ടി20 ലോകകപ്പില്‍ നിന്നും ഓസ്ട്രേലിയ പുറത്ത്; സിംബാബ്വെ സൂപ്പര്‍ എട്ടില്‍
പല്ലെക്കലെ: ടി20 ലോകകപ്പില്‍ നിന്നും ഓസ്ട്രേലിയ പുറത്ത്. മഴയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പല്ലെക്കലെ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സിംബാബ്വെ അയര്‍ലന്‍ഡ് മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചതോടെയാണ് ഓസ്ട്രേലിയ ലോകകപ്പില്‍നിന്നു പുറത്തായത്. ഇതോടെ സിംബാബ്വെ 2026 ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ കടന്നു. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്വെയും അയര്‍ലന്‍ഡും പോയിന്റുകള്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെ മുന്‍ ചാംപ്യന്മാരായ ഓസ്ട്രേലിയയും അയര്‍ലന്‍ഡും സൂപ്പര്‍ എട്ട് കാണാതെ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ സിംബാബ്വെയ്ക്കെതിരെയും ശ്രീലങ്കയ്ക്കെതിരെയും തോറ്റതോടെയാണ് ഓസ്ട്രേലിയയ്ക്ക് ടൂര്‍ണമെന്റില്‍നിന്നു പുറത്തേയ്ക്കുള്ള വാതില്‍ തുറന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനോട് മാത്രമാണ് അവര്‍ ജയിക്കാനായത്. ഒമാനെതിരായി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഇതു ജയിച്ചാലും നാലു പോയിന്റേ ആകൂ. ടി20 വേൾഡ് കപ്പ്: തകർക്കാൻ കഴിയാത്ത ഏഴ് റെക്കോർഡുകൾ ഇവയാണ് ഓസീസിനെതിരെ അട്ടിമറി ജയം നേടിയ സിംബാബ്വെ, 2024 ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതിന്റെ മധുരപ്രതികാരം കൂടിയായി ഇത്. സൂപ്പര്‍ എട്ടില്‍ കടന്നതോടെ 2028 ട്വന്റി20 ലോകകപ്പിനും അവര്‍ക്ക് സ്വാഭാവിക യോഗ്യത നേടി. സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലാണ് അവര്‍. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. സൂപ്പര്‍ എട്ട് ടീമുകളില്‍ ഇനി ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരെ മാത്രം അറിഞ്ഞാല്‍ മതി. യുഎസ്എ, പാകിസ്ഥാന് എന്നീ ടീമുകളിലൊന്നാകും സൂപ്പര്‍ എട്ടില്‍ കടക്കുക. നാളെ നമീബിയയ്ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ പാകിസ്ഥാന് സൂപ്പര്‍ എട്ടില്‍ പ്രവേശിക്കാം. ഇന്ത്യ നേരത്തെ തന്നെ സൂപ്പര്‍ എട്ടിലെത്തിയിരുന്നു. Australia has been eliminated from the T20 World Cup due to a rain-affected match between Zimbabwe and Ireland
ടി20 വേൾഡ് കപ്പ്: തകർക്കാൻ കഴിയാത്ത ഏഴ് റെക്കോർഡുകൾ ഇവയാണ്
ടി20 ലോകകപ്പ് ടൂർണമെന്റിൽ നിരവധി റെക്കോർഡുകൾ ഇപ്പോഴും തകർക്കപ്പെടാതെ നിൽക്കുന്നുണ്ട്. ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരമാണ് വിരാട് കോഹ്ലി. ഈ റെക്കോർഡ് ഈ ടൂർണമെന്റിൽ തകർക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ധോണിയുടെയും യുവരാജ് സിങ്ങിന്റെയും പേരിലും നിരവധി റെക്കോർഡുകളുണ്ട്. ടി20 ലോകകപ്പിലെ ആർക്കും തകർക്കാൻ കഴിയാത്ത ഏഴ് റെക്കോർഡുകൾ ഏതൊക്കെയാണെന്ന് നോക്കാം. Seven Unbreakable Records in T20 World Cup History Under Spotlight
ഇമ്രാൻ ഖാന് ചികിത്സ ഉറപ്പാക്കണം; പാകിസ്ഥാന് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പടെ 14 പേർ
ലാഹോർ: ജയിലിൽ കഴിയുന്ന മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമ്രാൻ ഖാന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ സർക്കാരിന് കത്ത്. മുൻ ക്രിക്കറ്റ് താരങ്ങളായ സുനിൽ ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെയുള്ള 14 പേരാണ് കത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്. ഈ നീക്കത്തിലൂടെ പാക് സർക്കാരിന് മേൽ രാജ്യാന്തര സമ്മർദ്ദം ശക്തമാക്കാനാണ് നീക്കം. 'മിന്നലായി' മിന്നു മണി; ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം (വിഡിയോ ) പാകിസ്ഥാനിലെ അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. കാഴ്ച കുറവ് ഉണ്ടാകുന്ന വിവരം ഇമ്രാൻ ജയിൽ അധികൃതരെ അറിയിച്ചെങ്കിലും മതിയായ ചികിത്സ നൽകാൻ അവർ തയ്യാറായില്ല. 15 ശതമാനം കാഴ്ച മാത്രമാണ് ഇമ്രാൻ ഖാന്റെ വലതു കണ്ണിന് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ പാക് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. രചിന് –ഫിലിപ്സ് കൂട്ടുകെട്ടിൽ തകർന്ന് കാനഡ, ന്യൂസിലൻഡിന് എട്ട് വിക്കറ്റ് ജയം ഇമ്രാൻ ഖാന്റെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധരിൽ നിന്ന് തുടർച്ചയായ ചികിത്സ ഉറപ്പാക്കുക. കുടുംബാംഗങ്ങളെ കാണാനുള്ള അവസരവും അന്താരാഷ്ട്ര നിലവാരത്തിലുള്ള തടവ് സാഹചര്യങ്ങളും ഒരുക്കുക. മതിയായ നിയമസഹായം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സുനിൽ ഗാവസ്കർ, കപിൽ ദേവ്, ഗ്രെഗ് ചാപ്പൽ, മൈക്കൽ ആതർട്ടൺ, അലൻ ബോർഡർ, മൈക്കൽ ബ്രിയർലി, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, ഡേവിഡ് ഗോവർ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ക്ലൈവ് ലോയ്ഡ്, സ്റ്റീവ് വോ, ജോൺ റൈറ്റ് എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. Gavaskar, Kapil Dev Among 14 Cricket Legends Urge Medical Care for Imran Khan
'ആദ്യം സിംഗിൾ എടുക്കൂ, പിന്നെ കണ്ണും പൂട്ടി അടിക്കുക'; അഭിഷേകിന് ഗാവസ്കറിന്റെ ഉപദേശം
മുംബൈ: ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയ്ക്ക് ഉപദേശവുമായി മുന്‍ താരം സുനിൽ ഗാവസ്കർ. തുടക്കം മുതൽ കൂറ്റനടികൾക്ക് ശ്രമിക്കുന്നതിന് പകരം സിംഗിൾ എടുത്തുകൊണ്ട് പതിയെ ഇന്നിങ്സ് മുന്നോട്ട് കൊണ്ട് പോകണം. അതിന് ശേഷം സ്ഥിരം ശൈലിയിൽ ബാറ്റ് വീശണമെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. ടി20 ലോകകപ്പിൽ അമേരിക്കയ്ക്കും പാകിസ്ഥാനുമെതിരായ മത്സരങ്ങളിൽ അഭിഷേക് കളത്തിലിറങ്ങിയെങ്കിലും റണ്ണൊന്നുമെടുക്കാതെ പുറത്താകുക ആയിരുന്നു. 'മിന്നലായി' മിന്നു മണി; ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം (വിഡിയോ ) “അഭിഷേക് ശർമയ്ക്കുള്ള എന്റെ ഉപദേശം ഇതാണ്, ആദ്യം ഒരു സിംഗിൾ എടുത്താൽ മതി. അത്ര മാത്രം. സിംഗിൾ നേടിക്കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസം ലഭിക്കും. പിന്നീട് സ്ഥിരം ശൈലിയിൽ ബാറ്റ് ചെയ്താൽ മതി'' സുനിൽ ഗാവസ്കർ പറഞ്ഞു. ഒരു കളിക്കാരന്റെ ആത്മവിശ്വാസമാണ് ഏറ്റവും പ്രധാനം. ന്യൂസിലൻഡിനെതിരെ അഭിഷേക് ഒരു സെഞ്ച്വറി നേടിയിട്ടുണ്ട്. നല്ല ഫോമിലും മികച്ച ടച്ചിലും ആണ് താരം. അഭിഷേക് ശർമ അത് കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല'; മുഹ്സിന് നഖ്വി 'കട്ടക്കലിപ്പിൽ', തോൽവിക്ക് പിന്നാലെ പാക് ടീമിൽ അഴിച്ചു പണി നമ്പർ വൺ ബാറ്ററായ അഭിഷേകിന് കഴിഞ്ഞ കുറച്ചു നാളുകളായി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. അഭിഷേകിന്റെ അവസാന ആറ് ഇന്നിങ്സിൽ നേടാനായത് 98 റണ്‍സ് മാത്രമാണ്. ലോകകപ്പ് അരങ്ങേറ്റത്തില്‍ അമേരിക്കയ്ക്ക് എതിരെ നേരിട്ട ആദ്യപന്തില്‍ തന്നെ അഭിഷേക് പുറത്തായി. ഉദരസംബന്ധമായ അസുഖം കാരണം ആ മത്സരത്തിൽ അഭിഷേക് ഫീൽഡ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. അസുഖം പൂർണമായും ഭേദമാകാത്തതിനാൽ നമീബിയയ്ക്ക് എതിരെ നടന്ന മത്സരത്തിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. രചിന് –ഫിലിപ്സ് കൂട്ടുകെട്ടിൽ തകർന്ന് കാനഡ, ന്യൂസിലൻഡിന് എട്ട് വിക്കറ്റ് ജയം പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിൽ ഓപ്പണറായി തന്നെയാണ് അഭിഷേക് വീണ്ടും കളത്തിലിറങ്ങിയത്. നാലു പന്തുമാത്രം നേരിട്ട താരം പൂജ്യത്തിനാണ് പുറത്തിയത്. പാകിസ്ഥാന്റെ സ്പിൻ ബൗളർമാരെ ക്ഷമയോടെ നേരിടാൻ അഭിഷേക് ശർമ ശ്രമിച്ചില്ല. പകരം ആദ്യ ഓവറിൽ തന്നെ കൂറ്റൻ ഷോട്ടുകൾക്കാണ് താരം ശ്രമിച്ചത്. ഇതാണ് അഭിഷേക് വിക്കറ്റ് ആകാനുള്ള പ്രധാന കാരണം. Gavaskar Advises Abhishek Sharma to Build Innings with Singles Before Going Big
രചിന് –ഫിലിപ്സ് കൂട്ടുകെട്ടിൽ തകർന്ന് കാനഡ, ന്യൂസിലൻഡിന് എട്ട് വിക്കറ്റ് ജയം
ചെന്നൈ: ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലൻഡ്. ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര എന്നിവരുടെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ന്യൂസിലൻഡിന്റെ വിജയം. ഇതോടെ ന്യൂസിലൻഡ് സൂപ്പർ എട്ട് ഉറപ്പാക്കി. സ്കോർ- കാനഡ: 4/173 (20 ഓവർ),ന്യൂസിലൻഡ്: 2/176 (15.1 ഓവർ) അച്ഛന് 'യുവരാജ് സിങ്' ഫാന്‍, മകന് 'യുവരാജ് സാമ്ര' ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം! ആദ്യം ബാറ്റ് ചെയ്ത കാനഡയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ന്യൂസിലൻഡ് ബൗളർമാരെ കണക്കിന് പ്രഹരിച്ച കാനഡ ബാറ്റർമാർ സ്കോർ 173 ൽ എത്തിച്ചു. യുവരാജ് സമ്രയുടെ സെഞ്ച്വറിയാണ് ടീമിനെ മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചത്. 65 പന്തിൽ 110 റൺസ് ആണ് താരം നേടിയത്. 36 റൺസെടുത്ത് ക്യാപ്റ്റൻ ദിൽപ്രീത് ബാജ്വ യുവരാജിന് മികച്ച പിന്തുണ നൽകി. ന്യൂസിലൻഡിനായി മാറ്റ് ഹെൻറി, ജേക്കബ് ഡെഫി,ജെയിംസ് നിഷാം,കെയ്ൽ അലക്സ് ജാമിസൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 'മിന്നലായി' മിന്നു മണി; ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം (വിഡിയോ ) 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി. തുടർന്ന് റചിൻ–ഫിലിപ്സ് കൂട്ടുകെട്ട് ആണ് മത്സരം ന്യൂസിലൻഡിന്റെ വരുതിയിലാക്കിയത്. 73 പന്തിൽ 146 റൺസ് ആണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ഫിലിപ്സ് 36 പന്തിൽ പുറത്താകാതെ 76 (6 സിക്സും 4 ഫോറും) റൺസും റചിൻ 39 പന്തിൽ പുറത്താകാതെ 59 റൺസ് നേടി. 15.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ന്യൂസിലൻഡ് ലക്ഷ്യം മറികടന്നു. New Zealand Crush Canada by 8 Wickets to Seal Super 8 Spot in T20 World Cup
അട്ടിമറി ഉണ്ടായാൽ പുറത്ത്; പാകിസ്ഥാന് നാളെ ജീവന്മരണ പോരാട്ടം, സീനിയർ താരങ്ങൾക്ക് വിശ്രമം?
കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ തോറ്റതോടെ പാകിസ്ഥാന്റെ സൂപ്പർ 8 പ്രതീക്ഷകൾക്ക് മങ്ങൽ ഏറ്റിരുന്നു. ഇന്ത്യക്കെതിരെയുള്ള തോൽവിയിൽ പാകിസ്ഥാന്റെ നെറ്റ് റൺ റേറ്റിലും വൻ ഇടിവാണ് സംഭവിച്ചത്. ഇതോടെ നാളെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിൽ നമീബിയയെ പരാജയപ്പെടുത്തിയാൽ മാത്രമേ പാകിസ്ഥാന് അടുത്തഘട്ടത്തിലേക്ക് കടക്കാൻ സാധിക്കൂ. അച്ഛന് 'യുവരാജ് സിങ്' ഫാന്‍, മകന് 'യുവരാജ് സാമ്ര' ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം! ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.932 ആയിരുന്നു. എന്നാല്‍ വന്‍ തോല്‍വിയിലേക്ക് ഇന്ത്യ അവരെ തള്ളിയിട്ടതോടെ നെറ്റ് റണ്‍റേറ്റ് - 0.403ലേക്ക് ഇടിഞ്ഞു. യുഎസ്എയുടെ നെറ്റ് റണ്‍റേറ്റ് +0.788 ആയി ഉയരുകയും ചെയ്തു. ഇതാണ് പാകിസ്ഥാന് വൻ തിരിച്ചടിയായി മാറിയത്. യുഎസ്എയ്ക്ക് ഇനി മത്സരമില്ല എന്നതാണ് പാകിസ്ഥാനു ആശ്വാസമായി നില്ക്കുന്ന ഒരു ഘടകം. ഇനി മത്സരം മഴമൂലം ഉപേക്ഷിച്ചാലും പാകിസ്ഥാന് കുഴപ്പമില്ല. റൺ റേറ്റിൽ മാറ്റമുണ്ടാകില്ലെങ്കിലും പോയിന്റ് 5 ആയി വർധിക്കും. ഇതോടെ യു എസ് എയെ മറികടന്ന് പാകിസ്ഥാന് സൂപ്പർ 8 ഉറപ്പിക്കാം. 'ഞങ്ങളെല്ലാം വലം കൈയര്‍, ഒരു ഇടം കൈയന്‍ ബാറ്ററെ പരിശീലനത്തിന് തരാമോ?' നമീബിയക്കെതിരെയുള്ള മത്സരത്തിൽ സീനിയർ താരങ്ങൾക്ക് പകരം സൽമാൻ മിർസ,നസീം ഷാ, ഫഖർ സമാൻ, ഖവാജ നഫായി എന്നിവരെ പരീക്ഷിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഈ മാറ്റങ്ങൾ വിജയകരമായാൽ ബാബറിന്റെയും ഷഹീന്റെയും ലോകകപ്പ് യാത്ര അവസാനിക്കും. ശ്രീലങ്കയിലെ സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ടിൽ നാളെ ഉച്ചയ്ക്ക് 3 മണിക്കാണ് മത്സരം. Pakistan Face Must-Win Clash vs Namibia After NRR Blow Against India
ചെന്നൈ: ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ കനേഡിയന്‍ താരം യുവരാജ് സാമ്ര. കരുത്തരായ ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിലാണ് കാനഡയ്ക്കായി ഓപ്പണറായി ഇറങ്ങിയ താരം കിടിലന്‍ സെഞ്ച്വറിയടിച്ച് കളം വാണത്. 19 വയസുകാരനായ താരം 65 പന്തില്‍ 11 ഫോറും ആറ് സിക്സും സഹിതം 110 റണ്‍സ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്. താരത്തിന്റെ മികവില്‍ കാനഡ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് കിവികള്‍ക്കെതിരെ ബോര്‍ഡില്‍ ചേര്‍ത്തത്. ഇന്ത്യന്‍ വംശജനായ യുവരാജ് സാമ്രയുടെ അച്ഛന് ബല്‍ജിത് സാമ്ര ഇന്ത്യയുടെ ഇതിഹാസ താരമായ യുവരാജ് സിങിന്റെ കടുത്ത ആരാധകനാണ്. അങ്ങനെയാണ് മകന് യുവരാജ് എന്ന പേര് നല്‍കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യുവരാജ് സാമ്ര കാനഡയ്ക്കായി ടി20യില്‍ അരങ്ങേറിയത്. 'ഞങ്ങളെല്ലാം വലം കൈയര്‍, ഒരു ഇടം കൈയന്‍ ബാറ്ററെ പരിശീലനത്തിന് തരാമോ?' കിവികള്‍ക്കെതിരായ പോരാട്ടത്തില്‍ ഓപ്പണിങ് ഇറങ്ങിയ താരം അവസാന ഓവറിലാണ് പുറത്തായത്. 2014ലെ ലോകകപ്പ് എഡിഷനില്‍ പാകിസ്ഥാന് താരം അഹമ്മദ് ഷെഹ്സാദ് സ്ഥാപിച്ച റെക്കോര്‍ഡാണ് യുവരാജ് സാമ്ര മറികടന്നത്. അന്ന് 22 വയസുള്ളപ്പോഴാണ് അഹമ്മദ് ഷെഹ്സാദ് സെഞ്ച്വറി നേടിയത്. ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിക്കാരന്‍ എന്ന റെക്കോര്‍ഡിനൊപ്പം മറ്റൊരു നേട്ടവും യുവരാജ് സാമ്ര സ്വന്തമാക്കി. അസോസിയേഷന് ടീമുകളിലെ ഒരു താരം ടി20 ലോകകപ്പില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്റെ റെക്കോര്‍ഡും യുവരാജ് സാമ്ര സ്വന്തം പേരിലാക്കി. 'ഒന്നും മിണ്ടരുത്', പാകിസ്ഥാനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് നൽകിയ ഉപദേശം (വിഡിയോ) canada vs new zealand: Canada's Indian origin batter yuvraj samra became the youngest to score a hundred in the T20 World Cup's history
'ഞങ്ങളെല്ലാം വലം കൈയര്‍, ഒരു ഇടം കൈയന്‍ ബാറ്ററെ പരിശീലനത്തിന് തരാമോ?'
അഹമ്മദാബാദ്: ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകള്‍ നടക്കുമ്പോള്‍ സന്ദര്‍ശക ടീമുകള്‍ ആതിഥേയ രാജ്യത്തെ ആഭ്യന്തര താരങ്ങളെ പരീശിലനത്തില്‍ സഹായിക്കാനായി വിട്ടുനല്‍കാന്‍ അതത് ക്രിക്കറ്റ് അസോസിയേഷനുകളോട് ആവശ്യപ്പെടാറുണ്ട്. പ്രത്യേകിച്ച് റിസ്റ്റ്, മിസ്ട്രി സ്പിന്നര്‍മാരെ ഒക്കെയാണ് ഇത്തരത്തില്‍ മറ്റ് ടീമുകള്‍ തേടാറുള്ളത്. എന്നാല്‍ നെതര്‍ലന്‍ഡ്സ് ടീം കഴിഞ്ഞ ദിവസം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനോടു ഒരുകാര്യം ആവശ്യപ്പെട്ടു. അവര്‍ക്ക് നെറ്റ് പരിശീലനത്തിനായി ഒരു ബാറ്ററെ വേണം എന്നായിരുന്നു ആവശ്യം. ഒരു ഇടം കൈ ബാറ്റര്‍ തന്നെ വേണമെന്നും അവര്‍ പ്രത്യേകം വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരെയാണ് ഇനി നെതര്‍ലന്‍ഡ്സിന്റെ ടി20 ലോകകപ്പിലെ പോരാട്ടം. ഈ മത്സരം അവരെ സംബന്ധിച്ചു അതി നിര്‍ണായകമാണ്. നിലവില്‍ മൂന്ന് കളികളില്‍ ഒരു ജയമാണ് അവര്‍ക്കുള്ളത്. അവസാന പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ വിജയിക്കുകയാണ് ഓറഞ്ച് സംഘം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് നെതര്‍ലന്‍ഡ്സ് ഇടം കൈയന്‍ ബാറ്ററെ വച്ച് പരിശീലിക്കാനുള്ള തീരുമാനം എടുത്തത്. 'പണം ഒരു പ്രശ്നമല്ല': ഗംഭീറിനെ ടീമിലെത്തിക്കാൻ വൻ ഓഫറുകളുമായി രാജസ്ഥാൻ റോയൽസ് ഇന്ത്യയുടെ ആറ് മുന്‍നിര ബാറ്റര്‍മാര്‍ ഇടം കൈയന്മാരാണ്. അഭിഷേക് ശര്‍മ, ഇഷാന് കിഷന്, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ ഇടം കൈ ബാറ്റര്‍മാര്‍. നെതര്‍ലന്‍ഡ്സ് ടീമിന്റെ മുന്‍നിരയില്‍ ഒരു ഇടംകൈയന്‍ ബാറ്ററുമില്ല. ഇതോടെയാണ് അവര്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയനേഷനോട് ആവശ്യം ഉന്നയിച്ചത്. ഗുജറാത്ത് അസോസിയേഷന് നെതര്‍ലന്‍ഡ്സിന്റെ ആവശ്യം പരിഗണിച്ച് ഒരു താരത്തെ പരിശീലന മൈതാനത്തേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഗുജറാത്ത് രഞ്ജി ടീം ക്യാപ്റ്റന്‍ മനന്‍ ഹിംഗ്രാജിയയാണ് ഓറഞ്ച് സംഘത്തിലെ ബൗളര്‍മാര്‍ക്കു പരിശീലിക്കാനായി എത്തിയ നെറ്റ് ബാറ്റര്‍. ഗുജറാത്തിന്റെ രഞ്ജി പോരാട്ടങ്ങള്‍ നേരത്തെ തന്നെ അവസാനിച്ചതിനാല്‍ താരങ്ങള്‍ വ്യക്തിപരമായ പരിശീലനങ്ങളുടെ തിരക്കിലായിരുന്നു. അതിനിടെയാണ് 27കാരനായ ഗുജറാത്ത് നായകന് അപ്രതീക്ഷിത വിളിയെത്തിയത്. മനന്‍ ഹിംഗ്രാജിയയെ നെതര്‍ലന്‍ഡ്സ് കോച്ച് റയാന് കുക്ക് സ്വീകരിച്ചു. പിന്നീട് ഓറഞ്ച് ടീമിനൊപ്പം 2 മണിക്കൂറോളം പരിശീലനം നടത്തിയാണ് താരം കളം വിട്ടത്. ലോകകപ്പ്, വനിതാ പ്രീമിയർ ലീഗ് കിരീടങ്ങൾ; സ്മൃതി മന്ധാന മികച്ച കായിക താരം; ബിബിസി പുരസ്കാരം T20 World Cup, Gujarat captain Manan Hingrajia: Cricket Netherlands approached the GCA with an unusual request
സെലക്ടർമാരേ, കണ്ണ് തുറന്നു നോക്കുക; ജമ്മു കശ്മീരിനെതിരെ എട്ട് വിക്കറ്റ് നേടി മുഹമ്മദ് ഷമി (വിഡിയോ)
കല്യാണി: രഞ്ജി ട്രോഫിയുടെ സെമിഫൈനൽ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി മുഹമ്മദ് ഷമി. ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ 90 റൺസ് വിട്ട് നൽകി എട്ട് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 'പണം ഒരു പ്രശ്നമല്ല': ഗംഭീറിനെ ടീമിലെത്തിക്കാൻ വൻ ഓഫറുകളുമായി രാജസ്ഥാൻ റോയൽസ് കല്യാണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഫിറ്റ്നസിനും ബൗളിങ് വീര്യത്തിനും യാതൊരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് താരം. കൃത്യമായ ലൈനും ലെങ്തും വൈകിയുള്ള സ്വിങ്ങുമൊക്കേ ചേർന്ന താരത്തിന്റെ ബൗളിങ് ജമ്മു കശ്മീർ ബാറ്റിങ് നിരയെ പൊളിച്ചടുക്കി. ആദ്യ ഇന്നിങ്സിൽ 146 റൺസുമായി സുദീപ് കുമാർ ഘരാമിയുടെ മികവിൽ ബംഗാൾ 328 റൺസ് നേടിയിരുന്നു. രണ്ടാം ദിനം ജമ്മു കശ്മീർ 13/3 എന്ന നിലയിലാണ് മത്സരം അവസാനിപ്പിച്ചത്. മൂന്നാം ദിവസം ബൗളിങ് തുടർന്ന ഷമി വളരെ വേഗം ജമ്മു കശ്മീർ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കുക ആയിരുന്നു. ലോകകപ്പ്, വനിതാ പ്രീമിയർ ലീഗ് കിരീടങ്ങൾ; സ്മൃതി മന്ധാന മികച്ച കായിക താരം; ബിബിസി പുരസ്കാരം An 8️⃣-wicket masterpiece Watch Mohd. Shami wreaks havoc with his career-best First Class figures of 8/90 Updates ▶️ https://t.co/QXyCuRIgVM #RanjiTrophy | @IDFCFIRSTBank pic.twitter.com/f4F3TYnSWi — BCCI Domestic (@BCCIdomestic) February 17, 2026 ഷമിയുടെ പ്രായം, പരിക്ക്, ഫോം ഔട്ട് അങ്ങനെ നിരവധി കാരണങ്ങളാണ് ദേശീയ ടീമിലേക്കു പരിഗണിക്കാതിരിക്കാന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ അതൊന്നും തന്നെ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് രഞ്ജി ട്രോഫിയിലെ താരത്തിന്റെ പ്രകടനം. പരിക്കിന്റെ പിടിയിലായിരുന്ന താരം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. ഈ സീസണിൽ ഗുജറാത്തിനും സർവീസസിനുമെതിരെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. Shami’s 8-90 in Ranji Semi Sends Strong Message to BCCI Selectors
'പണം ഒരു പ്രശ്നമല്ല': ഗംഭീറിനെ ടീമിലെത്തിക്കാൻ വൻ ഓഫറുകളുമായി രാജസ്ഥാൻ റോയൽസ്
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) പ്രമുഖ ക്ലബ് ആയ രാജസ്ഥാൻ റോയൽസ് ഗൗതം ഗംഭീറിനെ ടീമിന്റെ മാനേജ്മെന്റ് തലത്തിൽ എത്തിക്കാൻ ശ്രമം തുടങ്ങി. വൻ ഓഫറുകളാണ് രാജസ്ഥാൻ റോയൽസ് ഗംഭീറിന് മുന്നിൽ വെച്ചിരിക്കുന്നത്. രാജസ്ഥാൻ ഫ്രാഞ്ചൈസിയുടെ ഭൂരിഭാഗം ഓഹരികളും പുതിയ ഉടമകൾക്ക് കൈമാറുന്ന ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. അതിനൊപ്പം ടീമിന്റെ തലപ്പത്തേക്ക് ഗംഭീറിനെ കൊണ്ട് വന്നാൽ ക്ലബ്ബിന്റെ മൂല്യം വർധിപ്പിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പുതിയ മാനേജ്മെന്റ്. 'ഒന്നും മിണ്ടരുത്', പാകിസ്ഥാനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് നൽകിയ ഉപദേശം (വിഡിയോ) പാർട്ണർ, മെന്റർ, സിഇഒ എന്നീ മൂന്ന് പ്രധാന പദവികളാണ് ക്ലബ് ഗൗതം ഗംഭീറിന് മുന്നിൽ രാജസ്ഥാൻ വെച്ചിരിക്കുന്ന ഓഫർ. ക്ലബ്ബിന്റെ 2 മുതൽ 3 ശതമാനം വരെയുള്ള ഓഹരിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഒരു മുൻ ഇന്ത്യൻ താരത്തിന് ഇത്രയും വലിയ ഓഫർ ലഭിക്കുന്നത് അപൂർവമാണ്. ലോകകപ്പ്, വനിതാ പ്രീമിയർ ലീഗ് കിരീടങ്ങൾ; സ്മൃതി മന്ധാന മികച്ച കായിക താരം; ബിബിസി പുരസ്കാരം നിലവിൽ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായിരിക്കുന്നതിനാൽ ഈ ഓഫർ ഗംഭീറിന് സ്വീകരിക്കാൻ സാധിക്കില്ല. ലോധ കമ്മിറ്റിയുടെ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള സുപ്രീം കോടതി വിധി പ്രകാരം, ഒരാൾക്ക് ഐപിഎൽ ഫ്രാഞ്ചൈസിയിലും ദേശീയ ടീമിലും ഒരേസമയം ഔദ്യോഗിക പദവി വഹിക്കാൻ പാടില്ലെന്നാണ് നിയമം. രാജസ്ഥാന്റെ ഓഫർ സ്വീകരിച്ചാൽ ഗംഭീർ ഇന്ത്യ ഹെഡ് കോച്ച് സ്ഥാനത്തിൽ നിന്ന് പിന്മാറേണ്ടി വരും. 2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന് ബിസിസിഐയുമായി കരാർ ഉള്ളത്. Gautam Gambhir Offered Triple Role With Stake by Rajasthan Royals
ലോകകപ്പ്, വനിതാ പ്രീമിയർ ലീഗ് കിരീടങ്ങൾ; സ്മൃതി മന്ധാന മികച്ച കായിക താരം; ബിബിസി പുരസ്കാരം
മുംബൈ: മികച്ച വനിതാ കായിക താരത്തിനുള്ള ബിബിസി പുരസ്കാരം ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന യ്ക്ക്. കായിക രംഗത്ത് മികവ് തെളിയിച്ച വനിതകള്‍ക്ക് സമ്മാനിക്കുന്ന ബിബിസി ഇന്ത്യന്‍ സ്പോര്‍ട്സ് വിമന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് താരം സ്വന്തമാക്കിയത്. 2025ല്‍ വനിതാ ടീമിനൊപ്പം കന്നി ഏകദിന ലോകകപ്പ് നേട്ടം സ്വന്തമാക്കിയ സ്മൃതി പിന്നാലെ വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ രണ്ടാം കിരീടത്തിലേക്കും നയിച്ചിരുന്നു. ഇന്ത്യക്ക് കന്നി വനിതാ ഏകദിന ലോകകപ്പ് സമ്മാനിക്കുന്നതില്‍ താരം നിര്‍ണായക സാന്നിധ്യമായിരുന്നു. ടൂര്‍ണമെന്റില്‍ 434 റണ്‍സ് സ്മൃതി സ്വന്തമാക്കി. 'ഒന്നും മിണ്ടരുത്', പാകിസ്ഥാനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് നൽകിയ ഉപദേശം (വിഡിയോ) ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ചെസ് സെന്സേഷന് ദിവ്യ ദേശ്മുഖ്, ഷൂട്ടര്‍ സുരുചി സിങ്, ഹര്‍ഡില്‍സ് താരം ജ്യോതി യരാജി എന്നിവരെ പിന്തള്ളിയാണ് മികച്ച താരത്തിനുള്ള അവാര്‍ഡ് സ്മൃതി സ്വന്തമാക്കിയത്. സ്വകാര്യ ജീവിതത്തില്‍ ചില പ്രതിസന്ധി ഘട്ടങ്ങള്‍ വന്നെങ്കിലും അതിനെയെല്ലാം കരുത്തോടെ അതിജീവിച്ചാണ് സ്മൃതി വനിതാ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. ഇതിഹാസ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്സ്, പാരലിംപിക്സ് താരം ദീപ മാലിക്, ലോങ് ജംപ് ഐക്കണും മലയാളി ഇതിഹാസവുമായ അഞ്ജു ബോബി ജോര്‍ജ് എന്നിവരടങ്ങിയ ഗ്രാന്‍ഡ് ജൂറിയാണ് സ്മൃതിയെ അവാര്‍ഡിനായി പരിഗണിച്ചത്. പര്സകാര നേട്ടത്തില്‍ സ്മൃതി ബിബിസിക്ക് നന്ദി പറഞ്ഞു. ഓസ്ട്രേലിയ 'ത്രിശങ്കുവില്‍', സൂപ്പര്‍ 8 കാണുമോ? 'വിദൂര' സാധ്യത ബാക്കിയുണ്ട്! Smriti Mandhana’s unforgettable year in cricket has been capped with another major honour
'ഒന്നും മിണ്ടരുത്', പാകിസ്ഥാനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് നൽകിയ ഉപദേശം (വിഡിയോ)
മുംബൈ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ 61 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിങ്ങും അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവരുടെ ബൗളിങ് മികവുമാണ് ടീമിന് മികച്ച വിജയം സമ്മാനിച്ചത്. നിരവധി വിവാദങ്ങൾക്കൊടുവിലാണ് മത്സരം നടന്നത്. അത് കൊണ്ട് തന്നെ ഇരു ടീമിനും വിജയം നേടേണ്ടത് അനിവാര്യമായിരുന്നു. മത്സരത്തിന് മുൻപ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടീമിനോട് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ വൈറൽ ആയി മാറിയിട്ടുണ്ട്. ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിലെ ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതല്ലേ? “ഓവറുകൾക്കിടയിൽ ഉള്ള സമയത്തു പോലും ആരോടും ഒന്നും സംസാരിക്കരുത്. നമുക്ക് നല്ല ഒരു മത്സരം കളിക്കണം. നമ്മുടെ എല്ലാ താരങ്ങൾക്കും കഴിയുണ്ട്, അത് ഉപയോഗിച്ചാൽ ഈ മത്സരം നമുക്ക് ജയിക്കാം,” എന്ന് ആണ് സൂര്യകുമാർ യാദവ് താരങ്ങളോട് പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കാരണം മത്സരത്തിന് വലിയ ശ്രദ്ധയാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ താരങ്ങളുടെ കഴിവ് പൂർണമായി പുറത്തെടുത്ത് ടീമിനെ വിജയിപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ മനസിൽ ഉണ്ടാകാൻ പാടുള്ളു. മറ്റ് ചിന്തകളിലേക്ക് പോയാൽ മത്സരത്തെ ബാധിക്കും. അങ്ങനെ സംഭവക്കാതെയിരിക്കാനും മത്സരത്തിന്റെ പേരിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് സൂര്യ ഇങ്ങനെ ഒരു നിർദേശം ടീമിനോട് പറഞ്ഞത്. 'ചൂടാകല്ലേ ഭായി, നമ്മളൊക്കെ ഒന്നല്ലേ'; കുൽദീപ് യാദവുമായി ബന്ധപ്പെട്ട വിമർശനത്തെ ട്രോൾ ആക്കി സൂര്യകുമാർ യാദവ് (വിഡിയോ) The Unfolding Raw. Real. Colombo. #TeamIndia | #T20WorldCup | #MenInBlue https://t.co/W7hftULm21 — BCCI (@BCCI) February 16, 2026 ക്രിക്കറ്റിലെ പ്രധാനപ്പെട്ട തന്ത്രങ്ങളിൽ ഒന്നാണ് എതിർ കളിക്കാരനെ ചൊടിപ്പിക്കുകയോ പരിഹസിക്കുകയോ ചെയ്ത് മാനസികമായി തളർത്തുക എന്നത്. മികച്ച രീതിയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ താരങ്ങളെ പ്രകോപിപ്പിച്ചാൽ അവരുടെ ശ്രദ്ധ തകർക്കാനും അതിലൂടെ മത്സരം സ്വന്തം വരുതിയിലെത്തിക്കാനും എതിർ ടീമിന് കഴിയും. ചിലപ്പോൾ ടീമിന്റെ വിജയത്തെ തന്നെ ഇത്തരം നീക്കങ്ങൾ സ്വാധീനിച്ചേക്കും. ഇത് ഒഴിവാക്കാനാണ് താരങ്ങളോട് സൂര്യ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കണമെന്ന് പറഞ്ഞത്. Suryakumar Yadav’s Focus Message Powers India’s 61 Run Win Over Pakistan
ഓസ്ട്രേലിയ 'ത്രിശങ്കുവില്‍', സൂപ്പര്‍ 8 കാണുമോ? 'വിദൂര'സാധ്യത ബാക്കിയുണ്ട്!
പല്ലക്കീല്‍: സിംബാബ്വെക്ക് പിന്നാലെ ശ്രീലങ്കയോടും തോറ്റതോടെ ഓസ്ട്രേലിയയുടെ ടി20 ലോകകപ്പ് സൂപ്പര്‍ 8 മോഹങ്ങള്‍ ത്രിശങ്കുവിലായി. ശ്രീലങ്കക്കെതിരെ ജയം അനിവാര്യമായിരുന്നു ഓസീസിന്. എന്നാല്‍ കാര്യങ്ങള്‍ അവരുടെ വഴിക്കു നിന്നില്ല. ബി ഗ്രൂപ്പില്‍ നിന്നു ശ്രീലങ്ക സൂപ്പര്‍ 8ല്‍ എത്തിക്കഴിഞ്ഞു. ഇനിയുള്ള സ്ഥാനത്തേക്ക് സിംബാബ്വെയും ഓസ്ട്രേലിയയുമാണ് മത്സര രംഗത്തുള്ളത്. സിംബാബ്വെയ്ക്ക് രണ്ട് കളികളും ഓസ്ട്രേലിയക്ക് ഒരു കളിയുമാണ് ബാക്കിയുള്ളത്. സിംബാബ്വെ ഇന്ന് അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും. ഈ മത്സരം ജയിച്ചാല്‍ സിംബാബ്വെ അടുത്ത ഘട്ടത്തിലേക്ക് കയറും. സിംബാബ്വെ ഇന്ന് തോറ്റാല്‍ ഓസീസിനു നേരിയ പ്രതീക്ഷ ബാക്കിയുണ്ടാകും. സിംബാബ്വെ ഇന്ന് അയര്‍ലന്‍ഡിനേയും ഈ മാസം 19ന് ശ്രീലങ്കയേയുമാണ് നേരിടേണ്ടത്. റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന് സിംബാബ്വെ ഇന്ന് അയര്‍ലന്‍ഡിനോടും പിന്നാലെ ശ്രീലങ്കയോടും തോറ്റാല്‍ സിംബാബ്വെ, അയര്‍ലന്‍ഡ് ടീമുകള്‍ക്കും രണ്ട് ജയമായിരിക്കും. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും ഈ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിര്‍ണയിക്കുക. മുകളില്‍ പറഞ്ഞ രീതിയില്‍ സിംബാബ്വെ ഇനിയുള്ള രണ്ട് മത്സരങ്ങളും തോറ്റാല്‍ ഓസ്ട്രേലിയക്ക് ഒമാനെതിരായ മത്സരത്തില്‍ വമ്പന്‍ ജയം സ്വന്തമാക്കി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തി സൂപ്പര്‍ 8 യോഗ്യത നേടാം. ചുരുക്കത്തില്‍ ഒരു വിദൂര സാധ്യത ഇപ്പോഴും ഓസ്ട്രേലിയക്ക് മുന്നില്‍ തുറന്നു കിടക്കുന്നുണ്ട്. ഓസീസിന്റെ സൂപ്പര്‍ എട്ടു പ്രതീക്ഷയ്ക്ക് തിരിച്ചടി, ശ്രീലങ്ക എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു; തകര്‍ത്താടി പതും നിസങ്ക australia vs sri lanka, T20 World Cup: Australia remain in third place with two points from three matches
മുംബൈ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ തമ്മിൽ മൈതാനത്ത് വെച്ച് വാക്കേറ്റമുണ്ടായ സംഭവം വൻ വിവാദമായി മാറിയിരുന്നു. ക്യാച്ച് വിട്ടു കളഞ്ഞതുമായി ബന്ധപെട്ടു ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവും തമ്മിൽ ആണ് തർക്കം ഉണ്ടായത്. വിഷയത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇടപെട്ടില്ലെന്നും കുൽദീപിനെ പോലെയുള്ള ഒരു സീനിയർ താരത്തെ ഒറ്റപ്പെടുത്തി എന്നുമായിരുന്നു ആരോപണം. റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന് ഈ വിമർശനങ്ങളെ ട്രോളിക്കൊണ്ട് സൂര്യ തന്നെ രംഗത്ത് എത്തി. കുൽദീപ് യാദവുമായുള്ള ഒരു വിഡിയോ പങ്ക് വെച്ചാണ് ക്യാപ്റ്റൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുൽദീപ് നടന്നുവരുമ്പോൾ കെട്ടിപ്പിടിക്കാനായി സൂര്യകുമാർ യാദവ് ശ്രമിക്കുന്നതും, അതിന് വഴങ്ങാതെ കുല്‍ദീപ് നടന്നു നീങ്ങുന്നതും വിഡിയോയിൽ കാണാം. 'ഇങ്ങനെ ദേഷ്യപ്പെടല്ലേ' എന്ന ക്യാപ്ഷനോടെ സൂര്യയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പങ്ക് വെച്ചിരിക്കുന്നത്. രത്നായകെ, മെന്‍ഡിസ്, ഷനക തിളങ്ങി; ഒമാനെ തകര്‍ത്ത് ശ്രീലങ്ക ഈ റീൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും മത്സരത്തിന് ശേഷം സാധാരണയായി താരങ്ങളുടെ പിഴവുകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ഹർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ചെയ്തത് എന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. Suryakumar Yadav Trolls Rift Rumours With Kuldeep Yadav Instagram Video
റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന്
ന്യൂഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് അഫ്ഗാനിസ്ഥാന് നായകനും സ്പിന്നറുമായ റാഷിദ് ഖാന്. ടി20 ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടമാണ് റാഷിദ് സ്വന്തമാക്കിയത്. യുഎഇക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഒരു വിക്കറ്റെടുത്താണ് റാഷിദ് അനുപമ നേട്ടം സ്വന്തമാക്കിയത്. 518 മത്സരങ്ങളില്‍ നിന്നാണ് റാഷിന്റെ നേട്ടം. നേരത്തെ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേരത്തെ റാഷിദ് സ്വന്തമാക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് താരം റെക്കോര്‍ഡിട്ടത്. വിന്‍ഡീസ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോയുടെ 631 വിക്കറ്റുകളെന്ന നേട്ടമാണ് അന്ന് റാഷിദ് പഴങ്കഥയാക്കിയത്. ഓസീസിന്റെ സൂപ്പര്‍ എട്ടു പ്രതീക്ഷയ്ക്ക് തിരിച്ചടി, ശ്രീലങ്ക എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു; തകര്‍ത്താടി പതും നിസങ്ക അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള താരവും റാഷിദാണ്. 114 മത്സരങ്ങളില്‍ നിന്നു 191 വിക്കറ്റുകളാണ് നേട്ടം. ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍ റാഷിദ് ഖാന്: അഫ്ഗാനിസ്ഥാന്, 700 വിക്കറ്റുകള്‍, 518 മത്സരങ്ങള്‍ ഡ്വെയ്ന്‍ ബ്രാവോ: വെസ്റ്റ് ഇന്‍ഡീസ്, 631 വിക്കറ്റുകള്‍, 582 മത്സരങ്ങള്‍ സുനില്‍ നരെയ്ന്: വെസ്റ്റ് ഇന്‍ഡീസ്, 613 വിക്കറ്റുകള്‍, 583 മത്സരങ്ങള്‍ ഇമ്രാന് താഹിര്‍: ദക്ഷിണാഫ്രിക്ക, 572 വിക്കറ്റുകള്‍, 448 മത്സരങ്ങള്‍ ആന്ദ്രെ റസ്സല്‍: വെസ്റ്റ് ഇന്‍ഡീസ്, 590 വിക്കറ്റുകള്‍, 508 മത്സരങ്ങള്‍ 'ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല'; മുഹ്സിന് നഖ്വി 'കട്ടക്കലിപ്പിൽ', തോൽവിക്ക് പിന്നാലെ പാക് ടീമിൽ അഴിച്ചു പണി Afghanistan skipper Rashid Khan etched his name into cricket history
കാന്‍ഡി: ഐസിസി ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം 12 പന്ത് ബാക്കി നില്‍ക്കേ ശ്രീലങ്ക അനായാസം മറികടക്കുകയായിരുന്നു. പുറത്താകാതെ സെഞ്ച്വറി തികച്ച പതും നിസങ്കയുടെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് അനായാസ വിജയം ഒരുക്കിയത്. നേരത്തെ സിംബാബ് വെയോടും ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു. 52 പന്തിലാണ് നിസങ്ക സെഞ്ച്വറി അടിച്ചത്. അഞ്ചു സിക്സിന്റെയും 10 ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഇന്നിങ്സ്. കുശാല്‍ മെന്‍ഡിസ് 51 റണ്‍സുമായി മികച്ച പിന്തുണ നല്കി. നേരത്തെ ഓസ്ട്രേലിയ 181 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇന്നിങ്സിലെ അവസാന പന്തിലാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്. ഓപ്പണര്‍മാരുടെ മികച്ച തുടക്കം മുതലാക്കാന്‍ ഓസ്ട്രേലിയ്ക്ക് സാധിച്ചില്ല. ഒരു ഘട്ടത്തില്‍ 104/0 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയ 130/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാകുകയായിരുന്നു.അവസാന ഓവറുകളിലും വിക്കറ്റുകള്‍ തുടരെ നഷ്ടമായത് സ്കോറിംഗ് വേഗതയുയര്ത്തുന്നതിന് ടീമിന് തിരിച്ചടിയായി. 'ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല'; മുഹ്സിന് നഖ്വി 'കട്ടക്കലിപ്പിൽ', തോൽവിക്ക് പിന്നാലെ പാക് ടീമിൽ അഴിച്ചു പണി മിച്ചല്‍ മാര്‍ഷ് 27 പന്തില്‍ 54 റണ്‍സും ട്രാവിസ് ഹെഡ് 29 പന്തില്‍ 56 റണ്‍സും നേടിയ ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായ ഓസ്ട്രേലിയയെ മധ്യ ഓവറുകളില്‍ ജോഷ് ഇംഗ്ലിസ് (27), ഗ്ലെന്‍ മാക്സ്വെല് (22) എന്നിവരുടെ ബാറ്റിംഗ് ആണ് മാന്യമായ സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്. അസ്മത്തുള്ള ഒമർസായി കൊടുങ്കാറ്റായി; യു എ ഇയെ അഫ്ഗാൻ 5 വിക്കറ്റിന് തോൽപ്പിച്ചു Sri Lanka won by 8 wickets against australia
കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ 61 റൺസിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ പാക് ടീമിൽ അഴിച്ചു പണി. നമീബിയക്കെതിരായ മത്സരത്തിൽ സീനിയർ താരങ്ങളായ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി എന്നിവരെ പുറത്തിരുത്താൻ പാകിസ്ഥാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യക്കെതിരായ മത്സരത്തിൽ ഇരുവരുടെയും മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതോടെയാണ് സീനിയർ താരങ്ങളെ ബെഞ്ചിലിരുത്താൻ ആണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. ഇഷാനെ പൂട്ടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, അതാണ് തോൽവിയുടെ കാരണം; തുറന്ന് പറഞ്ഞ് പാക് കോച്ച് നമീബിയക്കെതിരെയുള്ള നിർണായക മത്സരത്തിൽ സീനിയർ താരങ്ങൾക്ക് പകരം സൽമാൻ മിർസ,നസീം ഷാ, ഫഖർ സമാൻ, ഖവാജ നഫായി എന്നിവരെ പരീക്ഷിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഈ മാറ്റങ്ങൾ വിജയകരമായാൽ ബാബറിന്റെയും ഷഹീന്റെയും ലോകകപ്പ് യാത്ര അവസാനിക്കും. സൂപ്പർ എട്ട് ഘട്ടത്തിലേക്ക് കടക്കാൻ നമീബിയക്കെതിരായ മത്സരത്തിൽ പാകിസ്ഥാനെ വിജയിച്ചേ മതിയാകൂ. അത് കൊണ്ട് തന്നെ മികച്ച ടീമിനെ കളത്തിലിറക്കാനാണു പാക് മാനേജ്മെന്റിന്റെ തീരുമാനം. 'ഇതൊന്നും കാണാൻ നമ്മളില്ലേ'; തോൽവിക്ക് മുൻപേ സ്റ്റേഡിയത്തിൽ നിന്ന് ഒളിച്ചോടി പി സി ബി ചെയർമാൻ മുഹ്സിന് നഖ്വി (വിഡിയോ) അതേ സമയം, ടീമിന്റെ പ്രകടനത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ടീം മാനേജരെ അതൃപ്തി അറിയിച്ചു. പ്രധാന മത്സരങ്ങളിൽ മോശം പ്രകടനം ടീം കാഴ്ച്ചവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന സന്ദേശവും പിസിബി അധികൃതർ ടീമിന് നൽകിയിട്ടുണ്ട്. ഇന്ത്യയുമായുള്ള മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ എത്തിയ പാക് കോച്ച് മൈക്കൽ ജെയിംസ് ഹെസ്സൻ കടുത്ത ഭാഷയിൽ താരങ്ങളെ വിമർശിച്ചു എന്നും സൂചനകളുണ്ട്. Pakistan Set to Drop Babar and Shaheen for Must-Win Namibia Clash After India Defeat
സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: പ്രിയ പൂനിയയുടെ സെഞ്ച്വറിയിൽ കേരളം വീണു, ഡൽഹിയുടെ വിജയം 98 റൺസിന്
റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന്റെ വിജയക്കുതിപ്പിന് തടയിട്ട് ഡൽഹി. 98 റൺസിനാണ് ഡൽഹി കേരളത്തെ തോൽപ്പിച്ചത്. ഓപ്പണർ പ്രിയ പൂനിയയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ഡൽഹി ഉയർത്തിയ 319 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുക്കാനേ സാധിച്ചുള്ളൂ. തുടരെയുള്ള നാല് വിജയങ്ങൾക്ക് ശേഷമാണ് കേരളം തോൽവി വഴങ്ങിയത്. സ്കോർ: ഡൽഹി - 50 ഓവറിൽ 318/4, കേരളം 50 ഓവറിൽ 220/9 അഭിഷേക് ശർമയ്ക്ക് സംഭവിക്കുന്നതെന്ത്? സഞ്ജു തിരികെ വരുമോ? ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിക്ക് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകി. ഓപ്പണർ പ്രഗ്യ റാവത്തിനെ (18) മൃദുല വി എസ് പുറത്താക്കിയെങ്കിലും മറുവശത്ത് ഉറച്ചുനിന്ന പ്രിയ പൂനിയയുടെ ഇന്നിങ്സാണ് ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. തനീഷ സിങ്ങിനും ദീക്ഷയ്ക്കുമൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ പ്രിയ അതിവേഗം ഇന്നിങ്സ് മുന്നോട്ടു നീക്കി. 51 റൺസെടുത്ത തനീഷയെയും 30 റൺസെടുത്ത ദീക്ഷയെയും എസ്. ആശയാണ് പുറത്താക്കിയത്. അപ്രതീക്ഷിത നീക്കം; സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തി മറുവശത്ത് ബാറ്റിങ് തുടർന്ന പ്രിയ പൂനിയ സെഞ്ച്വറി പൂർത്തിയാക്കി. 126 പന്തുകളിൽ 15 ഫോറും രണ്ട് സിക്സുമടക്കം 133 റൺസെടുത്ത പ്രിയ പൂനിയ 44-ാം ഓവറിലാണ് പുറത്തായത്. അവസാന ഓവറുകളിൽ തകർത്തടിച്ച ശ്വേത ഷെറാവത്താണ് ഡൽഹിയുടെ സ്കോർ 300 കടത്തിയത്. വെറും 33 പന്തുകളിൽ നിന്ന് പുറത്താകാതെ 65 റൺസാണ് ശ്വേത നേടിയത്. കേരളത്തിന് വേണ്ടി എസ്. ആശ രണ്ടും, മൃദുല വി.എസ്, സലോനി ഡങ്കേരെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിലെ ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതല്ലേ? മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം പാളി. മുൻ മത്സരങ്ങളിൽ മികച്ച ഫോമിലായിരുന്ന ക്യാപ്റ്റൻ ടി. ഷാനിയും എ. അക്ഷയയും പൂജ്യത്തിന് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ദൃശ്യയും ആശയും ചേർന്ന് ചെറിയൊരു ചെറുത്തുനിൽപ്പിന് തുടക്കമിട്ടെങ്കിലും ഇരുവരും അടുത്തടുത്ത ഇടവേളകളിൽ മടങ്ങിയതോടെ ഡൽഹി മത്സരത്തിൽ പിടിമുറുക്കി. ദൃശ്യ 31-ഉം ആശ 17-ഉം റൺസാണ് നേടിയത്. 19 റൺസെടുത്ത പ്രണവി ചന്ദ്ര കൂടി മടങ്ങിയതോടെ അഞ്ച് വിക്കറ്റിന് 90 റൺസെന്ന നിലയിലായിരുന്നു കേരളം. പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി മധ്യനിരയിൽ നജ്ല സി.എം.സിയും (37) വൈഷ്ണ എം.പിയും (31) പൊരുതി നോക്കിയെങ്കിലും റൺറേറ്റ് ഉയർത്താനായില്ല. വാലറ്റത്ത് സലോനി ഡങ്കേരെ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് കേരളത്തിന്റെ തോൽവിയുടെ ആഘാതം കുറച്ചത്. 54 പന്തുകളിൽ നിന്ന് പുറത്താകാതെ 59 റൺസുമായി സലോനി പുറത്താകാതെ നിന്നു. ഡൽഹിക്കായി നസ്മ മൂന്നും ആയുഷി സോണി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. Delhi End Kerala’s Winning Streak with 98-Run Victory as Priya Punia Slams 133
അസ്മത്തുള്ള ഒമർസായി കൊടുങ്കാറ്റായി; യു എ ഇയെ അഫ്ഗാൻ 5 വിക്കറ്റിന് തോൽപ്പിച്ചു
ന്യൂഡൽഹി: ടി20 ലോകകപ്പ് ടൂർണമെന്റിൽ അഫ്ഗാനിസ്ഥാന് ആദ്യ ജയം. അഞ്ച് വിക്കറ്റിനാണ് റാഷിദ് ഖാനും സംഘവും യു എ ഇയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത യു എ ഇ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ നാല് പന്തുകൾ ബാക്കിനിൽക്കേ വിജയം സ്വന്തമാക്കി. ക്യാച്ച് നഷ്ടമാക്കി, കുൽദീപിനോട് ചൂടായി ഹർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും (വിഡിയോ) ടോസ് നേടിയ അഫ്ഗാൻ ഫീൽഡിങ് തെരഞ്ഞെടുക്കയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യു എ ഇ സൊഹൈബ് ഖാന്റെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്കോറിലേക്ക് എത്തിയത്. 48 പന്തിൽ നിന്ന് 68 റൺസാണ് താരം അടിച്ചെടുത്തത്. യു എ ഇയ്ക്കായി അലിഷാൻ ഷറഫു 31 പന്തിൽ 40 റൺസും നേടിയിരുന്നു. അഫ്ഗാൻ താരം അസ്മത്തുള്ള ഒമർസായുടെ കലക്കൻ പ്രകടനമാണ് യു എ ഇയുടെ നട്ടെല്ല് തകർത്തത്. 4 ഓവറിൽ 15 റൺസ് വിട്ടു കൊടുത്ത് 4 വിക്കറ്റാണ് താരം നേടിയത്. അപ്രതീക്ഷിത നീക്കം; സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തി 161 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ അഫ്ഗാന് വേണ്ടി ഇബ്രാഹിം സദ്രാൻ 53 റൺസ് നേടി. അസ്മത്തുള്ള ഒമർസ 21 പന്തിൽ 40 റൺസും നേടി. ഇരുവരുടെയും മികച്ച പ്രകടനമാണ് ടീമിന് വിജയം സമ്മാനിച്ചത്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ യു എ ഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖ്,മുഹമ്മദ് അർഫാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. Afghanistan Defeat UAE by Five Wickets in T20 World Cup Thriller
അഭിഷേക് ശർമയ്ക്ക് സംഭവിക്കുന്നതെന്ത്? സഞ്ജു തിരികെ വരുമോ?
കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പർ 8ലേക്ക് പ്രവേശിച്ചു കഴിഞ്ഞു. 61 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഉടനീളം ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ടീം ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കാൻ കഴിയാത്തതാണ്. ടി20യിലെ നമ്പർ വൺ ബാറ്ററായ അഭിഷേക് ശർമ അവസരം ലഭിച്ച രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായതോടെ ടീം നിരാശയിലാണ്. 'ഇതൊന്നും കാണാൻ നമ്മളില്ലേ'; തോൽവിക്ക് മുൻപേ സ്റ്റേഡിയത്തിൽ നിന്ന് ഒളിച്ചോടി പി സി ബി ചെയർമാൻ മുഹ്സിന് നഖ്വി (വിഡിയോ) ലോകകപ്പ് അരങ്ങേറ്റത്തില്‍ അമേരിക്കയ്ക്ക് എതിരെ നേരിട്ട ആദ്യപന്തില്‍ തന്നെ അഭിഷേക് പുറത്തായി. ഉദരസംബന്ധമായ അസുഖം കാരണം ആ മത്സരത്തിൽ അഭിഷേക് ഫീൽഡ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. അസുഖം പൂർണമായും ഭേദമാകാത്തതിനാൽ നമീബിയയ്ക്ക് എതിരെ നടന്ന മത്സരത്തിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. അഭിഷേകിന് പകരം ഓപ്പണറായി ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച സഞ്ജു സാംസണ് എട്ട് പന്തില്‍ 22 റണ്‍സെടുത്തിരുന്നു. ഇഷാനെ പൂട്ടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, അതാണ് തോൽവിയുടെ കാരണം; തുറന്ന് പറഞ്ഞ് പാക് കോച്ച് പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിൽ ഓപ്പണറായി തന്നെയാണ് അഭിഷേക് വീണ്ടും കളത്തിലിറങ്ങിയത്. നാലു പന്തുമാത്രം നേരിട്ട താരം പൂജ്യത്തിനാണ് പുറത്തിയത്. പാകിസ്ഥാന്റെ സ്പിൻ ബൗളർമാരെ ക്ഷമയോടെ നേരിടാൻ അഭിഷേക് ശർമ ശ്രമിച്ചില്ല. പകരം ആദ്യ ഓവറിൽ തന്നെ കൂറ്റൻ ഷോട്ടുകൾക്കാണ് താരം ശ്രമിച്ചത്. ഇതാണ് അഭിഷേക് വിക്കറ്റ് ആകാനുള്ള പ്രധാന കാരണം. ക്യാച്ച് നഷ്ടമാക്കി, കുൽദീപിനോട് ചൂടായി ഹർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും (വിഡിയോ) നമ്പർ വൺ ബാറ്ററായ അഭിഷേകിന് കഴിഞ്ഞ കുറച്ചു നാളുകളായി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. അഭിഷേകിന്റെ അവസാന ആറ് ഇന്നിങ്സിൽ നേടാനായത് 98 റണ്‍സ് മാത്രമാണ്. അഭിഷേകിന് മതിയായ വിശ്രമം നൽകാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചാൽ മലയാളി താരം സഞ്ജുവിന് വീണ്ടും ഓപ്പണർ റോളിൽ അവസരം ലഭിച്ചേക്കാം. ന്യൂസിലൻഡിനെതിരായ ടൂർണമെന്റിൽ മോശം ഫോമിലായിരുന്നു സഞ്ജു പക്ഷെ നമീബിയക്ക്തിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തൊട്ടടുത്ത പന്തുകളിൽ മൂന്ന് സിക്സറുകളും ഒരു ഫോറും സഞ്ജു നേടിയിരുന്നു. India Concerned Over Opening Failures Despite Super 8 Qualification
അപ്രതീക്ഷിത നീക്കം; സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തി
കൊളംബോ: ടി20 ലോകകപ്പിലെ ഓസ്ട്രേലിയൻ ടീമിൽ വീണ്ടും അഴിച്ചു പണി. പരിക്കേറ്റ ജോഷ് ഹെയ്സല്‍വുഡിന് പകരമായി സീനിയർ താരം സ്റ്റീവ് സ്മിത്തിനെ ടീമിൽ ഉൾപ്പെടുത്തി. ശ്രീലങ്കക്കെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പുതിയ തീരുമാനം. ക്യാച്ച് നഷ്ടമാക്കി, കുൽദീപിനോട് ചൂടായി ഹർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും (വിഡിയോ) കാലിനേറ്റ പരിക്ക് കാരണം ജോഷ് ഹെയ്സല്‍വുഡിന് ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതായി ഐസിസി അറിയിച്ചു. ടൂർണമെന്റിന്റെ അവസാനഘട്ടത്തിൽ താരം ടീമിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു ടീം മാനേജ്മെന്റിന്റെ വിലയിരുത്തൽ. എന്നാൽ ഹെയ്സല്‍വുഡിന് കൂടുതൽ സമയം വിശ്രമം ആവശ്യമായി വന്നതോടെയാണ് താരത്തെ ഒഴിവാക്കിയത്. 'ഇതൊന്നും കാണാൻ നമ്മളില്ലേ'; തോൽവിക്ക് മുൻപേ സ്റ്റേഡിയത്തിൽ നിന്ന് ഒളിച്ചോടി പി സി ബി ചെയർമാൻ മുഹ്സിന് നഖ്വി (വിഡിയോ) സ്മിത്ത് കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് ശേഷം ഒരു ടി20 അന്താരാഷ്ട്ര മത്സരവും കളിച്ചിട്ടില്ല. എന്നാൽ ആഭ്യന്തര ടി20 മത്സരങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശിയ ടീമിലേക്ക് വിളി എത്തിയത്. ഓസ്ട്രേലിയൻ നായകൻ മിച്ചൽ മാർഷിന്റെ പരിക്ക് കാരണം സ്മിത്തിനെ മുൻപേ തന്നെ ശ്രീലങ്കയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മിച്ചൽ മാർഷിന്റെ പരിക്ക് ഭേദമായി എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെക്ഷനിൽ മാർഷ് പങ്കെടുത്തിരുന്നു. രണ്ടു പേരുടെയും മടങ്ങിവരവ് ടീമിനും ഗുണം ചെയ്യുമെന്നാണ് വിളിയിരുത്തൽ. മിച്ചൽ മാർഷിന്റെ അഭാവത്തിൽ ട്രാവിസ് ഹെഡ് ആയിരുന്നു ടീമിനെ നയിച്ചത്. Smith Replaces Injured Hazlewood as Marsh Returns Ahead of Crucial Sri Lanka Clash
ക്യാച്ച് നഷ്ടമാക്കി, കുൽദീപിനോട് ചൂടായി ഹർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും (വിഡിയോ)
കൊളംബോ: ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ മികച്ച വിജയം നേടാൻ കഴിഞ്ഞെങ്കിലും ഫീൽഡിങ്ങിലെ പോരായ്മകൾ ഇന്ത്യൻ ടീമിനെ വലക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിരവധി ക്യാച്ചുകൾ ഇന്ത്യൻ ടീം നഷ്ടപെടുത്തിയിരുന്നു. ഗ്രൗണ്ടിൽ വെച്ച് തന്നെ ഈ വിഷയത്തിൽ ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവും തമ്മിൽ തർക്കം ഉണ്ടാകുകയും ചെയ്തിരുന്നു. സംഭവത്തിൽ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. 'ഇതൊന്നും കാണാൻ നമ്മളില്ലേ'; തോൽവിക്ക് മുൻപേ സ്റ്റേഡിയത്തിൽ നിന്ന് ഒളിച്ചോടി പി സി ബി ചെയർമാൻ മുഹ്സിന് നഖ്വി (വിഡിയോ) പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ 61 റൺസിന്റെ തകർപ്പൻ ജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നൽകുമ്പോഴാണ് സംഭവം ഉണ്ടായത്. ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവിനോട് ചൂടാകുന്നതും സ്ഥിതി വഷളാകാതിരിക്കാനായി റിങ്കു സിങ് ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണാം. ഹാർദിക്കിന്റെ ഓവറിലെ രണ്ടാമത്തെ പന്തിൽ ഷഹീൻ അഫ്രീദി ഒരു പുൾ ഷോട്ട് കളിച്ചു. ബൗണ്ടറി ലൈനിന് സമീപം നിന്നിരുന്ന കുൽദീപിൻറെ അടുത്തേക്ക് പന്ത് എത്തിയെങ്കിലും താരത്തിന് അത് കയ്യിലൊതുക്കാൻ കഴിഞ്ഞില്ല. മാത്രവുമല്ല പന്ത് ബൗണ്ടറി കടന്ന് സിക്സ് ആയി മാറുകയും ചെയ്തു. ഇതാണ് ഹാർദിക്കിനെ പ്രകോപിതനാക്കിയത്. ഇഷാനെ പൂട്ടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, അതാണ് തോൽവിയുടെ കാരണം; തുറന്ന് പറഞ്ഞ് പാക് കോച്ച് Here is video of Hardik Pandya & Surya Kumar Yadav angry on Kuldeep Yadav #INDvsPAK #T20WorldCup pic.twitter.com/BsGCCprKNc — cricketkayudh (@cricketkayudh) February 15, 2026 ക്യാച്ച് നഷ്ടപ്പെടുത്തിയത് കണ്ട ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും കുൽദീപിനോട് സംസാരിച്ചിരുന്നു. മത്സരഫലത്തിൽ ഈ പിഴവ് വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ലെങ്കിലും, ഇത്തരത്തിലുള്ള വീഴ്ചകൾ വരാനിരിക്കുന്ന അടുത്ത മത്സരങ്ങളിൽ വില കൊടുക്കേണ്ടിവരും. അത് കൊണ്ടാണ് ഹാർദിക്കും സൂര്യകുമാറും അതൃപ്തി പ്രകടിപ്പിച്ചതെന്നാണ് ആരാധകർ പറയുന്നത്. Hardik–Kuldeep Tension Erupts After Dropped Catch Despite India’s Big Win Over Pakistan
ഇഷാനെ പൂട്ടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, അതാണ് തോൽവിയുടെ കാരണം; തുറന്ന് പറഞ്ഞ് പാക് കോച്ച്
കൊളംബോ: ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ 61 റണ്‍സിന് പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുമായാണ്. മത്സരത്തിൽ ഉടനീളം ഇന്ത്യൻ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. പ്രത്യേകിച്ച്,ഇഷാൻ കിഷന്റെ ഇന്നിങ്സ് ആണ് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 27 പന്തില്‍ 50 റണ്‍സിലെത്തിയ ഇഷാന് 40 പന്തില്‍ 77 റണ്‍സുമായാണ് കളം വിട്ടത്. 10 ഫോറും 3 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ,ഇഷാൻ കിഷന്റെ ഈ പ്രകടനമാണ് ടീമിന്റെ തന്ത്രങ്ങൾ തകർത്തത് എന്ന് പാക് കോച്ച് മൈക്കൽ ജെയിംസ് ഹെസ്സൻ തുടർന്ന് പറഞ്ഞു. നിര്ഭയന് ഇഷാന് കിഷന്! പാകിസ്ഥാന്റെ സ്പിന്‍ തന്ത്രം ഫലിച്ചു; ഇന്ത്യ 175ല്‍ ഒതുങ്ങി “ഇഷാൻ ലെഗ് സൈഡിലേക്ക് മാത്രം കളിച്ച് സ്കോർ കണ്ടെത്തുന്ന കളിക്കാരനല്ല. ഗ്രൗണ്ടിന്റെ ഇരുവശത്തേക്കും ഷോട്ടുകൾ പായിക്കാൻതാരത്തിന് കഴിയും. സ്പിൻ ബൗളറെ പവർപ്ലേയിൽ കൊണ്ടുവന്നാൽ പോലും അതിനെ മറികടക്കാൻ കഴിയും. ഇഷാന്റെ വിക്കറ്റ് നേടുന്നത് ടീമിന് വെല്ലുവിളിയായിരുന്നു,” ഹെസ്സൺ പറഞ്ഞു. 'ഒരു കളിയും ജയിപ്പിക്കാന്‍ കഴിയാത്ത സൂപ്പര്‍ സ്റ്റാര്‍, ഒന്നുമറിയാത്ത ചെയര്‍മാനും....'; ഇന്ത്യയോടേറ്റ തോല്‍വിയില്‍ രൂക്ഷവിമര്‍ശനവുമായി ഷൊയ്ബ് അക്തര്‍ ഇന്ത്യ ഉയർത്തിയ 176 റൺസ് ലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ബാറ്റിങ് നിര തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലായി. ഇന്ത്യൻ ബൗളർമാരുടെ കൃത്യതയും ഫീൽഡിങ് മികവും ചേർന്ന് പാകിസ്ഥാനെ 114 റൺസിന് വരിഞ്ഞുകെട്ടുക ആയിരുന്നു. 3 ജയം നിര്‍ബന്ധം, നെറ്റ് റണ്‍റേറ്റ് താഴരുത്, മഴ ചതിച്ചാല്‍ പെട്ടു! പാകിസ്ഥാന് മുന്നിലെ 'ഏടാകൂടം' അതേസമയം, ടൂർണമെന്റുകളിൽ തോൽവികൾ സംഭവിക്കാമെന്നും അതിൽ നിന്ന് വേഗത്തിൽ തിരിച്ചുവരികയാണ് വേണ്ടതെന്നും ഹെസ്സൻ പറഞ്ഞു. “ഇത് വലിയ ടൂർണമെന്റാണ്. എല്ലായ്പ്പോഴും കാര്യങ്ങൾ നമുക്ക് അനുകൂലമായി വരണമെന്നില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തെറ്റുകൾ സ്വയം വിലയിരുത്തി ശക്തമായി ടീം തിരിച്ചു വരും ” പാക് കോച്ച് വ്യക്തമാക്കി. Fearless Ishan Kishan Powers India to Super 8 as Hesson Admits Pakistan Outplayed
ഇസ്ലാമാബാദ്: ടി 20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന് മുന്‍ താരം ഷൊയ്ബ് അക്തര്‍. പാകിസ്ഥാന് ടീമിനെയും പാക് ക്രിക്കറ്റ് ബോര്‍ഡിനെയും അക്തര്‍ കുറ്റപ്പെടുത്തി. 'പാക് ടീം മത്സരത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഷഹീന് 125 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞു. ഇത് ആധുനിക ക്രിക്കറ്റിന്റെ ആവശ്യകതയല്ല. സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രതിഭകളല്ല ഈ ടീ'മെന്നും അക്തര്‍ പറഞ്ഞു. ഇന്ത്യയോട് നാണംകെട്ടു, കനത്ത തോല്‍വിയില്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റും ഒലിച്ചു പോയി 'കഴിഞ്ഞ 15-20 വര്‍ഷമായി, പാകിസ്ഥാന് ക്രിക്കറ്റില്‍ പ്രതിഭകളെ സംബന്ധിച്ച് ഒരു നിക്ഷേപവും ഉണ്ടായിട്ടില്ല. ദുഃഖകരമായ യാഥാര്‍ത്ഥ്യം എന്തെന്നാല്‍, ഒരു ഘട്ടത്തില്‍ ഞങ്ങള്‍ ഇന്ത്യയുമായി മൈതാനത്ത് പോരാടിയിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് നമുക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ല.' ഷൊയ്ബ് അക്തര്‍ പറഞ്ഞു. 'ഒന്നും അറിയാത്ത ഒരാളാണ് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനായി (മൊഹ്സിന്‍ നഖ്വി) ഇരിക്കുന്നത്. എന്തുചെയ്യാന്‍ കഴിയും? എങ്ങനെ ഈ ടീം ഓടും? ഒരു കളിയും ജയിപ്പിക്കാന്‍ കഴിയാത്ത ഒരു കളിക്കാരനെ (ബാബര്‍ അസം) സൂപ്പര്‍സ്റ്റാറായി മാറ്റി. ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം കഴിവില്ലാത്ത ആളുകളെ ജോലി ഏല്‍പ്പിക്കുക എന്നതാണ്.' അക്തര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ബൗളിങിന് മുന്നിൽ പാകിസ്ഥാന് ബാറ്റിങ് 'വട്ടപൂജ്യം'; തോറ്റു അടപടലം! പിസിബി ചെയര്മാന് മൊഹ്സിന്‍ നഖ്വിയെ 'കഴിവില്ലാത്തവനും 'അജ്ഞനും' എന്നും അക്തര്‍ വിളിച്ചു. നഖ്വി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനാകാന്‍ യോഗ്യനല്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ടി 20 ലോകകപ്പില്‍ ഇന്ത്യ 61 റണ്‍സിനാണ് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ഇതോടെ ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടങ്ങളില്‍ ഒന്നിനെതിരെ എട്ടു വിജയങ്ങളോടെ ഇന്ത്യ വളരെ മുന്നിലാണ്. Former Pakistan player Shoaib Akhtar has strongly criticized the heavy defeat against India in the T20 World Cup
ഇന്ത്യയോട് നാണംകെട്ടു, കനത്ത തോല്‍വിയില്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റും ഒലിച്ചു പോയി
കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ദയനീയ തോല്‍വി വഴങ്ങിയതോടെ പാകിസ്ഥാന്റെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍. 61 റണ്‍സിന്റെ കനത്ത തോല്‍വിയാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. ഇതോടെ അവരുടെ നെറ്റ് റണ്‍റേറ്റ് കുത്തനെ ഇടിഞ്ഞു. പോയിന്റ് പട്ടികയില്‍ തുടരെ രണ്ട് ജയങ്ങളുമായി യുഎസ്എ രണ്ടാം സ്ഥാനത്തേക്ക് കയറി. പാകിസ്ഥാന് ഒരു സ്ഥാനം ഇറങ്ങി മൂന്നാമതായി. ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.932 ആയിരുന്നു. എന്നാല്‍ വന്‍ തോല്‍വിയിലേക്ക് ഇന്ത്യ അവരെ തള്ളിയിട്ടതോടെ നെറ്റ് റണ്‍റേറ്റ് 0.403ലേക്ക് കുത്തനെ ഇടിഞ്ഞു. യുഎസ്എയുടെ നെറ്റ് റണ്‍റേറ്റ് +0.788 ആയി ഉയരുകയും ചെയ്തു. ഇന്ത്യൻ ബൗളിങിന് മുന്നിൽ പാകിസ്ഥാന് ബാറ്റിങ് 'വട്ടപൂജ്യം'; തോറ്റു അടപടലം! പാകിസ്ഥാന്റെ ഗ്രൂപ്പിലെ അവസാന പോരാട്ടം നമീബിയക്കെതിരെയാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ പാകിസ്ഥാന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം. നമീബിയ പാകിസ്ഥാനെ അട്ടിമറിച്ചാല്‍ യുഎസ്എ സൂപ്പര്‍ എട്ടില്‍ എത്തും. യുഎസ്എയ്ക്ക് ഇനി മത്സരമില്ല എന്നതാണ് പാകിസ്ഥാനു ആശ്വാസമായി നില്ക്കുന്ന ഒരു ഘടകം. ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ദയനീയ ബാറ്റിങാണ് പാകിസ്ഥാന് പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് മുന്നില്‍ വച്ചത്. 176 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്റെ പോരാട്ടം 18 ഓവറില്‍ വെറും 114 റണ്‍സില്‍ അവസാനിച്ചു. നമീബിയയെ വീഴ്ത്തി; പ്രതീക്ഷയുമായി യുഎസ്എ india vs pakistan, T20 World Cup: Pakistan are in danger of an early exit from the tournament following their 61run defeat to India
സികെ നായിഡു ട്രോഫി: കേരളത്തിനെതിരെ ഝാർഖണ്ഡ് പൊരുതുന്നു
തിരുവനന്തപുരം: 23 വയസിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ ഝാർഖണ്ഡ് രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോറിലേക്ക്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 288 റൺസെന്ന നിലയിലാണ് സന്ദർശകർ. ഝാർഖണ്ഡിന് ഇപ്പോൾ 279 റൺസിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്സിൽ ഝാർഖണ്ഡ് ഒൻപത് റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു. സ്കോർ: ഝാർഖണ്ഡ് ഒന്നാം ഇന്നിങ്സ് 274, രണ്ടാം ഇന്നിങ്സ് 288/5, കേരളം ഒന്നാം ഇന്നിങ്സ് 283 വിക്കറ്റ് പോകാതെ ഒരു റണ്ണെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ഝാർഖണ്ഡിന് ശിഖർ മോഹനും ശരൺദീപ് സിങ്ങും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കം സമ്മാനിച്ചു. ഇരുവരും ചേർന്ന് 152 റൺസാണ് കൂട്ടിച്ചേർത്തത്. 88 റൺസെടുത്ത ശിഖർ മോഹനെ ഷോൺ റോജർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. എന്നാൽ തുടർന്നുള്ള ഓവറുകളിൽ ഝാർഖണ്ഡിന് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. 69 റൺസെടുത്ത ശരൺദീപിനെ ജെഎസ് അനുരാജ് പുറത്താക്കിയപ്പോൾ, ബിശേഷ് ദത്തയെയും (4) റോബിൻ മിൻസിനെയും (2) ഷോൺ റോജർ മടക്കി. ദക്ഷിണ മേഖല അണ്ടർ 14 ക്രിക്കറ്റ്; കേരളത്തിന് 3 പോയിന്റ്; പോരാട്ടം സമനിലയിൽ അഞ്ചാം വിക്കറ്റിൽ നകുൽ യാദവും ആര്യൻ ഹൂഡയും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 13 റൺസെടുത്ത നകുലിനെ കൈലാസ് ബി നായർ പുറത്താക്കി. തുടർന്നെത്തിയ കുനൈൻ ഖുറേഷിയും ആര്യൻ ഹൂഡയും ചേർന്ന് പുറത്താകാതെ ഇതിനകം74 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കളി നിർത്തുമ്പോൾ ആര്യൻ ഹൂഡ 60 റൺസുമായും കുനൈൻ ഖുറേഷി 40 റൺസുമായും ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി ഷോൺ റോജർ മൂന്ന് വിക്കറ്റും ജെഎസ് അനുരാജ്, കൈലാസ് ബി നായർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യൻ ബൗളിങിന് മുന്നിൽ പാകിസ്ഥാന് ബാറ്റിങ് 'വട്ടപൂജ്യം'; തോറ്റു അടപടലം! ck nayudu trophy, Kerala vs Jharkhand: Shoun Roger stands tall with 3 wickets for Kerala
ദക്ഷിണ മേഖല അണ്ടർ 14 ക്രിക്കറ്റ്; കേരളത്തിന് 3 പോയിന്റ്; പോരാട്ടം സമനിലയിൽ
വിജയനഗരം: ദക്ഷിണ മേഖല അണ്ടർ 14 ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ കരുത്തരായ ഹൈദരാബാദിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡുമായി വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി കേരളം . മത്സരം സമനിലയിൽ അവസാനിച്ചു. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 445 പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന്റെ ഒന്നാം ഇന്നിങ്സ് 236ന് അവസാനിച്ചു. തുടർന്ന് ഫോളോ ഓൺ ചെയ്ത ഹൈദരാബാദ് രണ്ട് വിക്കറ്റിന് 129 റൺസെടുത്ത് നിൽക്കെ കളി സമനിലയിൽ അവസാനിക്കുകയായിരുന്നു. സ്കോർ: കേരളം ഒന്നാം ഇന്നിങ്സ് - 445/6 ഡിക്ലയേഡ്, ഹൈദരാബാദ് ഒന്നാം ഇന്നിങ്സ് 236, രണ്ടാം ഇന്നിങ്സ് 129/2 (ഫോളോ ഓൺ) രണ്ട് വിക്കറ്റിന് 27 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ ഹൈദരാബാദ്, കേരളത്തിന്റെ ബൗളിങ് കരുത്തിന് മുന്നിൽ തകരുകയായിരുന്നു. ക്യാപ്റ്റൻ രാകേഷ് എസ്ജിയും മീട്ടു ദക്ഷദീപും മാത്രമാണ് ഹൈദരാബാദ് ബാറ്റിങ് നിരയിൽ മികച്ചു നിന്നത്. രാകേഷ് 116 റൺസും മീട്ടു ദക്ഷദീപ് 50 റൺസും നേടി. ഇന്ത്യൻ ബൗളിങിന് മുന്നിൽ പാകിസ്ഥാന് ബാറ്റിങ് 'വട്ടപൂജ്യം'; തോറ്റു അടപടലം! കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ വസിഷ്ഠ് അരുൺ ബൗളിങ്ങിലും തിളങ്ങി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. എഡ്വിൻ എൽദോസും നൈർമ്മൽ രാഹുലും രണ്ട് വിക്കറ്റ് വീതവും നേടി. രണ്ടാം ഇന്നിങ്സിൽ ഹൈദരാബാദിന് വേണ്ടി ചേതൻ ആദിത്യ 50 റൺസെടുത്തപ്പോൾ, റിതേഷ് റെഡ്ഡി 53 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ വസിഷ്ഠ് അരുണിന്റെയും (124) ആരോൺ അലക്സിന്റെയും സെഞ്ച്വറി മികവിലായിരുന്നു കേരളം 445 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. നമീബിയയെ വീഴ്ത്തി; പ്രതീക്ഷയുമായി യുഎസ്എ Kerala vs Hyderabad, South Zone U14 Inter State Tournament: Kerala take the first innings lead as the match ends in a draw against Hyderabad
ഇന്ത്യൻ ബൗളിങിന് മുന്നിൽ പാകിസ്ഥാന് ബാറ്റിങ് 'വട്ടപൂജ്യം'; തോറ്റു അടപടലം!
കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കു മുന്നില്‍ ഒരിക്കല്‍ കൂടി ദയനീയമായി തോറ്റ് പാകിസ്ഥാന്. ആറ് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങി ഇന്ത്യയെ ഒതുക്കിയ പാകിസ്ഥാന് പക്ഷേ ക്രീസില്‍ നിന്നു മര്യാദയ്ക്ക് ബാറ്റ് ചെയ്യാന്‍ പോലും ആരുമില്ലാതെ പോയി. ഫലം ഇന്ത്യക്ക് 61 റണ്‍സിന്റെ മിന്നും ജയം. തുടരെ മൂന്ന് ജയങ്ങളുമായി ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് മുന്നില്‍ വച്ചത്. 176 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്റെ പോരാട്ടം 18 ഓവറില്‍ വെറും 114 റണ്‍സില്‍ അവസാനിച്ചു. പാകിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി തകര്‍ച്ചയ്ക്ക് തുടക്കമിട്ട ഹര്‍ദിക് പാണ്ഡ്യ തന്നെ 10ാം വിക്കറ്റും വീഴ്ത്തി പാക് പെട്ടിയില്‍ അവസാന ആണിയും അടിച്ചു. തുടക്കത്തില്‍ തന്നെ അഭിഷേകിനെ മടക്കി ഞെട്ടിച്ച പാകിസ്ഥാന് അതിലും വലിയ ഞെട്ടല്‍ സമ്മാനിച്ചാണ് ഇന്ത്യ മറുപടി ബൗളിങ് തുടങ്ങിയത്. ആദ്യ ഓവറില്‍ ഒരു റണ്ണും വിട്ടുകൊടുക്കാതെ ഹര്‍ദിക് പാണ്ഡ്യ അപകടകാരിയായ ഓപ്പണര്‍ സാഹിബ് സാദ ഫര്‍ഹാനെ പുറത്താക്കിയാണ് പാകിസ്ഥാനെ ഞെട്ടിച്ചത്. ആ ഞെട്ടലിന്റെ ആഘാതത്തില്‍ നിന്നു പിന്നീടൊരിക്കലും പാകിസ്ഥാന് മത്സരത്തിലേക്ക് മടങ്ങി വന്നില്ല. സ്പിന്നര്‍മാരും പേസര്‍മാരും ഇന്ത്യക്കായി മിന്നും ബൗളിങ് പുറത്തെടുത്തതോടെ പാക് സംഘത്തിനു ഉത്തരം മുട്ടി. ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റുകള്‍ പോക്കറ്റിലാക്കി. രണ്ടാം ഓവര്‍ എറിയാന്‍ വന്ന ജസ്പ്രിത് ബുംറ 6 പന്തുകള്‍ക്കിടെ രണ്ട് വിക്കറ്റെടുത്തു പാകിസ്ഥാനെ വന്‍ പ്രതിരോധത്തിലാക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കായി. 2 ഓവറില്‍ പാകിസ്ഥാന് 13 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോള്‍ നഷ്ടം വന്നത് 3 വിക്കറ്റുകള്‍. സയിം അയൂബ് 6 റണ്‍സുമായും പാക് നായകന് സല്മാന് ആഘ 4 റണ്‍സുമായും പുറത്തായി. 2 ഓവറിനിടെ പാകിസ്ഥാന് നഷ്ടം 3 വിക്കറ്റുകള്‍! 4ാം വിക്കറ്റ് 34ലും പോയി, 'മിന്നൽ' തുടക്കവുമായി ഇന്ത്യന്‍ ബൗളിങ് പിന്നാലെ ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ കെല്‍പ്പുള്ള മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മടക്കി അക്ഷര്‍ പട്ടേല്‍ അടുത്ത പ്രഹരം പാകിസ്ഥാനു നല്കി. ബാബര്‍ 5 റണ്‍സുമായി മടങ്ങി. പാകിസ്ഥാന് പവര്‍ പ്ലേയില്‍ തന്നെ വിയര്‍ത്തു പോയി. 34 റണ്‍സിനിടെയാണ് അവര്‍ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായത്. 78 റണ്‍സ് ചേര്‍ക്കുമ്പോഴേക്ക് അവര്‍ക്ക് 7 വിക്കറ്റും പോയി. 8, 9 വിക്കറ്റുകള്‍ അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി പാകിസ്ഥാനെ തിരിച്ചു വരാന്‍ സാധിക്കാത്ത വിധം നിലയിലാ കയത്തിലേക്ക് തള്ളി. സ്കോര്‍ 97ല്‍ നില്‍ക്കെ വരുണ്‍ ഷദബ് ഖാനേയും പിന്നാലെ അബ്രാര്‍ അഹമദിനെ ഗോള്‍ഡന്‍ ഡക്കായും പുറത്താക്കി. അഞ്ചാമനായി എത്തിയ ഉസ്മാന് ഖാന് മാത്രമാണ് ക്രീസില്‍ നിന്നു വെല്ലുവിളിക്കാനുള്ള കെല്‍പ്പ് കാണിച്ചത്. താരം 34 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം 44 റണ്‍സെടുത്തു മടങ്ങി. 19 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 23 റണ്‍സെടുത്ത ഷഹീന് അഫ്രീദിയാണ് അവസാന ഘട്ടത്തില്‍ പൊരുതി സ്കോര്‍ 100 കടത്തി നാണക്കേട് കുറച്ചത്. 14 റണ്‍സെടുത്ത ഷദബ് ഖാന്, 10 റണ്‍സെടുത്ത ഫഹീം അഷ്റഫ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് പാക് ബാറ്റര്‍മാര്‍. ഇന്ത്യക്കായി ജസ്പ്രിത് ബുംറ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. കുല്‍ദീപ് യാദവ്, തിലക് വര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നിര്ഭയന് ഇഷാന് കിഷന്! പാകിസ്ഥാന്റെ സ്പിന്‍ തന്ത്രം ഫലിച്ചു; ഇന്ത്യ 175ല്‍ ഒതുങ്ങി 6 സ്പിന്നര്‍മാര്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് സ്വന്തമാക്കിയത്. ടോസ് നേടി പാകിസ്ഥാന് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ആറ് സ്പിന്നര്‍മാരുമായി കളിച്ച പാക് തന്ത്രം ഫലം കണ്ടു. കൂറ്റന്‍ സ്കോര്‍ നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പാകിസ്ഥാന് തന്ത്രപരമായി തടഞ്ഞു. രണ്ട് ഓവര്‍ മാത്രമാണ് പേസര്‍ ഷഹീന് അഫ്രീദി എറിഞ്ഞത്. ബാക്കി 18 ഓവറുകളും സ്പിന്നര്‍മാരാണ് എറിഞ്ഞത്. ഇഷാന് കിഷന്റെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. പാക് ബൗളിങിനെ നിര്‍ഭയനായി നേരിട്ടാണ് ഇഷാന് മടങ്ങിയത്. പാകിസ്ഥാനെതിരെ കൗണ്ടര്‍ അറ്റാക്കുമായി കളം വാണ ഇഷാന് കിഷനെ മടക്കിയാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ കളിയില്‍ സ്വന്തമാക്കിയത്. താരം അര്‍ധ സെഞ്ച്വറി തൂക്കി മടങ്ങി. 27 പന്തില്‍ 50 റണ്‍സിലെത്തിയ ഇഷാന് 40 പന്തില്‍ 77 റണ്‍സുമായാണ് പവലിയനിലേക്ക് പോയത്. 10 ഫോറും 3 സിക്സും സഹിതമാണ് ഇഷാന് പാക് ബൗളിങിനെ ആക്രമിച്ചത്. ഇഷാന്റെ മുന്നില്‍ പാക് ബൗളിങിന്റെ തന്ത്രം വിലപ്പോയില്ല. ഒടുവില്‍ സ്പിന്നറായ സയിം അയൂബ് തന്നെ ഇഷാനെ മടക്കി. താരത്തിന്റെ പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ക്ലീന്‍ ബൗള്‍ഡായി. ആദ്യ ഓവര്‍ എറിയാനെത്തിയ പാകിസ്ഥാന് നായകന് സല്മാന് ആഘ ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. പാകിസ്ഥാന് നടപ്പാക്കിയ തന്ത്രം തുടക്കം തന്നെ ഫലിച്ചു. അപകടകാരിയായ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആഘ മടക്കി ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഷഹീന് അഫ്രീദിക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേകിന്റെ പുറത്താകല്‍. താരം റണ്ണൊന്നുമെടുക്കാതെ മടങ്ങി. പിന്നീട് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കിട്ടാന്‍ പാകിസ്ഥാന് 88 റണ്‍സ് വരെ കാക്കേണ്ടി വന്നു. നമീബിയയെ വീഴ്ത്തി; പ്രതീക്ഷയുമായി യുഎസ്എ പിന്നീട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്നു സ്കോര്‍ മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ സ്കോര്‍ 126ല്‍ എത്തിയപ്പോള്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാന് ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. 15ാം ഓവറിലെ 2, 3 പന്തുകളില്‍ തിലക് വര്‍മയേയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയേയും പാകിസ്ഥാന് മടക്കി. ഇഷാനെ പുറത്താക്കിയ സയിം അയൂബാണ് അടുത്ത വരവില്‍ തിലകിനേയും പിന്നാലെ ഗോള്‍ഡന്‍ ഡക്കായി ഹര്‍ദികിനേയും പുറത്താക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. തിലക് 24 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 25 റണ്‍സുമായി മടങ്ങി. സ്കോര്‍ 159ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പുറത്തായി. സൂര്യ 29 പന്തില്‍ 32 റണ്‍സുമായ ഔട്ടായി. ശിവം ദുബെ 17 പന്തില്‍ 27 റണ്‍സുമായി പുറത്തായി. താരം 3 ഫോറും ഒരു സിക്സും നേടി. റിങ്കു സിങ് 4 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 11 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന പന്ത് നേരിട്ട അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. പാകിസ്ഥാനായി സയിം അയൂബ് 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. സല്മാന് ആഘ, ഉസ്മാന് താരിഖ്, ഷഹീന് അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. T20 World Cup, india vs pakistan: A dominant performance by the Indian bowlers ensured that they crushed Pakistan's batters to take a 61-run victory
കൊളംബോ: ടി20 ലോകകപ്പിൽ തുടക്കത്തില്‍ തന്നെ അഭിഷേകിനെ മടക്കി ഞെട്ടിച്ച പാകിസ്ഥാന് മറുപടി ബൗളിങിൽ അതിലും വലിയ ഞെട്ടല്‍ സമ്മാനിച്ച് ഇന്ത്യ. ആദ്യ ഓവറില്‍ ഒരു റണ്ണും വിട്ടുകൊടുക്കാതെ ഹര്‍ദിക് പാണ്ഡ്യ അപകടകാരിയായ ഓപ്പണര്‍ സാഹിബ് സാദ ഫര്‍ഹാനെ പുറത്താക്കിയാണ് പാകിസ്ഥാനെ ഞെട്ടിച്ചത്. പിന്നാലെ വന്ന ജസ്പ്രിത് ബുംറ 6 പന്തുകള്‍ക്കിടെ രണ്ട് വിക്കറ്റെടുത്തു പാകിസ്ഥാനെ വന്‍ പ്രതിരോധത്തിലാക്കി. 2 ഓവറില്‍ പാകിസ്ഥാന് 13 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോള്‍ നഷ്ടം വന്നത് 3 വിക്കറ്റുകള്‍. സയിം അയൂബ് 6 റണ്‍സുമായും പാക് നായകന് സല്മാന് ആഘ 4 റണ്‍സുമായും പുറത്തായി. പിന്നാലെ ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ കെല്‍പ്പുള്ള മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മടക്കി അക്ഷര്‍ പട്ടേല്‍ അടുത്ത പ്രഹരം പാകിസ്ഥാനു നല്കി. ബാബര്‍ 5 റണ്‍സുമായി മടങ്ങി. പാകിസ്ഥാന് പവര്‍ പ്ലേയില്‍ വിയര്‍ക്കുകയാണ്. 34 റണ്‍സിനിടെയാണ് അവര്‍ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് സ്വന്തമാക്കിയത്. ടോസ് നേടി പാകിസ്ഥാന് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ആറ് സ്പിന്നര്‍മാരുമായി കളിച്ച പാക് തന്ത്രം ഫലം കണ്ടു. കൂറ്റന്‍ സ്കോര്‍ നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പാകിസ്ഥാന് തന്ത്രപരമായി തടഞ്ഞു. രണ്ട് ഓവര്‍ മാത്രമാണ് പേസര്‍ ഷഹീന് അഫ്രീദി എറിഞ്ഞത്. ബാക്കി 18 ഓവറുകളും സ്പിന്നര്‍മാരാണ് എറിഞ്ഞത്. ഇഷാന് കിഷന്റെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. പാക് ബൗളിങിനെ നിര്‍ഭയനായി നേരിട്ടാണ് ഇഷാന് മടങ്ങിയത്. പാകിസ്ഥാനെതിരെ കൗണ്ടര്‍ അറ്റാക്കുമായി കളം വാണ ഇഷാന് കിഷനെ മടക്കിയാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ കളിയില്‍ സ്വന്തമാക്കിയത്. താരം അര്‍ധ സെഞ്ച്വറി തൂക്കി മടങ്ങി. 27 പന്തില്‍ 50 റണ്‍സിലെത്തിയ ഇഷാന് 40 പന്തില്‍ 77 റണ്‍സുമായാണ് പവലിയനിലേക്ക് പോയത്. 10 ഫോറും 3 സിക്സും സഹിതമാണ് ഇഷാന് പാക് ബൗളിങിനെ ആക്രമിച്ചത്. ഇഷാന്റെ മുന്നില്‍ പാക് ബൗളിങിന്റെ തന്ത്രം വിലപ്പോയില്ല. ഒടുവില്‍ സ്പിന്നറായ സയിം അയൂബ് തന്നെ ഇഷാനെ മടക്കി. താരത്തിന്റെ പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ക്ലീന്‍ ബൗള്‍ഡായി. നമീബിയയെ വീഴ്ത്തി; പ്രതീക്ഷയുമായി യുഎസ്എ ആദ്യ ഓവര്‍ എറിയാനെത്തിയ പാകിസ്ഥാന് നായകന് സല്മാന് ആഘ ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. പാകിസ്ഥാന് നടപ്പാക്കിയ തന്ത്രം തുടക്കം തന്നെ ഫലിച്ചു. അപകടകാരിയായ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആഘ മടക്കി ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഷഹീന് അഫ്രീദിക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേകിന്റെ പുറത്താകല്‍. താരം റണ്ണൊന്നുമെടുക്കാതെ മടങ്ങി. പിന്നീട് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കിട്ടാന്‍ പാകിസ്ഥാന് 88 റണ്‍സ് വരെ കാക്കേണ്ടി വന്നു. പിന്നീട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്നു സ്കോര്‍ മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ സ്കോര്‍ 126ല്‍ എത്തിയപ്പോള്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാന് ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. 15ാം ഓവറിലെ 2, 3 പന്തുകളില്‍ തിലക് വര്‍മയേയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയേയും പാകിസ്ഥാന് മടക്കി. ഇഷാനെ പുറത്താക്കിയ സയിം അയൂബാണ് അടുത്ത വരവില്‍ തിലകിനേയും പിന്നാലെ ഗോള്‍ഡന്‍ ഡക്കായി ഹര്‍ദികിനേയും പുറത്താക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. തിലക് 24 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 25 റണ്‍സുമായി മടങ്ങി. സ്കോര്‍ 159ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പുറത്തായി. സൂര്യ 29 പന്തില്‍ 32 റണ്‍സുമായ ഔട്ടായി. ശിവം ദുബെ 17 പന്തില്‍ 27 റണ്‍സുമായി പുറത്തായി. താരം 3 ഫോറും ഒരു സിക്സും നേടി. റിങ്കു സിങ് 4 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 11 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന പന്ത് നേരിട്ട അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. പാകിസ്ഥാനായി സയിം അയൂബ് 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. സല്മാന് ആഘ, ഉസ്മാന് താരിഖ്, ഷഹീന് അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പാക് ബൗളിങിനെ അടിച്ചു പറത്തി ഇഷാന് കിഷന്; അര്‍ധ സെഞ്ച്വറി T20 World Cup, india vs pakistan: Jasprit Bumrah's magic continues here in Colombo as he gets rid of both Saim Ayub and Salman Ali Agha
നിര്ഭയന് ഇഷാന് കിഷന്! പാകിസ്ഥാന്റെ സ്പിന്‍ തന്ത്രം ഫലിച്ചു; ഇന്ത്യ 175ല്‍ ഒതുങ്ങി
കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാന് മുന്നില്‍ 176 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് സ്വന്തമാക്കിയത്. ടോസ് നേടി പാകിസ്ഥാന് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ആറ് സ്പിന്നര്‍മാരുമായി കളിച്ച പാക് തന്ത്രം ഫലം കണ്ടു. കൂറ്റന്‍ സ്കോര്‍ നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പാകിസ്ഥാന് തന്ത്രപരമായി തടഞ്ഞു. രണ്ട് ഓവര്‍ മാത്രമാണ് പേസര്‍ ഷഹീന് അഫ്രീദി എറിഞ്ഞത്. ബാക്കി 18 ഓവറുകളും സ്പിന്നര്‍മാരാണ് എറിഞ്ഞത്. ഇഷാന് കിഷന്റെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. പാക് ബൗളിങിനെ നിര്‍ഭയനായി നേരിട്ടാണ് ഇഷാന് മടങ്ങിയത്. പാകിസ്ഥാനെതിരെ കൗണ്ടര്‍ അറ്റാക്കുമായി കളം വാണ ഇഷാന് കിഷനെ മടക്കിയാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ കളിയില്‍ സ്വന്തമാക്കിയത്. താരം അര്‍ധ സെഞ്ച്വറി തൂക്കി മടങ്ങി. 27 പന്തില്‍ 50 റണ്‍സിലെത്തിയ ഇഷാന് 40 പന്തില്‍ 77 റണ്‍സുമായാണ് പവലിയനിലേക്ക് പോയത്. 10 ഫോറും 3 സിക്സും സഹിതമാണ് ഇഷാന് പാക് ബൗളിങിനെ ആക്രമിച്ചത്. ഇഷാന്റെ മുന്നില്‍ പാക് ബൗളിങിന്റെ തന്ത്രം വിലപ്പോയില്ല. ഒടുവില്‍ സ്പിന്നറായ സയിം അയൂബ് തന്നെ ഇഷാനെ മടക്കി. താരത്തിന്റെ പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ക്ലീന്‍ ബൗള്‍ഡായി. ആദ്യ ഓവര്‍ എറിയാനെത്തിയ പാകിസ്ഥാന് നായകന് സല്മാന് ആഘ ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. പാകിസ്ഥാന് നടപ്പാക്കിയ തന്ത്രം തുടക്കം തന്നെ ഫലിച്ചു. അപകടകാരിയായ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആഘ മടക്കി ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഷഹീന് അഫ്രീദിക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേകിന്റെ പുറത്താകല്‍. താരം റണ്ണൊന്നുമെടുക്കാതെ മടങ്ങി. പിന്നീട് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കിട്ടാന്‍ പാകിസ്ഥാന് 88 റണ്‍സ് വരെ കാക്കേണ്ടി വന്നു. തിലക് പുറത്ത്, പിന്നാലെ ഹര്‍ദിക് ഗോള്‍ഡന്‍ ഡക്ക്; പാകിസ്ഥാന്റെ ഇരട്ട പ്രഹരം പിന്നീട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്നു സ്കോര്‍ മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ സ്കോര്‍ 126ല്‍ എത്തിയപ്പോള്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാന് ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. 15ാം ഓവറിലെ 2, 3 പന്തുകളില്‍ തിലക് വര്‍മയേയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയേയും പാകിസ്ഥാന് മടക്കി. ഇഷാനെ പുറത്താക്കിയ സയിം അയൂബാണ് അടുത്ത വരവില്‍ തിലകിനേയും പിന്നാലെ ഗോള്‍ഡന്‍ ഡക്കായി ഹര്‍ദികിനേയും പുറത്താക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. തിലക് 24 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 25 റണ്‍സുമായി മടങ്ങി. സ്കോര്‍ 159ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പുറത്തായി. സൂര്യ 29 പന്തില്‍ 32 റണ്‍സുമായ ഔട്ടായി. ശിവം ദുബെ 17 പന്തില്‍ 27 റണ്‍സുമായി പുറത്തായി. താരം 3 ഫോറും ഒരു സിക്സും നേടി. റിങ്കു സിങ് 4 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 11 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന പന്ത് നേരിട്ട അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. പാകിസ്ഥാനായി സയിം അയൂബ് 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. സല്മാന് ആഘ, ഉസ്മാന് താരിഖ്, ഷഹീന് അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇഷാനെ പുറത്താക്കി സയിം അയൂബ്; പാകിസ്ഥാന് ബ്രേക്ക് ത്രൂ T20 World Cup, india vs pakistan: A terrific finish for India. Rinku Singh tears into Shaheen Afridi in the final over
ഇഷാനെ പുറത്താക്കി സയിം അയൂബ്; പാകിസ്ഥാന് ബ്രേക്ക് ത്രൂ
കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ കൗണ്ടര്‍ അറ്റാക്കുമായി കളം വാണ ഇഷാന് കിഷനെ മടക്കി ബ്രേക്ക് ത്രൂ സ്വന്തമാക്കി പാകിസ്ഥാന്. താരം അര്‍ധ സെഞ്ച്വറി തൂക്കി മടങ്ങി. 27 പന്തില്‍ ഇഷാന് 50 റണ്‍സിലെത്തിയ ഇഷാന് 40 പന്തില്‍ 77 റണ്‍സുമായി മടങ്ങി. 10 ഫോറും 3 സിക്സും സഹിതമാണ് ഇഷാന് പാക് ബൗളിങിനെ ആക്രമിച്ചത്. പാകിസ്ഥാന് സ്പിന്‍മാരെ വച്ചാണ് ഇന്ത്യയെ പരീക്ഷിക്കുന്നത്. ഇഷാന്റെ മുന്നില്‍ പക്ഷേ അതു വിലപ്പോയില്ല. ഒടുവില്‍ സ്പിന്നറായ സയിം അയൂബ് തന്നെ ഇഷാനെ മടക്കി. താരത്തിന്റെ പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ക്ലീന്‍ ബൗള്‍ഡായി. പാക് ബൗളിങിനെ അടിച്ചു പറത്തി ഇഷാന് കിഷന്; അര്‍ധ സെഞ്ച്വറി ടോസ് നേടി പാകിസ്ഥാന് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ ഓവര്‍ എറിയാനെത്തിയ പാകിസ്ഥാന് നായകന് സല്മാന് ആഘ ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. പാകിസ്ഥാന് നടപ്പാക്കിയ തന്ത്രം തുടക്കം തന്നെ ഫലിച്ചു. അപകടകാരിയായ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആഘ മടക്കി ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഷഹീന് അഫ്രീദിക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേകിന്റെ പുറത്താകല്‍. താരം റണ്ണൊന്നുമെടുക്കാതെ മടങ്ങി. നമീബിയയെ വീഴ്ത്തി; പ്രതീക്ഷയുമായി യുഎസ്എ T20 World Cup, india vs pakistan: Ishan Kishan's whirlwind knock ends. Saim Ayub gets the big wicket
നമീബിയയെ വീഴ്ത്തി; പ്രതീക്ഷയുമായി യുഎസ്എ
ചെന്നൈ: തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ജയിച്ച് ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ കാത്ത് യുഎസ്എ. നാലാം പോരാട്ടത്തില്‍ അവര്‍ നമീബിയയെ 31 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. നമീബിയയുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സില്‍ അവസാനിച്ചു. യുഎസ്എ സൂപ്പർ എട്ടിൽ എത്തണമെങ്കിൽ ഇനി മറ്റ് ടീമുകളുടെ ഫലം കൂടി നോക്കണം. നമീബിയ ടൂർണമെന്റിൽ നിന്നു പുറത്താകുമെന്ന് ഉറപ്പായി. ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയ പൊരുതി നോക്കിയെങ്കിലും വിജയം കണ്ടില്ല. ഓപ്പണര്‍ ലോറന് സ്റ്റീന്കംപ് 39 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം 58 റണ്‍സെടുത്ത് ടോപ് സ്കോററായി. യാന്‍ ലോഫ്റ്റി ഈറ്റന്‍ (28), ജെജെ സ്മിറ്റ് (31), സാന്‍ ഗ്രീന്‍ (18) എന്നിവരും ശ്രമം നടത്തിയെങ്കിലും അതും മതിയായില്ല. അഭിഷേക് പൂജ്യത്തിന് പുറത്ത്; ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാന്, ഇഷാന്റെ കൗണ്ടര്‍ അറ്റാക്ക് യുഎസ്എക്കായി ഷാഡ്ലി വാന്‍ ഷാല്‍വിക് 2 വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ താരത്തിന്റെ ഈ ലോകകപ്പിലെ വിക്കറ്റ് നേട്ടം 13ല്‍ എത്തി. അലി ഖാന്, സൗരഭ് നേത്രാവല്‍കര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎസ്എക്കായി സഞ്ജയ് കൃഷ്ണമൂര്‍ത്തി, ക്യാപ്റ്റന്‍ മോനങ്ക് പട്ടേല്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. സഞ്ജയ് 33 പന്തില്‍ 6 സിക്സും 4 ഫോറും സഹിതം 68 റണ്‍സെടുത്ത് ടോപ് സ്കോററായി. മോനങ്ക് 30 പന്തില്‍ 3 വീതം സിക്സും ഫോറും സഹിതം 52 റണ്‍സെടുത്തു. ഷയാന്‍ ജഹാംഗീര്‍ 22 റണ്‍സ് സ്വന്തമാക്കി. സഞ്ജു ഇല്ല, അഭിഷേക് തിരിച്ചെത്തി, കുല്‍ദീപും ടീമില്‍; പാകിസ്ഥാന് ടോസ്, ഇന്ത്യക്ക് ബാറ്റിങ് T20 World Cup, usa vs namibia: United States of America registered their second consecutive win, defeating Namibia by 31 runs
പാക് ബൗളിങിനെ അടിച്ചു പറത്തി ഇഷാന് കിഷന്; അര്‍ധ സെഞ്ച്വറി
കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ കൗണ്ടര്‍ അറ്റാക്കുമായി ഇഷാന് കിഷന്. താരം അര്‍ധ സെഞ്ച്വറി തൂക്കി. 27 പന്തില്‍ ഇഷാന് 50 റണ്‍സിലെത്തി. 9 ഫോറും 3 സിക്സും സഹിതം ഇഷാന് നിലവില്‍ 37 പന്തില്‍ 72 റണ്‍സുമായി നില്ക്കുന്നു. കൂട്ടായി തിലക് വര്‍മയും ക്രീസില്‍. പാകിസ്ഥാന് സ്പിന്‍മാരെ വച്ചാണ് ഇന്ത്യയെ പരീക്ഷിക്കുന്നത്. ഇഷാന്റെ മുന്നില്‍ പക്ഷേ അതു വിലപ്പോയില്ല. സഞ്ജു ഇല്ല, അഭിഷേക് തിരിച്ചെത്തി, കുല്‍ദീപും ടീമില്‍; പാകിസ്ഥാന് ടോസ്, ഇന്ത്യക്ക് ബാറ്റിങ് ആദ്യ ഓവര്‍ എറിയാനെത്തിയ പാകിസ്ഥാന് നായകന് സല്മാന് ആഘ ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. പാകിസ്ഥാന് നടപ്പാക്കിയ തന്ത്രം തുടക്കം തന്നെ ഫലിച്ചു. അപകടകാരിയായ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആഘ മടക്കി ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഷഹീന് അഫ്രീദിക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേകിന്റെ പുറത്താകല്‍. താരം റണ്ണൊന്നുമെടുക്കാതെ മടങ്ങി. ടോസ് നേടി പാകിസ്ഥാന് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. അഭിഷേക് ശര്‍മ ഇലവനില്‍ തിരിച്ചെത്തി. സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ നിന്നു പുറത്തായി. അഭിഷേകിനൊപ്പം സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തി. അര്‍ഷ്ദീപ് സിങിനെ ഒഴിവാക്കിയാണ് ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയത്. അഭിഷേക് പൂജ്യത്തിന് പുറത്ത്; ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാന്, ഇഷാന്റെ കൗണ്ടര്‍ അറ്റാക്ക് T20 World Cup, india vs pakistan: Ishan Kishan is playing a fearless brand of cricket
അഭിഷേക് പൂജ്യത്തിന് പുറത്ത്; ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാന്, ഇഷാന്റെ കൗണ്ടര്‍ അറ്റാക്ക്
കൊളംബോ: ടി20 ലോകകപ്പില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ പാകിസ്ഥാന് നായകന് സല്മാന് ആഘ ഇന്ത്യയെ ഞെട്ടിച്ചു. പാകിസ്ഥാന് നടപ്പാക്കിയ തന്ത്രം തുടക്കം തന്നെ ഫലിച്ചു. അപകടകാരിയായ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആഘ മടക്കി ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഷഹീന് അഫ്രീദിക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേകിന്റെ പുറത്താകല്‍. താരം റണ്ണൊന്നുമെടുക്കാതെ മടങ്ങി. ടോസ് നേടി പാകിസ്ഥാന് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. അഭിഷേക് ശര്‍മ ഇലവനില്‍ തിരിച്ചെത്തി. സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ നിന്നു പുറത്തായി. അഭിഷേകിനൊപ്പം സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തി. അര്‍ഷ്ദീപ് സിങിനെ ഒഴിവാക്കിയാണ് ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയത്. സഞ്ജു ഇല്ല, അഭിഷേക് തിരിച്ചെത്തി, കുല്‍ദീപും ടീമില്‍; പാകിസ്ഥാന് ടോസ്, ഇന്ത്യക്ക് ബാറ്റിങ് ഇന്ത്യ ഇലവന്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഇഷാന് കിഷന്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ. എയ്ഡന്‍ മാര്‍ക്രം നിറഞ്ഞാടി, ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് ന്യൂസീലൻഡിനെ തോൽപ്പിച്ചു T20 World Cup, india vs pakistan: Ishan Kishan counter-attacks after Abhishek falls for 0
സഞ്ജു ഇല്ല, അഭിഷേക് തിരിച്ചെത്തി, കുല്‍ദീപും ടീമില്‍; പാകിസ്ഥാന് ടോസ്, ഇന്ത്യക്ക് ബാറ്റിങ്
കൊളംബോ: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന് ബ്ലോക്ക്ബസ്റ്റര്‍ അല്‍പ്പ സമയത്തിനകം. ടോസ് നേടി പാകിസ്ഥാന് ഇന്ത്യയെ ബാറ്റിങിനയച്ചു. അഭിഷേക് ശര്‍മ ഇലവനില്‍ തിരിച്ചെത്തി. സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ നിന്നു പുറത്തായി. അഭിഷേകിനൊപ്പം സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തി. അര്‍ഷ്ദീപ് സിങിനെ ഒഴിവാക്കിയാണ് ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയത്. കിരീബിയന്‍ സംഘം സൂപ്പര്‍ 8ല്‍; നേപ്പാള്‍ ഔട്ട്! ഇന്ത്യ ഇലവന്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഇഷാന് കിഷന്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ. തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. ജയിക്കുന്ന ടീമിന് സൂപ്പര്‍ 8ല്‍ സീറ്റുറപ്പിക്കാം. ഉസ്മാന്റെ ചീട്ട് കീറാൻ ഇന്ത്യ ഒരുങ്ങി; താരിഖിനെപ്പോലെ നെറ്റ്സിൽ ബൗൾ ചെയ്ത് സൂര്യകുമാർ യാദവ് (വിഡിയോ) T20 World Cup india vs pakistan Match
സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് അപൂര്‍വമായൊരു ഞായറാണിന്ന്. മൂന്ന് ഇന്ത്യന്‍ ടീമുകള്‍ ഇന്ന് കളത്തിലുള്ള ദിവസം. അതില്‍ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യന്‍ വനിതകള്‍ ജയിച്ചു കയറി. ഇനി പുരുഷ ടീമിന്റെ ഊഴമാണ്. ഇന്ന് ടി20 ലോകകപ്പില്‍ ഇന്ത്യ- പാക് പോരാട്ടം അരങ്ങേറാനിരിക്കെ ഇന്ത്യയുടെ രണ്ട് വനിതാ ടീമുകള്‍ ജയിച്ചു കയറിയതിന്റെ ആവേശം പുരുഷ ടീമിനു പ്രചോദനമാകും. വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ ഇന്ത്യ വനിതാ എ ടീം പാകിസ്ഥാന് വനിതാ എ ടീമിനെ എട്ടു നിലയില്‍ പൊട്ടിച്ചു. പിന്നാലെ അങ്ങ് സിഡ്നിയില്‍ ഇന്ത്യന്‍ വനിതാ സീനിയര്‍ സംഘം ഓസ്ട്രേലിയയേയും വീഴ്ത്തി. ടി20 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മഴ തടസപ്പെടുത്തിയ കളിയില്‍ ഡെക്ക്വര്‍ത്ത് ലൂയീസ് നിയമമനുസരിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 18 ഓവറില്‍ 133 റണ്‍സിനു ഓള് ഔട്ടായി. പിന്നീട് മഴ പെയ്തതോടെ ഇന്ത്യയുടെ വിജയ ലക്ഷ്യം 5.1 ഓവറില്‍ 30 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഇന്ത്യന്‍ വനിതകള്‍ 5.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 50 റണ്‍സ് അടിച്ചെടുത്താണ് ജയം പിടിച്ചത്. ഞങ്ങൾ തകർത്തെറിഞ്ഞു, ഇനി നിങ്ങൾ! ഏഷ്യാ കപ്പിൽ പാകിസ്ഥാൻ വനിതകളെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ 11 പന്തില്‍ 1 ഫോറും 2 സിക്സും സഹിതം 21 റണ്‍സെടുത്തു മികച്ച തുടക്കമിട്ട് ഷെഫാലി വര്‍മ മടങ്ങി. എന്നാല്‍ 16 റണ്‍സുമായി സ്മൃതി മന്ധാനയും 3 പന്തില്‍ 9 റണ്‍സുമായി ജെമിമ റോഡ്രിഗ്സും കൂടുതല്‍ നഷ്ടങ്ങളില്ലാതെ അതിവേഗം ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകളെ 4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത അരുന്ധതി റെഡ്ഡിയുടെ ബൗളിങാണ് വെട്ടിലാക്കിയത്. ശ്രീ ചരണി, രേണുക സിങ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 30 റണ്‍സെടുത്ത ജോര്‍ജിയ വരേമാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഫോബ് ലിച്ഫീല്‍ഡ് (26), എല്ലിസ് പെറി (20) എന്നിവരും പിടിച്ചു നിന്നു. ജോര്‍ജിയ വോള്‍ 18 റണ്‍സടിച്ചു. മറ്റാരും തിളങ്ങിയില്ല. വാലറ്റം അതിവേഗമാണ് കൂടാരം കയറിയത്. അതോടെ ഓസീസ് വനിതകള്‍ 133ല്‍ ഒതുങ്ങി. കിരീബിയന്‍ സംഘം സൂപ്പര്‍ 8ല്‍; നേപ്പാള്‍ ഔട്ട്! australia women vs india women: Harmanpreet Kaur's India Women got off to a brilliant start in their series against Sophie Molineux's Australia
ലഖ്നൗ: ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി സെമി പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ മികച്ച സ്കോറുമായി കര്‍ണാടക. ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍, ക്യാപ്റ്റനും മലയാളി താരവുമായ ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ നേടിയ കിടിലന്‍ സെഞ്ച്വറികളുടെ ബലത്തില്‍ ആദ്യ ദിനത്തില്‍ കര്‍ണാടക ഒന്നാം ഇന്നിങ്സ് 2 വിക്കറ്റ് നഷ്ടത്തില്‍ 355 റണ്‍സെന്ന നിലയില്‍ അവസാനിപ്പിച്ചു. 211 പന്തുകള്‍ നേരിട്ട് 11 ഫോറും 5 സിക്സും സഹിതം രാഹുല്‍ 141 റണ്‍സെടുത്തു മടങ്ങി. ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിൽ 278 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയാണ് രാഹുലിന്റെ മടക്കം. 5 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പുറത്തായ മറ്റൊരു കര്‍ണാടക ബാറ്റര്‍. ഞങ്ങൾ തകർത്തെറിഞ്ഞു, ഇനി നിങ്ങൾ! ഏഷ്യാ കപ്പിൽ പാകിസ്ഥാൻ വനിതകളെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ കളി അവസാനിക്കുമ്പോള്‍ ദേവ്ദത്ത് പടിക്കല്‍ 148 റണ്‍സുമായും മറ്റൊരു മലയാളി താരം കരുണ്‍ നായര്‍ 37 റണ്‍സുമായും ക്രീസില്‍ തുടരുന്നു. പടിക്കല്‍ 236 പന്തില്‍ 16 ഫോറും 2 സിക്സും സഹിതമാണ് 148ല്‍ എത്തിയത്. കരുണ്‍ 5 ഫോറും ഒരു സിക്സും പറത്തി. കിരീബിയന്‍ സംഘം സൂപ്പര്‍ 8ല്‍; നേപ്പാള്‍ ഔട്ട്! Karnataka vs Uttarakhand, Ranji Trophy: KL Rahul and Devdutt Padikkal added a mammoth 278 for the second wicket to deflate Uttarakhand
ഞങ്ങൾ തകർത്തെറിഞ്ഞു, ഇനി നിങ്ങൾ! ഏഷ്യാ കപ്പിൽ പാകിസ്ഥാൻ വനിതകളെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ
ബാങ്കോക്ക്: വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ പാകിസ്ഥാന് വനിത എ ടീമിനെ തൂത്തെറിഞ്ഞ് ഇന്ത്യന്‍ വനിത എ ടീം. 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 18.5 ഓവറില്‍ വെറും 93 റണ്‍സിനു ഓള് ഔട്ടായി. ഇന്ത്യന്‍ വനിതകള്‍ക്ക് 61 പന്തുകള്‍ മാത്രമാണ് ജയിക്കാന്‍ വേണ്ടി വന്നത്. 10.1 ഓവറില്‍ ഇന്ത്യ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 97 റണ്‍സ് അടിച്ചെടുത്താണ് പാകിസ്ഥാനെ തകര്‍ത്തത്. അനായാസ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഹുമൈറ കാസി ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത് ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ സഹ ഓപ്പണര്‍ ദിനേഷ് വൃന്ദ അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്തതോടെ ഇന്ത്യ അതിവേഗം വിജയത്തിലേക്കെത്തി. കിരീബിയന്‍ സംഘം സൂപ്പര്‍ 8ല്‍; നേപ്പാള്‍ ഔട്ട്! വൃന്ദ 29 പന്തില്‍ 12 ഫോറുകള്‍ സഹിതം 55 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അനുഷ്ക ശര്‍മയാണ് ഇന്ത്യക്ക് നഷ്ടമായ മറ്റൊരു വിക്കറ്റ്. താരം 24 റണ്‍സെടുത്തു വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയാണ് മടങ്ങിയത്. 5 പന്തില്‍ ഓരോ സിക്സും ഫോറും തൂക്കി 12 റണ്‍സുമായി തേജല്‍ ഹസാബ്നിസ് വിജയം നേടുമ്പോള്‍ വൃന്ദയ്ക്കൊപ്പം ക്രീസില്‍ നിന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വനിതകളില്‍ 3 പേര് മാത്രമാണ് രണ്ടക്കം കടന്നത്. 23 റണ്‍സെടുത്ത ഓപ്പണര്‍ ഷവാല്‍ സുല്‍ഫിഖറാണ് ടോപ് സ്കോറര്‍. ഏഴാം സ്ഥാനത്തിറങ്ങിയ ഗുല്‍ രുഖ് 21 റണ്‍സെടുത്തു. 9ാം സ്ഥാനത്ത് ബാറ്റിങിനെത്തിയ അനോഷ് നസീറാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 17 റണ്‍സെടുത്തു. ഇന്ത്യക്കായി സയ്മ ഠാക്കൂര്‍, ക്യാപ്റ്റന്‍ രാധ യാദവ്, പ്രേമ റാവത്ത് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. മലയാളി താരം മിന്നു മണിയും ബൗളിങില്‍ തിളങ്ങി. താരം 2.5 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ജിന്‍ഡിമണി കലിതയും ഒരു വിക്കറ്റെടുത്തു. ആദ്യം ക്രിക്കറ്റ്,അതുകഴിഞ്ഞ് മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കില്ല india vs pakistan: India Women A defeated Pakistan A by eight wickets in a Group A match of the Womens Asia Cup Rising Stars in Bangkok
ബാങ്കോക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം മഴ മൂലം നടക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. ആ മത്സരം നഷ്ടപ്പെട്ടാലും ആരാധകർ വിഷമിക്കേണ്ട. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്ന മറ്റൊരു മത്സരം കൂടി ഇന്ന് നടക്കുന്നുണ്ട്. ആ മത്സരത്തിൽ മഴ വില്ലനാകില്ലെന്നാണ് കണക്ക് കൂട്ടൽ. ഇന്ത്യ-പാക് പോരാട്ടം മഴപ്പേടിയിൽ; ടോസ് നിർണ്ണായകം; മത്സരം നടന്നില്ലെങ്കിൽ....? വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ- പാകിസ്ഥാന് എ പോരാട്ടം ആരംഭിച്ചു. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓൾറൗണ്ടർ രാധാ യാദവിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം മിന്നു മണിയുമുണ്ട്. ബാങ്കോക്കിലെ ടെർഡ്തായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനൊപ്പം ഗ്രൂപ്പ് എയിലാണ് പാകിസ്ഥാന് എ ടീം. യുഎഇ, നേപ്പാള്‍ ടീമുകളാണ് ശേഷിക്കുന്നവ. ആദ്യം ക്രിക്കറ്റ്,അതുകഴിഞ്ഞ് മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കില്ല ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എ വനിതാ ടീം യുഎഇക്കെതിരെ ഏഴ് വിക്കറ്റിന്റെ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യൻ ടീമിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടാനേ സാധിച്ചുള്ളൂ. 131 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎഇ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. യുഎഇ ക്യാപ്റ്റൻ ഈഷ ഓസ 61 പന്തിൽ പുറത്താകാതെ 72 റൺസ് നേടി മുന്നിൽ നിന്ന് നയിച്ചതോടെ യുഎഇ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. India A vs Pakistan A Clash in Bangkok Offers Fans Rain-Free Action
ആദ്യം ക്രിക്കറ്റ്,അതുകഴിഞ്ഞ് മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കില്ല
മുംബൈ: അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 14 കാരന് വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നില്ല. ക്രിക്കറ്റ് പരിശീലനം, ക്യാമ്പുകൾ, വിവിധ ടൂർണമെന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം. തിരക്കുകൾ കാരണം മതിയായ രീതിയിൽ പരീക്ഷയ്ക്ക് പഠിക്കാൻ വൈഭവിന് സാധിച്ചിരുന്നില്ല. ഇതോടെയാണ് പരീക്ഷയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് താരത്തിന്റെ അച്ഛൻ സഞ്ജീവ് സൂര്യവംശി അറിയിച്ചു. ഇന്ത്യ- പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം, സഞ്ജു ഉണ്ടാകുമോ? സമഷ്ടിപുരിലെ പോഡര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഭവ്. ലോക കിരീടം സമ്മാനിച്ച് രാജ്യത്തിന്റെ ഹീറോ ആയെങ്കിലും സ്കൂളില്‍ പ്രത്യേക പരിഗണന നല്‍കുകയില്ലെന്നു പ്രിന്‍സിപ്പല്‍ നീല്‍ കിഷോര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് കുട്ടികള്‍ക്കുള്ള എല്ലാ നിയമങ്ങളും വൈഭവിനും ബാധകമാണെന്നു പ്രന്‍സിപ്പല്‍ പറഞ്ഞിരുന്നു. ഉസ്മാന്റെ ചീട്ട് കീറാൻ ഇന്ത്യ ഒരുങ്ങി; താരിഖിനെപ്പോലെ നെറ്റ്സിൽ ബൗൾ ചെയ്ത് സൂര്യകുമാർ യാദവ് (വിഡിയോ) പത്താം ക്ലാസ് ബോര്‍ഡ് എക്സാമിനുള്ള അഡ്മിറ്റ് കാര്‍ഡ് വൈഭവ് സ്കൂളിൽ നേരിട്ട് എത്തി വാങ്ങിയിരുന്നു. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടക്കാനിരിക്കുന്ന പരീക്ഷ താരം എഴുതുമെന്നായിരുന്നു നേരത്തെ സ്കൂൾ അധികൃതരെ കുടുംബം അറിയിച്ചത്. എന്നാൽ തുടർച്ചയായ ക്രിക്കറ്റ് തിരക്കുകൾ കാരണം പഠനത്തിന് മതിയായ സമയം ലഭിക്കാത്തതിനാൽ പരീക്ഷയിൽ നിന്ന് വിട്ടുനിൽക്കാൻ കുടുംബം തീരുമാനിച്ചത്. ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ അംഗമായ താരം പുതിയ സീസണിന് മുൻപുള്ള ഒരുക്കത്തിലെന്നാണ് റിപ്പോർട്ട്. അഭിഷേക് ശർമയെ പാകിസ്ഥാന് പേടി?, നസീം ഷായെ കളത്തിലിറക്കും, ഉസ്മാൻ താരിഖിന് പ്രത്യേക ചുമതലയും ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ താരം മിന്നലടികളുമായി കളം വാണിരുന്നു. 15 വീതം സിക്സും ഫോറും മാലപ്പടക്കം പോലെ പൊട്ടിച്ച് താരം അടിച്ചെടുത്തത് 175 റണ്‍സ്. വൈഭവിന്റെ ബലത്തില്‍ ഇന്ത്യ 400നു മുകളില്‍ സ്കോര്‍ ചെയ്തു ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ആറാം തവണയും അണ്ടര്‍ 19 ലോക കിരീടം ഉയര്‍ത്തിയത്. ഇന്ത്യ-പാക് പോരാട്ടം മഴപ്പേടിയിൽ; ടോസ് നിർണ്ണായകം; മത്സരം നടന്നില്ലെങ്കിൽ....? ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ വൈഭവ് രണ്ടാം സ്ഥാനത്തുണ്ട്. താരം 439 റണ്‍സാണ് ഏഴ് മത്സരങ്ങളില്‍ നിന്നു സ്വന്തമാക്കിയത്. 62.71 ആവറേജും 170 സ്ട്രൈക്ക് റേറ്റിലുമാണ് താരം കത്തിക്കയറിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും 14കാരന് ലോകകപ്പില്‍ അടിച്ചെടുത്തു. 15 സിക്സ് 15 ഫോര്‍, 80 പന്തില്‍ 175 റണ്‍സ്! 'വണ്ടര്‍ കിഡ് വൈഭവ്' തീര്‍ത്ത റെക്കോര്‍ഡുകള്‍ ലോകകപ്പിലാകെ താരം 30 സിക്സുകളാണ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പിന്റെ ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്സടിക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവ് ഇത്തവണ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിന്റെ റെക്കോര്‍ഡാണ് വൈഭവ് പഴങ്കഥയാക്കിയത്. ബ്രെവിസ് ഒറ്റ എഡിഷനില്‍ 18 സിക്സുകള്‍ നേടിയാണ് ആദ്യം റെക്കോര്‍ഡ് സ്ഥാപിച്ചത്. Vaibhav Suryavanshi Skips CBSE Class 10 Exams Due To Cricket Commitments
ഇന്ത്യ-പാക് പോരാട്ടം മഴപ്പേടിയിൽ; ടോസ് നിർണ്ണായകം; മത്സരം നടന്നില്ലെങ്കിൽ....?
കൊളംബോ: ഇന്ത്യ-പാകിസ്ഥാന് പോരാട്ടം ഇന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ മഴ വില്ലനായി മാറുമെന്ന് റിപ്പോർട്ടുകൾ. മത്സരം നടക്കുന്ന സമയത്ത് 50 മുതൽ 65 ശതമാനം വരെ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ആണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പറയുന്നത്. ഇടിയോടുകൂടിയ മഴയാണ് ഉണ്ടാകുക എന്നും താപനില ഏകദേശം 30°C ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മത്സരം ആരംഭിക്കുന്നതിന് മുൻപ് ശക്തമായ മഴ പെയ്യാനിടയുള്ളതിനാൽ ടോസ് വൈകാനും ഓവർ വെട്ടികുറയ്ക്കാനും സാധ്യതയുണ്ട്. ഇന്ത്യ- പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം, സഞ്ജു ഉണ്ടാകുമോ? മത്സരത്തിന്റെ ഇടയ്ക്ക് മഴ പെയ്യാൻ സാധ്യത ഏറെയെയാണ്. സ്റ്റേഡിയത്തിന്റെ ഡ്രെയിനേജ് സംവിധാനം മികച്ചതായതിനാൽ മഴ പെയ്ത ശേഷം ഏകദേശം 20 മിനിറ്റിനുള്ളിൽ തന്നെ ഗ്രൗണ്ട് മത്സരത്തിനായി ഒരുക്കാൻ സാധിക്കും. എന്നാൽ ഇടയ്ക്കിടെ മഴ കളി തടസ്സപ്പെടുത്തിയാൽ ഓവറുകൾ കുറയ്ക്കാനും മത്സരം ചുരുങ്ങിയ ഫോർമാറ്റിലേക്കു മാറ്റാനും സാധ്യതയുണ്ട്. ഉസ്മാന്റെ ചീട്ട് കീറാൻ ഇന്ത്യ ഒരുങ്ങി; താരിഖിനെപ്പോലെ നെറ്റ്സിൽ ബൗൾ ചെയ്ത് സൂര്യകുമാർ യാദവ് (വിഡിയോ) ഗ്രൂപ്പ് ഘട്ട മത്സരത്തിന് റിസർവ് ദിനമില്ല. അത് കൊണ്ട് മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ടൂർണമെന്റ് നിയമങ്ങൾ പ്രകാരം ഇരുടീമുകളും പോയിന്റ് പങ്കിടേണ്ടിവരും. ഓവറുകൾ വെട്ടിക്കുറച്ചാൽ സ്പിന്നർമാർക്ക് പണി കൂടും. മധ്യ ഓവറുകൾ റൺ വിട്ടു നൽകാതിരിക്കാൻ ഇരു ടീമിലെയും സ്പിൻ ബൗളർമാർ കിണഞ്ഞു പരിശ്രമിക്കേണ്ടി വരും. വരുണ്‍ ചക്രവർത്തിയെയും അക്സർ പട്ടേലിലുമാണ് ഇന്ത്യ പ്രതീക്ഷ അർപ്പിക്കുന്നത്. അബ്രാർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവരുടെ പ്രകടനമാകും പാകിസ്ഥാൻ ഉറ്റുനോക്കുക. അഭിഷേക് ശർമയെ പാകിസ്ഥാന് പേടി?, നസീം ഷായെ കളത്തിലിറക്കും, ഉസ്മാൻ താരിഖിന് പ്രത്യേക ചുമതലയും ഈ മത്സരത്തിൽ ടോസ് നിർണായകമാണ്. മഴ പെയ്യുമെന്ന് ബോധ്യമായാൽ ടോസ് നേടുന്ന ടീം ഫീൽഡിങ് തെരഞ്ഞെടുത്തേക്കും. ഓവറുകൾ വെട്ടിക്കുറച്ചാൽ ഡി എൽ എസ് രീതിയിൽ മത്സരം പുനക്രമീകരിക്കും. ഇത് സമ്മർദ്ദം ഒഴിവാക്കി സെക്കൻഡ് ഇന്നിങ്സിൽ അനായാസം ടീമിനെ വിജയത്തിലെത്തിക്കാൻ കഴിയും. മഴ കാരണം മത്സരം വൈകിയാലും സ്കോർ പിന്തുടർന്ന് വിജയിപ്പിക്കാൻ കഴിയുന്ന കളിക്കാർ ഇരു ടീമിലുമുണ്ട്. അത് കൊണ്ട് ടോസ് ലഭിക്കുന്ന ക്യാപ്റ്റന്മാരുടെ തീരുമാനമാകും കളിയുടെ ഗതി തീരുമാനിക്കുക. Rain threat looms over India vs Pakistan clash in Colombo as toss could prove decisive
അഭിഷേക് ശർമയെ പാകിസ്ഥാന് പേടി?, നസീം ഷായെ കളത്തിലിറക്കും, ഉസ്മാൻ താരിഖിന് പ്രത്യേക ചുമതലയും
കൊളംബോ : ഇന്ത്യ–പാകിസ്ഥാൻ പോരാട്ടത്തിൽ നിർണ്ണായക പ്രകടനം കാഴ്ചവെക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ഒരു താരമാണ് ഇന്ത്യൻ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ. താരത്തിന്റെ പ്രകടനം വലിയ വെല്ലുവിളിയായാണ് പാകിസ്ഥാൻ ടീം വിലയിരുത്തുന്നത്. മികച്ച ബാറ്ററായതിനാൽ മാത്രമല്ല, ഗെയിം പ്ലാൻ തന്നെ അട്ടിമറിക്കാൻ അഭിഷേകിന് കഴിയും എന്നതാണ് പാകിസ്ഥാൻ ഭയക്കുന്ന പ്രധാന കാരണം. ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ് പുതിയ പന്തിൽ ഫാസ്റ്റ് ബൗളേഴ്സിനെ ഉപയോഗിച്ച് ആക്രമിക്കുക, പിന്നാലെ മിഡിൽ ഓവറുകളിൽ സ്പിൻ ഉപയോഗിച്ച് സ്കോർ നിയന്ത്രിച്ചു മത്സരം പാക് ടീമിന്റെ വശത്താക്കുക എന്നതാണ് ടൂർണമെന്റിലുടനീളം പാകിസ്ഥാൻ സ്വീകരിച്ച സമീപനം. പേസറായ നസീം ഷായെ ആദ്യ രണ്ട് മത്സരങ്ങളിലും പാകിസ്ഥാൻ കളിപ്പിച്ചിട്ടില്ല. അഭിഷേകിനെ വീഴ്ത്താൻ നസീം ഷായെ പാക് ടീം മാറ്റി നിർത്തി എന്നാണ് റിപ്പോർട്ടുകൾ. 72 റണ്‍സും 2 വിക്കറ്റും; ലീഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ 'വേദന' മറന്ന് നെതര്‍ലന്‍ഡ്സ് ഇന്ത്യൻ ഓപ്പണർമാർക്ക് നേരെ എറിയുന്ന ആദ്യ 12 പന്തുകൾ പാകിസ്ഥാനെ സംബന്ധിച്ച് നിർണായകമാണ്. ആദ്യ രണ്ട് ഓവറിൽ തന്നെ ഓപ്പണർമാരെ പുറത്താക്കാൻ കഴിഞ്ഞാൽ പിന്നീട് കാര്യങ്ങൾ അനുകൂലമാകും. അല്ലെങ്കിൽ സ്പിന്നർമാരെ റൺസ് നിയന്ത്രണത്തിക്കാനായി കളത്തിലിറങ്ങും. രണ്ട് നീക്കവും ഒരു പോലെ അതിജീവിക്കാൻ അഭിഷേകിന് കഴിയും അതാണ് പാക് ടീമിനെ വെട്ടിലാക്കുന്നത്. ഇന്ത്യ- പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം, സഞ്ജു ഉണ്ടാകുമോ? ഏഷ്യ കപ്പ് 2025 സൂപ്പർ ഫോറിൽ അഭിഷേകിന്റെ ബാറ്റിന്റെ ചൂട് പാകിസ്ഥാൻ നേരിട്ടറിഞ്ഞതാണ്. 39 പന്തിൽ 74 റൺസ് നേടിയ അഭിഷേകിന്റെ ബാറ്റിങ് ആണ് ഇന്ത്യൻ ടീമിന് വിജയം സമ്മാനിച്ചത്. ഇതേ പ്രകടനം വീണ്ടും ആവർത്തിക്കാതിരിക്കാൻ അഭിഷേകിനെ പുറത്താക്കാനുള്ള ചുമതല ഇത്തവണ സ്പിന്നർ ഉസ്മാൻ താരിഖിനായിരിക്കും പാക് ടീം നൽകുക. ഉസ്മാന്റെ ചീട്ട് കീറാൻ ഇന്ത്യ ഒരുങ്ങി; താരിഖിനെപ്പോലെ നെറ്റ്സിൽ ബൗൾ ചെയ്ത് സൂര്യകുമാർ യാദവ് (വിഡിയോ) ഇടം കയ്യൻമാർക്കെതിരെ ഓഫ് സ്പിൻ ബൗൾ ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാൽ താരിഖിന്റെ ശക്തി ടേണിൽ മാത്രം അല്ല, ടൈമിങ് തകർക്കാനുള്ള കഴിവിലാണ്. ബാറ്ററുടെ പാഡ് ലൈൻ ലക്ഷ്യമാക്കി ബൗൾ ചെയുകയും, ബൗളിങ് സ്പീഡിൽ വ്യത്യാസം വരുത്തുന്നതും അഭിഷേകിനെ സമ്മർദ്ദത്തിലാക്കും എന്നാണ് വിലയിരുത്തൽ. ഇത് മുന്നിൽ ക്രീസിൽ നിന്ന് പിന്നോട്ട് മാറി ഓഫ് സൈഡിലേക്ക് കളിക്കാൻ താരത്തിന് കഴിയും എന്നതാണ് പ്രത്യേകത. Abhishek Sharma poses big threat as Pakistan plot spin trap in India clash
ഉസ്മാന്റെ ചീട്ട് കീറാൻ ഇന്ത്യ ഒരുങ്ങി; താരിഖിനെപ്പോലെ നെറ്റ്സിൽ ബൗൾ ചെയ്ത് സൂര്യകുമാർ യാദവ് (വിഡിയോ)
കൊളംബോ : ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് പാക് ബൗളർ ഉസ്മാൻ താരിഖിന്റെ പ്രകടനമാണ്. പ്രത്യേക രീതിയിലുള്ള താരിഖിന്റെ ബൗളിങ് ഇന്ത്യൻ ബാറ്റർമാരെ കുഴപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാക് ടീമിന്റെ തുറുപ്പുചീട്ട് ഉസ്മാൻ താരിഖ് ആകുമെന്നാണ് പാക് ക്യാപ്റ്റൻ തന്നെ പറയുന്നത്. എന്നാൽ താരിഖിന് നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് സൂര്യകുമാർ യാദവും വ്യക്തമാക്കിയിട്ടുണ്ട്. എതിരാളികളെ ഭയമില്ല, സമ്മർദ്ദം മനസിലുണ്ട്; ടീം തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് സൂര്യകുമാർ യാദവ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശീലന സെക്ഷനുകളിൽ താരിഖിന്റെ പന്തുകളെ നേരിടാൻ ഇന്ത്യൻ താരങ്ങൾ പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് താരിഖിന്റെ അതെ ആക്ഷനിൽ നെറ്റ്സിൽ ബൗൾ ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. താരിഖ് ബൗൾ ചെയ്യാൻ എത്തുമ്പോൾ റൺ അപ്പിന് ശേഷം പെട്ടന്ന് ആക്ഷൻ ഒരു നിമിഷത്തേക്ക് നിർത്താറുണ്ട്. ഇത് ബാറ്റർമാരെ ആശയകുഴപ്പത്തിലാക്കും. ഇതേ രീതിയിലാണ് സൂര്യകുമാർ യാദവ് ഇന്ത്യൻ താരങ്ങൾക്ക് നെറ്റ്സിൽ പന്തെറിഞ്ഞു നൽകിയത്. ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ് no way Suryakumar Yadav was bowling to the Indian batters like Usman Khan in the nets today pic.twitter.com/NnMcxwLlwu — Abdullah. (@Abdullahh_56) February 14, 2026 ''അദ്ദേഹത്തിന്റെ ബൗളിങ് പ്രാധാന്യത്തോടെയാണ് കാണുന്നത്. താരത്തിന്റെ ആക്ഷൻ വ്യത്യസ്തമാണ്. പക്ഷേ ഉസ്മാന്റെ ബൗളിങ്ങിന് മുൻപിൽ ഞങ്ങൾ തകരില്ല. അദ്ദേഹത്തിന്റെ ബൗളിങ് നേരിടാൻ ഞങ്ങൾ ആകാംക്ഷയിലാണ്'' എന്നാണ് പാകിസ്ഥാൻ സ്പിന്നർ ഉസ്മാനെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞത്. India brace for Usman Tariq challenge as Suryakumar Yadav leads special prep ahead of Pakistan clash
ഇന്ത്യ- പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം, സഞ്ജു ഉണ്ടാകുമോ?
കൊളംബോ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം ഇന്ന് കൊളംബോയില്‍ നടക്കും. ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരില്‍ ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച ഒരു മത്സരം തന്നെ കാണികൾക്ക് പ്രതീക്ഷിക്കാം. മത്സരത്തിനിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ പ്രവചനം മാത്രമാണ് രസംകൊല്ലിയായി നിൽക്കുന്നത്. പാകിസ്ഥാന്റെ ആഗ്രഹം സാധിക്കട്ടെ, അഭിഷേക് ശർമ നാളെ കളിക്കും; സഞ്ജു പുറത്തേക്ക് ? നമീബിയക്കെതിരായ മത്സരത്തിൽ കളിച്ച 11 പേർ ആയിരിക്കില്ല നാളത്തെ മത്സരത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുക. രണ്ട് മാറ്റങ്ങൾ ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. അഭിഷേക് ശർമ ഇന്നത്തെ മത്സരത്തിൽ കളിക്കുമെന്ന് സൂര്യകുമാർ യാദവ് അറിയിച്ചിട്ടുണ്ട്. ഇതോടെ ഓപ്പണർ റോളിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച മലയാളി താരം സഞ്ജുവിന്റെ സ്ഥാനം നഷ്ടമാകും. ഏഷ്യ കപ്പ് 2025 ൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരങ്ങളിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് കൊളംബോയിലും അത് തുടരുമെന്നാണ് ടീമിന്റെ വിലയിരുത്തൽ. പാക് പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുക രണ്ട് മാറ്റങ്ങളുമായി; കുല്‍ദീപിന് പകരം ആരെ ഒഴിവാക്കും? സ്പിൻ ബൗളർമാർക്ക് അനുയോജ്യമായ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിൽ ഒരു കൂട്ടം മികച്ച ബൗളർമാരെ കൊണ്ടാണ് പാകിസ്ഥാൻ കളിക്കാനിറങ്ങുക. ഇന്ത്യൻ ബൗളിങ് ലൈൻ അപ്പ് കൂടുതൽ ശക്തമാക്കാൻ മൂന്നാമത് ഒരു സ്പിന്നറെ കൂടെ ഉൾപ്പെടുത്തും. കുല്‍ദീപ് യാദവിനാകും ടീമിൽ ഇടം ലഭിക്കുക എന്നാണ് റിപ്പോർട്ട്. മത്സരം വൈകിട്ട് ഏഴ് മണിക്ക് ആണ് മത്സരം. India vs Pakistan blockbuster in Colombo as teams ring changes amid rain threat
എയ്ഡന്‍ മാര്‍ക്രം നിറഞ്ഞാടി, ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് ന്യൂസീലൻഡിനെ തോൽപ്പിച്ചു
അഹമ്മദാബാദ്: ടി20 ലോകകപ്പ് മത്സരത്തിൽ തുടർച്ചയായി മൂന്നാം വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ന്യൂസീലൻഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ഡി ഗ്രൂപ്പിൽ ആറു പോയിന്റോടെ ഒന്നാമത് എത്തിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 20 ഓവറിൽ ഏഴിന് 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു. പാക് പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുക രണ്ട് മാറ്റങ്ങളുമായി; കുല്‍ദീപിന് പകരം ആരെ ഒഴിവാക്കും? ന്യൂസിലൻഡിന് വേണ്ടി മാർക് ചാപ്മാൻ 26 പന്തിൽ 48 റൺസ് നേടിയപ്പോൾ ഡാരിൽ മിച്ചൽ 24 പന്തിൽ 32 റൺസും ഫിൻ അലൻ 17 പന്തിൽ 31റൺസും നേടി. ദക്ഷിണാഫ്രിക്കയുടെ മാർക്കോ ജാൻസനാണ് ന്യൂസിലൻഡിന്റെ ബാറ്റിങ് നിരയെ അനായാസം തകർത്തത്. 4 ഓവറിൽ 40 റൺസ് വഴങ്ങി നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ് തുടക്കം മുതൽ ന്യൂസിലൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിയോടിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ 17 പന്തുകൾ ബാക്കിനിൽക്കെയാണ് മൂന്നാം വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ അർധസെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കൻ വിജയത്തിന് നിർണായകമായത്. താരം 44 പന്തുകളിൽ നിന്ന് നാലു സിക്സും എട്ടു ഫോറുമുൾപ്പടെ 86 റൺസെടുത്തു.ഡേവിഡ് മില്ലര്‍,ഡെവാള്‍ഡ് ബ്രെവിസ് എന്നിവരും മികച്ച ഫോമിൽ ബാറ്റ് വീശിയതോടെ ന്യൂസീലൻഡ് ബൗളർമാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. South Africa beat New Zealand go top with third straight win
പാക് പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുക രണ്ട് മാറ്റങ്ങളുമായി; കുല്‍ദീപിന് പകരം ആരെ ഒഴിവാക്കും?
കൊളംബോ : ടി20 ലോകകപ്പ് ടൂർണമെന്റിൽ ചിരവൈരികളായ പാക്കിസ്ഥാനെ നേരിടാൻ ഇന്ത്യ ഇറങ്ങുകയാണ്. നമീബിയക്കെതിരായ മത്സരത്തിൽ കളിച്ച 11 പേർ ആയിരിക്കില്ല നാളത്തെ മത്സരത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുക. രണ്ട് മാറ്റങ്ങൾ ടീമിൽ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പാകിസ്ഥാന്റെ ആഗ്രഹം സാധിക്കട്ടെ, അഭിഷേക് ശർമ നാളെ കളിക്കും; സഞ്ജു പുറത്തേക്ക് ? ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരായ മത്സരത്തിൽ വയറുവേദന കാരണം കളിക്കാൻ സാധിച്ചിരുന്നില്ല. അഭിഷേക് ശർമ നാളത്തെ മത്സരത്തിൽ കളിക്കുമെന്ന് സൂര്യകുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഓപ്പണർ റോളിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച മലയാളി താരം സഞ്ജുവിന്റെ സ്ഥാനം നഷ്ടമാകും. ഏഷ്യ കപ്പ് 2025 ൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരങ്ങളിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് കൊളംബോയിലും അത് തുടരുമെന്നാണ് ടീമിന്റെ വിലയിരുത്തൽ. ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ് സ്പിൻ ബൗളർമാർക്ക് അനുയോജ്യമായ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിൽ ഒരു കൂട്ടം മികച്ച ബൗളർമാരെ കൊണ്ടാണ് പാകിസ്ഥാൻ കളിക്കാനിറങ്ങുക. ഇന്ത്യൻ ബൗളിങ് ലൈൻ അപ്പ് കൂടുതൽ ശക്തമാക്കാൻ മൂന്നാമത് ഒരു സ്പിന്നറെ കൂടെ ഉൾപ്പെടുത്തും. കുല്‍ദീപ് യാദവിനാകും ടീമിൽ ഇടം ലഭിക്കുക എന്നാണ് റിപ്പോർട്ട്. താരം നാളെ ഗ്രൗണ്ടിൽ ഇറങ്ങുമെന്ന സൂചന സൂര്യകുമാർ യാദവ് നൽകിയിട്ടുമുണ്ട്. ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ് അങ്ങനെ ആണെങ്കിൽ ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിങ്ങിനെ ഒഴിവാക്കിയാകും കുല്‍ദീപ് യാദവിന് അവസരം നൽകുക. അല്ലെങ്കിൽ, ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ തിളങ്ങാൻ കഴിയാതെ പോയ റിങ്കു സിങ്ങിനെ പുറത്തിരുത്തിയ ശേഷം അർഷ്ദീപ് സിങ്ങിന് അവസരം നൽകിയേക്കാം. കുല്‍ദീപിന്റെ വരവ് ഇന്ത്യയുടെ സ്പിൻ ആക്രമണത്തിന് ശക്തി കൂട്ടുമെന്നാണ് വിലയിരുത്തൽ. അക്സർ പട്ടേൽ, വരുണ്‍ ചക്രവർത്തി എന്നിവരാണ് ടീമിലെ മറ്റ് സ്പിന്നേഴ്സ്. India Set for Pakistan Clash Kuldeep Yadav and Abhishek Sharma Likely to Feature
എതിരാളികളെ ഭയമില്ല, സമ്മർദ്ദം മനസിലുണ്ട്; ടീം തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് സൂര്യകുമാർ യാദവ്
കൊളംബോ: ടി20 ലോകകപ്പിലെ നാളത്തെ നിർണായക പോരാട്ടത്തിന് ടീം പൂർണ സജ്ജമായെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. എതിരാളികളെ ഭയമില്ല,കളിക്കാർ അവരുടെ കഴിവുകൾ വർധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എതിരാളികളെ കുറിച്ച് ചിന്തിക്കാതെ കളി മെച്ചപ്പെടുത്തുന്നതിൽ ആണ് താരങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സൂര്യകുമാർ പറഞ്ഞു. ഇന്ത്യയെ തോൽപ്പിക്കാൻ ഈ തന്ത്രങ്ങൾ പയറ്റണം; പാക് ടീമിന് ഉപദേശവുമായി ഷാഹീദ് അഫ്രീദി ഞങ്ങൾ ഇതുവരെ എങ്ങനെയാണ് കളിച്ചുവരുന്നത് എന്ന് നിങ്ങൾക്ക് അറിയാം. അതു പോലെ തന്നെ തുടരണം എന്നാണ് ടീമിന്റെ ആഗ്രഹം. എതിരാളി എങ്ങനെ കളിക്കുന്നു എന്നതിൽ പ്രസക്തിയില്ല. മികച്ച രീതിയിൽ കളിക്കുന്ന ടീം വിജയിക്കും. അത് മാത്രമാണ് ഇപ്പോൾ പ്രധാനപ്പെട്ടത്''സൂര്യകുമാർ പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഇപ്പോഴും ഒരു സ്പെഷ്യൽ മാച്ച് ആണ്. ഇന്ത്യ സ്ഥിരമായി അവരെ സ്ഥിരമായി നേരിടാറില്ല. അത് കൊണ്ട് സ്വാഭാവികമായും മനസ്സിൽ സമ്മർദ്ദം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ ആഗ്രഹം സാധിക്കട്ടെ, അഭിഷേക് ശർമ നാളെ കളിക്കും; സഞ്ജു പുറത്തേക്ക് ? ഇന്ത്യയുടെ മിഡിൽ ഓർഡറിലെ താരങ്ങൾക്ക് സ്കോർ കണ്ടെത്താൻ കഴിയാത്തത് ഒരു പ്രശ്നമാണ്. അമേരിക്കയെയും നമീബിയയെയും നേരിടുമ്പോൾ പലപ്പോഴും അത് ടീമിനെ ബാധിച്ചിട്ടുണ്ട്. താരങ്ങൾക്ക് നിരവധി മത്സരങ്ങൾ കളിച്ച് പരിചയമുണ്ട്. അത് കൊണ്ട് വീഴ്ചകൾ വരുന്നത് അംഗീകരിക്കാൻ കഴിയില്ല. കൂടുതൽ മത്സരങ്ങളിലേക്ക് എത്തുമ്പോൾ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും സൂര്യകുമാർ വ്യക്തമാക്കി. Suryakumar Yadav Confident India Focused on Their Game Ahead of Crucial T20 World Cup Clash with Pakistan
പാകിസ്ഥാന്റെ ആഗ്രഹം സാധിക്കട്ടെ, അഭിഷേക് ശർമ നാളെ കളിക്കും; സഞ്ജു പുറത്തേക്ക് ?
കൊളംബോ: ഇന്ത്യ - പാകിസ്ഥാൻ ടി20 പോരാട്ടത്തിൽ സഞ്ജു സാംസൺ ആദ്യ 11 പേരിൽ ഉണ്ടാകില്ലെന്ന സൂചനയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. വയറുവേദന കാരണം കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒഴിവാക്കിയ സ്റ്റാർ ബാറ്റർ അഭിഷേക് ശർമ നാളത്തെ മത്സരത്തിൽ കളിക്കുമെന്ന് സൂര്യകുമാർ പറഞ്ഞു. ഇതോടെ ഓപ്പണർ റോളിൽ കളിച്ചിരുന്ന മലയാളി താരം സഞ്ജുവിന്റെ സ്ഥാനം നഷ്ടമാകും. ഇന്ത്യയെ തോൽപ്പിക്കാൻ ഈ തന്ത്രങ്ങൾ പയറ്റണം; പാക് ടീമിന് ഉപദേശവുമായി ഷാഹീദ് അഫ്രീദി അഭിഷേക് ശർമ നാളത്തെ മത്സരത്തിൽ കളിക്കുമോ എന്ന ചോദ്യത്തിന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാന് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹത്തെ നാളെ കളിപ്പിക്കും എന്നായിരുന്നു സൂര്യകുമാർ യാദവിന്റെ തമാശ രൂപേണയുള്ള മറുപടി. തൊട്ട് മുൻപ് വാർത്താ സമ്മേളനം നടത്തിയ പാക് ക്യാപ്റ്റൻ അഭിഷേകിനെ കളിക്കളത്തിൽ നേരിടണം എന്ന ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി ആണ് സൂര്യകുമാർ അഭിഷേക് നാളെ കളിക്കുമെന്ന് വ്യക്തമാക്കിയത്. ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് കൈ കൊടുക്കുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ അഭിഷേക് ശർമയുടെ അഭാവത്തിൽ നമീബിയക്കെതിരെ ടി20 ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ് 8 പന്തില്‍ 22 റണ്‍സുമായി പുറത്തായിരുന്നു. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരം വിക്കറ്റായത്. 3 സിക്സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജു പക്ഷെ അനാവശ്യ ഷോട്ടിന് ശ്രമിച്ചു പുറത്താക്കുക ആയിരുന്നു. ഇതോടെയാണ് അഭിഷേക് ശർമയെ വീണ്ടും ടീമിലേക്ക് പരിഗണിക്കാൻ ടീം തീരുമാനിച്ചത്. അതെ സമയം റിങ്കു സിങിനെ പുറത്തിരുത്താൻ ടീം ആലോചിക്കുന്നുണ്ടെങ്കിൽ സഞ്ജു ഓപ്പണറായി കളത്തിലിറങ്ങാനും സാധ്യതയുണ്ട്. Suryakumar Yadav Confirms Abhishek Sharma to Play, Sanju Samson Likely Out of India XI Against Pakistan
സീനിയർ വനിതാ ഏകദിനം: കേരളത്തിന് തുടർച്ചയായ നാലാം വിജയം, ഐ വി ദൃശ്യയ്ക്ക് സെഞ്ച്വറി
റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം . കരുത്തരായ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 42.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഐ വി ദൃശ്യയുടെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് വിജയമൊരുക്കിയത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ നാലാം വിജയമാണിത്. സ്കോർ: പഞ്ചാബ് - 50 ഓവറിൽ 186/9, കേരളം - 42.2 ഓവറിൽ 187/2. സി കെ നായിഡു ട്രോഫി: വരുൺ നായനാർക്ക് സെഞ്ച്വറി, ഝാർഖണ്ഡിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബിന് തുടക്കം മുതൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ അവനീത് കൗറിനെ പുറത്താക്കി വി എസ്. മൃദുലയാണ് കേരളത്തിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. റിദ്ദിമ അഗർവാൾ മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും 30 റൺസെടുത്ത് മൃദുലയ്ക്ക് തന്നെ വിക്കറ്റ് നൽകി മടങ്ങി. കൃഷ്മ, സൃഷ്ടി രാജ്പുത് എന്നിവർ കൂടി മടങ്ങിയതോടെ നാല് വിക്കറ്റിന് 59 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന പ്രഗതി സിങ്ങും പ്രിയ കുമാരിയും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. 28 റൺസെടുത്ത പ്രിയകുമാരിയെ ദർശന മോഹനൻ പുറത്താക്കിയെങ്കിലും പ്രഗതി സിങ് ഒരറ്റത്ത് ഉറച്ചുനിന്നു. 125 പന്തുകളിൽ നിന്ന് 81 റൺസുമായി പുറത്താകാതെ നിന്ന പ്രഗതിയാണ് പഞ്ചാബിനെ 186-ൽ എത്തിച്ചത്. കേരളത്തിനായി വി എസ് മൃദുല, ദർശന മോഹനൻ, എസ് ആശ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ISL: മോഹൻ ബഗാൻ വക രണ്ട് 'അടി'; കൊമ്പന്മാർക്ക് തോൽവിയോടെ തുടക്കം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ ഷാനിയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ അക്ഷയയും ദൃശ്യയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് അനായാസ വിജയമൊരുക്കി. ഇരുവരും ചേർന്ന് 148 റൺസാണ് കൂട്ടിച്ചേർത്തത്. 61 റൺസെടുത്ത അക്ഷയ പുറത്തായെങ്കിലും തുടർന്നെത്തിയ എസ്. ആശയ്ക്കൊപ്പം ചേർന്ന് ദൃശ്യ ടീമിനെ വിജയത്തിലെത്തിച്ചു. 121 പന്തുകളിൽ നിന്ന് 106 റൺസുമായി ദൃശ്യ പുറത്താകാതെ നിന്നു. പത്ത് ബൗണ്ടറികളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ദൃശ്യയുടെ ഇന്നിങ്സ്. 42.2 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യം മറികടന്നു. Kerala Women Beat Punjab by Eight Wickets as Drishya Hits Unbeaten Century
ISL: മോഹൻ ബഗാൻ വക രണ്ട് 'അടി'; കൊമ്പന്മാർക്ക് തോൽവിയോടെ തുടക്കം
കൊൽക്കത്ത: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മൈതാനത്തിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ജേമി മക്ലാരനും,ടോം അൽഡ്രെഡ് എന്നിവരാണ് മോഹൻ ബഗാന് വേണ്ടി ഗോൾ നേടിയത്. പ്രതീക്ഷകൾ വാനോളം, ടി20 ലോക കിരീടം നിലനിർത്താൻ ഇന്ത്യ യാത്ര തുടങ്ങുന്നു | T20 World Cup 2026 - Team India സെര്‍ജിയോ ലൊബേറയുടെ കീഴിൽ മികച്ച പ്രകടനമാണ് മോഹന്‍ ബഗാന് മത്സരത്തിൽ കാഴ്ചവെച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച മോഹന്‍ ബഗാന് ടീമിനെ പിടിച്ചു കെട്ടാൻ കേരളാ ബ്ലാസ്റ്റേഴ്സ് പഠിച്ച പണി പലതും പയറ്റി നോക്കി എങ്കിലും വിജയിക്കാനായില്ല. 36 മത്തെ മിനിറ്റിൽ പെട്രാടോസ് ബോക്സിനുള്ളിൽ വെച്ച് നൽകിയ കിടിലൻ പാസ് ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരങ്ങൾ നോക്കി നിൽക്കെ ജേമി മക്ലാരൻ വലയിലേക്ക് അടിച്ചു മത്സരത്തിൽ മോഹൻ ബഗാന്റെ ആധിപത്യം ഉറപ്പിച്ചു. ഇന്ത്യയെ തോൽപ്പിക്കാൻ ഈ തന്ത്രങ്ങൾ പയറ്റണം; പാക് ടീമിന് ഉപദേശവുമായി ഷാഹീദ് അഫ്രീദി രണ്ടാം പകുതിയിൽ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. എബിൻ, ബോർജസ് എന്നിവർക്ക് പകരം ട്രുജില്ലോ, നവോച്ച എന്നിവർ കളത്തിലെത്തി. കളത്തിലിറങ്ങി മൂന്ന് മിനിറ്റ് പൂർത്തിയാക്കും മുൻപ് തന്നെ നവോച്ച മഞ്ഞ കാർഡും കാണേണ്ടി വന്നു. ബ്ലാസ്റ്റേഴ്സ് നിരയിൽ കെവിൻ യോക് വന്നതോടെ കളിയുടെ രീതി മാറി. ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് കൈ കൊടുക്കുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ ചെറുതും വലുതുമായി നിരവധി ആക്രമണത്തിന് യോക് ചുക്കാൻ പിടിച്ചെങ്കിലും സമനില ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഒടുവിൽ നിശ്ചിത സമയത്തിനു ശേഷമുള്ള ഏഴാമത്തെ മിനിറ്റിൽ (90+7) താപ്പ നൽകിയ ഫ്രീകിക്ക് ടോം അൽഡ്രെഡ് കൃത്യമായി വലയിലെത്തിച്ചു. ഇതോടെ മോഹൻ ബഗാൻ സ്കോർ 2- 0 ആയി. ആദ്യ ദിനമായ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കുന്നുണ്ട്. രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ എഫ്.സി ഗോവയും ഇന്റർ കാശിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. Mohun Bagan Beat Kerala Blasters 2-0 in ISL Opener as Maclaren, Aldred Strike in Kolkata
സി കെ നായിഡു ട്രോഫി: വരുൺ നായനാർക്ക് സെഞ്ച്വറി, ഝാർഖണ്ഡിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ ഒൻപത് റൺസിന്റെ നിർണ്ണായക ലീഡ് സ്വന്തമാക്കി കേരളം. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 283-ന് അവസാനിച്ചു. തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടിയ വരുൺ നായനാരുടെ പ്രകടനമാണ് കേരളത്തിന് മുതൽക്കൂട്ടായത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഝാർഖണ്ഡ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ ഒരു റൺ എന്ന നിലയിലാണ്. ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് കൈ കൊടുക്കുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ വിക്കറ്റ് നഷ്ടപ്പെടാതെ അഞ്ച് റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ എസ് എസ്. അക്ഷയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ തുടർന്നെത്തിയ വരുൺ നായനാരും അഭിഷേക് ജെ നായരും ചേർന്നുള്ള 107 റൺസിന്റെ കൂട്ടുകെട്ട് കേരളത്തിന് കരുത്തായി. 45 റൺസെടുത്ത അഭിഷേക്, തനീഷിന്റെ പന്തിൽ റോബിൻ മിൻസ് പിടിച്ച് പുറത്തായി. തുടർന്നെത്തിയ അഹ്മദ് ഇമ്രാനും വരുണിന് മികച്ച പിന്തുണയായി. വരുൺ നിലയുറപ്പിച്ച് കരുതലോടെ ബാറ്റ് വീശിയപ്പോൾ തകർപ്പൻ ഷോട്ടുകളുമായി കളം നിറയുകയായിരുന്നു അഹ്മദ് ഇമ്രാൻ. ഇരുവരും ചേർന്ന് 78 പന്തുകളിൽ 80 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ വരുൺ ടൂർണമെന്റിലെ തന്റെ തുടർച്ചയായ മൂന്നാം സെഞ്ച്വറി പൂർത്തിയാക്കി. 108 റൺസെടുത്ത വരുണിനെ അഭിഷേക് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 15 ബൗണ്ടറികളടങ്ങുന്നതായിരുന്നു വരുണിന്റെ ഇന്നിങ്സ്. ഗോവയ്ക്കും മേഘാലയയ്ക്കും എതിരെ നടന്ന മത്സരങ്ങളിലും വരുൺ സെഞ്ച്വറി നേടിയിരുന്നു. പ്രതീക്ഷകൾ വാനോളം, ടി20 ലോക കിരീടം നിലനിർത്താൻ ഇന്ത്യ യാത്ര തുടങ്ങുന്നു | T20 World Cup 2026 - Team India തുടർന്ന് ക്രീസിലെത്തിയ ഷോൺ റോജറും (1), രോഹൻ നായരും (7) കാര്യമായ ചെറുത്തുനില്പില്ലാതെ മടങ്ങി. എന്നാൽ ക്യാപ്റ്റൻ അഭിജിത് പ്രവീണും അഹ്മദ് ഇമ്രാനും ചേർന്ന 47 റൺസ് കേരളത്തിന് തുണയായി. അഹ്മദ് ഇമ്രാൻ 69-ഉം അഭിജിത് പ്രവീൺ 23-ഉം റൺസെടുത്ത് മടങ്ങി. എട്ടാമനായെത്തി 14 റൺസെടുത്ത ജിഷ്ണുവിന്റെ ഇന്നിങ്സും ലീഡ് നേടുന്നതിൽ നിർണ്ണായകമായി. ഒടുവിൽ 283 റൺസിന് കേരളത്തിന്റെ ഇന്നിങ്സിന് അവസാനമായി. ഝാർഖണ്ഡിന് വേണ്ടി മനീഷി നാലും അഭിഷേക് മൂന്നും കുനൈൻ ഖുറേഷി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. Kerala Secure Crucial Nine-Run Lead Over Jharkhand in U-23 C.K. Nayudu Trophy as Varun Nayanar Smashes Third Consecutive Century
ഇന്ത്യയെ തോൽപ്പിക്കാൻ ഈ തന്ത്രങ്ങൾ പയറ്റണം; പാക് ടീമിന് ഉപദേശവുമായി ഷാഹീദ് അഫ്രീദി
കൊളംബോ : ഇന്ത്യ - പാകിസ്ഥാന് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് ശേഷം നടക്കുന്ന മത്സരത്തിൽ വിജയം നേടേണ്ടത് പാകിസ്ഥാന്റെ അഭിമാന പ്രശ്നം കൂടിയാണ്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിനെ എങ്ങനെ തകർക്കാൻ കഴിയും എന്ന ചോദ്യമാണ് പാക് ടീമിന് മുന്നിൽ ഉള്ളത്. ഈ ചോദ്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാന്റെ മുൻ സൂപ്പർ താരം ഷാഹീദ് അഫ്രീദി. ടി20 ലോകകപ്പ്: ഇന്ത്യ - പാക് പോരാട്ടം നാളെ, മഴ കളി മുടക്കുമോ? ഇന്ത്യൻ സംഘത്തിനെതിരെ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞ് ശാന്തതയോടെ നേരിടണമെന്ന് ആണ് ഷാഹീദ് അഫ്രീദിയുടെ ഉപദേശം. കടുത്ത സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളിൽ അടിസ്ഥാന കാര്യങ്ങളാണ് വിജയം നിർണയിക്കുന്നത്. ബാറ്റിങ് , ബൗളിങ്, ഫീൽഡിങ് എന്നീ മൂന്ന് മേഖലകളിലും പിഴവ് കുറക്കുന്ന ടീം ആകും വിജയം സ്വന്തമാക്കുക. ഇപ്പോഴത്തെ പാകിസ്ഥാൻ ടീമിന്റെ ഘടന മികച്ചതാണ്. പ്രതീക്ഷകൾ വാനോളം, ടി20 ലോക കിരീടം നിലനിർത്താൻ ഇന്ത്യ യാത്ര തുടങ്ങുന്നു | T20 World Cup 2026 - Team India എട്ടാം നമ്പർ വരെ ബാറ്റിങ് ചെയ്യാൻ താരങ്ങൾ ഉള്ളത് ടീമിന് ഗുണം ചെയ്യും. ആദ്യ വിക്കറ്റുകൾ വേഗത്തിൽ നഷ്ടപ്പെട്ടാലും ആക്രമണ സ്വഭാവത്തോടെ ബാറ്റിങ് തുടരാൻ ടീമിന് കഴിയും. ഇന്നിങ്സിന്റെ ഭൂരിഭാഗം സമയവും ക്രീസിൽ പിടിച്ചുനിൽക്കുകയാണ് ബാറ്റർമാർ ചെയ്യേണ്ട പ്രധാന കാര്യമെന്നും അഫ്രിദി പറഞ്ഞു. ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് കൈ കൊടുക്കുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ “പാക് ടീമിന്റെ മുൻനിര ആറു ബാറ്റ്സ്മാൻമാർക്ക് 15–16 ഓവർ വരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറാം വിക്കറ്റ് വീണതിന് ശേഷം ശേഷിക്കുന്ന 24 പന്തുകൾ അവസാന രണ്ട് ഹിറ്റർമാർ നോക്കിക്കോളും, അവർക്ക് ടീമിനായി മികച്ച സ്കോർ കണ്ടെത്താൻ കഴിയും'' അഫ്രിദി പറഞ്ഞു. ഓപ്പണർമാരുടെ പ്രധാന ജോലി റൺറേറ്റ് നിലനിർത്തുന്നതിനൊപ്പം വിക്കറ്റ് അനാവശ്യമായി നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. Afridi Advises Caution and Discipline for Pakistan Against India in T20 World Cup 2026
ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് കൈ കൊടുക്കുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ
കൊളംബോ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മഴ കുളമാക്കിയില്ലെങ്കിൽ മികച്ച ഒരു മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം. ഇരു രാജ്യങ്ങളുടെ ഇടയിലുള്ള തർക്കങ്ങൾ ഈ മത്സരത്തെയും സ്വാധീനിക്കും എന്ന് ഉറപ്പാണ്. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന മത്സരങ്ങളിൽ ടോസിന് ശേഷം ക്യാപ്റ്റന്മാർ പരസ്പരം കൈ കൊടുക്കാൻ തയ്യാറായിരുന്നില്ല. പ്രതീക്ഷകൾ വാനോളം, ടി20 ലോക കിരീടം നിലനിർത്താൻ ഇന്ത്യ യാത്ര തുടങ്ങുന്നു | T20 World Cup 2026 - Team India നാളെ നടക്കുന്ന മത്സരത്തിലും ഇതേ രീതി തുടരാനാണ് സാധ്യത. മത്സരം ആരംഭിക്കും മുൻപ് ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഹസ്തദാനം നൽകുമോ എന്ന ചോദ്യത്തിന് പാക് ക്യാപ്റ്റൻ സൽമാൻ കൃത്യമായി മറുപടി പറയാൻ തയ്യറായില്ല. “നാളെ കണ്ടറിയാം,” എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ക്യാപ്റ്റൻ നൽകിയ മറുപടി. മഴ, അഭിഷേക്, സ്പിന്നര്‍മാര്‍, കൊളംബോ പിച്ച്... ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ നാളെ '' മത്സരത്തിന്റെ തുടക്കം മുതൽ ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് വേണം ടീമുകൾ കളിക്കാൻ, അത് ഈ മത്സരത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് സൽമാൻ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളുടെ റെക്കോർഡുകൾക്ക് പ്രാധാന്യമില്ല. ഇത് പുതിയ ഒരു മത്സരമാണ്. ചരിത്രം മാറ്റാൻ കഴിയില്ലെങ്കിലും ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ച് ജയിക്കാൻ ശ്രമിക്കുമെന്നും പാക് ക്യാപ്റ്റൻ സൽമാൻ വ്യക്തമാക്കി. Salman Ali Agha Calls for Spirit of Cricket Ahead of India Pakistan T20 World Cup 2026 Clash
ഇന്ത്യൻ ടീം കൊളംബോയിൽ, ഒപ്പം അഭിഷേകും; ആരാണ് പാകിസ്ഥാന്റെ ആ 'ട്രംപ് കാർഡ്'? (വിഡിയോ)
കൊളംബോ: പാകിസ്ഥാനെതിരായ ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിനായി ഇന്ത്യൻ ടീം കൊളംബോയിൽ എത്തി. വയറിലെ അണുബാധയെ തുടർന്നു നമീബിയക്കെതിരായ മത്സരത്തിൽ കളിക്കാതിരുന്ന അഭിഷേക് ശർമയും ടീമിനൊപ്പം കൊളംബോയിലെത്തിയിട്ടുണ്ട്. എന്നാൽ അഭിഷേക് പൂർണ ആരോഗ്യം വീണ്ടെടുത്തെങ്കിൽ മാത്രമേ ഇലവനിലേക്ക് പരിഗണിക്കപ്പെടുകയുള്ളു. അഭിഷേകിനു പകരം സഞ്ജു സാംസൺ തന്നെ ഓപ്പണറാകാനുള്ള സാധ്യതയാണ് മുന്നിൽ. ശനിയാഴ്ച നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റ് വിലയിരുത്തിയ ശേഷമായിരിക്കും അഭിഷേകിന്റെ കാര്യത്തിൽ അന്തിമ തീരുമാനം മാനേജ്മെന്റ് എടുക്കുക. അതേസമയം ഓപ്പണർ സ്ഥാനത്തേക്ക് വാഷിങ്ടൻ സുന്ദറിനേയും ടീം പരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ ഇതു സംബന്ധിച്ചു ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിർണായക പോരാട്ടത്തിൽ ഇത്തരമൊരു പരീക്ഷണത്തിനു ടീം മുതിരുമോ എന്ന കാര്യവും സംശയമാണ്. അഭിഷേകിന്റെ ആരോഗ്യ നില സംബന്ധിച്ച് സഹ താരം അർഷ്ദീപ് സിങ് പങ്കിട്ട വിഡിയോയിൽ താരം സംസാരിക്കുന്നുണ്ട്. എങ്ങനെയുണ്ടെന്നു അർഷ്ദീപ് ചോദിക്കുമ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അഭിഷേക് പരിപ്പും ചോറും വളരെ നല്ലതാണ്. എനിക്ക് സുഖം എന്നു മറുപടി നൽകുന്നുണ്ട്. New Delhi ✈️ Colombo with #TeamIndia #T20WorldCup | #MenInBlue pic.twitter.com/ydS83omczx — BCCI (@BCCI) February 14, 2026 മഴ, അഭിഷേക്, സ്പിന്നര്‍മാര്‍, കൊളംബോ പിച്ച്... ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ നാളെ Daal-rice khao, jaldi theek ho jaao! pic.twitter.com/aKEpKCw08G — Punjab Kings (@PunjabKingsIPL) February 13, 2026 വയറിലെ അണുബാധയെ തുടർന്നാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെയാണ് താരത്തിനു രണ്ടാം മത്സരം നഷ്ടമായത്. അഭിഷേകിനു ഒന്നോ, രണ്ടോ മത്സരങ്ങൾ നഷ്ടമാകുമെന്നു ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ അഭിഷേകിന്റെ മാതാപിതാക്കളും കൊളംബോയിൽ എത്തിയിട്ടുണ്ട്. പാക് നായകൻ പറയുന്നു... പാകിസ്ഥാനും ഇന്ത്യക്കെതിരായ പോരാട്ടത്തിനു ഒരുങ്ങിക്കഴിഞ്ഞെന്നു നായകൻ സൽമാൻ ആഘ. കൊളംബോയിൽ നടന്ന മത്സരത്തിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് പാക് നായകൻ തയ്യാറെടുപ്പുകൾ വിശദീകരിച്ചത്. പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിനെ സൽമാൻ ആഘ പ്രശംസിച്ചു. പാകിസ്ഥാനെ സംബന്ധിച്ച് എല്ലാ താരങ്ങളും നിർണായകമാണ്. എങ്കിലും ഇന്ത്യക്കെതിരായ പോരാട്ടത്തിൽ ഉസ്മാൻ താരിഖ് തങ്ങളുടെ ട്രംപ് കാർഡാണെന്നു പാക് ക്യാപ്റ്റൻ എടുത്തു പറഞ്ഞു. അവസാന 19 പന്തില്‍ 70 റണ്‍സ്! ഒമാന്‍ മുന്നില്‍ റണ്‍ മല തീര്‍ത്ത് അയര്‍ലന്‍ഡ് India vs Pakistan, T20 World Cup, Team India: A little more than 24 hours to go before the most anticipated rivalry in cricket
അവസാന 19 പന്തില്‍ 70 റണ്‍സ്! ഒമാന്‍ മുന്നില്‍ റണ്‍ മല തീര്‍ത്ത് അയര്‍ലന്‍ഡ്
കൊളംബോ: ഒമാനെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ കൂറ്റന്‍ സ്കോറുയര്‍ത്തി അയര്‍ലന്‍ഡ്. നിശ്ചിത ഓവറില്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് അടിച്ചെടുത്തത്. ടോസ് നേടി ഒമാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഈ തീരുമാനം ശരിയാണെന്നു തെളിഞ്ഞു. എന്നാല്‍ അവസാന ഓവറുകളില്‍ ഒമാന്റെ കൈയില്‍ കാര്യങ്ങള്‍ നിന്നില്ല. അയര്‍ലന്‍ഡ് ഒരു ഘട്ടത്തില്‍ 64 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 താരങ്ങളെ നഷ്ടപ്പെട്ട സ്ഥിതിയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍, ഗരെത് ഡെല്‍നി എന്നിവരുടെ അര്‍ധ ശതകങ്ങളും ഏഴാമനായി എത്തി അതിവേഗം റണ്‍സടിച്ച ജോര്‍ജ് ഡോക്ക്റെലിന്റെ ബാറ്റിങും അയര്‍ലന്‍ഡിനെ കൂറ്റന്‍ സ്കോറിലെത്തിച്ചു. 17ാം ഓവറിലെ അഞ്ചാം പന്തില്‍ ഡെല്‍നി പുറത്താകുമ്പോള്‍ അയര്‍ലന്‍ഡ് സ്കോര്‍ 165 റണ്‍സെന്ന നിലയിലായിരുന്നു. ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ പിന്നീടെത്തിയ ഡോക്ക്റെല്‍ കൊളംബോ മൈതാനത്തെ തീ പിടിപ്പിക്കുന്ന ബാറ്റിങ് പുറത്തെടുത്തു. താരം വെറും 9 പന്തില്‍ 5 സിക്സുകള്‍ സഹിതം 35 റണ്‍സ് വാരി. അവസാന 19 പന്തില്‍ അയര്‍ലന്‍ഡ് നേടിയത് 70 റണ്‍സ്! ക്യാപ്റ്റന്‍ ടക്കര്‍ സെഞ്ച്വറി വക്കിലെത്തി. താരം 51 പന്തില്‍ 10 ഫോറും 4 സിക്സും സഹിതം 94 റണ്‍സ് അടിച്ചെടുത്തു. ഡെല്‍നി 30 പന്തില്‍ 4 സിക്സും 3 ഫോറും സഹിതം 56 റണ്‍സ് സ്വന്തമാക്കി. കളി അവസാനിക്കുമ്പോള്‍ ടക്കറും ഡോക്ക്റെലും പുറത്താകാതെ നിന്നു. സിംബാബ്വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക ireland vs oman, T20 World Cup: Lorcan Tucker's whirlwind 94 has helped Ireland score 235 runs against Oman in Colombo
ലോകകപ്പ് നേടി, ഇനി 10ാം ക്ലാസ് പരീക്ഷ! വൈഭവ് സൂര്യവംശി വീണ്ടും സ്കൂളിലേക്ക്
പട്ന: അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 14കാരന് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി വീണ്ടും സ്കൂള്‍ ജീവിതത്തിലേക്ക്. ലോകകപ്പ് നേടിയ ആവേശവുമായി വൈഭവ് 10ാം ക്ലാസിലെ ബോര്‍ഡ് എക്സാമിനുള്ള തയ്യാറെടുപ്പിലാണ്. സമഷ്ടിപുരിലെ പോഡര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഭവ്. ലോക കിരീടം സമ്മാനിച്ച് രാജ്യത്തിന്റെ ഹീറോ ആയെങ്കിലും സ്കൂളില്‍ പ്രത്യേക പരിഗണന നല്‍കുകയില്ലെന്നു പ്രിന്‍സിപ്പല്‍ നീല്‍ കിഷോര്‍ വ്യക്തമാക്കി. മറ്റ് കുട്ടികള്‍ക്കുള്ള എല്ലാ നിയമങ്ങളും വൈഭവിനും ബാധകമാണെന്നു പ്രന്‍സിപ്പല്‍ വ്യക്തമാക്കി. പത്താം ക്ലാസ് ബോര്‍ഡ് എക്സാമിനുള്ള അഡ്മിറ്റ് കാര്‍ഡ് വൈഭവ് നേരിട്ട് വാങ്ങിയിട്ടുണ്ട്. താരത്തിന്റെ സ്കൂളിലേക്കുള്ള തിരിച്ചു വരവ് ടീച്ചര്‍മാരിലും മാതാപിതാക്കളിലും സഹ പാഠികളിലുമൊക്കെ ആവേശം നിറയ്ക്കുന്നതു തന്നെയാണ്. എങ്കിലും വൈഭവ് ഇപ്പോഴും ഒരു വിദ്യാര്‍ഥിയാണ്. പരീക്ഷ എഴുതാനാണ് വരുന്നത്. ഇത് അക്കാദമിക് പിച്ചാണ് ക്രിക്കറ്റ് പിച്ചല്ല. അതിനാല്‍ അതിന്റേതായ ഗൗരവം വിഷയത്തിനുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ഈ മാസം 17 മുതലാണ് ബോര്‍ഡ് എക്സാം ആരംഭിക്കുന്നത്. കോണ്ടം കിട്ടാനില്ല! 3 ദിവസം കൊണ്ട് 10,000 പാക്കറ്റ് തീർന്നു; ശൈത്യകാല ഒളിംപിക്സിൽ പ്രതിസന്ധി ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ താരം മിന്നലടികളുമായി കളം വാണിരുന്നു. 15 വീതം സിക്സും ഫോറും മാലപ്പടക്കം പോലെ പൊട്ടിച്ച് താരം അടിച്ചെടുത്തത് 175 റണ്‍സ്. വൈഭവിന്റെ ബലത്തില്‍ ഇന്ത്യ 400നു മുകളില്‍ സ്കോര്‍ ചെയ്തു ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ആറാം തവണയും അണ്ടര്‍ 19 ലോക കിരീടം ഉയര്‍ത്തിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ വൈഭവ് രണ്ടാം സ്ഥാനത്തുണ്ട്. താരം 439 റണ്‍സാണ് ഏഴ് മത്സരങ്ങളില്‍ നിന്നു സ്വന്തമാക്കിയത്. 62.71 ആവറേജും 170 സ്ട്രൈക്ക് റേറ്റിലുമാണ് താരം കത്തിക്കയറിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും 14കാരന് ലോകകപ്പില്‍ അടിച്ചെടുത്തു. ലോകകപ്പിലാകെ താരം 30 സിക്സുകളാണ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പിന്റെ ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്സടിക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവ് ഇത്തവണ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിന്റെ റെക്കോര്‍ഡാണ് വൈഭവ് പഴങ്കഥയാക്കിയത്. ബ്രെവിസ് ഒറ്റ എഡിഷനില്‍ 18 സിക്സുകള്‍ നേടിയാണ് ആദ്യം റെക്കോര്‍ഡ് സ്ഥാപിച്ചത്. 'കമോണ്‍ ബ്ലാസ്റ്റേഴ്സ്'! വീണ്ടും 'ഐഎസ്എല്‍' കാലം; പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം India's 14-year-old U19 World Cup hero Vaibhav Sooryavanshi is set to return to student life as he prepares for his Class 10 board exams
കോണ്ടം കിട്ടാനില്ല! 3 ദിവസം കൊണ്ട് 10,000 പാക്കറ്റ് തീർന്നു; ശൈത്യകാല ഒളിംപിക്സിൽ പ്രതിസന്ധി
മിലാൻ: ശൈത്യകാല ഒളിംപിക്സിനായി എത്തിയ അത്ലറ്റുകൾ താമസിക്കുന്ന ഒളിംപിക് വില്ലേജിൽ ഗർഭ നിരോധന ഉറ (കോണ്ടം) കിട്ടാനില്ലെന്നു പരാതി. 2900 അത്ലറ്റുകൾക്കായി 10,000 കോണ്ടമാണ് സംഘാടകർ എത്തിച്ചത്. എന്നാൽ മൂന്നാം ദിവസം തന്നെ ഇതു തീർന്നതായാണ് പരാതി വന്നത്. അപ്രതീക്ഷിത പ്രതിസന്ധിയാണിതെന്നും ഉടൻ പരിഹരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി. പുതിയ ബാച്ച് കോണ്ടം എപ്പോൾ എത്തുമെന്നു സംഘാടകർക്ക് നിശ്ചയമില്ല. ആയിരക്കണക്കിനു അത്ലറ്റുകൾ ആഴ്ചകളോളം ഒന്നിച്ചു താമസിക്കുന്ന സ്ഥലമെന്ന നിലയ്ക്കാണ് സംഘാടകർ ഇത്രയധികം കോണ്ടം കരുതിയത്. കോണ്ടം പെട്ടെന്നു തീർന്നത് ആശങ്കയായിട്ടുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. ഒളിംപിക്സിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു ബുദ്ധിമുട്ട് അത്ലറ്റുകൾക്കുണ്ടായത് നടത്തിപ്പിലും കല്ലുകടിയായി മാറി. മതിയായ പ്ലാനിങ് ഇക്കാര്യത്തിൽ നടന്നില്ല എന്നതടക്കമുള്ള ആക്ഷേപണങ്ങളും ഉയർന്നിട്ടുണ്ട്. ഈ മാസം ആറിനാണ് ശൈത്യകാല ഒളിംപിക്സ് തുടങ്ങിയത്. ഈ മാസം 22നു പോരാട്ടം അവസാനിക്കും. ഒളിംപിക്സ് വില്ലേജിൽ ഇത്തരത്തിൽ കോണ്ടം ലഭ്യമാക്കുന്നത് കാലങ്ങളായി പിന്തുടരുന്ന രീതിയാണ്. വളരെ ചെറിയ ഗെയിംസ് വില്ലേജിൽ ലോകമെങ്ങുമുള്ള കായിക താരങ്ങൾ എത്തുമ്പോൾ സുരക്ഷിതമായ ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ലൈംഗിക ആരോഗ്യം പരിപാലിക്കുന്നതിനുമാണ് ഇത്തരത്തിൽ കോണ്ടം വിതരണം ചെയ്യുന്നത്. ആഴ്ചകളോളം കടുത്ത സമ്മർദ്ദമുള്ള അന്തരീക്ഷത്തിൽ കായിക താരങ്ങൾ കഴിയുമ്പോൾ അതു ലഘൂകരിക്കുന്നതിനു കോണ്ടം ആവശ്യമാണെന്നു സംഘാടകർ പറയുന്നു. കായിക താരങ്ങളുടെ ശാരീരകി മാനസിക ആരോഗ്യം ഗെയിംസ് വില്ലേജിനും പ്രധാനമാണെന്നു സംഘാടകർ വ്യക്തമാക്കുന്നു. 'കമോണ്‍ ബ്ലാസ്റ്റേഴ്സ്'! വീണ്ടും 'ഐഎസ്എല്‍' കാലം; പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം 2024ലെ പാരിസ് ഒളിംപിക്സിൽ വലിയ തോതിലാണ് ഇത്തരത്തിൽ കോണ്ടം സംഭരിച്ചതും വിതരണം നടത്തിയതും. പാരിസ് ഒളിംപിക്സിൽ സ്ത്രീകളും പുരുഷൻമാരുമായി 10,500 കായിക താരങ്ങളാണ് പങ്കെടുത്തത്. വില്ലേജിൽ രണ്ട് ലക്ഷത്തിനു മുകളിൽ കോണ്ടമാണ് അന്ന് വിതരം ചെയ്തത്. മുൻ ഒളിംപിക്സിൽ ഇത് 3 ലക്ഷത്തിനു മുകളിലായിരുന്നു. എന്നാൽ മിലാനിലെത്തിയപ്പോൾ വെറും 10,000 ആയി കോണ്ടം വിതരണം ചുരുങ്ങി. ഇതോടെയാണ് പ്രതിസന്ധിയുണ്ടായത്. കോവിഡ് കാലമായതിനാൽ 2021ലെ ടോക്യോ ഒളിംപിക്സിൽ കായിക താരങ്ങൾ അടുത്തിടപഴകുന്നത് വിലക്കിയിരുന്നു. മിലാനിലെ കൊർടീന ദംപെസോയിൽ താത്കാലികമായാണ് ഒളിംപിക്സ് വില്ലേജ് നിർമിച്ചിരിക്കുന്നത്. അത്ലറ്റുകൾക്കു കഴിയാൻ മൊഡ്യുലാർ യൂണിറ്റുകളാണ് വീടുകളായി സജ്ജീകരിച്ചിരിക്കുന്നത്. വളരെ കുറച്ച് സ്വകാര്യത മാത്രമാണ് ഇവിടെയുള്ളത്. വിശാലമായ കമ്യൂണൽ സ്പേസ് വില്ലേജിൽ ഒരുക്കിയിട്ടുണ്ട്. ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ Condom crisis: The Milan-Cortina Winter Olympics athletes' village has reportedly run out of its free condom supply within just three days
'കമോണ്‍ ബ്ലാസ്റ്റേഴ്സ്'! വീണ്ടും 'ഐഎസ്എല്‍'കാലം; പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
കൊല്‍ക്കത്ത: പഴയ പകിട്ടും പത്രാസും ഒന്നുമില്ലെങ്കിലും ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പോരാട്ടങ്ങള്‍ക്ക് ഇന്ന് വീണ്ടും തുടക്കം. വൈകീട്ട് അഞ്ചിനു നടക്കുന്ന ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്- കേരള ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് തന്നെ നടക്കുന്ന രണ്ടാം മത്സരത്തില്‍ എഫ്സി ഗോവ- ഇന്റര്‍ കാശിയെ നേരിടും. ലീഗില്‍ ഇത്തവണ 91 മത്സരങ്ങളാണ് അരങ്ങേറുക. മത്സരങ്ങള്‍ ലൈവായി ഫാന്‍ കോഡ് ആപ്പില്‍ കാണാം. 14 ടീമുകളാണ് ഈ സീസണില്‍ ലീഗില്‍ മാറ്റുരയ്ക്കുന്നത്. ബംഗളൂരു എഫ്സി, ചെന്നൈയിന് എഫ്സി, ഈസ്റ്റ് ബംഗാള്‍, എഫ്സി ഗോവ, ഇന്റര്‍ കാശി, ജംഷ്ഡപുര് എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, മുഹമ്മദന്‍സ്, മോഹന്‍ ബഗാന്, മുംബൈ സിറ്റി എഫ്സി, നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്സി, പഞ്ചാബ് എഫ്സി, സ്പോര്‍ടിങ് ഡല്‍ഹി എന്നിവയാണ് ടീമുകള്‍. ഐഎസ്എല്‍ ഫുട്ബോള്‍ പുതിയ സീസണിന് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ കളിക്കും. എഫ്സി ഗോവയും ഇന്റര്‍ കാശിയും തമ്മിലാണ് ആദ്യദിനത്തിലെ രണ്ടാം കളി. ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ വൈകീട്ട് അഞ്ചിന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. സ്പോണ്‍സര്‍മാരില്ലാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നേരിട്ടാണ് ലീഗ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സീസണ് തുടങ്ങേണ്ടിയിരുന്നത്. ആകെ 14 ടീമുകള്‍ പങ്കെടുക്കും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22നാണ്. കേരള ബ്ലാസ്റ്റേഴ്സ് അന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. 2025-26 സീസണ് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനുള്ള 13 മത്സരങ്ങളില്‍ ഒന്‍പത് എണ്ണവും ഹോം ഗ്രൗണ്ടായ കൊച്ചി സ്റ്റേഡിയത്തിലാണ്. എഫ്സി ഗോവയ്ക്കെതിരേ മെയ് 17നാണ് അവസാന മത്സരം. കന്നിക്കിരീടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. പരിചിത മുഖങ്ങള്‍ ഒഴിഞ്ഞ പുത്തന്‍ ഛായയിലുള്ള ബ്ലാസ്റ്റേഴ്സാണ് കളത്തിലെത്തുന്നത്. മുന്നേറ്റത്തില്‍ വിക്ടര്‍ ബര്‍ത്തോമ്യു, കെവിന് യോക്ക്, മധ്യനിരയില്‍ മര്‍ലോണ്‍ റൂസ്, പ്രതിരോധത്തില്‍ ഒമര്‍ ബാ എന്നിവരാണ് വിദേശ താര സാന്നിധ്യങ്ങള്‍. സച്ചിന് സുരേഷ്, ഹോര്‍മിപാം, വിബിന് മോഹന്‍, റൗളിന് ബോര്‍ഗസ്, കോറു സിങ് എന്നീ മികച്ച ഇന്ത്യന്‍ താരങ്ങളും കൊമ്പന്മാര്ക്കൊപ്പമുണ്ട്. സ്പാനിഷ് പരിശീലകന് ഡേവിഡ് കറ്റാലയാണ് ബ്ലാസ്റ്റേഴ്സിനായി ഇത്തവണ തന്ത്രമൊരുക്കുന്നത്. സിംബാബ്വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക ISL, Mohun Bagan vs Kerala Blasters: The long wait is finally over

29 C