാനുമില്ലാത്ത താരത്തിന്റെ ആദ്യ ഓവര്‍ കണ്ട് ആരാധകരും കമന്റേറ്റര്‍മാരും തലയില്‍ കൈവച്ചു പോയി. ലൈനും ലെങ്തും ഇല്ലാതെ എറിഞ്ഞ ആര്‍ച്ചറുടെ നോബോള്‍, ക്രീസില്‍ നിന്നു കാല്‍ ഏറെ മുന്നിലെത്തിയതോടെയാണ് പിറന്നത്. പഞ്ചാബിനെ വെട്ടി ഹൈദരാബാദ്; തുടർ ജയങ്ങളുമായി കൊല്‍ക്കത്ത... ആരെത്തും ഐപിഎല്‍ പ്ലേ ഓഫില്‍? സാധ്യതകള്‍ ഇങ്ങനെ റെക്കോര്‍ഡ് ഓവര്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും നീളമുള്ള ഓവറിന്റെ റെക്കോര്‍ഡിനൊപ്പം ആര്‍ച്ചറുടെ പ്രകടനവുമെത്തി. അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ ഠാക്കൂര്‍, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, മുഹമ്മദ് സിറാജ് എന്നിവരും ഒരോവറില്‍ 11 പന്തുകള്‍ നേരത്തെ എറിഞ്ഞിട്ടുണ്ട്. അതേസമയം ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ പന്തെറിയുന്നതിനിടെയാണ് നാണക്കേടിന്റെ റെക്കോര്‍ഡില്‍ ആര്‍ച്ചറും എത്തിയത്. 10 മത്സരങ്ങളില്‍ നിന്നു ആര്‍ച്ചര്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 8.62 ആണ് ആവറേജ്. ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് താരം ഇത്തവണ പുറത്തെടുത്തത്. രോഹിതിന്റെ 3.25 കോടിയുടെ വാച്ച് തട്ടിയെടുക്കാൻ ശ്രമം? ദേഷ്യപ്പെട്ട് താരം (വിഡിയോ) IPL 2026: Rajasthan Royals' Jofra Archer delivered perhaps his worst over in Indian Premier League this season

സമകാലിക മലയാളം 9 May 2026 9:20 pm

​ഗുസ്തി ​ഗോദയിലേക്കുള്ള തിരിച്ചു വരവ്; വിനേഷ് ഫോ​ഗട്ടിന്റെ നീക്കത്തിന് വീണ്ടും പൂട്ടിട്ട് ​ഫെഡറേഷൻ; വിലക്ക്

ന്യൂഡൽഹി: ​ ഗുസ്തി ​ഗോദയിലേക്ക് തിരിച്ചെത്താനുള്ള വിനേഷ് ഫോ​ഗട്ടിന്റെ ശ്രമത്തിനു പൂട്ടിട്ട് ​ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ. താരത്തിനു ഫെഡറേഷൻ വിലക്കേർപ്പെടുത്തി. 2024ലെ പാരിസ് ഒളിംപിക്സിനു പിന്നാലെ ​ഗുസ്തിയിൽ നിന്നു വിരമിച്ച് വിനേഷ് രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നു. കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ഹരിയാനയിൽ എംഎൽഎയുമായി. അതിനിടെയാണ് താരം തിരിച്ചു വരാനുള്ള ശ്രമം വീണ്ടും തുടങ്ങിയത്. ഈ മാസം 10 മുതൽ 12 വരെ ​ഗോണ്ടയിൽ നടക്കുന്ന ദേശീയ ഓപ്പൺ റാങ്കിങ് പോരാട്ടത്തിൽ മത്സരിച്ച് തിരിച്ചെത്താനായിരുന്നു നീക്കം. എന്നാൽ ഈ ശ്രമമാണ് ഡബ്ല്യുഎഫ്ഐ വിലക്കിലൂടെ തടഞ്ഞത്. അച്ചടക്ക ലംഘനവും ഉത്തേജക പരിശോധനാ ചട്ടങ്ങളുടെ ലംഘനവും ആരോപിച്ചാണ് വിലക്ക്. പിന്നാലെ ഡബ്ല്യുഎഫ്ഐ താരത്തിനു കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഈ വർഷം ജൂൺ 26 വരെ താരത്തിനു മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്കുണ്ട്. വിരമിച്ച ശേഷം തിരിച്ചു വരാൻ ആ​ഗ്രഹിക്കുന്ന താരങ്ങൾക്ക് യുനൈറ്റഡ് വേൾഡ് റസ്ലിങിന്റെ ഉത്തേ​​ജക പരിശോധനാ നിയമമനുസരിച്ച് നൽകുന്ന ആറ് മാസത്തെ നോട്ടീസ് കാലാവധി കൃത്യമായി പാലിക്കാൻ വിനേഷിനു സാധിച്ചില്ലെന്നു ഡബ്ല്യുഎഫ്ഐ വ്യക്തമാക്കുന്നു. പഞ്ചാബിനെ വെട്ടി ഹൈദരാബാദ്; തുടർ ജയങ്ങളുമായി കൊല്‍ക്കത്ത... ആരെത്തും ഐപിഎല്‍ പ്ലേ ഓഫില്‍? സാധ്യതകള്‍ ഇങ്ങനെ 15 പേജുള്ള കാരണം കാണിക്കൽ നോട്ടീസാണ് ഡബ്ല്യുഎഫ്ഐ താരത്തിനു നൽകിയിരിക്കുന്നത്. വിനേഷ് രാജ്യത്തിനു നാണക്കേടുണ്ടാക്കിയ വ്യക്തിയാണെന്നും ഇന്ത്യൻ ​ഗുസ്തിയുടെ പ്രതിച്ഛായ തകർത്തെന്നും നോട്ടീസിൽ ഫെഡറേഷൻ അരോപിക്കുന്നു. വിനേഷും ഫെ‍ഡറേഷനും തമ്മിൽ കുറച്ചു കാലമായി നിൽക്കുന്ന തർ‌ക്കത്തിലെ പുതിയ വഴിത്തിരിവാണ് ഇപ്പോഴത്തെ സംഭവങ്ങൾ. തന്റെ തിരിച്ചു വരവ് തടയാൻ ഫെഡറേഷൻ മനഃപൂർവം ശ്രമിക്കുകയാണെന്നു വിനേഷ് ഫോ​ഗട്ട് ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ ഫെഡറേഷൻ തള്ളി. പുതുക്കിയ യോ​ഗ്യതാ മാനദണ്ഡങ്ങൾ പ്രകാരം ഏഷ്യൻ ​ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസ് വിനേഷിനു നഷ്ടമായിരുന്നു. 2025, 26 വർഷങ്ങളിൽ നടന്ന പോരാട്ടങ്ങളിൽ മെഡൽ നേടിയ താരങ്ങൾക്കേ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കു എന്ന നിബന്ധനയാണ് വിനേഷിനു തിരിച്ചടിയായി മാറിയത്. പിന്നാലെയാണ് പുതിയ സംഭവങ്ങളും തിരിച്ചു വരവിനു കരിനിഴൽ വീഴ്ത്തി നിൽക്കുന്നത്. രോഹിതിന്റെ 3.25 കോടിയുടെ വാച്ച് തട്ടിയെടുക്കാൻ ശ്രമം? ദേഷ്യപ്പെട്ട് താരം (വിഡിയോ) The Wrestling Federation of India has barred Vinesh Phogat from the National Open Ranking Tournament in Gonda.

സമകാലിക മലയാളം 9 May 2026 6:28 pm

പഞ്ചാബിനെ വെട്ടി ഹൈദരാബാദ്; തുടർ ജയങ്ങളുമായി കൊല്‍ക്കത്ത... ആരെത്തും ഐപിഎല്‍ പ്ലേ ഓഫില്‍? സാധ്യതകള്‍ ഇങ്ങനെ

കൊല്‍ക്കത്ത: ഐപിഎല്‍ പോരാട്ടത്തില്‍ തുടരെ നാല് ജയങ്ങളുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ തുറന്നിട്ടു. തുടര്‍ ജയങ്ങളുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സിനെ രണ്ടാം സ്ഥാനത്തേക്കിറക്കി ഒന്നാം സ്ഥാനത്തേക്ക് കയറി. അവര്‍ക്ക് നിലവില്‍ 14 പോയിന്റുകളുണ്ട്. ഒരു ജയം മതി പ്ലേ ഓഫ് ഉറപ്പിക്കാന്‍. പഞ്ചാബിന് 13 പോയിന്റുകളുണ്ട്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ അവരും അവസാന നാലില്‍ എത്തും. മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്ക് 12 പോയിന്റുകളുണ്ട്. മൂന്ന് ടീമുകളും 10 മത്സരങ്ങളാണ് കളിച്ചത്. ആറ്, ഏഴ് സ്ഥാനങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുമുണ്ട്. ഈ ഏഴ് ടീമുകളാണ് പ്ലേ ഓഫിലെ നാല് സ്ഥാനത്തേക്ക് ശക്തമായ അവകാശമുന്നയിച്ച് നില്‍ക്കുന്നത്. ടീമുകളുടെ സാധ്യതകള്‍ അറിയാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലവില്‍ ടൂര്‍ണമെന്റിലെ മൊത്തം മത്സരങ്ങള്‍ പരിശോധിച്ചാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അപകടകരമായി നില്‍ക്കുന്ന സംഘം. സ്‌ഫോടനാത്മക ബാറ്റിങും പാറ്റ് കമ്മിന്‍സ് എത്തിയതോടെ ഉണര്‍ന്ന ബൗളിങ് നിരയും അവര്‍ക്ക് കരുത്തു പകരുന്നു. 11 മത്സരങ്ങളില്‍ നിന്നു 14 പോയിന്റുമായി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അവര്‍ക്ക് ഒരു ജയം കൂടി നേടാനായാല്‍ പ്ലേ ഓഫിലെ നാലില്‍ ഒരു സ്ഥാനം സ്വന്തമാകും. നെറ്റ് റണ്‍റേറ്റ് പ്ലസ് 0.737 ആണ്. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള അവര്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നുറപ്പിച്ച് പ്ലേ ഓഫിലെത്താനുള്ള ശ്രമമായിരിക്കും ഇനി നടത്തുക. പഞ്ചാബ് കിങ്‌സ് തുടരെ ആറ് മത്സരങ്ങള്‍ ജയിച്ച് മുന്നേറിയ പഞ്ചാബ് കിങ്‌സ് സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട് രണ്ടാം സ്ഥാനത്തേക്കിറങ്ങി. എങ്കിലും അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ഒരു മങ്ങലും സംഭവിച്ചിട്ടില്ല. 10 കളിയില്‍ നിന്നു 13 പോയിന്റുമായി അവര്‍ രണ്ടാമതുണ്ട്. ബാറ്റിങില്‍ മുന്‍നിര മികവ് പുലര്‍ത്തുമ്പോഴും മധ്യനിരയ്ക്ക് വേണ്ടത്ര സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ല. ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതും അവസാന മൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് വിനയായി. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ പഞ്ചാബിനും പ്ലേ ഓഫ് ഉറപ്പിക്കാം. ഇനിയുള്ള മത്സരങ്ങളില്‍ തിരിച്ചു വരാനുള്ള നീക്കമായിരിക്കും അവര്‍ നടത്തുക. നിലവില്‍ പ്ലസ് 0.571 ആണ് പഞ്ചാബിന്റെ നെറ്റ് റണ്‍ റേറ്റ്. രോഹിതിന്റെ 3.25 കോടിയുടെ വാച്ച് തട്ടിയെടുക്കാൻ ശ്രമം? ദേഷ്യപ്പെട്ട് താരം (വിഡിയോ) റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ തോറ്റ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 12 പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ പ്ലേ ഓഫിനടുത്ത് അവര്‍ക്ക് എത്താം. ഇനിയുള്ള 4 മത്സരങ്ങള്‍ നിര്‍ണായകമെന്നു ചുരുക്കം. സാധ്യതകള്‍ അവരെ സംബന്ധിച്ചു വിസ്തൃതമായി തന്നെ നില്‍ക്കുന്നു. നെറ്റ് റണ്‍റേറ്റ് പ്ലസ് 1.234 ആണ്. നെറ്റ് റണ്‍റേറ്റ് കണക്കിലും അവര്‍ സുരക്ഷിതമാണ്. രാജസ്ഥാന്‍ റോയല്‍സ് രാജസ്ഥാന്‍ റോയല്‍സിനും 12 പോയിന്റുകളുണ്ട്. അവരുടെ സാധ്യതകളും തുറന്നു തന്നെ കിടക്കുന്നു. ഇനിയുള്ള മത്സരങ്ങളാണ് രാജസ്ഥാനും നിര്‍ണായകമാകുന്നത്. ഫലങ്ങള്‍ മാറി മാറിയാണ് വരുന്നതെങ്കിലും പ്രതീക്ഷ രാജസ്ഥാന്‍ കൈവിട്ടിട്ടില്ല. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുണ്ട്. അടുത്ത നാല് മത്സരങ്ങളാണ് രാജസ്ഥാനും ഉറ്റുനോക്കുന്നത്. നിലവില്‍ അവരുടെ നെറ്റ് റണ്‍റേറ്റും മോശമല്ല. പ്ലസ് 0.510. ഗുജറാത്ത് ടൈറ്റന്‍സ് അവസാനം കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഗുജറാത്ത് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയത്. ശേഷിക്കുന്ന നാല് മത്സരങ്ങളാണ് ഗുജറാത്തും പ്രതീക്ഷയോടെ നോക്കുന്നത്. നെറ്റ് റണ്‍റേറ്റ് പക്ഷേ അവര്‍ക്ക് ക്ഷീണമാകാന്‍ സാധ്യതയുണ്ട്. ഇന്ന് രാജസ്ഥാന്‍ റോയല്‍സുമായി അവര്‍ക്ക് മത്സരമുണ്ട്. ഈ പോരാട്ടം ജയിക്കുകയും ഒപ്പം നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനുമാകും ഗുജറാത്ത് ശ്രമിക്കുക. നിലവില്‍ നെഗറ്റീവ് 0.147 ആണ് ഗുജറാത്തിന്റെ നെറ്റ് റണ്‍റേറ്റ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് പ്രതീക്ഷിക്കുന്ന മറ്റൊരു ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. നെറ്റ് റണ്‍റേറ്റ് പോസിറ്റീവില്‍ നില്‍ക്കുന്നതാണ് സിഎസ്‌കെയുടെ ബോണസ്. 10 മത്സരങ്ങളില്‍ നിന്നു 10 പോയിന്റാണ് അവര്‍ക്ക്. അടുത്ത നാല് മത്സരങ്ങളും ജയിച്ചാല്‍ പുഷ്പം പോലെ അവര്‍ക്ക് പ്ലേ ഓഫിലെത്താം. നിലവില്‍ പ്ലസ് 0.151 ആണ് നെറ്റ് റണ്‍റേറ്റ്. സാധ്യതകള്‍ സജീവമാണ് ചെന്നൈക്ക് മുന്നില്‍. ഉത്തേജക പരിശോധനയിൽ നിന്ന് 'മുങ്ങി'; ജയ്‌സ്വാളിനും ഷെഫാലിക്കും നോട്ടീസ്, കുറ്റം ആവർത്തിച്ചാൽ വിലക്ക് കൊല്‍ക്കത്ത നൈറ്റ്‌റഡേഴ്‌സ് തുടരെ മത്സരങ്ങള്‍ തോറ്റ് ആരാധകരെ നിരാശയിലാക്കിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അമ്പരപ്പിക്കുന്ന സ്ഥിരതയാണ് അവസാന നാല് മത്സരങ്ങളില്‍ പുറത്തെടുത്തത്. ഒരു മത്സരം മഴയെടുത്തതിനാല്‍ ഒരു പോയിന്റ് കിട്ടിയതടക്കം 10 കളിയില്‍ നിന്നു 9 പോയിന്റാണ് അവര്‍ക്കുള്ളത്. നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നില്‍ക്കുന്നതിനാല്‍ ഇനിയുള്ള നാല് മത്സരങ്ങളും ജയിക്കുകയും നെറ്റ്‌റേറ്റ് ഉയര്‍ത്തുകയും ചെയ്താല്‍ കെകെആറിനും സാധ്യതയുണ്ട്. ബാറ്റിങിലും ബൗളിങിലും അവര്‍ നിലവില്‍ സ്ഥിരത കാണിക്കുന്നത് പ്ലസ് പോയിന്റാണ്. ഡല്‍ഹി, മുംബൈ, ലഖ്‌നൗ ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്ക് മുന്നില്‍ നിലവില്‍ വലിയ സാധ്യതകള്‍ ഇല്ല. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാലും മറ്റ് ടീമുകളുടെ ഫലങ്ങളും നെറ്റ് റണ്‍റേറ്റുമൊക്കെ അവസാന കണക്കെടുപ്പില്‍ വരും. നിലവില്‍ 8 പോയിന്റുകളാണ് ഡല്‍ഹിക്ക്. 11 മത്സരങ്ങളും അവര്‍ കളിച്ചു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും 14 പോയിന്റേ അവര്‍ക്ക് കിട്ടു. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രം ഡല്‍ഹിക്ക് പ്ലേ ഓഫ് കാണാം. മുംബൈ, ലഖ്‌നൗ ടീമുകളുടെ സാധ്യതകളും ഏതാണ്ട് ഡല്‍ഹിക്കു സമാനമാണ്. ഇരു ടീമുകള്‍ക്കും 6 പോയിന്റ് മാത്രമാണ്. ശേഷിക്കുന്ന നാല് കളികളും ജയിച്ചാല്‍ 14 പോയിന്റാകും. അപ്പോഴും ഡല്‍ഹിയുടെ കാര്യം പറഞ്ഞതു പോലെ അത്ഭുതങ്ങള്‍ എന്തെങ്കിലും സംഭവിക്കണം. വിമാനത്തിലിരുന്ന് ചഹലിന്റെ പുകവലി; അർഷ്‌ദീപിൻറെ വ്ലോഗിൽ കുടുങ്ങി, ഒടുവിൽ വിലക്ക് (വിഡിയോ) IPL 2026 Playoff Scenario: playoff race has finally reached the stage where every result is beginning to reshape the table

സമകാലിക മലയാളം 9 May 2026 4:24 pm

രോഹിതിന്റെ 3.25 കോടിയുടെ വാച്ച് തട്ടിയെടുക്കാൻ ശ്രമം? ദേഷ്യപ്പെട്ട് താരം (വിഡിയോ)

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ വാച്ച് തട്ടിയെടുക്കാൻ ശ്രമം. സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം താരം മടങ്ങുന്നതിനിടെയാണ് സംഭവം. കാറിന്റെ പിൻസീറ്റിൽ ഇരുന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് രണ്ട് കുട്ടി ആരാധകർ സെൽഫി എടുക്കാൻ കാറിന് അടുത്തേക്ക് വന്നു. അതിൽ ഒരാൾ രോഹിതിന്റെ കയ്യിൽ പിടിക്കുകയും വാച്ച് ഊരാൻ ശ്രമിക്കുകയും ചെയ്തു. ഉത്തേജക പരിശോധനയിൽ നിന്ന് 'മുങ്ങി'; ജയ്‌സ്വാളിനും ഷെഫാലിക്കും നോട്ടീസ്, കുറ്റം ആവർത്തിച്ചാൽ വിലക്ക് ഉടൻ തന്നെ, കൈ കാറിനുള്ളിലേക്ക് വലിക്കുകയും വിൻഡോ ഗ്ലാസ് അടക്കുകയും ചെയ്തു. കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ രോഹിത് ശർമ അസ്വസ്ഥതനായി. കാറിന്റെ വിൻഡോ ഗ്ലാസ് അടയും മുൻപേ ആരാധകർക്കെതിരെ ദേഷ്യത്തോടെ രോഹിത് സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്‌. ദൃശ്യങ്ങൾ വൈറൽ ആയതോടെ താരങ്ങളുടെ സ്വകാര്യത മാനിക്കാൻ ആരാധകർ തയ്യാറാകണം എന്ന ആവശ്യമാണ് കമെന്റ് സെക്ഷൻ മുഴുവൻ നിറയുന്നത്. സഞ്ജു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആകും? ശ്രേയസ് അയ്യരുടെ പേര് വെട്ടി, ഉടൻ പ്രഖ്യാപനം Rohit Sharma Fans tried to snatch his 3.25 Cr "Giraffe" watch from his wrist. And suddenly he close the mirror. pic.twitter.com/vMIQFxcdxt — Aman (@Proteinkohli) May 8, 2026 രോഹിത് ധരിച്ചിരുന്നത് ഏകദേശം 3.25 കോടി രൂപ വിലവരുന്ന റോളക്സ് കമ്പനിയുടെ “ജിറാഫ്” മോഡൽ വാച്ചാണെന്ന തരത്തിലുള്ള പ്രചാരണവും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല. Fans Allegedly Try to Remove Rohit Sharma’s Watch During Viral Car Interaction.

സമകാലിക മലയാളം 9 May 2026 3:39 pm

ഉത്തേജക പരിശോധനയിൽ നിന്ന് 'മുങ്ങി'; ജയ്‌സ്വാളിനും ഷെഫാലിക്കും നോട്ടീസ്, കുറ്റം ആവർത്തിച്ചാൽ വിലക്ക്

മുംബൈ: ഉത്തേജക പരിശോധനയ്ക്ക് ഹാജരാകാത്തതിനെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് നോട്ടീസ്. യശസ്വി ജയ്‌സ്വാളിനും ഷെഫാലി വർമയ്ക്കുമാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നോട്ടീസ് അയച്ചത്. നാഡയുടെ പരിശോധനയ്ക്കായി നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളിൽ താരങ്ങൾ എത്തിയിരുന്നില്ല. ഇതിനെത്തുടർന്നാണ് 'വെയർഎബൗട്ട്സ് ഫെയിലിയർ (Whereabouts Failure) നിയമപ്രകാരം നാഡ നടപടി സ്വീകരിച്ചത്. നോട്ടീസ് അയച്ച വിവരം ബിസിസിഐയെയും നാഡ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നാഡയുടെ രജിസ്റ്റേർഡ് ടെസ്റ്റിങ് പൂളിൽ (ആർടിപി) ഉൾപ്പെട്ട താരങ്ങളാണ് ഇരുവരും. 'ഇതിൽ കൂടുതൽ ഒരുത്തനും അടിക്കാൻ പോകുന്നില്ല'; യുവരാജിനെ പുകഴ്ത്തി നവ്യ, സഞ്ജു സൂപ്പർ ആണെന്ന് യുവി (വിഡിയോ) എന്താണ് ചട്ടം ? നാഡയുടെ രജിസ്റ്റേർഡ് ടെസ്റ്റിങ് പൂളിൽ വരുന്ന താരങ്ങൾ നിര്‍ബന്ധമായും ഉത്തേജക പരിശോധനയ്ക്ക് തയ്യാറാകണം. ഇതിനായി തങ്ങള്‍ ഉള്ള സ്ഥലവും സൗകര്യപ്രദമായ ഏതെങ്കിലും ഒരു മണിക്കൂര്‍ സമയവും നാഡയെ അറിയിക്കണം. താരങ്ങൾ ഉള്ള സ്ഥലങ്ങളിൽ ഡോപ് കണ്‍ട്രോള്‍ ഓഫിസര്‍മാര്‍ എത്തുകയും സാംപിളുകൾ ശേഖരിക്കുകയും ചെയ്യും. വിമാനത്തിലിരുന്ന് ചഹലിന്റെ പുകവലി; അർഷ്‌ദീപിൻറെ വ്ലോഗിൽ കുടുങ്ങി, ഒടുവിൽ വിലക്ക് (വിഡിയോ) ഷെഫാലി വർമയുടെ സാംപിളുകൾ ശേഖരിക്കാൻ അവർ പറഞ്ഞ സ്ഥലത്ത് 2025 നവംബര്‍ ഏഴിന് ഡോപ് കണ്‍ട്രോള്‍ ഓഫിസര്‍മാര്‍ എത്തിയിരിക്കുന്നു. എന്നാൽ ഷെഫാലി ഇവിടെ ഉണ്ടായിരുന്നില്ല. ഇതോടെ സാംപിൾ ശേഖരിക്കാനോ താരത്തെ കാണാനോ ഓഫിസര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. 2025 ഡിസംബര്‍ 17ന് നിശ്ചയിച്ചിരുന്ന ടെസ്റ്റിന് യശസ്വിയും എത്തിയില്ല. ഇതോടെ ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഇരുവരോടും നാഡ ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി നല്‍കാന്‍ താരങ്ങള്‍ തയ്യാറായില്ല. സഞ്ജു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആകും? ശ്രേയസ് അയ്യരുടെ പേര് വെട്ടി, ഉടൻ പ്രഖ്യാപനം ഇതോടെ പരിശോധന മുടക്കിയതായി നാഡ ഔദ്യോഗികമായി രേഖപ്പെടുത്തുക ആയിരുന്നു. ഒരു തവണ ടെസ്റ്റ് മുടങ്ങുന്നത് ചട്ടലംഘനമായി കണക്കാക്കില്ല. എന്നാൽ 12 മാസത്തിനുള്ളിൽ മൂന്ന് തവണ ഇത്തരത്തിൽ വീഴ്ച വരുത്തിയാൽ അത് ഉത്തേജക വിരുദ്ധ നിയമത്തിന്റെ ലംഘനമായി മാറും. കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ട് വർഷം വരെ വിലക്ക് നേരിടേണ്ടി വന്നേക്കാം. NADA Notice to Yashasvi Jaiswal and Shafali Verma Over Missed Dope Tests.

സമകാലിക മലയാളം 9 May 2026 2:54 pm

സഞ്ജു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആകും? ശ്രേയസ് അയ്യരുടെ പേര് വെട്ടി, ഉടൻ പ്രഖ്യാപനം

മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ അടുത്ത നായകനായി മലയാളി താരം സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. സഞ്ജുവിന്റെ സ്ഥിരതയാർന്ന പ്രകടനവും നേതൃത്വ മികവുമാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കാൻ സെലക്ടർമാർ തീരുമാനിച്ചത്. നായക സ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേര് ഉയർന്ന് വന്നെങ്കിലും അവസാന റൗണ്ടിൽ താരത്തെ ഒഴിവാക്കുക ആയിരുന്നു. രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ പാക് താരങ്ങൾക്ക് ഇന്ത്യയിലേക്ക് വരാം നിലവിലെ നായകൻ സൂര്യകുമാർ യാദവ് മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ക്യാപ്റ്റനെ മാറ്റാൻ സെലക്ടർമാർ നേരത്തെ തീരുമാനിച്ചിരുന്നു. സൂര്യയ്ക്ക് പകരം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു സെലക്ടർമാർ മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ 2023 ഡിസംബറിന് ശേഷം ശ്രേയസിന് ഇന്ത്യൻ ടി20 ടീമിൽ സ്ഥിരമായ അവസരങ്ങൾ ലഭിച്ചിട്ടില്ല. ആദ്യം ടീമിൽ സ്ഥാനം ഉറപ്പിക്കുക, അതിന് ശേഷം നായക സ്ഥാനത്തേക്ക് പരിഗണിക്കാം എന്നാണ് സെലക്ടർമാരുടെ നിലപാട്. ഇതും സഞ്ജുവിന് തുണയായി. 'ഇതിൽ കൂടുതൽ ഒരുത്തനും അടിക്കാൻ പോകുന്നില്ല'; യുവരാജിനെ പുകഴ്ത്തി നവ്യ, സഞ്ജു സൂപ്പർ ആണെന്ന് യുവി (വിഡിയോ) ടി20 ലോകകപ്പിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിന് സെലക്ടർമാർ മുൻഗണന നൽകിയിരിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടുന്നതിൽ സഞ്ജു നിർണായക പങ്കുവഹിച്ചിരുന്നു. ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്നെങ്കിലും പിന്നീട് ടീമിലേക്ക് മടങ്ങിയെത്തിയ താരം മികച്ച തിരിച്ചുവരവാണ് നടത്തിയത്. വിമാനത്തിലിരുന്ന് ചഹലിന്റെ പുകവലി; അർഷ്‌ദീപിൻറെ വ്ലോഗിൽ കുടുങ്ങി, ഒടുവിൽ വിലക്ക് (വിഡിയോ) വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയ്ക്ക് നിർണായക ജയം സമ്മാനിച്ചിരുന്നു. ഇംഗ്ലണ്ടിനും ന്യൂസിലൻഡിനുമെതിരായ നോക്കൗട്ട് മത്സരങ്ങളിലും 89 റൺസിന്റെ തകർപ്പൻ ഇന്നിങ്സുകളുമായി താരം തിളങ്ങിയിരുന്നു. വൈഭവ് ടീമിലെത്തിയാൽ സഞ്ജു പുറത്തോ?, കുഴങ്ങി സെലക്ടർമാർ; സൂര്യകുമാറിന്റെ നായകസ്ഥാനവും തെറിക്കും ഇപ്പോൾ നടക്കുന്ന ഐപിഎൽ ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്ന താരം 10 മത്സരങ്ങളിൽ നിന്ന് 402 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ഒരു അർഞ്ച്വസെഞ്ചുറിയും ഉൾപ്പെടുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇതും ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതിൽ പ്രധാന ഘടകമായി. Sanju Samson Emerges as Front-Runner for India T20 Captaincy After Stellar World Cup and IPL Performances.

സമകാലിക മലയാളം 9 May 2026 12:28 pm

'ഇതിൽ കൂടുതൽ ഒരുത്തനും അടിക്കാൻ പോകുന്നില്ല'; യുവരാജിനെ പുകഴ്ത്തി നവ്യ, സഞ്ജു സൂപ്പർ ആണെന്ന് യുവി (വിഡിയോ)

തൃശൂർ: സഞ്ജു സാംസണിന്റെ ഐപിഎല്ലിലെ പ്രകടനം കാണുമ്പോൾ വളരെയധികം സന്തോഷമുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം താരം കേരളത്തിൽ എത്തിയിരുന്നു. ചടങ്ങിൽ സംസാരിക്കുമ്പോഴാണ് സഞ്ജുവിനെ പ്രകടനത്തെക്കുറിച്ച് താരം എടുത്ത് പറഞ്ഞത്. കൊച്ചിയിൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചതിന്റെ ഓർമകളും താരം ആരാധകരുമായി പങ്ക് വെച്ചു. 'ഞാൻ ദുഃഖിതനാണ്'... 36 വയസ് മാത്രമുള്ള സഹതാരത്തിന്റെ വിയോ​ഗത്തിൽ വിരാട് കോഹ്‍ലി ചടങ്ങിൽ സംസാരിക്കാനായി യുവരാജ് എഴുന്നേറ്റപ്പോൾ ആരാധകർ വലിയ കയ്യടികളോടെയാണ് താരത്തെ സ്വീകരിച്ചത്. ‘‘രണ്ട് തവണയാണ് ഞാൻ കൊച്ചിയിൽ കളിക്കാൻ എത്തിയത്. ഭാഗ്യവശാൽ ആ രണ്ടു കളികളും ജയിച്ചു. നിങ്ങൾ ടീം ജയിച്ചാലും തോറ്റാലും ഞങ്ങളെ പിന്തുണയ്ക്കാറുണ്ട്. നിങ്ങൾ എപ്പോഴും വലിയ പിന്തുണയാണ് നൽകുന്നത്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് കേരളം രണ്ട് താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. എസ്. ശ്രീശാന്തും സഞ്ജു സാംസണും. പ്രത്യേകിച്ച് ലോകകപ്പിൽ സഞ്ജുവിന്റെ തിരിച്ചു വരവും, ഐപിഎല്ലിൽ അദ്ദേഹം കളിക്കുന്ന രീതിയും കാണുന്നതിൽ വലിയ സന്തോഷം''യുവരാജ് പറഞ്ഞു. പറത്തിയത് '10 സിക്‌സുകള്‍', അല്ലൻ പവറിൽ പടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്! https://twitter.com/deepu_drops/status/2052967127863439623 ഐപിഎല്ലിൽ 'ഹണി ട്രാപ്പ്' ഭീഷണി, തന്നിഷ്ടപ്രകാരം ചുറ്റിയടിക്കരുത്! താരങ്ങൾക്ക് കടുത്ത നിയന്ത്രണം ചടങ്ങിൽ പങ്കെടുത്ത നടി നവ്യ നായരും യുവരാജ് സിങ് അടിച്ച സിക്സറുകളെക്കുറിച്ച് പുകഴ്ത്തി പറഞ്ഞു. ‘'ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഞാൻ മകനുമായി സംസാരിക്കാറുണ്ട്. ആ സമയത് ഞാൻ എന്റെ മകനോട് പറയാറുണ്ട്, ആര് എങ്ങനെ കളിച്ചാലും ശരി, യുവരാജ് ഒരു ഓവറിൽ അടിച്ചുകൂട്ടിയ ആ സിക്സറുകൾ, അത് ഇനി ആരും ആവർത്തിക്കാൻ പോകുന്നില്ല'' നവ്യ പറഞ്ഞു. നവ്യയുടെ ഈ വാക്കുകൾക്ക് കൂപ്പുകൈകളോടെയാണ് യുവി നന്ദി പറഞ്ഞത്. ഇതിൽ കൂടുതൽ വിവരം ക്രിക്കറ്റിനെക്കുറിച്ച് തനിക്കില്ലെന്നും നവ്യ തമാശരൂപേണ ചടങ്ങിൽ പറഞ്ഞു. Yuvraj Singh Praises Sanju Samson for Impressive IPL Comeback and Performance in Kerala Event.

സമകാലിക മലയാളം 9 May 2026 11:22 am

പറത്തിയത് '10 സിക്‌സുകള്‍', അല്ലൻ പവറിൽ പടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്!

ന്യൂഡല്‍ഹി: ഐപിഎല്‍ പോരാട്ടത്തില്‍ തുടക്കത്തിലെ നിരാശകള്‍ കുടഞ്ഞെറിഞ്ഞ് തുടരെ നാലാം മത്സരം ജയിച്ചു കയറി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ അവര്‍ 8 വിക്കറ്റിനു തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. കെകെആര്‍ വെറും 14.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 147 റണ്‍സ് അടിച്ചെടുത്തു. സീസണില്‍ ആദ്യമായി ന്യൂസിലന്‍ഡ് ബാറ്റര്‍ ഫിന്‍ അല്ലന്‍ തന്റെ സ്വതസിദ്ധ ഫോമിലേക്ക് മടങ്ങിയെത്തിയതും മത്സരത്തില്‍ കെകെആറിനു ബോണസായി. താരം 47 പന്തില്‍ 10 സിക്‌സും 5 ഫോറും സഹിതം 100 റണ്‍സ് വാരി. ഫോം ഔട്ടിനെ തുടര്‍ന്നു പ്ലെയിങ് ഇലവനില്‍ നിന്നു സ്ഥാനം നഷ്ടമായി തിരിച്ചെത്തിയാണ് താരത്തിന്റെ വിജയ ഇന്നിങ്‌സ്. അല്ലന്‍ പുറത്താകാതെ നിന്നു. 27 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്നു കാമറോണ്‍ ഗ്രീനും കെകെആര്‍ വിജയത്തില്‍ നിര്‍ണായക കരുത്തായി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 9 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 13 റണ്‍സെടുത്തു മടങ്ങി. അംഗ്കൃഷ് രഘുവംശിയാണ് പുറത്തായ മറ്റൊരു കെകെആര്‍ ബാറ്റര്‍. താരം 1 റണ്‍സ് മാത്രമാണ് നേടിയത്. 29 റണ്‍സില്‍ ആദ്യ വിക്കറ്റും 31 റണ്‍സില്‍ രണ്ടാം വിക്കറ്റും നഷ്ടമായെങ്കിലും പിന്നീട് കൊല്‍ക്കത്തയ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അല്ലന്‍- ഗ്രീന്‍ സഖ്യം 116 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു ടീമിനെ അനായാസം ജയത്തിലെത്തിച്ചു. 'ഞാൻ ദുഃഖിതനാണ്'... 36 വയസ് മാത്രമുള്ള സഹതാരത്തിന്റെ വിയോ​ഗത്തിൽ വിരാട് കോഹ്‍ലി നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി മികച്ച തുടക്കം കിട്ടിയിട്ടും പൊടുന്നനെ തകരുന്ന കാഴ്ചയായിരുന്നു. 49ലാണ് അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. എന്നാല്‍ പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ വീണതോടെ അവര്‍ പ്രതിരോധത്തിലായി. ഓപ്പണര്‍ പതും നിസ്സങ്ക അര്‍ധ സെഞ്ച്വറിയുമായി തുടക്കം മിന്നിച്ചു. താരം 29 പന്തില്‍ 3 സിക്‌സും 5 ഫോറും സഹിതം 50 റണ്‍സെടുത്തു. സഹ ഓപ്പണര്‍ കെഎല്‍ രാഹുല്‍ 14 പന്തില്‍ 23 റണ്‍സ് കണ്ടെത്തി ആദ്യം മടങ്ങി. പിന്നാലെയാണ് ഡല്‍ഹി തകര്‍ന്നത്. പിന്നീട് വന്നവര്‍ നിരനിരയായി കൂടാരം കയറിയതോടെ ഡല്‍ഹി അതിവേഗം തകര്‍ന്നു. 49ല്‍ ആദ്യ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് പിന്നീടുള്ള 40 റണ്‍സിനിടെ 4 വിക്കറ്റുകള്‍ കൂടി ബലി കഴിക്കേണ്ടി വന്നു. ഏഴാമനായി എത്തിയ ഇംപാക്ട് പ്ലെയര്‍ അശുതോഷ് ശര്‍മ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ടീം സ്‌കോര്‍ 140 കടത്തിയത്. താരം 28 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം അശുതോഷ് 39 റണ്‍സ് അടിച്ചെടുത്തു. കൊല്‍ക്കത്ത ബൗളര്‍മാര്‍ ഡല്‍ഹി താരങ്ങളെ വരിഞ്ഞു മുറുക്കി. എവര്‍ഗ്രീന്‍ സുനില്‍ നരെയ്ന്‍ 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റെടുത്തു. അനുകുല്‍ റോയ്, കാര്‍ത്തിക് ത്യാഗി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ പോക്കറ്റിലാക്കി. കാമറൂണ്‍ ഗ്രീന്‍, വൈഭവ് അറോറ എന്നിവരും ഒരു വിക്കറ്റ് സ്വന്തമാക്കി. ഐപിഎല്ലിൽ 'ഹണി ട്രാപ്പ്' ഭീഷണി, തന്നിഷ്ടപ്രകാരം ചുറ്റിയടിക്കരുത്! താരങ്ങൾക്ക് കടുത്ത നിയന്ത്രണം dc vs kkr: Finn Allen scored a century as Kolkata Knight Riders beat the Delhi Capitals by eight wickets 

സമകാലിക മലയാളം 8 May 2026 11:20 pm

'ഞാൻ ദുഃഖിതനാണ്'... 36 വയസ് മാത്രമുള്ള സഹതാരത്തിന്റെ വിയോ​ഗത്തിൽ വിരാട് കോഹ്‍ലി; മുൻ പഞ്ചാബ് താരം അമൻപ്രീത് സിങ് ഗിൽ അന്തരിച്ചു

ചണ്ഡീ​ഗഢ്: മുൻ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരവും പഞ്ചാബ് മീഡിയം പേസറുമായ അമൻപ്രീത് സിങ് ​ഗിൽ (36) അന്തരിച്ചു. സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലിയുടെ അണ്ടർ 19 ടീമിലെ സഹ താരമായിരുന്നു അമൻപ്രീത്. ബുധനാഴ്ചയാണ് ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാക്കിയ താരത്തിന്റെ വിയോ​ഗം. മരണ കാരണം സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. കഴിഞ്ഞ ആറ് മാസമായി ​ഗുരുതര രോ​ഗാവസ്ഥയെ തുടർന്നു താരം ചികിത്സയിലായിരുന്നു. അതിനിടെയാണ് ചണ്ഡീ​ഗഢിൽ വച്ച് മരണം സംഭവിച്ചത്. കോഹ്‍ലിയുടേയും ഒപ്പം ഇന്ത്യൻ താരം രവീന്ദ്ര ജ‍ഡേജയുടേയും സഹ താരമായിരുന്നു അമൻപ്രീത്. 2007ൽ ഇന്ത്യയുടെ അണ്ടർ 19 ടീമിനായി 5 ഏകദിനങ്ങളും ഒരു യൂത്ത് ടെസ്റ്റും അമൻപ്രീത് കളിച്ചു. 2008ൽ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൽ പക്ഷേ താരത്തിനു ഇടംപിടിക്കാൻ സാധിച്ചില്ല. 2006നും 2008നും ഇടയിൽ പഞ്ചാബിനായി 6 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നു 11 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പ്രഥമ ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സ് (അന്ന് കിങ്സ് ഇലവൻ പഞ്ചാബ്) ടീമിൽ അം​ഗമായിരുന്നു. പഞ്ചാബ് സീനിയർ സെലക്ഷൻ കമ്മിറ്റി അം​ഗമായും അമൻപ്രീത് പ്രവർത്തിച്ചിട്ടുണ്ട്. താരത്തിന്റെ മരണത്തിൽ വിരാട് കോഹ്‍ലി, യുവരാജ് സിങ്, ശിഖർ ധവാൻ അടക്കമുള്ള താരങ്ങൾ അനുശോചിച്ചു. 'അമൻപ്രീതിന്റെ വിയോ​ഗ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. അതീവ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർഥിക്കുന്നു. ആത്മാവിനു നിത്യശാന്തി. ഓം ശാന്തി'- കോഹ്‍ലി എക്സിൽ കുറിച്ചു. ഐപിഎല്ലിൽ 'ഹണി ട്രാപ്പ്' ഭീഷണി, തന്നിഷ്ടപ്രകാരം ചുറ്റിയടിക്കരുത്! താരങ്ങൾക്ക് കടുത്ത നിയന്ത്രണം 'അമൻപ്രീത് സിങ് ​ഗില്ലിന്റെ വിയോ​ഗ വാർത്ത കേട്ടതിൽ അതീവ ദുഃഖിതനാണ്. കരിയറിന്റെ തുടക്കക്കാലത്ത് ഞാൻ അദ്ദേഹത്തോടൊപ്പം ഡ്രസിങ് റൂം പങ്കിട്ടിട്ടുണ്ട്. കഠിനാധ്വാനിയായ ശാന്തനായ ക്രിക്കറ്റിനെ അങ്ങേയറ്റം സ്നേഹിച്ച താരമായിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം​ഗമമായ അനുശോചനം അറിയിക്കുന്നു. നിത്യശാന്തി നേരുന്നു. ഓം ശാന്തി'- യുവരാജ് സിങ് കുറിച്ചു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും ഐപിഎൽ ടീം പഞ്ചാബ് കിങ്സും അനുശോചിച്ചു. 'പഞ്ചാബിനെ അഭിമാനത്തോടെ പ്രതിനിധീകരിച്ച, പഞ്ചാബ് കിങ്സ് കുടുംബാം​ഗമായ അമൻ‌പ്രീത് സിങ് ​ഗില്ലിന്റെ വിയോ​ഗത്തിൽ അങ്ങേയറ്റം ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ക്രിക്കറ്റ് ലോകത്തിനൊന്നാകെയും ഞങ്ങളുടെ ഹൃദയം​ഗമമായ അനുശോചനം'- പഞ്ചാബ് കിങ്സ്. 'മുൻ പഞ്ചാബ് താരവും പഞ്ചാബ് സീനിയർ സെലക്ഷൻ കമ്മിറ്റി അം​ഗവുമായ അൻപ്രീത് സിങ് ​ഗില്ലിന്റെ വിയോ​ഗത്തിൽ അ​ഗാധമായ അനുശോചനം'- പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ. ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങൾ‌ ?; ശ്രേയസ് അയ്യര്‍ ടി20, ഏകദിന നായനാകും, റിപ്പോര്‍ട്ട് Amanpreet Singh Gill, a former India U19 teammate of batter Virat Kohli and all-rounder Ravindra Jadeja

സമകാലിക മലയാളം 8 May 2026 9:25 pm

ഐപിഎല്ലിൽ 'ഹണി ട്രാപ്പ്'ഭീഷണി, തന്നിഷ്ടപ്രകാരം ചുറ്റിയടിക്കരുത്! താരങ്ങൾക്ക് കടുത്ത നിയന്ത്രണം

മുംബൈ: ഐപിഎൽ മത്സരങ്ങൾ പുരോ​ഗമിക്കവേ ടീമുകൾക്കും താരങ്ങൾക്കും പുതിയ മാർ​ഗ നിർദ്ദേശങ്ങളുമായി ബിസിസിഐ. രാജസ്ഥാൻ റോയൽസ് ടീം സ്റ്റാഫം​ഗം ‍ഡ​ഗൗട്ടിലിരുന്നു മൊബൈൽ ഫോൺ ഉപയോ​ഗിച്ചതും ഡ്രസിങ് റൂമിൽ ഇരുന്നു രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാ​ഗും വിമാനത്തിലിരുന്നു പഞ്ചാബ് കിങ്സ് താരം യുസ്‍വേന്ദ്ര ചഹലും ഇലക്ട്രോണിക് സി​ഗരറ്റ് വലിച്ചതുമടക്കം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിയമം കർശനമാക്കിയത്. 8 പേജുകളുള്ള പുതിയ മാർ​ഗ നിർദ്ദേശമാണ് ബോർഡ് പുറത്തിറക്കിയത്. ഐപിഎല്ലിലെ ചട്ട ലംഘനങ്ങളിൽ ബിസിസിഐ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. താരങ്ങൾ ഹണി ട്രാപ്പിൽപ്പെട്ടു പോകരുതെന്ന മുന്നറിയിപ്പും നിർദ്ദേശത്തിലുണ്ട്. ടൂർണമെന്റിന്റെ അച്ചടക്കം, സുരക്ഷ, പ്രൊഷണലിസം എന്നിവ നിലനിർത്തുന്നതിനായാണ് കളിക്കാർക്കും ടീം അധികൃതർക്കും കടുത്ത നിബന്ധനകൾ ബിസിസിഐ നടപ്പാക്കാൻ തീരുമാനിച്ചത്. നിർദ്ദേശങ്ങൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരും. നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഹണി ട്രാപ്പ്: ഹൈ പ്രൊഫൈൽ കായിക മത്സരമാണ് ഐപിഎൽ. ഇത്തരം ടൂർണമെന്റുകളിൽ കളിക്കുന്ന ചില താരങ്ങളെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ് സംഘങ്ങൾ കറങ്ങുന്നുണ്ട്. ഈ ശ്രമങ്ങളെക്കുറിച്ച് താരങ്ങൾക്ക് ജാ​ഗ്രത വേണം. ​അത്തരം ട്രാപ്പുകളിൽ മനഃപൂർവം താരങ്ങൾ ഇടപെട്ടാൽ ​ഗുരുതരമായ നിയമ നടപടികളിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പ് ബോർഡ് നൽകുന്നു. ഹോട്ടൽ മുറികളിൽ നിയന്ത്രണം: ടീം മാനേജർമാരുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഒരു സന്ദർശകരേയും കളിക്കാരുടേയോ സ്റ്റാഫിന്റേയോ മുറികളിൽ പ്രവേശിപ്പിക്കരുത്. അതിഥികളെ ലോബിയിലോ റിസപ്ഷനിലോ മാത്രം സ്വീകരിക്കുക. യാത്രാ അനുമതി: കളിക്കാരും സ്റ്റാഫും ടീം ഹോട്ടലിനു പുറത്തേക്ക് പോകുന്നതിനു മുൻപ് സെക്യൂരിറ്റി ലെയസൻ ഓഫീസറുടെ അല്ലെങ്കിൽ ഇന്റ​ഗ്രിറ്റി ഓഫീസറുടെ അനുമതി വാങ്ങണം. എല്ലാ യാത്രകളും കൃത്യമായി രേഖപ്പെടുത്താൻ ലോ​ഗ് ബുക്ക് സൂക്ഷിക്കണം. ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങൾ‌ ?; ശ്രേയസ് അയ്യര്‍ ടി20, ഏകദിന നായനാകും, റിപ്പോര്‍ട്ട് ടീം ഉടമകൾക്കുള്ള നിബന്ധനകൾ: മത്സരത്തിനിടെ ഉടമകൾ ഡ​ഗൗട്ടിലോ ഡ്രസിങ് റൂമിലോ പ്രവേശിച്ച് കളിക്കാരുമായി നേരിട്ട് ഇടപഴകുന്നത് നിരോധിച്ചു. അം​ഗീകൃത ചാനലുകളിലൂടെ മാത്രമേ ആശയവിനിമയം പാടുള്ളു. വാപിങ് നിരോധനം: ഡ്രസിങ് റൂമുകളിലും സ്റ്റേഡിയത്തിനുള്ളിലും ഇലക്ട്രോണിക് സിര​ഗറ്റുകൾ (വാപ്സ്) ഉപയോ​ഗിക്കുന്നത് കർശനമായി നിരോധിച്ചു. ഇന്ത്യയിൽ നിരോധിച്ചതാണ് ഇലക്ട്രോണിക് സി​ഗരറ്റെന്നും നിർദ്ദശത്തിൽ ഓർമിപ്പിക്കുന്നു. കർശന നടപടികൾ നേരിടേണ്ടി വരും ബിസിസിഐ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും. കാരണം കാണിക്കൽ നോട്ടീസ്, താരങ്ങൾക്കോ ടീമുകൾക്കോ വൻ തുക പിഴ, കാളിക്കാർക്കും സ്റ്റാഫുകൾക്കും എതിരെ സസ്പെൻഷൻ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നാൽ പൊലീസ് കേസിനു ശുപാർശ എന്നിവയടക്കമുള്ള നടപടികൾ നേരിടേണ്ടി വരും. എല്ലാ ഫ്രാഞ്ചൈസികളും വരുന്ന 48 മണിക്കൂറിനുള്ളിൽ നിയമങ്ങൾ നടപ്പിലാക്കിയതായി ഉറപ്പു വരുത്തണം. പ്രത്യേക ബ്രീഫിങ് നടത്തി താരങ്ങളെ ബോധ്യപ്പെടുത്തണമെന്നും ബിസിസിഐ നിർദ്ദേശത്തിലുണ്ട്. തമ്മില്‍ത്തല്ലി റയല്‍ മാഡ്രിഡ് താരങ്ങള്‍; ചൗമേനിയുമായി കൈയാങ്കളി, വാല്‍വര്‍ഡെ ആശുപത്രിയില്‍; എംബാപ്പെ പുറത്തു പോകണമെന്ന് ആരാധകര്‍! BCCI, honey trap, IPL teams: The BCCI has warned all 10 IPL franchises

സമകാലിക മലയാളം 8 May 2026 5:01 pm

ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങൾ‌ ?; ശ്രേയസ് അയ്യര്‍ ടി20, ഏകദിന നായനാകും, റിപ്പോര്‍ട്ട്

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് വന്‍ മാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 2026ലെ ഐപിഎല്‍ സീസണ്‍ അവസാനിക്കുന്നതോടെ ഇന്ത്യന്‍ വൈറ്റ് ബോള്‍ (ഏകദിനം, ടി20) ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ട്വന്റി 20 നായകന്‍ സൂര്യകുമാര്‍ യാദവ്, ഏകദിന നായകന്‍ ശുഭ്മന്‍ ഗില്‍ എന്നിവരെ മാറ്റാനാണ് ആലോചന. തമ്മില്‍ത്തല്ലി റയല്‍ മാഡ്രിഡ് താരങ്ങള്‍; ചൗമേനിയുമായി കൈയാങ്കളി, വാല്‍വര്‍ഡെ ആശുപത്രിയില്‍; എംബാപ്പെ പുറത്തു പോകണമെന്ന് ആരാധകര്‍! പകരം ടി20, ഏകദിന ഫോര്‍മാറ്റുകള്‍ക്ക് മാത്രമായി ഒരു നായകനെ നിയമിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. രണ്ടു ടീമിന്റെയും നായകനായി ശ്രേയസ് അയ്യര്‍ വരുമെന്നാണ് സൂചന. ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനം പരിഗണിച്ച് ശ്രേയസ് അയ്യരെ ടി20 ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. നിലവിലെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് മോശം ഫോമിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, അയ്യരെ ടീമിന്റെ നായകസ്ഥാനം ഏല്‍പ്പിക്കാനാണ് ആലോചിക്കുന്നത്. ടി20യിലും ഏകദിനത്തിലും ഒരേ നായകന്‍ തന്നെ ടീമിനെ നയിക്കണമെന്നാണ് ബിസിസിഐയുടെ താല്‍പ്പര്യം. ഇതുപ്രകാരം രണ്ട് ടീമുകളുടേയും നായകത്വം ശ്രേയസ് അയ്യര്‍ക്ക് നല്‍കിയേക്കും. അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ത്യന്‍ ടി20 ടീമില്‍ വലിയ മാറ്റങ്ങള്‍ വരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ശ്രേയസ് അയ്യരുടെ സമീപകാല പ്രകടനങ്ങളില്‍ ബിസിസിഐ വളരെ സംതൃപ്തരാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രേയസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ശ്രേയസിന്റെ ധീരമായ നേതൃപാടവവും സെലക്ഷന്‍ കമ്മിറ്റി ഗൗരവത്തോടെ വിലയിരുത്തുന്നു. രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും? കാര്യങ്ങൾ നീങ്ങുന്നത് ആ വഴിക്ക് ലോകകപ്പ് നേടിയ നായകന്‍ എന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന്റെ സംഭാവനകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മറക്കില്ലെന്നും അദ്ദേഹത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ടി20 ഫോര്‍മാറ്റില്‍ രണ്ട് വ്യത്യസ്ത ടീമുകളെ രൂപീകരിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ടെന്ന് ഏപ്രില്‍ മാസത്തില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. Shreyas Iyer is expected to captain the T20 and ODI teams.

സമകാലിക മലയാളം 8 May 2026 1:02 pm

തമ്മില്‍ത്തല്ലി റയല്‍ മാഡ്രിഡ് താരങ്ങള്‍; ചൗമേനിയുമായി കൈയാങ്കളി, വാല്‍വര്‍ഡെ ആശുപത്രിയില്‍; എംബാപ്പെ പുറത്തു പോകണമെന്ന് ആരാധകര്‍!

മാഡ്രിഡ്: വിഖ്യാത സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് ടീമിനുള്ളില്‍ നിന്നു പുറത്തു വരുന്നത് സുഖകരമായ കാര്യങ്ങളല്ല. സീസണില്‍ ഒരു കിരീടവുമില്ലാത്ത സ്ഥിതിയില്‍ കാര്യങ്ങള്‍ നില്‍ക്കവേ താരങ്ങള്‍ തമ്മിലുള്ള വാക്കു തര്‍ക്കങ്ങള്‍ കൈയാങ്കളിയിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഫെഡറിക്കോ വാല്‍വര്‍ഡെയും ചൗമേനിയും തമ്മിലുള്ള വാക്കുതര്‍ക്ക കൈയാങ്കളിയിലേക്ക് നീങ്ങിയെന്നും ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയതായും വാല്‍വര്‍ഡയെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ റയല്‍ മാഡ്രിഡ് ടീം ഇരു താരങ്ങള്‍ക്കെതിരേയും കടുത്ത നടപടികള്‍ എടുക്കാനുള്ള സാധ്യതകള്‍ ശക്തമായിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ നടന്ന പരിശീലനത്തിനിടെയാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. ബുധനാഴ്ച മുതല്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. പിന്നാലെയാണ് വ്യാഴാഴ്ച, സംഭവം ഏറ്റുമുട്ടലില്‍ എത്തിയത്. സംഭവത്തില്‍ വാല്‍വര്‍ഡേയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ടീം പുറത്തു വിട്ടിട്ടില്ല. പ്രശ്‌നങ്ങള്‍ കൈവിട്ടതോടെ ടീം അടിയന്തര യോഗം ചേര്‍ന്നത് സ്ഥിതിഗതികള്‍ കൈവിട്ട അവസ്ഥയിലാണെന്നതിന്റെ സൂചനകളാണ്. കഴിഞ്ഞ ദിവസം അന്റോണിയോ റൂഡിഗറും ആല്‍വരോ കരേരസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് പുതിയ സംഭവം. കാര്യങ്ങള്‍ കൈയാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് ക്ലബ് താരങ്ങളേയും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകളേയും അടിയന്തരമായി വിളിച്ചു കൂട്ടിയത്. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ട് സംഘര്‍ഷാന്തരീക്ഷം ഒഴിവാക്കണമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ടീമിന്റെ ഐക്യം നിലനിര്‍ത്തണമെന്നും യോഗം തീരുമാനമെടുത്തിട്ടുണ്ട്. അതിനിടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡ് ടീമില്‍ നിന്നു പുറത്തു പോകണമെന്നു ആവശ്യപ്പെട്ട് റയലിന്റെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തു വന്നതും ടീമിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ താരത്തിനെതിരെ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തുന്നത്. 'നമ്മുടെ കുടുംബം സുന്ദരിയായി'; സൂര്യകുമാര്‍ യാദവ്- ദേവിഷ ഷെട്ടി ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് അടുത്ത സീസണിലേക്കായി മുന്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോയെ ടീം തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങിയതായി വിവരങ്ങളുമുണ്ട്. സൂപ്പര്‍ താരങ്ങളെ ഒന്നിച്ച് കൊണ്ടു പോകാന്‍ കെല്‍പ്പുള്ള പരിശീലകനാണ് മൗറീഞ്ഞോ. മാഡ്രിഡില്‍ അദ്ദേഹം അതു തെളിയിച്ചിട്ടുമുണ്ട്. സീസണില്‍ ഒരു കിരീടവും കിട്ടില്ലെന്ന പരിതാപകരമായ നിലയിലാണ് റയല്‍. പരിശീലകനായി എത്തിച്ച ഷാബി അലോണ്‍സോയെ പുറത്താക്കി പകരം ആല്‍വരോ ആര്‍ബലോവയെ പരിശീലകനാക്കിയെങ്കിലും ടീമിനു പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. നിര്‍ണായക താരങ്ങളുടെ പരിക്കും ടീമിനെ പിന്നോട്ടടിച്ചു. ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനോടു ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കനത്ത പരാജയം ഏറ്റുവാങ്ങി റയല്‍ പുറത്തായിരുന്നു. സ്പാനിഷ് ലാ ലിഗയിലും ഇത്തവണ റയലിനു കിരീട യോഗമില്ല. ബദ്ധ വൈരികളായ ബാഴ്‌സലോണ കിരീടമുറപ്പിച്ച് ബഹുദൂരം മുന്നിലാണ്. സ്പാനിഷ് കപ്പ്, സൂപ്പര്‍ കപ്പ് പോരാട്ടങ്ങളിലും ടീമിനു കിരീടം കിട്ടില്ലെന്നു ഉറപ്പായിട്ടുണ്ട്. അതിനിടെയാണ് ടീമിലെ താരങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ ഈ നിലയ്‌ക്കെത്തിയത്. ബാഴ്‌സയുമായി സീസണിലെ സുപ്രധാന എല്‍ ക്ലാസിക്കോ കളിക്കാനിരിക്കെയാണ് പ്രതിസന്ധി എന്നതും അവര്‍ക്ക് വലിയ തലവേദനയാണ്. ലോകകപ്പ് ഫുട്‌ബോള്‍ ലൈവ് ഇന്ത്യയില്‍ ഇല്ലേ? 30 ദിവസം മാത്രം, ഇനിയും തീരുമാനം ആയില്ല Spanish reports said Federico Valverde was taken to hospital after a training-ground altercation with Aurelien Tchouameni at Real Madrid

സമകാലിക മലയാളം 7 May 2026 10:00 pm

'നമ്മുടെ കുടുംബം സുന്ദരിയായി'; സൂര്യകുമാര്‍ യാദവ്- ദേവിഷ ഷെട്ടി ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

മുംബൈ: ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്- ദേവിഷ ഷെട്ടി ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. സൂര്യകുമാര്‍ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കിടെയാണ്. നിര്‍ണായക പോരാട്ടത്തിനായി മുംബൈ ഇന്ത്യന്‍സ് തയ്യാറെടുക്കുന്നതിനിടെയാണ് സൂര്യയെ തേടി സന്തോഷ വാര്‍ത്ത എത്തിയത്. ക്രിക്കറ്റ് ലോകത്തു നിന്നു താരത്തിനും ഭാര്യയ്ക്കും അഭിനന്ദന പ്രവാഹമാണ്. നിലവില്‍ സൂര്യ കുടുംബത്തിനൊപ്പമുണ്ട്. 'നമ്മുടെ ഫാമിലി കുറച്ചുകൂടി സുന്ദരിയായി, സൂര്യയുടെയും ദേവിഷയുടെയും പെൺകുഞ്ഞിനെ സ്വാഗതം ചെയ്യെന്നു'- എന്നാണ് മുംബൈ ഇന്ത്യൻസ് ദമ്പതികളെ അഭിനന്ദിച്ച് എക്സ് പോസ്റ്റിൽ കുറിച്ചത്. സൂര്യയുടെ ക്രിക്കറ്റ് വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയായി നില്‍ക്കുന്ന വ്യക്തിയാണ് ദേവിഷ. ഇരുവരും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. നിരവധി ആരാധകരും സോഷ്യല്‍ മീഡിയയില്‍ ദമ്പതികള്‍ക്കുണ്ട്. Our Faly just got a little cuter, welcoming Surya and Devisha’s baby girl! #OneFamily pic.twitter.com/V2VjmMzG6C — Mumbai Indians (@mipaltan) May 7, 2026 ലോകകപ്പ് ഫുട്‌ബോള്‍ ലൈവ് ഇന്ത്യയില്‍ ഇല്ലേ? 30 ദിവസം മാത്രം, ഇനിയും തീരുമാനം ആയില്ല അടുത്ത മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടാന്‍ ഒരുങ്ങുന്നതിനിടെയാണ് കുഞ്ഞിന്റെ പിറവി. ഈ മത്സരം മുംബൈക്ക് നിര്‍ണായകമാണ്. പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുംബൈ. പ്ലേ ഓഫ് സാധ്യത ഏതാണ്ട് അവസാനിച്ച അവസ്ഥയാണ്. ആര്‍സിബിക്കെതിരായ ഈ പോരാട്ടം ജയിച്ച് പ്രതീക്ഷയുടെ നേരിയ സാധ്യത മുതലെടുക്കാനുള്ള അവസരമാണ് അവര്‍ക്ക്. എവേ പോരാട്ടത്തിനായി റായ്പുരിലേക്കു പോയ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ആദ്യ സംഘത്തില്‍ സൂര്യകുമാര്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കു പകരം ടീമിനെ നയിച്ചത് സൂര്യയായിരുന്നു. മത്സര ശേഷം താരം കുടുംബത്തിനൊപ്പം ചേരാനായി മടങ്ങിയിരുന്നു. രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ പാക് താരങ്ങൾക്ക് ഇന്ത്യയിലേക്ക് വരാം Suryakumar Yadav and Devisha Shetty have welcomed a baby girl during the IPL season

സമകാലിക മലയാളം 7 May 2026 8:28 pm

ലോകകപ്പ് ഫുട്‌ബോള്‍ ലൈവ് ഇന്ത്യയില്‍ ഇല്ലേ? 30 ദിവസം മാത്രം, ഇനിയും തീരുമാനം ആയില്ല

ന്യൂഡല്‍ഹി: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടം ഇന്ത്യയിലെ ആരാധകര്‍ക്ക് ലൈവായി കാണാന്‍ സാധിക്കില്ലേ? ലോകകപ്പ് പോരാട്ടം ആരംഭിക്കാന്‍ ഒരു മാസം മാത്രം നില്‍ക്കെ ഇന്ത്യയിലെ സംപ്രേഷണ അവകാശത്തിലെ അനിശ്ചിതത്വത്തിനു ഇതുവരെ പരിഹാരമായില്ലെന്നാണ് വിവരം. ഫിഫ മുന്നോട്ടു വച്ച തുകയും ഇന്ത്യയിലെ ബ്രോഡ്കാസ്റ്റര്‍മാര്‍ മുന്നോട്ടു വച്ച തുകയും തമ്മില്‍ യോജിപ്പില്‍ എത്താത്തതാണ് നിലവിലെ പ്രതിസന്ധിയുടെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇന്ത്യയുടെ ഫുട്‌ബോള്‍ വിപണിയെ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് അങ്ങനെ കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ലെന്നു എഐഎഎഫ്എഫ് വ്യക്തമാക്കി. ഇപ്പോഴും എഐഎഫ്എഫ് ശുഭാപ്തി വിശ്വാസത്തിലാണ്. ഇരു ഭാഗത്തു നിന്നും ചില വിട്ടുവീഴ്ചകള്‍ ഉണ്ടായാല്‍ പ്രശ്‌നം പരിഹരിക്കാം. നിലവില്‍ ഫിഫ മുന്നോട്ടു വച്ച വിലയില്‍ കുറവ് വരുത്തുക, അല്ലെങ്കില്‍ ബ്രോഡ്കാസ്റ്റാര്‍മാര്‍ തുക അല്‍പ്പം ഉയര്‍ന്നാലും ബിഡ് സ്വന്തമാക്കാന്‍ ശ്രമിക്കുക- എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സത്യനാരായണ്‍ വ്യക്തമാക്കി. രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ പാക് താരങ്ങൾക്ക് ഇന്ത്യയിലേക്ക് വരാം ഫിഫയുടെ കണക്കനുസരിച്ച് ഖത്തര്‍ ലോകകപ്പിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്ന് ഇന്ത്യയായിരുന്നു. ഇന്ത്യയിലെ ആകെ മീഡിയ പങ്കാളിത്തം 745 മില്ല്യണ്‍ ആയിരുന്നു. ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുണ്ടായ വ്യൂവര്‍ഷിപ്പ് 167 മില്ല്യണുമായിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി 100 മില്യണ്‍ യുഎസ് ഡോളറായിരുന്നു റൈറ്റ്‌സിനായി ഫിഫ കണക്കാക്കിയത്. 2026 ലോകകപ്പ് മാത്രമല്ല, 2030 എഡിഷന്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു നീക്കം. പക്ഷേ, ഇന്ത്യന്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ ഫിഫയ്ക്ക് സാധിച്ചില്ല. അതോടെ 100 മില്യണില്‍ നിന്ന് 65 മില്യണിലേക്കും ഒടുവില്‍ 35 മില്യണിലേക്കും വരെ എത്തിക്കാന്‍ ഫിഫ തയാറായി. ഏതാണ്ട് 324 കോടി രൂപ. ഖത്തര്‍ ലോകകപ്പിന്റെ റൈറ്റ്‌സ് വൈക്കോം18 സ്വന്തമാക്കിയത് 574 കോടി രൂപയോളം മുടക്കിയാണ്. വൈക്കോമും ജിയോ ഹോട്സ്റ്റാറും മാത്രമായതോടെ ബിഡ് ചെയ്യാന്‍ കഴിയുന്ന കമ്പനികളുടെ എണ്ണവും ചുരുങ്ങി. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി ജൂണ്‍ 12 മുതലാണ് വിശ്വ ഫുട്‌ബോള്‍ പോരാട്ടം. ചരിത്രത്തിലാദ്യമായി ടീമുകളുടെ എണ്ണം 32ല്‍ നിന്നു 48 ആയി ഉയര്‍ത്തിയാണ് ഇത്തവണത്തെ പോരാട്ടം. രണ്ട് മാസം മുന്‍പ് ബ്രോഡ്കാസ്റ്റിങ് റൈറ്റ്‌സ് സംബന്ധിച്ച വിവരങ്ങള്‍ ഫിഫ പുറത്തുവിട്ടിരുന്നു. ഏഷ്യന്‍ മാര്‍ക്കറ്റുകളുടെ ആദ്യ പട്ടികയില്‍ ഇന്ത്യയുണ്ടായിരുന്നില്ല. ജപ്പാന്‍, ഇന്തോനേഷ്യ, സിംഗപൂര്‍, ഹോങ്കോങ് അടക്കമുള്ള രാജ്യങ്ങളുണ്ട്. പിന്നാലെ പുതുക്കിയ പട്ടിക വന്നപ്പോഴും ഇന്ത്യയുടെ പേരില്ല. എന്നാല്‍ കമ്പനികളുടെ എണ്ണക്കുറവല്ല നിലവിലെ പ്രതിസന്ധിക്കു കാരണം. ലോകകപ്പ് മത്സരങ്ങളുടെ സമയക്രമമാണ് പ്രശ്‌നമായത്. രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും? കാര്യങ്ങൾ നീങ്ങുന്നത് ആ വഴിക്ക് നോക്കൗട്ട് ഘട്ടം ഉള്‍പ്പെടെയുള്ള 104 മത്സരങ്ങളുണ്ട് ലോകകപ്പില്‍. ഇത്രയും കളിയില്‍ രാത്രി ഒന്‍പതരയ്ക്കും പത്തരയ്ക്കും നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങള്‍ 13 എണ്ണം മാത്രമാണ്. മറ്റ് മത്സരങ്ങളെല്ലാം അര്‍ധ രാത്രിയിലും പുലര്‍ച്ചയുമായാണ് നടക്കുന്നത്. സമയക്രമം പ്രതികൂലമായതുകൊണ്ട് തന്നെ എത്രത്തോളം ലൈവ് ഓഡിയന്‍സിനെ ജനറേറ്റ് ചെയ്യാന്‍ കഴിയുമെന്ന ആശങ്കയാണ് ബ്രോഡ്കാസ്റ്റര്‍മാരെ സംബന്ധിച്ച് ബിഡ് സ്വന്തമാക്കാന്‍ വിമുഖത കാണിക്കുന്നത്. ഇന്ത്യയിലെ ഫുട്‌ബോളിനു ഏറ്റവും കൂടുതല്‍ വളക്കൂറുള്ളത് കേരളം, പശ്ചിമ ബംഗാള്‍, ഗോവ, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൊക്കെയാണ്. അതിനപ്പുറത്തേക്ക് ഒരു വലിയ വിഭാഗത്തെ സ്‌ക്രീനുകളിലേക്ക് പ്രസ്തുത സമയങ്ങളില്‍ എത്തിക്കാന്‍ കഴിയുമോ എന്നതും കമ്പനികളുടെ ആശങ്കയ്ക്കു കാരണമാണ്. ഖത്തര്‍ ലോകകപ്പിനെ സംബന്ധിച്ച് സമയം ഒരു പ്രശ്‌നമായിരുന്നില്ല. ഇതിനൊപ്പം തന്നെ പരസ്യങ്ങളുടെ സാധ്യതയും കമ്പനികളെ സംശയത്തില്‍ നിര്‍ത്തുന്നു. മറ്റ് കായിക ഇനങ്ങള്‍പ്പോലെയല്ല ഫുട്‌ബോള്‍. ക്രിക്കറ്റ് ഉദാഹരണമായി എടുത്താല്‍ ഓരോ ഓവറിന് ശേഷവും ഇടവേളകള്‍ ലഭിക്കും. ഫുട്‌ബോളില്‍ ആ സാധ്യതയും ഇല്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം ഫിഫ പരിഹാരം കണ്ടാല്‍ മാത്രം ഇന്ത്യയില്‍ മത്സരം ലൈവായി കാണാം. 'സഞ്ജു ഇക്കാര്യത്തിൽ കോഹ്‍ലിയെ മാതൃകയാക്കണം, ഇല്ലെങ്കിൽ പണിയാകും'; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍ FIFA World Cup 2026: AIFF expects FIFA and Indian broadcasters to strike a World Cup 2026 deal soon

സമകാലിക മലയാളം 7 May 2026 6:15 pm

രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും? കാര്യങ്ങൾ നീങ്ങുന്നത് ആ വഴിക്ക്

മുംബൈ: ഐപിഎല്ലിൽ മുൻ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ ഇത്തവണത്ത പ്രകടനം നിരാശാജനകമാണ്. അതിനിടെ മുംബൈ ഇന്ത്യൻസിനെ അടുത്ത മത്സരത്തിൽ രോഹിത് ശർമ നയിച്ചേക്കുമെന്ന വാർത്തകളാണ് വരുന്നത്. റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിനെതിരായ പോരാട്ടത്തിലായിരിക്കും ഹിറ്റ്മാൻ വീണ്ടും ക്യാപ്റ്റൻ സ്ഥാനമേറ്റെടുക്കുക. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് നിലവിൽ മുംബൈ. പ്ലേ ഓഫ് പ്രതീക്ഷകൾ എതാണ്ട് അവസാനിച്ച അവസ്ഥയാണ്. ടീമിൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്കെതിരെ വലിയ അതൃപ്തിയുമുണ്ട്. പുറംവേദന കാരണം കഴിഞ്ഞ മത്സരത്തിൽ ഹർദിക് കളിച്ചിരുന്നില്ല. പകരം സൂര്യകുമാർ യാദവാണ് ടീമിനെ നയിച്ചത്. ആർസിബിക്കെതിരെയും ഹർദിക് ഉണ്ടാകില്ലെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാൽ സൂര്യയും ആർസിബിക്കെതിരായ പോരാട്ടത്തിൽ കളിച്ചേക്കില്ലെന്നാണ് വിവരം. ഇതോടെയാണ് രോഹിത് വീണ്ടും ടീമിന്റെ കടിഞ്ഞാണേന്തുന്നത്. 'സഞ്ജു ഇക്കാര്യത്തിൽ കോഹ്‍ലിയെ മാതൃകയാക്കണം, ഇല്ലെങ്കിൽ പണിയാകും'; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍ റായ്പുരിലാണ് മുംബൈ- ആർസിബി പോരാട്ടം. ടീമിന്റെ ആദ്യ സംഘം ഇവിടെ എത്തിയിട്ടുണ്ട്. ഈ കൂട്ടത്തിൽ ഹർദിക് ഇല്ല. രോഹിത് ശർമ ആദ്യ സംഘത്തിനൊപ്പമുണ്ട്. വിമാന സർവീസുകൾ കുറവായതിനാലാണ് താരങ്ങൾ ഘട്ടം ഘട്ടമായി റായ്പുരിലെത്തുന്നത്. ഞായറാഴ്ചയ്ക്കു മുൻ ​ഹർദികും സൂര്യയും ടീമിനൊപ്പം ചേർന്നില്ലെങ്കിൽ രോഹിത് തന്നെയാകും ടീമിനെ നയിക്കുക. അതിനിടെ ഹർദിക് പാണ്ഡ്യയുടെ പരിക്കിനെ പറ്റി തനിക്കറിവില്ലെന്നാണ് കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിലെ സഹ താരം റിയാൻ റിക്കൽടൻ പ്രതികരിച്ചത്. താരത്തിന്റെ പരിക്ക് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ മുംബൈ ടീം പുറത്തു വിട്ടിട്ടില്ല. താരത്തിന്റെ പുറംവേദന ​ഗുരുതരമായ പ്രശ്നമല്ല. എന്നാൽ ഒരു കളി കൂടി ഒഴിവാക്കി വിശ്രമിക്കാൻ ഹർദികിനു മെഡിക്കൽ സംഘം നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. കൂപ്പര്‍ കോണാലിയുടെ ഒറ്റയാള്‍ പോരാട്ടം വിഫലമായി; പഞ്ചാബിനെ 33 റണ്‍സിന് പരാജയപ്പെടുത്തി ഹൈദരാബാദ് rohit sharma: Mumbai Indians are in a unique situation

സമകാലിക മലയാളം 7 May 2026 3:53 pm

'സഞ്ജു ഇക്കാര്യത്തിൽ കോഹ്‍ലിയെ മാതൃകയാക്കണം, ഇല്ലെങ്കിൽ പണിയാകും'; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍

ചെന്നൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ ചെന്നൈയ്ക്ക് സൂപ്പർ കിങ്സിന് വേണ്ടി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ പുറത്തെടുക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് 402 റൺസാണ് താരം സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും അടങ്ങുന്നതാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു ഇപ്പോൾ ബാറ്റ് വീശുന്നത്. ഹാർദിക് പാണ്ഡ്യ പുറത്തേക്ക് ? ടീമിനൊപ്പം യാത്ര ചെയ്തില്ല; ഒന്നും മിണ്ടാതെ മുംബൈ മാനേജ്‍മെന്റ് എന്നാൽ, താരത്തിന്റെ ഫിറ്റ്നസിൽ ആശങ്കയുണ്ടെന്നാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. ''സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രായം 25 വയസ്സല്ല. അദ്ദേത്തിന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച സമയത്തിലൂടെ ആണ് കടന്നു പോകുന്നത്. ഈ പ്രകടനം തുടരണമെങ്കിൽ അദ്ദേഹത്തിന്റെ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കണം. നിലവിൽ സഞ്ജുവിന്റെ ഫിറ്റ്നസ് അത്ര മികച്ച നിലയിലല്ല'' മഞ്ജരേക്കര്‍ പറഞ്ഞു. ഫിറ്റ്നസിൽ സഞ്ജു കോഹ്‍ലിയെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂപ്പര്‍ കോണാലിയുടെ ഒറ്റയാള്‍ പോരാട്ടം വിഫലമായി; പഞ്ചാബിനെ 33 റണ്‍സിന് പരാജയപ്പെടുത്തി ഹൈദരാബാദ് നമ്മുടെ മുന്നിൽ വിരാട് കോഹ്‍ലിയെപ്പോലെ ഒരു മികച്ച ഉദാഹരണമുണ്ട്. ഇത്രയും നീണ്ട ഒരു കരിയർ അദ്ദേഹത്തിന് സാധ്യമായത് ഫിറ്റ്‌നസിന് അത്രയേറെ പ്രാധാന്യം നൽകിയത് കൊണ്ടാണ്. കഴിവുള്ള ഒരു താരമാണ് വിരാട്. സ്വന്തം ശരീരം കാരണം മോശം പ്രകടനമുണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. അതു നിങ്ങൾക്കു നിയന്ത്രിക്കാൻ കഴിയുന്ന കാര്യമാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു. Sanjay Manjrekar Urges Sanju Samson to Follow Virat Kohli Fitness Model Amid IPL 2026 Success.

സമകാലിക മലയാളം 7 May 2026 11:51 am

കൂപ്പര്‍ കോണാലിയുടെ ഒറ്റയാള്‍ പോരാട്ടം വിഫലമായി; പഞ്ചാബിനെ 33 റണ്‍സിന് പരാജയപ്പെടുത്തി ഹൈദരാബാദ്

ഹൈദരാബാദ്: പുറത്താകാതെ 107 റണ്‍സ് നേടിയ കൂപ്പര്‍ കോണാലിയുടെ ഒറ്റയാള്‍ പോരാട്ടം വിജയം കണ്ടില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ 33 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിങ്‌സിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. 59 പന്തുകള്‍ നേരിട്ട കോണോലി എട്ട് സിക്‌സുകളുടെയും ഏഴു ഫോറുകളുടെയും അകമ്പടിയോടെയാണ് 107 റണ്‍സ് അടിച്ചത്. പിന്തുണയുമായി മറ്റൊരു ബാറ്റര്‍ കൂടി ക്രീസിലുണ്ടായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. പഞ്ചാബിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. വിജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 14 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പഞ്ചാബ് 13 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. മാര്‍കസ് സ്റ്റോയ്‌നിസ് (14 പന്തില്‍ 28), സുര്യാന്‍ഷ് ഷെഡ്‌ഗെ (17 പന്തില്‍ 25), മാര്‍കോ യാന്‍സന്‍ (16 പന്തില്‍ 19) എന്നിവരാണ് പഞ്ചാബിനായി പിടിച്ചുനിന്ന മറ്റു ബാറ്റര്‍മാര്‍. ഹാർദിക് പാണ്ഡ്യ പുറത്തേക്ക് ? ടീമിനൊപ്പം യാത്ര ചെയ്തില്ല; ഒന്നും മിണ്ടാതെ മുംബൈ മാനേജ്‍മെന്റ് ഹോം ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 235 റണ്‍സടിച്ചത്. ഹെന്റിച് ക്ലാസനും ഇഷാന്‍ കിഷനും ഹൈദരാബാദിനായി അര്‍ധ സെഞ്ചറികള്‍ നേടി. 43 പന്തുകള്‍ നേരിട്ട ക്ലാസന്‍ നാലു സിക്‌സുകളും മൂന്ന് ഫോറുകളും ഉള്‍പ്പടെ 69 റണ്‍സാണു നേടിയത്. 32 പന്തുകളില്‍നിന്ന് ഇഷാന്‍ കിഷന്‍ 55 റണ്‍സും സ്വന്തമാക്കി. ഹൈദരാബാദിനായി ബാറ്റിങ്ങിന് ഇറങ്ങിയവരെല്ലാം തിളങ്ങി. ട്രാവിസ് ഹെഡ് (19 പന്തില്‍ 38), അഭിഷേക് ശര്‍മ (13 പന്തില്‍ 35), നിതീഷ് കുമാര്‍ റെഡ്ഡി (13 പന്തില്‍ 29) എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്ന ഓപ്പണിങ് സഖ്യം 54 റണ്‍സാണു കൂട്ടിച്ചേര്‍ത്തത്. 'എല്ലാത്തിനും ഒരു പരിധിയുണ്ട്'; ഐപിഎൽ ഫൈനലിന്റെ വേദി മാറ്റി, ബംഗളുരു ഒഴിവാക്കാൻ കാരണം ഇതാണ് SRH won by 33 runs against Punjab Kings

സമകാലിക മലയാളം 7 May 2026 8:11 am

ഹാർദിക് പാണ്ഡ്യ പുറത്തേക്ക് ? ടീമിനൊപ്പം യാത്ര ചെയ്തില്ല; ഒന്നും മിണ്ടാതെ മുംബൈ മാനേജ്‍മെന്റ്

റായ്പൂര്‍:  ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്താൻ നിർണായക പോരാട്ടത്തിനാണ് മുംബൈ തയ്യാറെടുക്കുന്നത്. ഈ മാസം 10 ന് ബംഗളുരുവിനെതിരെയാണ് മുംബൈയുടെ മത്സരം. എന്നാൽ, ഈ മത്സരത്തിനായി റായ്പൂരിലേക്ക് തിരിച്ച മുംബൈ ടീമിനൊപ്പം നായകൻ ഹര്‍ദിക് പാണ്ഡ്യ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. 'ചേട്ടാ'എന്ന വിളി ഇഷ്ടമാണ്,പക്ഷെ എനിക്ക് താല്പര്യം മറ്റൊന്നാണ്'; തുറന്ന് പറഞ്ഞ് സഞ്ജു ബുധനാഴ്ച മുംബൈ വിമാനത്താവളത്തിൽ നിന്ന് ടീം പുറപ്പെടുമ്പോൾ ഹാർദിക് പാണ്ഡ്യ ഒപ്പമില്ലായിരുന്നു. ടീം തുടർ തോൽവികൾ നേരിടുന്ന സാഹചര്യത്തിൽ താരത്തിന്റെ അഭാവം വലിയ ചർച്ചയായി മാറിയിട്ടുണ്ട്. പരുക്കിനെത്തുടർന്ന് ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ പാണ്ഡ്യ കളിച്ചിരുന്നില്ല. പുറംവേദന കാരണമാണ് ഹാര്‍ദിക് വിട്ടുനിൽക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ പരിക്കിന്‍റെ ഗൗരവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകാൻ മുംബൈ മാനേജ്‍മെന്റ് തയ്യാറായിട്ടില്ല 'എല്ലാത്തിനും ഒരു പരിധിയുണ്ട്'; ഐപിഎൽ ഫൈനലിന്റെ വേദി മാറ്റി, ബംഗളുരു ഒഴിവാക്കാൻ കാരണം ഇതാണ് ഹാർദിക്കിന്‍റെ അസാന്നിധ്യത്തിൽ സൂര്യകുമാർ യാദവ് തന്നെയാകും ആർസിബിക്കെതിരെയും മുംബൈയെ നയിക്കുക എന്നാണ് സൂചന. ഈ സീസണിൽ വേണ്ട രീതിയിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. 8 മത്സരങ്ങളിൽ നിന്ന് 136.45 സ്ട്രൈക്ക് റേറ്റില്‍ വെറും 146 റൺസ് മാത്രം നേടിയ പാണ്ഡ്യ ബൗളിങിലും മോശം പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. Hardik Pandya Likely to Miss Mumbai vs Bengaluru Clash Suryakumar Yadav Set to Lead.

സമകാലിക മലയാളം 6 May 2026 5:10 pm

'എല്ലാത്തിനും ഒരു പരിധിയുണ്ട്'; ഐപിഎൽ ഫൈനലിന്റെ വേദി മാറ്റി, ബംഗളുരു ഒഴിവാക്കാൻ കാരണം ഇതാണ്

മുംബൈ: ഐപിഎൽ 2026 സീസണിന്റെ അവസാനഘട്ട മത്സരങ്ങളുടെ വേദി നിശ്ചയിച്ച് ബിസിസിഐ. ഈ വർഷത്തെ ഫൈനൽ മത്സരത്തിന്റെ വേദിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ബംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനിരുന്ന ഫൈനൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. മെയ് 31ന് ആണ് ഫൈനൽ മത്സരം. സഞ്ജുവിന്റെ കൈ തട്ടി ബെയ്ൽസ് വീണു, റാണയുടേത് വിക്കറ്റല്ല; ചർച്ച മുറുകുന്നു, നിയമം ഇങ്ങനെ (വിഡിയോ) സാധാരണയായി ഐപിഎൽ ഫൈനൽ മത്സരങ്ങൾ നിലവിലെ ചാംപ്യൻ ടീമിന്റെ ഹോം ഗ്രൗണ്ടിലാണ് നടത്താറുള്ളത്. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു കിരീടം നേടിയതിനാൽ ഈ വർഷം ചിന്നസ്വാമി സ്റ്റേഡിയം വേദിയായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. വേദി മാറ്റം ഔദ്യോഗികമായി ബിസിസിഐ പ്രഖ്യാപിച്ചതോടെ ആരാധകരും നിരാശയിലാണ്. സഞ്‍ജു സാംസൺ മാസ്റ്റർ ക്ലാസ്! നേട്ടങ്ങളുടെ 'സെഞ്ച്വറി' തിളക്കം വേദി മാറ്റത്തിന് പിന്നിൽ രണ്ട് കാരണങ്ങളാണ് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കർണാടക എംഎൽഎമാർക്കും എംപിമാർക്കും പ്രത്യേക ടിക്കറ്റ് വേണമെന്ന ആവശ്യവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് ഇതിൽ ആദ്യത്തേത്. പ്രാദേശിക അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ പ്രത്യേക ചില ആവശ്യങ്ങളുമായി ബിസിസിഐ സമീപിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും ബിസിസിഐയുടെ പ്രോട്ടോക്കോളുകൾക്ക് വിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് വേദി മാറ്റുന്നത് എന്നാണ് റിപ്പോർട്ടുകൾ. 'ചേട്ടാ'എന്ന വിളി ഇഷ്ടമാണ്,പക്ഷെ എനിക്ക് താല്പര്യം മറ്റൊന്നാണ്'; തുറന്ന് പറഞ്ഞ് സഞ്ജു ഐപിഎൽ 2026 പ്ലേ ഓഫ് മത്സരങ്ങളുടെ തീയതിയും വേദിയും • ക്വാളിഫയർ 1 – മെയ് 26, ധർമ്മശാല • എലിമിനേറ്റർ – മെയ് 27 , ന്യൂ ചണ്ഡിഗഡ് • ക്വാളിഫയർ 2 – മെയ് 29 , ന്യൂ ചണ്ഡിഗഡ് • ഫൈനൽ – മെയ് 31 – അഹമ്മദാബാദ് IPL 2026 Final Moved to Ahmedabad from Bengaluru Playoffs Schedule Announced.

സമകാലിക മലയാളം 6 May 2026 2:48 pm

'ചേട്ടാ'എന്ന വിളി ഇഷ്ടമാണ്,പക്ഷെ എനിക്ക് താല്പര്യം മറ്റൊന്നാണ്'; തുറന്ന് പറഞ്ഞ് സഞ്ജു

ന്യൂഡൽഹി: സഞ്ജു സാംസൺ എവിടെപ്പോയാലും ആരാധകർ 'ചേട്ടാ' എന്ന് വിളിച്ചാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മുൻപ്, രാജസ്ഥാൻ ടീമിലെ സഹതാരമായ യുസ്‌വേന്ദ്ര ചഹല്‍ ആണ് റീലുകളിൽ 'ചേട്ടാ' എന്ന സഞ്ജുവിനെ വിളിച്ചത്. തുടർന്ന് ഈ പേര് ആരാധകർ ഏറ്റെടുക്കുക ആയിരുന്നു. പൊതുവെ മലയാളികൾ വിളിക്കാറുള്ളത് ‘ചേട്ടൻ’ എന്നാണ്. അത് ഒന്ന് ചുരുക്കിയാണ് 'ചേട്ടാ' വിളിയിലേക്ക് കാര്യങ്ങൾ എത്തിയത്. സഞ്ജുവിന്റെ കൈ തട്ടി ബെയ്ൽസ് വീണു, റാണയുടേത് വിക്കറ്റല്ല; ചർച്ച മുറുകുന്നു, നിയമം ഇങ്ങനെ (വിഡിയോ) ഡൽഹിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സഞ്ജു ബാറ്റ് ചെയ്യാൻ എത്തിയപ്പോഴും ആരാധകർ 'ചേട്ടാ' വിളിയോടെയാണ് സ്വീകരിച്ചത്. മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച സഞ്ജുവിനോടെ ഇതേക്കുറിച്ചു കമന്റേറ്റർ ചോദിച്ചിരുന്നു. ‘‘എല്ലാവരും എന്നെ ചേട്ടാ എന്ന് വിളിക്കുന്നുണ്ട്, പക്ഷേ എനിക്ക് ‘സഞ്ജു’ എന്ന് വിളിക്കുന്നതാണ് കൂടുതൽ ഇഷ്ടം’’ എന്നായിരുന്നു താരത്തിന്റെ മറുപടി. 'സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചിട്ടില്ല, ടീമിന്റെ വിജയം മാത്രമായിരുന്നു ലക്ഷ്യം'; സഞ്ജുവിന് കയ്യടിച്ച് മുൻ താരങ്ങളും എന്ത് കൊണ്ട് സഞ്ജു ഇത്രയും ശാന്തനായി കളിക്കുന്നു എന്ന ചോദ്യവും കമന്റേറ്റർ ചോദിച്ചിരുന്നു. സത്യം പറഞ്ഞാൽ, ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാണ്. ഏറ്റവും വലിയ മാറ്റം എന്താണെന്നു വെച്ചാൽ, ഇപ്പോൾ ബാറ്റിങിന് കൂടുതൽ സമയം കിട്ടുന്നുണ്ട്. അതുകൊണ്ട് കൂടുതൽ പേർ കാണുന്നു, അപ്പോഴാണ് ആരാധകർ പറയുന്നത് ഇയാൾ വളരെ ശാന്തനാണല്ലോ എന്ന്. ഞാൻ ടീമിന് പുറത്തിരിക്കുമ്പോഴും വളരെ ശാന്തനാണ്'' അദ്ദേഹം പറഞ്ഞു. Sanju Samson Responds to Chetta Chants Says He Prefers to Be Called Sanju.

സമകാലിക മലയാളം 6 May 2026 1:10 pm

'സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചിട്ടില്ല, ടീമിന്റെ വിജയം മാത്രമായിരുന്നു ലക്ഷ്യം'; സഞ്ജുവിന് കയ്യടിച്ച് മുൻ താരങ്ങളും

ചെന്നൈ: ഐപിഎല്ലിൽ ഡൽഹിക്കെതിരായ മത്സരത്തിൽ സഞ്ജു സാംസണ്‍ നടത്തിയ പോരാട്ടത്തിനെ അഭിനന്ദിച്ചു നിരവധി മുൻ താരങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. സഞ്ജു പുറത്താവാതെ 52 പന്തില്‍ 87 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായിരുന്നു. ടീമിലെ താരങ്ങൾ അതിവേഗം വിക്കറ്റ് ആയി മടങ്ങിയപ്പോൾ ക്ഷമയോടെ സഞ്ജു ക്രീസിൽ തുടർന്നതാണ് ചെന്നൈയ്ക്ക് വിജയം നേടാൻ സഹായിച്ചത്. എം എസ് ധോണിയുടെ അഭാവം പരിഹരിക്കാൻ സഞ്ജു സാംസന് കഴിയുമെന്നാണ് ചെന്നൈ ആരാധകരും പറയുന്നത്. '15 വര്‍ഷമായി കാത്തിരിക്കുന്നു... ജയ് ശ്രീരാം'; 33ാം വയസില്‍ കന്നി ഐപിഎല്‍ വിക്കറ്റ് (വിഡിയോ) മത്സരത്തിൽ സെഞ്ച്വറി നേടാൻ അവസരമുണ്ടായിട്ടും എന്ത് കൊണ്ട് അതിന് ശ്രമിച്ചില്ലെന്ന ചോദ്യത്തിന് സഞ്ജു പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. 'സെഞ്ച്വറി നേടുന്നത് എല്ലായ്പ്പോഴും സ്പെഷ്യൽ ആണ്. പക്ഷേ, അതിന് വേണ്ടി ഞാൻ കുറച്ച് സ്വാർത്ഥമായി കളിക്കേണ്ടി വരും. കാർത്തിക്കിനോട് നീ സിംഗിൾ എടുക്കൂ, എനിക്ക് സെഞ്ച്വറി അടിക്കണം എന്ന് പറയാൻ തോന്നിയില്ല. കാരണം അവൻ നല്ല രീതിയിലാണ് ബാറ്റ് വീശിയിരുന്നത്. അവന്റെ ആത്മവിശ്വാസം തകർക്കാൻ താല്പര്യമില്ല. മത്സരം ജയിക്കുകയാണ് മാത്രമായിരുന്നു മനസ്സിൽ'' സഞ്ജു വ്യക്തമാക്കി. ഡ്രിബിൾ ചെയ്തത് ഇഷ്ടമായില്ല; 18കാരൻ താരത്തിന്റെ മെക്കിട്ട് കേറി; മുഖത്തടിച്ചെന്നും പരാതി; നെയ്മർ വെട്ടിൽ സഞ്ജുവിന്റെ ഈ മനോഭാവത്തിന് അഭിനന്ദനം അറിയിച്ചു നിരവധി മുൻ താരങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്. “ക്ഷമയ്ക്ക് വലിയ പ്രതിഫലം ലഭിക്കും എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ മത്സരത്തിൽ കണ്ടത്. സഞ്ജു ആദ്യം ക്രീസിൽ ഉറച്ച് നിന്ന ശേഷം ആക്രമണത്തിലേക്ക് മാറി. കാർത്തിക് ആ ഷോട്ടുകൾ കളിച്ച് മത്സരം ഫിനിഷ് ചെയ്തില്ലായിരുന്നെങ്കിൽ സഞ്ജുവിന് സെഞ്ച്വറി നേടാനായേനേ. പക്ഷേ അദ്ദേഹം ടീമിനുവേണ്ടിയാണ് കളിച്ചത്” ഗാവസ്‌കർ പറഞ്ഞു. സഞ്ജുവിന്റെ കൈ തട്ടി ബെയ്ൽസ് വീണു, റാണയുടേത് വിക്കറ്റല്ല; ചർച്ച മുറുകുന്നു, നിയമം ഇങ്ങനെ (വിഡിയോ) “സഞ്ജു അനാവശ്യമായ റിസ്കുകൾ ഒഴിവാക്കി മോശം പന്തുകൾ മാത്രം പ്രഹരിച്ച് മികച്ച രീതിയിലാണ് മത്സരം മുന്നോട്ട് കൊണ്ട് പോയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന്റെ ഗെയിം മനസിലാക്കാനുള്ള കഴിവ് മെച്ചപ്പെട്ടിട്ടുണ്ട്” സെവാഗ് പറഞ്ഞു. ഈ സീസണിൽ സഞ്ജു സാംസൺ ഇതിനകം തന്നെ മികച്ച പ്രകടനമാണ് നടത്തുന്നത്. രണ്ട് സെഞ്ച്വറികളും ഒരു അർധസെഞ്ച്വറിയും ഉൾപ്പെടെ 402 റൺസ് സ്വന്തമാക്കിയ അദ്ദേഹം ഓറഞ്ച് ക്യാപ് പട്ടികയിൽ മുൻനിരയിലാണ്. Sanju Samson’s Match Winning Knock vs Delhi Wins Praise from Gavaskar and Sehwag.

സമകാലിക മലയാളം 6 May 2026 12:32 pm

സഞ്ജുവിന്റെ കൈ തട്ടി ബെയ്ൽസ് വീണു, റാണയുടേത് വിക്കറ്റല്ല; ചർച്ച മുറുകുന്നു, നിയമം ഇങ്ങനെ (വിഡിയോ)

ന്യൂഡല്‍ഹി:   ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി - ചെന്നൈ മത്സരത്തിൽ നടന്ന അസാധാരണമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഡൽഹി താരം നിതീഷ് റാണ ക്രീസിൽ നിൽക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. നൂർ അഹമ്മദ് എറിഞ്ഞ പന്ത് റാണ സ്വീപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമം പരാജയപ്പെടുകയും കാർത്തിക് ശർമ ക്യാച്ച് സ്വന്തമാക്കുകയും ചെയ്തു. '15 വര്‍ഷമായി കാത്തിരിക്കുന്നു... ജയ് ശ്രീരാം'; 33ാം വയസില്‍ കന്നി ഐപിഎല്‍ വിക്കറ്റ് (വിഡിയോ) ഇതുമായി ബന്ധപ്പെട്ടൊരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിട്ടുണ്ട്. റാണ ഷോട്ട് കളിക്കും മുൻപ് തന്നെ സ്റ്റംപിലെ ബെയ്ൽസുകൾ താഴെ വീണതായും അംപയർ ഡെഡ് ബോൾ വിളിക്കണമായിരുന്നു എന്നാണു ആരാധകർ ഉയർത്തുന്ന പ്രധാന വാദം. ചിലർ ഇത് ഹിറ്റ് വിക്കറ്റ് ആണെന്നും, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അബദ്ധത്തിൽ സ്റ്റംപ് തട്ടിയതാണെന്നും പറയുന്നു. എന്നാൽ, ശക്തമായ കാറ്റാണ് ബെയ്ൽസുകൾ താഴെ വീഴാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഡ്രിബിൾ ചെയ്തത് ഇഷ്ടമായില്ല; 18കാരൻ താരത്തിന്റെ മെക്കിട്ട് കേറി; മുഖത്തടിച്ചെന്നും പരാതി; നെയ്മർ വെട്ടിൽ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഡെഡ് ബൗൾ വിളിക്കേണ്ടത് ഇല്ലെന്നാണ് ക്രിക്കറ്റ് നിയമങ്ങൾ പറയുന്നത്. ബൗളർ പന്ത് എറിഞ്ഞുകഴിഞ്ഞ ശേഷമാണ് ബെയ്ൽസുകൾ താഴെ വീണത്. പന്ത് എറിയുന്നതിന് മുൻപാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ അംപയർക്ക് ഡെഡ് ബൗൾ വിളിക്കാം. എംസിസി നിയമം 20.4.2.6 അനുസരിച്ച്, ബാറ്റർ പന്ത് നേരിടാൻ തയ്യാറെടുക്കുമ്പോഴോ നേരിടുമ്പോഴോ എന്തെങ്കിലും ശബ്ദമോ ചലനമോ കാരണം ബാറ്ററുടെ ശ്രദ്ധ മാറിയാൽ മാത്രമേ അംപയർക്ക് 'ഡെഡ് ബോൾ' വിളിക്കാൻ അധികാരമുള്ളൂ. 52 പന്തില്‍ 87 റണ്‍സ്, തകര്‍ത്താടി സഞ്ജു; ഡല്‍ഹിക്കെതിരെ ചെന്നൈയ്ക്ക് അനായാസ ജയം Nitish Rana is a batsman who, in the history of the IPL, was once dismissed in a unique way being both hit wicket and caught out at the same ball pic.twitter.com/wD9u597niJ — Vishal Dutt | Sir Kazam (@PatriotPandit) May 5, 2026 ബെയ്ൽസുകൾ വീണത് നിതീഷ് റാണയുടെ ബാറ്റിങ്ങിനെയായോ ആ ഷോട്ട് കളിക്കുന്നതിനെയോ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അദ്ദേഹം തന്റെ ഷോട്ട് പൂർത്തിയാക്കുകയും അത് ക്യാച്ചിൽ അവസാനിക്കുകയും ചെയ്തു. ബാറ്റർ ഷോട്ട് കളിക്കാൻ തയ്യാറെടുക്കുന്നതിന് മുൻപ് ബെയ്ൽസുകൾ വീഴുകയും അത് ബാറ്ററെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നെങ്കിൽ മാത്രമേ അത് ഡെഡ് ബോൾ ആകുകയുള്ളു.ഇവിടെ അങ്ങനെയൊന്നും സംഭവിക്കാത്തതിനാൽ അംപയറുടെ തീരുമാനം ശരിയായിരുന്നു. Nitish Rana Dismissal Sparks Dead Ball Controversy in Delhi vs Chennai IPL Match.

സമകാലിക മലയാളം 6 May 2026 11:45 am

'എന്തൊരു ഏറ്'; ചെന്നൈയ്ക്ക് മുന്നിൽ തകർന്നടിഞ്ഞു ഡൽഹി ബാറ്റർമാർ, വിജയലക്ഷ്യം 156 റൺസ്

ന്യൂഡൽഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് നിര. 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസ് നേടാനേ ഡൽഹിക്ക് കഴിഞ്ഞുള്ളു. മികച്ച രീതിയിൽ പന്തെറിഞ്ഞ ചെന്നയുടെ ബൗളിങ് നിരയുടെ മുന്നിൽ പിടിച്ചു നിൽകാൻ ഡൽഹിക്ക് ആയില്ല. ഹര്‍ദിക് എന്തുകൊണ്ട് കളിച്ചില്ല? 'ആരും പറഞ്ഞില്ല, ഒന്നും അറിഞ്ഞില്ല'; കൈ മലര്‍ത്തി സഹ താരം! ടോസ് നേടിയ ഡൽഹി ബാറ്റ് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. ഓപ്പണറായി കളത്തിലിറങ്ങിയ പതും നിസങ്കയും കെ എൽ രാഹുലും മികച്ച തുടക്കമല്ല ടീമിന് നൽകിയത്. 15 പന്തിൽ 19 റൺസെടുത്ത പതും നിസങ്കയും 13 പന്തിൽ 12 റൺസ് നേടിയ കെ എൽ രാഹുലും അതിവേഗം പുറത്തായത് ടീമിന് തിരിച്ചടിയായി. പിന്നാലെ കളത്തിലെത്തിയ നിതീഷ് റാണ,കരുൺ നായർ എന്നിവർക്കും തിളങ്ങാൻ ആയില്ല. '15 വര്‍ഷമായി കാത്തിരിക്കുന്നു... ജയ് ശ്രീരാം'; 33ാം വയസില്‍ കന്നി ഐപിഎല്‍ വിക്കറ്റ് (വിഡിയോ) നിതീഷ് 13 പന്തിൽ 15 റൺസും, കരുൺ 13 പന്തിൽ 13 റൺസും നേടി പുറത്തായി. നായകൻ അക്ഷർ പട്ടേൽ രണ്ട് റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഒരു ഘട്ടത്തിൽ 69/5 എന്ന നിലയിലായിരുന്ന ഡൽഹിയെ കൈ പിടിച്ചുയർത്തിയത് ട്രിസ്റ്റൻ സ്റ്റബ്സും സമീർ റിസ്‍വിയും ചേർന്നാണ്. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 65 റൺസാണ് അടിച്ചെടുത്തത്. 31 പന്തിൽ 38 റൺസ് എടുത്ത ട്രിസ്റ്റനെ ജാമി ഓവര്‍ടന്‍ ആണ് പുറത്താക്കിയത്. ഡ്രിബിൾ ചെയ്തത് ഇഷ്ടമായില്ല; 18കാരൻ താരത്തിന്റെ മെക്കിട്ട് കേറി; മുഖത്തടിച്ചെന്നും പരാതി; നെയ്മർ വെട്ടിൽ സമീർ റിസ്‍വി പുറത്താകാതെ 24 പന്തിൽ 40 റൺസും നേടി. ചെന്നൈയ്ക്കായി നൂർ അഹമ്മദ് രണ്ട് വിക്കറ്റുകൾ വീഴ്‍ത്തി. അകീല്‍ ഹുസൈന്‍,മുകേഷ് ചൗധരി,ഗുർജപ്നീത് സിങ്,ജാമി ഓവര്‍ടന്‍ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. Delhi Capitals Batting Collapses Against Chennai Super Kings in IPL.

സമകാലിക മലയാളം 5 May 2026 9:30 pm