SENSEX
NIFTY
GOLD
USD/INR

Weather

24    C
...

'ബാബറും ഷദബും ടീമില്‍ വേണ്ടെന്ന് ആദ്യമേ പറഞ്ഞു, കോച്ചിനെ സഹിക്കാൻ വയ്യ'; പാക് ക്രിക്കറ്റ് 'പുകയുന്നു'

ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ നിന്നു സെമി കാണാതെ പുറത്തായ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പാക് ക്രിക്കറ്റ് തലപ്പത്ത് അവസാനിക്കുന്നില്ല. ടീമിന്റെ മങ്ങിയ പ്രകടനത്തിന്റെ പേരില്‍ പാക് സെലക്ഷന്‍ പാനൽ അംഗമെന്ന നിലയിലുള്ള സ്ഥാനം രാജിവച്ച് മുന്‍ അന്താരാഷ്ട്ര അംപയര്‍ അലീം ദാര്‍. മോശം പ്രകടനത്തിന്റെ പേരില്‍ മാത്രമല്ല രാജി. മുഖ്യ പരിശീലകന്‍ മൈക്ക് ഹെസ്സന്റെ ടീം തെരഞ്ഞെടുപ്പിലെ അമിതാധികാര പ്രയോഗങ്ങളിലുള്ള വിയോജിപ്പും രേഖപ്പെടുത്തിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കോച്ചിന്റെ ഈ അമിതാധികാര പ്രവണതയ്‌ക്കെതിരെപാനലിലെ സഹ അംഗവും മുന്‍ താരവുമായ അക്വിബ് ജാവേദ് കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ആരോപണവും അദ്ദേഹം ഉര്‍ത്തി. 2024 ഒക്ടോബറിലാണ് അലീം ദാര്‍ പാക് സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാകുന്നത്. പാക് ടീമിന്റെ ലോകകപ്പില്‍ നിന്നുള്ള പുറത്താകലിനു ശേഷം പാക് ക്രിക്കറ്റ് തലപ്പത്ത് നടക്കുന്ന ആദ്യ രാജി കൂടിയാണിത്. സെലക്ഷന്‍ കമ്മിറ്റിയില്‍ ലോകകപ്പ് ടീം തെരഞ്ഞെടുപ്പ് സമയത്തു തന്നെ തര്‍ക്കങ്ങളുണ്ടായിരുന്നു. മുതിര്‍ന്ന താരങ്ങളായ ബാബര്‍ അസം, ഷദബ് ഖാന്‍ എന്നിവരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം അലീം ദാറിനെ ചൊടിപ്പിച്ചിരുന്നു. ഇരുവരേയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് അലീം ദാര്‍ സ്വീകരിച്ചത്. ലോകകപ്പ് തുടങ്ങും മുന്‍പ് വരെ ഇരുവരും ടി20 ഫോര്‍മാറ്റില്‍ നടത്തിയ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്ന വാദവും അദ്ദേഹം മുന്നോട്ടു വച്ചു. '50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്' എന്നാല്‍ അതൊന്നും വകവയ്ക്കാതെ മൈക്ക് ഹെസ്സന്‍ ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്താന്‍ നടത്തിയ അധികാര വിനിയോഗങ്ങളില്‍ അലീം ദാര്‍ അതൃപ്തനായിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ച പ്രധാന സംഭവം. ലോകകപ്പിന്റെ സെമി കാണാതെ പുറത്തായതിനു പിന്നാലെ പിസിബി പാക് താരങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് പിഴ ശിക്ഷ ചുമത്തിയെന്ന വാര്‍ത്തകളാണ് വന്നത്. മോശം പ്രകടനത്തിന്റെ പേരില്‍ ടീം അംഗങ്ങളില്‍ നിന്നു ക്രിക്കറ്റ് ബോര്‍ഡ് 50 ലക്ഷം രൂപയാണ് പിഴ ഈടാക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. പിഴയ്‌ക്കൊപ്പം പാക് താരങ്ങളുടെ വേതനം വെട്ടിച്ചുരുക്കുന്നതടക്കമുള്ള നടപടികള്‍ വരുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പിസിബി നിഷേധിച്ചു. ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടം ദയനീയമായി പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഈ തോല്‍വിയും ടീമിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തി വിട്ടത്. സ്റ്റാര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍? സെമിക്ക് മുന്‍പ് ന്യൂസിലന്‍ഡിന് 'വേവലാതി' Aleem Dar has reportedly resigns from the Pakistan selection panel, citing frustration over selection decisions made by head coach Mike Hesson

സമകാലിക മലയാളം 3 Mar 2026 11:21 pm

'മെസി- ലമീന്‍ യമാല്‍'പോരാട്ടം നടക്കില്ലേ? 'ഫൈനലിസിമ'യും അനിശ്ചിതത്വത്തിലാക്കി 'യുദ്ധം'

ദോഹ: ഫുട്‌ബോള്‍ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് വരുന്നത്. കോപ്പ അമേരിക്ക, ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയും മുന്‍ ലോക ചാംപ്യന്‍മാരും നിലവിലെ യൂറോ കപ്പ് ജേതാക്കളുമായ സ്‌പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം അനിശ്ചിതത്വത്തില്‍. ഈ മാസം 27നു ഖത്തര്‍ തലസ്ഥാനാമായ ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് അര്‍ജന്റീന- സ്‌പെയിന്‍ പോരാട്ടം തീരുമാനിച്ചിരുന്നത്. എന്നാല്‍ പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന സാഹചര്യമാണ് അനിശ്ചിതത്വത്തിനു കാരണമായിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സുരക്ഷ സംബന്ധിച്ച പുതിയ ആശങ്കകളാണ് മത്സരത്തെ ചോദ്യ ചിഹ്നത്തിലാക്കിയത്. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രാജ്യത്തു നടക്കുന്ന എല്ലാ മത്സരങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ യുവേഫയും ലാറ്റിനമേരിക്കന്‍ അധികൃതരായ കോണ്‍മെബോളും പോരാട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ഖത്തറില്‍ നിന്നു വേദി മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇരു ബോഡികളും തമ്മില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സ്റ്റാര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍? സെമിക്ക് മുന്‍പ് ന്യൂസിലന്‍ഡിന് 'വേവലാതി' മത്സരം നടക്കേണ്ടത് സ്‌പെയിന്‍, അര്‍ജന്റീന അടക്കമുള്ള ഫുട്‌ബോള്‍ അസോസിയേഷനുകളുടേയും ആവശ്യമാണ്. ഇതിഹാസ താരം ലയണല്‍ മെസിയും ബാഴ്‌സലോണ യുവ വിസ്മയം ലമീന്‍ യമാലും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമെന്ന നിലയില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കിട്ടുന്ന മത്സരമാണിത്. അതിനാല്‍ തന്നെ സാമ്പത്തിക താത്പര്യങ്ങളും മത്സരം മറ്റൊരു വേദിയില്‍ നടക്കുന്നതിനു ആക്കം കൂട്ടുന്നുണ്ട്. നിലവില്‍ അര്‍ജന്റീനയാണ് ജേതാക്കള്‍. 2022ല്‍ അവര്‍ ഇറ്റലിയെ വീഴ്ത്തി കിരീടം നേടി. അവരുടെ രണ്ടാം ഫൈനലും രണ്ടാം ഫൈനലിസിമ കിരീടം കൂടിയാണ് 2022ല്‍ നേടിയത്. 1985, 1993 വര്‍ഷങ്ങളിലാണ് നേരത്തെ ഈ പോരാട്ടം അരങ്ങേറിയത്. 1985ല്‍ ഉറുഗ്വെ ടീമിനെ വീഴ്ത്തി ഫ്രാന്‍സാണ് കന്നി കിരീടം സ്വന്തമാക്കിയത്. 1993ല്‍ അര്‍ജന്റീന അന്നത്തെ യൂറോ ജേതാക്കളായ ഡെന്‍മാര്‍ക്കിനെ വീഴ്ത്തിയും കിരീടം നേടി. '50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്' Middle East security: Finalissima between Spain vs Argentina, originally set for March 27 in Doha

സമകാലിക മലയാളം 3 Mar 2026 10:02 pm

സ്റ്റാര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍? സെമിക്ക് മുന്‍പ് ന്യൂസിലന്‍ഡിന് 'വേവലാതി'

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഒന്നാം സെമിയില്‍ ഇറങ്ങാനിരിക്കെ ന്യൂസിലന്‍ഡിനു കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ മാറ്റ് ഹെൻ‍റി നാളെ കളിക്കുന്ന കാര്യം സംശയത്തിലാണെന്നു കിവി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ വ്യക്തമാക്കി. സെമിക്ക് മുന്‍പ് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സാന്റ്‌നര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം ന്യൂസിലന്‍ഡിലേക്ക് പറന്നതായും ഇന്ന് അര്‍ധ രാത്രിയോടെ തിരിച്ചെത്തുമെന്നുമാണ് നായകന്‍ പറഞ്ഞത്. ഹെൻ‍റി ഇന്ന് ടീം ക്യാംപിലേക്ക് തിരിച്ചെത്തിയാലും നാളെ കളിക്കാനിറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് സാന്റ്‌നര്‍ പറയുന്നത്. ന്യൂസിലന്‍ഡില്‍ നിന്നു ഇന്ത്യയിലേക്കുള്ള ദീര്‍ഘ നേരത്തെ വിമാന യാത്ര കഴിഞ്ഞു തിരിച്ചെത്തി കളിക്കാനുള്ള ശാരീരിക ക്ഷമത അദ്ദേഹത്തിനുണ്ടാകുമോ എന്ന കാര്യം സംശയത്തിലാണെന്നു കിവി നായകന്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂസിലന്‍ഡിന്റെ സെമി പ്രവേശത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഹെൻ‍റി. സൂപ്പര്‍ എട്ടിലെ ശ്രീലങ്കക്കെതിരായ ജീവന്‍ മരണ പോരാട്ടത്തില്‍ 2 ഓവര്‍ എറിഞ്ഞ സ്റ്റാര്‍ പേസര്‍ വെറും 3 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. താരത്തിന്റെ 10 പന്തുകള്‍ ഡോട്ട് ബോളുകളായിരുന്നു. '50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്' ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലും താരം മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞു. 2.3 ഓവര്‍ എറിഞ്ഞ ഹെൻ‍റി 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. നാളെ വൈകീട്ട് 7 മണി മുതലാണ് ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് ഒന്നാം സെമി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്താണ് നിര്‍ണായക പോരാട്ടം. രണ്ടാം സെമിയില്‍ വ്യാഴാഴ്ച ഇതേ സമയത്ത് ഇന്ത്യ- ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും. മുംബൈയിലെ വാംഖഡെയിലാണ് രണ്ടാം സെമി. അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്' പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും! Matt Henry: New Zealand take on South Africa in the first semi final of the T20 World Cup

സമകാലിക മലയാളം 3 Mar 2026 9:31 pm

'50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്'

ഇസ്ലാമബാദ്: ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായതിനു പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ പിഴ ശിക്ഷ. പാക് ക്രിക്കറ്റ് ബോർഡാണ് പിഴ ചുമത്തിയത്. മോശം പ്രകടനത്തിന്റെ പേരിൽ ടീം അം​ഗങ്ങളിൽ നിന്നു ക്രിക്കറ്റ് ബോർഡ് 50 ലക്ഷം രൂപയാണ് പിഴ ഈടാക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. പിഴയ്ക്കൊപ്പം പാക് താരങ്ങളുടെ വേതനം വെട്ടിച്ചുരുക്കുന്നതടക്കമുള്ള നടപടികൾ വരുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം പിസിബി നിഷേധിച്ചു. ലോകകപ്പിൽ ഇന്ത്യക്കെതിരായ പോരാട്ടം ദയനീയമായി പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ഈ തോൽവിയും ടീമിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തി വിട്ടത്. അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്' പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും! അഫ്രീദി പറയുന്നത് അതേസമയം പിസിബിയുടെ ശിക്ഷ കുറഞ്ഞു പോയെന്നാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഇതിഹാസവുമായ ഷഹീദ് അഫ്രീദിയുടെ അഭിപ്രായം. പാക് താരങ്ങളുടെ പക്കൽ നിന്നു പിഴയായി 50 ലക്ഷം വാങ്ങിയതു കൊണ്ട് എന്താകാൻ എന്നാണ് അഫ്രീദി ചോദിക്കുന്നത്. ഈ ശിക്ഷ പോരെന്നും ഇതുകൊണ്ടൊന്നും താരങ്ങൾ പഠിക്കാൻ പോകുന്നില്ലെന്നും അഫ്രീദി പറയുന്നു. 'എനിക്ക് മനസിലാകുന്നില്ല. ഇത് എന്തുതരം ശിക്ഷയാണ്. ഇതുകൊണ്ടൊന്നും താരങ്ങൾ പഠിക്കാൻ പോകുന്നില്ല. ഇടുങ്ങിയ ചിന്താ​ഗതി ഉള്ളവരാണ് ഈ നടപടിയൊക്കെ എടുക്കുന്നത്. 50 ലക്ഷം രൂപ കൊണ്ട് എന്താകാനാണ്. ഇതൊരു ശിക്ഷയായി എങ്ങനെയാണ് കണക്കാക്കുക.' 'കടുത്ത ശിക്ഷ കൊടുക്കണം. ടൂർണമെന്റിൽ തിളങ്ങാത്ത എല്ലാ താരങ്ങളേയും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ പറഞ്ഞുവിടണം. തീർത്തു മോശം പ്രകടനം നടത്തിയവരെ രണ്ട് വർഷത്തേക്ക് ദേശീയ ടീമിന്റെ പരിസരത്തേക്ക് അടുപ്പിക്കരുത്'- അഫ്രീദി തുറന്നടിച്ചു. Shahid Afridi: Pakistan cricket team stars were reportedly penalised by the Pakistan Cricket Board for failing to reach the T20 World Cup 2026 semifinals

സമകാലിക മലയാളം 3 Mar 2026 6:28 pm

'ഫൈനല്‍'അടക്കം നിര്‍ണായക മത്സരങ്ങള്‍; 'ചിന്നസ്വാമി സ്റ്റേഡിയം'വീണ്ടും ഐപിഎല്‍ ആരവങ്ങളിലേക്ക്

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വീണ്ടും ഐപിഎല്‍ ആരവങ്ങള്‍ തിരിച്ചെത്തുന്നു. ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്കു പിന്നാലെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു ശേഷമാണ് വീണ്ടും സ്റ്റേഡിയം മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. ഇത്തവണത്തെ ഐപിഎല്‍ പോരില്‍ നിര്‍ണായക മത്സരങ്ങള്‍ക്ക് ബംഗളൂരു സ്‌റ്റേഡിയം വേദിയാകും. ഉ​ദ്ഘാടന ആഘോഷങ്ങളും ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്‌റ്റേഡിയം. ഈ സീസണില്‍ ടീമിന്റെ 5 ഹോം പോരാട്ടങ്ങള്‍ ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ഐപിഎല്‍ ഫൈനലിനും ചിന്നസ്വാമി സ്റ്റേഡിയം തന്നെയാണ് വേദിയാകുന്നത്. അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്' പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും! ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. പിന്നാലെ സ്റ്റേഡിയത്തിനു വിലക്കു വന്നു. പിന്നീട് കര്‍ണാടക സര്‍ക്കാരാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി സ്‌റ്റേഡിയത്തിന്റെ വിലക്ക് മാറ്റിയത്. സ്‌റ്റേഡിയത്തിന്റെ സുരക്ഷയും കാണികളുടെ സുരക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നു ജസ്റ്റിസ് കുന്‍ഹ നയിച്ച സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ വിലക്ക് ഒഴിവാക്കിയത്. ഇതോടെയാണ് ചിന്നസ്വാമിയില്‍ മത്സരം നടത്താനുള്ള അനുമതി ലഭിച്ചത്. വനിതാ ബാറ്റര്‍മാരില്‍ ഒന്നാമത്; ഐസിസി റാങ്കിങില്‍ സ്മൃതി മന്ധാനയ്ക്ക് നേട്ടം IPL 2026: The cricketing action is all set to return to the Chinnaswamy Stadium in Bengaluru

സമകാലിക മലയാളം 3 Mar 2026 5:54 pm

അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്'പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും!

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി പോരാട്ടങ്ങളില്‍ ജവഗല്‍ ശ്രീനാഥും ആന്‍ഡി പൈക്രോഫ്റ്റും മാച്ച് റഫറിമാരാകും. ഒന്നാം സെമിയില്‍ ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് പോരാട്ടം നാളെ കൊല്‍ക്കത്തയിലും ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി ഈ മാസം 5ന് മുംബൈയിലുമാണ് അരങ്ങേറുന്നത്. രണ്ട് പോരാട്ടങ്ങള്‍ക്കമുള്ള അംപയര്‍മരേയും ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനാഥ് നാളെ അരങ്ങേറുന്ന ഒന്നാം സെമിയിലാണ് മാച്ച് റഫറി ആകുന്നത്. പൈക്രോഫ്റ്റ് രണ്ടാം സെമിയിലും. സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത ഒന്നാം സെമി: ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ്, കൊല്‍ക്കത്ത ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍: റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്, അലക്‌സ് വാര്‍ഫ് തേഡ് അംപയര്‍: നിതിന്‍ മേനോന്‍ ഫോര്‍ത്ത് അംപയര്‍: റോഡ് ടക്കര്‍ മാച്ച് റഫറി: ശ്രീനാഥ് രണ്ടാം സെമി: ഇന്ത്യ- ഇംഗ്ലണ്ട്, മുംബൈ ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍: ക്രിസ് ഗഫാനി, അല്ലാവുദ്ദീന്‍ പാലെകര്‍ തേഡ് അംപയര്‍: അഡ്രിയാന്‍ ഹോള്‍ഡ്‌ലോക്ക് ഫോര്‍ത്ത് അംപയര്‍: പോള്‍ റീഫല്‍ മാച്ച് റഫറി: ആന്‍ഡി പൈക്രോഫ്റ്റ് അച്ഛന്‍ മരിച്ചതിന്റെ വേദന മായും മുന്‍പ് ഇന്ത്യന്‍ ടീമില്‍; റിങ്കുവിന്റെ ആത്മധൈര്യത്തിന് കൈയടി രണ്ട് വര്‍ഷം മുന്‍പ് നടന്ന ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍ പോരാട്ടം നിയന്ത്രിച്ചത് ഇല്ലിങ്‌വര്‍ത്തായിരുന്നു. വാര്‍ഫ് ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡ്- അഫ്ഗാനിസ്ഥാന്‍ മത്സരം നിയന്ത്രിച്ചിട്ടുണ്ട്. 2024ല്‍ സെമിയിലും ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം തന്നെയായിരുന്നു. അന്ന് ഓണ്‍ ഫീല്‍ഡ് അംപയര്‍ ക്രിസ് ഗഫാനിയായിരുന്നു. അദ്ദേഹമാണ് ഇത്തവണയും ഇന്ത്യ- ഇംഗ്ലണ്ട് സെമി പോര് നിയന്ത്രിക്കുന്ന ഓള്‍ ഫീല്‍ഡ് അംപയറില്‍ ഒരാള്‍. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ രണ്ട് മത്സരങ്ങള്‍ നിയന്ത്രിച്ച അംപയരാണ് അല്ലാവുദ്ദീന്‍. ഇന്ത്യ- നെതര്‍ലന്‍ഡ്‌സ് മത്സരവും അദ്ദേഹം നിയന്ത്രിച്ചിരുന്നു. T20 World Cup 2026, semifinals: ICC has confirming the full list of officials for the knockout clashes

സമകാലിക മലയാളം 3 Mar 2026 5:07 pm

അച്ഛന്‍ മരിച്ചതിന്റെ വേദന മായും മുന്‍പ് ഇന്ത്യന്‍ ടീമില്‍; റിങ്കുവിന്റെ ആത്മധൈര്യത്തിന് കൈയടി

മുംബൈ: അച്ഛന്റെ മരണം ഏല്‍പ്പിച്ച മാനസിക ആഘാതം വക വയ്ക്കാതെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് ടീം ക്യാംപിലേക്ക് തിരിച്ചെത്തിയ റിങ്കു സിങിനെ അഭിനന്ദിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. റിങ്കുവിന്റെ മനോധൈര്യത്തെ ഗംഭീര്‍ എടുത്തു പറഞ്ഞാണ് അഭിനന്ദിച്ചത്. അച്ഛന്റെ മരണത്തെ തുടര്‍ന്നു ക്യാംപ് വിട്ട റിങ്കു ചടങ്ങുകള്‍ തീര്‍ത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരാട്ടത്തിനു തൊട്ടുമുന്‍പാണ് ടീമിനൊപ്പം ചേര്‍ന്നത്. ഫെബ്രുവരി 27നാണ് റിങ്കുവിന്റെ പിതാവ് ഖാന്‍ചന്ദ്ര സിങ് മരിച്ചത്. ലിവര്‍ കാന്‍സറിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. റിങ്കു ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ത്യയുടെ സിംബാബ്‌വെക്കെതിരായ മത്സരത്തിനു തൊട്ടു മുന്‍പ് അച്ഛന്റെ ആരോഗ്യ നില ഗുരുതരമാണെന്നു വിവരം കിട്ടിയതിനെ തുടര്‍ന്നാണ് താരം ടീം വിട്ടത്. മരണത്തിനു പിന്നാലെ ടീമിന്റെ മുഴുവന്‍ പിന്തുണയും അറിയിച്ച് റിങ്കുവിന് ഗംഭീര്‍ മെസേജ് അയച്ചിരുന്നു. നീ ഒറ്റയ്ക്കല്ലെന്നായിരുന്നു സന്ദേശം. പിന്നാലെയാണ് ടീം ക്യാംപില്‍ വച്ച് സഹ താരങ്ങള്‍ക്കു മുന്നില്‍ ഗംഭീര്‍ റിങ്കുവിനെ അഭിനന്ദിച്ച് സംസാരിച്ചത്. സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത 'സുഹൃത്തുക്കളെ ഞാന്‍ തുടങ്ങും മുന്‍പ് റിങ്കുവിനെ അഭിനന്ദിക്കുന്നു. വ്യക്തിപരമായ ഒരു നഷ്ടം സംഭവിച്ച് പെട്ടെന്നു തന്നെ ടീമിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹം കാണിച്ച ആത്മധൈര്യത്തെ അഭിനന്ദിക്കുന്നു. റിങ്കു നിങ്ങള്‍ ഒറ്റയ്ക്കല്ല ഈ മണിക്കൂറില്‍ മുഴുവന്‍ ടീമും നിങ്ങള്‍ക്കൊപ്പമാണ്. അതിനാല്‍ കരുത്തോടെ നില്‍ക്കുക.' വിന്‍ഡീസിനെതിരായ പോരാട്ടത്തിനു തൊട്ടുമുന്‍പാണ് കോച്ച് ടീം അംഗങ്ങളെ പ്രചോദിപ്പിച്ചത്. സമ്മര്‍ദ്ദത്തില്‍ നിന്നു ഒളിച്ചോടരുതെന്നും അതിനെ കരുത്തോടെ നേരിടണമെന്നും ഗംഭീര്‍ വ്യക്തമാക്കി. 'സമ്മര്‍ദ്ദം വരുന്നുണ്ടെങ്കില്‍ നാം പോസിറ്റീവാണെന്നു സ്വയം പറഞ്ഞ് ഉറപ്പിക്കുക. ആസ്വദിച്ച് കളിക്കുക. പരസ്പരം പ്രചോദിപ്പിക്കുന്ന തരത്തില്‍ ആസ്വദിച്ച് മുന്നോട്ടു പോകുക'- ഗംഭീര്‍ വ്യക്തമാക്കി. ഇന്ത്യ - ഇംഗ്ലണ്ട് സെമി മഴയെടുത്താല്‍ ആര് ഫൈനലില്‍ എത്തും? Gautam Gambhir delivered an emotional tribute to Rinku Singh in a team huddle

സമകാലിക മലയാളം 3 Mar 2026 3:58 pm

സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത

മുംബൈ: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ സഞ്ജുവിന് ഐസിസിയുടെ കുരുക്ക്. മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെ സഞ്ജുവിന്റെ വിജയാഘോഷം അതിരുവിട്ടതാണ് തിരിച്ചടിയായത്. സഞ്ജു ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരം വരാനിരിക്കെ, താരത്തിന് വിലക്ക് ലഭിക്കാനിടയില്ലെന്നാണ് സൂചനകള്‍. വിജയ റണ്‍ കുറിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെല്‍മറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് താരം മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെല്‍മറ്റ്, സ്റ്റമ്പ്) അനാദരവ് കാണിക്കുന്നതും എതിര്‍ കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്. സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുകയാണ്. ഇന്ത്യ - ഇംഗ്ലണ്ട് സെമി മഴയെടുത്താല്‍ ആര് ഫൈനലില്‍ എത്തും? ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെല്‍മറ്റ് വലിച്ചെറിയുന്നതിനെ ഐസിസി പെരുമാറ്റച്ചട്ടപ്രകാരം 'ലെവല്‍ 1' കുറ്റമായാണ് കണക്കാക്കാറുള്ളത്. ലോകകപ്പില്‍ സ്‌കോട്ലന്‍ഡ് താരം ജോര്‍ജ്ജ് മുന്‍സി സമാനമായ രീതിയില്‍ ഹെല്‍മറ്റ് എറിഞ്ഞതിന് ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. സാധാരണഗതിയില്‍ ലെവല്‍ 1 കുറ്റങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താറില്ല. മാച്ച് ഫീയുടെ 50% വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റോ ആകും പരമാവധി ശിക്ഷ ലഭിക്കുക. Will sanju samson face a ICC ban? Possible action for throwing helmet and celebrating victory

സമകാലിക മലയാളം 3 Mar 2026 3:05 pm

ഇന്ത്യ - ഇംഗ്ലണ്ട് സെമി മഴയെടുത്താല്‍ ആര് ഫൈനലില്‍ എത്തും?

മുംബൈ: ടി20 ലോകകപ്പില്‍ ഫൈനല്‍ പ്രതീക്ഷയുമായി ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുകയാണ്. വ്യാഴാഴ്ച മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാമത്തെ സെമിഫൈനല്‍, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടക്കുന്നത്. അവിടെ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ നേരിടും. എന്നാല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചാല്‍ അത് ടീമുകളെ എങ്ങനെ ബാധിക്കും ആരൊക്കെ ഫൈനലിലെത്തുമെന്നും അറിയാം. സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ വിഡിയോ കോള്‍; അന്ന് പറഞ്ഞത് ആവര്‍ത്തിച്ച് ചാരു, ഏറ്റെടുത്ത് ആരാധകര്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം മഴ മൂലം തടസപ്പെട്ടാല്‍ ഐസിസി റിസര്‍വ് ദിനം നിശ്ചയിച്ചിട്ടുണ്ട്. കാലാവസ്ഥ മോശമായി മത്സരം വൈകിയാണ് തുടങ്ങുന്നതെങ്കില്‍ കുറഞ്ഞത് 5 ഓവര്‍ മത്സരം എങ്കിലും നടത്താന്‍ വ്യാഴാഴ്ച 90 മിനിറ്റ് സമയവും വെള്ളിയാഴ്ച 120 മിനിറ്റും അധിക സമയം ലഭിക്കും. ഇനി മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍, സൂപ്പര്‍ 8 പോയിന്റ് പട്ടികയെ അടിസ്ഥാനമാക്കി ഫലം തീരുമാനിക്കും. അങ്ങനെയെങ്കില്‍, ഇന്ത്യയെക്കാള്‍ സൂപ്പര്‍ 8 ഗ്രൂപ്പില്‍ കൂടുതല്‍ പോയിന്റ് നേടിയ ഇംഗ്ലണ്ട് ഫൈനലില്‍ എത്തും. ഇംഗ്ലണ്ട് 3 വിജയങ്ങളുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യ 2 വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ് എത്തിയത്. ഇനി രണ്ട് സെമിഫൈനലുകളും ഉപേക്ഷിക്കപ്പെട്ടാല്‍, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ടി20 ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടും. T20 World Cup: Who Qualifies For Final If India vs England Semifinal Is Washed Out

സമകാലിക മലയാളം 3 Mar 2026 11:29 am

'അറപ്പുളവാക്കുന്ന കമന്‍റ്,'സഞ്ജുവിനെതിരെ വംശീയ അധിക്ഷേപം: നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ടി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച സ ഞ്ജു സാംസണ്‍ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സഞ്ജുവിനെ അഭിനന്ദിച്ച് ഒരു ഉപയോക്താവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. This kind of vile racism has absolutely no place in India. We urge @AshwiniVaishnaw to take immediate action against the person behind the account who posted this disgusting comment targeting Sanju Samson, the pride of Kerala. pic.twitter.com/uVlVr1PNbN — Congress Kerala (@INCKerala) March 2, 2026 ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു വിന്‍ഡീസിനെ തോല്‍പ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്‌സിനെ ചേര്‍ത്തും വംശീയച്ചുവയോടെയാണ് ഇയാള്‍ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ഇയാളുടെ പോസ്റ്റ് പങ്കിട്ടുകൊണ്ട് വംശീയതയ്ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടന്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. 'ഞാന്‍ വലിയൊരു വിശ്വാസി'; ഡ്രസിങ് റൂമിലും മുട്ടുകുത്തി സഞ്ജു, വൈറലായി ദൃശ്യങ്ങള്‍ സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. A social media post praising Samson's performance with racist undertones sparked a major controversy

സമകാലിക മലയാളം 3 Mar 2026 11:29 am

സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ വിഡിയോ കോള്‍; അന്ന് പറഞ്ഞത് ആവര്‍ത്തിച്ച് ചാരു, ഏറ്റെടുത്ത് ആരാധകര്‍

കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച സൂപ്പര്‍ ഇന്നിങ്‌സിന് ശേഷം സഞ്ജു സാംസണെ പ്രശംസിച്ചുള്ള പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനൊപ്പം ഇപ്പോള്‍ താരത്തിന്റെ ഭാര്യ ചാരുലതയുടെ പോസ്റ്റും ചര്‍ച്ചയാകുകയാണ്. മത്സരശേഷം ചാരുലതയുമായി സഞ്ജു വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെയാണ് ചാരുലത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തത്. 'ഞാന്‍ വലിയൊരു വിശ്വാസി'; ഡ്രസിങ് റൂമിലും മുട്ടുകുത്തി സഞ്ജു, വൈറലായി ദൃശ്യങ്ങള്‍ ചാരുലത മുന്‍പ് പങ്കുവച്ച ഒരു പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് പുതിയ പോസ്റ്റും ചര്‍ച്ചയായത്. ആ പോസ്റ്റിലെ അതേ വരികള്‍ തന്നെയാണ് ചാരു പുതിയ പോസ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ വ്യത്യസ്ത സാഹചര്യത്തിലും അര്‍ഥത്തിലുമാണെന്നു മാത്രം. ഫെബ്രുവരി 2ന്, ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ സഞ്ജു ഫോം കണ്ടെത്താന്‍ കഷ്ടപ്പെട്ടിരുന്ന സമയത്താണ് ആദ്യ പോസ്റ്റ്. 'എല്ലാം അവസാനിക്കുകയും ഉത്തരങ്ങള്‍ ഇല്ലാതാകുകയും ചെയ്യുമ്പോള്‍.. വെറുതെ തലകുനിക്കുക, ജീവിതം അതിന്റെ വഴിക്ക് വിടുക! കാരണം ചില സമയങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവയാണ്, വിശദീകരിക്കപ്പെടേണ്ടവയല്ല.'' എരിയുന്ന തീയിലേക്ക് നോക്കിയിരിക്കുന്ന സഞ്ജുവിന്റെ ചിത്രം സഹിതം ചാരുലത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഞായറാഴ്ച, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജുവിന്റെ ഇന്നിങ്‌സിലെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ചാരുലത എഴുതിയത് ഇങ്ങനെ: ''ചില നിമിഷങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവയാണ്, വിശദീകരിക്കപ്പെടേണ്ടവയല്ല.'' ''ഈ മനുഷ്യനെ എന്റേതെന്ന് വിളിക്കാന്‍ സാധിച്ചതില്‍ അനുഗൃഹീതയാണ്, എന്നും കടപ്പെട്ടിരിക്കുന്നു.'' ചാരു കൂട്ടിച്ചേര്‍ത്തു. പോസ്റ്റിന് പിന്നാലെ ചാരുലതയെ അഭിനന്ദിച്ചും പുകഴ്ത്തിയും ഒട്ടേറെ കമന്റുകളും വന്നു. ചിലര്‍ ചാരുലതയെ 'ഏറ്റവും ഭാഗ്യവതിയായ ഭാര്യ' എന്നു വിശേഷിപ്പിച്ചു. മറ്റു ചിലര്‍ സഞ്ജു സാംസണിന്റെ ജീവിതത്തിലെ 'നിത്യത' എന്ന് വിശേഷിപ്പിച്ചു. ''ഒന്നാന്തരം കളിക്കാരനാണ് അയാള്‍, ക്രെഡിറ്റ് മുഴുവന്‍ ആ ഇന്നിങ്സിന്''; സഞ്ജുവിന് ‘എ പ്ലസ്’ നൽകി ഹോപ് Sanju samson's wife Charulatha's post shared after Samson's impressive 97 off 50 balls secured India's victory

സമകാലിക മലയാളം 2 Mar 2026 5:34 pm

'ഞാന്‍ വലിയൊരു വിശ്വാസി'; ഡ്രസിങ് റൂമിലും മുട്ടുകുത്തി സഞ്ജു, വൈറലായി ദൃശ്യങ്ങള്‍

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ കടന്നപ്പോള്‍ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനമാണ് ആരാധകര്‍ക്ക് കോരിത്തരിപ്പുണ്ടാക്കിയത്. മറ്റ് ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പുറത്തായി നിരാശ സമ്മാനിച്ചപ്പോള്‍ ഒരറ്റത്ത് അചഞ്ചലനായി ബാറ്റുചെയ്ത സഞ്ജു സാംസണ്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 196 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിരയില്‍ അഭിഷേക് ശര്‍മ (10), ഇഷാന്‍ കിഷന്‍ (10), സൂര്യകുമാര്‍ യാദവ് (18) എന്നിവര്‍ തുടരെത്തുടരെ പുറത്തായി. സഞ്ജുവിന്റെ അപരാജിത ഇന്നിങ്‌സാണ് വിജയത്തിലേയ്ക്കുള്ള വാതില്‍ തുറന്നത്. View this post on Instagram A post shared by Surbhi Vaid (@surbhivaid05) 'നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്, ആര്‍ക്കും തളര്‍ത്താനാകില്ല !' ; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രാഷ്ട്രീയ നേതാക്കള്‍ This team! Next Stop: Semi-finals ICC Men’s #T20WorldCup Semi-Final 2 #INDvENG | THU, 5 MAR, 6 PM pic.twitter.com/CEMSGouFlO — Star Sports (@StarSportsIndia) March 1, 2026 വിജയത്തിന് ശേഷം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഗ്രൗണ്ടില്‍ സഞ്ജു നടത്തിയ അംഗവിക്ഷേപം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബാറ്റ് താഴെവച്ച്, ഗ്രൗണ്ടില്‍ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയര്‍ത്തി, രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി. പിന്നീട് കൈകൂപ്പി, കുരിശ് വരച്ച് എഴുന്നേറ്റു. ഇതോടെ ക്യാമറക്കണ്ണുകള്‍ സഞ്ജുവിനെ വളഞ്ഞു. ആ മുഖത്തെ ഭാവങ്ങള്‍ ഒപ്പിയെടുക്കാന്‍ മത്സരമായിരുന്നു. ഐസിസി പങ്കുവച്ച ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ടരക്കോടിയോളം ആളുകളാണ് ഇതുവരെ കണ്ടത്. ബിസിസിഐ പങ്കുവച്ച ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്‍സ്റ്റഗ്രാം, വാട്‌സാപ് സ്റ്റാറ്റസുകളായി ഈ ചിത്രം നിറഞ്ഞു. Sanju Samson went into the dressing after the iconic innings and praying to the God. ♥️ pic.twitter.com/kenQ8InbzN — Johns. (@CricCrazyJohns) March 2, 2026 ''ഒന്നാന്തരം കളിക്കാരനാണ് അയാള്‍, ക്രെഡിറ്റ് മുഴുവന്‍ ആ ഇന്നിങ്സിന്''; സഞ്ജുവിന് ‘എ പ്ലസ്’ നൽകി ഹോപ് ഡ്രസിങ് റൂമിലെത്തിയശേഷവും ദൈവത്തിനു നന്ദി പറഞ്ഞ്, മുട്ടുകുത്തി പ്രാര്‍ഥിച്ചു. കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് പുറത്തെടുക്കാന്‍ സഹായിച്ച ബാറ്റിനെ ചുംബിച്ചു. മത്സരശേഷം ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സഞ്ജു വിശദീകരിച്ചു. വളരെ സവിശേഷമായ നിമിഷമായിരുന്നു അത്. ഞാന്‍ വലിയൊരു വിശ്വാസിയാണ്, അത് വളരെ സ്വകാര്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എനിക്ക് വളരെ പ്രത്യേകതയുള്ള നിമിഷമാണ്, മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലുമായുള്ള അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു. Sanju Samson's remarkable innings propelled India into the T20 World Cup semi-finals after a thrilling victory over West Indies

സമകാലിക മലയാളം 2 Mar 2026 3:36 pm

''ഒന്നാന്തരം കളിക്കാരനാണ് അയാള്‍, ക്രെഡിറ്റ് മുഴുവന്‍ ആ ഇന്നിങ്സിന്''; സഞ്ജുവിന് ‘എ പ്ലസ്’ നൽകി ഹോപ്

കൊൽക്കത്ത: ടി20 ലോകകപ്പ് 2026 സൂപ്പർ 8 നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ എത്തി നിൽക്കുകയാണ്. സഞ്ജു സാംസന്റെ മികച്ച ഇന്നിങ്സ് ആണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. 50 പന്തിൽ 12 ഫോറും 4 സിക്‌സും ഉൾപ്പെടെ പുറത്താകാതെ 97 റൺസ് ആണ് സഞ്ജു നേടിയത്. താരത്തിൻെറ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ് രംഗത്ത് എത്തി. '21 തവണ ഡക്ക് ആയാലും അവനെ ഞാൻ കൈവിടില്ല'; സഞ്ജുവിന്റെ പ്രകടനത്തിന് പിന്നിലെ 'എക്സ് ഫാക്ടർ' ആരാണ്? “സഞ്ജു വളരെ നന്നായി കളിച്ചു. മികച്ച കളിക്കാരനാണ് അയാള്‍. ഈഡൻ ഗാർഡൻസിൽ സ്കോർ പിന്തുടർന്ന് ജയിക്കുന്നത് എളുപ്പമാണ്. പക്ഷേ അതൊന്നും സഞ്ജുവിന്റെ ഇന്നിങ്സിന്റെ വില കുറക്കില്ല. വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ്. ഇന്ന് സഞ്ജു ഞങ്ങളുടെ ബൗളർമാരെ തകർത്തടിച്ചു. അത് കളിയുടെ ഭാഗമാണ്. ഇന്നത്തെ ഇന്നിങ്സിന്റെ പൂർണ്ണമായ ക്രെഡിറ്റ് സഞ്ജുവിന് നൽകണം,” ഹോപ് പറഞ്ഞു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ആണ് ഹോപ് സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ചു സംസാരിച്ചത്. ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു “ആദ്യ പന്ത് മുതൽ അവസാനം വരെ സഞ്ജു ശ്രദ്ധയോടെയാണ് കളിച്ചത്. ഓരോ ഷോട്ടുകളും മികച്ചതായിരുന്നു. കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു ഓരോ നീക്കവും. ഇന്നത്തെ പ്രകടനത്തിന് ‘എ പ്ലസ്’ നൽകേണ്ടതാണ്'' ഹോപ്പ് പറഞ്ഞു. സഞ്ജുവിനെ തുടക്കത്തിലേ പുറത്താക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ മത്സരഫലം ഞങ്ങൾക്ക് അനുകൂലമായി മാറിയെനെ എന്നും ഹോപ് വ്യക്തമാക്കി. Shai Hope Hails Sanju Samson’s Match-Winning 97 as India Enter T20 World Cup Semis

സമകാലിക മലയാളം 2 Mar 2026 12:55 pm

'നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്, ആര്‍ക്കും തളര്‍ത്താനാകില്ല !' ; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രാഷ്ട്രീയ നേതാക്കള്‍

തിരുവനന്തപുരം: ടി 20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ. നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആര്‍ക്കും തളര്‍ത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെ എന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. '21 തവണ ഡക്ക് ആയാലും അവനെ ഞാൻ കൈവിടില്ല'; സഞ്ജുവിന്റെ പ്രകടനത്തിന് പിന്നിലെ 'എക്സ് ഫാക്ടർ' ആരാണ്? രാഷ്ട്രീയ വ്യത്യാസമില്ലാതെ സഞ്ജുവിന് അഭിനന്ദന പ്രവാഹമാണ്. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബാറ്റിങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒറ്റ പേരു മാത്രം- സഞ്ജു സാംസണ്‍. വി ഡി സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിര്‍ണായക സന്ദര്‍ഭത്തില്‍, ഗംഭീരമായ ഒരു ഇന്നിംഗ്സിലൂടെ സഞ്ജു സാംസണ്‍ അവസരത്തിനൊത്ത് ഉയര്‍ന്നുവന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. '50 പന്തില്‍ നിന്ന് പുറത്താകാതെ 97 റണ്‍സ്! അവിശ്വസനീയമായ ഒരു ഇന്നിംഗ്സിലൂടെ, സഞ്ജു ഒറ്റയ്ക്ക് ടീം ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചു.' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 'ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 196 റണ്‍സ് പിന്തുടരുന്നത് ഒരിക്കലും എളുപ്പമായ ഒന്നല്ല. ഈ പോരാട്ടത്തില്‍, തിരുവനന്തപുരത്തുകാരനായ സഞ്ജു മാസ്റ്റര്‍ക്ലാസ് ഇന്നിങ്‌സാണ് കാഴ്ചവച്ചത്. സഞ്ജു, കേരളവും ഇന്ത്യയും നിങ്ങളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. കപ്പ് ഉയര്‍ത്തി തിരിച്ചുവരൂ.' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സഞ്ജുവിന്റെ പ്രകടനത്തെ തിരുവനന്തപുരം എംപി ശശി തരൂരും പ്രശംസിച്ചു. 'തുടക്കത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത് ഏറെ വേദനിപ്പിച്ചിരുന്നു. ഇന്ന് എന്തുകൊണ്ടാണ് താന്‍ ഒന്നാമത്തെ സ്ഥാനത്തിന് അര്‍ഹനെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. തിരുവനന്തപുരത്തിന്റെ മകന്‍ ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നു'. ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ പ്രതിസന്ധി നേരിട്ട ഇന്ത്യയെ കൈപിടിച്ച് നയിച്ചത് സഞ്ജു സാംസന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ്. അര്‍ധ സെഞ്ച്വറി നേടിയ സഞ്ജുവിന്റെ ചുമലിലേറിയാണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. 50 പന്തില്‍ 97 റണ്‍സെടുത്ത സഞ്ജു പുറത്താകാതെ നിന്നു. അഞ്ചു വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആര്‍ക്കും തളര്‍ത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! Political leaders including Chief Minister Pinarayi Vijayan have congratulated Malayali player Sanju Samson for his brilliant performance in the T20 World Cup.

സമകാലിക മലയാളം 2 Mar 2026 12:45 pm

ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു

കൊൽക്കത്ത: റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ ബൗൾ ബൗണ്ടറി പായിച്ച് വിജയ റൺ നേടിയ ശേഷം സഞ്ജു നിലത്ത് മുട്ട് കുത്തി നിന്നു. ആകാശത്തേക്ക് നോക്കി ഒരു നിമിഷം പ്രാർത്ഥിച്ചു പിന്നെ കുരിശു വരച്ചു. സാധാരണ മത്സരങ്ങളിൽ സെഞ്ച്വറികൾ നേടിയാൽ പോലും വലിയ ആഹ്ലാദപ്രകടനം താരം നടത്താറില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഓപ്പണറായി കളത്തിലിറങ്ങിയ സഞ്ജു പുറത്താകാതെ 12 ഫോറുകളും 4 സിക്‌സുകളും ഉൾപ്പെടെ 97 റൺസാണ് നേടിയത്. ടോപ് ഓർഡർ ബാറ്റിങ് നിര പരാജയപ്പട്ടപ്പോൾ ഒറ്റയ്ക്ക് പോരാടിയാണ് താരം ടീമിനെ വിജയത്തിലെത്തിച്ചത്. 'ഒരിക്കൽ ചിരിച്ചു തള്ളി, ഇന്ന് തൊപ്പി ഊരി മുട്ടുമടക്കി'; സഞ്ജുവിന്റെ പ്രകടനത്തിൽ സൂര്യയുടെ പ്രതികരണം മത്സരശേഷം നടന്ന പ്രത്യക പരിപാടിയിൽ മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍ സഞ്ജുവിനോട് എന്താണ് ആ നിമിഷം പ്രാർഥിച്ചത് എന്ന് ചോദിച്ചിരുന്നു. “അത് ഒരു പ്രത്യേക നിമിഷമായിരുന്നു. ഞാൻ ഒരു ദൈവവിശ്വാസിയാണ്. എന്താണെന്ന് പ്രാർഥിച്ചത് എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല, അത് സ്വകര്യമായി സൂക്ഷിക്കാനാണ് എനിക്ക് ആഗ്രഹം'' എന്നാണ് സഞ്ജു പറഞ്ഞ മറുപടി. കോഹ്‌ലിയുടെ റെക്കോർഡ് ഇനി പഴങ്കഥ; സഞ്ജു അതും സ്വന്തമാക്കി ക്രീസിൽ മാത്രമല്ല, സഹതാരങ്ങളുടെ അഭിനന്ദനം ഏറ്റ് വാങ്ങിയ ശേഷം ഡ്രസിങ് റൂമിൽ എത്തിയ സഞ്ജു അവിടെയും നിലത്ത് മുട്ട് കുത്തിയിരുന്നു പ്രാർത്ഥിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. മോശം ഫോമിൽ നിന്ന് തിരിച്ചു വരാനായി താൻ ചെയ്ത കാര്യങ്ങളും സഞ്ജു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ ഒഴിവാക്കി പകരം മത്സരങ്ങൾക്കായി കൂടുതൽ സമയം പ്രാക്ടീസ് ചെയ്തു. സ്വയം കാര്യങ്ങൾ വിലയിരുത്തകയും ചെയ്തതാണ് തന്റെ മികച്ച ഇന്നിങ്‌സിന്റെ രഹസ്യമെന്ന് താരം വ്യക്തമാക്കി. Sanju Samson Kneels in Prayer After Match-Winning 97, Keeps Celebration Private.

സമകാലിക മലയാളം 2 Mar 2026 10:47 am

കോഹ്‌ലിയുടെ റെക്കോർഡ് ഇനി പഴങ്കഥ; സഞ്ജു അതും സ്വന്തമാക്കി

കൊൽക്കത്ത: ടി20 ലോകകപ്പിന്റെ സെമി ഫൈനൽ റൗണ്ടിലേക്ക് ഇന്ത്യ എത്തിനിൽക്കുകയാണ്. സൂപ്പർ 8ലെ വിൻഡീസിന് എതിരായ മത്സരത്തിൽ സഞ്ജു സാംസന്റെ മികച്ച ഇന്നിങ്സ് ആണ് ഇന്ത്യയുടെ സെമി പ്രവേശനം എളുപ്പമാക്കിയത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 196 റൺസ് 19.2 ഓവറിൽ മറികടക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു ' ജീവിതത്തിലെ മറക്കാനാകാത്ത ദിവസം, മാതൃകയാക്കിയത് രോഹിത്തിനെയും, കോഹ്‌ലിയെയും'; മനസ്സ് തുറന്ന് സഞ്ജു മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡും താരം മറികടന്നു. ടി20 ലോകകപ്പിലെ രണ്ടാം ഇന്നിങ്സിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് ആണ് സഞ്ജു സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി പുറത്താകാതെ 50 പന്തിൽ 97 റൺസാണ് സഞ്ജു നേടിയത്. വിരാട് കോഹ്‌ലി 2016 മാർച്ച് 27ന് മൊഹാലിയിൽ ഓസ്ട്രേലിയക്കെതിരെ 51 പന്തിൽ 82* റൺസും, 2022 ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്ഥാനെതിരെ 53 പന്തിൽ 82* റൺസുമാണ് നേടിയത്. ഈ റെക്കോർഡുകളാണ് സഞ്ജു മറികടന്നത്. 'ഒരിക്കൽ ചിരിച്ചു തള്ളി, ഇന്ന് തൊപ്പി ഊരി മുട്ടുമടക്കി'; സഞ്ജുവിന്റെ പ്രകടനത്തിൽ സൂര്യയുടെ പ്രതികരണം ടി20 ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന പട്ടികയിലും സഞ്ജു രണ്ടാം സ്ഥാനത്ത് എത്തി. ഈ പട്ടികയിൽ ഒന്നാമൻ സുരേഷ് റെയ്‌നയാണ്. 2010 മെയ് 2ന് ദക്ഷിണാഫ്രിക്കക്കെതിരെ 60 പന്തിൽ 101 റൺസ് നേടിയതാണ് റെയ്‌നയുടെ റെക്കോർഡ് പ്രകടനം. വെസ്റ്റ് ഇൻഡീസിനെതിരായ ഇന്നിങ്സിൽ 12 ഫോറുകളും 4 സിക്‌സുകളും ഉൾപ്പെടെ 97 റൺസാണ് സഞ്ജു നേടിയത്. Sanju Samson’s 97 Powers India into T20 World Cup Semis, Breaks Kohli’s Record.

സമകാലിക മലയാളം 2 Mar 2026 8:30 am

'ഒരിക്കൽ ചിരിച്ചു തള്ളി, ഇന്ന് തൊപ്പി ഊരി മുട്ടുമടക്കി'; സഞ്ജുവിന്റെ പ്രകടനത്തിൽ സൂര്യയുടെ പ്രതികരണം

കൊല്‍ക്കത്ത: ടി20 ലോകകപ്പ് മത്സരങ്ങളിലേക്ക് സഞ്ജു എത്തുന്നത് മോശം ഫോമിൽ ഉള്ളപ്പോഴാണ്. അതിന് മുൻപ് നടന്ന ന്യൂസിലൻഡിന്റെ എതിരായ ടി20 പരമ്പരയിൽ തുടർച്ചയായി താരം പൂജ്യത്തിന് പുറത്തായതോടെ ലോകകപ്പിലെ ഓപ്പണർ സ്ഥാനം സഞ്ജുവിന് നഷ്ടമായി. നമീബിയയ്ക്ക് എതിരെയുള്ള മത്സരത്തിൽ അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. 'യാര് ഹീറോ'; സ്റ്റൈലിഷ് ലുക്കിൽ ധോനി ചെന്നൈയിലെത്തി, ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കം (വിഡിയോ ) ഒടുവിൽ സൂപ്പർ 8 റൗണ്ടിൽ സിംബാബ്‍വെയ്ക്ക് എതിരെയുള്ള മത്സരത്തിൽ സഞ്ജു 15 പന്തിൽ 24 റൺസെടുത്ത് താരം ഫോമിലേക്ക് വരുന്നതിന്റെ സൂചന കാണിച്ചു. വിൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു തകർത്ത് അടിച്ചു ടീമിനെ വിജയത്തിൽ എത്തിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കുമോ എന്ന ചോദ്യത്തിന് ക്യാപ്റ്റൻ സൂര്യകുമാറിന്റെ ഭാഗത്ത് നിന്ന് കളിയാക്കുന്ന തരത്തിൽ ഒരു ചിരിയും ഒരു മറുചോദ്യവുമുണ്ടായി. ''ആർക്ക് പകരമാണ് സഞ്ജുവിന്റെ കളിപ്പിക്കേണ്ടത്? അഭിഷേകിന് പകരമോ ? തിലകിന് പകരുമോ?. നിലവിൽ അത്തമൊരു സാഹചര്യമില്ല'' എന്നായിരുന്നു സൂര്യയുടെ മറുപടി. തകര്‍ത്തടിച്ച് സഞ്ജു, വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍ എന്നാൽ നായകന്റെ കണക്കുകൂട്ടലുകൾ പിഴച്ചു സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ തോറ്റു. ഒടുവിൽ ടോപ് ഓർഡറിൽ അഴിച്ചു പണി നടത്തി. സഞ്ജു ഓപ്പണർ റോളിൽ വന്നു. ഇന്ത്യക്ക് നിർണായക വിജയം സമ്മാനിക്കുകയും ചെയ്തു. മത്സരത്തിന് ശേഷം സൂര്യ തൊപ്പി ഊരി അഭിവാദ്യം ചെയ്താണ് സഞ്ജുവിനെ സ്വീകരിച്ചത്. The same mouths that laughed will bow one day. pic.twitter.com/W7u3dAWHqQ — Beast (@Beast__07_) March 1, 2026 ' ജീവിതത്തിലെ മറക്കാനാകാത്ത ദിവസം, മാതൃകയാക്കിയത് രോഹിത്തിനെയും, കോഹ്‌ലിയെയും'; മനസ്സ് തുറന്ന് സഞ്ജു “കഴിവുള്ള ആളുകളുടെ മികച്ച പ്രകടനത്തിനായി നമ്മൾ കാത്തിരുന്നാൽ അത് സംഭവിക്കും. ടീമിൽ അവസരം ലഭിക്കാതിരുന്ന സമയത്ത് പോലും അവൻ കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിന്റെ ഫലമാണ് ഈ ഇന്നിങ്സ്. അവന്റെ ബാറ്റിങ്ങാണ് ഞങ്ങളെ വിജയത്തിലേക്ക് നയിച്ചത് ,” എന്നാണ് മത്സരശേഷം സൂര്യകുമാർ പറഞ്ഞത്. Samson’s Stunning Comeback Seals Crucial Win for India After Captain’s Gamble Backfires.

സമകാലിക മലയാളം 2 Mar 2026 7:38 am

'ജീവിതത്തിലെ മറക്കാനാകാത്ത ദിവസം, മാതൃകയാക്കിയത് രോഹിത്തിനെയും, കോഹ്‌ലിയെയും'; മനസ്സ് തുറന്ന് സഞ്ജു

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ 8 ലെ നിര്‍ണായക മത്സരത്തില്‍ വിൻഡീസിനെ ഇന്ത്യ പരാജയപ്പെടുത്തി സെമിയിൽ എത്തിയിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസൺ 50 പന്തിൽ 97 റൺസ് നേടി ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചതാണ് ഇന്ത്യൻ വിജയത്തിൽ നിർണായാകമായത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 'പ്ലെയർ ഓഫ് ദ മാച്ച്' പുരസ്കാരവും താരത്തെ തേടി വന്നു, യുദ്ധം ലോകകപ്പിന് ഭീഷണിയാകുമോ?, മൗനം വെടിഞ്ഞ് ഐസിസി “ഇങ്ങനെ ഒരു പ്രത്യേക ഇന്നിങ്‌സ് കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ടീം എനിക്ക് തന്ന റോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഓരോ പന്തും ശ്രദ്ധയോടെ ആണ് നേരിട്ടത്. ഇത് എന്റെ ജീവിതത്തിലെ മറക്കാൻ ആകാത്ത ദിവസങ്ങളിൽ ഒന്നാണ്'' എന്നാണ് മത്സരശേഷം സഞ്ജു പറഞ്ഞത്. സ്കോർ പിന്തുടർന്ന് ജയിക്കുന്ന മത്സരങ്ങളിൽ രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർ എങ്ങനയെയാണ് ബാറ്റ് ചെയ്യുന്നത് എന്ന് ഞാൻ കണ്ടു പഠിച്ചിരുന്നു. ആ പാഠങ്ങളാണ് ഈ മത്സരത്തിൽ പ്രയോഗിച്ചത് എന്നും അദ്ദേഹം പറഞ്ഞു. 'യാര് ഹീറോ'; സ്റ്റൈലിഷ് ലുക്കിൽ ധോനി ചെന്നൈയിലെത്തി, ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കം (വിഡിയോ ) “ഞാൻ ഏകദേശം 50-60 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു, പക്ഷേ നൂറിലധികം മത്സരങ്ങൾ പുറത്തിരുന്ന് കണ്ടിട്ടുണ്ട്. മികച്ച താരങ്ങൾ മത്സരത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് കളി മാറ്റുന്ന രീതി ഞാൻ ശ്രദ്ധിച്ചു. ചെന്നൈയിൽ സിംബാബ്‌വെയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്തപ്പോൾ വലിയ സ്കോർ ലക്ഷ്യമിട്ടാണ് ഞാൻ ബാറ്റിങ് തുടങ്ങിയത്. എന്നാൽ ഈ മത്സരത്തിൽ തുടക്കത്തിലേ വിക്കറ്റുകൾ വീഴുമ്പോൾ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനാണ് ഞാൻ ശ്രദ്ധിച്ചത്,” സഞ്ജു വ്യക്തമാക്കി തകര്‍ത്തടിച്ച് സഞ്ജു, വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ ആദ്യ ദിവസം മുതൽ തന്നെ രാജ്യത്തിനായി കളിക്കണമെന്നായിരുന്നു എന്റെ സ്വപ്നം. ഞാൻ കാത്തിരുന്ന ആ ദിവസം ഇതാണെന്ന് തോന്നുന്നു. തന്റെ ക്രിക്കറ്റ് യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും തന്റെ പ്രകടനത്തെകുറിച്ച് തനിക്ക് തന്നെ സംശയം ഉണ്ടായിരുന്നു. പക്ഷേ, വിശ്വാസം കൈവിട്ടില്ല. ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു എന്നും സഞ്ജു വ്യക്തമാക്കി. Samson’s 97 Powers India into T20 World Cup Semi-Finals.

സമകാലിക മലയാളം 2 Mar 2026 7:07 am

തകര്‍ത്തടിച്ച് സഞ്ജു, വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ വിജയം. 50 ബോളില്‍ 97 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് 196 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. 'യാര് ഹീറോ'; സ്റ്റൈലിഷ് ലുക്കിൽ ധോനി ചെന്നൈയിലെത്തി, ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കം (വിഡിയോ ) ഇന്ത്യന്‍ നിരയില്‍ ശിവം ദുബെ എട്ട്, ഹര്‍ദിക് പാണ്ഡ്യ 17, ശിവകുമാര്‍ യാദവ് 18, ഇഷാന്‍ കിഷന്‍ 10, അഭിഷേക് ശര്‍മ 10 റണ്‍സ് സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ബോളിങ് നിരയെ കരുതലോടെ പ്രതിരോധിച്ച വിന്‍ഡീസ് പതിയെ താളം കണ്ടെത്തുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ എട്ടോവറില്‍ 68 റണ്‍സ് നേടി. പിന്നീട് തിരിച്ചടി നേരിട്ട വിന്‍ഡീസ് അവസാന ഓവറുകളില്‍ താളം തിരിച്ചുപിടിച്ചു. ജേസണ്‍ ഹോള്‍ഡറും റോവ്മാന്‍ പവലുമാണ് വിന്‍ഡീസിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. T20 World Cup| India clinch semi-final berth - India secure a five-wicket victory over the West Indies in this high-stakes encounter.

സമകാലിക മലയാളം 1 Mar 2026 11:01 pm

'യാര് ഹീറോ'; സ്റ്റൈലിഷ് ലുക്കിൽ ധോനി ചെന്നൈയിലെത്തി, ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കം (വിഡിയോ )

ചെന്നൈ: ഐപിഎൽ ഒരുക്കങ്ങളുടെ ഭാഗമായി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാംപിന് തുടക്കമായി. ക്യാംപില്‍ പങ്കെടുക്കാനായി എം എസ് ധോനി ചെന്നൈയിൽ എത്തി. ഹോട്ടലിൽ താരത്തിന് ഗംഭീര സ്വീകരണമാണ് ടീം മാനേജ്‍മെന്റ് നൽകിയത്. ഇത്തവണത്തെ ഐപിഎൽ സീസണിൽ ധോനി കളിക്കുമെന്ന് ടീം സിഇഒ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യുദ്ധം ലോകകപ്പിന് ഭീഷണിയാകുമോ?, മൗനം വെടിഞ്ഞ് ഐസിസി ചെന്നൈയിലെ ക്ലബ്ബിന്റെ ഹൈ-പെർഫോർമൻസ് സെന്ററിലാണ് ക്യാംപ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 15 ഇന്ത്യൻ താരങ്ങൾ ആകും ക്യാംപിൽ പങ്കെടുക്കുക. നിലവിൽ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം കളിക്കുന്ന സഞ്ജു സാംസൺ, ശിവം ദുബെ തുടങ്ങിയവർ ടൂർണമെന്റ് അവസാനിച്ചതിന് ശേഷം ടീമിനൊപ്പം ചേരും. രഞ്ജി ട്രോഫി ഫൈനലിൽ കളിച്ച ശ്രേയസ് ഗോപാലും പിന്നീട് റിപ്പോർട്ട് ചെയ്യും ഈഡനിൽ ഇന്ത്യയെ മഴ ചതിക്കുമോ?, ആശങ്കയിൽ ആരാധകർ Hero? He is the entire Cinema! #WhistlePodu #Dencoming pic.twitter.com/9HfvX4g0bv — Chennai Super Kings (@ChennaiIPL) February 28, 2026 ടി20 ലോകകപ്പ് അവസാനിച്ചതിന് ശേഷം വിദേശ താരങ്ങളും പരിശീലകരും ടീമിനൊപ്പം ചേരും. ആദ്യ ഘട്ട ക്യാമ്പ് സഹപരിശീലകരായ ശ്രീധരൻ ശ്രീരാം, രാജീവ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും നടത്തുക. മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് വിദേശ താരങ്ങൾ ടീമിനൊപ്പം ചേരുന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. ഇത്തവണത്തെ ഐപിഎൽ സീസൺ മാർച്ച് 28-ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . Chennai Super Kings Begin IPL Camp as MS Dhoni Joins Preparations.

സമകാലിക മലയാളം 1 Mar 2026 3:16 pm

ഈഡനിൽ ഇന്ത്യയെ മഴ ചതിക്കുമോ?, ആശങ്കയിൽ ആരാധകർ

കൊൽക്കത്ത: ടി20 ലോകകപ്പിലെ അവസാന സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. വൈകിട്ട് ഏഴ് മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യ സിംബാബ്‌വെയ്ക്കെതിരെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വസത്തിലാണ് ഇന്ന് കളത്തിലിറങ്ങുന്നത്. യുദ്ധം ലോകകപ്പിന് ഭീഷണിയാകുമോ?, മൗനം വെടിഞ്ഞ് ഐസിസി എന്നാൽ, ഇന്നത്തെ മത്സരത്തിൽ മഴ പെയ്താൽ കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ട് പോകും. ഇന്ന് വിൻഡീസിനെ പരാജയപെടുത്തിയാൽ നാലു പോയിന്‍റോടെ ഇന്ത്യക്ക് സെമി ഫൈനലിൽ എത്താം. മഴ മൂലം മത്സരം നടക്കാതെ വന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൊൽക്കത്തയിൽ ഇന്ന് മഴ പെയ്യാൻ സാധ്യതയില്ലെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. രഞ്ജി ട്രോഫിയിലെ സൂപ്പർ താരം ദേശിയ ടീമിലേക്ക്?, പിന്തുണച്ച് ഗാംഗുലി ഇന്നത്തെ 25-28 ഡിഗ്രി സെൽഷ്യസ് അയിരിക്കും ഈഡൻ ഗാർഡൻസിലെ അന്തരീക്ഷ താപനില. ഹ്യുമിഡിറ്റി 70 ശതമാനത്തിന് മുകളിലായിരിക്കും. രാത്രിയില്‍ മഞ്ഞുവീഴ്ച ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ ടോസ് നിർണായകമാണ്. ടോസ് നേടുന്ന ടീം ആദ്യം ബൗളിങ് ചെയ്യാൻ ആണ് സാധ്യത. India Face West Indies in Must Win Super 8 Match as Rain Threat Fades in Kolkata.

സമകാലിക മലയാളം 1 Mar 2026 2:10 pm

യുദ്ധം ലോകകപ്പിന് ഭീഷണിയാകുമോ?, മൗനം വെടിഞ്ഞ് ഐസിസി

ദുബൈ: ടി20 ലോകകപ്പ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നതിനിടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൂഷ്മമായി നീരിക്ഷിച്ചു വരുന്നതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മടക്ക യാത്ര സുരക്ഷിതമാക്കാനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ നടത്തിപ്പിനെ സംഘർഷം ബാധിച്ചിട്ടില്ലെന്നും ഐസിസി വ്യക്തമാക്കി. രഞ്ജി ട്രോഫിയിലെ സൂപ്പർ താരം ദേശിയ ടീമിലേക്ക്?, പിന്തുണച്ച് ഗാംഗുലി യാത്ര, ലജിസ്റ്റിക്സ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ടീമുകൾക്കായി പ്രത്യേക സംവിധാനം ഒരുക്കും. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക് ബദൽ ക്രമീകരണങ്ങൾ ഒരുക്കും. ഗൾഫ് രാജ്യങ്ങൾ വഴിയുള്ള യാത്ര ഒഴിവാക്കി യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വഴി താരങ്ങളെ നാട്ടിലെത്തിക്കാനാണ് ഐസിസിയുടെ നീക്കം. താരങ്ങളുടെയും സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് ഐസിസി മുൻഗണന. യാത്രകളുടെ ആവശ്യവുമായി ബന്ധപ്പെട്ട് പ്രത്യേക ട്രാവൽ സപ്പോർട്ട് ഡെസ്ക് ആരംഭിച്ചതായും ഐസിസി പ്രസ്താവനയിൽ അറിയിച്ചു. ശ്രീലങ്കയ്ക്കെതിരെ 'ദയനീയ' വിജയം; സെമി കാണാതെ പാകിസ്ഥാൻ പുറത്ത് ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും എത്തിയ വിദേശികൾക്കും ഐസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രാ നിർദേശങ്ങൾ കൃത്യമായി പരിശോധിച്ച് സുരക്ഷാ സാഹചര്യം വിലയിരുത്തണം. അതിന് ശേഷം മാത്രമേ മടക്കയാത്ര പ്ലാൻ ചെയ്യാൻ പാടുള്ളൂ എന്നും ഐസിസി ഓർമ്മിപ്പിച്ചു. ICC Activates Contingency Plans Amid Middle East Tensions During T20 World Cup 2026.

സമകാലിക മലയാളം 1 Mar 2026 12:37 pm

ശ്രീലങ്കയ്ക്കെതിരെ 'ദയനീയ'വിജയം; സെമി കാണാതെ പാകിസ്ഥാൻ പുറത്ത്

കൊളംബോ: ടി20 ലോകകപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് റൺസിന് പരാജയപ്പെടുത്തി പാകിസ്ഥാൻ. മത്സരത്തിലുള് വിജയിച്ചെങ്കിലും പാകിസ്ഥാന് സെമി ഉറപ്പിക്കാൻ കഴിഞ്ഞില്ല. ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ 64 റണ്‍സിനു വിജയിച്ചാല്‍ സെമിയിലെത്താൻ കഴിഞ്ഞേനെ. എന്നാൽ മത്സരഫലം പാകിസ്ഥാന് തിരിച്ചടി ആയി. റൺറേറ്റിൽ ന്യൂസിലൻഡിനെ മറികടക്കാനാവാത്തതാണ് പാക് ടീമിന്റെ സെമി പ്രതീക്ഷകൾ അവസാനിക്കാൻ കാരണം. 'നീ പൊളിച്ചെടാ', ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം (വിഡിയോ) ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. ഓപ്പണിങ് വിക്കറ്റിൽ ഫഖർ സമാനും സഹിബ്‌സാദ ഫർഹാനും ചേർന്ന് 176 റൺസ് കൂട്ടുകെട്ടാണ് ടീമിന് നൽകിയത്. സഹിബ്‌സാദ ഫർഹാൻ 60 പന്തിൽ 100 റൺസും ഫഖർ സമാന് 42 പന്തിൽ 84 റൺസും നേടി. ഇരുവരും പുറത്തായതോടെ പിന്നീട് ക്രീസിലെത്തിയ ആർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.വെറും 34 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 6 വിക്കറ്റുകൾ കൂടിയാണ് പാകിസ്ഥാൻ വലിച്ചെറിഞ്ഞത്. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുഷങ്ക മൂന്നും ദസുന്‍ ഷനക രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യയ്ക്കും വെസ്റ്റ് ഇൻഡീസിനും ഇന്ന് ജീവന്‍ മരണപോരാട്ടം; ജയിക്കുന്നവർ സെമിയിൽ 213 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ശ്രീലങ്കയ്ക്കായി പവൻ രത്‌നായകെ,ക്യാപ്റ്റൻ ദസുന്‍ ഷനക എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പവൻ 37 പന്തിൽ 58 റൺസും ദസുന്‍ ഷനക 31 പന്തിൽ 76 റൺസും നേടി. എന്നാൽ ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. പാകിസ്ഥാന് വേണ്ടി അബ്രാർ അഹമ്മദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. Pakistan Beat Sri Lanka by Five Runs but Miss T20 World Cup Semifinal Spot on Net Run Rate.

സമകാലിക മലയാളം 1 Mar 2026 7:59 am

ഇന്ത്യയ്ക്കും വെസ്റ്റ് ഇൻഡീസിനും ഇന്ന് ജീവന്‍ മരണപോരാട്ടം; ജയിക്കുന്നവർ സെമിയിൽ

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. വൈകിട്ട് ഏഴ് മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. പിതാവിന്റെ മരണത്തെത്തുടർന്ന് ടീം വിട്ട റിങ്കു സിങ് മടങ്ങിയെത്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതെ ടീമിനെ തന്നെ കളത്തിലിറക്കാനാണ് സാധ്യത. 'നീ പൊളിച്ചെടാ', ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം (വിഡിയോ) ടോപ് ഓർഡറിൽ അഴിച്ചുപണി വന്നില്ലെങ്കിൽ സഞ്ജു സാംസൺ തന്നെ ഓപ്പണർ ആയി തുടരും. റിങ്കു സിങിനു പകരമാണ് സഞ്ജുവിനെ കഴിഞ്ഞ മത്സരത്തിൽ ഉള്‍പ്പെടുത്തിയത്. അതിൽ മാറ്റം വരുത്താൻ സാധ്യതയില്ല. ബാറ്റർമാർക്കും സ്പിൻ ബൗളേഴ്‌സിനും ഒരു പോലെ ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് ഈഡൻ ഗാർഡൻസ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത് എന്നാണ് പിച്ച് ക്യൂറേറ്റർ പറയുന്നത്. ഇരു ടീമിലെയും താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജമ്മുവിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടു മടക്കി കർണാടക, രഞ്ജി ട്രോഫിയിൽ പുതു ചരിത്രം ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ സിംബാബ്‌വെയ്ക്കെതിരെ മികച്ച വിജയം നേടി സെമി സാധ്യതകൾ സജീവമാക്കിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസുമായി ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് സെമിയിൽ എത്താം. ഇന്ത്യ ഇന്ന് ജയിച്ചാൽ മാർച്ച് 5-ന് മുംബൈയിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ആണ് നേരിടേണ്ടി വരിക. India Take on West Indies in Must-Win T20 World Cup Match.

സമകാലിക മലയാളം 1 Mar 2026 7:19 am

പാലക്കാട് ​30 കോടിയുടെ സ്പോർട്സ് ഹബ്ബ്; നിർമ്മാണോദ്ഘാടനം നിർവഹിച്ച് മന്ത്രി

​പാലക്കാട്: ചാത്തൻകുളങ്ങര ഭഗവതി ദേവസ്വം ട്രസ്റ്റിന്റെ ഭൂമിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കുന്ന അത്യാധുനിക സ്പോർട്സ് ഹബ്ബ് ജില്ലയുടെ മുഖച്ഛായ മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തും സമീപ മേഖലകളിലും വൻതോതിലുള്ള അനുബന്ധ വികസന പ്രവർത്തനങ്ങൾ നടക്കുമെന്നും ഇത് നഗരത്തിന്റെ വളർച്ച വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ജമ്മുവിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടു മടക്കി കർണാടക, രഞ്ജി ട്രോഫിയിൽ പുതു ചരിത്രം ​കേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നായി പാലക്കാട് മാറിക്കൊണ്ടിരിക്കുകയാണ്. ആ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന പദ്ധതിയാണിത്. നിരവധി രഞ്ജി ട്രോഫി താരങ്ങളെ കേരളത്തിന് സംഭാവന ചെയ്ത കായിക പാരമ്പര്യമുള്ള നാടാണ് പാലക്കാട്. എന്നാൽ മികച്ച കളിസ്ഥലങ്ങളുടെ അഭാവം വലിയൊരു പോരായ്മയായിരുന്നു. സ്പോർട്സ് ഹബ്ബ് പൂർത്തിയാകുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യ- പാക് സെമി പോരാട്ടം നടക്കുമോ?, സാധ്യതകൾ ഇങ്ങനെയാണ് ​30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ് സൗകര്യം, ക്ലബ് ഹൗസ്, നീന്തൽക്കുളം, ബാസ്‌കറ്റ് ബോൾ - ഫുട്‌ബോൾ മൈതാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളുണ്ടാകും. 33 വർഷത്തെ ലീസ് കരാർ അടിസ്ഥാനത്തിലാണ് കെസിഎ. ഭൂമി ഏറ്റെടുത്തിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെയും ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെയും സംയുക്ത സഹകരണത്തോടെയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. Palakkad Sports Hub Project Launched to Transform District’s Sporting Landscape.

സമകാലിക മലയാളം 28 Feb 2026 5:48 pm

ഇന്ത്യ- പാക് സെമി പോരാട്ടം നടക്കുമോ?, സാധ്യതകൾ ഇങ്ങനെയാണ്

മുംബൈ: ടി20 ലോകകപ്പ് 2026ലെ സെമി ഫൈനൽ ഉറപ്പിക്കാനായുള്ള നിർണായക മത്സരങ്ങളാണ് ഇനി നടക്കാൻ ഇരിക്കുന്നത്. നിലവിൽ ഗ്രൂപ്പ്–1ൽ നിന്ന് ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ്–2ൽ നിന്ന് ഇംഗ്ലണ്ടും മാത്രമാണ് സെമി ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യ,വെസ്റ്റ് ഇൻഡീസ്,പാകിസ്ഥാൻ,ന്യൂസിലൻഡ് ടീമുകൾ സെമിയിലേക്ക് പ്രവേശിക്കാനുള്ള വക്കിലാണ് ഇപ്പോൾ നിൽക്കുന്നത്. ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളുടെ ഫലമാകും ഇവരിൽ ആര് സെമിയിലെത്തുക എന്ന് തീരുമാനിക്കുക. 'നീ പൊളിച്ചെടാ', ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം (വിഡിയോ) ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് നേരിട്ട് സെമി ഫൈനൽ യോഗ്യത നേടാം. ഇന്നത്തെ മത്സരത്തിൽ പാകിസ്ഥാൻ ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ നെറ്റ് റൺ റേറ്റിൽ വലിയ മാറ്റം വരുത്താം. അതിലൂടെ ന്യൂസിലൻഡിനെ മറികടന്നു പാകിസ്ഥാന് സെമിയിലും പ്രവേശിക്കാം. ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ 64 റണ്‍സിനു വിജയിക്കുകയോ. ചേസിങ് ആണെങ്കില്‍ 13.1 ഓവറില്‍ മത്സരം അവസാനിപ്പിക്കുകയോ ചെയ്താൽ മാത്രമേ പാകിസ്ഥാന് സെമിയിലെത്താൻ കഴിയൂ. ജമ്മുവിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടു മടക്കി കർണാടക, രഞ്ജി ട്രോഫിയിൽ പുതു ചരിത്രം പക്ഷെ ആരാധകർ കാത്തിരിക്കുന്നത് ഇന്ത്യ - പാക് പോരാട്ടമാണ്. ഗ്രൂപ്പ് 1 ലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് 2ലെ രണ്ടാം സ്ഥാനക്കാരും ആണ് ആദ്യ സെമിയിൽ ഏറ്റുമുട്ടുന്നത്. സിംബാബ്‌വേ ദക്ഷിണാഫ്രിക്കയെയും ഇന്ത്യ വെസ്റ്റ് ഇൻഡീസിനെയും വലിയ മാർജിനിൽ തോൽപ്പിച്ചാൽ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ ഇന്ത്യ ഗ്രൂപ്പ്–1ൽ ഒന്നാമതെത്തും. ശ്രീലങ്കയെ വൻ മാർജിനിൽ പരാജയപെടുത്തിയാൽ പാകിസ്ഥാൻ ഗ്രൂപ്പ്–2ൽ രണ്ടാം സ്ഥാനത്ത് എത്തും. ഇതോടെ ആദ്യ സെമിയിൽ ഇന്ത്യയും പാകിസ്ഥാനുമാകും ഏറ്റുമുട്ടുക. അങ്ങനെ സംഭവിച്ചാൽ ഐസിസിയുടെ തീരുമാനപ്രകാരം മത്സരം ശ്രീലങ്കയിലാകും നടക്കുക. India vs Pakistan Semi-Final Possible If Both Teams Win Big in Final Super 8 Matches.

സമകാലിക മലയാളം 28 Feb 2026 5:13 pm

ജമ്മുവിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടു മടക്കി കർണാടക, രഞ്ജി ട്രോഫിയിൽ പുതു ചരിത്രം

ഹുബ്ബള്ളി:  ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ജമ്മു കശ്മീർ. രഞ്ജി ട്രോഫി ഫൈനലിൽ എട്ട് തവണ ജേതാക്കളായ കർണാടകയെ കീഴടക്കി ജമ്മു കശ്മീർ ടീം ആദ്യമായി കിരീടം സ്വന്തമാക്കി. ഫൈനലിലെ ഒന്നാം ഇന്നിങ്സിൽ നേടിയ 291 റൺസ് ലീഡാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. 'കപ്പ് ഇങ്ങ് എടുക്കെടാ പിള്ളേരെ'; രഞ്ജി ട്രോഫി ഫൈനൽ കാണാൻ കശ്മീർ മുഖ്യമന്ത്രി സ്റ്റേഡിയത്തിൽ അഞ്ചാം ദിനം ജമ്മു കശ്മീർ 342/4 എന്ന നിലയിൽ എത്തിയപ്പോൾ ഇരു ക്യാപ്റ്റന്മാരും മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുക ആയിരുന്നു. മത്സരത്തിൽ 633 റൺസിന്റെ ലീഡ് ആയിരുന്നു ജമ്മു കശ്മീരിന് ഉണ്ടായിരുന്നത്. സ്കോർ: ജമ്മു കശ്മീർ ഒന്നാം ഇന്നിങ്സ് 584/10, രണ്ടാം ഇന്നിങ്സ് 4ന് 324, കർണാടക ഒന്നാം ഇന്നിങ്സ് 293/10. അച്ഛന്റെ ചിതയ്ക്കരികെ പൊട്ടിക്കരഞ്ഞ് റിങ്കു സിങ് ; ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ, മുറിവുണങ്ങും മുൻപേ ടീമിനൊപ്പം ചേർന്നു (വിഡിയോ) അഞ്ചാം ദിനം 186/4 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച ജമ്മു കശ്മീരിന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ കർണാടകയ്ക്ക് കഴിഞ്ഞില്ല. ജമ്മുവിനായി ഓപ്പണർ കമ്രാൻ ഇഖ്ബാൽ 160 റൺസും സഹിൽ ലോത്ര 101 റൺസും നേടി പുറത്താകാതെ നിന്നു. ഇതോടെയാണ് മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റന്മാരും സമ്മതിച്ചത്. 67 വർഷങ്ങൾക്ക് മുൻപ് രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച ജമ്മു കശ്മീർ, മുൻപ് 2013-14, 2019-20, 2024-25 സീസണുകളിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയെങ്കിലും മുന്നോട്ടുള്ള മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. 'നീ പൊളിച്ചെടാ', ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം (വിഡിയോ) കെഎസ്‌സിഎ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ജമ്മുവിന്റെ സമ്പൂർണ്ണ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. ജമ്മുവിന്റെ ശുഭം പണ്ഡീര്‍ ആണ് മത്സരത്തിലെ താരം. ഈ സീസണിലെ മത്സരങ്ങളിൽ ഉടനീളം മികച്ച ബൗളിങ് പ്രകടനം നടത്തിയ അക്വിബ് നബിയാണ് ടൂർണമെന്റിന്റെ താരം. Jammu and Kashmir Clinch First-Ever Ranji Trophy Title Against Karnataka.

സമകാലിക മലയാളം 28 Feb 2026 3:43 pm

'നീ പൊളിച്ചെടാ', ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം (വിഡിയോ)

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8ലെ സിംബാബ്‍വെക്കെതിരായ നിർണായക മത്സരത്തിൽ സഞ്ജു സാംസന്റെ പ്രകടനം ടീമിന് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. ടൂർണമെന്റിൽ ഓപ്പണിങ് കൂട്ടുകെട്ട് പരാജയമായി മാറുന്നത് ടീം ബാലൻസ് തന്നെ തെറ്റിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സഞ്ജു - അഭിഷേക് സഖ്യം 48 റൺസാണ് അടിച്ചെടുത്തത്. സഞ്ജു 15 പന്തിൽ 24 റൺസുമായാണ് മടങ്ങിയത്. ഈ തുടക്കം മറ്റുള്ള ബാറ്റർമാർക്ക് മുതലെടുക്കാൻ കഴിഞ്ഞത്തോടെ ടീം സ്കോർ 256 റൺസിലെത്തി. അച്ഛന്റെ ചിതയ്ക്കരികെ പൊട്ടിക്കരഞ്ഞ് റിങ്കു സിങ് ; ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ, മുറിവുണങ്ങും മുൻപേ ടീമിനൊപ്പം ചേർന്നു (വിഡിയോ) View this post on Instagram A post shared by Team India (@indiancricketteam) മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് ഇപ്പോൾ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തന്നെയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ''സഞ്ജുവിന്റെ തിരിച്ചു വരവും അദ്ദേഹം നൽകിയ മികച്ച തുടക്കവും ടീമിനെ വലിയ രീതിയിൽ സഹായിച്ചു. നിങ്ങൾ നന്നായി കളിച്ചു സഞ്ജു'' മത്സരത്തിന് ശേഷമുള്ള ടീം മീറ്റിങ്ങിൽ ഗൗതം ഗംഭീർ പറഞ്ഞു. ഇതോടെ വരും മത്സരങ്ങളിൽ സഞ്ജു തന്നെ ഓപ്പണിങ് റോളിൽ വരുമെന്ന കാര്യം ഉറപ്പായി. 'കപ്പ് ഇങ്ങ് എടുക്കെടാ പിള്ളേരെ'; രഞ്ജി ട്രോഫി ഫൈനൽ കാണാൻ കശ്മീർ മുഖ്യമന്ത്രി സ്റ്റേഡിയത്തിൽ ഇത്തവത്തെ ഐപിഎല്ലിൽ ചെന്നൈയ്ക്കായി കളിക്കുന്ന സഞ്ജുവിന് വലിയ സ്വീകരണമാണ് ചെപ്പോക്കിൽ ലഭിച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ സഞ്ജു വരും മത്സരങ്ങളിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ഫോം അല്ലാതിരുന്ന സഞ്ജു സിംബാബ്‍വെക്കെതിരായ മത്സരത്തിൽ നടത്തിയ തിരിച്ചു വരവ് ആരാധർക്കും വലിയ ആശ്വാസമാണ് സമ്മാനിച്ചത്. Sanju Samson Shines As Opener vs Zimbabwe, Gautam Gambhir Backs Him For Bigger Role.

സമകാലിക മലയാളം 28 Feb 2026 1:19 pm

അച്ഛന്റെ ചിതയ്ക്കരികെ പൊട്ടിക്കരഞ്ഞ് റിങ്കു സിങ് ; ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ, മുറിവുണങ്ങും മുൻപേ ടീമിനൊപ്പം ചേർന്നു (വിഡിയോ)

ലഖ്‌നൗ: പിതാവിന്റെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്. ഉത്തർപ്രദേശിലെ മഹുവ ഖേരയിലുള്ള ശ്മശാനത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയാണ് പിതാവ് ഖന്‍ചന്ദ്ര സിങിന്റെ സംസ്കാരം നടന്നത്. ചടങ്ങിനിടെ പിതാവിന്റെ ചിതയ്ക്കരികെ നിന്ന് റിങ്കു സിങ് പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. റിങ്കുവിന്റെ മൂത്ത സഹോദരൻ സോനുവാണ് പിതാവിന്റെ ചിതയ്ക്ക് തീകൊളുത്തിയത്. ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണുമോ? ശ്രീലങ്കയ്‌ക്കെതിരെ എത്ര റണ്‍സിന് ജയിക്കണം, ചേസ് ചെയ്യുകയാണെങ്കില്‍? ചെറുപ്പകാലത്ത് ക്രിക്കറ്റിനോടുള്ള മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ പിതാവ് ഖന്‍ചന്ദ്ര വലിയ പിന്തുണയാണ് റിങ്കുവിന് നൽകിയത്. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിങ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തി നൽകിയിരുന്നു. പിതാവിന്റെ കഷ്ടപ്പാടിനെക്കുറിച്ചു റിങ്കു നിരവധി അഭിമുഖത്തിൽ പറഞ്ഞിരുന്നു. റിങ്കു സിങ് ഇന്ത്യൻ ടീമിലെത്തിയശേഷവും പിതാവ് ഇതേ ജോലി തന്നെ ആണ് ചെയ്തിരുന്നത്. 'കപ്പ് ഇങ്ങ് എടുക്കെടാ പിള്ളേരെ'; രഞ്ജി ട്രോഫി ഫൈനൽ കാണാൻ കശ്മീർ മുഖ്യമന്ത്രി സ്റ്റേഡിയത്തിൽ FINAL GOOD BYE WITH TEARFUL EYES There can be no greater pain than bidding a final goodbye to the man who taught you how to stand in this world. Stay strong, Rinku Singh. The entire nation stands with you in this heartbreaking moment. ️ pic.twitter.com/nka4JJ54MR — Cricket Plus (@X_in_13) February 27, 2026 കരളിനു ബാധിച്ചിരിക്കുന്ന അര്‍ബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടര്‍ന്ന് ഏറെ നാളായി ഖാന്‍ചന്ദ് സിങ് ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കരളിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിന് ശേഷമാണ് റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ച വിവരം ടീം മാനേജ്‍മെന്റ് താരത്തെ അറിയിച്ചത്. ഉടൻ തന്നെ താരം ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കു തിരിച്ചിരുന്നു. മരണാന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം റിങ്കു ഇന്ന് ഇന്ത്യൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. Rinku Singh Breaks Down At Father’s Last Rites, Rejoins India Team After Funeral.

സമകാലിക മലയാളം 28 Feb 2026 12:19 pm

'കപ്പ് ഇങ്ങ് എടുക്കെടാ പിള്ളേരെ'; രഞ്ജി ട്രോഫി ഫൈനൽ കാണാൻ കശ്മീർ മുഖ്യമന്ത്രി സ്റ്റേഡിയത്തിൽ

ഹുബ്ബള്ളി:  രഞ്ജി ട്രോഫി ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. കന്നി രഞ്ജി ട്രോഫി കിരീടമെന്ന ചരിത്ര നേട്ടത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ജമ്മു കശ്മീരിന്റെ മുൻപിൽ ബാക്കിയുള്ളത്. അഞ്ചാം ദിവസം ബാറ്റിങ് ആരംഭിച്ച ജമ്മുവിനായി ഓപ്പണർ കമ്രാൻ ഇഖ്ബാൽ സെഞ്ച്വറിയും സഹിൽ ലോത്ര അർധ സെഞ്ച്വറിയും നേടി ക്രീസിൽ തുടരുകയാണ്. ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണുമോ? ശ്രീലങ്കയ്‌ക്കെതിരെ എത്ര റണ്‍സിന് ജയിക്കണം, ചേസ് ചെയ്യുകയാണെങ്കില്‍? ഇന്നത്തെ മത്സരം കാണാൻ ഒരു സ്പെഷ്യൽ ഗസ്റ്റ് ഹുബ്ബളി സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ആ അതിഥി. രഞ്ജി ട്രോഫിയിൽ ജമ്മു താരങ്ങൾ മുത്തുമിടുന്നത് നേരിൽ കാണാനാണ് ക്രിക്കറ്റ് ആരാധകൻ കൂടിയായ ഒമര്‍ അബ്ദുള്ള മത്സരം നടക്കുന്ന  ഹുബ്ബളിയിലെ സ്റ്റേഡിയത്തിൽ നേരിട്ട് എത്തിയിരിക്കുന്നത്. “രഞ്ജി ട്രോഫി ഫൈനലിൽ കളിക്കുന്ന ജമ്മു–കശ്മീർ ടീമിനെ ആവേശം പകരാൻ ഞങ്ങൾ ഹുബ്ബളിയിലേക്ക് പോവുകയാണ്. ഫൈനലിലെത്തിയതിലൂടെ തന്നെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ അഭിമാനമായി അവർ മാറിക്കഴിഞ്ഞു. ഫൈനൽ കാണാൻ ഞാനുമുണ്ടാകും'' എന്നാണ് ഹുബ്ബളിയിലേക്കുള്ള യാത്രയ്ക്ക് മുൻപ് ഒമര്‍ അബ്ദുള്ള എക്സിൽ കുറിച്ചത്. റിങ്കു സിങ് ഉടൻ ടീമിനൊപ്പം ചേരുമോ ?, ബിസിസിഐ പറയുന്നത് ഇങ്ങനെ... മത്സരത്തെക്കുറിച്ചു തന്റെ നീരീക്ഷണവും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു. “ഒരു മികച്ച ബൗളിങ് ഇന്നിങ്സ് കൂടി ഉണ്ടെങ്കിൽ ആദ്യ രഞ്ജി ട്രോഫി കിരീടം നേടാൻ സാധിക്കും. പിച്ച് ബൗളർമാർക്ക് അധികം സഹായിക്കുന്നില്ല എന്നറിയാം. ആത്മവിശ്വാസവും അഗ്രഷനും ചേർന്ന പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. അത് ടീമിന് ഗുണകരമാകും. ഇതിന് മുൻപ് ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരം ഇത്രയും ശ്രദ്ധയോടെ ഞാൻ നീരീക്ഷിച്ചിട്ടില്ല'' അദ്ദേഹം വ്യക്തമാക്കി. Omar Abdullah In Stadium As J&K Near Historic Ranji Trophy Title.

സമകാലിക മലയാളം 28 Feb 2026 11:23 am

ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണുമോ? ശ്രീലങ്കയ്‌ക്കെതിരെ എത്ര റണ്‍സിന് ജയിക്കണം, ചേസ് ചെയ്യുകയാണെങ്കില്‍?

കൊളംബോ: ലോകകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഇംഗ്ലണ്ട് സെമിയില്‍ കയറിയതോടെ, ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയില്‍ എത്തുന്ന രണ്ടാമത്തെ ടീമിനെ ഇന്നറിയാം. ന്യൂസിലന്‍ഡിനാണ് സെമി സാധ്യത കൂടുതല്ലെങ്കിലും നിലവില്‍ ഒരു പോയിന്റുള്ള പാകിസ്ഥാന്‍ ഇന്ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ 3 പോയിന്റാകും. ഇന്നലത്തെ മത്സരത്തില്‍ തോറ്റെങ്കിലും നിലവില്‍ ന്യൂസിലന്‍ഡിനു 3 പോയിന്റാണുള്ളത്. ഒരു വിജയമുള്ള ന്യൂസീലന്‍ഡാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെങ്കിലും ഇന്നത്തെ മത്സരത്തിലെ റണ്‍റേറ്റാകും സെമി സാധ്യതകളില്‍ നിര്‍ണായമാകുക. പാകിസ്ഥാനു പ്രതീക്ഷ നല്‍കിയത് ഇംഗ്ലണ്ടിന്റെ ജയമാണ്. . അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ തോല്‍പിച്ചാല്‍ പാകിസ്ഥാനും ന്യൂസീലന്‍ഡിനും മൂന്നുപോയിന്റു വീതമാകും. ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ 64 റണ്‍സിനു വിജയിച്ചാല്‍ സെമിയിലെത്തും. ചേസിങ് ആണെങ്കില്‍ 13.1 ഓവറില്‍ വിജയത്തിലെത്തണം. അല്ലെങ്കില്‍ ന്യൂസീലന്‍ഡ് യോഗ്യത നേടും. Twenty 20 World Cup, England vs Newzealand Match Updates

സമകാലിക മലയാളം 28 Feb 2026 7:24 am

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ; പാകിസ്ഥാന് ആശ്വാസം,നാളെ നിർണായക പോരാട്ടം

കൊളംബോ:  ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ന്യൂസിലൻഡ് നിശ്ചിത ഓവറിൽ 159 റൺസ് നേടിയപ്പോൾ 19.3 ഓവറിൽ വിജയലക്ഷ്യം മറികടന്നു. വിൽ ജാക്‌സ് ആണ് കളിയിലെ താരം. ഇംഗ്ലണ്ടിന്റെ ജയത്തോടെ പാകിസ്ഥാന്റെ സെമി സാധ്യതകൾ സജീവമായി. രണ്ട് ഓവറിൽ 46 റൺസ്; രണ്ട് 'നാണംകെട്ട' റെക്കോർഡും ദുബെക്ക് സ്വന്തം ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുക ആയിരുന്നു. മികച്ച തുടക്കമായിരുന്നു മത്സരത്തിൽ ഓപ്പണർമാരായ ഗ്ലെൻ ഫിലിപ്സും ഫിൻ അലനും ന്യൂസിലൻഡിന് നൽകിയത്. ഗ്ലെൻ ഫിലിപ്സ്  28 പന്തിൽ 39 റൺസും ഫിൻ 19 പന്തിൽ 29 റൺസും നേടി. എന്നാൽ ഈ തുടക്കം മുതലാക്കാൻ ടിം സീഫർട്ട് ഒഴികെയുള്ള ടോപ് ഓർഡർ ബാറ്റർമാർക്ക് കഴിഞ്ഞില്ല. ടിം സീഫർട്ട് 25 പന്തിൽ 35 റൺസും നേടി ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ഒടുവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് 159 റൺസ് നേടി. ഇംഗ്ലണ്ടിനായി ആദിൽ റഷീദ്, വിൽ ജാക്സ്,റെഹാൻ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോർജിയയുടെ സെഞ്ച്വറിയിൽ തകർന്ന് ഇന്ത്യൻ വനിതകൾ; പരമ്പര സ്വന്തമാക്കി ഓസീസ് 160 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. വെറും രണ്ട് റൺ എടുക്കുന്നതിനിടെ ഓപ്പണർമാരായ ഫിൽ സാൾട്ട്, ജോസ് ബട്ലർ എന്നിവർ പുറത്തായി. പിന്നീട് ക്രീസിൽ എത്തിയ ടോം ബാന്റൺ 24 പന്തിൽ 34 റൺസും വിൽ ജാക്സ് പുറത്താകാതെ 18 പന്തിൽ 32 റൺസുമെടുത്തു ശക്തമായി പോരാടി. ഒടുവിൽ 19.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. ന്യൂസിലൻഡിനായി രചിൻ രവീന്ദ്ര മൂന്ന് വിക്കറ്റ് നേടി. രഞ്ജി ട്രോഫിയിൽ ആദ്യമായി മുത്തമിടാൻ ജമ്മു, 477 റൺസിന്റെ ലീഡ്; കര്‍ണാടക പതറുന്നു ഇന്നത്തെ മത്സരത്തിൽ തോറ്റെങ്കിലും ഒരു വിജയമുള്ള ന്യൂസീലൻഡാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. നിലവിൽ മൂന്നു പോയിന്റാണ് ന്യൂസീലൻഡിന് ഉള്ളത്. നാളെ നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ചാൽ പാകിസ്ഥാനും ന്യൂസീലൻഡിനും മൂന്നു പോയിന്റ് വീതമാകും. തുർന്ന് നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാകും സെമിയിൽ ആരാകും എത്തുക എന്ന കാര്യം തീരുമാനിക്കുക. നാളത്തെ മത്സരത്തിൽ വൻ അട്ടിമറിയുടെ ജയിക്കാനാകും പാകിസ്ഥാൻ ശ്രമിക്കുക. England Beat New Zealand by Four Wickets in T20 World Cup Super 8 Clash to Keep Semi Final Hopes Alive.

സമകാലിക മലയാളം 27 Feb 2026 11:07 pm

രഞ്ജി ട്രോഫിയിൽ ആദ്യമായി മുത്തമിടാൻ ജമ്മു, 477 റൺസിന്റെ ലീഡ്; കര്‍ണാടക പതറുന്നു

ഹുബ്ബള്ളി:  രഞ്ജി ട്രോഫി ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്. ആദ്യമായി ഫൈനൽ കളിക്കുന്ന ജമ്മു കശ്മീർ മുന്‍ ചാംപ്യന്‍മാരായ കര്‍ണാടകക്കെതിരെ മികച്ച നിലയിൽ. നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിലാണ് ജമ്മു കശ്മീർ. ഇതോടെ 477 റൺസിന്റെ ലീഡ് ആണ് ടീമിന് ഉള്ളത്. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിങ്‌സിൽ ലീഡ് നേടിയ ബലത്തിൽ ജമ്മുവിന് കിരീടം നേടാം. രണ്ട് ഓവറിൽ 46 റൺസ്; രണ്ട് 'നാണംകെട്ട' റെക്കോർഡും ദുബെക്ക് സ്വന്തം 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ് നാലാം ദിനം കര്‍ണാടക ബാറ്റിങ് പുനരാരംഭിച്ചത്. കെഎല്‍ രാഹുല്‍, ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരെല്ലാം പരാജയപ്പെട്ടത് കര്‍ണാടകയ്ക്ക് വന്‍ തിരിച്ചടിയായി. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ മായങ്ക് അഗര്‍വാള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നതായിരുന്നു അവര്‍ക്ക് ആശ്വാസം നല്‍കിയത്. നാലാം ദിനത്തില്‍ മായങ്ക് 160 റണ്‍സുമായി മടങ്ങിയതിനു പിന്നാലെ കര്‍ണാടകയുടെ ബാറ്റിങ് അവസാനിക്കുകയും ചെയ്തു. ജമ്മുവിനായി അക്വിബ് നബി 5 വിക്കറ്റുകള്‍ നേടി. ജോർജിയയുടെ സെഞ്ച്വറിയിൽ തകർന്ന് ഇന്ത്യൻ വനിതകൾ; പരമ്പര സ്വന്തമാക്കി ഓസീസ് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ജമ്മുവിന്റെ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായത് കര്‍ണാടകയുടെ പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ ഓപ്പണർ കമ്രാൻ ഇഖ്ബാൽ പുറത്താകാതെ 94 റൺസ് നേടിയതോടെ മത്സരത്തിലേക്ക് ജമ്മു തിരിച്ചെത്തി. നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ സഹിൽ ലോത്രയാണ് കമ്രാനൊപ്പം ക്രീസിൽ. Jammu and Kashmir close in on Ranji Trophy title with dominant lead over Karnataka.

സമകാലിക മലയാളം 27 Feb 2026 7:18 pm

ജോർജിയയുടെ സെഞ്ച്വറിയിൽ തകർന്ന് ഇന്ത്യൻ വനിതകൾ; പരമ്പര സ്വന്തമാക്കി ഓസീസ്

ഹൊബാർട്ട്: ഇന്ത്യക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് വനിതകൾ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഓസീസ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 251 റൺസ് നേടിയപ്പോൾ 36.1ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ഓസീസ് വിജയലക്ഷ്യം മറികടന്നു. 'സഞ്ജു വീണ്ടും ആ തെറ്റ് ആവർത്തിച്ചു'; വിമർശനവുമായി സുനിൽ ഗാവസ്കർ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ,പ്രതിക റാവൽ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്കോറിലെത്തിയത്. ഹർമൻപ്രീത് കൗർ 70 പന്തിൽ 54 റൺസും പ്രതിക 81 പന്തിൽ 52 റൺസും നേടി. സ്മൃതി മന്ദാന 31റൺസും റിച്ച ഘോഷ് 22 റൺസും നേടി ടീം സ്കോർ 250 കടത്തി. ഓസീസിനായി ഡാർസി ബ്രൗൺ,അന്നബെൽ ജെയ്ൻ,അലാന മരിയ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി രണ്ട് ഓവറിൽ 46 റൺസ്; രണ്ട് 'നാണംകെട്ട' റെക്കോർഡും ദുബെക്ക് സ്വന്തം 252 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഓസീസ് തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. ജോർജിയാ വോളിന്റെ സെഞ്ച്വറിയും ലിച്ച്ഫീൽഡിന്റെ അർധസെഞ്ച്വറിയുമാണ് ടീമിന്റെ വിജയം അനായാസമാക്കിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 119 റൺസ് നേടി മത്സരം ഓസ്‌ട്രേലിയയുടെ വരുതിയിലാക്കി. ഇന്ത്യയ്ക്ക് ആയി കഷ്‍വി ​ഗൗതം ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. Australia Women Clinch ODI Series Against India with Five-Wicket Win in Second Match.

സമകാലിക മലയാളം 27 Feb 2026 6:56 pm