ഒരു റണ്‍സ് എടുത്ത് സഞ്ജു മടങ്ങി; കേരളത്തെ എറിഞ്ഞിട്ട് യഷ് ഠാക്കൂര്‍; ടി20യില്‍ വിദര്‍ഭയ്ക്ക് വിജയം
ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വിദര്‍ഭയോട് തോല്‍വി. ആറ് വിക്കറ്റിനായിരുന്നു വിദര്‍ഭയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിദര്‍ഭ ഒന്‍പത് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. അഞ്ച് വിക്കറ്റ് നേട്ടവുമായി കേരള ബാറ്റിങ് നിരയെ തകര്‍ത്ത വിദര്‍ഭയുടെ യഷ് ഠാക്കൂറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. 6 സിക്സും, 10 ഫോറും; 46 പന്തില്‍ തൂക്കിയത് 102 റണ്‍സ്; കത്തിക്കയറി മലയാളി താരം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. ഒരു റണ്ണെടുത്ത സഞ്ജു രണ്ടാം ഓവറില്‍ തന്നെ മടങ്ങി. തുടര്‍ന്നെത്തിയ അഹ്മദ് ഇമ്രാനും മൂന്ന് റണ്‍സെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റില്‍ രോഹന് കുന്നുമ്മലും വിഷ്ണു വിനോദും ചേര്‍ന്നുള്ള 77 റണ്‍സ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. രോഹന് 35 പന്തുകളില്‍ നിന്ന് 58ഉം വിഷ്ണു വിനോദ് 38 പന്തുകളില്‍ നിന്ന് 65ഉം റണ്‍സ് നേടി. എന്നാല്‍ തുടര്‍ന്നെത്തിയവര്‍ അവസരത്തിനൊത്ത് ഉയരാതെ പോയത് കേരളത്തിന് തിരിച്ചടിയായി. രോഹന് കുന്നുമ്മലിനും വിഷ്ണു വിനോദിനും പുറമെ 16 റണ്‍സെടുത്ത അബ്ദുള്‍ ബാസിദ് മാത്രമാണ് കേരള ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്. 19.2 ഓവറില്‍ 164 റണ്‍സിന് കേരളം ഓള് ഔട്ടായി. വിദര്‍ഭയ്ക്ക് വേണ്ടി യഷ് ഥാക്കൂര്‍ 16 റണ്‍സ് മാത്രം വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റ് നേടി. അധ്യയാന്‍ ധാഗ മൂന്നും നചികേത് ഭൂട്ടെ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിദര്‍ഭയ്ക്ക് ഓപ്പണര്‍ അഥര്‍വ്വ ടായ്ഡെ മികച്ച തുടക്കം നല്കി. 36 പന്തുകളില്‍ നിന്ന് അഥര്‍വ്വ 54 റണ്‍സ് നേടി. അമന് മൊഖാദെ എട്ടും അധ്യയാന്‍ ധാഗ 16ഉം റണ്‍സെടുത്ത് മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയവര്‍ അവസരത്തിനൊത്ത് ബാറ്റ് വീശിയതോടെ വിദര്‍ഭ 18.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. ധ്രുവ് ഷോരെ 22ഉം ശിവം ദേശ്മുഖ് 29ഉം വരുണ്‍ ബിഷ്ട് 22ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി ഷറഫുദ്ദീനും എം ഡി നിധീഷും, അബ്ദുള്‍ ബാസിദും വിഘ്നേഷ് പുത്തൂരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. Vidarbha defeated Kerala in the Syed Mushtaq Ali T20 Tournament
6 സിക്സും, 10 ഫോറും; 46 പന്തില്‍ തൂക്കിയത് 102 റണ്‍സ്; കത്തിക്കയറി മലയാളി താരം
അഹമ്മദാബാദ്: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തീപ്പൊരി സെഞ്ച്വറി ബലത്തില്‍ കൂറ്റന്‍ ജയം ആഘോഷിച്ച് കര്‍ണാടക. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ തമിഴ്നാടിനെ കര്‍ണാടക 145 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തമിഴ്നാടിന്റെ പോരാട്ടം 14.2 ഓവറില്‍ വെറും 100 റണ്‍സില്‍ അവസാനിച്ചു. 46 പന്തില്‍ 6 സിക്സും 10 ഫോറും സഹിതം ദേവ്ദത്ത് പടിക്കല്‍ 102 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു. ബിആര്‍ ഭരത് നാല് വീതം സിക്സും ഫോറും സഹിതം 23 പന്തില്‍ 53 റണ്‍സെടുത്തു ടീമിനു മികച്ച തുടക്കം നല്കി. ദേവ്ദത്തിനൊപ്പം രവിചന്ദ്രന്‍ സ്മരന്‍ 29 പന്തില്‍ 3 വീതം സിക്സും ഫോറും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്നു. ഗില്ലിനു വേണ്ടി ടീം പ്രഖ്യാപനം വൈകുന്നു; ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെങ്കിൽ സഞ്ജു ഓപ്പൺ ചെയ്യും? ജയം തേടിയിറങ്ങിയ തമിഴ്നാടിനു പൊരുതാന്‍ പോലും സാധിച്ചില്ല. 29 റണ്‍സെടുത്ത തുഷാര്‍ രഹേജയാണ് തമിഴ്നാടിന്റെ ടോപ് സ്കോറര്‍. നരായണ്‍ ജഗദീശന് 21 റണ്‍സെടുത്തു. മാറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല. കര്‍ണാടകയ്ക്കായി ശ്രേയസ് ഗോപാല്‍ 3 വിക്കറ്റെടുത്തു. പ്രവീണ്‍ ദുബെയും 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച നാല് വിക്കറ്റുകള്‍ ശുഭംഗ് ഹെഗ്ഡെയും വിജയ്കുമാര്‍ വൈശാഖും 2 വിക്കറ്റുകള്‍ വീഴ്ത്തി പങ്കിട്ടു. 'കുറ്റം പറയുന്നവർ പറഞ്ഞോട്ടെ, ഗംഭീർ ലോകത്തിലെ ഏറ്റവും മികച്ച കോച്ചും നല്ല മനുഷ്യനും' Devdutt Padikkal scored his fourth T20 century.
ഗില്ലിനു വേണ്ടി ടീം പ്രഖ്യാപനം വൈകുന്നു; ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെങ്കിൽ സഞ്ജു ഓപ്പൺ ചെയ്യും?
മുംബൈ: കഴുത്തിനേറ്റ പരിക്കു മാറി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫിറ്റ്നസ് പരിശോധനയ്ക്കായി ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ. പരിശോധനയിൽ പരിക്ക് പൂർണമായി ഭേദമായെന്നു സർട്ടിഫിക്കറ്റ് ലഭിച്ചാലേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ഗില്ലിനു കളിക്കാൻ സാധിക്കു. ഈ മാസം 9 മുതലാണ് പ്രോട്ടീസിനെതിരായ ടി20 പരമ്പര. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗിൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാലാണ് ടീം പ്രഖ്യാപനം വൈകുന്നത് എന്നാണ് വിവരം. താരത്തിന്റഎ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടുന്നതിനു പിന്നാലെ ടീമിനേയും പ്രഖ്യാപിക്കും. 'കുറ്റം പറയുന്നവർ പറഞ്ഞോട്ടെ, ഗംഭീർ ലോകത്തിലെ ഏറ്റവും മികച്ച കോച്ചും നല്ല മനുഷ്യനും' ഗില്ലിനു സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ ടീമിലേക്ക് പരിഗണിക്കില്ല. അങ്ങനെ വന്നാൽ അഭിഷേക് ശർമയ്ക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ തന്നെ ഓപ്പണറായി ഇറങ്ങും. യശസ്വി ജയ്സ്വാളിനേയും പരിഗണിച്ചേക്കും. അഭിഷേക് മിന്നും ഫോമിൽ കളിക്കുന്നതിനാൽ ഒരു സ്ഥാനത്തേക്ക് മാത്രമാണ് മത്സരം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്ലിനു കഴുത്തിനു പരിക്കേറ്റത്. പിന്നാലെ താരം ഗ്രൗണ്ട് വിട്ടു. വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തതോടെ ക്യാപ്റ്റൻ രണ്ടാം ടെസ്റ്റിൽ കളിച്ചില്ല. ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ഗിൽ ഇടം പിടിച്ചില്ല. കാമറൂണ്‍ ഗ്രീന്‍ കോടികള്‍ വാരുമോ? ഗ്ലെന്‍ മാക്സ്വെല് ഇല്ല; ഐപിഎല്‍ മിനി ലേലത്തിലേക്ക് 1355 താരങ്ങള്‍ Fingers remain crossed over Shubman Gill’s prospects of featuring in the upcoming T20I series against South Africa.
'കുറ്റം പറയുന്നവർ പറഞ്ഞോട്ടെ, ഗംഭീർ ലോകത്തിലെ ഏറ്റവും മികച്ച കോച്ചും നല്ല മനുഷ്യനും'
ദുബൈ: ഇന്ത്യന്‍ ടീം പരിശീലകന് ഗൗതം ഗംഭീറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പിന്തുണയുമായി അഫ്ഗാനിസ്ഥാന് താരം റഹ്മാനുള്ള ഗുര്‍ബാസ്. ചുറ്റും കേള്‍ക്കുന്നതു പോലെയല്ല താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പരിശീലകന് ഗംഭീറാണെന്നും റഹ്മാനുള്ള ഗുര്‍ബാസ് പറയുന്നു. ഇന്ത്യയിലെ ഒരു കുറച്ചു പേര് അദ്ദേഹത്തിനെതിരായിരിക്കാം. അതില്‍ വലിയ കാര്യമൊന്നുമില്ലെന്നും ഗുര്‍ബാസ്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സില്‍ ഗംഭീര്‍ മെന്ററായിരുന്നപ്പോള്‍ ടീമിലെ ഓപ്പണിങ് ബാറ്ററായി കളിച്ച താരമാണ് ഗുര്‍ബാസ്. 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പരിശീലകനും ഒരു നല്ല മനുഷ്യനുമാണ് ഗൗതം സാര്‍. അദ്ദേഹത്തിന്റെ സമീപനം ആകര്‍ഷിക്കുന്നതാണ്. ഇന്ത്യയില്‍ ചിലര്‍ അദ്ദേഹത്തിനെതിരായിരിക്കും. അവരെക്കുറിച്ച് പറയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ ബാക്കിയെല്ലാവരും ഗൗതം സാറിനും ഇന്ത്യന്‍ ടീമിനുമൊപ്പമാണ്.' 'ഗൗതം സാറിന്റെ കീഴിലല്ലേ ഏകദിനത്തില്‍ ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫി നേടിയത്. ടി20 ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പും സ്വന്തമാക്കിയത്. ധാരാളം പരമ്പര നേട്ടങ്ങളും അദ്ദേഹത്തിനുണ്ട്. ഒറ്റ പരമ്പരയിലെ തോല്‍വി കൊണ്ടു മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല.' കാമറൂണ്‍ ഗ്രീന്‍ കോടികള്‍ വാരുമോ? ഗ്ലെന്‍ മാക്സ്വെല് ഇല്ല; ഐപിഎല്‍ മിനി ലേലത്തിലേക്ക് 1355 താരങ്ങള്‍ 'കെകെആറില്‍ അദ്ദേഹം സമ്മര്‍ദ്ദരഹിതവും അച്ചടക്കത്തില്‍ വേരൂന്നിയതുമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. അത് ടീമിനെ അഭിവൃദ്ധിപ്പെടുത്തുന്നതായിരുന്നു. അദ്ദേഹം താരങ്ങളോട് കാര്‍ക്കശ്യത്തോടെ പെരുമാറിയിട്ടില്ല. സാഹചര്യങ്ങളെ വളരെ ലളിമാക്കി നിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. അതുകൊണ്ടു തന്നെ താരങ്ങള്‍ക്ക് ഒട്ടും വേവലാതിയില്ലാതെ കളിക്കാനായി. കെകെആര്‍ കിരീടവും നേടി.' 'ഗൗതം സാര്‍ കര്‍ക്കശക്കാരനല്ല. എന്നാല്‍ അച്ചടക്കത്തിനു അദ്ദേഹം പ്രാധാന്യം നല്‍കുന്നുണ്ട്. അച്ചടക്കത്തിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ മാത്രം അദ്ദേഹം കാര്ക്കശ്യക്കാരാനാകാറുണ്ട്.' 'ഇന്ത്യന്‍ ടീമിനു നിലവില്‍ പിന്തുണയാണ് വേണ്ടത്. ക്രിക്കറ്റ് താരങ്ങളും മനുഷ്യരാണ്. കളിക്കാരെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ചില സമയങ്ങളില്‍ കഠിനമായി അധ്വാനിച്ചാലും ചിലപ്പോള്‍ ഫലം മോശമായിരിക്കും. അതും ജീവിതത്തിന്റെ ഭാഗമാണ്'- അഫ്ഗാന് ഓപ്പണര്‍ വ്യക്തമാക്കി. രാഹുൽ കേക്ക് മുറിച്ചു, ആഘോഷിക്കാൻ ഇല്ലെന്ന് കോഹ്ലി; തീരാതെ ഗംഭീർ, രോഹിത് ചർച്ച! (വിഡിയോ) Rahmanullah Gurbaz, an integral part of the IPL winning KKR squad in 2024, feels that this outrage against his Gautam sir doesn't make much of a sense.
മുംബൈ: 2026ലെ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കുള്ള താര ലേലത്തിലേക്ക് 1355 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഈ മാസം 16ന് അബുദാബിയില്‍ വച്ചാണ് താരങ്ങളെ തിരഞ്ഞെടുക്കുന്ന മിനി ലേലം അരങ്ങേറുന്നത്. എല്ലാ ടീമുകളും ചേര്‍ന്നു 77 താരങ്ങളെയാണ് ലേലത്തില്‍ സ്വന്തമാക്കുക. അതില്‍ 31 വിദേശ താരങ്ങളും ഉള്‍പ്പെടും. 14 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ലേലത്തിനായി പേര് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനാണ് നിലവില്‍ പേര് നല്കിയവരില് ശ്രദ്ധേയന്‍. താരം 2 കോടി അടിസ്ഥാന വിലയാണ് നല്‍കിയിരിക്കുന്നത്. മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്തും പേര് നല്‍കിയവരിലുണ്ട്. താരത്തിന്റെ അടിസ്ഥാന വിലയും രണ്ട് കോടിയാണ്. 2 കോടി അടിസ്ഥാന വിലയുമായി 43 വിദേശ താരങ്ങളാണ് പട്ടികയിലുള്ളത്. മാത്യു ഷോട്ട്, ജോഷ് ഇംഗ്ലിസ്, ജോണി ബെയര്‍സ്റ്റോ, ജാമി സ്മിത്ത്, രചിന് രവീന്ദ്ര, ഷായ് ഹോപ്, അകീല്‍ ഹുസൈന്, അല്‍സാരി ജോസഫ് എന്നിവരെല്ലാം രണ്ട് കോടി അടിസ്ഥാന വിലയിട്ടുള്ളവരുടെ പട്ടികയിലുണ്ട്. ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നു; ബറോഡയ്ക്കായി ടി20 കളിക്കും മുജീബ് യുആര്‍ റഹ്മാന്, നവീന്‍ ഉള് ഹഖ്, ജാക് ഫ്രേസര്‍ മക്ഗുര്‍ക്, മുസ്തഫിസുര്‍ റഹ്മാന്, ജെറാള്‍ഡ് കോറ്റ്സി, ലുംഗി എന്‍ഗിഡി, ആന്റിച് നോര്‍ക്യെ, മതീഷ പതിരന, മഹീഷ് തീക്ഷണ, വാനിന്ദു ഹസരംഗ അടക്കമുള്ള താരങ്ങളും പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാള്‍, കെഎസ് ഭരത്, രാഹുല്‍ ചഹര്‍, രവി ബിഷ്ണോയ്, ആകാശ് ദീപ്, ദീപക് ഹൂഡ, വെങ്കടേഷ് അയ്യര്‍, സര്‍ഫറാസ് ഖാന്, ശിവം മവി, നവ്ദീപ് സെയ്നി, ചേതന്‍ സക്കരിയ, കുല്‍ദീപ് സെന്‍, പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, സന്ദീപ് വാര്യര്‍, ഉമേഷ് യാദവ് എന്നിവരും രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. ഇതില്‍ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും അടിസ്ഥാന വില 2 കോടിയാണ് കാണിച്ചിരിക്കുന്നത്. രാഹുൽ കേക്ക് മുറിച്ചു, ആഘോഷിക്കാൻ ഇല്ലെന്ന് കോഹ്ലി; തീരാതെ ഗംഭീർ, രോഹിത് ചർച്ച! (വിഡിയോ) ബംഗ്ലാദേശിന്റെ ഇതിഹാസ ഓള് റൗണ്ടര്‍ ഷാകിബ് അല്‍ ഹസന് ഒരു കോടി രൂപയാണ് അടിസ്ഥാന വിലയായി നല്‍കിയത്. ഇന്ത്യയില്‍ ജനിച്ച് നിലവില്‍ മലേഷ്യയ്ക്കായി കളിക്കുന്ന വീരന്ദീപ് സിങും രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ പട്ടികയിലുണ്ട്. ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് ഇത്തവണ ലേലത്തിലേക്കില്ല. താരം പേര് നല്‍കിയിട്ടില്ല. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കിയെങ്കിലും ഒട്ടും മികവ് പുലര്‍ത്താനായിരുന്നില്ല. മാത്രമല്ല ഇടയ്ക്കു വച്ച് പരിക്കേറ്റ് താരം പുറത്താകുകയും ചെയ്തിരുന്നു. ഇത്തവണ ലേലത്തില്‍ 237.55 കോടി രൂപയാണ് ടീമുകള്ക്കെല്ലമായി ചെലവിടാനുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കൈയിലാണ് ഏറ്റവും കൂടുതല്‍ തുകയുള്ളത്. 64.30 കോടി രൂപ. സിഎസ്കെയുടെ പേഴ്സില്‍ 43.40 കോടിയാണ് ചെലവിടാനുള്ളത്. Cameron Green and Steve Smith headline a group of major international and Indian names registered for the IPL 2026 mini-auction.
രാഹുൽ കേക്ക് മുറിച്ചു, ആഘോഷിക്കാൻ ഇല്ലെന്ന് കോഹ്ലി; തീരാതെ ഗംഭീർ, രോഹിത് ചർച്ച! (വിഡിയോ)
റാഞ്ചി: ടെസ്റ്റ് മത്സരത്തിലെ കനത്ത തോൽവിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ വിജയം ഇന്ത്യയെ സംബന്ധിച്ച് മധുര പ്രതികാരമായിരുന്നു. അതിന്റെ ആഘോഷം ഡ്രസിങ് റൂമിലും കണ്ടു. മത്സര ശേഷം ടീം താമസിച്ച ഹോട്ടലിൽ വൻ ആഘോഷമായിരുന്നു. ഹോട്ടൽ അധികൃതർ താരങ്ങൾക്കായി വലിയ കേക്കും ഒരുക്കിയിരുന്നു. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. ക്യാപ്റ്റൻ കെഎൽ രാഹുൽ ഹോട്ടൽ ലോബിയിൽ സമ്മാനമായി ലഭിച്ച കേക്ക് മുറിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രാഹുൽ കേക്ക് മുറിക്കുമ്പോൾ ടീം അംഗങ്ങളെല്ലാം ചുറ്റും നിൽക്കാനായി വരുന്നു. വിഡിയോയുടെ തുടക്കത്തിൽ കോച്ച് ഗൗതം ഗംഭീറും രോഹിത് ശർമയും ലോബിയിൽ നിന്നു സംസാരിക്കുന്നതും കാണാം. മത്സര ശേഷം ഡ്രസിങ് റൂമിൽ വച്ച് ഗംഭീറും രോഹിതും സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ലോബിയിലുമുണ്ടായത്. Gautam Gambhir seen talking with Rohit Sharma at the team hotel while the Indian team was celebrating their victory by cutting a cake.❤️ pic.twitter.com/iw6ld3PCv4 — ⁴⁵ (@rushiii_12) December 1, 2025 ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നു; ബറോഡയ്ക്കായി ടി20 കളിക്കും അതിനിടെ സെഞ്ച്വറി നേടി ടീം വിജയത്തിൽ നിർണായക പങ്ക് വഹിച്ച വിരാട് കോഹ്ലി അവിടെ നിൽക്കാതെ കേക്ക് മുറിക്കുന്ന രാഹുലിനെ കടന്നു പോകുന്നു. ജീവനക്കാർ അദ്ദേഹത്തെ വിളിച്ചെങ്കിലും കോഹ്ലി ഇല്ലെന്നു കൈ കൊണ്ടു കാണിച്ചു കടന്നു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പരിശീലകൻ ഗംഭീറുമായി കോഹ്ലിയും രോഹിതും അകൽച്ചയിലാണെന്ന വാർത്തകൾ വരുന്നതിനിടെയാണ് പുതിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ടീമിലെ പടലപ്പിണക്കങ്ങൾ പരിഹരിക്കാൻ ബിസിസിഐ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. മൈൻഡ് ചെയ്യാതെ മടക്കം, ചൂടൻ വാഗ്വാദം; ഗംഭീറുമായി രോഹിതും കോഹ്ലിയും ഉടക്കിൽ? Virat Kohli: India's celebrations in the team hotel after the Ranchi ODI win have given fans plenty to talk about.
ഇറ്റാലിയന്‍ ടെന്നീസ് ഐക്കണ്‍; ഇതിഹാസ താരം നിക്കോള പിയട്രാഞ്ചലി അന്തരിച്ചു
മിലാന്: ഇറ്റാലിയന്‍ ടെന്നീസ് ഇതിഹാസം നിക്കോള പിയട്രാഞ്ചലി അന്തരിച്ചു. അദ്ദേഹത്തിനു 92 വയസായിരുന്നു. 1950- 60 കാലഘട്ടത്തില്‍ ഇറ്റാലിയന്‍ ടെന്നീസിന്റെ മുഖമായിരുന്നു പിയട്രാഞ്ചലി. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട്. ടെന്നീസിന്റെ ഹാള്‍ ഓഫ് ഫെയ്മിലും ഇടംപിടിച്ചു. ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം പിടിച്ച ഏക ഇറ്റാലിയന്‍ ടെന്നീസ് താരവും നിക്കോള പിയട്രാഞ്ചലിയാണ്. We were fortunate to sit down with Nicola Pietrangeli a few years ago as he shared his beginnings in tennis and his unforgettable story with Roland-Garros. A brilliant storyteller, an extraordinary champion, and a beloved figure who will be deeply missed ✚… pic.twitter.com/MMbkc5BLA2 — Roland-Garros (@rolandgarros) December 1, 2025 മൈൻഡ് ചെയ്യാതെ മടക്കം, ചൂടൻ വാഗ്വാദം; ഗംഭീറുമായി രോഹിതും കോഹ്ലിയും ഉടക്കിൽ? 1933ല്‍ ട്യുണിസിലാണ് അദ്ദേഹത്തിന്റെ ജനനം. കരിയറില്‍ 44 സിംഗിള്‍സ് കിരീടങ്ങളുണ്ട്. 1959, 1960 വര്‍ഷങ്ങളിലാണ് അദ്ദേഹം തുടരെ രണ്ട് വട്ടം ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയത്. 1961, 64 വര്‍ഷങ്ങളില്‍ അദ്ദേഹം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകലും കളിച്ചു. രണ്ട് തവണയും സ്പെയിനിന്റെ മാനുവല്‍ സന്റാനയോടു പരാജയപ്പെട്ടു. 1960ല്‍ വിംബിള്‍ഡണ്‍ ഫൈനലും ഇറ്റാലിയന്‍ ഇതിഹാസം കളിച്ചു. ഡേവിസ് കപ്പില്‍ ഇറ്റലിയ്ക്കായി 164 മത്സരങ്ങള്‍ കളിച്ചു. 1976ല്‍ ഇറ്റലി ഡേവിസ് കപ്പ് കിരീടം ആദ്യമായി നേടുമ്പോള്‍ പിയട്രാഞ്ചലിയായിരുന്നു ക്യാപ്റ്റന്‍. ഇറ്റാലിയന്‍ ടെന്നീസ് വലിയ സ്വാധീനം ചെലുത്തിയ ഇതിഹാസ താരം തലമുറകളെ പ്രചോദിപ്പിച്ചാണ് ജീവിതത്തിന്റെ കോര്‍ട്ടില്‍ നിന്നു വിട പറഞ്ഞത്. 'വയസ്സ് 38 ആയി, വീട്ടില്‍ ചടഞ്ഞുകൂടി ഇരിക്കുന്ന പ്രായം, ഇയാള്‍ പക്ഷേ ആളു വേറെ' Nicola Pietrangeli has passed away at the age of 92. A four-time Roland-Garros champion and an iconic figure in Italian tennis.
മൈൻഡ് ചെയ്യാതെ മടക്കം, ചൂടൻ വാഗ്വാദം; ഗംഭീറുമായി രോഹിതും കോഹ്ലിയും ഉടക്കിൽ?
റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറും വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരും തമ്മിൽ അകൽച്ചയിലോ? അത്തരത്തിലുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഇരുവരും 2027ലെ ലോകകപ്പ് കളിക്കുമോ എന്നു പുറത്ത് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ കോഹ്ലി സെഞ്ച്വറിയും രോഹിത് അർധ സെഞ്ച്വറിയും നേടി തങ്ങളുടെ ഔന്നത്യം ഒരിക്കൽ കൂടി തുറന്നിട്ടിരുന്നു. ഇരുവരുടേയും ഭാവി സംബന്ധിച്ച് നിർണായക തീരുമാനമെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബിസിസിഐ അടിയന്തര യോഗം ചേരുമെന്നു റിപ്പോർട്ടുകളുണ്ട്. അതിനിടെയാണ് ടീമിൽ ഉരുണ്ടുകൂടുന്ന സുഖകരമല്ലാത്ത കാര്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ വന്നത്. ഗംഭീറുമായുള്ള ഇരുവരുടേയും ബന്ധത്തിൽ കാര്യമായ വിള്ളൽ വീണെന്ന തരത്തിലാണ് വാർത്തകൾ. ഇരുവരും അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതു മുതലാണ് ബന്ധം ഉലഞ്ഞതെന്നാണ് സൂചന. ഇരുവരുടേയും ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ ടീമിന്റെ ഘടനയെ കാര്യമായി ഉലച്ചിട്ടുണ്ടെന്നു സമീപകാലത്തെ ഫലങ്ങൾ തെളിയിക്കുന്നു. ഓസ്ട്രേലിയയിൽ ഏകദിന മത്സരങ്ങൾക്കിടെ രോഹിതും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ലെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടെസ്റ്റ് മതിയാക്കിയ ശേഷം ഇരുവരും ഓസ്ട്രേലിയക്കെതിരായ ഏകദിനമാണ് കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരം തുടങ്ങിയപ്പോഴും മഞ്ഞുരുകിയിട്ടില്ലെന്നാണ് വാർത്തകൾ. Kohli completely ignored gambhir after win pic.twitter.com/XNBwPZPN0q — ADITYA (@Wxtreme10) December 1, 2025 'വയസ്സ് 38 ആയി, വീട്ടില്‍ ചടഞ്ഞുകൂടി ഇരിക്കുന്ന പ്രായം, ഇയാള്‍ പക്ഷേ ആളു വേറെ' ഗംഭീറുമായി കോഹ്ലി വളരെ കുറച്ചു മാത്രമാണ് സംസാരിക്കുന്നത്. ആദ്യ ഏകദിനത്തിനു ശേഷം ഡ്രസിങ് റൂമിലേക്ക് കയറി പോകുന്ന കോഹ്ലി ഗംഭീറിനെ മൈൻഡ് ചെയ്യാതെ കടന്നു പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മത്സര ശേഷം ഗംഭീറും രോഹിതും തമ്മിലുള്ള ചൂടൻ വാഗ്വാദത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്തായിരിക്കും ഇരുവരും തമ്മിൽ സംസാരിച്ചത് എന്നതിൽ നിറയെ ഊഹാപോഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. അതേസമയം സെഞ്ച്വറി നേടി ഔട്ടായി ഡ്രസിങ് റൂമിൽ മടങ്ങിയെത്തിയ കോഹ്ലിയെ ഗംഭീർ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്ന ദൃശ്യങ്ങളും വന്നിരുന്നു. രോഹിത് അർധ സെഞ്ച്വറി നേടിയപ്പോൾ ഗംഭീർ കൈയടിക്കുന്നതിന്റേയും ദൃശ്യങ്ങളുണ്ട്. ഇതൊക്കെയാണെങ്കിലും ടീമിൽ സീനിയർ താരങ്ങളുമായുള്ള കോച്ചിന്റെ ബന്ധം അത്ര സുഖകരമല്ലെന്നാണ് വാർത്തകൾ. ഇരുവരുടേയും ആരാധകർ സമൂഹ മാധ്യമങ്ങൾ വഴി ഗംഭീറിലെ ലക്ഷ്യമിട്ട് വലിയ തോതിൽ സൈബർ ആക്രമണം നടത്തുന്നതിൽ ബിസിസിഐയ്ക്ക് അസ്വസ്ഥതയുണ്ട്. അതിനിടെയാണ് ബിസിസിഐ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ഗംഭീറിനെയും അഗാര്‍ക്കറെയും വിളിപ്പിച്ച് ബിസിസിഐ; രണ്ടാം ഏകദിനത്തിന് തൊട്ടുമുമ്പ് അടിയന്തരയോഗം, റിപ്പോര്‍ട്ട് The dressing room atmosphere in India's ODI team has reportedly been affected by the strained relationship between India's head coach Gautam Gambhir and veteran batters Virat Kohli and Rohit Sharma.
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കിടെ അടിയന്തര യോഗം വിളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ). ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 3നു റായ്പുരില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് തൊട്ടുമുമ്പാകും യോഗം. വിരാട് കോഹ് ലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ബിസിസിഐ നീക്കം. ടീം സെലക്ഷന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍, മൊത്തത്തിലുള്ള ടീമിന്റെ പ്രകടനം എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗമെന്നാണ് സൂചന. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നീ താരങ്ങളുടെ ഭാവി സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം. 'കോഹ്ലി ടീമില്‍ ഉണ്ടാവുമോ? ഇനി അങ്ങനെയൊരു ചോദ്യം തന്നെയില്ല' ഗംഭീറിനെയും അഗാര്‍ക്കറിനെയും കൂടാതെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ജോയിന്റ് സെക്രട്ടറി പ്രഭ്തേജ് സിങ് ഭാട്ടിയ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക. പുതുതായി നിയമിതനായ ബിസിസിഐ പ്രസിഡന്റ് മിഥുന് മന്‍ഹാസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. . ഗംഭീറും അഗാര്‍ക്കറും യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയത് യോഗത്തില്‍ ചര്‍ച്ചയാകും. BCCI calls for an emergency meeting to discuss the future of Virat Kohli and Rohit Sharma
'കോഹ്ലി ടീമില്‍ ഉണ്ടാവുമോ? ഇനി അങ്ങനെയൊരു ചോദ്യം തന്നെയില്ല'
റാഞ്ചി: ഫിറ്റ്നെസും ഫോമും തുടരുന്നതിനാല്‍ കോഹ്ലിയുടെ ഏകദിന ഭാവിയെക്കുറിച്ച് ഇനി ചര്‍ച്ച തന്നെ ആവശ്യമില്ലെന്ന് ബാറ്റിങ് പരിശീലകന് സിതാംശു കൊടക്. 2027ലെ ഏകദിന ലോകകപ്പില്‍ കോഹ്ലി കളിച്ചേക്കുമെന്നും ഇന്ത്യന്‍ ബാറ്റിങ് പരിശീലകന് സൂചന നല്കി. '2027 ലോകകപ്പിനെക്കുറിച്ച് നമ്മള് ഇനി സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് കരുതുന്നത്. കോഹ്ലിയുടെ ഏകദിന കരിയറിലെ 52-ാമത്തെ സെഞ്ച്വറി താരത്തിന്റെ അനുഭവ ചരിചയത്തെ ഓര്‍മ്മപ്പെടുത്തുക മാത്രമല്ല, താരം ഇപ്പോള്‍ മുന്‍ഗണന നല്കുന്ന ഫോര്‍മാറ്റില്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തം എത്രത്തോളം നന്നായി വഹിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്' കൊടക് പറഞ്ഞു. 'ഇനി ചോദ്യങ്ങളില്ല, അവരില്ലാതെ ഇന്ത്യക്ക് ജയിക്കാന്‍ കഴിയില്ല'; കോഹ്ലിയെയും രോഹിതിനെയും പുകഴ്ത്തി മുന്‍ താരം 'കോഹ്ലിയുടെ സ്ഥാനമോ, ഭാവിയോ എന്തുകൊണ്ടാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് മനസിലാകുന്നില്ല. ഇതെല്ലാം നമ്മള് എന്തിന് നോക്കണമെന്നറിയില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വിരാട് കോഹ്ലി ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നാണ് കളിച്ചത്. വിരാട് വളരെ നന്നായി ബാറ്റ് ചെയ്തു. ഇപ്പോഴും ഒരു മികച്ച കളിക്കാരനാണ്. ശാരീരികമായി വിരാടിന് പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. പരിക്കുകളെക്കുറിച്ച് നാം സംസാരിക്കേണ്ടതില്ല. കോഹ്ലിയുടെ ബാറ്റിങ്ങും ഫിറ്റ്നസും കണക്കിലെടുത്താല്‍ താരത്തിന്റെ 2027 ലോകകപ്പ് വരെയുള്ള ഭാവിയെക്കുറിച്ച് ഒന്നും ചോദിക്കേണ്ടതില്ല,' കൊടക് പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പ്രകനത്തെയും കൊടക് പ്രശംസിച്ചു. റാഞ്ചിയില്‍ മഞ്ഞുവീഴ്ചയുള്ളതിനാല്‍ ബൗളര്‍മാര്‍ക്ക് പന്ത് കയ്യില്‍ ശരിയായി ഗ്രിപ്പ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ഷിത് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തിയതിന് വലിയ പ്രശംസ അര്‍ഹിക്കുന്നു. ഇത്രയധികം മഞ്ഞുള്ളപ്പോള്‍ ബാറ്റര്‍മാര്‍ക്ക് റണ്‍സ് നേടാന്‍ എളുപ്പമാകുമായിരുന്നു', കൊടക് വ്യക്തമാക്കി. 'തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല'; കോഹ്ലിയെ തടയുന്നത് വലിയ വെല്ലുവിളി, പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ Kohli's future not even a question, says India batting coach Sitanshu Kotak
റാഞ്ചി: ബാറ്റിങ് താളം കണ്ടെത്തിയാല്‍ കോഹ്ലിയെ പോലുള്ള ലോകോത്തര ബാറ്റര്‍മാരെ തടയാനാകില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്സണ്. വലിയ ഇന്നിങ്സ് കളിക്കാനുള്ള കോഹ്ലിയുടെ മികവിനെ പുകഴ്ത്തിയ താരം പന്തെറിയുമ്പോള്‍ തന്റെ ഏറ്റവും വലിയ എതിരാളികളിലൊന്നാണ് കോഹ്ലിയെന്നും പറഞ്ഞു. ഇന്നലത്തെ കോഹ്ലിയുടെ മാച്ച് വിന്നിങ് സെഞ്ച്വറിയെ ചൂണ്ടിക്കാട്ടി കോഹ്ലിയെ പോലുള്ള ബാറ്റര്‍മാരെ വീഴ്ത്താന്‍ നേരിടുന്ന ആദ്യത്തെ കുറച്ച് പന്തുകളിലേ സാധിക്കൂവെന്നും താരം പറഞ്ഞു. 'ലോകോത്തര കളിക്കാര്‍ക്കെതിരെ പന്തെറിയുമ്പോള്‍, പുറത്താക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ആദ്യത്തെ 10 അല്ലെങ്കില്‍ 15 പന്തുകളില്‍ തന്നെ ഒരു ബാറ്ററെ പുറത്താക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഈ സമയത്താണ് അവര്‍ വിക്കറ്റുമായി പൊരുത്തപ്പെടുന്നത്, കൂടുതല്‍ പന്തുകള്‍ നേരിട്ടു കഴിഞ്ഞാല്‍, അവരെ തടയുക വളരെ ബുദ്ധിമുട്ടാണ്. അവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും' യാന്സെന് പറഞ്ഞു. 'ഇനി ചോദ്യങ്ങളില്ല, അവരില്ലാതെ ഇന്ത്യക്ക് ജയിക്കാന്‍ കഴിയില്ല'; കോഹ്ലിയെയും രോഹിതിനെയും പുകഴ്ത്തി മുന്‍ താരം 'കോഹ് ലിയുടെ കളി കാണുന്നത് രസകരമാണ്. ടിവിയില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ട് വളര്‍ന്നു, ഇപ്പോള്‍ അദ്ദേഹത്തിന് നേരെ പന്തെറിയുന്നത് വരെ. ഒരേസമയം ഇത് പ്രയാസകരവും എന്നാല്‍ രസകരവുമാണ്, അദ്ദേഹം നന്നായി ഡ്രൈവ് ചെയ്യുന്നു, പുള്‍, കട്ട് ഷോട്ടുകള്‍ കളിക്കുന്നു, വലിയ ഇന്നിങ്സുകള്‍ കളിക്കുന്നു -യാന്സണ് പറഞ്ഞു.
റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തില്‍ സൂപ്പര്‍ ഇന്നിങ്സുകളുമായി തിളങ്ങിയ കോഹ്ലിയെയും രോഹിത് ശര്‍മയെയും പുകഴ്ത്തി മുന്‍താരവും കമന്റേറ്ററുമായ ക്രിസ് ശ്രീകാന്ത്. 2027 ലെ ലോകകപ്പില്‍ വിരാടും രോഹിതും ഇടം നേടുമോയെന്ന് ഇനി ചോദ്യങ്ങളില്ലെന്നും ഇരുവരും ലോകകപ്പില്‍ ഇടം നേടിക്കഴിഞ്ഞുവെന്നും ശ്രീകാന്ത് പറഞ്ഞു. ദക്ഷിണാഫ്രിക്കെതിരെ കോഹ്ലിയും രോഹിതും ചേര്‍ന്ന് 109 പന്തില്‍ നിന്ന് 136 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്തപ്പോള്‍ ഇന്ത്യ 50 ഓവറില്‍ 349 റണ്‍സ് നേടി. മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. കോഹ്ലി 135 റണ്‍സും രോഹിത് 57 റണ്‍സുമാണ് സ്കോര്‍ ചെയ്തത്. കോഹ് ലി മികച്ച ഇന്നിങ്സ് കാഴ്ചവെച്ചപ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റെക്കോര്‍ഡോടെ രോഹിതും തിളങ്ങി. ഈ സ്റ്റാര്‍ ജോഡിയില്ലാതെ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികള്‍ നടക്കില്ലെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു 'കോഹ്ലിയും രോഹിതും മറ്റൊരു തലത്തിലാണ് കളിക്കുന്നത്. ഇവര്‍ രണ്ടുപേരും ഇല്ലെങ്കില്‍, 2027 ലോകകപ്പ് പദ്ധതികള്‍ നടക്കില്ല. ഒരു വശത്ത് രോഹിത്തും മറുവശത്ത് വിരാടും വേണം. ഇനി ഈ വിഷയത്തില്‍ ചോദ്യങ്ങളില്ല' ശ്രീകാന്ത് പറഞ്ഞു. 'രോഹിത്തും കോഹ്ലിയും 20 ഓവറില്‍ ബാറ്റ് ചെയ്താല്‍, എതിരാളികള്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുക. ഇന്നലത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നന്നായി പൊരുതി എന്നാല്‍ രോ-കോ സഖ്യത്തിന്റെ കൂട്ടുകെട്ടില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായി. 2027 ലോകകപ്പില്‍ ഇരുവരും ഒന്നാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. അവരില്ലാതെ നമുക്ക് ജയിക്കാന്‍ കഴിയില്ല' ശ്രീകാന്ത് പറഞ്ഞു. Virat and Rohit have sealed World Cup spots: Kris Srikkanth
ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറിയില്‍ റെക്കോര്‍ഡ് നേട്ടവുമായി വിരാട് കോഹ് ലി . ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന് ടെണ്ടുല്‍ക്കറെയാണ് സെഞ്ച്വറി നേട്ടത്തില്‍ കോഹ് ലി മറികടന്നത്. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലാണ് കോഹ് ലിയുടെ നേട്ടം. 120 പന്തില്‍ നിന്ന താരം 135 റണ്‍സ് നേടി. മത്സരത്തില്‍ ഇന്ത്യ പതിനേഴ് റണ്‍സിന് വിജയിച്ചു. അവസാന ഓവര്‍ വരെ ആവേശം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 'ത്രില്ലര്‍' ജയം ഏകദിനത്തില്‍ 52 സെഞ്ച്വറി കുറിച്ച കോഹ് ലി ക്രിക്കറ്റിലെ ഒരു ഫോര്‍മാറ്റില്‍ മാത്രമായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡ് ആണ് സ്വന്തം പേരില്‍ എഴുതിയത്. 51 സെഞ്ച്വറി നേടിയ സച്ചിന് ടെണ്ടുല്ക്കര്ക്കൊപ്പമായിരുന്നു സെഞ്ച്വറി എണ്ണത്തില്‍ കോഹ് ലി. ഏകദിനത്തിലെ റണ്‍സ് വേട്ടയില്‍ സച്ചിനാണ് മുന്നില്‍. രണ്ടാമത് കോഹ് ലിയാണ്. 463 മത്സരങ്ങളിലായി 18426 റണ്‍സ് നേടിയപ്പോള്‍ 306 മത്സരങ്ങളില്‍ നിന്ന് 14390 റണ്‍സാണ് കോഹ് ലിയുടെ സമ്പാദ്യം. റാഞ്ചിയില്‍ സെഞ്ച്വറി ഇന്നിങ്സുമായി കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം ടെസ്റ്റില്‍ 31 ഉം ടി20യില്‍ ഒരു സെഞ്ച്വറിയും നേടിയ കോഹ് ലിക്ക് കരിയറില്‍ 83 സെഞ്ച്വറിയായി. ഇതോടെ പുരുഷന്മാരുടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 7000 സെഞ്ച്വറിയായി. ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തുന്ന താരമെന്ന റെക്കോര്‍ഡ് മുന്‍ ഇന്ത്യന്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്ക് സ്വന്തം. ഒരു പതിറ്റാണ്ടിലേറെയായി പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയടെ പേരിലുള്ള റെക്കോര്‍ഡ് ആണ് രോഹിത് സ്വന്തമാക്കിയത്. ഇന്നലത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് സിക്സ് നേടിയതോടെയാണ് 352 സിക്സുകളായത്. വെസ്റ്റ്ഇന്‍ഡീസിന്റെ ഗെയ്ല് ആണ് മൂന്നാമത്. അഫ്രീദി 398 മത്സരങ്ങളിലെ 351 ഇന്നിങ്സിലാണ് ഈ നേട്ടത്തിലെത്തിയതെങ്കില്‍ 277 കളിയിലെ 269 ഇന്നിങ്സിലാണ് രോഹിതിന്റെ നേട്ടം. Virat Kohli Shatters Sachin Tendulkar's All-Time 'Centuries Record', Scripts History
അവസാന ഓവര്‍ വരെ ആവേശം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 'ത്രില്ലര്‍'ജയം
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 17 റണ്‍സ് വിജയം. കോഹ് ലിയുടെ സെഞ്ച്വറി ഇന്നിങ്സിന്റെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 49.2 ഓവറില്‍ 332 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 80 പന്തില്‍ 72 റണ്‍സെടുത്ത മാത്യു ബ്രിറ്റ്സ്കിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 39 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത് മാര്‍ക്കോ യാൻസൻ തകര്‍പ്പന്‍ ഇന്നിങ്സ് കാഴ്ചവെച്ചു. ടോണി ബേ(36 പന്തില്‍ 35), ബ്രെവിസ്(28 പന്തില്‍ 37), കോര്ബിന് ബോഷ്(51 പന്തില്‍ 67) എന്നിവരും ദേദപ്പെട്ട ഇന്നിങ്സ് കാഴ്ചവെച്ചു. നേരത്തെ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 349 റണ്‍സാണ് സ്കോര്‍ ചെയ്തത്. 120 പന്തില്‍ 135 റണ്‍സ് നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 102 പന്തില്‍ നിന്നാണ് താരം മൂന്നക്കം തൊട്ടത്. സെഞ്ച്വറിയോടെ സച്ചിന്റെ റെക്കോഡും കോഹ് ലി തിരുത്തിയെഴുതി. ഒരു ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് കോഹ് ലി സ്വന്തം പേരിലാക്കിയത്. 56 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍, 51 പന്തില്‍ 57 റണ്‍സ് നേടിയ രോഹിത് ശര്‍മ എന്നിവരും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. 18 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. പത്തോവര്‍ അവസാനിക്കുമ്പോള്‍ 80-1 എന്ന നിലയിലായിരുന്നു ടീം. 20 ഓവറില്‍ ഇന്ത്യ 153 ലെത്തി. 161 റണ്‍സില്‍ നില്‍ക്കെയാണ് രോഹിത് പുറത്താകുന്നത്. . 22ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നു സിക്സും അഞ്ച് ഫോറുമാണ് രോഹിത്തിന്റെ ബാറ്റില്‍നിന്നു പിറന്നത്. പിന്നീടെത്തിയ ഗെയ്ക്വാദും (14 പന്തില്‍ 8), വാഷിങ് ടണ്‍ സുന്ദര്‍(13) എന്നിവര്‍ നിരാശപ്പെടുത്തി. റാഞ്ചിയില്‍ സെഞ്ച്വറി ഇന്നിങ്സുമായി കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം 38ാം ഓവറില്‍ സെഞ്ച്വറി തികച്ച കോഹ് ലി അടുത്ത ഓവറില്‍ തകര്‍ത്തടിച്ചു. രണ്ട് വീതം ഫോറും സിക്സും നേടിയതോടെ ഓവറില്‍ ഇന്ത്യ 21 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ 43-ാം ഓവറില്‍ കോഹ് ലിയെ നാന്ദ്രെ ബര്‍ഗര്‍ പുറത്താക്കി. 120 പന്തില്‍ നിന്ന് 11 ഫോറുകളുടെയും ഏഴു സിക്സറിന്റെയും അകമ്പടിയോടെ 135 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീട് കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് സ്കോറുയര്‍ത്തി. ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ടീമിനെ മുന്നൂറ് കടത്തി. ക്യാപ്റ്റനായെത്തിയ മത്സരത്തില്‍ രാഹുല്‍ അര്‍ധസെഞ്ചുറിയോടെ തിളങ്ങി. രാഹുല്‍ 56 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് പുറത്തായി. ജഡേജ 20 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു. India secures 'thriller' win over South Africa
മറ്റൊരു ജേഴ്സി വേണ്ട, റസ്സല്‍ ഐപിഎല്‍ മതിയാക്കി; ഇനി കെകെആറിന്റെ പവര്‍ കോച്ച്
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഇതിഹാസം വെസ്റ്റ് ഇന്‍ഡീസിന്റെ ആന്ദ്രെ റസ്സല്‍ ഐപിഎല്ലില്‍ നിന്നു വിരമിച്ചു. 2026 സീസണിനു മുന്നോടിയായി താരത്തെ കെകെആര്‍ റിലീസ് ചെയ്തിരുന്നു. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ചെങ്കിലും താരത്തെ കൈവിടാന്‍ കെകെആര്‍ തയ്യാറായില്ല. ടീമിന്റെ പുതിയ പവര്‍ കോച്ചായി റസ്സലിനെ ടീം നിയമിച്ചു. അര്‍ധ സെഞ്ച്വറിയുമായി രോഹിതും കോഹ്ലിയും ക്രീസില്‍; മിന്നും തുടക്കമിട്ട് ഇന്ത്യ ഐപിഎല്ലില്‍ ആദ്യ സീസണില്‍ താരം ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായാണ് (ഡല്‍ഹി ക്യാപിറ്റല്‍സ്) കളിക്കാനെത്തിയത്. പിന്നീടാണ് താരം കെകെആര്‍ പാളയത്തിലെത്തിയത്. റസ്സല്‍ 12 സീസണുകളിലായി കെകെആര്‍ ജേഴ്സിയിലുണ്ട്. മറ്റൊരു ടീമില്‍ കളിക്കേണ്ടതില്ലെന്ന തീരുമാനമാണ് വിരമിക്കലിനു പിന്നില്‍. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ രണ്ട് കിരീട നേട്ടങ്ങളില്‍ നിര്‍ണായക സാന്നിധ്യമാണ് വിന്‍ഡീസ് അതികായന്. 140 ഐപിഎല്‍ മത്സരങ്ങള്‍ താരം കളിച്ചു. 2651 റണ്‍സും 123 വിക്കറ്റുകളുമാണ് നേട്ടം. 2015ലും 2019ലും ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊല്‍ക്കത്ത ജേഴ്സിയില്‍ താരം 2593 റണ്‍സും 122 വിക്കറ്റുകളും നേടിയിട്ടുണ്ട്. സഞ്ജു 15 പന്തില്‍ 43 റണ്‍സ്; ഛത്തീസ്ഗഢിനെ അനായാസം വീഴ്ത്തി കേരളം West Indies all-rounder Andre Russell has announced that he has retired from IPL after 14 seasons.
അര്‍ധ സെഞ്ച്വറിയുമായി രോഹിതും കോഹ്ലിയും ക്രീസില്‍; മിന്നും തുടക്കമിട്ട് ഇന്ത്യ
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട് ഇന്ത്യ. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (25) ആണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍. വെറ്ററന്‍ ഇതിഹാസങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമാണ് നിലവില്‍ ക്രീസില്‍. ഇരുവരും അര്‍ധ സെഞ്ച്വറിയുമായി പോരാട്ടം നയിക്കുന്നു. രോഹിത് 56 റൺസുമായി കോഹ്ലി 65 റൺസുമായും ക്രീസിൽ. ആദ്യം അര്‍ധ സെഞ്ച്വറിയിലെത്തിയത് കോഹ്ലിയാണ്. താരം 47ല്‍ നിന്നു തുടരെ രണ്ട് സിക്സുകള്‍ പായിച്ച് 59 റണ്‍സിലെത്തി. നാല് വീതം സിക്സും ഫോറും സഹിതമാണ് കോഹ്ലി അര്‍ധ സെഞ്ച്വറിയിലെത്തിയത്. 43 പന്തില്‍ 5 ഫോറും 2 സിക്സും സഹിതമാണ് രോഹിത് അര്‍ധ സെഞ്ച്വറിയിലെത്തിയത്. സഞ്ജു 15 പന്തില്‍ 43 റണ്‍സ്; ഛത്തീസ്ഗഢിനെ അനായാസം വീഴ്ത്തി കേരളം ഇന്ത്യയ്ക്കായി ഋതുരാജ് ഗെയ്ക്വാദ് കളത്തിലിറങ്ങുന്നുണ്ട്. വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് ഇലവനിലെ സ്പിന്നര്‍മാര്‍. ഇന്ത്യ ഇലവന്: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ. ഓല്‍മോയുടെ ഇരട്ട ഗോളുകള്‍; ബാഴ്സലോണ തലപ്പത്ത്; അത്ലറ്റിക്കോയും മുന്നോട്ട് india vs south africa: Rohit Sharma and Virat Kohli have found their groove in Ranchi.
സഞ്ജു 15 പന്തില്‍ 43 റണ്‍സ്; ഛത്തീസ്ഗഢിനെ അനായാസം വീഴ്ത്തി കേരളം
ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫി യില്‍ മൂന്നാം മത്സരത്തില്‍ വിജയം സ്വന്തമാക്കി കേരളം. ഛത്തീസ്ഗഢിനെ കേരളം അനായാസം വീഴ്ത്തി. 8 വിക്കറ്റ് വിജയമാണ് കേരളം ആഘോഷിച്ചത്. ജയത്തോടെ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്തെത്തി. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് 19.5 ഓവറില്‍ 120 റണ്‍സില്‍ ഓള് ഔട്ടായി. കേരളം 10.4 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 121 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്. ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്- രോഹന് കുന്നുമ്മല്‍ സഖ്യം മിന്നും തുടക്കമാണ് നല്‍കിയത്. വെറും 4.2 ഓവറില്‍ സഖ്യം 72 റണ്‍സ് അടിച്ചൂകൂട്ടിയാണ് പിരിഞ്ഞത്. സഞ്ജുവാണ് ടോപ് സ്കോറര്‍. താരം 15 പന്തില്‍ 5 സിക്സും 2 ഫോറും സഹിതം 43 റണ്‍സ് അടിച്ചെടുത്തു. രോഹന് കുന്നുമ്മല്‍ 17 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 33 റണ്‍സും അടിച്ചു. ഓല്‍മോയുടെ ഇരട്ട ഗോളുകള്‍; ബാഴ്സലോണ തലപ്പത്ത്; അത്ലറ്റിക്കോയും മുന്നോട്ട് സല്മാന് നിസാര്‍ (16), വിഷ്ണു വിനോദ് (14 പന്തില്‍ 2 സിക്സുകള്‍ സഹിതം 22) എന്നിവര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു. നേരത്തെ കെഎം ആസിഫ് കേരളത്തിനായി ബൗളിങ് തിരഞ്ഞെടുത്തു. 3 ഓവറില്‍ 16 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി താരം ഛത്തീസ്ഗഢിനെ ഒതുക്കാന്‍ മുന്നില്‍ നിന്നു. അങ്കിത് ശര്‍മ, വിഘ്നേഷ് പുത്തൂര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഷറഫുദ്ദിന്, എംഡി നിധീഷ്, അബ്ദുല്‍ ബാസിത് എന്നിവര്‍ ഒരോ വിക്കറ്റെടുത്തു. കേരളത്തിനായി പന്തെടുത്ത എല്ലാവരും വിക്കറ്റ് സ്വന്തമാക്കി. ഛത്തീസ്ഗഢിനായി ക്യാപ്റ്റന്‍ അമന്‍ദീപ് സിങ് (41), സഞ്ജീത് ദേശായ് (35) എന്നിവരാണ് തിളങ്ങിയത്. ശശാങ്ക് ചന്ദ്രകര്‍ (17) ആണ് രണ്ടക്കം കടന്ന മറ്റൊരാള്‍. ഒന്നാം മിനിറ്റിലും 91ാം മിനിറ്റിലും ഫോഡന് ഗോള്‍! എത്തിഹാദില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തിരിച്ചു വരവ് Kerala won the third match of the Syed Mushtaq Ali Trophy.
ഓല്‍മോയുടെ ഇരട്ട ഗോളുകള്‍; ബാഴ്സലോണ തലപ്പത്ത്; അത്ലറ്റിക്കോയും മുന്നോട്ട്
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണ യ്ക്കും അത്ലറ്റിക്കോ മാഡ്രിഡിനും ജയം. ബാഴ്സലോണ 3-1നു അലാവസിനെ വീഴ്ത്തി. അത്ലറ്റിക്കോ 2-0ത്തിനു ഒവെയ്ഡോയേയും പരാജയപ്പെടുത്തി. ജയത്തോടെ ബാഴ്സലോണ ഒന്നാം സ്ഥാനത്തേക്ക് കയറി. അത്ലറ്റിക്കോ മൂന്നാം സ്ഥാനത്ത്. ഒന്നാം മിനിറ്റില്‍ തന്നെ ബാഴ്സലോണ ലീഡ് വഴങ്ങിയെങ്കിലും പിന്നീട് മൂന്ന് ഗോളുകള്‍ ബാഴ്സ അലാവസ് വലയിലിട്ടു. ഡാനി ഓല്‍മോ ഇരട്ട ഗോളുകള്‍ നേടി. ഒന്നാം മിനിറ്റിലും 91ാം മിനിറ്റിലും ഫോഡന് ഗോള്‍! എത്തിഹാദില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തിരിച്ചു വരവ് ഒന്നാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ബാഴ്സയെ എട്ടാം മിനിറ്റില്‍ ലമീന്‍ യമാല്‍ സമനിലയില്‍ എത്തിച്ചു. ഓല്‍മോയുടെ ആദ്യ ഗോള്‍ 26ാം മിനിറ്റിലായിരുന്നു. തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും ഇഞ്ച്വറി സമയത്ത് ഓല്‍മോ നേടി. സൊര്‍ലോതിന്റെ ഇരട്ട ഗോളുകളാണ് അത്ലറ്റിയുടെ ജയം നിര്‍ണയിച്ചത്. കളിയുടെ 16, 26 മിനിറ്റുകളിലാണ് താരം ഗോളുകള്‍ നേടിയത്. നാണക്കേട് കഴുകി, കണക്കു തീര്‍ത്ത്, പരമ്പര 'റാഞ്ചണം'! ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിനപ്പോര് തുടങ്ങുന്നു... barcelona vs alavés: Champions Barcelona moved provisionally top of La Liga on Saturday with a 3-1 win over Alaves.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയ വഴിയില്‍. ത്രില്ലര്‍ പോരില്‍ ലീഡ്സ് യുനൈറ്റഡിനെ മാഞ്ചസ്റ്റര്‍ സിറ്റി വീഴ്ത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. ന്യൂകാസില്‍ യുനൈറ്റഡ് എവര്‍ട്ടനെ വീഴ്ത്തിയപ്പോള്‍ ടോട്ടനത്തെ ഫുള്‍ഹാം അട്ടിമറിച്ചു. സണ്ടര്‍ലാന്‍ഡ്, ബ്രെന്റ്ഫോര്‍ഡ് ടീമുകളും വിജയം സ്വന്തമാക്കി. ഒന്നാം മിനിറ്റിലും 91ാം മിനിറ്റിലും ഗോളുകള്‍ നേടിയ ഫില്‍ ഫോഡന്റെ ശ്രദ്ധേയ പ്രകടനമാണ് സിറ്റിയ്ക്ക് ജയമൊരുക്കിയത്. ഒന്നാം മിനിറ്റില്‍ തന്നെ ഫോഡനെ സിറ്റിയെ മുന്നിലെത്തിച്ചു. 25ാം മിനിറ്റില്‍ ഗ്വാര്‍ഡിയോളും വല ചലിപ്പിച്ചതോടെ സിറ്റി ഡബിള്‍ ലീഡുമായി കളിയില്‍ തുടക്കം തന്നെ പിടിമുറുക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ ലീഡ്സ് തിരിച്ചടിച്ചു. 49ാം മിനിറ്റില്‍ ഡോമിനിക്ക് കാല്‍വര്‍ട് ലെവിനിലൂടെ ലീഡ്സ് തിരിച്ചടിയ്ക്കു തുടക്കമിട്ടു. 68ാം മിനിറ്റില്‍ ലുകാസ് എന്മെചയും വല ചലിപ്പിച്ചതോടെ അവര്‍ സമനില പിടിച്ചു. നാണക്കേട് കഴുകി, കണക്കു തീര്‍ത്ത്, പരമ്പര 'റാഞ്ചണം'! ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിനപ്പോര് തുടങ്ങുന്നു... പിന്നീടാണ് 91ാം മിനിറ്റിലെ ഫോഡന്റെ കിടിലന്‍ ഗോള്‍. ബോക്സില്‍ നിന്നു വെട്ടിത്തിരിഞ്ഞുള്ള താരത്തിന്റെ ഷോട്ട് വലയിലേക്ക് കയറി. സ്വന്തം തട്ടകത്തില്‍ ഫുള്‍ഹാമിനോട് 1-2നാണ് ടോട്ടനം തോല്‍വി വഴങ്ങിയത്. എവര്‍ട്ടനെ ന്യൂകാസില്‍ യുനൈറ്റഡ് 1-4നാണ് പരാജയപ്പെടുത്തിയത്. സണ്ടര്‍ലാന്‍ഡ് 3-2നു ബേണ്‍മതിനെ വീഴ്ത്തി. ബ്രെന്റ്ഫോര്‍ഡ് 3-1നു ബേണ്‍ലിയെ പരാജയപ്പെടുത്തി. 'ഇക്കുറി ഐപിഎൽ കളിക്കുന്നില്ല; പിഎസ്എൽ കളിക്കും'- പ്രഖ്യാപിച്ച് ഇതിഹാസം man city vs leeds united: Manchester City and Sunderland earned 3-2 victories over Leeds United and Bournemouth in front of home fans

30 C