ആശംസകള്‍ ടീം ഇന്ത്യ, ഹോക്കിയില്‍ ആദ്യ മത്സരം ഇന്ന്; എതിരാളി ന്യൂസിലന്‍ഡ്
പാരിസ്: 41 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒളിംപിക്സില്‍ മെഡല്‍ നേടി ചരിത്രമെഴുതിയ ഇന്ത്യന്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും. പൂള് ബിയില്‍ ന്യൂസിലന്‍ഡാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 9നാണ് മത്സരം. ടോക്യോയിലെ വെങ്കലത്തിന് പകരം ഇത്തവണ സ്വര്‍ണം ലക്ഷ്യമിട്ടാണ് ഇന്ത്യ ഒളിംപിക്സില്‍ മത്സരത്തിനിറങ്ങുന്നത്. മെഡല്‍ പ്രതീക്ഷകളുടെ സമ്മര്‍ദങ്ങളില്ലാതെ ഉജ്ജ്വ പ്രകനം കാഴ്ചവെക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ടീം ഇറങ്ങുക. ഒളിംപിക്സിന് ശേഷം രാജ്യാന്തര കരിയറിനോട് വിടപറയുന്ന മലയാളി താരവും ഗോള്‍കീപ്പറുമായ പി ആര് ശ്രീജേഷിന് മികച്ച വിടവാങ്ങല്‍ കൊടുക്കുകയെന്ന ദൗത്യവും ഇന്ത്യന്‍ ടീമിനുണ്ട്. ടോക്യോ ഒളിംപിക്സിലും ആദ്യ മത്സരത്തിലെ എതിരാളികള്‍ ന്യൂസിലന്‍ഡായിരുന്നു. ടീമില്‍ 11 പേര് ടോക്യോയില്‍ വെങ്കലം നേടിയ ടീമില്‍ ഉണ്ടായിരുന്നവരാണ്. ജര്‍മന്‍ പ്രീത് സിങ്, സുഖ്ജീത് സിങ്, അഭിഷേക് രാജ്കുമാര് പാല്, സഞ്ജയ് എന്നിവരുടേത് ആദ്യ ഒളിംപിക്സാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ സെന്‍ നദിയിലൂടെ ഒഴുകിയെത്തി ഇന്ത്യ; പാരിസില്‍ 78 അംഗ സംഘത്തെ നയിച്ച് പി വി സിന്ധുവും ശരത് കമലും കരുത്തരായ ബെല്‍ജിയം, ഓസ്ട്രേലിയ ടീമുകളും അര്‍ജന്റീന, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, ഇന്ത്യ എന്നിവരാണ് പൂള് ബിയിലുള്ളത്. ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് കടക്കും. നെതര്‍ലന്‍ഡ്സ്, ജര്‍മനി, സ്പെയിന്, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ് ടീമുകള്‍ പൂള് എയില്‍ ആണ്. 1924ല്‍ പാരിസ് അവസാനമായി വേദിയൊരുക്കിയപ്പോള്‍ പ്രധാന സ്റ്റേഡിയമായിരുന്ന ഈവ് ദു മനുവായിലാണ് ഹോക്കി മത്സരങ്ങള്‍ നടക്കുന്നത്. ടോക്യോയില്‍ ജര്‍മനിയെ 5-4ന് ശ്രീജേഷിന്റെ അസാധ്യ പ്രകടനത്തിലൂടെ കീഴടക്കിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.
സെന്‍ നദിയിലൂടെ ഒഴുകിയെത്തി ഇന്ത്യ; പാരിസില്‍ 78 അംഗ സംഘത്തെ നയിച്ച് പി വി സിന്ധുവും ശരത് കമലും
പാരിസ്: ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. അത്രയേറെ വിസ്മയക്കാഴ്ചകളൊരുക്കിയാണ് പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ലോകത്തിനാകെ ദൃശ്യവിസ്മയക്കാഴ്ചകളാണ് നാല് മണിക്കൂര്‍ സമയം പാരിസ് സമ്മാനിച്ചത്. സെന്‍ നദിയിലൂടെ ഹോണ്ടുറാസിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ ബോട്ട് ഒഴുകി എത്തി. 84ാ മതായിട്ടായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ വരവ്. പി വി സിന്ധുവും ശരത് കമലും ഇന്ത്യന്‍ പതായകയേന്തി 78 അംഗ ടീമിനെ നയിച്ചു. ഇന്ത്യക്ക് പിന്നില്‍ ഇന്തോനീഷ്യന്‍ താരങ്ങളുമെത്തി. 'സെന്‍ നദിയില്‍ വിസ്മയം പൂത്തു, കണ് തുറന്ന് പാരിസ്... ലോകം ഒരുമയുടെ മൈതാനം' ത്രിവര്‍ണ പതാകയുടെ നിറമുള്ള ബോര്‍ഡറുള്ള സാരിയാണ് ഇന്ത്യന്‍ വനിതാ താരങ്ങള്‍ ധരിച്ചത്. പുരുഷ താരങ്ങള്‍ കുര്‍ത്തയും ധരിച്ചു. ഫാഷന്‍ ഡിസൈനര്‍ തരുണ്‍ തഹ്ലിയാനി രൂപകല്പന ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ ഒളിംപിക്സ് മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. ശനിയാഴ്ച വൈകിട്ട് ഇന്ത്യയ്ക്ക് ഹോക്കിയിലും ബാഡ്മിന്റനിലും മത്സരങ്ങളുണ്ട്. സെന്‍ നദിയിലൂടെ ആദ്യമെത്തിയത് ഗ്രീക്ക് സംഘത്തിന്റെ ബോട്ടാണ്. തൊട്ടുപിന്നാലെ അഭയാര്‍ഥി സംഘത്തിന്റെ ബോട്ടാണ്. അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സംഗീത പ്രകടനം ഒളിംപിക്സ് ചടങ്ങുകളിലെ ശ്രദ്ധേയമായ പ്രകടനമായിരുന്നു. ഫ്രാന്‍സിലെ പ്രശസ്തമായ ദ് കാന്‍ കാന്‍ കബരെറ്റ് സംഗീതം അവതരിപ്പ് 80 ഓളം കലാകാരന്മാരാണ് എത്തിയത്. ഉദ്ഘാടന ചടങ്ങിനിടെ ശക്തമായ മഴ പെയ്തിട്ടും ആയിരങ്ങളാണ് സെന്‍ നദിയുടെ കരയില്‍ കാത്തു നിന്നത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ഐഫല്‍ ടവറിന് മുന്നില്‍ സെന്‍ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാര്‍ഡനില്‍ അവസാനിച്ച മാര്‍ച്ച് പാസ്റ്റില്‍ ഒടുവിലെത്തിയത് ആതിഥേയരായ ഫ്രാന്‍സാണ്. സെന്‍ നദിയിലൂടെ യന്ത്രക്കുതിരയില്‍ കുതിച്ചുപാഞ്ഞ ഒരു ജെന്‍ഡാര്‍മെരി ഓഫിസറാണ് ഒളിംപിക് പതാക വേദിയിലെത്തിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ഒളിംപിക്സ് പ്രഖ്യാപനം നടത്തി.
വെങ്കലം സ്വർണമാകും: മാനുവൽ ഫെഡ്രിക്സ്
കണ്ണൂർ ഹോക്കിയിൽ ഇന്ത്യ സ്വർണമണിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി മാനുവൽ ഫെഡ്രിക്സ്. ‘ഗോളി പി ആർ ശ്രീജേഷിന്റെ വിടവാങ്ങൽ അവിസ്മരണീയമാക്കാൻ സ്വർണംതന്നെ വേണം. അതിനായി ഇന്ത്യൻ ടീം പൊരുതുമെന്ന് ഉറപ്പാണ്. സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ടെസ്റ്റുകളിൽ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് പാരിസിൽ ഇന്ത്യ ഇറങ്ങുന്നത്. പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയ ടീമാണ്. ഓസ്ട്രേലിയയും ബൽജിയവുമായിരിക്കും വെല്ലുവിളി ഉയർത്തുക. കഴിഞ്ഞ ഒളിമ്പിക്സിലെ വെങ്കല നേട്ടം ഇത്തവണ സ്വർണപ്പതക്കമായി മാറും. ഇന്ത്യക്ക് സ്വർണം ലഭിച്ചിട്ട് 44 വർഷമായെന്ന് എഴുപത്തെട്ടുകാരനായ ഒളിമ്പിക് മെഡൽ ജേതാവ് പറഞ്ഞു. 1972ലെ- മ്യൂ-ണി-ക്-- ഒളിമ്പിക്--സിൽ- ഹോക്കിയിൽ വെങ്കലമെഡൽ നേടിയ ടീമിലെ ഗോളിയായിരുന്നു. 21–-ാം വ-യസ്സിലാണ്--- മെ-ഡ-ല-ണി-ഞ്ഞത്. 21 രാജ്യാന്തര മത്സരങ്ങളിൽ -ഇ-ന്ത്യ-യു-ടെ- ഗോൾ-വ-ല-യം -കാ-ത്തു.- 1973ൽ- ഡച്ച്-- ലോ-ക-ക-പ്പിൽ- വെ-ള്ളി-യും- അർ-ജന്റീ-ന- ലോ-ക-ക-പ്പിൽ- നാ-ലാം-സ്ഥാ-ന-വും- ക-ര-സ്ഥ-മാ-ക്കി-യ- ഇ-ന്ത്യ-ൻ ടീ-മി-ൽ- അം-ഗമായി-രു-ന്നു.- രാജ്യത്തെ ഏറ്റവും വലിയ പുസ്കാരമായ ‘ധ്യാൻചന്ദ്’ അവാർഡ് ജേതാവാണ്. കണ്ണൂർ ബർണശേരി സ്വദേശിയായ ഒളിമ്പ്യന്‍ ഒന്നാം പിണറായി സർക്കാർ പയ്യാമ്പലത്ത് സ്ഥലമെടുത്ത് 40 ലക്ഷം രൂപയ്ക്ക് വീട് നിർമിച്ചുനൽകിയിരുന്നു.
വെടിയൊച്ച മുഴങ്ങട്ടെ ; പത്തു മീറ്റർ എയർ റൈഫിൾ മിക്സഡ് ഇനത്തിലെ ജേതാവിനെ വൈകിട്ടറിയാം
പാരിസ് ഒളിമ്പിക്സിലെ ആദ്യസ്വർണത്തിനായുള്ള വെടിയൊച്ച ഇന്നു മുഴങ്ങും. പത്തു മീറ്റർ എയർ റൈഫിൾ മിക്സഡ് ഇനത്തിലെ ജേതാവിനെ വൈകിട്ടറിയാം. 15 സ്വർണമാണ് ഷൂട്ടിങ്ങിൽ. എല്ലാ ഇനത്തിലും ഇന്ത്യ മത്സരിക്കുന്നു. 12 വർഷമായുള്ള മെഡൽവരൾച്ച അവസാനിപ്പിക്കാനാണ് ഷൂട്ടർമാർ ഇറങ്ങുന്നത്. 21 അംഗ ടീമാണ്. പത്തു പുരുഷന്മാരും 11 വനിതകളും. ഒളിമ്പിക്സിൽ ഇതുവരെ നേടിയത് ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ്. 2004 ഏതൻസിൽ രാജ്യവർധൻ സിങ് റാത്തോഡാണ് ആദ്യ ഷൂട്ടിങ് മെഡൽ സ്വന്തമാക്കിയത്. പുരുഷന്മാരുടെ ഡബിൾ ട്രാപ് ഇനത്തിലായിരുന്നു നേട്ടം. 2008 ബീജിങ്ങിൽ അഭിനവ് ബിന്ദ്ര ആദ്യമായി സ്വർണം നേടി. പത്തു മീറ്റർ എയർ റൈഫിൾസിലായിരുന്നു നേട്ടം. 2012 ലണ്ടനിൽ രണ്ട് മെഡൽ കിട്ടി. വിജയ്കുമാർ 25 മീറ്റർ റാപ്പിഡ്ഫയർ പിസ്റ്റളിൽ വെള്ളി കരസ്ഥമാക്കി. ഗഗൻ നരംഗ് പത്തു മീറ്റർ എയർ റൈഫിളിൽ വെങ്കലജേതാവായി. ഗഗൻ ഇത്തവണ പുതിയ ചുമതലയിലാണ്. മേരി കോം പിന്മാറിയപ്പോൾ ഇന്ത്യൻ സംഘത്തിന്റെ ചുമതല ഗഗന് കിട്ടി. 2016 റിയോവിലും 2020 ടോക്യോയിലും മെഡലില്ല. ടോക്യോയിൽ 15 താരങ്ങൾ അണിനിരന്നതിൽ ഒരാൾക്കുമാത്രമാണ് ഫൈനലിൽ കടക്കാനായത്. ആദ്യദിനം മെഡൽ നിശ്ചയിക്കുന്ന പത്തു മീറ്റർ എയർ റൈഫിൾ മിക്സഡ് ഇനത്തിൽ സന്ദീപ് സിങ്, അർജുൻ ബബുട്ട, ഇളവെനിൽ വാളറിവാൻ, രമിത ജിൻഡാൽ എന്നിവർ അണിനിരക്കും. പകൽ 12.30ന് തുടങ്ങുന്ന യോഗ്യതാറൗണ്ടിൽ മുന്നേറിയാൽ വൈകിട്ട് ഫൈനലിൽ വെടിവയ്ക്കാം. പുരുഷന്മാരുടെയും വനിതകളുടെയും പത്തു മീറ്റർ എയർ പിസ്റ്റൾ യോഗ്യതാറൗണ്ടും ഇന്ന് നടക്കും. പുരുഷന്മാരിൽ സരബ്ജോത് സിങ്ങും അർജുൻ ചീമയും മത്സരിക്കും. വനിതകളിൽ മനു ഭക്കറും റിഥം സാങ് വാനുമാണ്.
കാണുന്നു പൊൻതൂവൽ' സ്വപ്നം ; ബാഡ്മിന്റൺ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
പാരിസ് തുടർച്ചയായി മൂന്നാം ഒളിമ്പിക്സിലും മെഡലാണ് പി വി സിന്ധുവിന്റെ സ്വപ്നം. ഇത്തവണ സ്വർണമാണ് ലക്ഷ്യം. വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ ഇരുപത്തൊമ്പതുകാരി നാളെ ആദ്യമത്സരത്തിനിറങ്ങും. പാകിസ്ഥാന്റെ ഫാത്തിമത്ത് അബ്ദുൽ റസാഖിനെ നേരിടും. ഗ്രൂപ്പിൽ എസ്തോണിയയുടെ ക്രിസ്റ്റിൻ കൂബ കൂടിയുണ്ട്. ഗ്രൂപ്പ് ജേതാവായാൽ പ്രീക്വാർട്ടറിൽ കടക്കാം. ചൈനയുടെ ഹി ബിങ് ജിയാവോയായിരിക്കും എതിരാളി. ചൈനീസ് താരത്തെ തോൽപ്പിച്ചാണ് കഴിഞ്ഞതവണ വെങ്കലം സ്വന്തമാക്കിയത്. ക്വാർട്ടറിൽ മിക്കവാറും നിലവിലെ ചാമ്പ്യൻ ചൈനയുടെ ചെൻ യു ഫെയിയായിരിക്കും. പരിക്കും കിരീടവരൾച്ചയും മറികടന്ന് ചിട്ടയായ പരിശീലനത്തിനൊടുവിലാണ് സിന്ധു പാരിസിലെത്തിയത്. തിരുവനന്തപുരത്തുകാരനായ എച്ച് എസ് പ്രണോയി നാളെ പുരുഷ സിംഗിൾസിൽ ജർമനിയുടെ ഫാബിയാൻ റോത്തിനെ നേരിടും. അടുത്തകളി വിയറ്റ്നാമിന്റെ ലി ഡുയോ ഫാറ്റിനെയുമായാണ്. ലക്ഷ്യസെൻ ഇന്ന് ഗ്വാട്ടിമാലയുടെ കെവിൻ കോർഡനുമായി കളിക്കും. ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയും ബൽജിയത്തിന്റെ ജൂലിയൻ കരഗായും ഉൾപ്പെട്ട ഗ്രൂപ്പിലാണ് ലക്ഷ്യ. പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ്–-ചിരാഗ് ഷെട്ടി സഖ്യം ഇന്ന് ഫ്രാൻസിന്റെ റൊനാൻ ലാബർ–-ലുകാസ് കോർവി കൂട്ടുകെട്ടിനെ നേരിടും. വനിതാ ഡബിൾസിൽ താനിഷ ക്രസ്റ്റോ–-അശ്വിനി പൊന്നപ്പ സഖ്യം ദക്ഷിണകൊറിയയുടെ കിം സോ യെങ്–-കോങ് ഹീ ഹങ് സഖ്യവുമായി ഏറ്റുമുട്ടും. ഒളിമ്പിക്സിൽ ഇതുവരെ മൂന്ന് മെഡലാണ് ഇന്ത്യക്കുള്ളത്. 2012ൽ വനിതാ സിംഗിൾസിൽ സൈന നെഹ്വാൾ വെങ്കലം നേടിയതാണ് ആദ്യം. പി വി സിന്ധു 2016ൽ വെള്ളിയും 2020ൽ വെങ്കലവും കരസ്ഥമാക്കി.
വനിതാ 100 മീറ്ററിൽ ഇത്തവണ തീപാറും. കഴിഞ്ഞ നാല് പതിപ്പിലും സ്വർണം ജമൈക്കക്കായിരുന്നു. ടോക്യോയിൽ കരീബിയൻ രാജ്യം 1–-2–-3 ഫിനിഷ് നടത്തി അമേരിക്കയെ ഞെട്ടിച്ചു. പക്ഷേ, ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല. ഷക്കാരി റിച്ചാർഡ്സണെന്ന ഇരുപത്തിനാലുകാരിയിലൂടെ അമേരിക്ക സ്വപ്നം കാണുകയാണ്. ലോകചാമ്പ്യനായാണ് ഷക്കാരി എത്തുന്നത്. ഈ സീസണിലെ മികച്ച സമയം ഷക്കാരിയുടെ പേരിലാണ്. 10.71 സെക്കൻഡ്. നിലവിലെ ചാമ്പ്യൻ എലെയ്ൻ തോംപ്സൺ ഹെറ പരിക്കേറ്റ് പുറത്തായത് ജമൈക്കക്ക് വേദനയായി. 2016 റിയോയിലും ഈ മുപ്പത്തിരണ്ടുകാരിക്കായിരുന്നു സ്വർണം. എന്നാൽ, എട്ടുതവണ മെഡൽ ചൂടിയ ഷെല്ലി ആൻഫ്രേസർ പ്രൈസിലൂടെയും നിലവിലെ വെങ്കല ജേത്രി ഷെറീക ജാക്സണിലൂടെയും ട്രാക്ക് വാഴാമെന്നാണ് ജമൈക്ക കരുതുന്നത്. ഐവറികോസ്റ്റുകാരി മേരി ജോസി ട ലൗ സ്മിത്ത്, ബ്രിട്ടന്റെ ദീന ആഷർ സ്മിത്ത് തുടങ്ങിയവരും പാരിസിൽ വേഗറാണിയാകാൻ തയ്യാറായുണ്ട്. അമേരിക്കൻ ഇതിഹാസം ഫ്ലോറൻസ് ഗ്രിഫിത് ജോയ്നെറുടെ പേരിലാണ് ലോകറെക്കോഡ്. 1988ൽ നടന്ന അമേരിക്കൻ ട്രയൽസിൽ 10.49 സെക്കൻഡിലാണ് ഫ്ലോറൻസ് മിന്നലായത്. 36 വർഷമായി മായാത്ത റെക്കോഡ് തിരുത്താനുമുള്ള വേദികൂടിയാണ് പാരിസ്. ആഗസ്ത് രണ്ടിനാണ് മത്സരത്തുടക്കം. നാലിന് രാത്രി 12.50നാണ് ഫൈനൽ. ഷക്കാരി റിച്ചാർഡ്സൺ അമേരിക്ക വയസ്സ്: 24 ആദ്യ ഒളിമ്പിക്സ്. ഭാവിവാഗ്ദാനമായി വിലയിരുത്തലുമായി എത്തിയ ഷക്കാരിയുടെ തുടക്കം വിവാദങ്ങളോടെയായിരുന്നു. ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വിലക്ക് കിട്ടി. ഇതോടെ ടോക്യോ ഒളിമ്പിക്സും 2022 ലോകചാമ്പ്യൻഷിപ്പും നഷ്ടമായി. എന്നാൽ, ഹംഗറിയിൽ കഴിഞ്ഞവർഷം നടന്ന ലോകചാമ്പ്യൻഷിപ്പിൽ കൊടുങ്കാറ്റായി. അവസാന സ്ഥാനക്കാരിയായി ഫൈനലിന് യോഗ്യത നേടിയ ഷക്കാരി ചാമ്പ്യൻഷിപ് റെക്കോഡോടെ പൊന്നണിഞ്ഞു. 10.65 സെക്കൻഡിൽ ദൂരം മറികടന്നു. ലോകത്തിലെ ഒരു വനിതയുടെ അഞ്ചാമത്തെ മികച്ച സമയം. 4x-100 മീറ്റർ റിലേയിലും മത്സരിക്കുന്നുണ്ട്. ഷെറീക ജാക്സൺ ജമൈക്കവയസ്സ്: 30 മൂന്നാം ഒളിമ്പിക്സ്. ആദ്യ വ്യക്തിഗത സ്വർണനേട്ടമെന്ന ലക്ഷ്യവുമായാണ് ഷെറീക എത്തുന്നത്. ടോക്യോയിൽ വെങ്കലമായിരുന്നു. 200 മീറ്ററിൽ രണ്ടുവട്ടം ലോകചാമ്പ്യനായ ജമൈക്കക്കാരിക്ക് ഒളിമ്പിക്സിൽ അഞ്ച് മെഡലുണ്ട്. ട്രയൽസിൽ 9.84 സെക്കൻഡിലാണ് അവസാനിപ്പിച്ചത്. 10.65 സെക്കൻഡാണ് മികച്ച സമയം. ഈ മാസം ആദ്യം പരിക്കേറ്റതിന്റെ ആശങ്കയുണ്ട്. എന്നാൽ, എഴുതിത്തള്ളാനാകില്ല ഷെറീകയെ. 200 മീറ്ററിലും ജയിച്ച് ഇരട്ടസ്വർണമാണ് ലക്ഷ്യമിടുന്നത്. 4 x-100 മീറ്റർ റിലേയിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ ചാമ്പ്യൻമാരായിരുന്നു ജമെെക്ക. ഷെല്ലി ആൻഫ്രേസർ പ്രൈസി ജമൈക്ക വയസ്സ്: 37 അഞ്ചാം ഒളിമ്പിക്സ്. പാരിസോടെ വിരമിക്കുന്ന ഇതിഹാസം സ്വർണവുമായി മടങ്ങാനാണ് സ്വപ്നം കാണുന്നത്. ഇരട്ട ചാമ്പ്യനാണ്. 2008 ബീജിങ്ങിലും 2012 ലണ്ടനിലും പൊൻനേട്ടവുമായി മടങ്ങി. എന്നാൽ, പിന്നീട് ചാമ്പ്യൻപട്ടം അകന്നു. പങ്കെടുത്ത എല്ലാ പതിപ്പിലും മെഡലുണ്ട്. ജമൈക്കൻ ദേശീയ ട്രയൽസിൽ മൂന്നാമതായി എത്തിയാണ് പാരിസ് യോഗ്യത നേടിയത്. ലോകത്തിലെ എക്കാലത്തെയും വേഗമുള്ള മൂന്നാമത്തെ വനിതയാണ് ഷെല്ലി. ജീവിക്കുന്നവരിലെ ഏറ്റവും വേഗക്കാരിയും. 2021 ലുസെയ്ൻ ഡയമണ്ട് ലീഗിൽ 10.60 സെക്കൻഡിൽ വിജയവര കടന്നു. 4 x-100 മീറ്റർ റിലേയിലും മത്സരിക്കുന്നുണ്ട്.
അർജന്റീന ഇന്ന് വീണ്ടും കളത്തിൽ
പാരിസ് ചരിത്രത്തിൽ ഇടംപിടിച്ച വിവാദമത്സരത്തിനുശേഷം ലോക ചാമ്പ്യൻമാരായ അർജന്റീന പാരിസ് ഒളിമ്പിക്സിലെ രണ്ടാംമത്സരത്തിന് ശനിയാഴ്ച ഇറങ്ങും. ഏഷ്യൻ കരുത്തരായ ഇറാഖാണ് എതിരാളികൾ. മൊറോക്കോയുമായുള്ള ആദ്യമത്സരം 2–-2ന് സമനിലയിൽ അവസാനിച്ചെന്ന് കരുതിയിടത്തുനിന്നാണ് അർജന്റീന തോൽവി വഴങ്ങിയത്. പരിക്കുസമയത്ത് അർജന്റീനയുടെ ക്രിസ്റ്റ്യൻ മെദീന നേടിയ ഗോൾ ഓഫ്സൈഡാണെന്ന് ‘വാർ’ (വീഡിയോ അസിസ്റ്റന്റ് റഫറി) രണ്ടുമണിക്കൂറിനുശേഷമാണ് വിധിയെഴുതിയത്. കാണികൾ മൈതാനം കൈയേറിയതോടെ കളി സസ്പെൻഡ് ചെയ്യുകയും പരിക്കുസമയത്തിന്റെ അവസാന മൂന്നു മിനിറ്റ് കാണികളെ ഒഴിപ്പിച്ചശേഷം നടത്തുകയുമായിരുന്നു. അർജന്റീനയ്ക്ക് ഇന്നത്തെ കളി നിർണായകമാണ്. വൈകിട്ട് 6.30നാണ് മത്സരം. മൊറോക്കോയ്ക്കും ശനിയാഴ്ച കളിയുണ്ട്. അവർ ഉക്രയ്നെ നേരിടും. സ്പെയിൻ–-ഡൊമിനിക്കൻ റിപ്പബ്ലിക്, ഫ്രാൻസ്–-ഗിനിയ, ഉസ്ബക്കിസ്ഥാൻ–-ഈജിപ്ത്, ന്യൂസിലൻഡ്–-അമേരിക്ക, ഇസ്രയേൽ–-പരാഗ്വേ, ജപ്പാൻ–-മാലി മത്സരങ്ങളും ശനിയാഴ്ച നടക്കും.
പാരിസ് വനിതാ ഒളിമ്പിക്സ് ഫുട്ബോളിൽ ബ്രസീലിന് ജയം. നൈജീരിയയെ ഒരു ഗോളിന് തോൽപ്പിച്ചു. ഗാബി നൂനെസാണ് വിജയഗോൾ കുറിച്ചത്. സൂപ്പർതാരം മാർത്തയാണ് വഴിയൊരുക്കിയത്. ടൂർണമെന്റോടെ വിരമിക്കുകയാണ് മുപ്പത്തെട്ടുകാരി. മറ്റു മത്സരങ്ങളിൽ ലോകചാമ്പ്യൻമാരായ സ്പെയ്ൻ 2–-1ന് ജപ്പാനെ തോൽപ്പിച്ചു. അമേരിക്ക സാംബിയയെയും (3–-0) ഫ്രാൻസ് കൊളംബിയയെയും (3–-2) ജർമനി ഓസ്ട്രേലിയയെയും (3–-0) കീഴടക്കി.
വിരൽ മുറിച്ച് കളിക്കാനെത്തി ഡ്വാസൺ
പാരിസ് ഒളിമ്പിക്സ് കളിക്കാനായി വലതുകൈയിലെ മോതിരവിരൽ മുറിച്ചുമാറ്റി ഓസ്ട്രേലിയൻ പുരുഷ ഹോക്കിതാരം മാറ്റ് ഡ്വാസൺ. രണ്ടാഴ്ച മുമ്പ് പെർത്തിൽ പരിശീലനത്തിനിടെ വിരലിന് പരിക്കേൽക്കുകയായിരുന്നു. ശാസ്ത്രക്രിയ നടത്തി സുഖംപ്രാപിക്കൻ മാസങ്ങൾ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഡ്വാസണ് അത് പറ്റില്ല. ഒളിമ്പിക്സാണ്. കളിച്ചേ തീരു, എന്ത് ചെയ്യും? ഒരു വഴിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വിരലിന്റെ പാതി മുറിച്ചുമാറ്റുക. പത്ത് ദിവസം വിശ്രമം മതി. പാരിസിൽ കളിക്കാം. ഡ്വാസൺ രണ്ടാമതോന്നാലോചിച്ചില്ല. കുടുംബത്തോടും ടീമിനൊടോന്നും പറയാതെ വിരൽ മുറിച്ചുമാറ്റി. ‘കളിജീവിതം അവസാനത്തിലേക്കായി. ഇനിയൊരു ഒളിമ്പിക്സ് കളിക്കാനാകുമോ എന്നുറപ്പില്ല. വിരലിനേക്കാൾ വലുതാണ് രാജ്യത്തിനായി കളിക്കുകയെന്നത്’–-മുപ്പതുകാരൻ പറഞ്ഞു. ഓസ്ട്രേലിയൻ പരിശീലകൻ കോളിൽ ബാച്ചാണ് ഈ കാര്യം പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞയാഴ്ച ടീമിനൊപ്പം ചേർന്ന ഡ്വാസൺ ഇന്ന് അർജന്റീനയ്ക്കെതിരായ കളിയിൽ ഇറങ്ങും. 2014ൽ അരങ്ങേറിയ പ്രതിരോധക്കാരന്റെ രണ്ടാം ഒളിമ്പിക്സാണ്. ടോക്യോയിൽ വെള്ളി നേടിയ ടീമിന്റെ ഭാഗമായി.
പാരിസ് പാരിസിൽ ഒളിമ്പിക് ദീപം തെളിഞ്ഞപ്പോഴും ഒഴിയാതെ സുരക്ഷാഭീതി. ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുന്നതിനുമുമ്പ് ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖല ആക്രമിച്ചത് ഒളിമ്പിക്സ് അട്ടിമറിക്കാനാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. റെയിൽ കമ്പനിയായ എസ്എൻസിഎഫും ആക്രമണ വിവരം സ്ഥിരീകരിച്ചു. തകരാർ പരിഹരിക്കാൻ ഒരാഴ്ച സമയമെടുക്കും. പ്രധാന കേബിളുകളെല്ലാം അക്രമികൾ മുറിച്ചുമാറ്റി തീയിട്ടിരുന്നു. 45,000 പൊലീസുകാരെയും ആയിരക്കണക്കിന് പട്ടാളക്കാരെയുമാണ് ഉദ്ഘാടനച്ചടങ്ങിന്റെ സുരക്ഷയൊരുക്കാൻ നിയോഗിച്ചത്. ഒളിമ്പിക് വേദികളിലെല്ലാം സുരക്ഷ കൂടുതൽ ശക്തമാക്കി. റഡാർ നിരീക്ഷണ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ഉദ്ഘാടന സമയത്തെ മുഴുവൻ ദൃശ്യങ്ങളും ശേഖരിച്ചു. ഒളിമ്പിക്സിന് സുരക്ഷാഭീതിയില്ലെന്നും കർശന സുരക്ഷയൊരുക്കിയതായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
കുളം നിറയെ പൊന്നുണ്ട് ; ഒളിമ്പിക്സ് നീന്തലിന് ഇന്നു തുടക്കം
പാരിസ് നീന്തൽക്കുളത്തിലെ പൊന്നുവാരാൻ അമേരിക്കയും ഓസ്ട്രേലിയയും പൊരിഞ്ഞ പോര്. ഒളിമ്പിക്സ് നീന്തലിന് ഇന്നു തുടക്കം. ആദ്യദിനം നാല് ഫൈനലുണ്ട്. 187 രാജ്യങ്ങളിൽനിന്ന് 463 പുരുഷൻമാരും 391 വനിതകളുമടക്കം 854 താരങ്ങൾ 35 സ്വർണമെഡലിനായി നീന്തും. 2020 ടോക്യോ ഒളിമ്പിക്സിൽ അമേരിക്കയ്ക്ക് കിട്ടിയ 39 സ്വർണത്തിൽ പതിനൊന്നും നീന്തൽക്കുളത്തിൽനിന്നാണ്. എട്ടുവീതം വെള്ളി, വെങ്കലവുമടക്കം 27 മെഡലുകൾ. 2016 റിയോ ഒളിമ്പിക്സിൽ 16 സ്വർണമടക്കം 33 മെഡലും അമേരിക്ക സ്വന്തമാക്കിയിരുന്നു. റിയോയിൽ ആകെയുള്ള ആറ് റിലേ മത്സരങ്ങളിൽ അഞ്ചിലും അമേരിക്കയായിരുന്നു ഒന്നാമത്. ഈ കണക്കുകൾമാത്രം മതി നീന്തലിൽ അമേരിക്കയുടെ ആധിപത്യമറിയാൻ. പാരിസിൽ 46 അംഗ സംഘവുമായാണ് അമേരിക്കയുടെ വരവ്. കഴിഞ്ഞതവണ അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയ ഓസ്ട്രേലിയ ഒമ്പത് സ്വർണമടക്കം 20 മെഡലുകൾ നേടി. വനിതാ റിലേ മത്സരങ്ങളിൽ അമേരിക്കൻ ആധിപത്യം പൊളിച്ച ഓസ്ട്രേലിയ രണ്ട് സ്വർണം നേടിയിരുന്നു. ഇത്തവണ 41 അംഗ സംഘവുമായാണ് ഓസീസ് പാരിസിലെത്തിയത്. ടോക്യോയിൽ മൂന്ന് സ്വർണമടക്കം ഏഴ് മെഡൽ നേടിയ ബ്രിട്ടനും കരുത്തുറ്റ സംഘവുമായാണ് എത്തിയത്.
പുതിയ ഇന്ത്യ ഇന്നവതരിക്കും ; ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
പല്ലെക്കെലെ പുതിയ കോച്ചിനും ക്യാപ്റ്റനും കീഴിൽ ഇന്ത്യ ഇന്ന് അവതരിക്കും. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. രാത്രി ഏഴിന് സോണി നെറ്റ്വർക്കിലും സോണി ലിവിലും കാണാം. പരിശീലകൻ ഗൗതം ഗംഭീറിന്റെ അരങ്ങേറ്റമാണ്. അതോടൊപ്പം പുതിയ ചുമതല കിട്ടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേരുന്നതോടെ മുഖം മാറിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ടീമിലുണ്ട്. ഇന്ന് കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. അന്തിമ ടീമിനെ തെരഞ്ഞെടുക്കുന്നതാകും പരിശീലകനും ക്യാപ്റ്റനും നേരിടുന്ന പ്രധാന വെല്ലുവിളി.
ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ; ഇന്ത്യ ലങ്ക ഫൈനൽ
ധാംബുള്ള ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടും. വെെകിട്ട് മൂന്നിനാണ് കിരീടപ്പോരാട്ടം. സെമിയിൽ ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യ മുന്നേറിയത്. 81 റൺ വിജയലക്ഷ്യം പിന്തുടർന്ന നിലവിലെ ചാമ്പ്യൻമാർ 11 ഓവറിൽ ലക്ഷ്യം മറികടന്നു. ഓപ്പണർമാരായ സ്മൃതി മന്ദാനയും (39 പന്തിൽ 55*) ഷഫാലി വർമയും (28 പന്തിൽ 26*) അനായാസ ജയം നൽകി. മൂന്നുവീതം വിക്കറ്റ് പങ്കിട്ട പേസർ രേണുക സിങ്ങും സ്പിന്നർ രാധാ യാദവുമാണ് വിജയശിൽപ്പികൾ. 32 റണ്ണെടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലാദേശിന്റെ ടോപ്സ്കോറർ. സ്കോർ: ബംഗ്ലാദേശ് 80/8 ഇന്ത്യ 83/0 (11). രണ്ടാം സെമിയിൽ ആതിഥേയരായ ശ്രീലങ്ക ആവേശകരമായ പോരിൽ പാകിസ്ഥാനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. അവസാന പന്തിലായിരുന്നു ലങ്കയുടെ ജയം. സ്--കോർ: പാകിസ്ഥാൻ 140/4. ലങ്ക 141/7 (19.5).ക്യാപ്റ്റൻ ചമാരി അത്തപത്തുവാണ് (48 പന്തിൽ 63) ലങ്കയുടെ വിജയശിൽപ്പി.
പാരിസ്: പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ഫ്രാൻസിന്റെ റിലേ താരം സുൻകാംബ സില്ലയ്ക്ക് തൊപ്പി ധരിച്ചു പങ്കെടുക്കാൻ അനുമതി. ഹിജാബ് ധരിക്കുന്നത് കാരണം സ്വന്തം രാജ്യത്തു നടക്കുന്ന ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നു തന്നെ മാറ്റി നിർത്തിയതായി സില്ല വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഫ്രഞ്ച് ഒളിംപിക് കമ്മിറ്റിയെ താരത്തെ മാറ്റിയത്. എന്നാൽ സംഭവം വിവാദമായതിനു പിന്നാലെ ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി താരവുമായി ചർച്ച നടത്തി. ഇതിലാണ് ഹിജാബിനു പകരം തൊപ്പി ധരിച്ചു പങ്കെടുക്കാൻ അനുമതി ലഭിച്ചത്. വിഷയം ഫ്രഞ്ച് അത്ലറ്റിക് ഫെഡറേഷൻ, ഫ്രഞ്ച് കായിക മന്ത്രാലയം, പാരിസ് ഒളിംപിക് കമ്മിറ്റികളുമായി കൂടിയാലോചിച്ചാണ് സില്ലയുമായി ചർച്ച നടത്തി തീരുമാനമെടുത്തതെന്നു ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. 'സ്വന്തം രാജ്യത്തു നടക്കുന്ന ഒളിംപിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ നിങ്ങൾ ശിരോവസ്ത്രം ധരിച്ചിരിക്കുന്നു. അതിനാൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല'- 26കാരിയായ താരം സാമൂഹ മാധ്യമത്തിൽ കുറിച്ച ഈ വാക്കുകളാണ് വിവാദമായത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ 206 രാജ്യങ്ങൾ പങ്കെടുക്കുന്ന ഒളിംപിക്സിൽ വിദേശ അത്ലറ്റുകൾക്ക് മതേതരത്വ നിയമങ്ങൾ ബാധകമല്ല. അതിനാൽ ഹിജാബ് ധരിച്ച് ഫ്രാൻസ് ഒഴികയുള്ള ടീമുകളിലെ താരങ്ങൾക്ക് മത്സരിക്കാൻ അനുമതിയുണ്ട്. ഈ നിയമമാണ് സിലയ്ക്ക് വിനയായത്. ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് താരം പ്രതിഷേധം പരസ്യമായി തന്നെ രേഖപ്പെടുത്തിയത്. മതത്തിന്റെ ഭാഗമായി ശിരോ വസ്ത്രം ധരിക്കുന്നതിനെതിരെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നിയമത്തിൽ പറയുന്നില്ല. ഇതാണ് വിവാദത്തിന്റെ അടിസ്ഥാനം. ഫ്രാൻസിലെ പൊതുമേഖലാ തൊഴിലാളികൾക്കു ബാധകമാകുന്ന മതേതര നിയമം ഫ്രഞ്ച് ഒളിംപ്യൻമാർക്കും ബാധകമാണെന്നും ഹിജാബ് വിലക്കും അതിന്റെ ഭാഗമാണെന്നും ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി പ്രസിഡൻറ് ഡേവിഡ് ലാപോർട്ടിന്റെ നിലപാടാണ് താരത്തിനു തിരിച്ചടിയായത്. കായിക മത്സരങ്ങളിൽ ഫ്രഞ്ച് താരങ്ങൾ മത ചിഹ്നങ്ങൾ ധരിച്ചു പങ്കെടുക്കുന്നതു വിലക്കുമെന്നു ഫ്രാൻസ് കായിക മന്ത്രി മാസങ്ങൾക്ക് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. 'വിസ്മയങ്ങളിലേക്ക് മിഴി തുറക്കുന്നു പാരിസ്... ലോകം ഇനി ഒറ്റ ഗ്രാമം'- ഉദ്ഘാടനം എങ്ങനെ കാണാം?
ഡെൻ ഡോഷെയും എത്തി; സഹ പരിശീലകനായി ഇന്ത്യൻ ടീമിൽ
കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീർ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ പോരാട്ടത്തിന് ടീം നാളെയിറങ്ങും. മുൻ നെതർലൻഡ്സ് നായകൻ റയാൻ ഡെൻ ഡോഷെ ശ്രീലങ്കയിലുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. ടീമിന്റെ സഹ പരിശീലകനാണ് ഡെൻ ഡോഷെ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗംഭീറിനൊപ്പം പ്രവർത്തിച്ചയാളാണ് ഡെൻ ഡോഷെ. മുൻ ഇന്ത്യൻ താരം അഭിഷേക് നായരാണ് ഗംഭീറിന്റെ സഹ പരിശീലകനായ മറ്റൊരാൾ. ടീമിന്റെ ബാറ്റിങ് കോച്ചും അഭിഷേകാണ്. നിലവിൽ ബൗളിങ് പരിശീലകനായ മുൻ ദക്ഷിണാഫ്രിക്കൻ പേസർ മോൺ മോർക്കൽ ടീമിനൊപ്പം ചേർന്നിട്ടില്ല. ഫീൽഡിങ് പരിശീലകനായി ടി ദിലീപ് തന്നെയാണ് തുടരുന്നത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ കെകെആറിൽ ടെൻ ഡോഷെ ടീമിന്റെ ഫീൽഡിങ് കോച്ചായിരുന്നു. അഭിഷേക് നായർ ഗംഭീറിനൊപ്പം ബാറ്റിങ് പരിശീലകനായാണ് പ്രവർത്തിച്ചത്. ഗംഭീർ ലഖ്നൗ സൂപ്പർ ജയന്റ്സ് മെന്ററായിരിക്കുമ്പോൾ മോൺ മോർക്കൽ ടീമിന്റെ ബൗളിങ് പരിശീലകനായിരുന്നു. ദ്രാവിഡ് പരിശീലകനായ കാലത്തും ടീമിന്റെ ഫീൽഡിങ് കോച്ച് ദിലീപായിരുന്നു. അനായാസം ഇന്ത്യന്‍ വനിതകള്‍; ജയം 10 വിക്കറ്റിന്, ഫൈനലുറപ്പിച്ചു
അനായാസം ഇന്ത്യന്‍ വനിതകള്‍; ജയം 10 വിക്കറ്റിന്, ഫൈനലുറപ്പിച്ചു
കൊളംബോ: ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിയില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രമാണ് നേടിയത്. വിജയം തേടിയിറങ്ങിയ ഇന്ത്യ 11 ഓവറില്‍ ഒറ്റ വിക്കറ്റും നഷ്ടമാകാതെ 83 റണ്‍സെത്താണ് വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചത്. ഇന്ത്യക്കായി സ്മൃതി മന്ധാന അര്‍ധ സെഞ്ച്വറി നേടി. താരം 39 പന്തില്‍ 9 ഫോറും ഒരു സിക്സും സഹിതം 55 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സഹ ഓപ്പണര്‍ ഷെഫാലി വര്‍മ 26 റണ്‍സുമായും പുറത്താകാതെ നിന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി രേണുക സിങും രാധാ യാദവും ബംഗ്ലാ വനിതകളെ തകര്‍ത്തു. പൂജ വസ്ത്രാകറും ദീപ്തി ശര്‍മയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. രേണുക 4 ഓവറില്‍ 10 റണ്‍സ് മാത്രമാണ് വഴങ്ങിയത്. രാധ 14 റണ്‍സും. ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് പിടിച്ചു നിന്നത്. താരം 32 റണ്‍സെടുത്തു. 19 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഷോര്‍ന അക്തറാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. പല ക്യാപ്റ്റന്മാരില് നിന്നും പലതും പഠിച്ചു; നായകനായത് ആസ്വദിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ്
ബംഗ്ലാ വനിതകളെ എറിഞ്ഞിട്ട് രേണുകയും രാധയും; ഇന്ത്യക്ക് ഫൈനലിലെത്താന്‍ 81 റണ്‍സ്
ഇന്ത്യക്ക് ഫൈനലിലെത്താന്‍ 81 റണ്‍സ്. ഏഷ്യാ കപ്പ് വനിതാ ടി20യില്‍ ബംഗ്ലാദേശ് 8ന് 80. #INDvBAN #WomensAsiaCup2024 #ACC #SemiFinal
ഉന്നം മെഡലാകുമോ? 12 വര്‍ഷമായി ഇന്ത്യ കാത്തിരിക്കുന്നു
പാരിസ്: ഒളിംപിക്സില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന വിഭാഗമാണ് ഷൂട്ടിങ്. 2004ല്‍ ഏഥന്‍സ് ഒളിംപിക്സില്‍ രാജ്യവര്‍ധന്‍ സിങ് റാഥോഡിലൂടെ വെള്ളിയും 2008ലെ ബെയ്ജിങ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര നേടിയ സ്വര്‍ണവും ഇന്ത്യന്‍ മുന്നേറ്റത്തിന്റെ ഗതി വേഗത്തെ അടയാളപ്പെടുത്തി. ബിന്ദ്ര നേടിയ സ്വര്‍ണം വ്യക്തിഗത പോരാട്ടത്തില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ ഒളിംപിക്സ് സ്വര്‍ണ മെഡലെന്ന സവിശേഷതയമുണ്ട്. 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ ഗഗന് നാരംഗ് നേടിയ വെങ്കലവും വിജയ് കുമാര്‍ നേടിയ വെള്ളിയുമാണ് ഇന്ത്യയുടെ അഭിമാനമായത്. എന്നാല്‍ 2016, 2020 ഒളിംപിക്സുകളില്‍ ഇന്ത്യക്ക് ഷൂട്ടിങില്‍ ഒരു മെഡല്‍ പോലും നേടാന്‍ സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തവണ ഷൂട്ടിങില്‍ വമ്പന്‍ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. 21 അംഗ സംഘമാണ് ഷൂട്ടിങില്‍ ഇന്ത്യക്കായി മെഡല്‍ ഉന്നം വെയ്ക്കുന്നത്. 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്ക് വിരാമമിടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും താരങ്ങള്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്. 2020ലെ ടോക്യോ ഒളിംപിക്സില്‍ ഇന്ത്യക്കായി 15 താരങ്ങളാണ് മത്സരിച്ചത്. ഇത്തവണ 15 വിഭാഗങ്ങളിലാണ് 21 താരങ്ങള്‍ ഇന്ത്യക്കായി കളത്തിലെത്തുന്നത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ മുന്‍ യൂത്ത് ഒളിംപിക്സ് ചാമ്പ്യന്‍ മനു ഭകറാണ് ഇന്ത്യയെ നയിക്കുന്നത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 25 മീറ്റര്‍ പിസ്റ്റള്‍ പോരാട്ടങ്ങളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മക്സഡ് ടീം ഇനത്തിലുമാണ് താരം മാറ്റുരയ്ക്കുന്നത്. ഐശ്വരി പ്രതാപ് സിങ് തോമര്‍, അഞ്ജും മൗഡ്ഗില്‍, ഇലവനില്‍ വാലറിവന്‍ എന്നിവരും ടീമിലുണ്ട്. ഭാവി പ്രതീക്ഷയെന്നു വിലയിരുത്തപ്പെടുന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ സിഫ്റ്റ് കൗര്‍ സംറയും ടീമിലുണ്ട്. താരം വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനിലാണ് മത്സരിക്കുന്നത്. 19 കാരിയായ ഇഷ സിങാണ് ടീമിലെ മറ്റൊരു യുവ താരം. ഏഷ്യന്‍ ഗെയിംസില്‍ നാല് മെഡുലകള്‍ വാരിയാണ് താരം പാരിസിലെത്തുന്നത്. നാളെ മുതലാണ് ഇന്ത്യയുടെ ഷൂട്ടിങ് പോരാട്ടങ്ങള്‍ തുടങ്ങുന്നത്. നാളെ രണ്ട് മെഡല്‍ പോരാട്ടങ്ങളുണ്ട്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം സ്വര്‍ണം, വെങ്കലം പോരാട്ടങ്ങള്‍ നാളെ അരങ്ങേറും. ഒളിംപിക്സ് വളയങ്ങളില്‍ തിളങ്ങി ഈഫല്‍ ടവര്‍, അമ്പരപ്പിക്കാന്‍ ഫ്ളോട്ടിങ് പരേഡും; പാരീസ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുങ്ങള്‍
പാരീസ്: ലോകം മുഴുവന്‍ പാരീസിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിലെ വിസ്മയ കാഴ്ചകള്‍ എന്തൊക്കെയായിരിക്കും എന്ന ആകാംക്ഷയാണ് ഏവര്‍ക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഈഫല്‍ ടവര്‍ ഒളിമ്പിക്സിലെ അഞ്ച് വളയങ്ങളാല്‍ അലങ്കരിച്ചു. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍. ഇന്ത്യയിലും മത്സരങ്ങളുടെ തത്സമയ സ്ട്രീമിങ് ലഭിക്കും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തില്‍ നിന്ന് മാറി പാരീസിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന സെന്‍ സെന്‍ നദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. Dressed up Rehearsal! 9News Photographer Johnny Kuhrt grabbed some amazing video of the Eiffel Tower light show for the 2024 Olympics Opening Ceremony! #9News #Paris2024 pic.twitter.com/mfdZ6JDIdb — Matt Renoux (@MattRenoux) July 26, 2024 ലോകം ഇനി പാരീസിൽ: ഒളിംപിക്സിന് ഇന്ന് തിരിതെളിയും, ഉദ്ഘാടനം സെൻ നദിയിൽ When the moon kisses the Olympic Rings at the Eiffel Tower. ❤️ Amazing images from @gregmartin11 (Copyright) taken last night. #Olympics #Paris2024 @LaTourEiffel pic.twitter.com/iaKtY4VR8M — Christian Klaue (@ChKlaue) July 22, 2024 ഒളിംപിക്സ് വേദികളില്‍ ഇതുവരെ കാണാത്ത ഫ്ളോട്ടിങ് പരേഡാണ് പാരീസ് ഒളിപ്പിച്ചു വെച്ച അത്ഭുതങ്ങളില്‍ ഒന്ന്. പതിനായിരത്തിലധികം ഒളിംപിക് അത്ലറ്റുകള് സെന്‍ നദിയിലൂടെ സഞ്ചരിച്ച് പാരീസിലെ ഏറ്റവും പ്രശസ്തമായ നോട്രെ ഡാം, പോണ്ട് ഡെസ് ആര്‍ട്സ്, പോണ്ട് ന്യൂഫ് എന്നീ സ്ഥലങ്ങളിലൂടെ നൂറോളം ബോട്ടുകളില്‍ കടന്നുപോകും. ജാര്ഡിന് ഡെസ് പാലത്തിന് സമീപത്തുള്ള ഓസ്റ്റര്‍ലിറ്റ്സ് പാലത്തില്‍ നിന്ന് പുറപ്പെട്ട് ട്രോകോഡെറോയില്‍ സമാപിക്കും. മൂന്ന് മണിക്കൂറുകളോളം ഉദ്ഘാടന ചടങ്ങുകള്‍ നീണ്ടു നില്ക്കും. ഫ്രഞ്ച് നാടക സംവിധായകനും നടനുമായ തോമസ് ജോളിയാണ് ചടങ്ങുകളുടെ മേല്‍നോട്ടം വഹിക്കുന്നത്. രണ്ട് തവണ ഒളിംപിക്സില്‍ മെഡല്‍ നേടിയ പി വി സിന്ധുവും കോമണ്‍വെല്‍ത്ത്, ഏഷ്യല്‍ മെഡല്‍ ജേതാക്കളായ അചന്ത ശരത് കമാലും ത്രിവര്‍ണ പതാകയുമായി ഇന്ത്യന്‍ സംഘത്തെ മാര്‍ച്ച് പാസ്റ്റില്‍ നയിക്കും. 16 കായിക വിഭാഗങ്ങളില്‍ 69 ഇനങ്ങളിലായി 112 കായിക താരങ്ങളാണ് ഇന്ത്യയില്‍ നിന്ന് മത്സരത്തിനിറങ്ങുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പരുഷ കായിക താരങ്ങള്‍ കുര്‍ത്ത ബുണ്ടി സെറ്റുകള്‍ ധരിക്കും. വനിതാ അത്ലറ്റുകള് ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ ഉള്‍പ്പെടുന്ന സാരിയാണ് ധരിക്കുക. അത്ലറ്റ്ക്സില് നീരജ് ചോപ്ര നേടിയ മെഡലിന്റെ തിളക്കത്തില്‍ 2020 ടോക്യോ ഒളിംപിക്സില്‍ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. ടോക്യോ ഒളിംപിക്സ് മെഡല്‍ നേട്ടം മറികടക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ പുരുഷ- വനിതാ അമ്പെയ്ത്ത് റാങ്കിങ് റൗണ്ടുകളോടെയാണ് ഇന്ത്യന്‍ സംഘം വ്യാഴാഴ്ച ഒളിംപിക് യാത്ര ആരംഭിച്ചത്. ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവീണ്‍ ജാദവ് എന്നിവരടങ്ങുന്ന ഇന്ത്യയുടെ അമ്പെയ്ത്ത് ടീം വ്യാഴാഴ്ച നടന്ന പുരുഷന്മാരുടെ അമ്പെയ്ത്ത് റാങ്കിങ് വിഭാഗത്തില്‍ 2013 പോയിന്റോടെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. ദക്ഷിണ കൊറിയ റാങ്കിങില്‍ ഒന്നാം സ്ഥാനത്തും ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ചൈന നാലാം സ്ഥാനത്തും എത്തി. ഇന്ത്യയടക്കം നാല് ടീമുകലും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ഭജന്‍ കൗര്‍, ദീപിക കുമാരി, അങ്കിത ഭകത് എന്നിവരടങ്ങുന്ന വനിതാ ടീം 1983 പോയിന്റുമായി നാലാം സ്ഥാനം ഉറപ്പാക്കിക്കൊണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. വനിതകളുടെ അമ്പെയ്ത്ത് റാങ്കിങില്‍ ദക്ഷിണ കൊറിയ 2046 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. ചൈനയും മെക്സിക്കോയുമാണ് തൊട്ടു പിന്നില്‍.
പല ക്യാപ്റ്റന്മാരില് നിന്നും പലതും പഠിച്ചു; നായകനായത് ആസ്വദിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമീന്റെ നായകനായത് താന്‍ ആസ്വദിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ്. വ്യത്യസ്തരായ ക്യാപ്റ്റന്മാരില് നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനെയെന്നും ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയില്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ യാദവ് പറഞ്ഞു. രോഹിത് ശര്‍മ വിരമിച്ചതിന് പിന്നാലെയാണ് ടി20യില്‍ സൂര്യകുമാര്‍ ഇന്ത്യന്‍ ടീമിന്റെ നായകനായത്. പരമ്പരയില്‍ മൂന്ന് ടി20മത്സരങ്ങളാണ് ഉള്ളത്. ആദ്യകളി ശനിയാഴ്ചയാണ്. 'ക്യാപ്റ്റനല്ലാതിരുന്നപ്പോഴും ഫീല്‍ഡില്‍ നേതൃത്വം കൊടുക്കുന്നത് ഞാന്‍ എപ്പോഴും ആസ്വദിച്ചിരുന്നു.വ്യത്യസ്ത ക്യാപ്റ്റന്മാരില് നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം വലിയ ഉത്തരവാദിത്വമാണ്' -സൂര്യകുമാര്‍ യാദവ് പറഞ്ഞു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും കോച്ച് ഗൗതം ഗംഭീറിന്റെയും കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പുതിയകാലത്തേക്ക് ചുവടുവയ്ക്കുകയാണ്. 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഗൗതം ഗംഭീറിനൊപ്പം സൂര്യകുമാര്‍ യാദവ് കളിച്ചിരുന്നു. അന്നുമുതല്‍ ഗംഭീറുമായി നല്ല ബന്ധം തുടരുകയാണെന്ന് സൂര്യകുമാര്‍ പറഞ്ഞു. '2014ല്‍ ഞാന്‍ അദ്ദേഹത്തിന് കീഴില്‍ കളിച്ചിരുന്നു. അവിടെ എനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. പരിശീന സെഷനുകളില്‍ എത്തുമ്പോള്‍ എന്റെ മാനസിക അവസ്ഥ എന്താണെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹം പരിശീലകനായി പ്രവര്ത്തിക്കുകയെങ്ങനെയെന്ന് എനിക്കും മനസിലാക്കാന്‍ കഴിയും' സൂര്യകുമാര്‍ യാദവ് പറഞ്ഞു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ 'ക്യാപ്റ്റന്‍ എന്ന നിലയില്‍ വളരെ വിനയത്തോടെ നയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റിനെ ഞാന്‍ കായികം മാത്രമായി ആണ് കാണുന്നത്. ഗ്രൗണ്ടില്‍ എന്തെങ്കിലും നേടിയെങ്കില്‍ അത് അവിടെ ഉപേക്ഷിക്കണം. കാരണം ക്രിക്കറ്റ് എന്നത് ജീവിതമല്ല, ജീവിതത്തിന്റെ ഒരുഭാഗം മാത്രമാണ്. നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ ഉയരത്തിലെത്തും അല്ലത്തപ്പോള്‍ നിങ്ങളുടെ സ്ഥാനം അടിയിലായിരിക്കും. നിങ്ങള്‍ ഒരുനല്ല വ്യക്തിയാണെങ്കില്‍ എല്ലാം നന്നായി സംഭവിക്കും' സൂര്യകുമാര്‍ യാദവ് പറഞ്ഞു. ലോകം ഇനി പാരീസിൽ: ഒളിംപിക്സിന് ഇന്ന് തിരിതെളിയും, ഉദ്ഘാടനം സെൻ നദിയിൽ
ലോകം ഇനി പാരീസിൽ: ഒളിംപിക്സിന് ഇന്ന് തിരിതെളിയും, ഉദ്ഘാടനം സെൻ നദിയിൽ
പാരീസ്: പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. പാരീസിലെ സെൻ നദിക്കരയിൽ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകുന്നത്. മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം സെൻ നദി വേദിയാകും. പി വി സിന്ധു ഇന്ത്യൻ പതാകയേന്തും. എയ്തു വീഴ്ത്തി, പുരുഷന്മാരും ഒളിംപിക്സ് ക്വാര്‍ട്ടറില്‍ ഒളിംപിക്സ് ഇതുവരെ കാണാത്ത അത്ഭുത കാഴ്ചകളാണ് പാരീസ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചനകൾ. സെൻ നദിയിലൂടെയാവും കായിക താരങ്ങൾ എത്തുക. നദിയിലെ ആറുകിലോമീറ്ററിൽ നൂറു ബോട്ടുകളിലായി 10,500 ഒളിമ്പിക് താരങ്ങൾ അണിനിരക്കും. മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ അദ്ഭുതങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ആരൊക്കെയാവും ചടങ്ങിന് ആവേശം പകരുക എന്നതുൾപ്പടെയുള്ള കാര്യങ്ങളെല്ലാം രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ലേഡി ഗാഗ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചനകൾ. സുരക്ഷാഭീഷണിയുള്ളതിനാൽ വിവരങ്ങൾ പുറത്തുവിടാത്തത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്പിക്സിന്റെ ആർട്ട് ഡയറക്ടർ. ഫ്രഞ്ച് സംസ്കാരം ഒരു കണ്ണാടിയിലെന്നപോലെ സെൻനദിയിൽ തെളിയും. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. ടിക്കറ്റു വച്ചാണ് ഉദ്ഘാടനച്ചടങ്ങിലേക്കു പ്രവേശനം.സംഘാടക സമിതി വിതരണം ചെയ്യുന്ന ടിക്കറ്റിന് 1600 യൂറോ (ഏകദേശം 1.48 ലക്ഷം രൂപ) മുതൽ 3000 യൂറോ (ഏകദേശം 2.76 ലക്ഷം രൂപ) വരെ മുടക്കണം. ടിക്കറ്റില്ലാതെ നദിക്കരയിൽ നിന്നോ ഇരുന്നോ ചടങ്ങ് കാണാനാവില്ല. ടിക്കറ്റില്ലാത്തവർക്കായി പാരിസ് നഗരത്തിലെ ബിഗ് സ്ക്രീനുകളിൽ ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിക്കും.
പാരിസ് ഒമ്പതാം ഒളിമ്പിക് സ്വർണം ലക്ഷ്യമിട്ട് ഇന്ത്യൻ ഹോക്കി ടീം നാളെ കളത്തിലിറങ്ങും. പാരിസ് ഒളിമ്പിക്സിനുശേഷം വിരമിക്കുന്ന ഗോൾ കീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷിന് സ്വർണമെഡലോടെ യാത്രയയപ്പ് നൽകാനാകും ഇന്ത്യ ശ്രമിക്കുക. ആദ്യകളിയിൽ ന്യൂസിലൻഡാണ് എതിരാളി. മെഡൽ പ്രതീക്ഷയുള്ള ഷൂട്ടിങ്, ബോക്സിങ്, ബാഡ്മിന്റൺ ഇനങ്ങളിലും നാളെ മത്സരങ്ങളുണ്ട്. പത്ത് മീറ്റർ എയർ റൈഫിൾ മിക്സഡ് യോഗ്യതാ മത്സരം, പുരുഷൻമാരുടെയും വനിതകളുടെയും 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യതാ മത്സരങ്ങൾ എന്നിവയിൽ ഇന്ത്യൻ ഷൂട്ടർമാരുണ്ട്. ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ എച്ച് എസ് പ്രണോയിയും ലക്ഷ്യ സെന്നും വനിതകളുടെ സിംഗിൾസിൽ പി വി സിന്ധുവും കളത്തിലിറങ്ങും. പുരുഷൻമാരുടെയും വനിതകളുടെയും ഡബിൾസ് ഗ്രൂപ്പ്ഘട്ട മത്സരവും നടക്കും. ബോക്സിങ്ങിൽ വനിതകളുടെ 54 കിലോ വിഭാഗത്തിൽ പ്രീതി പവാർ ഇറങ്ങും. ടെന്നീസിൽ പുരുഷ സിംഗിൾസ്, ഡബിൾസ് മത്സരങ്ങൾ, ടേബിൾ ടെന്നീസ്, തുഴച്ചിൽ ഇനങ്ങളിലും ഇന്ത്യയുണ്ട്.
പാരിസ് ഇന്ത്യൻ ഒളിമ്പിക്സ് ടീമിൽ ഏഴു മലയാളികളുണ്ട്. വനിതകൾ ആരുമില്ല. പുരുഷഹോക്കി ടീമിന്റെ ഗോൾകീപ്പർ പി ആർ ശ്രീജേഷാണ്. ഒളിമ്പിക്സോടെ കളി അവസാനിപ്പിക്കുമെന്ന് എറണാകുളം കിഴക്കമ്പലം സ്വദേശിയായ മുപ്പത്താറുകാരൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ നാലാം ഒളിമ്പിക്സാണ്. ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ എച്ച് എസ് പ്രണോയ് മത്സരിക്കുന്നു. 2022 തോമസ്കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. കഴിഞ്ഞവർഷം ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമുണ്ട്. തിരുവനന്തപുരം സ്വദേശിയായ മുപ്പത്തിരണ്ടുകാരന്റെ ആദ്യ ഒളിമ്പിക്സാണ്. അത്ലറ്റിക്സിൽ അഞ്ചു മലയാളികളുണ്ട്. ട്രിപ്പിൾജമ്പിൽ അബ്ദുള്ള അബൂബക്കർ. കോഴിക്കോട് വളയം സ്വദേശിയായ ഇരുപത്തെട്ടുകാരന്റെ ആദ്യ ഒളിമ്പിക്സാണ്. 4x400 മീറ്റർ റിലേ ടീമിലാണ് വൈ മുഹമ്മദ് അനസ്, വി മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവർ. മിജോ ചാക്കോ കുര്യൻ പകരക്കാരനാണ്. കൊല്ലം നിലമേൽ സ്വദേശിയായ അനസിന് മൂന്നാമത്തെ ഒളിമ്പിക്സാണ്. അജ്മൽ പാലക്കാട് ചെർപ്പുളശേരി സ്വദേശിയാണ്. ഇരുപത്താറുകാരന് ഇത് കന്നി ഒളിമ്പിക്സ്. അമോജ് ജേക്കബ് ഡൽഹി മലയാളിയാണ്. കോട്ടയത്ത് അടിവേരുള്ള ഇരുപത്താറുകാരന്റെ രണ്ടാം ഒളിമ്പിക്സാണ്. ലോക ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ റെക്കോഡിട്ട ഇന്ത്യൻ ടീമിൽ മൂന്നുപേരുമുണ്ടായിരുന്നു. മിജോ ആലപ്പുഴക്കാരനാണെങ്കിലും കർണാടകത്തിനായാണ് മത്സരിക്കാറ്. ലോങ്ജമ്പിൽ യോഗ്യത നേടിയിരുന്ന പാലക്കാട്ടുകാരൻ എം ശ്രീശങ്കർ പരിക്കുമൂലം പിന്മാറിയിരുന്നു. നീന്തലിൽ മത്സരിക്കുന്ന പതിനാലുകാരി ധിനിധി ദേസിങ്കുവാണ് ഇന്ത്യൻ ടീമിലെ പ്രായം കുറഞ്ഞ താരം. ഒമ്പതാംക്ലാസുകാരിയുടെ അമ്മ കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജെസിതയാണ്. ടോക്യോയിൽ 2020ൽ ഒമ്പതും 2016 റിയോയിൽ 16 മലയാളികളും ടീമിലുണ്ടായിരുന്നു. കഴിഞ്ഞ 32 ഒളിമ്പിക്സിലായി കേരളത്തിന് 55 ഒളിമ്പ്യൻമാരുണ്ട്.
പാരിസ് പാരിസ് ഒളിമ്പിക്സിൽ വിജയികൾക്ക് നൽകുന്ന ഓരോ മെഡലിലും ഫ്രാൻസിലെ പ്രശസ്തമായ ഈഫൽ ടവറിൽനിന്നെടുത്ത ഇരുമ്പും അടങ്ങിയിരിക്കുന്നു. ഷഡ്ഭുജാകൃതിയിലുള്ള 18 ഗ്രാംവീതം ഇരുമ്പാണ് മെഡലുകളിലുള്ളത്. പാരിസ് ഒളിമ്പിക്സ്, പാരാലിമ്പിക്സ് വിജയികൾക്കായി 5084 മെഡലുകളാണ് ഈഫൽ ടവറിലെ ഇരുമ്പ് ഉപയോഗിച്ച് നിർമിച്ചത്. നവീകരണസമയത്ത് ടവറിലെ ഗർഡറുകളിൽനിന്നടക്കം ഒഴിവാക്കിയ ഇരുമ്പാണ് ഇതിനായി ഉപയോഗിച്ചത്. ഈഫൽ ടവറിന്റെ നവീകരണസമയത്ത് ഒഴിവാക്കിയ ഇരുമ്പടക്കമുള്ള ഭാഗങ്ങൾ രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ബ്രേക്കിങ്, പാരിസിലെ പുതുമുഖം ; കരാട്ടെ ബേസ്ബോൾ സോഫ്റ്റ്ബോൾ ഒഴിവാക്കി
പാരിസ് പാരിസ് ഒളിമ്പിക്സിലെ പുതിയ മത്സര ഇനമാണ് ബ്രേക്കിങ്. ബ്രേക്ക്ഡാൻസിങ് എന്നറിയപ്പെടുന്ന ബ്രേക്കിങ്, 1970-കളുടെ അവസാനത്തിൽ ന്യൂയോർക്ക് സിറ്റിയിലെ സൗത്ത് ബ്രോങ്ക്സിൽ ഉത്ഭവിച്ച തെരുവുനൃത്തത്തിന്റെ ചലനാത്മകശൈലിയാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ഓരോ ഇനത്തിലാണ് മത്സരം. 2018ൽ ബ്യൂണസ് ഐറിസിൽ നടന്ന സമ്മർ യൂത്ത് ഒളിമ്പിക് ഗെയിംസിൽ ബ്രേക്കിങ് ഉൾപ്പെടുത്തിയിരുന്നു. കരാട്ടെ ബേസ്ബോൾ സോഫ്റ്റ്ബോൾ ഒഴിവാക്കി കരാട്ടെ, ബേസ്ബോൾ, സോഫ്റ്റ്ബോൾ എന്നീ മത്സര ഇനങ്ങൾ പാരിസ് ഒളിമ്പിക്സിൽനിന്ന് ഒഴിവാക്കി. ടോക്യോ ഒളിമ്പിക്സിൽ കാറ്റ, കുമിറ്റെ വിഭാഗങ്ങളിലൂടെ അരങ്ങേറിയ കരാട്ടെയാണ് ഇത്തവണ ഒഴിവാക്കിയ പ്രമുഖ ഇനം. വിനോദമൂല്യത്തെക്കുറിച്ചുള്ള ആശങ്ക തിരിച്ചടിയായി. ബേസ്ബോൾ 1992 മുതൽ 2008 വരെ ഒളിമ്പിക് മത്സര ഇനമായിരുന്നു. കഴിഞ്ഞതവണ ടോക്യോ ഒളിമ്പിക്സിൽ തിരിച്ചെത്തിയെങ്കിലും ഇത്തവണ വീണ്ടും ഒഴിവാക്കി. അമേരിക്കയിലെ ജനപ്രീതി മാനിച്ച് 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ തിരിച്ചെത്തിയേക്കും. 1996 മുതൽ 2008 വരെ മത്സര ഇനമായിരുന്ന സോഫ്റ്റ്ബോൾ ടോക്യോ ഒളിമ്പിക്സിൽ തിരിച്ചെത്തിയിരുന്നു. ജനപ്രീതി ഇടിഞ്ഞത് ചൂണ്ടിക്കാട്ടി ഇത്തവണ ഒഴിവാക്കി.
റെക്കോഡ് എയ്തിട്ട് ലിം സിഹ്യോൺ
പാരിസ് വനിതാ അമ്പെയ്ത്ത് കളത്തിൽ ലോക റെക്കോഡ് എയ്തിട്ട് ദക്ഷിണ കൊറിയയുടെ ലിം സിഹ്യോൺ. പാരിസ് ഒളിമ്പിക്സ് വേദിയിലെ ആദ്യ റെക്കോഡുകൂടിയാണിത്. വ്യക്തിഗത റാങ്കിങ് യോഗ്യതാറൗണ്ടിൽ 694 പോയിന്റ് നേടിയാണ് ഇരുപത്തൊന്നുകാരി ചരിത്രം തിരുത്തിയത്. 2019ൽ ദക്ഷിണ കൊറിയയുടെതന്നെ ചയോയുങ് കാങ് സ്ഥാപിച്ച 692 പോയിന്റിന്റെ നേട്ടം മറികടന്നു. വനിതാ ടീം ഇനത്തിൽ സഹതാരം നാം സുഹ്യോണുമായി ചേർന്ന് ഒളിമ്പിക് റെക്കോഡും ലിം കുറിച്ചു. 2046 പോയിന്റാണ് ഇരുവരും നേടിയത്.
പാരിസ് ട്രാക്കിലെ റാണി സിംഹാസനം ഒഴിയുന്നു. പാരിസിലേത് അവസാന ഓട്ടമാണെന്ന് ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻഫ്രേസർ പ്രൈസ് പ്രഖ്യാപിച്ചു. 17 വർഷമായി ട്രാക്കിലുണ്ട്. പിന്നിട്ട ദൂരവും വേഗവും ചെറുതല്ല. ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്പ്രിന്റർ എന്ന പേരുമായാണ് മടക്കം. എട്ട് ഒളിമ്പിക്സ് മെഡലുകൾ, 16 ലോക ചാമ്പ്യൻഷിപ് മെഡലുകൾ... മറ്റൊരു അത്ലീറ്റിനും ഇല്ലാത്ത നേട്ടം. പുരുഷ–-വനിതാ താരങ്ങളിൽ ഈ റെക്കോഡിനെ വെല്ലാൻ മറ്റൊരു ചാമ്പ്യൻ പിറന്നിട്ടില്ല. ഇത്തവണ 100 മീറ്ററിൽമാത്രമാണ് മുപ്പത്തേഴുകാരി മത്സരിക്കുന്നത്. റിലേയിലുമുണ്ട്. 200 മീറ്ററിൽനിന്ന് പിന്മാറി. ജമൈക്കയിലെ കിങ്സ്റ്റണിൽ തെരുവുകച്ചവടക്കാരിയുടെ മകളായി ജനനം. കുട്ടിക്കാലംതൊട്ടേ ഓട്ടം തുടങ്ങി. പ്രൈമറി സ്കൂൾമുതൽ സർവകലാശാലവരെ ട്രാക്കുകൾ കീഴടക്കി കുതിച്ചു. 2007ൽ ജമൈക്കൻ കുപ്പായത്തിൽ അരങ്ങേറ്റം. 2008 ബീജിങ് ഒളിമ്പിക്സിലായിരുന്നു കൊടുങ്കാറ്റായത്. 100 മീറ്ററിൽ സ്വർണം നേടി. പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല. ഒന്നരപ്പതിറ്റാണ്ടായി ട്രാക്ക് വാഴുന്നു. ടോക്യോവരെയുള്ള എല്ലാ ഒളിമ്പിക്സിലും മെഡൽ വാരി. മൂന്ന് സ്വർണം, നാല് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് നേട്ടം. ടോക്യോയിൽ അമ്മയായതിനുശേഷമായിരുന്നു വരവ്. 100 മീറ്ററിൽ വെള്ളിയും റിലേയിൽ സ്വർണവും നേടി. പാരിസിൽ അഞ്ചാം ഒളിമ്പിക്സാണ്. ‘മകന് എന്നെ വേണം, ഇനി അവനുള്ളതാണ് എന്റെ സമയം’ എന്ന് ലളിതമായി പറഞ്ഞാണ് ഷെല്ലി വിരമിക്കൽ പ്രഖ്യാപിച്ചത്. 2017ലാണ് മകൻ സിയോണിന് ജന്മം നൽകിയത്. പിന്നാലെ തിരിച്ചെത്തി. 2019 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. 100 മീറ്ററിൽ ചാമ്പ്യനാകുന്ന ആദ്യ അമ്മയും പ്രായംകൂടിയ വനിതയുമായി. ‘എല്ലാ അമ്മമാരുടെയും വിജയം’ എന്നായിരുന്നു ജമൈക്കക്കാരിയുടെ അന്നത്തെ പ്രതികരണം. പാരിസിൽ ഒരുങ്ങിത്തന്നെയാണ് വരവ്. ‘എല്ലാം അവസാനിച്ചാൽമാത്രമേ നിങ്ങൾക്ക് അവസാനിച്ചു എന്നു നിശ്ചയമായും പറയാനാവുക. പാരിസിൽ വെറുതെ വിടപറയാൻ വരുന്നതല്ല. സ്വർണമാണ് ലക്ഷ്യം’–- ചാമ്പ്യൻ പറയുന്നു.
വല്ലാത്ത കളി ; നാടകീയതയുമായി അർജന്റീന മൊറോക്കോ മത്സരം
സെന്റ് എറ്റൈനെ കണ്ടോ കേട്ടോ പരിചയമില്ലാത്ത നാടകീയതയുമായി ഒളിമ്പിക്സ് ഫുട്ബോളിലെ അർജന്റീന–-മൊറോക്കോ മത്സരം. നിശ്ചിതസമയം 2–-2ന് കളി അവസാനിച്ചെന്ന് പ്രതീക്ഷിച്ചിടത്ത് രണ്ടുമണിക്കൂറിനുശേഷം കളി പുനരാരംഭിച്ചു. പരിക്കുസമയം അർജന്റീന നേടിയ സമനിലഗോൾ വാർ പരിശോധനയിൽ റദ്ദാക്കി. ഫലം 2–-1ന് മുൻ ചാമ്പ്യൻമാർ തോറ്റു. അവിശ്വസനീയമായ കാര്യങ്ങളാണ് സെന്റ് എറ്റൈനെ സ്റ്റേഡിയത്തിൽ നടന്നത്. സൂഫിയാനെ റഹീമിയുടെ ഇരട്ടഗോളിൽ മൊറോക്കോ മുന്നിലെത്തി. ഗിലിയാനോ സിമിയോണി അർജന്റീനയ്ക്കായി ലക്ഷ്യംകണ്ടു. 15 മിനിറ്റായിരുന്നു പരിക്കുസമയം. ഇതിന്റെ അവസാനനിമിഷം ക്രിസ്റ്റ്യൻ മെദീന സമനില ഗോൾ നേടി. തൊട്ടുപിന്നാലെ ആരാധകർ മൈതാനം കൈയേറി. അർജന്റീന താരങ്ങൾക്കുനേരെ കുപ്പിയും പ്ലാസ്റ്റിക്കും വലിച്ചെറിഞ്ഞു. ഇതോടെ റഫറിമാർ മത്സരം സസ്പെൻഡ് ചെയ്തു. എന്നാൽ, കളി അവസാനിച്ചെന്നാണ് ഇരുടീമുകൾ ഉൾപ്പെടെ വിശ്വസിച്ചത്. കളി സമനിലയായെന്ന് വാർത്തയും പരന്നു. എന്നാൽ, രണ്ടുമണിക്കൂറിനുശേഷം കാണികളെ ഒഴിപ്പിച്ചശേഷം റഫറിമാർ കളി പുനരാരംഭിച്ചു. മൂന്നു മിനിറ്റായിരുന്നു മത്സരം. മെദീനയുടെ ഗോൾ ഓഫ്സൈഡാണെന്ന് പരിശോധിക്കുകയും ചെയ്തു. വാറിൽ ഗോൾ നിഷേധിച്ചതോടെ സ്കോർ 2–-1. ബാക്കിയുള്ള മൂന്നു മിനിറ്റിൽ അർജന്റീനക്കാർക്ക് ഒന്നും ചെയ്യാനായില്ല. ‘സർക്കസാ’ണ് നടന്നതെന്നായിരുന്നു അർജന്റീനയുടെ പരിശീലകനും മുൻതാരവുമായ ഹാവിയർ മഷ്കരാനോ മത്സരശേഷം പറഞ്ഞത്. നാളെ ഇറാഖുമായാണ് മത്സരം. ഇറാഖ് ആദ്യകളിയിൽ ഉക്രയ്നെ 2–-1ന് തോൽപ്പിച്ചിരുന്നു.
പാരിസ് പാരിസ് ഒളിമ്പിക്സിൽ 39 സ്വർണമടക്കം 121 മെഡൽ നേടി അമേരിക്ക ഒന്നാമതെത്തുമെന്നാണ് ഡെയ്ലി എക്സ്പ്രസ് പത്രം അടുത്തിടെ നടത്തിയ സൂപ്പർ കംപ്യൂട്ടർ പ്രവചനത്തിൽ പറയുന്നത്. 32 സ്വർണമടക്കം 77 മെഡലുമായി ചൈന രണ്ടാമതെത്തും. പ്രവചനങ്ങളെല്ലാം മറികടന്ന് പാരിസിൽ ഒന്നാമത് ഫിനിഷ് ചെയ്യാൻ ചൈനയ്ക്ക് ആകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞതവണ ടോക്യോയിൽ ഒരു സ്വർണത്തിന്റെ വ്യത്യാസത്തിലാണ് ചൈന രണ്ടാമതായത്. 2008 ബീജിങ്ങിൽ ചൈനയ്ക്കു പിന്നിലായശേഷമുള്ള എല്ലാ ഒളിമ്പിക്സ് വേദിയിലും അമേരിക്കയായിരുന്നു ഒന്നാമത്. പാരിസിൽ 592 അംഗ സംഘവുമായെത്തുന്ന അമേരിക്കയെ മറികടക്കൽ അത്ര എളുപ്പമല്ല. എന്നത്തെയുംപോലെ അത്ലറ്റിക്സിൽത്തന്നെയാണ് യുഎസിനായി കൂടുതൽ താരങ്ങൾ അണിനിരക്കുന്നത്–- 120 പേർ. 48 താരങ്ങൾ നീന്തൽക്കുളങ്ങളിൽ മെഡൽപ്രതീക്ഷയുമായി ഇറങ്ങും. ടോക്യോയിൽ 11 സ്വർണമടക്കം 30 മെഡലുകളാണ് നീന്തൽക്കുളത്തിൽനിന്ന് വാരിയത്. ടീമിനങ്ങളിലടക്കം നിലവിലെ ലോക ചാമ്പ്യൻമാരോ ലോക ഒന്നാംറാങ്കുകാരോ ആയ 57 പേർ അമേരിക്കയ്ക്കായി കളത്തിലിറങ്ങും. ടോക്യോയിൽ കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ട ഒന്നാംസ്ഥാനം പാരിസിൽ തിരിച്ചുപിടിക്കാനാണ് ചൈന ഇറങ്ങുന്നത്. ടോക്യോയിൽ അമേരിക്ക 39 സ്വർണം നേടിയപ്പോൾ ചൈന 38 സ്വർണം സ്വന്തമാക്കി. പാരിസിൽ തുടക്കത്തിൽ ചൈന ആധിപത്യം നേടുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ആദ്യ ആഴ്ചയിലെ മത്സരക്രമം ചൈനയ്ക്ക് അനുകൂലമാണ്. ജിംനാസ്റ്റിക്സ്, ഷൂട്ടിങ് തുടങ്ങി മെഡൽപ്രതീക്ഷയുള്ള ഇനങ്ങളെല്ലാം ആദ്യ ആഴ്ച നടക്കും. ട്രാക്കുണരുമ്പോൾ അമേരിക്ക ചൈനയെ മറികടക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. 388 അംഗ സംഘത്തെയാണ് ചൈന ഇത്തവണ പാരിസിലേക്ക് അയച്ചത്.
എയ്തു വീഴ്ത്തി, പുരുഷന്മാരും ഒളിംപിക്സ് ക്വാര്‍ട്ടറില്‍
പാരിസ്: വനിതകള്‍ക്കു പിന്നാലെ ഇന്ത്യന്‍ പുരുഷ വിഭാഗം ടീമും ഒളിംപിക്സ് അമ്പെയ്ത്തില്‍ ക്വാര്‍ട്ടറില്‍. മൂന്നാം സ്ഥാനത്തെത്തിയാണ് പുരുഷ ടീമും നേരിട്ട് ക്വാര്‍ട്ടറുറപ്പിച്ചത്. അമ്പെയ്ത്ത് റാങ്കിങ് വിഭാഗത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റോയ് എന്നിവര്‍ വ്യക്തിഗത റൗണ്ടില്‍ തിളങ്ങി. 40 റാങ്കിലേക്ക് വീണ ധീരജ് തിരിച്ചു വരവു നടത്തിയത് നിര്‍ണായകമായി. താരം നാലാമതെത്തി. 681 പോയിന്റുകള്‍ ധീരജ് എയ്തിട്ടു. തരുണ്‍ദീപ് റോയ് 14ാം സ്ഥാനത്തും എത്തി. ടീമിലെ മൂന്നാമത്തെ താരമായ പ്രവീണ്‍ രമേഷ് ജാദവ് വ്യക്തിഗത പോരില്‍ 39ാം സ്ഥാനത്തെത്തി. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ 2013 പോയിന്റുകള്‍ നേടിയാണ് ഇന്ത്യന്‍ പുരുഷ ടീം വിജയിച്ച് മൂന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണ കൊറിയയാണ് ഒന്നാമതെത്തിയത്. ഫ്രാന്‍സ് രണ്ടാമതും ചൈന നാലാമതും ഫിനിഷ് ചെയ്തു. ഒളിംപിക്സ്; ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടറില്‍
ലങ്കയ്ക്ക് മറ്റൊരു നഷ്ടം കൂടി; പേസര്‍ നുവാന്‍ തുഷാരയും പുറത്ത്
കൊളംബോ: ഇന്ത്യക്കെതിരായ ടി20 പരമ്പര തുടങ്ങാനിരിക്കെ ശ്രീലങ്കയ്ക്ക് വീണ്ടും തിരിച്ചടി. പേസര്‍ നുവാന്‍ തുഷാര പരിക്കേറ്റ് പുറത്തായി. ദുഷ്മന്ത ചമീര നേരത്തെ പരിക്കേറ്റ് പുറത്തായതിനു പിന്നാലെയാണ് മറ്റൊരു താരത്തെ കൂടി ലങ്കയ്ക്ക് നഷ്ടമാകുന്നത്. കൈവിരലിനേറ്റ പരിക്കാണ് തുഷാരയ്ക്ക് വിനയായത്. താരത്തിനു പരമ്പര മുഴുവന്‍ നഷ്ടമാകുമെന്നാണ് വിവരം. പരിശീലനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. താരത്തിനു പകരം ദില്ഷന് മധുഷങ്കയാണ് ടീമിലെത്തുന്നത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ 9 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്നു 19 വിക്കറ്റുകളാണ് നുവാന്‍ തുഷാര വീഴ്ത്തിയത്. ഈ മാസം 27 മുതലാണ് ഇന്ത്യ ശ്രീലങ്ക ടി20 പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഒളിംപിക്സ്; ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടറില്‍
ഒളിംപിക്സ്; ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടറില്‍
പാരിസ്: ഒളിംപിക്സില്‍ ഇന്ത്യന്‍ പോരാട്ടത്തിനു തുടക്കമിട്ട് വനിതാ അമ്പെയ്ത്ത് സംഘം. വനിതാ വിഭാഗം ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറുറപ്പിച്ചു. റാങ്കിങ് റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ത്യക്കായി അങ്കിത ഭകത്, ഭജന്‍ കൗര്‍, ദീപിക കുമാരി എന്നിവരാണ് മത്സരിച്ചത്. ഇന്ത്യക്ക് ആകെ 1983 പോയിന്റുകള്‍. ആദ്യ നാല് റാങ്കിലുള്ളവര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറും. അഞ്ച് മുതല്‍ 12ാം സ്ഥാനം വരെയുള്ള ടീമുകള്‍ പ്രീ ക്വാര്‍ട്ടര്‍ കളിക്കണം. ദക്ഷിണ കൊറിയയാണ് ഒന്നാമത്. ചൈന രണ്ടാം സ്ഥാനത്തും മെക്സിക്കോ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് ടീമുകളില്‍ ഒന്നായിരിക്കും. സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയെ നേരിടേണ്ടി വന്നേക്കാം. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ദീപിക ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ അങ്കിതയുടെ മികവാണ് ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. താരം സീസണിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റിക്കര്‍വ് വ്യക്തിഗത പോരില്‍ അങ്കിതയാണ് ഇന്ത്യക്കായി തിളങ്ങിയത്. താരം 11ാം സ്ഥാനത്തെത്തി. ഭജന്‍ കൗര്‍ 22ാം സ്ഥാനത്തും ദീപിക കുമാരി 23ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. അങ്കിത 666 പോയിന്റും ഭജന്‍ 659 പോയിന്റും ദീപിക 658 പോയിന്റും നേടി. സഞ്ജുവോ പന്തോ, ആരാകും വിക്കറ്റ് കീപ്പര്‍? ഗംഭീറിന്റെ ആദ്യ തലവേദന
പാരിസ് ഒളിമ്പിക്സ്; അമ്പെയ്ത്തിൽ ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ
നാപോളി >പാരിസ് ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ വനിതകൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. റാങ്കിങ് റൗണ്ടിൽ നാലാം സ്ഥാനത്തെത്തിയാണ് ദീപിക കുമാരി, അങ്കിത ഭഗത്, ഭജൻ കൗർ എന്നിവരടങ്ങുന്ന സംഘത്തിന്റെ ക്വാർട്ടർ പ്രവേശനം. 2046 പോയിന്റുമായി സൗത്ത് കൊറിയ ഒന്നാമത് ഫിനിഷ് ചെയ്തു. ഇന്ത്യയ്ക്ക് 1983 പോയിന്റാണുള്ളത്. റാങ്കിങ് മത്സരങ്ങളിലെ നിലയനുസരിച്ചാണ് അമ്പെയ്ത്തിന്റെ വ്യക്തിഗത, ടീമിനങ്ങളിലെ നോക്കൗട്ട് മത്സരങ്ങൾ ക്രമീകരിക്കുക. മികച്ച റാങ്ക് നേടുന്നവർ റാങ്കിങ്ങിൽ പിന്നിലുള്ളവരെ നേരിടും. റാങ്കിങ് റൗണ്ടിൽ അങ്കിത ഭഗത് ആണ് മികച്ച പ്രകടനം പുറത്തെടുത്തത്. വ്യക്തിഗത വിഭാഗത്തിൽ 666 പോയിന്റുമായി അങ്കിത 11-ാമതാമത് ഫിനിഷ് ചെയ്തു. 659 പോയിന്റുമായി ഭജൻ കൗർ 22-ാമതും 658 പോയിന്റുമായി ദീപികാ കുമാരി 23-ാമതും ഫിനിഷ് ചെയ്തു.
സഞ്ജുവോ പന്തോ, ആരാകും വിക്കറ്റ് കീപ്പര്‍? ഗംഭീറിന്റെ ആദ്യ തലവേദന
കൊളംബോ: ദ്രാവിഡ് പടിയിറങ്ങി ഇന്ത്യയുടെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനമേറ്റു. ഗംഭീറിന്റെ ആദ്യ പരീക്ഷണ വേദി ശ്രീലങ്കയാണ്. ഈ മാസം 27നു തുടങ്ങുന്ന ടി20 മത്സരത്തോടെ പരമ്പരകള്‍ക്ക് തുടക്കമാകും. ഒരു കാര്യത്തില്‍ ഇപ്പോള്‍ ഗംഭീര്‍ ആശയക്കുഴപ്പത്തിലാണ്. ആരെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലെടുക്കും എന്നതില്‍. ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമാണ് ടീമില്‍ ഈ സ്ഥാനത്തേക്ക് നില്‍ക്കുന്നത്. ടി20 ലോകകപ്പില്‍ എല്ലാ മത്സരങ്ങളും കളിച്ച താരമാണ് പന്ത്. 15അംഗ ടീമിലുണ്ടായിട്ടും ഒരു മത്സരവും കളിക്കാന്‍ സാധിക്കാത്ത താരമാണ് സഞ്ജു. 171 റണ്‍സാണ് ടി20 ലോകകപ്പില്‍ പന്ത് നേടിയത്. അന്താരാഷ്ട്ര ട20യില്‍ 2015 അരങ്ങേറിയ താരമാണ് സഞ്ജു. എന്നാല്‍ ഇതുവരെയായി കളിച്ചത് 28 മത്സരങ്ങള്‍. രണ്ട് അര്‍ധ സെഞ്ച്വറികളും 133 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനു. ഈയടുത്ത സിംബാബ്വെക്കെതിരായ അവസാന ടി20യില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചുവെന്നതാണ് സഞ്ജുവിന്റെ പ്ലസ് പോയിന്റ്. മറുഭാഗത്ത് പന്ത് 74 ടി20 മത്സരങ്ങള്‍ കളിച്ചു. മൂന്ന് അര്‍ധ സെഞ്ച്വറികള്‍. 127 ആണ് സ്ട്രൈക്ക് റേറ്റ്. ഇരുവരുടേയും ആവറേജ് ഏതാണ്ട് സമമാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ടി20 ബാറ്റിങില്‍ ഇരുവരും ഏതാണ്ട് തുല്യതയില്‍ നില്ക്കുന്ന താരങ്ങളാണ്. കൂറ്റനടിക്ക് കെല്‍പ്പുള്ള താരങ്ങളാണ് ഇരുവരും. പന്തിന്റെ പുള്‍ ഷോട്ടുകള്‍ ആകര്‍ഷകമാണ്. സഞ്ജു തന്റേതായ ദിവസം ഏതൊരു ബൗളിങിനേയും കൂസാതെ ബാറ്റ് വീശാന്‍ ഇച്ഛാശക്തിയുള്ള താരം. രോഹിത് ശര്‍മ ക്യാപ്റ്റനായിരിക്കുമ്പോള്‍ സഞ്ജുവിനേക്കാള്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നത് പന്തിനെയാണ്. പന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ ഡല്‍ഹി ക്യാപ്റ്റന്‍ ഗംഭീറായിരുന്നു. ടെലിവിഷനിലെ ക്രിക്കറ്റ് ചര്‍ച്ചകളില്‍ സഞ്ജുവിന്റെ ടി20 മികവിനെ എടുത്തു പറഞ്ഞിട്ടുള്ള ആളുമാണ് ഗംഭീര്‍. അതുകൊണ്ടു തന്നെ അവസാന തീരുമാനം ഗംഭീര്‍ തന്നെയായിരിക്കും എടുക്കുക. അതുപക്ഷേ അദ്ദേഹത്തെ സംബന്ധിച്ച് അത്ര എളുപ്പമാകില്ല. ഇരുവരില്‍ ആര്‍ക്ക് അവസരം കിട്ടിയാലും നന്നായി കളിച്ച് സ്ഥാനമുറപ്പിക്കാന്‍ പന്തും സഞ്ജുവും ശ്രമിക്കും. ഇരു താരങ്ങളില്‍ ആര് കളിച്ചാലും ടീമിലെ സ്ഥാനത്തിനായുള്ള ആരോഗ്യകരമായ മത്സരം ടീം ഇന്ത്യയെ സംബന്ധിച്ചു അതു പോസിറ്റീവാണ്. 2004ന് ശേഷം ഇതാദ്യം; ബ്രസീല്‍ പുരുഷ ഫുട്ബോള്‍ ടീം ഒളിംപിക്സിനില്ല
2004ന് ശേഷം ഇതാദ്യം; ബ്രസീല്‍ പുരുഷ ഫുട്ബോള്‍ ടീം ഒളിംപിക്സിനില്ല
ടോക്കിയോ: ഫിഫ ലോകകപ്പില്‍ അഞ്ച് കിരീടങ്ങളുമായി ബ്രസീലിനാണ് ആധിപത്യം. എന്നാല്‍ കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടറില്‍ ഫൈനലില്‍ പുറത്തായതോടെ ടീമിന് കിരീട വരള്‍ച്ച തുടരുകയാണ്. 2019 ലെ കോപ്പ ഫൈനലില്‍ പെറുവിനെ 3-1 ന് തോല്‍പ്പിച്ചാണ് ബ്രസീല്‍ അവസാനമായി ടൂര്‍ണമെന്റില്‍ കിരീടം നേടിയത്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ടോക്കിയോയില്‍ നടന്ന ഒളിംപിക്സ് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ബ്രസീലിന്റെ അണ്ടര്‍ 23 ടീം ആഘോഷിച്ചു. രണ്ട് സ്വര്‍ണ്ണ മെഡലുകളോടെ, അര്‍ജന്റീന, സോവിയറ്റ് യൂണിയന്, ഉറുഗ്വേ എന്നിവയ്ക്കൊപ്പം ഒളിംപിക്സിലെ മികച്ച ടീമുകള്‍ക്കൊപ്പം രണ്ടാം സ്ഥാനക്കാരായി തുടരുകയാണ്. എന്നാല്‍ ഇത്തവണ പാരിസ് ഒളിംപിക്സില്‍ ബ്രസീല്‍ പുരുഷ ടീം കളത്തിലിറങ്ങില്ല, തങ്ങളുടെ പ്രതാപകാലം തിരിച്ച് പിടിക്കാനുള്ള ടീമിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണിത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ട്വിസ്റ്റോട് ട്വിസ്റ്റ്; അർജന്റീനയുടെ വിവാദ ഗോൾ പിൻവലിച്ചു; കാണികളില്ലാതെ 3 മിനിറ്റ് കളി; നാടകാന്ത്യം മൊറോക്കോ 2024 ഫെബ്രുവരിയില്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയോട് 0-1 ന് പരാജയപ്പെട്ടതാണ് ടീമിന് തിരിച്ചടിയായത്. 2004ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ പുരുഷ ടീം ഒളിംപിക്സില്‍ കളിക്കാത്തത്. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റുമായി അര്‍ജന്റീന അവസാന ഗ്രൂപ്പ് ഘട്ട കാമ്പെയ്ന് പൂര്‍ത്തിയാക്കിയത്. പാരിസില്‍ 16 രാജ്യങ്ങളുടെ പുരുഷ ഫുട്ബോള്‍ ടീമുകളാണ് യോഗ്യത നേടിയത്. ഗ്രൂപ്പ് എ: ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഗിനിയ, ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ബി: അര്‍ജന്റീന, മൊറോക്കോ, യുക്രൈന്, ഇറാഖ് ഗ്രൂപ്പ് സി: ഉസ്ബെക്കിസ്ഥാന്, സ്പെയിന്, ഈജിപ്ത്, ഡൊമിനിക്കന്‍ റിപ്പബ്ലിക് ഗ്രൂപ്പ് ഡി: ജപ്പാന്, പരാഗ്വേ, മാലി, ഇസ്രയേല്‍
പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യ ഇന്നിറങ്ങും; ആദ്യമത്സരം അമ്പെയ്ത്തില്‍
പാരീസ്: ഒളിംപിക്സിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് ആര്‍ച്ചറിയിലെ റാങ്കിങ് മത്സരങ്ങളിലൂടെ ഇന്ന് തുടക്കം. പുരുഷ- വനിത വിഭാഗങ്ങളില്‍ 3 പേര് വീതം ഇന്ത്യയ്ക്കായി മത്സരിക്കും. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആര്‍ച്ചറി നോക്കൗട്ട് റൗണ്ടില്‍ വ്യക്തിഗത ടീമിനങ്ങളില്‍ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവര്‍ക്ക് റാങ്കിങില്‍ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും. നാലാമത്തെ ഒളിംപിക്സിനിറങ്ങുന്ന ദീപിക കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിതാ ടീമില്‍, അരങ്ങേറ്റ ഒളിംപിക്സിനെത്തുന്ന അങ്കിത ഭക്ത്, ഭജന്‍ കൗര്‍, എന്നിവരുമുണ്ട്. പുരുഷന്മാരില് തരുണ്‍ ദീപ് റായിയുടേയും നാലാം ഒളിംപിക്സാണിത്. പ്രവീണ്‍ യാദവ്, ധീരജ് ബൊമ്മദേവര എന്നിവരും പുരുഷവിഭാഗത്തില്‍ മത്സരിക്കും. റീകര്‍വ് വിഭാഗത്തില്‍ മത്സരം നടക്കുന്ന ഒളിംപിക്സ് ആര്‍ച്ചറിയില്‍ ഇന്ത്യക്ക് ഇതുവരെ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറത്തേക്ക് മുന്നേറാനായിട്ടില്ല. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ പരിശീലകന്റെ അഭാവം മത്സരവേദിയില്‍ ഇന്ന് ഇന്ത്യക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ വിദേശ പരിശീലകന് ബേക് വുങ് കിയുടെ അക്രഡിറ്റേഷന് ശരിയാകാത്തതാണ് കാരണം. ദക്ഷിണ കൊറിയക്കാരനായ ബേക് വൂങ് ടീമിനൊപ്പം ഫ്രാന്‍സിലെത്തിയെങ്കിലും അക്രഡിറ്റേഷന് ഇല്ലാത്തതിനാല്‍ ഒളിംപിക് വേദികളില്‍ ടീമിനെ അനുഗമിക്കാനാവില്ല. ആര്‍ച്ചറി അസോസിയേഷനും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം മൂലമാണ് പരിശീലകന് അക്രഡിറ്റേഷന് കിട്ടാതെ പോയത്. ട്വിസ്റ്റോട് ട്വിസ്റ്റ്; അർജന്റീനയുടെ വിവാദ ഗോൾ പിൻവലിച്ചു; കാണികളില്ലാതെ 3 മിനിറ്റ് കളി; നാടകാന്ത്യം മൊറോക്കോ
പാരിസ്: പാരിസ് ഒളിംപിക്സിലെ അർജന്റീന- മൊറോക്കോ മത്സരത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഇൻജറി ടൈമിൽ അർജന്റീന നേടിയ സമനില ഗോൾ പിൻവലിച്ചതോടെ മത്സരത്തിൽ മൊറോക്കോയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയം. ആവേശം വാനോളം ഉയർന്ന മത്സരത്തിൽ അവസാന നിമിഷങ്ങളിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. അവസാനം 'അത്ഭുതഗോള്‍'; മൊറോക്കോയോട് സമനില പിടിച്ച് അര്‍ജന്റീന; വീഡിയോ ഇൻജറി ടൈമിന്റെ 16–ാം മിനിറ്റിലാണ് അർജന്റീന സമനില ഗോൾ നേടിയത്. സുദീർഘമായ വാർ പരിശോധനയിൽ ഗോൾ അനുവദിച്ച തീരുമാനം റഫറി പിൻവലിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷം കാണികളെയെല്ലാം ഒഴിപ്പിച്ച് ഇൻജറി ടൈമിലെ അവസാന മൂന്ന് മിനിറ്റ് കളിക്കാനായി ടീമുകൾ വീണ്ടും കളത്തിലിറങ്ങി. സമനില ഗോൾ നേടാൻ അർജന്റീനയ്ക്ക് കഴിയാതിരുന്നതോടെ മൊറോക്കോ വിജയിച്ചു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂഫിയാൻ റഹിമിയുടെ ഇരട്ടഗോളിന്റെ മികവിലാണ് മൊറോക്കോ ലോകചാമ്പ്യന്മാരെ വീഴ്ത്തിയത്. 45 + 2, 51 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ഇതിൽ രണ്ടാം ഗോൾ പെനൽറ്റിയിൽ നിന്നായിരുന്നു. 68–ാം മിനിറ്റിൽ അർജന്റീനയ്ക്കായി ജ്യൂലിയാനോ സിമിയോണി ഒരു ഗോൾ മടക്കി. മത്സരത്തിൽ അനുവദിച്ച 15 മിനിറ്റ് ഇൻജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യൻ മെദീന നേടിയ ഗോളിലൂടെ സമനില പിടിച്ചെന്ന ആശ്വാസത്തിലായിരുന്നു അർജന്റീന. എന്നാൽ രണ്ടു മണിക്കൂറിനു ശേഷം അധികൃതർ ഓഫ്സൈഡ് വിധിച്ച് ഗോൾ പിൻവലിക്കുകയായിരുന്നു.
കാത്തിരുന്ന ദിവസമെത്തി ; ഇതാ ഈഫൽ കളിമുറ്റം
പാരിസ് കാത്തിരുന്ന ദിവസമെത്തി. കളം നിറയുന്നു. ലോകമെമ്പാടുമുള്ള അത്ലീറ്റുകൾ സ്വപ്നങ്ങളുടെ പറുദീസയായ പാരിസിലെത്തി. ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾക്കുമുമ്പേ ഫുട്ബോളും ഹാൻഡ്ബോളും റഗ്ബിയും അമ്പെയ്ത്തും തുടങ്ങി. ഇന്ന് ഉദ്ഘാടനച്ചടങ്ങുകൾമാത്രം. ഇന്ത്യൻ സമയം രാത്രി 11ന് തുടങ്ങുന്ന പരിപാടികൾ പുലരുംവരെ നീളും. നാളെമുതൽ ഒട്ടുമിക്ക കളിക്കളങ്ങളും ഉണരും. അത്ലറ്റിക്സിലെ ത്രസിപ്പിക്കുന്ന മത്സരങ്ങൾ ആഗസ്ത് ഒന്നിന് തുടങ്ങും. ഉദ്ഘാടനച്ചടങ്ങിന്റെ മുഖ്യ ആകർഷണം സെൻ നദിയിലൂടെയുള്ള അത്ലീറ്റുകളുടെ മാർച്ച്പാസ്റ്റാണ്. ഏകദേശം 7000 അത്ലീറ്റുകൾ 160 കൂറ്റൻ ബോട്ടുകളിൽ നദിയിലൂടെ സഞ്ചരിച്ചശേഷമാകും ഉദ്ഘാടനം. സ്റ്റേഡിയത്തിൽ നടക്കാറുള്ള അത്ലീറ്റുകളുടെ മാർച്ച്പാസ്റ്റ് പാരിസ് നഗരത്തിലൂടെ ഒഴുകുന്ന സെൻ നദിയിൽ നടക്കുന്നുവെന്നതാണ് സവിശേഷത. ആറു കിലോമീറ്ററാണ് അത്ലീറ്റുകളുടെ യാത്ര. ഓസ്റ്റർ ലിറ്റ്സ് പാലത്തിനടുത്തുനിന്ന് തുടങ്ങുന്ന ‘ബോട്ട്മാർച്ച്’ ഈഫൽ ഗോപുരത്തിന് അഭിമുഖമായുള്ള തുറന്നവേദിയായ ദ്രൊക്കാഡെറൊ സ്ക്വയറിൽ അവസാനിക്കും. ഇവിടെയാണ് അത്ലീറ്റുകളുടെ സംഗമം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ ൺ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കും. നൂറോളം ലോകനേതാക്കൾ പങ്കെടുക്കും. കാഴ്ചക്കാർക്ക് വിരുന്നൊരുക്കുന്ന നൃത്ത–-സംഗീത പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഫ്രഞ്ച് കലയും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ദൃശ്യമേളമാകും ഒരുക്കുക. ഒളിമ്പിക്സ് ദീപം കൊളുത്തുന്നത് ആരെന്ന് ഇപ്പോഴും വ്യക്തമല്ല. മൂന്ന് ഒളിമ്പിക്സ് സ്വർണം നേടിയ അത്ലീറ്റ് മേരി ജോസ് പെരകിന്റെയും ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാന്റെ പേരുകളാണ് സജീവം. സമാപനച്ചടങ്ങും അത്ലറ്റിക്സും പാരിസിലെ സ്റ്റാഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിലാണ്. 80,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ്.
ഡ്രോൺ പറത്തി ; സഹപരിശീലകരെ നാട്ടിലേക്കയച്ച് ക്യാനഡ
പാരിസ് ഒളിമ്പിക്സിൽ ഇന്ന് ന്യൂസിലൻഡുമായുള്ള ആദ്യമത്സരത്തിനിറങ്ങുംമുമ്പ് കനേഡിയൻ വനിതാ ഫുട്ബോൾ ടീമിന് തിരിച്ചടി. ന്യൂസിലൻഡ് ടീം പരിശീലനം നടത്തിയ മൈതാനത്തിനുമുകളിലൂടെ ക്യാനഡ ടീം പരിശീലകർ ഡ്രോൺ പറത്തിയത് വിവാദമായിരുന്നു. ഇതിനുപിന്നാലെ പരിശീലനസംഘത്തിലെ രണ്ടുപേരെ നാട്ടിലേക്ക് തിരിച്ചയച്ചതായി ക്യാനഡ കോച്ച് ബെവേർലി പ്രീസ്റ്റ്മാൻ പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ബെവേർലി ആദ്യമത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്നും അറിയിച്ചു. ന്യൂസിലൻഡ് ടീം തിങ്കളാഴ്ച പരിശീലനം നടത്തുമ്പോഴായിരുന്നു സംഭവം. ഇതിനുപിന്നാലെ ന്യൂസിലൻഡ് പരാതി നൽകിയതോടെയാണ് ക്യാനഡ വെട്ടിലായത്.
കുതിരയെ അടിച്ച താരത്തിന് വിലക്ക്
പാരിസ് കുതിരയോട്ടത്തിൽ മൂന്ന് ഒളിമ്പിക് മെഡൽ നേടിയ ബ്രിട്ടീഷ് വനിതാതാരം ഷാർലറ്റ് ദുജാദിന് ആറുമാസത്തെ വിലക്ക്. ഷാർലറ്റ് കുതിരയെ ചാട്ടകൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തായതിനുപിന്നാലെ ബ്രിട്ടന്റെ പാരിസ് ഒളിമ്പിക്സ് സംഘത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കുതിരയോട്ടമത്സരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടന എഫ്ഇഐ താരത്തിന് വിലക്കേർപ്പെടുത്തിയത്. മുപ്പത്തൊമ്പതുകാരിയായ ഷാർലറ്റ് ലണ്ടൻ ഒളിമ്പിക്സിൽ സ്വർണം നേടിയിരുന്നു. 2016 റിയോയിൽ വ്യക്തിഗത ഇനത്തിൽ സ്വർണവും ടീം ഇനത്തിൽ വെള്ളിയും കരസ്ഥമാക്കിയതാണ്.
പാരിസ് ഇന്ത്യൻ അത്ലറ്റിക്സ് ടീം പോളണ്ടിൽ അവസാനവട്ട ഒരുക്കത്തിൽ. സ്പാലയിലെ സ്പോർട്സ് സെന്ററിലാണ് തയ്യാറെടുപ്പ്. അത്ലറ്റിക്സ് മത്സരങ്ങൾ ആഗസ്ത് ഒന്നുമുതലാണ്. ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്ര തുർക്കിയിലെ അന്റാലിയയിലാണ്. സ്റ്റീപ്പിൾചേസ് താരങ്ങളായ അവിനാഷ് സാബ്ലേയും പാരുൾ ചൗധരിയും സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സിലും. എല്ലാവരും ഞായറാഴ്ച പാരിസിൽ എത്താനാണ് തീരുമാനം. റിലേ ടീം അംഗങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, സന്തോഷ് തമിഴരശൻ, രാജേഷ് രമേഷ് എന്നിവർ കഠിന പരിശീലനത്തിലാണ്. കിഷോർ കുമാർ ജെന (ജാവലിൻത്രോ), ജ്യോതി യാരാജി (100 മീറ്റർ ഹർഡിൽസ്), പ്രവീൺ ചിത്രവേൽ (ട്രിപ്പിൾജമ്പ്), ജെസ്വിൻ ആൽഡ്രിൻ (ലോങ്ജമ്പ്) എന്നിവരും പോളണ്ടിലുണ്ട്. മലയാളി ട്രിപ്പിൾജമ്പ് താരം അബ്ദുള്ള അബൂബക്കറും നടത്തക്കാരും ബംഗളൂരുവിലെ സായി സെന്ററിലാണ്. അബ്ദുള്ളയുടെ റഷ്യൻ കോച്ചിന് പോളണ്ടിലേക്ക് വിസ കിട്ടിയില്ല. പോളണ്ടിലെ പരിശീലനം ടീമിന് ഗുണം ചെയ്യുമെന്ന് മുഖ്യകോച്ച് പി രാധാകൃഷ്ണൻനായർ പറഞ്ഞു. പാരിസിലെ അതേ കാലാവസ്ഥയും സമയക്രമവുമാണ്. ഈ സാഹചര്യം അത്ലീറ്റുകൾക്ക് പാരിസിലെത്തിയാൽ കാര്യങ്ങൾ എളുപ്പമാക്കും.
ഉന്നം പിടിച്ച് ഇന്ത്യ ; അമ്പെയ്ത്തിൽ തുടക്കം
പാരിസ് പ്രതീക്ഷയുടെ ഉന്നം പിടിച്ച് ഇന്ത്യ ഒളിമ്പിക്സ് കളത്തിലേക്ക്. പാരിസിൽ അമ്പെയ്ത്തിലാണ് തുടക്കം. വ്യക്തിഗത ഇനത്തിൽ ആറു താരങ്ങൾ ഇന്ത്യക്കായി ഇന്നിറങ്ങും. മൂന്നുവീതം വനിതകളും പുരുഷന്മാരും. 2012 ലണ്ടൻ ഒളിമ്പിക്സിനുശേഷം ആദ്യമായാണ് ആറുപേരുമായി ഇന്ത്യ അമ്പെയ്ത്തിനിറങ്ങുന്നത്. ലക്ഷ്യത്തിലേക്ക് അമ്പ് പായിക്കാൻ മിടുക്കരുടെ നിരയാണുള്ളത്. വനിതകളിൽ മുൻ ലോക ചാമ്പ്യനും ഒന്നാം റാങ്കുകാരിയുമായിരുന്ന ദീപിക കുമാരി, അങ്കിത ഭഗത്, ഭജൻ കൗർ എന്നിവരാണ് അണിനിരക്കുന്നത്. പുരുഷന്മാരിൽ തരുൺദീപ് റായും ധീരജ് ബൊമ്മദേവരയും പ്രവീൺ ജാദവും. ടീം ഇനത്തിൽ മൂവരും നിലവിലെ ലോക ചാമ്പ്യൻമാരാണ്. ഇവരിലൂടെ അമ്പെയ്ത്തിലെ ആദ്യ ഒളിമ്പിക് മെഡൽ പ്രതീക്ഷിച്ചാണ് ഇന്ത്യയുടെ വരവ്. ദീപികയുടെയും തരുൺദീപിന്റെയും നാലാം ഒളിമ്പിക്സാണിത്. ധീരജും അങ്കിതയും കന്നിക്കാരാണ്. വ്യക്തിഗത ഇനത്തിലെ പ്രാഥമിക റൗണ്ടാണ് ഇന്ന് അരങ്ങേറുന്നത്. റാങ്കിങ് അനുസരിച്ചാണ് മത്സരം. എല്ലാവർക്കും 72 അമ്പെയ്യാം. സ്കോർ നോക്കിയാണ് സീഡ് നിർണയിക്കുക. ഞായറാഴ്ചയാണ് നോക്കൗട്ട് റൗണ്ട് തുടങ്ങുക. 53 രാജ്യങ്ങളിൽനിന്നായി 128 താരങ്ങളാണ് പ്രാഥമിക റൗണ്ടിലുള്ളത്. പുരുഷ ടീമിനെ കൂടാതെ വ്യക്തിഗതവിഭാഗത്തിൽ ദീപികയിലും ഇന്ത്യ പ്രതീക്ഷ പുലർത്തുന്നുണ്ട്. മുപ്പതുകാരി നാലുതവണ ലോകചാമ്പ്യനാണ്. നിലവിൽ വെള്ളിമെഡൽ ജേതാവാണ്. 1988 സോൾമുതലാണ് അമ്പെയ്ത്ത് ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്. 2000ൽ സിഡ്നിയിൽ ഒഴികെ മറ്റെല്ലാ പതിപ്പിലും ഇന്ത്യ പങ്കെടുത്തു. ടോക്യോയിൽ ക്വാർട്ടറിൽ കടന്നതാണ് മികച്ച പ്രകടനം. പുരുഷ ടീമും ദീപികയും ക്വാർട്ടറിൽ മടങ്ങി. ഇന്ത്യ ഇന്ന് അമ്പെയ്ത്ത് വനിതാ വ്യക്തിഗത റാങ്കിങ് റൗണ്ട്–-പകൽ 1 ദീപിക കുമാരി, അങ്കിത ഭഗത്, ഭജൻ കൗർ അമ്പെയ്ത്ത് പുരുഷ വ്യക്തിഗത റാങ്കിങ് റൗണ്ട്–-വൈകിട്ട് 5.45 തരുൺദീപ് റായ്, ധീരജ് ബൊമ്മദേവര, പ്രവീൺ ജാദവ് പ്രതീക്ഷയുടെ അമ്പ് ഡോ. സോണി ജോൺ (ഇന്ത്യൻ അമ്പെയ്ത്ത് ടീം സ്പോർട്സ് സൈക്കോളജിസ്റ്റായിരുന്നു) അമ്പെയ്ത്തിൽ ലോകവേദിയിൽ ഇന്ത്യ തിളങ്ങുന്ന കാലമാണിത്. ലോകകപ്പിലും ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും മെഡൽ വാരി. കോമ്പൗണ്ട് ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. ഒളിമ്പിക്സിൽ റീകർവ് ഇനത്തിലാണ് മത്സരം. കഴിഞ്ഞ ഒരുവർഷത്തിനിടെ ഈ വിഭാഗത്തിൽ അഭിമാനിക്കാവുന്ന പ്രകടനം ഇല്ല. ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ്, ഭജൻ കൗർ, ദീപിക കുമാരി, അങ്കിത ഭഗത് എന്നിവരാണ് ഇന്ത്യക്കായി അണിനിരക്കുന്നത് പുരുഷന്മാരുടെ ടീം ഇനത്തിലാണ് മെഡൽ പ്രതീക്ഷിക്കാവുന്നത്. വ്യക്തിഗത ഇനത്തിൽ ധീരജിൽ ഒരു മെഡലുകാരനുണ്ട്. വനിതകളിൽ ദീപിക കുമാരിയുടെ പരിചയസമ്പത്തിൽ വിശ്വാസമർപ്പിക്കാം. അമ്പെയ്ത്തിൽ നിർണായകഘട്ടത്തിൽ പോയിന്റ് നേടുകയെന്നതാണ് പ്രധാനം. ആ മിടുക്കിനെ ആശ്രയിച്ചിരിക്കും മെഡൽസാധ്യത.
ശ്രീശങ്കർ ഒളിമ്പിക്സ് കമന്റേറ്റർ
കൊച്ചി ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ സങ്കടം തീർക്കാൻ പുതിയ വേഷത്തിൽ ലോങ്ജമ്പ് താരം എം ശ്രീശങ്കർ. ഒളിമ്പിക്സ് തത്സമയം സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ചാനലിന്റെ കമന്റേറ്ററാണ്. പുതിയ ചുമതലയ്ക്കായി ശ്രീശങ്കറും അച്ഛൻ എസ് മുരളിയും മുംബൈയിലെത്തി. ഇന്ത്യയിൽനിന്ന് പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് താരമാണ്. എന്നാൽ, പരിശീലനത്തിനിടെ പരിക്കേറ്റ് ടീമിൽനിന്ന് പുറത്തായി. ഒളിമ്പിക്സിന് തയ്യാറെടുക്കവെ ഏപ്രിലിലാണ് ഇടത്തേ കാലിന് പരിക്കേറ്റത്. പാലക്കാട് മെഡിക്കൽ കോളേജ് മൈതാനത്ത് വാംഅപ്പിനായി നടത്തിയ ചെറിയ ചാട്ടമാണ് അപ്രതീക്ഷിത പരിക്കിന് കാരണമായത്. തുടർന്ന് ദോഹയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. തുടർചികിത്സയ്ക്കും വിശ്രമത്തിനും ശേഷം പരിക്ക് ഭേദപ്പെട്ടു. സെപ്തംബറിൽ പരിശീലനം തുടങ്ങും. അടുത്തവർഷം ജൂണിൽ കളത്തിലിറങ്ങാമെന്നാണ് പ്രതീക്ഷ. 2025 സെപ്തംബറിൽ ടോക്യോയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പാണ് ലക്ഷ്യം.
ഓഫ്സൈഡ് കുരുക്ക്; അർജന്റീനയുടെ ‘സമനില’ തെറ്റി, മൊറോക്കോയ്ക്ക് ജയം
പാരിസ് >ഒളിമ്പിക്സ് ഫുട്ബോളിൽ അർജന്റീനയ്ക്ക് ജയമില്ല. ഓഫ്സൈഡ് വില്ലനായതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൊറോക്കോ വിജയിച്ചു. മൊറോക്കോക്കെതിരായുള്ള അർജന്റീനയുടെ മത്സരം 2-2 എന്ന നിലയിൽ ആദ്യം സമനിലയിലായിരുന്നു അവസാനിച്ചത്. മൊറോക്കോ ആരാധകർ ഗ്രൗണ്ടിലെത്തിയതിനെ തുടർന്ന് അർജന്റീനയുടെ രണ്ടാമത്തെ ഗോളിന് പിന്നാലെ റഫറി മത്സരം അവസാനിപ്പിക്കുകയായിരുന്നു. മത്സരത്തിന് ശേഷമാണ് സംഘാടകർ ഗോൾ ഓഫ്സൈഡ് മൂലം റദ്ധാക്കിയ കാര്യം അറിയിച്ചത്. അപ്പോഴേക്കും അർജന്റീന–മൊറോക്കോ മത്സരം എന്ന സമനിലയിൽ എന്ന വാർത്ത പരന്നിരുന്നു. ഗോൾ റദ്ധാക്കിയതിനെതിരെ അർജന്റീനയുടെ പരിശീലകൻ ഹാഹിയർ മഷെരാനോ രംഗത്തെത്തി. ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സർക്കസ് എന്നാണ് മഷെരാനോ സംഭവത്തെ വിശേഷിപ്പിച്ചത്.
ഒളിംപിക്സിനെത്തിയ അഞ്ച് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് കോവിഡ്
പാരീസ്: ഒളിംപിക്സിന് എത്തിയ ഓസ്ട്രേലിയന്‍ വാട്ടര്‍ പോളോ ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടീമിലെ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്ച രണ്ട് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ വാട്ടര്‍ പോളോ ടീമംഗങ്ങള്‍ക്ക് മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഓസ്ട്രേലിയയുടെ ഒളിംപിക്സ് ടീം ചീഫ് അന്ന മെയേഴ്സ് അറിയിച്ചു. ആകെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതായി അന്ന മെയേഴ്സ് പറഞ്ഞു. ആരോഗ്യനിലയില്‍ ആശങ്കയില്ലെങ്കില്‍ അവര്‍ പരിശീലനം തടരും. ടീം കോവിഡ് പ്രോട്ടോകോള്‍ പിന്തുടരുന്നതായും മെയേഴ്സ് പറഞ്ഞു. വാട്ടര്‍പോളോ മത്സരം ജൂലായ് 27 മുതല്‍ ഓഗസ്റ്റ് പതിനൊന്നുവരെയാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒളിംപിക്സിന് കോവിഡ് ഭീതി ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകളില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ഫ്രാന്‍സിലെ ആരോഗ്യമന്ത്രി ഫ്രെഡറിക് വലെടൗക്സും അറിയിച്ചു. അവസാനം 'അത്ഭുതഗോള്‍'; മൊറോക്കോയോട് സമനില പിടിച്ച് അര്‍ജന്റീന; വീഡിയോ
ഒളിമ്പിക്സ് ഫുട്ബോൾ; അർജന്റീനയ്ക്ക് സമനില, സ്പെയ്നിന് വിജയം
പാരിസ് >ഫുട്ബോൾ, റഗ്ബി മത്സരങ്ങളോടെ പാരിസ് ഒളിമ്പിക്സിന് തുടക്കമായി. ഫുട്ബോൾ മത്സരങ്ങളിൽ അർജന്റീന–-മൊറോക്കോ മത്സരം സമനിലയിലായപ്പോൾ ഉസ്ബകിസ്ഥാനെ സ്പെയ്ൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. മൊറോക്കോക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷമായിരുന്നു ലോകചാമ്പ്യൻമാരുടെ തിരിച്ചുവരവ്. ആദ്യ പകുതിയിലായിരുന്നു മൊറോക്കോയുടെ രണ്ടു ഗോളും. 68 ആം മിനുട്ടിൽ ജിയൂലിയാനോ സിമിയോണിയും കളിയുടെ അവസാന നിമിഷം 106 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ മെഡീനയും നേടിയ ഗോളുകളിലൂടെ അർജന്റീന തിരിച്ചു വരികയായിരുന്നു. മൊറോക്കോയ്ക്കായി റഹീമി ഇരട്ടഗോൾ നേടി. നികോളാസ് ഒട്ടമെൻഡി, ജൂലിയൻ അൽവാരസ്, ജെറൊമിനോ റുള്ളി എന്നിവർ അർജന്റീനയുടെ ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടു. സ്പെയ്നിനായി പുബിൽ ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയുടെ അവസാനത്തോടെ എൽദോർ ഷൊമുറോദോവിലൂടെ ഉസ്ബകിസ്ഥാൻ തിരിച്ചടിച്ചു. തുടർന്ന് സെർജിയോ ഗോമസിലൂടെ സ്പെയ്ൻ വിജയഗോൾ നേടി. സ്പെയ്നിനായി പൗ കുബാർസിയ, എറിക് ഗാർഷ്യ, അർനൗ ടെനാസ്, അലക്സ് ബേന എന്നിവർ കളത്തിലിറങ്ങി.
പാരിസ് ഒളിമ്പിക്സ്; അമ്പെയ്ത്തിൽ തുടങ്ങാൻ ഇന്ത്യ
പാരിസ് >ഇന്ത്യയുടെ ഒളിമ്പിക്സിലെ മത്സരങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. അമ്പെയ്ത്താണ് ഒളിമ്പിക്സിന്റെ ഈ പതിപ്പിലെ ഇന്ത്യയുടെ ആദ്യ ഇനം. പുരുഷ, വനിതാ വിഭാഗങ്ങളിലെ റാങ്കിങ് മത്സരങ്ങളാണ് വ്യാഴാഴ്ച നടക്കുന്നത്. ഇരു വിഭാഗങ്ങളിലും ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങുന്നുണ്ട്. ഒളിമ്പിക്സ് ചരിത്രത്തിൽ ഇതുവരെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ മെഡൽ നേടാനായിട്ടില്ല. അമ്പെയ്ത്തിന്റെ എല്ലാ ഫോർമാറ്റ് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇത്തവണ അണിനിരക്കും. പുരുഷ വിഭാഗത്തിൽ ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ് എന്നിവരും വനിതാ വിഭാഗത്തിൽ ഭജൻ കൗർ, ദീപികാ കുമാരി, അങ്കിത ഭഗത് എന്നിവരുമാണ് സംഘത്തിലുള്ളത്. ഗെയിംസിനായി അമ്പെയ്ത്ത് ടീം ഒളിമ്പിക്സ് വില്ലേജിൽ എത്തിയിട്ടുണ്ട്.
കൊളംബോ: ഇന്ത്യന്‍ ടീമില്‍ പടലപ്പിണക്കങ്ങള്‍ തുടരുന്നു എന്ന സൂചന നല്കി നായകന് സൂര്യകുമാര്‍ യാദവ് വിളിച്ച ആദ്യ ടീം മീറ്റിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ശ്രീലങ്കയിലെത്തിയ ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ പരിശീലന സെഷന് ഇന്നു നടന്നു. ക്യാപ്റ്റനെന്ന നിലയില്‍ പരിശീലനത്തിനു മുന്നോടിയായി സൂര്യകുമാര്‍ യാദവ് വിളിച്ച ടീമംഗങ്ങളുടെ യോഗത്തില്‍, ഹര്‍ദിക് പാണ്ഡ്യ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് പാണ്ഡ്യ പങ്കെടുതിരുന്നതെന്ന് വ്യക്തമല്ല. എന്നാല്‍, പാണ്ഡ്യ പിന്നീട് പരിശീലനത്തിന് എത്തിയതായുമാണ് റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഹര്‍ദിക് പാണ്ഡ്യയുടെ അതൃപ്തി പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് ഇതു സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഹാപ്പി ഡ്രെസ്സിങ് റൂമുകളാണ് വിജയത്തിലേക്കുള്ള വഴിയെന്ന് വ്യക്തമാക്കിയിട്ടുള്ള പുതിയ പരിശീലകന് ഉടന്‍ തന്നെ വിഷയത്തിലിടപെട്ടു. ഹര്‍ദിക് പാണ്ഡ്യയുമായി ചര്‍ച്ച നടത്തി. ഹര്‍ദികിന്റെ ബാറ്റിങ് സ്റ്റാന്‍സും ചര്‍ച്ചാവിഷയമായി. 'എല്ലാം ശരിയായി'; വിവാദങ്ങള്‍ക്ക് അവസാനം, പാണ്ഡ്യ- സൂര്യ വിഡിയോ പങ്കുവെച്ച് ബിസിസിഐ രോഹിത് ശര്‍മ്മ വിരമിച്ചതോടെ വൈസ് ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യ ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സൂര്യകുമാര്‍ യാദവ് ഇന്ത്യൻ ടി 20 ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഫിറ്റ്നസ് പ്രശ്നങ്ങളും, അടിക്കടിയുണ്ടാകുന്ന പരിക്കും, ടീമംഗങ്ങളുടെ താല്‍പ്പര്യക്കുറവും ഹര്‍ദികിന് വിനയായി മാറി. ഗംഭീറും സെലക്ടര്‍മാരും കൂടി പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുക ലക്ഷ്യമിട്ടു കൂടിയാണ് സൂര്യയുടെ ക്യാപ്റ്റന്‍സിയെന്നും വിലയിരുത്തലുണ്ട്.
ആ മൂന്ന് സൂപ്പര്‍താരങ്ങളുടെ അഭാവം പ്രയോജനപ്പെടുത്തണം; ശ്രീലങ്കന്‍ കളിക്കാരോട് ജയസൂര്യ
കൊളംബോ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് അടുത്തിടെ വിരമിച്ച മൂന്ന് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ അഭാവം ശ്രീലങ്ക പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കോച്ച് സനത് ജയസൂര്യ. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ് ലി, ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യ ടി20 ലോകകിരീടം നേടിയതിന് പിന്നാലെ വിരമിച്ചിരുന്നു. ശനിയാഴ്ചയാണ് ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരം. രണ്ടാമത്തെ മത്സരം ഞായറാഴ്ചയും മൂന്നാം മത്സരം ചൊവ്വാഴ്ചയുമാണ്. കോച്ചെന്ന നിലയില്‍ സനത് ജയസൂര്യയുടെ ആദ്യപരമ്പരയാണിത് രോഹിത് ശര്‍മയും വീരാട് കോഹ് ലിയും ലോകത്തിലെ തന്നെ മികച്ച കളിക്കാരാണ്. എന്നാല്‍ രവീന്ദ്ര ജഡേജയും ഇന്ത്യയുടെ മികച്ച കളിക്കാരിലൊരാളാണ്. വിരമിച്ചതോടെ ഈ മൂന്ന് കളിക്കാരുടെ അഭാവം ഇന്ത്യക്ക് നഷ്ടമാകും. ഇത് പരാമവധി പ്രയോജനപ്പെടുത്താന്‍ ശ്രീലങ്കന്‍ താരങ്ങള്‍ തയ്യാറാകണമെന്ന് ജയസൂര്യ പറഞ്ഞു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ടി20 ലോകകപ്പില്‍ ദയനീയ പ്രകടനത്തിന് പിന്നാലെ കോച്ച് ക്രിസ് സില്‍വര്‍വുഡ് രാജിവച്ചതിന് പിന്നാലെയാണ് മുന്‍ താരം ജയസൂര്യ കോച്ചായത്. തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ ഹസരങ്കയും സ്ഥാനം ഒഴിഞ്ഞിരുന്നു.ടി20യില്‍ 27കാരനായ അസലങ്കയാണ് ടീമിനെ നയിക്കുന്നത്. വരുമാനത്തില്‍ റെക്കോര്‍ഡ് ! 100 കോടി കടക്കുന്ന ആദ്യത്തെ ഫുട്ബോള്‍ ക്ലബ്ബായി റയല്‍ മാഡ്രിഡ്
വരുമാനത്തില്‍ റെക്കോര്‍ഡ് ! 100 കോടി കടക്കുന്ന ആദ്യത്തെ ഫുട്ബോള്‍ ക്ലബ്ബായി റയല്‍ മാഡ്രിഡ്
മാഡ്രിഡ്: വരുമാനത്തില്‍ 100 കോടി യൂറോ കടക്കുന്ന ആദ്യത്തെ ഫുട്ബോള്‍ ക്ലബ്ബായി റയല്‍ മാഡ്രിഡ്. 2023-24 വര്‍ഷത്തില്‍ 16 ദശലക്ഷം യൂറോയുടെ അറ്റാദായമാണ് ക്ലബ് നേടിയത്. 2023-24 സീസണില്‍ താരങ്ങളുടെ കൈമാറ്റം പരിഗണിക്കാതെയുള്ള വരുമാനം 1.073 ബില്ല്യണ്‍ യൂറോയിലെത്തി, ക്ലബ്ബിന്റെ വെബ്സൈറ്റില്‍ ലഭ്യമായ വിവരപ്രകാരം ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 27 ശതമാനം കൂടുതലാണ്. സ്ഥിര ആസ്തികള്‍ വിനിയോഗിക്കാതെ പ്രവര്‍ത്തന വരുമാനത്തില്‍ ക്ലബിന് 100 കോടി കടക്കാനായി. ഇത് മുമ്പ് ഒരു ഫുട്ബോള്‍ ക്ലബ്ബും നേടിയിട്ടില്ല. ക്ലബ് 2023/24 സാമ്പത്തിക വര്‍ഷം 16 മില്യണ്‍ യൂറോ നികുതിക്ക് ശേഷമുള്ള ലാഭത്തോടെ ക്ലോസ് ചെയ്തു, മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനം കൂടുതലാണ് (12 ദശലക്ഷം യൂറോ). മാത്രമല്ല, 574 ദശലക്ഷം യൂറോയുടെ മൊത്തം ആസ്തി നിലനിര്‍ത്തി. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ റയല്‍ മാഡ്രിഡിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സ് നവീകരിച്ച സാന്റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയമാണ്, അവിടെ നടക്കുന്ന ഒന്നിലധികം സംഗീത നിശകളും കായിക മത്സരങ്ങളും കാരണം പ്രതിവര്‍ഷം ക്ലബ് ഒരു കോടി ഡോളര്‍ നേടുമെന്നാണ് പ്രതീക്ഷ.
അൽ സാദിന്റെ പരിശീലകനായി ഫെലിക്സ് സാഞ്ചസ്
ദോഹ >അൽ സാദ് എസ്സിയുടെ മുഖ്യപരിശീലകനായി സ്പാനിഷ് കോച്ച് ഫെലിക്സ് സാഞ്ചസിനെ നിയമിച്ചു. 2024- 25 സീസണിൽ സാഞ്ചെസ് ടീമിന്റെ ചുക്കാൻ പിടിക്കും. 2026 വരെയാണ് സാഞ്ചസുമായുള്ള കരാറെന്ന് അൽ സാദ് പ്രസ്താവനയിൽ അറിയിച്ചു. ജൂലൈ 29ന് സ്പെയിനിൽ ആരംഭിക്കുന്ന ക്യാമ്പിൽ സാഞ്ചസ് ടീമിനൊപ്പം ചേരും. 2022 ലോകകപ്പുവരെ ഖത്തർ ദേശീയ ടീം പരിശീലകനായിരുന്നു. 1996ൽ ബാഴ്സിലോണ അക്കാദമിയിൽ അണ്ടർ 19 ടീമിനെ പരിശീലിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. 2006 വരെ ബാഴ്സിലോണയിൽ തുടർന്നു. ഖത്തറിന്റെ അണ്ടർ 17, 19, 13 ദേശീയ ടീമുകളെയും പരിശീലിപ്പിച്ചു. 2017ലാണ് ഖത്തർ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തെത്തിയത്. സാഞ്ചസിന്റെ ശിക്ഷണത്തിൽ 2019ലെ എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ നേടിയിരുന്നു. 2021ലെ കോൺകാഫ് ദോൾഡ് കപ്പിൽ ഖത്തർ സെമിഫൈനലിലെത്തുകയും ചെയ്തു.
'ഇതെന്റെ അവസാന നൃത്തം...', 24 വര്‍ഷത്തെ ഹോക്കി ജീവിതം; വൈകാരികമായ കുറിപ്പുമായി പി ആര് ശ്രീജേഷ്
പാരിസ്: ഒളിമ്പിക്സില്‍ സ്വര്‍ണം പ്രതീക്ഷിച്ചാണ് ഇന്ത്യന്‍ ഹോക്കി ടീം ഇറങ്ങുന്നത്. ഗോള്‍കീപ്പര്‍ പി ആര് ശ്രീജേഷ് ഉള്‍പ്പെടെയുള്ള ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ് ആദ്യം മത്സരത്തിന് ഉപയോഗിച്ച ജേഴ്സിയും ഒമ്പിക് ജേഴ്സിയും കൈയില്‍ പിടിച്ച് പാരീസില്‍ നിന്നുള്ള ഫോട്ടോയും കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. ശ്രീജേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ 'എല്ലാം ശരിയായി'; വിവാദങ്ങള്‍ക്ക് അവസാനം, പാണ്ഡ്യ- സൂര്യ വിഡിയോ പങ്കുവെച്ച് ബിസിസിഐ ആദ്യമായി ഇട്ട ജേഴ്സിയും 2024ലെ ഒളിമ്പിക്സ് ജേഴ്സിയും പിടിച്ചു കൊണ്ട് നില്ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ''ഇത് എന്റെ ആദ്യത്തെ ജേഴ്സി...എന്റെ അവസാന 24 വര്‍ഷത്തെ യാത്ര...'' എന്നാണ് ശ്രീജേഷ് കുറിച്ചത്. പാരീസ് ഒളിമ്പിക്സ് തന്റെ അവസാന മത്സരമായിരിക്കും എന്നാണ് കഴിഞ്ഞ ദിവസം ശ്രീജേഷ് പറഞ്ഞത്. 1980 ലാണ് അവസാനമായി ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയത്. എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇതുവരെ ഹോക്കിയില്‍ ഇന്ത്യയുടെ സമ്പാദ്യം. ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇത്തവണ ശ്രീജേഷിന് വേണ്ടി സ്വര്‍ണം നേടുമെന്ന വാശിയിലാണ്. ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്സാണ് പാരീസിലേത്. 328 അന്താരാഷ്ട്ര മത്സരങ്ങള്‍, മൂന്ന് ഒളിമ്പിക്സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോകകപ്പ് എന്നിവയില്‍ കളിച്ചു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ പാരീസില്‍ എന്റെ അവസാന നൃത്തത്തിന് തയ്യാറെടുക്കുമ്പോള്‍ അഭിമാനത്തോടെയും പ്രതീക്ഷയോടെയും തിരിഞ്ഞു നോക്കുന്നു. ഈ യാത്ര അസാധാരണമായ ഒന്നായിരുന്നു. കുടുംബം, ടീമഗംങ്ങള്‍, പരിശീലകര്‍, ആരാധകര്‍ എന്നിവയുടെ സ്നേഹത്തിനും പിന്തുണക്കും ഞാന്‍ എക്കാലവും നന്ദിയുള്ളവനാണെന്നും എന്നില്‍ വിശ്വസിച്ചതിന് ഹോക്കിക്കും ഇന്ത്യക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സിന് ശേഷമുള്ള വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ടീമുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മുഹമ്മദ് ഷമി. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുകയും ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും അവരുടെ മണ്ണില്‍ തോല്‍പ്പിക്കുകയും ചെയ്ത ടീമില്‍ ഷമി നിര്‍ണായക സാന്നിധ്യമായിരുന്നു. ഏകദിന ലോകകപ്പിന്റെ അവസാന മൂന്ന് പതിപ്പുകളില്‍ ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരിലൊരാളായിരുന്നു ഷമി. ഏറ്റവും വേഗത്തില്‍ 100 ഏകദിന വിക്കറ്റുകള്‍ തികയ്ക്കുന്ന ഇന്ത്യന്‍ താരം, ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ നാല് വിക്കറ്റ് നേട്ടം കൊയ്ത താരം. എന്നാല്‍, ഒരു ഘട്ടത്തില്‍ കരിയറിലും ജീവിതത്തിലും ഏറ്റവും വലിയ തിരിച്ചടികളും ആരോപണങ്ങളും നേരിടേണ്ടിയും വന്നു. നിരന്തര പരിക്കുകള്‍ക്ക് പുറമെ ഭാര്യ ഹസിന് ജഹാന്റെ ഗാര്‍ഹിക പീഡന പരാതിയും ഒത്തുകളി ആരോപണവും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളെയാണ് താരത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. ഒരുഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഷമി ആ സമയത്ത് എത്രത്തോളം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നെന്ന് വെളിപ്പെടുത്തുകയാണ് അടുത്ത സുഹൃത്തായ ഉമേഷ് കുമാര്‍. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ 'എല്ലാം ശരിയായി'; വിവാദങ്ങള്‍ക്ക് അവസാനം, പാണ്ഡ്യ- സൂര്യ വിഡിയോ പങ്കുവെച്ച് ബിസിസിഐ പാകിസ്ഥാനുമായുള്ള ഒത്തുകളി ആരോപണങ്ങള്‍ ഉയരുകയും അന്വേഷണത്തിലേക്ക് നയിക്കുകയും ചെയ്തത് ഷമിയെ തളര്‍ത്തിയെന്നും ഈ സമയം ഷമി തനിക്കൊപ്പമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു. എന്നാല്‍ എല്ലാം സഹിക്കാമെന്നും എന്നാല്‍ രാജ്യത്തെ ഒറ്റിക്കൊടുത്തുവെന്ന ആരോപണങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമാണെന്നും ഷമി പറഞ്ഞതായി ഉമേഷ് കുമാര്‍ വെളിപ്പെടുത്തി. ഒരു ദിവസം പുലര്‍ച്ചെ നാല് മണിയോടടുത്ത് താന്‍ വെള്ളം കുടിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഷമി ബാല്‍ക്കണിയില്‍ നില്‍ക്കുന്നത് കണ്ടു, ഞങ്ങള്‍ 19ാം നിലയിലായിരുന്നു താമസിച്ചിരുന്നത്. എന്താണ് അന്ന് സംഭവിച്ചതെന്ന് മനസ്സിലായി. ഒരു ദിവസം ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍, ഒത്തുകളി അന്വേഷിക്കുന്ന കമ്മിറ്റിയില്‍നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്ന് അവന്റെ ഫോണില്‍ സന്ദേശം ലഭിച്ചു. ഒരു ലോകകപ്പ് നേടിയാല്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ സന്തോഷമായിരുന്നു അന്ന് ഷമിക്കെന്നും സുഹൃത്ത് പറഞ്ഞു. 'ബറോഡയുടെ ഓള്‍റൗണ്ടര്‍'; ഹര്‍ദിക്കിന്റെ വിശേഷണം തമാശയെന്ന് മുന്‍ പരിശീലകന്
'എല്ലാം ശരിയായി'; വിവാദങ്ങള്‍ക്ക് അവസാനം, പാണ്ഡ്യ- സൂര്യ വിഡിയോ പങ്കുവെച്ച് ബിസിസിഐ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ ടി20 നായക പദവി നഷ്ടമായത് കരിയറില്‍ ഹര്‍ദിക് പാണ്ഡ്യ വന്‍ തിരിച്ചടിയാണ് നേരിട്ടത്. പാണ്ഡ്യയുടെ ഫിറ്റ്നസില്‍ ആശങ്ക ഉയര്‍ത്തി ബിസിസിഐ താരത്തെ തഴഞ്ഞപ്പോള്‍ പകരം സൂര്യകുമാര്‍ യാദവിനാണ് നായക സ്ഥാനം ലഭിച്ചത്. ടീം മാനേജുമെന്റിന്റെ തീരുമാനം പാണ്ഡ്യ- സൂര്യ ബന്ധത്തെ ബാധിക്കുമെന്നാണ് ആരാധകര്‍ക്കിടയിലെ ആശങ്ക. എന്നാല്‍ ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറയുകയാണ് ബിസിസിഐ. ശ്രീലങ്കന്‍ പര്യടനത്തിനായി പുറപ്പെടുമുന്നതിന് തൊട്ടുമുമ്പ് പാണ്ഡ്യയും സൂര്യയും ആലിംഗനം ചെയ്യുന്ന വിഡിയോ ബിസിസിഐ എക്സില്‍ പങ്കുവെച്ചു. ഹര്‍ദിക്കിനെ കണ്ടതോടെ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഹഗ് നല്കുന്ന സൂര്യകുമാറും, പിന്നീട് ഇരുവരും പരസ്പരം ഹസ്ത ദാനം നല്‍കുന്നതും വിഡിയോയില്‍ കാണാം. Mumbai to Pallekele via Colombo ✈️ #TeamIndia have reached Sri Lanka #SLvIND pic.twitter.com/ffDYJOV7wm — BCCI (@BCCI) July 22, 2024 വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ 'ബറോഡയുടെ ഓള്‍റൗണ്ടര്‍'; ഹര്‍ദിക്കിന്റെ വിശേഷണം തമാശയെന്ന് മുന്‍ പരിശീലകന് സൂര്യയ്ക്ക് ടി20 ക്യാപ്റ്റന്‍സി നല്കാന് സെലക്ഷന് കമ്മിറ്റിയെ പ്രേരിപ്പിച്ചതെന്താണെന്ന ചോദ്യത്തിന് സൂര്യ അതിന് അര്‍ഹനാണെന്നാണ് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. ''ഡ്രസ്സിംഗ് റൂമില്‍ നിന്നുള്ള ഫീഡ്ബാക്ക്'' കൂടി അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും ഹര്‍ദിക്ക് ഇപ്പോഴും ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട താരമാണെന്നും അഗാര്‍ക്കര്‍ പറഞ്ഞു. ശ്രീലങ്കയില്‍ ജൂലൈ 27നാണ് ഇന്ത്യയുടെ ആദ്യ ടി20 മത്സരം. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20,ഏകദിന പരമ്പരകളാണ് ലങ്കന്‍ പര്യടനത്തിലുള്ളത്.
'ഇത്തരമൊരു അവസ്ഥ അവസാനത്തേതാകുമെന്ന് തോന്നുന്നില്ല'; സഞ്ജുവിനെ തഴഞ്ഞതില്‍ പ്രതികരിച്ച് ഉത്തപ്പ
ബെംഗളൂരു: ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന ടീമില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ. ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങളില്‍ ഇല്ലെങ്കിലും സഞ്ജു ഏകദിന ടീമില്‍നിന്ന് പുറത്തായി എന്ന് അര്‍ഥമില്ലെന്നും, ഇനിയും അവസരം വരുമെന്നും ഉത്തപ്പ പറഞ്ഞു. ഇനി ലഭിക്കുന്ന എല്ലാ അവസരങ്ങളും നന്നായി വിനിയോഗിക്കാന്‍ സഞ്ജു ശ്രമിക്കണം. ഇന്ത്യന്‍ ടീമിന്റെ നേതൃത്വം ഏറ്റെടുത്ത പുതിയ സംഘത്തിന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയം നല്‍കണമെന്നും സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉത്തപ്പ പറഞ്ഞു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ 'പാരിസിലേത് അവസാന മത്സരം'; ടെന്നീസ് വിടാന്‍ ആന്‍ഡി മറെ ''സഞ്ജുവിന്റെ വീക്ഷണകോണിലൂടെ നോക്കുകയാണെങ്കില്‍ ഇതാദ്യമായല്ല അദ്ദേഹം ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഒരു കളിക്കാരനെന്ന നിലയില്‍ ഇത്തരമൊരു അവസ്ഥ അവസാനത്തേതുമായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഏകദിനത്തിലെ സഞ്ജുവിന്റെ കണക്കുകള്‍ തികച്ചും അവിശ്വസനീയമാണ്.'' - ഉത്തപ്പ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ട്രോഫി നടക്കാനിരിക്കേ സഞ്ജുവിനെ ഏകദിനത്തില്‍ നിന്ന് തഴഞ്ഞത്. പകരം ലങ്കയ്ക്കെതിരായ ടി20 ടീമിലേക്കാണ് സഞ്ജുവിനെ പരിഗണിച്ചത്.
'പാരിസിലേത് അവസാന മത്സരം'; ടെന്നീസ് വിടാന്‍ ആന്‍ഡി മറെ
പാരിസ്:പാരിസ് ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന് ബ്രീട്ടിഷ് ടെന്നീസ് സൂപ്പര്‍ താരം ആന്‍ഡി മറെ. ഇത്തവണത്തെ ഒളിംപിക്സ് തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറെ എക്സില്‍ കുറിച്ചു. 'എന്റെ അവസാന ടെന്നീസ് ടൂര്ണമെന്റിനാണ് പാരിസിലെത്തിയത്' -മറെ എക്സില്‍ കുറിച്ചു. ഗ്രേറ്റ് ബ്രിട്ടനുവേണ്ടി മത്സരിക്കുന്നത് കരിയരിലെ ഏറ്റവും അവിസ്മരണീയമായ ഒന്നായിരുന്നെന്നും ഏറെ അഭിമാനിക്കുന്നുവെന്നും'' താരം കുറിച്ചു. Arrived in Paris for my last ever tennis tournament @Olympics Competing for have been by far the most memorable weeks of my career and I’m extremely proud to get do it one final time! pic.twitter.com/keqnpvSEE1 — Andy Murray (@andy_murray) July 23, 2024 വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ 'യുവത്വവും അനുഭവക്കരുത്തും'; ഇന്ത്യക്ക് എതിരായ ടി20യില്‍ ശ്രീലങ്കയെ അസലങ്ക നയിക്കും 2008ലെ ബെയ്ജിങ് ഒളിമ്പിക്സായിരുന്നു മറെയുടെ ആദ്യ ഒളിംപിക് ടൂര്‍ണമെന്റ്. തൊട്ടടുത്ത ഒളിംപിക്സ് (ലണ്ടന്‍) പുരുഷ സിംഗിള്‍സ് സ്വര്‍ണം നേടിയ മറെ 2016-ല്‍ അത് നിലനിര്‍ത്തുകയും ചെയ്തു. ആദ്യമായാണ് ഒരു ബ്രിട്ടീഷ് ടെന്നിസ് താരം രണ്ട് തവണ ഒളിംപിക്സ് സ്വര്‍ണം സ്വന്തമാക്കിയത്. 2012-ല്‍ ഡബിള്‍സില്‍ വെള്ളിയും നേടിയിട്ടുണ്ട് മൂന്ന് തവണ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ മറെയെ പക്ഷേ 2019 മുതല്‍ പരിക്കുകള്‍ അലട്ടി തുടങ്ങി. താരത്തിന് പഴയ ഫോമിലേക്ക് തിരിച്ചെത്താനായില്ല. രണ്ട് തവണ വിംബിള്‍ഡണ്‍ കിരീടവും മറെ നേടി. ഒരു തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും അഞ്ചു തവണ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ കളിച്ചെങ്കിലും മറെയ്ക്ക് കിരീടം നേടാനായില്ല. ഇത്തവണ ഒളിംപിക്സ് സ്വര്‍ണത്തോടെ ടെന്നിസ് കരിയറിന് വിരാമമിടുകയാണ് മറെയുടെ ലക്ഷ്യം.
'യുവത്വവും അനുഭവക്കരുത്തും'; ഇന്ത്യക്ക് എതിരായ ടി20യില്‍ ശ്രീലങ്കയെ അസലങ്ക നയിക്കും
കൊളംബോ: ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ശ്രീലങ്കയെ അസലങ്ക നയിക്കും. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വനിന്ദു ഹസരംഗ മാറിയതോടെയാണ് അസലങ്കയെ പുതിയ നായകനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെയാണ് അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. 27കാരനായ അസലങ്ക നേരത്തെ ബംഗ്ലാദേശ് പര്യടനത്തില്‍ ശ്രീലങ്കയെ നയിച്ചിരുന്നു. അന്ന് പെരുമാറ്റച്ചട്ടലംഘനത്തെ തുടര്‍ന്ന് ഐസിസി ക്യാപ്റ്റന്‍ ഹസരങ്കയെ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. നേരത്തെ ശ്രീലങ്കന്‍ അണ്ടര്‍ 19ന്റെ ക്യാപ്റ്റനായ അദ്ദേഹം ജാഫ്ന കിങ്സിന് കഴിഞ്ഞയാഴ്ച ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ് കിരീടവും നേടിക്കൊടുത്തു. യുവത്വവും അനുഭവസമ്പത്തും ഇടകലര്‍ന്ന പതിനാറംഗ ടീമിനെയാണ് ഇന്ത്യക്കെതിരെ ശ്രീലങ്ക പ്രഖ്യാപിച്ചത്. ഓള്‍റൗണ്ടര്‍മാരായ ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ, വിക്കറ്റ് കീപ്പര്‍ സദീര സമരവിക്രമ, ഇടങ്കയ്യന്‍ പേസര്‍ ദില്ഷന് മധുശങ്ക എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 34കാരനായ ദിനേശ് ചാണ്ടിമലും കുസല്‍ ജനിത് പെരേരയും ടീമില്‍ ഇടം നേടിയിട്ടുണ്ട്്. പേസര്‍മാരായ ബിനുര ഫെര്‍ണാണ്ടോ, അവിഷ്ക ഫെര്‍ണാണ്ടോ എന്നിവരും ദേശീയ ടീമില്‍ തിരിച്ചെത്തി.മൂന്ന് ടി20കളില്‍ ആദ്യത്തേത് ജൂലൈ 27 നാണ്, മറ്റ് മത്സരങ്ങള്‍ ജൂലൈ 28നും 30നും നടക്കും. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ശ്രീലങ്കന്‍ ടീം: ചരിത് അസലങ്ക (ക്യാപ്റ്റന്‍), പാത്തും നിസങ്ക, കുശാല്‍ ജനിത്ത് പെരേര, അവിഷ്ക ഫെര്‍ണാണ്ടോ, കുസല്‍ മെന്‍ഡിസ്, ദിനേശ് ചാണ്ടിമല്‍, കമിന്ദു മെന്‍ഡിസ്, ദാസുന്‍ ശനക, വനിന്ദു ഹസരംഗ, ദുനിത് വെല്ലാലഗെ, മഹേഷ് തീക്ഷണ, ചാമിന്ദു വിക്രമസിംഗെ, മതീശ പതിരണ, നുവാന്‍ തുഷാര, ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ. കൊല്‍ക്കത്തയിലേക്കല്ല, രാഹുല്‍ ദ്രാവിഡ് രാജസ്ഥാന് റോയല്‍സിന്റെ പരിശീലകനായേക്കും
കൊല്‍ക്കത്തയിലേക്കല്ല, രാഹുല്‍ ദ്രാവിഡ് രാജസ്ഥാന് റോയല്‍സിന്റെ പരിശീലകനായേക്കും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡ് വീണ്ടും ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ മുഖ്യ കോച്ചായേക്കും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ശ്രീലങ്കന്‍ മുന്‍ നായകന് കുമാര്‍ സങ്കക്കാരയാണ് രാജസ്ഥാന് ടീമിന്റെ കോച്ചും ക്രിക്കറ്റ് ഡയറക്ടറും. സഞ്ജു സാംസണാണ് രാജസ്ഥാൻ ടീം നായകൻ. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇന്ത്യന്‍ ടീം പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതോടെ ഒഴിവു വന്ന ടീം മെന്റര്‍ സ്ഥാനത്തേക്കോ, പരിശീലക സ്ഥാനത്തേക്കോ രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ശ്രമം നടത്തിയിരുന്നു. എന്നാല്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന രാജസ്ഥാന് ടീമിന്റെ ചുമതലയേറ്റെടുക്കാനാണ് ദ്രാവിഡ് താല്‍പ്പര്യപ്പെടുന്നതെന്നാണ് സൂചന. ഷെയിന്‍ വോണിന് ശേഷം രാജസ്ഥാന് ടീമിന്റെ രണ്ടാമത്തെ ക്യാപ്റ്റനായിരുന്നു രാഹുല്‍ ദ്രാവിഡ്. 2012 ലാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് 2014, 2015 സീസണുകളില്‍ രാജസ്ഥാന് ടീമിന്റെ മെന്ററായും പ്രവര്‍ത്തിച്ചു. ഇതിനു പിന്നാലെയാണ് ഇന്ത്യ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായി ദ്രാവിഡിനെ നിയമിക്കുന്നത്. ഇന്ത്യയുടെ അഭിമാനം; അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി 2018 ലെ അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ വിജയിച്ചതിന് പിന്നാലെ രാഹുല്‍ദ്രാവിഡിനെ ബംഗലൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ബിസിസിഐ നിയമിച്ചു. ഇതിനുശേഷമാണ് ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീം മുഖ്യപരിശീലകനാകുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞത്.
ഇന്ത്യയുടെ അഭിമാനം; അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന താരമായ അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ആദരം. ഐഒസിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ അഭിനവ് ബിന്ദ്രയ്ക്ക് സമ്മാനിക്കും. പാരീസിൽ ചേർന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ബോർഡിന്റേതാണ് തീരുമാനം. ഓഗസ്റ്റ് 10 ന് പാരീസിൽ വെച്ചു നടക്കുന്ന ഐഒസി സെഷനിൽ അഭിനവ് ബിന്ദ്രയ്ക്ക് പുരസ്കാരം സമ്മാനിക്കും. 2008 ലെ ബീജിങ് ഒളിമ്പിക്സിൽ ഷൂട്ടിങ് ഇനത്തിലെ സ്വർണ മെഡൽ ജേതാവാണ് അഭിനവ് ബിന്ദ്ര. ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വർണ മെഡൽ നേട്ടത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം അതേസമയം കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉൾപ്പെടെയുള്ള പ്രമുഖർ അഭിനവ് ബിന്ദ്രയെ അഭിനന്ദിച്ചു. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ഇപ്പോൾ പാരീസിലാണ് അഭിനവ് ബിന്ദ്രയുള്ളത്.