തിരുവനന്തപുരം: ട്വന്റി 20 പോരാട്ടത്തിന്റെ ആവേശമുയര്‍ത്തി ഇന്ത്യ-ന്യൂസിലന്റ് ടീമുകള്‍ കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തി. സഞ്ജു സാംസണ് വിമാനത്താവളത്തിന് പുറത്തേയ്ക്ക് വന്നപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വഴിയൊരുക്കിയത് ചിരി പടര്‍ത്തി. നാട്ടിലെ കളിയില്‍ സഞ്ജു പുറത്തിരിക്കുമോ?, ടീമില്‍ ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം Make way for @IamSanjuSamson in ' Don't miss this banter between friends Sanju Samson and Captain Surya Kumar Yadav #TeamIndia | #INDvNZ | @IDFCFirstBank | @surya_14kumar pic.twitter.com/zBAFPmZJGk — BCCI (@BCCI) January 30, 2026 ''ഡോണ്ട് ഡിസ്റ്റര്‍ബ് ചേട്ടാ, എല്ലാവരും മാറൂ... വഴികൊടുക്കൂ. നോ ഫോട്ടോസ്..ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ലാന്‍ഡ് ചെയ്തിരിക്കുന്നു''. എന്നാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്. സ്വന്തം നാട്ടില്‍ എത്തുമ്പോള്‍ എന്താണ് മാനസികാവസ്ഥയെന്ന് സൂര്യകുമാര്‍ യാദവ് ചോദിക്കുമ്പോള്‍ എല്ലാ സമയത്തും നല്ല അനുഭവമാണെന്നും എന്നാല്‍ ഇത്തവണത്തേത് സ്പെഷ്യല്‍ ആണെന്നും സഞ്ജു മറുപടി പറയുന്നുണ്ട്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകിട്ട്് 7 മണിക്ക് നടക്കുന്ന മത്സരത്തിനായി എത്തിയ ഇരു ടീമുകള്‍ക്കും വിമാനത്താവളത്തില്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. സഞ്ജു സാംസണ് എത്തിയപ്പോള്‍ ആരാധകര്‍ ആവേശകൊടുമുടിയിലെത്തി. കോഹ്ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രവര്‍ത്തനരഹിതമായി, മണിക്കൂറുകളോളം ആശങ്കയിലായി ആരാധകര്‍ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഇരുടീമിലേയും താരങ്ങളും പരിശീലകരും എത്തിയത്. പ്രിയതാരങ്ങളെ ഒരു നോക്ക് കാണാന്‍ നിരവധി ആരാധകരാണ് വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ പുറത്തേയ്ക്ക എത്തിച്ചത്. ഇന്ത്യന്‍ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലന്റ് ടീമിനായി ഹയാത്ത് റീജന്‍സിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകള്‍, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. Indian cricketer Suryakumar Yadav has reportedly made way for Sanju Samson in the playing eleven ahead of the India–New Zealand match in Thiruvananthapuram.
നാട്ടിലെ കളിയില്‍ സഞ്ജു പുറത്തിരിക്കുമോ?, ടീമില്‍ ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അവസാന ടി20ക്ക് ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനിലെ മാറ്റങ്ങള്‍ ഏന്തൊക്കെയാകുമെന്ന് ആകാംക്ഷയിലാണ് ആരാധകര്‍. കാര്യവട്ടത്ത് മത്സരം നടക്കുന്നതിനാല്‍ തന്നെ സഞ്ജു ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 50 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയതോടെ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തില്‍ ഇന്ത്യ വന്‍ പരീക്ഷണങ്ങള്‍ക്ക് തയാറായാലും അത്ഭുതപ്പെടാനില്ല. നേരിയ പരിക്കുമൂലം നാലാം ടി20യില്‍ നിന്ന് വിശ്രമം അനുവദിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷന് അഞ്ചാം ടി20യില്‍ ടീമില്‍ തിരിച്ചെത്തും. നാലാം ടി20യില്‍ കിഷന് പകരം പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് പ്ലേയിങ് ഇലവനിലെത്തിയത്. അതുകൊണ്ട് തന്നെ കിഷന് തിരിച്ചെത്തുമ്പോള്‍ ബാറ്ററെ ഒഴിവാക്കേണ്ട സാഹചര്യം നിലവിലില്ല. ഇഷാന് കിഷന് തിരിച്ചെത്തിയാല്‍ നാലാം ടി20യില്‍ ഗോള്‍ഡന്‍ ഡക്കായ അഭിഷേക് ശര്‍മക്ക് വിശ്രമം നല്കാന് സാധ്യതയുണ്ട്. അഭിഷേകിന് വിശ്രമം നല്കിയാല് ഇഷാന് കിഷന് സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതുന്നത്. അഭിഷേകിന് വിശ്രമം അനുവദിച്ചാല്‍ കാര്യവട്ടത്ത് അഭിഷേക് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ട് നേരില്‍ കാണാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് നിരാശരാവേണ്ടിവരും. കോഹ്ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രവര്‍ത്തനരഹിതമായി, മണിക്കൂറുകളോളം ആശങ്കയിലായി ആരാധകര്‍ തിരുവനന്തപുരത്തെ ഹോം ഗ്രൗണ്ടില്‍ സഞ്ജു സാംസണെ പുറത്തിരുത്തുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടെങ്കിലും അതിനുള്ള സാധ്യതയില്ല. പരമ്പരയിലെ ആദ്യ മൂന്ന് കളികളില്‍ ഒരു ഗോള്‍ഡന്‍ ഡക്കുള്‍പ്പെടെ 16 റണ്‍സ് മാത്രമടിച്ച സഞ്ജു വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 15 പന്തില്‍ 24 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും വലിയ സ്കോര്‍ നേടാനാവഞ്ഞതും ഔട്ടായ രീതിയുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാലും വലിയ ആരാധക പിന്തുണയുള്ള സഞ്ജുവിന് ഹോം ഗ്രൗണ്ടില്‍ അവസരം നല്‍കുമെന്ന് തന്നെയാണ് കരുതുന്നത്. അതേസമയം നാലാം മത്സരത്തില്‍ ബൗള്‍ ചെയ്യാതിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 5 പന്തില്‍ രണ്ട് റണ്‍സെടുത്ത് നിരാശപ്പെടുത്തിയിരുന്നു. അക്സര്‍ പട്ടേല്‍ പരിക്കുമാറി തിരിച്ചെത്തിയാല്‍ ഹാര്‍ദ്ദിക്കിന് വിശ്രമം അനുവദിച്ചേക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും നിറം മങ്ങിയ പേസര്‍ ഹര്‍ഷിത് റാണ കാര്യവട്ടത്ത് പ്ലേയിങ് ഇലവനില്‍ ഇടം നേടാന്‍ സാധ്യതയില്ല. ഹര്‍ഷിത് പുറത്താകുമ്പോള്‍ പകരം വരുണ്‍ ചക്രവര്‍ത്തിയാകും ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെത്തുക. ബുംറ, കുല്‍ദീപ്, ദുബെ എന്നിവര്‍ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. sanju in, india likely to make 3 changes for thiruvananthapuram t20
കോഹ്ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രവര്‍ത്തനരഹിതമായി, മണിക്കൂറുകളോളം ആശങ്കയിലായി ആരാധകര്‍
ഇ ന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മണിക്കൂറുകളോളം പ്രവര്‍ത്തനരഹിതമായതോടെ ആശങ്കയിലായി ആരാധകര്‍. 27.4 കോടിയിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന പ്രൊഫൈല്‍ ഇന്ന് പുലർച്ചെ പൂര്‍ണ്ണമായും അപ്രത്യക്ഷമായതിനെ പിന്നാലെ ദശലക്ഷക്കണക്കിന് ആരാധകര്‍ ആശയക്കുഴപ്പത്തിലായി. കോഹ് ലിയുടെ അക്കൗണ്ട് തിരഞ്ഞവര്‍ക്ക് 'ഈ പേജ് ലഭ്യമല്ല' എന്ന സന്ദേശമായിരുന്നു ലഭിച്ചത്. താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ അദ്ദേഹം സ്വയം ഡിആക്ടിവേറ്റ് ചെയ്തതാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും ലഭിക്കാതിരുന്നതോടെ ആരാധകരും ആശങ്കയിലായി. മണിക്കൂറുകള്‍ക്ക് ശേഷമാണ് അക്കൗണ്ട് പുനസ്ഥാപിക്കപ്പെട്ടത്. ഈ മാസം ആദ്യം ന്യൂസിലന്‍ഡിനെതിരായ 124 റണ്‍സിന്റെ മികച്ച ഇന്നിങ്സിന് ശേഷം കോഹ്ലി ഐസിസി ഏകദിന ബാറ്റിങ് പൊസിഷനിലേക്ക് തിരിച്ചെത്തിയത് കണക്കിലെടുക്കുമ്പോള്‍, സമയം വിചിത്രമായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ എക്സ് (മുമ്പ് ട്വിറ്റര്‍) പ്രൊഫൈല്‍ സജീവമായി തുടരുന്നുണ്ടെങ്കിലും വിരാട് ഇതുവരെ ഒരു വിശദീകരണമൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. സമാനമായി വിരാട് കോഹ്ലിയുടെ സഹോദരന് വികാസ് കോഹ്ലിയുടെയും അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. സൂപ്പര്‍ ഇന്നിങ്സുകളുമായി സ്മൃതിയും ഗ്രേസും; ആര്‍സിബി വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റിന് വിരാട് കോഹ്ലി 12 കോടി രൂപയാണ് ലഭിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഏഷ്യന്‍ താരവും കോഹ് ലിയാണ്. ലോകത്ത് ഇന്‍സറ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളില്‍ 14-ാം സ്ഥാനത്താണ് കോഹ് ലി. Virat Kohli's Instagram Account Disappearing For Hours
സൂപ്പര്‍ ഇന്നിങ്സുകളുമായി സ്മൃതിയും ഗ്രേസും; ആര്‍സിബി വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍
വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍. യുപി വാരിയേഴ്സിനെ എട്ട് വിക്കറ്റിന് തോല്പ്പിച്ച്ാണ് ആര്‍സിബിയുടെ ഫൈനല്‍ പ്രവേശം. അവസാന മത്സരം പൂര്‍ത്തിയാക്കിയ ബംഗളൂരുവിന് എട്ട് കളിയില്‍ 12 പോയിന്റാണ്. നാല് പോയിന്റ് മാത്രമുള്ള യുപി ഒരു കളിശേഷിക്കെ പുറത്തായി. യുപിക്കെതിരെ 144 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരു 13.1 ഓവറിലാണ് ജയം നേടിയത്. ഗ്രേസ് ഹാരിസ്,ക്യാപ്റ്റന്‍ സ്മൃതി മന്ധാന എന്നിവരുടെ ഇന്നിങ്സുകളാണ് നിര്‍ണായകമായത്. ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഗ്രേസ് ഹാരിസും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 108 റണ്‍സ് കൂട്ടിചേര്‍ത്തു. 37 പന്തില്‍ 13 ഫോറും രണ്ട് സിക്സറും സഹിതം 75 റണ്‍സെടുത്ത ഗ്രേസ് ഹാരിസ് ടോപ് സ്കോററായി. 27 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറുമടക്കം 54 റണ്‍സാണ് സ്മൃതിയുടെ സമ്പാദ്യം. ഇരുവരും മടങ്ങിയെങ്കിലും ജോര്‍ജ് വോളും(16), റിച്ച ഘോഷും(0) ആര്‍സിബിയെ മറ്റൊരു ഫൈനലിലേക്ക് നയിച്ചു. ആദ്യം ബാറ്റ് ചെയ്ത യുപി എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 143 റണ്ണെടുത്തത്. ദീപ്തി ശര്‍മയുടെ(43 പന്തില്‍ 55) അര്‍ധ സെഞ്ച്വറി കരുത്തിലാണ് യുപി വാരിയേഴ്സ് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ മെഗ് ലാനിങ്(41)മികച്ച പിന്തുണ നല്കി. എന്നാല്‍ മധ്യനിര തകര്‍ന്നടിഞ്ഞതോടെ യുപിയ്ക്ക് വലിയ ലക്ഷ്യത്തിലേക്ക് മുന്നേറാനായില്ല. ആര്‍സിബിക്കായി നദിനെ ഡിക്ലെര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തി. Smriti and Grace with super innings; RCB in Women's Premier League final
'ലോകകപ്പിൽ സഞ്ജു സെഞ്ച്വറി അടിക്കും; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കും!'
മുംബൈ: ടി20 ക്രിക്കറ്റിൽ ഫോം കണ്ടെത്താൻ പാടുപെടുന്ന മലയാളി താരം സഞ്ജു സാംസണ് പൂർണ പിന്തുണയുമായി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ടി20 ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ സെഞ്ച്വറിയെന്ന 16 വർഷത്തെ കാത്തിരിപ്പിനു ഇത്തവണ സഞ്ജു സാംസൺ വിരാമമിടുമെന്നു റെയ്ന പ്രവചിക്കുന്നു. ടി20 ലോകകപ്പിൽ സെഞ്ച്വറി നേടിയ ഒരേയൊരു ഇന്ത്യൻ താരം സുരേഷ് റെയ്നയാണ്. അതിനു ശേഷം ഒരു ഇന്ത്യൻ താരത്തിനും വ്യക്തിഗത സ്കോർ മൂന്നക്കം കടത്താനായിട്ടില്ല. ഒരു ചർച്ചയ്ക്കിടെയാണ് സഞ്ജു ഇത്തവണ സെഞ്ച്വറി നേടുമെന്നു റെയ്ന പ്രതികരിച്ചത്. വരുന്ന ടി20 ലോകകപ്പിൽ ആര് സെഞ്ച്വറി നേടുമെന്ന ചോദ്യം ഉയർന്നപ്പോഴാണ് സംശയത്തിനു ഇടയില്ലാതെ റെയ്ന സഞ്ജുവിന്റെ പേര് പറഞ്ഞത്. 'സഞ്ജുവാണ് ലോകകപ്പിൽ അഭിഷേകിനൊപ്പം ഇന്ത്യക്കായി ഓപ്പൺ ചെയ്യുന്നത്. സെഞ്ച്വറി നേടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ദക്ഷിണാഫ്രിക്കയിൽ രണ്ട് സെഞ്ച്വറികൾ അദ്ദേഹം നേടിയിട്ടുമുണ്ട്. അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവരും ലോകകപ്പ് ടീമിലുണ്ട്. അവർക്കും സെഞ്ച്വറി നേടാനുള്ള മികവുണ്ട്. പക്ഷേ ഞാൻ തിരഞ്ഞെടുക്കുന്നത് സഞ്ജുവിനെയാണ്.' 'ടീമേ, ലോകകപ്പ് കളിക്കുമോ? വേഗം പറയു'... പാകിസ്ഥാൻ ക്രിക്കറ്റിന് ഐസ്ലൻഡ് 'കൊട്ട്'! 'ഫോം താത്കാലികം മാത്രമാണ്. സഞ്ജുവിന് ക്ലാസുണ്ട്. ഇന്ത്യക്കായും അല്ലാതെയും അദ്ദേഹം കുറേ വർഷങ്ങളായി മികച്ച സ്കോറുകൾ കണ്ടെത്തുന്നുണ്ട്. ടി20യിൽ അത്രയേറെ റൺസുണ്ട്. സൂര്യകുമാർ യാദവ് നോക്കു. ഏകദേശം ഒരു വർഷത്തോളം അദ്ദേഹം മികച്ച സ്കോറുകൾ നേടിയിട്ടില്ല. പക്ഷേ പരിശീലകൻ ഗൗതം ഗംഭീർ അദ്ദേഹത്തെ പിന്തുണച്ചു. അതേ സമീപനമാണ് സഞ്ജുവിന്റെ കാര്യത്തിലും വേണ്ടത്. അവസരം നൽകുന്നതു തുടർന്നാൽ അദ്ദേഹം തിളങ്ങും'- റെയ്ൻ ചൂണ്ടിക്കാട്ടി. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ 40 റൺസാണ് നാല് കളിയിൽ നിന്നു സഞ്ജുവിന് നേടാനായത്. വലിയ വിമർശനമാണ് താരത്തിനെതിരെ ഉയരുന്നത്. നാലാം ഏകദിനത്തിലാണ് അൽപ്പം ഭേദപ്പെട്ട സ്കോർ താരം നേടിയത്. 15 പന്തിൽ 2 ഫോറും ഒരു സിക്സും സഹിതം 25 റൺസ്. എന്നാൽ വലിയ ആത്മവിശ്വാസക്കുറവും ടെക്നിക്കൽ പ്രശ്നങ്ങളും വലിയ തോതിൽ നിഴലിക്കുന്ന ബാറ്റിങായിരുന്നു താരത്തിന്റേത്. ലോകകപ്പ് ടീമിൽ ബാക്ക് അപ്പ് കീപ്പറായി ഇടംപിടിച്ച ഇഷാൻ കിഷൻ മിന്നും ഫോമിൽ ബാറ്റ് വീശുന്നതും സഞ്ജുവിനു വലിയ വെല്ലുവിളിയാണ്. 2023ലെ ആവർത്തനം; ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും സബലേങ്ക- റിബാകിന ഫൈനല്‍ Suresh Raina, who is the only Indian to score a century in the T20 World Cup, feels Sanju Samson can join him in the elite list
'ടീമേ, ലോകകപ്പ് കളിക്കുമോ? വേഗം പറയു'... പാകിസ്ഥാൻ ക്രിക്കറ്റിന് ഐസ്ലൻഡ് 'കൊട്ട്'!
റെയ്കാവിക്: ടി20 ലോകകപ്പിൽ നിന്നു പിൻമാറിയേക്കുമെന്ന അഭ്യൂഹങ്ങൾ നിൽക്കുന്നതിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ട്രോളി ഐസ്ലൻഡ് ക്രിക്കറ്റ് ടീം. ടി20 ലോകകപ്പിൽ നിന്നു ബംഗ്ലാദേശിനെ പുറത്താക്കിയതിനു പിന്നാലെ പാകിസ്ഥാൻ അവർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി പാകിസ്ഥാനും ലോകകപ്പ് ബഹിഷ്കരിക്കുമെന്ന വാർത്തകളും വന്നു. പിന്നീട് ഐസിസി കണ്ണുരുട്ടിയതോടെ അവർ ടീമിനെ പ്രഖ്യാപിച്ചെങ്കിലും ബഹിഷ്കരണ അഭ്യൂഹങ്ങൾക്ക് കുറവൊന്നും വന്നില്ല. ഇന്ത്യയുമായുള്ള മത്സരം ഒഴിവാക്കാൻ പാകിസ്ഥാൻ ആലോചിക്കുന്നതായും വാർത്തകളുണ്ടായിരുന്നു. അതിനിടെയാണ് പാക് ടീമിനെ കൊട്ടി ഐസ്ലൻഡിന്റെ വരവ്. പാകിസ്ഥാൻ ലോകകപ്പ് കളിക്കുന്നില്ലെങ്കിൽ തങ്ങൾ അതിനു തയ്യാറാണെന്നു ഐസ്ലൻഡ് ക്രിക്കറ്റ് ടീം പറയുന്നു. ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച് ബംഗ്ലാദേശ് നിലപാടെടുത്തിരുന്നു. പിന്നാലെയാണ് ഐസിസി അവരെ പുറത്താക്കിയത്. പകരം കളിക്കാൻ സ്കോട്ലൻഡിനാണ് ഐസിസി അവസരം നൽകിയത്. ഇക്കാര്യം കൂടി മുൻനിർത്തിയാണ് ഐസ്ലൻഡിന്റെ പ്രതികരണം. തങ്ങൾ ഇന്ത്യയിലേക്ക് വിമാനം കയറാൻ ഒരുങ്ങി നിൽക്കുകയാണെന്നും അവർ എക്സിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു. 'ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ച് പാകിസ്ഥാൻ എത്രയും വേഗം തീരുമാനെടുക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ഫെബ്രുവരി 2നു അവർ പിൻമാറിയാൽ ഉടൻ പറക്കാൻ ഞങ്ങൾ ഒരുക്കമാണ്. എന്നാൽ ഫെബ്രുവരി ഏഴിനു കൊളംബോയിൽ എത്താനുള്ള വിമാന ഷെഡ്യൂളുകൾ കാരണം ഏകോപനം ഒരു പേടിസ്വപ്നമാണ്. ഞങ്ങളുടെ ഓപ്പണിങ് ബാറ്റ് ഉറങ്ങിയിട്ടില്ല!'. We really need Pakistan to decide soon upon their participation in the T20 WC. We are ready to take off as soon as they pull out on 2nd Feb, but the flight schedule is a logistical nightmare to get us to Colombo in good time for 7th Feb. Our opening bat is an insomniac! pic.twitter.com/2hJSpMn0Cx — Iceland Cricket (@icelandcricket) January 28, 2026 2023ലെ ആവർത്തനം; ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും സബലേങ്ക- റിബാകിന ഫൈനല്‍ Dear @ICC , It is with a heavy heart that we now announce our unavailability to replace Pakistan in the upcoming T20 World Cup. Regardless of whether they now withdraw, the short timescales ensure it is impossible for our squad to prepare in the professional manner necessary to… — Iceland Cricket (@icelandcricket) January 29, 2026 ഞങ്ങളുടെ ക്യാപ്റ്റന്‍ ബേക്കറിയിൽ ജോലിക്ക് പോകണം സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ഐസിസിക്ക് തുറന്ന കത്തെന്ന രീതിയിൽ പോസ്റ്റ് ചെയ്ത അവരുടെ മറ്റൊരു കുറിപ്പും ശ്രദ്ധേയമായി. പാകിസ്ഥാനു പകരം ടി20 ലോകകപ്പിൽ പങ്കെടുക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്നു ഖേദപൂർവം അറിയിക്കട്ടെ എന്നു തുടങ്ങുന്നതാണ് കുറിപ്പ്. ടീമിലുള്ള പല താരങ്ങളും പ്രൊഫഷണൽ ക്രിക്കറ്റർമാരല്ലെന്നും അവർ മറ്റ് പല ജോലികൾ ചെയ്യുന്നവരാണെന്നും കുറിപ്പിലുണ്ട്. അതുകൊണ്ടു തന്നെ ചുരുങ്ങിയ സമയത്തിനുള്ള പ്രൊഫഷണലായി തയ്യാറെടുക്കുന്നതിനു പരിമിതികളുണ്ടെന്നും അവർ വ്യക്തമാക്കുന്നു. 'ജീവിതത്തിന്റെ നാനാതുറകളിലുള്ളവരാണ് തങ്ങളുടെ താരങ്ങൾ. ജോലി ഉപേക്ഷിച്ച് ലോകമെമ്പാടും പറക്കാൻ അവർക്ക് സാധിക്കില്ല. ബേക്കറി ജീവനക്കാരനായ ഐസ്ലൻഡ് ക്യാപ്റ്റനു ഓവൻ വൃത്തിയാക്കേണ്ടതുണ്ട്. ടീമിലെ കപ്പൽ ക്യാപ്റ്റനു കപ്പലോടിക്കാൻ പോകണം. ബാങ്കർമാർ പാപ്പരായാൽ മാത്രമേ അവർക്ക് ക്രിക്കറ്റിലേക്ക് പൂർണ ശ്രദ്ധ നൽകാൻ സാധിക്കു. അമച്വർ ക്രിക്കറ്റിലെ ചില കഠിനമായ യാഥാർഥ്യങ്ങളാണ് ഇതെല്ലാം.' 'ലോകത്തെ ഏറ്റവും സമാധാനുള്ള രാജ്യമാണ് ഞങ്ങളുടേത്. കാര്യം ശരിതന്നെ. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഞങ്ങള്‍ക്കൊരു സൈന്യം തന്നെയുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള 14ാം ക്രിക്കറ്റ് ബോര്‍ഡാണ് ഞങ്ങള്‍. ഞങ്ങള്‍ ലോകകപ്പ് കളിക്കുന്നില്ലെന്ന വാര്‍ത്ത ആരാധകരെ ശരിക്കും നിരാശലാക്കും. ഞങ്ങളുടെ നഷ്ടം ഉഗാണ്ടയ്ക്ക് നേട്ടമായിരിക്കും. അവര്‍ക്ക് ആശംസകള്‍ നേരുന്നു.' ഐസ്ലന്ഡ് ക്രിക്കറ്റ് നേരിടുന്ന അവസ്ഥ കൂടി അവര്‍ പരോക്ഷമായി കുറിപ്പില്‍ പറയുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള പ്രത്യാശ പങ്കിട്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ടി20 പരമ്പര: ഇന്ത്യ-ന്യൂസിലൻഡ് താരങ്ങൾ തലസ്ഥാനത്ത്, സഞ്ജുവിന് കയ്യടി (വിഡിയോ) ഇന്ത്യൻ മണ്ണിൽ ലോകകപ്പ് കളിക്കില്ലെന്ന കർശന നിലപാടിൽ ബംഗ്ലാദേശ് ഉറച്ചു നിന്നതോടെയാണ് ഐസിസി നടപടിയെടുത്തത്. അവരെ പങ്കെടുപ്പിക്കാൻ ഐസിസി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ബംഗ്ലാദേശിനെ പുറത്താക്കിയത് പാകിസ്ഥാനെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെയാണ് അവരുടെ ബഹിഷ്കരണ ആലോചന വന്നത്. ബംഗ്ലാദേശിനു പിന്തുണ പ്രഖ്യാപിച്ച് ലോകകപ്പ് ബഹിഷ്കരിച്ചാൽ പാകിസ്ഥാൻ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നു ഐസിസി അവർക്ക് മുന്നറിയിപ്പ് നൽകി. ഇതും പാകിസ്ഥാനെ ചൊടിപ്പിച്ചു. എന്നാൽ ഐസിസി മുന്നറിയിപ്പിനു പിന്നാലെ പാകിസ്ഥാൻ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. പാകിസ്ഥാൻ ലോകകപ്പ് കളിക്കുമെന്നും എന്നാൽ ഇന്ത്യയുമായുള്ള മത്സരം ഒഴിവാക്കാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ വന്നു. ഈ വർത്തകൾ പ്രചരിച്ചതിനു പിന്നാലെ ഐസിസി വീണ്ടും വടിയെടുത്തു. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചാൽ കോടികൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുടക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഐസിസി നൽകിയത്. ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാൽ ബ്രോഡ്കാസ്റ്റർമാർക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പിസിബി നൽകേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഇത്രയും ഭീമമായ തുക ചിന്തിക്കാവുന്നതിനും അപ്പുറമാണ്. T20 World Cup: Iceland Cricket has taken aim at the Pakistan Cricket Board through a series of sarcastic posts on social media
ടി20 പരമ്പര: ഇന്ത്യ-ന്യൂസിലൻഡ് താരങ്ങൾ തലസ്ഥാനത്ത്, സഞ്ജുവിന് കയ്യടി (വിഡിയോ)
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തി. പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് താരങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ സി എ) ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. #WATCH | Kerala: Members of the Indian Cricket Team arrive at Thiruvananthapuram airport for their fifth and last T20 Match against New Zealand. India lead the series (3-1) pic.twitter.com/oeZsX26l2K — ANI (@ANI) January 29, 2026 ഒറിജിനൽ സച്ചിൻ തന്നെ, കേരളാ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഇതിഹാസ താരം (വിഡിയോ) മലയാളി താരം താരം സഞ്ജു സാംസനെ നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. പരമ്പരയിൽ ഇത് വരെ തിളങ്ങാൻ കഴിയാത്ത സഞ്ജു സാംസണിന് ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 'വെടിക്കെട്ട് ' ബാറ്റിങിന് പിന്നിലെ രഹസ്യം ഇതാണ്; വെളിപ്പെടുത്തലുമായി ശിവം ദുബെ ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. Sports news: India and New Zealand arrive in Thiruvananthapuram for fifth T20I.
തുടരെ നാലാം വട്ടം; സബലേങ്ക ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍
മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം ബെലറൂസിന്റെ അരിന സബലേങ്ക ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ യുക്രൈന് താരം എലിന സ്വിറ്റോലിനയെ അനായാസം വീഴ്ത്തിയാണ് സബലേങ്കയുടെ മുന്നേറ്റം. സെമിയില്‍ അനായാസ മുന്നേറ്റമാണ് സബലേങ്ക നടത്തിയത്. ആദ്യമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമി കണ്ട സ്വിറ്റോലിന ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലും സ്വപ്നം കണ്ടിരുന്നു. എന്നാല്‍ എല്ലാം ലോക ഒന്നാം നമ്പര്‍ താരത്തിനു മുന്നില്‍ അവസാനിച്ചു. സെമി പോരാട്ടം വെറും രണ്ട് സെറ്റില്‍ തന്നെ സബലേങ്ക തീര്‍ത്തു. സ്കോര്‍: 6-2, 6-3. മേഘാലയയെ തൂക്കിയെറിഞ്ഞു! കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ തുടര്‍ച്ചയായി ഇത് നാലാം തവണയാണ് സബലേങ്ക ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറുന്നത്. 2023, 2024 വര്‍ഷങ്ങളില്‍ മെല്‍ബണ്‍ പാര്‍ക്കിലെ ലോര്‍ഡ് ലേവര്‍ അരീനയില്‍ കിരീടം നേടിയ സബലേങ്ക കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തോറ്റിരുന്നു. അമേരിക്കന്‍ താരം മാഡിസന്‍ കീസാണ് താരത്തെ വീഴ്ത്തി കഴിഞ്ഞ തവണ കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ കിരീട നഷ്ടം ഇത്തവണ നികത്താനുള്ള ഒരുക്കത്തിലാണ് സബലേങ്ക. ഒപ്പം മൂന്നാം ഓസ്ട്രേലിയന്‍ ഓപ്പണും കരിയറിലെ അഞ്ചാം ഗ്രാന്‍ഡ് സ്ലാം കിരീടവും നേടാന്‍ താരത്തിനു ഇനി വേണ്ടത് ഒറ്റ ജയം. ആഫ്രിക്കൻ കപ്പ് ഫൈനലിലെ നാടകീയ സംഭവങ്ങൾക്ക് കടുത്ത ശിക്ഷ; സെനഗൽ പരിശീലകന് വിലക്ക്, ടീമുകൾക്ക് വൻ പിഴ World No. 1 aryna sabalenka is one match away from reclaiming her Melbourne crown after beating Elina Svitolina in their 2026 Australian Open semi-final.
ചങ്കൂറ്റമുണ്ടോ പാകിസ്ഥാന്?, ലോകകപ്പ് ബഹിഷ്ക്കരണ വിവാദത്തിൽ വെല്ലുവിളിച്ച് അജിന്‍ക്യ രഹാനെ
മുംബൈ: ടി20 ലോകകപ്പ് ടൂർണമെന്റിൽ പാകിസ്ഥാൻ പങ്കെടുക്കുന്ന കാര്യത്തിൽ അവക്തത തുടരുകയാണ്. വിഷയത്തിൽ അന്തിമ തീരുമാനം സർക്കാർ സ്വീകരിക്കുമെന്നും തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. പാകിസ്ഥാന്റെ ഈ തീരുമാനത്തോട് അതിരൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിന്‍ക്യ രഹാനെ. ഒറിജിനൽ സച്ചിൻ തന്നെ, കേരളാ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഇതിഹാസ താരം (വിഡിയോ) ടൂർണമെന്റിൽ നിന്ന് പിന്മാറാനുള്ള ചങ്കൂറ്റം പാകിസ്ഥാനില്ലെന്നും അവർ മത്സരങ്ങളിൽ പങ്കെടുക്കുമെന്നും അജിന്‍ക്യ രഹാനെ പറഞ്ഞു. “അവർക്ക് അത് ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ചെയ്യാനുള്ള ധൈര്യം അവർക്കുണ്ടോ എന്നതിലും സംശയമുണ്ട്. പാകിസ്ഥാന് അത് സാധിക്കില്ല, അവർ തീർച്ചയായും പങ്കെടുക്കും'' രഹാനെ പറഞ്ഞു. ഫുട്വർക്ക് എവിടെ സഞ്ജു?, രൂക്ഷ വിമർശനവുമായി സുനിൽ ഗാവസ്കർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 15ന് ശ്രീലങ്കയിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പങ്കാളിത്ത കരാർ ലംഘിച്ചാൽ കടുത്ത ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് ഐ സി സി നേരത്തേ തന്നെ പി സി ബിയെ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര-പ്രാദേശിക മത്സരങ്ങളിൽ നിന്ന് സസ്പെൻഷൻ, സാമ്പത്തിക പിഴ, പാകിസ്ഥാൻ സൂപ്പർ ലീഗിൽ വിദേശ താരങ്ങൾക്ക് അനുവദിക്കുന്ന എൻ ഒ സി പിൻവലിക്കൽ വരെ നടപടികൾ വരെ ഉണ്ടാകാമെന്നും ഐ സി സി നൽകിയ മുന്നറിയിപ്പിൽ പറയുന്നു. Sports news: Ajinkya Rahane slams Pakistan over uncertainty on T20 World Cup participation.
ആഫ്രിക്കൻ കപ്പ് ഫൈനലിലെ നാടകീയ സംഭവങ്ങൾക്ക് കടുത്ത ശിക്ഷ; സെനഗൽ പരിശീലകന് വിലക്ക്, ടീമുകൾക്ക് വൻ പിഴ
റാബാറ്റ്: സെനഗൽ പരിശീലകൻ പാപ് തയേവിന് വിലക്കേർപ്പെടുത്തി കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ. ഈ മാസം നടന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (AFCON) ഫൈനലിനിടെ നടന്ന നാടകീയ സംഭവങ്ങൾതുടർന്നാണ് പരിശീലകനെ അഞ്ച് മത്സരത്തിൽ നിന്ന് വിലക്കിയത്. പരിശീലകന് പുറമെ സെനഗൽ,മൊറോക്കൻ താരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒറിജിനൽ സച്ചിൻ തന്നെ, കേരളാ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഇതിഹാസ താരം (വിഡിയോ) സെനഗൽ താരങ്ങളായ ഇലിമാൻ എൻഡിയേ, ഇസ്മയില സര് എന്നിവർക്ക് രണ്ട് മത്സരങ്ങളിലും മൊറോക്കൻ താരങ്ങളായ ഇസ്മായിൽ സൈബാരിക്ക് മൂന്ന് മത്സരങ്ങളിലും അഷ്റഫ് ഹക്കിമിക്ക് രണ്ട് മത്സരങ്ങളിലുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിലക്കിന് പുറമെ ഇരു ടീമുകൾക്കും വൻ തുക പിഴയും വിധിച്ചിട്ടുണ്ട്. 'വെടിക്കെട്ട് ' ബാറ്റിങിന് പിന്നിലെ രഹസ്യം ഇതാണ്; വെളിപ്പെടുത്തലുമായി ശിവം ദുബെ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചകളുടെ പേരിലാണ് സെനഗലിന് 6.15 ലക്ഷം ഡോളർ ( 5 കോടി രൂപ) പിഴ ഈടാക്കിയത്. സമാനമായ കുറ്റത്തിന് മൊറോക്കോയ്ക്ക് മൂന്ന് ലക്ഷം ഡോളറും പിഴ ശിക്ഷ നൽകിയിട്ടുണ്ട്. ടീമിന് അനുകൂലമായ ഗോൾ അനുവദിക്കാതിരുന്നതിലും മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി നൽകിയതിലും പ്രതിഷേധിച്ച് കളിക്കാരോട് ഗ്രൗണ്ട് വിടാൻ സെനഗൽ പരിശീലകൻ നിർദ്ദേശിച്ചതിനാണ് പാപ് തയേവിന് വിലക്ക് ഏർപ്പെടുത്തിയത് . Sports news: Senegal coach Pape Thiaw banned for five CAF matches after chaotic AFCON final.
മേഘാലയയെ തൂക്കിയെറിഞ്ഞു! കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ
ദിസ്പുർ: മേഘാലയയെ തകർത്തെറിഞ്ഞ് കേരളം സന്തോഷ് ട്രോഫി പോരാട്ടത്തിന്റെ ക്വാർട്ടറിലേക്ക് മുന്നേറി. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം ജയിച്ചു കയറിയത്. നാല് കളിയിൽ നിന്നു 10 പോയിന്റുകളുമായാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. കേരളത്തിനായി മുഹമ്മദ് സിനാൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സൽ എന്നിവരാണ് വല ചലിപ്പിച്ചത്. കളി തുടങ്ങി 37ാം മിനിറ്റിൽ കേരളം ലീഡെടുത്തു. മുഹമ്മദ് സിനാനാണ് ഗോൾ സമ്മാനിച്ചത്. ഫ്രീകിക്കിൽ നിന്നാണ് ഗോൾ വഴി തെളിഞ്ഞത്. കിക്കെടുത്ത വി അർജുൻ ബോക്സിനുള്ളിൽ കാത്തു നിന്ന സിനാനിലേക്ക് പന്തെത്തിച്ചു. താരം ഹെഡ്ഡറിലൂടെ പന്ത് വലയിലിട്ടു. പിന്നീട് രണ്ട് ഗോളുകളും വന്നത് രണ്ടാം പകുതിയിൽ. 'അന്ന് ഒരാളും പിന്തുണച്ചില്ല, ബഹുമാനിച്ചില്ല, പിന്നെന്തിന് കടിച്ചു തൂങ്ങി നില്‍ക്കണം'- തുറന്നടിച്ച് യുവരാജ് സിങ് 79ാം മിനിറ്റിൽ ഇടതു വിങിൽ നിന്നു ജി സഞ്ജുവിന്റെ പാസ്. റിയാസ് അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു. പിന്നീട് ആറ് മിനിറ്റിനുള്ളിൽ മൂന്നാം ഗോളും വന്നു. 85ാം മിനിറ്റിൽ ബോക്സിൽ വച്ച് ദിൽഷാദിന്റെ കാലിൽ തട്ടി പന്ത് നേരെ അജ്സലിലേക്ക്. താരത്തിന്റെ ഷോട്ട് കൃത്യം വലയിൽ. മറുഭാഗത്ത് ഗോൾ മടക്കാനുള്ള ശ്രമം മേഘാലയ നടത്തുന്നുണ്ടായിരുന്നു. എന്നാൽ കേരളം പ്രതിരോധം കടുപ്പിച്ച് അതെല്ലാം വിഫലമാക്കി. കലക്കൻ സൈനിങ്, സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയു ബ്ലാസ്റ്റേഴ്സിൽ kerala football team advanced to the quarterfinals of the Santosh Trophy by crushing Meghalaya
ചണ്ഡീഗഢ്: 2019ല്‍ അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ ഇതിഹാസ ഓള് റൗണ്ടര്‍ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് അന്ന് അപ്രതീക്ഷിതമായി ക്രിക്കറ്റ് മതിയാക്കിയതെന്ന ചോദ്യത്തിനു ഉത്തരവുമായി എത്തിയിരിക്കുകയാണ് യുവി. 2019ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറിയ ലോകകപ്പ് ടീമിലേക്ക് യുവരാജിനെ പരിഗണിച്ചിരുന്നില്ല. പിന്നാലെയായിരുന്നു വിരമിക്കല്‍. ഇന്ത്യന്‍ ടീമിന്റെ പടിയിറങ്ങിയതിനൊപ്പം തന്നെ താരം ഐപിഎല്‍ പോരാട്ടങ്ങളോടും വിട പറഞ്ഞിരുന്നു. ലോകകപ്പ് ടീമില്‍ ഇടം നല്‍കാത്തത് മാത്രമായിരുന്നില്ല തന്റെ അന്നത്തെ വിരമിക്കല്‍ തീരുമാനത്തിനു പിന്നിലെന്നു ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു പറയുകയാണ് 44കാരന്. സെർവിങ് ഇറ്റ് അപ്പ് സാനിയ എന്ന ഇന്ത്യയുടെ ഇതിഹാസ വനിതാ ടെന്നീസ് താരം സാനിയ മർസയുമായുള്ള പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് യുവരാജിന്റെ തുറന്നു പറച്ചിൽ. 'എനിക്ക് ആസ്വദിച്ച് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കാതെ വന്നു. ആസ്വദിച്ച് കളിക്കാന്‍ കഴിയുന്നെങ്കില്‍ പിന്നെ ഇത് തുടരുന്നതില്‍ അര്‍ഥമില്ലെന്നു ഞാന്‍ ചിന്തിച്ചു. മാത്രമല്ല എന്നെ ആരും പിന്തുണച്ചില്ല. അര്‍ഹിച്ച ബഹുമാനവും എനിക്കു കിട്ടുന്നില്ലെന്നു തോന്നി. ഇതൊന്നുമില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് ക്രിക്കറ്റ് കളിക്കുന്നത്. എനിക്ക് ആസ്വദിക്കാന്‍ സാധിക്കാത്ത ഒരു സംഗതിയില്‍ ഇങ്ങനെ കെട്ടിക്കിടക്കേണ്ട കാര്യമുണ്ടെന്നു തോന്നിയില്ല. ഞാന്‍ എന്താണ് ഇനി തെളിയിക്കേണ്ടിയിരുന്നത്. മാനസികമായും ശാരീരികമായും അത്ര കാലം ചെയ്തതില്‍ കൂടുതല്‍ ഒന്നും എനിക്കിനി ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അതെന്നെ സംബന്ധിച്ച് അങ്ങേയറ്റം വേദനിപ്പിക്കുന്ന കാര്യമായിരുന്നു. ഒടുവില്‍ വിരമിക്കാന്‍ തീരുമാനിച്ചു. ആ പ്രഖ്യാപന ദിവസം ഞാന്‍ എന്റെ യഥാര്‍ഥ മാനസികാവസ്ഥയിലേക്ക് തിരിച്ചെത്തിയ ദിവസം കൂടിയാണ്.' 'സൗഹൃദങ്ങളും ബന്ധങ്ങളും കായിക മേഖലയില്‍ ധാരാളമുണ്ട്. അന്നും അങ്ങനെ തന്നെയായിരുന്നു. എന്നിട്ടും എനിക്ക് എവിടെയോ എന്നെ നഷ്ടപ്പെട്ടു. എന്റെ അതൃപ്തിക്ക് ഒട്ടും ശമനം വന്നില്ല. അതിന്റെ പിന്നിലെ യുക്തിയാണ് ഞാന്‍ സ്വയം തേടിയത്. പിന്നാലെയാണ് ക്രിക്കറ്റിനോടു വിട പറയാന്‍ തീരുമാനിച്ചത്'- യുവരാജ് വ്യക്തമാക്കി. കലക്കൻ സൈനിങ്, സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയു ബ്ലാസ്റ്റേഴ്സിൽ ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന യുവരാജ് 2007ല്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ അതിന്റെ അമരക്കാരന് കൂടിയായിരുന്നു. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് രണ്ടാം തവണ സ്വന്തമാക്കുമ്പോഴും നിര്‍ണായക റോളില്‍ യുവരാജുണ്ടായിരുന്നു. 2007ലെ ലോകകപ്പിലാണ് ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെ യുവി ഒരോവറിലെ ആറ് പന്തും സിക്സര്‍ തൂക്കി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. മാത്രമല്ല 12 പന്തില്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് നേട്ടവും താരം അന്ന് സ്വന്തമാക്കിയിരുന്നു. 2011ല്‍ കാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ട് ക്രിക്കറ്റില്‍ നിന്നു വിട്ടു നിന്ന യുവരാജ് പിന്നീട് അതിനെതിരെ പോരാടി വിജയിച്ച് ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും പ്രതീകമായാണ് ഇന്നും ആ തിരിച്ചു വരവിനെ ക്രിക്കറ്റ് ലോകം മാനിക്കുന്നത്. 2012ല്‍ താരം വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചു. എന്നാല്‍ പിന്നീടുള്ള അദ്ദേഹത്തിന്റെ ഇന്ത്യന്‍ ടീമിലെ നിലനില്‍പ്പ് പലപ്പോഴും ചോദ്യ ചിഹ്നത്തിലായി. മാത്രമല്ല അദ്ദേഹത്തിന്റെ പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ്രാജ് സിങ് മഹേന്ദ്ര സിങ് ധോനി കാരണമാണ് മകന്റെ കരിയര്‍ അസ്ഥിരമായി നില്ക്കുന്നതെന്ന ആരോപണമടക്കം ഉന്നയിച്ചതും അന്ന് വിവാദമുണ്ടാക്കിയിരുന്നു. അതിനിടെയാണ് 2019ലെ ലോകകപ്പ് ടീമിലേക്ക് യുവിയെ പരിഗണിക്കാതിരുന്നതും. ഇതും വിവാദത്തിന് ആക്കം കൂട്ടി. അടിമുടി മാറാൻ ഒരുങ്ങി ഐ ലീഗ്; യൂറോപ്യൻ മാതൃകയിൽ മത്സരം, പേരും മാറ്റും 2000ത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട താരങ്ങളില്‍ ഒരാള്‍ യുവിയാണ്. പക്ഷേ അദ്ദേഹം അര്‍ഹിച്ച രീതിയിലുള്ള വിരമിക്കലാണോ ലഭിച്ചതെന്ന ചോദ്യം അന്നും ഇന്നും ആരാധകര്‍ക്കുള്ളിലുണ്ട്. അപമാനിക്കപ്പെട്ടാണ് താരത്തിനു ഇറങ്ങിപ്പോകേണ്ടി വന്നതെന്ന ആരാധകരുടെ അന്നത്തെ ചിന്തയെ ശരിവയ്ക്കുന്ന ഉത്തരങ്ങളാണ് ഇപ്പോള്‍ യുവിയുടെ മനസില്‍ നിന്നു തന്നെ പുറത്തു വന്നത്. ഇന്ത്യക്കായി 304 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും 40 ടെസ്റ്റും കളിച്ച താരമാണ് യുവി. ഏകദിനത്തില്‍ 14 സെഞ്ച്വറി, ടെസ്റ്റില്‍ 3 സെഞ്ച്വറി. ഏകദിനത്തില്‍ 52, ടെസ്റ്റില്‍ 11, ടി20യില്‍ 8 അര്‍ധ സെഞ്ച്വറികളും കരിയറില്‍ നേടി. ഏകദിനത്തില്‍ 8701 റണ്‍സും ടെസ്റ്റില്‍ 1900 റണ്‍സും ടി20യില്‍ 1177 റണ്‍സും അടിച്ചെടുത്തു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് (കിങ്സ് ഇലവന് പഞ്ചാബ്), മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് (ഡല്‍ഹി ഡയര്‍ഡെവിള്‍സ്), റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, സണ്‍റൈസേഴ്സ് ഹൈദരാബ്, പുനെ വാരിയേഴ്സ് ടീമുകള്‍ക്കായി കളിച്ചു. ഇംഗ്ലീഷ് കൗണ്ടിയില്‍ യോര്‍ക്ക്ഷെയറിനായും ഗ്ലോബല്‍ ടി20 കാനഡയില്‍ ടൊറന്റോ നാഷണല്‍സ് ക്രിക്കറ്റ് ടീമിനായും താരം വിദേശത്തും കളിച്ചു. Former India all rounder Yuvraj Singh has opened up about the reasons behind his decision to retire from cricket in June 2019
കലക്കൻ സൈനിങ്, സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയു ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. മുന്നേറ്റനിരയിൽ സ്ട്രൈക്കറായും വിങ്ങറായും ഒരുപോലെ കളിക്കാൻ മികവുള്ള താരമാണ് അദ്ദേഹം. യൂറോപ്പിലും ഏഷ്യയിലുമായി വിവിധ ലീഗുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ് ബെർട്ടോമിയു ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 'വെടിക്കെട്ട് ' ബാറ്റിങിന് പിന്നിലെ രഹസ്യം ഇതാണ്; വെളിപ്പെടുത്തലുമായി ശിവം ദുബെ സ്പെയിനിലെ സി എഫ് അസ്കോ, എ ഇ പ്രാറ്റ് തുടങ്ങിയ ക്ലബ്ബുകൾക്ക് പുറമെ ഹോങ്കോങ്ങ് പ്രീമിയർ ലീഗിലെ ഈസ്റ്റേൺ എഫ് സി, ഇന്തോനേഷ്യൻ ക്ലബ്ബായ ഗ്രെസിക് യുണൈറ്റഡ് എഫ് സി എന്നിവയ്ക്കായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. വേഗതയേറിയ നീക്കങ്ങളും ആക്രമണ ശൈലിയുമാണ് ബെർട്ടോമിയുവിന്റെ പ്രത്യേകത. ഫുട്വർക്ക് എവിടെ സഞ്ജു?, രൂക്ഷ വിമർശനവുമായി സുനിൽ ഗാവസ്കർ വിക്ടർ ബെർട്ടോമിയുവിനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആക്രമണനിരയിൽ ഏത് റോളും കൈകാര്യം ചെയ്യാൻ മികവുള്ള അദ്ദേഹം ടീമിന് പുതിയൊരു ഊർജ്ജം നൽകും. വരാനിരിക്കുന്ന സീസണിലെ മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം ഗുണകരമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സൈനിങ്ങിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. Sports news: Kerala Blasters sign Spanish forward Victor Bertomeu.
പരിക്ക് ഭേദമായി, ഇനി ഫിറ്റ്നസ് കടമ്പ മാത്രം; ഇന്ത്യൻ സ്ക്വാഡിലേക്ക് വാഷിങ്ടന്‍ സുന്ദർ വരും
ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യന്‍ ഓൾ റൗണ്ടർ വാഷിങ്ടന്‍ സുന്ദർ തിരിച്ചു വരുന്നു. ബെംഗളൂരുവിലെ ബി സി സി ഐയുടെ സെന്റർ ഓഫ് എക്സലൻസ് (CoE)യിൽ നിലവിൽ താരം പരിശീലനവും ആരംഭിച്ചിട്ടുണ്ട്. വാഷിങ്ടന്‍ സുന്ദർ ഫെബ്രുവരി 4ന് ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയനാകും. ഫിറ്റ്നസ് തെളിയിക്കാൻ കഴിഞ്ഞാൽ താരത്തിന് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ ഇടം നേടാം. 'വെടിക്കെട്ട് ' ബാറ്റിങിന് പിന്നിലെ രഹസ്യം ഇതാണ്; വെളിപ്പെടുത്തലുമായി ശിവം ദുബെ ജനുവരി 11ന് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിലാണ് സുന്ദറിന് സൈഡ് സ്ട്രെയ്ൻ പരിക്ക് പറ്റിയത്. ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതുവരെ മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്തേണ്ട എന്നായിരുന്നു ടീം മാനേജ്മെന്റ് നിലപാട്. ലോകകപ്പ് ടീമുകളിൽ മാറ്റങ്ങൾ വരുത്താനുള്ള അവസാന തീയതി ജനുവരി 30 ആണെങ്കിലും താരത്തെ തന്നെ ടീമിൽ നിലനിർത്താനാണ് ബി സി സി ഐ തീരുമാനം. കാര്യവട്ടം ടി20: ടീമുകൾ ഇന്ന് എത്തും, സഞ്ജു കളിക്കുമെന്ന് പ്രതീക്ഷയിൽ ആരാധകർ ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഫെബ്രുവരി 3ന് മുംബൈയിൽ എത്തി പരിശീലനം ആരംഭിക്കും. ഫെബ്രുവരി 4ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ആദ്യ സന്നാഹ മത്സരം. ഫിറ്റ്നസ് പരിശോധനയിലൂടെ സുന്ദറിന്റെ ലോകകപ്പ് പ്രവേശനവുമായി ബന്ധപ്പെട്ട കൃത്യമായ ധാരണ ബി സി സി ഐയ്ക്ക് ലഭിക്കും. ഇതിന് ശേഷമാകും എന്ന് ടീമിനൊപ്പം ചേരണം എന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് അന്തിമ തീരുമാനം എടുക്കുകയുള്ളു. Sports news: Washington Sundar faces fitness test as T20 World Cup availability remains uncertain.
ഒറിജിനൽ സച്ചിൻ തന്നെ, കേരളാ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഇതിഹാസ താരം (വിഡിയോ)
പനാജി: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനായി ഗോവായിലെത്തിയ കേരളാ ടീമിനെ കാണാനായി അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ. സൂപ്പർ താരത്തെ കണ്ട കേരളാ ടീം അംഗങ്ങൾക്ക് വിശ്വസിക്കാനായില്ല. അമ്പരന്ന് നിന്ന താരങ്ങളെ സച്ചിൻ തന്നെ പരിചയപ്പെടുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ഒടുവിൽ കേരളാ ടീമിനൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് സച്ചിൻ മടങ്ങിയത്. Before the battle begins, words of wisdom from the God of Cricket!✨ Sachin Tendulkar meets Kerala Ranji Trophy players ahead of their match against Goa. #kca #sachintendulkar #cricketlovers ♥️ #keralacricket pic.twitter.com/qoO7N2nWEz — KCA (@KCAcricket) January 28, 2026 '' മത്സരം ആരംഭിക്കും മുൻപ് ക്രിക്കറ്റിലെ ദൈവത്തിന്റെ ഉപദേശം സ്വീകരിച്ചു'' എന്ന വാക്കുകളോടെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ താരത്തിന്റെ സന്ദർശന വിഡിയോയും സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്. ഗോവയിലെ പോർവോറിമിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ഗോവൻ ടീമിന് വേണ്ടി സച്ചിൻ ടെണ്ടുൽക്കറുടെ മകൻ കളിക്കുന്നു View this post on Instagram A post shared by Sachin Babyy (@sachinbaby99) സച്ചിനുമായി ഫോട്ടോ എടുക്കാൻ കഴിഞ്ഞതിലെ സന്തോഷം മുൻ രഞ്ജി ടീം ക്യാപ്റ്റൻ കൂടിയായ സച്ചിൻ ബേബി മറച്ചു വെച്ചില്ല. സച്ചിനൊപ്പമുള്ള ഫോട്ടോ അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു. മത്സരം ആസ്വദിച്ചു കളിക്കൂക,സ്വപ്നങ്ങളെ പിന്തുടരൂ അത് യാഥാർഥ്യമായി മാറും എന്ന സച്ചിന്റെ വാക്കുകൾ ആണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്. Sports news: Sachin Tendulkar Surprises Kerala Team During Ranji Trophy in Goa.
കാര്യവട്ടം ടി20: ടീമുകൾ ഇന്ന് എത്തും, സഞ്ജു കളിക്കുമെന്ന് പ്രതീക്ഷയിൽ ആരാധകർ
തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ഇരു ടീമുകളും ഇന്ന് തിരുവനന്തപുരത്ത് എത്തും. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. സഞ്ജു സാംസണിന്റെ സാന്നിധ്യം ആരാധകർക്ക് ആവേശം പകരുന്നുണ്ട്. താരത്തിന്റെ തിരിച്ചു വരവ് തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ശിവം ദുബെയുടെ വെടിക്കെട്ട് തുണച്ചില്ല; ന്യൂസിലൻഡിന് 50 റൺസിന്റെ വിജയം, സഞ്ജു നിരാശപ്പെടുത്തി വൈകിട്ട് 5 മണിയോടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ എത്തുന്ന താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ സി എ) ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം ടീമിനെ ഹോട്ടലിലേക്ക് മാറ്റും. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍: തോൽവി പടിവാതിൽക്കൽ എത്തിയിട്ടും ജയിച്ച് നൊവാക് ജോക്കോവിച്ച്, ക്വാർട്ടർ ഫൈനലിൽ നാടകീയ സംഭവങ്ങൾ ലോകകപ്പിന് മുന്നോടിയായുള്ള നിർണ്ണായക മത്സരം കൂടിയാണ് കാര്യവട്ടത്ത് നടക്കുന്നത്. സഞ്ജു അവസാന ഇലവനിൽ ഇടം നേടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും പൊലീസും കേരളാ ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. Sports news: All Eyes on Sanju Samson as Thiruvananthapuram Greenfield Stadium Hosts Fifth T20I.
'വെടിക്കെട്ട് 'ബാറ്റിങിന് പിന്നിലെ രഹസ്യം ഇതാണ്; വെളിപ്പെടുത്തലുമായി ശിവം ദുബെ
വിശാഖപട്ടണം : ന്യൂസിലൻഡിനെതിരായ ടി20 മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ശിവം ദുബെ കാഴ്ച്ച വെച്ചത്. 23 പന്തിൽ 65 റൺസ് നേടിയ താരത്തിന്റെ പ്രകടനമാണ് വലിയ ഒരു തകർച്ചയിൽ നിന്ന് ടീമിന് രക്ഷിച്ചത്. മത്സരം ഇന്ത്യ തോറ്റെങ്കിലും ദുബെയുടെ പെർഫോമൻസിന് വലിയ കയ്യടിയാണ് ലഭിച്ചത്. ഈ പ്രകടനത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് താരം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഓസ്ട്രേലിയന്‍ ഓപ്പണ്‍: തോൽവി പടിവാതിൽക്കൽ എത്തിയിട്ടും ജയിച്ച് നൊവാക് ജോക്കോവിച്ച്, ക്വാർട്ടർ ഫൈനലിൽ നാടകീയ സംഭവങ്ങൾ “ഇത് എല്ലാം കഠിനാധ്വാനത്തിന്റെ ഫലമാണ്. കൂടുതൽ മത്സരങ്ങൾ കളിക്കുന്നതിലൂടെ എന്റെ മൈൻഡ്സെറ്റ് മെച്ചപ്പെട്ടു. പ്രത്യേക സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യുമ്പോൾ ബൗളർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് എന്നെനിക്ക് ഇപ്പോൾ മനസിലാക്കാൻ കഴിയും.” ശിവം ദുബെ പറഞ്ഞു. ബൗളിങ്ങിന് അവസരം നൽകിയത് പ്രകടനം മികച്ചതാക്കാൻ കഴിഞ്ഞു. ബൗൾ ചെയ്യുമ്പോൾ കളിയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിയും. അത് എന്നെ കൂടുതൽ സ്മാർട്ട് ആക്കി. അതിന് ക്യാപ്റ്റനോടും കോച്ചിനോടും നന്ദി പറയുന്നതുമായി അദ്ദേഹം വ്യക്തമാക്കി. ശിവം ദുബെയുടെ വെടിക്കെട്ട് തുണച്ചില്ല; ന്യൂസിലൻഡിന് 50 റൺസിന്റെ വിജയം, സഞ്ജു നിരാശപ്പെടുത്തി ''സ്പിന്നർമാരെ നേരിട്ട് റൺ ഉയർത്തുകയാണ് എന്റെ പ്രധാന റോൾ എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. മിഡിൽ ഓവറുകളിൽ സ്ട്രൈക്ക് റേറ്റ് ഉയർത്തുകയാണ് എന്റെ ഉത്തരവാദിത്വം. അത് നന്നായി ഞാൻ ചെയ്യും. എന്നാൽ സ്പിന്നർമാരെ മാത്രവുമല്ല ഫാസ്റ്റ് ബൗളർമാർക്കെതിരെയും മികച്ച രീതിയിൽ നേരിടാൻ എനിക്ക് അറിയാം'' ദുബെ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ 15 പന്തിൽ ദുബെ അർധ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. യുവ്രാജ് സിംഗ് (12 പന്ത്), അഭിഷേക് ശർമ(14 പന്ത്) എന്നിവർക്കു ശേഷം ടി20 ക്രിക്കറ്റിൽ അതി വേഗം അർധസെഞ്ചുറി നേടുന്ന തരാം എന്ന നേട്ടവും ദുബെ സ്വന്തമാക്കിയിരുന്നു. Sports news: Shivam Dube Credits Mindset Shift for Batting Transformation.
ഫുട്വർക്ക് എവിടെ സഞ്ജു?, രൂക്ഷ വിമർശനവുമായി സുനിൽ ഗാവസ്കർ
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസനെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്കർ. തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം ഫുട്വർക്കിലെ പിഴവാണ്. ഇത് പരിഹരിക്കാൻ സഞ്ജുവിന് കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയന്‍ ഓപ്പൺ: വിജയക്കുതിപ്പ് തുടർന്ന് യാനിക്,സെമിയിൽ എതിരാളി ജോക്കോവിച്ച് “ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് മനസിലായത് സഞ്ജുവിന്റെ ഫുട്വർക്കിലെ പോരായ്മായാണ്. കാൽ വേണ്ട രീതിയിൽ ഉപയോഗിക്കാതെയാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. ലെഗ് സ്റ്റമ്പിന് പുറത്തേക്ക് മാറി മൂന്നു സ്റ്റമ്പുകളും തുറന്നുകാട്ടിയുള്ള നിൽപ്പ് തന്നെയാണ് പ്രധാന പ്രശ്നം'' സുനിൽ ഗാവസ്കർ പറഞ്ഞു. മൂന്ന് സ്റ്റമ്പുകളും കാണാൻ കഴിയുന്നത് ബൗളർമാർക്ക് കൂടുതൽ പ്രയോജനം ചെയ്യും. അവർ നല്ല രീതിയിൽ ബൗൾ ചെയ്താൽ സ്റ്റമ്പുകൾ തെറിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 32, 82, 57...; ടി20 റാങ്കിങ്ങില്‍ കുതിച്ച് സൂര്യകുമാര്‍ യാദവ്, ആദ്യ പത്തില്‍, അജയ്യനായി അഭിഷേക് ശര്‍മ്മ; പട്ടിക ഇങ്ങനെ ന്യൂസിലൻഡിനെതിരായ നാലാം ടി20യിൽ 15 പന്തിൽ 24 റൺസെടുത്ത് സാംസൺ പുറത്തായതിന് പിന്നാലെയാണ് ഗാവസ്കറുടെ പ്രതികരണം. മത്സരത്തിൽ അഭിഷേക് ശർമയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും വിക്കറ്റ് അതിവേഗം നഷ്ടമായതോടെ സഞ്ജുവിന് മികച്ച അവസരമാണ് ലഭിച്ചത്. മൂന്ന് ബൗണ്ടറികളും ഒരു സിക്സും നേടി പ്രതീക്ഷ നൽകുന്ന പ്രകടനവും താരം കാഴ്ചവച്ചു. എന്നാൽ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നറുടെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങുക ആയിരുന്നു. ശിവം ദുബെയുടെ വെടിക്കെട്ട് തുണച്ചില്ല; ന്യൂസിലൻഡിന് 50 റൺസിന്റെ വിജയം, സഞ്ജു നിരാശപ്പെടുത്തി ഈ പരമ്പരയിലെ സഞ്ജുവിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഈ മത്സരത്തിൽ നേടിയ 24 റൺസ്. ആദ്യ മൂന്ന് മത്സരങ്ങളിൽ 10, 6, 0 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. ടൂർണമെന്റിലെ അവസാന മത്സരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സഞ്ജുവിന്റെ ഹോം ഗ്രൗണ്ട് ആയ ഇവിടെ താരത്തിന് തിളങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. Sports news: Sanju Samson Under Fire After Fourth T20I Dismissal.
ശിവം ദുബെയുടെ വെടിക്കെട്ട് തുണച്ചില്ല; ന്യൂസിലൻഡിന് 50 റൺസിന്റെ വിജയം, സഞ്ജു നിരാശപ്പെടുത്തി
വിശാഖപട്ടണം: ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തിൽ ന്യൂസിലൻഡിന് 50 റൺസ് വിജയം. ന്യൂസിലൻഡിന് വേണ്ടി മിച്ചൽ സാന്റ്നർ 3 വിക്കറ്റും ജേക്കബ് ഡഫി,ഇഷ് സോധി എന്നിവർ രണ്ട് വിക്കറ്റും നേടി. സ്കോർ ന്യൂസിലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 215 റൺസ്. ഇന്ത്യ 18.4 ഓവറിൽ 165ന് ഓൾ ഔട്ട്. ഓസ്ട്രേലിയൻ ഓപ്പൺ: ജെസിക്ക പെഗുല സെമിയിൽ, പിടിച്ചു നിൽക്കാനാകാതെ അനിസിമോവ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. മാറ്റ് ഹെൻറിയുടെ ആദ്യ പന്തിൽ ഡെവോൺ കോൺവെയ്ക്ക് ക്യാച്ച് നൽകി സ്റ്റാർ താരം അഭിഷേക് പുറത്തായി. തൊട്ടു പിറകെ എത്തിയ ക്യാപ്റ്റൻ സൂര്യകുമാർ എട്ട് റൺസിനും പുറത്തായി. ആരാധകർഏറെ പ്രതീക്ഷയർപ്പിച്ച മലയാളി താരം സഞ്ജു സാംസണും കാര്യമായി തിളങ്ങാനായില്ല. സ്കോർ ബോർഡ് പതിയെ ചലിപ്പിച്ചു മുന്നേറിയ സഞ്ജു ഒരു ഘട്ടത്തിൽ ബൗണ്ടറികൾ വരെ പായിച്ചു. പക്ഷെ സഞ്ജുവിന്റെ ഇന്നിങ്സിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. മിച്ചൽ സാന്റ്നറിന്റെ ബൗളിൽ ക്ലീൻ ബൗൾഡ്. 15 പന്തിൽ നിന്ന് 24 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ കഴിഞ്ഞത്. 32, 82, 57...; ടി20 റാങ്കിങ്ങില്‍ കുതിച്ച് സൂര്യകുമാര്‍ യാദവ്, ആദ്യ പത്തില്‍, അജയ്യനായി അഭിഷേക് ശര്‍മ്മ; പട്ടിക ഇങ്ങനെ ഹർദിക് പാണ്ഡ്യ രണ്ട് റൺസെടുത്തും റിങ്കു സിങ് 39 റൺസും നേടി പുറത്തായി. പിന്നീട് ഗ്രൗണ്ടിൽ ശിവം ദുബെയുടെ വെടിക്കെട്ടായിരുന്നു. ബൗളർമാരെ കണക്കിന് പ്രഹരിച്ച താരം വെറും 15 പന്തിലാണ് 50 റൺസ് തികച്ചത്. പക്ഷെ മാറ്റ് ഹെൻറിയുടെ ഓവറിൽ ആ പോരാട്ടം അവസാനിച്ചു. ഹർഷിത് റാണയുടെ സ്ട്രെയ്റ്റ് ഡ്രൈവ് ബൗളറുടെ കയ്യിൽ കൊണ്ട ശേഷം നോൺ സ്ട്രൈക്കർ സ്റ്റമ്പിൽ തട്ടി. ഈ സമയം ദുബെ ക്രീസിന് പുറത്തായിരുന്നു. 23 ബൗളിൽ 65 റൺസ് നേടി താരം പുറത്തായി. തുടർന്ന് ബാറ്റ് ചെയ്ത വാലറ്റക്കാർക്ക് കാര്യമായി ഒന്നും ചെയ്യാൻ ആയില്ല. 18.4 ബൗളിൽ ഇന്ത്യൻ ഇന്നിങ്സ് 165 ന് അവസാനിക്കുക ആയിരുന്നു. Sports news: New Zealand beats India by 50 runs in fourth T20 match.
വിശാഖപട്ടണത്ത് കിവീസ് 'ഷോ'; ജയിക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് 216 റൺസ്
വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 216 റൺസ് വിജയലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവും അര്‍ഷ്ദീപ് സിങും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ടിം സിംഫെര്‍ട് ആണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ, ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാൻ 'കുടുങ്ങും', കാത്തിരിക്കുന്നത് 320 കോടി രൂപ പിഴ നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. മികച്ച തുടക്കമാണ് ന്യൂസിലൻഡ് ഓപ്പണർമാർ ടീമിന് സമ്മാനിച്ചത്. ഡെവോൺ കോൺവെ 23 പന്തിൽ 44 റൺസും ടിം സിംഫെര്‍ട് 36 പന്തിൽ 62 റൺസും നേടി. എന്നാൽ കുൽദീപ് യാദവ് കോൺവെ വീഴ്ത്തി മത്സരം ഇന്ത്യയുടെ വരുത്തിയിലേക്ക് ആയിരുന്നു. അര്‍ഷ്ദീപ് സിങിന്റെ ബൗളിൽ ടിം സിംഫെര്ടും വിക്കറ്റായതോടെ ന്യൂസിലൻഡ് സമ്മർദ്ദത്തിലായി. റിങ്കു സിങ്ങാണ് ഇരുവരെയും ക്യാച്ചിലൂടെ പുറത്താക്കിയത്. 32, 82, 57...; ടി20 റാങ്കിങ്ങില്‍ കുതിച്ച് സൂര്യകുമാര്‍ യാദവ്, ആദ്യ പത്തില്‍, അജയ്യനായി അഭിഷേക് ശര്‍മ്മ; പട്ടിക ഇങ്ങനെ രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്പ്, മാർക്ക് ചപ്മാൻ എന്നിവർക്കും ടീമിനായി കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ഡാരൽ മിച്ചലിന്റെ പ്രകടനമാണ് ന്യൂസിലൻഡ് സ്കോർ 200 കടത്തിയത്. 18 പന്തിൽ 39 റൺ ആണ് തരാം നേടിയത്. ഓസ്ട്രേലിയന്‍ ഓപ്പൺ: വിജയക്കുതിപ്പ് തുടർന്ന് യാനിക്,സെമിയിൽ എതിരാളി ജോക്കോവിച്ച് ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഒരു മാറ്റത്തോടെയാണ് ഇന്ത്യൻ ടീം ഇന്ന് മത്സരത്തിനിറങ്ങിയത്. ഇഷാൻ കിഷന് പകരം അർഷ്ദീപ് സിങ്ങാണ് ഇന്ന് കളിക്കുന്നത്. അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് തുടങ്ങിയവർ ഫോം കണ്ടെത്തിയിട്ടും ഓപ്പണറായി അവസരം ലഭിച്ച സഞ്ജു സാംസണിന് ഇതുവരെ നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന്റെ തിരിച്ചു വരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ Sports news: India set 216 run target for New Zealand in fourth T20I as Kuldeep and Arshdeep take two wickets each.
ഓസ്ട്രേലിയന്‍ ഓപ്പൺ: വിജയക്കുതിപ്പ് തുടർന്ന് യാനിക്,സെമിയിൽ എതിരാളി ജോക്കോവിച്ച്
മെൽബൺ: ഓസ്ട്രേലിയന്‍ ഓപ്പണിൽ വിജയക്കുതിപ്പ് തുടർന്ന് നിലവിലെ ചാമ്പ്യൻ യാനിക് സിന്നര്‍. ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നര്‍ പരാജയപ്പെടുത്തിയത്. കിരീടം നിലനിർത്താനുള്ള താരത്തിന്റെ ശ്രമത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയം. സ്കോർ: 6-3, 6-4, 6-4. ഓസ്ട്രേലിയൻ ഓപ്പൺ: ജെസിക്ക പെഗുല സെമിയിൽ, പിടിച്ചു നിൽക്കാനാകാതെ അനിസിമോവ ഈ വിജയത്തോടെ തുടർച്ചയായ മൂന്നാം തവണയാണ് സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ സെമി ഫൈനലിലെത്തിയത്. താരത്തിന്റെ ഗ്രാൻഡ് സ്ലാം കരിയറിലെ ഒമ്പതാം സെമി ഫൈനൽ പ്രവേശനം കൂടിയാണിത്. ബെൻ ഷെൽട്ടനുമായുള്ള അവസാന എട്ട് ഏറ്റുമുട്ടലുകളിലും വിജയം സിന്നറിനായിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍: തോൽവി പടിവാതിൽക്കൽ എത്തിയിട്ടും ജയിച്ച് നൊവാക് ജോക്കോവിച്ച്, ക്വാർട്ടർ ഫൈനലിൽ നാടകീയ സംഭവങ്ങൾ സെമി ഫൈനലിൽ 10 തവണ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായ നൊവാക് ജോക്കോവിച്ചിനെയാണ് സിന്നർ നേരിടുക. ഇതുവരെ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആറ് തവണ സിന്നറും നാല് തവണ ജോക്കോവിച്ചും വിജയം നേടിയിരുന്നു. തുടർച്ചയായ അഞ്ച് മത്സരങ്ങളും ഒമ്പത് സെറ്റുകളും ജോക്കോവിച്ചിനെതിരെ സിന്നർ സ്വന്തമാക്കിയിട്ടുണ്ട്. ഈ മാസം 30ന് ആണ് ഇരുവരും തമ്മിലുള്ള സെമി ഫൈനൽ മത്സരം നടക്കുന്നത്. Sports news: Sinner Crushes Shelton to Set Up Australian Open Semi-Final Clash With Djokovic.
മുംബൈ: ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്. ആദ്യം ടൂർണമെന്റ് മുഴുവൻ ബഹിഷ്കരിക്കാനാണ് പാകിസ്ഥാൻ ആലോചിച്ചിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾ മാത്രം ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് പി സി ബി ആലോചനകൾ നടത്തുന്നു എന്നാണ് വിവരം. അങ്ങനെ ഒരു നീക്കം പാകിസ്ഥാൻ നടത്തിയാൽ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. മദ്യലഹരിയില്‍ ആഡംബര കാര്‍ ഇടിച്ചുകയറ്റി അപകടമുണ്ടാക്കി; മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍ ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാൽ ബ്രോഡ്കാസ്റ്റർമാർക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പി സി ബി നൽകേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഇത്രയും ഭീമമായ തുക ചിന്തിക്കാവുന്നതിനും അപ്പുറമാണ്. ഓസ്ട്രേലിയന്‍ ഓപ്പണ്‍: തോൽവി പടിവാതിൽക്കൽ എത്തിയിട്ടും ജയിച്ച് നൊവാക് ജോക്കോവിച്ച്, ക്വാർട്ടർ ഫൈനലിൽ നാടകീയ സംഭവങ്ങൾ മത്സരം നടന്നില്ലെങ്കിൽ ബ്രോഡ്കാസ്റ്റർ ഐ സി സിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം. ഈ ഘട്ടത്തിൽ ക്രിക്കറ്റ് കൗൺസിൽ പി സി ബിക്ക് നോട്ടീസ് നൽകുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യാം. മത്സരം ബഹിഷ്കരിച്ചാൽ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് പാകിസ്ഥാന് ഐ സി സി നൽകി എന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാൻ ജയിച്ചാൽ ഇന്ത്യയ്ക്കെതിരായ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. Sports: Pakistan Could Face Huge Fine Over India Match Boycott at T20 World Cup.
മെൽബൺ: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നൊവാക് ജോക്കോവിച്ചിന് നാടകീയ വിജയം. എതിരാളി ലൊറെന്‍സോ മുസെറ്റി ആദ്യ രണ്ട് സെറ്റുകളും നേടി വിജയമുറപ്പിച്ചിരുന്നു. മൂന്നാം സെറ്റ് മത്സരത്തിനിടെ പരിക്കേറ്റതോടെ താരം മത്സരത്തിൽ നിന്ന് പിന്മാറുക ആയിരുന്നു. ഇതോടെയാണ് സെര്‍ബിയന്‍ ഇതിഹാസ താരം ജോക്കോവിച്ച് സെമി ഫൈനലിൽ പ്രവേശിച്ചത്. 32, 82, 57...; ടി20 റാങ്കിങ്ങില്‍ കുതിച്ച് സൂര്യകുമാര്‍ യാദവ്, ആദ്യ പത്തില്‍, അജയ്യനായി അഭിഷേക് ശര്‍മ്മ; പട്ടിക ഇങ്ങനെ ലൊറെന്‍സോ മുസെറ്റിയുടെ പൂർണ ആധിപത്യമായിരുന്നു മത്സരത്തിൽ ഉടനീളം കാണാൻ കഴിഞ്ഞത്. ആദ്യ രണ്ട് സെറ്റുകളും 6-4, 6-3 എന്ന സ്കോറിൽ സ്വന്തമാക്കിയ ഇറ്റാലിയൻ താരം പത്ത് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനായ ജോക്കോവിച്ചിനെ അട്ടിമറിക്കുമെന്ന് ആരാധകർ ഉറപ്പാക്കിയിരുന്നു. എന്നാൽ നിർണ്ണായകമായ മൂന്നാം സെറ്റിൽ ലൊറെന്‍സോയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നു. സന്തോഷ് ട്രോഫി: ഒറ്റ ഗോളിൽ ഒഡിഷയെ വീഴ്ത്തി കേരളം മൂന്നാം സെറ്റിൽ ജോക്കോവിച്ച് മികച്ച പ്രകടനം പുറത്തെടുത്തു. സ്കോർ 1-3 എന്ന നിലയിൽ ജോക്കോവിച്ച് ലീഡ് ചെയ്യുന്ന സമയത്താണ് ലൊറെന്‍സോയ്ക്ക് പരിക്കേറ്റത്. ഇതോടെ മത്സരം തുടരാൻ ആകില്ലെന്ന തീരുമാനം താരം അധികൃതരെ അറിയിച്ചു. തുടർന്ന് ജോക്കോവിച്ചിനെ വിജയി ആയി പ്രഖ്യാപിച്ചു മത്സരം അവസാനിപ്പിക്കുക ആയിരുന്നു. ഇതോടെ ചരിത്രത്തിലെ അപൂർവ നേട്ടമായ 25-ാം ഗ്രാൻഡ് സ്ലാം കിരീടത്തിലേക്ക് ഇനി രണ്ട് ജയങ്ങൾ മാത്രം അകലെയാണ് ജോക്കോവിച്ച്. Sports news: Musetti Retires Injured as Djokovic Reaches Australian Open 2026 Semi-Final.
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഹോം പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി പുരുഷ ടി20 റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേയ്ക്കാണ് സൂര്യകുമാര്‍ യാദവ് ഉയര്‍ന്നത്. നിലവില്‍ പരമ്പയില്‍ ഇന്ത്യ 3-0 ന് മുന്നിലാണ്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ 32, 82 നോട്ടൗട്ട്, 57 നോട്ടൗട്ട് എന്നിങ്ങനെയാണ് സൂര്യകുമാര്‍ യാദവിന്റെ സ്കോര്‍. ടി20 ലോകകപ്പിന് വെറും 10 ദിവസം മാത്രം ശേഷിക്കെ, അഭിഷേക് ശര്‍മ്മ തന്നെയാണ് ഒന്നാം സ്ഥാനത്ത്. അഭിഷേക് ശര്‍മ്മ തകര്‍പ്പന്‍ ഫോം തുടരുകയാണ്. പട്ടികയില്‍ മറ്റൊരു സൂപ്പര്‍ താരം തിലക് വര്‍മ്മ മൂന്നാം സ്ഥാനത്താണ്. റായ്പൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ 32 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ ഇഷാന് കിഷന് 64-ാം സ്ഥാനത്തും ഒന്‍പത് സ്ഥാനങ്ങള്‍ കയറിയ ശിവം ദുബെ 58-ാം സ്ഥാനത്തുമാണ്. റിങ്കു സിങ് 13 സ്ഥാനങ്ങള്‍ കയറി 68-ാം സ്ഥാനത്തെത്തി. മന്ത്രി ശിവന്‍കുട്ടിയെ അധിക്ഷേപിച്ചു; വിഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ് ബൗളിങ് റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി. രവി ബിഷ്ണോയി 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19-ാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യ ബൗളിംഗ് റാങ്കിങ്ങില്‍ 18 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. നിലവില്‍ 59-ാം സ്ഥാനത്താണ് ഹര്‍ദിക്. ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 53-ാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്താണ് ഹര്‍ദിക് പാണ്ഡ്യ. ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യണം, അടുത്ത മണ്ഡലകാലത്തിന് മുന്‍പ്; അഴിമതി തടയാന്‍ ഹൈക്കോടതി Suryakumar jumps five spots to seventh in latest ICC T20I rankings
മദ്യലഹരിയില്‍ ആഡംബര കാര്‍ ഇടിച്ചുകയറ്റി അപകടമുണ്ടാക്കി; മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍
വഡോദര: ആഡംബര കാര്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍. വഡോദരയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പാര്‍ക്ക് ചെയ്ത 3 വാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുകയായിരുന്നു. ഈ സമയം ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തില്‍ മുന്‍ ക്രിക്റ്റ് താരം ജേക്കബ് മാര്ട്ടിന് (53) ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണത്തിനായി വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സഞ്ജു പുറത്താകുമോ, പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20 ഇന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെ അകോട്ടയില്‍നിന്ന് ഒപി റോഡിലുള്ള തന്റെ വസതിയിലേക്ക് ജേക്കബ് മാര്ട്ടിന് വാഹനം ഓടിച്ചുപോകുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ആഡംബര എസ്യുവി കാര്‍, വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന മറ്റു മൂന്നു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവയ്ക്കു സാരമായ കേടുപാടുകള്‍ പറ്റി. രഞ്ജി ട്രോഫിയില്‍ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് മാര്ട്ടിന്. ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 1999ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2001ല്‍ കെനിയയ്ക്കെതിരെയായിരുന്നു അവസാന മത്സരം. ഇതാദ്യമായല്ല താരം കേസില്‍പെടുന്നത്. 2011ല്‍ മനുഷ്യക്കടത്ത് കേസില്‍ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. Ex-India Star, Who Played 10 ODIs, Arrested For Drunk Driving In Vadodara
സഞ്ജു പുറത്താകുമോ, പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20 ഇന്ന്
വിശാഖപട്ടണം: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് നാലാം ടി20 മത്സരത്തിനിറങ്ങും. ആദ്യ മൂന്നു മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഇത്തണവയും വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരേ പോലെ ഫോമിലെത്തിയത് ടീമിന് ആത്മവിശ്വാസം ഇരട്ടിയാക്കുന്നതാണ്. മൂന്നു മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചെങ്കിലും മോശം പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ് ടീമിലുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വിശാഖപട്ടണത്ത് വൈകീട്ട് ഏഴിനാണ് മത്സരം. കേരള ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയെങ്കിലും തിലക് വര്‍മ ടീമില്‍ തിരിച്ചെത്താത്ത സാഹചര്യത്തില്‍ സഞ്ജു സാംസണ് ഓപ്പണറായി തുടരും. അതേസമയം പരമ്പര നേടിയതിനാല്‍ മിന്നും ഫോമിലുള്ള അഭിഷേക് ശര്‍മക്ക് വിശ്രമം അനുവദിച്ച് ഇഷാന് കിഷനെയും സഞ്ജുവിനെയും ഓപ്പണറായി തുടരാന്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിഷേക് ശര്‍മക്ക് വിശ്രമം അനുവദിച്ചാല്‍ ശ്രേയസ് അയ്യര്‍ 2023നുശേഷം ആദ്യമായി വീണ്ടും ഇന്ത്യയുടെ ടി20 കുപ്പായം അണിയും. ഐപിഎല്ലില്‍ തിളങ്ങിയ മൂന്നാം നമ്പറിലാകും ശ്രേയസ് ഇറങ്ങുക എന്നാണ് കരുതുന്നത്. ജാലി ഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ രവി ബിഷ്ണോയിക്കു പകരം മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി കളിച്ചേക്കും. ഹര്‍ഷിത് റാണയ്ക്കൊപ്പം അര്‍ഷ്ദീപ് സിങ് പേസ് നിര നിയന്ത്രിക്കുക.
ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക് കൂടുതല്‍ അടുത്തു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ സമഗ്രാധിപത്യവും തുടരുന്നു. 204 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. സിംബാബ്വെയുടെ മറുപടി 37.4 ഓവറില്‍ 148 റണ്‍സില്‍ അവസാനിച്ചു. ജയത്തിലേക്ക് ബാറ്റേന്തിയ സിംബാബ്വെ അവിശ്വസനീയ തകര്‍ച്ചയാണ് നേരിട്ടത്. അഞ്ചാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ സിംബാബ്വെ സ്കോര്‍ 142 റണ്‍സിലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള 5 വിക്കറ്റുകള്‍ വെറും 6 റണ്‍സില്‍ നിലംപൊത്തി! അവസാന മൂന്ന് വിക്കറ്റുകള്‍ 148ല്‍ തന്നെ വീണു. ക്യാപ്റ്റന്‍ ആയുഷ് മാത്രെ, ഉദ്ധവ് മോഹന്‍ എന്നിവരുടെ 35ാം ഓവര്‍ മുതല്‍ 38ാം ഓവറിനിടെയുള്ള സമയത്താണ് ഈ അഞ്ച് വിക്കറ്റുകളും സിംബാബ്വെയ്ക്കു നഷ്ടമായത്. ആയുഷ് 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയും ഉദ്ധവ് മോഹന്‍ 6.4 ഓവറില്‍ 20 റണ്‍സ് വഴങ്ങിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍എസ് അംബരീഷ് 2 വിക്കറ്റെടുത്തു. ഹെനില്‍ പട്ടേല്‍, ഖിലാന്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. വിഹാന് മല്‍ഹോത്രയുടെ ശതകം; 2 അര്‍ധ സെഞ്ച്വറികള്‍; സിംബാബ്വെയ്ക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ഇന്ത്യന്‍ കൗമാരം സിംബാബ്വെ നിരയില്‍ ലീറോയ് ചിവൗല അര്‍ധ സെഞ്ച്വറിയുമായി പൊരുതി നിന്നു. കിയാന് ബ്ലിഗ്നോട് (37), തദേന്ദ ചിമുഗോരോ (29) എന്നിവരും താരത്തെ പന്തുണച്ചു. ഈ മൂന്ന് പേര് ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിഹാന് മല്‍ഹോത്രയുടെ സെഞ്ച്വറിയുടേയും ഓപ്പണര്‍ വൈഭവ് സൂര്യവംശി, അഭിഗ്യാന്‍ കുണ്ടു എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് മികച്ച സ്കോറിലെത്തിയത്. ഖിലാന്‍ പട്ടേലിന്റെ കാമിയോ ഇന്നിങ്സാണ് സ്കോര്‍ 350 കടത്തിയത്. 'ഉറപ്പിച്ചോളു, സഞ്ജു ഉടന്‍ ഫോമിൽ എത്തും' ടോസ് നേടി സിംബാബ്വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ മലയാളി താരം ആരോണ്‍ ജോര്‍ജ്- വൈഭവ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആരോണിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. താരം 16 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 23 റണ്‍സെടുത്തു. വൈഭവ് 4 വീതം സിക്സും ഫോറും തൂക്കി 30 പന്തില്‍ 52 റണ്‍സെടുത്തു മടങ്ങി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ 2 സിക്സും ഒരു ഫോറും സഹിതം 19 പന്തില്‍ 21 റണ്‍സെടുത്തു പുറത്തായി. പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച വിഹാന് മല്‍ഹോത്ര- അഭിഗ്യാന്‍ കുണ്ടു സഖ്യം ക്രീസില്‍ നിയലുറപ്പിച്ച് പൊരുതി. വിഹാന് 7 ഫോറുകള്‍ സഹിതം 107 പന്തില്‍ 109 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കുണ്ടു 5 ഫോറും ഒരു സിക്സും സഹിതം 61 റണ്‍സുമായി മടങ്ങി. ഖിലാന്‍ പട്ടേല്‍ 12 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 30 റണ്‍സെടുത്തു പുറത്തായി. കരിയറില്‍ ആദ്യം! അല്‍ക്കരാസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍, നദാലിനെ മറികടക്കാന്‍ 2 ജയങ്ങള്‍ india u-19 vs zimbabwe u-19, U19 World Cup, India U19: India have continued their dominating run in the tournament
'ഉറപ്പിച്ചോളു, സഞ്ജു ഉടന്‍ ഫോമിൽ എത്തും'
വിശാഖപട്ടണം: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞു. ടി20 ലോകകപ്പ് പടിവാതില്ക്കല് നില്‍ക്കെ ടീം പൂര്‍ണമായും സെറ്റായിട്ടുമുണ്ട്. ആശങ്കയായി നില്‍ക്കുന്നത് മലയാളി ഓപ്പണിങ് ബാറ്റര്‍ സഞ്ജു സാംസന്റെ ഫോം മാത്രമാണ്. തുടരെ മൂന്ന് മത്സരങ്ങളിലായി താരത്തിന്റെ ബാറ്റിങ് ദയനീയമാണ്. 10, 6, 0 എന്നിങ്ങനെയാണ് താരം മൂന്ന് ടി20 മത്സരങ്ങളിലായി നേടിയത്. എന്നാല്‍ സഞ്ജുവിനെ പൂര്‍ണമായി പിന്തുണയ്ക്കുകയാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകന് മോണി മോര്‍ക്കല്‍. ഒറ്റ നിമിഷം മതി സഞ്ജുവിനു ഫോം വീണ്ടെടുക്കാന്‍ എന്നു പറയുന്നു മോര്‍ക്കല്‍. ലോകകപ്പില്‍ മിന്നും ഫോമിലുള്ള സഞ്ജുവിനെ കാണമെന്ന പ്രതീക്ഷയും മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ പങ്കിടുന്നു. 'സഞ്ജുവിനു ഫോം വീണ്ടെടുക്കാന്‍ ഒരു നിമിഷം മാത്രം മതി. ഫോം താത്കാലികമാണെന്നു ക്ലീഷേയായി പറയാമെങ്കിലും ലോകകപ്പ് അടുത്ത സാഹചര്യത്തില്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണെന്നു ഞങ്ങള്‍ കരുതുന്നു. സഞ്ജു മികച്ച രീതിയിലാണ് പരിശീലനം നടത്തുന്നത്. നെറ്റ്സില്‍ നന്നായി ബാറ്റിങും നടത്തുന്നുണ്ട്. സമയത്തിന്റെ ആനുകൂല്യം മാത്രം മതി അദ്ദേഹത്തിനു മികവിലേക്ക് ഉയരാന്‍.' കരിയറില്‍ ആദ്യം! അല്‍ക്കരാസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍, നദാലിനെ മറികടക്കാന്‍ 2 ജയങ്ങള്‍ താരങ്ങളുടെ ഫോം അല്ല പ്രധാനമെന്നും ടീമിന്റെ വിജയങ്ങളാണ് പ്രധാനപ്പെമെന്നും മോര്‍ക്കല്‍. അടുത്ത രണ്ട് മത്സരങ്ങള്ക്കൊണ്ടു തന്നെ സഞ്ജു ഫോം വീണ്ടെടുക്കുമെന്നും ഇന്ത്യന്‍ ബൗളിങ് കോച്ച് വ്യക്തമാക്കുന്നു. 'വ്യക്തിഗത ഫോം എന്നതിനേക്കാള്‍ പ്രധാനം ടീം വിജയിക്കുന്നതിലാണ്. അതാണ് പ്രധാനമെന്നാണ് ഞാന്‍ കരുതുന്നത്. നിലവില്‍ ഇന്ത്യ പരമ്പരയില്‍ 3-0ത്തിനു മുന്നിലാണ്. ടീം മികച്ച ക്രിക്കറ്റാണ് മൈതാനത്ത് പുറത്തെടുക്കുന്നത്. ഇനിയും രണ്ട് മത്സരങ്ങളുണ്ടല്ലോ. സഞ്ജു ഫോമിലെത്തും. ബോര്‍ഡിലേക്ക് റണ്‍സ് സംഭാവനയും ചെയ്യും. അക്കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ല.' ലോകകപ്പ് ടീമില്‍ സഞ്ജുവാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ടീമില്‍ ഇഷാന് കിഷന് ബേക്ക് അപ്പ് കീപ്പറായും ഇടം പിടിച്ചിട്ടുണ്ട്. കിവികള്‍ക്കെതിരായ പരമ്പരയില്‍ കളിക്കാന്‍ അവസരം കിട്ടിയ ഇഷാന് കിഷന് അതു മുതലാക്കി മിന്നും ഫോമില്‍ ബാറ്റ് വീശുന്നുണ്ട്. സഞ്ജുവിന്റെ സ്ഥാനത്തിനു ഇളക്കം തട്ടിക്കാന്‍ പര്യാപ്തമാണ് ഇഷാന്റെ പ്രകടനം. അതിനാല്‍ തന്നെ ഇനിയുള്ള രണ്ട് കളികളും സഞ്ജുവിനു അതി നിര്‍ണായകമാണ്. വിഹാന് മല്‍ഹോത്രയുടെ ശതകം; 2 അര്‍ധ സെഞ്ച്വറികള്‍; സിംബാബ്വെയ്ക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ഇന്ത്യന്‍ കൗമാരം India bowling coach Morne Morkel has played down concerns over Sanju Samson's form slump
കരിയറില്‍ ആദ്യം! അല്‍ക്കരാസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍, നദാലിനെ മറികടക്കാന്‍ 2 ജയങ്ങള്‍
മെല്‍ബണ്‍: ചരിത്ര നേട്ടത്തിലേക്ക് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം കാര്‍ലോസ് അല്‍ക്കരാസിനു വേണ്ടത് രണ്ട് ജയങ്ങള്‍ മാത്രം. കരിയറില്‍ ആദ്യമായി താരം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിന്റെ പുരുഷ സിംഗിള്‍സ് സെമിയിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയന്‍ താരം തന്നെയായ അലക്സ് ഡി മിനോറിനെ അനായാസം വീഴ്ത്തിയാണ് സ്പാനിഷ് താരത്തിന്റെ മുന്നേറ്റം. മൂന്ന് സെറ്റ് പോരാട്ടത്തില്‍ എതിരാളിക്ക് ഒരു പഴുതും അനുവദിക്കാതെയാണ് അല്‍ക്കരാസിന്റെ മുന്നേറ്റം. സ്കോര്‍: 7-5, 6-2, 6-1. വിഹാന് മല്‍ഹോത്രയുടെ ശതകം; 2 അര്‍ധ സെഞ്ച്വറികള്‍; സിംബാബ്വെയ്ക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ഇന്ത്യന്‍ കൗമാരം വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ കരിയറില്‍ രണ്ട് തവണ സ്വന്തമാക്കിയ അല്‍ക്കരാസിനു ഓസ്ട്രേലിയന്‍ ഓപ്പണ്‍ മാത്രമാണ് ഇതുവരെ നേടാന്‍ സാധിക്കാത്തത്. ഇത്തവണ ആ കുറവ് പരിഹരിക്കാനുള്ള ആത്മവിശ്വാസത്തിലാണ് താരം. കിരീടം നേടിയാല്‍ ഇതിഹാസ താരം റാഫേല്‍ നദാലിനെ റെക്കോര്‍ഡില്‍ മറികടക്കാനുള്ള അവസരവും ലോക ഒന്നാം നമ്പര്‍ താരത്തിനുണ്ട്. നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നദാലിന്റെ റെക്കോര്‍ഡാണ് അല്‍ക്കരാസിനെ കാത്തിരിക്കുന്നത്. സന്തോഷ് ട്രോഫി: ഒറ്റ ഗോളിൽ ഒഡിഷയെ വീഴ്ത്തി കേരളം Carlos Alcaraz dominates Alex de Minaur to reach his first Australian Open semi-final
ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ സിംബാബ്വെയ്ക്ക് മുന്നില്‍ കൂറ്റന്‍ സ്കോറുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് അടിച്ചെടുത്തു. വിഹാന് മല്‍ഹോത്രയുടെ സെഞ്ച്വറിയും ഓപ്പണര്‍ വൈഭവ് സൂര്യവംശി, അഭിഗ്യാന്‍ കുണ്ടു എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ഖിലന്‍ പട്ടേലിന്റെ കാമിയോ ഇന്നിങ്സാണ് സ്കോര്‍ 350 കടത്തിയത്. ടോസ് നേടി സിംബാബ്വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ മലയാളി താരം ആരോണ്‍ ജോര്‍ജ്- വൈഭവ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആരോണിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. താരം 16 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 23 റണ്‍സെടുത്തു. 3 തവണ ക്വാർട്ടറിൽ പൊട്ടി, ഒടുവിൽ സ്വിറ്റോലിന സെമിയിൽ! വൈഭവ് 4 വീതം സിക്സും ഫോറും തൂക്കി 30 പന്തില്‍ 52 റണ്‍സെടുത്തു മടങ്ങി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ 2 സിക്സും ഒരു ഫോറും സഹിതം 19 പന്തില്‍ 21 റണ്‍സെടുത്തു പുറത്തായി. പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച വിഹാന് മല്‍ഹോത്ര- അഭിഗ്യാന്‍ കുണ്ടു സഖ്യം ക്രീസില്‍ നിയലുറപ്പിച്ച് പൊരുതി. വിഹാന് 7 ഫോറുകള്‍ സഹിതം 107 പന്തില്‍ 109 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കുണ്ടു 5 ഫോറും ഒരു സിക്സും സഹിതം 61 റണ്‍സുമായി മടങ്ങി. ഖിലാന്‍ പട്ടേല്‍ 12 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 30 റണ്‍സെടുത്തു പുറത്തായി. ലോകകപ്പ് ജേതാവ്, ബിഗ് ബാഷിലെ ശ്രദ്ധേയന്‍; ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്ഡ്സന് വിരമിച്ചു Under 19 World Cup, Vihaan Malhotra century: Zimbabwe U19s won the toss and elected to field first
3 തവണ ക്വാർട്ടറിൽ പൊട്ടി, ഒടുവിൽ സ്വിറ്റോലിന സെമിയിൽ!
മെല്‍ബണ്‍: അമേരിക്കയുടെ മൂന്നാം സീഡ് താരം കോക്കോ ഗഫിനെ വീഴ്ത്തി യുക്രൈന് താരം എലിന സ്വിറ്റോലിന ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമിയില്‍. 31കാരിയായ താരം കരിയറിലെ 14ാം ഗ്രാന്‍ഡ് സ്ലാം ക്വാര്‍ട്ടര്‍ പോരാട്ടത്തിനാണ് ഇറങ്ങിയത്. അനായാസ മുന്നേറ്റമാണ് താരം കോക്കോ ഗഫിനെതിരെ പുറത്തെടുത്തത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടം 59 മിനിറ്റില്‍ അവസാനിച്ചു. സ്കോര്‍: 6-1, 6-2. 2018, lost to Mertens 2019, lost to Osaka 2025, lost to Keys , . Elina Svitolina, you are an AO semifinalist @wwos • @espn • @tntsports • @wowowtennis • #AO26 pic.twitter.com/p59iG69Bvw — #AusOpen (@AustralianOpen) January 27, 2026 ലോകകപ്പ് ജേതാവ്, ബിഗ് ബാഷിലെ ശ്രദ്ധേയന്‍; ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്ഡ്സന് വിരമിച്ചു കരിയറില്‍ ഇത് മൂന്നാം തവണയാണ് താരം ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ സെമി കളിക്കാന്‍ യോഗ്യത നേടുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇതാദ്യമായാണ് താരം സെമി കളിക്കാനൊരുങ്ങുന്നത്. 2018, 19, 25 വര്‍ഷങ്ങളില്‍ സ്വിറ്റോലിന ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ഓസ്ട്രേലിയൻ ഓപ്പൺ: അലക്സാണ്ടർ സ്വരേവ് സെമിഫൈനലിൽ, അമേരിക്കൻ താരത്തെ പരാജയപ്പെടുത്തി Elina Svitolina defeated American third seed Coco Gauff to advance into the semi-finals of the Australian Open
ലോകകപ്പ് ജേതാവ്, ബിഗ് ബാഷിലെ ശ്രദ്ധേയന്‍; ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്ഡ്സന് വിരമിച്ചു
സിഡ്നി: മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ കെയ്ന്‍ റിച്ചാര്ഡ്സന് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 2021ല്‍ ടി20 ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തില്‍ വന്‍ സ്വാധീനം ചെലുത്തിയ ബൗളര്‍മാരില്‍ ഒരാളുമാണ് കെയ്ന്‍ റിച്ചാര്ഡ്സന്. ബിഗ് ബാഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളില്‍ അഞ്ചാം സ്ഥാനത്ത് കെയ്ന്‍ റിച്ചാര്ഡ്സന് ഉണ്ട്. 15 സീസണുകളിലായി 142 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ്, മെല്‍ബണ്‍ റെനഗേഡ്സ്, സിഡ്നി സിക്സേഴ്സ് ടീമുകള്‍ക്കായി കളിച്ചു. ഈ സീസണില്‍ താരത്തിനു രണ്ട് കളികള്‍ മാത്രമാണ് സിഡ്നി സിക്സേഴ്സിനായി കളിക്കാന്‍ സാധിച്ചത്. ബിഗ് ബാഷ് ലീഗ് അവസാനിച്ചതിനു പിന്നാലെയാണ് 34കാരന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018-19 സീസണില്‍ ബിഗ് ബാഷ് കിരീടം നേടിയ മെല്‍ബണ്‍ റെനഗേഡ്സ് ടീം അംഗമാണ് കെയ്ന്‍ റിച്ചാര്ഡ്സന്. ഫ്രാഞ്ചൈസിയുടെ മികച്ച ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ്. ടീമിനായി 80 ലീഗ് മത്സരങ്ങളില്‍ നിന്നു 104 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. ജീവിതത്തിന്റെ ട്രാക്കില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്; ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യ നിലയില്‍ പുരോഗതി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കായി 25 ഏകദിനങ്ങളും 36 ടി20 മത്സരങ്ങളും താരം കളിച്ചു. 2021ല്‍ ടി20 ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയന്‍ ടീം അംഗമായിരുന്ന കെയ്ന്‍ റിച്ചാര്ഡ്സന് 2019ലെ ഏകദിന ലോകകപ്പ് ടീമിലും അംഗമായിരുന്നു. ഏകദിനത്തില്‍ 39 വിക്കറ്റും ടി20യില്‍ 45 വിക്കറ്റുകളുമുണ്ട്. 68 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്തതാണ് ഏകദിനത്തിലെ മികച്ച ബൗളിങ്. 30 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തതാണ് ടി20യിലെ മികച്ച ബൗളിങ്. ഓസ്ട്രേലിയൻ ഓപ്പൺ: അലക്സാണ്ടർ സ്വരേവ് സെമിഫൈനലിൽ, അമേരിക്കൻ താരത്തെ പരാജയപ്പെടുത്തി Former Australia fast bowler Kane Richardson, a member of Australia's 2021 T20 World Cup winning squad and one of the Big Bash League's most prolific bowlers
ഓസ്ട്രേലിയൻ ഓപ്പൺ: അലക്സാണ്ടർ സ്വരേവ് സെമിഫൈനലിൽ, അമേരിക്കൻ താരത്തെ പരാജയപ്പെടുത്തി
മെൽബൺ: കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ അലക്സാണ്ടർ സ്വരേവ് വീണ്ടും ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിലെത്തി. യുവ അമേരിക്കൻ താരം ലേണർ ടിയനെ പരാജയപ്പെടുത്തിയാണ് ജർമൻ താരത്തിന്റെ മുന്നേറ്റം. നാല് സെറ്റുകൾ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്വരേവ് വിജയം നേടിയത്. സ്കോർ: 6-3, 6-7 (5/7), 6-1, 7-6 (7-3) ഓസ്ട്രേലിയൻ ഓപ്പൺ: അമേരിക്കൻ താരത്തെ അനായാസം തോൽപ്പിച്ചു; അരിന സബലേങ്ക സെമിഫൈനലിൽ ആദ്യ സെറ്റ് 6-3ന് സ്വരേവ് സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ ടിയൻ ശക്തമായി തിരിച്ചുവന്ന് ടൈബ്രേക്കിൽ 7-5 എന്ന സ്കോറിന് വിജയിച്ച് മത്സരം സമനിലയിലാക്കുക ആയിരുന്നു. മൂന്നാം സെറ്റിൽ സ്വരേവ് 6-1 എന്ന സ്കോറിലൂടെ മത്സരത്തിൽ തിരിച്ചു വന്നു. നാലാം സെറ്റിൽ ടിയൻ വീണ്ടും പൊരുതി 6-5ന് സെറ്റ് പോയിന്റ് നേടുകയും ചെയ്തു. എന്നാൽ പരിചയസമ്പന്നനായ സ്വരേവ് ടൈബ്രേക്കിൽ 7-3 എന്ന സ്കോറിൽ മത്സരം തിരിച്ചു പിടിക്കുക ആയിരുന്നു. സ്വന്തം നാട്ടുകാരനെ വീഴ്ത്തി യാനിക് സിന്നര്‍; റെക്കോർഡിൽ സാംപ്രസിനും ജോക്കോവിചിനും ഒപ്പം തുടർച്ചയായ നാലാം തവണയാണ് സ്വരേവ് ടൂർണമെന്റിന്റെ സെമിയിൽ എത്തുന്നത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ യാനിക് സിന്നറോട് പരാജയപ്പെട്ട സ്വരേവിന് ഇത്തവണ കിരീടം നേടാമെന്ന ഉറച്ച പ്രതീക്ഷയിലാണ്. സെമിയിൽ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കാരാസ് അല്ലെങ്കിൽ അലക്സ് ഡി മിനൗർ എന്നിവരിൽ ഒരാളെയാകും സ്വരേവ് നേരിടുക. Sports news: Zverev beats Learner Tien to reach Australian Open semis.
മാഡ്രിഡ്: ഫോര്‍മുല വണ്‍ ഇതിഹാസതാരം മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനിലയില്‍ നിര്‍ണായക പുരോഗതി. 12 വര്‍ഷത്തോളം തുടര്‍ന്ന അദ്ദേഹത്തിന്റെ കിടപ്പുജീവിതം അവസാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവര്ന്നിരിക്കാനും വീല്‍ ചെയറിന്റെ സഹായത്തോടെ വീട്ടിലുടനീളം സഞ്ചരിക്കാനും ഷൂമാക്കറിന് സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞിട്ടില്ല രാമാ, ഇനിയും വരും വിദേശ താരങ്ങൾ; അങ്കത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു ഭാര്യ കൊറീനയുടെ അചഞ്ചലമായ പിന്തുണയുടേയും നിശ്ചയദാര്‍ഢ്യത്തിന്റേയും ഫലമാണ് ഷൂമാക്കറുടെ തിരിച്ചുവരവ്. സ്വിറ്റ്സര്‍ലന്‍ഡിലേയും സ്പെയിനിലേയും വസതികളില്‍ ലോകോത്തര ആരോഗ്യ പരിപാലന സംവിധാനങ്ങളാണ് കൊറീന ഒരുക്കിയത്. സ്വകാര്യതയും കൊറീന ഉറപ്പുവരുത്തിയിരുന്നു. 24 മണിക്കൂറും വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീം ഷൂമാക്കറിനൊപ്പം എപ്പോഴുമുണ്ടായിരുന്നു. ചുറ്റും നടക്കുന്നതെന്താണെന്നുള്ളത് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ നിലയില്‍ കൂടുതല്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഗ് ബാഷ് ലീഗ്: ഗ്ലെന്‍ മാക്സ്വെല്ലിന് കരാർ നീട്ടി നൽകി മെൽബൺ സ്റ്റാർസ് 2013 ഡിസംബര്‍ 29നാണ് ലോകത്തെ നടുക്കിയ അപകടമുണ്ടായത്. ഫ്രഞ്ച് ആല്‍പ്സിലെ മെറിബെല്‍ റിസോര്‍ട്ടില്‍ അവധി ആഘോഷത്തിനിടെ മകനോടൊപ്പം സ്കീയിങ് നടത്തുകയായിരുന്ന മൈക്കല്‍ ഷൂമാക്കര്‍ ട്രാക്കിന് പുറത്തേക്ക് പോകുകയും പാറയില്‍ തല ഇടിച്ച് വീഴുകയുമായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തകര്‍ന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി. മാസങ്ങള്‍ക്കുശേഷം 2014 ജൂണിലാണ് ഷൂമാക്കര്‍ കോമയില്‍ നിന്ന് പുറത്തുവന്നത്. പ്രിയതാരത്തിന് സംഭവിച്ച അപകടവും അദ്ദേഹം കിടപ്പിലായതും ആരാധകരെ വലിയ വേദനയിലാഴ്ത്തിയിരുന്നു. അവര്‍ക്ക് സന്തോഷവും പ്രതീക്ഷയും നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. Formula One legend Michael Schumacher's health condition improves
വരുമെന്ന് പറഞ്ഞു, മത്യാസ് ഹെർണാണ്ടസ് വന്നു; കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ച് തന്നെ
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര ശക്തിപ്പെടുത്താൻ മത്യാസ് ഹെർണാണ്ടസുമായി ക്ലബ് കരാറിലെത്തി. ഗോകുലം കേരള എഫ് സിയിൽ നിന്നാണ് മുപ്പതുകാരനായ സ്പാനിഷ് താരം വരുന്നത്. മധ്യനിരയിൽ ടീമിന്റെ കരുത്തു വർധിപ്പിക്കാൻ താരത്തിന്റെ വരവോടെ സാധിക്കുമെന്നാണ് ക്ലബ്ബിന്റെ വിലയിരുത്തൽ. കഴിഞ്ഞിട്ടില്ല രാമാ, ഇനിയും വരും വിദേശ താരങ്ങൾ; അങ്കത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു വലംകാലൻ ഡിഫൻസീവ് മിഡ്ഫീൽഡറായ ഹെർണാണ്ടസ് ഗോകുലം കേരള എഫ് സിയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ്. 1.86 മീറ്റർ ഉയരമുള്ള താരത്തിന്റെ ശാരീരികക്ഷമത ആവശ്യമുള്ള സാഹചര്യങ്ങളിലും ടീമിന് ഗുണകരമാകും. സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി കളിക്കാനുള്ള കഴിവും പ്രതിരോധ നിരയെ ഏകോപിപ്പിക്കുന്നതിലെ മികവും മത്യാസിന്റെ സവിശേഷതയാണ്. ഇനി കളി മാറും; മുന്നേറ്റനിരയിൽ കളിക്കാൻ ഫ്രഞ്ച് താരം, മാറ്റത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ് സ്പെയിനിലെ സലാമാങ്കയിൽ ജനിച്ച ഹെർണാണ്ടസ്, സിഡി ലറെഡോ, സലാമാങ്ക സിഎഫ് യുഡിഎസ്, യുഡി ഫോർമെൻ്ററ തുടങ്ങി വിവിധ വിദേശ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഗോകുലം കേരള എഫ്.സിയുടെ താരമായിരുന്നു. വിവിധ ഫുട്ബോൾ സാഹചര്യങ്ങളിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് മത്യാസ് ഹെർണാണ്ടസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. നിർണ്ണായക നീക്കം, ഇന്ത്യൻ മിഡ്ഫീൽഡർ റൗളിൻ ബോർഗസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി മധ്യനിരയിൽ കളിയ്ക്കാൻ കഴിയുന്ന മികവുള്ള താരമാണ് മത്യാസ്. അദ്ദേഹത്തിൻ്റെ പ്രൊഫൈൽ ടീമിന് കൂടുതൽ ഓപ്ഷനുകൾ നൽകുന്നു. ആവശ്യമുള്ളപ്പോൾ പ്രതിരോധ നിരയിലും സഹായകമാകാൻ അദ്ദേഹത്തിന് സാധിക്കും. മത്യാസിനെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നു. മത്യാസ് ഹെർണാണ്ടസിൻ്റെ സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. Sports news: Kerala Blasters sign Spanish midfielder Matías Hernández to bolster midfield.
ബിഗ് ബാഷ് ലീഗ്: ഗ്ലെന്‍ മാക്സ്വെല്ലിന് കരാർ നീട്ടി നൽകി മെൽബൺ സ്റ്റാർസ്
മെൽബൺ: ഓസ്ട്രേലിയൻ താരം ഗ്ലെന്‍ മാക്സ്വെല്ലിന്റെ കരാർ രണ്ട് വർഷത്തേക്ക് കൂടി പുതുക്കിയതായി ബിഗ് ബാഷ് ലീഗ് ക്ലബായ മെൽബൺ സ്റ്റാർസ്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ക്ലബ് നടത്തിയത്. ഇതോടെ 37 കാരനായ മാക്സ്വെല്ലിന് രണ്ട് വർഷം കൂടി ക്ലബ്ബിൽ തുടരാം. ടി20 ലോകകപ്പ്: ടീമില്‍ പാക് - അഫ്ഗാൻ വംശജര്‍, വിസ കിട്ടുമെന്ന പ്രതീക്ഷയില്‍ സ്കോട്ട്ലന്‍ഡ് ബിഗ് ബാഷ് ലീഗ് (BBL) രണ്ടാം സീസണിൽ മെൽബൺ സ്റ്റാർസിനൊപ്പം ചേർന്നതാണ് ഗ്ലെന്‍ മാക്സ്വെൽ. ഇതുവരെ ക്ലബ്ബിനായി 123 മത്സരങ്ങളിൽ നിന്നായി 3,193 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 21 അര്‍ധ സെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. 154 റൺസ് നേടിയതാണ് താരത്തിന്റെ വ്യക്തിഗത ഉയർന്ന സ്കോർ. ക്ലബ്ബിന് വേണ്ടി 47 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ സീസൺ മാക്സ്വെല്ലിന് അത്ര മികച്ചതായിരുന്നില്ല. എട്ട് ഇന്നിങ്സുകളിൽ നിന്ന് 76 റൺസും രണ്ട് വിക്കറ്റുകളും മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. തോൽവിക്ക് പിന്നാലെ ന്യൂസിലൻഡ് ടീമിൽ അഴിച്ചു പണി; രണ്ട് താരങ്ങളെ തിരിച്ചു വിളിച്ചു “മെൽബൺ സ്റ്റാർസ് എന്റെ ക്രിക്കറ്റ് കരിയറിലെ പ്രധാന ഭാഗമാണ്. ഈ ടീം ബിഗ് ബാഷ് ലീഗിൽ ജേതാക്കൾ ആകുന്നത് കാണാൻ എനിക്ക് വലിയ ആഗ്രഹമാണ്. അടുത്ത രണ്ട് സീസണുകളിൽ കിരീടത്തിനായി പോരാടാൻ നമുക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു,” മാക്സ്വെൽ പറഞ്ഞു. Sports news: Glenn Maxwell re-signs with Melbourne Stars for two more years.
കഴിഞ്ഞിട്ടില്ല രാമാ, ഇനിയും വരും വിദേശ താരങ്ങൾ; അങ്കത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു
കൊച്ചി: ഐ എസ് എൽ മത്സരക്രമം പ്രഖ്യാപിച്ചതോടെ ക്ലബ്ബുകൾ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെ ഇന്ത്യൻ അംഗങ്ങൾ കൊച്ചിയിലെത്തി. കോച്ച് ഡേവിഡ് കറ്റാലയുടെ മേൽനോട്ടത്തിൽ ഇന്ന് മുതൽ പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിദേശ താരങ്ങൾ ഉടൻ ടീമിനൊപ്പം ചേരും. ബ്ലാസ്റ്റേഴ്സ് പുതിയ പ്രാക്ടീസ് ഗ്രൗണ്ടായ 'ദ് സാങ്ച്വറി'യിൽ വെച്ചാകും പരിശീലനം നടക്കുക. ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക് അതെ സമയം, ഇനിയും ക്ലബ്ബിലേക്ക് വിദേശ താരങ്ങൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിരവധി വിദേശ താരങ്ങളുമായി ക്ലബ് നിലവിൽ ചർച്ച നടത്തുന്നുണ്ട്. അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ ക്ലബ് പുറത്തുവിടും. വിദേശ താരങ്ങളായ കെവിൻ യോക്ക്, മർലോൺ റൂസ് ട്രൂജിലോ എന്നിവരെയും ഇന്ത്യൻ മിഡ്ഫീൽഡർ റൗളിൻ ബോർഗസിനെയും കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സ് ക്ലബ്ബിൽ എത്തിച്ചിരുന്നു. ചേട്ടന്മാര് 'കളിക്കാതെ' പുറത്ത്; അനിയന്മാര് 'കളിച്ച്' പുറത്ത്! ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പില്‍ നിന്ന് 'ഔട്ട്' ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാനുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കൊല്‍ക്കത്തയില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. കേരളത്തിന്റെ ആദ്യ ഹോം മാച്ച് മുംബൈ സിറ്റി എഫ് സിക്കെതിരെ ഫെബ്രുവരി 22ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ചാണ്. Sports news: Kerala Blasters begin ISL preparations as Indian players join camp.
ടി20 ലോകകപ്പ്: ബംഗ്ലാദേശിന്റെ പിന്മാറ്റത്തിന് പിന്നില്‍ പാകിസ്ഥാൻ, ആരോപണവുമായി രാജീവ് ശുക്ല
ന്യൂഡൽഹി: ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചതിന് പിന്നിൽ പാകിസ്ഥാനാണെന്ന ആരോപണവുമായി ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ബംഗ്ലാദേശിന് പഴുതടച്ച സുരക്ഷ ഉറപ്പുനൽകുകയും അവരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റ് ചില ഇടപെടലുകളാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തോൽവിക്ക് പിന്നാലെ ന്യൂസിലൻഡ് ടീമിൽ അഴിച്ചു പണി; രണ്ട് താരങ്ങളെ തിരിച്ചു വിളിച്ചു “ബംഗ്ലാദേശ് കളിക്കണമെന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. പൂർണ സുരക്ഷയും ഞങ്ങൾ ഉറപ്പുനൽകിയിരുന്നു. എന്നാൽ അവർ ഈ തീരുമാനത്തിൽ ഉറച്ചു നിന്നതു കൊണ്ട് അവസാന നിമിഷം മുഴുവൻ ഷെഡ്യൂൾ മാറ്റുക ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് സ്കോട്ട്ലാൻഡിനെ ഉൾപ്പെടുത്തിയത്,” ശുക്ല പറഞ്ഞു ടി20 ലോകകപ്പ്: ടീമില്‍ പാക് - അഫ്ഗാൻ വംശജര്‍, വിസ കിട്ടുമെന്ന പ്രതീക്ഷയില്‍ സ്കോട്ട്ലന്‍ഡ് വിഷയത്തിൽ പാകിസ്ഥാൻ നടത്തിയ ഇടപെടലുകളെപറ്റി രൂക്ഷമായ ഭാഷയിലാണ് ശുക്ല പ്രതികരിച്ചത്. പാകിസ്ഥാൻ അനാവശ്യമായി ഈ വിഷയത്തിൽ ഇടപെടുകയും ബംഗ്ലാദേശിനെ പ്രകോപിപ്പിക്കുകയും ചെയ്തു. ബംഗ്ലാദേശ് പൗരന്മാർക്കെതിരെ പാകിസ്ഥാൻ നടത്തിയ ക്രൂരതകൾ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോൾ അവരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇത് തെറ്റായ നടപടിയാണെന്നും ശുക്ല വ്യക്തമാക്കി. ചേട്ടന്മാര് 'കളിക്കാതെ' പുറത്ത്; അനിയന്മാര് 'കളിച്ച്' പുറത്ത്! ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പില്‍ നിന്ന് 'ഔട്ട്' ഇന്ത്യയും ശ്രീലങ്കയും ചേർന്ന് സംഘടിപ്പിക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോ എന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് ശുക്ലയുടെ പരാമർശങ്ങൾ. Sports news: BCCI’s Rajeev Shukla accuses Pakistan of misleading Bangladesh over T20 World Cup security issues.
ഓസ്ട്രേലിയൻ ഓപ്പൺ: അമേരിക്കൻ താരത്തെ അനായാസം തോൽപ്പിച്ചു; അരിന സബലേങ്ക സെമിഫൈനലിൽ
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരമായ അരിന സബലേങ്ക സെമിഫൈനലിലെത്തി. അമേരിക്കൻ താരം ഇവാ ജോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സബലേങ്ക തോൽപ്പിച്ചത്. സ്കോർ: 6-3, 6-0. ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക് 27 കാരിയായ സബലെങ്ക തുടർച്ചയായ നാലാം തവണയാണ് ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ എത്തുന്നത്. മൂന്നാം കിരീടം ലക്ഷ്യമിടുന്ന സെബലങ്കയ്ക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ ഇവാ ശക്തമായ പ്രതിരോധം ഉയർത്തിയെങ്കിലും സെബലങ്കയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ പിടിച്ചു നില്ക്കാൻ കഴിഞിഞ്ഞില്ല. സെമിയിൽ മൂന്നാം സീഡായ കോക്കോ ഗാഫ് അല്ലെങ്കിൽ 12-ാം സീഡായ എലിന സ്വിറ്റോളിന ആയിരിക്കും സബലെങ്കയുടെ എതിരാളി. 'എന്തൊരു ചീത്ത വിളിയാണ്!'- ബംഗ്ലാദേശിനെ അനുകൂലിച്ച് കുറിപ്പ്, പിന്നാലെ ഡിലീറ്റാക്കി മുന്‍ ഓസീസ് പേസര്‍ ഈ ടൂർണമെന്റിൽ യുവ താരങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. അത് എന്നെ വല്ലാതെ കഷ്ടപെടുത്തി. ഇവാ മികച്ച ഗെയിംആണ് പുറത്തെടുത്തത്. ഇത് എന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടാൻ സഹായിച്ചു. ജയത്തിൽ സന്തോഷമുണ്ടെന്നും മത്സരത്തിന് ശേഷം സംസാരിച്ച സബലെങ്ക പറഞ്ഞു. Sports news: Sabalenka powers past Jovic to reach Australian Open semi-finals.
തോൽവിക്ക് പിന്നാലെ ന്യൂസിലൻഡ് ടീമിൽ അഴിച്ചു പണി; രണ്ട് താരങ്ങളെ തിരിച്ചു വിളിച്ചു
മുംബൈ: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളും തോറ്റതിന് പിന്നാലെ ന്യൂസിലൻഡ് സ്ക്വാഡിൽ വൻ അഴിച്ചു പണി. ഫാസ്റ്റ് ബൗളർ ക്രിസ്റ്റ്യൻ ക്ലാർക്കിനെയും ടോപ്പ് ഓർഡർ ബാറ്റർ ടിം റോബിൻസനെയും ടീമിൽ നിന്ന് ഒഴിവാക്കി. ഇവർക്കു പകരം സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതായി ന്യൂസിലൻഡ് അധികൃതർ വ്യക്തമാക്കി. ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക് ജിമ്മി നീഷം, ലോക്കി ഫെർഗൂസൺ, ടിം സെയ്ഫെർട്ട് എന്നിവർ ടീം ക്യാമ്പിൽ ചേരുന്നതിനാലാണ് മറ്റ് രണ്ട് താരങ്ങളെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതെന്ന് ന്യൂസിലൻഡ് ടീം മാനേജ്മെന്റ് വ്യക്തമാക്കി. ന്യൂസിലൻഡിന്റെ വെടിക്കെട്ട് ബാറ്റർ ഫിൻ അലൻ വ്യാഴാഴ്ച തിരുവനന്തപുരത്ത് ടീമിനൊപ്പം ചേരും. ജനുവരി 31-ന് നടക്കുന്ന അഞ്ചാം ടി20 മത്സരത്തിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. ചേട്ടന്മാര് 'കളിക്കാതെ' പുറത്ത്; അനിയന്മാര് 'കളിച്ച്' പുറത്ത്! ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പില്‍ നിന്ന് 'ഔട്ട്' ടീമിൽ നിന്ന് ഒഴിവാക്കിയ 24 വയസ്സുകാരനായ ക്രിസ്റ്റ്യൻ ക്ലാർക്ക് നാഗ്പൂരിൽ ഇന്ത്യയ്ക്കെതിരെ നടന്ന മത്സരത്തിലൂടെയാണ് ടി20 അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. നാല് ഓവറിൽ 40 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് താരം സ്വന്തമാക്കിയത്. ടിം റോബിൻസൺ ആദ്യ ടി20 മത്സരത്തിൽ 15 പന്തിൽ 21 റൺസ് നേടിയിരുന്നു. എന്നാൽ ടീമിലെ ചില മാറ്റങ്ങൾ കാരണം ഇരുവർക്കും പിന്നീട് അവസരം ലഭിച്ചിരുന്നില്ല. Sports news: New Zealand release Kristian Clarke, Tim Robinson from T20 squad; Finn Allen set to join.
ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്
കൊച്ചി:ഐഎസ്എല്‍ മത്സരക്രമം പുറത്ത്. ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന് , കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. കൊല്‍ക്കത്തയില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. മെയ് 11 വരെയുള്ള മത്സര ക്രമങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് ഇഎംഎസ് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് നടക്കുക. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ഇല്ല. ബ്ലാസ്റ്റേഴ്സിന് ആകെ 8 ഹോം മത്സരങ്ങളാണുള്ളത്. ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് നടക്കും. മുംബൈ സിറ്റിയാണ് എതിരാളികള്‍. സ്വന്തം നാട്ടുകാരനെ വീഴ്ത്തി യാനിക് സിന്നര്‍; റെക്കോർഡിൽ സാംപ്രസിനും ജോക്കോവിചിനും ഒപ്പം ഫെബ്രുവരി 28, മാര്‍ച്ച് 7,21, ഏപ്രില്‍ 15, 18, 23,മെയ് 10,17 ദിവസങ്ങളിലും കോഴിക്കോട് വെച്ച് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ടാകും. അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2025-26 സീസണ് ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കെ നിലവില്‍ ടീമിന്റെ ഭാഗമായുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളും ഇതിനോടകം ടീം വിട്ട് കഴിഞ്ഞു. ഇത്തവണ ഒരു വിദേശ താരം പോലും ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ലേയെന്നുള്ള ആശങ്കകള്‍ക്കിടെ ടീമിന് കരുത്ത് പകരാന്‍ ഇപ്പോഴിതാ ജര്‍മന്‍ താരത്തെ എത്തിച്ചിരിക്കുന്നത്. ISL opening match on February 14; Blasters to Kozhikode

32 C