SENSEX
NIFTY
GOLD
USD/INR

Weather

29    C
... ...View News by News Source

'പാകിസ്ഥാനില്‍ സുരക്ഷിതരല്ല'; ഏകദിന പരമ്പര മതിയാക്കി മടങ്ങാന്‍ ശ്രീലങ്ക

ഇസ്ലാമബാദ്: ഇസ്ലാമബാദ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ സുരക്ഷിതരല്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. പര്യടനം റദ്ദാക്കി ശ്രീലങ്കന്‍ ടീം മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനെതിരായ രണ്ടാം ഏകദിനം കളിച്ചേക്കില്ല. സുരക്ഷ വര്‍ധിപ്പിക്കാമെന്ന് പാക് ടീം അധികൃതര്‍ അറിയിച്ചെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഇത് നിരസിച്ചതായാണ് വിവരം. മൂന്ന് ഏകദിന മത്സരങ്ങളാണ് പാക് പര്യടനത്തില്‍ ഉള്ളത്. 'ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ തോല്‍പ്പിക്കണം, അതൊരു ആഗ്രഹമാണ്' ഏകദിന പരമ്പര നടക്കുന്ന റാവല്‍പിണ്ടിയും സ്‌ഫോടനം നടന്ന ഇസ്ലാമബാദും തമ്മില്‍ ചെറിയ അകലം മാത്രമുള്ള പശ്ചാത്തലത്തിലാണ് പര്യടനം മതിയാക്കി പോകാനുള്ള തീരുമാനത്തിലേക്ക് ശ്രീലങ്കന്‍ ടീം എത്തിയത്. രണ്ടാം ഏകദിനം വ്യാഴാഴ്ച അതേഗ്രൗണ്ടില്‍ നടക്കും. എന്നാല്‍ നിശ്ചയിച്ച പ്രകാരം മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് പാക് ടീം അധികൃതര്‍. ശ്രീലങ്കയ്‌ക്കെതിരായ ആദ്യഏകദിനത്തില്‍ പാകിസ്ഥാന്‍ ആറ് റണ്‍സിന് വിജയിച്ചിരുന്നു. ദേശീയ ടീമിലേക്ക് പരിഗണിക്കണോ?, ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ് ലിക്കും രോഹിത്തിനും ബിസിസിഐയുടെ നിര്‍ദേശം 2009ലെ പാക് പര്യടനത്തിനിടെ ശ്രീലങ്കന്‍ ടീമിന്റെ ബസ് തോക്ക് ധാരികള്‍ ആക്രമിച്ചിരുന്നു. അജന്ത മെന്‍ഡിസ്, ചമിന്ദ വാസ്, ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ എന്നിവരുള്‍പ്പെടെ ശ്രീലങ്കന്‍ ടീമിലെ നിരവധി അംഗങ്ങള്‍ക്ക് അന്ന് പരിക്കേല്‍ക്കുകയും നിരവധി പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് നിരവധി വിദേശരാജ്യങ്ങള്‍ പാക് പര്യടനത്തില്‍ നിന്നും വിട്ടുനിന്നു. കൂടാതെ പാകിസ്ഥാന് അവരുടെ ഹോം മത്സരങ്ങള്‍ നടത്താന്‍ മിഡില്‍ ഈസ്റ്റിലെ വേദികള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. Sri Lanka Players Request Pakistan Tour Cancellation After Islamabad Bomb Blast: Report

സമകാലിക മലയാളം 12 Nov 2025 10:38 pm

'ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ തോല്‍പ്പിക്കണം, അതൊരു ആഗ്രഹമാണ്'

കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഏറ്റവും കഠിനമായ പര്യടനങ്ങളിലൊന്നാണെന്ന് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം പോലും ദക്ഷിണാഫ്രിക്ക ജയിച്ചിട്ടില്ല, എന്നാല്‍ ഈ വരള്‍ച്ച അവസാനിപ്പിക്കാനുള്ള അതിയായ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. കൊല്‍ക്കത്തയില്‍ നവംബര്‍ 14 നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ അവസാന മത്സരം ഗുവാഹത്തിയിലാണ്. 'ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ തോല്‍പ്പിക്കണമെന്നു ടീമിന് ആഗ്രഹമുണ്ട്. ടീമിന്റെ ഏറ്റവും കഠിനമായ പര്യടനങ്ങളില്‍ ഒന്നായിരിക്കാം ഇതെന്നും' താരം പറഞ്ഞു. ദേശീയ ടീമിലേക്ക് പരിഗണിക്കണോ?, ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ് ലിക്കും രോഹിത്തിനും ബിസിസിഐയുടെ നിര്‍ദേശം 'ഇത് ഞങ്ങള്‍ക്ക് ഏറ്റവും വലിയ പരീക്ഷണങ്ങളില്‍ ഒന്നാണെന്ന് തോന്നുന്നു. ഞങ്ങള്‍ക്ക് സ്വയം വിലയിരുത്താനുള്ള ഒരു അവസരമായിരിക്കും ഇത്. ഞങ്ങള്‍ ഉപഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ശരിക്കും ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദൗത്യമാണിതെന്ന് എനിക്ക് തോന്നുന്നു. സമീപ വര്‍ഷങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളില്‍ ഒന്നാണെങ്കിലും, 2015 ലും 2019 ലും ഇന്ത്യയില്‍ നടന്ന അവസാന രണ്ട് പരമ്പരകളിലും ദക്ഷിണാഫ്രിക്കയ്ക്ക് നേട്ടങ്ങളുണ്ടായിട്ടില്ല. 'പാകിസ്ഥാനിലെ പോലെ സ്പിന്‍ അനുകൂല പിച്ചുകള്‍ ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ക്യൂറേറ്റര്‍മാര്‍ പരമ്പരയില്‍ സ്പിന്നിന് അനുകൂലമായ പിച്ചുകള്‍ നല്‍കാന്‍ സാധ്യതയില്ലെന്നും' താരം പറഞ്ഞു. There's a real hunger and desire to beat India in India: Keshav Maharaj

സമകാലിക മലയാളം 12 Nov 2025 12:34 pm

ദേശീയ ടീമിലേക്ക് പരിഗണിക്കണോ?, ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ് ലിക്കും രോഹിത്തിനും ബിസിസിഐയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലിക്കും രോഹിത് ശര്‍മ യ്ക്കും ബിസിസിഐയുടെ നിര്‍ദേശം. ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ച രോഹിതും കോഹ്ലിയും ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരെ കളിക്കണമെന്ന ആഗ്രഹമാണ് ഇരുതാരങ്ങള്‍ക്കും. എന്നാല്‍ ദേശീയ ടീമില്‍ ഇടംപിടിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായി കളിച്ച് മാച്ച് ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന സന്ദേശമാണ് ഇരുതാരങ്ങള്‍ക്കും ബിസിസിഐ നല്‍കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര അടുത്തിരിക്കുകയാണ്. ബിസിസിഐയുടെ നിര്‍ദേശം വന്നതോടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ദേശീയ ടീമില്‍ ഇടംപിടിക്കുന്നതിന് വരുന്ന ദിവസങ്ങളില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഇരുതാരങ്ങളും പങ്കെടുക്കേണ്ടതായി വരും. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്നതിനെ സംബന്ധിച്ച് കോഹ് ലി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍ 'ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബോര്‍ഡും ടീം മാനേജ്മെന്റും ഇരുവരെയും അറിയിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതിനാല്‍, ഫിറ്റ്നസ് നിലനിര്‍ത്താന്‍ അവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം,'- ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഇരുവര്‍ക്കും ബിസിസിഐ സമാനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ കോഹ്ലിയും രോഹിതും രഞ്ജി ട്രോഫിയില്‍ ഓരോ മത്സരം വീതം കളിക്കുകയും ചെയ്തു. 'ഫോം വീണ്ടെടുക്കണം', ഗില്ലും ജയ്‌സ്വാളും സായ് സുദര്‍ശനും കഠിന പരിശീലനത്തില്‍, വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം BCCI Tells Virat Kohli, Rohit Sharma To Play Domestic Cricket

സമകാലിക മലയാളം 12 Nov 2025 11:40 am

ശ്രീലങ്കയ്ക്കെതിരെയും സെഞ്ച്വറിയില്ല, കോഹ്‌ലിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ബാബര്‍ അസം

റാവല്‍പിണ്ടി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലും സെഞ്ച്വറി നേടാനാകാതെ പാകിസ്ഥാന്‍ താരം ബാബര്‍ അസം . സെഞ്ച്വറിയില്ലാതെ താരം 800 ദിവസങ്ങള്‍ പിന്നിട്ടു. ശ്രീലങ്കയ്‌ക്കെതിരെ 51 പന്തുകള്‍ നേരിട്ട താരം 29 റണ്‍സിനാണ് പുറത്തായത്. 2023 ലെ ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെയാണ് ബാബര്‍ അവസാനമായി സെഞ്ച്വറി നേടിയത്. തുടര്‍ച്ചയായി 83 ഇന്നിങ്സുകളിലാണ് സെഞ്ച്വറിയില്ലാതെ താരം പുറത്തായത്. ഇതോടെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയില്ലാതെ ഏറ്റവും കൂടുതല്‍ ഇന്നിങ്‌സുകള്‍ കളിച്ച വിരാട് കോഹ് ലിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ബാബര്‍. ഏഷ്യന്‍ ബാറ്റര്‍മാരില്‍, 87 ഇന്നിങ്‌സുകള്‍ സെഞ്ച്വറിയില്ലാതെ കളിച്ച മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയാണ് പട്ടികയില്‍ ഒന്നാമത്. രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍ ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെ തുടക്കത്തില്‍ രണ്ട് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തോടെയാണ് ബാബര്‍ തുടങ്ങിയത്. എന്നാല്‍ നന്നായി തുടങ്ങിയ ശേഷം സ്‌കോറിംഗ് നിരക്ക് കുറഞ്ഞു. പിന്നീട് ഹസരങ്കയുടെ ഗൂഗ്ലി താരത്തിന് മനസിലാക്കാന്‍ സാധിച്ചില്ല. ബൗള്‍ഡ് ആകുകയായിരുന്നു. 'ഫോം വീണ്ടെടുക്കണം', ഗില്ലും ജയ്‌സ്വാളും സായ് സുദര്‍ശനും കഠിന പരിശീലനത്തില്‍, വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം Babar Azam equals Virat Kohli as wait for century extends

സമകാലിക മലയാളം 12 Nov 2025 11:37 am

രഞ്ജി ട്രോഫിയില്‍ കേരള - സൗരാഷ്ട്ര മത്സരം സമനിലയില്‍; ഒന്നാം ഇന്നിങ്‌സിന്റെ മികവില്‍ മൂന്ന് പോയിന്റ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളവും സൗരാഷ്ട്രയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. 330 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 154 റണ്‍സെടുത്ത് നില്‍ക്കെയാണ് കളി സമനിലയില്‍ പിരിഞ്ഞത്. നേരത്തെ എട്ട് വിക്കറ്റിന് 402 റണ്‍സെന്ന നിലയില്‍ സൗരാഷ്ട്ര രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ മികവില്‍ കേരളത്തിന് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് ലഭിച്ചു. സൗരാഷ്ട്ര ഒരു പോയിന്റ് നേടി. 'ഫോം വീണ്ടെടുക്കണം', ഗില്ലും ജയ്‌സ്വാളും സായ് സുദര്‍ശനും കഠിന പരിശീലനത്തില്‍, വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം അഞ്ച് വിക്കറ്റിന് 351 റണ്‍സെന്ന നിലയിലാണ് സൗരാഷ്ട്ര അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. ഡിക്ലറേഷന്‍ മുന്നില്‍ക്കണ്ട് അതിവേഗം സ്‌കോര്‍ ചെയ്ത സൗരാഷ്ട്ര ബാറ്റര്‍മാര്‍ എട്ട് ഓവറില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ എട്ട് വിക്കറ്റിന് 402 റണ്‍സെന്ന നിലയില്‍ സൗരാഷ്ട്ര ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതിനിടയില്‍ പ്രേരക് മങ്കാദ് 62ഉം അന്‍ഷ് ഗോസായി പത്തും ധര്‍മ്മേന്ദ്ര സിങ് ജഡേജ അഞ്ചും റണ്‍സ് നേടി പുറത്തായി. പ്രേരകിനെയും അന്‍ഷ് ഗോസായിയെയും എം ഡി നിധീഷ് പുറത്താക്കിയപ്പോള്‍ എന്‍ പി ബേസിലാണ് ധര്‍മ്മേന്ദ്ര സിങ് ജഡേജയെ പുറത്താക്കിയത്. യുവരാജ് സിങ് 12ഉം ജയ്‌ദേവ് ഉനദ്ഘട്ട് 11ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസില്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. രഞ്ജി ട്രോഫി; കേരളത്തിനു മുന്നില്‍ 330 റണ്‍സ് ലക്ഷ്യം വച്ച് സൗരാഷ്ട്ര 330 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. ധര്‍മ്മേന്ദ്ര സിങ് ജഡേജയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് രോഹന്‍ പുറത്തായത്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും 16 റണ്‍സെടുത്ത് പുറത്തായി. ഇതിനിടയില്‍ ഓപ്പണര്‍ എ കെ ആകര്‍ഷ് പരിക്കേറ്റ് റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. അഞ്ച് റണ്‍സായിരുന്നു ആകര്‍ഷ് നേടിയത്. തുടര്‍ന്നെത്തിയ വരുണ്‍ നായനാരും അഭിഷേക് പി നായരും മികച്ച പ്രതിരോധവുമായി ഉറച്ചു നിന്നു. ഇടയ്ക്ക് മഴയെ തുടര്‍ന്ന് കളി തടസ്സപ്പെട്ടു. കളി പുനരാരംഭിച്ചപ്പോഴും മികച്ച ബാറ്റിങ് തുടര്‍ന്ന ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19 റണ്‍സെടുത്ത അഭിഷേകിനെ ജഡേജയാണ് പുറത്താക്കിയത്. അഭിഷേകിന് പകരമെത്തിയ അഹ്മദ് ഇമ്രാന്‍ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഒടുവില്‍ കേരളം മൂന്ന് വിക്കറ്റിന് 154 റണ്‍സെടുത്ത് നില്‍ക്കെ കളി സമനിലയില്‍ പിരിയുകയായിരുന്നു. വരുണ്‍ നായനാര്‍ 66ഉം അഹ്മദ് ഇമ്രാന്‍ 42ഉം റണ്‍സുമായി പുറത്താകാതെ നിന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി ധര്‍മ്മേന്ദ്ര സിങ് ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍ - സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സ് 160, രണ്ടാം ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 402, ഡിക്ലയേഡ്. കേരളം ആദ്യ ഇന്നിങ്‌സ് 233, രണ്ടാം ഇന്നിങ്‌സ് മൂന്ന് വിക്കറ്റിന് 154 Ranji Trophy match between Kerala and Saurashtra ended in a draw

സമകാലിക മലയാളം 11 Nov 2025 7:31 pm

'ഫോം വീണ്ടെടുക്കണം', ഗില്ലും ജയ്‌സ്വാളും സായ് സുദര്‍ശനും കഠിന പരിശീലനത്തില്‍, വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കഠിന പരിശീലനത്തില്‍. സാങ്കേതികതികവ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒന്നര മണിക്കൂറോളം നേരമാണ് ഗില്‍ നെറ്റ്‌സില്‍ ചെലവഴിച്ചത്. വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ മാസം പാകിസ്ഥാനില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ പോലും 1-1ന് പാകിസ്ഥാനെ തളച്ച ആത്മവിശ്വാസവുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ എത്തുന്നത്. കഴിഞ്ഞ മാസം ഇന്ത്യ തൂത്തുവാരിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയ ഗില്‍ എന്നാല്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ റണ്‍സിനായി ബുദ്ധിമുട്ടുകയാണ്.ഫോമിലേക്ക് ശക്തമായി തിരിച്ചുവരേണ്ടതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ഗില്‍ പരിശീലനം നടത്തുന്നത്. ഓസ്ട്രേലിയയിലെ ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലുമായി എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് ഗില്ലിന് നേടാന്‍ ആയത്. ടെസ്റ്റില്‍ വീണ്ടും താളം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗില്ലിന്റെ പരിശീലനം. ബാറ്റിങ് പരിശീലനത്തിനിടെ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയും നേരിട്ട അദ്ദേഹം ഇടയ്ക്കിടെ സ്വീപ്പ് ഷോട്ടുകള്‍ പായിച്ചു. കുറച്ചുനേരം ജസ്പ്രീത് ബുമ്രയെ നേരിടാനും സമയം ചെലവഴിച്ചു. 'നാണമില്ലാത്തവര്‍ പബ്ലിസിറ്റി കിട്ടാന്‍ നിങ്ങളെ ഉപയോഗിക്കും'; വനിതാ താരങ്ങള്‍ക്ക് ഗാവസ്‌കറുടെ മുന്നറിയിപ്പ് രഞ്ജി ട്രോഫിയില്‍ രാജസ്ഥാനു വേണ്ടി 67 ഉം 156 ഉം റണ്‍സുകള്‍ നേടിയ ജയ്സ്വാളും നെറ്റ്‌സില്‍ ദീര്‍ഘനേരം ചെലവഴിച്ചു. ഇന്ത്യ എയ്ക്കു വേണ്ടി ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളില്‍ നിന്ന് 84 റണ്‍സ് നേടിയ തമിഴ്നാട് യുവതാരം സായ് സുദര്‍ശനും നെറ്റ്‌സില്‍ ഗണ്യമായ സമയം ചെലവഴിച്ചു. 'സഞ്ജു, കൂടുതൽ കരുത്താർജിക്കു'! മലയാളി താരത്തിന് 'സൂപ്പർ' പിറന്നാൾ ആശംസിച്ച് സിഎസ്കെ Gill spends long session at nets; Jaiswal, Sai too sweat it out ahead of SA Test

സമകാലിക മലയാളം 11 Nov 2025 5:17 pm

'നാണമില്ലാത്തവര്‍ പബ്ലിസിറ്റി കിട്ടാന്‍ നിങ്ങളെ ഉപയോഗിക്കും'; വനിതാ താരങ്ങള്‍ക്ക് ഗാവസ്‌കറുടെ മുന്നറിയിപ്പ്

മുംബൈ: ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെയുള്ള സമ്മാന വാഗ്ദാനങ്ങളില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ . ലോകകപ്പ് ജേതാക്കള്‍ക്ക് ഐസിസി നല്‍കുന്ന 40 കോടി രൂപയ്ക്കു പുറമെ 51 കോടി രൂപയാണ് പാരിതോഷികമായി ടീമിന് ബിസിസിഐ പ്രഖ്യാപിച്ചത്. റിച്ച ഘോഷ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ധാന, ഹര്‍ലീന്‍ ഡിയോള്‍ തുടങ്ങിയ താരങ്ങള്‍ക്ക് അതതു സംസ്ഥാന സര്‍ക്കാരുകളും പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ വാഗ്ദാനം ലഭിച്ച ഈ പാരിതോഷികങ്ങളോ സ്‌പോണ്‍സര്‍ഷിപ് ഡീലുകളോ ലഭിച്ചില്ലെങ്കില്‍ നിരാശരാകരുതെന്ന് താരങ്ങള്‍ക്ക് സുനില്‍ ഗാവസ്‌കറുടെ മുന്നറിയിപ്പ്. 1983ല്‍ ഇന്ത്യന്‍ പുരുഷ ടീം ലോകകപ്പ് നേടിയപ്പോഴുള്ള തന്റെ സ്വന്തം അനുഭവം ചൂണ്ടിക്കാട്ടിയാണ് ഗാവസ്‌കറുടെ ഉപദേശം. രഞ്ജി ട്രോഫി; കേരളത്തിനു മുന്നില്‍ 330 റണ്‍സ് ലക്ഷ്യം വച്ച് സൗരാഷ്ട്ര '1983ലെ ടീമിനും ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. മാധ്യമങ്ങളില്‍ അവയെല്ലാം വലിയ വാര്‍ത്താ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ഒട്ടുമിക്കവയും യാഥാര്‍ഥ്യമായില്ല. മാധ്യമങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ല, കാരണം അവര്‍ അഭിമാനകരമായ പ്രഖ്യാപനങ്ങള്‍ സന്തോഷത്തോടെ പ്രസിദ്ധീകരിച്ചു. ഈ നാണമില്ലാത്ത ആളുകള്‍ തങ്ങളെയും ഉപയോഗിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കിയില്ല. അതിനാല്‍ പെണ്‍കുട്ടികളേ, ഈ നാണമില്ലാത്തവര്‍ സ്വയം ഉയര്‍ത്തിക്കാട്ടാന്‍ നിങ്ങളുടെ വിജയം ഉപയോഗിക്കുകയാണെങ്കില്‍ വിഷമിക്കേണ്ട,.' ഒരു ലേഖനത്തില്‍ ഗാവസ്‌കര്‍ പറഞ്ഞു. വാഗ്ദാനം ചെയ്ത ചില അവാര്‍ഡുകള്‍ നിങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ നിരാശപ്പെടരുതെന്നും ഇന്ത്യയില്‍, പരസ്യദാതാക്കളും ബ്രാന്‍ഡുകളും വ്യക്തികളും വിജയികളുടെ ചുമലില്‍ ചാടിക്കയറി സൗജന്യമായി പബ്ലിസിറ്റി കിട്ടാന്‍ ശ്രമിക്കുമെന്നും ഗാവസ്‌കര്‍ പറഞ്ഞു. 'സഞ്ജു, കൂടുതൽ കരുത്താർജിക്കു'! മലയാളി താരത്തിന് 'സൂപ്പർ' പിറന്നാൾ ആശംസിച്ച് സിഎസ്കെ Sunil Gavaskar warns the team about unfulfilled promises and brands leveraging their success for publicity

സമകാലിക മലയാളം 11 Nov 2025 2:29 pm

രഞ്ജി ട്രോഫി; കേരളത്തിനു മുന്നില്‍ 330 റണ്‍സ് ലക്ഷ്യം വച്ച് സൗരാഷ്ട്ര

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനു മുന്നില്‍ 330 റണ്‍സ് വിജയ ലക്ഷ്യം വച്ച് സൗരാഷ്ട്ര. അവസാന ദിവസമായ ഇന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച സൗരാഷ്ട്ര 8 വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മത്സരം സമനിലയില്‍ അവസാനിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സിന്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലെത്തിയത്. ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് സൗരാഷ്ട്രയുടെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. സ്‌കോര്‍: സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സ് 160, രണ്ടാം ഇന്നിങ്‌സ് 8 വിക്കറ്റ് നഷ്ടത്തില്‍ 402 ഡിക്ലയര്‍. കേരളം ആദ്യ ഇന്നിങ്‌സ് 233 ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ സൗരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ജയ് ഗോഹിലിന്റെയും വൈകാതെ ഗജ്ജര്‍ സമ്മറിന്റെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സൗരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റണ്‍സെടുത്ത ജയ് ഗോഹില്‍ നിധീഷിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയപ്പോള്‍ 31 റണ്‍സെടുത്ത ഗജ്ജറിനെ ബേസില്‍ എന്‍പി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 'സഞ്ജു, കൂടുതൽ കരുത്താർജിക്കു'! മലയാളി താരത്തിന് 'സൂപ്പർ' പിറന്നാൾ ആശംസിച്ച് സിഎസ്കെ എന്നാല്‍ അര്‍പ്പിത് വസവദയും ചിരാഗ് ജാനിയും ചേര്‍ന്ന കൂട്ടുകെട്ട് സൗരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ദിവസത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 159 റണ്‍സെന്ന നിലയിലായിരുന്നു സൗരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേര്‍ന്ന് അനായാസം ഇന്നിങ്‌സ് മുന്നോട്ടു നീക്കി. അര്‍പ്പിത് അര്‍ധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഇരുവരും ചേര്‍ന്ന് 174 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. 74 റണ്‍സെടുത്ത അര്‍പ്പിതിനെ പുറത്താക്കി ബാബ അപരാജിതാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൗരാഷ്ട്രയുടെ സ്‌കോറിങ് വേഗത്തിലായി. ഇരുവരും ചേര്‍ന്ന് 17 ഓവറില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 152 റണ്‍സെടുത്ത ചിരാഗ് ജാനി ബേസിലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. 14 ബൗണ്ടറിയും നാല് സിക്‌സുകളും അടങ്ങുന്നതായിരുന്നു ചിരാഗിന്റെ ഇന്നിങ്‌സ്. പ്രേരക് മങ്കാദ് 62 റണ്‍സെടുത്തു മടങ്ങി. കേരളത്തിന് വേണ്ടി എംഡി നിധീഷ് 4 വിക്കറ്റുകള്‍ വീഴ്ത്തി. എന്‍ ബേസില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി. ചരിത്രം, പുതിയ ബെഞ്ച് മാര്‍ക്ക് തീര്‍ത്ത് സാമ്രാട്ട് റാണ! 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം Ranji Trophy: Saurashtra declared their innings at 402 runs for the loss of 8 wickets.

സമകാലിക മലയാളം 11 Nov 2025 1:25 pm

'സഞ്ജു, കൂടുതൽ കരുത്താർജിക്കു'! മലയാളി താരത്തിന് 'സൂപ്പർ'പിറന്നാൾ ആശംസിച്ച് സിഎസ്കെ

ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തുമെന്ന് ഏതാണ്ട് ഉറപ്പായി നിൽക്കെ താരത്തിനു പിറന്നാൾ ആശംസകളുമായി ചെന്നൈ ടീമിന്റെ ഏക്സ് പോസ്റ്റ്. ഇന്നാണ് സഞ്ജുവിന്റെ ബെർത്ത് ഡേ. താരത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം 48 മണിക്കൂറിനുള്ളില്‍ പുറത്തു വരുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് ഇക്കാര്യം കൂടുതൽ ഉറപ്പിക്കുന്ന തരത്തിലുള്ള എക്സ് പോസ്റ്റ് ചെന്നൈ ടീമിന്റെ ഔദ്യോ​ഗിക പേജിൽ പ്രത്യക്ഷപ്പെട്ടത്. 'കൂടുതൽ കരുത്താർജിക്കാൻ സാധിക്കട്ടെ സഞ്ജു! സൂപ്പർ പിറന്നാൾ ആശംസകൾ'- എന്ന കുറിപ്പോടെ സഞ്ജുവിന്റെ ഫോട്ടോ പങ്കിട്ടാണ് ചെന്നൈ ടീമിന്റെ ആശംസ. സഞ്ജുവിന്റെ ടീം മാറ്റം സംബന്ധിച്ചു ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ചര്‍ച്ചകളില്‍ ധാരണ വന്നതായാണ് റിപ്പോർട്ടുകൾ. രവീന്ദ്ര ജഡജ, സാം കറന്‍ എന്നിവരെ വിട്ടുനല്‍കിയാണ് രാജസ്ഥാന്‍ നായകനായ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കുന്നത്. മൂന്ന് താരങ്ങളും ഇരു ക്ലബുകളുടേയും തീരുമാനം അംഗീകരിച്ചതായും അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തിലെ പൂര്‍ണ ചിത്രം വ്യക്തമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. More power to you, Sanju! Wishing you a super birthday! #WhistlePodu pic.twitter.com/f2lE6pWkPy — Chennai Super Kings (@ChennaiIPL) November 11, 2025 ഉറപ്പിച്ചു, സഞ്ജു ചെന്നൈയുടെ പുതിയ 'തല'! ജഡേജയും സാം കറനും രാജസ്ഥാനിലേക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷമാണ് സഞ്ജു സാംസണ്‍ ടീം വിടുന്നത്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് സഞ്ജു. 2025ലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനോടു തന്നെ റിലീസ് ചെയ്യണമെന്നു സഞ്ജു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ട്രേഡിങ് പൂര്‍ണമാകണമെങ്കില്‍ ഇനിയും കടമ്പകളുണ്ട്. ട്രേഡിനുള്ള താരങ്ങളുടെ പേര് ഉള്‍പ്പെടുത്തി ടീമുകള്‍ ഗവേണിങ് കൗണ്‍സിലിനു താത്പര്യ പത്രം അയയ്ക്കണം. നിയമമനുസരിച്ച് താരങ്ങളുടെ രേഖാമൂലമുള്ള സമ്മതവും ആവശ്യമുണ്ട്. ഈ സമ്മതമാണ് ഇപ്പോള്‍ ഇരു ടീമുകള്‍ക്കും കിട്ടിയിരിക്കുന്നച്. ടീമുകള്‍ തമ്മില്‍ അന്തിമ കരാറിനായി കൂടുതല്‍ ചര്‍ച്ചകള്‍ ഇനി നടക്കും. പിന്നീട് ഒരിക്കല്‍ കൂടി പരിശോധന നടത്തി ഗവേണിങ് കൗണ്‍സില്‍ ഡീലിനു അംഗീകാരം നല്‍കണം. പിന്നാലെ ചെന്നൈ താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ചരിത്രം, പുതിയ ബെഞ്ച് മാര്‍ക്ക് തീര്‍ത്ത് സാമ്രാട്ട് റാണ! 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം Amid all the trade rumours, CSK decided to send their birthday wishes to Sanju Samson ahead of the imminent move.

സമകാലിക മലയാളം 11 Nov 2025 1:09 pm

ചരിത്രം, പുതിയ ബെഞ്ച് മാര്‍ക്ക് തീര്‍ത്ത് സാമ്രാട്ട് റാണ! 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം

കെയ്‌റോ: ഇന്ത്യന്‍ ഷൂട്ടിങില്‍ പുതിയ ബെഞ്ച് മാര്‍ക്ക് തീര്‍ത്ത് 20കാരന്‍ സാമ്രാട്ട് റാണ. ഐഎസ്എസ്എഫ് ലോക ചാംപ്യന്‍ഷിപ്പ് ഷൂട്ടിങ് പോരാട്ടത്തില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ചരിത്രമെഴുതി. ഒപ്പം പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം ടീമിനത്തിലും റാണ ഉള്‍പ്പെട്ട സംഘത്തിനു സ്വര്‍ണമുണ്ട്. ലോക പോരില്‍ ചരിത്ര നേട്ടത്തിനൊപ്പം ഇരട്ട സ്വര്‍ണമെന്ന മധുരവും താരം നുണഞ്ഞു. ഫൈനലില്‍ ചൈനയുടെ ഹു കായ്‌യെ വീഴ്ത്തിയാണ് സാമ്രാട്ടിന്റെ ചരിത്ര നേട്ടം. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചൈനീസ് താരത്തിന്റെ വെല്ലുവിളി സമര്‍ഥമായി മറികടന്നാണ് താരം ഇന്ത്യന്‍ ഷൂട്ടിങിന്റെ അഭിമാനമായത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ വരുണ്‍ തോമര്‍ 221.7 പോയിന്റുകളുമായി വെങ്കലം സ്വന്തമാക്കി. SAMRAT RANA CREATES HISTORY FOLKS! HE BECOMES THE FIRST EVER INDIAN WORLD CHAMPION IN THE 10M AIR PISTOL EVENT! A Gold Medal in an Olympic Event! INCREDIBLY WELL DONE SAMRAT! pic.twitter.com/WMkBTpwmRJ — The Khel India (@TheKhelIndia) November 10, 2025 'ആത്മാനന്ദം നിറച്ച എന്റെ പ്രിയപ്പെട്ട ഇടം'; ലയണല്‍ മെസി വീണ്ടും ബാഴ്‌സലോണ മൈതാനത്ത്! (വിഡിയോ) 2022ല്‍ ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഇതേ മണ്ണില്‍ റാണ രണ്ട് മെഡലുകള്‍ നേടിയിരുന്നു. ആ വിജയങ്ങള്‍ ഇപ്പോഴത്തെ സുവര്‍ണ നേട്ടത്തിനു പ്രചോദനമായെന്നു താരം വ്യക്തമാക്കി. റാണ (586), തോമര്‍ (586), ശ്രാവണ്‍ കുമാര്‍ (852) എന്നിവര്‍ ചേര്‍ന്ന സംഘമാണ് ടീം ഇന്നത്തില്‍ സുവര്‍ണ നേട്ടത്തിലെത്തിയത്. മൊത്തം 1754 പോയിന്റുകള്‍ ഇന്ത്യ വെടിവച്ചിട്ടു. ഇറ്റലിയാണ് ടീമിനത്തില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ജര്‍മനിക്കാണ് വെങ്കലം. ഉറപ്പിച്ചു, സഞ്ജു ചെന്നൈയുടെ പുതിയ 'തല'! ജഡേജയും സാം കറനും രാജസ്ഥാനിലേക്ക് Samrat Rana became India's first world champion in the men's 10m air pistol event.

സമകാലിക മലയാളം 11 Nov 2025 12:46 pm

'ആത്മാനന്ദം നിറച്ച എന്റെ പ്രിയപ്പെട്ട ഇടം'; ലയണല്‍ മെസി വീണ്ടും ബാഴ്‌സലോണ മൈതാനത്ത്! (വിഡിയോ)

മാഡ്രിഡ്: അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി വീണ്ടും ബാഴ്‌സലോണയുടെ ഹോം മൈതാനമായ കാംപ് നൗ സ്റ്റേഡിയത്തില്‍. സ്റ്റേഡിയം പുതുക്കി പണിയുന്നതിനാല്‍ കുറച്ചു കാലമായി ഇവിടെ മത്സരങ്ങള്‍ നടക്കുന്നില്ല. നിലവില്‍ നവീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. ഈ സീസണ്‍ അവസാനിക്കുന്നതിനുള്ളില്‍ തന്നെ സ്‌റ്റേഡിയം മത്സരങ്ങള്‍ക്കായി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെയാണ് ഇതിഹാസ താരത്തിന്റെ അപ്രതീക്ഷിത വരവ്. അപ്രതീക്ഷിതമായാണ് മെസി കാംപ്‌ നൗ മൈതാനത്തേക്ക് വീണ്ടുമെത്തിയത്. 2021ല്‍ ബാഴ്‌സലോണയുടെ പടിയിറങ്ങിയ ശേഷം താരം ഇവിടേക്ക് വന്നിട്ടില്ല. അതുകൊണ്ടു തന്നെ തിരിച്ചു വരവ് ഏറെ വൈകാരികമാണെന്നു താരം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. pic.twitter.com/xR8254DLiC — Leo Messi (@leomessisite) November 10, 2025 ഉറപ്പിച്ചു, സഞ്ജു ചെന്നൈയുടെ പുതിയ 'തല'! ജഡേജയും സാം കറനും രാജസ്ഥാനിലേക്ക് 'ഇന്നലെ രാത്രി എന്റെ ആത്മാനന്ദമായ ഒരിടത്തേക്ക് ഞാന്‍ തിരിച്ചെത്തി. ഞാന്‍ ഏറെ സന്തോഷിച്ച സ്ഥലം, ലോകത്തില്‍ ഏറ്റവും ആനന്ദമുള്ള വ്യക്തിയായി എന്നെ ആയിരം മടങ്ങ് അനുഭവിപ്പിച്ച ഇടം. കളിക്കാരനെന്ന നിലയില്‍ ഇറങ്ങിപ്പോകല്‍ ഇവിടെ അസാധ്യമാണ്. ഒരു ദിവസം മടങ്ങി വരുമെന്ന പ്രതീക്ഷ ഇപ്പോഴും ബാക്കി നില്‍ക്കുന്നു'- സന്ദര്‍ശനത്തിനു പിന്നാലെ മെസി കുറിച്ചു. 20 വര്‍ഷത്തിലധികം മെസി ചെലവഴിച്ച ഇടമാണ് ബാഴ്‌സലോണ. ക്ലബും താരവും തമ്മില്‍ അഭേദ്യമായ ബന്ധമായിരുന്നു. എന്നാല്‍ 2021ല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ക്ലബ് വട്ടംചുറ്റിയതോടെയാണ് താരം ക്ലബിന്റെ പടിയിറങ്ങാന്‍ നിര്‍ബന്ധിതനായത്. മെസിയുടെ വിട പറച്ചില്‍ സമയത്ത് അദ്ദേഹം പൊട്ടിക്കരഞ്ഞാണ് ടീമിന്റെ പടിയിറങ്ങിയത്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്; കൊല്‍ക്കത്തയില്‍ കനത്ത സുരക്ഷയ്ക്കുള്ളില്‍ പരിശീലനം Lionel Messi made an emotional, unannounced return to Camp Nou after leading Inter Miami to a playoff victory.

സമകാലിക മലയാളം 11 Nov 2025 12:02 pm

ഉറപ്പിച്ചു, സഞ്ജു ചെന്നൈയുടെ പുതിയ 'തല'! ജഡേജയും സാം കറനും രാജസ്ഥാനിലേക്ക്

ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തുമെന്ന് ഏതാണ്ട് ഉറപ്പായി. താരത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം 48 മണിക്കൂറിനുള്ളില്‍ പുറത്തു വരുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ചര്‍ച്ചകളില്‍ താരക്കൈമാറ്റം സംബന്ധിച്ചു ധാരണ വന്നതായാണ് റിപ്പോര്‍ട്ടുകള്‍. രവീന്ദ്ര ജഡജ, സാം കറന്‍ എന്നിവരെ വിട്ടുനല്‍കിയാണ് രാജസ്ഥാന്‍ നായകനായ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കുന്നത്. മൂന്ന് താരങ്ങളും ഇരു ക്ലബുകളുടേയും തീരുമാനം അംഗീകരിച്ചതായും അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തിലെ പൂര്‍ണ ചിത്രം വ്യക്തമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്രേഡിങ് പൂര്‍ണമാകണമെങ്കില്‍ ഇനിയും കടമ്പകളുണ്ട്. ട്രേഡിനുള്ള താരങ്ങളുടെ പേര് ഉള്‍പ്പെടുത്തി ടീമുകള്‍ ഗവേണിങ് കൗണ്‍സിലിനു താത്പര്യ പത്രം അയയ്ക്കണം. നിയമമനുസരിച്ച് താരങ്ങളുടെ രേഖാമൂലമുള്ള സമ്മതവും ആവശ്യമുണ്ട്. ഈ സമ്മതമാണ് ഇപ്പോള്‍ ഇരു ടീമുകള്‍ക്കും കിട്ടിയിരിക്കുന്നച്. ടീമുകള്‍ തമ്മില്‍ അന്തിമ കരാറിനായി കൂടുതല്‍ ചര്‍ച്ചകള്‍ ഇനി നടക്കും. പിന്നീട് ഒരിക്കല്‍ കൂടി പരിശോധന നടത്തി ഗവേണിങ് കൗണ്‍സില്‍ ഡീലിനു അംഗീകാരം നല്‍കണം. പിന്നാലെ ചെന്നൈ താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്; കൊല്‍ക്കത്തയില്‍ കനത്ത സുരക്ഷയ്ക്കുള്ളില്‍ പരിശീലനം രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷമാണ് സഞ്ജു സാംസണ്‍ ടീം വിടുന്നത്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് സഞ്ജു. 2025ലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനോടു തന്നെ റിലീസ് ചെയ്യണമെന്നു സഞ്ജു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. 2008ല്‍ പ്രഥമ ഐപിഎല്‍ കിരീടം രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുമ്പോള്‍ യുവ താരമായിരുന്ന ജഡേജയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഐപിഎല്ലിലെ മികവിന്റെ ബലത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണായക താരമായി പിന്നീട് മാറുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. 2008, 09 സീസണുകളില്‍ രാജസ്ഥാന്‍ താരമായിരുന്ന ജഡേജ പിന്നീട് 2010ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. എന്നാല്‍ താരം കരാര്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ടീം ബിസിസിഐയെ സമീപിച്ചു. താരത്തിനു ഒരു വര്‍ഷം ഐപിഎല്‍ വിലക്കും കിട്ടി. 2011ല്‍ ജഡേജ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്കായി ഒരു സീസണ്‍ കളിച്ചു. 2012ലാണ് താരം ചെന്നൈ ടീമിലെത്തുന്നത്. സിഎസ്‌കെയുടെ അഞ്ച് ഐപിഎല്‍ കിരീട നേട്ടങ്ങളില്‍ മൂന്നിലും ഭാഗമായി. ചെന്നൈ ടീം വിലക്ക് നേരിട്ട 2016, 17 സീസണുകളില്‍ താരം ഗുജറാത്ത് ലയണ്‍സിനായി കളത്തിലെത്തി. 2022ല്‍ താരം ചെന്നൈ ടീം ക്യാപ്റ്റനായി. എന്നാല്‍ മോശം പ്രകടനമായിരുന്നു ടീമിന്റേത്. പിന്നാലെ നായക സ്ഥാനം ഒഴിഞ്ഞു. 2023ലെ ചെന്നൈയുടെ ഐപിഎല്‍ കിരീട നേട്ടത്തില്‍ ജഡേജ നിര്‍ണായകമായി. കൈമാറ്റം ജഡേജയ്ക്ക് ഇഷ്ടപ്പെട്ടില്ല? ചൂടുപിടിച്ച ചർച്ചകൾക്കിടെ താരത്തിന്റെ ഇൻസ്റ്റ അക്കൗണ്ട് അപ്രത്യക്ഷം! 27കാരനായ സാം കറന്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടറാണ്. താരം പഞ്ചാബ് കിങ്‌സില്‍ നിന്നാണ് ചെന്നൈ പാളയത്തിലെത്തിയത്. സഞ്ജുവിനെ വിട്ടുനല്‍കാന്‍ രവീന്ദ്ര ജഡേജയെ മാത്രം കൈമാറിയാല്‍ പോരെന്ന നിലപാടാണ് രാജസ്ഥാന്‍ സ്വീകരിച്ചത്. ഇതോടെ ആദ്യ ഘട്ടത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ജഡേജയക്കൊപ്പം യങ് ദക്ഷിണാഫ്രിക്കന്‍ സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രവിസിനേയും വേണമെന്ന ആവശ്യം രാജസ്ഥാന്‍ മുന്നോട്ടു വച്ചു. എന്നാല്‍ ചെന്നൈ വഴങ്ങിയില്ല. പിന്നീടാണ് രണ്ടാം ശ്രമം ചെന്നൈ തുടങ്ങിയത്. രവീന്ദ്ര ജഡേജയെ കൂടാതെ സാം കറന്‍, മതീഷ പതിരന എന്നിവരില്‍ ഒരാളെ തരണമെന്ന ആവശ്യമാണ് രണ്ടാം ഘട്ടത്തില്‍ രാജസ്ഥാന്‍ മുന്നോട്ടു വച്ചത്. മതീഷയെ നിലനിര്‍ത്തി സാം കറനെ വിട്ടുകൊടുക്കാന്‍ ഒടുവില്‍ ചെന്നൈ സമ്മതം അറിയിച്ചതോടെ താരക്കൈമാറ്റ ചിത്രവും തെളിഞ്ഞു. Rajasthan Royals captain Sanju Samson is likely to join CSK, with all-rounders Ravindra Jadeja and Sam Curran reportedly set to go the other way as part of the deal.

സമകാലിക മലയാളം 11 Nov 2025 11:20 am

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്; കൊല്‍ക്കത്തയില്‍ കനത്ത സുരക്ഷയ്ക്കുള്ളില്‍ പരിശീലനം

കൊല്‍ക്കത്ത: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കായിക പോരാട്ടങ്ങളുടെ വേദികളിലും സുരക്ഷ കടുപ്പിച്ചു. ഈ മാസം 14 മുതല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര യ്ക്ക് തുടക്കമാകുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ ടെസ്റ്റ്. ഇരു ടീമുകളും കൊല്‍ക്കത്തയില്‍ എത്തിയതോടെ സുരക്ഷയുടെ കര്‍ശനമാക്കിയിട്ടുണ്ട്. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മാനോജ് വര്‍മ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയം സന്ദര്‍ശിച്ചു. കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ആരാധകര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും പൊലീസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൈമാറ്റം ജഡേജയ്ക്ക് ഇഷ്ടപ്പെട്ടില്ല? ചൂടുപിടിച്ച ചർച്ചകൾക്കിടെ താരത്തിന്റെ ഇൻസ്റ്റ അക്കൗണ്ട് അപ്രത്യക്ഷം! ഇരും ടീമിലേയും താരങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളുടെ സുരക്ഷയും കൂട്ടിയിട്ടുണ്ട്. ഇരു ടീമുകളും ഇന്ന് പരിശീലനത്തിനിറങ്ങുന്നതും സുരക്ഷാ വലയത്തിലായിരിക്കും. തിങ്കളാഴ്ച വൈകീട്ട് 6.52ഓടെയാണ് ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉഗ്ര സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 8 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 13 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്കുകളും പുറത്തു വന്നിരുന്നു. രഞ്ജി ട്രോഫി: ലീഡ് വഴങ്ങി, രണ്ടാം ഇന്നിങ്സിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൗരാഷ്ട്ര India vs South Africa: The Kolkata Police have beefed up security arrangements for the Indian and South African teams ahead of the first Test at Eden Gardens.

സമകാലിക മലയാളം 11 Nov 2025 10:29 am

കൈമാറ്റം ജഡേജയ്ക്ക് ഇഷ്ടപ്പെട്ടില്ല? ചൂടുപിടിച്ച ചർച്ചകൾക്കിടെ താരത്തിന്റെ ഇൻസ്റ്റ അക്കൗണ്ട് അപ്രത്യക്ഷം!

ചെന്നൈ: ഐപിഎൽ താര കൈമാറ്റ ചർച്ചകളിൽ ഇപ്പോൾ മലയാളി താരം സഞ്ജു സാംസണും രവീന്ദ്ര ജഡേജയുമാണ് ഹോട്ട് ഫേവറിറ്റ്സ്. ഇരുവരേയും തമ്മിൽ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും പരസ്പരം കൈമാറാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ചർച്ചകൾക്കും ചൂടുപിടിച്ചു. അതിനിടെയിതാ രവീന്ദ്ര ജഡ‍േജയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് കാണാനില്ല. ചെന്നൈ തന്നെ രാജസ്ഥാനു കൈമാറുന്നതിൽ ജഡേജയ്ക്ക് അതൃപ്തിയുണ്ടെന്നും അതിനാലാണ് താരം അക്കൗണ്ട് ഡിലീറ്റ് ആക്കിയതെന്നും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സഞ്ജുവിനായി കൊണ്ടുപിടിച്ചു ശ്രമിക്കുന്ന ചെന്നൈയ്ക്ക് മുന്നിൽ രവീന്ദ്ര ജഡേജയെ വേണമെന്ന ആവശ്യമാണ് രാജസ്ഥാൻ റോയൽസ് മുന്നോട്ടു വച്ചത്. ജഡേജയുടെ അറിവോടെയാണ് ചെന്നൈ ഈ നീക്കത്തിനു തുനിഞ്ഞതെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ജഡേജയ്ക്കൊപ്പം സാം കറൻ അല്ലെങ്കിൽ മതീഷ പതിരന എന്നിവരിൽ ഒരാൾ വേണമെന്ന ആവശ്യവും രാജസ്ഥാൻ ചെന്നൈയ്ക്ക് മുന്നിൽ വച്ചതായും ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും വാർത്തകൾ വരുന്നതിനിടെയാണ് ഇപ്പോൾ ജഡേജയുടെ ഇൻസ്റ്റ അക്കൗണ്ട് അപ്രത്യക്ഷമായത്. റോയൽനവ​ഗൻ എന്ന പേരിലുള്ള ജഡേജയുടെ അക്കൗണ്ടാണ് ഇസ്റ്റ​ഗ്രാമിൽ നിന്നു അപ്രത്യക്ഷമായിരിക്കുന്നത്. പ്രൊഫൈൽ ലിങ്ക്, ബ്രൗസറുകൾ ഉപയോ​ഗിച്ച് സെർച്ച് ചെയ്താൽ കണ്ടെത്താൻ സാധിക്കില്ല. അക്കൗണ്ട് ഡി ആക്ടിവേറ്റ് ആക്കിയതാണോ ഡിലീറ്റ് ആക്കിയതാണോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. പിന്നാലെയാണ് ഊഹാപോ​ഹങ്ങൾ പ്രചരിക്കുന്നത്. അതേസമയം താര കൈമാറ്റ ചർച്ചകളിൽ നിന്നു ഒഴിവായി നിൽക്കുന്നതിന്റെ ഭാ​ഗമായാണ് താരം അക്കൗണ്ട് അപ്രത്യക്ഷമാക്കിയതെന്ന വാദവുമുണ്ട്. ചർച്ച വിജയിച്ചാലും ട്രേഡിങ് പൂർ‌ണമാകണമെങ്കിൽ ഇനിയും കടമ്പകളുണ്ട്. ട്രേഡിനുള്ള താരങ്ങളുടെ പേര് ​ഉൾപ്പെടുത്തി ടീമുകൾ ​ഗവേണിങ് കൗൺസിലിനു താത്പര്യ പത്രം അയയ്ക്കണം. നിയമമനുസരിച്ച് താരങ്ങളുടെ രേഖാമൂലമുള്ള സമ്മതവും ആവശ്യമുണ്ട്. പിന്നീട് ടീമുകൾ തമ്മിൽ അന്തിമ കരാറിനായി കൂടുതൽ ചർച്ചകൾ. പിന്നീട് ഒരിക്കൽ കൂടി പരിശോധന നടത്തി ​ഗവേണിങ് കൗൺസിൽ അം​ഗീകാരം നൽകണം. രഞ്ജി ട്രോഫി: ലീഡ് വഴങ്ങി, രണ്ടാം ഇന്നിങ്സിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൗരാഷ്ട്ര 2008ൽ പ്രഥമ ഐപിഎൽ കിരീടം രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുമ്പോൾ യുവ താരമായിരുന്ന ജഡേജയുടെ പങ്ക് നിർണായകമായിരുന്നു. ഐപിഎല്ലിലെ മികവിന്റെ ബലത്തിൽ ഇന്ത്യൻ ടീമിലെത്തിയ ജ‍ഡേജ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ നിർണായക താരമായിരുന്നു. നിലവിൽ ടെസ്റ്റിലാണ് താരം ഫോക്കസ് ചെയ്തിരിക്കുന്നത്. ടി20യിൽ നിന്നു വിരമിച്ചിരുന്നു. 2008, 09 സീസണുകളിൽ രാജസ്ഥാൻ താരമായിരുന്ന ജഡേജ പിന്നീട് 2010ൽ മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിൽ പങ്കെടുത്തു. എന്നാൽ താരം കരാർ ലംഘിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാൻ ടീം ബിസിസിഐയെ സമീപിച്ചു. താരത്തിനു ഒരു വർഷം ഐപിഎൽ വിലക്കും കിട്ടി. 2011ൽ ജഡേജ കൊച്ചി ടസ്കേഴ്സ് കേരളയ്ക്കായി ഒരു സീസൺ കളിച്ചു. 2012ലാണ് താരം ചെന്നൈ ടീമിലെത്തുന്നത്. സിഎസ്കെയുടെ അഞ്ച് ഐപിഎൽ കിരീട നേട്ടങ്ങളിൽ മൂന്നിലും ഭാ​ഗമയി. ചെന്നൈ ടീം വിലക്ക് നേരിട്ട 2016, 17 സീസണുകളിൽ താരം ​ഗുജറാത്ത് ലയൺസിനായി കളത്തിലെത്തി. 2022ൽ താരം ചെന്നൈ ടീം ക്യാപ്റ്റനായി. എന്നാൽ മോശം പ്രകടനമായിരുന്നു ടീമിന്റേത്. പിന്നാലെ നായക സ്ഥാനം ഒഴിഞ്ഞു. 2023ലെ ചെന്നൈയുടെ ഐപിഎൽ കിരീട നേട്ടത്തിൽ ജഡേജ നിർണായകമായി. ഐപിഎല്‍ മിനി താര ലേലം അബുദാബിയില്‍? Ravindra Jadeja's Instagram account has vanished as the rumours of his exit from CSK continue to gather steam. 

സമകാലിക മലയാളം 10 Nov 2025 8:23 pm

ഐപിഎല്‍ മിനി താര ലേലം അബുദാബിയില്‍?

ന്യൂഡല്‍ഹി: ഐപിഎല്‍ 2026 ലെ മിനി താരം ലേലം അബുദാബിയില്‍ നടക്കുമെന്നു റിപ്പോര്‍ട്ട്. ഡിസംബര്‍ മൂന്നാം ആഴ്ചയായിരിക്കും ലേലം. അടുത്ത സീസണിലെ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ടീമുകള്‍ തുടങ്ങിക്കഴിഞ്ഞു. നിലനിര്‍ത്തേണ്ട താരങ്ങളെ സംബന്ധിച്ചുള്ള അവസാനവട്ട കൂടിയാലോചനകളും നടക്കുന്നു. അതിനിടെയാണ് ലേലത്തിന്റെ വേദി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്. ഡിസംബര്‍ 15, 16 തീയതികളാണ് ബിസിസിഐ ലേലത്തിന്റെ ദിവസങ്ങളായി കണ്ടുവച്ചിരിക്കുന്നത്. തുടര്‍ച്ചയായി നാലാം വര്‍ഷവും ലേലം വിദേശത്ത് നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നതെന്നും വിശ്വസനീയ വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നേരത്തെ ജിദ്ദ, സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ലേലം നടന്നത്. ലീഗിലെ 10 ടീമുകള്‍ക്കും താരങ്ങളെ നിലനിര്‍ത്താനും ഒഴിവാക്കാനുമുള്ള സമയ പരിധി ഈ മാസം 15 വരെയാണ്. സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു സ്വന്തമാക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശ്രമങ്ങളാണ് നിലവില്‍ ശ്രദ്ധേയമായി നില്‍ക്കുന്നത്. കോടികളുടെ താര കൈമാറ്റത്തിനാണ് ഇരു ടീമുകളും ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. സഞ്ജു പോയാല്‍ രാജസ്ഥാന്‍ റോയല്‍സിനെ ആര് നയിക്കും? രാജസ്ഥാന്‍ റോയല്‍സിന്റെ പിടിയിറങ്ങാനുള്ള തീരുമാനം സഞ്ജു അറിയിച്ചതു മുതല്‍ താരത്തെ വലിയ തുകയ്ക്ക് മറ്റൊരു ടീമിനു കൈമാറാനുള്ള ശ്രമം ടീം തുടങ്ങിയിരുന്നു. ചെന്നൈ തുടക്കം മുതല്‍ രംഗത്തുണ്ട്. പിന്നീട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളും രംഗത്തെത്തിയതോടെ പോരാട്ടം കടുത്തു. എന്നാല്‍ ചെന്നൈയും പിന്നീട് കൊല്‍ക്കത്തയും ഇതില്‍ നിന്നു പിന്‍മാറിയെന്നും വാര്‍ത്തകള്‍ വന്നു. ഡല്‍ഹിക്കായി പിന്നീട് സാധ്യതകള്‍. അതിനിടെയ ചെന്നൈ വീണ്ടും സഞ്ജുവിനെ സ്വന്തമാക്കാന്‍ ശക്തമായ നീക്കം നടത്തിയതോടെ ഡല്‍ഹി ശ്രമം ഉപേക്ഷിച്ചു. നിലവില്‍ രാജസ്ഥാന്‍- ചെന്നൈ ടീമുകളുടെ ചര്‍ച്ച അവസാന ഘട്ടത്തിലാണെന്നു വിവരങ്ങളുണ്ട്. 'സഞ്ജു ചെന്നൈയുടെ ഭാവി ക്യാപ്റ്റന്‍, ജഡേജയെ നഷ്ടപ്പെടുത്തും, ധോനിയുടെ ലക്ഷ്യം ജയം മാത്രം' Abu Dhabi is set to host the IPL 2026 mini auction around December 15-16, continuing the trend of overseas venues.

സമകാലിക മലയാളം 10 Nov 2025 5:08 pm

സഞ്ജു പോയാല്‍ രാജസ്ഥാന്‍ റോയല്‍സിനെ ആര് നയിക്കും?

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷം മലയാളി താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ടീം വിടുകയാണെന്നു വാര്‍ത്തകള്‍ വന്നിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ സ്വന്തമാക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. സഞ്ജുവിനെ എത്തിക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രാജസ്ഥാന്‍ റോയല്‍സുമായുള്ള ചര്‍ച്ച അതിന്റെ അവസാന ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രവീന്ദ്ര ജഡേജ, സാം കറൻ, അല്ലെങ്കിൽ മതീഷ പതിരന എന്നിവരിലൊരാളെക്കൂടി നൽകിയായിരിക്കും ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കുക എന്നും വിവരങ്ങളുണ്ട്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴിലുള്ളത്. അടുത്ത സീസണ്‍ മുതല്‍ രാജസ്ഥാന് പുതിയ നായകനായിരിക്കും. സഞ്ജുവിന്റെ സ്ഥാനത്തേക്ക് ആര് വരുമെന്ന കൗതുകത്തിലാണ് രാജസ്ഥാന്‍ ആരാധകര്‍. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ എന്നിവരില്‍ ഒരാള്‍ നായകനാകുമെന്ന സാധ്യതകളാണ് ക്രിക്കറ്റ് വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നത്. രാഹുല്‍ ദ്രാവിഡിനു പകരം പഴയ പരിശീലകന്‍ കുമാര്‍ സംഗക്കാര രാജസ്ഥാന്റെ കോച്ചിങ് കസേരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം 2021 മുതല്‍ രാജസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനവും വഹിക്കുന്നുണ്ട്. സഞ്ജുവിനു പകരം പുതിയ നായകനെന്ന വലിയ ടാസ്‌കാണ് സംഗയ്ക്കു മുന്നിലുള്ളത്. 'സഞ്ജു ചെന്നൈയുടെ ഭാവി ക്യാപ്റ്റന്‍, ജഡേജയെ നഷ്ടപ്പെടുത്തും, ധോനിയുടെ ലക്ഷ്യം ജയം മാത്രം' 2025ല്‍ സഞ്ജുവിനു പരിക്കേറ്റപ്പോള്‍ റിയാന്‍ പരാഗായിരുന്നു താത്കാലികമായി ടീമിനെ നയിച്ചത്. എന്നാല്‍ സഞ്ജു ടീം വിട്ടാല്‍ പരാഗിനു സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ സാധ്യത ജുറേലിനും യശസ്വിയ്ക്കും തന്നെയാണ്. നേരിയ മുന്‍തൂക്കം ജുറേലിനുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജുറേല്‍ വിക്കറ്റ് കീപ്പറാണ്. വിവിധങ്ങളായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ പ്രതിഭയുള്ള താരമാണ്. മാത്രമല്ല കഴിഞ്ഞ കുറച്ചു സീസണുകളിലായി രാജസ്ഥാന്‍ റോയല്‍സ് ടീമിലെ മികച്ച ഫിനിഷര്‍മാരില്‍ ഒരാളുമാണ്. വിക്കറ്റ് കീപ്പറായതിനാല്‍ നായകനെന്ന നിലയില്‍ സ്റ്റംപിനു പിന്നില്‍ നിന്നു മികച്ച രീതിയില്‍ കളി കണ്ട് തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിനു സാധിക്കും എന്നതും മുന്‍തൂക്കമുള്ള ഘടകമാണ്. ജുറേല്‍ നായക സ്ഥാനത്തു വന്നാല്‍ ടീമിനു കൂടുതല്‍ അനായാസത വരുമെന്ന കണക്കുകൂട്ടലും രാജസ്ഥാന്‍ അധികൃതര്‍ മുന്നില്‍ കാണുന്നു. തുടര്‍ച്ചയായി എട്ട് സിക്സര്‍, 11 പന്തില്‍ 50! ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് ആകാശ് ചൗധരി Team India wicketkeeper-batter Dhruv Jurel and opener Yashasvi Jaiswal are front runners for the captaincy once Sanju Samson IPL trade is finalised.

സമകാലിക മലയാളം 10 Nov 2025 3:56 pm

'സഞ്ജു ചെന്നൈയുടെ ഭാവി ക്യാപ്റ്റന്‍, ജഡേജയെ നഷ്ടപ്പെടുത്തും, ധോനിയുടെ ലക്ഷ്യം ജയം മാത്രം'

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരാന്‍ കാത്തിരിക്കുകയാണ് ഐപിഎല്‍ ആരാധകര്‍. രാജസ്ഥാനും ചെന്നൈ സൂപ്പര്‍ കിങ്‌സും നടത്തിയ ചര്‍ച്ചയില്‍ രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ വാങ്ങാന്‍ ധാരണയായതായാണു പുറത്തുവരുന്ന വിവരം. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. തുടര്‍ച്ചയായി എട്ട് സിക്സര്‍, 11 പന്തില്‍ 50! ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് ആകാശ് ചൗധരി സിഎസ്‌കെയ്ക്ക് വേണ്ടി സഞ്ജുവിനെ സ്വന്തമാക്കാന്‍ രവീന്ദ്ര ജഡേജയെ വിട്ടുകൊടുക്കാന്‍ ധോനി തയാറാകുമെന്നും കൈഫ് പറഞ്ഞു. സിഎസ്‌കെയെ വീണ്ടും ചാംപ്യന്മാരാക്കുക എന്നതാണ് ധോനിയുടെ ലക്ഷ്യമെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ കൈഫ് പറഞ്ഞു. 'ധോനിയെ സംബന്ധിച്ചിടത്തോളം, ടീമിനെ വിജയിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ടീമിനെ മറ്റൊരു ട്രോഫി നേടുക എന്നതായിരിക്കും ധോനിയുടെ ലക്ഷ്യം. ഒരു കളിക്കാരനെ മാത്രം ആശ്രയിച്ച് ഒരു ടീമിന് കിരീടം നേടാന്‍ കഴിയില്ല, ടീമിന്റെ നന്മയ്ക്കായി ജഡേജയെ നഷ്ടപ്പെടുത്തണമെങ്കിലും ധോനി അത് ചെയ്യും. ജഡേജയെ വിട്ടുകൊടുക്കുന്നതിലൂടെ ടീമിന് ഒരു മികച്ച ഓപ്ഷന്‍ ലഭിക്കുമെന്ന് ധോനിക്ക് തോന്നിയാല്‍, അദ്ദേഹം ആ തീരുരുമാനമെടുക്കും,' കൈഫ് പറഞ്ഞു. 'ഓസ്‌ട്രേലിയയുടെ അതിര്‍ത്തി കടത്തുമോയെന്ന് ഭയമായിരുന്നു'; ലോകകപ്പിന് പിന്നാലെ ബിഗ് ബാഷ് ലീഗിലിറങ്ങി ജെമിമ ടീം മാറ്റത്തിന് മുമ്പ് സഞ്ജു സാംസണ്‍ ധോനിയുമായി ഫോണില്‍ സാംസാരിച്ചിരിക്കാം, ഇത്തവണ ധോനിയാകും ടീമിനെ നയിക്കുക. സഞ്ജുവിനെ ചൈന്നെയില്‍ എത്തിക്കുന്നുണ്ടെങ്കില്‍ ചെന്നൈയുടെ ഭാവി ക്യാപ്റ്റനും സഞ്ജു തന്നെ ആകാമെന്നും കൈഫ് പറഞ്ഞു. 'ബാറ്റിംഗ് ശൈലി നോക്കുമ്പോള്‍, ഋഷഭ് പന്തിനേക്കാളും കെഎല്‍ രാഹുലിനേക്കാളും ചെന്നൈയില്‍ സഞ്ജു ബാറ്റിങ്ങില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. സഞ്ജു മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ വന്നേക്കാം, മധ്യ ഓവറുകളില്‍ സിക്‌സറുകള്‍ അടിക്കാന്‍ താരത്തിന് കഴിയുമെന്നും കൈഫ് പറഞ്ഞു. Mohammed Kaif feels that MS Dhoni will be ready to sacrifice Ravindra Jadeja to get Sanju Samson

സമകാലിക മലയാളം 10 Nov 2025 2:37 pm