SENSEX
NIFTY
GOLD
USD/INR

Weather

27    C
...

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

മുംബൈ: മുന്‍ ഇന്ത്യന്‍, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഇത്തവണ ഏത് റോളിലായിരിക്കും ഐപിഎല്‍ കളിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി വന്ന ശേഷം ടീമില്‍ രോഹിതിന്റെ പ്രാധാന്യം കുറഞ്ഞെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ സീസണില്‍ അദ്ദേഹം ഇംപാക്ട് പ്ലെയറായി ബാറ്റിങിനു മാത്രമാണ് ഗ്രൗണ്ടിലെത്തിയത്. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഈ സീസണിലും ഹിറ്റ്മാന്റെ റോളില്‍ മാറ്റമുണ്ടാകില്ലെന്ന പരോക്ഷ സൂചന നല്‍കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ. ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും അദ്ദേഹം നിര്‍ണായക സ്വാധീനമുള്ള താരമാണിപ്പോഴുമെന്നു ജയവര്‍ധനെ പറയുന്നു. 'കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതിനാലാണ് ഇംപാക്ട് പ്ലെയറാക്കാന്‍ കാരണം. കളത്തിലായാലും അല്ലെങ്കിലും അദ്ദേഹം ഇപ്പോഴും ടീമില്‍ വലിയ സ്വാധീനം ചെലുത്തുന്ന താരമാണ്. ഈ സീസണില്‍ അദ്ദേഹം കൂടുതല്‍ നേരം കളത്തില്‍ തുടരണമെന്ന ആഗ്രഹമാണ് ഞങ്ങള്‍ക്കുള്ളത്.' കമ്മിന്‍സിന് പകരം അഭിഷേക് അല്ല, 'ലോകകപ്പ് ഹീറോ' സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍! 'ടീമില്‍ നിറയെ ഓള്‍ റൗണ്ടര്‍മാരുണ്ട്. നിലവില്‍ ഓള്‍ റൗണ്ടര്‍മാരല്ലാത്ത രണ്ട് പേര്‍ രോഹിതും സൂര്യകുമാര്‍ യാദവുമാണ്. ക്യാപ്റ്റനു കൂടുതല്‍ ബൗളിങ് ഓപ്ഷനുകള്‍ വേണ്ടി വരുമ്പോള്‍ ഇരുവരേയും ഉപയോഗിക്കാന്‍ സാധിക്കില്ല. അപ്പോള്‍ എന്തു ചെയ്യും. ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കേണ്ടി വരും'- ജയവര്‍ധനെ വ്യക്തമാക്കി. ഇത്തവണയും രോഹിത് ഇംപാക്ട് പ്ലെയര്‍ റോളില്‍ തന്നെയായിരിക്കുമെന്ന സൂചനയാണ് പരിശീലകന്‍ തരുന്നത്. രണ്ടാം പോരില്‍ തിരിച്ചടിച്ച് ന്യൂസിലന്‍ഡ്; ദക്ഷിണാഫ്രിക്കയെ 68 റണ്‍സിന് തകര്‍ത്തു tata ipl cricket: Mumbai Indians head coach Mahela Jayawardene said that he wants to keep Rohit Sharma on the field as much as possible

സമകാലിക മലയാളം 17 Mar 2026 10:37 pm

പെഷവാറിലേക്ക് കളിക്കാന്‍ പോകരുത്; പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

സിഡ്‌നി: അഫ്ഗാനിസ്ഥാനിലെ ആശുപത്രിക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കാനൊരുങ്ങുന്ന ഓസീസ് താരങ്ങള്‍ക്കാണ് ബോര്‍ഡിന്റെ മുന്നറിയിപ്പ്. പിഎസ്എല്‍ കളിക്കാനായി പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പിന്നാലെയാണ് സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും പെഷവാര്‍ നഗരത്തിലേക്ക് യാത്ര ചെയ്യരുതെന്ന പ്രത്യേക നിര്‍ദ്ദേശം താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പാകിസ്ഥാന്റെ അഫ്ഗാനിസ്ഥാന്‍ ആക്രമണത്തിനു പിന്നാലെയാണ് പ്രത്യേക നിര്‍ദ്ദേശം. ഇറാന്‍- ഇസ്രയേല്‍- യുഎസ് യുദ്ധ പശ്ചാത്തലം നിലവില്‍ ലീഗിനു തന്നെ ഭീഷണിയായി നില്‍ക്കുന്നുണ്ട്. അതിനിടെയാണ് അഫ്ഗാനിസ്ഥാനു നേരെ നടന്ന ആക്രമണം. ഇതോടെയാണ് ഓസീസ് താരങ്ങള്‍ക്ക് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയത്. കമ്മിന്‍സിന് പകരം അഭിഷേക് അല്ല, 'ലോകകപ്പ് ഹീറോ' സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍! സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലാബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ അടക്കമുള്ള താരങ്ങള്‍ പിഎസ്എല്ലില്‍ കളിക്കാനിറങ്ങുന്നുണ്ട്. ആരോണ്‍ ഹാര്‍ഡി, ജാക്ക് ഫ്രേസര്‍ മക്ക് ഗുര്‍ഗ് എന്നിവരും പിഎസ്എല്‍ കളിക്കുന്നുണ്ട്. ടിം പെയ്ന്‍, ജാസന്‍ ഗില്ലസ്പി അടക്കമുള്ളവര്‍ പരിശീലകരായും ലീഗിലുണ്ട്. ഈ മാസം 26 മുതലാണ് പിഎസ്എല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. പെഷവാറില്‍ പിഎസ്എല്‍ പോരാട്ടമുണ്ട്. പെഷവാര്‍ സാല്‍മിയും റാവല്‍പിണ്ടീസുമായുള്ള മത്സരമാണ് പെഷാവറില്‍ അരങ്ങേറുന്നത്. മത്സരം ഈ മാസം 28നാണ് നടക്കുന്നത്. സാല്‍മി ടീമിലാണ് ആരോണ്‍ ഹാര്‍ഡി കളിക്കുന്നത്. പിണ്ടീസിലാണ് മക്ക്ഗുര്‍ഗ്. ഇരുവരും കളിക്കുന്ന കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി. അഫ്ഗാന്‍ താരങ്ങള്‍ കളിക്കില്ല പിഎസ്എല്ലില്‍ ഇത്തവണ ലേലത്തിലൂടെ താരങ്ങളെ എടുക്കുന്നുണ്ട്. ഇതാദ്യമായാണ് താര ലേലം നടക്കുന്നത്. അഫ്ഗാനിസ്ഥാന്‍ താരങ്ങളായ മുജീബ് യുആര്‍ റഹ്മാന്‍, സെദ്ദിഖുല്ല അടല്‍, മുഹമ്മദ് നബി, വഖാര്‍ സലാംഖലീല്‍, ഫസല്‍ ഹഖ് ഫാറൂഖി എന്നിവര്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ താരങ്ങളെല്ലാം ലേലത്തില്‍ നിന്നു നിലവില്‍ പിന്‍മാറാന്‍ തീരുമാനിച്ചിട്ടുണ്ട്. അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസിനെ പെഷവാര്‍ സാല്‍മി നേരിട്ട് തന്നെ ടീമിലെടുത്തിരുന്നു. എന്നാല്‍ താരവും കളിക്കാനിറങ്ങുന്ന കാര്യം സംശയത്തിലാണ്. 'ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും'; സണ്‍റൈസേഴ്‌സിനെതിരെ സുനില്‍ ഗാവസ്‌കര്‍ Australian Stars, PSL: The future of Pakistan Super League 2026 is uncertain due to geopolitical tensions

സമകാലിക മലയാളം 17 Mar 2026 7:12 pm

കമ്മിന്‍സിന് പകരം അഭിഷേക് അല്ല, 'ലോകകപ്പ് ഹീറോ'സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍!

ഹൈദരാബാദ്: ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് തുടക്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയിലുണ്ടാകില്ല. ക്യാപ്റ്റന്‍ കൂടിയായ ഓസീസ് പേസര്‍ നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. കമ്മിന്‍സിനു ടി20 ലോകകപ്പും നഷ്ടമായിരുന്നു. പിന്നാലെയാണ് ഐപിഎല്ലിലെ ആദ്യ ഘട്ടത്തിലെ കുറച്ചു മത്സരങ്ങളും അദ്ദേഹത്തിനു നഷ്ടമാകുന്നത്. 2025- 26 സീസണിലെ ആഷസ് പരമ്പരയ്ക്കിടെയാണ് കമ്മിന്‍സിനു പരിക്കേറ്റത്. പരമ്പരയില്‍ കമ്മിന്‍സിനു പകരം പിന്നീട് സ്റ്റീവ് സ്മിത്താണ് ടീമിനെ നയിച്ചത്. പരിക്കിനു ശേഷം കമ്മിന്‍സ് ഇതുവരെ കളിക്കാന്‍ ഇറങ്ങിയിട്ടില്ല. കമ്മിന്‍സിന്റെ തിരിച്ചു വരവ് സംബന്ധിച്ച് നിലവില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം പറയുന്നത്. ഇഷാന്‍ റഡാറില്‍ കമ്മിന്‍സിനു പകരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ടി20 ലോകകപ്പ് ഹീറോമാരില്‍ ഒരാളുമായ ഇഷാന്‍ കിഷന്‍ എസ്ആര്‍എച് നായകനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അഭിഷേക് ശര്‍മയെ മറികടന്നാണ് ഇഷാന്‍ ക്യാപ്റ്റന്‍സി പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. രണ്ടാം പോരില്‍ തിരിച്ചടിച്ച് ന്യൂസിലന്‍ഡ്; ദക്ഷിണാഫ്രിക്കയെ 68 റണ്‍സിന് തകര്‍ത്തു കഴിഞ്ഞ ഏഴ് സീസണായി എസ്ആര്‍എച് നിരയിലുണ്ട് അഭിഷേക്. എന്നാല്‍ അഭിഷേകിനേക്കാള്‍ ക്യാപ്റ്റന്‍സിയില്‍ മുന്‍പരിചയമുള്ള താരമാണ് ഇഷാന്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ ഝാര്‍ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ചതിന്റെ മികവും ഇഷാനുണ്ട്. അവരുടെ ആഭ്യന്തര ക്രിക്കറ്റിലെ ആദ്യ കിരീടം കൂടിയായിരുന്നു ഇത്തവണത്തെ നേട്ടം. 10 ഇന്നിങ്‌സില്‍ നിന്നു 517 റണ്‍സ് നേടി ബാറ്റിങില്‍ വെട്ടിത്തിളങ്ങി മുന്നില്‍ നിന്നു നയിച്ചാണ് താരം ടീമിനു കന്നി കിരീടം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ 2 സെഞ്ച്വറിയും 2 അര്‍ധ സെഞ്ച്വറിയും താരം നേടി. ഈ മികവാണ് ഇടവേളയ്ക്കു ശേഷം ഇഷാനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചത്. പിന്നാലെ താരം ടി20 ലോകകപ്പ് ടീമിലേക്കും എത്തി. ലോകകപ്പിലും ഇഷാന്‍ കത്തും ഫോമിലാണ് ബാറ്റ് ചെയ്തത്. ഫൈനലിലടക്കം താരം അര്‍ധ സെഞ്ച്വറിയും നേടി. 'ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും'; സണ്‍റൈസേഴ്‌സിനെതിരെ സുനില്‍ ഗാവസ്‌കര്‍ Ishan Kishan, Sunrisers Hyderabad: Pat Cummins likely to miss the first few matches of IPL 2026

സമകാലിക മലയാളം 17 Mar 2026 4:53 pm

രണ്ടാം പോരില്‍ തിരിച്ചടിച്ച് ന്യൂസിലന്‍ഡ്; ദക്ഷിണാഫ്രിക്കയെ 68 റണ്‍സിന് തകര്‍ത്തു

ഹാമില്‍ട്ടന്‍: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ഫൈനലില്‍ തോറ്റതിന്റെ നിരാശയില്‍ നാട്ടില്‍ ടി20 പരമ്പര കളിക്കാനിറങ്ങിയ ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയ പരാജയമേറ്റു വാങ്ങിയിരുന്നു. എന്നാല്‍ രണ്ടാം പോരാട്ടത്തില്‍ അവര്‍ ഗംഭീര തിരിച്ചു വരവ് നടത്തി. രണ്ടാം മത്സരത്തില്‍ കിവികള്‍ പ്രോട്ടീസിനെ 68 റണ്‍സുകള്‍ക്ക് വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 175 റണ്‍സാണ് അടിച്ചത്. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 15.3 ഓവറില്‍ വെറും 107 റണ്‍സില്‍ അവസാനിപ്പിച്ചാണ് കിവീസ് ജയം പിടിച്ചത്. ലോകകപ്പ് കളിച്ച ടീമിലെ മിക്ക താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചാണ് ന്യൂസിലന്‍ഡ് നാട്ടില്‍ ടി20 പരമ്പരയ്ക്കിറങ്ങിയത്. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസന്‍, ബെന്‍ സീര്‍സ് എന്നിവരുടെ മികവാണ് കിവികള്‍ക്ക് ജയമൊരുക്കിയത്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ 2 വിക്കറ്റെടുത്തു. കോള്‍ മക്കോന്‍കി, ജെയിംസ് നീഷം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 'ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും'; സണ്‍റൈസേഴ്‌സിനെതിരെ സുനില്‍ ഗാവസ്‌കര്‍ 12 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 33 റണ്‍സടിച്ച ജോര്‍ജ് ലിന്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. വിയാന്‍ മള്‍ഡര്‍ (16), റുബിന്‍ ഹെര്‍മാന്‍ (19), ജാസന്‍ സ്മിത്ത് (12), ഡിയാന്‍ ഫോറസ്റ്റര്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നേരത്തെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറില്‍ ന്യൂസിലന്‍ഡ് എത്തിയത്. താരം 49 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 60 റണ്‍സെടുത്തു. വാലറ്റത്ത് 9 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 26 റണ്‍സെടുത്തു പുറത്താകാതെ നിന്ന ജോഷ് ക്ലാര്‍ക്‌സന്‍, 12 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 18 റണ്‍സെടുത്തു പുറത്താകാതെ നിന്ന മക്കോന്‍കി എന്നിവരുടെ മികവും കിവി ഇന്നിങ്‌സില്‍ നിര്‍ണായകമായി. നിക്ക് കെല്ലി (21), സാന്റ്‌നര്‍ (20) എന്നിവരുടെ ബാറ്റിങ് കിവികളെ തുണച്ചു. 'ഗെയ്‌ലിന്റെ റെക്കോര്‍ഡ് വീഴ്ത്തും, ഐപിഎല്‍ തൂക്കും', ആഗ്രഹം പറഞ്ഞ് വൈഭവ് സൂര്യവംശി new zealand vs south africa: New Zealand, with this win, level the 5-match T20I series at 1-1

സമകാലിക മലയാളം 17 Mar 2026 3:52 pm

'ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും'; സണ്‍റൈസേഴ്‌സിനെതിരെ സുനില്‍ ഗാവസ്‌കര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ടൂര്‍ണമെന്റായ 'ദ ഹണ്ട്രഡ്' ലേലത്തില്‍ പാകിസ്ഥാന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സണ്‍ റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ഒന്നേമുക്കാല്‍ കോടിയിലധികം രൂപയ്ക്കാണ് (1.90 ലക്ഷം പൗണ്ട്) അബ്രാറിനെ ടീമിലെടുത്തത്. എന്നാല്‍ പാക് താരത്തെ ടീമിലെത്തിച്ചതില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യന്‍ കമ്പനികളുടെ നിയന്ത്രണത്തിലുള്ള വിദേശ ക്രിക്കറ്റ് ഫ്രാഞ്ചൈസികള്‍ പാകിസ്ഥാന്‍ താരങ്ങളെ വാങ്ങുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐപിഎലില്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍, വിദേശ ലീഗിലാണെങ്കിലും ഒരു ഇന്ത്യന്‍ ഫ്രാഞ്ചൈസി പാക് താരത്തെ വാങ്ങിയത് ശരിയായ നടപടിയല്ലെന്ന് ഗാവസ്‌കര്‍ വിമര്‍ശിച്ചു. '2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഐപിഎലില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ പാക്ക് താരങ്ങളെ വാങ്ങാറില്ല. പാക്കിസ്ഥാനി താരങ്ങളുടെ വരുമാനത്തില്‍നിന്നാണ് അവര്‍ സര്‍ക്കാരിലേക്ക് ടാക്‌സ് അടക്കുന്നത്. ഈ നികുതിപ്പണം ഉപയോഗിച്ച് പാക് സര്‍ക്കാര്‍ ആയുധങ്ങള്‍ വാങ്ങുന്നു. ഇത് പരോക്ഷമായി ഇന്ത്യന്‍ സൈനികരുടെയും സാധാരണക്കാരുടെയും മരണത്തിലേക്കു നല്‍കുന്ന സംഭാവനയാകും. അതുകൊണ്ടു തന്നെ പാക്ക് താരങ്ങളെയും കലാകാരന്‍മാരെയും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്താറില്ല. അതിപ്പോള്‍ ഇന്ത്യന്‍ കമ്പനിയാണോ, ഇന്ത്യക്കാരന്റെ വിദേശ കമ്പനിയാണോ എന്നതല്ല, ഇന്ത്യക്കാരനായ ഉടമ നല്‍കുന്ന പണം ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുകയാണ്. സണ്‍റൈസേഴ്‌സ് ലീഡ്‌സിന്റെ കോച്ച് ഡാനിയല്‍ വെറ്റോറി ന്യൂസീലന്‍ഡുകാരനാണ്. അദ്ദേഹത്തിന് ഇതു മനസ്സിലാകണമെന്നില്ല. അതു കൊണ്ടായിരിക്കാം പാക് താരങ്ങള്‍ ടീമില്‍ വേണമെന്ന് താല്‍പര്യപ്പെടുന്നത്. പക്ഷേ ഇന്ത്യന്‍ ഉടമകള്‍ സാഹചര്യം മനസ്സിലാക്കണം. ഇന്ത്യക്കാരുടെ ജീവനേക്കാള്‍ വലുതാണോ കിരീടങ്ങള്‍ വിജയിക്കുന്നത്.' ഗാവസ്‌കര്‍ ചോദിച്ചു. Sunil Gavaskar Blasts Sunrisers Leeds over Controversial signing of Abrar Ahmed

സമകാലിക മലയാളം 17 Mar 2026 12:08 pm

'ഗെയ്‌ലിന്റെ റെക്കോര്‍ഡ് വീഴ്ത്തും, ഐപിഎല്‍ തൂക്കും', ആഗ്രഹം പറഞ്ഞ് വൈഭവ് സൂര്യവംശി

നാഗ്പുര്‍: ഐപിഎല്‍ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് കൗമാരതാരം വൈഭവ് സൂര്യവംശി. കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി ഉജ്ജ്വല പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോള്‍ ഐപിഎല്ലിലെ തന്റെ ലക്ഷ്യം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയെന്നതാണെന്ന് പറയുകയാണ് സൂര്യവംശി. ബിസിസിഐ നമന്‍ അവാര്‍ഡ്സില്‍ വൈഭവ് സൂര്യവംശിക്ക് മുന്നില്‍ ഹര്‍ഷ ബോഗ്ലെ വെച്ച മൂന്ന് ഓപ്ഷനുകളില്‍ നിന്നാണ് ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കുയാണ് ലക്ഷ്യമെന്ന് താരം വെളിപ്പെടുത്തിയത്. 'പേരുകള്‍ വിളിക്കുന്നത് ആരാധകരുടെ സന്തോഷമല്ലേ, തലയും വാലും ഒന്നും ആകാനില്ല' ഐപിഎല്ലിലെ ഏതെങ്കിലും റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് തകര്‍ക്കണമെന്നാണ് വൈഭവ് മറുപടി പറഞ്ഞത്. 175 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നതായി കൗമാരതാരം തുറന്നുപറഞ്ഞു. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് ഇതുവരെ ആരും തകര്‍ത്തിട്ടില്ല. 'ഈ സീസണില്‍ ടീമിനായി ട്രോഫി നേടുക എന്നതാണ് ലക്ഷ്യം. ട്രോഫി നേടിയാല്‍ അത് എന്റെ പ്രകടനത്തിനും ഫ്രാഞ്ചൈസിക്കും ഗുണം ചെയ്യും. ടീമിനെ ട്രോഫി ഉയര്‍ത്താന്‍ സഹായിക്കാന്‍ എന്റെ കഴിവനുസരിച്ച് സംഭാവന നല്‍കുകയാണ് ലക്ഷ്യം' - വൈഭവ് പറഞ്ഞു. 'ഞാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത് മുതല്‍ അണ്ടര്‍-19 മത്സരങ്ങളിലും ആഭ്യന്തര മത്സരങ്ങളിലും രാജസ്ഥാന്‍ എന്നെ നിരീക്ഷിച്ചു. അവരുടെ സ്‌കൗട്ടിങ് ടീം എന്നെ വളരെക്കാലമായി നിരീക്ഷിച്ചുവരികയായിരുന്നു. അവരുമൊത്തുമുള്ള ട്രയല്‍സ് നന്നായി നടന്നതിനാല്‍ രാജസ്ഥാനില്‍ ചേരാനും തീരുമാനിച്ചു. രാജസ്ഥാനൊപ്പം ഞാന്‍ സന്തുഷ്ടനാണ്. അവര്‍ക്കായി കളിച്ചുതുടങ്ങിയതുമുതല്‍ ജീവിതത്തില്‍ ഒരുപാട് പുരോഗതിയുണ്ടായിട്ടുണ്ട്. - വൈഭവ് പറഞ്ഞു. 2025ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ടീമിലെത്തിച്ചത്. ഇതോടെ ഐപിഎല്‍ കരാര്‍ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. 14-ാം വയസില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ച്വറി നേടിയ താരം ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. Vaibhav Suryavanshi aims to break Chris Gayle's 175-run IPL record

സമകാലിക മലയാളം 17 Mar 2026 11:18 am

'നിയമങ്ങൾ കായിക വികസനത്തിന് തടസമാകരുത്; കേരള ക്രിക്കറ്റിന് ഇളവുകൾ നൽകിയപ്പോൾ പിറന്നത് മികച്ച ​ഗ്രൗണ്ടുകൾ'

തിരുവനന്തപുരം: കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെസിഎയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 45 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച കെസിഎ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിൻ്റെ ഉദ്ഘാടനവും ഫ്ലഡ്ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.‌ കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കാര്യക്ഷമമായ ഇടപെടലാണ് കേരളത്തെ ഇന്ന് ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സംസ്ഥാനമാക്കി മാറ്റിയത്. എല്ലാ ജില്ലകളിലും സ്വന്തമായി ക്രിക്കറ്റ് ഗ്രൗണ്ട് നിർമിക്കുവാനാണ് കെസിഎ ലക്ഷ്യമിട്ടത്. എന്നാൽ, സ്ഥലമേറ്റെടുപ്പിന് നിലവിലുള്ള നിയമങ്ങൾ തടസമായിരുന്നു. നിയമങ്ങൾ സംസ്ഥാനത്തിൻ്റെ കായിക വികസനത്തിന് തടസമാകരുതെന്ന ചിന്താഗതിയിൽ കെസിഎയ്ക്ക് ഇളവുകൾ അനുവദിച്ചതിൻ്റെ ഭാഗമായാണ് ഇന്ന് വിവിധയിടങ്ങളിൽ ഗ്രൗണ്ടുകൾ ഒരുക്കാൻ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിക്കറ്റ് ഗൗരവത്തോടെ പരിശീലിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. KCA cricket ground Mangalapuram 'ശരിക്കും!; ഞങ്ങൾ കണ്ടത് രോ​ഹിത് ശർമയെ; അവർ പറയുന്നത് ചാംപ്യൻസ് ട്രോഫി നേടിയ ക്യാപ്റ്റൻ ​ഗില്ലാണെന്ന്; ഇതെന്ത് കൂത്ത്' ചടങ്ങിൽ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിന് കെസിഎയുടെ സ്നേഹാദരം മുഖ്യമന്ത്രി കൈമാറി. നിശ്ചയദാർഢ്യവും മനഃസാന്നിധ്യവുമാണ് സഞ്ജുവിൻ്റെ വിജയമന്ത്രമെന്നും, കേരള ക്രിക്കറ്റിൻ്റെ തിളക്കമാർന്ന അടയാളമാണ് മലയാളിയുടെ അഭിമാനമായ സഞ്ജുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ ഗ്രൗണ്ട് പുതുതലമുറയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് സ്നേഹാദരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു പറഞ്ഞു. രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായുള്ള സ്റ്റേറ്റ് ക്രിക്കറ്റ് അക്കാദമിയുടെയും ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൻ്റെയും നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു. കെസിഎ പ്രസിഡൻ്റ് അഡ്വ. ശ്രീജിത്ത്‌ വി നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മംഗലപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ജീന ബാബു, കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ, സിഇഒ മിനു ചിദംബരം, ട്രിവാൻഡ്രം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെകെ രാജീവ്, സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരാളും ഇല്ല! ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇവര്‍ chief minister pinarayi vijayan says KCA cricket ground in Mangalapuram is a contribution to the advancement of sports in Kerala.

സമകാലിക മലയാളം 16 Mar 2026 10:16 pm

'ശരിക്കും!; ഞങ്ങൾ കണ്ടത് രോ​ഹിത് ശർമയെ; അവർ പറയുന്നത് ചാംപ്യൻസ് ട്രോഫി നേടിയ ക്യാപ്റ്റൻ ​ഗില്ലാണെന്ന്; ഇതെന്ത് കൂത്ത്'

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ബിസിസിഐ നമാൻ അവാർഡ്സ് വിതരണം ചെയ്തത്. ചടങ്ങിൽ വിവിധ കാറ്റ​ഗറിയിലെ ലോക കിരീടമടക്കമുള്ള ഐസിസി ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ടീമുകളെ ആദരിച്ചിരുന്നു. ഈയടുത്ത് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം, 2025ൽ കന്നി വനിതാ ഏകദിന ലോകകപ്പ് നേടിയ സംഘം, അണ്ടർ 19 ലോകകപ്പ് നേടിയ പുരുഷ ടീം, അണ്ടർ 19 ടി20 ലോകകപ്പ് നേടിയ വനിതാ സംഘം, ഐസിസി ചാംപ്യൻസ് ട്രോഫി നേടിയ 2025ലെ ടീമുകളെയാണ് ചടങ്ങിൽ ആദരിച്ചത്. അതിനിടെ ബിസിസിഐയ്ക്ക് സംഭവിച്ച ഒരബദ്ധം ആരാധകരെ ചൊടിപ്പിച്ചു. 2025ലെ ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ വിളിച്ചത് ശുഭ്മാൻ ​ഗില്ലിനെ! എന്നാൽ ചാംപ്യൻസ് ട്രോഫി ഇന്ത്യ നേടിയത് രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലാണ്. ഈ ടൂർണമെന്റിനു ശേഷമാണ് ​ഗിൽ ഇന്ത്യൻ ഏകദിന ടീം നായകനായത്. ഇക്കാര്യമാണ് ആരാധകർ എടുത്തു പറഞ്ഞ് ബിസിസിഐക്കെതിരെ രം​ഗത്തെത്തിയത്. ചടങ്ങിന്റെ ടെലികാസ്റ്റിനിടെ ​ഗ്രാഫിക്സിലുണ്ടായ ഒരു പിശകാണ് ആരാധകരെ ചൊടിപ്പിച്ചത്. അവാർഡ്ദാന ചടങ്ങിനിടെ ഇന്ത്യൻ ടെസ്റ്റ്, ഏകദിന നായകൻ ​ഗില്ലിനെ സ്ക്രീനിൽ കാണിച്ചപ്പോൾ അദ്ദേഹത്തെ വിന്നിങ് ക്യാപ്റ്റൻ ചാംപ്യൻസ് ട്രോഫി 2025 എന്നാണ് വിശേഷിപ്പിച്ചത്. അബദ്ധം അവിടെയും തീർന്നില്ല. ഐസിസി കിരീടങ്ങൾ നേടിയ 5 ക്യാപ്റ്റൻമാരെ ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തപ്പോൾ ​ഗില്ലാണ് ചാംപ്യൻസ് ട്രോഫി നായകനെ പ്രതിനിധീകരിച്ച് പോസ് ചെയ്തത്. ചടങ്ങിൽ രോ​ഹിത് ശർമ എത്തിയിരുന്നില്ല. അതിനാൽ വൈസ് ക്യാപ്റ്റനെന്ന നിലയിലാണ് ​ഗില്ലിനെ നിർത്തിയത് എന്നാണ് സൂചന. എന്നാൽ ​ഗ്രാഫിക്സിൽ വന്ന പിശക് സംബന്ധിച്ച് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. Really???? pic.twitter.com/R0w8hrjFZq — Rohan (@rohann__45) March 15, 2026 ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരാളും ഇല്ല! ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇവര്‍ according to them Shubman Gill was the champions trophy winning captain and not Rohit Sharma, unreal daylight robbery. @BCCI kuch toh sharm karo pic.twitter.com/2cHKQPMJSx — Arnav. (@TheDrArnav) March 15, 2026 അതേസമയം സമൂഹ മാധ്യമങ്ങളിൽ ആരാധകർ വലിയ തോതിലാണ് ഈ പിശക് ചോദ്യം ചെയ്യുന്നത്. വ്യാപക വിമർശനവും ആരാധകർ ഉന്നയിക്കുന്നു. 'ശരിക്കും ചാംപ്യൻസ് ട്രോഫി നേടിയപ്പോൾ രോഹിത് ശർമയാണ് ക്യാപ്റ്റൻ എന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ബിസിസിഐ പറയുന്നത് ​ശുഭ്മാൻ ​ഗില്ലാണ് ക്യാപ്റ്റൻ എന്നാണ്. അത് അവിശ്വസനീയ പകൽക്കൊള്ളയാണ്. രോഹിത് ശർമ നായകനായ ടീം ഐസിസി ചാംപ്യൻസ് ട്രോഫി നേടി. എന്നാൽ നോക്കു ബിസിസിഐ അവാർഡിൽ അവർ ശുഭ്മാൻ ​ഗില്ലിനെ ക്യാപ്റ്റനാക്കി. ദയവായി ചരിത്രം ഇങ്ങനെ മാറ്റിയെഴുതരുത്'- ആരാധകർ കുറിച്ചു. 2025ലെ മികച്ച താരത്തിനുള്ള പുരസ്കാരം ശുഭ്മാൻ ​ഗില്ലും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്മൃതി മന്ധാനയും നേടി. ആജീവനാന്ത സംഭാവനകൾക്കുള്ള സികെ നായിഡു പുരസ്കാരം ഇതിഹാസ താരങ്ങളായ റോജർ ബിന്നി, രാഹുൽ ദ്രാവിഡ്, മിതാലി രാജ് എന്നിവർ നേടി. രാജ്യാന്തര ക്രിക്കറ്റിൽ മിന്നും രീതിയിൽ അരങ്ങേറിയ താരങ്ങൾക്കുള്ള പുരസ്കാരം ഹർഷിത് റാണയും എൻ ശ്രീചരണിയും സ്വന്തമാക്കി. മികച്ച താരത്തിനുള്ള പുരസ്കാരം ​ഗിൽ രണ്ടാം തവണയാണ് സ്വന്തമാക്കുന്നത്. സ്മൃതി ഇത് അഞ്ചാം തവണയാണ് മികച്ച താരത്തിനുള്ള ആവാർഡ് നേടുന്നത്. 'തെറ്റുപറ്റി, ഒഴിഞ്ഞു മാറുന്നില്ല'... രോഹിതും കോഹ്‍ലിയും ടെസ്റ്റ് മതിയാക്കാൻ കാരണം ​ഗംഭീർ? BCCI credited Shubman Gill as the captain who won the Champions Trophy, and not Rohit Sharma

സമകാലിക മലയാളം 16 Mar 2026 9:01 pm

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരാളും ഇല്ല! ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇവര്‍

ദുബൈ: ഫെബ്രുവരി മാസത്തിലെ ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരു താരവും ഇല്ല. അതേസമയം വനിതാ വിഭാഗത്തിലെ മികച്ച താരത്തിനുള്ള പട്ടികയില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി ഇടം പിടിച്ചു. പാകിസ്ഥാന്‍ താരം സാഹിബ് സാദ ഫര്‍ഹാന്‍, ഇംഗ്ലണ്ട് താരം വില്‍ ജാക്‌സ്, യുഎസ്എ പേസര്‍ ഷാഡ്‌ലി വാന്‍ ഷാല്‍വിക് എന്നിവരാണ് പുരുഷ വിഭാഗം പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഇടം പിടിച്ചത്. മൂവരും ലോകകപ്പില്‍ തിളങ്ങിയിരുന്നു. ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം ഫര്‍ഹാനാണ്. പാക് ടീം സെമി കാണാതെ പുറത്തായെങ്കിലും ഫര്‍ഹാന്‍ 383 റണ്‍സാണ് ലോകകപ്പില്‍ നേടിയത്. ടി20 ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന അനുപമ നേട്ടവും ഫര്‍ഹാന്‍ സ്വന്തമാക്കിയിരുന്നു. 'തെറ്റുപറ്റി, ഒഴിഞ്ഞു മാറുന്നില്ല'... രോഹിതും കോഹ്‍ലിയും ടെസ്റ്റ് മതിയാക്കാൻ കാരണം ​ഗംഭീർ? ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായകമായത് വില്‍ ജാക്‌സിന്റെ ഓള്‍ റൗണ്ട് മികവാണ്. 194 റണ്‍സും 11 വിക്കറ്റുകളും താരം നേടി. പ്രാഥമിക ഘട്ടത്തില്‍ തന്നെ യുഎസ്എ പുറത്തായെങ്കിലും ഷാല്‍വികിന്റെ ബൗളിങ് ശ്രദ്ധേയമായിരുന്നു. ഇന്ത്യക്കും പാകിസ്ഥാനും എതിരെ താരം നാല് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. നാല് കളിയില്‍ നിന്നു താരം മൊത്തം 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി, ശ്രീലങ്കയുടെ ഹര്‍ഷിത സമരവിക്രമ, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സന ഫാത്തിമ എന്നിവരാണ് ഉള്‍പ്പെട്ടത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനമാണ് അരുന്ധതി പുറത്തെടുത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്നു താരം 9 വിക്കറ്റുകള്‍ വീഴ്ത്തി. മെസി- ലമീന്‍ യമാല്‍ പോരാട്ടം നടക്കില്ല! ഫൈനലിസിമ റദ്ദാക്കി Despite India's successful T20 World Cup title defence, no Indian men's cricketer was shortlisted for the ICC Player of the Month award for February

സമകാലിക മലയാളം 16 Mar 2026 7:44 pm

'തെറ്റുപറ്റി, ഒഴിഞ്ഞു മാറുന്നില്ല'... രോഹിതും കോഹ്‍ലിയും ടെസ്റ്റ് മതിയാക്കാൻ കാരണം ​ഗംഭീർ?

കൊൽക്കത്ത: ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് ഇതിഹാസ താരങ്ങളും മുൻ നായകൻമാരുമായ രോഹിത് ശർമയും വിരാട് കോഹ്‍ലിയും അപ്രതീക്ഷിതമായാണ് വിരമിച്ചത്. ഇരുവരുടേയും വിരമിക്കൽ പ്രഖ്യാപനം ആരാധകരിൽ വലിയ അമ്പരപ്പുമുണ്ടാക്കി. പെട്ടെന്നുള്ള ഇരുവരുടേയും തീരുമാനത്തിനു പിന്നിൽ മുഖ്യ പരിശീലകൻ ​ഗൗതം ​ഗംഭീറാണെന്നു അന്നേ ആരോപണമുയർന്നിരുന്നു. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുകയാണ് ​ഗംഭീർ. കൊൽക്കത്തയിൽ നടന്ന റെവ്സ്പോർട്സ് കോൺക്ലേവിൽ സംസാരിക്കവേയാണ് ​ഗംഭീർ ഇക്കാര്യത്തിൽ മറുപടി പറഞ്ഞത്. എന്നാൽ മുഖ്യ പരിശീലകൻ പരോക്ഷമായി മാത്രമേ വിഷയത്തെ അഡ്രസ് ചെയ്തുള്ളു എന്നതും ശ്രദ്ധേയമാണ്. പരിശീലകനായി ചുമതലയേറ്റ കാലത്ത് ഇരുവരുമായുള്ള ബന്ധത്തെക്കുറിച്ച് പുറത്തു വന്ന മാധ്യമ വാർത്തകളെ കുറിച്ചായിരുന്നു ചോദ്യം. ബന്ധത്തിൽ വിള്ളൽ വന്നുവെന്ന സൂചനകൾ നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തനിക്ക് അത് ശരിയാംവണ്ണം കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നു പരോക്ഷമായി തന്നെ ​ഗംഭീർ പറയുന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ, ബോർഡർ- ​ഗാവസ്കർ ട്രോഫി കൈവിട്ടിരുന്നു. 3-1നാണ് ഇന്ത്യ പരമ്പര തോറ്റത്. പിന്നാലെയാണ് ഇരുവരും വിരമിക്കുന്നത്. 'ഞാൻ ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. എനിക്കു തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം. കളിക്കാർക്കും തെറ്റുകൾ സംഭവിക്കാം. കഴിഞ്ഞ 18 മാസത്തിനിടെ ഞാൻ തെറ്റുകൾ വരുത്തിയിട്ടുണ്ടാകാം. അതിൽ നിന്നു ഞാൻ ഒഴിഞ്ഞു മാറുന്നില്ല. പക്ഷേ എനിക്ക് എല്ലായ്പ്പോഴും ഒരു കാര്യത്തിൽ വിശ്വാസമുണ്ടായിരുന്നു. ശരിയായ ലക്ഷ്യം മുന്നിൽ കണ്ട് എടുക്കുന്ന ചില തെറ്റായ തീരുമാനങ്ങൾ സ്വീകാര്യമായിരിക്കും. എന്നാൽ തെറ്റായ ലക്ഷ്യങ്ങൾ വച്ച് തെറ്റായ തീരുമാനങ്ങൾ ഇക്കാലത്തിനിടയിൽ ഞാൻ ഡ്രസിങ് റൂമിൽ സ്വീകരിച്ചിട്ടില്ല.' 'ഡ്രസിങ് റൂമിൽ എല്ലാ താരങ്ങളോടും സത്യസന്ധത പുലർത്താൻ ഞാൻ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ട്. അവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കുന്ന കാലം വരെ ഞാൻ ആ സ്ഥാനത്ത് ന്യായമായി ജോലി ചെയ്യുന്നുവെന്നാണ് എന്റെ വിശ്വാസം'- ​ഗംഭീർ തന്റെ ഭാ​ഗം പ്രതിരോധിച്ച് മറുപടി നൽകി. മെസി- ലമീന്‍ യമാല്‍ പോരാട്ടം നടക്കില്ല! ഫൈനലിസിമ റദ്ദാക്കി ന്യൂസിലൻഡിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ഇന്ത്യ ടെസ്റ്റിൽ ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. പിന്നാലെ ടെസ്റ്റ് ടീമിന്റെ അവലോകനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഗംഭീറിനെയും പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമയെയും സമീപിച്ചു. പിന്നാലെ ടീം അഴിച്ചു പണിയാനുള്ള തീരുമാനം ബിസിസിഐ എടുത്തു. ഇതിനു പിന്നാലെയാണ് ടീമിലെ ഏറ്റവും മുതിർന്ന അംഗങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇരുവരുടേയും വിരമിക്കലിനു ശേഷം ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ നിരവധി യുവ താരങ്ങൾക്ക് മാനേജ്‌മെന്റ് അവസരങ്ങൾ നൽകി. ഗംഭീറിന്റെയും ഗില്ലിന്റെയും കീഴിൽ ഇന്ത്യ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ വച്ച് നടന്ന പോരാട്ടത്തിൽ 2-2നു സമനിലയിൽ പിടിച്ചു. വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടു. നിലവിൽ ടെസ്റ്റ് ഫോർമാറ്റിലെ ഫലങ്ങൾ സമ്മിശ്രമാണ്. പഴയ ആധിപത്യത്തിലേക്ക് മടങ്ങാനുള്ള തീവ്ര ശ്രമം ടീം തുടരുകയാണ്. ടെസ്റ്റിൽ നിന്നു വിരമിച്ച രോഹിതും കോഹ്‍ലിയും ടി20 ഫോർമാറ്റിൽ നിന്നു നേരത്തെ തന്നെ വിരമിച്ചിരുന്നു. നിലവിൽ ഇരുവരും ഏകദിന ഫോർമാറ്റിൽ ഇന്ത്യക്കായി നിലവിൽ കളിക്കുന്നുണ്ട്. 2027ലെ ഏകദിന ലോകകപ്പ് കൂടി കളിച്ച് വിരമിക്കാനുള്ള ആ​ഗ്രഹത്തിലാണ് ഇരുവരും. എന്നാൽ ഇരു താരങ്ങളും ലോകകപ്പ് ടീമിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെടില്ലെന്ന സൂചന കോച്ചും മാനേജ്മെന്റും ഇരുവർക്കും നൽകിയിട്ടുണ്ട്. ഫോമും ഫിറ്റ്നസും നിലനിർത്തി മികച്ച പ്രകടനം നടത്തിയാൽ മാത്രമായിരിക്കും ഇരു താരങ്ങൾക്കും അവസരം ലഭിക്കുക. വേദിയിലേക്ക് നടക്കുമ്പോൾ ചിരിച്ചു; തിരികെ വന്ന് കെഎൽ രാഹുലിനെ കെട്ടിപ്പിടിച്ച് സഞ്ജു! (വിഡിയോ) India head coach Gautam Gambhir behind the Test retirements of Virat Kohli and Rohit Sharma?

സമകാലിക മലയാളം 16 Mar 2026 6:47 pm

മെസി- ലമീന്‍ യമാല്‍ പോരാട്ടം നടക്കില്ല! ഫൈനലിസിമ റദ്ദാക്കി

ന്യോന്‍: ആരാധകര്‍ കാത്തിരുന്ന ലോക ചാംപ്യന്‍മാരും കോപ്പ അമേരിക്ക കിരീട ജേതാക്കളുമായ അര്‍ജന്റീനയും യൂറോ ചാംപ്യന്‍മാരും മുന്‍ ലോക ചാംപ്യന്‍മാരുമായ സ്‌പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം യുവേഫ റദ്ദാക്കി. 2022ലെ ലോകകപ്പ് ഫൈനല്‍ നടന്ന ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഈ മാസം 27നു നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇറാന്‍- ഇസ്രയേല്‍- അമേരിക്ക സംഘര്‍ഷം പശ്ചിമേഷ്യയെ അശാന്തമാക്കി നിര്‍ത്തുന്ന സാഹചര്യത്തിലാണ് പോരാട്ടം റദ്ദാക്കിയത്. ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാന്‍ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ മത്സരം ഏഷ്യയ്ക്കു പുറത്തു വച്ചു നടത്താനുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ ഫുട്ബോള്‍ ഗവേണിങ് ബോഡിയായ യുവേഫയും ലാറ്റിനമേരിക്കന്‍ അധികൃതരായ കോണ്‍മെബോളും നടത്തിയിരുന്നു. എന്നാല്‍ അതിനുള്ള സാധ്യതകളും ഇല്ലെന്നു വ്യക്തമായതോടെയാണ് മത്സരം പൂര്‍ണമായി റദ്ദാക്കിയത്. യുദ്ധം തുടരുന്ന സാഹചര്യമാണ് അനിശ്ചിതത്വത്തിനു കാരണമായത്. മിഡില്‍ ഈസ്റ്റിലെ സുരക്ഷ സംബന്ധിച്ച പുതിയ ആശങ്കകള്‍ മത്സരത്തെ ചോദ്യ ചിഹ്നത്തിലാക്കി. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ രാജ്യത്തു നടക്കുന്ന എല്ലാ മത്സരങ്ങളും നേരത്തെ തന്നെ നിര്‍ത്തിവച്ചിരുന്നു. വേദിയിലേക്ക് നടക്കുമ്പോൾ ചിരിച്ചു; തിരികെ വന്ന് കെഎൽ രാഹുലിനെ കെട്ടിപ്പിടിച്ച് സഞ്ജു! (വിഡിയോ) പോരാട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യുവേഫയും കോണ്‍മെബോളും തുടരുന്നുണ്ടായിരുന്നു. ഖത്തറില്‍ നിന്നു വേദി മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇരു ബോഡികളും തമ്മില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇരു കൂട്ടര്‍ക്ക് സ്വീകാര്യമായ മറ്റൊരു വേദി കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ആരാധകരെ സംബന്ധിച്ചാണ് വലിയ നിരാശ വന്നത്. അവര്‍ കാത്തിരുന്ന ഇതിഹാസ താരം ലയണല്‍ മെസിയും യുവ വിസ്മയം ലമീന്‍ യമാലും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. എന്നാല്‍ പോരാട്ടം റദ്ദാക്കിയതോടെ സൂപ്പര്‍ താരങ്ങളുടെ പ്രകടനവും അവര്‍ക്ക് നഷ്ടമായി. 'ഇന്ത്യയെ ജയിപ്പിക്കാന്‍ സഞ്ജുവിന് 6 ഓവര്‍ മതി, ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിന്റെ കാരണം മറ്റൊന്ന്' The 2026 Finalissima between Spain vs Argentina has been cancelled due to escalating tensions in the Middle East

സമകാലിക മലയാളം 16 Mar 2026 5:19 pm

വേദിയിലേക്ക് നടക്കുമ്പോൾ ചിരിച്ചു; തിരികെ വന്ന് കെഎൽ രാഹുലിനെ കെട്ടിപ്പിടിച്ച് സഞ്ജു! (വിഡിയോ)

ന്യൂഡൽഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനു ​ഉജ്ജ്വല സ്വീകരണമാണ് ബിസിസിഐ ഒരുക്കിയത്. ബിസിസിഐ വാർഷിക പുരസ്കാര സമർപ്പണ വേദിയായ നമാൻ അവാർഡ്സിലാണ് താരങ്ങൾക്ക് ആദരം നൽകിയത്. അതിനിടെ ചടങ്ങിന്റേതായി പുറത്തു വന്ന ഒരു വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ലോകകപ്പിൽ ടൂർണമെന്റിന്റെ താരമായി മാറിയ മലയാളി താരം സഞ്ജു സാംസണും ഏകദിന ടീം വിക്കറ്റ് കീപ്പറായ കെഎൽ രഹുലും തമ്മിലുള്ള ഒരു സൗഹൃദ നിമിഷമാണ് വൈറലായത്. ചടങ്ങിൽ ടി20 ലോകകപ്പ് നേടിയ ടീമിനു പുറമെ കന്നി ഏകദിന ലോക കിരീടം കഴിഞ്ഞ വർഷം സ്വന്തമാക്കിയ വനിതാ ടീം, 2025ലെ ചാംപ്യൻസ് ട്രോഫി നേടിയ സീനിയർ പുരഷ ടീം, ഈ വർഷം അണ്ടർ 19 ലോകകപ്പ് നേടിയ പുരുഷ ടീം, 2025ൽ അണ്ടർ 19 ടി20 ലോകകപ്പ് നേടിയ വനിതാ ടീം എന്നിവരേയും ആദരിച്ചിരുന്നു. ഈ നാല് ടീമുകൾക്കും ആദരം നൽകിയ ശേഷം അവസാനമാണ് ടി20 ടീമിനെ ആദരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചത്. താരങ്ങൾ വേദിയിലേക്ക് വരിയായി നടക്കുന്നതിനിടെ സദസിലിരുന്ന മറ്റുള്ളവർ എഴുന്നേറ്റു നിന്നു കൈയടിച്ചു. ഈ കൂട്ടത്തിൽ ചാംപ്യൻസ് ട്രോഫി ജേതാക്കളുടെ ഭാ​ഗമായി നേരത്തെ ആദരം ഏറ്റുവാങ്ങിയ രാഹുലും ഇരിക്കുന്നുണ്ടായിരുന്നു. സഞ്ജു നടന്നു നീങ്ങുമ്പോൾ രാഹുൽ മല‌യാളി താരത്തെ നോക്കി ചിരിയ്ക്കുന്നതും എന്തോ ഉറക്കെ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. മുന്നോട്ടു നീങ്ങിയ സഞ്ജു തന്നെ വിളിച്ചത് ആരാണെന്നു ആദ്യം മനസിലാകുന്നില്ല. പിന്നീട് തിരിഞ്ഞു നോക്കിയപ്പോഴാണ് രാഹുലിനെ കാണുന്നത്. വരിയിൽ നിന്നു വീണ്ടും പിന്നിലേക്ക് വന്ന് രാ​ഹുലിനു സമീപത്തേക്ക് ചെന്നു സഞ്ജു ആദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഇരുവരും തമ്മിലുള്ള ഊഷ്മളമായ അടുപ്പം വ്യക്തമാക്കുന്ന വിഡിയോ ആരാധകരുടെ ശ്രദ്ധയിൽ അതിവേ​ഗമാണ് എത്തിയത്. KL Rahul calling Sanju samson for a hug as he goes to collect his award How can someone hate such a pure soul pic.twitter.com/1jwwpWvdl5 — . (@KLfied_) March 15, 2026 'ഇന്ത്യയെ ജയിപ്പിക്കാന്‍ സഞ്ജുവിന് 6 ഓവര്‍ മതി, ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിന്റെ കാരണം മറ്റൊന്ന്' സമീപ കാലത്ത് കായിക ലോകം കണ്ട മഹത്തായ തിരിച്ചു വരവാണ് ടി20 ലോകകപ്പിൽ സഞ്ജുവിന്റേത്. അഭിഷേകും സഞ്ജുവും ചേർന്ന ഓപ്പണിങ് വലിയ ക്ലിക്കായി മാറിയിരുന്നു. എന്നാൽ ലോകകപ്പ് മുന്നിൽ കണ്ട് ശുഭ്മാൻ ഗില്ലിനെ ടി20 ഓപ്പണറാക്കി തിരിച്ചു കൊണ്ടു വന്നപ്പോൾ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം നഷ്ടമായി. എന്നാൽ ഗില്ലും അഭിഷേകും ചേർന്ന ഓപ്പണിങ് സഖ്യം ക്ലിക്കായതുമില്ല. മോശം ഫോം തുടർന്നതോടെ ഗില്ലിനെ ഒഴിവാക്കിയാണ് ഇന്ത്യ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. അതിനിടെ ഇഷാൻ കിഷൻ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിൽ ബാറ്റ് വീശി ലോകകപ്പ് ടീമിലേക്ക് വരികയും ചെയ്തു. സഞ്ജുവിനു ലോകകപ്പിനു തൊട്ടുമുൻപ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തിളങ്ങാനായില്ല. ഇഷാൻ വെട്ടിത്തിളങ്ങുകയും ചെയ്തു. ഇതോടെ സഞ്ജുവിനു പകരം ഇഷാനായി അഭിഷേകിനൊപ്പം ലോകകപ്പിൽ ആദ്യ മത്സരം മുതൽ ഓപ്പണർ. ഒടുവിൽ വിൻഡീസ് ടീം നാട്ടിലെത്തി, താരങ്ങൾ സുരക്ഷിതരെന്ന് അധികൃതർ പിന്നീട് ഇന്ത്യ ദക്ഷിണാഫ്രിക്കയോടു സൂപ്പർ എട്ടിൽ പരാജയപ്പെട്ടത് വഴിത്തിരിവായി. സഞ്ജു വീണ്ടും ഓപ്പണർ റോളിൽ എത്തി. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ 97 റൺസടിച്ച് സഞ്ജു കത്തും ഫോമിലേക്ക് ഗിയർ മാറ്റിയതോടെ പിറന്നത് ചരിത്രം. പിന്നാലെ ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസിലൻഡിനെതിരായ ഫൈനലിലും 89 റൺസ് വീതം. വെറും അഞ്ച് കളിയിൽ നിന്നു 321 റൺസ് അടിച്ച് സഞ്ജു ലോകകപ്പിന്റെ താരമായി മാറി. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടതൽ റൺസ് നേടുന്ന താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡും താരം സ്വന്തം പേരിലാക്കി. 80.25 റൺസ് ശരാശരിയിൽ 199.37 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. 27 ഫോറും 24 സിക്‌സുമാണ് 5 കളിയിൽ നിന്നു മലയാളി താരം അടിച്ചെടുത്തത്. During the BCCI Naman Awards ceremony, Sanju Samson had a wholesome moment with KL Rahul

സമകാലിക മലയാളം 16 Mar 2026 5:00 pm

'ഇന്ത്യയെ ജയിപ്പിക്കാന്‍ സഞ്ജുവിന് 6 ഓവര്‍ മതി, ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിന്റെ കാരണം മറ്റൊന്ന്'

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ മലയാളി ഓപ്പണര്‍ സഞ്ജു സാംസണിന് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോള്‍ സഞ്ജുവിനെ പ്രശംസിച്ച് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ തന്നെ എത്തിയിരിക്കുകയാണ്. തകര്‍പ്പന്‍ ഫോമിലായിരിക്കുമ്പോള്‍ പവര്‍പ്ലേയില്‍ തന്നെ എതിരാളികളില്‍ നിന്ന് മത്സരം തട്ടിയെടുക്കാന്‍ സഞ്ജുവിന് കരുത്തുണ്ടെന്നാണ് ഗംഭീറിന്റെ പ്രശംസ. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് ഗൗതം ഗംഭീറിന്റെ വാക്കുകള്‍. സഞ്ജു സാംസണ്‍ ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ആദ്യ ആറോവറുകളില്‍ തന്നെ കളി ജയിപ്പിക്കുമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. ലോകകപ്പില്‍ ഫൈനലുള്‍പ്പടെ ഇന്ത്യയുടെ അവസാന മൂന്നു മത്സരങ്ങളിലും സഞ്ജു അര്‍ധ സെഞ്ചറികള്‍ നേടിയിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന് പവര്‍പ്ലേ ഓഫറുകളില്‍ 92 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജു നേടിയിരുന്നു. ഒടുവിൽ വിൻഡീസ് ടീം നാട്ടിലെത്തി, താരങ്ങൾ സുരക്ഷിതരെന്ന് അധികൃതർ 'സഞ്ജുവിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. സഞ്ജുവിന്റെ സ്‌ഫോടനാത്മകമായ ബാറ്റിങ്ങിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. സഞ്ജു ബാറ്റിങ് തുടര്‍ന്നാല്‍ ആദ്യ ആറോവറുകളില്‍ തന്നെ കളി ജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യം ടീമിന്റെ ജിം സെഷനില്‍ ഞാനാണു പറഞ്ഞത്. ഞങ്ങള്‍ രണ്ടു പേരും ജിമ്മില്‍ പരിശീലനത്തിലായിരുന്നു. നോക്കാം എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഒരു പരിശീലകനും താരവും തമ്മിലുള്ള സംസാരമല്ല അവിടെയുണ്ടായത്. പരിശീലന സമയങ്ങളിലാണു ഞങ്ങള്‍ കൂടുതലും സംസാരിച്ചത്.' ഗംഭീര്‍ വ്യക്തമാക്കി. 'കൂടുതല്‍ പേരും പറയുന്നത് ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടംകയ്യന്‍മാര്‍ ഉള്ളതുകൊണ്ടാണു സഞ്ജുവിനെ കളിപ്പിക്കുന്നത് എന്നാണ്. എന്നാല്‍ അതല്ല കാര്യം, ടോപ് ഓര്‍ഡര്‍ കൂടുതല്‍ സ്‌ഫോടനാത്മകമായി ബാറ്റിങ് ചെയ്യണമെന്നതിനാലാണ് സഞ്ജു കൂടി പ്ലേയിങ് ഇലവനില്‍ വന്നത്. ഈ രീതിയാണു കഴിഞ്ഞ ഒന്നര വര്‍ഷമായി ഞങ്ങള്‍ പിന്തുടരുന്നത്. ഓഫ് സ്പിന്നര്‍മാരെ നേരിടാന്‍ വേണ്ടിയല്ല, മറിച്ച് ആദ്യ ആറോവറുകളില്‍ പരമാവധി സ്‌കോര്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് സഞ്ജുവിനെ ഇറക്കുന്നത്.' ഗംഭീര്‍ പറഞ്ഞു. Sanju needs 6 overs to win India Gautam Gambhir says

സമകാലിക മലയാളം 16 Mar 2026 12:08 pm

ഒടുവിൽ വിൻഡീസ് ടീം നാട്ടിലെത്തി, താരങ്ങൾ സുരക്ഷിതരെന്ന് അധികൃതർ

ദുബൈ: ടി20 ലോകകപ്പിൽ പങ്കെടുത്ത വിൻഡീസ് ടീം സുരക്ഷിതമായി നാട്ടിലെത്തിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ആകാതെ വിൻഡീസ് അടക്കമുള്ള ടീമുകൾ ഇന്ത്യയിൽ കുടുങ്ങിപ്പോയിരുന്നു. ഇവർക്കായി ഐസിസി പ്രത്യേക ചാർട്ടർ വിമാനങ്ങൾ തയ്യറാക്കിയെങ്കിലും വ്യോമപാതകൾ തുറക്കാൻ രാജ്യങ്ങൾ തയ്യാറാകാതെ വന്നതോടെ ഇവരുടെ യാത്ര മുടങ്ങിയിരുന്നു. ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം ഒടുവിൽ വ്യോമഗതാഗതം സാധാരണഗതിയിൽ എത്തിയതോടെയാണ് വിൻഡീസ് താരങ്ങളെ നാട്ടിലെത്തിച്ചത്. “ഇന്ത്യയിൽ നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പിൽ പങ്കെടുത്ത വെസ്റ്റ് ഇൻഡീസ് ടീമിലെ എല്ലാ താരങ്ങളും ടീം മാനേജ്മെന്റ് യൂണിറ്റ് അംഗങ്ങളും ശനിയാഴ്ചയോടെ സുരക്ഷിതമായി നാട്ടിലെത്തിയതായി അറിയിക്കുന്നു,” എന്ന് പ്രസ്താവനയിലൂടെ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് അറിയിച്ചു. 2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു നേരത്തെ, വിൻഡീസ്, സൗത്ത് ആഫ്രിക്കൻ ടീമുകൾ ഇന്ത്യയിൽ തുടരവേ ഇംഗ്ലണ്ട് ടീമിനെ ഐസിസി പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ് താരങ്ങൾ ഉയർത്തിയത്. ഐസിസിയുടെ ഈ നീക്കത്തിൽ അതൃപ്തി അറിയിച്ചു ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ബാറ്റർ ഡേവിഡ് മില്ലർ തന്നെ രംഗത്ത് എത്തിയിരുന്നു. 'സിക്‌സ് പറത്തിക്കോ എന്ന് ഞാന്‍ പറയും, അടുത്ത പന്ത് അവന്‍ തൂക്കും; ഞങ്ങള്‍ തീയും തീയുമാണ്!' “വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടിനേക്കാൾ മുമ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായ ടീം ആണ്. എന്നിട്ടും ഇംഗ്ലണ്ട് ആദ്യം ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നു. വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും കൊൽക്കത്തയിൽ ഇപ്പോഴും ഐസിസിയുടെ തീരുമാനം കാത്തിരിക്കുകയാണ്,” എന്നാണ് മില്ലർ ഒരു സ്പോർട്സ് ചാനലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. West Indies Players Safely Return Home After T20 World Cup Travel Delays.

സമകാലിക മലയാളം 15 Mar 2026 6:47 pm

'ഒന്നും നോക്കണ്ട, അടിച്ചോ'; അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങിനെ പുകഴ്ത്തി സഞ്ജു

ന്യൂഡൽഹി: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ അട്ടിമറിക്കാൻ ഇന്ത്യയ്ക്ക് കരുത്തായത് ഓപ്പണർമാർ നൽകിയ മികച്ച തുടക്കമാണ്. ഓപ്പണർമാരായ സഞ്ജു സാംസനും അഭിഷേക് ശർമയും ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ട് ആണ് സൃഷ്ടിച്ചത്. ഇതാണ് ന്യൂസിലൻഡ് ബൗളർമാരെ സമ്മർദത്തിലാക്കാനുള്ള പ്രധാന കാരണവും. 2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു ഫൈനലിൽ സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി. അഭിഷേക് ശർമ 21 പന്തിൽ 52 റൺസ് നേടി സഞ്ജുവിന് ശക്തമായ പിന്തുണയും നൽകി. ഈ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ റെക്കോർഡ് സ്കോറിലേക്ക് എത്തിച്ചത്. അഭിഷേക് ശർമയുമായുള്ള ഈ കൂട്ടുകെട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ രസകരമായ രീതിയിൽ ആണ് സഞ്ജു ഇതിന് മറുപടി പറഞ്ഞത്. “ഞങ്ങൾ ഐസ്കട്ടയും തീയും പോലെയല്ല, ഞങ്ങൾ രണ്ട് പേരും തീയാണ്, ചിലപ്പോൾ അവൻ ആക്രമിച്ചു കളിക്കും അല്ലെങ്കിൽ ഞാൻ ആ റോൾ ഏറ്റെടുക്കും. ഞങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ അങ്ങനെയാണ്'' സഞ്ജു പറഞ്ഞു. 'എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണ'; ഇംഗ്ലണ്ടിനെ വീഴ്ത്തിയ 'ഇന്നിങ്‌സില്‍' സഞ്ജുവിനെയും ബുംറയെയും പുകഴ്ത്തി സൂര്യകുമാര്‍ ''അവൻ വളരെ ധൈര്യശാലിയാണ്, ഓരോ ഓവറിലും അഭിഷേക് എന്നോട് ചോദിക്കും എങ്ങനെയാണു പന്ത് വരുന്നതെന്ന്. ബൗണ്ടറി അടിക്കാൻ നല്ല ബൗളാണ്, ഒന്നും നോക്കണ്ട തകർത്തടിക്കാൻ ഞാൻ പറയും. അവൻ അത് കൃത്യമായി ചെയ്യും'' സഞ്ജു വ്യക്തമാക്കി. ഈ ലോകകപ്പിൽ സഞ്ജു സാംസൺ അതുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 321 റൺസ് നേടി അദ്ദേഹം ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മാറി. Sanju Samson Calls Partnership With Abhishek Sharma Fire And Fire.

സമകാലിക മലയാളം 15 Mar 2026 5:54 pm

ബാല്യകാല സുഹൃത്ത് വൻഷിക ഇനി കുൽദീപിന്റെ ജീവിതസഖി; ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ താരം വിവാഹിതനായി (വിഡിയോ)

ഡെറാഡൂൺ: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവും ബാല്യകാല സുഹൃത്ത് വൻഷിക ഛദ്ദയും വിവാഹിതരായി. ഉത്തരാഖണ്ഡിലെ മസൂറിലിയിലുള്ള ദി സവോയ് ഹോട്ടലിൽ ശനിയാഴ്ച വൈകീട്ടായിരുന്നു ചടങ്ങുകൾ. വിവാഹച്ചടങ്ങളുടെ ഭാഗമായി ഒരാഴ്ചയോളമായി ഹോട്ടൽ പൂർണമായും ബുക്ക് ചെയ്തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച നടന്ന മെഹന്തി, സംഗീത് ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സംഗീത് ചടങ്ങിൽ പ്രശസ്ത സൂഫി ഗായകൻ ബിസ്മിലിന്റെ സംഗീത വിരുന്നുണ്ടായിരുന്നു. ഇന്ത്യൻ ടീമിൽ കുൽദീപിന്റെ സഹതാരങ്ങളായ തിലക് വർമ, റിങ്കു സിങ്, യുസ്‌വേന്ദ്ര ചഹൽ, മുൻ താരങ്ങളായ സുരേഷ് റെയ്ന, മുഹമ്മദ് കൈഫ്, പിയൂഷ് ചൗള, ബിസിസിഐ പ്രതിനിധികൾ എന്നിവരടക്കം ചടങ്ങിൽ പങ്കെടുത്തു. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. The wedding of Kuldeep Yadav and his wife Vanshika was completed today in Mussoorie. ❤️ pic.twitter.com/RINuOfd3JV — ⁴⁵ (@rushiii_12) March 14, 2026 'സിക്‌സ് പറത്തിക്കോ എന്ന് ഞാന്‍ പറയും, അടുത്ത പന്ത് അവന്‍ തൂക്കും; ഞങ്ങള്‍ തീയും തീയുമാണ്!' #WATCH | Visuals from the wedding festivities of Indian cricket team's World Cup-winning star spinner Kuldeep Yadav and Vanshika in Mussoorie, Uttarakhand. Kuldeep Yadav is set to tie the knot with Vanshika tomorrow in Mussoorie. pic.twitter.com/N4b8izzhO2 — ANI (@ANI) March 13, 2026 2025 ജൂൺ 4ന് ലക്നൗവിൽ വച്ചായിരുന്നു കുൽദീപിന്റെയും വൻഷികയുടെയും വിവാഹനിശ്ചയം. നവംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന വിവാഹം, കുൽദീപിന്റെ ക്രിക്കറ്റ് തിരക്കുകൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. ടി20 ലോകകപ്പ് ടീമിൽ അം​ഗമായിരുന്നു കുൽദീപ്. ഒരു കളിയും താരം കളിച്ചു. ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് താരം ജീവിതത്തിൽ പുതിയ ഇന്നിങ്സിലേക്ക് കടന്നത്. മാർച്ച് 17ന് ലഖ്നൗവിലെ ആഡംബര ഹോട്ടലിൽ വിപുലമായ വിവാഹ സത്കാരം സംഘടിപ്പിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ കാൺപുർ സ്വദേശികളാണ് കുൽദീപും വൻഷികയും. ഇരുവരും ബാല്യകാല സുഹൃത്തുക്കളുമാണ്. സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. ഓസ്ട്രേലിയയിൽ ഉന്നത പഠനം പൂർത്തിയാക്കിയ വൻഷിക എൽഐസിയിൽ ഉദ്യോഗസ്ഥയാണ്. ചൈനാമെൻ ബൗളറായ കുൽദീപ് ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമാണ്. 2017ലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2024 ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കാണ് കുൽ​ദീപ് വഹിച്ചത്. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്. View this post on Instagram A post shared by Cricket Live (@cricket_live247) 2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു kuldeep yadav, vanshika chaddha wedding

സമകാലിക മലയാളം 15 Mar 2026 12:49 pm

'സിക്‌സ് പറത്തിക്കോ എന്ന് ഞാന്‍ പറയും, അടുത്ത പന്ത് അവന്‍ തൂക്കും; ഞങ്ങള്‍ തീയും തീയുമാണ്!'

മുംബൈ: ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് മലയാളിയായ സഞ്ജു സാംസണ്‍. ഹാട്രിക്ക് 80 പ്ലസ് സ്‌കോറുകളുമായി താരം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നെടുംതൂണായി മാറി. സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യമാണ് സമീപ കാലത്ത് ഇന്ത്യക്ക് ടി20 ഫോര്‍മാറ്റില്‍ ആധിപത്യം ഉറപ്പിക്കാന്‍ കരുത്തായ ഒരു ഘടകം. ഇപ്പോള്‍ തങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ച് പറയുകയാണ് സഞ്ജു. തങ്ങള്‍ക്കിടയിലുള്ള അനായാസതയും സന്തുലിതാവസ്ഥയുമാണ് കൂട്ടുകെട്ടിന്റെ വിജയം എന്നാണ് സഞ്ജു ഓപ്പണിങ് സഖ്യത്തെ വിശേഷിപ്പിച്ചത്. തങ്ങള്‍ തീയും തീയുമാണെന്നും സഞ്ജു പറയുന്നു. 'ഞങ്ങള്‍ ഐസും തീയുമല്ല, ഞങ്ങള്‍ തീയും തീയുമാണ്. ചിലപ്പോള്‍ അവന്റെ വെടിക്കെട്ടായിരിക്കും. ചില സമയങ്ങളില്‍ ഞാനായിരിക്കും കടന്നാക്രമണം നടത്തുക. ഞങ്ങള്‍ തമ്മിലുള്ള രസതന്ത്രം അതാണ്. 2024 മുതല്‍ ഞങ്ങള്‍ ഓപ്പണിങില്‍ സഖ്യമായി ഇറങ്ങുന്നുണ്ട്. മാത്രമല്ല മലയാളി- പഞ്ചാബി സൗഹൃദവും അതില്‍ വര്‍ക്കൗട്ടാകുന്നുണ്ട്. ഈ മനഃപ്പൊരുത്തം ഞങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതല്ല. അതു സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ കൂട്ടുകെട്ടില്‍ ഒരു സങ്കീര്‍ണതയുമില്ല.' 'പന്ത് എങ്ങനെയാണ് വരുന്നതെന്നു അദ്ദേഹം എന്നോടു ചോദിക്കും. കുഴപ്പമില്ല സിക്‌സടിച്ചോ എന്നു ഞാന്‍ പറയും. അവന് അത് അനായാസം ചെയ്യാന്‍ പറ്റുന്ന കാര്യമാണ്. നിര്‍ഭയനും സമചിത്തതയും ആവോളമുള്ള താരം കൂടിയാണ് അഭിഷേക്. അവന്റെ ഈ സമീപനം എനിക്ക് വലിയ ഇഷ്ടമാണ്. കളത്തിനകത്തും പുറത്തും അവനുമായുള്ള സൗഹൃദവും എന്നെ സംബന്ധിച്ച് അവിസ്മരണീയമാണ്'- സഞ്ജു വ്യക്തമാക്കി. 2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു ലോകകപ്പ് ഫൈനലില്‍ ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് പവര്‍പ്ലേയില്‍ അടിച്ചെടുത്തത് 98 റണ്‍സ്. ഇരുവരുടേയും കരുത്തില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് കലാശപ്പോരില്‍ കിവികള്‍ക്ക് മുന്നില്‍ വച്ചത്. സമീപ കാലത്ത് കായിക ലോകം കണ്ട മഹത്തായ തിരിച്ചു വരവാണ് സഞ്ജുവിന്റേത്. അഭിഷേകും സഞ്ജുവും ചേര്‍ന്ന ഓപ്പണിങ് വലിയ ക്ലിക്കായി മാറിയിരുന്നു. എന്നാല്‍ ലോകകപ്പ് മുന്നില്‍ കണ്ട് ശുഭ്മാന്‍ ഗില്ലിനെ ടി20 ഓപ്പണറാക്കി തിരിച്ചു കൊണ്ടു വന്നപ്പോള്‍ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം നഷ്ടമായി. എന്നാല്‍ ഗില്ലും അഭിഷേകും ചേര്‍ന്ന ഓപ്പണിങ് സഖ്യം ക്ലിക്കായതുമില്ല. മോശം ഫോം തുടര്‍ന്നതോടെ ഗില്ലിനെ ഒഴിവാക്കിയാണ് ഇന്ത്യ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. അതിനിടെ ഇഷാന്‍ കിഷന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ ബാറ്റ് വീശി ലോകകപ്പ് ടീമിലേക്ക് വരികയും ചെയ്തു. ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം സഞ്ജുവിനു ലോകകപ്പിനു തൊട്ടുമുന്‍പ് നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തിളങ്ങാനായില്ല. ഇഷാന്‍ വെട്ടിത്തിളങ്ങുകയും ചെയ്തു. ഇതോടെ സഞ്ജുവിനു പകരം ഇഷാനായി അഭിഷേകിനൊപ്പം ലോകകപ്പില്‍ ആദ്യ മത്സരം മുതല്‍ ഓപ്പണര്‍. പിന്നീട് ഇന്ത്യ ദക്ഷിണാഫ്രിക്കയോടു സൂപ്പര്‍ എട്ടില്‍ പരാജയപ്പെട്ടത് വഴിത്തിരിവായി. സഞ്ജു വീണ്ടും ഓപ്പണര്‍ റോളില്‍ എത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ 97 റണ്‍സടിച്ച് സഞ്ജു കത്തും ഫോമിലേക്ക് ഗിയര്‍ മാറ്റിയതോടെ പിറന്നത് ചരിത്രം. പിന്നാലെ ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസിലന്‍ഡിനെതിരായ ഫൈനലിലും 89 റണ്‍സ് വീതം. വെറും അഞ്ച് കളിയില്‍ നിന്നു 321 റണ്‍സ് അടിച്ച് സഞ്ജു ലോകകപ്പിന്റെ താരമായി മാറി. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി. 80.25 റണ്‍സ് ശരാശരിയില്‍ 199.37 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. 27 ഫോറും 24 സിക്‌സുമാണ് 5 കളിയില്‍ നിന്നു മലയാളി താരം അടിച്ചെടുത്തത്. കിരീടത്തിലേക്ക് അടുത്ത് ഗണ്ണേഴ്‌സ്; സിറ്റിക്ക് സമനിലക്കുരുക്ക് Star openers Sanju Samson and Abhishek Sharma were at their majestic best in the T20 World Cup final against New Zealand at the Narendra Modi Stadium in Ahmedabad

സമകാലിക മലയാളം 15 Mar 2026 12:25 pm

2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു

മ്യൂണിക്ക്: തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടാം പകുതി 70ാം മിനിറ്റിലേക്ക് അടുത്തപ്പോള്‍ ഗോള്‍ മടക്കി സമനില പിടിച്ച് ചാംപ്യന്‍ ടീം ബയേണ്‍ മ്യൂണിക്ക് ബുണ്ടസ് ലീഗ പോരാട്ടത്തില്‍ തോല്‍ക്കാതെ രക്ഷപ്പെട്ടു. മുന്‍ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസനുമായുള്ള പോരിലാണ് ബയേണ്‍ 1-1നു തോല്‍വി വഴങ്ങാതെ പിടിച്ചു നിന്നത്. കളിയുടെ ഇരു പകുതികളിലുമായി രണ്ട് നിര്‍ണായക താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് 9 പേരായി ചുരുങ്ങിയിട്ടും അവര്‍ ലെവര്‍കൂസനെ ജയിക്കാന്‍ വിട്ടില്ല. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ അലിക് ഗാര്‍ഷ്യയിലൂടെ ലെവര്‍കൂസന്‍ മുന്നിലെത്തി. 42ാം മിനിറ്റില്‍ നിക്കോളാസ് ജാക്‌സന്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ ബയേണ്‍ 10 പേരുമായാണ് പിന്നീട് കളിച്ചത്. ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം രണ്ടാം പകുതി പുരോഗമിക്കവെ 69ാം മിനിറ്റിലാണ് ബയേണ്‍ സമനില ഗോള്‍ വഴങ്ങിയത്. ലൂയീസ് ഡിയാസാണ് വല ചലിപ്പിച്ചത്. കളി അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് ബയേണിനെ ഞെട്ടിച്ച് രണ്ടാം ചുവപ്പ് കാര്‍ഡ് വന്നത്. ഗോള്‍ സമ്മാനിച്ച് ടീമിനു സമനിലയൊരുക്കിയ ഡിയാസാണ് ഇത്തവണ മടങ്ങിയത്. സമനില വഴങ്ങിയെങ്കിലും ബയേണിന്റെ കിരീട മോഹങ്ങള്‍ക്ക് നിലവില്‍ വലിയ ഭീഷണിയൊന്നും ഇല്ല. 67 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 58 പോയിന്റ്. കിരീടത്തിലേക്ക് അടുത്ത് ഗണ്ണേഴ്‌സ്; സിറ്റിക്ക് സമനിലക്കുരുക്ക് leverkusen vs bayern, Bundesliga: Luis Díaz, who scored the equaliser following Aleix Garcia’s opener

സമകാലിക മലയാളം 15 Mar 2026 11:43 am

ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനു തകര്‍പ്പന്‍ ജയം. അവര്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ എല്‍ചെയെ തകര്‍ത്തു. അന്റോണിയോ റൂഡിഗര്‍, ഫെഡെറിക്കോ വാര്‍വര്‍ഡെ, ഡീന്‍ ഹ്യുസെന്‍, ആര്‍ദ ഗുലാര്‍ എന്നിവരാണ് റയലിനായി വല ചലിപ്പിച്ചത്. ഇരു പകുതികളിലുമായി റയല്‍ രണ്ട് വീതം ഗോളുകള്‍ വലയലിട്ടു. എല്‍ചെ നേടിയ ഗോളും റയല്‍ ദാനം നല്‍കിയതാണ്. മാനുവല്‍ എയ്ഞ്ചലിന്റെ സെല്‍ഫ് ഗോളാണ് എല്‍ചെയ്ക്ക് ആശ്വാസമായത്. കിരീടത്തിലേക്ക് അടുത്ത് ഗണ്ണേഴ്‌സ്; സിറ്റിക്ക് സമനിലക്കുരുക്ക് 39ാം മിനിറ്റിലാണ് അന്റോണിയോ റൂഡിഗര്‍ റയലിന് ലീഡ് സമ്മാനിച്ചത്. 44ാം മിനിറ്റില്‍ വാല്‍വര്‍ഡെ ഗോള്‍. 66ല്‍ ഹ്യുസെനും 89ല്‍ ഗുലാറും പട്ടിക പൂര്‍ത്തിയാക്കി. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡും ജയം സ്വന്തമാക്കി. ഒറ്റ ഗോളിനു അവര്‍ ഗെറ്റാഫെയെ വീഴ്ത്തി. എട്ടാം മിനിറ്റില്‍ നഹ്വേല്‍ മൊളിനയാണ് വല ചലിപ്പിച്ചത്. സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്‌നയുടെ പ്ലാൻ ഇങ്ങനെ real madrid vs elche, LaLiga: Real Madrid just a point behind Barcelona

സമകാലിക മലയാളം 15 Mar 2026 11:16 am

കിരീടത്തിലേക്ക് അടുത്ത് ഗണ്ണേഴ്‌സ്; സിറ്റിക്ക് സമനിലക്കുരുക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു. ആഴ്‌സണല്‍ എവര്‍ട്ടനെ വീഴ്ത്തി വിലപ്പെട്ട 3 പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമുമായി സമനിലയില്‍ പിരിഞ്ഞു. ഇതോടെ ആഴ്‌സണലും സിറ്റിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം 9 ആയി മാറി. ആഴ്‌സണലിനേക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചാണ് സിറ്റി നില്‍ക്കുന്നത്. അടുത്ത മത്സരം ജയിച്ചാലും 6 പോയിന്റ് വ്യത്യാസം അപ്പോഴുമുണ്ടാകും. കളിയുടെ അവസാന ഘട്ടം വരെ ആഴ്‌സണസലിനു എവര്‍ട്ടന്‍ വല ചലിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. 89ാം മിനിറ്റില്‍ വിക്ടര്‍ ഗ്യോക്കേഴ്‌സും ഇഞ്ച്വറി സമയത്തിന്റെ ഏഴാം മിനിറ്റില്‍ മാക്‌സ് ഡോവ്മാനുമാണ് ഗണ്ണേഴ്‌സിനായി വല ചലിപ്പിച്ചത്. ജയത്തോടെ ആഴ്‌സണലിന് 70 പോയിന്റുകള്‍. സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്‌നയുടെ പ്ലാൻ ഇങ്ങനെ ബെര്‍ണാഡോ സില്‍വയുടെ മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് വെസ്റ്റ ഹാമിനെതിരെ ലീഡെടുത്തത്. 31ാം മിനിറ്റിലാണ് സില്‍വയുടെ ഗോള്‍. എന്നാല്‍ 4 മിനിറ്റ് മാത്രമാണ് അവര്‍ക്ക് ആഹ്ലാദിക്കാന്‍ അവസരം കിട്ടിയത്. 35ാം മിനിറ്റില്‍ കോണ്‍സ്റ്റാന്റിനോസ് മവ്‌റോപനോസ് വെസ്റ്റ് ഹാമിനു സമനില സമ്മാനിച്ചു. ഒറ്റ ഷോട്ട് മാത്രമാണ് അവര്‍ ഓണ്‍ ടാര്‍ജറ്റായി അടിച്ചത്. അതു ഗോളായി മാറി. പിന്നീട് സിറ്റിയെ ഗോളടിക്കാന്‍ സമ്മതിക്കാതെ വെസ്റ്റ് ഹാം പ്രതിരോധിച്ചു. ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ പിഎസ്ജിയോട് 5-2നു തോറ്റ ചെല്‍സിക്ക് പ്രീമിയര്‍ ലീഗിലും നിരാശ. ന്യൂകാസില്‍ യുനൈറ്റഡ് അവരെ എവേ പോരാട്ടത്തില്‍ വീഴ്ത്തി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ചെല്‍സിയുടെ തോല്‍വി. മറ്റൊരു മത്സരത്തില്‍ ബ്രൈറ്റന്‍ 1-0 ത്തിനു സണ്ടര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സ് ഇന്ന് തോറ്റില്ല! അജ്‌സലിന്റെ ഗോളിൽ ഈസ്റ്റ് ബംഗാളിനെതിരെ സമനില arsenal vs everton: Arsenal closer to english premier league title

സമകാലിക മലയാളം 15 Mar 2026 10:42 am

സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്‌നയുടെ പ്ലാൻ ഇങ്ങനെ

ചെന്നൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളത്തിലിറങ്ങുമ്പോൾ ഏത് പൊസിഷനിൽ ഇറങ്ങുക എന്നാണ് ആരാധകരുടെ സംശയം. ലോകകപ്പ് മത്സരത്തിൽ ഓപ്പണർ റോളിൽ ഇറങ്ങിയ സഞ്ജു അതെ മാതൃക പിന്തുടരുമോ അതോ പൊസിഷൻ മാറി കളത്തിലിറങ്ങുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാൽ സഞ്ജു മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന പറയുന്നത്. റണ്ണൗട്ട് വിവാദത്തിൽ ആഘയ്ക്ക് വീണ്ടും പണി, കടുത്ത നടപടിയുമായി ഐസിസി “സഞ്ജു മൂന്നാം നമ്പറിൽ ഇറങ്ങിയാൽ ചെന്നൈ ടീമിന്റെ മിഡിൽ ഓർഡർ കൂടുതൽ ശക്തമാകും. ഋതുരാജും അയുഷും ഓപ്പണർമാരായി ഇറങ്ങിയാൽ ടീമിന് മികച്ച തുടക്കം ലഭിക്കും. തുടർന്ന് സഞ്ജുവും ബ്രേവിസും ദുബെ എന്നി ക്രമത്തിൽ കളത്തിലിറങ്ങണം. അങ്ങനെ വന്നാൽ ബാറ്റിങ് നിര കൂടുതൽ ശക്തമാകും'' റെയ്ന പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ഇന്ന് തോറ്റില്ല! അജ്‌സലിന്റെ ഗോളിൽ ഈസ്റ്റ് ബംഗാളിനെതിരെ സമനില ഐപിഎൽ 2026 ലേലത്തിന് മുമ്പ് രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസനെ ചെന്നൈ ടീമിൽ എത്തിച്ചിരുന്നു. ഇതിന് പകരമായി രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ ടീമിലേക്ക് പോയിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ 177 മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ 4707 റൺസ് നേടിയിട്ടുണ്ട്. 30.95 ശരാശരിയിലാണ് അദ്ദേഹത്തിന്റെ റൺസ് നേട്ടം. വരാനിരിക്കുന്ന സീസണിലെ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. Raina suggests No 3 role for Sanju Samson at CSK in IPL 2026.

സമകാലിക മലയാളം 14 Mar 2026 10:52 pm

ബ്ലാസ്റ്റേഴ്‌സ് ഇന്ന് തോറ്റില്ല! അജ്‌സലിന്റെ ഗോളിൽ ഈസ്റ്റ് ബംഗാളിനെതിരെ സമനില

കൊൽക്കത്ത: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇൻജുറി ടൈമിൽ മലയാളി താരം മുഹമ്മദ് അജ്‌സൽ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് 1-1 എന്ന നിലയിൽ സമനില പിടിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുമായി ഗ്രൂപ്പിൽ 12മതാണ് ബ്ലാസ്റ്റേഴ്‌സ്. 'ചേട്ടന്' ജന്മനാടിന്റെ ആദരവ്, സഞ്ജുവിനെ കെസിഎ ആദരിക്കും സന്ദീപ് സിങ്, ഐബാൻ, ഹോർമിപാം റൂയിവ, ഫാലോ എൻഡിയായെ, നവോച്ച സിങ് എന്നിവരടങ്ങിയ പ്രതിരോധ നിരയെയാണ് ഹെഡ് കോച്ച് ഡേവിഡ് കറ്റാല ഇന്ന് കളത്തിലിറക്കിയത്. വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, എബിദാസ് എന്നിവർ മധ്യനിരയിലും കെവിൻ യോക്ക്, മുഹമ്മദ് അജ്‌സൽ എന്നിവർ മുന്നേറ്റനിരയിലും അണിനിരന്നു. സെനഗൽ താരം ഫാലോ എൻഡിയായെയുടെ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയിലെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇന്ന്. 'ലോകകപ്പ് തോല്‍വിയ്ക്ക് ശിക്ഷ'; പാക് താരങ്ങൾക്ക് 50 ലക്ഷം രൂപ പിഴ?; നിലപാട് വ്യക്തമാക്കി പിസിബി മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് പത്താം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്ക് എടുത്ത സ്‌പെയിൻ താരം എസെജാരി ലക്ഷ്യം കണ്ടതോടെ ആതിഥേയർ ലീഡ് നേടി. ഗോൾ വഴങ്ങിയെങ്കിലും പതറാതെ കളിച്ച ബ്ലാസ്റ്റേഴ്‌സ് സമനിലയ്ക്കായി മികച്ച മുന്നേറ്റങ്ങൾ നടത്തി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഫാലോ നടത്തിയ ഹെഡർ ശ്രമം നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. റണ്ണൗട്ട് വിവാദത്തിൽ ആഘയ്ക്ക് വീണ്ടും പണി, കടുത്ത നടപടിയുമായി ഐസിസി രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ ലീഡ് വർധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിൽ തട്ടി ലക്ഷ്യം കാണാതെ പോകുക ആയിരുന്നു. ഒടുവിൽ ഇൻജുറി ടൈമിൽ (90+2 മിനിറ്റ്) ലഭിച്ച കോർണർ കിക്ക് കൃത്യമായി തലകൊണ്ട് വലയിലെത്തിച്ച് മുഹമ്മദ് അജ്‌സൽ ബ്ലാസ്റ്റേഴ്‌സിന് സമനില സമ്മാനിച്ചു. അവസാന നിമിഷം വരെ പൊരുതി നേടിയ ഈ സമനിലയും പോയിന്റും ബ്ലാസ്റ്റേഴ്‌സിന് വരും മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും. Ajsal’s Late Goal Earns Kerala Blasters a Point.

സമകാലിക മലയാളം 14 Mar 2026 8:18 pm

'ലോകകപ്പ് തോല്‍വിയ്ക്ക് ശിക്ഷ'; പാക് താരങ്ങൾക്ക് 50 ലക്ഷം രൂപ പിഴ?; നിലപാട് വ്യക്തമാക്കി പിസിബി

ലാഹോര്‍: ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ താരങ്ങൾക്ക് പിഴ ചുമത്തിയെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. താരങ്ങളിൽ നിന്ന് പണം ഈടാക്കിയിട്ടില്ല. ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പിസിബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 'ചേട്ടന്' ജന്മനാടിന്റെ ആദരവ്, സഞ്ജുവിനെ കെസിഎ ആദരിക്കും ടി20 ലോകകപ്പ് ടൂർണമെന്റിൽ ഗ്രൂപ്പ് 8 ഘട്ടത്തിൽ പുറത്തായതിനെ തുടർന്ന് ടീമിലെ ഓരോ താരത്തിനും 50 ലക്ഷം പാകിസ്ഥാൻ രൂപ വീതം പിഴ ചുമത്തി എന്നായിരുന്നു റിപ്പോർട്ടുകൾ. ഒരു താരത്തിനും പിഴ ചുമത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള ഒരു തീരുമാനവും പിസിബി മാനേജ്‌മെന്റ് എടുത്തിട്ടില്ലെന്നും ക്രിക്കറ്റ് ബോർഡ് വക്താവ് അമീർ മിർ മാധ്യമങ്ങളോട് പറഞ്ഞു. 'ഇനിയാണ് യഥാർത്ഥ പരീക്ഷണം'; ഗംഭീറിന് മുന്നിലുള്ള വെല്ലുവിളികൾ ഓർമിപ്പിച്ച് ഗാംഗുലി ''താരങ്ങൾക്ക് വർഷം തോറും ഏകദേശം 6 മുതൽ 7 കോടി പാകിസ്ഥാൻ രൂപ വരെ വരുമാനമാണ് ഇപ്പോൾ ലഭിക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചാൽ താരങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കും. പ്രകടനം മോശമാകുമ്പോൾ അതിന്റെ ഉത്തരവാദിത്വവും താരങ്ങൾക്ക് ഉണ്ട്‌. അത് അനുസരിച്ചുള്ള ഒരു പുതിയ സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് ബോർഡ് ആലോചിക്കുന്നുണ്ട്'' അദ്ദേഹം പറഞ്ഞു. PCB Denies Reports of Fines on Pakistan Players After T20 World Cup Exit.

സമകാലിക മലയാളം 14 Mar 2026 6:23 pm

'ഇനിയാണ് യഥാർത്ഥ പരീക്ഷണം'; ഗംഭീറിന് മുന്നിലുള്ള വെല്ലുവിളികൾ ഓർമിപ്പിച്ച് ഗാംഗുലി

മുംബൈ: ടി20 ലോകകപ്പ് നേടിയത് കൊണ്ട് മാത്രം ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിന് മുന്നിലുള്ള വെല്ലുവിളികൾ അവസാനിക്കുന്നില്ലെന്ന് സൗരവ് ഗാംഗുലി. 2027ലെ ഏകദിന ലോകകപ്പാണ് കോച്ചിന്റെ മുന്നിലുള്ള വെല്ലുവിളി. അത് മറികടക്കുന്നത് വഴിയാകും ഗംഭീറിന്റെ കഴിവ് വിലയിരുത്തപ്പെടുന്നതെന്നും ഗാംഗുലി പറഞ്ഞു. 'ഇത് ധോനിയുടെ അവസാന ഐപിഎല്‍, ബാറ്റണ്‍ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ സമയമായി' “2027ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പാണ് ഗംഭീറിന് മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി. ദക്ഷിണാഫ്രിക്കയിലെ പിച്ചുകളും അവിടുത്തെ കാലാവസ്ഥയും ടീമുകൾക്ക് വലിയ വെല്ലുവിളിയാകാറുണ്ട്. അത് മറികടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ നിലവിലുള്ള ഇന്ത്യൻ ടീം വളരെയേറെ ശക്തമാണ്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾ മറി കടക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ'' ഗാംഗുലി പറഞ്ഞു. 'ചേട്ടന്' ജന്മനാടിന്റെ ആദരവ്, സഞ്ജുവിനെ കെസിഎ ആദരിക്കും അതേസമയം, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് പിച്ചുകളെക്കുറിച്ച് അധികം ശ്രദ്ധ കേന്ദ്രികരിക്കുന്നതിന് പകരം നല്ല വിക്കറ്റുകളിൽ മികച്ച ക്രിക്കറ്റ് കളിക്കുകയാണ് എന്നതാകണം ടീമിന്റെ ലക്ഷ്യം. പിച്ചുകളെ നിയന്ത്രിക്കാൻ നമുക്കു കഴിയില്ല. അത് മനസ്സിലാക്കി തന്ത്രങ്ങൾ മെനഞ്ഞു വേണം മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ എന്നും ഗാംഗുലി പറഞ്ഞു. Sourav Ganguly Says 2027 World Cup Will Be Gautam Gambhir’s Real Test.

സമകാലിക മലയാളം 14 Mar 2026 5:28 pm

'ചേട്ടന്'ജന്മനാടിന്റെ ആദരവ്, സഞ്ജുവിനെ കെസിഎ ആദരിക്കും

​തിരുവനന്തപുരം: ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ ആദരിക്കും. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെസിഎ പുതുതായി നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്. ​ 'ഇത് ധോനിയുടെ അവസാന ഐപിഎല്‍, ബാറ്റണ്‍ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ സമയമായി' മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെസിഎ ഭാരവാഹികൾ ആദരിക്കുന്നത്. 'യുവരാജ് ഇന്ത്യൻ ടീമിൽ നിന്നു പുറത്തായതിൽ ധോനിക്കു പങ്കില്ല'; ആരോപണങ്ങൾ തള്ളി മുൻ ചീഫ് സെലക്ടർ കെസിഎ പ്രസിഡൻ്റ് ശ്രീജിത്ത് വി നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വി അബ്ദുറഹ്മാൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, എംഎൽഎമാരായ വി ശശി, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പങ്കെടുക്കും. ​ ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായ സഞ്ജു പുതിയ തലമുറയിലെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും, മംഗലപുരം സ്റ്റേഡിയം തലസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചയ്ക്ക് പുത്തനുണർവ് നൽകുമെന്നും പ്രസിഡൻ്റ് ശ്രീജിത്ത് വി നായർ പറഞ്ഞു. രാജ്യത്തിൻ്റെ അഭിമാനമായ സഞ്ജുവിനുള്ള ജന്മനാടിന്റെ ഈ ആദരവ് സ്റ്റേഡിയം ഉദ്ഘാടനത്തിൻ്റെ മാറ്റുകൂട്ടുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. KCA to Honour Sanju Samson for T20 World Cup Role.

സമകാലിക മലയാളം 14 Mar 2026 3:49 pm

'ഇത് ധോനിയുടെ അവസാന ഐപിഎല്‍, ബാറ്റണ്‍ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ സമയമായി'

ചെന്നൈ: ഐപിഎല്‍ 19ാം അധ്യായം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഇതിഹാസ താരം എംഎസ് ധോനിയിലേക്കാണ് ഒരിക്കല്‍ കൂടി ആരാധകരുടെ നോട്ടമെത്തുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐക്കണും മുന്‍ നായകനുമായ 44കാരനായ ധോനിയുടെ അവസാന ഐപിഎല്ലായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ധോനിയുടെ ഭാവി സംബന്ധിച്ചു ശ്രദ്ധേയ നിരീക്ഷണവുമായി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കളിക്കാരനെന്ന നിലയില്‍ ധോനിയുടെ അവസാന ഐപിഎല്‍ ആയിരിക്കും ഇത് എന്നാണ് പഠാന്‍ പറയുന്നത്. ടീമിന്റെ ഉത്തരവാദിത്വങ്ങള്‍ അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള സമയമായിരിക്കുകയാണെന്നും പഠാന്‍ പറയുന്നു. 44ാം വയസിലും ധോനി ടീമിനോടു കാണിക്കുന്ന പ്രതിബദ്ധതയും ഈ പ്രായത്തിലും കാത്തു സൂക്ഷിക്കുന്ന ഫിറ്റ്‌നസും ശ്രദ്ധേയമാണെന്നും ഇര്‍ഫാന്‍ പഠാന്‍ പ്രശംസിച്ചു. ജിയോ സ്റ്റാര്‍സിന്റെ ടാറ്റ ഐപിഎല്ലില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍. 'കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ധോനി ചെന്നൈ ടീമിന്റെ ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുത്തു നില്‍ക്കുന്നത് നാം കാണുന്നുണ്ട്. ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രവിസ്, ശിവം ദുബെ, ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയ നിരവധി യുവ താരങ്ങള്‍ നിലവില്‍ ടീമിലുണ്ട്. ടീമിന്റെ ഉത്തരവാദിത്വത്തിന്റെ ബാറ്റണ്‍ ധോനി അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള സമയാണെന്നു ഞാന്‍ ചിന്തിക്കുന്നു.' 'സിഎസ്‌കെയുടെ ടീം സമീപനത്തില്‍ ഇത്തവണ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ധോനിയുടെ അനുഭവങ്ങള്‍ യുവ താരങ്ങള്‍ക്ക് വലിയ പാഠ പുസ്തകമായി മാറേണ്ടതുണ്ട്. സിക്‌സടിക്കാനുള്ള കഴിവും ലക്ഷ്യവും കണക്കിലെടുക്കുമ്പോള്‍ ഈ യുവ നിരയുടെ നിര്‍ഭയമായ ബാറ്റിങ് കാണാനുള്ള ആകാംക്ഷ എനിക്കുണ്ട്'- ഇര്‍ഫാന്‍ പഠാന്‍ കൂട്ടിച്ചേര്‍ത്തു. ചരിത്രമെഴുതി ലോകത്തിന്റെ നെറുകയില്‍; ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ ആദരം പതിവ് ടീം തിരഞ്ഞെടുപ്പ് രീതികള്‍ വിട്ട് യുവ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള ടീമിനെയാണ് ഇത്തവണ ചെന്നൈ രംഗത്തിറക്കുന്നത്. അഞ്ച് തവണ ചാംപ്യന്‍മാരായ സിഎസ്‌കെ അനുഭവ സമ്പത്തും യുവത്വയും ആവോളം ചേര്‍ത്ത സംഘമാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ 18 കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ഇത്തവണ സിഎസ്‌കെ പാളയത്തിലെത്തിച്ചതാണ് ശ്രദ്ധേയം. ധോനിയുടെ പിന്‍ഗാമിയായി സഞ്ജു വിക്കറ്റ് കീപ്പറാകുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. ബൗളിങ് നിരയില്‍ ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റി, സ്പിന്‍ വിഭാഗത്തില്‍ വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ അകീല്‍ ഹുസൈന്‍ എന്നിവരുടെ സാന്നിധ്യമുണ്ട്. ഭാവി മുന്നില്‍ കണ്ട് യുവ താരങ്ങളായ കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍ എന്നിവരേയും സിഎസ്‌കെ ഇത്തവണ പാളയത്തിലെത്തിച്ചിട്ടുണ്ട്. ഈ മാസം 28 മുതലാണ് ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കുന്നത്. ഈ മാസം 30നാണ് സിഎസ്‌കെ ആദ്യ മത്സരത്തിനു ഇറങ്ങുന്നത്. പ്രഥമ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാണ് അവരുടെ എതിരാളികള്‍. 'യുവരാജ് ഇന്ത്യൻ ടീമിൽ നിന്നു പുറത്തായതിൽ ധോനിക്കു പങ്കില്ല'; ആരോപണങ്ങൾ തള്ളി മുൻ ചീഫ് സെലക്ടർ Irfan Pathan believes IPL 2026 is the right time for MS Dhoni to hand over responsibilities to CSK's next generation

സമകാലിക മലയാളം 14 Mar 2026 3:09 pm

ചരിത്രമെഴുതി ലോകത്തിന്റെ നെറുകയില്‍; ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ ആദരം

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ ബിസിസിഐ ആദരിക്കും. ബിസിസിഐ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങായ നമാന്‍ അവാര്‍ഡ്‌സ് 2026 വേദിയില്‍ വച്ചായിരിക്കും ആദരം. നാളെയാണ് അവാര്‍ഡ് ദാന ചടങ്ങ്. ഈ ടീമിനൊപ്പം 2025ലും 26ലുമായി ഐസിസി കിരീടങ്ങള്‍ നേടിയ വിവിധ കാറ്റഗറിയിലുള്ള നാല് ടീമുകളേയും ബിസിസിഐ ചടങ്ങില്‍ ആദരിക്കുന്നുണ്ട്. 2025ല്‍ കന്നി ഏകദിന ലോകകപ്പ് നേടിയ വനിതാ ടീം, 2025ലെ ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ പുരുഷ സംഘം, 2025ല്‍ അണ്ടര്‍ 19 കിരീടം നേടിയ വനിതാ ടീം, ഈ വര്‍ഷം ആറാം വട്ടവും അണ്ടര്‍ 19 ലോക ചാംപ്യന്‍മാരായ കൗമാര സംഘം എന്നിവയാണ് ആദരിക്കപ്പെടുന്ന മറ്റ് ടീമുകള്‍. ചടങ്ങില്‍ മികച്ച ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം ശുഭ്മാന്‍ ഗില്ലിന് സമ്മാനിക്കും. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്മൃതി മന്ധാനയ്ക്കും നല്‍കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, റോജര്‍ ബിന്നി, മിതാലി രാജ് എന്നിവര്‍ക്ക് ചടങ്ങില്‍ വച്ച് നല്‍കും. 'യുവരാജ് ഇന്ത്യൻ ടീമിൽ നിന്നു പുറത്തായതിൽ ധോനിക്കു പങ്കില്ല'; ആരോപണങ്ങൾ തള്ളി മുൻ ചീഫ് സെലക്ടർ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും നല്‍കുന്നുണ്ട്. ഇറ ജാദവ്, ഷെഫാലി വര്‍മ, ആയുഷ് മാത്രെ, ഹര്‍ഷ് ദുബെ എന്നിവര്‍ക്കാണ് ഈ അവര്‍ഡുകള്‍ ലഭിക്കുക. മികച്ച ക്രിക്കറ്റ് അസോസിയേഷനുള്ള പുരസ്‌കാരം മുംബൈ ക്രിക്കറ്റ് അസോസിയേഷനും സ്വീകരിക്കും. ഗൗതം ഗംഭീറിന്റെ പരിശീലനത്തില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചരിത്ര നേട്ടത്തോടെ മാര്‍ച്ച് എട്ടിനു അരങ്ങേറിയ ടി20 ലോകകപ്പ് ഫൈനലില്‍ കിരീടം സ്വന്തമാക്കിയത്. 3 ടി20 ലോകകപ്പുകള്‍ നേടുന്ന ആദ്യ ടീമായും ലോക കിരീടം നിലനിര്‍ത്തുന്ന ആദ്യ സംഘമായും സ്വന്തം നാട്ടില്‍ ടി20 ലോകകപ്പ് നേടുന്ന ആദ്യ സംഘമായും ഇന്ത്യ മാറിയിരുന്നു. ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ നേട്ടം. നേരത്തെ ഇന്ത്യന്‍ ടീമിന് കോടികളുടെ സമ്മാനത്തുകയും ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. 131 കോടി രൂപയാണ് ബിസിസിഐ ടീമിന് സമ്മാനമായി നല്‍കുന്നത്. 2024ല്‍ കിരീടം നേടിയ ടീമിനു നല്‍കിയ സമ്മാനത്തുകയേക്കാള്‍ 6 കോടി രൂപയുടെ വര്‍ധനവാണ് ബിസിസിഐ ഇത്തവണ വരുത്തിയത്. 2024ല്‍ കപ്പ് നേടിയ സംഘത്തിനു 125 കോടിയാണ് ബിസിസിഐ സമ്മാനം നല്‍കിയത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേണ്ട, ഐപിഎല്‍ മതി! കെകെആര്‍ ടീമിലെത്തിച്ച മുസരബാനി 'വെട്ടില്‍' BCCI will honour the World Cup winning Indian team that scripted history during its annual Naman Awards 2026

സമകാലിക മലയാളം 14 Mar 2026 2:26 pm

'യുവരാജ് ഇന്ത്യൻ ടീമിൽ നിന്നു പുറത്തായതിൽ ധോനിക്കു പങ്കില്ല'; ആരോപണങ്ങൾ തള്ളി മുൻ ചീഫ് സെലക്ടർ

മുംബൈ: അർഹിച്ച വിടവാങ്ങൽ മത്സരം പോലും കളിക്കാൻ സാധിക്കാതെ ഇന്ത്യൻ ടീമിൽ നിന്നു യുവരാജ് സിങ് പുറത്തായതുമായി ബന്ധപ്പെട്ട് എല്ലാ കാലത്തും പഴി കേൾക്കാറുള്ള ആളാണ് മുൻ നായകൻ എംഎസ് ധോനി. മകന്റെ കരിയർ ഇത്തരത്തിൽ അവസാനിക്കാൻ മുഖ്യ കാരണക്കാരൻ ധോനിയാണെന്നു യുവിയുടെ പിതാവ് യോ​ഗ്‍‍രാജ് സിങ് ഏറെക്കാലമായി കുറ്റപ്പെടുത്താറുണ്ട്. ഈയടുത്തും യോ​ഗ്‍രാജ് സമാന രീതിയിലുള്ള കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ യുവരാജിനെ ടീമിൽ നിന്നു ഒഴിവാക്കിയതിൽ ധോനിക്കു ഒരുതരത്തിലുള്ള പങ്കുമില്ലെന്നു വെളിപ്പെടുത്തുകയാണ് മുൻ ചീഫ് സെലക്ടറും മുൻ ഇന്ത്യൻ കോച്ചുമായ സന്ദീപ് പാട്ടീൽ. 4 വർഷത്തോളം സന്ദീപ് പാട്ടീൽ ഇന്ത്യൻ ചീഫ് സെലക്ടറായിരുന്നു. ഒരഭിമുഖത്തിലാണ് സന്ദീപ് പാട്ടീൽ പഴയ വിവാദം വീണ്ടും ചർച്ചയിലേക്ക് കൊണ്ടു വന്നത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേണ്ട, ഐപിഎല്‍ മതി! കെകെആര്‍ ടീമിലെത്തിച്ച മുസരബാനി 'വെട്ടില്‍' 'കരിയറിന്റെ ഒരു ഘട്ടത്തിലും യുവരാജിനെ ടീമിൽ നിന്നു ഒഴിവാക്കണമെന്നു ധോനി ആവശ്യപ്പെട്ടിട്ടില്ല. മോശം ഫോമാണ് യുവരാജിന്റെ പുറത്താകലിനു കാരണം. സെലക്ടർമാർ കൂടിയാലോചിച്ചാണ് യുവരാജിനെ ഒഴിവാക്കിയത്. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ സെലക്ഷൻ കമ്മിറ്റിയിൽ പൂർണ വിശ്വാസമർപ്പിക്കുകയാണ് ധോനി ചെയ്തത്. അല്ലാതെ തീരുമാനങ്ങളിലൊന്നും അദ്ദേഹം ഇടപെട്ടിട്ടില്ല'- സന്ദീപ് പാട്ടീൽ വ്യക്തമാക്കി. 2007ലെ ടി20 പ്രഥമ ടി20 ലോകകപ്പ് ഇന്ത്യക്കു സമ്മാനിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഓൾ റൗണ്ടറാണ് യുവരാജ്. 2011ലെ ഏകദിന ലോകകപ്പ് ജയത്തിലും യുവിയുടെ പങ്ക് നിർണായകമായിരുന്നു. 2017ലാണ് യുവി അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞു കളത്തിലെത്തിയത്. പിന്നീട് ഒരിക്കൽ പോലും താരം തിരികെ ടീമിലേക്ക് വിളിക്കപ്പെട്ടില്ല. അർഹിച്ച വിട വാങ്ങൽ മത്സരം കളിക്കാനും അദ്ദേഹത്തിനു അവസരം കിട്ടിയില്ല. ഈ കാര്യങ്ങളെല്ലാം അന്നേ ആരാധകർ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഒടുവിൽ 2019ലാണ് യുവരാജ് സജീവ ക്രിക്കറ്റിൽ നിന്നു വിരമിച്ചത്. ഹര്‍ഷിത് റാണയ്ക്ക് ഐപിഎല്ലും നഷ്ടം; 'പേസിൽ' കെകെആറിന് തിരിച്ചടികൾ തുടരുന്നു Ex chief selector Sandeep Patil made it clear that MS Dhoni had no part in Yuvraj Singh's exclusion from the team at any stage of his career

സമകാലിക മലയാളം 14 Mar 2026 1:33 pm

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേണ്ട, ഐപിഎല്‍ മതി! കെകെആര്‍ ടീമിലെത്തിച്ച മുസരബാനി 'വെട്ടില്‍'

ഇസ്ലാമബാദ്: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഒഴിവാക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ തീരുമാനിച്ച സിംബാബ്‌വെ പേസര്‍ ബ്ലസിങ് മുസരബാനി കുരുക്കിലേക്ക്. താരത്തിനെതിരെ കരാര്‍ ലംഘനത്തിനെതിരെ നിയമ നടപടികളുമായി നീങ്ങാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വരുന്ന പിഎസ്എല്‍ സീസണില്‍ ഇസ്ലാമബാദ് യുനൈറ്റഡിനായാണ് താരം കളിക്കാന്‍ കരാറിലെത്തിയത്. എന്നാല്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരത്തെ സമീപിച്ചതോടെ ഐപിഎല്‍ കളിക്കാന്‍ മുസരബാനി തീരുമാനിക്കുകയായിരുന്നു. വിന്‍ഡീസ് പേസര്‍ ഷമര്‍ ജോസഫിന്റെ പകരക്കാരനായാണ് ഇസ്ലാമബാദ് യുനൈറ്റഡ് മുസരബാനിയെ ടീമിലെത്തിച്ചത്. കെകെആര്‍ ആകട്ടെ പരിക്കേറ്റ് പുറത്തായ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരനയ്ക്കു പകരക്കാരനായാണ് സിംബാബ്‌വെ പേസറെ എത്തിച്ചത്. ഐപിഎല്‍ മിനി ലേലത്തില്‍ കെകെആര്‍ സ്വന്തമാക്കിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒരു കൂട്ടം ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്നു കെകെആറിനു ഒഴിവാക്കേണ്ടി വന്നിരുന്നു. ഇന്ത്യ- ബംഗ്ലാദേശ് ആഭ്യന്തര പ്രശ്‌നങ്ങളാണ് താരത്തിന്റെ ഒഴിവാക്കലിലേക്ക് എത്തിച്ചത്. പിന്നാലെയാണ് പതിരനയെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. എന്നാല്‍ താരത്തിനു പരിക്കേറ്റതിനാല്‍ കളിക്കാന്‍ സാധിക്കില്ലെന്നു വന്നു. ഇതോടെയാണ് സിംബാബ്‌വെ പേസറെ ടീം സ്വന്തമാക്കിയത്. ഹര്‍ഷിത് റാണയ്ക്ക് ഐപിഎല്ലും നഷ്ടം; 'പേസിൽ' കെകെആറിന് തിരിച്ചടികൾ തുടരുന്നു പിഎസ്എല്‍ പോരാട്ടങ്ങള്‍ ഈ മാസം 26 മുതലാണ് തുടങ്ങുന്നത്. ഐപിഎല്‍ ഈ മാസം 28 മുതലുമാണ് ആരംഭിക്കുന്നത്. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് മുസരബാനിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലും സമാന സംഭവമുണ്ടായിരുന്നു. അന്ന് കരാര്‍ ലംഘിച്ച് പിഎസ്എല്‍ ഒഴിവാക്കി ഐപിഎല്‍ തിരഞ്ഞെടുത്തത് ദക്ഷിണാഫ്രിക്ക ഓള്‍ റൗണ്ടര്‍ കോര്‍ബിന്‍ ബോഷായിരുന്നു. താരം പിഎസ്എല്‍ ടീം പെഷവാര്‍ സാല്‍മിയുമായി കരാറിലെത്തിയിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സും താരത്തെ സമീപിച്ചതോടെ കോര്‍ബിന്‍ ബോഷ് മുംബൈ ടീമില്‍ കളിക്കാനാണ് താത്പര്യം കാണിച്ചത്. ഇതോടെ താരത്തിനു പിഎസ്എല്‍ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് മുസരബാനിയ്ക്ക് ഐപിഎല്‍ വാതില്‍ തുറന്നത്. ആറ് കളിയില്‍ നിന്നു താരം 13 വിക്കറ്റുകളാണ് ലോകകപ്പില്‍ വീഴ്ത്തിയത്. ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളെ ലോകകപ്പില്‍ സിംബാബ്‌വെ അട്ടിമറിച്ചപ്പോള്‍ മുസരബാനിയുടെ ബൗളിങ് നിര്‍ണായകമായിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ മുസരബാനി രണ്ടാം സ്ഥാനത്തുമുണ്ട്. പന്തെടുത്ത് സഹായിക്കാന്‍ നോക്കിയ സല്‍മാന്‍ ആഘയെ 'ചതിച്ചു വീഴ്ത്തി' ബംഗ്ലാദേശ് ക്യാപ്റ്റന്‍! റണ്ണൗട്ട് വിവാദം (വിഡിയോ) Blessing Muzarabani faces legal action from the PCB after leaving his PSL contract with Islamabad United to join Kolkata Knight Riders in the IPL 2026

സമകാലിക മലയാളം 14 Mar 2026 12:59 pm

ഹര്‍ഷിത് റാണയ്ക്ക് ഐപിഎല്ലും നഷ്ടം; 'പേസിൽ'കെകെആറിന് തിരിച്ചടികൾ തുടരുന്നു

കൊല്‍ക്കത്ത: ഐപിഎല്‍ പോരാട്ടത്തിനൊരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു കനത്ത തിരിച്ചടി. ഇന്ത്യന്‍ പേസ് ഓള്‍ റൗണ്ടര്‍ ഹര്‍ഷിത് റാണയ്ക്ക് ഐപിഎല്ലും നഷ്ടമാകും. പരിക്കിനെ തുടര്‍ന്നാണ് താരത്തിനു സീസണ്‍ നഷ്ടമാകുന്നത്. പകരം മറ്റൊരു താരത്തെ കെകെആര്‍ ഉടന്‍ ടീമിലെത്തിക്കും. ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഹര്‍ഷിത് റാണയുമുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പിനു തൊട്ടുമുന്‍പ് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ താരത്തിന്റെ മുട്ടിനു പരിക്കേറ്റു. ഇതോടെ ഹര്‍ഷിതിന്റെ ലോകകപ്പ് മോഹവും പൊലിഞ്ഞു. ഹര്‍ഷിതിനു പകരം അവസാന നിമിഷം ഇന്ത്യ മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തി. ശസ്ത്രക്രിയയ്ക്കു വിധേയനായി ഹര്‍ഷിത് നിലവില്‍ വിശ്രമത്തിലാണ്. പരിക്ക് പൂര്‍ണമായി മാറി ഐപിഎല്‍ കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു താരം. എന്നാല്‍ തിരിച്ചു വരവിനു ഇനിയും സമയമെടുക്കുമെന്നു ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയതോടെയാണ് താരത്തിന്റെ പിന്‍മാറ്റം. പന്തെടുത്ത് സഹായിക്കാന്‍ നോക്കിയ സല്‍മാന്‍ ആഘയെ 'ചതിച്ചു വീഴ്ത്തി' ബംഗ്ലാദേശ് ക്യാപ്റ്റന്‍! റണ്ണൗട്ട് വിവാദം (വിഡിയോ) 2024ല്‍ കെകെആര്‍ ഇടവേളയ്ക്കു ശേഷം ഐപിഎല്‍ കിരീടം നേടിയപ്പോള്‍ റാണ 19 വിക്കറ്റുകള്‍ നേടി നിര്‍ണായക പങ്കു വഹിച്ചിരുന്നു. പിന്നാലെ 24കാരന്‍ ഇന്ത്യന്‍ ടീമിലും അവിഭാജ്യ ഘടകമായി. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി താരം കളിക്കുന്നുണ്ടായിരുന്നു. പുതിയ സീസണിലേക്കായി കെകെആര്‍ ഹര്‍ഷിതിനെ 4 കോടിയ്ക്കു ടീമില്‍ നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ സീസണിലും ടീമിനായി താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 13 കളിയില്‍ നിന്നു 15 വിക്കറ്റുകള്‍ ഹര്‍ഷിത് റാണ വീഴ്ത്തി. നാണംകെട്ട തോല്‍വിക്ക് രണ്ടാം പോരില്‍ 'ത്രില്ലര്‍' മറുപടി; ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍ ആകാശ് ദീപ്, വൈഭവ് അറോറ, ഉമ്രാന്‍ മാലിക്, കാര്‍ത്തിക് ത്യാഗി എന്നിവരിലൊരാള്‍ക്കായിരിക്കും കെകെആര്‍ ടീമിലേക്ക് അവസരം കിട്ടുക എന്നാണ് വിവരം. ഈ സീസണില്‍ ടീം സ്വന്തമാക്കിയ മതീഷ പതിരനയ്ക്കും പരിക്കേറ്റത് കെകെആറിനു ക്ഷീണമായിരുന്നു. അതിനിടെയാണ് ഹര്‍ഷിതും ഇല്ലെന്നു വ്യക്തമായത്. പതിരനയ്ക്കു പകരം സിംബാബ്‌വെ താരം ബ്ലസിങ് മുസര്‍ബാനിയെ കെകെആര്‍ ടീമിലെടുത്തു. മിനി ലേലത്തില്‍ കോടികളെറിഞ്ഞ് സ്വന്തമാക്കിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഇന്ത്യ- ബംഗ്ലാദേശ് ആഭ്യന്തര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കെകെആറിനു ഒഴിവാക്കേണ്ടി വന്നിരുന്നു. മികച്ച പേസ് ബൗളറെ ടീമിലെത്തിക്കുക ലക്ഷ്യമിട്ടാണ് അവർ ലേലത്തിൽ മുസ്തഫിസുറിനെ പൊന്നും വിലയ്ക്ക് ടീമിലെത്തിച്ചത്. എന്നാൽ ഒരു വിഭാ​ഗം ആരാധകർ ബം​ഗ്ലാദേശ് താരത്തെ ടീമിലെടുത്തതിൽ വൻ പ്രതിഷേധമുയർത്തി. ഇതോടെയാണ് അവർക്ക് താരത്തെ ഒഴിവാക്കേണ്ടി വന്നത്. ഈ വിടവ് നികത്താനാണ് അവർ പതിരനയെ ടീമിലെത്തിച്ചത്. എന്നാൽ അതും മുടങ്ങി. പിന്നാലെയാണ് പതിരനയും ഹര്‍ഷിത് റാണയും പരിക്കേറ്റ് പുറത്തായത്. Kolkata Knight Riders have suffered a major setback ahead of IPL 2026, with pacer Harshit Rana reportedly ruled out for the entire season

സമകാലിക മലയാളം 14 Mar 2026 12:07 pm

നാണംകെട്ട തോല്‍വിക്ക് രണ്ടാം പോരില്‍ 'ത്രില്ലര്‍'മറുപടി; ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍

മിര്‍പുര്‍: ആദ്യ ഏകദിനത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ രണ്ടാം പോരാട്ടത്തില്‍ തിരിച്ചു വന്നു. ജയത്തോടെ അവര്‍ പരമ്പര സമനിലയിലാക്കി. ഇതോടെ മൂന്നാമത്തേയും അവസാനത്തേയും പോരാട്ടം ഇരു ടീമുകള്‍ക്കും നിര്‍ണായകമായി. രണ്ടാം പോരാട്ടത്തില്‍ 128 റണ്‍സിന്റെ വമ്പന്‍ ജയമാണ് പാകിസ്ഥാന്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 47.3 ഓവറില്‍ 274 റണ്‍സില്‍ പുറത്തായി. ബംഗ്ലാദേശിന്റെ പോരാട്ടം 23.3 ഓവറില്‍ വെറും 114 റണ്‍സില്‍ അതിവേഗം അവസാനിപ്പിച്ച് പാകിസ്ഥാന്‍ ത്രില്ലര്‍ ജയം സ്വന്തമാക്കി. ഓപ്പണിങ് ഇറങ്ങി അര്‍ധ സെഞ്ച്വറി നേടുകയും ബംഗ്ലാദേശിന്റെ 3 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത മാസ് സദാഖതിന്റെ ഓള്‍ റൗണ്ട് മികവാണ് പാകിസ്ഥാന് ജയമൊരുക്കിയത്. ടി20 ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയും പാകിസ്ഥാനു വേണ്ടി തിളങ്ങി. താരവും അര്‍ധ സെഞ്ച്വറി നേടി. വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്; പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവ്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഓപ്പണര്‍മാര്‍ മിന്നും തുടക്കമാണ് നല്‍കിയത്. മാസ് സദാഖത് 46 പന്തില്‍ 5 സിക്‌സും 6 ഫോറും സഹിതം 75 റണ്‍സെടുത്തു. സഹ ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ 31 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു 13 ഓവറില്‍ പാക് സ്‌കോര്‍ 103ല്‍ എത്തിച്ചാണ് പിരിഞ്ഞത്. പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച സല്‍മാന്‍ ആഘ- മുഹമ്മദ് റിസ്വാന്‍ സഖ്യവും പാകിസ്ഥാനായി തിളങ്ങി. 109 റണ്‍സാണ് സഖ്യം ബോര്‍ഡില്‍ ചേര്‍ത്തത്. സല്‍മാന്‍ ആഘ 62 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 64 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ 44 റണ്‍സും കണ്ടെത്തി. എന്നാല്‍ മധ്യനിരയും വാലറ്റവും പൊരുതാന്‍ നില്‍ക്കാതെ അതിവേഗം കീഴടങ്ങിയതോടെ പാക് സ്‌കോര്‍ 300 കടന്നില്ല. ബംഗ്ലാദേശിനായി റിഷാദ് ഹുസൈന്‍ 3 വിക്കറ്റെടുത്തു. മെഹ്ദി ഹസന്‍ മിറാസ് 2 വിക്കറ്റുകള്‍ വീഴ്ത്തി. ടസ്‌കിന്‍ അഹമദ്, മുസ്തഫിസുര്‍ റഹ്മാന്‍, നഹിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഐപിഎൽ തൊട്ടടുത്ത്; ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺ നെറ്റ്‌വർക്ക് ഹൈക്കോടതിയിൽ മറുപടി ബാറ്റിങിനായി കളത്തിലെത്തിയ ബംഗ്ലാദേശ് അതിവേഗമാണ് കീഴടങ്ങിയത്. 41 റണ്‍സെടുത്ത ലിറ്റന്‍ ദാസാണ് ടോപ് സ്‌കോറര്‍. തൗഹിദ് ഹൃദോയ് (28), അഫിഫ് ഹുസൈന്‍ (14), സെയ്ഫ് ഹസന്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മാസ് സദാഖതിനു പുറമേ പാകിസ്ഥാനായി ഹാരിസ് റൗഫും 3 വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രീദി 2 വിക്കറ്റെടുത്തു. മുഹമ്മദ് വാസിം, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ജോഷ് ഹെയ്‌സല്‍വുഡ് ഐപിഎല്‍ കളിക്കുമോ? ഫിറ്റ്‌നസ് ക്ലിയറന്‍സ് കാത്ത് ആര്‍സിബി Bangladesh vs Pakistan, Maaz Sadaqat: Pakistan hammered Bangladesh by 128 runs in the second ODI of the three-match series

സമകാലിക മലയാളം 14 Mar 2026 10:49 am