SENSEX
NIFTY
GOLD
USD/INR

Weather

31    C
... ...View News by News Source

തകര്‍പ്പന്‍ പ്രകടനവുമായി ജെമിമ റോഡ്രിഗ്‌സ്; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ജയം

വിശാഖപട്ടണം: ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 14.4 ഓവറുകളില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ശ്രീലങ്കയെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ അനായാസ ജയം പിടിച്ചെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന സ്റ്റാര്‍ ബാറ്റര്‍ ജെമിമ റോഡ്രിഗ്‌സ് ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 172 റണ്‍സടിച്ച് 'മിന്നി' സമീര്‍ മിന്‍ഹാസ്; ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം സ്‌കോര്‍: ശ്രീലങ്ക 121-6 (20), ഇന്ത്യ 122-2 (14.4). വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍ ഷഫാലി വര്‍മയുടെ വിക്കറ്റ് ആണ് ആദ്യം നഷ്ടമായത്. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന 25(25) റണ്‍സ് നേടി പുറത്തായി. 44 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളോടെ 69 റണ്‍സ് നേടി ജമീമയും 15 റണ്‍സ് നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പുറത്താകാതെ നില്‍ക്കുകയായിരുന്നു. അണ്ടര്‍-19 ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിട്ട് പാകിസ്ഥാന്‍; ഇന്ത്യയെ 191 റണ്‍സിന് തകര്‍ത്തു ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് മാത്രമാണ് നേടിയത്. 43 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത ഓപ്പണര്‍ വിഷ്മി ഗുണരത്‌നെ ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു (15)ഹാസിനി പെരേര (20), ഹര്‍ഷിത മാധവി (21), നിലാക്ഷി ഡി സില്‍വ (8), കവിഷ ദില്‍ഹരി (6) എന്നിങ്ങനെയാണ് സ്‌കോര്‍. വിക്കറ്റ് കീപ്പര്‍ കൗഷിനി നുത്യാങ്കണ ആറ് പന്തുകളില്‍ നിന്ന് ഒമ്പത് റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ്മ, ശ്രീ ചരണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. India wins against Sri Lanka

സമകാലിക മലയാളം 21 Dec 2025 10:41 pm

അണ്ടര്‍-19 ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിട്ട് പാകിസ്ഥാന്‍; ഇന്ത്യയെ 191 റണ്‍സിന് തകര്‍ത്തു

ദുബായ്: അണ്ടര്‍-19 ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിട്ട് പാകിസ്ഥാന്‍. ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സിന് പുറത്തായി. 191 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് പാകിസ്ഥാന്‍ നേടിയത്. എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന വൈഭവ് സൂര്യവന്‍ഷി ടീമിന് മിന്നുന്ന തുടക്കമാണ് ഇട്ടത്. എന്നാല്‍ പത്തുപന്തില്‍ മൂന്ന് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 26 റണ്‍സില്‍ നില്‍ക്കെ സൂര്യവന്‍ഷി പുറത്തായതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. ഇന്ത്യന്‍ സകോര്‍ ബോര്‍ഡില്‍ അഞ്ചുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പാകിസ്ഥാന് വേണ്ടി നാലുവിക്കറ്റ് നേടിയ അലി റാസയാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടിയത്. നിശ്ചിത 50 ഓവറില്‍ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സാണെടുത്തത്. സെഞ്ച്വറി നേടിയ ഓപ്പണിങ് ബാറ്റര്‍ സമീര്‍ മിന്‍ഹാസിന്റെ പ്രകടനമാണ് പാകിസ്ഥാനെ സുരക്ഷിതമായ സ്‌കോറിലേക്കെത്തിച്ചത്. 113 പന്തുകള്‍ നേരിട്ട മിന്‍ഹാസ് 172 റണ്‍സടിച്ചു പുറത്തായി. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റെടുത്തു. താളം കിട്ടാതെ, സ്വയം കളിച്ച് തെളിയിച്ചു! ഗില്‍ പുറത്തായത് ഇങ്ങനെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണര്‍ സമീര്‍ മിന്‍ഹാസും ഹംസ സഹൂറും മികച്ച തുടക്കം നല്‍കിയതോടെ ടീം മൂന്നോവറില്‍ 25-ലെത്തി. എന്നാല്‍ നാലാം ഓവറില്‍ 18 റണ്‍സെടുത്ത് സഹൂര്‍ പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച മിന്‍ഹാസും ഉസ്മാന്‍ ഖാനും സ്‌കോറുയര്‍ത്തി. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. 71 പന്തുകളില്‍നിന്നാണ് സമീര്‍ സെഞ്ചറിയിലെത്തിയത്. ഒന്‍പതു സിക്സുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അണ്ടര്‍ 19 ഫോര്‍മാറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. പാകിസ്ഥാനു വേണ്ടി അഹമ്മദ് ഹുസെയ്ന്‍ (72 പന്തില്‍ 56) അര്‍ധ സെഞ്ചറി നേടി. ഉസ്മാന്‍ ഖാന്‍ (45 പന്തില്‍ 35), ഫര്‍ഹാന്‍ യൂസഫ് (18 പന്തില്‍ 19), ഹംസ സഹൂര്‍ (14 പന്തില്‍ 18) എന്നിവരാണു പാകിസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യന്‍ ബോളര്‍മാരില്‍ ദീപേഷ് രവീന്ദ്രന്‍ മൂന്നും ഹേനില്‍ പട്ടേല്‍, ഖിലന്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. കനിഷ്‌ക് ചൗഹാന് ഒരു വിക്കറ്റുണ്ട്. ഹാളണ്ടിന്റെ ഇരട്ട ഗോള്‍, ടോട്ടനത്തിന്റെ 2 റെഡ് കാര്‍ഡുകള്‍; എവര്‍ട്ടന്‍ പ്രതിരോധം ഭേദിച്ച് പീരങ്കിപ്പട PAK Under-19 vs IND Under-19, Asia cup Final at Dubai, PAK won by 191 runs

സമകാലിക മലയാളം 21 Dec 2025 5:35 pm

172 റണ്‍സടിച്ച് 'മിന്നി'സമീര്‍ മിന്‍ഹാസ്; ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

ദുബായ്: അണ്ടര്‍-19 ഏഷ്യാകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 348 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സാണെടുത്തത്. സെഞ്ച്വറി നേടിയ ഓപ്പണിങ് ബാറ്റര്‍ സമീര്‍ മിന്‍ഹാസിന്റെ പ്രകടനമാണ് പാക്കിസ്ഥാനെ സുരക്ഷിതമായ സ്‌കോറിലേക്കെത്തിച്ചത്. 113 പന്തുകള്‍ നേരിട്ട മിന്‍ഹാസ് 172 റണ്‍സടിച്ചു പുറത്തായി. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണര്‍ സമീര്‍ മിന്‍ഹാസും ഹംസ സഹൂറും മികച്ച തുടക്കം നല്‍കിയതോടെ ടീം മൂന്നോവറില്‍ 25-ലെത്തി. എന്നാല്‍ നാലാം ഓവറില്‍ 18 റണ്‍സെടുത്ത് സഹൂര്‍ പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച മിന്‍ഹാസും ഉസ്മാന്‍ ഖാനും സ്‌കോറുയര്‍ത്തി. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. 71 പന്തുകളില്‍നിന്നാണ് സമീര്‍ സെഞ്ചറിയിലെത്തിയത്. ഒന്‍പതു സിക്‌സുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അണ്ടര്‍ 19 ഫോര്‍മാറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. പാകിസ്ഥാനു വേണ്ടി അഹമ്മദ് ഹുസെയ്ന്‍ (72 പന്തില്‍ 56) അര്‍ധ സെഞ്ചറി നേടി. താളം കിട്ടാതെ, സ്വയം കളിച്ച് തെളിയിച്ചു! ഗില്‍ പുറത്തായത് ഇങ്ങനെ ഉസ്മാന്‍ ഖാന്‍ (45 പന്തില്‍ 35), ഫര്‍ഹാന്‍ യൂസഫ് (18 പന്തില്‍ 19), ഹംസ സഹൂര്‍ (14 പന്തില്‍ 18) എന്നിവരാണു പാകിസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യന്‍ ബോളര്‍മാരില്‍ ദീപേഷ് രവീന്ദ്രന്‍ മൂന്നും ഹേനില്‍ പട്ടേല്‍, ഖിലന്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. കനിഷ്‌ക് ചൗഹാന് ഒരു വിക്കറ്റുണ്ട്. India vs Pakistan U19 Asia Cup 2025 Final

സമകാലിക മലയാളം 21 Dec 2025 3:02 pm

താളം കിട്ടാതെ, സ്വയം കളിച്ച് തെളിയിച്ചു! ഗില്‍ പുറത്തായത് ഇങ്ങനെ

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയത് വലിയ സര്‍പ്രൈസുണ്ടാക്കിയിരുന്നു. താരത്തിന്റെ ഫോമാണ് ബിസിസിഐ കാര്യമായി പരിഗണിച്ചതെന്നു വ്യക്തം. മാത്രമല്ല ഇത്രയും അവസരങ്ങള്‍ കിട്ടിയിട്ടും ടി20 ഫോര്‍മാറ്റിനു വേണ്ട തുടക്കം നല്‍കാന്‍ ഗില്ലിനു സാധിക്കാത്തത് കടുത്ത തീരുമാനത്തില്‍ നിര്‍ണായകമായി. ലോകകപ്പ് പോരാട്ടങ്ങള്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് അരങ്ങേറുന്നത്. ടൂര്‍ണമെന്റ് പുരോഗമിക്കും തോറും പിച്ചുകള്‍ സ്ലോ ആകുമെന്നതിനാല്‍ ആദ്യ പവര്‍ പ്ലേയില്‍ കളിക്കുന്ന ഓപ്പണര്‍മാരുടെ റോള്‍ നിര്‍ണായകമാണ്. താളം കണ്ടെത്താന്‍ കഴിയാതെ ഉഴലുന്ന, റണ്‍സ് നേടാന്‍ കഷ്ടപ്പെടുന്ന ഗില്ലിനെയാണ് ഓപ്പണിങ് സ്ഥാനത്തെത്തിച്ച ശേഷം കണ്ടത്. ഒരു ഭാഗത്ത് അഭിഷേക് ശര്‍മ സ്‌ഫോടനാത്മക ബാറ്റിങുമായി സ്ഥിരത പുലര്‍ത്തുമ്പോഴാണ് പിച്ചിന്റെ മറുവശത്ത് ഗില്‍ നിരന്തരം വിയര്‍ത്തത്. പലപ്പോഴും അഭിഷേകിന്റെ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ ആദ്യ പവര്‍പ്ലേയില്‍ പിടിച്ചു നിന്നത്. 9 കളികള്‍ക്ക് അവസാനം സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20 പോരാട്ടത്തില്‍ ഇന്ത്യ വീണ്ടും ഓപ്പണറായി ഇറക്കി. ഗില്ലിനു പരിക്കേറ്റപ്പോഴാണ് മലയാളി താരത്തിനു അവസരം വീണ്ടും കിട്ടിയത്. ആ കളി ടീമിന്റെ ബാറ്റിങ് തുടക്കത്തെ തന്നെ മാറ്റി. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കു ടി20യില്‍ വിസ്‌ഫോടനാത്മകമായ തുടക്കവും കിട്ടി. ആ മത്സരത്തിന്റെ താളം തന്നെ മാറിയതു കണ്ടതോടെയാണ് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടിയത്. പത്രസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷ തന്നെ പരാജയപ്പെട്ടവന്റേതായിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കി അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറക്കി ഗില്ലിനെ നിര്‍ത്താനുള്ള ശ്രമം തെറ്റായെന്നു ബോധ്യപ്പെട്ടുവെന്നു പരോക്ഷമായി സമ്മതിക്കുന്നതായിരുന്നു ടീം പ്രഖ്യാപനം. ഹാളണ്ടിന്റെ ഇരട്ട ഗോള്‍, ടോട്ടനത്തിന്റെ 2 റെഡ് കാര്‍ഡുകള്‍; എവര്‍ട്ടന്‍ പ്രതിരോധം ഭേദിച്ച് പീരങ്കിപ്പട ലോകകപ്പില്‍ അഭിഷേകിനൊപ്പം സ്‌ഫോടനാത്മക തുടക്കം നല്‍കാന്‍ കെല്‍പ്പ് സഞ്ജു സാംസണാണെന്നു അതോടെ അഗാര്‍ക്കര്‍ക്കു ബോധ്യം വന്നു. ഒപ്പം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇഷാന്‍ കിഷനും ടീമിലെത്തി. കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡിനെ മുന്നില്‍ നിന്നു നയിച്ച് താരം സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം സ്വന്തമാക്കിയിരുന്നു. ഹരിയാനെയ്‌ക്കെതിരായ ഫൈനലില്‍ ഓപ്പണറായി ഇറങ്ങി അതിവേഗ സെഞ്ച്വറിയടിച്ചാണ് ഇഷാന്‍ തിളങ്ങിയത്. പിന്നാലെയാണ് ലോകകപ്പ് ടീമിലേക്കുള്ള വിളി വന്നതും. സഞ്ജുവിനൊപ്പം ബേക്ക് അപ്പ് ഓപ്പണറും വിക്കറ്റ് കീപ്പറുമായാണ് ഇഷാന്റെ ടീമിലേക്കുള്ള തിരിച്ചു വരവ്. കോമ്പിനേഷന്‍ നോക്കിയാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത് എന്നാണ് അഗാര്‍ക്കര്‍ പത്രസമ്മേളനത്തില്‍ വിവരിച്ചത്. '15 പേര്‍ക്കാണ് ടീമിലിടം നല്‍കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇത്തവണ ഗില്ലിനെയാണ് ഒഴിവാക്കുന്നത്. അതിനര്‍ഥം അദ്ദേഹം നല്ലൊരു കളിക്കാരനല്ല എന്നല്ല'- അഗാര്‍ക്കറുടെ വിശദീകരണം. ടെസ്റ്റ്, ഏകദിന നായക സ്ഥാനങ്ങള്‍ നല്‍കി ടി20 ടീമിന്റെ ക്യാപ്റ്റനായും ഗില്ലിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബിസിസിഐ ശ്രമം അമ്പേ പാളിയെന്നു വ്യക്തമാക്കുന്നതായി ടീം പ്രഖ്യാപനം. ടി20യില്‍ ഓപ്പണറായി 3 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയ മലയാളി താരം സഞ്ജു സാംസണെ അവിടെ നിന്നു മാറ്റിയായിരുന്നു ഗില്ലിനെ പ്രതിഷ്ഠിച്ചത്. സഞ്ജുവിനെ 5, 6 സ്ഥാനങ്ങള്‍ നല്‍കി താഴോട്ടിറക്കിയായിരുന്നു പരീക്ഷണം. പിന്നാലെ ജിതേഷ് ശര്‍മയെ കളിപ്പിച്ച് സഞ്ജുവിനെ 9 കളികളില്‍ ബഞ്ചിലിരുത്തി ബിസിസിഐ മറ്റൊരു പദ്ധതിയും നടപ്പാക്കി. ശ്രദ്ധേയമായ കാര്യം എന്തെന്നാല്‍ ലോകകപ്പിനുള്ള 15 അംഗ സംഘത്തിലേക്ക് ജിതേഷ് ശര്‍മയേയും പരിഗണിച്ചില്ല എന്നതുകൂടിയാണ്. ഇംഗ്ലീഷ് നിര ഇത്തവണ പൊരുതി നോക്കി... പക്ഷേ ജയിച്ചില്ല; ആഷസ് പരമ്പര ഉറപ്പിച്ച് ഓസ്‌ട്രേലിയ Shubman Gill was omitted from India's T20 World Cup 2026 squad due to poor form and team combination considerations.

സമകാലിക മലയാളം 21 Dec 2025 12:16 pm