SENSEX
NIFTY
GOLD
USD/INR

Weather

29    C
... ...View News by News Source

റണ്‍മല താണ്ടി ദക്ഷിണാഫ്രിക്ക, റായ്പൂരില്‍ ഇന്ത്യയ്ക്ക് തോല്‍വി

റായ്പുര്‍: റായ്പൂര്‍ ഏകദിനത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുടച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യ അടിച്ചുകൂട്ടിയ 359 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഒരോ വിജയം നേടി സമനിലയിലായി. കോഹ്‌ലി, ഗെയ്ക്വാദ് എന്നിവരുടെ സെഞ്ച്വറി മികവിലായിരുന്നു ഇന്ത്യ വന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എയ്ഡന്‍ മാര്‍ക്രം സെഞ്ച്വറി തികച്ച് ഇന്ത്യക്ക് പ്രതിരോധം തീര്‍ത്തു. മാത്യു ബ്രീറ്റ്സ്‌കെയും ഡെവാള്‍ഡ് ബ്രവിസും അര്‍ധസെഞ്ചുറിയുമായി പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ന്നടിയുകയായിരുന്നു. ആവേശകരമായ മത്സരത്തില്‍ നാല് പന്ത് ബാക്കി നില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തത്. 'പുറത്താക്കിയേക്കാം, പക്ഷെ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം'; ഗംഭീറിന് മുന്നറിയിപ്പുമായി രവി ശാസ്ത്രി തകര്‍ച്ചയോടെയായിരുന്നു രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടങ്ങിയത്. എട്ടുറണ്‍സ് മാത്രമാണ് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന് നേടാനായത്. രണ്ടാം വിക്കറ്റില്‍ നായകന്‍ തെംബ ബാവുമയും എയ്ഡന്‍ മാര്‍ക്രമും പ്രതിരോധിച്ച് നിന്നു. പതിയെ സ്‌കോര്‍ഡ് ഉയര്‍ത്തിയ ഇരുവരും 101 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. അതിരുവിട്ട വിക്കറ്റ് ആഘോഷം; ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചു, ഹര്‍ഷിത് റാണയ്ക്ക് താക്കീത് ക്യാപ്റ്റന്‍ ബാവുമ പുറത്തായതോടെ നാലാമനായിറങ്ങിയ മാത്യു ബ്രീറ്റ്സ്‌കെയ്‌ക്കൊപ്പം മാര്‍ക്രം ഇന്ത്യയ്ക്ക് എതിരായ ആക്രമണം കടുപ്പിക്കുകയായിരുന്നു. 29-ാം ഓവറില്‍ പുറത്താകുമ്പോള്‍ 98 പന്തില്‍ നിന്ന് 110 റണ്‍സും മാര്‍ക്രം സ്വന്തമാക്കിയിരുന്നു. നാലാം വിക്കറ്റില്‍ ബ്രീറ്റ്സ്‌കെയും ഡെവാള്‍ഡ് ബ്രവിസും കരുതലോടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 34 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത ബ്രവിസ്, 68 റണ്‍സെടുത്ത ബ്രീറ്റ്സ്‌കെ എന്നിവരും ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ബോര്‍ഡ് 300 കടത്തി. മാര്‍കോ യാന്‍സന് രണ്ടു റണ്‍സ് മാത്രമാണ് നേടാനായത്. പരിക്കേറ്റ ടോണി ഡി സോര്‍സി (17) പുറത്തുപോയെങ്കിലും കോര്‍ബിന്‍ ബോഷും(29) കേശവ് മഹാരാജും(10) ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്. വിരാട് കോഹ് ലിയുടെയും ഋതുരാജ് ഗെയ്ക്‌വാദിന്റെയും സെഞ്ച്വറി ഇന്നിങ്‌സാണ് ഇന്ത്യക്ക് കരുത്തായത്.  South Africa defeated India by four wickets in a high-scoring second ODI. 

സമകാലിക മലയാളം 3 Dec 2025 10:44 pm

റണ്ണൊഴുക്കി കോഹ്‌ലിയും ഗെയ്ക്‌വാദും, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ

റായ്പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 359 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്. വിരാട് കോഹ് ലിയുടെയും ഋതുരാജ് ഗെയ്ക്‌വാദിന്റെയും സെഞ്ച്വറി ഇന്നിങ്‌സാണ് ഇന്ത്യക്ക് കരുത്തായത്. 93 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 102 റണ്‍സാണ് കോഹ് ലി നേടിയത്. 83 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സും അടങ്ങുന്ന ഉള്‍പ്പെടുന്നതാണ് ഗെയ്ക്‌വാദി(105)ന്റെ ഇന്നിങ്‌സ്. 43 പന്തില്‍ 66 റണ്‍സുമായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. സെഞ്ച്വറി അടിച്ച് ഗെയ്ക്‌വാദും കോഹ്‌ലിയും; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് ഒരു ഘട്ടത്തില്‍ 62 ന് 3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യയെ കോഹ്‌ലി -ഗെയ്ക്‌വാദ് സഖ്യം മികച്ച നിലയിലേക്ക് എത്തിച്ചത്. 127 പന്തില്‍ നിന്ന് 150 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും (22), രോഹിത് ശര്‍മയും (14) നേരത്ത പുറത്തായിരുന്നു. സ്‌കോര്‍ 40 ല്‍ നില്‍ക്കെ പേസര്‍ നാന്ദ്രെ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് ക്യാച്ചെടുത്താണ് രോഹിതിനെ പുറത്താക്കുന്നത്. മാര്‍കോ യാന്‍സന്റെ പന്തില്‍ കോര്‍ബിന്‍ ബോഷ് ക്യാച്ചെടുത്ത് ജയ്‌സ്വാള്‍ മടങ്ങി. യാന്‍സന്‍ എറിഞ്ഞ 36 മത്തെ ഓവറിലാണ് ഗെയ്ക്‌വാദ് പുറത്താകുന്നത്. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍257 ന് 3 എന്ന നിലയിലായിരുന്നു. 40മത്തെ ഓവറിലാണ് കോഹ് ലി(102) പുറത്താകുന്നത്. എന്‍ഗിഡിയുടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീടെത്തിയ വാഷിജ്ടണ്‍ സുന്ദര്‍ 1 റണ്‍സെടുത്ത് മടങ്ങി. കെഎല്‍ രാഹുലും(66 ), രവീന്ദ്ര ജഡേജയുമാണ്(24 ) അവസാന ഓവറുകളില്‍ സ്‌കോറിങ് വേഗം കൂട്ടിയത്. 'പുറത്താക്കിയേക്കാം, പക്ഷെ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം'; ഗംഭീറിന് മുന്നറിയിപ്പുമായി രവി ശാസ്ത്രി India vs South Africa Second ODI Match Updates

സമകാലിക മലയാളം 3 Dec 2025 5:22 pm

സെഞ്ച്വറി അടിച്ച് ഗെയ്ക്‌വാദും കോഹ്‌ലിയും; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

റായ്പൂര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഋതുരാജ് ഗെയ്ക്‌വാദിന്റെയും വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറി ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. 83 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സും അടങ്ങുന്ന ഇന്നിങ്‌സോടെ 105 റണ്‍സാണ് ഗെയ്ക്‌വാദ് നേടിയത്. 90 പന്തില്‍ നിന്നാണ് കോഹ് ലി 100 തികച്ചത്. 62 ന് 3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യയെ കോഹ്‌ലി- ഗെയ്ക്‌വാദ് സഖ്യം മികച്ച നിലയിലേക്ക് എത്തിച്ചത്. 127 പന്തില്‍ നിന്ന് 150 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും (22), രോഹിത് ശര്‍മയും (14) നേരത്ത പുറത്തായിരുന്നു. സ്‌കോര്‍ 40 ല്‍ നില്‍ക്കെ പേസര്‍ നാന്ദ്രെ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് ക്യാച്ചെടുത്താണ് രോഹിതിനെ പുറത്താക്കുന്നത്. മാര്‍കോ യാന്‍സന്റെ പന്തില്‍ കോര്‍ബിന്‍ ബോഷ് ക്യാച്ചെടുത്ത് ജയ്‌സ്വാള്‍ മടങ്ങി. യാന്‍സന്‍ എറിഞ്ഞ 36 മത്തെ ഓവറിലാണ് ഗെയ്ക്‌വാദ് പുറത്താകുന്നത്. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍257 ന് 3 എന്ന നിലയിലായിരുന്നു. പിന്നീട് 40മത്തെ ഓവറിലാണ് കോഹ് ലി(102) പുറത്താകുന്നത്. എന്‍ഗിഡിയുടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 284 ന് 4 എന്ന നലിയില്‍ കൂറ്റന്‍ സ്‌കോറിലേക്കാണ് ഇന്ത്യ കുതിക്കുന്നത്. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവനിലെത്തി. Gaekwad and Kohli hit centuries to take India to a huge total

സമകാലിക മലയാളം 3 Dec 2025 4:40 pm

'പുറത്താക്കിയേക്കാം, പക്ഷെ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം'; ഗംഭീറിന് മുന്നറിയിപ്പുമായി രവി ശാസ്ത്രി

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ വിമശര്‍നങ്ങള്‍ ശക്തമാണ്. ഇതിനിടെയാണ് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ് ലിയുമായി ഗംഭീറിന്റെ അഭിപ്രായ ഭിന്നതകള്‍ പുറത്തുവരുന്നത്. ഇപ്പോള്‍ ഗംഭീറിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ടോസ് നഷ്ടം; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, ബവുമ തിരിച്ചെത്തി, ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കിയേക്കാമെന്നും എന്നാല്‍ വിഷയങ്ങളെ ക്ഷമയോടെയും ശാന്തതയോടെയും കൈകാര്യം ചെയ്യാനാണ് ഗംഭീര്‍ ശ്രമിക്കേണ്ടതെന്നും രവി ശാസ്ത്രി പറഞ്ഞു. 'നിങ്ങളുടെ പ്രകടനം മോശമായാല്‍ നിങ്ങളെ പുറത്താക്കുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. കളിക്കാരുമായുള്ള ആശയവിനിമയും കളിക്കാരെ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് ഇവിടെ പ്രധാനം. അതുവഴി മാത്രമെ കളിക്കാരെ വിജയത്തിനായി പ്രചോദിപ്പിക്കാനാവു. അതാണ് ഞങ്ങളുടെ കാലത്ത് ചെയ്തിരുന്നത്. ഏറ്റവും പ്രധാനം ചെയ്യുന്ന കാര്യം ആസ്വദിച്ച് ചെയ്യുക, സമ്മര്‍ദ്ദത്തിലാവാതിരിക്കുക എന്നതുമാണെന്നും' രവി ശാസ്ത്രി പറഞ്ഞു. അതിരുവിട്ട വിക്കറ്റ് ആഘോഷം; ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചു, ഹര്‍ഷിത് റാണയ്ക്ക് താക്കീത് ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയതിന് ശേഷം നടന്ന അഞ്ച് ടെസ്റ്റ് സീരീസുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോട് സീരീസ് പരാജയപ്പെട്ടപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. ഇതിനിടെ ചാംപ്യന്‍സ് ട്രോഫിയിലും ഏഷ്യാ കപ്പിലും കിരീടം നേടിയെങ്കിലും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കൈവിട്ടതും ഗംഭീറിന് തിരിച്ചടിയായിരുന്നു. Ravi Shastri's Clear Warning And Golden Advice To Under-Pressure Gautam Gambhir

സമകാലിക മലയാളം 3 Dec 2025 3:50 pm

അതിരുവിട്ട വിക്കറ്റ് ആഘോഷം; ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചു, ഹര്‍ഷിത് റാണയ്ക്ക് താക്കീത്

ന്യൂഡല്‍ഹി: ഐസിസി പെരുമാറ്റച്ചട്ട ലംഘനത്തിന് ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് താക്കീത്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ വിക്കറ്റെടുത്തശേഷമുള്ള അതിരുവിട്ട ആഘോഷത്തിലാണ് ഐസിസി നടപടി. ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സിന്റെ 22ാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയ ശേഷം റാണ ഡ്രസ്സിങ് റൂമിലേക്ക് വിരല്‍ ചൂണ്ടി ആംഗ്യം കാണിച്ചിരുന്നു. 'കോഹ്‌ലിയെയും രോഹിതിനെയും ടീമില്‍ നിന്ന് ഒഴിവാക്കരുത്'; ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത് ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 റാണ ലംഘിച്ചതായാണ് കണ്ടെത്തല്‍. അന്താരാഷ്ട്ര മത്സരത്തിനിടെ ബാറ്റര്‍ പുറത്താകുമ്പോള്‍ അദ്ദേഹത്തെ അപമാനിക്കുന്നതോ ആക്രമണാത്മക പ്രതികരണത്തിന് കാരണമാകുന്നതോ ആയ ഭാഷ, പ്രവൃത്തികള്‍ അല്ലെങ്കില്‍ ആംഗ്യങ്ങള്‍ ഉപയോഗിക്കുന്നത്' എന്നതുമായി ബന്ധപ്പെട്ട ചട്ടമാണിത്. താക്കീതിന് പുറമെ മോശം പെരുമാറ്റത്തിന് ഒരു ഡീമെറിറ്റ് പോയന്റും ഐസിസി ഹര്‍ഷിതിന് ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സന് മുന്നില്‍ റാണ തെറ്റ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കലില്ലാതെയാണ് ശിക്ഷ വിധിച്ചത്. ലെവല്‍ 1 കുറ്റങ്ങള്‍ക്ക് താക്കീതോ മാച്ച് ഫീയുടെ 50 ശതമാനം പിഴയോ ഒറു ഡീ മെറിറ്റ് പോയന്റോ ആണ് ശിക്ഷ വിധിക്കാറുള്ളത്. ഐപിഎല്‍ വിക്കറ്റെടുത്തശേഷം എതിര്‍ ടീം ബാറ്റര്‍മാര്‍ക്കുനേരെ ഫ്‌ലയിങ് കിസ് നല്‍കി യാത്രയയച്ച ഹര്‍ഷിതിന്റെ പെരുമാറ്റത്തിന് മുമ്പും ശിക്ഷ ലഭിച്ചിട്ടുണ്ട്. ടോസ് നഷ്ടം; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, ബവുമ തിരിച്ചെത്തി, ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ Harshit Rana Reprimanded By ICC For Aggressive Send-Off To South Africa's Dewald Brevis

സമകാലിക മലയാളം 3 Dec 2025 2:57 pm

ടോസ് നഷ്ടം; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, ബവുമ തിരിച്ചെത്തി, ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍

റായ്പൂര്‍: ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഇരുപതാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവനിലെത്തി. 'കോഹ്‌ലിയെയും രോഹിതിനെയും ടീമില്‍ നിന്ന് ഒഴിവാക്കരുത്'; ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത് റായ്പൂര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 1.30 മുതലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച് 1-0 ന് പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. വിശാഖപട്ടണത്തെ അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ റായ്പൂരില്‍ തന്നെ പരമ്പര സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ബിസിസിഐക്ക് വഴങ്ങി; 15 വര്‍ഷത്തിന് ശേഷം വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ കോഹ്‌ലി ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ(ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്‌സ്‌കെ, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, ലുങ്കി എന്‍ഗിഡി. ഇന്ത്യ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, ഋതുരാജ് ഗെയ്ക്‌വാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്,, പ്രസിദ്ധ് കൃഷ്ണ. South africa won the toss vs india in 2nd odi

സമകാലിക മലയാളം 3 Dec 2025 1:32 pm