ക്യാപ്നായി തിരിച്ചെത്തി; 0, 14, ബാറ്റിങ് പാളി; ടീമിന് കനത്ത തോല്‍വിയും; ഗില്ലിന് നിരാശ മാത്രം
സൗരാഷ്ട്ര: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ടെസ്റ്റ്, ഏകദിന നായകനായ ശുഭ്മാന്‍ ഗില്ലിനു സ്ഥാനമില്ലായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിനു പിന്നാലെ ഗില്‍ രഞ്ജി ട്രോഫി കളിക്കാനിറങ്ങിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റനു നിരാശ. പഞ്ചാബ് ക്യാപ്റ്റനായി കളിക്കാനിറങ്ങിയ ഗില്‍ രണ്ടിന്നിങ്സിലും ബാറ്റിങില്‍ പരാജയപ്പെട്ടു. മാത്രമല്ല പഞ്ചാബ് സൗരാഷ്ട്രക്കെതിരെ 194 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതും ഗില്ലിനു ക്ഷീണമായി. സ്കോര്‍ സൗരാഷ്ട്ര ഒന്നാം ഇന്നിങ്സ് 172 റണ്‍സ്, രണ്ടാം ഇന്നിങ്സ് 286 റണ്‍സ്. പഞ്ചാബ് 139, 125. സൗരാഷ്ട്രയ്ക്കെതിരായ പോരാട്ടത്തില്‍ താരം ഒന്നാം ഇന്നിങ്സില്‍ പൂജ്യത്തിനു പുറത്തായി. രണ്ടാം ഇന്നിങ്സില്‍ ഗില്‍ 14 റണ്‍സെടുത്തും മടങ്ങി. രണ്ടിന്നിങ്സിലും ടീമിന് 150 റണ്‍സ് തികയ്ക്കാന്‍ പോലും സാധിക്കാത്തതും ഗല്ലിനു ക്ഷീണമായി. 'സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി'; മലയാളി താരത്തിനെതിരെ കടുത്ത രോഷം ഒന്നാം ഇന്നിങ്സില്‍ വെറും രണ്ട് പന്തുകള്‍ മാത്രമാണ് ഗില്ലിനു നേരിടാന്‍ സാധിച്ചത്. താരം അഞ്ചാം സ്ഥാനത്താണ് ബാറ്റിങിനിറങ്ങിയത്. പാര്‍ഥ് ഭട്ടിന്റെ പന്തില്‍ ഗില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് ഒന്നാം ഇന്നിങ്സെിലെ മടക്കം. രണ്ടാം ഇന്നിങ്സില്‍ നാലാമാതായി ക്രീസിലെത്തിയ ഗില്‍ ഭട്ടിന്റെ പന്തില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. വരുന്ന കുറച്ചു ദിവസങ്ങളില്‍ ഇന്ത്യക്ക് ടെസ്റ്റ്, ഏകദിന മത്സരങ്ങളില്ല. ഫെബ്രുവരി 7 മുതല്‍ ഇന്ത്യ ലോകകപ്പ് കളിക്കാനിറങ്ങും. ഇതോടെയാണ് ടി20 ടീമില്‍ ഉള്‍പ്പെടാത്ത ഗില്‍ രഞ്ജിയില്‍ കളിച്ചത്. എന്നാല്‍ ഇടവേളയ്ക്കു ശേഷമുള്ള മടക്കം നിരാശയുടേതായി. ഓസീസിന് എതിരായ ടെസ്റ്റ് ; ഹർമൻപ്രീത് കൗർ ഇന്ത്യയെ നയിക്കും India’s Test and ODI captain Shubman Gill is playing for Punjab in the Ranji Trophy
ഓസീസിന് എതിരായ ടെസ്റ്റ് ; ഹർമൻപ്രീത് കൗർ ഇന്ത്യയെ നയിക്കും
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ ഇന്ത്യൻ ടീമിനെ നയിക്കും. സ്മൃതി മന്ധാനയാണ് വൈസ് ക്യാപ്റ്റൻ. മാർച്ച് 6 മുതൽ 9 വരെ പെർത്ത് സ്റ്റേഡിയത്തിലാണ് ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് മത്സരം നടക്കുക. ഇതോടൊപ്പം റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെയും സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് ഫെബ്രുവരി 15ന് ആരംഭിക്കുന്ന ടി20 മത്സരങ്ങളോടെയാണ് ഓസ്ട്രേലിയൻ പരമ്പര ആരംഭിക്കുന്നത്. 3 വീതം ടി20,ഏകദിന മത്സരങ്ങളും ഒരു ടെസ്റ്റ് മത്സരവുമാണ് പരമ്പരയിൽ ഉള്ളത്. വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ഈ പരമ്പര ഇന്ത്യൻ വനിതാ ടീമിന്റെ കരുത്ത് വിലയിരുത്താനുള്ള അവസരം കൂടിയാണ്. മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ ടെസ്റ്റ് ടീം അംഗങ്ങൾ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ധാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, അമൻജോത് കൗർ, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ഉമാ ഛേത്രി (വിക്കറ്റ് കീപ്പർ), പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, രേണുക സിംഗ് ഠാക്കൂർ, സ്നേഹ റാണ, ക്രാന്തി ഗൗഡ്, വൈഷ്ണവി ശർമ, സയാലി സത്ഘരെ. Sports news: BCCI Announces India Women’s Squad for Australia Test, Harmanpreet to Lead.
റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും തുടരെ പരാജയപ്പെട്ട മലയാളി താരം സഞ്ജു സാംസണെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം. ആദ്യ മത്സരത്തിൽ 10 റൺസിലും രണ്ടാം പോരാട്ടത്തിൽ 6 റൺസിലും പുറത്തായാണ് സഞ്ജു നിരാശപ്പെടുത്തിയത്. രണ്ടാം പോരിൽ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ സഞ്ജുവിന് ലൈഫ് കിട്ടിയിരുന്നു. എന്നിട്ടും അവസരം മുതലെടുത്തില്ല. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ സഞ്ജു നൽകിയ അനായാസ ക്യാച്ച് ന്യൂസിലൻഡ് ഫീൽഡർ ഡെവോൺ കോൺവെ വിട്ടുകളഞ്ഞു. കോൺവെയുടെ കൈയിൽ തട്ടി പന്ത് സിക്സാവുകയും ചെയ്തു. അത് ക്യാച്ചായി മാറിയിരുന്നെങ്കിൽ സഞ്ജു പൂജ്യത്തിൽ പുറത്താകുമായിരുന്നു. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ അതിവേഗം നഷ്ടമായിരുന്നു. സഞ്ജു ആറ് റൺസിലും അഭിഷേക് ഗോൾഡൻ ഡക്കായും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ ഏറെ കാലത്തിനു ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ ഇഷാൻ കിഷൻ മിന്നും ഇന്നിങ്സ് കളിച്ച് ഇന്ത്യയെ അതിവേഗം കളിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. താരത്തിന്റെ തകർപ്പൻ ബാറ്റിങിൽ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യയെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഒപ്പം ചേർന്നു രക്ഷിച്ചെടുക്കുകയായിരുന്നു. ഇതോടെ സഞ്ജുവിനെ മാറ്റി ഇഷാനെ ഓപ്പണറാക്കണമെന്ന മുറവിളിയും ഇപ്പോൾ ഉയരുന്നുണ്ട്. സഞ്ജുവിന്റെ ബാക് അപ് ഓപ്പണറായാണ് ഇഷാനെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചത്. തിലക് വർമയ്ക്ക് പരിക്കേറ്റതോടെ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മൂന്നാം നമ്പറിൽ അവസരം ലഭിച്ചു. കിട്ടിയ അവസരം ആദ്യ കളിയിൽ വിനിയോഗിക്കാനായില്ലെങ്കിലും രണ്ടാം പോരിൽ താരത്തിനു തിളങ്ങാനായി. അതും ടീമിനു അനിവാര്യമായ ഘട്ടത്തിൽ ഉജ്ജ്വലമായ ഇന്നിങ്സ് കളിച്ച് ഇംപാക്ടുണ്ടാക്കാൻ താരത്തിനായി. അത്തരത്തിലുള്ള പ്രകടനം സഞ്ജുവിൽ നിന്നു കാണാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. Meet Sanju Samson:- -Gets select in the team -Didnt perform -kicked out form the team -kicked justice gang for PR Most Fraud Player Never Ever Sees ? pic.twitter.com/TmnpitrP0f — MARCUS (@MARCUS907935) January 23, 2026 'സഞ്ജുവിനാണ് സമ്മര്‍ദ്ദം; ഇനിയും തിളങ്ങിയില്ലെങ്കിൽ പെടും' Currently Ishan Kishan >> Sanju Samson to open for world cup. Ishan is in red hot form. Sanju is taking preemptive positions & decisions while batting and not playing according to the ball. https://t.co/vSQ0m7BUtm — unorthodox11 (@KathiThayeidada) January 23, 2026 സഞ്ജു ഫ്രോഡാണെന്നും പിആറിന്റെ ബലത്തിലാണ് ടീമിലെത്തുന്നതു എന്നതടക്കമുള്ള അതിരൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. വിരമിക്കാൻ സമയമായെന്നും ചിലർ കുറിച്ചു. സഞ്ജുവിനെ ടീമിലെടുക്കുന്നു. പ്രകടനം നടത്താത്തതിനാൽ പുറത്താക്കുന്നു. പിആർ ടീമിനെ സജ്ജമാക്കുന്നു. വീണ്ടും ടീമിലെത്തുന്നു. അങ്ങേയറ്റം ഫ്രോഡായ കളിക്കാരൻ. സേവനങ്ങൾക്ക് നന്ദി. വിരമിക്കാൻ സമയമായി. തുടങ്ങിയ ആക്ഷേപങ്ങളാണ് താരത്തിനെതിരെ ഉയർന്നത്. ഞായറാഴ്ച ഗുവാഹത്തിയിൽ നടക്കുന്ന മൂന്നാം ടി20 സഞ്ജുവിന് നിർണായകമാണ്. ഈ മത്സരത്തിലും പരാജയപ്പെട്ടാൽ പ്ലെയിങ് ഇലവനിലെ മലയാളി താരത്തിന്റെ സാന്നിധ്യം പോലും തുലാസിലാകും. നാലാം പോരാട്ടത്തിൽ തിലക് തിരിച്ചെത്തിയാൽ വിക്കറ്റ് കീപ്പറായി ഇഷാനായിരിക്കും നറുക്ക് വീഴുക. Sanju Samson for you pic.twitter.com/nOYXjljvGn — Butterfly (@kya_butterfly_h) January 23, 2026 209ല്‍ എത്താന്‍ വേണ്ടി വന്നത് 92 പന്തുകള്‍, 28 എണ്ണം ബാക്കി! റെക്കോര്‍ഡില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ Justice for Sanju Samson. Thank you for your services pic.twitter.com/cpgr6nG9od — Shankar Choudhary (@SnkrChoudhary) January 23, 2026 sanju samson faces cyber attack on social media
കട്ടക്കലിപ്പ്, മുരളി കാർത്തിക്കിനെതിരെ ചൂടായി ഹർദിക്; കാരണമെന്തെന്ന് തിരക്കി ആരാധകർ (വിഡിയോ )
റായ്പുര്‍: ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും മുൻ സ്പിന്നറും കമന്റേറ്ററുമായ മുരളി കാർത്തിക്കും തമ്മിൽ എന്താണ് പ്രശ്നം? സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യമാണിത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിണ് മുൻപാണ് ഇരുവരും തമ്മിൽ ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറൽ ആയി മാറിയിട്ടുണ്ട്. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് മത്സരത്തിന് മുൻപുള്ള പരിശീലനത്തിനായി ഹർദിക് ഗ്രൗണ്ടിലേക്ക് വന്നപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. മുരളി കാർത്തിക്കിന് ഹർദിക് ഷേക്ക് ഹാൻഡ് നൽകുകയും ഇരുവരും തമ്മിൽ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വളരെപ്പെട്ടെന്ന് പ്രകോപിതനായ ഹർദിക് കാർത്തിക്കിന് നേരെ കൈചൂണ്ടി സംസാരിച്ചു കൊണ്ട് നടന്നു പോകുക ആയിരുന്നു. തർക്കത്തിൽ വിശദീകരണം നൽകാൻ കാർത്തിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അത് കേൾക്കാൻ ഹർദിക് തയ്യാറാകുന്നില്ല. ഇതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ Hardik Pandya angry at Murali Kartik – Hardik Pandya had an argument with Murali Kartik before the IND vs NZ 2nd ODI in Raipur. pic.twitter.com/axpjLykXfY — Sonu (@Cricket_live247) January 23, 2026 ഹർദിക്കിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മുരളി കാർത്തിക്ക് അഭിപ്രായം പറഞ്ഞതാകാം അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം. ഇരുവരും മികച്ച താരങ്ങൾ ആണെന്നും പ്രശ്നങ്ങൾ പറഞ്ഞു തീർക്കണമെന്നുമാണ് വിഡിയോയ്ക്ക് താഴെ മിക്ക ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. Sports news: What Went Wrong Between Hardik Pandya and Murali Kartik Ahead of 2nd T20I?.
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ആ ജയത്തിനു റെക്കോര്‍ഡ് തിളക്കം. ടി20യില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ബാക്കി നിര്‍ത്തിയുള്ള ഒരു ടീമിന്റെ ചെയ്സിങ് ജയമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 92 പന്തില്‍ 209 റണ്‍സ് ലക്ഷ്യത്തിലെത്തിയ ഇന്ത്യ 28 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ജയിച്ചത്. ബദ്ധവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ റെക്കോര്‍ഡില്‍ പിന്തള്ളിയത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ തന്നെ പാകിസ്ഥാന് 24 പന്തുകള്‍ ബാക്കി നിര്‍ത്തി മത്സരം ജയിച്ചിരുന്നു. അന്ന് പാകിസ്ഥാന്റെ ലക്ഷ്യം 205 റണ്‍സായിരുന്നു. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റെക്കോര്‍ഡ് ചെയ്സിങ് ജയമാണിത്. 2023ല്‍ ഓസ്ട്രേലിയക്കെതിരേയും സമാന സ്കോര്‍ ഇന്ത്യ മറികടന്നിട്ടുണ്ട്. സ്വന്തം റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. പന്തുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ന്യൂസിലന്‍ഡിനെതിരായ വിജയമായിരിക്കും മുന്നില്‍. 'സഞ്ജുവിനാണ് സമ്മര്‍ദ്ദം; ഇനിയും തിളങ്ങിയില്ലെങ്കിൽ പെടും' 200 താണ്ടി ജയം ആറാം തവണ ടി20യില്‍ ഇത് ആറാം തവണയാണ് ഇന്ത്യ 200 പ്ലസ് സ്കോര്‍ പിന്തുടര്ന്നു ജയിക്കുന്നത്. ഈ റെക്കോര്‍ഡില്‍ ഓസ്ട്രേലിയയ്ക്ക് തൊട്ടുപിന്നില്‍ ഇന്ത്യയുണ്ട്. ഓസീസിന് 7 വിജയങ്ങള്‍. ഇന്ത്യയ്ക്കു 6 വിജയങ്ങള്‍. 5 ജയങ്ങളുമായി ദക്ഷിണാഫ്രിക്ക, 4 ജയങ്ങളുമായി പാകിസ്ഥാന്, 3 ജയങ്ങളുമായി ഇംഗ്ലണ്ട് എന്നിവയാണ് പട്ടികയിലെ മറ്റ് ടീമുകള്‍. ഇന്ത്യയുടെ 200 പ്ലസ് ജയങ്ങള്‍ 209, ന്യൂസിഡിനെതിരെ 2026ല്‍ 209, ഓസ്ട്രേലിയക്കെതിരെ 2023ല്‍ 208, വെസ്റ്റ് ഇന്‍ഡീസിനെതിരെ 2018ല്‍ 207, ശ്രീലങ്കക്കെതിരെ 2009ല്‍ 204 ന്യൂസിലന്‍ഡിനെതിരെ 2020ല്‍ 202, ഓസ്ട്രേലിയക്കെതിരെ 2013ല്‍. സന്തോഷ് ട്രോഫി: മലയാളിയുടെ ഗോളിൽ കേരളത്തെ 'സമനില'ക്കുരുക്കിലാക്കി റെയിൽവേസ് India vs New Zealand Team Indias highest successful chase in T20Is
'സഞ്ജുവിനാണ് സമ്മര്‍ദ്ദം; ഇനിയും തിളങ്ങിയില്ലെങ്കിൽ പെടും'
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. സിക്സടിച്ചു തുടങ്ങിയ താരത്തിനു അത് വലിയ സ്കോറിലേക്ക് എത്തിക്കാന്‍ സാധിക്കാതെ വന്നു. രണ്ടാം ടി20യില്‍ ഇഷാന് കിഷന് നിര്‍ണായക ഇന്നിങ്സ് കളിച്ച് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയതോടെ സമ്മര്‍ദ്ദം സഞ്ജുവിനാണെന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇനിയുള്ള മത്സരങ്ങള്‍ സഞ്ജുവിനു ചുറ്റും റണ്‍സ് നേടണമെന്ന സമ്മര്‍ദ്ദമുണ്ടാകും. അടുത്ത പോരാട്ടത്തിലും പരാജയപ്പെട്ടാല്‍ സഞ്ജുവിനെ മാറ്റി ഇഷാന് കിഷനെ ഒപ്പണറാക്കാനും സാധ്യതയുണ്ടെന്നു ചോപ്ര പറയുന്നു. 'തിരിച്ചു വരവാണ് അരങ്ങേറ്റത്തേക്കാള്‍ ദുഷ്കരം. ആദ്യ മത്സരത്തില്‍ 8 റണ്‍സില്‍ ഔട്ടായ ഇഷാന് രണ്ടാം പോരാട്ടത്തില്‍ പുറത്തെടുത്ത കളി എല്ലാവര്ക്കും സാധിക്കുന്നതല്ല. അത്ര ആത്മവിശ്വാമുള്ള കളി തിരിച്ചു വരവില്‍ എളുപ്പമല്ല. നിലവില്‍ സഞ്ജുവിനാണ് സമ്മര്‍ദ്ദമുള്ളത്. അദ്ദേഹം റണ്‍സ് നേടിയാല്‍ ഓപ്പണര്‍ സ്ഥാനം നിലനിര്‍ത്താം. ഫോം വീണ്ടെടുത്തില്ലെങ്കില്‍ വിശാഖപട്ടണത്തും തിരുവനന്തപുരത്തും ഇഷാന് കിഷനായിരിക്കും ഓപ്പണിങ് ഇറങ്ങുക.' 'ആഭ്യന്തര ക്രിക്കറ്റിലെ മികവ് മാത്രം പോര തിരിച്ചു വരവിനു. ദേശീയ ടീമില്‍ റണ്‍സ് നേടിയാലും കാര്യമില്ല. അങ്ങനെയെങ്കില്‍ സര്‍ഫറാസ് ഖാന് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥിരാംഗമാകേണ്ടതാണ്. അങ്ങനെ സംഭവിക്കുന്നില്ല.' ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര് രംഗത്ത് 'ഇവിടെ നോക്കു ഇഷാന് ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്നു. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുന്നു. അതിനിടെ തിലക് വര്‍മയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇലവനിലേക്ക് പരിഗണിക്കപ്പെടുന്നു. രണ്ടാം കളിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഇതൊന്നും നിങ്ങള്‍ മാത്രം എഴുതുന്ന സ്ക്രിപ്റ്റില്‍ നടക്കുന്നതല്ല. മറ്റൊരാള്‍ കൂടി അതിനു പിന്നിലുണ്ട്'- ആകാശ് ചോപ്ര വ്യക്തമാക്കി. 2025ല്‍ 15 കളികളും 11 ഇന്നിങ്സും ബാറ്റ് ചെയ്ത സഞ്ജുവിനു കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 26, 5, 3, 1, 16, 37, 10, 6 എന്നിങനെയായിരുന്നു അദ്ദേഹത്തിന്റെ ചില സ്കോറുകള്‍. കഴിഞ്ഞ വര്‍ഷം 222 റണ്‍സാണ് താരം സ്വന്തമാക്കിയത്. ലോകകപ്പ് ടീമില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലുള്ള സഞ്ജുവിനു അടുത്ത കളിയില്‍ മികവിലേക്ക് ഉയരേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യിലും ഇന്ത്യ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇഷാന് കിഷന്, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ശിവം ദുബെയുടെ ബാറ്റിങുമാണ് ഇന്ത്യന്‍ ജയം അതിവേഗത്തിലാക്കിയത്. മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ former Indian opener aakash chopra raised questions over sanju samson's poor run
ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര് രംഗത്ത്
ന്യൂഡല്‍ഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ടൂർണമെന്റ് ആരാകും സംപ്രേഷണം ചെയ്യുക എന്നതിനെപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുകയാണ്. സംപ്രേഷണ അവകാശം നൽകുന്നതുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനുവരി 23 മുതൽ 27 വരെയുള്ള സമയത്തിനുള്ളിൽ താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്ക് പ്രൊപ്പോസൽ സമർപ്പിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് പ്രീ-ബിഡുമായി ബന്ധപ്പെട്ട് എ ഐ എഫ് എഫ് സംഘടിപ്പിച്ച ഓൺലൈൻ കോൺഫറൻസിൽ നാല് സ്ഥാപനങ്ങൾ പങ്കെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. സോണി സ്പോർട്സ്, ഫാൻകോഡ്, സീ സ്പോർട്സ്, യുകെ ആസ്ഥാനമായുള്ള സ്പോർട്സ് കൺസൾട്ടൻസി സ്ഥാപനമായ ടു സർക്കിള്‍സ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഈ സ്ഥാപനങ്ങൾ സംപ്രേഷണ അവകാശം നേടാനായി പ്രൊപ്പോസൽ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 'ഇഷാനോട് എനിക്ക് ദേഷ്യം തോന്നി, പക്ഷേ ചെക്കന് പൊളിച്ചടുക്കി'; ഇതുപോലൊരു തല്ല് കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള ബ്രോഡ്കാസ്റ്റർമാർക്ക് ബിഡിൽ പങ്കെടുക്കാം. കൂടാതെ, 2024–25 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 10 കോടി രൂപയുടെ ആസ്തി കമ്പനികൾക്ക് ഉണ്ടായിരിക്കണം. 2022–23, 2023–24, 2024–25 കാലയളവിൽ സ്ഥാപനങ്ങളുടെ ശരാശരി വാർഷിക വരുമാനം കുറഞ്ഞത് 10 കോടി രൂപയെങ്കിലും ഉണ്ടായിരിക്കണം എന്നിങ്ങനെയാണ് സംപ്രേഷണ അവകാശവുമായി ബന്ധപ്പെട്ടപ്രധാന നിബന്ധനകൾ. ഐഎസ്എൽ: ഗാനമേള, കാർ ലോഞ്ചിങ്, ചെന്നൈയുടെ ഹോം ഗ്രൗണ്ടും കുളമാകും; ചിത്രങ്ങൾ പുറത്ത് ലൈവ് ടെലിവിഷൻ സംപ്രേഷണം, ഡിജിറ്റൽ-ഒടിടി സ്ട്രീമിംഗ്, മൊബൈൽ ട്രാൻസ്മിഷൻ തുടങ്ങിയവ ഉൾപ്പെടുത്തിയ സമഗ്രമായ പാക്കേജാണ് കരാർ സ്വന്തമാക്കുന്നവർക്ക് എ ഐ എഫ് എഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. Sports news: ISL Broadcast Uncertainty Continues as AIFF Holds Pre-Bid Conference for 2025–26 Media Rights.
മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ ഇഷാൻ കിഷൻ. 32 പന്തിൽ നിന്ന് 76 റൺസ് നേടിയാണ് കിഷൻ കളി ഇന്ത്യയ്ക്ക് അനുകൂലമായി മാറ്റിയത്. ഏറെനാളിനു ശേഷം ടീമിലെത്തിയ താരത്തിന് ആദ്യ ടി20 മത്സരത്തിൽ അഞ്ച് പന്തിൽ നിന്നും വെറും എട്ട് റൺ മാത്രമാണ് നേടാനായത്. കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന് കിഷന്, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന് രണ്ടാം ടി20 മത്സരത്തിന് മുൻപ് തനിക് മികച്ച പ്രകടനം പുറത്തെടുക്കുക്കാൻ കഴിയുമോ എന്ന സംശയം ഉണ്ടായിരുന്നതായി ഇഷാൻ മാധ്യമങ്ങളോട് പറഞ്ഞു. “എന്നോട് തന്നെ ഞാൻ ഒരു ചോദ്യം ചോദിച്ചു, വീണ്ടും മികച്ച പ്രകടനം നടത്താൻ കഴിയുമോ എന്ന്. അതിന് ഉത്തരവും ഞാൻ കണ്ടെത്തി. ഇന്നിങ്സ് മുഴുവൻ ബാറ്റ് ചെയ്ത് നല്ല ഷോട്ടുകൾ കളിക്കണം എന്ന് ഞാൻ ഉറപ്പിച്ചു'' എന്നും താരം പറഞ്ഞു. റൺസ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ബാറ്റ് വീശിയത് ഔട്ടായാലും നല്ലൊരു ഗെയിം പുറത്തെടുക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും ഇഷാൻ പറഞ്ഞു. രോഹിത് ശർമ ഞെട്ടി! സുരക്ഷ മറികടന്ന് ബാഗിൽ പിടിച്ചുവലിച്ച് യുവതി (വിഡിയോ) എനിക്കെതിരായ വിമർശനങ്ങൾക്കെല്ലാം റൺസിലൂടെ മറുപടി നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കായി കളിക്കാൻ തനിക്ക് കഴിവുണ്ടോയെന്ന് സ്വയം ഉറപ്പാക്കാൻ വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് റൺസ് നേടിയത്. സയ്യദ് മുഷ്താഖ് അലി ട്രോഫി നേടിയതോടെ ആത്മവിശ്വാസം കൂടി എന്നും ഇഷാൻ വ്യക്തമാക്കി. Sports news: Ishan Kishan Silences Doubts With Explosive 76 Ahead of T20 World Cup.
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തില്‍ 6 റണ്‍സിനിടെ തുടരെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയിരുന്നു. എന്നാല്‍ ഇടവേളയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന് കിഷന് കളിയുടെ ഗതി പൊടുന്നനെ മാറ്റുന്ന കാഴ്ചയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും ചേര്‍ന്നു അതിവേഗം ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. 92 പന്തില്‍ ഇന്ത്യ 209 റണ്‍സ് അടിച്ചെടുത്തു. മൂന്നാം വിക്കറ്റില്‍ ഇഷാനൊപ്പം ചേര്‍ന്നു സൂര്യകുമാര്‍ ഇന്ത്യന്‍ ഇന്നിങ്സിനെ നയിച്ചു. ഇരുവരും ചേര്‍ന്നു 122 റണ്‍സ് കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഇഷാന്റെ ഭയരഹിതമായ ബാറ്റിങ് ടീമിന്റെ മനോഭാവത്തിന്റെ ബാക്കിപത്രമാണെന്നും ഇഷാന് പുറത്തെടുത്ത ബാറ്റിങ് സമീപനമാണ് ഇത്തരം ഘട്ടങ്ങളില്‍ ആവശ്യമെന്നും സൂര്യ മത്സര ശേഷം വ്യക്തമാക്കി. ഒപ്പം ബാറ്റിങ് ഫോമിലേക്ക് മടങ്ങിയെത്തിയ തന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം മത്സര ശേഷം പറയുന്നുണ്ട്. 'ഇഷാന് എന്താണ് ഉച്ചയ്ക്ക് ഭഷണം കഴിച്ചത് എന്നെനിക്ക് അറിയില്ല. എന്നാല്‍ അദ്ദേഹം പന്തിനെ മര്‍ദ്ദിക്കുന്ന വിധം കണ്ടപ്പോള്‍ മറ്റാരും ഇതുപോലെ തല്ലുന്നത് കണ്ടിട്ടില്ല എന്നാണ് എനിക്കു തോന്നിയത്. ഇതാണ് ഞങ്ങള്‍ ബാറ്റര്‍മാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. സ്വയം അയാളപ്പെടുത്തും വിധമുള്ള ഇന്നിങ്സ് അവര്‍ കളിക്കുന്നതു കാണുമ്പോള്‍ തന്നെ ഹാപ്പിയാകും.' കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന് കിഷന്, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന് 'ഇഷാന് പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച് സ്ട്രൈക്ക് കൈമാറാതെ നിന്നപ്പോള്‍ എനിക്ക് നല്ല ദേഷ്യം വന്നിരുന്നു. പക്ഷേ ഞാന്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. അതിനാല്‍ തന്നെ എനിക്ക് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനാകുമെന്നു ഉറപ്പുണ്ടായിരുന്നു. ഞാന്‍ നെറ്റ്സില്‍ നന്നായി ബാറ്റ് ചെയ്തിരുന്നു'- സൂര്യ വ്യക്തമാക്കി. മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങിനേയും ക്യാപ്റ്റന്‍ എടുത്തു പറഞ്ഞു. കൂട്ടായ ശ്രമമാണ് ബൗളിങില്‍ കണ്ടതെന്നു ക്യാപ്റ്റന്‍. അവര്‍ 225- 230 റണ്‍സ് വരെ നേടുമെന്നു തോന്നിയിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ അവരെ 210നുള്ളില്‍ പിടിച്ചു നിര്‍ത്തി. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് 'കുല്‍ദീപ്, വരുണ്‍, ദുബെ, ഹര്‍ദിക് എല്ലാവരും അവരുടെ ഉത്തരവാദിത്വം ഭംഗിയാക്കി. അവിശ്വസനീയമായ ശ്രമമാണ് ബൗളര്‍മാര്‍ നടത്തിയത്. 225-230 വരെ സ്കോര്‍ കിവികള്‍ നേടുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവരെ 210നു താഴെ ഒതുക്കാനായാത് ബൗളര്‍മാരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ്.' 'നിലവില്‍ ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ പോസിറ്റീവാണ്. ഈ നിമിഷങ്ങളെ താരങ്ങള്‍ ആസ്വദിക്കുന്നു. എല്ലാ നിലയ്ക്കും ഏറ്റവും നിലവാരമുള്ള ക്രിക്കറ്റ് കളിക്കാനാണ് ടീം എല്ലായ്പ്പോഴും ആഗ്രഹിക്കുന്നത്'- സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഗുവാഹത്തിയില്‍ അരങ്ങേറും. ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് സൂര്യകുമാര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് വലിയ ആത്മവിശ്വാസം നല്കുന്ന കാര്യം കൂടിയാണ്. Indian skipper Suryakumar Yadav said the hosts want their batters to play with freedom and express themselves, praising Ishan Kishan’s fearless strokeplay
മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്
ജക്കാര്‍ത്ത: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്തോനേഷ്യ മാസ്റ്റേഴ്സ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ പുറത്ത്. നാടകീയ രംഗങ്ങള്‍ കണ്ട പോരാട്ടത്തില്‍ ടോപ് സീഡ് ചൈനയുടെ ചെന്‍ യു ഫെയോട് രണ്ട് സെറ്റ് പോരിലാണ് സിന്ധു പരാജയം സമ്മതിച്ചത്. സ്കോര്‍: 13-21, 17-21. മത്സരം നാടകീയമായിരുന്നു. സിന്ധുവിനു മത്സരത്തിനിടെ ചെയര്‍ അംപയര്‍ മഞ്ഞ കാര്‍ഡും പിന്നാലെ ചുവപ്പ് കാര്‍ഡും കാണിച്ചു. രണ്ടാം സെറ്റ് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഗെയിം വൈകിപ്പിച്ചതിനും മോശം പെരുമാറ്റത്തിനുമായിരുന്നു നടപടി. ഇതോടെ താരത്തിനു മഞ്ഞ കാര്‍ഡ് കണ്ടു. എന്നാല്‍ പ്രകോപനം തുടര്‍ന്നതോടെ അംപയര്‍ ചുവപ്പ് കാര്‍ഡും കാണിക്കുകയായിരുന്നു. കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന് കിഷന്, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന് താരം ചെയര്‍ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ഒടുവില്‍ മാച്ച് റഫറി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. താരത്തിനു നല്കിയ ചുവപ്പ് കാര്‍ഡ് പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ മത്സരം പുനരാരംഭിച്ചപ്പോള്‍ സിന്ധു രണ്ടാം സെറ്റില്‍ തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതു ഫലവത്തായില്ല. രോഹിത് ശർമ ഞെട്ടി! സുരക്ഷ മറികടന്ന് ബാഗിൽ പിടിച്ചുവലിച്ച് യുവതി (വിഡിയോ) Indonesia Masters India's top shuttler PV Sindhu crashed out of the Indonesia Masters after losing in straight games to top seed Chen Yu Fei
രോഹിത് ശർമ ഞെട്ടി! സുരക്ഷ മറികടന്ന് ബാഗിൽ പിടിച്ചുവലിച്ച് യുവതി (വിഡിയോ)
ഇൻഡോർ: ഇന്ത്യ- ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിനായി ഇൻഡോറിലെത്തിയ രോഹിത് ശർമ യെ കാണാൻ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്നു ചെല്ലാൻ യുവതിയുടെ ശ്രമം. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തു വന്നത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മകളുടെ ചികിത്സയ്ക്കായി സഹായം തേടിയാണ് യുവതി എത്തിയത്. രോഹിത് ശർമയോടു സഹായമഭ്യർഥിക്കുകയായിരുന്നു ലക്ഷ്യം. സുരക്ഷ മറികടന്നു യുവതി മുന്നോട്ടെത്തിയപ്പോൾ വെറ്ററൻ താരത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്നു തന്നെ സ്ഥലത്തു നിന്നു മാറ്റി. അതിനിടെ യുവതി രോഹിത് ശർമയുടെ ബാഗിൽ പിടിച്ചു വലിക്കുന്നുണ്ട്. Woman rushes past security, holds Rohit Sharma's hand, pleads for help as her daughter urgently needs a US injection. Known for aiding kids in distress, the cricketer listens to her emotional appeal. pic.twitter.com/sU86c7WdkB — Ghar Ke Kalesh (@gharkekalesh) January 21, 2026 'ലോകകപ്പ് കളിക്കണം, വേദി മാറ്റം സ്വതന്ത്ര സമിതി പരിശോധിക്കട്ടെ'; വീണ്ടും ഐസിസിക്ക് കത്തയച്ച് ബംഗ്ലാദേശ് സരിത ശർമയെന്ന യുവതിയാണ് രോഹിതിനു സമീപത്തേക്ക് വന്നത്. രോഗിയായ മകളെ ചികിത്സിക്കാൻ 9 കോടി രൂപയുടെ കുത്തിവയ്പ്പ് ആവശ്യമുണ്ടെന്നും സഹായം തേടിയാണു രോഹിതിനു സമീപമെത്തിയതെന്നും യുവതി മാധ്യമങ്ങളോടു പ്രതികരിച്ചു. എസ്എംഎ ടൈപ്പ് 2 രോഗമാണ് കുട്ടിയെ ബാധിച്ചതെന്നും യുവതി പറയുന്നുണ്ട്. പണം തികയാതെ വന്നതോടെ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരോടു ചോദിക്കാനാണ് തീരുമാനിച്ചത്. രോഹിതിന്റെ ബാഗിൽ പിടിത്തമിട്ട യുവതെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. ഇന്ത്യൻ താരം ഹോട്ടലിലേക്ക് എത്തുമ്പോഴാണ് നടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഷമര്‍ സ്പ്രിംഗറുടെ ഹാട്രിക്കില്‍ 'വൈറ്റ് വാഷില്‍' നിന്ന് രക്ഷപ്പെട്ട് വിന്‍ഡീസ്; അഫ്ഗാനിസ്ഥാനോട് പരമ്പര നഷ്ടം Rohit Sharma Stunned as Woman Bypasses Security in Indore
ധാക്ക: ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന കടുംപിടുത്തവുമായി നില്ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് വീണ്ടും കത്തയച്ചു. ഇന്ത്യയിലെ ബംഗ്ലാദേശിന്റെ മത്സര വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസിയുടെ സ്വതന്ത്ര തര്‍ക്ക പരിഹാര സമിതിയ്ക്കു (ഡിആര്‍സി) വിടണമെന്നാണ് പുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ് ടീമിന്റെ ടി20 ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച ഏറ്റവും പുതിയ മാധ്യമ റിപ്പോര്‍ട്ടുകളിലാണ് കത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. സ്വതന്ത്ര അഭിഭാഷകര്‍ ഉള്‍പ്പെടുന്നതാണ് ഐസിസിയുടെ തകര്‍ക്ക പരിഹാര സമിതി. തങ്ങളുടെ പുതിയ അഭ്യര്‍ഥനയ്ക്കു ഐസിസി മറുപടി നല്‍കുമെന്ന പ്രതീക്ഷയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്. വേദി മാറ്റത്തിനുള്ള ആവശ്യം ഐസിസി ഡിആര്‍സിക്കു വിടുമെന്നും അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു. ബംഗ്ലാദേശിനു ലോകകപ്പ് കളിക്കണം. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി അത് ഇന്ത്യയിലെ വേദിയില്‍ സാധിക്കില്ല. പകരം ശ്രീലങ്കയില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് അവര്‍ നിരന്തരം മുന്നോട്ടു വയ്ക്കുന്നത്. ഐസിസി തര്‍ക്കപരിഹാര സമിതി അന്താരാഷ്ട്ര ക്രിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന സ്വതന്ത്ര സമിതിയാണിത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ബോര്‍ഡുകള്‍ക്കോ മറ്റും പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു സമിതിയെ സമീപിക്കാം. ഐസിസി, അംഗങ്ങളായ ക്രിക്കറ്റ് ബോര്‍ഡുകള്‍, താരങ്ങള്‍, ക്രിക്കറ്റ് ഭരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട മറ്റ് കക്ഷികള്‍ എന്നിവര്‍ക്കെല്ലാം സമിതിയില്‍ പരാതികള്‍ നല്‍കാം. 'ചൊരുക്ക്' ഇന്ത്യയോട്! ലോകകപ്പ് പിൻമാറ്റം; വീരവാദം നല്ലതാ, പക്ഷേ... ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം ഇംഗ്ലീഷ് നിയമമനുസരിച്ചാണ് സമിതിയുടെ നിലവിലെ പ്രവര്‍ത്തനം. ഡിആര്‍സിയുടെ നടപടികള്‍ ലണ്ടനിലാണ് നടക്കുന്നത്. തര്‍ക്കങ്ങള്‍ ഡിആര്‍സി ആദ്യം പരിശോധിക്കും. പിന്നീട് സ്വതന്ത്ര പാനലുകള്‍ വഴി രഹസ്യ മധ്യസ്ഥത നടത്തും. ഐസിസിയുടെ തീരുമാനങ്ങളുടേയും ചട്ടങ്ങളുടേയും കരാറുകളുടേയും നിയമസാധുതകളും മറ്റും വിലയിരുത്തുകയാണ് സമിതി ചെയ്യുന്നത്. അതേസമയം അപ്പീല്‍ ഫോറമായി സമിതി പ്രവര്‍ത്തിക്കുന്നില്ല. ഡിആര്‍സി വിധികള്‍ അന്തിമമായിരിക്കും. അതിനു മുകളിലൊരു അപ്പീല്‍ പരിമിതമായ ചില സമയങ്ങളില്‍ മാത്രമേ സാധ്യമാകു. ഇന്ത്യയില്‍ സുരക്ഷയില്ലെന്നു ആരോപിച്ചാണ് ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കില്ലെന്നു ബംഗ്ലാദേശ് വേദി മാറ്റം ആവശ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി രണ്ട് തവണ ബംഗ്ലാദേശ് ഐസിസിക്ക് കത്തുമയച്ചു. എന്നാല്‍ രണ്ട് തവണയും ഐസിസി നിര്‍ദ്ദേശം തള്ളി. ഇന്ത്യയില്‍ തന്നെ കളിക്കണമെന്നു അവരെ അറിയിച്ചു. എന്നാല്‍ ബംഗ്ലാദേശ് തീരുമാനം മാറ്റാന്‍ തയ്യാറായില്ല. വിഷയത്തില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കണമെന്നു ഐസിസി പിന്നീട് അന്ത്യശാസനം നല്കി. പിന്നാലെ ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുല്‍ താരങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്തി. പിന്നാലെ ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയാണെന്നു വ്യക്തമാക്കി. ഇതോടെ ബംഗ്ലാദേശിനു പകരം സ്കോട്ലന്ഡിനെ കളിപ്പിക്കാനുള്ള നീക്കം ഐസിസി ആരംഭിക്കുകയും ചെയ്തു. എന്ത് വരുമാന നഷ്ടമുണ്ടായാലും അഭിമാനമാണ് വലുതെന്നു പറഞ്ഞാണ് കായിക ഉപദേഷ്ടാവ് കളിക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചത്. സുരക്ഷയുടെ കാര്യത്തിലാണ് ആശങ്ക. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു ഉറപ്പും തങ്ങള്‍ക്കു കിട്ടിയിട്ടില്ല. മസ്തഫിസുറിനെ ഐപിഎല്ലില്‍ നിന്നു ഒഴിവാക്കിയതില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ താരങ്ങള്‍, ആരാധകര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും കിട്ടിയിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ മണ്ണില്‍ കാല് കുത്തില്ലെന്ന തങ്ങളുടെ മുന്‍ നിലപാട് മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ഇക്കാര്യത്തില്‍ ഐസിസി ബംഗ്ലാദേശിനു വേണ്ടി ശബ്ദം പോലും ഉയര്‍ത്തിയിട്ടില്ലെന്നും ആസിഫ് നസ്റുല്‍ ആരോപിച്ചിരുന്നു. 'പക്കാ രാഷ്ട്രീയം അല്ലാതെ മറ്റെന്ത്; ആരോടാണ് വില പേശുന്നത് ഐസിസിയോടോ? നഷ്ടം ബംഗ്ലാദേശ് താരങ്ങള്‍ക്ക് മാത്രം' Hours after standing firm on its demand to have its T20 World Cup matches moved from India to Sri Lanka, the bangladesh cricket board has written another letter to ICC
ദുബൈ: ടി20 ലോകകപ്പിനൊരുങ്ങുന്ന മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് അഫ്ഗാനിസ്ഥാനെതിരായ 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ നിന്നു വൈറ്റ് വാഷ് ഭീഷണി ഒഴിവാക്കി രക്ഷപ്പെട്ടു. മൂന്നാം പോരാട്ടത്തില്‍ 15 റണ്‍സിന്റെ നിര്‍ണായക വിജയം നേടി വിന്‍ഡീസ് ആത്മവിശ്വാസം തിരികെ പിടിച്ചു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് അഫ്ഗാനിസ്ഥാന് ടി20 പരമ്പര സ്വന്തമാക്കി. മൂന്നാം പോരാട്ടത്തിലും അഫ്ഗാന് ബൗളിങിനു മുന്നില്‍ വിന്‍ഡീസ് വിയര്‍ത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് കണ്ടെത്തിയത്. വിജയം തേടിയിറങ്ങിയ അഫ്ഗാന്റെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റിനു 136 റണ്‍സില്‍ അവസാനിച്ചു. മീഡിയം പേസര്‍ ഷമര്‍ സ്പ്രിംഗറുടെ ഹാട്രിക്ക് വിക്കറ്റ് ഉള്‍പ്പെടെ നാല് വിക്കറ്റെടുത്ത പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. 'പക്കാ രാഷ്ട്രീയം അല്ലാതെ മറ്റെന്ത്; ആരോടാണ് വില പേശുന്നത് ഐസിസിയോടോ? നഷ്ടം ബംഗ്ലാദേശ് താരങ്ങള്‍ക്ക് മാത്രം' ജയത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്ഥാന് മൂന്നാം പോരാട്ടത്തിലും അനായാസ വിജയം നേടുമെന്നു പ്രതീക്ഷിക്കപ്പെട്ടു. അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത് സ്കോര്‍ 72ല്‍ എത്തിയപ്പോഴാണ്. എന്നാല്‍ പിന്നീട് അവിശ്വസനീയമാം വിധം അവര്‍ തകര്‍ന്നിഞ്ഞു. അഫ്ഗാനു നഷ്ടമായ എട്ട് വിക്കറ്റുകള്‍ 61 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെയാണ് പോയത്. 19ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലാണ് ഷമര്‍ സ്പ്രിംഗര്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തിയത്. സ്കോര്‍ 127ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റായി റഹ്മാനുല്ല ഗുര്‍ബാസ് പുറത്തായി. പിന്നാലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനും മൂന്നാം പന്തില്‍ സഹിദുല്ലയും മടങ്ങി. റാഷിദും സഹിദുല്ലയും സ്പ്രിംഗറുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി. ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് 58 പന്തില്‍ 8 ഫോറും ഒരു സിക്സും സഹിതം 71 റണ്‍സെടുത്തു അര്‍ധ സെഞ്ച്വറി കണ്ടെത്തി. സഹ ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ 28 റണ്‍സും സ്വന്തമാക്കി. മറ്റാരും രണ്ടക്കം കടന്നില്ല. ന്യൂസിലന്‍ഡിന് വന്‍ നഷ്ടം; മിന്നും ഫോമില്‍ പന്തെറിയുന്ന ആദം മില്‍നെ ലോകകപ്പ് ടീമില്‍ നിന്നു പുറത്ത് നേരത്തെ 35 പന്തില്‍ 3 സിക്സും 2 ഫോറും സഹിതം 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബ്രണ്ടന്‍ കിങാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. മാത്യു ഫോര്‍ഡ് 2 വീതം സിക്സും ഫോറും സഹിതം 27 റണ്‍സ് വാരി. ഹാട്രിക്ക് വിക്കറ്റെടുത്ത ഷമര്‍ സ്പ്രിംഗര്‍ പുറത്താകാതെ 9 പന്തില്‍ 16 റണ്‍സെടുത്ത് ടീം സ്കോര്‍ 151ല്‍ എത്തിച്ചു. അഫ്ഗാനിസ്ഥാനു വേണ്ടി സിയുര്‍ റഹ്മാന്, റാഷിദ് ഖാന്, അബ്ദുല്ല അഹ്മദ്സായ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. സഹിദുല്ല ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യ രണ്ട് മത്സരങ്ങളിലും അഫ്ഗാനിസ്ഥാന് മിന്നും ജയം സ്വന്തമാക്കിയിരുന്നു. ഒന്നാം പോരില്‍ 39 റണ്‍സ് വിജയമാണ് അഫ്ഗാന് നേടിയത്. രണ്ടാം മത്സരത്തില്‍ അവര്‍ 38 റണ്‍സ് ജയവും സ്വന്തമാക്കി. A hat trick wicket from all-rounder Shamar Springer sealed a consolation win for West Indies by 15 runs
കൊല്‍ക്കത്ത: ബംഗ്ലാദേശ് ക്രിക്കറ്റിലെ രാഷ്ട്രീയ ഇടപെടലുകളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും പശ്ചിമ ബംഗാള്‍ കായിക മന്ത്രിയുമായ മനോജ് തിവാരി. ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെയാണ് തിവാരി ചോദ്യം ചെയ്യുന്നത്. ലോകകപ്പ് ബഹിഷ്കരണം കൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തിരിക്കുന്നവർക്കും പ്രശ്നമില്ല. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം താരങ്ങളെയാണ് തീരുമാനം കാര്യമായി ബാധിക്കുകയെന്നും തിവാരി പറയുന്നു. കാര്യങ്ങള്‍ ക്രിക്കറ്റിനപ്പുറത്തേക്കു നീങ്ങി. ബംഗ്ലാദേശ് കായിക മന്ത്രാലയം നടപ്പിലാക്കുന്ന ഒരു രാഷ്ട്രീയ പ്രശ്നമായി ഇതു മാറിയെന്നും തിവാരി എഎന്‍ഐയോടു പ്രതികരിച്ചു. ഡ്രസിങ് റൂമിനു വെളിയിലെടുക്കുന്ന കാര്യങ്ങളാണിതെല്ലാം. കളിക്കാര്‍ നിസഹായരാണ്. അവരുടെ കരിയറിനേയും ലോകകപ്പ് മോഹങ്ങളേയുമാണ് പണയപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ലോകകപ്പ് കളിക്കില്ലെന്ന തീരുമാനം കളിക്കാര്‍ക്കാണ് നഷ്ടമുണ്ടാക്കുന്നത്. ഏതൊരു താരവും അവരുടെ രാജ്യത്തിനായി കളിക്കാനും രാജ്യത്തെ പ്രതിനിധീകരിച്ച് ലോകകപ്പ് കളിക്കുന്നതും സ്വപ്നം കാണുന്നതാണ്. അത് അവരുടെ കരിയറിന്റെ ഉന്നമനത്തിനു ഊര്‍ജം പകരുന്നതുമാണ്. പക്ഷേ കളിക്കാരുടെ കൈയിലായിരുന്നില്ല ഇതെല്ലാം. ഐസിസിയുടെ തീരുമാനം വ്യക്തമാമാണ്. ഒന്നുകില്‍ ഇന്ത്യയില്‍ കളിക്കുക ഇല്ലെങ്കില്‍ വേണ്ട.' 'ഐസിസിയും അതിന്റെ അധ്യക്ഷനും വളരെ ശക്തരാണ്. എന്നിട്ടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്തുകൊണ്ട് ഈ തീരുമാനത്തില്‍ തന്നെ തൂങ്ങി നില്ക്കുന്നു എന്നത് ആര്‍ക്കും ശരിക്കും അറിയാത്ത സംഗതിയാണ്. പുറത്തു നിന്നു നോക്കുന്നവര്‍ക്ക് ഇത് ബോര്‍ഡ് എടുത്ത തീരുമാനമല്ല എന്നു വ്യക്തമാണ്. തീരുമാനം കായിക മന്ത്രാലയത്തിന്റേതെന്നു ഉറപ്പാണ്.' 'ചൊരുക്ക്' ഇന്ത്യയോട്! ലോകകപ്പ് പിൻമാറ്റം; വീരവാദം നല്ലതാ, പക്ഷേ... ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം 'രാഷ്ട്രീയം കായിക മേഖലയിലേക്ക് കടന്നു കയറുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കാണേണ്ടി വരുമെന്നു മുന്‍പും ഞാന്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം കാരണം ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യം ലോകകപ്പ് കളിക്കാന്‍ വരാത്തത് ഇപ്പോള്‍ നമ്മള് കാണുന്നു. ചരിത്രത്തിലാദ്യമായാണ് ഇത് സംഭവിക്കുന്നത്'- മനോജ് തിവാരി വ്യക്തമാക്കി. ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാടില്‍ ഒരു മാറ്റവും വരുത്താന്‍ ബംഗ്ലാദേശ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അവരുടെ പങ്കാളിത്തം പൂര്‍ണമായി അവസാനിക്കുമെന്ന സ്ഥിതി വന്നത്. ഇന്ത്യയിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നു ശ്രീലങ്കയിലേക്ക് മാറ്റണമെന്നു ബംഗ്ലാദേശ് പല തവണ ഐസിസിയോടു ആവശ്യപ്പെട്ടെങ്കിലും അതെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിരസിച്ചതോടെ അവര്‍ വെട്ടിലായി. വിഷയത്തില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കണമെന്നു ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനു അന്ത്യശാസനവും നല്കി. പിന്നാലെ ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുല്‍ കളിക്കാരുമായി നേരിട്ട് അടിയന്തര ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലും ഇന്ത്യയില്‍ കളിക്കേണ്ടതില്ലെന്ന തീരുമാനം നേതൃത്വം താരങ്ങളെ അറിയിച്ചു. താരങ്ങള്‍ അതിനെ അനുകൂലിക്കുകയും ചെയ്തതോടെ ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. ബംഗ്ലാദേശിനു പകരം സ്കോട്ലന്ഡിനെ കളിപ്പിക്കാനുള്ള നീക്കം ഐസിസി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂസിലന്‍ഡിന് വന്‍ നഷ്ടം; മിന്നും ഫോമില്‍ പന്തെറിയുന്ന ആദം മില്‍നെ ലോകകപ്പ് ടീമില്‍ നിന്നു പുറത്ത് Manoj Tiwary said Bangladesh's T20 World Cup boycott is hurting the players most, not administrators.
ധാക്ക: ഇന്ത്യയോടുള്ള കലിപ്പിന്റെ പുറത്ത് ടി20 ലോകകപ്പ് കളിക്കാൻ വരില്ലെന്നു വീരവാദം മുഴക്കിയ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം. ഇന്ത്യയിൽ സുരക്ഷയില്ലെന്നു ആരോപിച്ചാണ് ഇന്ത്യൻ മണ്ണിൽ ലോകകപ്പ് കളിക്കില്ലെന്നു വ്യക്തമാക്കി പിൻമാറ്റം പ്രഖ്യാപിച്ചത്. വിഷയത്തിൽ അന്തിമ തീരുമാനം ഉടൻ എടുക്കണമെന്നു ഐസിസി അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ബംഗ്ലാദേശ് ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. ബംഗ്ലാദേശിനു പകരം സ്കോട്ലൻഡിനെ കളിപ്പിക്കാനുള്ള നീക്കം ഐസിസി ആരംഭിച്ചിട്ടുണ്ട്. ബംഗ്ലാദേശ് കളിച്ചില്ലെങ്കിൽ ഐസിസിക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. എന്നാൽ നഷ്ടം ബംഗ്ലാദേശിനാണ് സംഭവിക്കാൻ പോകുന്നത് എന്നതാണ് യാഥാർഥ്യം. ഐസിസിയ്ക്കു നഷ്ടപ്പെടുന്നതിനേക്കാൾ വൻ സാമ്പത്തിക നഷ്ടം ബംഗ്ലാദേശിനുണ്ടാകും. ക്രിക്കറ്റിൽ വൻ ശക്തിയായ ഇന്ത്യയുമായുള്ള ഉടക്കിന്റെ പേരിൽ ഇനി പ്രധാന പരമ്പരകളും ഇതിലൂടെ ലഭിക്കുന്ന കോടികളും ബംഗ്ലാദേശിനു നഷ്ടമാകും. ലോകകപ്പിൽ കളിക്കാത്തതിന്റെ പേരിൽ ബംഗ്ലാദേശിന് ഏതാണ്ട് 240 കോടിയോളം രൂപയാണ് നഷ്ടമാകാൻ പോകുന്നത്. ലോകകപ്പിൽ പങ്കെടുക്കുന്നതിലൂടെ മാത്രം ലഭിക്കുന്ന ഐസിസി റവന്യൂവാണിത്. ഇതിനു പുറമേ ബ്രോഡ്കാസ്റ്റ്, സ്പോൺസർഷിപ്പ് വരുമാന നഷ്ടങ്ങളുടെ കോടികൾ വേറയുമുണ്ടാകും. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ വാർഷിക വരുമാനത്തിന്റെ 60 ശതമാനത്തോളം തുക ഈ ഒറ്റ തീരുമാനത്തിന്റെ പേരിൽ മാത്രം അവർക്ക് നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. ലോകകപ്പിനു ശേഷം ഇന്ത്യ- ബംഗ്ലാദേശ് പരമ്പരയുണ്ട്. എന്നാൽ ഇതു റദ്ദാക്കപ്പെടുമെന്നു ഏതാണ്ടുറപ്പാണ്. അതും അവർക്കു തന്നെ തിരിച്ചടിയാകും. കാരണം ബംഗ്ലാദേശിനു ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്നത് ഇന്ത്യക്കെതിരായ മത്സരങ്ങളിലൂടെയാണ്. ഇല്ല, ഇന്ത്യൻ മണ്ണിൽ കാല് കുത്തില്ല! ലോകകപ്പ് കളിക്കാൻ വരില്ലെന്ന് ബംഗ്ലാദേശ്, പകരം സ്കോട്ലൻഡ് എന്ത് വരുമാന നഷ്ടമുണ്ടായാലും അഭിമാനമാണ് വലുതെന്നു പറഞ്ഞാണ് കായിക ഉപദേഷ്ടാവ് കളിക്കാരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ആവർത്തിച്ചത്. ഐസിസി, ബിസിസിഐ നിലപാടുകളെ ആസിഫ് നസ്റുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ബംഗ്ലാദേശിലെ കോടിക്കണക്കിനു ആളുകൾ ലോകകപ്പ് കാണില്ല. ഐസിസിക്കു വലിയ നഷ്ടമാണ് സംഭവിക്കാൻ പോകുന്നത്. ബംഗ്ലാദേശിനെപ്പോലെ ഒരു രാജ്യത്തെ ഒഴിവാക്കുന്നത് ഐസിസിയുടെ പരാജയമാണ്. ലോകകപ്പ് ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് മാത്രമാണ് തങ്ങൾക്കുള്ളത്. ശ്രീലങ്കയിൽ കളിക്കാൻ ടീം ഒരുക്കമാണ്. സുരക്ഷയുടെ കാര്യത്തിലാണ് ആശങ്ക. ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു ഉറപ്പും തങ്ങൾക്കു കിട്ടിയിട്ടില്ല. മസ്തഫിസുറിനെ ഐപിഎല്ലിൽ നിന്നു ഒഴിവാക്കിയതിൽ ഖേദം പ്രകടിപ്പിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ താരങ്ങൾ, ആരാധകർ, മാധ്യമപ്രവർത്തകർ അടക്കമുള്ളവർ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും കിട്ടിയിട്ടില്ല. അതിനാൽ തന്നെ ഇന്ത്യൻ മണ്ണിൽ കാല് കുത്തില്ലെന്ന തങ്ങളുടെ മുൻ നിലപാട് മാറ്റേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ഇക്കാര്യത്തിൽ ഐസിസി ബംഗ്ലാദേശിനു വേണ്ടി ശബ്ദം പോലും ഉയർത്തിയിട്ടില്ലെന്നും ആസിഫ് നസ്റുൽ ആരോപിച്ചു. കണ്ണുകള്‍ സഞ്ജുവിലും ഇഷാന് കിഷനിലും; ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ടി20 ഇന്ന് bangladesh crickets decision to pull out of the T20 World Cup 2026 in India could carry financial consequences
കണ്ണുകള്‍ സഞ്ജുവിലും ഇഷാന് കിഷനിലും; ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ടി20 ഇന്ന്
റായ്പുര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്ന്. മലയാളി താരം സഞ്ജു സാംസണും ഇഷാന് കിഷനുമാണ് ഇന്നത്തെ മത്സരത്തിലെ ശ്രദ്ധേ കേന്ദ്രങ്ങള്‍. അടുത്ത മാസം 7 മുതല്‍ ആരംഭിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ഇരുവര്‍ക്കും ഏറെ നിര്‍ണായകമാണ് പരമ്പര. ആദ്യ പോരാട്ടത്തില്‍ ഇരുവര്‍ക്കും അവസരം കിട്ടിയെങ്കിലും തിളങ്ങാനായില്ല. സഞ്ജു ബാറ്റിങില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പറായി മിന്നും പ്രകടനമാണ് നടത്തിയത്. ലോകകപ്പിനുള്ള അന്തിമ ഇലവനിലേക്ക് സ്ഥാനമുറപ്പിക്കാന്‍ ഇരുവര്‍ക്കും പരമ്പര നിര്‍ണായകമാണ്. ഇന്ന് തിളങ്ങി തിരിച്ചു വരാനായിരിക്കും സഞ്ജുവും ഇഷാനും ലക്ഷ്യമിടുന്നത്. ഇന്ന് വൈകീട്ട് 7 മുതല്‍ ഛത്തീസ്ഗഢിലെ റായ്പുരിലാണ് പോരാട്ടം. ആദ്യം മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിനു മുന്നിലാണ്. രാജേശ്വരിയുടെ സ്ലോ ബൗളിങില്‍ അടിതെറ്റി; യുപി വാരിയേഴ്സിനെ വീഴ്ത്തി ഗുജറാത്ത് ജയന്റ്സ് രണ്ടാമത് ആദ്യ പോരാട്ടത്തില്‍ 35 പന്തില്‍ 84 റണ്‍സടിച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മ അപാര ഫോമില്‍ ബാറ്റ് വീശി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സഞ്ജുവിന് ആദ്യ കളിയില്‍ 10 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇന്ന് മികച്ചൊരു ഇന്നിങ്സ് താരത്തില്‍ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. ഇടവേളയ്ക്കു ശേഷം ടീമിലെത്തിയ ഇഷാനാകട്ടെ 8 റണ്‍സുമായും മടങ്ങി. ഇഷാന് ഈ പരമ്പരയില്‍ ഫോം തെളിയിച്ചാല്‍ മാത്രമേ ലോകകപ്പിനുള്ള ഇലവനിലേക്ക് എന്തെങ്കിലും സാധ്യത നിലനില്ക്കുന്നുള്ളു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചത് ഇന്ത്യക്ക് ആശ്വാസമാണ്. ബൗളിങ് നിരയും ആദ്യ കളിയില്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞതിനാല്‍ മറ്റ് വേവലാതികളില്ലാതെ വിജയം തുടരാമെന്ന ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന' India vs New Zealand 2nd T20I Indian cricket team will seek to preserve its winning momentum
രാജേശ്വരിയുടെ സ്ലോ ബൗളിങില്‍ അടിതെറ്റി; യുപി വാരിയേഴ്സിനെ വീഴ്ത്തി ഗുജറാത്ത് ജയന്റ്സ് രണ്ടാമത്
വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ മൂന്നാം ജയം സ്വന്തമാക്കി ഗുജറാത്ത് ജയന്റ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. യുപി വാരിയേഴ്സിനെ അവര്‍ 45 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ഗുജറാത്ത് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. യുപിയുടെ പോരാട്ടം 17.3 ഓവറില്‍ വെറും 108 റണ്‍സില്‍ അവസാനിപ്പിച്ചാണ് അവര്‍ ജയം സ്വന്തമാക്കിയത്. ആറ് കളികളില്‍ മൂന്നാം ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ ബൗളിങാണ് യുപിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. സോഫി ഡിവൈന്‍, രേണുക സിങ് എന്നിവരും മികച്ച ബൗളിങ് പുറത്തെടുത്തു. ഇരുവരും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കഷ്വി ഗൗതം, ആഷ്ലി ഗാര്‍ഡ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഗുജറാത്തിനായി പന്തെടുത്ത എല്ലാവരും വിക്കറ്റെടുത്തു. ഫോബ് ലിച്ഫീല്‍ഡ്, ക്ലോ ട്രിയോണ്‍ എന്നിവര്‍ മാത്രമാണ് യുപി നിരയില്‍ ബാറ്റിങില്‍ പിടിച്ചു നിന്നത്. ലിച്ഫീല്‍ഡ് 32 റണ്‍സും ട്രിയോണ്‍ പുറത്താകാതെ 30 റണ്‍സും സ്വന്തമാക്കി. ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന' 2 റണ്‍സില്‍ ഒന്നാം വിക്കറ്റും 39 റണ്‍സില്‍ രണ്ടാം വിക്കറ്റും നഷ്ടമായ യുപി ഒരു ഘട്ടത്തിലും വിജയിക്കാനുള്ള ശ്രമം നടത്തിയില്ല. കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി സോഫി ഡൈവന്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു പൊരുതിയാണ് പൊരുതാവുന്ന സ്കോര്‍ ടീമിനു സമ്മാനിച്ചത്. താരം 42 പന്തില്‍ 2 ഫോറും 3 സിക്സും സഹിതം 50 റണ്‍സെടുത്തു. ഓപ്പണര്‍ ബെത് മൂണിയാണ് തിളങ്ങിയ മറ്റൊരു താരം. 34 പന്തില്‍ 5 ഫോറുകള്‍ സഹിതം മൂണി 38 റണ്‍സെടുത്തു. മറ്റാരും കാര്യമായ സംഭാവന നല്‍കിയില്ല. കഷ്വി ഗൗതം 6 പന്തില്‍ 11 അടിച്ചു. ഈസ്റ്റ് ബംഗാൾ ഇതിഹാസം; 90കളിലെ 'സൂപ്പർ റൈറ്റ് വിങ് ബാക്ക്'; മുൻ ഇന്ത്യൻ താരം ഇല്യാസ് പാഷ അന്തരിച്ചു giants vs warriorz Gujarat Giants Women demolish UP Warriorz Women with 45-run win
ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന'
ജൊഹന്നാസ്ബര്‍ഗ്: ടി20 ലോകകപ്പിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആശങ്കയായി താരങ്ങളുടെ പരിക്ക്. നിര്‍ണായക ബാറ്റര്‍മാരായ ടോണി ഡി സോര്‍സി, ഡോണോവന്‍ ഫെരേര, ഡേവിഡ് മില്ലര്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും ടി20 ലോകകപ്പും ഡി സോര്‍സിക്കും ഡോണോവനും നഷ്ടമാകും. മില്ലര്‍ക്ക് വിന്‍ഡീസ് പരമ്പര നഷ്ടമാകും. ലോകകപ്പ് ടീമില്‍ നിലവില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടോണി ഡി സോര്‍സി, ഡോണോവന്‍ ഫെരേര എന്നിവര്‍ക്ക് പകരം റിയാന്‍ റിക്കല്‍ട്ടന്‍, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവരെ ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിക്കല്‍ട്ടന്‍ ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. സ്റ്റബ്സിന്റെ ഹിറ്റിങ് മികവും ടീമിനു മുതല്‍ക്കൂട്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഇരുവരും വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലുമുണ്ട്. വലതു കാലിന്റെ തുടയ്ക്കു പരിക്കേറ്റ ഡി സോര്‍സി ടി20 ലോകകപ്പ് കളിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് താരത്തിനു പരിക്കേറ്റത്. ഡോണോവാന്‍ ഫെരേരയ്ക്ക് ഇടത് തോളിനാണ് പരിക്ക്. താരവും ലോകകപ്പ് ടീമില്‍ നിന്നു പുറത്തായി. ഈസ്റ്റ് ബംഗാൾ ഇതിഹാസം; 90കളിലെ 'സൂപ്പർ റൈറ്റ് വിങ് ബാക്ക്'; മുൻ ഇന്ത്യൻ താരം ഇല്യാസ് പാഷ അന്തരിച്ചു മുതിര്‍ന്ന താരം ഡേവിഡ് മില്ലറിനും പരിക്കുണ്ട്. താരത്തെ കാലിലെ മസിലിനേറ്റ പരിക്കാണ് വലയ്ക്കുന്നത്. സൗത്ത് ആഫ്രിക്ക ടി20 പോരാട്ടത്തില്‍ പാള്‍ റോയല്‍സിനായി കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. താരത്തിനു വിന്‍ഡീസ് പരമ്പര നഷ്ടമാകും. ലോകകപ്പ് ടീമില്‍ നിലവില്‍ മില്ലറെ നിലനിര്‍ത്തിയിട്ടുണ്ട്. ഫിറ്റ്നസ് പരിശോധനകള്‍ക്കു ശേഷമായിരിക്കും ലോകകപ്പ് ടീമില്‍ നിലനിര്‍ത്തണമോ പകരം മറ്റൊരു താരത്തെ ചേര്‍ക്കണമോ എന്ന കാര്യത്തില്‍ ടീം തീരുമാനം എടുക്കുക. ഫെബ്രുവരി 9നു കാനഡയ്ക്കെതിരായ പോരാട്ടത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഗ്രൂപ്പ് ഡിയില്‍ ന്യൂസിലന്‍ഡ്, കാനഡ, അഫ്ഗാനിസ്ഥാന്, യുഎഇ ടീമുകള്‍ക്കൊപ്പമാണ് പ്രോട്ടീസ്. 2024ല്‍ ഫൈനലിലെത്തിയിട്ടും ഇന്ത്യക്കു മുന്നില്‍ കിരീടം കൈവിട്ട ദക്ഷിണാഫ്രിക്ക ഇത്തവണ ലോക ചാംപ്യന്മാരാകാനുള്ള ആദമ്യമായ ആഗ്രഹത്തിലാണ്. അതിനിടെയാണ് താരങ്ങളുടെ പരിക്ക് തലവേദനയാകുന്നത്. പാക് താരങ്ങളുടെ പണം 'അടിച്ചുമാറ്റി' വ്യവസായി രാജ്യം വിട്ടു! 100 കോടിയുടെ തട്ടിപ്പില്‍ കുടുങ്ങി... ബാബര്‍, റിസ്വാന്, ഷഹീന് അഫ്രീദി... South Africa face a challenging T20 World Cup build-up as injuries rule out key batters Tony de Zorzi, Donovan Ferreira and potentially David Miller
ഈസ്റ്റ് ബംഗാൾ ഇതിഹാസം; 90കളിലെ 'സൂപ്പർ റൈറ്റ് വിങ് ബാക്ക്'; മുൻ ഇന്ത്യൻ താരം ഇല്യാസ് പാഷ അന്തരിച്ചു
ബംഗളൂരു: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഈസ്റ്റ് ബംഗാൾ ഇതിഹാസവുമായ ഇല്യാസ് പാഷ (61) അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതനായിരുന്നു ഇതിഹാസ പ്രതിരോധ താരം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) അദ്ദേഹത്തിന്റെ വിയോഗം പുറത്തുവിട്ടത്. നിര്യാണത്തിൽ എഐഎഫ്എഫ് അനുശോചിച്ചു. വിനായക ഫുട്ബോൾ ക്ലബിലൂടെയാണ് അദ്ദേഹം കരിയർ തുടങ്ങുന്നത്. റൈറ്റ് വിങ് ബാക്കായി കളിച്ചിരുന്ന ഇല്യാസ് പാഷ 1987ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്. ബൾഗേറിയക്കെതിരായ പോരാട്ടത്തിലാണ് ആദ്യമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. നെഹ്റു കപ്പിൽ കോഴിക്കോട് നടന്ന പോരാട്ടത്തിലാണ് അരങ്ങേറ്റം. പാക് താരങ്ങളുടെ പണം 'അടിച്ചുമാറ്റി' വ്യവസായി രാജ്യം വിട്ടു! 100 കോടിയുടെ തട്ടിപ്പില്‍ കുടുങ്ങി... ബാബര്‍, റിസ്വാന്, ഷഹീന് അഫ്രീദി... 1987, 1991 വർഷങ്ങളിലെ നെഹ്റു കപ്പിലും 1991ലെ സാഫ് ഗെയിംസിലും 1992ലെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലും അദ്ദേഹം ഇന്ത്യക്കായി കളിച്ചു. ആഭ്യന്തര ഫുട്ബോളിൽ 1993, 1995 വർഷങ്ങളിൽ ബംഗാൾ സന്തോഷ് ട്രോഫി കിരീടം നേടുമ്പോൾ ടീമിലെ നിർണായക പ്രതിരോധ താരമായിരുന്നു ഇല്യാസ്. 1989 മുഹമ്മദന്‍ സ്പോര്ട്ടിങിലൂടെയാണ് കൊല്‍ക്കത്ത ഫുട്ബോളില്‍ അദ്ദേഹം എത്തുന്നത്. സേഠ് നാഗ്ജി, നിസാം ഗോള്‍ഡ് കപ്പ് കിരീട നേട്ടങ്ങളില്‍ മുഹമ്മദന്സിനൊപ്പം സ്വന്തമാക്കി. പിന്നീടാണ് അദ്ദേഹം ഈസ്റ്റ് ബംഗാളിലെത്തുന്നത്. ഈസ്റ്റ് ബംഗാൾ ജേഴ്സിയിലുള്ള അദ്ദേഹത്തിന്റെ 9 വർഷക്കാലത്തെ കരിയർ ഉജ്ജ്വലമായിരുന്നു. 1990ൽ ഈസ്റ്റ് ബംഗ്ലാളിനെ മൂന്ന് കിരീട നേട്ടങ്ങളിലേക്ക് നയിച്ചതിന്റെ മഹത്തായ ചരിത്രമുള്ള കരിയറായിരുന്നു ഇല്യാസ് പാഷയുടേത്. ഡ്യൂറൻഡ് കപ്പ്, ഐഎഫ്എ ഷീൽഡ്, റോവേഴ്സ് കപ്പ് നേട്ടങ്ങളാണ് അദ്ദേഹം നയിച്ച ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. അവസാന 6 വിക്കറ്റുകള്‍ 22 റണ്‍സില്‍ നിലംപൊത്തി, 139ന് ഓള് ഔട്ട്; തിരുവനന്തപുരത്ത് കാലിടറി കേരളം ഈസ്റ്റ് ബംഗാളിനൊപ്പമുള്ള 9 വർഷത്തിൽ 28 കിരീട നേട്ടങ്ങളിൽ ഇല്യാസ് പങ്കാളിയായി. അഞ്ച് കൽക്കട്ട ഫുട്ബോൾ ലീഗ്, ഐഎഫ്എ ഷീൽഡുകൾ, നാല് ഡ്യൂറൻഡ് കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ അദ്ദേഹം ക്ലബിനൊപ്പം സ്വന്തമാക്കി. 1993ൽ നേപ്പാളിൽ നടന്ന വായ് വായ് കപ്പിൽ ഈസ്റ്റ് ബംഗാൾ കിരീടം സ്വന്തമാക്കുമ്പോൾ ക്യാപ്റ്റന്റെ ആം ബാൻഡുമായാണ് അദ്ദേഹം കളിച്ചത്. ഈസ്റ്റ് ബംഗാളിന്റെ ആദ്യ അന്താരാഷ്ട്ര കിരീടവും അദ്ദേഹത്തിന്റെ നായകത്വത്തിലായിരുന്നു. 1993-94 ഏഷ്യൻ കപ്പ് വിന്നേഴ്സ് കപ്പിൽ ഇറാഖ് ടീം അൽ സവ്റ എസ്സിക്കെതിരെ ഈസ്റ്റ് ബംഗാൾ 6-2ന്റെ മിന്നും ജയം സ്വന്തമാക്കുമ്പോഴും ഇല്യാസ് മുന്നിൽ നിന്നു നയിച്ചു. ഇല്ല, ഇന്ത്യൻ മണ്ണിൽ കാല് കുത്തില്ല! ലോകകപ്പ് കളിക്കാൻ വരില്ലെന്ന് ബംഗ്ലാദേശ്, പകരം സ്കോട്ലൻഡ് Former India defender and east bengal legend Ilyas Pasha passed away aged 61 after a long illness
ഇസ്ലാമബാദ്: മുന്‍ പാകിസ്ഥാന് ക്യാപ്റ്റന്മാരായ ബാബര്‍ അസം , മുഹമ്മദ് റിസ്വാന്, സ്റ്റാര്‍ പേസര്‍ ഷഹീന് ഷാ അഫ്രീദി എന്നിവരടക്കമുള്ള നിരവധി ദേശീയ താരങ്ങള്‍ സാമ്പത്തിക തട്ടിപ്പിന് ഇരകളായെന്നു റിപ്പോര്‍ട്ട്. പിന്നാലെ വിഷയത്തില്‍ അന്വേഷണത്തിനുള്ള നീക്കവുമായി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. 100 കോടിയോളം രൂപ നിക്ഷേപ തട്ടിപ്പില്‍ താരങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ നിക്ഷേപകരെ ആകര്‍ഷിച്ച് ഇവരില്‍ നിന്നു ഫണ്ട് സ്വരൂപിച്ച് മുന്‍ നിക്ഷേപകര്‍ക്ക് നല്കുന്ന തട്ടിപ്പിലാണ് താരങ്ങള്‍ പെട്ടത്. പുതിയ നിക്ഷേപകരില്‍ നിന്നു സ്വീകരിച്ച ഫണ്ട് തീര്‍ന്നതോടെ പദ്ധതി തകര്‍ന്നു. പിന്നാലെ താരങ്ങളില്‍ നിന്നു പണം വാങ്ങിയ വ്യവസായി രാജ്യത്ത് നിന്നു മുങ്ങി. പുതിയ നിക്ഷേപകരില്‍ പാക് താരങ്ങള്‍ ഉള്‍പ്പെട്ടതും അവര്‍ക്ക് പണം നഷ്ടമായെന്നു തിരിച്ചറിഞ്ഞതുമാണ് തട്ടിപ്പ് പുറത്തറിയാന്‍ ഇടയാക്കിയത്. പിന്നാലെയാണ് പിസിബി വിഷയം അന്വേഷിക്കാനൊരുങ്ങുന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫഖര്‍ സമാന്, ഷദാബ് ഖാന് മറ്റുള്ളവര്‍ ഉള്‍പ്പെടെ ഒരു ഡസനോളം താരങ്ങള്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടമായിട്ടുണ്ട്. മുന്‍ ടെസ്റ്റ് ക്യാപ്റ്റനും തട്ടിപ്പിനിരയായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ അദ്ദേഹം പാകിസ്ഥാനില്‍ ഇല്ലെന്നും വിവരങ്ങളുണ്ട്. പല താരങ്ങളും സ്വന്തം പണം മാത്രമല്ല, കുടുംബാംഗങ്ങളുടേയും സഹ താരങ്ങളുടേയും പണവും നിക്ഷേപിച്ചിട്ടുണ്ട്. അവസാന 6 വിക്കറ്റുകള്‍ 22 റണ്‍സില്‍ നിലംപൊത്തി, 139ന് ഓള് ഔട്ട്; തിരുവനന്തപുരത്ത് കാലിടറി കേരളം കളിക്കാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന പാകിസ്ഥാന് സൂപ്പര്‍ ലീഗിലെ ചില ടീമുകളെ സ്പോണ്സര് ചെയ്തിട്ടുള്ള ഒരു വ്യവസായി വഴിയാണ് ഇവര്‍ പണം നിക്ഷേപിച്ചത്. തുടക്കത്തില്‍ ഇയാള്‍ താരങ്ങള്‍ക്ക് ലാഭ വിഹിതം നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം പിന്നീട് നിലച്ചതോടെയാണ് സംശയങ്ങള്‍ ആരംഭിച്ചത്. പിന്നാലെ താരങ്ങള്‍ ഇയാളോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ വലിയ നഷ്ടം സംഭവിച്ചുവെന്നും പണം മുഴുവന്‍ നഷ്ടമായെന്നുമാണ് മറുപടി നല്‍കിയത്. അതിനു ശേഷം ഇയാള്‍ ഫോണടക്കം സ്വിച്ച് ഓഫ് ചെയ്ത് രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇല്ല, ഇന്ത്യൻ മണ്ണിൽ കാല് കുത്തില്ല! ലോകകപ്പ് കളിക്കാൻ വരില്ലെന്ന് ബംഗ്ലാദേശ്, പകരം സ്കോട്ലൻഡ് Several top Pakistani cricketers, including Babar Azam, Mohammad Rizwan, and Shaheen Shah Afridi, have reportedly lost millions of rupees in a Ponzi scheme
അവസാന 6 വിക്കറ്റുകള്‍ 22 റണ്‍സില്‍ നിലംപൊത്തി, 139ന് ഓള് ഔട്ട്; തിരുവനന്തപുരത്ത് കാലിടറി കേരളം
തിരുവനന്തപുരം: ചണ്ഡീഗഢിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്സില്‍ കേരളത്തിന്റെ പോരാട്ടം വെറും 139 റണ്‍സില്‍ അവസാനിച്ചു. ആദ്യ ദിനത്തില്‍ കളി അവസാനിക്കുമ്പോള്‍ മറുപടി ബാറ്റിങ് തുടങ്ങിയ ചണ്ഡീഗഢ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന ശക്തമായ നിലയില്‍. 3 റണ്‍സിന്റെ ലീഡുമായാണ് അവര്‍ ഒന്നാം ദിനം കളി അവസാനിപ്പിച്ചത്. ടോസ് നേടി കേരളം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം മണ്ണില്‍ ടീമിനു കാലിടറി. 49 റണ്‍സെടുത്ത ബാബ അപരാജിതും 41 റണ്‍സെടുത്ത സച്ചിന് ബേബിയും മാത്രമാണ് ക്രീസില്‍ നിന്നു പൊരുതാനുള്ള ആര്‍ജവം കാണിച്ചത്. സച്ചിനും ബാബാ അപരാജിതും പുറത്തായതോടെ വാലറ്റം അതിവേഗമാണ് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചത്. അവസാന 6 വിക്കറ്റുകള്‍ വെറും 22 റണ്‍സില്‍ നിലംപൊത്തി. ഇല്ല, ഇന്ത്യൻ മണ്ണിൽ കാല് കുത്തില്ല! ലോകകപ്പ് കളിക്കാൻ വരില്ലെന്ന് ബംഗ്ലാദേശ്, പകരം സ്കോട്ലൻഡ് 4 വിക്കറ്റെടുത്ത നിഷങ്ക് ബിര്‍ല, 3 വിക്കറ്റുകള്‍ വീഴ്ത്തിയ രോഹിത് ഠന്‍ഡ എന്നിവരുടെ മികച്ച ബൗളിങിനു കേരളത്തിന്റെ കൈയില്‍ ഉത്തരമില്ലാതെ പോയി. ജഗ്ജിത് സിങ് രണ്ടും കാര്‍ത്തിക് സാന്‍ഡില്‍ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി തുടങ്ങിയ ചണ്ഡീഗഢിനായി അര്ജുന് ആസാദും ക്യാപ്റ്റന്‍ മനന്‍ വോറയും ക്രീസില്‍ നിന്നു പൊരുതി. ഇരുവരും അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നില്ക്കുന്നു. 11 റണ്‍സെടുത്ത ഓപ്പണര്‍ നിഖില്‍ ഠാക്കൂറിന്റെ വിക്കറ്റ് മാത്രമാണ് ചണ്ഡീഗഢിനു നഷ്ടമായത്. നിലവില്‍ കളി നിര്‍ത്തുമ്പോള്‍ അര്ജുന് ആസാദ് 78 റണ്‍സുമായും മനന്‍ വോറ 51 റണ്‍സുമായും ക്രീസില്‍ നില്ക്കുന്നു. ചണ്ഡീഗഢിനു നഷ്ടമായ ഏക വിക്കറ്റ് എംഡി നിധീഷിനാണ്. 40 വയസ്, 310 ദിവസം; പ്രായം വെറും നമ്പര്‍; ഗ്രാന്‍ഡ് സ്ലാം ചരിത്ര നേട്ടത്തിൽ വാവ്റിങ്കയും Kerala Cricket Team were bowled out in the first innings of their Ranji Trophy clash against Chandigarh
ഇല്ല, ഇന്ത്യൻ മണ്ണിൽ കാല് കുത്തില്ല! ലോകകപ്പ് കളിക്കാൻ വരില്ലെന്ന് ബംഗ്ലാദേശ്, പകരം സ്കോട്ലൻഡ്
ധാക്ക: അനിശ്ചിതത്വങ്ങള്‍ക്കും വില പേശലുകള്‍ക്കുമൊടുവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങൾ മുൻപെടുത്ത നിലപാടിൽ ഉറച്ചു നിൽക്കാൻ തന്നെ തീരുമാനിച്ചു. എന്തൊക്കെ സംഭവിച്ചാലും ശരി ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിൽ കാല് കുത്തില്ല! ടി20 ലോകകപ്പ് മത്സരങ്ങളുടെ വേദിമാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി പല തവണ തള്ളിയതോടെ അവര്‍ വെട്ടിലായിരുന്നു. പിന്നാലെ ദേശീയ ടീമിലെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുമായി സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുല്‍ ധാക്കയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇന്ത്യയിലേക്ക് കളിക്കാന്‍ വരേണ്ടതില്ലെന്ന നിലപാടില്‍ തന്നെ അവര്‍ ഉറച്ചു നിന്നത്. ബംഗ്ലാദേശിനു പകരം നിലവില്‍ ഐസിസി സ്കോട്ലന്ഡിനെ കളിപ്പിക്കാനാണ് ഒരുങ്ങുന്നത്. റാങ്കിങനുസരിച്ചാണ് സ്കോട്ലൻഡിനു ലോകകപ്പ് കളിക്കാൻ വീണ്ടും അവസരം വന്നത്. 2009ൽ സമാന രീതിയിൽ സിംബാബ്വെ രാഷ്ട്രീയ കാരണങ്ങളെ തുടർന്നു ഇംഗ്ലണ്ടിൽ ലോകകപ്പ് കളിക്കാൻ വിസമ്മതിച്ചിരുന്നു. അന്നും പകരം കളിച്ചത് സ്കോട്ലൻഡാണ്. അതേസമയം തീരുമാനത്തില്‍ ഉറച്ചു നില്ക്കുമെന്നു വ്യക്തമാക്കിയ ബംഗ്ലാദേശ് വേദി മാറ്റം വീണ്ടും ഐസിസിക്കു മുന്നില്‍ വയ്ക്കും. ബംഗ്ലാദേശിനു ലോകകപ്പ് കളിക്കണമെന്നു തന്നെയാണ്. എന്നാൽ ഇന്ത്യൻ മണ്ണിൽ കളിക്കാൻ സാധിക്കില്ല. താരങ്ങളുടെ സുരക്ഷ പ്രധാനമാണ്. നിലവില്‍ ഇന്ത്യയിലേക്ക് പോകുന്നത് ദുഷ്കരമാണ്. സുരക്ഷയില്‍ യാതൊരു ഉറപ്പുമില്ല. ഐസിസി സുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത വരുത്തിയിട്ടുമില്ല. അതിനാല്‍ തന്നെ തങ്ങള്‍ വേദി മാറ്റത്തിനായി വീണ്ടും പോരാടും. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. അതിനാലാണ് ഇപ്പോഴും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നത്. ഐസിസി കടുംപിടിത്തം ഉപേക്ഷിക്കുമെന്നു തന്നെയാണ് തങ്ങള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ അമിനുൽ ഇസ്ലാം വ്യക്തമാക്കി. 2 പന്തുകള്‍ മാത്രം, പൂജ്യത്തിന് പുറത്ത്! വീണ്ടും രഞ്ജി കളിക്കാനിറങ്ങി, അതിവേഗം വീണു; ഗില്ലിന് നിരാശ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം 24 മണിക്കൂറിനുള്ളില്‍ അറിയിക്കണമെന്ന് ഐ സി സി ബംഗ്ലാദേശിന് അന്ത്യശാസനം നല്‍കിയിരുന്നു. പിന്നാലെയാണ് യോഗം ചേര്‍ന്നുള്ള പുതിയ തീരുമാനം. മുന്‍പ്, ലോകകപ്പില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉയര്‍ന്നപ്പോള്‍ താരങ്ങളുമായി ചര്‍ച്ച നടത്തിയില്ലെന്ന ആരോപണവുമായി ബംഗ്ലാദേശ് ടി20 ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് തുറന്നടിച്ചിരുന്നു. പിന്നാലെയാണ് അനിശ്ചിതത്വത്തില്‍ അയവ് വരാത്തതിനാല്‍ താരങ്ങളെ ഉള്‍പ്പെടുത്തി യോഗം ചേരാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ താരങ്ങള്‍ക്കും അധികൃതര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. തങ്ങളുടെ ഇന്ത്യയിലെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്ന ആവശ്യമാണ് ബംഗ്ലാദേശ് മുന്നോട്ടു വച്ചത്. എന്നാല്‍ ഐസിസി നേരത്തെ ഈ ആവശ്യം നിരസിച്ചിരുന്നു. പിന്നാലെ വീണ്ടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു കത്തയച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ നിലപാടെടുത്തത്. എന്നാല്‍ ഐസിസി അതിനൊന്നും വഴങ്ങില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 40 വയസ്, 310 ദിവസം; പ്രായം വെറും നമ്പര്‍; ഗ്രാന്‍ഡ് സ്ലാം ചരിത്ര നേട്ടത്തിൽ വാവ്റിങ്കയും ഇന്ത്യയില്‍ കളിക്കുന്നത് ഒഴിവാക്കാന്‍ ഗ്രൂപ്പ് മാറ്റമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ബംഗ്ലാ ബോര്‍ഡ് വച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഐസിസി പരിഗണിച്ചില്ലെന്നാണ് വിവരം. കാര്യങ്ങള്‍ നേരിട്ട് സംസാരിക്കാന്‍ ഐസിസി പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ബംഗ്ലാദേശ് ഗ്രൂപ്പ് മാറ്റം ആവശ്യപ്പെട്ടത്. ടി 20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ബംഗ്ലാദേശിന്റെ പുരുഷ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നും അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടുമെന്നും ഐസിസി ബിസിബിയെ നേരത്തെ അറിയിച്ചിരുന്നു. ടി20 ലോകകപ്പില്‍ ഫെബ്രുവരി 7 ന് വെസ്റ്റിന്‍ഡീനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യമത്സരം. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ വെച്ചാണ് കളി. ഫെബ്രുവരി 9 ന് ഇറ്റലിയെയും, തുടര്‍ന്ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നേരിടും. അതിനുശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നേപ്പാളിനെതിരെയും ബംഗ്ലാദേശിന് മത്സരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബി ആവശ്യപ്പെട്ടത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര വിഷയങ്ങള്‍ വഷളായ സാഹചര്യത്തിലാണ് ബംഗ്ലാദേശ് വേദി മാറ്റം ആവശ്യപ്പെട്ടത്. അതിനിടെ ഐപിഎല്ലില്‍ നിന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമംഗമായ ബംഗ്ലാദേശ് താരം മുസഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ്, ഇന്ത്യയും ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധവും വഷളായി. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമില്‍ നിന്നു ഒഴിവാക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു. ഐഎസ്എൽ: ഗാനമേള, കാർ ലോഞ്ചിങ്, ചെന്നൈയുടെ ഹോം ഗ്രൗണ്ടും കുളമാകും; ചിത്രങ്ങൾ പുറത്ത് t20 world cup the bangladesh cricket board on Thursday remained firm in its stance, saying it won't play in India
ഐഎസ്എൽ: ഗാനമേള, കാർ ലോഞ്ചിങ്, ചെന്നൈയുടെ ഹോം ഗ്രൗണ്ടും കുളമാകും; ചിത്രങ്ങൾ പുറത്ത്
ചെന്നൈ: ഐ എസ് എൽ മത്സരങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സ്റ്റേഡിയം സംബന്ധിച്ച് പല ക്ലബ്ബുകൾക്കും ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോടേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഇത് വരെ സ്റ്റേഡിയം ക്ലബിന് കൈമാറിയിട്ടില്ല. കോർപ്പറേഷൻ സ്റ്റേഡിയത്തിലെ പണി പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സഞ്ജുവും ഇഷാനും പരാജയപ്പെട്ടു; റോൾ ഗംഭീരമാക്കി സൂര്യകുമാർ യാദവ് ഇതേ സാഹചര്യത്തിലൂടെയാണ് ചെന്നൈയിൻ എഫ് സിയും കടന്ന് പോകുന്നത്. ഐ എസ് എൽ ആരംഭിച്ചത് മുതൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായിരുന്ന ചെന്നൈ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെയും അവസ്ഥയും മോശമാണെന്നാണ് പുറത്ത് വന്ന ചിത്രങ്ങൾ പറയുന്നത്. ഈ സീസണിന്റെ ഉദ്ഘാടന ദിവസമായ ഫെബ്രുവരി 14 ന് തന്നെ സ്റ്റേഡിയത്തിൽ വെച്ച് എ ആർ റഹ്മാന്റെ സംഗീത പരിപാടി നടക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരു കാർ കമ്പനിയുടെ ലോഞ്ചിങ് പരിപാടി ജനുവരി 26ന് ആണ് സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുമുണ്ട്. സുരക്ഷാ പ്രശ്നമില്ല, മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ഐസിസി; ഒറ്റപ്പെട്ട് ബംഗ്ലാദേശ്, പിന്തുണച്ചത് പാകിസ്ഥാൻ മാത്രം ഈ രണ്ട് പ്രോഗ്രാമുകളും കഴിയുമ്പോൾ മൈതാനത്തിന്റെ അവസ്ഥ എന്താകുമെന്നാണ് ക്ലബ് അധികൃതരുടെ ആശങ്ക. ടൂർണമെന്റ് എത്രയും വൈകിയത് കാരണം പല ക്ലബ്ബുകൾക്കും അവരുടെ ഹോം ഗ്രൗണ്ടുകളുടെ പ്രവർത്തനം പൂർണ്ണ സജ്ജമാക്കാൻ സാധിച്ചിട്ടില്ല. ഈ അവസ്ഥ തുടരുകയാണെങ്കിൽ ഐ എസ് എല്ലിന്റെ മത്സരക്രമം പുറത്തിറക്കാൻ ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. Sports news: Several ISL Clubs Yet to Finalise Home Stadiums Ahead of Season start.
2 പന്തുകള്‍ മാത്രം, പൂജ്യത്തിന് പുറത്ത്! വീണ്ടും രഞ്ജി കളിക്കാനിറങ്ങി, അതിവേഗം വീണു; ഗില്ലിന് നിരാശ
സൗരാഷ്ട്ര: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ടെസ്റ്റ്, ഏകദിന നായകനായ ശുഭ്മാന്‍ ഗില്ലിനു സ്ഥാനമില്ലായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിനു പിന്നാലെ ഗില്‍ രഞ്ജി ട്രോഫി കളിക്കാനിറങ്ങിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റനു നിരാശ. സൗരാഷ്ട്രയ്ക്കെതിരായ പോരാട്ടത്തില്‍ താരം പൂജ്യത്തിനു പുറത്തായി. വെറും രണ്ട് പന്തുകള്‍ മാത്രമാണ് ഗില്ലിനു നേരിടാന്‍ സാധിച്ചത്. പഞ്ചാബ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍. താരം അഞ്ചാം സ്ഥാനത്താണ് ബാറ്റിങിനിറങ്ങിയത്. പാര്‍ഥ് ഭട്ടിന്റെ പന്തില്‍ ഗില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. വരുന്ന കുറച്ചു ദിവസങ്ങളില്‍ ഇന്ത്യക്ക് ടെസ്റ്റ്, ഏകദിന മത്സരങ്ങളില്ല. ഫെബ്രുവരി 7 മുതല്‍ ഇന്ത്യ ലോകകപ്പ് കളിക്കാനിറങ്ങും. ഇതോടെയാണ് ടി20 ടീമില്‍ ഉള്‍പ്പെടാത്ത ഗില്‍ രഞ്ജിയില്‍ കളിച്ചത്. എന്നാല്‍ ഇടവേളയ്ക്കു ശേഷമുള്ള മടക്കം നിരാശയുടേതായി. വെറും 2898 പന്തുകള്‍! അതിവേഗം അഭിഷേക് ശര്‍മ; ടി20യില്‍ റെക്കോർഡ് മത്സരത്തില്‍ മറ്റൊരു ഇന്ത്യന്‍ സീനിയര്‍ താരം സൗരാഷ്ട്ര നിരയിലും ഇടവേളയ്ക്കു ശേഷം രഞ്ജി കളിക്കാനിറങ്ങി. സ്പിന്‍ ഓള് റൗണ്ടര്‍ ജഡേജ. താരത്തിനും ബാറ്റിങില്‍ തിളങ്ങാനായില്ല. ജഡേജ 7 റണ്‍സില്‍ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് വെറും 172 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പഞ്ചാബിനായി. എന്നാല്‍ ഗില്ലിന്റെ മടങ്ങി വരവ് കരുത്തില്‍ ബാറ്റിങിനിറങ്ങിയ പഞ്ചാബിനും തൊട്ടതെല്ലാം പിഴച്ചു. 73 റണ്‍സിനിടെ ഗില്ലടക്കമുള്ള മുന്‍നിരയിലെ അഞ്ച് ബാറ്റര്‍മാരെയാണ് അവര്‍ക്ക് നഷ്ടമായത്. ഐസിസിയുടെ വിരട്ടലിന് പിന്നാലെ യോഗം ചേരാൻ ബംഗ്ലാദേശ്; താരങ്ങളെ കേൾക്കും,തീരുമാനം ഉടൻ The much-anticipated Shubman Gill versus Ravindra Jadeja contest failed to live up to its billing on the opening day of the Ranji Trophy sixth-round clash between Punjab and Saurashtra
വെറും 2898 പന്തുകള്‍! അതിവേഗം അഭിഷേക് ശര്‍മ; ടി20യില്‍ റെക്കോർഡ്
നാഗ്പുര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ അതില്‍ നിര്‍ണായകമായത് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ യുടെ കിടിലന്‍ ബാറ്റിങാണ്. താരം വെറും 35 പന്തില്‍ 8 സിക്സും 5 ഫോറും സഹിതം 84 റണ്‍സാണ് അടിച്ചു കൂട്ടിയത്. അതിനൊപ്പം ഒരു ചരിത്ര നേട്ടവും താരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. ടി20 ക്രിക്കറ്റില്‍ അതിവേഗം 5000 റണ്‍സ് നേടുന്ന ബാറ്ററായി അഭിഷേക് മാറി. 2898 പന്തുകള്‍ നേരിട്ടാണ് താരം 5000 റണ്‍സിലെത്തിയത്. വെസ്റ്റ് ഇന്‍ഡീസ് ഓള് റൗണ്ടര്‍ ഇതിഹാസം ആെന്ദ്ര റസ്സലിന്റെ റെക്കോര്‍ഡാണ് അഭിഷേക് പിന്തള്ളിയത്. 160നു മുകളില്‍ സ്ട്രൈക്ക് റേറ്റുമായാണ് താരം അതിവേഗം 5000 റണ്‍സിലെത്തിയത്. മറ്റൊരു ബാറ്ററും ഇത്രയും മികച്ച സ്ട്രൈക്ക് റേറ്റുമായി 5000 റണ്‍സിലെത്തിയിട്ടില്ല. റസ്സല്‍ 2942 പന്തുകള്‍ നേരിട്ടാണ് 5000 കടമ്പ കടന്നത്. മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയന്‍ താരം ടിം ഡേവിഡാണ്. താരം 3127 പന്തുകളില്‍ നിന്നാണ് നേട്ടത്തിലെത്തിയത്. ഇംഗ്ലണ്ടിന്റെ വില്‍ ജാക്സാണ് നാലാം സ്ഥാനത്ത് താരം 3196 പന്തുകളും അഞ്ചാമതുള്ള ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല് 3239 പന്തുകള്‍ നേരിട്ടും നേട്ടത്തിലെത്തി. വിവാദങ്ങൾക്ക് പിന്നാലെ സിഡ്നി സിക്സേഴ്സ് ടീം വിട്ട് ബാബർ അസം 22 പന്തില്‍ 50 25കാരനായ ഇന്ത്യന്‍ ഓപ്പണര്‍ മറ്റൊരു നേട്ടവും സ്വന്തമാക്കി. 22 പന്തില്‍ താരം അതിവേഗം അര്‍ധ സെഞ്ച്വറിയിലെത്തി. ടി20യില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ അര്‍ധ സെഞ്ച്വറിയാണിത്. കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരെയാണ് അഭിഷേക് പിന്തള്ളിയത്. ഇരുവര്‍ക്കും കിവികള്‍ക്കെതിരെ 23 പന്തില്‍ അര്‍ധ സെഞ്ച്വറിയുണ്ട്. 25 പന്തില്‍ താഴെ ടി20 കരിയറില്‍ ഇത് ഏഴാം തവണയാണ് അഭിഷേക് 25ല്‍ താഴെ പന്തുകളില്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. ഇതും റെക്കോര്‍ഡാണ്. ഇത്രയും കുറഞ്ഞ പന്തില്‍ ഏഴ് തവണ നേട്ടത്തിലെത്തുന്ന ആദ്യ താരമായി അഭിഷേക് മാറി. ഐസിസിയുടെ വിരട്ടലിന് പിന്നാലെ യോഗം ചേരാൻ ബംഗ്ലാദേശ്; താരങ്ങളെ കേൾക്കും,തീരുമാനം ഉടൻ india vs new zealand abhishek sharma lit up Nagpur on Wednesday with a historic assault
വിവാദങ്ങൾക്ക് പിന്നാലെ സിഡ്നി സിക്സേഴ്സ് ടീം വിട്ട് ബാബർ അസം
സിഡ്നി: ബിഗ് ബാഷ് ലീഗിൽ (BBL) സിഡ്നി സിക്സേഴ്സിനായി കളിച്ചിരുന്ന പാകിസ്ഥാന്റെ സ്റ്റാർ ബാറ്റർ ബാബർ അസം ടീം വിട്ടു. ദേശീയ ടീമിലേക്ക് വിളിച്ചത് കൊണ്ടാണ് ക്ലബ് വിടുന്നത് എന്നാണ് വിശദീകരണം. എന്നാൽ ടീമിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് താരത്തിന്റെ പിന്മാറ്റത്തിൽ എന്നാണ് റിപ്പോർട്ടുകൾ. 'ലോകകപ്പ് ഗാലറിയിലിരുന്നു കാണുന്നതു സങ്കടം, എങ്കിലും ഞാനുണ്ടാവും' “ആദ്യം തന്നെ സിഡ്നി സിക്സേഴ്സിനും ടീമിലെ എല്ലാ താരങ്ങൾക്കും കോച്ചുമാർക്കും നന്ദി. ഇവിടെ കഴിഞ്ഞ സമയം ഞാൻ ഏറെ ആസ്വദിച്ചു. പക്ഷേ ഇനി ദേശീയ ടീമിൽ ചുമതലകൾ നിർവഹിക്കേണ്ടതുണ്ട്. അതിനാലാണ് ക്ലബ് വിടുന്നത് ബാബർ അസം പറഞ്ഞു. വിവാദങ്ങളോട് പ്രതികരിക്കാൻ താരം തയ്യാറായില്ല. ഇവിടെ നിന്നു ഒരുപാട് നല്ല ഓർമ്മകളും പോസിറ്റീവ് കാര്യങ്ങളും കൊണ്ട് തന്നെയാണ് പോകുന്നത്. പ്രത്യേകിച്ച് സിക്സേഴ്സ് ആരാധകർ നൽകിയ പിന്തുണയും പ്രോത്സാഹനവും മനോഹരമായിരുന്നു. എല്ലാവർക്കും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. സഞ്ജുവും ഇഷാനും പരാജയപ്പെട്ടു; റോൾ ഗംഭീരമാക്കി സൂര്യകുമാർ യാദവ് Thank you, Babar Babar Azam has been recalled to join Pakistan’s national camp ahead of upcoming international fixtures. He will be unavailable for the remainder of the BBL|15 Finals Series. More info at https://t.co/XFOTpJiF9I pic.twitter.com/EOaLKZlLG0 — Sydney Sixers (@SixersBBL) January 22, 2026 ലീഗിലെ സിക്സേഴ്സും സിഡ്നി തണ്ടറും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിലാണ് ബാബർ അസവുമായി ബന്ധപ്പെട്ട നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മത്സരത്തിനിടെ ബാബർ ലോങ്-ഓണിലേക്ക് പന്ത് അടിച്ച ശേഷം സിംഗിൾ നേടാൻ ശ്രമിച്ചെങ്കിലും സഹതാരം സ്റ്റീവ് സ്മിത്ത് റൺ എടുക്കാൻ വിസമ്മതിച്ചു. ഇതോടെ ബാബർ അസം അസ്വസ്ഥനായി. തുടർന്ന് അടുത്ത ഓവറിൽ സ്മിത്ത് നാല് സിക്സുകൾ പറത്തുകയും ചെയ്തു. അജ്സലിന്റെ 'ഇരട്ട ഗോളിൽ' പഞ്ചാബ് തകർന്നു, സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം അതിന് പിന്നാലെ അടുത്ത ഓവറിലെ ആദ്യ പന്തിൽ ബാബർ പുറത്തായി. നിരാശനായി ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ബാബർ ബൗണ്ടറിയിലെ പരസ്യ ബോർഡിൽ ബാറ്റ് കൊണ്ട് അടിച്ചാണ് ദേഷ്യം തീർത്തത്. ജനുവരി 29 നാണ് പാകിസ്ഥാന്റെ ഓസ്ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. Sports news: Babar Azam Quits Sydney Sixers Amid Reports of Lack of Support Despite National Duty Reason.
ഐസിസിയുടെ വിരട്ടലിന് പിന്നാലെ യോഗം ചേരാൻ ബംഗ്ലാദേശ്; താരങ്ങളെ കേൾക്കും,തീരുമാനം ഉടൻ
ധാക്ക: ടി20 ലോകകപ്പ് മത്സരങ്ങളുടെ വേദിമാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതോടെ വെട്ടിലായിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. മത്സരങ്ങളിൽ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം 24 മണിക്കൂറിനുള്ളിൽ അറിയിക്കണമെന്ന് ഐ സി സി ബംഗ്ലാദേശിന് അന്ത്യശാസനം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ ബംഗ്ലാദേശ് സർക്കാരിന്റെ കായിക ഉപദേശകനും ദേശീയ ടീമിലെ അംഗങ്ങളും തമ്മിൽ നിർണ്ണായക യോഗം ചേരും. സുരക്ഷാ പ്രശ്നമില്ല, മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ഐസിസി; ഒറ്റപ്പെട്ട് ബംഗ്ലാദേശ്, പിന്തുണച്ചത് പാകിസ്ഥാൻ മാത്രം ബംഗ്ലാദേശ് സർക്കാരിന്റെ കായിക ഉപദേശകൻ അസിഫ് നസ്രുലാണ് ഉച്ചയ്ക്ക് ശേഷം സ്വാകാര്യ ഹോട്ടലിൽ വെച്ച് താരങ്ങളുമായി ചർച്ച നടത്തുന്നത്. ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച സർക്കാരിന്റെ നിലപാട് താരങ്ങളെ അറിയിക്കാനാണ് യോഗമെന്നാണ് വിശദീകരണം. സഞ്ജുവും ഇഷാനും പരാജയപ്പെട്ടു; റോൾ ഗംഭീരമാക്കി സൂര്യകുമാർ യാദവ് മുൻപ്, ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉയർന്നപ്പോൾ താരങ്ങളുമായി ചർച്ച നടത്തിയില്ലെന്ന ആരോപണവുമായി ബംഗ്ലാദേശ് ടി20 ക്യാപ്റ്റൻ ലിറ്റൺ ദാസ് തുറന്നടിച്ചിരുന്നു. യോഗത്തിൽ പങ്കെടുക്കാൻ എല്ലാ താരങ്ങൾക്കും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് താരങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും മീറ്റിംഗിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ. Sports news: ICC Ultimatum Puts Bangladesh Under Pressure as Sports Adviser Meets Players Over T20 World Cup Decision.
പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന മജീഷ്യൻ; വരുൺ ചക്രവർത്തിയെ പുകഴ്ത്തി സുനിൽ ഗാവസ്കർ
നാഗ്പുർ: ഇന്ത്യൻ ക്രിക്കറ്റ് താരം വരുൺ ചക്രവർത്തിയെ പുകഴ്ത്തി സുനിൽ ഗാവസ്കർ. പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന മജീഷ്യൻ ആണ് വരുൺ എന്നാണ് ബാറ്റിങ് ഇതിഹാസം സുനിൽ ഗാവസ്കർ പ്രശംസിച്ചത്. വരുണിന്റെ തന്ത്രപരമായ ബൗളിങ്ങും വ്യത്യസ്ത വേരിയേഷനുകളും ബാറ്റർമാരെ കുഴപ്പത്തിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പുകമറ മാറുമ്പോൾ സത്യം വ്യക്തമാകും; തരൂരിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഗൗതം ഗംഭീർ ന്യൂസിലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിലെ നിർണായക ഘട്ടങ്ങളിൽ വരുൺ രണ്ട് വലിയ വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. “വരുൺ അല്പം ഫോം ഔട്ട് ആണെന്ന് തോന്നിയെങ്കിലും അങ്ങനെയല്ല കാര്യങ്ങൾ എന്ന് തെളിയിച്ചു. നിർണ്ണായകമായ രണ്ട് വിക്കറ്റുകൾ നേടി, ബാറ്റർമാർ ആക്രമിച്ചു കളിക്കുന്ന കണ്ടിഷനിലാണ് അദ്ദേഹം ബൗൾ ചെയ്യാൻ എത്തുന്നത്. എന്നിട്ടും അദ്ദേഹത്തിന് മികച്ച ഇക്കണോമി നിരക്കിലാണ് മത്സരം അവസാനിപ്പിച്ചത്. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് പൂർണമായി മാറിയിട്ടുണ്ട്, ഇതും ഗുണകരമായി'' ഗാവസ്കർ പറഞ്ഞു. സുരക്ഷാ പ്രശ്നമില്ല, മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ഐസിസി; ഒറ്റപ്പെട്ട് ബംഗ്ലാദേശ്, പിന്തുണച്ചത് പാകിസ്ഥാൻ മാത്രം സാധാരണ വരുണിന്റെ ഓവറിൽ കുറച്ച് റൺസ് വഴങ്ങിയാൽ അദ്ദേഹത്തിന്റെ മുഖഭാവം മാറും. പക്ഷേ ഇത്തവണ അത് ഉണ്ടായില്ല. ബാറ്റർമാർ വരുണിന്റെ ഓവറിൽ ബൗണ്ടറികൾ നേടിയിരുന്നു. ഈ സമയത്ത് വളരെ ശാന്തമായി അദ്ദേഹം ബൗളിങ്മാ ർക്കിലേക്ക് തിരിച്ചു നടന്നു. ഒട്ടും പതറാതെ അടുത്ത ബൗൾ ചെയ്തു. ഇത് വലിയ ഒരു സൂചനയാണ്. വരുൺ ഒരു മജീഷ്യൻ തന്നെയാണെന്ന് തെളിയിക്കുന്നത് ഇവിടെ ആണെന്നും ഗാവസ്കർ പറഞ്ഞു. Sports news: Sunil Gavaskar Calls Varun Chakravarthy a Magician with the Ball.
അജ്സലിന്റെ 'ഇരട്ട ഗോളിൽ'പഞ്ചാബ് തകർന്നു, സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം
സിലാപത്തൂർ: സന്തോഷ് ട്രോഫി ഫുട്ബോളിൽ പഞ്ചാബിനെ തകർത്ത് ആദ്യ വിജയം സ്വന്തമാക്കി കേരളം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷമായിരുന്നു കേരളത്തിന്റെ കലക്കൻ തിരിച്ചു വരവ്. ടി20 ലോകകപ്പ്: പിന്മാറിയാൽ ബംഗ്ലാദേശിന് നഷ്ടം 2.5 കോടി രൂപ, മറ്റ് നഷ്ടങ്ങൾ പിറകെ മത്സരത്തിന്റ തുടക്കം മുതൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയിലെ 27-ാം മിനിറ്റിൽ ജതിന്ദർ സിങിലൂടെയാണ് പഞ്ചാബ് ഗോൾ നേടിയത്. മറുപടി ഗോളിനായി കേരളം പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ ലക്ഷ്യം നേടാൻ ആയിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കം മുതൽ കേരളം ആക്രമിച്ചു കളിക്കാൻ ആരംഭിച്ചു. 55-ാം മിനിറ്റിൽ കോർണർ കിക്കിലൂടെ ലഭിച്ച പന്ത് മനോജ് എം ഗോൾ ആക്കി മാറ്റി. വിറപ്പിച്ച് ഫിലിപ്സ്, പിടിച്ചുകെട്ടി ഇന്ത്യ; കിവീസിനെതിരെ 48 റണ്‍സിന്റെ ജയം ആദ്യ ഗോളിന്റെ ഞെട്ടലിൽ നിന്ന് പഞ്ചാബ് മാറും മുൻപേ 58-ാം മിനിറ്റിൽ മുഹമ്മദ് അജ്സൽ ഒരു ഗോൾ കൂടി നേടി. ഇത്തവണ സിനാൻ നൽകിയ പാസ് സ്വീകരിച്ചു മുന്നിലേക്ക് ഓടി കയറിയാണ് അജ്സൽ ഗോൾ കണ്ടെത്തിയത്. പഞ്ചാബ് താളം കണ്ടെത്തുന്നതിന്റെ മുൻപേ 62-ാം മിനിറ്റിൽ അജ്സൽ തന്റെ ഇരട്ട ഗോളും സ്വന്തമാക്കി. ഇതോടെ മത്സരം പഞ്ചാബിന്റെ കയ്യിൽ നിന്ന് നഷ്ടപ്പെടുക ആയിരുന്നു. 24 ന് റെയിൽവേയ്സിന് എതിരെയാണ് ഇനി കേരളത്തിന്റെ അടുത്ത മത്സരം. Sports news: Kerala Beat Punjab 3-1 to Register First Win in Santosh Trophy.
'ലോകകപ്പ് ഗാലറിയിലിരുന്നു കാണുന്നതു സങ്കടം, എങ്കിലും ഞാനുണ്ടാവും'
മുംബൈ: ഇത്തവണത്തെ ടി20 ലോകകപ്പ് വീട്ടിൽ നിന്ന് കാണേണ്ടി വരുന്നത് വിചിത്രമായ അനുഭവം ആണെന്ന് ഇന്ത്യൻ താരം രോഹിത് ശർമ്മ. ടി20 ലോകകപ്പ് ആരംഭിച്ചതുമുതൽ ഇന്നുവരെ ഓരോ ടൂർണമെന്റിലും ഞാൻ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ താനില്ല, അത് എന്നെ സംബന്ധിച്ച് വേറിട്ടൊരു അനുഭവമാകുമെന്ന് ഒരു സ്വകാര്യ പരിപാടിയിൽ രോഹിത് പറഞ്ഞു. വിറപ്പിച്ച് ഫിലിപ്സ്, പിടിച്ചുകെട്ടി ഇന്ത്യ; കിവീസിനെതിരെ 48 റണ്‍സിന്റെ ജയം ഒരു ലോകകപ്പ് ടൂർണമെന്റ് നഷ്ടമാകുന്നു എന്നറിയുമ്പോൾ ശരിക്കും വേദനയുണ്ടാകുന്ന കാര്യമാണ്, പ്രത്യേകിച്ചും ടീമിൽ ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ. പക്ഷെ മത്സരം കാണാൻ ഞാൻ സ്റ്റേഡിയത്തിൽ എവിടെയെങ്കിലും ഉണ്ടാകും. അത് എനിക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും'' രോഹിത് ശർമ്മ പറഞ്ഞു. സുരക്ഷാ പ്രശ്നമില്ല, മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ഐസിസി; ഒറ്റപ്പെട്ട് ബംഗ്ലാദേശ്, പിന്തുണച്ചത് പാകിസ്ഥാൻ മാത്രം ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യൻ ടീം മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് നേടിയ ടീമിലെ 80-90 ശതമാനം താരങ്ങളും ഇപ്പോഴും ടീമിലുണ്ട്. അത് കൊണ്ട് ഇത്തവണയും ഇന്ത്യ തന്നെ കിരീടം നേടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ട് വർഷമായി ഇതേ താരങ്ങൾ ഒന്നിച്ച് കളിക്കുന്നുണ്ട്. ഇത് അവർക്കിടയിൽ നല്ലൊരു ഒത്തൊരുമ ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് കിരീടം നിലനിർത്താൻ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. Sports news: Rohit Sharma Says Watching T20 World Cup From Home Will Feel Strange.
പുകമറ മാറുമ്പോൾ സത്യം വ്യക്തമാകും; തരൂരിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഗൗതം ഗംഭീർ
നാഗ്പുര്‍: ശശി തരൂരിന്റെ പ്രശംസയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീർ . ''നന്ദി ശശി തരൂർ, പുക മറ മാറുമ്പോൾ ഒരു പരിശീലകന്റെ പരിമിതിയില്ലാത്ത അധികാരത്തെ പറ്റിയുള്ള സത്യവും യുക്തിയും വ്യക്തമാകും. അതുവരെ എന്റെ ഏറ്റവും മികച്ച കളിക്കാരുമായി മത്സരിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നു'' എന്നാണ് എക്സ് അക്കൗണ്ടിലൂടെ ഗംഭീർ മറുപടി പറഞ്ഞത്. വിറപ്പിച്ച് ഫിലിപ്സ്, പിടിച്ചുകെട്ടി ഇന്ത്യ; കിവീസിനെതിരെ 48 റണ്‍സിന്റെ ജയം പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തിയാണ് ഗംഭീർ എന്നായിരുന്നു തരൂരിന്റെ പ്രശംസ. ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ ദിവസവും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സംശയിക്കുകയും ചോദ്യം ചെയ്യുകയോ ചെയ്യുന്നുണ്ട്. എന്നിട്ടും ഒട്ടും പതറാതെ ശാന്തനായി തന്റെ പാതയില്‍ മുന്നോട്ട് നീങ്ങുകയാണ് ഗംഭീര്‍ എന്നായിരുന്നു തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സുരക്ഷാ പ്രശ്നമില്ല, മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ഐസിസി; ഒറ്റപ്പെട്ട് ബംഗ്ലാദേശ്, പിന്തുണച്ചത് പാകിസ്ഥാൻ മാത്രം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ ചുമതലയേറ്റ ശേഷം ടീമിന്റെ പ്രകടനങ്ങളിൽ സ്ഥിരത കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ടി20 ഫോർമാറ്റിൽ ഗംഭീറിന് കീഴിൽ ഇന്ത്യ പരാജയമറിയാതെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ കനത്ത പരാജയമാണ് സ്വന്തം മണ്ണിൽ പോലും ഇന്ത്യൻ ടീമിന് ഉണ്ടായത്. ഇതിൽ വലിയ വിമർശനം ഗംഭീർ നേരിടേണ്ടി വന്നിട്ടുമുണ്ട്. ഇതാണ് 'പുക മറ' എന്നത് കൊണ്ട് ഗംഭീർ ഉദ്ദേശിച്ചത് എന്നാണ് ആരാധകർ പറയുന്നത്. Sports news: Gautam Gambhir Thanks Shashi Tharoor for Praise in X Post.
'പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തി'; ഗംഭീറിനെ പുകഴ്ത്തി ശശി തരൂര്‍
നാഗ്പുര്‍: ക്രിക്കറ്റ് ആരാധകനെന്നതിലുപരി ക്രിക്കറ്റില്‍ വിശകലനങ്ങള്‍ നടത്തുകയും വിമര്‍ശനം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് ശശി തരൂര്‍ എം പി. ഇന്നലെ നാഗ്പുരില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 മത്സരം കാണാനും തരൂര്‍ എത്തിയിരുന്നു. ഇന്ത്യന്‍ പരിശീലകന് ഗൗതം ഗംഭീറുമായി തരൂര്‍ സംസാരിച്ചു. ടി20 ലോകകപ്പ്: പിന്മാറിയാൽ ബംഗ്ലാദേശിന് നഷ്ടം 2.5 കോടി രൂപ, മറ്റ് നഷ്ടങ്ങൾ പിറകെ ഇപ്പോള്‍ ഗംഭീറിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ശശി തരൂര്‍. തന്റെ പഴയകാല സുഹൃത്താണ് ഗംഭീറെന്നും പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ ദിവസവും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സംശയിക്കുകയും ചോദ്യം ചെയ്യുകയോ ചെയ്യുന്നുണ്ട്. എന്നിട്ടും ഗംഭീര്‍ ഒട്ടും പതറാതെ ശാന്തനായി തന്റെ പാതയില്‍ മുന്നോട്ട് നീങ്ങുന്നന്നതായും തരൂര്‍ കുറിച്ചു. വിറപ്പിച്ച് ഫിലിപ്സ്, പിടിച്ചുകെട്ടി ഇന്ത്യ; കിവീസിനെതിരെ 48 റണ്‍സിന്റെ ജയം തരൂരിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... ''നാഗ്പൂരില്‍ വച്ച് എന്റെ പഴയ സുഹൃത്ത് ഗൗതം ഗംഭീറുമായി ഏറെനേരം സംസാരിച്ചു. പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ ദിവസവും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സംശയിക്കുകയും ചോദ്യം ചെയ്യുകയോ ചെയ്യുന്നുണ്ട്. എന്നിട്ടും അദ്ദേഹം ഒട്ടും പതറാതെ ശാന്തനായി തന്റെ പാതയില്‍ മുന്നോട്ട് നീങ്ങുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തേയും നേതൃപാടവത്തേയും അഭിനന്ദിക്കുന്നു. അദ്ദേത്തിന് എല്ലാവിധ ആശംസകളും.' തരൂര്‍ കുറിച്ചു. Shashi Tharoor meets Gautam Gambhir, calls his coaching role `toughest after PM`
ദുബൈ: ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (BCB) ആവശ്യം ഐസിസി തള്ളി. ഇന്ത്യയിലെ ഏതെങ്കിലും വേദിയിലും ബംഗ്ലാദേശ് താരങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ ആരാധകർക്കോ ഒരു തരത്തിലുമുള്ള സുരക്ഷാ ഭീഷണി ഉണ്ടാകില്ലെന്ന് ഐ സി സി യ്ക്ക് ഉറപ്പ് ലഭിച്ചതോടെയാണ് ബി സി ബിയുടെ ആവശ്യം തള്ളിയത്. ഐപിഎൽ വേദി എവിടെ?, നിലപാടറിയിക്കണമെന്ന് രാജസ്ഥാൻ, ബെംഗളൂരു ക്ലബ്ബുകളോട് ബി സി സി ഐ ടൂർണമെന്റിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് കഴിഞ്ഞ ദിവസം (ബുധനാഴ്ച) വരെ അവസരം നൽകിയിരുന്നു. എന്നാൽ ഇതിൽ നിലപാട് വ്യക്തമാക്കാൻ ബംഗ്ലാദേശ് തയ്യാറായില്ല. വേദി മാറ്റം ഔദ്യോഗികമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് ഐ സി സി കഴിഞ്ഞ ദിവസം വിഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നത്. വിറപ്പിച്ച് ഫിലിപ്സ്, പിടിച്ചുകെട്ടി ഇന്ത്യ; കിവീസിനെതിരെ 48 റണ്‍സിന്റെ ജയം നിലവിലെ സാഹചര്യത്തിൽ മത്സരങ്ങൾ മാറ്റുന്നത് ഐസിസി ഇവന്റുകളുടെ നടത്തിപ്പിനെ ബാധിക്കും. ആഗോള ഭരണസമിതിയായ ഐ സി സിയുടെ നിഷ്പക്ഷതയെ ദുർബലപ്പെടുത്തുകയും ചെയ്യും. വിവിധ സുരക്ഷാ റിപ്പോർട്ടുകൾ ബോർഡ് പരിശോധിക്കുകയും ബംഗ്ലാദേശ് ടീമിന് കാര്യമായ ഭീഷണി ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വേദി മാറ്റണ്ടേ സാഹചര്യമില്ലെന്ന് ഐസിസി വ്യക്തമാക്കി. ഹർദിക് ഇല്ലാതെ എന്ത് ടീം? പാണ്ഡ്യയില്ലാത്ത ഇന്ത്യൻ ടീം അപൂർണമെന്ന് മുൻ താരം ബി സി ബിയുടെ ആവശ്യം വോട്ടിനിട്ടപ്പോൾ 16 അംഗ ബോർഡിൽ 14 പേർ എതിർത്ത് വോട്ട് ചെയ്തു. വേദി മാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്തത് ബംഗ്ലാദേശും പാകിസ്ഥാനും മാത്രമാണെന്നും മറ്റ് അംഗങ്ങൾ എല്ലാം എതിർത്തെന്നും ഐസിസി വൃത്തങ്ങൾ പറഞ്ഞു. ജനുവരി 21നകം പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള അന്തിമ നിലപാട് അറിയിക്കാൻ ബംഗ്ലാദേശിന് സമയം നൽകിയിരുന്നെങ്കിലും തീരുമാനം അറിയിക്കാൻ ഐസിസി ഒരു ദിവസം കൂടി അനുവദിച്ചിട്ടുണ്ട്. Sports news: ICC Rejects Bangladesh Request to Shift T20 World Cup Matches from India to Sri Lanka.
വിറപ്പിച്ച് ഫിലിപ്സ്, പിടിച്ചുകെട്ടി ഇന്ത്യ; കിവീസിനെതിരെ 48 റണ്‍സിന്റെ ജയം
നാഗ്പുര്‍: ടി20 പരമ്പരിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 48 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (1-0). 40 പന്തില്‍ നാലു ഫോറും ആറ് സിക്സും പറത്തി 78 റണ്‍സടിച്ച ഗ്ലെന്‍ ഫിലിപ്സ് ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതമെടുത്തു. ഡെവോണ്‍ കോണ്‍വെ (0), രചിന് രവീന്ദ്ര (1) എന്നിവരെ ആദ്യ ഒമ്പത് പന്തുകള്‍ക്കുള്ളില്‍ നഷ്ടമായി തകര്‍ച്ചയോടെയായിരുന്നു കിവീസിന്റെ തുടക്കം. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഫിലിപ്സ് - ടിം റോബിന്‍സണ്‍ സഖ്യം 30 പന്തില്‍ നിന്ന് 51 റണ്‍സ് ചേര്‍ത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. 15 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത റോബിന്‍സണെ മടക്കി വരുണ്‍ ചക്രവര്‍ത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. എന്നാല്‍ പിന്നീട് ഫിലിപ്സ് കത്തിക്കയറുന്നതാണ് കണ്ടത്. നാലാം വിക്കറ്റില്‍ മാര്‍ക്ക് ചാപ്മാനെ കൂട്ടുപിടിച്ച് ഫിലിപ്സ് ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും ബുദ്ധിമുട്ടിലാക്കി. ഒടുവില്‍ അക്ഷര്‍ പട്ടേല്‍ ഫിലിപ്സിനെ മടക്കിയതോടെ ഇന്ത്യയ്ക്ക് ആശ്വാസമായി. ചാപ്മാനൊപ്പം 42 പന്തില്‍ നിന്ന് 79 റണ്‍സ് ചേര്‍ത്താണ് ഫിലിപ്സ് മടങ്ങിയത്. ചാപ്മാന് 24 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 39 റണ്‍സെടുത്ത് പുറത്തായി. ഡാരില്‍ മിച്ചലും (28), ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറും (20*) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഇന്ത്യയ്ക്കായി ശിവം ദുബെയും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഹർദിക് ഇല്ലാതെ എന്ത് ടീം? പാണ്ഡ്യയില്ലാത്ത ഇന്ത്യൻ ടീം അപൂർണമെന്ന് മുൻ താരം നേരത്തെ ടോസ് നഷ്ടമാപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സടിച്ചത്. 35 പന്തില്‍ 84 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 16 പന്തില്‍ 25ഉം റിങ്കു സിംഗ് 20 പന്തില്‍ 44 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. രണ്ട് ബൗണ്ടറികളടിച്ച് മലയാളി താരം സഞ്ജു സാംസണ് 10 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഇഷാന് കിഷന് 8 റണ്‍സെടുത്ത് പുറത്തായി. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫിയും കെയ്ല്‍ ജമൈസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. India beat new zealand by 48 runs to take lead in the series
ഹർദിക് ഇല്ലാതെ എന്ത് ടീം? പാണ്ഡ്യയില്ലാത്ത ഇന്ത്യൻ ടീം അപൂർണമെന്ന് മുൻ താരം
മുംബൈ: ഹർദിക് പാണ്ഡ്യയില്ലാത്ത ഇന്ത്യൻ ടീം അപൂർണമാണെന്ന് മുൻ താരം ആകാശ് ചോപ്ര. ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കവേയാണ് ഇന്ത്യൻ ടീമിൽ പാണ്ഡ്യയ്ക്ക് പകരക്കാരനില്ലെന്ന് ചോപ്ര പറഞ്ഞത്. ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ താരങ്ങളെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി ആണ് ചോപ്രയുടെ പ്രതികരണം. സഞ്ജു ഉറപ്പ്, ശ്രേയസോ ഇഷാന് കിഷനോ?; കടം വീട്ടാന്‍ ഇന്ത്യ, ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്നുമുതല്‍ “ഹർദിക് പാണ്ഡ്യ ഇല്ലാതെ ടീം ഇന്ത്യ പൂർണമല്ല. ലോകത്ത് ഒരേയൊരു ഹർദിക് മാത്രമാണ് ഉള്ളത്. ബാറ്റും പന്തുംകൊണ്ട് അദ്ദേഹം നൽകുന്ന സംഭാവന മറ്റാർക്കും നൽകാനാവില്ല,” ചോപ്ര പറഞ്ഞു. പുതിയ പന്തിൽ വിക്കറ്റ് നേടാനും ഡെത്ത് ഓവറുകളിൽ ബൗളിംഗ് ചെയ്യാനും കഴിയുന്ന താരമാണ് ഹാർദിക്. 2024 ടി20 ലോകകപ്പിലെ ഫൈനൽ ഓവർ അദ്ദേഹം ബൗൾ ചെയ്തത് ആരും മറന്നിട്ടില്ല. വരുണ്‍ ചക്രവര്‍ത്തി അല്ലെങ്കില്‍ കുല്‍ദീപ് യാദവ് പോലുള്ള സ്പിന്നറെ കളിപ്പിക്കണമെന്നുണ്ടാകാം. പക്ഷേ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഒരാളും വേണം. നമുക്ക് പന്ത്രണ്ട് പേരെ കളിപ്പിക്കാന്‍ കഴിയില്ലല്ലോ. ഈ റോൾ എല്ലാം കൈകാര്യം ചെയ്യാൻ കഴിയുന്നത് ഹര്‍ദിക്കിനു മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇല്ല, ചത്താലും ഈ ടവൽ തരില്ല; സെനഗൽ ഗോൾ കീപ്പറുടെ ക്ഷമ പരീക്ഷിച്ച് ബോൾ ബോയ്സ്, രക്ഷകനായി അവതരിച്ച് സഹതാരം (വിഡിയോ) ടീം ബാലൻസ് സംബന്ധിച്ച പല ചോദ്യങ്ങൾക്കും ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും ചോപ്ര പറഞ്ഞു. “രണ്ട് പേസർമാരും മൂന്ന് സ്പിന്നർമാരും ടീമിൽ വേണമോ, തിലക് വർമ്മ ഫിറ്റായാൽ റിങ്കു സിംഗിന് അവസരം നൽകുമോ, അല്ലെങ്കിൽ ശ്രേയസ് അയ്യരെ തുടരാൻ അനുവദിക്കുമോ തുടങ്ങിയ നിരവധി സംശയങ്ങൾ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. Sports news: India Incomplete Without Hardik Pandya, Says Aakash Chopra.
ടി20 ലോകകപ്പ്: പിന്മാറിയാൽ ബംഗ്ലാദേശിന് നഷ്ടം 2.5 കോടി രൂപ, മറ്റ് നഷ്ടങ്ങൾ പിറകെ
ദുബൈ: ഇന്ത്യയിൽ ടി20 ലോകകപ്പ് മത്സരങ്ങൾ കളിക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താനായി ഗ്രൂപ്പ് മാറ്റം അനുവദിക്കണമെന്നാണ് ബിസിബിയുടെ ആവശ്യം. എന്നാൽ അതിന് ഐസിസി വഴങ്ങിയിട്ടില്ല. ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പിന്മാറിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. സഞ്ജു ഉറപ്പ്, ശ്രേയസോ ഇഷാന് കിഷനോ?; കടം വീട്ടാന്‍ ഇന്ത്യ, ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്നുമുതല്‍ ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയാൽ ഐസിസി റാങ്കിങ്ങിൽ അവരുടെ സ്ഥാനം താഴേക്ക് പോകും. ശേഷിക്കുന്ന 19 ടീമുകൾക്ക് റാങ്കിങ് മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കും. ഇത് അടുത്ത ടി20 ലോകകപ്പിലേക്കുള്ള ഓട്ടോമാറ്റിക് യോഗ്യതാ സാധ്യതകളെയും ബാധിക്കും. ഇത് ബംഗ്ലാദേശിന് വലിയ തിരിച്ചടിയാകും. ഇല്ല, ചത്താലും ഈ ടവൽ തരില്ല; സെനഗൽ ഗോൾ കീപ്പറുടെ ക്ഷമ പരീക്ഷിച്ച് ബോൾ ബോയ്സ്, രക്ഷകനായി അവതരിച്ച് സഹതാരം (വിഡിയോ) ലോകകപ്പ് പോലുള്ള വേദിയിൽ താരങ്ങൾക്ക് അവരുടെ കസീവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്. പല ഫ്രാഞ്ചൈസികളും അവരുടെ താരങ്ങളെ തെരഞ്ഞെടുക്കുന്നത് ഇത്തരത്തിലുള്ള മത്സരങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയാണ്. കഴിഞ്ഞ ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ ബൗളർ റിഷാദ് ഹുസൈൻ സ്വന്തമാക്കിയത് 14 വിക്കറ്റുകളാണ്. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ബിഗ് ബാഷ് ലീഗിൽ (BBL) അവസരങ്ങൾ ലഭിച്ചിരുന്നു. ഇത്തരം മത്സരത്തിൽ പങ്കെടുക്കാതെയിരുന്നാൽ താരങ്ങളുടെ കരിയറിനും തിരിച്ചടിയാകും. ടി20 ലോകകപ്പ് വിവാദം: നിലപാട് മാറ്റി പാകിസ്ഥാൻ; ബംഗ്ലാദേശിന് പിന്തുണ, ഐസിസിക്കു കത്ത് നൽകി ലോകകപ്പിൽ പങ്കെടുക്കുന്നതിന് മാത്രം ഒരു ടീമിന് ഐസിസി നൽകുന്നത് 3 ലക്ഷം യുഎസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) ആണ്. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യം പരിഗണിക്കുമ്പോൾ ഈ തുക നഷ്ടപ്പെടുത്താൻ ബിസിബി ആഗ്രഹിക്കില്ല. സെമി ഫൈനൽ പോലെയുള്ള ഘട്ടങ്ങളിൽ എത്തിയാൽ കൂടുതൽ പണം ഐസിസി നൽകും. ഈ അവസരം ബംഗ്ലാദേശ് നഷ്ടപെടുത്തുമോ എന്നാണ് കായികപ്രേമികൾ ഉറ്റുനോക്കുന്നത്. Sports news: Bangladesh to Lose Rs 2.5 Crore if They Withdraw from T20 World Cup.
ഐപിഎൽ വേദി എവിടെ?, നിലപാടറിയിക്കണമെന്ന് രാജസ്ഥാൻ, ബെംഗളൂരു ക്ലബ്ബുകളോട് ബി സി സി ഐ
മുംബൈ: ഐപിഎൽ 2026 സീസണിനായുള്ള ഹോം മത്സരങ്ങൾ ഏത് വേദിയിൽ വെച്ച് നടത്തണമെന്ന് അറിയിക്കാൻ രാജസ്ഥാൻ റോയൽസ് (RR) റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB)വിനും ബി സി സി ഐ നിർദേശം നൽകി. ജനുവരി 27നകം ക്ലബ്ബുകൾ തീരുമാനം അറിയിക്കണം. ഈ ഐ പി എൽ സീസൺ മാർച്ച് 26 മുതലാണ് ആരംഭിക്കുന്നത്. മത്സരക്രമം അടക്കം നിശ്ചയിക്കേണ്ട സാഹചര്യത്തിലാണ് വേദി സംബന്ധിച്ച തീരുമാനം അറിയിക്കാൻ ഇരു ക്ലബ്ബുകളോടും ബി സി സി ഐ ആവശ്യപ്പെട്ടത്. സഞ്ജു ഉറപ്പ്, ശ്രേയസോ ഇഷാന് കിഷനോ?; കടം വീട്ടാന്‍ ഇന്ത്യ, ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്നുമുതല്‍ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ ഹോം മത്സരങ്ങൾ തുടരാനാണ് ആർ സി ബി ആഗ്രഹിക്കുന്നത്. ബെംഗളൂരുവിന്റെ ആദ്യ ഐപിഎൽ കിരീട നേട്ടം ആഘോഷിക്കാൻ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് വേദിയിൽ മത്സരങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളും ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങളും പരിശോധിച്ച ശേഷം മത്സരങ്ങൾ നടത്താൻ കർണാടക സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇല്ല, ചത്താലും ഈ ടവൽ തരില്ല; സെനഗൽ ഗോൾ കീപ്പറുടെ ക്ഷമ പരീക്ഷിച്ച് ബോൾ ബോയ്സ്, രക്ഷകനായി അവതരിച്ച് സഹതാരം (വിഡിയോ) എന്നാൽ കടുത്ത നിബന്ധനകളാണ് സർക്കാർ മത്സരം നടത്തുന്നതിന് ഉപാധിയായി മുന്നോട്ട് വെച്ചിരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സര ക്രമീകരണങ്ങൾക്കൊപ്പം സ്റ്റേഡിയത്തിന് പുറത്തുള്ള റോഡിന്റെ ഉത്തരവാദിത്വവും ആർ സി ബി ഏറ്റെടുക്കണം, ഡി ജെ ഷോകൾക്ക് നിയന്ത്രണം തുടങ്ങിയവയാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്ന നിബന്ധനകൾ. ഇത് സംബന്ധിച്ച് ക്രിക്കറ്റ് അസോസിയേഷനും സർക്കാരും തമ്മിൽ തുടർ ചർച്ചകൾ നടത്തും. അതിന് ശേഷമാകും അന്തിമ നിലപാട് ക്ലബ് ബി സി സി ഐയെ അറിയിക്കും. ടി20 ലോകകപ്പ് വിവാദം: നിലപാട് മാറ്റി പാകിസ്ഥാൻ; ബംഗ്ലാദേശിന് പിന്തുണ, ഐസിസിക്കു കത്ത് നൽകി അതേസമയം, ജയ്പൂരിൽ ഐപിഎൽ മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ റോയൽസിന് ഇതുവരെ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനിൽ (RCA) ദീർഘകാലമായി തെരഞ്ഞെടുപ്പുകൾ നടക്കാത്തത് വീണ്ടും പ്രശ്നമായി മാറിയിട്ടുണ്ട്. ഇത് കാരണം സവായ് മാൻസിംഗ് സ്റ്റേഡിയത്തെ ഹോം വേദിയായി ഉപയോഗിക്കാൻ ഫ്രാഞ്ചൈസിക്ക് സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ട്. വർഷങ്ങളായി തുടരുന്ന ഭരണ പ്രതിസന്ധി കാരണം ജയ്പൂരിന് ഐപിഎൽ മത്സരങ്ങൾ നഷ്ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ. Sports news: BCCI Asks RR and RCB to Confirm Home Venues for IPL 2026 by January 27.
ഇന്ത്യ - ന്യൂസിലന്‍ഡ് ടി20 : കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ടിക്കറ്റ് പ്രകാശനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാന് മുഖ്യാതിഥി ആയി ചടങ്ങിൽ പങ്കെടുക്കും. സഞ്ജു ഉറപ്പ്, ശ്രേയസോ ഇഷാന് കിഷനോ?; കടം വീട്ടാന്‍ ഇന്ത്യ, ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്നുമുതല്‍ മത്സരത്തിന് ഇനി 10 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടിക്കറ്റ് വിൽപ്പന കേരളാ ക്രിക്കറ്റ് അസോസിയേഷൻ വൈകിപ്പിക്കുന്നു എന്ന വിമർശനം കായികപ്രേമികൾ നേരത്തെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സി എ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടത്. നിലവിലെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചിട്ടുണ്ട്. കാര്യവട്ടത്ത് സഞ്ജു കളിക്കാനിറങ്ങുമോ എന്നാണ് കായികപ്രേമികളുടെ ആകാംക്ഷ. ഇല്ല, ചത്താലും ഈ ടവൽ തരില്ല; സെനഗൽ ഗോൾ കീപ്പറുടെ ക്ഷമ പരീക്ഷിച്ച് ബോൾ ബോയ്സ്, രക്ഷകനായി അവതരിച്ച് സഹതാരം (വിഡിയോ) മുൻപ് ഇതേ ഗ്രൗണ്ടിൽ നടന്ന ഇന്ത്യ - ശ്രീലങ്ക വനിതാ ടി20 മത്സരങ്ങളുടെ ടിക്കറ്റ് നിരക്കിന് സമാനമായ തുക ആകും ഈടാക്കുക എന്നാണ് റിപ്പോർട്ടുകൾ. 2023-ലാണ് തിരുവനന്തപുരത്ത് അവസാനമായി പുരുഷ അന്താരാഷ്ട്ര മത്സരം നടന്നത്. ഇന്ത്യ - ഓസ്ട്രേലിയ ടി20 മത്സരമാണ് അന്ന് നടന്നത്. ഈ മത്സരത്തിന്റെ ടിക്കറ്റിനുള്ള വില 750 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു. Sports news: Ticket Sales Open Today for India vs New Zealand T20 Series Finale at Greenfield Stadium.
ഐഎസ്എൽ: ആദ്യ മത്സരം കേരളാ ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ; മത്സരക്രമം ഉടൻ പുറത്ത്
കൊച്ചി: ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നു. ഫെബ്രുവരി 14 ന് തന്നെ ആദ്യ മത്സരം നടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടും. മത്സരം കൊൽക്കത്തയിൽ ആയിരിക്കും നടക്കുക. മത്സരക്രമം ഉടൻ തന്നെ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പുറത്ത് വിടും. കലൂർ സ്റ്റേഡിയത്തിൽ കളിക്കാൻ താത്പര്യമില്ല; കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ പണി തീർന്നിട്ടുമില്ല, ബ്ലാസ്റ്റേഴ്സിന് സംഭവിക്കുന്നത് എന്ത്? അന്ന് തന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ എഫ് സി ഗോവ ഇന്റർ കാശിയെ നേരിടും. ഈ മത്സരം ഫറ്റോർഡയിൽ ആകും നടക്കുക. കോഴിക്കോട് സ്റ്റേഡിയത്തിന്റെ പണി നടക്കുന്നതിനാൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ ആരംഭിക്കാൻ 10 ദിവസം കൂടി സമയം എ ഐ എഫ് എഫ് അനുവദിച്ചിട്ടുണ്ട്. ടീമിന്റെ പരിശീലനം പുതിയ പരിശീലന ഗ്രൗണ്ടിൽ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളാ ബ്ലാസ്റ്റേഴ്സ് മുൻ താരം എഫ് സി ഗോവയിൽ; കേരളാ സൂപ്പർ ലീഗിലെ പ്രകടനം നിർണ്ണായകമായി പരിമിതികളിൽ നിന്ന് കൊണ്ടാണ് ഇത്തവണത്തെ സീസൺ എ ഐ എഫ് എഫ് സംഘടിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വലിയൊരു വരുമാനം ക്ലബ്ബുകൾക്ക് ഇത്തവണ ലഭിക്കില്ല. വരുമാനം ലഭിക്കാത്തത് കൊണ്ട് തന്നെ പല ക്ലബ്ബുകളും ഹോം ഗ്രൗണ്ടുകൾ മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തുന്നുണ്ട്. ഏറ്റവും കുറഞ്ഞ ചെലവിൽ മത്സരം നടത്താനാണ് ക്ലബ്ബുകളുടെ ആലോചന. ഇത് അനുസരിച്ചാകും എ ഐ എഫ് എഫ് മത്സര ക്രമം പുറത്തിറക്കുക. Sports news: Indian Super League to Kick Off on February 14 with Kerala Blasters vs Mohun Bagan Clash.
വിവാദങ്ങളും നാടകീയ നീക്കങ്ങളും കൊണ്ട് ആഫ്രിക്ക കപ്പ് ഓഫ് നേഷൻ ഫുട്ബോൾ ഫൈനൽ മത്സരം കായിക പ്രേമികൾക്കിടയിൽ വലിയ ചർച്ച ആയി മാറിയിട്ടുണ്ട്. മത്സരത്തിൽ സെനഗൽ ഗോൾ കീപ്പർ എഡ്വേർഡ് മെൻഡി ഉപയോഗിച്ച നീല ടവൽ ആണ് ഇപ്പോൾ വിവാദ വിഷയം. ഈ ടവലിൽ 'കൂടോത്രം' ഒളിപ്പിച്ചു കൊണ്ടാണ് ഗോൾ കീപ്പർ കളത്തിൽ എത്തിയതെന്നാണ് മൊറോക്കോ ആരാധകാരുടെ ആരോപണം. വിവാദം, നാടകീയത, ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിപ്പോക്ക്! മൊറോക്കോയെ വീഴ്ത്തി ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം പിടിച്ചെടുത്ത് സെനഗല്‍ മത്സരത്തിന്റെ ആദ്യ പകുതിയിൽ നിരവധി അവസരം ലഭിച്ചിട്ടും അത് ഗോൾ ആക്കി മാറ്റാൻ മൊറോക്കോ താരങ്ങൾക്ക് കഴിഞ്ഞില്ല. ഇതോടെ ടവലിൽ 'കൂടോത്രം' ഉണ്ടെന്ന് മൊറോക്കോ താരങ്ങൾ ഉറപ്പിച്ചു. മൊറോക്കോയുടെ സ്റ്റാർ താരം അച്റഫ് ഹാക്കിമിയാണ് ആദ്യം ടവൽ എടുത്തു പുറത്തേക്ക് എറിഞ്ഞത്. ഇത് തിരിച്ചെത്തിച്ചതോടെ ടവൽ തട്ടിയെടുക്കാൻ മൊറോക്കോ ബോൾ ബോയ്സിനെ ഏർപ്പെടുത്തി. This is what Nigeria goal keeper went through in the hands of Moroccans. it was just downloaded from an IG account of the individual that made the video and most of them in the comments were supporting him. pic.twitter.com/7a5AjW9Fxj — VideoiOT (@VideoiOT) January 16, 2026 ജയിച്ച ടീമിന്റെ ആഘോഷം തോറ്റ ടീമിന് 'പിടിച്ചില്ല'; ഫുട്ബോൾ മത്സരത്തിനിടെ അടി, കുത്ത്, ചവിട്ട്; റഫറിയെ ഡ്രസിങ് റൂമിൽ കയറിയും തല്ലി! മത്സരത്തിനിടെ നിരവധി തവണയാണ് ബോൾ ബോയ്മാരുടെ സംഘം സെനഗൽ ഗോൾ കീപ്പറുടെ ടവൽ എടുത്തു മാറ്റിയത്. ഓരോ തവണ അദ്ദേഹം പുതിയ ടവൽ കൊണ്ട് വരുമ്പോൾ ഉടനെ തന്നെ ബോൾ ബോയ്സ് അത് എടുത്തു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. Big Shout out to Senegal’s reserve goal keeper Yehvan Diouf, who was active all throughout the game handing Edouard Mendy his towel and fighting off ball boys and Moroccan players. A Real Soldier. pic.twitter.com/WXgQBDqDat — Oxford & Harvard☕ (@SeyiGlobal) January 19, 2026 'ഫുട്ബോളിന് ഒരു മാന്യതയില്ലേ? സെനഗല്‍ എല്ലാം കളഞ്ഞുകുളിച്ചു'; നിയമ നടപടി ഭീഷണിയുമായി മൊറോക്കോ ഏറ്റവും ഒടുവിൽ സഹികെട്ട സെനഗൽ ടീം ടവലുമായി രണ്ടാം ഗോൾ കീപ്പർ യഹ്വാൻ ദിയൂഫിനെ തന്നെ രംഗത്ത് ഇറക്കി. യഹ്വാൻ ടവലുമായി ഗോൾ പോസ്റ്റിന് സമീപം നിലയുറപ്പിച്ചു. അപ്പോഴേക്കും ബോൾ ബോയ്സ് എത്തി താരത്തിന്റെ കൈയിൽ നിന്ന് ടവൽ തട്ടിയെടുക്കാൻ ശ്രമം ആരംഭിച്ചു. ഇടയ്ക്ക് താരത്തെ ബോൾ ബോയ്സ് ഗ്രൗണ്ടിൽ തള്ളിയിട്ട ശേഷം ടവൽ സ്വന്തമാക്കാനും ബോൾ ബോയ്സ് ശ്രമം നടത്തിയിരുന്നു. എന്നാൽ ആ ശ്രമം പരാജയമായി മാറുകയായിരുന്നു. എന്തായാലും സെനഗലിന്റെ വിജയത്തിൽ എത്തിച്ചതിൽ നിർണ്ണായക പങ്ക് വഹിച്ച യഹ്വാൻ ദിയൂഫിന് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്. Sports news: Senegal Goalkeeper Yhvan Diouf’s Towel Drama Steals Spotlight in Crucial Win.
നാഗ്പുര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര കൈവിട്ട ഇന്ത്യ ടി20 പരമ്പരയ്ക്കായി ഇന്ന് ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ടി20 ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ക്ക് ഇന്ധനം പകരുന്നതായതിനാല്‍ വിജയത്തോടെ ലോകകപ്പിനു ആത്മവിശ്വാസം നിറച്ച് ഇറങ്ങാനുള്ള ശ്രമമായിരിക്കും ഇന്ത്യ നടത്തുക. ലോകകപ്പ് കളിക്കുന്ന താരങ്ങളെല്ലാം ടീമിലുണ്ട്. ഇന്ന് വൈകീട്ട് ഏഴിനാണ് പോരാട്ടം. നഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ടി20 ലോകകപ്പ് തൊട്ടു മുന്നില്‍ നില്ക്കുന്നതിനാല് ആദ്യ പോരാട്ടം മുതല്‍ മലയാളി താരം സഞ്ജു സാംസണ്- അഭിഷേക് ശര്‍മ ഓപ്പണിങായിരിക്കും ഇന്നിങ്സ് തുടങ്ങുക. അതില്‍ മാറ്റത്തിനു സാധ്യത കാണുന്നില്ല. ഈ സഖ്യം തുടരെ പരാജയപ്പെട്ടാല്‍ മാത്രമായിരിക്കും ടീമിലെ മറ്റൊരു ഓപ്പണറായ ഇഷാന് കിഷന് ഓപ്പണിങില്‍ പരീക്ഷിക്കപ്പെടുക. ഇഷാനെ വണ്‍ ഡൗണ്‍ കളിപ്പിക്കാനുള്ള നീക്കവുമുണ്ട്. ലോകകപ്പ് ടീമിലുള്ള തിലക് വര്‍മ പരിക്കേറ്റതിനാല്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കുന്നില്ല. തിലകിനു പകരം ആദ്യ മൂന്ന് മത്സരങ്ങളിലേക്ക് ശ്രേയസ് അയ്യരെ തിരികെ വിളിച്ചിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് ശ്രേയസ് ഇന്ത്യന്‍ ടി20 ടീമിലെത്തുന്നത്. ആദ്യ മത്സരത്തില്‍ ശ്രേയസിനെ കളിപ്പിച്ചേക്കില്ല. ഈ സ്ഥാനത്ത് ഇഷാനെ ഇറക്കാനാണ് ആലോചിക്കുന്നത്. ടി20 ലോകകപ്പിനുള്ള ടീമില്‍ ശ്രേയസ് ഇല്ല. ഇഷാന് ഉള്‍പ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടാണ് ഈ പരീക്ഷണത്തിനു ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ലാണ് ഇഷാന് കിഷന് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ലോകകപ്പിനു മുന്‍പ് താരത്തിനു ഗെയിം ടൈം കിട്ടേണ്ടത് അതിനാല്‍ തന്നെ അനിവാര്യമാണ്. നാലാം സ്ഥാനത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമാണ് കുറച്ചു കാലമായി സൂര്യ ടീമില്‍ തുടരുന്നത്. ബാറ്റിങില്‍ നിരന്തരം പരാജയമാണ്. ലോകകപ്പിനു മുന്‍പ് ഫോം വീണ്ടെടുക്കേണ്ടത് താരത്തിനു അനിവാര്യമാണ്.മൂന്ന് ഓള് റൗണ്ടര്‍മാരെ ഇന്ത്യ കളത്തിലിറക്കിയേക്കും. വാഷിങ്ടന്‍ സുന്ദര്‍ പരിക്കേറ്റ് പുറത്തായതിനാല്‍ ഹര്‍ദ്ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ പ്ലെയിങ് ഇലവനില്‍ വരും. സ്ത്രീകളുടെ ശബരിമലയില്‍ ദര്‍ശന പുണ്യം തേടി ഭക്തര്‍; പെരുനാട് ക്ഷേത്രത്തില്‍ ഇന്ന് തിരുവാഭരണം ചാര്‍ത്ത് സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് സ്ഥാനം ഉറപ്പാണ്. കുല്‍ദീപ് യാദവിനു അവസരം ലഭിച്ചേക്കില്ല. പേസ് പടയ്ക്ക് സൂപ്പര്‍ താരം ജസ്പ്രിത് ബുംറ നേതൃത്വം നല്‍കും. അര്‍ഷ്ദീപ് സിങിനും സ്ഥാനം ഉറപ്പാണ്. ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ്; പുതിയ സംവിധാനം ഉടന്‍ India vs New Zealand T20 series will begin on today
ഇല്ലാട്ടോ, മെസി മാര്‍ച്ചിലും കേരളത്തിലേക്കില്ല, ആരാധകര്‍ക്ക് നിരാശ
ദോഹ: കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശ. മെസിയും സംഘവും മാര്‍ച്ചില്‍ കേരളത്തിലെത്താനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചില്‍ സ്പെയിനുമായി നടക്കുന്ന ഫൈനലിസിമക്ക് ശേഷം ഖത്തറുമായി സൗഹൃദ മത്സരം അര്‍ജന്റീന ഷെഡ്യൂള്‍ ചെയ്തതാണ് തിരിച്ചടി ആയിരിക്കുന്നത്. മാര്‍ച്ച് 27ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ സ്പെയിനുമായി ഫൈനലിസിമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യൂറോ ചാംപ്യന്മാരും കോപ അമേരിക്ക ജേതാക്കളും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തിന് ശേഷം മാര്‍ച്ച് വിന്‍ഡോയുടെ അവസാനം കേരളത്തിലേക്ക് വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ജൂണില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി മാര്‍ച്ച് 31ന് ഖത്തറിനെതിരെ ലുസൈല്‍ സ്റ്റേഡിയത്തില്‍ മറ്റൊരു മത്സരം കളിക്കാനാണ് മെസിയും സംഘവും തയാറെടുക്കുന്നത്. ഇതോടെയാണ് മാര്‍ച്ച് വിന്‍ഡോയില്‍ സംസ്ഥാനത്തേക്ക് വരുന്നത് അടഞ്ഞ അധ്യായമായി മാറിയത്. മാര്‍ച്ച് 23 മുതല്‍ 31 വരെ ഒന്‍പത് ദിവസമാണ് ഫിഫ വിന്‍ഡോയുള്ളത്. വര്‍ഷം 12,000 രൂപ ധനസഹായം, കണക്ട് വര്‍ക്കില്‍ ആദ്യഘട്ടത്തില്‍ 10,000 ഗുണഭോക്താക്കള്‍; ഉദ്ഘാടനം ഇന്ന് കൊച്ചിയിലെ സ്റ്റേഡിയത്തിന് നിലവാരമില്ല എന്നു ചൂണ്ടിക്കാണിച്ച് നവംബറില്‍ മെസിയും സംഘവും കേരളത്തിലെത്തില്ല പകരം മാര്‍ച്ച് വിന്‍ഡോയില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാനും സ്പോണ്സര് ആന്റോ അഗസ്റ്റിനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാതെയും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പോലും വ്യക്തത വരുത്താതെയുമുള്ള സാഹചര്യത്തിലായിരുന്നു മെസി കഴിഞ്ഞ നവംബറില്‍ വരുമെന്ന പ്രഖ്യാപനവുമായി കായിക മന്ത്രിയും സ്പോണ്‍സറും രംഗത്തെത്തിയത്. പിന്നീട് മെസിയും സംഘവും മാര്‍ച്ചില്‍ എത്തുമെന്നാണ് കായികമന്ത്രി വി അബ്ദുറഹിമാന് അറിയിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലേക്ക്; അഞ്ച് ടി20 മത്സരങ്ങൾ കളിക്കും Messi will not be going to Kerala in March either, fans are disappointed

31 C