'എനിക്ക് മുന്‍പ് ബാറ്റിങ്ങിന് ഇറങ്ങാന്‍ ഇവന് ആരാണ്, അന്ന് സീനിയര്‍ താരം മോശമായി പെരുമാറി'
മുംബൈ: ഇന്ത്യന്‍ ടീമില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനക്കയറ്റം ലഭിച്ചത് സഹിക്കാനാകാതെ സീനിയര്‍ താരം മോശമായി പെരുമാറിയെന്ന് ഇര്ഫാന് പത്താന് . പേസ് ബോളറായി എത്തിയ ഇര്ഫാന് പത്താന് ബാറ്റിങ്ങിലും മികവ് കാണിച്ചതോടെ താരത്തെ മൂന്നാം നമ്പരിലും പരീക്ഷിച്ചിരുന്നു. തനിക്കു ബാറ്റിങ് പ്രമോഷന് ലഭിച്ചതു ഇഷ്ടപ്പെടാതിരുന്ന സീനിയര്‍ താരം ഡ്രസിങ് റൂമില്‍ വച്ച് കോളറില്‍ കുത്തിപ്പിടിച്ചെന്നാണ് പത്താന്റെ വെളിപ്പെടുത്തല്‍. 'ശ്രീലങ്കയ്ക്കെതിരെയോ, പാകിസ്ഥാനെതിരെയോ ഞങ്ങള്‍ പരമ്പര കളിക്കുകയാണ്. ഏതു ടീമാണെന്നു കൃത്യമായി ഓര്‍ക്കുന്നില്ല. ബാറ്റിങ് ക്രമത്തില്‍ മൂന്നാം നമ്പരിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത് ഇഷ്ടപ്പെടാതിരുന്ന ഒരു സീനിയര്‍ താരം ഡ്രസിങ് റൂമില്‍വച്ച് എന്റെ കോളറില്‍ കുത്തിപ്പിടിച്ചു.''- ഇര്ഫാന് പത്താന് വെളിപ്പെടുത്തി. 'യുവതാരങ്ങള്‍ക്ക് വേണ്ടത് തന്റേടം, ആത്മവിശ്വാസം അഹങ്കാരമായാലും കുഴപ്പമില്ല'; സഞ്ജുവിന്റെ മാസ് ഡയലോഗിന് കൈയടി എന്നാല്‍ താരത്തിന്റെ പേര് പറയാതെ തന്നെക്കാള്‍ ബാറ്റിങ് മികവുണ്ടെന്നു സ്വയം കരുതുന്ന ആളാണ് ഇങ്ങനെ ചെയ്തതെന്ന് ഇര്ഫാന് പഠാന് പ്രതികരിച്ചു. 'എനിക്ക് മുന്‍പ് ബാറ്റിങ്ങിന് ഇറങ്ങാന്‍ ഇവന് ആരാണ് എന്നു ചോദിച്ചാണ് അയാള്‍ ജഴ്സിയില്‍ കുത്തിപ്പിടിച്ചത്. അന്നു ഞാന്‍ ചെറുപ്പമായിരുന്നു. അതുകൊണ്ട് പ്രതികരിച്ചില്ല. ഇന്ന് പേരു പറഞ്ഞ് അവരെ അപമാനിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സേവാഗ്, ലക്ഷ്മണ് ഇവരൊന്നുമല്ല അതു ചെയ്തതെന്നും ഇര്ഫാന് പത്താന് വെളിപ്പെടുത്തി. Irfan Pathan exposes ugly physical altercation with senior India player in dressing room over batting order
തിരുവനന്തപുരം: സംസ്ഥാന, ദേശീയ ടീമുകളിലും ഐപിഎലിലും കളിക്കണമെങ്കില്‍ യുവതാരങ്ങള്‍ക്ക് തന്റേടം വേണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്. കെസിഎല്‍ ടീം അവതരണച്ചടങ്ങില്‍ സഞ്ജുവിന്റെ മാസ് ഡയലോഗ് കാണികളെ കൈയിലെടുത്തു. യുവതാരങ്ങള്‍ക്ക് നല്‍കാനുള്ള ഉപദേശം എന്തെന്ന ചോദ്യത്തിനായിരുന്നു സഞ്ജുവിന്റെ മറുപടി. കെസിഎല്‍ മിനി ഐപിഎലാണെന്നും മറ്റൊന്നും നോക്കാതെ പന്ത് മാത്രം നോക്കി വലിച്ചടിക്കുകയെന്നതാണ് തങ്ങളുടെ ടീമിന്റെ തന്ത്രമെന്നും സഞ്ജു തിരുവനന്തപുരം ശൈലിയില്‍ പറഞ്ഞത് ആരാധകര്‍ക്ക് ആവേശമായി. ബാബര്‍ അസം, മുഹമ്മദ് റിസ്വാൻ പുറത്ത്! ക്രിക്കറ്റ് ലോകത്തെ 'ഞെട്ടിച്ച്' പാകിസ്ഥാൻ 'നാട്ടുകാരും കൂട്ടുകാരുമൊക്കെ ചിലപ്പോള്‍ ഞാന്‍ പണ്ടത്തെപ്പോലെ അല്ലെന്നും കുറച്ച് അഹങ്കാരമുണ്ടെന്നും പറയാറുണ്ട്. ആത്മവിശ്വാസമില്ലാതെ ഗ്രൗണ്ടില്‍ ഇറങ്ങരുത്. ആത്മവിശ്വാസം അഹങ്കാരമായാലും കുഴപ്പമില്ല. എന്നാല്‍ ഗ്രൗണ്ടിന് പുറത്ത് വിനയമുള്ളവരുമാകണം, മൈതാനത്തെ അഹങ്കാരം നിങ്ങളെ ഒരിക്കല്‍ ഇതുപോലൊരു വേദിയിലെത്തിക്കും. അതിനുള്ള ആത്മവിശ്വാസമാണു വേണ്ടത്.' സഞ്ജു പറഞ്ഞു. കെസിഎലില്‍ കളിക്കുന്ന ആറു ടീമുകളുടെയും മുഴുവന്‍ കളിക്കാരും ക്യാപ്റ്റന്മാരും വേദിയിലെത്തിയിരുന്നു.പൊതുജനങ്ങളില്‍നിന്നു ലഭിച്ച പേരുകളില്നിന്നാണ് ഭാഗ്യചിഹ്നങ്ങളുടെ പേരുകള്‍ തെരഞ്ഞെടുത്തത്. ബാറ്റേന്തിയ കൊമ്പന് ഇനി വീരു എന്നും മലമുഴക്കി വേഴാമ്പല്‍ ചാരു എന്നും അറിയപ്പെടും. പ്രൗഢഗംഭീര ചടങ്ങില്‍ കാണികളുടെയും തേര്‍ഡ് അമ്പയറിന്റെയും പ്രതീകമായ മറ്റൊരു ഭാഗ്യചിഹ്നമായ ചാക്യാരാണ് പേരു പ്രഖ്യാപിച്ചത്. പറന്നത് 10 സിക്സുകള്‍, 29 പന്തില്‍ 86*; ഹണ്ട്രഡില്‍ ജോര്‍ദാന്‍ കോക്സിന്റെ 'വിസ്ഫോടന' ബാറ്റിങ്! (വിഡിയോ) Sanju Samson emphasizes the importance of confidence for young cricketers aspiring to play at state, national, and IPL levels
ബാബര്‍ അസം, മുഹമ്മദ് റിസ്വാൻ പുറത്ത്! ക്രിക്കറ്റ് ലോകത്തെ 'ഞെട്ടിച്ച്'പാകിസ്ഥാൻ
ഇസ്ലാമബാദ്: ഏഷ്യാ കപ്പ് പോരാട്ടത്തിനുള്ള പാകിസ്ഥാന് ടീമില്‍ നിന്നു പരിചയ സമ്പന്നരും നിര്‍ണായക ബാറ്റര്‍മാരുമായ ബാബര്‍ അസം , മുഹമ്മദ് റിസ്വാന് എന്നിവരെ ഒഴിവാക്കി. ഇരുവരേയും തഴഞ്ഞ് 17 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഏഷ്യാ കപ്പിനു മുന്നോടിയായി യുഎഇയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ഈ ടീമിനെ തന്നെയാണ് പാകിസ്ഥാന് ഇറക്കുന്നത്. ആഘ സല്‍മാനാണ് ടീമിന്റെ ക്യാപ്റ്റന്‍. ഫഖര്‍ സമാന്, ഷഹീന് അഫ്രീദി, ഹാരിസ് റൗഫ്, ഹസന് അലി, ഫഹീം അഷ്റഫ്, യുവ താരങ്ങളായ സയം അയൂബ്, ഹസന് നവാസ്, മുഹമ്മദ് ഹാരിസ് അടക്കമുള്ളവരുണ്ട്. യുവ താരങ്ങള്‍ക്ക് വലിയ വേദിയില്‍ അവസരമൊരുക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. സമീപ കാലത്ത് പരിമിത ഓവര്‍ പോരാട്ടങ്ങളില്‍ പാക് പ്രകടനം ദയനീയമാണ്. ബാബറും റിസ്വാനും ഉള്‍പ്പെട്ട സംഘം സമീപ കാലത്താണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തോറ്റത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് വിന്‍ഡീസ് പാകിസ്ഥാനെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയത്. ഈ നാണക്കേടിനു പിന്നാലെയാണ് മുതിര്‍ന്ന രണ്ട് താരങ്ങളെ ടീം ഒഴിവാക്കി ഏഷ്യാ കപ്പിനു പുതുമുഖങ്ങളെ ഇറക്കാന്‍ തീരുമാനിച്ചത്. പറന്നത് 10 സിക്സുകള്‍, 29 പന്തില്‍ 86*; ഹണ്ട്രഡില്‍ ജോര്‍ദാന്‍ കോക്സിന്റെ 'വിസ്ഫോടന' ബാറ്റിങ്! (വിഡിയോ) ഏഷ്യാ കപ്പ് ടി20, യുഎഇയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പോരാട്ടങ്ങള്‍ക്കാണ് 17 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, യുഎഇ ടീമുകളാണ് ത്രിരാഷ്ട്ര പരമ്പരയില്‍ മാറ്റുരയ്ക്കുന്നത്. ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ് ത്രിരാഷ്ട്ര പരമ്പര. സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ അബുദാബി, ദുബൈ എന്നീ വേദികളിലായാണ് എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏഷ്യാ കപ്പ് പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് പാകിസ്ഥാന്. ഒമാന്‍, യുഎഇ എന്നിവയാണ് ഗ്രൂപ്പിലെ ശേഷിച്ച ടീമുകള്‍. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ- പാകിസ്ഥാന് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം. ബൂട്ട് കൊണ്ടു മുഖത്ത് ചവിട്ടി, ചുവപ്പ് കാര്‍ഡ്! തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബാഴ്സ ഗോള്‍ കീപ്പര്‍ ഗാര്‍ഷ്യ (വിഡിയോ) Asia Cup 2025: Pakistan cricket has announced its squad for the upcoming Asia Cup and the T20I tri-series in the UAE, surprisingly excluding Babar Azam and Mohammed Rizwan. Salman Ali Agha will captain the team.
ലണ്ടന്‍: 100 പന്തുകളുടെ ക്രിക്കറ്റ് പോരാട്ടത്തില്‍ സ്ഫോടനാത്മക ബാറ്റിങിന്റെ കെട്ടഴിച്ച് ജോര്‍ദാന്‍ കോക്സ്. ഇംഗ്ലണ്ടിലെ പുരുഷന്മാരുടെ ദി ഹണ്ട്രഡ് പോരാട്ടത്തിലാണ് ഓവല്‍ ഇന്വിന്സിബ്ള്സിനായി താരത്തിന്റെ വെടിക്കെട്ട്. വെറും 29 പന്തില്‍ പുറത്താകാതെ നിന്നു താരം അടിച്ചെടുത്തത് 86 റണ്‍സ്! പറത്തിയത് 10 സിക്സും 3 ഫോറും. വെല്‍ഷ് ഫയറിനെതിരായ പോരാട്ടത്തില്‍ കോക്സിന്റെ ബാറ്റിങ് മികവില്‍ ഓവല്‍ അടിച്ചെടുത്തത് 4 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ്. വെല്‍ഷിന്റെ പോരാട്ടം 93 പന്തില്‍ 143 റണ്‍സില്‍ അവസാനിച്ചു. ഓവല്‍ 83 റണ്‍സിന്റെ ത്രില്ലര്‍ വിജയം പിടിച്ചെടുത്തു. ദി ഹണ്ട്രഡ് പോരാട്ടത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന റെക്കോര്‍ഡും ഓവല്‍ ഇന്‍വിന്‍സിബ്ള്‍സ് സ്വന്തമാക്കി. 10 സിക്സുകള്‍ തൂക്കി ഹണ്ട്രഡ് പോരാട്ടത്തില്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ സിക്സടിക്കുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പം കോക്സ് എത്തി. ലിയാം ലിവിങ്സ്റ്റന്റെ റെക്കോര്‍ഡിനൊപ്പമാണ് ജോര്‍ദാന്‍ കോക്സും തന്റെ പേരെഴുതി ചേര്‍ത്തത്. FOUR SIXES IN FIVE BALLS Jordan Cox, that is sensational #TheHundred pic.twitter.com/xiWDnXpaf8 — The Hundred (@thehundred) August 16, 2025 ബൂട്ട് കൊണ്ടു മുഖത്ത് ചവിട്ടി, ചുവപ്പ് കാര്‍ഡ്! തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബാഴ്സ ഗോള്‍ കീപ്പര്‍ ഗാര്‍ഷ്യ (വിഡിയോ) അജീത് സിങ് ഡെയ്ല്‍ എറിഞ്ഞ 11ാം ഓവറില്‍ കോക്സ് നാല് സിക്സുകള്‍ സഹിതം വാരിയത് 26 റണ്‍സ്. കോക്സിനു കൂട്ടായി ട്വന്ഡ മുയെ 15 പന്തില്‍ നാല് ഫോറും 2 സിക്സും സഹിതം 34 റണ്‍സെടുത്തു. സാം കറന് 3 ഫോറും 2 സിക്സും സഹിതം 19 പന്തില്‍ 34 റണ്‍സ് വാരി. ഡോണോവന്‍ ഫെരെയ്ര 6 പന്തില്‍ 2 സിക്സും ഒരു ഫോറും സഹിതം 18 റണ്‍സും കണ്ടെത്തി. നേരത്തെ ഓപ്പണല്‍ വില്‍ ജാക്സ് 28 പന്തില്‍ 38 റണ്‍സെടുത്തു. താരം ആറ് ഫോറും ഒരു സിക്സും പറത്തി. ഓവല്‍ താരങ്ങളെല്ലാം ചേര്‍ന്ന് 17 സിക്സുകള്‍ തൂക്കി. ഇത്രയും സിക്സുകള്‍ ഒരു ഹണ്ട്രഡ് പോരാട്ടത്തില്‍ ആദ്യമാണ്. ഈ റെക്കോര്‍ഡും ഓവല്‍ ടീമിനു സ്വന്തമായി. വലയില്‍ പന്തിട്ട് റഫീഞ്ഞ, ടോറസ്, യമാല്‍; ബാഴ്സലോണ തുടങ്ങി ജയം തേടിയിറങ്ങിയ വെല്‍ഷിനായി ക്യാപ്റ്റന്‍ ജോണി ബെയര്‍ സ്റ്റോ അര്‍ധ സെഞ്ച്വറി (50) നേടി. ടോം കാഡ്മോര്‍ 16 പന്തില്‍ 31 റണ്‍സെടുത്തു. ലൂക് വെല്‍സാണ് തിളങ്ങിയ മറ്റൊരാള്‍. താരം 18 പന്തില്‍ 29 റണ്‍സെടുത്തു. മറ്റാരും തിളങ്ങിയില്ല. ഓവല്‍ ടീമിനായി ടോം കറന് 4 വിക്കറ്റെടുത്തു. ജാസന്‍ ബെഹ്റെന്ഡോഫ് 3 വിക്കറ്റും സ്വന്തമാക്കി. The Hundred: Jordan Cox's explosive 86 off 29 balls, including 10 sixes, powered Oval Invincibles to a record-breaking 226/4 in The Hundred.
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ സീസണിലെ ആദ്യ പോരാട്ടത്തിനിറങ്ങിയ മയ്യോര്‍ക്ക നിരാശയുടെ പടുകുഴിയിലേക്കാണ് വീണത്. ബാഴ്സലോണ യ്ക്കെതിരായ മത്സരത്തില്‍ ആദ്യ 40 മിനിറ്റിനുള്ളില്‍ തന്നെ രണ്ട് താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ടത് അവരുടെ മുന്നേറ്റത്തിനു കനത്ത ക്ഷീണമായി. നിലവിലെ ചാംപ്യന്മാർക്കെതിരെ 0-3നു മാത്രമേ തോല്‍വി വഴങ്ങേണ്ടി വന്നുള്ളു എന്നതു മാത്രമാണ് മത്സരത്തിൽ അവർക്ക് ആശ്വാസമായത്. 33ാം മിനിറ്റിലാണ് മയ്യോര്‍ക്കയുടെ ആദ്യ താരം ചുവപ്പ് കാര്‍ഡ് വാങ്ങിയത്. ബോക്സിലേക്ക് കുതിച്ച ലമീന്‍ യമാലിനെ വീഴ്ത്തിയതിനു മാനു മൊറലന്സാണ് ആദ്യം പുറത്തായത്. പിന്നാലെ 39ാം മിനിറ്റിലാണ് വെദത് മുരിഖി ചുവപ്പ് കാര്‍ഡ് കണ്ടത്. കളിയുടെ 36ാം മിനിറ്റിലുണ്ടായ ഈ ഫൗള്‍ വലിയ അപകടം ക്ഷണിച്ചു വരുത്തുന്നതായി മാറി. പന്തുമായി കുതിക്കുന്നതിനിടെ മുരിഖി ബൂട്ട് കൊണ്ടു ബാഴ്സലോണ ഗോള്‍ കീപ്പര്‍ യോവാന്‍ ഗാര്‍ഷ്യയുടെ മുഖത്തു ചവിട്ടി. തലനാരിഴയ്ക്കാണ് ഗുരുതര പരിക്കേല്‍ക്കാതെ ഗാര്‍ഷ്യ രക്ഷപ്പെട്ടത്. ഗാർഷ്യയുടെ ബാഴ്സലോണയ്ക്കായുള്ള അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. JOAN GARCIA GETS KICKED IN THE FACE pic.twitter.com/dQiaEfIxed — KinG £ (@xKGx__) August 16, 2025 വലയില്‍ പന്തിട്ട് റഫീഞ്ഞ, ടോറസ്, യമാല്‍; ബാഴ്സലോണ തുടങ്ങി വിഎആർ റിവ്യൂവിനൊടുവിലാണ് റഫറിയുടെ തീരുമാനം. റഫറി വിഡിയോ വിശദമായി പരിശോധിച്ചാണ് 3 മിനിറ്റുകള്‍ക്കു ശേഷം ചുവപ്പ് കാര്‍ഡ് കാണിച്ചത്. ഇതോടെ കടുത്ത പ്രതിരോധം തീര്‍ത്താണ് മയ്യോര്‍ക്ക മത്സരം പൂര്‍ത്തിയാക്കിയത്. പന്തടക്കത്തിലും പാസിങിലും ബാഴ്സയുടെ സര്‍വാധിപത്യമാണ് പിന്നീട് കണ്ടത്. മൂന്നില്‍ കൂടുതല്‍ ഗോളടിക്കാന്‍ സാധിക്കാത്തത് അവരെ നിരാശപ്പെടുത്തിയിട്ടുണ്ടാകും. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സലോണ എവേ പോരാട്ടത്തില്‍ മയ്യോര്‍ക്കയെ വീഴ്ത്തിയത്. റഫീഞ്ഞ, ഫെറാന്‍ ടോറസ്, ലമീന്‍ യമാല്‍ എന്നിവരുടെ ഗോളുകളാണ് ബാഴ്സയ്ക്ക് ജയമൊരുക്കിയത്. കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ബാഴ്സലോണ ലീഡെടുത്തു. റഫീഞ്ഞയാണ് വല ചലിപ്പിച്ചത്. 23ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ലീഡുയര്‍ത്തി. രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്താണ് യമാലിന്റെ ഗോള്‍. ബോക്സിനു തൊട്ടു വക്കില്‍ നിന്നു താരം തൊടുത്ത ഷോട്ട് മയ്യോര്‍ക്ക ഗോള്‍ കീപ്പറെ അമ്പരപ്പിച്ച് വലയിലായി. ജയത്തോടെ ബാഴ്സ തലപ്പത്ത്. വലയില്‍ പന്തിട്ട് റഫീഞ്ഞ, ടോറസ്, യമാല്‍; ബാഴ്സലോണ തുടങ്ങി Vedat Muriqi red card: Barcelona's victory over Mallorca was marred by a brutal foul on debutant goalkeeper Joan García. Vedat Muriqi's high boot caught García in the face, resulting in a straight red card after VAR review.
വലയില്‍ പന്തിട്ട് റഫീഞ്ഞ, ടോറസ്, യമാല്‍; ബാഴ്സലോണ തുടങ്ങി
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ പുതിയ സീസണിന് വിജയത്തോടെ തുടക്കമിട്ട് നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണ . മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ എവേ പോരാട്ടത്തില്‍ മയ്യോര്‍ക്കയെ വീഴ്ത്തി. റഫീഞ്ഞ, ഫെറാന്‍ ടോറസ്, ലമീന്‍ യമാല്‍ എന്നിവരുടെ ഗോളുകളാണ് ബാഴ്സയ്ക്ക് ജയമൊരുക്കിയത്. സീസണിലെ ആദ്യ പോരാട്ടത്തില്‍ തന്നെ മയ്യോര്‍ക്കയുടെ രണ്ട് താരങ്ങള്‍ക്കു ചുവപ്പ് കാര്‍ഡ് കിട്ടി. കളിയുടെ 33, 39 മിനിറ്റുകളിലായിരുന്നു ചുവപ്പ് കണ്ടത്. ഇതോടെ ശേഷിച്ച സമയങ്ങളില്‍ മയ്യോര്‍ക്കയ്ക്ക് സ്വന്തം തട്ടകത്തില്‍ 9 പേരുമായി കളിക്കേണ്ടി വന്നു. കടുത്ത പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് അവര്‍ കളിച്ചത്. കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ബാഴ്സലോണ ലീഡെടുത്തു. റഫീഞ്ഞയാണ് വല ചലിപ്പിച്ചത്. 23ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ലീഡുയര്‍ത്തി. ഹാളണ്ടിന്റെ ഡബിള്‍; അരങ്ങേറ്റത്തില്‍ ഗോളടിച്ച് റെയിൻഡേഴ്സ്, ഷെര്‍കി; ജയത്തുടക്കമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്താണ് യമാലിന്റെ ഗോള്‍. ബോക്സിനു തൊട്ടു വക്കില്‍ നിന്നു താരം തൊടുത്ത ഷോട്ട് മയ്യോര്‍ക്ക ഗോള്‍ കീപ്പറെ അമ്പരപ്പിച്ച് വലയിലായി. ജയത്തോടെ ബാഴ്സ തലപ്പത്ത്. മറ്റ് മത്സരങ്ങളില്‍ റയോ വാള്‍ക്കാനോ 3-1നു ജിറോണയെ വീഴ്ത്തി. വിയാറല്‍ 2-0ത്തിനു ഒവെയ്ഡോയെ കീഴടക്കി. അലാവസ് 2-1നു ലെവാന്റയെ പരാജയപ്പെടുത്തി. വലന്‍സിയ- റയല്‍ സോസിഡാഡ് പോരാട്ടം 1-1നു സമനിലയില്‍ പിരിഞ്ഞു. കെയ്ന്‍, ഡിയാസ് ഗോളുകള്‍; ജര്‍മന്‍ സൂപ്പര്‍ കപ്പ് ബയേണ്‍ മ്യൂണിക്കിന് La Liga: Raphinha, Ferran Torres and Lamine Yamal all got their names on the scoresheet as Mallorca had two players, Manu Morlanes and Vedat Muriqi, sent off in the first half of the game.
കെയ്ന്‍, ഡിയാസ് ഗോളുകള്‍; ജര്‍മന്‍ സൂപ്പര്‍ കപ്പ് ബയേണ്‍ മ്യൂണിക്കിന്
മ്യൂണിക്ക്: ജര്‍മന്‍ സൂപ്പര്‍ കപ്പ് കിരീടം ബയേണ്‍ മ്യൂണിക്കിന് . കിരീട പോരാട്ടത്തില്‍ സ്റ്റുട്ട്ഗാര്‍ടിനെ 2-1നു വീഴ്ത്തിയാണ് ബുണ്ടസ് ലീഗ ചാംപ്യന്മാരുടെ കിരീട നേട്ടം. ജര്‍മന്‍ ബുണ്ടസ് ലീഗയുടെ പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന പോരാട്ടത്തില്‍ നിലവിലെ ലീഗ് ചാംപ്യന്മാരും ജര്‍മന്‍ കപ്പ് ചാംപ്യന്മാരുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ , ലിവര്‍പൂളില്‍ നിന്നു ഈ സീസണില്‍ ബാവേറിയന്‍ ടീമിലെത്തിയ ലൂയിസ് ഡിയാസുമാണ് ബയേണിനായി വല ചലിപ്പിച്ചത്. സ്റ്റുട്ട്ഗാര്‍ടിന്റെ ആശ്വാസ ഗോള്‍ ഇഞ്ച്വറി സമയത്തായിരുന്നു. ജാമി ലെവലിങാണ് ഗോള്‍ നേടിയത്. കളി തുടങ്ങി 18ാം മിനിറ്റിലാണ് കെയ്ന്‍ വല ചലിപ്പിച്ചത്. സ്റ്റുട്ട്ഗാര്‍ടിന്റെ പ്രതിരോധ പിഴവില്‍ പൊടുന്നനെ കിട്ടിയ അവസരം കെയ്ന്‍ സമര്‍ഥമായി തന്നെ മുതലാക്കി. പിന്നീട് ഇരു ഭാഗത്തും ആക്രമണം കണ്ടെങ്കിലും ഗോള്‍ വന്നില്ല. വെസ്റ്റ് ഹാമിനെ അട്ടിമറിച്ച് 'കരിം പൂച്ചകള്‍'! മൂന്നടിച്ച് ടോട്ടനത്തിന്റെ വിജയത്തുടക്കം രണ്ടാം പകുതി പുരോഗമിക്കവേ 77ാം മിനിറ്റില്‍ ഡിയാസിന്റെ ബയേണിനായുള്ള ആദ്യ ഔദ്യോഗിക ഗോള്‍ വന്നു. വലത് മൂലയില്‍ നിന്നു സെര്‍ജ് ഗ്നാബ്രി നല്കിയ പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡിയാസ് ഹെഡ് ചെയ്ത് വലയിലാക്കി. ഗോള്‍ നേടാന്‍ സ്റ്റുട്ട്ഗാര്‍ട് കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ബാറിനു കീഴില്‍ ഇതിഹാസ ഗോള്‍ കീപ്പറും നായകനുമായ മാനുവല്‍ നൂയര്‍ പാറ പോലെ ഉറച്ചു നിന്നത് അവര്‍ക്ക് വിലങ്ങായി. ഗോളെന്നുറച്ച ഒന്നിലധികം ഷോട്ടുകള്‍ അസാമാന്യ മികവില്‍ താരം നിഷ്പ്രഭമാക്കി. മാന്‍ ഓഫ് ദി മാച്ചും നൂയര്‍ തന്നെ. അവസാന ഘട്ടത്തിലാണ് സ്റ്റുട്ട്ഗാര്‍ടിന്റെ ആശ്വസ ഗോള്‍ എത്തിയത്. കോര്‍ണറില്‍ നിന്നു ലഭിച്ച പന്താണ് ലെവലിങ് വലയിലേക്ക് തിരിച്ചിട്ടത്. കണ്ണ് തുറപ്പിച്ചത് ഋഷഭ് പന്തും ക്രിസ് വോക്സും! പരിക്കേറ്റാൽ ഇനി പകരക്കാർ; നിയമവുമായി ബിസിസിഐ FC Bayern Munich put in an excellent performance in the final of the DFL Supercup 2025, taking on VfB Stuttgart. The side defeated the Pokal champions 2-1 at their home, winning their first title of the season.
വെസ്റ്റ് ഹാമിനെ അട്ടിമറിച്ച് 'കരിം പൂച്ചകള്‍'! മൂന്നടിച്ച് ടോട്ടനത്തിന്റെ വിജയത്തുടക്കം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളുടെ പുതിയ സീസണ് വിജയത്തോടെ തുടങ്ങി ടോട്ടനം ഹോട്സ്പര്‍, സണ്ടര്‍ലാന്‍ഡ് ടീമുകള്‍. നേരത്തെ സീസണിലെ ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂള്‍ 4-2നു ബേണ്‍മത്തിനെ വീഴ്ത്തിയിരുന്നു. ആസ്റ്റണ്‍ വില്ല- ന്യൂകാസില്‍ പോരാട്ടം ഗോള്‍രഹിത സമനിലയിലും ബ്രൈറ്റന്- ഫുള്‍ഹാം പോരാട്ടം 1-1നും തുല്യമായി പിരിഞ്ഞു. ടോട്ടനം മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് ബേണ്‍ലിയെ വീഴ്ത്തി. ഇത്തവണ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ സണ്ടര്‍ലാന്‍ഡ് 3-0ത്തിനു വെസ്റ്റ് ഹാമിനെ അട്ടിമറിച്ചാണ് തിരിച്ചു വരവ് ആഘോഷിച്ചത്. ടോട്ടനം- ബേണ്‍ലി ബ്രസീലിയന്‍ താരം റിച്ചാര്ലിസന് നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് ടോട്ടനം വിജയത്തുടക്കമിട്ടത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന സ്പേര്‍സ് രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി. കളിയുടെ 10, 60 മിനിറ്റുകളിലാണ് റിച്ചാര്ലിസന് വല ചലിപ്പിച്ചത്. 66ാം മിനിറ്റില്‍ ബ്രണ്ണന്‍ ജോണ്സന് മൂന്നാം ഗോള്‍ വലയിലാക്കി. ടോട്ടനം തോമസ് ഫ്രാങ്കിന്റെ പരിശീലനത്തിലാണ് ഇത്തവണ കളത്തിലിറങ്ങിയത്. കണ്ണ് തുറപ്പിച്ചത് ഋഷഭ് പന്തും ക്രിസ് വോക്സും! പരിക്കേറ്റാൽ ഇനി പകരക്കാർ; നിയമവുമായി ബിസിസിഐ സണ്ടര്‍ലാന്‍ഡ്- വെസ്റ്റ് ഹാം ഗ്രഹാം പോട്ടറിന്റെ പരിശീലനത്തില്‍ മികവ് പ്രതീക്ഷിച്ചാണ് വെസ്റ്റ് ഹാം യുനൈറ്റഡ് ആദ്യ പോരിനിറങ്ങിയത്. എന്നാല്‍ ലീഗിലേക്കുള്ള മടങ്ങി വരവ് സണ്ടര്‍ലാന്‍ഡ് ഗംഭീരമായി ആഘോഷിച്ചത് ഹമ്മേഴ്സിനെ അട്ടിമറിച്ചാണ്. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കരിം പൂച്ചകള്‍ എന്നറിയിപ്പെടുന്ന സണ്ടര്‍ലാന്‍ഡിന്റെ പ്രീമിയര്‍ ലീഗ് പ്രവേശം. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് സണ്ടര്‍ലാന്‍ഡ് മൂന്ന് ഗോളുകള്‍ നേടിയത്. 61ാം മിനിറ്റില്‍ എലിസര്‍ മയെന്‍ഡ, 73ല്‍ ഡാനിയേല്‍ ബല്ലാര്‍ഡ്, ഇഞ്ച്വറി ടൈമില്‍ വില്സന് ഇസിഡോര്‍ എന്നിവരാണ് ബ്ലാക്ക് ക്യാറ്റ്സിനായി വല ചലിപ്പിച്ചത്. ജയത്തോടെ അവര്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. മാക്സ്വെല് മാജിക്ക്! ത്രില്ലറിൽ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പരമ്പര ലിവര്‍പൂള്‍- ബേണ്‍മത് സീസണ് തുടക്കമിട്ട് ലിവര്‍പൂളിനെ നേരിടാനിറങ്ങിയ ബേണ്‍മത് ചാംപ്യന്മാരെ വിറപ്പിച്ചാണ് കീഴടങ്ങിയത്. രണ്ട് ഗോളിനു മുന്നില്‍ നിന്ന ലിവര്‍പൂളിനെതിരെ ബേണ്‍ലി രണ്ട് ഗോള്‍ മടക്കി തിരിച്ചടിച്ചിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ നേടിയാണ് നിലവിലെ പ്രീമിയര്‍ ലീഗ് ചാംപ്യന്മാര് വിജയത്തുടക്കമിട്ടത്. ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയ ഹ്യൂഗോ എകിറ്റികെ 37ാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി തന്റെ വരവ് വെറുതയല്ലെന്നു പ്രഖ്യാപിച്ചു. പിന്നാലെ 49ാം മിനിറ്റില്‍ കോഡി ഗാക്പോയുടെ ഗോളും വന്നു. അതിനിടെ അന്റോയിന്‍ സെമെന്യോ 64, 78 മിനിറ്റുകളില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച് ബേണ്‍ലിയെ ഒപ്പമെത്തിച്ചു. ഒടുവില്‍ പകരക്കാരനായി എത്തിയ ഫെഡറിക്കോ കിയേസ ലിവര്‍പൂളിനെ വീണ്ടും മുന്നിലെത്തിച്ചു. ഇഞ്ച്വറി സമയത്ത് സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ഗോളും അവര്‍ക്ക് വിജയത്തിലേക്ക് ചേര്‍ക്കാനായി. Premier League: Richarlison scored twice as Tottenham beat Burnley 3-0, giving manager Thomas Frank a dream home debut. Sunderland shocked West Ham 3-0 with goals from Mayenda, Ballard and Isido.
കണ്ണ് തുറപ്പിച്ചത് ഋഷഭ് പന്തും ക്രിസ് വോക്സും! പരിക്കേറ്റാൽ ഇനി പകരക്കാർ; നിയമവുമായി ബിസിസിഐ
മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ബിസിസിഐ . കളി തുടങ്ങിയതിനു ശേഷം ഏതെങ്കിലും താരത്തിനു ഗുരുതരമായി പരിക്കേറ്റാൽ പകരക്കാരെ ഇറക്കാമെന്ന തീരുമാനമാണ് ബിസിസിഐ നടപ്പാക്കാൻ ഒരുങ്ങുന്നത്. പുതിയ സീസണിലെ ആഭ്യന്തര ക്രിക്കറ്റിൽ നിയമം അവതരിപ്പിക്കും. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര യ്ക്കിടെ താരങ്ങൾക്ക് പരിക്കേറ്റത് ടീമുകൾക്ക് വലിയ തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നീക്കം. പുതിയ സീസണിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് പകരമായി മറ്റു താരങ്ങളെ കളിപ്പിക്കാൻ സാധിക്കും. ഇത്തരത്തിൽ പകരക്കാരെ ഇറക്കാൻ കർശനമായ നിർദ്ദേശങ്ങളും ബിസിസിഐ അവതരിപ്പിക്കുന്നു. കളിക്കിടയിലോ, കളിക്കളത്തിൽ വച്ചോ പരിക്കേറ്റാൽ മാത്രമേ പകരം താരത്തെ കളിപ്പിക്കാൻ അവസരമുണ്ടാകു. പരിമിത ഓവർ ക്രിക്കറ്റിൽ ഈ നിയമം ബാധകമല്ല. ഒന്നിലധികം ദിവസങ്ങൾ നീളുന്ന മത്സരങ്ങൾക്കാണ് നിയമം ബാധകമാകുന്നത്. ടോസിനു തൊട്ടുമുൻപ് നൽകുന്ന പകരക്കാരുടെ പട്ടികയിൽ നിന്നു മാത്രമേ താരങ്ങളെ ഇറക്കാൻ സാധിക്കു. വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിൽ ചെറിയ ഇളവുണ്ട്. ഡോക്ടറുടെ പരിശോധനയ്ക്കു ശേഷം മാച്ച് റഫറിയാണ് പകരക്കാരെ ഇറക്കുന്നതിൽ തീരുമാനം എടുക്കുക. രണ്ട് താരങ്ങളും മത്സരം കളിച്ചതായി രേഖപ്പെടുത്തും. മാക്സ്വെല് മാജിക്ക്! ത്രില്ലറിൽ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പരമ്പര ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനു മത്സരത്തിനിടെ കാലിനു പരിക്കേറ്റിരുന്നു. എന്നാൽ താരത്തിനു ബാറ്റിങിനു ഇറങ്ങേണ്ടി വന്നു. മുടന്തിയാണ് പന്ത് ക്രീസിലെത്തിയത്. അവസാന പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സിനും സമാന രീതിയിൽ പരിക്കേറ്റ കൈയുമായി ബാറ്റിങിനു എത്തേണ്ടി വന്നു. ഫീൽഡിങിനിടെ താരത്തിനു തോളിനു ഗുരുതരമായി പരിക്കേറ്റു. ആദ്യ ഇന്നിങ്സിൽ വോക്സ് ബാറ്റിങിനു ഇറങ്ങിയില്ല. രണ്ടാം ഇന്നിങ്സിൽ ഗത്യന്തരമില്ലാതെ ഒറ്റ കൈയിൽ ബാറ്റ് പിടിച്ചാണ് ക്രിസ് വോക്സ് ക്രീസിലെത്തിയത്. പരിക്കേറ്റിട്ടും പന്തും വോക്സും ബാറ്റിങിനു ഇറങ്ങിയത് വലിയ കൈയടികൾ നേടിയിരുന്നു. എന്നാൽ ഇത്തരത്തിൽ പരിക്കേറ്റിട്ടും കളിക്കാനിറങ്ങുന്നത് താരങ്ങളെ സംബന്ധിച്ച് അത്ര നല്ല കാര്യമല്ല. പരിക്ക് കൂടാനാണ് ഇത് വഴിയൊരുക്കുക. കൺകഷൻ സബിസ്റ്റിറ്റ്യൂട്ടുകളെ മാത്രമേ നിലവിലെ നിയമമനുസരിച്ച് അനുവദിക്കുകയുള്ളു. മറ്റ് പരിക്കുകൾക്കു പകരം താരങ്ങളെ കളിപ്പിക്കാൻ അനുവാദമില്ല. ഇതോടെയാണ് ഇരു താരങ്ങൾക്കും നിർണായക ഘട്ടത്തിൽ ബാറ്റിങിനു ഇറങ്ങേണ്ടി വന്നത്. ഈ സംഭവങ്ങളാണ് ബിസിസിഐയുടെ പുതിയ നിയമമെന്ന തീരുമാനത്തിനു പിന്നിലെ പ്രേരണ. സുനില്‍ ഛേത്രിയെ തഴഞ്ഞു! ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് പുതിയ പരിശീലകന് ഖാലിദ് ജമീല്‍ BCCI is set to introduce a 'Serious Injury Replacement' clause in its domestic multi-day matches for the 2025-26 season. allowing teams to replace injured players with like-for-like substitutes.
മാക്സ്വെല് മാജിക്ക്! ത്രില്ലറിൽ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പരമ്പര
കെയ്ന്‍സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ഓസ്ട്രേലിയക്ക്. അവസാന ടി20യില്‍ രണ്ട് വിക്കറ്റ് വിജയം പിടിച്ചാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 2-1നു നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് അടിച്ചെടുത്തത്. ഓസ്ട്രേലിയ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ അവസരോചിത ബാറ്റിങ് മികവാണ് ഓസീസ് ജയം പിടിച്ച് പരമ്പര ഭദ്രമാക്കിയത്. ആറാമനായി ക്രീസിലെത്തിയ മാക്സ്വെല് 36 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 62 റണ്‍സ് അടിച്ച് പുറത്താകാതെ നിന്നു ടീമിനു ജയമൊരുക്കുകയായിരുന്നു. അവസാന ഓവർ ത്രില്ലറിലാണ് ഓസീസ് ജയം. അവസാന രണ്ട് ഓവറിൽ 12 റൺസായിരുന്നു ഓസ്ട്രേലിയക്ക് വേണ്ടിയിരുന്നത്. കൈയിൽ 4 വിക്കറ്റുകളും ഉണ്ടായിരുന്നു. എന്നാൽ കോർബിൻ ബോഷ് എറിഞ്ഞ 19ാം ഓവർ സംഭവ ബഹുലമായി. ഈ ഓവറിൽ താരം 2 ലെഗ് ബൈ റൺസ് മാത്രമാണ് വഴങ്ങിയത്. 2 വിക്കറ്റുകളും വീഴ്ത്തി. ഇതോടെ ഓസീസിനെ പ്രതിരോധത്തിലായി. അവസാന ഓവറിൽ 10 റൺസായിരുന്നു ജയത്തിലേക്ക് ഓസീസിന് ആവശ്യമായി വന്നത്. മക്സ്വെല്ലായിരുന്നു ക്രീസിൽ. ലുംഗി എൻഗിഡി എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്തിൽ 2 റൺസും രണ്ടാം പന്തിൽ 4 റൺസും മാക്സ്വെൽ സ്വന്തമാക്കി. മൂന്നും നാലും പന്തുകളിൽ റണ്ണില്ല. ഇതോടെ ലക്ഷ്യം 2 പന്തിൽ 4 റൺസായി. അഞ്ചാം പന്തിൽ മാക്സ്വെൽ ബൗണ്ടറിയടിച്ച് ടീമിനു ത്രില്ലർ ജയം സമ്മാനിക്കുകയായിരുന്നു. സുനില്‍ ഛേത്രിയെ തഴഞ്ഞു! ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് പുതിയ പരിശീലകന് ഖാലിദ് ജമീല്‍ 173 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിനായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് അര്‍ധ സെഞ്ച്വറി നേടി ടീമിനു മികച്ച തുടക്കം നല്കി. താരം 5 സിക്സും 3 ഫോറും സഹിതം 37 പന്തില്‍ 54 റണ്‍സെടുത്തു. എന്നാല്‍ പിന്നീട് ഓസീസിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. 1 വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയില്‍ നിന്നു അവര്‍ ഒരുവേള 4 വിക്കറ്റിന് 88ലേക്ക് കൂപ്പുകുത്തി. പിന്നീടാണ് മാക്സ്വെല് കളിയുടെ കടിഞ്ഞാണേന്തിയത്. പരമ്പരയിലുടനീളം മികവോടെ ബാറ്റ് വീശിയ ടിം ഡേവിഡ് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഇത്തവണ അധികം ക്രീസില്‍ തുടര്‍ന്നില്ല. താരം 9 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 17 റണ്‍സെടുത്തു. 19 ട്രാവിസ് ഹെഡാണ് രണ്ടക്കം കണ്ട മറ്റൊരാള്‍. ദക്ഷിണാഫ്രിക്കയ്ക്കായി കോര്ബിന് ബോഷ് 3 വിക്കറ്റുകള്‍ വീഴ്ത്തി. കഗിസോ റബാഡ, ക്വെന എംഫക എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. എയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റെടുത്തു. 'അഫ്രീദി, നായ മാംസം കഴിച്ച് കുരയ്ക്കുന്നു'; ആ 'ചൊറിച്ചിൽ' അതോടെ നിന്നു! നേരത്തെ ഡെവാള്‍ഡ് ബ്രെവിസിന്റെ വെടിക്കെട്ടാണ് ഇത്തവണയും പ്രോട്ടീസിനു തുണയായത്. താരം വെറും 26 പന്തില്‍ 6 സിക്സും ഒരു ഫോറും സഹിതം 53 റണ്‍സെടുത്തു. രണ്ടാം ടി20യില്‍ കിടിലന്‍ സെഞ്ച്വറിയുമായി ബ്രെവിസ് പ്രോട്ടീസ് ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 26 പന്തുകള്‍ നേരിട്ട് 38 റണ്‍സുമായി പുറത്താകാതെ നിന്ന റസ്സി വാന്‍ഡെര്‍ ഡസനാണ് തിളങ്ങിയ മറ്റൊരു താരം. 15 പന്തില്‍ 24 റണ്‍സെടുത്ത പ്രിട്ടോറിയസ് 25 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവരാണ് പിടിച്ചു നിന്ന മറ്റ് ബാറ്റര്‍മാര്‍. ഓസീസിനായി നതാന്‍ എല്ലിസ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്സല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയവുമായി ഒപ്പം നില്ക്കുന്നു. ഇന്നത്തെ പോരാട്ടം പരമ്പര നിര്‍ണയിക്കുന്നതാണ്. ജയിക്കുന്ന ടീമിന് കിരീടം നേടാം. Glenn Maxwell's explosive 62* off 36 balls propelled Australia to a thrilling two-wicket victory over South Africa in Cairns, securing the T20I series 2-1.
സുനില്‍ ഛേത്രിയെ തഴഞ്ഞു! ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് പുതിയ പരിശീലകന് ഖാലിദ് ജമീല്‍
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഛേത്രി യെ ഒഴിവാക്കി ടീമിനെ പ്രഖ്യാപിച്ച് ദേശീയ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന് ഖാലിദ് ജമീല്‍ . സിഎഎഫ്എ നേഷന്‍സ് കപ്പ് പോരാട്ടത്തിനുള്ള ഇന്ത്യയുടെ പ്രാഥമിക സംഘത്തെയാണ് പരിശീലകന് പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ ഛേത്രി ഇല്ല. ഇതോടെ ഇതിഹാസ താരത്തിന്റെ അന്താരാഷ്ട്ര ഫുട്ബോളിലേക്കുള്ള രണ്ടാം വരവ് ചോദ്യ ചിഹ്നത്തിലുമായി. 35 അംഗ ടീമിനെയാണ് പരിശീലകന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സംഘത്തില്‍ നിന്നായിരിക്കും ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക. ഈ മാസം 29 മുതലാണ് സിഎഎഫ്എ നേഷന്‍സ് കപ്പ് പോരാട്ടം. തജികിസ്ഥാന്‍, ഉസ്ബെകിസ്ഥാന് ടീമുകളുമായാണ് ഇന്ത്യയുടെ മത്സരങ്ങള്‍. നേരത്തെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചിരുന്നു. എന്നാല്‍ സമീപ കാലത്തെ ടീമിന്റെ പരിതാപകരമായ അവസ്ഥ കണ്ട് അദ്ദേഹത്തെ തിരികെ വിളിക്കുകയായിരുന്നു. പ്രായം 21, ജേക്കബ് ബേതേല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍! 136 വർഷം പഴക്കമുള്ള റെക്കോർഡ് തകർന്നു 40കാരനായ ഇതിഹാസ താരത്തെ ഒഴിവാക്കിയതു സംബന്ധിച്ചു പ്രതികരിക്കാന്‍ എഐഎഫ്എഫ് തയ്യാറായിട്ടില്ല. ടീം തിരഞ്ഞെടുപ്പ് പരിശീലകന്റെ അധികാരമാണെന്നും ഛേത്രിയെ ഒഴിവാക്കിയതു സംബന്ധിച്ചു പരിശീലകനോട് ചോദിക്കണമെന്നുമായിരുന്നു ഇന്ത്യന്‍ ഫുട്ബോള്‍ അധികൃതരുടെ പ്രതികരണം. ഛേത്രി നിലവില്‍ ബംഗളൂരു എഫ്സിയുടെ താരമാണ്. ഈ സീസണിലെ ഐഎസ്എല്‍ പോരാട്ടങ്ങള്‍ അനിശ്ചിതത്വത്തിലായതോടെ ടീം ഛേത്രി അടക്കമുള്ള താരങ്ങള്‍ക്കുള്ള ശമ്പളമടക്കം തടഞ്ഞു വച്ചിരിക്കുകയാണ്. അതിനിടെയാണ് ഇതിഹാസ താരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നു ഒഴിവാക്കിയത്. 'അഫ്രീദി, നായ മാംസം കഴിച്ച് കുരയ്ക്കുന്നു'; ആ 'ചൊറിച്ചിൽ' അതോടെ നിന്നു! Sunil Chhetri has been left out of India's 35-man probables for the CAFA Nations Cup. The AIFF offered no explanation, leaving uncertainty around the legend's international future as the Blue Tigers prepare for their campaign later this month.
'അഫ്രീദി, നായ മാംസം കഴിച്ച് കുരയ്ക്കുന്നു'; ആ 'ചൊറിച്ചിൽ'അതോടെ നിന്നു!
മുംബൈ: പാകിസ്ഥാൻ മുൻ നായകനും ഓൾ റൗണ്ടറുമായ ഷാഹിദ് അഫ്രീദി യുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ . അഫ്രീദിയുമായി ഗ്രൗണ്ടിനു പുറത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ചാണ് ഇർഫാൻ പഠാൻ വെളിപ്പെടുത്തിയത്. 2006ൽ ഇന്ത്യ- പാക് താരങ്ങൾ ഒരുമിച്ച് നടത്തിയ വിമാന യാത്രക്കിടെ അഫ്രീദി മോശമായി പെരുമാറിയെന്നും തിരിച്ചു മറുപടി പറഞ്ഞ ശേഷം പിന്നീട് മിണ്ടിയില്ലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇർഫാൻ പഠാൻ പറയുന്നു. കരിയറിൽ 11 തവണ അഫ്രീദിയെ പുറത്താക്കിയ താരമാണ് ഇർഫാൻ പഠാൻ. '2006ൽ പരമ്പരയുടെ ഭാഗമായി കറാച്ചിയിൽ നിന്നു ലാഹോറിലേക്ക് രണ്ട് ടീമുകളിലേയും താരങ്ങൾ ഒരുമിച്ച് പോകുകയാണ്. അഫ്രീദി വന്ന് എന്റെ തലയിൽ കൈവച്ച് മുടിയൊക്കെ അലങ്കോലമാക്കി. എന്തൊക്കെയുണ്ട് കുട്ടി എന്നു ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രവൃത്തി. ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. എന്റെ അടുത്തായിരുന്നു അഫ്രീദിയുടേയും സീറ്റ്. പിന്നാലെ അദ്ദേഹം വളരെ മോശമായി എന്തൊക്കയോ പറഞ്ഞു.' വീണ്ടും ബ്രെവിസിന്റെ വെടിക്കെട്ട്; ഓസീസിന് മുന്നില്‍ 173 റണ്‍സ് 'ഞാനിരിക്കുന്നതിന്റെ തൊട്ടപ്പുറത്ത് പാക് താരം അബ്ദുൽ റസാഖും ഇരിക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തോടെ പാകിസ്ഥാനിൽ എന്തൊക്കെ മാംസം കഴിക്കാൻ കിട്ടുമെന്നു ഞാൻ ചോദിച്ചു. സാധാരണയായി പാകിസ്ഥാനിൽ കിട്ടുന്ന മാംസങ്ങളെക്കുറിച്ച് അദ്ദേഹം നിഷ്കളങ്കമായി തന്നെ മറുപടി നൽകി. നായ മാംസം കിട്ടുമോ എന്നു ഞാൻ അടുത്തതായി അന്വേഷിച്ചു. ഇതു കേട്ടപ്പോൾ അബ്ദുൽ റസാഖ് ഞെട്ടി. എന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്നു ചോദിച്ചു. കഴിഞ്ഞ രാത്രിയിൽ അത്താഴത്തിനു നായ മാംസം കഴിച്ച് അഫ്രീദി കുരച്ചു കൊണ്ടിക്കുകയാണെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ഇതു കേട്ടതിനു ശേഷം അഫ്രീദി പിന്നീടൊരു വാക്കു പോലും എന്നോടു മിണ്ടിയില്ല. കൂടുതലായി എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഇപ്പോഴും കുരയ്ക്കുകയാണെന്നു പറയാമായിരുന്നു'- ഇർഫാൻ വെളിപ്പെടുത്തി. പ്രായം 21, ജേക്കബ് ബേതേല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍! 136 വർഷം പഴക്കമുള്ള റെക്കോർഡ് തകർന്നു Irfan Pathan vs Shahid Afridi: Irfan Pathan revealed a heated exchange with Shahid Afridi during a 2006 flight from Karachi to Lahore.
വീണ്ടും ബ്രെവിസിന്റെ വെടിക്കെട്ട്; ഓസീസിന് മുന്നില്‍ 173 റണ്‍സ്
കെയ്ന്‍സ്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യില്‍ 173 റണ്‍സ് വിജയ ലക്ഷ്യം വച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് അടിച്ചെടുത്തത്. ഡെവാള്‍ഡ് ബ്രെവിസിന്റെ വെടിക്കെട്ടാണ് ഇത്തവണയും പ്രോട്ടീസിനു തുണയായത്. താരം വെറും 26 പന്തില്‍ 6 സിക്സും ഒരു ഫോറും സഹിതം 53 റണ്‍സെടുത്തു. നേരത്തെ രണ്ടാം ടി20യില്‍ കിടിലന്‍ സെഞ്ച്വറിയുമായി ബ്രെവിസ് പ്രോട്ടീസ് ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 26 പന്തുകള്‍ നേരിട്ട് 38 റണ്‍സുമായി പുറത്താകാതെ നിന്ന റസ്സി വാന്‍ഡെര്‍ ഡസനാണ് തിളങ്ങിയ മറ്റൊരു താരം. 15 പന്തില്‍ 24 റണ്‍സെടുത്ത പ്രിട്ടോറിയസ് 25 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവരാണ് പിടിച്ചു നിന്ന മറ്റ് ബാറ്റര്‍മാര്‍. പ്രായം 21, ജേക്കബ് ബേതേല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍! 136 വർഷം പഴക്കമുള്ള റെക്കോർഡ് തകർന്നു ഓസീസിനായി നതാന്‍ എല്ലിസ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്സല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയവുമായി ഒപ്പം നില്ക്കുന്നു. ഇന്നത്തെ പോരാട്ടം പരമ്പര നിര്‍ണയിക്കുന്നതാണ്. ജയിക്കുന്ന ടീമിന് കിരീടം നേടാം. 'ആ ഇന്ത്യന്‍ താരത്തെ വിമര്‍ശിച്ചത് ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് പുറത്താകാന്‍ കാരണമായി' Australia vs South Africa: Australia have won the toss and opted to field at Cazaly's Stadium in Cairns. It's going to be a cracker of a contest as the series is tied 1-1 before the decider.
പ്രായം 21, ജേക്കബ് ബേതേല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍! 136 വർഷം പഴക്കമുള്ള റെക്കോർഡ് തകർന്നു
ലണ്ടന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ ഓള് റൗണ്ടര്‍ ജേക്കബ് ബേതേല്‍ നയിക്കും. ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയതോടെ താരം ഒരപൂര്‍വ നേട്ടവും സ്വന്തമാക്കി. ഇംഗ്ലണ്ട് ദേശീയ ടീമിനെ നയിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 21 വയസും 329 ദിവസവും പിന്നിടുമ്പോഴാണ് താരത്തിനു നയിക്കാനുള്ള നിയോഗം എത്തിയത്. നാളെ മുതല്‍ 21 വരെയാണ് പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ മത്സരങ്ങളാണ് ഇംഗ്ലണ്ട് അയല്‍ രാജ്യവുമായി കളിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ 136 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ബേതേല്‍ തകര്‍ത്തത്. 1889ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റന്‍ 23 വയസുള്ള മോണ്ടി പാര്‍കര്‍ ബൗഡനായിരുന്നു. ഈ റെക്കോര്‍ഡാണ് ബേതേല്‍ പഴങ്കഥയാക്കിയത്. 'ആ ഇന്ത്യന്‍ താരത്തെ വിമര്‍ശിച്ചത് ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് പുറത്താകാന്‍ കാരണമായി' നേരത്തെ അലിസ്റ്റര്‍ കുക്ക്, ഇയാന്‍ മോര്ഗന്, ജോസ് ബട്ലര് എന്നിവരെല്ലാം ചെറിയ പ്രായത്തില്‍ തന്നെ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. എന്നാല്‍ മൂവരും 24 വയസ് പിന്നിട്ടപ്പോഴാണ് ക്യാപ്റ്റന്സിയിലെത്തിയത്. ഇംഗ്ലണ്ടിന്റെ പ്രായം കുറഞ്ഞ നായകന്മാര് ജേക്കബ് ബേതേല്‍- 21 വയസ് 329 ദിവസം മോണ്ടി പാര്‍കര്‍ ബൗഡന്- 23 വയസ് 144 ദിവസം ഇവോ ബ്ലിഗ്- 23 വയസ് 292 ദിവസം അലിസ്റ്റര്‍ കുക്ക്- 24 വയസ് 325 ദിവസം ഇയാന്‍ മോര്ഗന്- 24 വയസ് 349 ദിവസം സ്റ്റുവര്‍ട്ട് ബ്രോഡ്- 25 വയസ് 1 ദിവസം ജോസ് ബട്ലര്- 25 വയസ് 60 ദിവസം ഇംഗ്ലണ്ട് ടി20 ടീം: ജേക്കബ് ബേതേല്‍ (ക്യാപ്റ്റന്‍), രഹാന് അഹമദ്, സോണി ബകര്‍, ടോം ബാന്റന്‍, ജോസ് ബട്ലര്, ലിയാം ഡോവ്സന്, ടോം ഹാര്‍ട്ലി, വില്‍ ജാക്സ്, സാഖിബ് മഹ്മൂദ്, ജാമി ഓവര്ടന്, മാത്യു പോട്സ്, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ലൂക് വുഡ്. ദൈവം പരീക്ഷിച്ച കുഞ്ഞുങ്ങളെ മനുഷ്യർ തോൽപ്പിക്കുമോ?, ഇന്ന് അത്ഭുതം സംഭവിക്കുക തന്നെ വേണം, കാരണം ഇവര്‍ തോറ്റുപോവരുത് Jacob Bethell will captain England in the upcoming T20I series against Ireland. He becomes England men's team's youngest captain in their cricketing history.
ദൈ വം പരീക്ഷിച്ച കുഞ്ഞുങ്ങളെ മനുഷ്യർ തോൽപ്പിക്കുമോ? ഇന്നറിയാം. കഴിഞ്ഞ രണ്ട് മാസങ്ങളായി വെയിലത്തും മഴയത്തും കഠിന പരിശീലനം നടത്തുകയായിരുന്നു അഞ്ച് മലയാളി പെൺകുട്ടികൾ. ഇംഗ്ളണ്ടിൽ നടക്കുന്ന സെറിബ്രൽ പാൾസി കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയവരാണിവർ. സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ള ഇവരുടെ മാതാപിതാക്കളും, പരിശീലിപ്പിച്ച സെറിബ്രൽ പാൾസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയും കഷ്ടപ്പെട്ട് പണമുണ്ടാക്കി വിമാന ടിക്കറ്റ് ഉറപ്പാക്കി. പക്ഷെ വിസ ഇതുവരെ കിട്ടിയിട്ടില്ല. മത്സരം ഔദ്യോഗികമായി തുടങ്ങുന്നത് ഇന്നാണ്. ഇവരുടെ ആദ്യ മത്സരം ബുധനാഴ്ചയും. 3 വിക്കറ്റുകള്‍ വീഴ്ത്തി മിന്നു മണി; ഓസ്ട്രേലിയന്‍ വനിതകളെ തകര്‍ത്ത് പരമ്പര ഉറപ്പിച്ച് ഇന്ത്യ ദൈവം പരീക്ഷിച്ച കുഞ്ഞുങ്ങളെ മനുഷ്യർ തോൽപ്പിക്കുമോ?, ഇന്ന് അത്ഭുതം സംഭവിക്കുക തന്നെ വേണം, കാരണം ഇവര്‍ തോറ്റുപോവരുത് #Football #cerebralpalsy pic.twitter.com/DPk55AFx1h — Samakalika Malayalam (@samakalikam) August 16, 2025 ആലപ്പുഴയിൽ നിന്നുള്ള റിയ കോശി, തിരുവനന്തപുരത്ത് നിന്നുള്ള ആര്യ എസ്. നയൻ, കോഴിക്കോട് നിന്നുള്ള നിയാ ഫാത്തിമ, അവന്തിക വിനോദ്, വ്രജസൂര്യ എന്നവരാണ് രാജ്യത്തെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട കൊച്ചു മിടുക്കികൾ. ആലപ്പുഴ ആസ്ഥാനമായുള്ള അസോസിയേഷൻ കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഇവർക്ക് പരിശീലനം നൽകി. സെറിബ്രൽ പാൾസി ബാധിതരായ കുട്ടികൾക്ക് കായിക പരിശീലനം നൽകി അവരെ കൂടുതൽ മിടുക്കരാക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണത്. യാത്ര മുടങ്ങിയാൽ കുട്ടികൾ തകർന്ന് പോകുമെന്ന് പറയുന്നു അവരുടെ കോച്ചും അസോസിയേഷന്റെ സെക്രട്ടറിയുമായ ഗിരിജ എസ്. മധു. അത്രക്ക് കഷ്ടപ്പെട്ടാണ് ഈ കുഞ്ഞുങ്ങൾ പരിശീലനം പൂർത്തിയാക്കിയത്. രണ്ടു മാസത്തെ പരിശീലന ക്യാമ്പായിരുന്നു. ആദ്യമായാണ് ഇവർ വീടുകളിൽ നിന്ന് ഇത്രയും കാലം മാറി നിന്നത്. ജീവിതത്തിൽ ആദ്യമായി കിട്ടിയൊരു സുവർണാവസരത്തിനായി കഠിന പ്രയത്നം ചെയ്യുകയായിരുന്നു, ഗിരിജ പറയുന്നു. മുഖം മിനുക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്; ആഴ്സണലിന് കിരീടം വേണം അവർ അത്രയും ആശിച്ചതാണ്. സ്കൂളുകളിൽ അവർക്കായി യാത്രയയപ്പ് യോഗങ്ങൾ വരെ നടന്നു. നാട്ടുകാരും സ്കൂളുകളും സന്തോഷത്താൽ ഫ്ളക്സ് ബോർഡുകളും വെച്ചു. ഒടുവിൽ, അവസാന നിമിഷം ഈ യാത്ര മുടങ്ങിയാൽ അവർ മാനസികമായി തളർന്നുപോകും. ഞാൻ ഈ പ്രസ്ഥാനം തുടങ്ങിയത് തന്നെ അവരെ മാനസികവും ശാരീരികവുമായി കരുത്തരാക്കാനാണ്, ഗിരിജ പറഞ്ഞു. യുകെ. എംബസിയുടെ കൊച്ചിയിലെ വിസ ആപ്ലിക്കേഷൻ സെന്ററിലാണ് കുട്ടികൾ അവരുടെ വിസയ്ക്കുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ചയെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു അവർ. ശനിയാഴ്ചയാണ് ഇംഗ്ളണ്ടിലെ ലഫ്ബറോയിൽ ഇവന്റ് തുടങ്ങുന്നത്. ദൈവം പരീക്ഷിച്ച കുഞ്ഞുങ്ങളെ മനുഷ്യർ തോൽപ്പിക്കുമോ? #Football #cerebralpalsy pic.twitter.com/RZnglcmnM2 — Samakalika Malayalam (@samakalikam) August 16, 2025 'ധോനി എന്നെ ടീമിൽ നിന്നു പുറത്താക്കി, വിരമിക്കാൻ ആലോചിച്ചു; സച്ചിൻ പിന്തിരിപ്പിച്ചു'- സെവാഗ് എല്ലാ രാജ്യങ്ങളുടെയും ടീമുകൾ ശനിയാഴ്ച അവിടെ എത്തണം എന്നായിരുന്നു അറിയിപ്പ്. പക്ഷെ കേരളത്തിലെ കുട്ടികളുടെ പ്രശ്നം അറിഞ്ഞപ്പോൾ സംഘാടകർ ഏറ്റവും അനുഭാവപൂർണമായ നിലപാടാണെടുത്തത്. ചൊവ്വാഴ്ചയെങ്കിലും എത്താനാണ് ഒടുവിൽ കിട്ടിയ നിർദ്ദേശം. ശനിയാഴ്ച എന്തെങ്കിലും അത്ഭുതം സംഭവിക്കും എന്ന പ്രതീക്ഷയിലാണ് കുട്ടികളും ഗിരിജയും. അഭ്യുദയകാംക്ഷികൾ അറിയിച്ചതിനെ തുടർന്ന് പ്രമുഖരായ ചിലർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ആലപ്പുഴ എം.പി. കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം എന്നിവർ വിവരമറിഞ്ഞ് ഗിരിജയെ അങ്ങോട്ട് വിളിച്ച് സംസാരിച്ചു, അവർക്ക് പറ്റാവുന്നത് ചെയ്യാമെന്ന് പറഞ്ഞു. അവരൊക്കെ ശ്രമിക്കുകയാണ്... എങ്ങിനെയെങ്കിലും ആ കുഞ്ഞുങ്ങളുടെ സ്വപ്നം സഫലമാക്കാൻ. Sports News: 5 Kerala girls with cerebral palsy anxiously awaiting their UK visas to participate in the intercontinental football tournament for children organised by the International Federation of Cerebral Palsy Football.
ഓസ്ട്രേലിയയെ സുവര്‍ണകാലത്തിലേക്കെത്തിച്ച പരിശീലകന്; ബോബ് സിംപ്സന് അന്തരിച്ചു
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ബോബ് സിംപ്സന് അന്തരിച്ചു. 1957 നും 1978 നും ഇടയില്‍ 62 ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും ഓസ്ട്രേലിയക്കായി കളിച്ചിട്ടുണ്ട്. 10 സെഞ്ച്വറിയും 27 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 4,869 ടെസ്റ്റ് റണ്‍സ് നേടിയ സിംപ്സണ് 39 ടെസ്റ്റുകളില്‍ ഓസ്ട്രേലിയയെ നയിച്ചു. ടെസ്റ്റില്‍ 71 വിക്കറ്റുകളും നേടിയിട്ടുണ്ട്. 1990കളില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലത്തിലേക്കു ടീമെത്തിയത് സിംപ്സണിന്റെ പരിശീലനത്തിന് കീഴിലായിരുന്നു. 1986 മുതല്‍ 1996 വരെ ഇദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴില്‍ ഓസ്ട്രേലിയ 1987 ലോകകപ്പും നാല് ആഷസ് കിരീടങ്ങളും 1995 ല്‍ ഫ്രാങ്ക് വോറല്‍ ട്രോഫിയും നേടി. റണ്‍മഴ പെയ്യിച്ച് സഞ്ജുവും വിഷ്ണു വിനോദും, രണ്ടു പന്തു ബാക്കിനില്‍ക്കെ ത്രില്ലര്‍ വിജയം ക്രിക്കറ്റ് കരിയറില്‍ ലെഗ് സ്പിന്‍ ഓള് റൗണ്ടറായും, ഓപ്പണിങ് ബാറ്ററായും, സ്ലിപ് ഫീല്‍ഡറായും തിളങ്ങിയ സിംപ്സന്, ഓസ്ട്രേലിയയ്ക്കായി 1957നും 1978നും ഇടയില്‍ 62 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1957ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റില്‍ 4869 റണ്‍സ് നേടിയിട്ടുണ്ട്. പത്ത് സെഞ്ചറികള്‍ പൂര്‍ത്തിയാക്കിയ സിംപ്സണ് ഒരു തവണ ട്രിപ്പിള്‍ സെഞ്ചറിയും (311) നേടി. 71 വിക്കറ്റുകളും സ്വന്തമാക്കി. 1964ല്‍ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തില്‍വച്ചാണ് ഇംഗ്ലണ്ടിനെതിരെ സിംപ്സന് ട്രിപ്പിള്‍ സെഞ്ച്വറി തികച്ചത്. ബില്‍ ലോവ്റി സിംപ്സന് സഖ്യം 62 ടെസ്റ്റ് ഇന്നിങ്സുകളില്‍നിന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ 3596 റണ്‍സാണ് ഓസീസിനായി അടിച്ചെടുത്തത്.വിരമിച്ച ശേഷം 1977-78 ല്‍ 41ാം വയസ്സില്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയെ നയിച്ച സിംപ്സന്, രണ്ട് സെഞ്ച്വറികള്‍ കൂടി സ്വന്തമാക്കി. Former Australian cricketer, captain and coach Bob Simpson dies
റണ്‍മഴ പെയ്യിച്ച് സഞ്ജുവും വിഷ്ണു വിനോദും, രണ്ടു പന്തു ബാക്കിനില്‍ക്കെ ത്രില്ലര്‍ വിജയം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടന്ന സൗഹൃദ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണ് നയിച്ച കെസിഎ സെക്രട്ടറി ഇലവന് മിന്നും ജയം. അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ മത്സരത്തില്‍ സച്ചിന് ബേബി നയിച്ച കെസിഎ പ്രസിഡന്റ് ഇലവനെ ഒരുവിക്കറ്റിനാണ് സഞ്ജുവിന്റെ ടീം തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പ്രസിഡന്റ് ഇലവന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവും സംഘവും രണ്ട് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 29 പന്തില്‍ 69 റണ്‍സെടുത്ത വിഷ്ണു വിനോദിന്റെയും 36 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജുവിന്റെയും ബാറ്റിങ് പ്രകടനമാണ് സെക്രട്ടറി ഇലവന് വിജയ വഴിയൊരുക്കിയത്. സ്കോര്‍: കെസിഎ പ്രസിഡന്റ് ഇലവന് 20 ഓവറില്‍ എട്ടിന് 184. കെസിഎ സെക്രട്ടറി ഇലവന് 19.4 ഓവറില്‍ ഒമ്പതിന് 188. 'ധോനി എന്നെ ടീമിൽ നിന്നു പുറത്താക്കി, വിരമിക്കാൻ ആലോചിച്ചു; സച്ചിൻ പിന്തിരിപ്പിച്ചു'- സെവാഗ് റണ്ണൊഴുകുന്ന പിച്ചില്‍ ടോസ് നേടിയ കെസിഎ സെക്രട്ടറി ഇലവന് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര നിറം മങ്ങിയപ്പോള്‍, കെസിഎ പ്രസിഡന്‍സ് ഇലവന്റെ കൂറ്റന്‍ സ്കോറിന് അടിത്തറയിട്ടത് രോഹന് കുന്നുമ്മലിന്റെ ഇന്നിങ്സായിരുന്നു. മൊഹമ്മദ് അസറുദ്ദീനും സച്ചിന് ബേബിയും അഹ്മദ് ഇമ്രാനും, അബ്ദുള്‍ ബാസിദും സച്ചിന് സുരേഷും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. വലിയൊരു തകര്‍ച്ചയുടെ ഘട്ടത്തില്‍ നിന്ന് ടീമിനെ കരകയറ്റിയത് രോഹന്റെ ഇന്നിങ്സാണ്. ഒരുവശത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീഴുമ്പോഴും കൂറ്റന്‍ ഷോട്ടുകളുമായി റണ്‍ റേറ്റ് താഴാതെ ഇന്നിങ്സ് മുന്നോട്ട് നീക്കി. വെറും 29 പന്തുകളില്‍ അഞ്ച് ഫോറും നാല് സിക്സും അടക്കമാണ് രോഹന് 60 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ വിഷ്ണു വിനോദ് നല്കിയ തകര്‍പ്പന്‍ തുടക്കമാണ് കെസിഎ സെക്രട്ടറി ഇലവന്റെ വിജയത്തില്‍ നിര്‍ണായകമായത്. തുടക്കം മുതല്‍ കൂറ്റന്‍ ഷോട്ടുകളുമായി കളം നിറയുകയായിരുന്നു വിഷ്ണു വിനോദ്. 29 പന്തുകളില്‍ ഏഴ് ഫോറും അഞ്ച് സിക്സുമടക്കം 69 റണ്‍സാണ് വിഷ്ണു നേടിയത്. വിഷ്ണു പുറത്തായതോടെ തകര്‍ച്ചയിലേക്ക് വഴുതിയ ഇന്നിങ്സിനെ വിജയത്തിലേക്ക് എത്തിച്ചത് സഞ്ജു സാംസന്റെ സമചിത്തതയോടെയുള്ള ഇന്നിങ്സാണ്. കൂറ്റന്‍ ഷോട്ടുകള്‍ പായിച്ച സഞ്ജു, വിക്കറ്റ് നഷ്ടപ്പെടുത്താതെ ഒരറ്റത്ത് നിലയുറപ്പിക്കുകയും ചെയ്തു. 36 പന്തുകളില്‍ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 54 റണ്‍സെടുത്ത സഞ്ജു ടീമിനെ വിജയത്തിന്റെ പടിവാതില്‍ക്കലെത്തിച്ചാണ് മടങ്ങിയത്. സിജോമോന്‍ ജോസഫിനെ (ഏഴ്) ബിജു നാരായണനും പിന്നാലെയെത്തിയ എന്‍.എം ഷറഫുദീനെ (പൂജ്യം) നിധീഷും പുറത്താക്കിയതോടെ എട്ടിന് 182 എന്ന നിലയിലായി. കെഎം ആസിഫിന്റെ അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളില്‍ നാല് റണ്‍സെടുത്ത സഞ്ജുവിനെ മൂന്നാം പന്തില്‍ തേഡ് മാനില്‍ അഹമ്മദ് ഇമ്രാന്റെ കൈകളിലെത്തിച്ചതോടെ കളി ആവേശമായി. എന്നാല്‍ സച്ചിന്റെയും ടീമിന്റെയും പ്രതീക്ഷകളെ തല്ലിയൊടിച്ച് ആസിഫിന്റെ നാലാം പന്ത് ഗാലറിക്ക് മുകളിലേക്ക് പറത്തി ബേസില്‍ തമ്പി വിജയക്കൊടി പാറിക്കുകയായിരുന്നു. 3 വിക്കറ്റുകള്‍ വീഴ്ത്തി മിന്നു മണി; ഓസ്ട്രേലിയന്‍ വനിതകളെ തകര്‍ത്ത് പരമ്പര ഉറപ്പിച്ച് ഇന്ത്യ Kerala Cricket League Season 2 warm-up match at Kariavattom Green Field Stadium featuring Sanju
'ധോനി എന്നെ ടീമിൽ നിന്നു പുറത്താക്കി, വിരമിക്കാൻ ആലോചിച്ചു; സച്ചിൻ പിന്തിരിപ്പിച്ചു'- സെവാഗ്
മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോനി തന്നെ ടീമിൽ നിന്നു ഒഴിവാക്കിയെന്നും നിരാശയിൽ ഏകദിന ഫോർമാറ്റിൽ നിന്നു വിരമിക്കാൻ ആലോചിച്ചിരുന്നുവെന്നും വെളിപ്പെടുത്തി ഇതിഹാസ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് . 2011ലെ ലോകകപ്പിനു മുൻപ് പ്ലെയിങ് ഇലവനിൽ നിന്നു തഴഞ്ഞപ്പോഴാണ് വിരമിക്കൽ നീക്കം നടത്തിയത്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുമായി സംസാരിച്ച ശേഷം തീരുമാനത്തിൽ നിന്നു പിൻമാറുകയായിരുന്നുവെന്നും സെവാഗ്. '2007-08 കാലത്ത് ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ മൂന്ന് മത്സരം കളിപ്പിച്ച ശേഷം ക്യാപ്റ്റൻ ധോനി എന്നെ ടീമിൽ നിന്നു പുറത്താക്കി. പിന്നീട് കുറച്ചു കാലം എന്നെ ടീമിലേക്ക് അടുപ്പിച്ചില്ല. പ്ലെയിങ് ഇലവനിൽ സ്ഥാനമില്ലെങ്കിൽ ഏകദിന കളിക്കുന്നതിൽ കാര്യമില്ലെന്നു ഞാൻ തീരുമാനിച്ചു. ഇക്കാര്യം സച്ചിനോടും പറഞ്ഞു. എന്നാൽ അദ്ദേഹം എതിർത്തു. അതു ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഇത്തരം ബുദ്ധിമുട്ടേറിയ ഘട്ടങ്ങൾ കരിയറിലുണ്ടാകുമെന്നും അതെല്ലാം കടന്നു പോകുമെന്നും അദ്ദേഹം പറഞ്ഞു.' 3 വിക്കറ്റുകള്‍ വീഴ്ത്തി മിന്നു മണി; ഓസ്ട്രേലിയന്‍ വനിതകളെ തകര്‍ത്ത് പരമ്പര ഉറപ്പിച്ച് ഇന്ത്യ '1999-2000 കാലഘട്ടത്തിൽ തനിക്കും ഇത്തരമൊരു അവസ്ഥയുണ്ടായിരുന്നുവെന്നു സച്ചിൻ എന്നോടു വ്യക്തമാക്കി. അന്ന് അദ്ദേഹവും വിരമിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ അതിൽ നിന്നു പിന്നീട് പിൻമാറി. വൈകാരികമായി ഇരിക്കുമ്പോൾ ഒരു തീരുമാനവും എടുക്കരുതെന്നായിരുന്നു എനിക്കു കിട്ടിയ ഉപദേശം.' 'പിന്നീട് ഒരു പരമ്പരയിൽ ഞാൻ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. 2011ലെ ലോകകപ്പ് കളിച്ചു. കപ്പും നേടി'- സെവാഗ് വ്യക്തമാക്കി. ഓസ്ട്രേലിയക്കെതിരായ കോമൺവെൽത്ത് ബാങ്ക് സീരീസിൽ സെവാഗിനു 81 റൺസെടുക്കാനെ സാധിച്ചുള്ളു. തിളങ്ങാതെ വന്നതോടെയാണ് അദ്ദേഹത്തെ പ്ലെയിങ് ഇലവനിൽ നിന്നു പുറത്താക്കിയത്. ആറ് മാസത്തെ ഇടവേളയ്ക്കു ശേഷം സെവാഗ് വീണ്ടും ഇന്ത്യയ്ക്കായി കളത്തിലെത്തി. ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് അർധ സെഞ്ച്വറി ഉൾപ്പെടെ 150 റൺസെടുത്തു. ഇന്ത്യയ്ക്കായി 251 മത്സരങ്ങൾ കളിച്ച താരമാണ് സെവാഗ്. 8273 റൺസ് നേടി. കേരള ക്രിക്കറ്റ് ലീഗ്; ടീമുകളുടെ ഔദ്യോഗിക അവതരണം നാളെ Virender Sehwag revealed he nearly retired from ODIs after being dropped by MS Dhoni in the 2008 tri-series in Australia. Sehwag revealed how Sachin Tendulkar talked him out of the decision, providing some key advice.
3 വിക്കറ്റുകള്‍ വീഴ്ത്തി മിന്നു മണി; ഓസ്ട്രേലിയന്‍ വനിതകളെ തകര്‍ത്ത് പരമ്പര ഉറപ്പിച്ച് ഇന്ത്യ
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയ വനിത എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം. രണ്ടാം ഏകദിനത്തില്‍ 2 വിക്കറ്റ് വിജയം ആഘോഷിച്ചാണ് ഇന്ത്യ 3 മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു ഉറപ്പാക്കിയത്. രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. ഇന്ത്യന്‍ വനിതകള്‍ 49.5 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്താണ് വിജയവും പരമ്പരയും ഉറപ്പാക്കിയത്. വിജയം തേടിയിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ യസ്തിക ഭാട്ടിയ, ക്യാപ്റ്റന്‍ രാധ യാദവ്, തനുജ കന്‍വര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. യസ്തികയാണ് ടോപ് സ്കോറര്‍. താരം 66 റണ്‍സെടുത്തു. രാധ യാദവ് 60 റണ്‍സും തനുജ 50 റണ്‍സും അടിച്ചെടുത്തു. പ്രേമ റാവത്ത് പുറത്താകാതെ 32 റണ്‍സും കണ്ടെത്തി. ഓസീസ് നിരയില്‍ ജോര്‍ജിയ പ്രെസ്റ്റ്വിഡ്ജ്, അമി എഡ്ജര്, എല്ല ഹെയ്വാര്ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കിം ഗാര്‍ത് ഒരു വിക്കറ്റെടുത്തു. കേരള ക്രിക്കറ്റ് ലീഗ്; ടീമുകളുടെ ഔദ്യോഗിക അവതരണം നാളെ നേരത്തെ മലയാളി താരം മിന്നു മണിയുടെ മികച്ച ബൗളിങാണ് ഓസീസിനെ 265ല്‍ ഒതുക്കിയത്. താരം 10 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. സൈമ ഠാക്കൂര്‍ രണ്ട് വിക്കറ്റെടുത്തു. ടിറ്റസ് സാധു, രാധ യാദവ്, പ്രേമ റാവത്ത്, തനുജ കന്‍വര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഓസ്ട്രേലിയക്കായി ഓപ്പണര്‍ അലിസ ഹീലി 87 പന്തില്‍ 91 റണ്‍സെടുത്ത് ടോപ് സ്കോററായി. വാലറ്റത്ത് 41 റണ്‍സെടുത്ത കിം ഗാര്‍താണ് തിളങ്ങിയ മറ്റൊരു താരം. എല്ല ഹെയ്വാര്ഡ് 28 റണ്‍സുമായി പൊരുതി. മുഖം മിനുക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്; ആഴ്സണലിന് കിരീടം വേണം India A Women vs Australia A Women: India A beat Australia A Women by two wickets in a last-over thriller to seal the One-Day series 2-0 in Brisbane. Yastika Bhatia, Radha Yadav, Tanuja Kanwer and Minnu Mani starred in a spirited all-round performance.
കേരള ക്രിക്കറ്റ് ലീഗ്; ടീമുകളുടെ ഔദ്യോഗിക അവതരണം നാളെ
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) രണ്ടാം പതിപ്പിന് മുന്നോടിയായുള്ള ടീമുകളുടെ ഔദ്യോഗിക അവതരണം നാളെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് ആറ് മണിക്ക് ആരംഭിക്കുന്ന വർണ്ണാഭമായ ചടങ്ങിൽ ലീഗിലെ ആറ് ടീമുകളെയും അവതരിപ്പിക്കും. ആദ്യ സീസണിന്റെ വിജയകരമായ നടത്തിപ്പിന് ശേഷം കൂടുതൽ മികവോടെയും ആവേശത്തോടെയുമാണ് രണ്ടാം സീസൺ എത്തുന്നത്. ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ, കെസിഎൽ ട്രോഫിയോടൊപ്പം ആറ് ടീമുകളുടെയും നായകന്മാരെ പരിചയപ്പെടുത്തും. തുടര്‍ന്ന് കെസിഎല്ലിൻ്റെ ഭാഗ്യ ചിഹ്നങ്ങളുടെ പേരുകൾ പ്രഖ്യാപിക്കും. മെസി വരും ഉറപ്പായി! ഒപ്പം സുവരാസും, റോഡ്രിഗോ ഡി പോളും? 'കിക്കോഫ്' കൊല്‍ക്കത്തയില്‍ ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, അദാനി ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് ടീമുകളെ അവരുടെ ഔദ്യോഗിക ഗാനത്തിന്റെ അകമ്പടിയോടെ വേദിയിൽ പരിചയപ്പെടുത്തും. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പ്രശസ്ത ഗായകരായ വിധു പ്രതാപും അപർണ ബാലമുരളിയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും. ക്രിസ്റ്റ്യാനോ ഇന്ത്യയിലേക്ക്?; എഫ്സി ഗോവയും അല്‍ നസറും ഒരേ ഗ്രൂപ്പില്‍; പ്രതീക്ഷയില്‍ ആരാധകര്‍ Kerala Cricket League 2025: The official presentation of the teams will be held tomorrow at the Nishagandhi Auditorium in Thiruvananthapuram. All six teams in the league will be introduced at the colorful ceremony starting at 6 pm.
മുഖം മിനുക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്; ആഴ്സണലിന് കിരീടം വേണം
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30നു തുടക്കമാകുമ്പോൾ ത്രില്ലിങ് ഫിക്സചറാണ് ആരാധകരെ കാത്തു നിൽക്കുന്നത്. നിലവിലെ ചാംപ്യൻമാരായ ലിവർപൂൾ , മാഞ്ചസ്റ്റർ ടീമുകൾ, ആഴ്സണൽ തുടങ്ങിയവരെല്ലാം രംഗത്തിറങ്ങുന്നു. ടീം പുതുക്കി ലിവർപൂൾ കിരീടം നിലനിർത്തുകയാണ് ലക്ഷ്യമിടുന്നത്. റുബൻ അമോറിമിനു കീഴിൽ അടിമുടി മാറ്റങ്ങൾ കൊണ്ടു വരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് അലക്സ് ഫെർഗുസൻ കാലത്തിനു ശേഷം പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാനുള്ള ആഗ്രഹത്തിലാണ്. ക്ലബ് ലോകകപ്പ് കിരീടം നേടി ചെൽസി എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി നിൽക്കുന്നു. ടോട്ടനം ഹോട്സ്പർ ഇത്തവണ ഹോട്ട് ഫേവറിറ്റുകളാകുമോ? അറിയാം ടീം തന്ത്രങ്ങളും മുന്നൊരുക്കങ്ങളും ലിവർപൂൾ vs ബേൺമത് മുഹമ്മദ് സലയിലൂടെയുള്ള കൗണ്ടർ അറ്റാക്കിങ്ങാണ് ലിവർപൂളിന്റെ പ്രധാന തന്ത്രം. ഇപ്പോൾ ഫ്ളോറിയൻ വിയറ്റ്സും മിഡ്ഫീൽഡിൽ ഉള്ളതിനാൽ അറ്റാക്കിങ് ശക്തി കൂടും. മികച്ച സെന്റർ ഫോർവേഡാണ് എകിറ്റികെ. തന്റെ ഉയരം എയറിൽ നന്നായി ഉപയോഗിക്കുന്ന എകിറ്റികെ നിർണായക പാസുകൾ ഗോൾ ആക്കി മാറ്റാൻ ശ്രദ്ധിക്കുന്നു. അറ്റാക്കിങ് ഫോർമേഷനായ 4-3-3 ഉപയോഗിച്ച ശേഷം ഡിഫൻസിനു പ്രാധാന്യമുള്ള 4-2-3-1 ഫോർമേഷനിലേക്ക് മാറാൻ ലിവർപൂളിനു അനായാസം സാധിക്കും. ഗ്രേവെൻബെർഹും മാക്ക് അലിസ്റ്ററും double pivot നീക്കത്തിലൂടെ ഇത് സാധ്യമാക്കും. ഗ്രേവെൻബെർഹിന്റെ ഇന്റർസെപ്ഷൻ പ്രസിദ്ധമാണ്. അതേസമയം ഫ്രിംപോങ്ങും കെർകെസിയും ഡിഫൻസിൽ നിന്നു വിങ് ബാക്കിലേക്കു മാറുമ്പോൾ വാൻ ഡൈയ്ക്കിനെ പോലെയുള്ള സ്റ്റോപ്പർമാർ ദുർബലരാവും. സെറ്റ് പീസുകളും ലിവർപൂളിന്റെ ദൗർബല്യമായി തുടരുന്നുണ്ട്. എഫ്സി ബേൺമത് കഴിഞ്ഞ വർഷം ഒൻപതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടവരാണ്. അന്റോണി ഇരാല പരിശീലകനായി തുടരുന്നുണ്ട്. വിങ്ങിലൂടെയുള്ള കൗണ്ടർ അറ്റാക്കുകളാണ് ബേൺമതിന്റേയും പ്രത്യേകത. ബോൾ തട്ടിയെടുക്കുന്നതിൽ വിദഗ്ദരായ റയാൻ ക്രിസ്റ്റിയും ടൈലർ ആഡംസും മിഡ്ഫീൽഡിന് കരുത്തേകുന്നു. 4-2-3-1 ഫോർമേഷനിൽ തുടങ്ങി 4-3-3 ലേക് മാറുന്ന ശൈലിയാണ് ബേൺമതിനു. ലിവർപൂളുമായി ഏറ്റുമുട്ടുമ്പോൾ യുവനിരയെ 4-3-3യിൽ നിരത്താനാകും സാധ്യത. കഴിഞ്ഞ സീസണിൽ ലീഗിലെ രണ്ടാമത്തെ മികച്ച ടോട്ടൽ ഡിസ്റ്റൻസ്, ഹൈ സ്പീഡ് ഡിസ്റ്റൻസ് നേട്ടങ്ങളും ഏറ്റവും മികച്ച സ്പ്രിന്റ് ആൻഡ് ആക്സിലറേഷൻ റെക്കോർഡും ഈ യുവത്വത്തിന്റെ സാക്ഷ്യങ്ങളാണ്. എങ്കിലും ഡിഫൻസും ഗോൾകീപ്പിങ്ങും ദുർബലമായി തുടരുന്നു. അനാവശ്യ പെനാൽറ്റികളും ഗോൾ കീപ്പർ പാസുകളിലെ പിഴവുകളുമാണ് കൂടുതൽ ഗോളുകൾ വഴങ്ങുന്നതിലേക്കു അവരെ കഴിഞ്ഞ സീസണിൽ നയിച്ചത്. ഇത്തവണ അതു പരിഹരിച്ചാകും ഇറങ്ങുന്നത് എന്നു പ്രതീക്ഷിക്കാം. ലിവർപൂളും മാഞ്ചസ്റ്റർ ടീമുകളും ഗണ്ണേഴ്സും... കരുത്തു കൂട്ടി ചെൽസിയും; പ്രീമിയർ ലീഗിൽ പൊടിപാറും! മാഞ്ചസ്റ്റർ യുനൈറ്റഡ് vs ആഴ്സണൽ പരമ്പരാഗത വൈരികളായ ഈ വൻ ശക്തികളും ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഉദ്ഘാടന വാരത്തിൽ തന്നെ ഏറ്റുമുട്ടുന്നു. ആഴ്സണൽ 4-3-3 മാഞ്ചസ്റ്റർ യുനൈറ്റഡ് 3-4-3 ഫോർമേഷനുകൾ തുടരും എന്ന് പ്രതീക്ഷിക്കാം. ക്രോസ്സുകളേക്കാളുപരി സകയെ മുൻനിറുത്തിയുള്ള ഇൻവെർട്ടഡ് കൗണ്ടർ അറ്റാക്ക് ആഴ്സണൽ ഉപയോഗപ്പെടുത്തും. എന്റെ നോട്ടത്തിൽ ലോകത്തിലെ മികച്ച മിഡ്ഫീൽഡറാണ് ഡക്ലൻ റൈസ്. കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ ക്ലാസിക് ഗോളുകൾ മറക്കാനാകില്ല. സെറ്റ് പീസുകളിൽ ആഴ്സെണലിനെ വെല്ലാൻ ഇന്ന് ടീമുകൾ ചുരുക്കം. പക്ഷേ സ്ഥിരമായൊരു നല്ല സ്ട്രൈക്കർ ഇല്ലാത്തതാണ് ഇപ്പോഴും ഇവരുടെ പോരായ്മ. ഡിഫൻസിന്റെ മികവറിയാൻ കഴിഞ്ഞ സീസണിൽ വഴങ്ങിയത് വെറും 34 ഗോളുകൾ മാത്രമെന്നോർത്താൽ മതി. സ്കോറിങ് തന്നെയാണ് പ്രശ്നം. ജെസ്യുസ് പരിക്കു കാരണം കളിക്കാൻ സാധ്യതയില്ല. ട്രൊസാർഡിന്റെ കാര്യവും സംശയമാണ്. കഴിഞ്ഞ സീസണിൽ കപ്പിനോടടുത്തപ്പോഴാണ് പരിക്കുക്കൾ ടീമിനെ പിടികൂടിയത്. എങ്കിലും മാർട്ടിനെല്ലി ഫോമിലായാൽ പുതിയ ഫോർവേഡ് ഗൈകോർസിനു ഓഡെഗാർഡിനൊപ്പം ആഴ്സണലിനായി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. കഴിഞ്ഞ സീസണിൽ ചെൽസിയിൽ നിന്നെത്തിയ കൈ ഹവെർട്സ് ഫോം വീണ്ടെടുക്കേണ്ടത് ആഴ്സണലിനു അനിവാര്യമാണ്. മൂന്ന് സെന്റർബാക്കുകളെയും വിങ് ബാക്കുകളെയും ഉപയോഗിച്ചുള്ള രീതി മാഞ്ചസ്റ്റർ തുടർന്നേക്കും. പ്രതീക്ഷകൾ നീളുന്നത് പുതിയ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയിലേക്കു. അലക്സ് ഫെർഗുസൻ കാലഘട്ടത്തിനു ശേഷം ഈ വർഷം മാഞ്ചസ്റ്റർ കപ്പടിക്കുമോ? റുബൻ അമോറിമിനു അത് സാധിക്കുമോ? ആരാധകർ തീർച്ചയായും പ്രതീക്ഷിക്കുന്നു. പക്ഷേ മിഡ്ഫീൽഡിലെ പ്രശ്നങ്ങൾ ടീമിനെ അലട്ടുന്നു. ബ്രൂണോ ഫെർണാണ്ടസും കാസമിറോയും എതിരാളികൾക്ക് ധാരാളം സ്പേസ് കൊടുക്കുന്നു. ബോൾ റീട്ടെൻഷനും കുറവാണു. അതുകൊണ്ടു അനാവശ്യ ഗോളുകൾ വഴങ്ങുന്നുമുണ്ട്. മാഗൾഹേയെസും ടീമും ഒരുക്കുന്ന ആഴ്സണലിന്റെ പ്രതിരോധ വലയം സെസ്കോ ഭേദിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ആസ്റ്റൺ വില്ല vs ന്യൂകാസിൽ അന്താരാഷ്ട്ര ഫുട്ബോൾ ഞാൻ ഇഷ്ടപെടുന്ന കോച്ചുമാരിൽ പ്രധാനിയാണ് ആസ്റ്റൺ വില്ലയുടെ ഉനെയ് എമറി. സ്പാനിഷ് ലീഗിലെ ഉജ്ജ്വല പ്രകടനത്തിനു ശേഷം 2022ലാണ് അദ്ദേഹം പ്രീമിയർ ലീഗിൽ തിരിച്ചെത്തിയത്. പക്ഷേ വലിയ ടീമുകളോട് ഏറ്റുമുട്ടുമ്പോൾ ആസ്റ്റൺ വില്ല ഇപ്പോഴും പതറുന്നു. അപ്രതീക്ഷിതമായ ഗോൾ വഴങ്ങലാണ് കഴിഞ്ഞ സീസണിൽ അവരെ ടോപ് സിക്സിന് പുറത്തു നിറുത്തിയത്. എതിരാളിക്കനുസരിച്ചു ഡിഫൻസിൽ കേന്ദ്രികരിച്ചുള്ള 4-4-2 അല്ലെങ്കിൽ 4-2-3-1 ഫോർമേഷനാണ് വില്ല ഉപയോഗിക്കുക. ഗോൾ കീപ്പർ മാർട്ടിനെസിന്റെ പരിക്ക് ടീമിനെ അലട്ടുന്നുണ്ട്. മുഖാമുഖം ഏറ്റുമുട്ടിയപ്പോൾ കഴിഞ്ഞ പ്രാവശ്യം ന്യൂകാസിലിനെ നാല് ഗോളുകൾക്കു തകർത്ത ആത്മവിശ്വാസം ആസ്റ്റൺ വില്ല കളത്തിൽ പ്രകടിപ്പിക്കും. ന്യൂകാസിലിന്റെ ശക്തിയും ദൗർബല്യവും അവരുടെ സ്ട്രൈക്കർ അലക്സാണ്ടർ ഇസാക് തന്നെ. ലിവർപൂൾ അദ്ദേഹത്തിനായി കാത്തിരിക്കുന്നു. ഇസാക് ന്യൂകാസിൽ വിട്ടുപോയാൽ ടീമിനെ അങ്ങേയറ്റം അത് ബാധിക്കും എന്നതിൽ സംശയമില്ല. മെസി വരും ഉറപ്പായി! ഒപ്പം സുവരാസും, റോഡ്രിഗോ ഡി പോളും? 'കിക്കോഫ്' കൊല്‍ക്കത്തയില്‍ ബ്രൈറ്റൻ vs ഫുൾഹാം ഈ സീസണിലെ അണ്ടർ ഡോഗ്സ് എന്ന പദവിക്ക് ഏറ്റവും അർഹർ ബ്രൈറ്റൻ തന്നെ. വേഗമേറിയ വ്യത്യസ്തമായ ആക്രമണ ശൈലിയും ഹൈ പ്രസ്സിങ്ങും എതിരാളികൾക്ക് പേടിസ്വപ്നമാണ്. മുൻ സീസണിൽ ചെൽസിയേക്കാളും ആസ്റ്റൺ വില്ലയെക്കാളും കൂടുതൽ ഗോൾ നേടിയതും പന്ത് കൈവശം വച്ചതും ബ്രൈറ്റനാണ്. ലിവർപൂളിനെയും ടോട്ടനമിനെയും തോൽപ്പിക്കുകയും ന്യൂകാസിലിനെ സമനിലയിൽ പിടിക്കുകയും ചെയ്ത ബ്രൈറ്റൻ ഈ സീസണിൽ മികവേറിയ മത്സരങ്ങൾ തീർച്ചയായും ഫാൻസിനു സമ്മാനിക്കും. അന്റോണി റോബിൻസനും അലക്സ് ഇവോബിയും ഒരുക്കുന്ന ഫ്ലാങ്ക്സിലൂടെയുള്ള മുന്നേറ്റങ്ങളും ക്രോസ്സുകളുമാണ് ഫുൾഹാമിന്റെ ആയുധം. നാളിതുവരെയുള്ള ഏറ്റുമുട്ടലുകളിൽ ഫുൾഹാമിനാണ് ബ്രൈറ്റനെതിരെ മുൻതൂക്കം. എങ്കിലും സെറ്റ് പീസസ് പ്രതിരോധിക്കുന്നതിൽ വരുന്ന പിഴവുകളും അസ്ഥിരതയും ഫുൾഹാം മറികടക്കണം. സണ്ടർലാൻഡ് vs വെസ്റ്റ്ഹാം കളിക്കാർ തമ്മിൽ ഉള്ള സ്പർദ്ധയും എട്ട് വർഷത്തിനു ശേഷം ലീഗിൽ തിരിച്ചെത്തുന്നതിന്റെ പരിചയക്കുറവും സണ്ടർലാൻഡിനെ ബാധിക്കും. പ്രീ സീസൺ കളികളിൽ അഞ്ചിൽ നാലും ജയിച്ച ഉർജത്തോടെയാണ് വെസ്റ്റ്ഹാം ഇറങ്ങുക. ഗ്രഹാം പോട്ടറിന്റെ കീഴിൽ എവേ മാച്ചുകളിൽ മെച്ചപ്പെട്ട റെക്കോർഡ് വെസ്റ്റ് ഹാമിന് അവകാശപെടാനുണ്ട്. എങ്കിലും വർഷങ്ങൾക്കു മുൻപുള്ള കൺസിസ്റ്റൻസി ഇന്ന് ക്ലബിന് ഇല്ല. ഹോം മത്സരങ്ങളിലെ മോശം പ്രകടനവും ദുർബലമായ ഡിഫൻസും മറികടന്നാൽ നല്ലൊരു സീസൺ പ്രതീക്ഷിക്കാം. (മുൻ സന്തോഷ് ട്രോഫി താരവും വാട്സ് ൻ ഫുട്ബോൾ അക്കാദമിയുടെ കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ) English Premier League: Manchester United will host Arsenal in the first Super Sunday clash of the 2025/26 Premier League season, with Liverpool, Manchester City, Chelsea, and FA Cup winners Crystal Palace also playing on a bumper opening weekend.
മെസി വരും ഉറപ്പായി! ഒപ്പം സുവരാസും, റോഡ്രിഗോ ഡി പോളും? 'കിക്കോഫ്'കൊല്‍ക്കത്തയില്‍
കൊല്‍ക്കത്ത: അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസി യുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ കിക്കോഫ് കൊല്‍ക്കത്തയില്‍. ഡിസംബര്‍ 12 മുതലാണ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം. ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ സമയക്രമവും പുറത്തു വന്നു. ഇന്ത്യയിലെ 4 നഗരങ്ങളില്‍ ലോകകപ്പ് നേടിയ നായകന് സന്ദര്‍ശനം നടത്തുന്നുണ്ട്. 'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025' എന്നാണ് സന്ദര്‍ശന പരിപാടികളുടെ ഔദ്യോഗിക പേര്. കൊല്‍ക്കത്ത, അഹമ്മദാബാദ്, ന്യൂഡല്‍ഹി, മുംബൈ നഗരങ്ങളിലാണ് മെസിയുടെ പരിപാടികള്‍. ഡിസംബര്‍ 15നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയോടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശന പരിപാടികള്‍ അവസാനിക്കുന്നത്. ഇത് രണ്ടാം തവണയാണ് മെസി ഇന്ത്യയിലെത്തുന്നത്. 2011ലാണ് ഇതിഹാസ താരം ആദ്യം ഇന്ത്യയിലെത്തിയത്. വെനസ്വലയ്ക്കെതിരായ അര്‍ജന്റീനയുടെ സൗഹൃദ ഫുട്ബോള്‍ പോരാട്ടത്തിനായാണ് അദ്ദേഹം അന്ന് ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക് സ്റ്റേഡിയത്തിലായിരുന്നു പോരാട്ടം. മെസിയുടെ ഇന്ത്യാ സന്ദര്‍ശനം ഉറപ്പായതായി സംഘാടകര്‍ വ്യക്തമാക്കി. ഈ മാസം 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയിലൊരു ദിവസം മെസി തന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സന്ദര്‍ശനം പ്രഖ്യാപിക്കുമെന്നു പരിപാടിയുടെ പ്രമോട്ടറായ ശതദ്രു ദത്തയാണ് സ്ഥിരീകരിച്ചത്. ക്രിസ്റ്റ്യാനോ ഇന്ത്യയിലേക്ക്?; എഫ്സി ഗോവയും അല്‍ നസറും ഒരേ ഗ്രൂപ്പില്‍; പ്രതീക്ഷയില്‍ ആരാധകര്‍ ഈ വര്‍ഷം ആദ്യം അദ്ദേഹത്തിന്റെ പിതാവിനെ സന്ദര്‍ശിച്ച് നിര്‍ദ്ദേശം വയ്ക്കുകയായിരുന്നു. പിന്നാലെ ഫെബ്രുവരി 28നു മെസി തന്നെ അദ്ദേഹത്തിന്റെ വസതിയില്‍ 45 മിനിറ്റോളം ചര്‍ച്ച നടത്തി. കാര്യങ്ങള്‍ അദ്ദേഹത്തോടു വ്യക്തമാക്കി. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിനും ബോധ്യപ്പെട്ടു. സന്ദര്‍ശിക്കാന്‍ സമ്മതവും മൂളി. മെസി മാത്രമായിരിക്കില്ലെന്നും ഇന്റര്‍ മയാമിയിലെ സഹ താരങ്ങളിയാ റോഡ്രിഗോ ഡി പോള്‍, ലൂയീസ് സുവാരസ്, ജോര്‍ദി ആല്‍ബ, സെര്‍ജിയോ ബുസകെറ്റ്സ് എന്നിവരില്‍ ആരെങ്കിലും ഉണ്ടാകുമെന്നും ദത്ത വെളിപ്പെടുത്തി. എന്നാല്‍ ഇവരില്‍ എത്ര പേര് മെസിക്കൊപ്പമുണ്ടാകുമെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഫുട്ബോളില്‍ പുതിയ ലക്ഷ്യങ്ങളിടുന്ന പുതുതലമുറ താരങ്ങള്‍ക്ക് മെസിയുടെ അനുഭവങ്ങള്‍ അറിയാനുള്ള അവസരം ഓരോ നഗരത്തിലേയും പ്രധാന പരിപാടിയാണ്. അടുത്ത തലമുറയ്ക്ക് അദ്ദേഹത്തിന്റെ കളത്തിലെ അനുഭവങ്ങള്‍ പ്രചോദനമാകും. ദത്ത വിശദീകരിച്ചു. ഡിസംബര്‍ 12 ന് രാത്രി അദ്ദേഹം കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. രണ്ട് പകലും രണ്ട് രാത്രിയും മെസി കൊല്‍ക്കത്തയില്‍ ഉണ്ടാകും. 13ന് മെസി അദ്ദേഹത്തിന്റെ തന്നെ കൂറ്റന്‍ പ്രതിമ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ അനാച്ഛാദനം ചെയ്യുന്നതാണ് കൊല്‍ക്കത്തയിലെ പ്രധാന പരിപാടി. ലോകത്തിലെ ഏറ്റവും വലിയ മെസിയുടെ പ്രതിമയാണ് ഇതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പിന്നീട് 'ഗോട്ട് കണ്‍സേര്‍ട്ട്' സംഗീത പരിപാടി, 'ഗോട്ട് കപ്പ്' പോരാട്ടങ്ങളും അരങ്ങേറും. ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കു സന്ദേശങ്ങള്‍ എഴുതാന്‍ മെസിയുടെ ഒരു മ്യൂറല്‍ പെയിന്റിങും ഒരുക്കിയിട്ടുണ്ട്. ഗോട്ട് കണ്‍സേര്‍ട്ട് സമയത്ത് ഈ മ്യൂറല്‍ പെയിന്റിങ് അദ്ദേഹം അനാച്ഛാദനം ചെയ്യും. ഈഡന് ഗാര്‍ഡന്‍സിലാണ് ഗോട്ട് കപ്പ് അരങ്ങേറുന്നത്. മെസിയും ഇന്ത്യയിലെ ഇതിഹാസ കായിക താരങ്ങളും ഒന്നിക്കുന്ന സോഫ്റ്റ് ടച് സെവന്‍സ് ഫുട്ബോള്‍ പോരാട്ടമാണ് ഗോട്ട് കപ്പ്. ക്രിക്കറ്റ് ഇതിഹാസം സൗരവd ഗാംഗുലി, ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പെയ്സ്, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകനും ഇതിഹാസവുമായ ബൈചുങ് ബൂട്ടിയ, ബോളിവുഡ് താരം ജോണ്‍ എബ്രഹാം എന്നിവരുള്‍പ്പെടുന്നതാണ് മെസിയുടെ ടീം. ഡിസംബര്‍ 13 ന് വൈകീട്ട് അദാനി ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ മെസി അഹമ്മദാബാദിലേക്ക് പോകും. അഞ്ച് വര്‍ഷം മുമ്പ് ഇതേദിവസം; ധോനിയുടെ ആ പ്രഖ്യാപനം ഓര്‍ത്തെടുത്ത് ക്രിക്കറ്റ് ലോകം, ക്യാപ്റ്റന്‍ കൂളിന്റെ റെക്കോര്‍ഡുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ഡിസംബര്‍ 14ന് മുംബൈ മത്സരത്തില്‍ സിസിഐ ബ്രാബോണിലും ചായ സത്കാരം. തുടര്‍ന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ ഗോട്ട് കണ്‍സേര്‍ട്ടും ഗോട്ട് കപ്പും നടക്കും. 'മുംബൈ പാഡല്‍ ഗോട്ട് കപ്പ്' പോരാട്ടവും മുബൈയിലുണ്ട്. ഇന്‍ഡോര്‍ സ്പോര്‍ട്സ് ഇനങ്ങളുടെ ആരാധകനാണ് മെസി. പാഡല്‍ പോരാട്ടത്തില്‍ ഷാരൂഖ് ഖാന്, ലിയാണ്ടര്‍ പെയ്സ് എന്നിവരും പങ്കെടുത്തേക്കും. സച്ചിന് ടെണ്ടുല്‍ക്കര്‍, എംഎസ് ധോനി, രോഹിത് ശര്‍മ എന്നിവരെ ഉള്‍പ്പെടുത്തി 'ഗോട്ട് ക്യാപ്റ്റന്‍സ് മൊമെന്റ്' പരിപാടിയിലും മെസി പങ്കെടുക്കും. രണ്‍വീര്‍ സിങ്, ആമിര്‍ ഖാന്, ടൈഗര്‍ ഷെറോഫ് അടക്കമുള്ള ബോളിവുഡ് താരനിരയും പരിപാടിയ്ക്കെത്തും. ഡിസംബര്‍ 15 ന് ഡല്‍ഹിയില്‍, ഫിറോസ് ഷാ കോട്ലയിലും ഗോട്ട് കണ്‍സേര്‍ട്ട്, ഗോട്ട് കപ്പ് പോരാട്ടമുണ്ട്. ഈ പരിപാടിക്കു മുന്‍പ് അദ്ദേഹം പ്രധാനമന്ത്രിയുമായി സംസാരിക്കും. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് വിരാട് കോഹ്ലിയെയും ശുഭ്മാന്‍ ഗില്ലിനെയും മെസിക്കൊപ്പം പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. Lionel Messi's much-anticipated visit to India has received its final seal of approval with the Argentine superstar set to kick off his three-city tour in Kolkata on December 12, promoter of the event Satadru Dutta said on Friday.
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം മുമ്പ് സ്വാതന്ത്ര്യദിനത്തിന്റെ അന്നാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവാരത്തെയും പദവിയെയും പുനര്‍നിര്‍വചിച്ച ഒരു കരിയറിനാണ് അന്ന് തിരശ്ശീല വീണത്. 2020 ഓഗസ്റ്റ് 15 ന് വൈകുന്നേരം 7.29നാണ് ധോനിയും ദീര്‍ഘകാലം ധോനിയുടെ സഹതാരമായിരുന്ന സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് കേട്ടത്. വിടപറയല്‍ പ്രഖ്യാപനത്തിന് ധോനി എഴുതിയത് ഒരു നീണ്ട വിരമിക്കല്‍ കുറിപ്പല്ല. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലളിതമായ സന്ദേശത്തോടെയാണ് അദ്ദേഹം വിരമിക്കല്‍ ലോകത്തെ അറിയിച്ചത്. 'നിങ്ങളുടെ പിന്തുണയ്ക്ക് വളരെ നന്ദി. 19: 29 മണി മുതല്‍ എന്നെ വിരമിച്ചതായി പരിഗണിക്കുക.'-കുറിപ്പിലെ ധോനിയുടെ വാക്കുകള്‍. 'തല', നായകന്, ഐക്കണ്‍, ഇതിഹാസം, ട്രോഫി കളക്ടര്‍, ഐസിസി ഹാള്‍ ഓഫ് ഫെയിമര്‍ തുടങ്ങി നിരവധി പേരുകളിലൂടെയാണ് ധോനിയുടെ റെക്കോര്‍ഡ് കരിയറിനെ നിര്‍വചിച്ചത്. തന്റെ കന്നി ക്യാപ്റ്റന്‍സിയില്‍ തന്നെ ഇന്ത്യയെ ടി 20 ലോകകപ്പ് കിരീടത്തിലേക്ക് ധോനി നയിച്ചു. ടി20 ലോകകപ്പ് ആരംഭിച്ച 2007ലാണ് ധോനി കപ്പില്‍ മുത്തമിട്ടത്. 2011ല്‍ ഐസിസി ഏകദിന ലോകകപ്പ് കിരീടത്തിനായുള്ള പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനും അദ്ദേഹം വിരാമമിട്ടു. 2013ല്‍ രാജ്യത്തിന് വേണ്ടി ചാംപ്യന്‍സ് ട്രോഫിയും നേടി കൊടുത്തു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ചൊവ്വാഴ്ച, സഞ്ജുവും അഭിഷേകും ഓപ്പണിങ് ജോടി?, സൂര്യകുമാര്‍ നയിച്ചേക്കും, സാധ്യതകള്‍ ഇങ്ങനെ ഇന്ത്യയ്ക്കായി 17,266 അന്താരാഷ്ട്ര റണ്‍സ് നേടിയിട്ടുള്ള താരം 538 മത്സരങ്ങളിലാണ് രാജ്യത്തിനായി കളിച്ചത്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ 829 പുറത്താക്കലുകളും നടത്തി ചരിത്ര പുസ്തകത്തില്‍ ഇടംനേടിയ പ്രകടനമാണ് താരം പുറത്തെടുത്തത്. ടെസ്റ്റില്‍ 90 മത്സരങ്ങളില്‍ നിന്ന് 38.09 ശരാശരിയില്‍ 4,876 റണ്‍സ് നേടി. ആറ് സെഞ്ച്വറിയും 33 അര്‍ദ്ധസെഞ്ച്വറിയും നേടിയിട്ടുണ്ട്. മികച്ച സ്കോര്‍ 224 ആണ്. ഏകദിനത്തില്‍ 350 മത്സരങ്ങളില്‍ നിന്ന് 50.57 ശരാശരിയില്‍ 10,773 റണ്‍സ് അദ്ദേഹം നേടി. ഇന്ത്യയ്ക്കായി 10 സെഞ്ച്വറിയും 73 അര്‍ദ്ധസെഞ്ച്വറിയും സ്വന്തം പേരില്‍ കുറിച്ചു. ഇന്ത്യയ്ക്കായി 98 ടി20 മത്സരങ്ങളില്‍ നിന്ന് 37.60 ശരാശരിയില്‍ 126.13 സ്ട്രൈക്ക് റേറ്റില്‍ 1,617 റണ്‍സും നേടി. ഫോര്‍മാറ്റില്‍ അദ്ദേഹത്തിന് രണ്ട് അര്‍ദ്ധസെഞ്ച്വറികളുണ്ട്. മികച്ച സ്കോര്‍ 56 ആണ്. ഐഎസ്എല്‍ പ്രതിസന്ധി; എഐഎഫ്എഫ് സുപ്രീം കോടതിയിലേക്ക് On this day in 2020: 'Captain Cool' MS Dhoni bid farewell to international cricket
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ സൂര്യകുമാര്‍ യാദവ് നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചൊവ്വാഴ്ച മുംബൈയില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെലക്ഷന് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ സൂര്യകുമാര്‍ യാദവ് ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പോകും. സ്പോര്‍ട്സ് ഹെര്‍ണിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ആരോഗ്യം വീണ്ടെടുക്കാനും മത്സരത്തിലേക്ക് തിരിച്ചുവരുന്നതിനും സൂര്യകുമാര്‍ നിലവില്‍ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിലാണ്. ഇതിനകം സൂര്യകുമാര്‍ നെറ്റ്സില്‍ ബാറ്റിങ് പ്രാക്ടീസ് തുടങ്ങിയിട്ടുണ്ട്. 'ഏഷ്യാ കപ്പിനുള്ള ടീമിനെ ഓഗസ്റ്റ് 19 ന് മുംബൈയില്‍ തെരഞ്ഞെടുക്കും. സെലക്ഷന് കമ്മിറ്റി യോഗത്തിന് ശേഷം ചീഫ് സെലക്ടറും മുന്‍ ഇന്ത്യന്‍ പേസറുമായ അജിത് അഗാര്‍ക്കറും പത്രസമ്മേളനം നടത്തും,'- ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശ്രേയസ് അയ്യര്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചേക്കില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സെലക്ടര്‍മാര്‍ യശസ്വി ജയ്സ്വാളിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 'ഓപ്പണിങ് ജോടിയില്‍ സഞ്ജു സാംസണിലും അഭിഷേക് ശര്‍മ്മയിലുമാണ് സെലക്ഷന് കമ്മിറ്റി വിശ്വാസം പുലര്‍ത്തുന്നത്. ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇടം നേടാന്‍ പോലും പാടുപെടുകയാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യശസ്വി ജയ്സ്വാളും മധ്യനിര ബാറ്റ്സ്മാന് ശ്രേയസ് അയ്യരും പോലും ടി20 ടീമില്‍ ഇടം നേടിയേക്കില്ല. റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സെലക്ടര്‍മാര്‍ ജയ്സ്വാളിനോട് പറഞ്ഞിട്ടുണ്ട്,'- ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പൊള്ളാര്‍ഡ് നയിച്ചത് 6 വര്‍ഷം! ഇനി നിക്കോളാസ് പൂരാന് ടി20യില്‍ 36.90 ശരാശരിയില്‍ 1,107 റണ്‍സ് നേടിയിട്ടുള്ള ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് 161.13 സ്ട്രൈക്ക് റേറ്റും എട്ട് അര്‍ദ്ധ സെഞ്ച്വറികളും ഉണ്ട്. ടി20 ലോകകപ്പ് വിജയത്തിന് ശേഷമുള്ള 75 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്കോര്‍. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന് ശേഷം, ഗില്‍ 22 മത്സരങ്ങളില്‍ നിന്ന് 47.00 ശരാശരിയില്‍ 893 റണ്‍സ് നേടിയിട്ടുണ്ട്. 147 ല്‍ കൂടുതല്‍ സ്ട്രൈക്ക് റേറ്റും എട്ട് അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച സ്കോര്‍ 93 ആണ്. സഞ്ജു സാംസണിനും അഭിഷേക് ശര്‍മ്മയ്ക്കും ശേഷം മികച്ച ഫോമില്‍ തുടരുന്ന തിലക് വര്‍മയും ടീമില്‍ ഇടംനേടിയാല്‍ ഗില്ലിന് ടീമില്‍ ഇടംനേടാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'ഇന്ത്യ കളിക്കരുതേ എന്നു പ്രാർഥിക്കാം, തോറ്റ് തുന്നംപാടി നാണം കെടേണ്ടല്ലോ!' Asia Cup 2025: Suryakumar Yadav To Lead India, team will be picked on Aug 19 in Mumbai
ഐഎസ്എല്‍ പ്രതിസന്ധി; എഐഎഫ്എഫ് സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐഎസ്എല്‍ പോരാട്ടങ്ങള്‍ നടത്തുന്നത് പ്രതിസന്ധിയിലായതിനെ തുടര്‍ന്നു നിര്‍ണായക നീക്കവുമായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്). വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിലെത്തിക്കാന്‍ എഐഎഫ്എഫ് ശ്രമിക്കും. ഫെഡറേഷന് ഭരണ ഘടനയുടെ കരട് സംബന്ധിച്ചു പരമോന്നത കോടതി വാദം കേള്‍ക്കുന്നതിനിടെ വിഷയം ശ്രദ്ധയില്‍പ്പെടുത്താനാണ് എഐഎഫ്എഫ് നീക്കം. തിങ്കളാഴ്ചയാണ് വാദം. ഐഎസ്എല്ലില്‍ പങ്കെടുക്കുന്ന ക്ലബുകളുടെ അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് തീരുമാനം. ഐഎസ്എല്‍ പ്രതിസന്ധിയിലായതോടെ അത് ടീമുകളേയും താരങ്ങളേയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നു സുപ്രീം കോടതിയില്‍ വിഷയമെത്തിക്കാനുള്ള തീരുമാനം. ഐഎസ്എല്‍ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും ദേശീയ ഫെഡറേഷനും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പല ക്ലബുകളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. താരങ്ങള്‍ക്കുള്ള ശമ്പളവും നല്‍കുന്നില്ല. പൊള്ളാര്‍ഡ് നയിച്ചത് 6 വര്‍ഷം! ഇനി നിക്കോളാസ് പൂരാന് രാജ്യത്തെ ടോപ്പ് ലീഗായ ഐഎസ്എല്‍ സാധാരണയായി സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് നടക്കാറുള്ളത്. സംഘാടകരും എഐഎഫ്എഫും തമ്മിലുള്ള നിലവിലെ കരാര്‍ ഡിസംബര്‍ എട്ടിനു അവസാനിക്കും. ഇത്തവണ കരാര്‍ പുതുക്കേണ്ടതായിരുന്നു. എന്നാല്‍ അതിനുള്ള നീക്കങ്ങളുണ്ടായില്ല. ഇതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. രാജ്യത്തെ ടോപ്പ് ലീഗായ ഐഎസ്എല്‍ സാധാരണയായി സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് നടക്കാറുള്ളത്. സംഘാടകരും എഐഎഫ്എഫും തമ്മിലുള്ള നിലവിലെ കരാര്‍ ഡിസംബര്‍ എട്ടിനു അവസാനിക്കും. ഇത്തവണ കരാര്‍ പുതുക്കേണ്ടതായിരുന്നു. എന്നാല്‍ അതിനുള്ള നീക്കങ്ങളുണ്ടായില്ല. ഇതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. 'ഇന്ത്യ കളിക്കരുതേ എന്നു പ്രാർഥിക്കാം, തോറ്റ് തുന്നംപാടി നാണം കെടേണ്ടല്ലോ!' AIFF: The All India Football Federation has agreed to bring the prevailing legal uncertainty and administrative vacuum to the Supreme Court's attention next week.
പൊള്ളാര്‍ഡ് നയിച്ചത് 6 വര്‍ഷം! ഇനി നിക്കോളാസ് പൂരാന്
ഗയാന: വരാനിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പൂരാന് നയിക്കും. ഇതിഹാസ താരം കീറന്‍ പൊള്ളാര്‍ഡിന്റെ പകരക്കാരനായാണ് പൂരാന്റെ വരവ്. ഇതിഹാസ വിന്‍ഡീസ് ഓള് റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയെ മുഖ്യ പരിശീലകനായും നിയമിച്ചു. ദീര്‍ഘ നാളായി പൊള്ളാര്‍ഡാണ് ടീമിനെ നയിക്കുന്നത്. 2019 മുതല്‍ ക്യാപ്റ്റനായ പൊള്ളാര്‍ഡിന്റെ നായക മികവില്‍ ടീം 2020ലെ കിരീടവും സ്വന്തമാക്കിയിരുന്നു. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ നാലാം സിപിഎല്‍ കിരീടമായിരുന്നു ഇത്. 'ഇന്ത്യ കളിക്കരുതേ എന്നു പ്രാർഥിക്കാം, തോറ്റ് തുന്നംപാടി നാണം കെടേണ്ടല്ലോ!' 2015 മുതല്‍ 19 വരെ നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റന്‍ ബ്രാവോയായിരുന്നു. ടീമിനെ 3 കിരീട നേട്ടങ്ങളിലേക്കും നയിച്ചു. ദീര്‍ഘ നാളത്തെ പദ്ധതി മുന്നില്‍ കണ്ടാണ് പൂരാനെ നായകനാക്കുന്നതെന്നു ബ്രാവോ വ്യക്തമാക്കി. ലിവർപൂളും മാഞ്ചസ്റ്റർ ടീമുകളും ഗണ്ണേഴ്സും... കരുത്തു കൂട്ടി ചെൽസിയും; പ്രീമിയർ ലീഗിൽ പൊടിപാറും! Nicholas Pooran has been named Trinbago Knight Riders captain for CPL 2025, succeeding Kieron Pollard. Backed by veterans and new head coach Dwayne Bravo.
'ഇന്ത്യ കളിക്കരുതേ എന്നു പ്രാർഥിക്കാം, തോറ്റ് തുന്നംപാടി നാണം കെടേണ്ടല്ലോ!'
ഇസ്ലാമബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആവസാന പോരാട്ടത്തിൽ കനത്ത തോൽവി വഴങ്ങി നാണംകെട്ട പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ കടുത്ത വാക്കുകളിലാണ് മുൻ താരങ്ങൾ വിമർശിക്കുന്നത്. ഇക്കണക്കിനാണ് പോക്കെങ്കിൽ ഏഷ്യാ കപ്പിൽ ഇന്ത്യ കളിക്കരുതേ എന്നാണ് തന്റെ പ്രാർഥനയെന്നും തോറ്റ് തുന്നംപാടി നാണംകെടുന്നതിനേക്കാൾ ഭേദം അതാണെന്നും മുൻ താരം ബാസിത് അലി. കളിക്കുന്ന സ്ഥലത്തേക്ക് മുഴുവൻ ആനുകൂല്യം കിട്ടാൻ ഹോം ഗ്രൗണ്ടും കൊണ്ടു പോകാൻ സാധിക്കുമോ എന്നു ഇതിഹാസ പേസർ ഷൊയ്ബ് അക്തറും പരിഹസിച്ചു. 'ലെജൻഡ്സ് ലീഗിൽ സംഭവിച്ചതു പോലെ ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അല്ലെങ്കിൽ നാം ഊഹിക്കുന്നതിനു അപ്പുറമുള്ള തോൽവിയായിരിക്കും ടീം ഇന്ത്യ നമുക്ക് സമ്മാനിക്കുക. ഒരു യുട്യൂബ് ചാനലിലാണ് ബാസിത് ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഈ ടീം അഫ്ഗാനിസ്ഥാനോടു പോലും ജയിക്കുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ലെന്നു അവതാരകൻ ചൂണ്ടിക്കാട്ടി. ലിവർപൂളും മാഞ്ചസ്റ്റർ ടീമുകളും ഗണ്ണേഴ്സും... കരുത്തു കൂട്ടി ചെൽസിയും; പ്രീമിയർ ലീഗിൽ പൊടിപാറും! 'പാകിസ്ഥാൻ അഫ്ഗാനിസ്ഥാനോടു തോറ്റാൽ ആളുകൾ വലിയ കാര്യമാക്കില്ല. എന്നാൽ ഇന്ത്യയോടാണ് പരാജയമെങ്കിൽ ആളുകൾക്കു വട്ടായി പോകും'- ബാസിത് തുറന്നടിച്ചു. പാകിസ്ഥാൻ ടീമിന്റെ ബാറ്റിങ് സംസ്കാരം തന്നെ ഉടച്ചു വാർക്കേണ്ട സമയം എപ്പഴോ കഴിഞ്ഞെന്നു ഷൊയ്ബ് അക്തറും വിമർശിച്ചു. വലിയ രീതിയിൽ തന്നെ ടീമിൽ മാറ്റങ്ങൾ വേണം. ഹോം പിച്ചിൽ ഫോം പ്രകടിപ്പിക്കുന്നുണ്ടെന്നു കരുതി എല്ലാ സ്ഥലത്തേക്കും ഈ പിച്ചും കൊണ്ടു സഞ്ചരിക്കാൻ സാധിക്കില്ലല്ലോയെന്നും അക്തറുടെ പരിഹാസം. മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു India vs Pakistan: Following a shocking ODI series defeat against West Indies, former Pakistan cricketer Basit Ali has voiced concerns about the team's prospects in the upcoming Asia Cup.
ലിവർപൂളും മാഞ്ചസ്റ്റർ ടീമുകളും ഗണ്ണേഴ്സും... കരുത്തു കൂട്ടി ചെൽസിയും; പ്രീമിയർ ലീഗിൽ പൊടിപാറും!
യൂ റോപ്, ക്ലബ് ഫുട്ബോൾ പോരാട്ടത്തിന്റെ പുതിയ സീസൺ ഒരുക്കങ്ങളിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മാമാങ്കം ഈ വാരാന്ത്യത്തോടെ ആരംഭിക്കും. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ പ്രീമിയർ ലീഗിനായി കാത്തിരിക്കുന്നു. ഇനി കാൽപന്തുകളിയുടെ ത്രസിപ്പിക്കുന്ന 38 ആഴ്ചകളാണ് കണ്ടും കേട്ടും രസിക്കാനായി വരുന്നത്. പ്രീമിയർ ലീഗിന് 400 കോടിയിലേറെ കാഴ്ചക്കാരുണ്ട് എന്നാണ് കണക്ക്. രണ്ടാമത്തെ ജനപ്രിയ ലീഗായ ഇറ്റാലിയൻ സീരി എ 50 കോടി ആരാധകരെ മാത്രമേ ആകർഷിക്കുന്നുള്ളു എന്നറിയുമ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ വലിപ്പവും മഹത്വവും വ്യക്തമാകും. ഓഗസ്റ്റ് 16 കൊടിയേറിയാൽ ശരാശരി പത്തു മത്സരങ്ങൾ ആഴ്ചതോറും ആരാധകരെ ആവേശത്തിലെത്തിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും ബോൺമത് എഫ്സിയുമാണ് ഏറ്റുമുട്ടുന്നത്. ലീഗിലെ എല്ലാ ടീമുകളിലും പുതിയ കളിക്കാരെ അവതരിപ്പിക്കുന്നുണ്ട്. ലീഡ്സ്, ബേൺലി, സണ്ടർലാൻഡ് ടീമുകൾ ഇത്തവണ ചാംപ്യൻഷിപ്പിൽ നിന്നു പുതിയതായി ലീഗിലെത്തിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു എർലിങ് ഹാളണ്ട് പരിശീലനത്തിൽ (Premier League 2025- 26) എന്നെ പോലെയുള്ള പ്രീമിയർ ലീഗ് ഫാൻസിന്റെ മനസിലെ ഒരു ചോദ്യം ഇതാണ്- പ്രീമിയർ ലീഗിലെ സർവകാല ഗോൾ റെക്കോർഡായ 260 എന്ന അലൻ ഷിയററുടെ മാജിക് നമ്പർ 186 ഗോളുകളുമായി ഇറങ്ങുന്ന മുഹമ്മദ് സല മറികടക്കുമോ? ലിവർപൂളിൽ തുടർന്നാൽ സല റെക്കോർഡ് രണ്ട് വർഷം കൊണ്ട് റെക്കോർഡ് മറികടക്കും എന്നാണ് എന്റെ വിശ്വാസം. എല്ലാവർക്കും അവരുടെ ഫേവറേറ് ക്ലബുകൾ ഉണ്ടാവും. പ്രതീക്ഷക്കു വക നൽകുന്ന നീക്കങ്ങൾ എല്ലാ ക്ലബുകളും നടത്തിയിട്ടുണ്ട്. ധാരാളം പുതിയ സൈനിങുകൾ ഇത്തവണയുമുണ്ട്. ഓരോ മത്സരവും ശ്രദ്ധയോടെ നമുക്ക് കാണാം. ഈ വർഷം കളികളുടെ സമയവും ഇന്ത്യൻ ഫാൻസിനു അനുയോജ്യമാണ്. പ്രീമിയർ ലീഗ് പോരാട്ടം (Premier League 2025- 26) സെസ്കോ ഇറങ്ങും ആഴ്സണലിനെതിരായ ആദ്യ മത്സരത്തിൽ ബെഞ്ചമിൻ സെസ്കോ മാഞ്ചസ്റ്റർ യുനൈറ്റഡിനായി കളത്തിൽ ഇറങ്ങും. സെസ്കോയുടെ അണ്ടർ 16 കാലം മുതൽ റെഡ് ഡെവിൾസ് അദ്ദേഹത്തിനെ ട്രാക്ക് ചെയ്തിരുന്നു. അപൂർവ പവറുള്ള ഒരു സ്ട്രൈക്കറാണ് സെസ്കോ. കിരീടം നിലനിർത്താൻ ലിവർപൂളും തിരിച്ചു പിടിക്കാൻ മാഞ്ചസ്റ്റർ സിറ്റിയും ഇത്തവണ ശക്തമായ ശ്രമിക്കും എന്നതിൽ സംശയമില്ല. സലയെ കൂടാതെ ഫ്ളോറിയൻ വിയറ്റ്സും ഫ്രിംപോങും എകിറ്റികെയും ലിവർപൂളിന്റെ മിഡ്ഫീൽഡിനും അറ്റാക്കിനും ഡിഫെൻസിനും കരുത്തേകുന്നു. ചെൽസിയുടെ എസ്താവിയോയും ആഴ്സണലിന്റെ സുബിമെൻഡിയും ഗെയ്കേർസും ഓരോ കളിയിലും ഫുൾ എനർജിയുമായി കളം വാഴുമെന്നു ഉറപ്പാണ്. പുതു രക്തങ്ങളുടെ ആവേശം ഇത്തവണയും പ്രീമിയർ ലീഗിനെ ഉയരങ്ങൾ എത്തിക്കും. ചില സൂപ്പർ താരങ്ങളുടെ അഭാവവുമുണ്ട് ഇത്തവണ. അലക്സാണ്ടൻ അർനോൾഡ്, ഡാരിവിൻ നൂനസ്, ലൂയിസ് ഡിയാസ് എന്നിവരടക്കമുള്ള താരങ്ങൾ ഇത്തവണ പ്രീമിയർ ലീഗിൽ പന്ത് തട്ടാനില്ല. അര്ജുന് ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ ചന്ദോക്ക് കാറപകടത്തിൽ മരിച്ച ഡീഗോ ജോട്ട (Premier League 2025- 26) മറ്റൊരു കനത്ത നഷ്ടം പോർച്ചുഗലിന്റെ 28കാരൻ താരം ഡീഗോ ജോട്ടയാണ്. ലിവർപൂളിനൊപ്പം ഇക്കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീട നേട്ടം ആഘോഷിച്ചതിനു പിന്നാലെ താരത്തെ മരണം അകാലത്തിൽ തട്ടിയെടുത്തു. ലീഗ് തുടങ്ങുന്ന വേളയിൽ ഏറെ വേദനയോടെയാകും ആരാധകർ അദ്ദേഹത്തെ അനുസ്മരിക്കുക. കഴിഞ്ഞ മാസം ലിവർപൂളിന്റെ ഈ സ്റ്റാർ സ്ട്രൈക്കർ സഹോദരനോടൊപ്പം സഞ്ചരിക്കവേ സ്പെയനിൽ വച്ച് കാറപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. വാൽക്കഷ്ണം: 'തുറന്നു പറയട്ടെ ഞാനൊരു മാഞ്ചസ്റ്റർ സിറ്റി ആരാധകനാണ്. പെപ് ഗ്വാർഡിയോളയുടെ ആക്രമണ ഫുട്ബോൾ തന്ത്രങ്ങളോടാണ് എനിക്ക് ആഭിമുഖ്യം. അതിനാൽ തന്നെ ഇത്തവണ മാഞ്ചസ്റ്റർ സിറ്റി കിരീടം തിരിച്ചു പിടിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.' (മുൻ സന്തോഷ് ട്രോഫി താരവും വാട്സൺ ഫുട്ബോൾ അക്കാദമി കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ) Premier League 2025- 26: The first match of the Premier League 2025-26 season will be played between Liverpool and Bournemouth at Anfield on August 15 at 12:30 AM IST.
മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഹോക്കി താരവും, 1972-ലെ മ്യൂണിക്ക് ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീം അംഗവും, ടെന്നീസ് താരം ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഏറെ നാളായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കൊല്‍ക്കത്തയിലെ വൂഡ്ലാന്‍ഡസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്ജുന് ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ ചന്ദോക്ക് ഇന്ത്യന്‍ കായികരംഗത്ത് പല മേഖലകളിലും പ്രവര്‍ത്തിച്ച വ്യക്തിയാണ് വീസ് പേസ്. ഇന്ത്യന്‍ ഹോക്കി ടീമില്‍ മിഡ്ഫീല്‍ഡറായിരുന്ന അദ്ദേഹം, ഫുട്ബോള്‍, ക്രിക്കറ്റ്, റഗ്ബി തുടങ്ങിയ കളികളിലും മികവ് തെളിയിച്ചു. 1996 മുതല്‍ 2002 വരെ ഇന്ത്യന്‍ റഗ്ബി ഫുട്ബോള്‍ യൂണിയന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'സൂപ്പര്‍ ഗോള്‍ക്കീപ്പര്‍'; ബൂട്ടിയയ്ക്കും ക്യൂബന്‍ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം എം എ ബേബിയുടെ ഫുട്ബോള്‍ കളി 'സൂപ്പര്‍ ഗോള്‍ക്കീപ്പര്‍'; ബൂട്ടിയയ്ക്കും ക്യൂബന്‍ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം എം എ ബേബിയുടെ ഫുട്ബോള്‍ കളി കായിക ഡോക്ടറായിരുന്ന അദ്ദേഹം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍, ബിസിസിഐ, ഇന്ത്യന്‍ ഡേവിസ് കപ്പ് ടീം എന്നിവയുള്‍പ്പെടെ നിരവധി കായിക സംഘടനകളുടെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. Dr. Vece Paes, a member of the 1972 Munich Olympic Games bronze-winning Indian hockey team and father of legendary tennis player Leander Paes, died
അര്ജുന് ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ ചന്ദോക്ക്
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്ക റുടെ മകനും ക്രിക്കറ്റ് താരവുമായ അര്ജുന് ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കാണ് വധു. വിവാഹനിശ്ചയം മുംബൈയില്‍ നടന്നു. മുംബൈയില്‍ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തില്‍ പങ്കെടുത്തത്. 'സൂപ്പര്‍ ഗോള്‍ക്കീപ്പര്‍'; ബൂട്ടിയയ്ക്കും ക്യൂബന്‍ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം എം എ ബേബിയുടെ ഫുട്ബോള്‍ കളി ഇരുപത്തഞ്ചുകാരനായ അര്ജുന് ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അര്ജുന്. മുംബൈയിലെ ഏറ്റവും കരുത്തുറ്റ ബിസിനസ് കുടുംബത്തിലെ അംഗമാണ് സാനിയ ചന്ദോക്ക്. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും ഐസ് ക്രീം ബ്രാന്‍ഡായ ബ്രൂക്ലിന്‍ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഐസിസി റാങ്കിങ്ങില്‍ ബാബര്‍ അസമിനെ മറികടന്ന് രോഹിത്, നേട്ടം കൊയ്ത് ടിം ഡേവിഡും ഡെവാള്‍ഡ് ബ്രെവിസും, പട്ടിക ഇങ്ങനെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പാസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ എല്‍എല്‍പിയുടെ ഡയറക്ടറാണ് സാനിയ. Sachin Tendulkar's son Arjun engaged to hotelier Ravi Ghai's granddaughter Saaniya Chandok