ശ്രേയസ് അയ്യര്‍ ടി20 ടീമില്‍; ന്യൂസിലന്‍ഡിനെതിരായ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി ബിസിസിഐ
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ശ്രേയസ് അയ്യരെയും രവി ബിഷ്ണോയിയെയും ഉള്‍പ്പെടുത്തി. പരിക്കേറ്റ താരങ്ങള്‍ക്ക് പകരമായാണ് ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തിയത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ തിലക് വര്‍മയ്ക്ക് പകരക്കാരനായി ശ്രേയസിനെ തെരഞ്ഞെടുത്തപ്പോള്‍, ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനായി ലെഗ് സ്പിന്നര്‍ ബിഷ്ണോയിയെ ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈയില്‍ അഞ്ച് ഏക്കറില്‍ ആഡംബര പ്രോപ്പര്‍ട്ടി സ്വന്തമാക്കി കോഹ്ലിയും അനുഷ്കയും ഈ മാസം ആദ്യം വയറുവേദനയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലകിന് കിവീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമാകും. കൂടുതല്‍ പരിശോധനയ്ക്കും മറ്റും ശേഷം ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകും. തിലക് പൂര്‍ണ ഫിറ്റല്ലെങ്കില്‍ ശ്രേയസ് തന്നെ തുടരും. ഇന്ത്യയുടെ ടി20 ടീം: സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്, ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് ടി20കളില്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന് കിഷന്, രവി ബിഷ്ണോയ് ടി20യില്‍ 10 സെഞ്ച്വറികള്‍; റെക്കോര്‍ഡ് പട്ടികയില്‍ കോഹ്ലിയെ പിന്തള്ളി വാര്‍ണര്‍ Shreyas Iyer Added To India T20I Squad For This Big Series Ahead Of T20 World Cup 2026
മുംബൈയില്‍ അഞ്ച് ഏക്കറില്‍ ആഡംബര പ്രോപ്പര്‍ട്ടി സ്വന്തമാക്കി കോഹ്ലിയും അനുഷ്കയും
മുംബൈ: മുംബൈയില്‍ അഞ്ചേക്കറോളം വരുന്ന ഭൂമി വാങ്ങി അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും. മുംബൈയിലെ അലിബാഗില്‍ ഇരുവരും ചേര്‍ന്ന് ആഡംബര പ്രോപ്പര്‍ട്ടി വാങ്ങിയ വാര്‍ത്ത ആരാധകരും ഏറ്റെടുത്തു. 37.86 കോടി രൂപ മുടക്കിയാണ് ഇരുവരും ഭൂമി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026 ജനുവരി 13നായിരുന്നു ഭൂമിയുടെ രജിസ്ട്രേഷന്. അലിബാഗിലെ റായ്ഗഡ് ജില്ലയിലെ മനോഹരമായ ആവാസ് ബീച്ചിന് സമീപമാണ് വിരുഷ്ക ദമ്പതികളുടെ പുതിയ പ്രോപ്പര്‍ട്ടി. നാലുവര്‍ഷത്തിനുള്ളില്‍ അലിബാഗില്‍ കോഹ്ലിയും അനുഷ്കയും നടത്തുന്ന രണ്ടാമത്തെ നിക്ഷേപമാണിത്. ടി20യില്‍ 10 സെഞ്ച്വറികള്‍; റെക്കോര്‍ഡ് പട്ടികയില്‍ കോഹ്ലിയെ പിന്തള്ളി വാര്‍ണര്‍ അലിബാഗില്‍ ഇരുവര്‍ക്കും നേരത്തേ ആഡംബര ഫാംഹൗസും ഉണ്ട്. 34 കോടി രൂപയാണ് അതിന്റെ മൂല്യം. ആ വില്ലയില്‍ പ്രീമിയം ഇന്റീരിയര്‍, ലാന്‍ഡ്സ്കേപ്പ് ചെയ്ത പൂന്തോട്ടങ്ങള്‍, സ്വകാര്യ നീന്തല്‍ക്കുളം എന്നിവയാണുള്ളത്. അലിബാഗിന് പുറമെ, മുംബൈയിലും ഗുരുഗ്രാമിലും ദമ്പതികള്‍ക്ക് ആഡംബര വീടുകളുണ്ട്. മക്കളായ വാമികയുടെയും അകായുടെയും സ്വകാര്യത കണക്കിലെടുത്ത് അനുഷ്കയും കോഹ്ലിയും ലണ്ടനിലേക്ക് താമസം മാറിയിരുന്നു. 'മികവ് കാണിച്ചാലും അര്‍ഷ്ദീപ് പുറത്തു തന്നെ, അതെന്താണ് അങ്ങനെ?' Virat Kohli and Anushka Sharma splurge Rs 37.86 crore on 5.1 acre Alibaug property
ടി20യില്‍ 10 സെഞ്ച്വറികള്‍; റെക്കോര്‍ഡ് പട്ടികയില്‍ കോഹ്ലിയെ പിന്തള്ളി വാര്‍ണര്‍
സിഡ്നി: ഓസ്ട്രേലിയന്‍ ഇതിഹാസ ഓപ്പണിങ് ബാറ്റര്‍ ഡേവിഡ് വാര്‍ണറുടെ ടി20 പ്രണയം അവസാനിക്കുന്നില്ല. ടി20 കരിയറിലെ പത്താം സെഞ്ച്വറിയടിച്ച് റെക്കോര്‍ഡ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി വാര്‍ണര്‍. നേട്ടത്തില്‍ വിരാട് കോഹ്ലിയെ പിന്തള്ളിയാണ് വാര്‍ണര്‍ എലീറ്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തിയത്. ബിഗ് ബാഷ് ലീഗിലെ സിഡ്നി നാട്ടങ്കത്തില്‍ സിഡ്നി തണ്ടറിനായി കളത്തിലെത്തിയ വാര്‍ണര്‍ 65 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്നു. താരം 11 ഫോറും 4 സിക്സും പറത്തി. സിഡ്നി സിക്സേഴ്സിനെതിരായ പോരാട്ടത്തില്‍ വാര്‍ണറുടെ മികവില്‍ ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ടീം ക്യാപ്റ്റന്‍ കൂടിയാണ് വാര്‍ണര്‍. 'മികവ് കാണിച്ചാലും അര്‍ഷ്ദീപ് പുറത്തു തന്നെ, അതെന്താണ് അങ്ങനെ?' ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടകയില്‍ 9 സെഞ്ച്വറികളുമായി കോഹ്ലി, റെയ്ലി റൂസോ എന്നിവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു വാര്‍ണര്‍. ബിഗ് ബാഷിലെ സെഞ്ച്വറിയോടെ താരത്തിന്റെ നേട്ടം പത്തിലെത്തി. ഇതോടെ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. 22 സെഞ്ച്വറികളുമായി വിന്‍ഡീസ് അതികായനും ഇതിഹാസവുമായ ക്രിസ് ഗെയ്ലാണ് പട്ടികയില്‍ ഒന്നാമന്. 11 സെഞ്ച്വറികളുമായി പാക് താരം ബാബര്‍ അസം രണ്ടാമതും നില്ക്കുന്നു. ബംഗ്ലാദേശ് ടി20 ലോകകപ്പ് കളിക്കുമോ? അവസാന ശ്രമത്തിന് ഐസിസി David Warner’s love affair with T20 cricket continues to grow Warner past Virat Kohli on the all-time list of most T20 hundreds
'മികവ് കാണിച്ചാലും അര്‍ഷ്ദീപ് പുറത്തു തന്നെ, അതെന്താണ് അങ്ങനെ?'
ചെന്നൈ: മികച്ച പ്രകടനം നടത്തിയിട്ടും നിരന്തരം പ്ലെയിങ് ഇലവനില്‍ നിന്നു പേസര്‍ അര്‍ഷ്ദീപ് സിങിനെ തഴയുന്നത് വലിയ ചര്‍ച്ചയായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ഷ്ദീപ് കളിച്ചിരുന്നില്ല. പകരം പ്രസിദ്ധ് കൃഷ്ണയാണ് കളിച്ചത്. ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ് എന്നിവരുടെ ടീമിലെ സ്ഥാനം ഉറപ്പാണ്. എന്നാല്‍ മികവ് കാണിക്കാത്ത പ്രസിദ്ധിനെ എന്തിനിങ്ങിനെ കളിപ്പിക്കുന്ന എന്ന ചോദ്യം പല ആരാധകരും ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ഇതേ വിഷയത്തില്‍ അല്‍പ്പം രോഷത്തോടെ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര് അശ്വിന്. ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് മത്സര പരിചയം ആവശ്യമാണെന്നു വ്യക്തമാക്കിയാണ് ഇരുവരേയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ഇക്കാര്യവും പറഞ്ഞ് അര്‍ഷ്ദീപിനെ ദീര്‍ഘനാള്‍ ഇങ്ങനെ ബെഞ്ചിലിരുത്തുന്നതിനെയാണ് അശ്വിന് ചോദ്യം ചെയ്യുന്നത്. 'ബൗളര്‍മാര്‍ തമ്മിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മത്സരം. പ്രസിദ്ധ് കൃഷ്ണയ്ക്കും ഹര്‍ഷിത് റാണയ്ക്കും മത്സര പരിചയം ആവശ്യമാണ്. എനിക്കതു മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ അര്‍ഷ്ദീപിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. അദ്ദേഹത്തിന്റെ സ്ഥാനത്തു നിന്നു ആരാണ് ചിന്തിക്കുക. അദ്ദേഹം എത്ര കളിച്ചു, കളിച്ചില്ല എന്നതല്ല. അദ്ദേഹം എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാകുക എന്നതാണ് ചോദ്യം. മികച്ച പ്രകടനം നടത്തി. എന്നിട്ടും ഇപ്പോഴും ടീമില്‍ സ്ഥാനം കിട്ടാന്‍ വേണ്ടി അദ്ദേഹം പോരാടുകയാണ്.' ബംഗ്ലാദേശ് ടി20 ലോകകപ്പ് കളിക്കുമോ? അവസാന ശ്രമത്തിന് ഐസിസി 'നിങ്ങള്‍ എന്തു തന്നെ പറഞ്ഞാലും ശരി ഇത് ആത്മവിശ്വാസത്തിന്റെ കളിയാണ്. ബൗളര്‍മാര്‍ക്കു മാത്രമാണ് ഈ അവസ്ഥ. ബാറ്റര്‍മാരുടെ കാര്യത്തില്‍ ഇതൊരിക്കലും സംഭവിക്കുന്നില്ല. ഞാന്‍ ഈ സാഹചര്യത്തിലൂടെ കടന്നുപോയ ആളാണ്. അതിനാല്‍ എനിക്കറിയാം കാര്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്ന്. അതുകൊണ്ടാണ് ഞാന്‍ അര്‍ഷ്ദീപിനായി പോരാടുന്നത്. അദ്ദേഹത്തിനു അവസരം നല്കിയപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. തല ഉയര്‍ത്തിപ്പിടിച്ച് പ്ലെയിങ് ഇലവനിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹത്തെ അനുവദിക്കുകയാണ് വേണ്ടത്. അദ്ദേഹം ഈ ബോസിനെ അര്‍ഹിക്കുന്നു.' 'അദ്ദേഹം മൂന്നാം ഏകദിനത്തില്‍ കളിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പക്ഷേ അദ്ദേഹത്തിനു ആദ്യ രണ്ട് ഏകദിനങ്ങളും കളിക്കാന്‍ എന്തുകൊണ്ടു സാധിച്ചില്ല എന്നതാണ്. എന്തായാലും ഇതെല്ലാം അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്ന കാര്യങ്ങളാണ്'- അശ്വിന് വ്യക്തമാക്കി. സ്മൃതി മന്ധാന ദി ഹണ്ട്രഡില്‍ തിരിച്ചെത്തി; ഇത്തവണ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്സില്‍ R Ashwin has strongly questioned the team management after Arshdeep Singh was left out of the playing XI
ബംഗ്ലാദേശ് ടി20 ലോകകപ്പ് കളിക്കുമോ? അവസാന ശ്രമത്തിന് ഐസിസി
ദുബൈ: ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി നേരിട്ടെത്തി ചര്‍ച്ച ചെയ്യാനുള്ള നീക്കവുമായി ഐസിസി. ഐസിസി പ്രതിനിധികള്‍ വരും ദിവസങ്ങളില്‍ ബംഗ്ലാദേശിലെത്തി ബോര്‍ഡ് അധികൃതരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയിലെ തീരുമാനം അനുസരിച്ചായിരിക്കും ബംഗ്ലാദേശ് ടീമിന്റെ ലോകകപ്പിലെ ഭാവി. ഐപിഎല്ലില്‍ നിന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമംഗമായ ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ്, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായത്. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമില്‍ നിന്നു ഒഴിവാക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കടുത്ത നിലപാടിലേക്ക് എത്തിയത്. ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച ബംഗ്ലാദേശ് ഐപിഎല്‍ മത്സരങ്ങള്‍ രാജ്യത്ത് സംപ്രേഷണം ചെയ്യുന്നതിനു വിലക്കുമേര്‍പ്പെടുത്തി. സ്മൃതി മന്ധാന ദി ഹണ്ട്രഡില്‍ തിരിച്ചെത്തി; ഇത്തവണ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്സില്‍ ലോകകപ്പ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഐസിസി- ബിസിബി പ്രതിനിധികള്‍ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ സമവായമായില്ല. ഇന്ത്യയില്‍ ടീം സുരക്ഷിതരായിരിക്കില്ലെന്ന കാര്യം പറഞ്ഞാണ് ബംഗ്ലാദേശ് വേദി മാറ്റം ആവശ്യപ്പെടുന്നത്. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഐസിസി തള്ളിയിരുന്നു. ബംഗ്ലാദേശും തീരുമാനത്തില്‍ ഉറച്ചു നിന്നതോടെയാണ് പങ്കാളിത്തത്തിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നത്. ആദ്യ ഘട്ട ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ തീരുമാനം തള്ളിയതിനു പിന്നാലെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നു മാറ്റണമെന്ന ആവശ്യം ബംഗ്ലാദേശ് ഐസിസിയ്ക്കു മുന്നില്‍ വീണ്ടുമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നേരിട്ട് കണ്ടുള്ള ചര്‍ച്ചയ്ക്കായി ഐസിസി പ്രതിനിധികളെ അയയ്ക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ ഇന്ത്യയിലെ വേദികളില്‍ നിന്നു ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതംഗീകരിക്കാന്‍ ഐസിസി തയ്യാറായില്ല. വേദി മാറ്റം സാധ്യമല്ലെന്നു വിര്‍ച്വലായി ചേര്‍ന്ന യോഗത്തില്‍ ഐസിസി ബംഗ്ലാ ബോര്‍ഡിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് അവര്‍ വീണ്ടും ആവശ്യം ആവര്‍ത്തിച്ചത്. അതിവേഗം 1000 റണ്‍സ്; റെക്കോര്‍ഡില്‍ അമന് മൊഖദെ ദക്ഷിണാഫ്രിക്ക ഇതിഹാസത്തിനൊപ്പം സുരക്ഷാ ആശങ്കകള്‍ കൂടുതലായി വിവരിച്ചുള്ളതാണ് രണ്ടാമത്തെ കത്ത്. ഈ കത്തിലും തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്ന ആവശ്യം ആവര്‍ത്തിച്ചിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കണമെന്നു ഐസിസി ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് രണ്ടാമത്തെ കത്ത് അയച്ചതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. ടി 20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ബംഗ്ലാദേശിന്റെ പുരുഷ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നും അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടുമെന്നും ഐസിസി ബിസിബിയെ നേരത്തെ അറിയിച്ചിരുന്നു. 2026ലെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി ഞായറാഴ്ചയാണ് ഐസിസിക്ക് ആദ്യ കത്തു നല്‍കിയത്. ടി20 ലോകകപ്പില്‍ ഫെബ്രുവരി 7 ന് വെസ്റ്റിന്‍ഡീനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യമത്സരം. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ വെച്ചാണ് കളി. ഫെബ്രുവരി 9 ന് ഇറ്റലിയെയും, തുടര്‍ന്ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നേരിടും. അതിനുശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നേപ്പാളിനെതിരെയും ബംഗ്ലാദേശിന് മത്സരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബി ആവശ്യപ്പെട്ടത്. The ICC will meet the Bangladesh Cricket Board in Bangladesh before deciding on Bangladesh's participation in the 2026 T20 World Cup
സ്മൃതി മന്ധാന ദി ഹണ്ട്രഡില്‍ തിരിച്ചെത്തി; ഇത്തവണ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്സില്‍
ലണ്ടന്‍: ഇന്ത്യന്‍ വനിതാ സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ധാന ദി ഹണ്ട്രഡ് വനിതാ പോരാട്ടത്തിലേക്ക് തിരിച്ചെത്തി. സ്മൃതി ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്സിനായി കളിക്കും. കഴിഞ്ഞ സീസണില്‍ താരത്തിനു കളിക്കാന്‍ സാധിച്ചിരുന്നില്ല. ഓസ്ട്രേലിയന്‍ ഇതിഹാസം മെഗ് ലാന്നിങ്, ഇംഗ്ലീഷ് ഇടം കൈയന്‍ സ്പിന്നര്‍ സോഫി എക്ലസ്റ്റോണ്‍ എന്നിവര്‍ക്കൊപ്പം സ്മൃതി മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്സ് ജേഴ്സിയില്‍ കളിക്കും. നേരത്തെ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് എന്ന പേരിലായിരുന്ന ടീം പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്സ് എന്ന പേരിലാണ് ഇറങ്ങുന്നത്. ഏറെ പരിചയസമ്പത്തുള്ള സ്മൃതിയുടെ വരവ് ടീമിന്റെ ബാറ്റിങിനു കരുത്തു കൂട്ടും. അതിവേഗം 1000 റണ്‍സ്; റെക്കോര്‍ഡില്‍ അമന് മൊഖദെ ദക്ഷിണാഫ്രിക്ക ഇതിഹാസത്തിനൊപ്പം നേരത്തെ 2022ലും 2023ലും സതേണ്‍ ബ്രേവ്സിനായി കളിച്ച താരമാണ് സ്മൃതി. 2023ല്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ ചരിത്രവും ഹണ്ട്രഡില്‍ സ്മൃതിയ്ക്കുണ്ട്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 500 നു മുകളില്‍ റണ്‍സ് ഒറ്റ സീസണില്‍ നേടുന്ന ആദ്യ താരമെന്ന തകര്‍ക്കാനാകാത്ത റെക്കോര്‍ഡും താരം ദി ഹണ്ട്രഡ് വനിതാ പോരാട്ടത്തില്‍ കുറിച്ചിട്ടുണ്ട്. 2022ല്‍ സതേണ്‍ ബ്രേവ്സിന്റെ ടോപ് സ്കോററും സ്മൃതി തന്നെയായിരുന്നു. ഈ സീസണില്‍ 8 കളിയില്‍ നിന്നു 211 റണ്‍സാണ് സ്മൃതി നേടിയത്. നിലവില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റനാണ് സ്മൃതി. താരം ആര്‍സിബിയെ വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂടിയാണ്. ഫെഡറര്‍ @ 44; മെല്‍ബണ്‍ പാര്‍ക്ക് വീണ്ടും കണ്ടു കാവ്യാത്മക ടെന്നീസ് വഴികൾ! (വിഡിയോ) Smriti Mandhana returns to The Hundred with Manchester Super Giants for 2026 after standout WPL form
ഫെഡറര്‍ @ 44; മെല്‍ബണ്‍ പാര്‍ക്ക് വീണ്ടും കണ്ടു കാവ്യാത്മക ടെന്നീസ് വഴികൾ! (വിഡിയോ)
മെല്‍ബണ്‍: ഒരു കാലത്ത് കാവ്യാത്മക ടെന്നീസുമായി കളം വാണ വിഖ്യാത സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വീണ്ടും ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനിറങ്ങി! 2022ല്‍ വിരമിച്ച ശേഷം നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഫെഡറര്‍ റാക്കറ്റുമായി കളത്തിലെത്തിയത്. ലോക 12ാം റാങ്ക് താരം കാസ്പര്‍ റൂഡുമായി സ്വിസ് ഇതിഹാസം പരിശീലന മത്സരം കളിച്ചു. 2026ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പോരാട്ടങ്ങള്‍ 18 മുതല്‍ തുടങ്ങാനിരിക്കെ പ്രദര്‍ശന മത്സരമെന്ന നിലയിലാണ് ഫെഡറര്‍ വിഖ്യാതമായ റോഡ് ലേവര്‍ അരീനയില്‍ വീണ്ടും കളിക്കാനിറങ്ങിയത്. 44ാം വയസിലും അദ്ദേഹത്തിന്റെ ഉള്ളിലെ ടെന്നീസ് പ്രതിഭയുടെ ആഴവും പരപ്പും ആരാധകരെ വീണ്ടും വിസ്മയിപ്പിച്ചു. മത്സരം ടൈ ബ്രേക്കറിലേക്ക് നീണ്ടപ്പോൾ വിജയം ഫെഡറർക്കൊപ്പം നിൽക്കുകയും ചെയ്തു. പഴയ കിടിലന്‍ എയ്സുകളും ബാക്ക് ഹാന്‍ഡ് ഷോട്ടുകളും ഒരിക്കല്‍ കൂടി ആരാധകര്‍ ലൈവായി കണ്ടു. സ്വിസ് മാസ്റ്ററുടെ കളി ലൈവ് കാണാന്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. 44 yo Roger Federer just beat 27 yo Casper Ruud in a tiebreak during their practice Reminder that Federer retired in 2022 and Ruud is currently ranked No. 12 in the world pic.twitter.com/DaiibWaP6K — Barstool Tennis (@StoolTennis) January 16, 2026 'കെകെആറിനെ കോടതി കയറ്റാം, ഒന്നും വേണ്ടെന്ന് മുസ്തഫിസുര്‍ പറഞ്ഞു'; വെളിപ്പെടുത്തല്‍ മെല്‍ബണ്‍ പാര്‍ക്കില്‍ ആറ് തവണ കിരീടം ഉയര്‍ത്തിയ താരമാണ് ഫെഡറര്‍. 2004, 2006, 2007, 2010, 2017, 2018 വര്‍ഷങ്ങളിലാണ് അദ്ദേഹത്തിന്റെ കിരീട നേട്ടം. 2018ലാണ് അവസാന കിരീട നേട്ടം. ഫൈനലില്‍ മരിന് സിലിചിനെ വീഴ്ത്തിയാണ് ഫെഡറര്‍ കിരീടം നേടിയത്. 2017ലെ ഫൈനലായിരുന്നു ഏറ്റവും ശ്രദ്ധേയം. എതിരാളിയായി വന്നത് സാക്ഷാല്‍ റാഫേല്‍ നദാല്‍. ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും ഗംഭീരമായൊരു പോരാട്ടമാണ് അന്ന് അരങ്ങേറിയത്. കൊണ്ടും കൊടുത്തുമായിരുന്നു കളത്തിലെ എക്കാലത്തേയും വലിയ എതിരാളികളും കളത്തിനു പുറത്തെ ആത്മ മിത്രങ്ങളുമായ ഫെഡറര്‍- നദാല്‍ അന്നു പരസ്പരം പോരാടിയത്. മത്സരം 6-4, 3-6, 6-1, 3-6, 6-3 എന്ന നിലയിലാണ് കത്തിക്കയറിയത്. ഐസിസി... അത് തെറ്റാണ്! കോഹ്ലിയുടെ ഒന്നാം റാങ്കിൽ 'വൻ ബ്ലണ്ടർ', ഒടുവിൽ തിരുത്ത് Australian Open Roger Federer made a highly anticipated return to Melbourne Park with a spirited practice session against Casper Ruud
'കെകെആറിനെ കോടതി കയറ്റാം, ഒന്നും വേണ്ടെന്ന് മുസ്തഫിസുര്‍ പറഞ്ഞു'; വെളിപ്പെടുത്തല്‍
ധാക്ക: ഐപിഎല്ലില്‍ നിന്നു ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഐപിഎല്‍ ലേലത്തില്‍ വിറ്റുപോയ ഏക ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനാണ്. താരത്തെ 9.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സാണ് സ്വന്തമാക്കിയത്. എന്നാല്‍ പിന്നീട് കെകെആര്‍ താരത്തെ ഒഴിവാക്കി. തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് മുസ്തഫിസുറിന് കെകെആറിനെതിരെ നിയമപരമായി നടപടികള്‍ സ്വീകരിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ താരം അതു വേണ്ടെന്നു വച്ചു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് മുഹമ്മദ് മിഥുനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'വേള്‍ഡ് ക്രിക്കറ്റേഴ്സ് അസോസിയേഷന് (ഡബ്ല്യുസിഎ) മുസ്തഫിസുറിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. വിഷയത്തില്‍ കെകെആറിനെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കുമായിരുന്നു. കാരണം അദ്ദേഹത്തെ പുറത്താക്കിയത് ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തിലോ പരിക്കിന്റെ അടിസ്ഥാനത്തിലോ ഒന്നുമല്ല. ഇത്തരം സാഹചര്യത്തില്‍ പുറത്താക്കപ്പെടുന്ന താരത്തിന് നഷ്ടപരിഹാരത്തിനും മറ്റും അര്‍ഹതയുണ്ട്. കരാര്‍ റദ്ദാക്കുന്നതിനെതിരെ ഔദ്യോഗികമായി പ്രതിഷേധിക്കാനും നിയമപരമായ അന്വേഷണം നടത്തുന്നതിനും ഡബ്ല്യുസിഎ താരത്തിനു പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.' 'എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മറ്റു നടപടികളിലേക്കോ നിയമപരമായ കാര്യങ്ങളിലേക്കോ പോകാന്‍ ബംഗ്ലാ പേസര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നിലപാടിനെ മാനിച്ചാണ് നിയമപരമായ കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നു തീരുമാനിച്ചത്'- മുഹമ്മദ് മിഥുന് വ്യക്തമാക്കി. ഐസിസി... അത് തെറ്റാണ്! കോഹ്ലിയുടെ ഒന്നാം റാങ്കിൽ 'വൻ ബ്ലണ്ടർ', ഒടുവിൽ തിരുത്ത് ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ അവിടെയുള്ള ന്യൂനപക്ഷമായ ഹിന്ദു വിഭാഗം ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ താരത്തെ കളിപ്പിക്കരുതെന്നു ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. മുസ്തഫിസുര്‍ ഐപിഎല്‍ കളിക്കുന്നതിനെതിരെ ഭീഷണിയും വിമര്‍ശനവും ഉയര്‍ന്നു. പിന്നാലെ മുസ്തഫിസുറിനെ ടീമില്‍ നിന്നു ഒഴിവാക്കണമെന്നു ബിസിസിഐ കെകെആറിനു നിര്‍ദ്ദേശം നല്കി. താരത്തെ ഇതോടെ പുറത്താക്കുകയും ചെയ്തു. അതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും കടുത്ത നിലപാടുമായി രംഗത്തെത്തി. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കി. ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്നും തങ്ങളുടെ മത്സരങ്ങളും ശ്രീലങ്കയില്‍ നടത്തണമെന്ന ആവശ്യവും ബംഗ്ലാദേശ് മുന്നോട്ടു വച്ചു. എന്നാല്‍ ഈ ആവശ്യം ഐസിസി തള്ളിയെങ്കിലും ബംഗ്ലാദേശ് നിലപാട് മാറ്റാതെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. അതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. ഐപില്ലില് നിന്നു ഒഴിവാക്കപ്പെട്ട മുസ്തഫിസുര്‍ പാകിസ്ഥാന് സൂപ്പര്‍ ലീഗ് കളിക്കും. അടുത്ത സീസണില്‍ താരം കളിക്കുമെന്നു പിഎസ്എല്‍ ഔദ്യോഗികമായി തന്നെ വ്യക്തമാക്കി. ഇത്തവണ ഐപിഎല്ലില്‍ ലേലത്തില്‍ ടീമിലെത്തിയ ഏക ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനാണ്. നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന് റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകള്‍ക്കായി താരം ഐപിഎല്‍ കളിച്ചിട്ടുണ്ട്. 60 മത്സരങ്ങളില്‍ നിന്നു 65 വിക്കറ്റുകളും നേടിയിട്ടുണ്ട്. റയലിന്റെ വഴി ബാഴ്സ പോയില്ല! 2 ഗോളിന് റെയ്സിങിനെ വീഴ്ത്തി ക്വാര്‍ട്ടറില്‍ Mustafizur Rahman was given the offer of taking legal action against KKR over his 'non-sporting' release from IPL 2026
ഐസിസി... അത് തെറ്റാണ്! കോഹ്ലിയുടെ ഒന്നാം റാങ്കിൽ 'വൻ ബ്ലണ്ടർ', ഒടുവിൽ തിരുത്ത്
ദുബൈ: ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ് പട്ടിക പുറത്തു വന്നപ്പോൾ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി അഞ്ച് വർഷങ്ങൾക്കു ശേഷം ഒന്നാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമായിരുന്നു. എന്നാൽ ഈ പട്ടിക പുറത്തിറക്കിയപ്പോൾ ഐസിസിക്ക് ഗുരുതര പിഴവ് സംഭവിച്ചതായി ആരാധകർ ചൂണ്ടിക്കാട്ടി. ആരാധകർ തെറ്റ് ചൂണ്ടിക്കാട്ടിയതോടെ ഐസിസി തിരുത്തുകയും ചെയ്തു. ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്നു വിരമിച്ച കോഹ്ലി ആഭ്യന്തര, അന്താരാഷ്ട്ര പോരാട്ടങ്ങളിൽ മിന്നും ഫോമിലാണ്. ഇതോടെയാണ് 37കാരനായ താരം വീണ്ടും ഒന്നാം സ്ഥാനത്തേക്കെത്തിയത്. കോഹ്ലി ഒന്നാം റാങ്കിൽ 825 ദിവസം തുടർന്നു എന്നായിരുന്നു ഐസിസിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ഏറ്റവും അധികം ദിവസം ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് കോഹ്ലിക്കാണ്. എന്നാൽ സൂപ്പർ താരം 825 ദിവസമല്ല 1547 ദിവസം ഒന്നാം സ്ഥാനത്തു തുടർന്ന താരമാണെന്നു ആരാധകർ ചൂണ്ടിക്കാട്ടി. ഇതോടെയാണ് അമളി പറ്റിയത് ഐസിസി തിരിച്ചറിഞ്ഞത്. പിന്നീട് പട്ടിക പുതുക്കി വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. റയലിന്റെ വഴി ബാഴ്സ പോയില്ല! 2 ഗോളിന് റെയ്സിങിനെ വീഴ്ത്തി ക്വാര്‍ട്ടറില്‍ വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഏകദിന ബാറ്റർമാരിൽ ഒന്നാം റാങ്കിൽ തുടർന്ന താരം. അദ്ദേഹം 2306 ദിവസം ഒന്നാം സ്ഥാനത്ത് തുടർന്നു. രണ്ടാം സ്ഥാനത്തും മറ്റൊരു വിൻഡീസ് ഇതിഹാസം തന്നെ. 2079 ദിവസം ഒന്നാം റാങ്ക് നിലനിർത്തിയ ബ്രയാൻ ലാറ. ഈ പട്ടികയിൽ കോഹ്ലി 1547 ദിവസവുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. 24ാം വയസിലാണ് കരിയറിൽ ആദ്യമായി കോഹ്ലി ഒന്നാം റാങ്കിലെത്തിയത്. ഇത്തവണ ഒന്നാം റാങ്കിലെത്തിയതടക്കം കരിയറിൽ 11ാം തവണയാണ് താരം നേട്ടത്തിലെത്തുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ പിന്തള്ളിയാണ് കോഹ്ലി അഞ്ച് വർഷങ്ങൾക്കു ശേഷം റാങ്കിങിൽ തലപ്പത്തെത്തിയത്. രോഹിത് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലാണ് രണ്ടാം റാങ്കിലേക്ക് കയറിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനത്തും ശ്രേയസ് അയ്യർ പത്താം സ്ഥാനത്തും ഉണ്ട്. ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടം പിടിച്ചു എന്നതും ഇത്തവണത്തെ ഏകദിന ബാറ്റർമാരുടെ റാങ്കിങ് സവിശേഷതയാണ്. തുടരെ 3 തോല്‍വികള്‍; ഒടുവില്‍ യുപി വാരിയേഴ്സ് വിജയം തൊട്ടു The ICC has updated the number of days Virat Kohli has held the No.1 spot in the ODI rankings
റയലിന്റെ വഴി ബാഴ്സ പോയില്ല! 2 ഗോളിന് റെയ്സിങിനെ വീഴ്ത്തി ക്വാര്‍ട്ടറില്‍
മാഡ്രിഡ്: നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണ സ്പാനിഷ് കപ്പിന്റെ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ റെയ്സിങ് സന്റാന്ററിനെ വീഴ്ത്തിയാണ് ബാഴ്സയുടെ മുന്നേറ്റം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. കളിയുടെ ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതി 65 മിനിറ്റുകള്‍ പിന്നിട്ട ശേഷമാണ് ബാഴ്സ രണ്ട് ഗോളുകളും വലയിലാക്കിയത്. ഫെറാന്‍ ടോറസ്, ലമീന്‍ യമാല്‍ എന്നിവരാണ് ബാഴ്സയ്ക്കായി വല ചലിപ്പിച്ചത്. കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് രണ്ടാം ഡിവിഷന് ടീമായ ആല്ബസെറ്റയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി പുറത്തായിരുന്നു. ആദ്യ 65 മിനിറ്റുകളിലും ബാഴ്സയെ ഗോളടിക്കാന്‍ സമ്മതിക്കാതെ റെയ്സിങ് പൂട്ടിയതോടെ അവരും അതേ വഴിയാണെന്നു തോന്നിപ്പിച്ചു. തുടരെ 3 തോല്‍വികള്‍; ഒടുവില്‍ യുപി വാരിയേഴ്സ് വിജയം തൊട്ടു എന്നാല്‍ 66ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് പ്രതിരോധം പൊളിച്ച് ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചു. കളി 90 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി സമയത്തെത്തിയപ്പോള്‍ ലമീന്‍ യമാല്‍ രണ്ടാം ഗോളും നേടി. മറ്റൊരു മത്സരത്തില്‍ വലന്‍സിയയും പ്രീ ക്വാര്‍ട്ടര്‍ ജയിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി. അലവര്‍ ബര്‍ഗോസിനെ 2-0ത്തിനു വീഴ്ത്തി. കിടിലൻ സെഞ്ച്വറിയടിച്ച് അമൻ; കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ racing vs barcelona Barcelona to a 2-0 win against Racing Santander bagging a Copa del Rey quarter-final spot
തുടരെ 3 തോല്‍വികള്‍; ഒടുവില്‍ യുപി വാരിയേഴ്സ് വിജയം തൊട്ടു
മുംബൈ: വനിതാ പ്രീമിയര്‍ ലീഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി യുപി വാരിയേഴ്സ്. തുടരെ മൂന്ന് തോല്‍വികള്‍ക്കു പിന്നാലെയാണ് യുപി വിജയം പിടിച്ചത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് യുപി വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. യുപി 18.1 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 162 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്. ഹര്‍ലീന്‍ ഡിയോളിന്റെ കിടിലന്‍ ഇന്നിങ്സാണ് യുപിക്കു ജയമൊരുക്കിയത്. താരം 39 പന്തില്‍ 12 ഫോറുകള്‍ സഹിതം 64 റണ്‍സെടുത്തു. 11 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 27 റണ്‍സുമായി ക്ലോ ട്രിയോണും തിളങ്ങി. ജയം സ്വന്തമാക്കുമ്പോള്‍ ഹര്‍ലീനും ക്ലോ ട്രിയോണും ക്രീസില്‍ നിന്നു. കിടിലൻ സെഞ്ച്വറിയടിച്ച് അമൻ; കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ ക്യാപ്റ്റൻ മെഗ് ലാന്നിങ്, ഫോബ് ലിച്ഫീല്‍ഡ് എന്നിവര്‍ 25 വീതം റണ്‍സെടുത്തു. കിരണ്‍ നവ്ഗിരെ 10 റണ്‍സുമായി പുറത്തായി. നേരത്തെ നാറ്റ് സീവര്‍ ബ്രാന്‍ഡിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് മുംബൈ പൊരുതാവുന്ന സ്കോറിലെത്തിയത്. താരം 43 പന്തില്‍ 9 ഫോറും ഒരു സിക്സും സഹിതം 65 റണ്‍സെടുത്തു. നിക്കോള കാരി 20 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ അമന്‍ജോത് കൗറാണ് തിളങ്ങിയ മറ്റൊരാള്‍. താരം 38 റണ്‍സ് കണ്ടെത്തി. മഴ യുഎസിനെ രക്ഷിച്ചില്ല! അനായാസം വീഴ്ത്തി ഇന്ത്യന്‍ കൗമാരപ്പട indians vs warriorz Harleen Deol scored an unbeaten 64 as the UP Warriroz registered their maden win of the competition
കിടിലൻ സെഞ്ച്വറിയടിച്ച് അമൻ; കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍
ബംഗളൂരു: കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. 6 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് വിദര്‍ഭയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകയെ 49.4 ഓവറില്‍ 280 റണ്‍സില്‍ പുറത്താക്കിയ വിദര്‍ഭ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 46.2 ഓവറില്‍ 284 റണ്‍സെടുത്താണ് വിജയിച്ചത്. അമന് മൊഖദെ നേടിയ ഉജ്വല സെഞ്ച്വറിയാണ് വിദര്‍ഭയെ ജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായത്. ഒപ്പം അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന് രവികുമാര്‍ സമര്‍ഥും പൊരുതിയതോടെ അവര്‍ വലിയ സമ്മര്‍ദ്ദമില്ലാതെ സ്കോര്‍ പിന്തുടര്ന്നു പിടിക്കുകയായിരുന്നു. അമന് 122 പന്തില്‍ 12 ഫോറും 2 സിക്സും സഹിതം 138 റണ്‍സെടുത്തു. രവികുമാര്‍ 69 പന്തില്‍ 7 ഫോറുകള്‍ സഹിതം 76 റണ്‍സുമായി പുറത്താകാതെ നിന്നു. ധ്രുവ് ഷോരി 47 റണ്‍സെടുത്തു നിര്‍ണായക സംഭാവന നല്കി. മഴ യുഎസിനെ രക്ഷിച്ചില്ല! അനായാസം വീഴ്ത്തി ഇന്ത്യന്‍ കൗമാരപ്പട നേരത്തെ മിന്നും ഫോം തുടര്‍ന്ന മലയാളി താരം കരുണ്‍ നായരുടെ കരുത്തിലാണ് കര്‍ണാടക മുന്നോട്ടു പോയത്. താരം 76 റണ്‍സെടുത്തു. സീസണില്‍ കത്തുന്ന ഫോമിലുള്ള മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിനു സെമിയില്‍ അധിക നേരം ക്രീാസില്‍ നില്ക്കാന് സാധിച്ചില്ല. താരം 4 റണ്‍സുമായി മടങ്ങി. കൃഷ്ണന് ശ്രീജിത്താണ് അര്‍ധ സെഞ്ച്വറിയടിച്ച് തിളങ്ങി മറ്റൊരു താരം. 54 റണ്‍സുമായി കൃഷ്ണനും പൊരുതി. ധ്രുവ് പ്രഭാകര്‍ (28), ശ്രേയസ് ഗോപാല്‍ (36), അഭിനവ് മനോഹര്‍ (26) എന്നിവര്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകവെ പുറത്തായി. ദര്ശന് നാല്‍കണ്ഡെയുടെ കിടിലന്‍ ബൗളിങാണ് കര്‍ണാടകയെ കുഴക്കിയത്. താരം 10 ഓവറില്‍ 48 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. യഷ് ഠാക്കൂര്‍ രണ്ട് വിക്കറ്റെടുത്തു. നചികേത് ഭൂട്ടെ, യഷ് കദം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ബംഗ്ലാദേശ് ക്രിക്കറ്റിലെ പൊരിഞ്ഞ അടി, താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം; നജ്മുല്‍ ഹുസൈനെ പുറത്താക്കി karnataka vs vidarbha vidarbha defeat karnataka in Vijay Hazare Trophy semi final.
മഴ യുഎസിനെ രക്ഷിച്ചില്ല! അനായാസം വീഴ്ത്തി ഇന്ത്യന്‍ കൗമാരപ്പട
ബുലവായോ: ആദ്യ പോരാട്ടത്തില്‍ അനായാസ വിജയം സ്വന്തമാക്കി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് മിന്നും തുടക്കമിട്ടു. ആദ്യ പോരില്‍ യുഎസ്എയെ ഇന്ത്യ 6 വിക്കറ്റുകള്‍ക്ക് വീഴ്ത്തി. മഴ ഏറെ നേരം തടസപ്പെടുത്തിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ ഇന്ത്യന്‍ കൗമാരപ്പട 35.2 ഓവറില്‍ 107 റണ്‍സില്‍ ഓള് ഔട്ടാക്കി. മഴ ഏറെ നേരം കളി തടസപ്പെടുത്തിയതോടെ ഇന്ത്യയുടെ വിജയ ലക്ഷ്യം ഡെക്ക്വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ച് 37 ഓവറില്‍ 96 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഇന്ത്യ വെറും 17.2 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 99 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്. സമീപ കാലത്ത് ഇന്ത്യന്‍ കൗമാര സംഘത്തിനു വെടിക്കെട്ട് തുടക്കം നല്കുന്ന 14കാരന് വൈഭവ് സൂര്യവംശിയെ തുടക്കത്തില്‍ തന്നെ മടക്കി അമേരിക്ക ഇന്ത്യയെ ഞെട്ടിച്ചെങ്കിലും അഭിഗ്യാന്‍ കുണ്ടുവിന്റെ മിന്നും ബാറ്റിങ് ഇന്ത്യക്ക് അനായാസം വിജയം സമ്മാനിച്ചു. താരം 41 പന്തില്‍ 5 ഫോറും ഒരു സിക്സും സഹിതം 42 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഒപ്പം 10 റണ്‍സുമായി കനിഷ്ക് ചൗഹാനും ജയം തൊടുമ്പോള്‍ പുറത്താകാതെ ക്രീസില്‍ നിന്നു. വൈഭവ് 2 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ (19), വിഹാന് മല്‍ഹോത്ര (18) എന്നിവരും രണ്ടക്കം കടന്നു. വേദാന്ത് ത്രിവേദി 2 റണ്‍സില്‍ പുറത്തായി. ബംഗ്ലാദേശ് ക്രിക്കറ്റിലെ പൊരിഞ്ഞ അടി, താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം; നജ്മുല്‍ ഹുസൈനെ പുറത്താക്കി നേരത്തെ 7 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ഹെനില്‍ പട്ടേലിന്റെ മാരക ബൗളിങാണ് യുഎസ്എയുടെ നടുവൊടിച്ചത്. ദീപേഷ് ദേവേന്ദ്രന്, ആര്‍എസ് അംബരീഷ്, ഖിലന്‍ പട്ടേല്‍, വൈഭവ് സൂര്യവംശി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. യുഎസ് നിരയില്‍ 36 റണ്‍സെടുത്ത നിതീഷ് സുദിനി മാത്രമാണ് കുറച്ചു നേരും ക്രീസില്‍ നിന്നത്. 18 റണ്‍സെടുത്ത അദ്നിത് ജംബ്, 16 വീതം റണ്‍സെടുത്ത സഹില്‍ ഗാര്‍ഗ്, അര്ജുന് മഹേഷ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു? ഹോം ഗ്രൗണ്ട്, പരിഗണനയിൽ കോഴിക്കോടും പയ്യനാടും usa u-19 vs india u-19 U19 World Cup Abhigyan Kundu has got India over the line with a sensational knock as India start their campaign with a win
ബംഗ്ലാദേശ് ക്രിക്കറ്റിലെ പൊരിഞ്ഞ അടി, താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം; നജ്മുല്‍ ഹുസൈനെ പുറത്താക്കി
ധാക്ക: വിവാദങ്ങള്‍ക്കും താരങ്ങളുടെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (ബിപിഎല്‍) ബഹിഷ്കരണ ഭീഷണികള്‍ക്കുമൊടുവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു എം നജ്മുൽ ഹുസൈനെ പുറത്താക്കി. ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തു നിന്നു അദ്ദേഹത്തെ നീക്കിയിട്ടുണ്ട്. ബംഗ്ലാദേശ് താരങ്ങള്‍ക്കെതിരെ നജ്മുൽ നടത്തിയ പ്രസ്താവനകളാണ് വിവാദത്തിലേക്ക് ബഹിഷ്കരണത്തിലേക്കും നയിച്ചത്. പിന്നാലെയാണ് നടപടി. അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി അരങ്ങേറുന്ന ടി20 ലോകകപ്പിനായി ബംഗ്ലദേശ് ടീം ഇന്ത്യയിലേക്കു പോകില്ലെന്ന് നജ്മുൽ ഇസ്ലാം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പറയുന്നതിനിടെ ബംഗ്ലദേശ് താരങ്ങള്‍ക്ക് മാച്ച് ഫീ ഇനത്തില്‍ വരുന്ന നഷ്ടത്തിനു നഷ്ടപരിഹാരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് വലിയ കോലാഹലങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ബിസിബിയെ താരങ്ങള്‍ പിന്തുണച്ചില്ലെന്നും അതുകൊണ്ട് നഷ്ടപരിഹാരം നല്‍കില്ലെന്നുമാണ് നജ്മുൽ ഇസ്ലാം പറഞ്ഞത്. ഇതോടെ താരങ്ങള്‍ ബിപിഎല്‍ ബഹിഷ്കരണ ഭീഷണി മുഴക്കുകയായിരുന്നു. ലോകകപ്പ് വിവാദം കത്തി നില്‍ക്കുന്നതിനിടെ ഇന്ത്യയുമായുള്ള സംഘര്‍ഷം സംയമനത്തോടെ കൈകാര്യം ചെയ്യണമെന്ന് മുന്‍ ബംഗ്ലദേശ് ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ ഇന്ത്യന്‍ ഏജന്റ് എന്ന് നജ്മുൽ ആക്ഷേപിച്ചതും വിവാദമായി. ഇതിനെതിരെയും താരങ്ങളടക്കം രംഗത്തെത്തി. പിന്നാലെയാണ് നഷ്ടപരിഹാര പ്രശ്നവും പൊന്തി വന്നത്. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു? ഹോം ഗ്രൗണ്ട്, പരിഗണനയിൽ കോഴിക്കോടും പയ്യനാടും താരങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നജ്മുൽ ഇസ്ലാമിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. താരങ്ങള്‍ക്കെതിരെ ഡയറക്ടര്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ താരങ്ങള്‍ ബിപിഎല്‍ ബഹിഷ്കരിക്കുമെന്നു ഭീഷണി മുഴക്കി. ഇതോടെയാണ് നോട്ടീസ് നല്‍കിയത്. പിന്നാലെയാണ് നടപടി. നജ്മുൽ നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങളില്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ഖേദം പ്രകടിപ്പിക്കുന്നതായി ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശങ്ങള്‍ മൂലമുണ്ടായ ആശങ്ക ബിസിബി അംഗീകരിക്കുകയും പ്രൊഫഷനലിസം, ക്രിക്കറ്റ് താരങ്ങളോടുള്ള ബഹുമാനം, ക്രിക്കറ്റ് കളിയെ പരിപോഷിപ്പിക്കുന്ന മൂല്യങ്ങള്‍ എന്നിവയോടുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. വിഷയത്തില്‍, ബന്ധപ്പെട്ട അംഗത്തിനെതിരെ ബോര്‍ഡ് ഇതിനകം തന്നെ ഔദ്യോഗിക അച്ചടക്ക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കാരണം കാണിക്കല്‍ കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ 48 മണിക്കൂറിനുള്ളില്‍ രേഖാമൂലമുള്ള മറുപടി സമര്‍പ്പിക്കാന്‍ ആ വ്യക്തിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ബിസിബി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഐപിഎല്‍, ടി20 ലോകകപ്പ് വിഷയങ്ങളില്‍ ഇന്ത്യക്കെതിരെ നിലപാടെടുത്ത് നില്‍ക്കുന്നതിനിടെയാണ് അവരുടെ ബോര്‍ഡില്‍ തന്നെ വന്‍ പ്രതിസന്ധി രൂപപ്പെട്ടത്. ഇത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരങ്ങളെ വരെ ബാധിച്ചിരിന്നു. താരങ്ങള്‍ ബഹിഷ്കരണ ഭീഷണി മുഴക്കിയതോടെ വ്യാഴാഴ്ച നടക്കേണ്ട നവോഖാലി എക്സ്പ്രസ്- ചാറ്റോഗ്രാം റോയല്‍സ് പോരാട്ടം തുടങ്ങാനായില്ല. പ്രാദേശിക സമയം ഒരു മണിക്കു തുടങ്ങേണ്ടി പോരാട്ടത്തിനായി ടോസ് ചെയ്യാന്‍ മാച്ച് റഫറി ഷിപാര്‍ അഹമദ് 12.30 ഓടെ ഗ്രൗണ്ടിലെത്തിയിരുന്നു. എന്നാല്‍ മറ്റൊരാളും അവിടേയ്ക്കെത്തിയില്ല. അദ്ദേഹം താരങ്ങളെ കാത്ത് ഏറെ നേരം ഒറ്റയ്ക്ക് മൈതാനത്തു നിന്നു. എന്താണ് സംഭവിക്കുന്നതെന്നു തനിക്കറിയില്ല എന്നായിരുന്നു മാച്ച് റഫറിയുടെ പ്രതികരണം. ഹെനില്‍ പട്ടേലിന് 5 വിക്കറ്റ്; യുഎസ്എയെ എറിഞ്ഞിട്ട് ഇന്ത്യ; ലോകകപ്പിലെ ആദ്യ പോര് ജയിക്കാന്‍ 108 റണ്‍സ് ബുധനാഴ്ച ധാക്ക ക്രിക്കറ്റ് ലീഗിലും കളിക്കാര്‍ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് മത്സരം മുടങ്ങിയിരുന്നു. നജ്മുൽ ഇസ്ലാം രാജിവച്ചില്ലെങ്കില്‍ ബിപിഎല്‍ പൂര്‍ണമായും ബഹിഷ്കരിക്കുമെന്നായിരുന്നു ബംഗ്ലാദേശ് താരങ്ങള്‍ ഭീഷണി മുഴക്കിയത്. ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ ടീം വിളിച്ചെടുത്ത ഏക ബംഗ്ലാ താരം മുസ്തഫിസുര്‍ റഹ്മാനായിരുന്നു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയെങ്കിലും പിന്നീട് ഒഴിവാക്കി. മുസ്തഫിസുര്‍ റഹ്മാനെ ഐപിഎലില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാട് ബിസിബി സ്വീകരിച്ചത്. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യം ഐസിസി നിരസിച്ചെങ്കിലും ബിസിബി ഇതുവരെ വഴങ്ങിയിട്ടില്ല. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സാണ് മുസ്തഫിസുറിനെ ഇത്തവണ ലേലത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ നേരിടുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മുസ്തഫിസുറിനെ ടീമില്‍ കളിപ്പിക്കരുതെന്നു ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബിസിസിഐ കെകെആറിനോട് മുസ്തഫിസുറിനെ ടീമില്‍ നിന്നു ഒഴിവാക്കണണെന്നു ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് താരത്തെ ഒഴിവാക്കിയത്. പിന്നാലെയാണ് ബംഗ്ലാദേശ് ബോര്‍ഡ് കടുത്ത നിലപാടുമായി രംഗത്തെത്തിയത്. The Bangladesh Cricket Board (BCB) on Thursday sacked director M Najmul Islam
ബുലവായോ: അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 108 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ ഇന്ത്യന്‍ കൗമാരപ്പട 35.2 ഓവറില്‍ 107 റണ്‍സില്‍ ഓള് ഔട്ടാക്കി. 7 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ഹെനില്‍ പട്ടേലിന്റെ മാരക ബൗളിങാണ് യുഎസ്എയുടെ നടുവൊടിച്ചത്. ദീപേഷ് ദേവേന്ദ്രന്, ആര്‍എസ് അംബരീഷ്, ഖിലന്‍ പട്ടേല്‍, വൈഭവ് സൂര്യവംശി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ബംഗ്ലാദേശ് ക്രിക്കറ്റിൽ തമ്മിലടി; ബിപിഎൽ കളിക്കില്ലെന്ന് താരങ്ങൾ; ടോസ് ചെയ്യാൻ ആരും ഇല്ല; മാച്ച് റഫറി ഏകനായി ഗ്രൗണ്ടിൽ! യുഎസ് നിരയില്‍ 36 റണ്‍സെടുത്ത നിതീഷ് സുദിനി മാത്രമാണ് കുറച്ചു നേരും ക്രീസില്‍ നിന്നത്. 18 റണ്‍സെടുത്ത അദ്നിത് ജംബ്, 16 വീതം റണ്‍സെടുത്ത സഹില്‍ ഗാര്‍ഗ്, അര്ജുന് മഹേഷ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ജി സഞ്ജു നയിക്കും; സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു henil patel took five wickets as India U19 bundled USA out for 107 in the ICC U19 World Cup.
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ തമ്മിലടി. ഐപിഎൽ, ടി20 ലോകകപ്പ് വിഷയങ്ങളിൽ ഇന്ത്യക്കെതിരെ നിലപാടെടുത്ത് നിൽക്കുന്നതിനിടെയാണ് അവരുടെ ബോർഡിൽ തന്നെ വൻ പ്രതിസന്ധി രൂപപ്പെട്ടത്. ഇത് ബംഗ്ലാദേശ് പ്രീമിയർ ലീഗ് മത്സരങ്ങളെ വരെ ബാധിച്ചിരിക്കുകയാണിപ്പോൾ. രാജ്യത്തെ താരങ്ങൾക്കെതിരെ പരാമർശം നടത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ എം നജ്മുൽ ഇസ്ലാമിനു കാരണം കാണിക്കൽ നോട്ടീസ് നൽകി. താരങ്ങൾക്കെതിരെ ഡയറക്ടർ നടത്തിയ പരാമർശം വിവാദമായതോടെ താരങ്ങൾ ബിപിഎൽ ബഹിഷ്കരിക്കുമെന്നു ഭീഷണി മുഴക്കിയിരുന്നു. ഇതോടെയാണ് നോട്ടീസ് നൽകിയത്. താരങ്ങൾ ബഹിഷ്കരണ ഭീഷണി മുഴക്കിയതോടെ വ്യാഴാഴ്ച നടക്കേണ്ട നവോഖാലി എക്സ്പ്രസ്- ചാറ്റോഗ്രാം റോയൽസ് പോരാട്ടം തുടങ്ങാനായില്ല. പ്രാദേശിക സമയം ഒരു മണിക്കു തുടങ്ങേണ്ടി പോരാട്ടത്തിനായി ടോസ് ചെയ്യാൻ മാച്ച് റഫറി ഷിപാർ അഹമദ് 12.30 ഓടെ ഗ്രൗണ്ടിലെത്തിയിരുന്നു. എന്നാൽ മറ്റൊരാളും അവേടേയ്ക്കെത്തിയില്ല. അദ്ദേഹം താരങ്ങളെ കാത്ത് ഏറെ നേരം ഒറ്റയ്ക്ക് മൈതാനത്തു നിന്നു. എന്താണ് സംഭവിക്കുന്നതെന്നു തനിക്കറിയില്ല എന്നായിരുന്നു മാച്ച് റഫറിയുടെ പ്രതികരണം. ബുധനാഴ്ച ധാക്ക ക്രിക്കറ്റ് ലീഗിലും കളിക്കാര്‍ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് മത്സരം മുടങ്ങിയിരുന്നു. നജ്മുൽ ഇസ്ലാം രാജിവച്ചില്ലെങ്കിൽ ബിപിഎൽ പൂർണമായും ബഹിഷ്കരിക്കുമെന്നാണ് ബംഗ്ലദേശ് താരങ്ങളുടെ ഭീഷണി. ജി സഞ്ജു നയിക്കും; സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു ബോർഡിലെ ഒരു അംഗം അടുത്തിടെ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഖേദം പ്രകടിപ്പിക്കുന്നു. ഈ പരാമർശങ്ങൾ മൂലമുണ്ടായ ആശങ്ക ബിസിബി അംഗീകരിക്കുകയും പ്രൊഫഷനലിസം, ക്രിക്കറ്റ് താരങ്ങളോടുള്ള ബഹുമാനം, ക്രിക്കറ്റ് കളിയെ പരിപോഷിപ്പിക്കുന്ന മൂല്യങ്ങൾ എന്നിവയോടുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. വിഷയത്തിൽ, ബന്ധപ്പെട്ട അംഗത്തിനെതിരെ ബോർഡ് ഇതിനകം തന്നെ ഔദ്യോഗിക അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാരണം കാണിക്കൽ കത്ത് നൽകിയിട്ടുണ്ട്. കൂടാതെ 48 മണിക്കൂറിനുള്ളിൽ രേഖാമൂലമുള്ള മറുപടി സമർപ്പിക്കാൻ ആ വ്യക്തിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ബിസിബി ഇറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി അരങ്ങേറുന്ന ടി20 ലോകകപ്പിനായി ബംഗ്ലദേശ് ടീം ഇന്ത്യയിലേക്കു പോകില്ലെന്ന് നജ്മുൽ ഇസ്ലാം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പറയുന്നതിനിടെ ബംഗ്ലദേശ് താരങ്ങൾക്ക് മാച്ച് ഫീ ഇനത്തിൽ വരുന്ന നഷ്ടത്തിനു നഷ്ടപരിഹാരം നൽകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് വലിയ കോലാഹലങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് വിഷയത്തിൽ ബിസിബിയെ താരങ്ങൾ പിന്തുണച്ചില്ലെന്നും അതുകൊണ്ട് നഷ്ടപരിഹാരം നൽകില്ലെന്നുമാണ് നജ്മുൽ ഇസ്ലാം പറഞ്ഞത്. ഇതോടെ താരങ്ങൾ ബിപിഎൽ ബഹിഷ്കരണ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെയാണ് നജ്മുലിന് ബിസിബി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ബഹിഷ്കരണ തീരുമാനത്തിൽ നിന്നു പിന്മാറണമെന്ന് താരങ്ങളോട് ബോർഡ് അഭ്യർഥിക്കുകയും ചെയ്തു. സെഞ്ച്വറി നേടി ഡാരില്‍ മിച്ചല്‍; രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ് ലോകകപ്പ് വിവാദം കത്തി നിൽക്കുന്നതിനിടെ ഇന്ത്യയുമായുള്ള സംഘർഷം സംയമനത്തോടെ കൈകാര്യം ചെയ്യണമെന്ന് മുൻ ബംഗ്ലദേശ് ക്യാപ്റ്റൻ തമീം ഇക്ബാൽ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ ഇന്ത്യൻ ഏജന്റ് എന്ന് നജ്മുൽ ആക്ഷേപിച്ചതും വിവാദമായി. ഇതിനെതിരെയും താരങ്ങളടക്കം രംഗത്തെത്തി. പിന്നാലെയാണ് നഷ്ടപരിഹാര പ്രശ്നവും പൊന്തി വന്നത്. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ടീം വിളിച്ചെടുത്ത ഏക ബംഗ്ലാ താരം മുസ്തഫിസുർ റഹ്മാനായിരുന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയെങ്കിലും പിന്നീട് ഒഴിവാക്കി. മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാട് ബിസിബി സ്വീകരിച്ചത്. തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യം ഐസിസി നിരസിച്ചെങ്കിലും ബിസിബി ഇതുവരെ വഴങ്ങിയിട്ടില്ല. കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് മുസ്തഫിസുറിനെ ഇത്തവണ ലേലത്തിൽ സ്വന്തമാക്കിയത്. എന്നാൽ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മുസ്തഫിസുറിനെ ടീമിൽ കളിപ്പിക്കരുതെന്നു ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബിസിസിഐ കെകെആറിനോട് മുസ്തഫിസുറിനെ ടീമിൽ നിന്നു ഒഴിവാക്കണണെന്നു ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് താരത്തെ ഒഴിവാക്കിയത്. പിന്നാലെയാണ് ബംഗ്ലാദേശ് ബോർഡ് കടുത്ത നിലപാടുമായി രംഗത്തെത്തിയത്. Bangladesh Cricket: The Bangladesh Premier League (BPL) was hit by a massive controversy on Thursday ahead of the match between the Chattogram Royals and Noakhali Express in Mirpur.
ജി സഞ്ജു നയിക്കും; സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പ്രതിരോധനിര താരം ജി സഞ്ജുവാണ് നായകന്. 22 അംഗ ടീമിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ തവണയും സഞ്ജു തന്നെയായിരുന്നു ക്യാപ്റ്റന്‍. എറണാകുളം സ്വദേശിയായ സഞ്ജു കേരള പൊലീസ് താരമാണ്. അസമിലാണ് ഇത്തവണ സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. സെഞ്ച്വറി നേടി ഡാരില്‍ മിച്ചല്‍; രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ് കേരള ടീമില്‍ 9 പുതുമുഖങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. സൂപ്പര്‍ ലീഗ് കേരളയില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്ക് മികച്ച പരിഗണന ലഭിച്ചു. 28 വര്‍ഷത്തിന് ശേഷം ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ച മേപ്പാടി സ്വദേശി ഷഫീഖ് ഹസനാണ് ടീമിന്റെ പരിശീലകന്. കേരള ടീം 19 ന് കൊച്ചിയില്‍ നിന്ന് വിമാന മാര്‍ഗം പുറപ്പെടും. ഈ മാസം 21നാണ് സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് തുടങ്ങുന്നത്. ഗ്രൂപ്പ് ബിയിലാണ് കേരളം ഉള്‍പ്പെട്ടിട്ടുള്ളത്. സര്‍വീസസ്, പഞ്ചാബ്, ഒഡീഷ, റെില്വേസ്, മേഘാലയ എന്നീ ടീമുകളാണ് കേരളത്തിനൊപ്പം ബി ഗ്രൂപ്പിലുള്ളത്. കേരളത്തിന്റെ ആദ്യ കളി മുന്ചാംപ്യന്മാരായ പഞ്ചാബുമായി 22ന് നടക്കും. 24 ന് റെയില്‍വേസ്, 26 ന് ഒഡീഷ, 29 ന് മേഘാലയ, 31 ന് സര്‍വീസസ് ടീമുകളെയും ഗ്രൂപ്പ് റൗണ്ടില്‍ കേരളം നേരിടും. മികച്ച നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും. ഫെബ്രുവരി എട്ടിനാണ് ഫൈനല്‍. അസമിലെ സിലാപത്തര്‍, ധകുഖാന സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. 'ആരാധകരുടെ ആശങ്കകള്‍ തിരിച്ചറിയുന്നു'; ഐഎസ്എല്‍ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഏഴു തവണ ജേതാക്കളായ കേരളം, കഴിഞ്ഞ തവണ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. റണ്ണറപ്പായ കേരളം ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. മുന്‍ സന്തോഷ് ട്രോഫി താരം എബിന് റോസാണ് സഹപരിശീലകന്‍. ഗോള്‍കീപ്പര്‍ കോച്ചായി ഇന്ത്യന്‍ മുന്‍ താരം കെ ടി ചാക്കോയുമുണ്ട്. 2023ല്‍ മലപ്പുറത്ത് നടന്ന ടൂര്‍ണമെന്റിലാണ് കേരളം അവസാനം ചാംപ്യന്മാരായത്. Kerala team announced for Santhosh Trophy football tournament
സെഞ്ച്വറി നേടി ഡാരില്‍ മിച്ചല്‍; രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്
രാജ്കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു. ഡാരില്‍ മിച്ചലും വില്‍ യങ്ങും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയെഴുതിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവീസ് ഒപ്പമെത്തി(1-1). 'ആരാധകരുടെ ആശങ്കകള്‍ തിരിച്ചറിയുന്നു'; ഐഎസ്എല്‍ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് 285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന്റേത് മികച്ച തുടക്കമായിരുന്നില്ല. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയ്ക്കും ഹെന്റി നിക്കോള്‍സിനും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. കോണ്‍വേ 16 റണ്‍സെടുത്തപ്പോള്‍ നിക്കോള്‍സ് വെറും പത്ത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതോടെ കിവീസ് 46-2 എന്ന നിലയിലേക്ക് വീണു. തകര്‍ച്ചയെ അഭിമുഖീകരിച്ച ന്യൂസിലന്‍ഡിനെ പിന്നീട് വില്‍ യങ്ങും ഡാരില്‍ മിച്ചലും കരകയറ്റുന്നതാണ് രാജ്കോട്ടില്‍ കണ്ടത്. രാഹുല്‍ കസറി, 92 പന്തില്‍ 112 റണ്‍സ്; ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം സെഞ്ചറി നേടിയ ഡാരില്‍ മിച്ചല്‍ (117 പന്തില്‍ 131*), അര്‍ധസെഞ്ചറി നേടിയ വില്‍ യങ് (98 പന്തില്‍ 87) എന്നിവരുടെ ഇന്നിങ്സാണ് കിവീസ് വിജയത്തില്‍ നിര്‍ണായകമായത്. ആദ്യം ഡാരില്‍ മിച്ചലും പിന്നാലെ യങ്ങും അര്‍ധസെഞ്ചുറി തികച്ച് കരുത്തുകാട്ടിയതോടെ ടീം പിടിമുറുക്കി. ഇന്ത്യന്‍ ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും പിടികൊടുക്കാതെ മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലേക്ക് നീങ്ങി. കിവീസ് 36 ഓവറില്‍ 200 റണ്‍സിലെത്തി. ഒടുവില്‍ സ്കോര്‍ 208 ല്‍ നില്‍ക്കേയാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ ലഭിച്ചത്. 87 റണ്‍സെടുത്ത വില്‍ യങ്ങിനെ കുല്‍ദീപ് യാദവ് മടക്കി. മൂന്നാം വിക്കറ്റില്‍ 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. പിന്നീടിറങ്ങിയ ഗ്ലെന്‍ ഫിലിപ്സിനെ ഒരുവശത്തുനിര്‍ത്തി മിച്ചല്‍ കിവീസ് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. വൈകാതെ മിച്ചല്‍ സെഞ്ചുറിയും നേടി. അതോടെ ഇന്ത്യ പരാജയം മണത്തു. പിന്നാലെ മിച്ചലും(131) ഫിലിപ്സും(32) ചേര്‍ന്ന് ടീമിനെ വിജയതീരത്തെത്തിച്ചു. India vs New Zealand, 2nd ODI
രാഹുല്‍ കസറി, 92 പന്തില്‍ 112 റണ്‍സ്; ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം
രാജ്കോട്ട്: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം. കെ എല്‍ രാഹുലിന്റെ സെഞ്ച്വറിയാണ് മികച്ച സ്കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചത്. നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 284 റണ്‍സ് അടിച്ചുകൂട്ടിയത്. പുറത്താകാതെ 92 പന്തില്‍ 112 റണ്‍സാണ് രാഹുല്‍ സ്വന്തം പേരില്‍ കുറിച്ചത്. ഏകദിനത്തിലെ എട്ടാം സെഞ്ചറിയാണ് രാഹുല്‍ കുറിച്ചത്. 11 ഫോറും ഒരു സിക്സുമാണ് രാഹുലിന്റെ ബാറ്റില്‍നിന്നു പിറന്നത്. 49-ാം ഓവറില്‍ കൈല്‍ ജാമിസനെ സിക്സര്‍ പറത്തിയാണ് രാഹുല്‍ സെഞ്ച്വറി തികച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും (38 പന്തില്‍ 24) ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചറിയുമായി ഗില്‍ ഫോം തെളിയിച്ചെങ്കിലും അധികം വൈകാതെ മടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ പിന്നാലെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (17 പന്തില്‍ 8) മടങ്ങിയതോടെ കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളിലും മിന്നും ഫോമിലായിരുന്ന കോഹ്ലിയിലായിരുന്നു പിന്നീട് ഇന്ത്യന്‍ പ്രതീക്ഷ. 'ആരാധകരുടെ ആശങ്കകള്‍ തിരിച്ചറിയുന്നു'; ഐഎസ്എല്‍ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ബൗണ്ടറികളുമായി കോലി സൂചന നല്‍കിയെങ്കിലും നീണ്ട ഇന്നിങ്സ് കളിക്കാന്‍ താരത്തിനായില്ല. 29 പന്തില്‍ 23 റണ്‍സെടുത്ത കോഹ് ലിയെ ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച കെ എല്‍ രാഹുല്‍- രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്സിനെ കൂട്ടത്തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 73 റണ്‍സെടുത്തു. ക്ഷമയോടെ ബാറ്റു വീശിയ ഇരുവരും വിക്കറ്റു പോകാതെ കാത്തു. 44 പന്തില്‍ 27 റണ്‍സെടുത്ത രവീന്ദ്ര ജഡേജ, 39-ാം ഓവറില്‍ വീണതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. അപ്പോഴേയ്ക്കും ഇന്ത്യന്‍ സ്കോര്‍ 191ല്‍ എത്തിയിരുന്നു. ആറു വര്‍ഷത്തിന് ശേഷം ആദ്യം; ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കോഹ് ലി India vs New Zealand, 2nd ODI
'ആരാധകരുടെ ആശങ്കകള്‍ തിരിച്ചറിയുന്നു'; ഐഎസ്എല്‍ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഈ വര്‍ഷത്തെ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പങ്കെടുക്കും. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ ബ്ലാസ്റ്റേഴ്സ് തീരുമാനമെടുത്തത്. ഫെബ്രുവരി 14ന് തുടങ്ങുന്ന സീസണ് ആരംഭിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ കൃത്യസമയത്ത് ഇടപെടുകയും ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന് ക്ലബ്ബ് നന്ദി അറിയിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ ആരാധകര്‍ക്കുള്ള ആശങ്കകള്‍ ക്ലബ്ബ് തിരിച്ചറിയുന്നുണ്ടെന്ന് മാനേജ്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ചില പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്ലബ്ബ് സജീവമായി പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഐഎസ്എൽ: ഒമ്പതാം പതിപ്പിന് ഇന്ന് കിക്കോഫ്, കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ മത്സരം രാത്രി ഏഴരയ്ക്ക് വലിയ മാറ്റങ്ങളിലൂടെയാണ് ഇന്ത്യന്‍ ഫുട്ബാള്‍ കടന്നുപോകുന്നത്. പുതിയ സാമ്പത്തിക നയങ്ങള്‍, നിയന്ത്രണങ്ങളിലെ മാറ്റം എന്നിങ്ങനെ വലിയ മാറ്റങ്ങളിലൂടെയാണ് ടൂര്‍ണമെന്റ് കടന്നുപോകുന്നതെന്നും കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ഫെബ്രുവരി 14ന് തുടങ്ങി മെയ് 17 വരെയായിരിക്കും ഐ.എസ്.എല്‍ മത്സരങ്ങള്‍ നടക്കുക. സീസണില്‍ ഒരുടീമിന് 13 മത്സരമാണുണ്ടാവുക. ഇതില്‍ ആറോ ഏഴോ ഹോം മത്സരം. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മുഹമ്മദന്‍സും ഇന്റര്‍ കാശിയും കൊല്‍ക്കത്തയാണ് ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യ സ്പോണ്‍സര്‍മാര്‍ പിന്മാറിയതോടെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നേരിട്ടാണ് ഐ എസ് എല്‍ നടത്തുന്നത്. ഇതിനായി 22 അംഗ ഗവേണിംഗ് കൗണ്‍സില്‍ രൂപീകരിച്ചു. കോഹ് ലി ഫോം തുടരുമോ?, വാഷിങ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് Kerala Blasters to play in ISL
ആറു വര്‍ഷത്തിന് ശേഷം ആദ്യം; ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കോഹ് ലി
ദുബൈ: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ് ലി. ന്യൂസിലന്‍ഡിനെതിരെ വഡോദരയില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കോഹ് ലിക്ക് സഹായകമായത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്നാണ് കോഹ് ലി ഒന്നാം സ്ഥാനത്ത് എത്തിയത്. 2021 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് അദ്ദേഹം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. അതേസമയം രോഹിത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ 93 റണ്‍സ് ആണ് താരം നേടിയത്. ഏകദിനങ്ങളിലെ കോഹ്ലിയുടെ സമീപകാല പ്രകടനങ്ങള്‍ അസാധാരണമാണ്. ഓസ്ട്രേലിയയ്ക്കെതിരെ 74 റണ്‍സും ദക്ഷിണാഫ്രിക്കയ്ക്കെതിരെ 135, 102, 65 നോട്ടൗട്ട് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍. 2013 ഒക്ടോബറിലാണ് കോഹ് ലി ആദ്യമായി ഒന്നാം റാങ്കിലെത്തിയത്. ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ശ്രേയസ് അയ്യരാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍. കിരീടം നേടിയ ബാഴ്സയ്ക്ക് 'ഗാർഡ് ഓഫ് ഓണർ' നൽകണമെന്ന് ഷാബി; പറ്റില്ലെന്ന് എംബാപ്പെ; സഹ താരങ്ങളെ പിന്തിരിപ്പിച്ചു (വിഡിയോ) ആദ്യ ഏകദിനത്തില്‍ 71 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചല്‍ ആണ് രണ്ടാം സ്ഥാനത്ത്.ഏകദിന ബൗളര്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് അഞ്ച് സ്ഥാനങ്ങള്‍ കയറി 15-ാം സ്ഥാനത്താണ്. ബംഗ്ലാദേശിന്റെ മെഹിദി ഹസന് മിറാസിനൊപ്പം 15-ാം സ്ഥാനത്തുമാണ്. 41 റണ്‍സിന് 4 വിക്കറ്റ് എന്ന കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിന് ശേഷം ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ കൈല്‍ ജാമിസണ് 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി - 69-ാം സ്ഥാനത്തേക്ക് സംയുക്തമായി എത്തി, അവിടെ അദ്ദേഹം ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനൊപ്പം സ്ഥാനം പങ്കിട്ടു. 'പങ്കിട്ട പുഞ്ചിരികളിൽ നിന്ന് സ്വപ്നങ്ങളിലേക്ക്'... കാമുകി സോഫി ഷൈനുമായുള്ള കല്യാണം നിശ്ചയിച്ചെന്ന് ശിഖർ ധവാൻ Kohli reclaims top spot in ODI rankings following brilliant half-century against New Zealand
രാജ്കോട്ട്: രണ്ടാം എകദിന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യയ്ക്കായി കളത്തില്‍ ഇറങ്ങും. ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങള്‍ ഒന്നുമില്ല. രാജ്കോട്ടിലെ നിരഞ്ജന് ഷാ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. ആദ്യ മത്സരം നാലു വിക്കറ്റിന് വിജയിച്ച ഇന്ത്യയ്ക്ക് ഇന്നും വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. അതേസമയം തിരിച്ചു വരവു ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് കളത്തിലിറങ്ങുന്നത്. ഏഴ് തവണ ഇന്ത്യയിലെത്തിയപ്പോഴും കിവീസിന് പരമ്പര നേടാനായിട്ടില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കുറിക്കുകയാവും കിവീസ് ലക്ഷ്യമിടുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവരിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ കളിയിലെ താരമായ കോഹ്ലി 93 റണ്ണെടുത്ത് പുറത്തായി. രോഹിത് 29 പന്തില്‍ 26 റണ്ണടിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പാണ് ഇരുവരുടെയും ലക്ഷ്യം. നിലവിലെ ഫോം പ്രായത്തെ മറികടക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. കിരീടം നേടിയ ബാഴ്സയ്ക്ക് 'ഗാർഡ് ഓഫ് ഓണർ' നൽകണമെന്ന് ഷാബി; പറ്റില്ലെന്ന് എംബാപ്പെ; സഹ താരങ്ങളെ പിന്തിരിപ്പിച്ചു (വിഡിയോ) ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ. ന്യൂസിലന്‍ഡ്: മൈക്കല്‍ ബ്രേസ്വെല് (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വെ, ഹെന്റി നിക്കോള്‍സ്, വില്‍ യങ്, ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ ഹേ, സാക്ക് ഫോള്‍ക്സ്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്, ജെയ്ഡന്‍ ലെനോക്സ് 700 റണ്‍സ്! വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോര്‍ഡിട്ട് ദേവ്ദത്ത് പടിക്കല്‍ second ODI between India and New Zealand today, New Zealand chose to field
മാഡ്രിഡ്: സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തു നിന്നു ഷാബി അലോൺസോ പുറത്തായത് അപ്രതീക്ഷിതമായിരുന്നു. സ്ഥാനമേറ്റ് ഏഴ് മാസം കഴിയുമ്പോൾ തന്നെ ക്ലബ് ഇതിഹാസ താരം കൂടിയായ ഷാബിയ്ക്ക് പുറത്തു പോകേണ്ടി വന്നതിന്റെ കാരണങ്ങൾ തിരക്കുകയാണ് ആരാധകർ. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ എൽക്ലാസിക്കോ പോരിൽ ബാഴ്സലോണയോട് 3-2നു തോറ്റതിനു പിന്നാലെയാണ് ഷാബിയുടെ പടിയിറക്കം. താരങ്ങളുമായുള്ള ഷാബിയുടെ ബന്ധം അത്ര സുഖകരമായിരുന്നില്ലെന്ന റിപ്പോർട്ടുകളും അതിനിടെ പുറത്തു വന്നിരുന്നു. ഷാബിയുടെ റൊട്ടേഷൻ സമ്പ്രദായത്തോടു ടീമിലെ വിനിഷ്യസ് ജൂനിയറടക്കമുള്ള താരങ്ങൾക്ക് എതിർപ്പുള്ളതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. സൂപ്പർ കപ്പ് തോൽവിക്കു പിന്നാലെ ഷാബിയുടെ നിർദ്ദേശം പാടെ അവഗണിക്കുന്ന കിലിയൻ എംബാപ്പെയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുകയുമാണ്. റണ്ണേഴ്സപ്പിനുള്ള മെഡൽ വാങ്ങാൻ പോയ റയൽ ടീമിന് ബാഴ്സ താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു. റയൽ തിരിച്ചു ഗാർഡ് ഓഫ് ഓണർ നൽകുന്നത് പരമ്പരാഗതമായ രീതിയാണ്. ബാഴ്സ കിരീടം വാങ്ങാൻ പോകുമ്പോൾ ഗാർഡ് ഓഫ് ഓണർ നൽകാൻ ഷാബി റയൽ താരങ്ങൾക്ക് ഇതനുസരിച്ച് നിർദേശം നൽകുന്നുണ്ട്. എന്നാൽ എംബാപ്പെ പരസ്യമായി ഇതിനെതിരേ പ്രതികരിക്കുകയായിരുന്നു. ഷാബിയുടെ നിർദേശം അവഗണിച്ച് എംബാപ്പെ റയൽ താരങ്ങളെ തിരിച്ചു വിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. Xabi Alonso’s authority completely undermined by Kylian Mbappé last night. He wanted the team to form a guard of honour for Barcelona, Mbappé refused and the players listened to Mbappé. He had no choice but to leave after that. pic.twitter.com/HXdHTLxAN7 — Transfer News Live (@DeadlineDayLive) January 12, 2026 'പങ്കിട്ട പുഞ്ചിരികളിൽ നിന്ന് സ്വപ്നങ്ങളിലേക്ക്'... കാമുകി സോഫി ഷൈനുമായുള്ള കല്യാണം നിശ്ചയിച്ചെന്ന് ശിഖർ ധവാൻ ഷാബിയുടെ നിർദേശം അവഗണിച്ച എംബാപ്പെ, റണ്ണർഅപ്പ് മെഡലുകൾ വാങ്ങിയ ശേഷം സഹതാരങ്ങളോട് ഡ്രസിങ് റൂമിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. എംബാപ്പെയുടെ പ്രവൃത്തിക്കെതിരേ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഒരു പരിശീലകന് അർഹമായ ബഹുമാനം പോലും എംബാപ്പെ നൽകിയില്ലെന്ന വിമർശനമാണ് ഉയരുന്നത്. റയൽ ഷാബിയെ പുറത്താക്കിയതിനു പിന്നാലെ അദ്ദേഹത്തിന് ആശംസയറിയിച്ച് ആദ്യം പോസ്റ്റിട്ടതും എംബാപ്പെയാണ്. ഷാബിക്കൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചാണ് എംബാപ്പെയുടെ ആശംസ. ചെറിയ കാലമായിരുന്നെങ്കിലും നിങ്ങൾക്കായി കളിക്കാനും നിങ്ങളിൽ നിന്ന് പഠിക്കാനും സാധിച്ചതിൽ സന്തോഷം. ആദ്യ ദിവസം മുതൽ തന്നെ തനിക്ക് ആത്മവിശ്വാസം നൽകിയതിന് നന്ദി. വ്യക്തമായ ആശയങ്ങളുള്ളതും ഫുട്ബോളിനെക്കുറിച്ച് ധാരാളം കാര്യങ്ങൾ അറിയുന്നതുമായ ഒരു മാനേജർ എന്ന നിലയിൽ നിങ്ങളെ ഓർക്കുമെന്നും എംബാപ്പെ കുറിച്ചു. 700 റണ്‍സ്! വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോര്‍ഡിട്ട് ദേവ്ദത്ത് പടിക്കല്‍ Kylian Mbappe refused to give Barcelona a Guard of Honour in the final humiliation for Xabi Alonso at Real Madrid.
മുംബൈ: മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും കാമുകി സോഫി ഷൈനും തമ്മിലുള്ള വിവാഹമുറപ്പിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം ശിഖർ ധവാൻ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി. ഫെബ്രുവരിയിൽ വിവാഹം നടക്കുമെന്നാണ് സൂചനകൾ. ഫെബ്രുവരി മൂന്നാം വാരം ചടങ്ങുകൾ നടക്കും. ബോളിവുഡ് മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം പങ്കെടുക്കുന്ന ആഡംബര വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചതായും വിവരങ്ങളുണ്ട്. കൂടുതൽ കാര്യങ്ങൾ ഇതേക്കുറിച്ച് പക്ഷേ പുറത്തു വന്നട്ടില്ല. പങ്കിട്ട പുഞ്ചിരികളിൽ നിന്ന് പങ്കിട്ട സ്വപ്നങ്ങളിലേക്ക്. എക്കാലവും ഒരുമിച്ചു ജീവിക്കാൻ ഞങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഞങ്ങളുടെ വിവാഹനിശ്ചയത്തിന് നൽകിയ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാ ആശംസകൾക്കും നന്ദി- എന്ന കുറിപ്പോടെയാണ് താരം വിവാഹ നിശ്ചയ കാര്യം താരം അറിയിച്ചത്. വിവാഹ നിശ്ചയ മോതിരങ്ങൾ അണിഞ്ഞ കൈകളുടെ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. അയർലൻഡ് സ്വദേശിയായ സോഫി ഷൈനുമായി ശിഖർ ധവാൻ കഴിഞ്ഞ വർഷം ആദ്യമാണ് ഡേറ്റിങിലായത്. ദുബൈയിലെ ഒരു റസ്റ്റോറന്റിൽ വച്ച് പരിചയപ്പെട്ട ഇരുവരും ഐസിസി ചാംപ്യൻസ് ട്രോഫിയും ഐപിഎൽ മത്സരങ്ങളും കാണാൻ ഒരുമിച്ചെത്തിയിരുന്നു. From shared smiles to shared dreams. Grateful for the love, the blessings and every good wish for our engagement as we choose togetherness forever. ❤️ -Shikhar & Sophie pic.twitter.com/FMGA8aZqih — Shikhar Dhawan (@SDhawan25) January 12, 2026 700 റണ്‍സ്! വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോര്‍ഡിട്ട് ദേവ്ദത്ത് പടിക്കല്‍ 2023ലാണ് ആദ്യ ഭാര്യ അയേഷ മുഖർജിയിൽനിന്ന് ശിഖർ ധവാൻ വിവാഹ മോചനം നേടിയത്. 2012ലായിരുന്നു ഇരുവരുടേയും വിവാഹം. ശിഖർ ധവാന്റെ മകൻ സോറാവർ അയേഷയ്ക്കൊപ്പം ഓസ്ട്രേലിയയിലാണു താമസിക്കുന്നത്. മകനെ കാണാൻ മുൻ ഭാര്യ അനുവദിക്കുന്നില്ലെന്ന് ധവാൻ സമൂഹ മാധ്യമങ്ങളിൽ പല തവണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2024ൽ ആണ് ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചത്. ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റിൽ ബിരുദം നേടിയിട്ടുള്ള സോഫി ഷൈൻ, നിലവിൽ അബുദാബി ആസ്ഥാനമായുള്ള നോർത്തേൺ ട്രസ്റ്റ് കോർപറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റാണ്. ധാ വൺ സ്പോർട്സിന്റെ ജീവകാരുണ്യ വിഭാഗമായ ശിഖർ ധവാൻ ഫൗണ്ടേഷന്റെ മേധാവിയുമാണ്. ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തോളം ഫോളോവേഴ്സ് സോഫി ഷൈനിനുണ്ട്. അപ്രതീക്ഷിതം; ഓസീസ് വനിതാ ഇതിഹാസം അലിസ്സ ഹീലി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നു Shikhar Dhawan has announced his engagement to girlfriend Sophie Shine with a heartwarming Instagram post.
700 റണ്‍സ്! വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോര്‍ഡിട്ട് ദേവ്ദത്ത് പടിക്കല്‍
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്രമെഴുതി കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ഇത്തവണത്തെ പോരാട്ടത്തിലും 700 റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്ത് തുടരെ രണ്ട് സീസണുകളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി ദേവ്ദത്ത് മാറി. താരത്തിന്റെ മികവില്‍ മുംബൈയെ വീഴ്ത്തി കര്‍ണാടക സെമിയിലേക്ക് മുന്നേറുകയും ചെയ്തു. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുംബൈക്കെതിരെ ഇറങ്ങുമ്പോള്‍ നാഴികക്കല്ല് പിന്നിടാന്‍ മലയാളി താരത്തിനു 60 റണ്‍സ് മതിയായിരുന്നു. പോരാട്ടത്തില്‍ 95 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്നാണ് താരം ഇത്തവണയും 700 മുകളില്‍ സ്കോര്‍ ചെയ്തത്. മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, നാരായണ്‍ ജഗദീശന്, കര്‍ണാടക ടീമിലെ ദേവ്ദത്തിന്റെ സഹ താരവും മലയാളിയുമായ കരുണ്‍ നായര്‍ എന്നിവര്‍ ഒരു സീസണില്‍ 700നു മുകളില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ രണ്ട് തവണ ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത് ആദ്യമാണ്. അപ്രതീക്ഷിതം; ഓസീസ് വനിതാ ഇതിഹാസം അലിസ്സ ഹീലി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നു മത്സരത്തില്‍ അനായാസ വിജയമാണ് കര്‍ണാടക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. മഴയും വെളിച്ചക്കുറവും മൂലം കര്‍ണാടകയുടെ ലക്ഷ്യം 33 ഓവറില്‍ 133 ആക്കി (വിജെഡി മെത്തേഡ്) പുനര്‍നിര്‍ണയിച്ചു. 33 ഓവറും പന്തെറിഞ്ഞപ്പോള്‍ കര്‍ണാടക 187 റണ്‍സുയര്‍ത്തിയാണ് ജയം തൊട്ടത്. ഒരു വിക്കറ്റ് മാത്രമാണ് അവര്‍ക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (12) ആണ് ഔട്ടായത്. ദേവ്ദത്തിനൊപ്പം മലയാളി താരം കരുണ്‍ നായരും വിജയത്തില്‍ നിര്‍ണായക സംഭാവന നല്കി. 80 പന്തില്‍ 74 റണ്‍സുമായി കരുണ്‍ പുറത്താകാതെ ക്രീസില്‍ നിന്നു ടീമിനെ ജയത്തിലേക്ക് നയിച്ചു. ബാഴ്സയോട് തോറ്റു, ഷാബി അലോണ്‍സോയുടെ പണി പോയി! റയല്‍ മാഡ്രിഡ് പരിശീലകനെ പുറത്താക്കി Devdutt Padikkal created history by becoming the first batter to score 700 runs in multiple Vijay Hazare Trophy seasons.
അപ്രതീക്ഷിതം; ഓസീസ് വനിതാ ഇതിഹാസം അലിസ്സ ഹീലി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നു
സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അലിസ്സ ഹീലി . നാട്ടിൽ അരങ്ങേറാനിരിക്കുന്ന ഇന്ത്യൻ ടീമിനെതിരായ പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയാണെന്നു അലിസ്സ ഹിലി അറിയിച്ചു. 16 വർഷം നീണ്ട അനുപമ കരിയറിനാണ് താരം വിരമാമിടാൻ ഒരുങ്ങുന്നത്. മാർച്ച് ആറ് മുതൽ ഒൻപത് വരെ പെർത്തിൽ അരങ്ങേറുന്ന ഇന്ത്യയ്ക്കെതിരായ ടെസ്റ്റായിരിക്കും അലിസ്സ ഹീലിയുടെ വിരമിക്കൽ മത്സരം. വില്ലോ ടോക്ക് പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അവരുടെ അപ്രതീക്ഷിത വിരമിക്കൽല പ്രഖ്യാപനം വന്നത്. വർഷങ്ങളായി താൻ ക്രിക്കറ്റ് കളിക്കുന്നു. തന്റെ മത്സര ശേഷി പതുക്കെ മങ്ങുന്നതായി അനുഭവപ്പെടുന്നതായി അവർ വിവരിച്ചു. അതിനാൽ വിരമിക്കലിനെക്കുറിച്ച് ഇപ്പോൾ ആലോചന തുടങ്ങിയെന്നും അവർ വ്യക്തമാക്കി. ഓസ്ട്രേലിയക്കായി 10 ടെസ്റ്റും 123 ഏകദിനങ്ങളും 162 ടി20 മത്സരങ്ങളും കളിച്ച താരമാണ് അലിസ്സ ഹീലി. ഏകദിനത്തിൽ 3,563 റൺസും ടി20-യിൽ 3,054 റൺസും ടെസ്റ്റിൽ 489 റൺസും നേടിയിട്ടുണ്ട്. 2010ണ് അരങ്ങേറ്റം. കരിയറിൽ ഭൂരിഭാഗവും മെഗ് ലാനിങ്ങിന്റെ കീഴിൽ വൈസ് ക്യാപ്റ്റനായിരുന്നു അലിസ്സ. 2023ലാണ് ഓസീസ് ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേറ്റത്. ബാഴ്സയോട് തോറ്റു, ഷാബി അലോണ്‍സോയുടെ പണി പോയി! റയല്‍ മാഡ്രിഡ് പരിശീലകനെ പുറത്താക്കി ഏകദിനത്തില്‍ 7 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ടി20യില്‍ 1 സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറികളും. ടെസ്റ്റില്‍ 3 അര്‍ധ സെഞ്ച്വറികള്‍. ഏകദിനത്തില്‍ 170 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ടി20യില്‍ 148 റണ്‍സും ടെസ്റ്റില്‍ 99 റണ്‍സുമാണ് ഉയര്‍ന്ന സ്കോറുകള്‍. ഓസീസ് ടീമിനൊപ്പം എട്ട് ഐസിസി ലോകകപ്പുകൾ നേടിയിട്ടുണ്ട്. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും അലിസ്സയുടെ പേരിലാണ്. 2022ൽ ഇംഗ്ലണ്ടിനെതിരെ 170 നേടിയാണ് താരം ചരിത്രമെഴുതിയത്. വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതൽ പുറത്താക്കലുകളും അലിസ്സ ഹീലിയുടെ പേരിലാണ്. രണ്ട് തവണ ഐസിസി വനിതാ ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ഇയാൻ ഹീലിയുടെ അനന്തരവളാണ് അലിസ്സ ഹീലി. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യയുമാണ്. അടുത്തിടെ വനിതാ പ്രീമിയർ ലീഗ് 2026 ലേലത്തിൽ അലിസ്സ ഹീലിയെ ആരും ടീമിലെടുത്തിരുന്നില്ല. ബാഴ്സയോട് തോറ്റു, ഷാബി അലോണ്‍സോയുടെ പണി പോയി! റയല്‍ മാഡ്രിഡ് പരിശീലകനെ പുറത്താക്കി Australia captain Alyssa Healy has announced her retirement ahead of the India series.

32 C