SENSEX
NIFTY
GOLD
USD/INR

Weather

25    C
... ...View News by News Source

'ടി20 ലോകകപ്പ് വേദി, ഇന്ത്യ വേണ്ട'; ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ധാക്ക: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നു മാറ്റണമെന്ന ആവശ്യം വീണ്ടുമുന്നയിച്ച് ഐസിസിയെ രണ്ടാം വട്ടവും സമീപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് അവര്‍ വീണ്ടും ആവശ്യമുന്നയിച്ച് രണ്ടാമത്തെ കത്തയച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ ഇന്ത്യയിലെ വേദികളില്‍ നിന്നു ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതംഗീകരിക്കാന്‍ ഐസിസി തയ്യാറായില്ല. വേദി മാറ്റം സാധ്യമല്ലെന്നു വിര്‍ച്വലായി ചേര്‍ന്ന യോഗത്തില്‍ ഐസിസി ബംഗ്ലാ ബോര്‍ഡിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് അവര്‍ വീണ്ടും ആവശ്യം ആവര്‍ത്തിച്ചത്. സുരക്ഷാ ആശങ്കകള്‍ കൂടുതലായി വിവരിച്ചുള്ളതാണ് രണ്ടാമത്തെ കത്ത്. ഈ കത്തിലും തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്ന ആവശ്യവും ആവര്‍ത്തിച്ചിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കണമെന്നു ഐസിസി ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് രണ്ടാമത്തെ കത്ത് അയച്ചതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. ബ്ലോക്ക് ബസ്റ്ററോടെ പോര് തുടങ്ങുന്നു; വനിതാ പ്രീമിയര്‍ ലീഗിന് നാളെ മുതൽ ടി 20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ബംഗ്ലാദേശിന്റെ പുരുഷ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നും അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടുമെന്നും ഐസിസി ബിസിബിയെ നേരത്തെ അറിയിച്ചിരുന്നു. 2026ലെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി ഞായറാഴ്ചയാണ് ഐസിസിക്ക് ആദ്യ കത്തു നല്‍കിയത്. ടി20 ലോകകപ്പില്‍ ഫെബ്രുവരി 7 ന് വെസ്റ്റിന്‍ഡീനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യമത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് കളി. ഫെബ്രുവരി 9 ന് ഇറ്റലിയെയും, തുടര്‍ന്ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നേരിടും. അതിനുശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നേപ്പാളിനെതിരെയും ബംഗ്ലാദേശിന് മത്സരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബി ആവശ്യപ്പെട്ടത്. ഐപിഎല്ലില്‍ നിന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമംഗമായ ബംഗ്ലാദേശ് താരം മുസഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ്, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായത്. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമില്‍ നിന്നു ഒഴിവാക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു. സഞ്ജു ഇല്ല, തിളങ്ങിയത് ക്യാപ്റ്റന്‍ മാത്രം; തമിഴ്‌നാടിനോട് തോറ്റ് കേരളം The Bangladesh Cricket Board on Thursday, January 8, sent a second letter to the ICC.

സമകാലിക മലയാളം 8 Jan 2026 10:18 pm

ബ്ലോക്ക് ബസ്റ്ററോടെ പോര് തുടങ്ങുന്നു; വനിതാ പ്രീമിയര്‍ ലീഗിന് നാളെ മുതൽ

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടത്തോടെയാണ് നാലാം എഡിഷന്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. നവി മുംബൈയ്ക്ക് പുറമെ വഡോദരയാണ് രണ്ടാമത്തെ വേദി. ഫെബ്രുവരി 5 നാണ് ഫൈനല്‍. വൈകീട്ട് 3.30നും 7.30നുമാണ് മത്സരങ്ങള്‍. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ്, യുപി വാരിയേഴ്‌സ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, യുപി ടീമുകള്‍ ആദ്യ കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഡബിള്‍ റൗണ്ട് റോബിന്‍ പോരാട്ടമാണ് ഇത്തവണയും. 5 ടീമുകളും രണ്ട് തവണ നേര്‍ക്കുനേര്‍ വരും. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക് കടക്കുക. ടേബിള്‍ ടോപ്പര്‍ നേരിട്ട് ഫൈനലിലെത്തും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തുള്ളവര്‍ തമ്മില്‍ വീണ്ടും മത്സരിക്കും. ഇതില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം. സഞ്ജു ഇല്ല, തിളങ്ങിയത് ക്യാപ്റ്റന്‍ മാത്രം; തമിഴ്‌നാടിനോട് തോറ്റ് കേരളം മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് കൗറും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ സ്മൃതി മന്ധാനയും ഡല്‍ഹി ക്യാപിറ്റല്‍സിനെ ജെമിമ റോഡ്രിഗ്‌സുമാണ് നയിക്കുന്നത്. യുപി വാരിയേഴ്‌സിന്റെ ക്യാപ്റ്റന്‍ മെഗ് ലാന്നിങാണ്. ഗുജറാത്ത് ജയന്റ്‌സിനെ ആഷ്‌ലി ഗാര്‍ഡ്‌നറാണ് നയിക്കുന്നത്. മൂന്ന് മലയാളി താരങ്ങളും വിവിധ ടീമുകളിലുണ്ട്. മലയാളി താരങ്ങളായ സജീവന്‍ സജന മുംബൈ ഇന്ത്യന്‍സിലും ആശ ശോഭന യുപി വാരിയേഴ്‌സിലും മിന്നു മണി ഡല്‍ഹി ക്യാപിറ്റല്‍സിലും കളിക്കും. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ തത്സമയം കാണാം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ജിയോ ഹോട്‌സ്റ്റാര്‍, വെബ്‌സൈറ്റ് എന്നിവയിലും ലൈവ് ബ്രോഡ്കാസ്റ്റിങുണ്ട്. 6, 4, 6, 4, 6, 4... ഒറ്റ ഓവറിൽ 30 റൺസ്! അഭിഷേകിനെ നാലുപാടും തല്ലി സർഫറാസ് ഖാൻ; റെക്കോർഡ് WPL 2026: blockbuster opening clash between defending champions Mumbai Indians and former winners Royal Challengers Bengaluru.

സമകാലിക മലയാളം 8 Jan 2026 7:29 pm

സഞ്ജു ഇല്ല, തിളങ്ങിയത് ക്യാപ്റ്റന്‍ മാത്രം; തമിഴ്‌നാടിനോട് തോറ്റ് കേരളം

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ അയല്‍ക്കാരായ തമിഴ്‌നാടിനോട് തോറ്റ് കേരളം. 77 റണ്‍സിന്റെ തോല്‍വിയാണ് കേരളം നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 8 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെന്ന മികച്ച സ്‌കോറുയര്‍ത്തി. കേരളത്തിന്റെ പോരാട്ടം 40.2 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു. മുന്‍നിര ബാറ്റര്‍മാര്‍ പിടിച്ചു നില്‍ക്കാന്‍ ആര്‍ജവം കാണിച്ചെങ്കിലും മധ്യനിരയും വാലറ്റവും പൊരുതാന്‍ പോലും നില്‍ക്കാതെ കീഴടങ്ങിയത് തിരിച്ചടിയായി. കേരളത്തിന്റെ ടൂര്‍ണമെന്റിലെ മൂന്നാം തോല്‍വിയാണിത്. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ അര്‍ധ സെഞ്ച്വറിയുമായി ടോപ് സ്‌കോററായി. താരം 45 പന്തില്‍ 5 സിക്‌സും 7 ഫോറും സഹിതം 73 റണ്‍സെടുത്തു. ബാബ അപരാജിത്, വിഷ്ണു വിനോദ് എന്നിവര്‍ 35 റണ്‍സ് വീതവും കണ്ടെത്തി. 25 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് പിടിച്ചു നിന്ന മറ്റൊരാള്‍. 6, 4, 6, 4, 6, 4... ഒറ്റ ഓവറിൽ 30 റൺസ്! അഭിഷേകിനെ നാലുപാടും തല്ലി സർഫറാസ് ഖാൻ; റെക്കോർഡ് നേരത്തെ ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാടിനായി ക്യാപ്റ്റന്‍ നരായണ്‍ ജഗദീശന്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചു. താരം 126 പന്തില്‍ 9 ഫോറും 5 സിക്‌സും സഹിതം 139 റണ്‍സെടുത്തു. ഭൂപതി കുമാര്‍ (35), അതിഷ് എസ്ആര്‍ (33), ആന്‍ന്ദ്ര സിദ്ധാര്‍ഥ് (27) എന്നിവരും തിളങ്ങി. കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം മികവോടെ പന്തെറിഞ്ഞു. താരം 9 ഓവറില്‍ 46 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തി. അങ്കിത് ശര്‍മ, ബിജു നാരായണന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. മദ്യപിച്ച് അബോധാവസ്ഥയില്‍ നിശാ ക്ലബില്‍; സുരക്ഷാ ജീവനക്കാരുമായി കൈയാങ്കളി; ബ്രൂക്കിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും? Vijay Hazare Trophy: Tamil Nadu won by 77 runs.

സമകാലിക മലയാളം 8 Jan 2026 5:31 pm

6, 4, 6, 4, 6, 4... ഒറ്റ ഓവറിൽ 30 റൺസ്! അഭിഷേകിനെ നാലുപാടും തല്ലി സർഫറാസ് ഖാൻ; റെക്കോർഡ്

ജയ്പുർ: സർഫറാസ് ഖാന്റെ ബാറ്റ് സംഹാര രൂപം പൂണ്ടപ്പോൾ തലയിൽ കൈവച്ച് പഞ്ചാബ് ക്യാപ്റ്റനും ഇന്ത്യയുടെ ടി20 ഓപ്പണറുമായ അഭിഷേക് ശർമ. വിജയ് ഹസാരെ ട്രോഫിയിൽ അഭിഷേകിന്റെ ഒറ്റ ഓവറിൽ മുംബൈയ്ക്കായി സർഫറാസ് അടിച്ചത് 30 റൺസ്! 6, 4, 6, 4, 6, 4 ഒന്നിടവിട്ട പന്തുകളെ സിക്സും ഫോറും പറത്തിയാണ് സ്കോറിങിന്റെ പോക്ക്. അഭിഷേക് എറിഞ്ഞ പത്താം ഓവറിലെ ആറ് പന്തുകളും അതിർത്തി കടത്തിയ സർഫറാസ് വെറും 15 പന്തിൽ അർധ സെഞ്ച്വറി അടിച്ചു. 20 പന്തിൽ 62 റൺസടിച്ച് താരം മടങ്ങുകയും ചെയ്തു. ഇന്നിങ്സിൽ മൊത്തം 7 ഫോറും 5 സിക്സും താരം തൂക്കി. വെടിക്കെട്ട് ബാറ്റിങിനൊപ്പം താരം ഒരു റെക്കോർഡും സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേ​ഗതയാർന്ന അർധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ബാറ്ററായി സർഫറാസ് മാറി. 2020- 21ൽ ഛത്തീസ്ഗഢിനെതിരെ 16 പന്തിൽ അർധ സെഞ്ച്വറി നേടിയ ബറോഡയുടെ അതിത് ഷെത്തിന്റെ റെക്കോർഡാണ് സർഫ്രാസ് തകർത്തത്. മദ്യപിച്ച് അബോധാവസ്ഥയില്‍ നിശാ ക്ലബില്‍; സുരക്ഷാ ജീവനക്കാരുമായി കൈയാങ്കളി; ബ്രൂക്കിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും? സർഫറാസ് അതിവേ​ഗം സ്കോർ ചെയ്തെങ്കിലും ത്രില്ലർ പോരാട്ടത്തിനൊടുവിൽ മത്സരം പഞ്ചാബ് ഒരു റൺസിന് വിജയിച്ചു. പഞ്ചാബ് 216 അടിച്ചപ്പോൾ മുംബൈയുടെ പോരാട്ടം 215ൽ അവസാനിച്ചു. പഞ്ചാബ് ഉയർത്തിയ 217 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ 26.2 ഓവറിൽ 215 റൺസിനു പുറത്തായി. സർഫ്രാസിനെ കൂടാതെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (34 പന്തിൽ 45) മാത്രമാണ് മുംബൈ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. സൂര്യകുമാർ യാദവ് (15), ശിവം ദുബെ (12) എന്നിവർ തിളങ്ങിയില്ല. പഞ്ചാബിനായി മയാങ്ക് മാർക്കണ്ഡെയും ഗുർനൂർ ബ്രാറും നാല് വിക്കറ്റു വീതം വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനെ അർധ സെഞ്ചറി നേടിയ രമൺദീപ് സിങ് (72), അൻമോൾപ്രീത് സിങ് (57) എന്നിവരാണ് വലിയ നാണക്കേടിൽ നിന്നു രക്ഷിച്ചത്. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ അഭിഷേക് ശർമ വെറും എട്ട് റൺസെടുത്ത് പുറത്തായി. മറ്റൊരു ഓപ്പണർ പ്രഭ്സിമ്രാൻ സിങ് 11 റൺസെടുത്തും മടങ്ങി. മുംബൈയ്ക്കായി മുഷീർ ഖാൻ മൂന്ന് വിക്കറ്റും ശിവം ദുബെ രണ്ട് വിക്കറ്റും വീഴ്ത്തി. ലോകകപ്പ് തൊട്ടടുത്തെത്തി നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചടി, മുൻനിര ബാറ്റർക്ക് പരിക്ക്; പകരം ആര് ? Sarfaraz Khan lit up round seven of the 2025-26 Vijay Hazare Trophy as he smashed a 15-ball half-century against Punjab.

സമകാലിക മലയാളം 8 Jan 2026 4:48 pm

മദ്യപിച്ച് അബോധാവസ്ഥയില്‍ നിശാ ക്ലബില്‍; സുരക്ഷാ ജീവനക്കാരുമായി കൈയാങ്കളി; ബ്രൂക്കിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ലണ്ടന്‍: ആഷസ് പരമ്പര തോല്‍വിക്കു പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന് വന്‍ തിരിച്ചടി. ബ്രൂക്കിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുമെന്നു റിപ്പോര്‍ട്ടുകള്‍. ആഷസിനു മുന്നോടിയായി നടന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയുടെ സമയത്ത് താരം നിശാ ക്ലബില്‍ കയറി മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് താരത്തിന്റെ നായക സ്ഥാനം തുലാസിലായത്. നവംബര്‍ ഒന്നിനാണ് സംഭവമുണ്ടായത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന്റെ തലേ ദിവസം താരം വെല്ലിങ്ടനിലെ ഒരു നിശാ ക്ലബ് സന്ദര്‍ശിക്കാനെത്തിയിരുന്നു. ഈ സമയത്ത് താരം മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു. എന്നാല്‍ താരത്തിനെ നിശാ ക്ലബില്‍ കയറുന്നതില്‍ നിന്നു സുരക്ഷാ ജീവനക്കാര്‍ വിലക്കി. ഇതോടെ ബ്രൂക്ക് ജീവനക്കാരുമായി വാക്കു തര്‍ക്കമുണ്ടാക്കി. പിന്നാലെ ഒരു ജീവനക്കാരനെ ബ്രൂക്ക് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിശാ ക്ലബ് സംഭവത്തിനു ശേഷം തൊട്ടടുത്ത ദിവസം നടന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ട് മത്സരം തോറ്റിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ബാറ്റ് ചെയ്ത ബ്രൂക്ക് വമ്പന്‍ പരാജയമായി മാറുകയും ചെയ്തു. താരം മത്സരത്തില്‍ 11 പന്തുകള്‍ നേരിട്ട് 6 റണ്‍സ് മാത്രമാണ് എടുത്തത്. ഇതുമായി ബന്ധപ്പെട്ട് താരത്തിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താക്കീത് ചെയ്തതായും പിഴ ചുമത്തിയതാവും വിവരമുണ്ട്. ജേക്കബ് ബേതേല്‍, ഗസ് അറ്റ്കിന്‍സന്‍ എന്നിവരും ബ്രൂക്കിനൊപ്പം പുറത്തു പോയിരുന്നു. എന്നാല്‍ നിശാ ക്ലബില്‍ താരം തനിച്ചാണ് പോയത്. പുറത്തു പോകുന്ന കാര്യം ഇംഗ്ലീഷ് ടീം അധികൃതരെ ബ്രൂക്ക് അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിശാ ക്ലബ് അധികൃതരോ സുരക്ഷാ ജീവനക്കാരനോ പരാതി നല്‍കിയിട്ടില്ല എന്നതും താക്കീതിലും പിഴയിലും കാര്യങ്ങള്‍ ഒതുങ്ങിയതും ബ്രൂക്കിനു അനുകൂലമായി നിന്ന ഘടകങ്ങളാണ്. ലോകകപ്പ് തൊട്ടടുത്തെത്തി നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചടി, മുൻനിര ബാറ്റർക്ക് പരിക്ക്; പകരം ആര് ? എന്നാല്‍ ആഷസ് പരമ്പര തോല്‍വിയും താരങ്ങളുടെ കളത്തിനു പുറത്തെ സമീപനവും വീണ്ടും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ബ്രൂക്കിന്റെ പ്രശ്‌നം വീണ്ടും പൊങ്ങി വന്നത്. മത്സരങ്ങളില്ലാത്ത ഘട്ടങ്ങളില്‍ പല താരങ്ങളും അമിതമായ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നൂസയില്‍ താമസിച്ചപ്പോള്‍ ടീം അംഗങ്ങള്‍ നടത്തിയ മദ്യപിച്ചുള്ള ഫോട്ടോ ഷൂട്ടും വിവാദമായിരുന്നു. ഈ സംഘത്തില്‍ ബ്രൂക്കുമുണ്ടായിരുന്നു. സംഭവത്തില്‍ ബ്രൂക്ക് നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. തന്റെ സമീപനം തെറ്റായിരുന്നുവെന്നു ബ്രൂക്ക് സമ്മതിച്ചു. ആഷസ് 4-1നു അടിയറ വച്ചതോടെ ബ്രൂക്കിന്റെ അച്ചടക്ക ലംഘനം ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും ചര്‍ച്ച ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ആഷസില്‍ താരം വലിയ പരാജയമായതും അദ്ദേഹത്തിനു തിരിച്ചടിയാണ്. 10 ഇന്നിങ്‌സ് കളിച്ച ലോകത്തിലെ രണ്ടാം നമ്പര്‍ താരം കൂടിയായ ബ്രൂക്ക് ആകെ രണ്ട് അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് നേടിയത്. സിഡ്‌നി ഗ്രൗണ്ടിലെ 79 വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥ!; ആഷസില്‍ അവസാന മത്സരവും ജയിച്ച് ഓസട്രേലിയ England vice-captain Harry Brook was reportedly close to being stripped of his white-ball captaincy.

സമകാലിക മലയാളം 8 Jan 2026 3:51 pm

ലോകകപ്പ് തൊട്ടടുത്തെത്തി നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചടി, മുൻനിര ബാറ്റർക്ക് പരിക്ക്; പകരം ആര് ?

മുംബൈ: ടി 20 ലോകകപ്പ് തൊട്ടടുത്തെത്തി നിൽക്കെ ഇന്ത്യയ്ക്ക് ആശങ്കയായി മധ്യനിര ബാറ്റർക്ക് പരിക്ക്. യുവതാരം തിലക് വർമയ്ക്കാണ് പരിക്കേറ്റത്. വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദ് ടീമിനൊപ്പം കളിക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടതോടെയാണ് തിലകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിഡ്‌നി ഗ്രൗണ്ടിലെ 79 വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥ!; ആഷസില്‍ അവസാന മത്സരവും ജയിച്ച് ഓസട്രേലിയ തുടർന്ന് തിലക് വർമയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ബിസിസിഐ സൂചിപ്പിച്ചു. അടുത്തു നടക്കാനിരിക്കുന്ന ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര തിലക് വർമയ്ക്ക് നഷ്ടമായേക്കും. ലോകകപ്പിന് തിലകിന് തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'വികാരം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി'; ഉസ്മാന്‍ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തിലക് വർമയ്ക്ക് പകരം താരത്തെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ശ്രേയസ് അയ്യർ, യശസ്വി ജെയ്സ്വാൾ, ശുഭ്മൻ ​ഗിൽ തുടങ്ങിയവർ പരി​ഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ജനുവരി 21നാണ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. In a major blow to India with less than a month to go for the 2026 T20 World Cup, T20 Asia Cup final hero and middle-order batter Tilak Varma has sustained lower abdomen injury

സമകാലിക മലയാളം 8 Jan 2026 1:26 pm

'വികാരം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി'; ഉസ്മാന്‍ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സിഡ്നി: ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ 4-1ന് സ്വന്തമാക്കിയ ആഷസ് പരമ്പരയില്‍ സിഡ്‌നിയില്‍ നടന്ന അഞ്ചാമത്തെ ടെസ്റ്റാണ് ഖവാജയുടെ അവസാന മത്സരം. സിഡ്നി ടെസ്റ്റിന് മുന്‍പാണ് ഖവാജ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 39 കാരനായ വെറ്ററന്‍ താരം 87 ടെസ്റ്റ് മത്സരങ്ങളിലെ 157 ഇന്നിങ്‌സുകളില്‍ നിന്നായി 43.39 ശരാശരിയില്‍ 6206 റണ്‍സ് നേടി. 16 സെഞ്ച്വറികളും 28 അര്‍ദ്ധസെഞ്ച്വറികളും അടങ്ങുന്നതാണ് ടെസ്റ്റ് സമ്പാദ്യം. അവസാനത്തെ ആഷസ് ടെസ്റ്റില്‍ തന്റെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടിയെന്ന് താരം തുറന്നുപറഞ്ഞു. ഏകദിനങ്ങളില്‍, ഇടംകൈയ്യന്‍ ബാറ്റര്‍ 40 മത്സരങ്ങളില്‍ നിന്നായി 42 ശരാശരിയില്‍ 1554 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് സെഞ്ച്വറികളും 12 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. ടി20യില്‍, ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 241 റണ്‍സ് ആണ് താരം നേടിയത്. അവസാന ടെസ്റ്റില്‍ രണ്ടു ഇന്നിങ്‌സുകളിലുമായി 23 റണ്‍സ് ആണ് താരത്തിന്റെ സമ്പാദ്യം. 10 സിക്‌സ്, 9 ഫോര്‍; വൈഭവിന്റെ ബാറ്റിന് വീണ്ടും 'തീപിടിച്ചു'; 63 പന്തില്‍ സെഞ്ച്വറി; മലയാളിതാരത്തിനും നൂറിന്റെ തിളക്കം 'ഇതിന് ഒരുപാട് അര്‍ത്ഥമുണ്ട്. അതില്‍ വളരെയധികം കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എനിക്ക് വേണ്ടത് ഒരു വിജയം മാത്രമാണ്, വിജയിക്കുന്ന റണ്‍സ് നേടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. മുഴുവന്‍ ടെസ്റ്റ് മത്സരത്തിലും എന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. എനിക്ക് ലഭിച്ച കരിയറിന് ഞാന്‍ നന്ദിയുള്ളവനാണ്. എനിക്ക് പൂര്‍ണ്ണ നന്ദിയുണ്ട്.'- ഖവാജ പറഞ്ഞു. 'ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും കണ്ടുപഠിക്കൂ; പിഴവുകള്‍ പരിഹരിക്കുന്നതിന് പകരം കോഹ്ലി ടെസ്റ്റില്‍ നിന്ന് ഒളിച്ചോടി' Usman Khawaja retired from international cricket

സമകാലിക മലയാളം 8 Jan 2026 12:06 pm

10 സിക്‌സ്, 9 ഫോര്‍; വൈഭവിന്റെ ബാറ്റിന് വീണ്ടും 'തീപിടിച്ചു'; 63 പന്തില്‍ സെഞ്ച്വറി; മലയാളിതാരത്തിനും നൂറിന്റെ തിളക്കം

ബനോനി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം യൂത്ത് ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വൈഭവ് സൂര്യവംശിക്കും മലയാളി താരം ആരോണ്‍ ജോര്‍ജിനും തകര്‍പ്പന്‍ സെഞ്ച്വറി. 63 പന്തുകളിലാണ് വൈഭവ് സെഞ്ച്വറിയിലെത്തിയത്. മത്സരത്തില്‍ 74 പന്തുകള്‍ നേരിട്ട വൈഭവ് 127 റണ്‍സടിച്ച് പുറത്തായത്. 10 സിക്‌സുകളും ഒന്‍പതു ഫോറുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്. 'ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും കണ്ടുപഠിക്കൂ; പിഴവുകള്‍ പരിഹരിക്കുന്നതിന് പകരം കോഹ്ലി ടെസ്റ്റില്‍ നിന്ന് ഒളിച്ചോടി' 91 പന്തുകളില്‍ നിന്നാണ് മലയാളിതാരം ആരോണ്‍ സെഞ്ച്വറി നേടിയത്. 118 റണ്‍സ് നേടി താരം പുറത്തായി. ആരോണ്‍ ജോര്‍ജ് 16 ഫോറുകളാണ് അടിച്ചത്. മത്സരം 40 ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മുന്നൂറ് റണ്‍സ് കടന്നു. വേദാന്ത് ത്രിവേദി 34 റണ്‍സും അഭിഗ്യാന്‍ കുണ്ടു ആറ് റണ്‍സിനും ഹര്‍വന്‍ഷ് പന്‍ഗാലിയ രണ്ട് റണ്‍സിനും പുറത്തായി. 'ഇന്ത്യന്‍ ടീമിന് സ്പ്ലിറ്റ്-കോച്ചിങ് രീതി ഇപ്പോള്‍ ആവശ്യമില്ല'; ഗംഭീറിനെ പിന്തുണച്ച് ഹര്‍ഭജന്‍ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി അടിച്ചാണ് വൈഭവ് ഇന്നിങ്‌സിനു തുടക്കമിട്ടത്. ഇന്ത്യന്‍ ക്യാപ്റ്റനു പിന്തുണയുമായി ആരോണ്‍ ജോര്‍ജും ചേര്‍ന്നതോടെ ഇന്ത്യയ്ക്കു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വൈഭവ് വെടിക്കെട്ടിനു തിരികൊളുത്തിയതോടെ സ്റ്റേഡിയത്തിനു പുറത്തുപോയ പന്ത് എടുക്കാന്‍ വേണ്ടി കുറച്ചുനേരം കളി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ആദ്യ ആറോവറില്‍ ഇന്ത്യ 50 പിന്നിട്ടു. കോര്‍നെ ബോതയെ ബൗണ്ടറി കടത്തിയ വൈഭവ് 24 പന്തുകളില്‍നിന്നാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. പിന്നീടത്തെ 39 പന്തുകളില്‍ താരം സെഞ്ചറി പിന്നിട്ടു. എട്ടു സിക്‌സുകളും ആറു ഫോറുകളുമാണ് 100 കടക്കാന്‍ വൈഭവ് അടിച്ചുകൂട്ടിയത്. മത്സരത്തിന്റെ 26ാം ഓവറില്‍ എന്റ്റാന്‍ഡോ സോണിയുടെ പന്തില്‍ വൈഭവ് പുറത്തായിമടങ്ങി. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. മൂന്നു മത്സരങ്ങളുള്ള പരമ്പര നേരത്തേ 2- 0ന് ഇന്ത്യ വിജയിച്ചിട്ടുണ്ട്. IND rocked back by 3 quick wickets, Proteas fight back after Suryavanshi show

സമകാലിക മലയാളം 7 Jan 2026 4:13 pm

'ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും കണ്ടുപഠിക്കൂ; പിഴവുകള്‍ പരിഹരിക്കുന്നതിന് പകരം കോഹ്ലി ടെസ്റ്റില്‍ നിന്ന് ഒളിച്ചോടി'

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഏകദിനത്തില്‍ തുടരാനുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി യുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയുടെ ഏറ്റവും മികച്ച റെഡ്-ബോള്‍ താരം പിഴവുകള്‍ പരിഹരിച്ച് മുന്നോട്ടുപോകുന്നതിന് പകരം ഇതില്‍ നിന്ന്് മാറാന്‍ തീരുമാനിച്ചത് തന്നെ അസ്വസ്ഥനാക്കിയെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. വിരാട് കോഹ് ലിയെ പോലെ കളിക്കുന്ന ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ തങ്ങളുടെ ടീമുകള്‍ക്ക് വേണ്ടി റണ്‍സുകള്‍ വാരിക്കൂട്ടുമ്പോഴാണ് കോഹ് ലി ടെസ്റ്റില്‍ നിന്ന് വിരമിച്ചതെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന മോശം ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെയാണ് 37 കാരനായ കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 10 ഇന്നിങ്‌സുകളില്‍ നിന്ന് 194 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് ആ പരമ്പരയില്‍ നിന്ന് നേടാന്‍ ആയത്. അതില്‍ 100 റണ്‍സ് പെര്‍ത്ത് ടെസ്റ്റിലെ ഒരു ഇന്നിങ്‌സില്‍ നിന്നാണ്. ഫാബ് ഫോറില്‍ ഒരാളായിരുന്ന കോഹ് ലി 123 മത്സരങ്ങളില്‍ നിന്ന് 46.85 ശരാശരിയില്‍ 9230 റണ്‍സ് നേടിയിരുന്ന സമയത്താണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ പോലും കോഹ്ലി നിന്നില്ല. ഇത് വേദനാജനകമായ ഒരു കാര്യമാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു. എന്നിരുന്നാലും ഇപ്പോഴും ഏകദിനങ്ങളില്‍ കോഹ് ലി റണ്‍സ് വാരിക്കൂട്ടുന്നത് തുടരുകയാണ്. 'ഇന്ത്യന്‍ ടീമിന് സ്പ്ലിറ്റ്-കോച്ചിങ് രീതി ഇപ്പോള്‍ ആവശ്യമില്ല'; ഗംഭീറിനെ പിന്തുണച്ച് ഹര്‍ഭജന്‍ 'ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ട് പുതിയ ഉയരങ്ങള്‍ കൈവരിക്കുമ്പോള്‍, എന്റെ മനസ്സ് വിരാട് കോഹ്ലിയിലേക്ക് പോകുന്നു. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. വിരമിക്കുന്നതിന് മുന്‍പുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ അദ്ദേഹം റണ്‍സിനായി ബുദ്ധിമുട്ടി. ടെസ്റ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം അദ്ദേഹത്തിന് വെറും 31 ശരാശരി മാത്രമാണ് നിലനിര്‍ത്താനായത്. പിഴവുകള്‍ കണ്ടെത്താന്‍ അദ്ദേഹം തന്റെ ഹൃദയത്തെയും ആത്മാവിനെയും പൂര്‍ണ്ണമായും ഉപയോഗിച്ചില്ല എന്നത് നിര്‍ഭാഗ്യകരമാണ്. പക്ഷേ, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരെപ്പോലുള്ളവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ശരിക്കും ഒരു പേര് ഉണ്ടാക്കുന്നതില്‍ എനിക്ക് സങ്കടമുണ്ട്,'-മഞ്ജരേക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ, വേദി മാറ്റാനാകില്ല; ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി തള്ളി Virat Kohli simply walked away from Tests instead of fixing his flaws: Manjrekar

സമകാലിക മലയാളം 7 Jan 2026 1:33 pm

'ഇന്ത്യന്‍ ടീമിന് സ്പ്ലിറ്റ്-കോച്ചിങ് രീതി ഇപ്പോള്‍ ആവശ്യമില്ല'; ഗംഭീറിനെ പിന്തുണച്ച് ഹര്‍ഭജന്‍

മുംബൈ: ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറില്‍ നിന്ന് ടെസ്റ്റ് പരിശീലക സ്ഥാനം എടുത്തു മാറ്റേണ്ടതില്ലെന്ന് ഹര്‍ഭജന്‍ സിങ്. ടീമിന് സ്പ്ലിറ്റ്-കോച്ചിങ് രീതി സ്വീകരിക്കുന്നതില്‍ ദോഷമില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍ എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ആവശ്യമില്ലെന്നും പറഞ്ഞു. ഗംഭീറിന്റെ പരിശീലനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം മോശം പ്രകടനം കാഴച്‌വെക്കുമ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതിനിടെയാണ് ഗംഭീറിനെ പിന്തുണച്ച് ഹര്‍ഭജന്‍ എത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിനെ പിന്തുണക്കുന്നവരോട് കുറച്ചുകൂടി ക്ഷമ കാണിക്കണമെന്നും ഹര്‍ഭജന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ റെഡ്-ബോള്‍ പ്രകടനം മോശമാണെങ്കിലും, വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളില്‍, പ്രത്യേകിച്ച് ടി20ഐ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2024 ലെ ടി20 ലോകകപ്പിന് ശേഷം ഗംഭീര്‍ ചുമതലയേറ്റതിനുശേഷം ഇന്ത്യ ഒരു ടി20ഐ പരമ്പര പോലും തോറ്റിട്ടില്ല. 'ഇന്ത്യയില്‍, ടീം നന്നായി കളിച്ചാല്‍ എല്ലാവരും നിശബ്ദരായിരിക്കും, പക്ഷേ ടീം മോശമായി കളിച്ചാല്‍ ഉടന്‍ തന്നെ പരിശീലകനെതിരെ തിരിയും'ഹര്‍ഭജന്‍ പറഞ്ഞു. 'ഗൗതം ഗംഭീര്‍ ഇന്ത്യയ്ക്കുവേണ്ടി വളരെ നന്നായി പ്രയത്‌നിച്ചു.എല്ലാവരും ക്ഷമയോടെ കാത്തിരിക്കണം. ഒരു വൈറ്റ്-ബോള്‍ പരിശീലകനും ഒരു റെഡ്-ബോള്‍ പരിശീലകനും എന്ന നയം ഇപ്പോള്‍ സ്വീകരിക്കേണ്ടതില്ല. എന്നാല്‍ കാലക്രമേണ, ആവശ്യമെങ്കില്‍, തീര്‍ച്ചയായും ചെയ്യണം. അതില്‍ തെറ്റൊന്നുമില്ല, ' ഹര്‍ഭജന്‍ പറഞ്ഞു. ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 9 വരെ നടക്കുന്ന ടി20 ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ ഒന്നാണ് ഇന്ത്യ. യുഎസ്എ, നമീബിയ, നെതര്‍ലാന്‍ഡ്സ്, പാകിസ്ഥാന്‍ എന്നി ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ലോകകപ്പിന് മുമ്പ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ എട്ട് വൈറ്റ്-ബോള്‍ മത്സരങ്ങളും കളിക്കുന്നുണ്ട്. Nothing wrong with split-coaching but it is not needed at the moment

സമകാലിക മലയാളം 7 Jan 2026 11:53 am

മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ, വേദി മാറ്റാനാകില്ല; ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി തള്ളി

ധാക്ക: ടി 20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ( ഐസിസി ) തള്ളി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്, ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ ഇന്ത്യയിലെ വേദികളില്‍ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്. വിര്‍ച്വലായി ചേര്‍ന്ന യോഗത്തിലാണ് ഐസിസി ബംഗ്ലാ ബോര്‍ഡിനെ ഇക്കാര്യം അറിയിച്ചത്. 14 ടീമുകൾ, 91 മത്സരങ്ങൾ; ഐഎസ്എല്‍ ഫെബ്രുവരി 14ന് തുടങ്ങും ടി 20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ബംഗ്ലാദേശിന്റെ പുരുഷ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നും അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടുമെന്നും ഐസിസി ബിസിബിയെ അറിയിച്ചിട്ടുണ്ട്. 2026 ലെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി ഞായറാഴ്ചയാണ് ഐസിസിക്ക് കത്തു നല്‍കിയത്. ഐസിസി തീരുമാനത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിട്ടില്ല. ടി 20 ലോകകപ്പില്‍ ഫെബ്രുവരി 7 ന് വെസ്റ്റിന്‍ഡീനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യമത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് കളി. ഫെബ്രുവരി 9 ന് ഇറ്റലിയെയും, തുടര്‍ന്ന് ലോകചാംപ്യന്മാരായ ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നേരിടും. അതിനുശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നേപ്പാളിനെതിരെയും ബംഗ്ലാദേശിന് മത്സരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബി ആവശ്യപ്പെട്ടിരുന്നത്. നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ട്; എസ്‌ഐആറില്‍ മുഹമ്മദ് ഷമി ഹാജരാകണം ഐപിഎല്ലില്‍ നിന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമംഗമായ ബംഗ്ലാദേശ് താരം മുസഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ്, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായത്. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമില്‍ നിന്നും ഒഴിവാക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെടുകയായിരുന്നു. The International Cricket Council (ICC) has rejected the Bangladesh Cricket Board's request to shift Bangladesh's matches in the T20 World Cup from India.

സമകാലിക മലയാളം 7 Jan 2026 10:37 am

14 ടീമുകൾ, 91 മത്സരങ്ങൾ; ഐഎസ്എല്‍ ഫെബ്രുവരി 14ന് തുടങ്ങും

മുംബൈ: ഐഎസ്എല്ലിന്റെ പന്ത്രണ്ടാം സീസണ്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. കേന്ദ്ര കായികമന്ത്രി മന്‍സൂക് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സാധാരണ സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ നീണ്ടുപോയത്. സീസണില്‍ 14 ക്ലബുകളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പതിവുപോലെ 91 മത്സരങ്ങളുണ്ടാകും. സീസണില്‍ മത്സരങ്ങള്‍ വെട്ടിക്കുറച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഐ.എസ്.എല്ലിന്റെ നടത്തിപ്പിനായി മാത്രം 25 കോടി രൂപയുടെ കേന്ദ്രീകൃത ഫണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ 10 ശതമാനം അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും 30 ശതമാനം വാണിജ്യ പങ്കാളികള്‍ വഴിയുമാണ്. പോണ്ടിച്ചേരിയെ എറിഞ്ഞൊതുക്കി കേരളം; ജയിക്കാന്‍ 248 റണ്‍സ് 'ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ന് സര്‍ക്കാര്‍, ഫുട്ബാള്‍ ഫെഡറേഷന്‍ അധികൃതരും മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ഉള്‍പ്പെടെ 14 ക്ലബുകളുടെ പ്രതിനിധികളും യോഗം ചേര്‍ന്ന് ഐ.എസ്.എല്‍ ഫെബ്രുവരി 14ന് നടത്താന്‍ തീരുമാനിച്ചു. എല്ലാ ക്ലബുകളും പങ്കെടുക്കും' -മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു. പത്തുവര്‍ഷമായി ലീഗിന്റെ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് (എഫ്എസ്ഡിഎല്‍) മാസ്റ്റര്‍ റൈറ്റ്‌സ് കരാര്‍ കാലാവധി കഴിഞ്ഞതോടെയാണ് ഐഎസ്എല്‍ പ്രതിസന്ധിയിലായത്. സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന മത്സരം അനിശ്ചിത കാലത്തേക്ക് നിലച്ചുപോയത്. പിന്നാലെ പല വിദേശതാരങ്ങളും ടീം വിടുകയും ക്ലബുകള്‍ തങ്ങളുടെ ഫസ്റ്റ് ടീമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എഫ്സി ഗോവ, ഒഡീഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, മോഹന്‍ ബഗാന്‍, ചെന്നൈയിന്‍ എഫ്സി ടീമുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച പോര്‍ച്ചുഗീസ് താരം തിയാഗോ ആല്‍വസ് അടുത്തിടെ ടീം വിട്ടിരുന്നു. പിന്നാലെ നായകന്‍ അഡ്രിയാന്‍ ലൂണയും മൊറോക്കന്‍ മുന്നേറ്റ താരം നോഹ സദോയിയും വായ്പാടിസ്ഥാനത്തില്‍ വിദേശ ക്ലബ്ബുകളിലേക്ക് ചേക്കേറിയിരുന്നു. ISL Season to start on February 14th

സമകാലിക മലയാളം 6 Jan 2026 10:03 pm

പോണ്ടിച്ചേരിയെ എറിഞ്ഞൊതുക്കി കേരളം; ജയിക്കാന്‍ 248 റണ്‍സ്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് 248 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പോണ്ടിച്ചേരിയുടെ പോരാട്ടം 47.4 ഓവറില്‍ 247ല്‍ ഒതുക്കാന്‍ കേരളത്തിനു സാധിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തിയ എംഡി നിധീഷിന്റെ മികവാണ് പോണ്ടിച്ചേരിയെ വരിഞ്ഞു മുറുക്കിയത്. ഏദന്‍ ആപ്പിള്‍ ടോം, അങ്കിത് ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ ബിജു നാരായണനും ബാബ അപരാജിതും പങ്കിട്ടു. നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ട്; എസ്‌ഐആറില്‍ മുഹമ്മദ് ഷമി ഹാജരാകണം പോണ്ടിച്ചേരിക്കായി ജസ്വന്ത് ശ്രീരാം, അജയ് രൊഹെര എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ജസ്വന്താണ് ടോപ് സ്‌കോറര്‍. താരം 57 റണ്‍സെടുത്തു. അജയ് 53 റണ്‍സും സ്വന്തമാക്കി. ക്യാപ്റ്റന്‍ അമന്‍ ഖാന്‍ (27), മാരിമുത്തു വിഘ്‌നേശ്വരന്‍ (26), നെയന്‍ ശ്യാം കന്‍ഗയാന്‍ (25), ജയന്ത് യാദവ് (23) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. ഹെഡിനും സ്മിത്തിനും സെഞ്ച്വറി; കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ Kerala set a target of 248 runs to win against Pondicherry in the Vijay Hazare Trophy clash.

സമകാലിക മലയാളം 6 Jan 2026 1:50 pm

നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ട്; എസ്‌ഐആറില്‍ മുഹമ്മദ് ഷമി ഹാജരാകണം

കൊല്‍ക്കത്ത: തീവ്ര വോട്ടര്‍ പട്ടിക (എസ്‌ഐആര്‍) പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി ഹാജരാകാന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കു നിര്‍ദ്ദേശം. തിങ്കളാഴ്ച ജാദവ്പൂരിലെ ഒരു സ്‌കൂളില്‍ ഷമിയെയും സഹോദരന്‍ മുഹമ്മദ് കൈഫിനെയും ഹിയറിങ്ങിനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനെ പ്രതിനിധീകരിച്ച് കളിക്കുന്നതിനാല്‍ ഷമിയ്ക്കു എത്താന്‍ സാധിച്ചില്ല. നിലവില്‍ രാജ്‌കോട്ടിലാണ് താരം കളിക്കുന്നത്. ഹാജരാകാന്‍ പുതിയ തീയതി നല്‍കണമെന്നു അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ മാസം 9നും 11നും ഇടയില്‍ അദ്ദേഹത്തിന്റെ ഹിയറിങ് പുനഃക്രമീകരിച്ചു. ഹെഡിനും സ്മിത്തിനും സെഞ്ച്വറി; കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ റാഷ്ബെഹാരി നിയോജക മണ്ഡലത്തിന്റെ ഭാഗമായ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്റെ വാര്‍ഡ് 93ലെ വോട്ടറാണ് പേസര്‍. ക്രിക്കറ്റ് താരവും സഹോദരനും എന്യുമറേഷന്‍ ഫോം തെറ്റായി പൂരിപ്പിച്ചതിനാലാണ് അവരെ ഹിയറിങ്ങിനായി വിളിച്ചതെന്നു പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ (സിഇഒ) ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷമി, ക്രിക്കറ്റ് കരിയര്‍ കാരണം വര്‍ഷങ്ങളായി കൊല്‍ക്കത്തയിലാണ് താമസിക്കുന്നത്. മുന്‍ ബംഗാള്‍ രഞ്ജി ക്യാപ്റ്റന്‍ സംഭരന്‍ ബന്ദോപാധ്യായയുടെ മാര്‍ഗ നിര്‍ദേശത്തിന് കീഴില്‍ വന്ന ശേഷമാണ് താരം ബംഗാളിനായി കളിക്കാന്‍ തുടങ്ങിയത്. സംസ്ഥാനത്തിന്റെ അണ്ടര്‍ 22 ടീമില്‍ ഇടം നേടുകയും ചെയ്തു. 10 സിക്‌സ്, ഓടിയെടുത്തത് 4 റണ്‍സ്! 24 പന്തില്‍ 68 അടിച്ച് വൈഭവ് സൂര്യവംശി Cricketer Mohammed Shami was asked to appear for the SIR verification hearing in Kolkata, officials saidon Tuesday.

സമകാലിക മലയാളം 6 Jan 2026 1:01 pm

10 സിക്‌സ്, ഓടിയെടുത്തത് 4 റണ്‍സ്! 24 പന്തില്‍ 68 അടിച്ച് വൈഭവ് സൂര്യവംശി

ബെനോനി: 14കാരന്‍ വിസ്മയ ബാറ്റര്‍ വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് തുടരുന്നു. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ടീമിന്റെ ജയം വളരെ പെട്ടെന്നാക്കിയാണ് താരം ക്രീസ് വിട്ടത്. തുടരെ രണ്ടാം മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിക്കുകയും ചെയ്തു. ആകെ 24 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ താരം നേരിട്ടത്. അടിച്ചെടുത്തത് 68 റണ്‍സ്! 10 സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഓടിയെടുത്തത് 4 റണ്‍സ് മാത്രം! നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയ വൈഭവ് സൂര്യവംശി 19 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തി. പിന്നാലെ രണ്ട് സിക്‌സും ഒരു ഫോറും ഒരു സിംഗിളും കണ്ടെത്തിയ താരം 24 പന്തില്‍ 68 റണ്‍സുമായി മടങ്ങി. ആ ചിത്രത്തിൽ മൊർതാസ, മുസ്തഫിസുറിനെ വേണ്ടെങ്കിൽ ഐപിഎൽ ലോ​ഗോയും മാറ്റണം! മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് കൗമാരപ്പട 49.3 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി. എന്നാല്‍ പിന്നീട് കനത്ത മഴ പെയ്തതോടെ കളി മുടങ്ങി. മഴ മാറി മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ ജയം 27 ഓവറില്‍ 174 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ക്യാപ്റ്റന്റെ സ്‌ഫോടനാത്മക ബാറ്റിങ് കരുത്തില്‍ ഇന്ത്യ 23.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 176 റണ്‍സെടുത്ത് ജയം സ്വന്തമാക്കി. വൈഭവിനു പുറമെ വേദാന്ത് ത്രിവേദി (പുറത്താകാതെ 31), അഭിഗ്യാന്‍ കുണ്ടു (പുറത്താകാതെ 48) എന്നിവര്‍ ജയിക്കുമ്പോള്‍ ക്രീസില്‍ നിന്നു. മലയാളി താരം ആരോണ്‍ ജോര്‍ജ് 20 റണ്‍സുമായി മടങ്ങി. മുൻ ലോക ബില്യാർഡ്സ് ചാംപ്യൻ മനോജ് കോത്താരി അന്തരിച്ചു Vaibhav Suryavanshi, 14, kicked off 2026 with a bang as he hit a whirlwind half-century.

സമകാലിക മലയാളം 6 Jan 2026 11:40 am

ആ ചിത്രത്തിൽ മൊർതാസ, മുസ്തഫിസുറിനെ വേണ്ടെങ്കിൽ ഐപിഎൽ ലോ​ഗോയും മാറ്റണം!

ധാക്ക: മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതിനു പിന്നാലെ ഐപിഎൽ ലോ​ഗോ മാറ്റണമെന്ന ആവശ്യവുമായി ബം​ഗ്ലാദേശ് ആരാധകർ. ബം​ഗ്ലാദേശിന്റെ മുൻ താരമായ മഷ്റഫെ മൊർതാസയാണ് ഐപിഎൽ ലോ​ഗോയിലുള്ളതെന്നു ആരാധകർ ചിത്രങ്ങളും ആകാശ് ചോപ്ര ഇക്കാര്യം പറയുന്നതിന്റേയും വി‍ഡിയോ പങ്കിട്ട് ഒരു വിഭാ​ഗം അവകാശപ്പെടുന്നു. ബം​ഗ്ലാദേശ് മുൻ ക്യാപ്റ്റൻ കൂടിയായ മൊർതാസയുടെ ബാറ്റിങിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ലോ​ഗോ തയ്യാറാക്കിയതെന്നും അതിനാൽ ഇന്ത്യ ഇതുപയോ​ഗിക്കരുതെന്നുമാണ് ബം​ഗ്ലാ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആവശ്യപ്പെടുന്നത്. സംഭവത്തിൽ ബിസിസിഐയോ, ഐപിഎൽ‌ സംഘാടകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മഷ്റഫെ മൊർത്താസ 2007ലെ ലോകകപ്പിൽ കളിച്ച ഒരു ഷോട്ടിൽ നിന്നാണ് ഐപിഎൽ സംഘാടകർ പ്രശസ്തമായ ലോഗോ കണ്ടെത്തിയതെന്നാണ് ബംഗ്ലദേശ് ആരാധകരുടെ നിലപാട്. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന വെഞ്ചർ ത്രീ എന്ന ഏജൻസിയാണ് ഐപിഎലിന്റെ ലോഗോ ഡിസൈൻ ചെയ്തത്. മൊർതാസയാണോ ചിത്രത്തിലെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. Change the @IPL logo. It belongs to Bangladesh pic.twitter.com/pnFpyPOyD8 — Faruk Nowabuddin (@nowabuddin57914) January 3, 2026 മുൻ ലോക ബില്യാർഡ്സ് ചാംപ്യൻ മനോജ് കോത്താരി അന്തരിച്ചു According to Akash Chopra, the IPL logo was inspired by a shot played by former Bangladeshi cricketer Mashrafe Bin Mortaza. https://t.co/xrgLvbzl2r pic.twitter.com/1UmRhn46xX — Shohanur Rahman (@Sohan_RSB) January 3, 2026 2026 ഐപിഎലിനു വേണ്ടി മിനി ലേലത്തിൽ 9.20 കോടി രൂപ നൽകി മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയിരുന്നു. ഇത്തവണ ഐപിഎൽ ലേലത്തിൽ ടീമിലേക്ക് അവസരം കിട്ടിയ ഏക ബം​ഗ്ലാദേശ് താരവും മുസ്തഫിസുറാണ്. ആഭ്യന്തര പ്രശ്നങ്ങൾ അരങ്ങേറുന്ന ബംഗ്ലദേശിൽ ഹിന്ദു സമൂഹം നേരിടുന്ന അക്രമങ്ങൾക്കെതിരെ ഇന്ത്യയിലും പ്രതിഷേധം ശക്തമായതോടെ മുസ്തഫിസുറിനെ കളിപ്പിക്കരുതെന്നും ടീമിൽ നിന്നു ഒഴിവാക്കണണമെന്നും ആവശ്യമുയർന്നിരുന്നു. ഇന്ത്യയിൽ പ്രതിഷേധം കനത്തതോടെയാണ് ബിസിസിഐ ഇടപെട്ട് മുസ്തഫിസുറിനെ പുറത്താക്കിയത്. ടി20 ലോകകപ്പിൽ കളിക്കാനെത്തില്ലെന്നും, ബംഗ്ലദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലദേശിൽ ഐപിഎൽ ബ്രോഡ്കാസ്റ്റ് ചെയ്യരുതെന്നും പ്രാദേശിക ചാനലുകൾക്ക് ബംഗ്ലദേശ് സർക്കാർ കർശന നിർദ്ദേശമുണ്ട്. 'ടെസ്റ്റ് ജയിക്കാൻ ഈ വഴി തേടിയാലോ?'; ​നിർണായക നിർദ്ദേശവുമായി ബിസിസിഐക്ക് മുന്നിൽ ​ഗിൽ IPL logo is said to be copied, And it is believed that the Cricketer is none other than Bangladesh former captain Mashrafe Murtaza.

സമകാലിക മലയാളം 5 Jan 2026 10:37 pm

മുൻ ലോക ബില്യാർഡ്സ് ചാംപ്യൻ മനോജ് കോത്താരി അന്തരിച്ചു

ചെന്നൈ: മുൻ ലോക ബില്യാർഡ്സ് ചാംപ്യൻ മനോജ് കോത്താരി അന്തരിച്ചു. 67 വയസായിരുന്നു. തിങ്കളാഴ്ച തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കൊൽക്കത്തയിൽ താമസിക്കുന്ന മനോജ് കോത്താരിക്ക് 10 ദിവസം മുൻപ് തിരുനെൽവേലിയിലെ കാവേരി ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു. മൂന്നാം ദിവസം അദ്ദേഹം ഇരുന്ന് സംസാരിച്ചിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം ശ്വാസകോശത്തിൽ അണുബാധ ഉണ്ടായി. തിങ്കളാഴ്ച കാലത്ത് 7.30 ഓടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുകയും മരണം സംഭവിച്ചതായും അദ്ദേഹത്തിന്റെ കുടുംബാംഗം വ്യക്തമാക്കി. 'ടെസ്റ്റ് ജയിക്കാൻ ഈ വഴി തേടിയാലോ?'; ​നിർണായക നിർദ്ദേശവുമായി ബിസിസിഐക്ക് മുന്നിൽ ​ഗിൽ 1990ലാണ് അദ്ദേഹം ലോക ചാംപ്യനായത്. അദ്ദേഹത്തിന്റെ മകന്‍ സൗരവ് കോത്താരിയും ബില്യാര്‍ഡ്‌സിലെ മുന്‍ ലോക ചാംപ്യനാണ്. 2025ലാണ് സൗരവിന്റെ നേട്ടം. പിതാവായ മനോജ് കോത്താരിയായിരുന്നു സൗരവിന്റെ മെന്റര്‍. ലോക കായിക ഭൂപടത്തില്‍ ഇന്ത്യന്‍ ബില്യാര്‍ഡ്‌സിന്റെ സ്ഥാനം അടയാളപ്പെടുത്തിയ നിര്‍ണായക താരമായിരുന്നു മനോജ് കോത്താരി. മൂന്ന് പതിറ്റാണ്ടോളം നീളുന്നതാണ് അദ്ദേഹത്തിന്റെ കരിയര്‍. 2005ല്‍ കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് രാജ്യം ധ്യാന്‍ചന്ദ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. റുബന്‍ അമോറിമിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കി! Manoj Kothari won the world billiards championship title back in 1990.

സമകാലിക മലയാളം 5 Jan 2026 9:16 pm

'ടെസ്റ്റ് ജയിക്കാൻ ഈ വഴി തേടിയാലോ?'; ​നിർണായക നിർദ്ദേശവുമായി ബിസിസിഐക്ക് മുന്നിൽ ​ഗിൽ

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ 2025ൽ ഏറ്റ തിരിച്ചടികൾ 2026ൽ മറികടക്കാനുള്ള നിർണായക നിർദ്ദേശങ്ങൾ ബിസിസിഐയ്ക്കു മുന്നിൽ വച്ച് ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ . രോഹിത് ശർമ, വിരാട് കോഹ്‍ലി, ആർ അശ്വിൻ എന്നിവർ ടെസ്റ്റ് ടീമിന്റെ പടിയിറങ്ങിയ ശേഷം ഇന്ത്യയ്ക്കു വലിയ തിരിച്ചടികളാണ് റെ‍ഡ് ബോൾ ഫോർമാറ്റിൽ നേരിടേണ്ടി വന്നത്. 13 മാസത്തിനിടെ രണ്ട് ടെസ്റ്റ് പരമ്പകളിൽ ഇന്ത്യ നാട്ടിൽ സമ്പൂർണ പരമ്പര തോൽവികൾ ഏറ്റുവാങ്ങി. 2027ലെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ഈ വർഷം ടെസ്റ്റിൽ മികച്ച പ്രകടനം അനിവാര്യമാണ്. ഈ ഘട്ടത്തിലാണ് ക്യാപ്റ്റന്റെ നിർണായക നിർദ്ദേശം. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ടീമംഗങ്ങൾക്ക് 15 ദിവസത്തെ പരിശീലന ക്യാംപ് സംഘടിപ്പിക്കണമെന്നാണ് ഗില്ലിന്റെ നിർദേശം. 2025ലെ ഷെഡ്യൂളിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു ​ഗിൽ വ്യക്തമാക്കുന്നു. ഇതിന്റെ അഭാവം കളിയിൽ പ്രകടമായി. ‘ടെസ്റ്റ് പരമ്പരയിലേക്ക് കടക്കുന്നതിന് മുൻപ് ടീമിന് മികച്ച തയാറെടുപ്പ് ആവശ്യമാണ്. 2025ലെ ഷെഡ്യൂളിൽ ഒരു പ്രശ്നമുണ്ടായിരുന്നു. അതിനാൽ ടീമിന് തയാറെടുക്കാൻ ആവശ്യമായ സമയം കിട്ടിയില്ല. ഒരു ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് 15 ദിവസത്തെ റെഡ് ബോൾ ക്യാംപുകൾ ഉണ്ടെങ്കിൽ അത് അനുയോജ്യമായിരിക്കും- ​ഗിൽ നിർദ്ദേശിച്ചതായി ഒരു ബിസിസിഐ അം​ഗം വെളിപ്പെടുത്തി. റുബന്‍ അമോറിമിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കി! ‘ഗിൽ ഇപ്പോൾ മികച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സെലക്ടർമാർക്കും ബിസിസിഐക്കും മുന്നിൽ കൂടുതൽ വ്യക്തതയോടെ അദ്ദേഹം തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. രോഹിത് ശർമയ്ക്കു ശേഷം ശക്തനായ ഒരു ക്യാപ്റ്റന്റെ ആവശ്യകതയുള്ളതിനാൽ ​ഗിൽ കാര്യങ്ങൾ വ്യക്തമാക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന് ശുഭസൂചനയാണ്. ടെസ്റ്റ്, ഏകദിന ടീമുകൾ ഗില്ലിന്റേതാണ്. അദ്ദേഹത്തിൽ നിന്നു കൂടുതൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു’– ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. വളരെ തിരക്കേറിയതായിരുന്നു 2025ൽ ഇന്ത്യയുടെ ടെസ്റ്റ് ഷെഡ്യൂൾ. ദുബായിൽ ഏഷ്യാ കപ്പ് നേടി നാല് ദിവസത്തിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ടീം കളിച്ചു. ഓസ്‌ട്രേലിയയുമായുള്ള അഞ്ചാം ടി20ക്കും ദക്ഷിണാഫ്രിക്കയുമായിട്ടുള്ള ആദ്യ ടെസ്റ്റിനും ഇടയിൽ വെറും ആറ് ദിവസത്തെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2026ലും കാര്യങ്ങൾ വ്യത്യസ്തമല്ല. അതിനാൽ ഓരോ പരമ്പരയ്ക്കും മുൻ‌പ് 15 ദിവസത്തെ ക്യാംപ് സംഘടിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയായിരിക്കും. ക്യാംപ് സംഘടിപ്പിച്ചാൽ ദേശീയ ക്രിക്കറ്റ് അക്കാദമി വിവിഎസ് ലക്ഷ്മണിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്നും വിവരമുണ്ട്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വൈറ്റ് ബോൾ ടീമിന്റെ തിരക്കിലായതിനാലാണ് ഇത്. ഹെഡ് സെഞ്ച്വറി വക്കില്‍; ഇംഗ്ലണ്ടിനെതിരെ ശക്തമായി തിരിച്ചടിച്ച് ഓസ്‌ട്രേലിയ Shubman Gill: Indian Test team had a tough time in 2025 as it suffered a 0-2 whitewash against South Africa.

സമകാലിക മലയാളം 5 Jan 2026 6:37 pm

റുബന്‍ അമോറിമിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കി!

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ റുബന്‍ അമോറിമിനെ പുറത്താക്കി. 14 മാസം പരിശീലകനായി ഇരുന്ന ശേഷമാണ് അമോറിമിനെ ടീം അപ്രതീക്ഷിതമായി പുറത്താക്കിയത്. കഴിഞ്ഞ ദിവസം ലീഡ്‌സ് യുനൈറ്റഡുമായുള്ള മത്സരം 1-1നു സമനിലയില്‍ അവസാനിച്ചിരുന്നു. പിന്നാലെയാണ് ക്ലബ് അധികൃതരുടെ തീരുമാനം. ക്ലബിന്റെ തലപ്പത്തുള്ളവരും അമോറിമും തമ്മിലുള്ള ബന്ധം വഷളായതാണ് പരിശീലകന്റെ പെട്ടെന്നുള്ള പുറത്താക്കലിലേത്ത് നയിച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മാനേജര്‍ ആണ് താനെന്നും ഹെഡ് കോച്ചല്ലെന്നുമാണ് അമോറിം വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച നടന്ന ഒരു യോഗത്തില്‍ ക്ലബ് ഡയറക്ടര്‍ ഓഫ് ഫുട്‌ബോള്‍ ജാസന്‍ വില്‍കോക്‌സുമായി അമോറിം ഉടക്കിയിരുന്നു. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ജനുവരി വിന്‍ഡോയില്‍ പുതിയ താരങ്ങളെയെത്തിച്ച് ടീമിന്റെ നില മെച്ചപ്പെടുത്താനുള്ള നീക്കത്തിലായിരുന്നു അമോറിം. എന്നാല്‍ അധികൃതര്‍ അതിനു നില്‍ക്കാത്തതാണ് ബന്ധം വഷളാക്കിയത്. കരാര്‍ തീരുന്നതു വരെ താന്‍ യുനൈറ്റഡില്‍ ഉണ്ടാകുമെന്നായിരുന്നു അമോറിമിന്റെ പ്രതികരണം. അതിനിടെ പുതിയ ആളെ ക്ലബ് കണ്ടെത്തിയാല്‍ മാറി കൊടുക്കും. താന്‍ സ്വയം തീരുമാനിച്ച് പുറത്തു പോകില്ലെന്നായിരുന്നു അമോറിമിന്റെ നിലപാട്. അതിനിടെയാണ് ക്ലബിന്റെ നടപടി വന്നത്. ഹെഡ് സെഞ്ച്വറി വക്കില്‍; ഇംഗ്ലണ്ടിനെതിരെ ശക്തമായി തിരിച്ചടിച്ച് ഓസ്‌ട്രേലിയ മുന്‍ താരവും അണ്ടര്‍ 18 ടീം പരിശീലകനുമായ ഡാരന്‍ ഫ്‌ളെച്ചറിനാണ് ടീമിന്റെ താത്കാലിക ചുമതല. പുതിയ പരിശീലകന്‍ വരുന്നതു വരെ അദ്ദേഹം ഇന്ററിം പരിശീലകനായി ഡഗൗട്ടില്‍ തുടരും. നിലവില്‍ ടീം പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഇതാണ് മാറ്റത്തിനുള്ള ഉചിതമായ സമയമെന്നു വ്യക്തമാക്കിയാണ് അമോറിമിനെ പുറത്താക്കിയത് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചത്. 'ജനതയെ വേദനിപ്പിക്കുന്ന തീരുമാനം'; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് അനിശ്ചിതകാല വിലക്ക് സ്‌പോര്‍ടിങ് സിപിയുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് എറിക്ക് ടെന്‍ ഹാഗിന്റെ പകരക്കാരനായി ഓള്‍ഡ് ട്രഫോര്‍ഡില്‍ അമോറിം എത്തിയത്. എന്നാല്‍ ആദ്യ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും നടപ്പ് സീസണില്‍ ചില മികച്ച വിജയങ്ങള്‍ അമോറിമിന്റെ കീഴില്‍ ടീമിനു കിട്ടി. മാത്രമല്ല ടീം ആറാം സ്ഥാനത്തുമുണ്ട്. പക്ഷേ ടീമിന്റെ അസ്ഥിരത മാറ്റമില്ലാതെ തന്നെ നിന്നു. 2027 വരെ കരാര്‍ നിലനില്‍ക്കെയാണ് പോര്‍ച്ചുഗീസ് പരിശീലകന്‍ പുറത്താകുന്നത്. പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഒരു വര്‍ഷം നീട്ടുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളും കരാറിലുണ്ടായിരുന്നു. 2013ല്‍ വിഖ്യാത കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ 27 വര്‍ഷത്തെ പരിശീലക കാലയളവ് അവസാനിപ്പിച്ച് പടിയിറങ്ങിയ ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗ്രാഫ് താഴേക്കാണ്. പിന്നീട് ഒരു പ്രീമിയര്‍ ലീഗ് കിരീടവും അവര്‍ നേടിയിട്ടില്ല. ഫെര്‍ഗൂസനു ശേഷം 6 പരിശീലകരെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാറി മാറി പരീക്ഷിച്ചത്. ചിലര്‍ ചില കിരീടങ്ങള്‍ നേടിക്കൊടുത്തതു മാറ്റി നിര്‍ത്തിയാല്‍ പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും ടീമിനു വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനുണ്ടായില്ല. Manchester United have reportedly sacked ruben amorim following the fallout with the club's board in recent days.

സമകാലിക മലയാളം 5 Jan 2026 5:16 pm

ഹെഡ് സെഞ്ച്വറി വക്കില്‍; ഇംഗ്ലണ്ടിനെതിരെ ശക്തമായി തിരിച്ചടിച്ച് ഓസ്‌ട്രേലിയ

സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ മികച്ച തുടക്കമിട്ട് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെ 384 റണ്‍സില്‍ പുറത്താക്കി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയിലാണ്. 8 വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലീഷ് സ്‌കോറിനൊപ്പമെത്താന്‍ ഇനി വേണ്ടത് 218 റണ്‍സ് കൂടി. കളി നിര്‍ത്തുമ്പോള്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് സെഞ്ച്വറി വക്കില്‍ പുറത്താകാതെ നില്‍ക്കുന്നു. 1 റണ്ണുമായി നൈറ്റ് വാച്ച്മാന്‍ മിച്ചല്‍ നെസറാണ് ഹെഡിനൊപ്പം കൂട്ടായുള്ളത്. ഹെഡ് 87 പന്തില്‍ 15 ഫോറുകള്‍ സഹിതം 91 റണ്‍സുമായി ക്രീസില്‍ തുടരുന്നു. ഓപ്പണര്‍ ജാക്ക് വെതറാള്‍ഡ് (21), മര്‍നസ് ലാബുഷെയ്ന്‍ (48), എന്നിവരാണ് പുറത്തായത്. ഓസ്‌ട്രേലിയയ്ക്കു നഷ്ടമായ 2 വിക്കറ്റുകളും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനാണ്. 'ജനതയെ വേദനിപ്പിക്കുന്ന തീരുമാനം'; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് അനിശ്ചിതകാല വിലക്ക് നേരത്തെ ജോ റൂട്ടിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു ഒന്നാം ഇന്നിങ്‌സില്‍ ബലമായത്. ഇന്നിങ്‌സിലെ അവസാന വിക്കറ്റായാണ് റൂട്ട് മടങ്ങിയത്. കരിയറിലെ 41ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് സിഡ്‌നിയില്‍ നേടിയത്. ഈ പരമ്പരയിലേയും ഓസീസ് മണ്ണിലേയും താരത്തിന്റെ രണ്ടാം സെഞ്ച്വറിയുമാണ് സിഡ്‌നിയിലേത്. 242 പന്തുകള്‍ നേരിട്ട് 15 ഫോറുകള്‍ സഹിതം താരം 160 റണ്‍സ് അടിച്ചെടുത്തു. ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയ മറ്റൊരാള്‍. താരം 6 ഫോറും ഒരു സിക്‌സും സഹിതം 84 റണ്‍സ് സ്വന്തമാക്കി. ജാമി സ്മിത്താണ് പിടിച്ചു നിന്ന മറ്റൊരു ബാറ്റര്‍. താരം 46 റണ്‍സുമായി മടങ്ങി. ഓസ്‌ട്രേലിയന്‍ നിരയില്‍ മിച്ചല്‍ നെസര്‍ 4 വിക്കറ്റുകളുമായി തിളങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. കമാറൂണ്‍ ഗ്രീന്‍, മര്‍നസ് ലാബുഷെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. വീണ്ടും സെഞ്ച്വറി പ്രകടനവുമായി ജോ റൂട്ട്, പോണ്ടിങ്ങിനൊപ്പം; സച്ചിനെ മറികടക്കാന്‍ എത്ര വേണം? ashes: Travis Head's unbeaten 91 off 87 balls to reach 166 for 2 at Stumps on Day 2 in Sydney.

സമകാലിക മലയാളം 5 Jan 2026 4:01 pm

'ജനതയെ വേദനിപ്പിക്കുന്ന തീരുമാനം'; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് അനിശ്ചിതകാല വിലക്ക്

ധാക്ക: മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രാജ്യത്ത് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ്. അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തുന്നതായാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.. മുസ്താഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ നിന്ന് ഒഴിവാക്കിയി തീരുമാനത്തിന് പിന്നിലുള്ള വ്യക്തമായ കാരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇത് ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. വീണ്ടും സെഞ്ച്വറി പ്രകടനവുമായി ജോ റൂട്ട്, പോണ്ടിങ്ങിനൊപ്പം; സച്ചിനെ മറികടക്കാന്‍ എത്ര വേണം? 2024ല്‍ ജനകീയപ്രക്ഷോഭത്തിലൂടെ ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ക്രിക്കറ്റിലേക്കും പ്രശ്‌നങ്ങള്‍ നീണ്ടത്. ഹസീനയ്ക്ക് ഇന്ത്യ അഭയംകൊടുത്തത്, ബംഗ്ലാദേശിലെ ഇടക്കാലസര്‍ക്കാരിനെ പ്രകോപിപ്പിച്ചു. സമീപകാലത്ത് ബംഗ്ലാദേശില്‍ ഇന്ത്യക്കാര്‍ക്കുനേരേയുണ്ടായ ആക്രമണങ്ങളില്‍ ഒട്ടേറെയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്താഫിസുര്‍ റഹ്മാനെ ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ടൂര്‍ണമെന്റില്‍നിന്ന് വിലക്കണമെന്ന ആവശ്യങ്ങള്‍ക്ക് പിന്നാലെ താരത്തെ ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് തീരുമാനിക്കുകയായിരുന്നു. ഇതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്തിരുന്നു. Bangladesh Government Orders Indefinite Ban On IPL Telecast Amid BCCI-Mustafizur Rahman Row

സമകാലിക മലയാളം 5 Jan 2026 2:56 pm

വീണ്ടും സെഞ്ച്വറി പ്രകടനവുമായി ജോ റൂട്ട്, പോണ്ടിങ്ങിനൊപ്പം; സച്ചിനെ മറികടക്കാന്‍ എത്ര വേണം?

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 364 റണ്‍സിന് പുറത്തായി. പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ചായയ്ക്ക് മുന്‍പാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചത്. 242 പന്തില്‍ നിന്ന് 160 റണ്‍സ് നേടിയ റൂട്ടിന്റെ 41-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.മൈക്കിള്‍ നെസറിന്റെ പന്തിലാണ് റൂട്ട് ഔട്ടായത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നെസര്‍ 60 റണ്‍സ് വഴങ്ങി നാലുവിക്കറ്റുകള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ന് വില്‍ ജാക്സ്, റൂട്ട്, ജോഷ് ടോങ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് വേഗത്തില്‍ അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് നെസര്‍ വഹിച്ചത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് കളത്തില്‍ ഇറങ്ങിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ട് വാലറ്റത്തെ വരിഞ്ഞുമുറുക്കുകയായിരുന്നു. റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും 169 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്. ഈ കൂട്ടുകെട്ടിന്റെ ബലത്തില്‍ ശക്തമായ നിലയിലേക്ക് നീങ്ങിയിരുന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത് സ്‌കോട്ട് ബോളണ്ട് ആയിരുന്നു. ഈ കൂട്ടുകെട്ട് തകര്‍ത്തത് ബോളണ്ട് ആണ്. ഹാരി ബ്രൂക്കിനെയാണ് ബോളണ്ട് പുറത്താക്കിയത്. പിന്നീട് വന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പൂജ്യത്തിന് പുറത്തായി. കുട്ടി ആരാധകരോട് കയര്‍ത്ത് രോഹിത്, വിഡിയോ രണ്ടാം ടെസ്റ്റിലാണ് ജോ റൂട്ട് ഈ പരമ്പരയിലെ ആദ്യ സെഞ്ച്വറി നേടിയത്. അന്ന് 138 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ടെസ്റ്റ് സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ ഇംഗ്ലണ്ട് താരം ഇപ്പോള്‍ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന് ഒപ്പമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (51) ജാക്വസ് കാലിസ് (45) എന്നിവരാണ് തൊട്ടുമുന്നില്‍. 'ഇന്ത്യയിലേക്കില്ല, ശ്രീലങ്കയില്‍ കളിക്കാം'; കടുപ്പിച്ച് നില്‍ക്കുന്നതിനിടെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ് Root's 41st century leads England to 364 on Day 2 of 5th Ashes test

സമകാലിക മലയാളം 5 Jan 2026 11:29 am

കുട്ടി ആരാധകരോട് കയര്‍ത്ത് രോഹിത്, വിഡിയോ

മുംബൈ: തന്നെ തൊടാന്‍ വന്ന ആരാധകരോട് കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ജാംനഗറില്‍നിന്ന് മുംബൈയിലെത്തിയപ്പോഴായിരുന്നു സംഭവം. ആരാധകരോട് രോഹിത് ദേഷ്യപ്പെടുന്നതടക്കമുളള വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കാറിലിരുന്ന രോഹിത് ശര്‍മയുടെ കൈയ്യിലേക്ക് ആരാധകരുടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടികള്‍ കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ രോഹിത് ശര്‍മ ദേഷ്യത്തോടെ അവരുടെ നേര്‍ക്കു കൈ ചൂണ്ടി സംസാരിക്കുകയായിരുന്നു. മകള്‍ സമൈറയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് രോഹിത് ശര്‍മ മുംബൈയിലേക്കു തിരിച്ചെത്തിയതെന്നാണു വിവരം. ഒരു ആരാധകന്‍ ഹസ്തദാനം നല്‍കിയപ്പോള്‍ കുഴപ്പമൊന്നുമില്ലാതിരുന്ന രോഹിത്, മറ്റുള്ളവരും കൂടി കൈനീട്ടിയപ്പോഴാണ് നിയന്ത്രണം വിട്ട് ചൂടായത്. ആരാധകര്‍ക്കു മുന്നറിയിപ്പു നല്‍കിയ ശേഷം കാറിന്റെ ഗ്ലാസ് ഉയര്‍ത്തിയാണ് രോഹിത് ഇവിടെനിന്നും മടങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. A crazy moment happened with Hitman today at Kalina Airport. - Some fans pulled Rohit Sharma's hand from his Range Rover. pic.twitter.com/YASQO8oYbf — Rohit Sharma Fan (@hitmanfanfollow) January 4, 2026 ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് രോഹിത് ശര്‍മ. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇന്ത്യയ്ക്കായി കളിക്കുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വിജയ് ഹസാരെ ട്രോഫിയിലും രോഹിത് കളിക്കുന്നുണ്ട്. Rohit Sharma displayed anger towards fans who were trying to shake his hand.

സമകാലിക മലയാളം 5 Jan 2026 10:47 am

വനിതാ പ്രീമിയര്‍ ലീഗ്; യുപി വാരിയേഴ്‌സിനെ മെഗ് ലാന്നിങ് നയിക്കും

ലഖ്‌നൗ: വനിതാ പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ യുപി വാരിയേഴ്‌സിനെ ഓസ്‌ട്രേലിയന്‍ ഇതിഹാസം മെഗ് ലാന്നിങ് നയിക്കും. ഇത്തവണത്തെ ലേലത്തില്‍ 1.9 കോടി രൂപയ്ക്കാണ് യുപി ഇതിഹാസ താരത്തെ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി രണ്ട് സീസണ്‍ കളിച്ച ശേഷമാണ് മെഗ് ലാന്നിങ് ഇത്തവണ യുപി പാളയത്തില്‍ എത്തിയത്. വനിതാ ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ താരമാണ് മെഗ് ലാന്നിങ്. ഓസ്‌ട്രേലിയയ്‌ക്കൊപ്പം 7 ലോകകപ്പ് വിജയങ്ങള്‍ താരത്തിനുണ്ട്. 2 ഏകദിന ലോകകപ്പും 5 ടി20 ലോകകപ്പും താരം നേടി. ക്യാപ്റ്റനെന്ന നിലയില്‍ താരത്തിനുള്ള പരിചയ സമ്പത്താണ് യുപി പരിഗണിച്ചത്. സമ്മര്‍ദ്ദ ഘട്ടങ്ങളെ പതറാതെ കൈകാര്യം ചെയ്യാനുള്ള മികവും താരത്തിനുണ്ട്. ആദ്യ ദിനത്തില്‍ മഴ കളിച്ചു; വഴി വെട്ടി റൂട്ടും ബ്രൂക്കും, ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം അലിസ ഹീലിയില്‍ നിന്നാണ് മെഗ് ലാന്നിങ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ സീസണില്‍ അലിസ ഹീലിയായിരുന്നു ടീം ക്യാപ്റ്റന്‍. എന്നാല്‍ ടൂര്‍ണമെന്റിനിടെ താരത്തിനു പരിക്കേറ്റു. പകരം ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയാണ് ടീമിനെ നയിച്ചത്. ടീം മോശം ഫോമില്‍ നില്‍ക്കെയാണ് ദീപ്തി ക്യാപ്റ്റനായത്. പക്ഷേ താരത്തിനും ടീമിനു സ്ഥിരത നല്‍കാന്‍ സാധിച്ചില്ല. വനിതാ പ്രീമിയര്‍ ലീഗില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് മെഗ് ലാന്നിങ്. 952 റണ്‍സ് 27 മത്സരങ്ങളില്‍ നിന്നു സന്വന്തമാക്കി. 'ഇന്ത്യയിലേക്കില്ല, ശ്രീലങ്കയില്‍ കളിക്കാം'; കടുപ്പിച്ച് നില്‍ക്കുന്നതിനിടെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ് The Australian legend, Meg Lanning is set to take over as the captain of the UP Warriorz franchise ahead of the 2026 edition of the WPL 2026.

സമകാലിക മലയാളം 4 Jan 2026 9:49 pm

ആദ്യ ദിനത്തില്‍ മഴ കളിച്ചു; വഴി വെട്ടി റൂട്ടും ബ്രൂക്കും, ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പര യിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഭേദപ്പെട്ട നിലയില്‍. മഴയെ തുടര്‍ന്നു ആദ്യ ദിനത്തില്‍ 45 ഓവറാണ് എറിയാന്‍ സാധിച്ചത്. ഇംഗ്ലണ്ട് സ്റ്റംപെടുക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെന്ന നിലയില്‍. ജോ റൂട്ടും ഹാരി ബ്രൂക്കും നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് പൊരുതിയത്. 57 റണ്‍സിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ് ഇംഗ്ലണ്ട് തിരിച്ചു വന്നത്. കളി നിര്‍ത്തുമ്പോള്‍ റൂട്ടും ബ്രൂക്കും ക്രീസില്‍ തുടരുന്നു. 'ഇന്ത്യയിലേക്കില്ല, ശ്രീലങ്കയില്‍ കളിക്കാം'; കടുപ്പിച്ച് നില്‍ക്കുന്നതിനിടെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ് റൂട്ട് 8 ഫോറുകള്‍ സഹിതം 72 റണ്‍സുമായി പുറത്താകാതെ നിന്നു. ബ്രൂക്ക് 6 ഫോറും ഒരു സിക്‌സും സഹിതം 78 റണ്‍സുമായും ക്രീസില്‍. ഓപ്പണര്‍ സാക് ക്രൗളി (16), ബെന്‍ ഡക്കറ്റ് (27), ജേക്കബ് ബേതേല്‍ (10) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. കരിയറിലെ അവസാന ടെസ്റ്റാണ് ഓസീസ് താരം ഉസ്മാന്‍ ഖവാജ കളിക്കുന്നത്. കെകെആര്‍ ഒഴിവാക്കി, ടി20യില്‍ അതിവേഗം 400 വിക്കറ്റുകള്‍! ചരിത്ര നേട്ടവുമായി മുസ്തഫിസുര്‍ റഹ്മാന്‍ ashes: Harry Brook and Joe Root rescued England from early collapse on a rain-affected first day at the SCG. 

സമകാലിക മലയാളം 4 Jan 2026 7:59 pm