സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്
മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച മത്സരം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്. ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മത്സരം വൈകീട്ട് ഏഴുമണി മുതലാണ്. ഇരുടീമുകളും സൂപ്പര്‍ എട്ടിലെ അവസാന മത്സരം കളിച്ച ഇലവനെ നിലനിര്‍ത്തിയേക്കും. കഴിഞ്ഞ രണ്ടു ലോകകപ്പ് സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. 2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്‍ത്തി. 2024ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ? ഫോം ഔട്ടായതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുകയാണ്. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര സ്ഥിരതയോടെ ടീമിന്റെ വിശ്വാസം കാക്കുമ്പോള്‍ മിസ്റ്ററി സ്പിന്നിലൂടെ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നല്‍കുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍ Will Sanju shine again? Fans are hopeful; India-England semi-final today
റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?
ആരും കരുതി കാണില്ല ഫിന്‍ അല്ലെന്‍ ഇന്ന് കൊടുങ്കാറ്റാവുമെന്ന്. ന്യൂസിലന്‍ഡിന് മുന്നില്‍ 170 റണ്‍സ് വിജയലക്ഷ്യം നീട്ടിയപ്പോള്‍ പേസ് കരുത്തില്‍ വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പേസ് നിരയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അല്ലെന്‍ പുറത്തെടുത്തത്. അത് റെക്കോര്‍ഡിലേക്കുള്ള യാത്രയായും മാറി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് അല്ലെന്‍ കാഴ്ച വെച്ചത്. അല്ലെന്‍ തന്റെ റണ്‍സിന്റെ 88 ശതമാനവും നേടിയത് പന്ത് അതിര്‍ത്തി കടത്തിയാണ്. 10 ഫോറുകളും എട്ട് സിക്‌സുകളും അടങ്ങുന്നതാണ് അല്ലെന്റെ ഇന്നിങ്‌സ്. നാല് ഡോട്ട് ബോളുകള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. 2016 ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയ്ല്‍ 47 പന്തില്‍ നേടിയ സെഞ്ച്വറിയായിരുന്നു ടി20 ലോകകപ്പില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗതയേറിയ സെഞ്ച്വറി. ഇതാണ് ഇന്ന് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണിത്. 33 പന്തിലാണ് അല്ലെന്‍ 100 റണ്‍സ് അടിച്ചത്. ''എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല''- ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ച് അല്ലെന്‍ അതിര്‍ത്തിയിലേക്ക് അവസാന ബൗണ്ടറി അടിച്ചപ്പോള്‍ കമന്ററിയില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ പറഞ്ഞ വാക്കാണിത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 170 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 പന്ത് ബാക്കി നില്‍ക്കേയാണ് ലക്ഷ്യം മറികടന്നത്. 58 റണ്‍സുമായി ഓപ്പണര്‍ ടിം സീ- ഫെര്‍ട്ട് അല്ലെന് മികച്ച പിന്തുണ നല്‍കി. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചത്. ഇത് വിജയത്തില്‍ നിര്‍ണായകമായി. വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍ നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കി. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 77 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണിന്റെ ബാറ്റിങ്ങ് ആണ്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ യാന്‍സണ്‍ ക്രീസില്‍ നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു സിക്സിന്റെ അകമ്പടിയോടെയാണ് യാന്‍സണിന്റെ ഇന്നിങ്‌സ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പതറുന്നതാണ് കണ്ടത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കുമ്പോള്‍ ക്വിന്റണ്‍ ഡി കോക്കിനെ മടക്കിയാണ് ന്യൂസിലന്‍ഡ് ആദ്യ പ്രഹരം നല്‍കിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 20 പന്തില്‍ 18 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. യാന്‍സണിന് പുറമേ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ടീമിനെ ഉടച്ചുവാര്‍ത്ത് പാകിസ്ഥാന്‍, ആറു പുതുമുഖങ്ങള്‍, പരിശീലക സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് അഹമ്മദ് Finn Allen shatters Chris Gayle’s record with 33-ball century to dump South Africa out of World Cup
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ അനായാസമായി പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ഫൈനലില്‍. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 170 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 പന്ത് ബാക്കി നില്‍ക്കേയാണ് ലക്ഷ്യം മറികടന്നത്. 33 പന്തില്‍ 100 റണ്‍സ് അടിച്ച ഫിന്‍ അല്ലെന്റെ പ്രകടനമാണ് ന്യൂസിലന്‍ഡിന് അനായാസ വിജയം നേടി കൊടുത്തത്. എട്ടു സിക്‌സിന്റെ അകമ്പടിയോടെയാണ് അല്ലെന്റെ വെടിക്കെട്ട് പ്രകടനം. 58 റണ്‍സുമായി ഓപ്പണര്‍ ടിം സീ- ഫെര്‍ട്ട് മികച്ച പിന്തുണ നല്‍കി. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചത്. ഇത് വിജയത്തില്‍ നിര്‍ണായകമായി. നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കി. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 77 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണിന്റെ ബാറ്റിങ്ങ് ആണ്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ യാന്‍സണ്‍ ക്രീസില്‍ നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു സിക്സിന്റെ അകമ്പടിയോടെയാണ് യാന്‍സണിന്റെ ഇന്നിങ്സ്. ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ അയച്ചുകൊടുത്തത് 'കുട്ടിക്കുപ്പായങ്ങള്‍'; ടീമിനെ മാനസികമായി തളര്‍ത്തിയെന്ന് ഇന്ത്യന്‍ വനിത താരങ്ങള്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പതറുന്നതാണ് കണ്ടത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കുമ്പോള്‍ ക്വിന്റണ്‍ ഡി കോക്കിനെ മടക്കിയാണ് ന്യൂസിലന്‍ഡ് ആദ്യ പ്രഹരം നല്‍കിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 20 പന്തില്‍ 18 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. യാന്‍സണിന് പുറമേ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ടീമിനെ ഉടച്ചുവാര്‍ത്ത് പാകിസ്ഥാന്‍, ആറു പുതുമുഖങ്ങള്‍, പരിശീലക സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് അഹമ്മദ് T20 World Cup: New Zealand won by 9 wickets, reach final
ഒറ്റയാള്‍ പോരാട്ടം നയിച്ച് യാന്‍സണ്‍, 30 പന്തില്‍ 55; ന്യൂസിലന്‍ഡിന് 170 റണ്‍സ് വിജയലക്ഷ്യം
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 77 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണിന്റെ ബാറ്റിങ്ങ് ആണ്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ യാന്‍സണ്‍ ക്രീസില്‍ നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു സിക്സിന്റെ അകമ്പടിയോടെയാണ് യാന്‍സണിന്റെ ഇന്നിങ്‌സ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പതറുന്നതാണ് കണ്ടത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കുമ്പോള്‍ ക്വിന്റണ്‍ ഡി കോക്കിനെ മടക്കിയാണ് ന്യൂസിലന്‍ഡ് ആദ്യ പ്രഹരം നല്‍കിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 20 പന്തില്‍ 18 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. യാന്‍സണിന് പുറമേ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ടീമിനെ ഉടച്ചുവാര്‍ത്ത് പാകിസ്ഥാന്‍, ആറു പുതുമുഖങ്ങള്‍, പരിശീലക സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് അഹമ്മദ് ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങിയത്. മത്സരത്തില്‍ ജയിച്ചാല്‍ തുടര്‍ച്ചയായി രണ്ട് തവണ ഫൈനലിലെത്തുന്ന ടീമായി ദക്ഷിണാഫ്രിക്ക മാറും. പേസര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. ലുന്‍ഗി എന്‍ഗിഡി, കഗീസോ റബാദ, മാര്‍കോ യാന്‍സെണ്‍, കോര്‍ബിന്‍ ബോഷ് എന്നിവരുള്‍പ്പെട്ട പേസ് നിര ലോകകപ്പിലെ മികച്ച സംഘമാണ്. ഐസിസി വേദികളിലെ നോക്കൗട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് തവണ ന്യൂസലന്‍ഡ് തോല്‍പ്പിച്ചിട്ടുണ്ട്. 2011, 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും 2025ലെ ചാംപ്യന്‍സ് ട്രോഫിയിലുമാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. സൂപ്പര്‍ എട്ടില്‍ ലങ്കയ്ക്കെതിരെ നേടിയ ഒറ്റ ജയമാണ് കിവീസിന് സെമിയിലേക്കുള്ള വഴിയൊരുക്കിയത്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ടീം തോറ്റിരുന്നു. ക്യാപ്റ്റന്‍ സാന്റ്നെറുടെ ഓള്‍ റൗണ്ട് മികവാണ് കിവീസിന്റെ കരുത്ത്. ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ അയച്ചുകൊടുത്തത് 'കുട്ടിക്കുപ്പായങ്ങള്‍'; ടീമിനെ മാനസികമായി തളര്‍ത്തിയെന്ന് ഇന്ത്യന്‍ വനിത താരങ്ങള്‍ T20 World Cup: South Africa vs New Zealand, 1st Semi-Final at Kolkata
ലാഹോര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദേശീയ ടീമിനെ പ്രതിനിധീകരിച്ച് ഇതുവരെ രാജ്യാന്തര മത്സരങ്ങള്‍ കളിക്കാത്ത പുതിയ ആറു കളിക്കാരില്‍ വിശ്വാസമര്‍പ്പിച്ചാണ് ടീമിനെ പ്രഖ്യാപിച്ചത്. മാര്‍ച്ച് 11 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ബംഗ്ലാദേശ്- പാകിസ്ഥാന്‍ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ബംഗ്ലാദേശിനെതിരെ കളിക്കുന്ന 15 അംഗ ടീമിനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബുധനാഴ്ച പ്രഖ്യാപിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനാല്‍ പര്യടനത്തെ ചുറ്റിപ്പറ്റി അനിശ്ചിതത്വം നിലനിന്നിരുന്നു. അതിനിടെയാണ് പിസിബി ടീമിനെ പ്രഖ്യാപിച്ചത്. ടി20 ലോകകപ്പില്‍ ദേശീയ ടീമിന്റേത് മോശം പ്രകടനമായിരുന്നു. സൂപ്പര്‍ 8 ഘട്ടത്തില്‍ പാകിസ്ഥാന്‍ പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ടീമിനെ ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായി ആറു പുതുമുഖ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അബുദാബിയില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ പാകിസ്ഥാന്‍ ഷഹീന്‍സിനായി കളിച്ച മാസ് സദാഖത്ത്, ഷാമില്‍ ഹുസൈന്‍, ഗാസി ഘോരി, സാദ് മസൂദ്, അബ്ദുള്‍ സമദ് എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട പുതുമുഖ താരങ്ങള്‍. ഷഹീന്‍ ഷാ അഫ്രീദിയാണ് ടീമിനെ നയിക്കുന്നത്. ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ്, ബാറ്റ്‌സ്മാന്‍ ഹുസൈന്‍ തലാത്ത് എന്നിവരെ സെലക്ടര്‍മാര്‍ ടീമിലേക്ക് തിരിച്ചുവിളിച്ചു. മാര്‍ച്ച് 9 ന് ടീം ധാക്കയിലേക്ക് പുറപ്പെടും. മൂന്ന് ഏകദിന മത്സരങ്ങളും ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ അയച്ചുകൊടുത്തത് 'കുട്ടിക്കുപ്പായങ്ങള്‍'; ടീമിനെ മാനസികമായി തളര്‍ത്തിയെന്ന് ഇന്ത്യന്‍ വനിത താരങ്ങള്‍ ടീം: ഷഹീന്‍ ഷാ അഫ്രീദി (ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫൈസല്‍ അക്രം, ഹാരിസ് റൗഫ്, ഹുസൈന്‍ തലാത്ത്, മാസ് സദാഖത്ത്, മുഹമ്മദ് റിസ്വാന്‍ , മുഹമ്മദ് വസീം ജൂനിയര്‍, മുഹമ്മദ് ഗാസി ഘോരി , സാദ് മസൂദ്, സാഹിബ്സാദ ഫര്‍ഹാന്‍, സല്‍മാന്‍ അലി ആഗ, ഷാമില്‍ ഹുസൈന്‍. മാര്‍ച്ച് 11, 13, 15 തീയതികളിലാണ് മത്സരങ്ങള്‍. അതിനിടെ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സര്‍ഫറാസ് അഹമ്മദിനെ നിയമിക്കാന്‍ പിസിബി തീരുമാനിച്ചു. പിസിബി മുന്നോട്ടുവെച്ച മുഖ്യപരിശീലക പദവി സ്വീകരിക്കാന്‍ സര്‍ഫറാസ് അഹമ്മദ് തയ്യാറായാല്‍ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ പരിശീലകനായി അദ്ദേഹം മാറും. മുന്‍ ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹമൂദിന് പകരാണ് 38 കാരനായ സര്‍ഫറാസ് ഈ പദവിയിലേക്ക് വരുന്നത്. പാകിസ്ഥാനുവേണ്ടി 54 ടെസ്റ്റുകളും 117 ഏകദിനങ്ങളും 61 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ച അദ്ദേഹം പാകിസ്ഥാനെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്കും 2017 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കും നയിച്ചിട്ടുണ്ട്. 'ചന്ദ്രഗ്രഹണത്തില്‍ പരിശീലനം അശുഭകരം'; വാംഖഡെയില്‍ ഒന്നര മണിക്കൂര്‍ വൈകി ഇറങ്ങി താരങ്ങള്‍ PCB names six uncapped player for ODI series in Bangladesh
ന്യൂഡല്‍ഹി: എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തിനായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന് കുട്ടികള്‍ക്കുള്ള ജഴ്‌സികളും പരിശീലനോപകരണങ്ങളും അയച്ചുനല്‍കി പൊല്ലാപ്പിലായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). എഐഎഫ്എഫ് നല്‍കിയ ഔദ്യോഗിക കിറ്റിലെ ജഴ്‌സികള്‍ പാകമാകാത്തതിനെത്തുടര്‍ന്ന് ടീം ഇന്നു മത്സരത്തിനിറങ്ങുന്നത് ഓസ്ട്രേലിയയിലെ പ്രാദേശിക വിപണിയില്‍ നിന്ന് വാങ്ങിയ ജഴ്‌സി അണിഞ്ഞാണ്. 'ചന്ദ്രഗ്രഹണത്തില്‍ പരിശീലനം അശുഭകരം'; വാംഖഡെയില്‍ ഒന്നര മണിക്കൂര്‍ വൈകി ഇറങ്ങി താരങ്ങള്‍ എഫ്എസ്ഡിഎലുമായുള്ള കരാര്‍ അവസാനിച്ചതോടെ ദേശീയ ടീമിനു നിലവില്‍ ജഴ്‌സി സ്‌പോണ്‍സര്‍മാരില്ല. ജഴ്‌സികള്‍ മാറിപ്പോയതറിഞ്ഞ ഫെഡറേഷന്‍ പ്രതിനിധികള്‍ പെര്‍ത്തിലെ ഒരു കമ്പനി മുഖേന 2 ജോടി പുതിയ ജഴ്‌സികള്‍ സംഘടിപ്പിക്കുകയായിരുന്നു. ഇളം നീലയും ചുവപ്പും നിറത്തിലുള്ള ജഴ്‌സികള്‍ എഎഫ്സി അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കി അനുമതി നേടിയെടുക്കുകയായിരുന്നു. പെര്‍ത്തില്‍ വിയറ്റ്‌നാമിനെതിരെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ മത്സരം. 2003നു ശേഷം ആദ്യമായാണ് മെറിറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യ ഏഷ്യന്‍ കപ്പിനു യോഗ്യത നേടുന്നത്. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാന്‍ ഇന്ത്യയ്ക്കു സാധിക്കും. ഇത്രത്തോളം പ്രാധാന്യമുള്ള മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കാണ് പാകമാവാത്ത ജഴ്‌സി എഐഎഫ്എഫ് അയച്ചു നല്‍കിയത്. അധികൃതരുടെ അനാസ്ഥ ടീമിനെ മാനസികമായി തളര്‍ത്തിയെന്നും മത്സരത്തിനു മുന്‍പുള്ള നിര്‍ണായക സമയത്തെ ശ്രദ്ധ മാറ്റിയെന്നും വനിത ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ എം.സത്യനാരായണന് അയച്ച കത്തില്‍ പരാതിപ്പെട്ടു. AFC Women's Asian Cup: Indian Team Receiving children's sized jerseys and training equipment from the AIFF
ടി20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമി; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും
കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക - ന്യൂസിലന്‍ഡ് ആദ്യ സെമി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴിനാണ് കളി. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. മത്സരത്തില്‍ ജയിച്ചാല്‍ തുടര്‍ച്ചയായി രണ്ട് തവണ ഫൈനലിലെത്തുന്ന ടീമായി സൗത്ത് ആഫ്രിക്ക മാറും. പേസര്‍മാരാണ് ആഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. ലുന്‍ഗി എന്‍ഗിഡി, കഗീസോ റബാദ, മാര്‍കോ യാന്‍സെണ്‍, കോര്‍ബിന്‍ ബോഷ് എന്നിവരുള്‍പ്പെട്ട പേസ് നിര ലോകകപ്പിലെ മികച്ച സംഘമാണ്. ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രമാണ് ബാറ്റിങ് നിരയുടെ കരുത്ത്. കിവീസിനെതിരെ 44 പന്തില്‍ 86 റണ്ണാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയത്. റ്യാന്‍ റിക്കിള്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ് തുടങ്ങിയ വമ്പന്‍ നിരയാണുള്ളത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ മോശം പ്രകടനം മാത്രമാണ് ആശങ്ക. 'ബാബറും ഷദബും ടീമില്‍ വേണ്ടെന്ന് ആദ്യമേ പറഞ്ഞു, കോച്ചിനെ സഹിക്കാൻ വയ്യ'; പാക് ക്രിക്കറ്റ് 'പുകയുന്നു' ഐസിസി വേദികളിലെ നോക്കൗട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് തവണ തോല്‍പ്പിച്ചുണ്ട് ന്യൂസലന്‍ഡ് തോല്‍പ്പിച്ചിട്ടുണ്ട്. 2011, 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും 2025ലെ ചാംപ്യന്‍സ് ട്രോഫിയിലുമാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. സൂപ്പര്‍ എട്ടില്‍ ലങ്കയ്ക്കെതിരെ നേടിയ ഒറ്റ ജയമാണ് കിവീസിന് സെമിയിലേക്കുള്ള വഴിയൊരുക്കിയത്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ടീം തോറ്റിരുന്നു. ക്യാപ്റ്റന്‍ സാന്റ്നെറുടെ ഓള്‍ റൗണ്ട് മികവാണ് കിവീസിന്റെ കരുത്ത്. മറ്റൊരു ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്സും മുതല്‍ക്കൂട്ടാണ്. കോള്‍ മക്കോന്‍ഷിയുടെ പ്രകടനവും നിര്‍ണായകമാകും. ബാറ്റിങ്ങില്‍ തെളിയാത്ത രചിന്‍ രവീന്ദ്ര ലങ്കന്‍ പിച്ചുകളില്‍ മികച്ച ബൗളിങ് പ്രകടനമായിരുന്നു പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്റണ്‍ ഡി കോക്ക്, എയ്ദന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റ്യാന്‍ റിക്കിള്‍ടെണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, മാര്‍കോ യാന്‍സെണ്‍, കോര്‍ബിന്‍ ബോഷ്, കഗീസോ റബാദ, കേശവ് മഹാരാജ്, ലുന്‍ഗി എന്‍ഗിഡി. ന്യൂസിലന്‍ഡ്: ടിം സീ-ഫെര്‍ട്ട്, ഫിന്‍ അല്ലെന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചെല്‍, മാര്‍ക് ചാപ്മാന്‍, മിച്ചെല്‍ സാന്റ്നെര്‍ (ക്യാപ്റ്റന്‍), കോള്‍ മക്കോന്‍ഷി/ജയിംസ് നീഷം, മാറ്റ് ഹെന്റി/ജേക്കബ് ഡഫി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍.
ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ നിന്നു സെമി കാണാതെ പുറത്തായ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പാക് ക്രിക്കറ്റ് തലപ്പത്ത് അവസാനിക്കുന്നില്ല. ടീമിന്റെ മങ്ങിയ പ്രകടനത്തിന്റെ പേരില്‍ പാക് സെലക്ഷന്‍ പാനൽ അംഗമെന്ന നിലയിലുള്ള സ്ഥാനം രാജിവച്ച് മുന്‍ അന്താരാഷ്ട്ര അംപയര്‍ അലീം ദാര്‍. മോശം പ്രകടനത്തിന്റെ പേരില്‍ മാത്രമല്ല രാജി. മുഖ്യ പരിശീലകന്‍ മൈക്ക് ഹെസ്സന്റെ ടീം തെരഞ്ഞെടുപ്പിലെ അമിതാധികാര പ്രയോഗങ്ങളിലുള്ള വിയോജിപ്പും രേഖപ്പെടുത്തിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കോച്ചിന്റെ ഈ അമിതാധികാര പ്രവണതയ്‌ക്കെതിരെപാനലിലെ സഹ അംഗവും മുന്‍ താരവുമായ അക്വിബ് ജാവേദ് കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ആരോപണവും അദ്ദേഹം ഉര്‍ത്തി. 2024 ഒക്ടോബറിലാണ് അലീം ദാര്‍ പാക് സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാകുന്നത്. പാക് ടീമിന്റെ ലോകകപ്പില്‍ നിന്നുള്ള പുറത്താകലിനു ശേഷം പാക് ക്രിക്കറ്റ് തലപ്പത്ത് നടക്കുന്ന ആദ്യ രാജി കൂടിയാണിത്. സെലക്ഷന്‍ കമ്മിറ്റിയില്‍ ലോകകപ്പ് ടീം തെരഞ്ഞെടുപ്പ് സമയത്തു തന്നെ തര്‍ക്കങ്ങളുണ്ടായിരുന്നു. മുതിര്‍ന്ന താരങ്ങളായ ബാബര്‍ അസം, ഷദബ് ഖാന്‍ എന്നിവരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം അലീം ദാറിനെ ചൊടിപ്പിച്ചിരുന്നു. ഇരുവരേയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് അലീം ദാര്‍ സ്വീകരിച്ചത്. ലോകകപ്പ് തുടങ്ങും മുന്‍പ് വരെ ഇരുവരും ടി20 ഫോര്‍മാറ്റില്‍ നടത്തിയ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്ന വാദവും അദ്ദേഹം മുന്നോട്ടു വച്ചു. '50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്' എന്നാല്‍ അതൊന്നും വകവയ്ക്കാതെ മൈക്ക് ഹെസ്സന്‍ ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്താന്‍ നടത്തിയ അധികാര വിനിയോഗങ്ങളില്‍ അലീം ദാര്‍ അതൃപ്തനായിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ച പ്രധാന സംഭവം. ലോകകപ്പിന്റെ സെമി കാണാതെ പുറത്തായതിനു പിന്നാലെ പിസിബി പാക് താരങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് പിഴ ശിക്ഷ ചുമത്തിയെന്ന വാര്‍ത്തകളാണ് വന്നത്. മോശം പ്രകടനത്തിന്റെ പേരില്‍ ടീം അംഗങ്ങളില്‍ നിന്നു ക്രിക്കറ്റ് ബോര്‍ഡ് 50 ലക്ഷം രൂപയാണ് പിഴ ഈടാക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. പിഴയ്‌ക്കൊപ്പം പാക് താരങ്ങളുടെ വേതനം വെട്ടിച്ചുരുക്കുന്നതടക്കമുള്ള നടപടികള്‍ വരുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പിസിബി നിഷേധിച്ചു. ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടം ദയനീയമായി പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഈ തോല്‍വിയും ടീമിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തി വിട്ടത്. സ്റ്റാര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍? സെമിക്ക് മുന്‍പ് ന്യൂസിലന്‍ഡിന് 'വേവലാതി' Aleem Dar has reportedly resigns from the Pakistan selection panel, citing frustration over selection decisions made by head coach Mike Hesson
'മെസി- ലമീന്‍ യമാല്‍'പോരാട്ടം നടക്കില്ലേ? 'ഫൈനലിസിമ'യും അനിശ്ചിതത്വത്തിലാക്കി 'യുദ്ധം'
ദോഹ: ഫുട്‌ബോള്‍ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് വരുന്നത്. കോപ്പ അമേരിക്ക, ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയും മുന്‍ ലോക ചാംപ്യന്‍മാരും നിലവിലെ യൂറോ കപ്പ് ജേതാക്കളുമായ സ്‌പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം അനിശ്ചിതത്വത്തില്‍. ഈ മാസം 27നു ഖത്തര്‍ തലസ്ഥാനാമായ ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് അര്‍ജന്റീന- സ്‌പെയിന്‍ പോരാട്ടം തീരുമാനിച്ചിരുന്നത്. എന്നാല്‍ പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന സാഹചര്യമാണ് അനിശ്ചിതത്വത്തിനു കാരണമായിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സുരക്ഷ സംബന്ധിച്ച പുതിയ ആശങ്കകളാണ് മത്സരത്തെ ചോദ്യ ചിഹ്നത്തിലാക്കിയത്. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രാജ്യത്തു നടക്കുന്ന എല്ലാ മത്സരങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ യുവേഫയും ലാറ്റിനമേരിക്കന്‍ അധികൃതരായ കോണ്‍മെബോളും പോരാട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ഖത്തറില്‍ നിന്നു വേദി മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇരു ബോഡികളും തമ്മില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സ്റ്റാര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍? സെമിക്ക് മുന്‍പ് ന്യൂസിലന്‍ഡിന് 'വേവലാതി' മത്സരം നടക്കേണ്ടത് സ്‌പെയിന്‍, അര്‍ജന്റീന അടക്കമുള്ള ഫുട്‌ബോള്‍ അസോസിയേഷനുകളുടേയും ആവശ്യമാണ്. ഇതിഹാസ താരം ലയണല്‍ മെസിയും ബാഴ്‌സലോണ യുവ വിസ്മയം ലമീന്‍ യമാലും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമെന്ന നിലയില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കിട്ടുന്ന മത്സരമാണിത്. അതിനാല്‍ തന്നെ സാമ്പത്തിക താത്പര്യങ്ങളും മത്സരം മറ്റൊരു വേദിയില്‍ നടക്കുന്നതിനു ആക്കം കൂട്ടുന്നുണ്ട്. നിലവില്‍ അര്‍ജന്റീനയാണ് ജേതാക്കള്‍. 2022ല്‍ അവര്‍ ഇറ്റലിയെ വീഴ്ത്തി കിരീടം നേടി. അവരുടെ രണ്ടാം ഫൈനലും രണ്ടാം ഫൈനലിസിമ കിരീടം കൂടിയാണ് 2022ല്‍ നേടിയത്. 1985, 1993 വര്‍ഷങ്ങളിലാണ് നേരത്തെ ഈ പോരാട്ടം അരങ്ങേറിയത്. 1985ല്‍ ഉറുഗ്വെ ടീമിനെ വീഴ്ത്തി ഫ്രാന്‍സാണ് കന്നി കിരീടം സ്വന്തമാക്കിയത്. 1993ല്‍ അര്‍ജന്റീന അന്നത്തെ യൂറോ ജേതാക്കളായ ഡെന്‍മാര്‍ക്കിനെ വീഴ്ത്തിയും കിരീടം നേടി. '50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്' Middle East security: Finalissima between Spain vs Argentina, originally set for March 27 in Doha
സ്റ്റാര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍? സെമിക്ക് മുന്‍പ് ന്യൂസിലന്‍ഡിന് 'വേവലാതി'
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഒന്നാം സെമിയില്‍ ഇറങ്ങാനിരിക്കെ ന്യൂസിലന്‍ഡിനു കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ മാറ്റ് ഹെൻറി നാളെ കളിക്കുന്ന കാര്യം സംശയത്തിലാണെന്നു കിവി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ വ്യക്തമാക്കി. സെമിക്ക് മുന്‍പ് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സാന്റ്‌നര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം ന്യൂസിലന്‍ഡിലേക്ക് പറന്നതായും ഇന്ന് അര്‍ധ രാത്രിയോടെ തിരിച്ചെത്തുമെന്നുമാണ് നായകന്‍ പറഞ്ഞത്. ഹെൻറി ഇന്ന് ടീം ക്യാംപിലേക്ക് തിരിച്ചെത്തിയാലും നാളെ കളിക്കാനിറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് സാന്റ്‌നര്‍ പറയുന്നത്. ന്യൂസിലന്‍ഡില്‍ നിന്നു ഇന്ത്യയിലേക്കുള്ള ദീര്‍ഘ നേരത്തെ വിമാന യാത്ര കഴിഞ്ഞു തിരിച്ചെത്തി കളിക്കാനുള്ള ശാരീരിക ക്ഷമത അദ്ദേഹത്തിനുണ്ടാകുമോ എന്ന കാര്യം സംശയത്തിലാണെന്നു കിവി നായകന്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂസിലന്‍ഡിന്റെ സെമി പ്രവേശത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഹെൻറി. സൂപ്പര്‍ എട്ടിലെ ശ്രീലങ്കക്കെതിരായ ജീവന്‍ മരണ പോരാട്ടത്തില്‍ 2 ഓവര്‍ എറിഞ്ഞ സ്റ്റാര്‍ പേസര്‍ വെറും 3 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. താരത്തിന്റെ 10 പന്തുകള്‍ ഡോട്ട് ബോളുകളായിരുന്നു. '50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്' ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലും താരം മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞു. 2.3 ഓവര്‍ എറിഞ്ഞ ഹെൻറി 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. നാളെ വൈകീട്ട് 7 മണി മുതലാണ് ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് ഒന്നാം സെമി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്താണ് നിര്‍ണായക പോരാട്ടം. രണ്ടാം സെമിയില്‍ വ്യാഴാഴ്ച ഇതേ സമയത്ത് ഇന്ത്യ- ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും. മുംബൈയിലെ വാംഖഡെയിലാണ് രണ്ടാം സെമി. അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്' പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും! Matt Henry: New Zealand take on South Africa in the first semi final of the T20 World Cup
'50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്'
ഇസ്ലാമബാദ്: ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായതിനു പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ പിഴ ശിക്ഷ. പാക് ക്രിക്കറ്റ് ബോർഡാണ് പിഴ ചുമത്തിയത്. മോശം പ്രകടനത്തിന്റെ പേരിൽ ടീം അംഗങ്ങളിൽ നിന്നു ക്രിക്കറ്റ് ബോർഡ് 50 ലക്ഷം രൂപയാണ് പിഴ ഈടാക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. പിഴയ്ക്കൊപ്പം പാക് താരങ്ങളുടെ വേതനം വെട്ടിച്ചുരുക്കുന്നതടക്കമുള്ള നടപടികൾ വരുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം പിസിബി നിഷേധിച്ചു. ലോകകപ്പിൽ ഇന്ത്യക്കെതിരായ പോരാട്ടം ദയനീയമായി പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ഈ തോൽവിയും ടീമിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തി വിട്ടത്. അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്' പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും! അഫ്രീദി പറയുന്നത് അതേസമയം പിസിബിയുടെ ശിക്ഷ കുറഞ്ഞു പോയെന്നാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഇതിഹാസവുമായ ഷഹീദ് അഫ്രീദിയുടെ അഭിപ്രായം. പാക് താരങ്ങളുടെ പക്കൽ നിന്നു പിഴയായി 50 ലക്ഷം വാങ്ങിയതു കൊണ്ട് എന്താകാൻ എന്നാണ് അഫ്രീദി ചോദിക്കുന്നത്. ഈ ശിക്ഷ പോരെന്നും ഇതുകൊണ്ടൊന്നും താരങ്ങൾ പഠിക്കാൻ പോകുന്നില്ലെന്നും അഫ്രീദി പറയുന്നു. 'എനിക്ക് മനസിലാകുന്നില്ല. ഇത് എന്തുതരം ശിക്ഷയാണ്. ഇതുകൊണ്ടൊന്നും താരങ്ങൾ പഠിക്കാൻ പോകുന്നില്ല. ഇടുങ്ങിയ ചിന്താഗതി ഉള്ളവരാണ് ഈ നടപടിയൊക്കെ എടുക്കുന്നത്. 50 ലക്ഷം രൂപ കൊണ്ട് എന്താകാനാണ്. ഇതൊരു ശിക്ഷയായി എങ്ങനെയാണ് കണക്കാക്കുക.' 'കടുത്ത ശിക്ഷ കൊടുക്കണം. ടൂർണമെന്റിൽ തിളങ്ങാത്ത എല്ലാ താരങ്ങളേയും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ പറഞ്ഞുവിടണം. തീർത്തു മോശം പ്രകടനം നടത്തിയവരെ രണ്ട് വർഷത്തേക്ക് ദേശീയ ടീമിന്റെ പരിസരത്തേക്ക് അടുപ്പിക്കരുത്'- അഫ്രീദി തുറന്നടിച്ചു. Shahid Afridi: Pakistan cricket team stars were reportedly penalised by the Pakistan Cricket Board for failing to reach the T20 World Cup 2026 semifinals
'ഫൈനല്‍'അടക്കം നിര്‍ണായക മത്സരങ്ങള്‍; 'ചിന്നസ്വാമി സ്റ്റേഡിയം'വീണ്ടും ഐപിഎല്‍ ആരവങ്ങളിലേക്ക്
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വീണ്ടും ഐപിഎല്‍ ആരവങ്ങള്‍ തിരിച്ചെത്തുന്നു. ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്കു പിന്നാലെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു ശേഷമാണ് വീണ്ടും സ്റ്റേഡിയം മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. ഇത്തവണത്തെ ഐപിഎല്‍ പോരില്‍ നിര്‍ണായക മത്സരങ്ങള്‍ക്ക് ബംഗളൂരു സ്‌റ്റേഡിയം വേദിയാകും. ഉദ്ഘാടന ആഘോഷങ്ങളും ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്‌റ്റേഡിയം. ഈ സീസണില്‍ ടീമിന്റെ 5 ഹോം പോരാട്ടങ്ങള്‍ ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ഐപിഎല്‍ ഫൈനലിനും ചിന്നസ്വാമി സ്റ്റേഡിയം തന്നെയാണ് വേദിയാകുന്നത്. അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്' പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും! ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. പിന്നാലെ സ്റ്റേഡിയത്തിനു വിലക്കു വന്നു. പിന്നീട് കര്‍ണാടക സര്‍ക്കാരാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി സ്‌റ്റേഡിയത്തിന്റെ വിലക്ക് മാറ്റിയത്. സ്‌റ്റേഡിയത്തിന്റെ സുരക്ഷയും കാണികളുടെ സുരക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നു ജസ്റ്റിസ് കുന്‍ഹ നയിച്ച സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ വിലക്ക് ഒഴിവാക്കിയത്. ഇതോടെയാണ് ചിന്നസ്വാമിയില്‍ മത്സരം നടത്താനുള്ള അനുമതി ലഭിച്ചത്. വനിതാ ബാറ്റര്‍മാരില്‍ ഒന്നാമത്; ഐസിസി റാങ്കിങില്‍ സ്മൃതി മന്ധാനയ്ക്ക് നേട്ടം IPL 2026: The cricketing action is all set to return to the Chinnaswamy Stadium in Bengaluru
അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്'പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും!
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി പോരാട്ടങ്ങളില്‍ ജവഗല്‍ ശ്രീനാഥും ആന്‍ഡി പൈക്രോഫ്റ്റും മാച്ച് റഫറിമാരാകും. ഒന്നാം സെമിയില്‍ ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് പോരാട്ടം നാളെ കൊല്‍ക്കത്തയിലും ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി ഈ മാസം 5ന് മുംബൈയിലുമാണ് അരങ്ങേറുന്നത്. രണ്ട് പോരാട്ടങ്ങള്‍ക്കമുള്ള അംപയര്‍മരേയും ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനാഥ് നാളെ അരങ്ങേറുന്ന ഒന്നാം സെമിയിലാണ് മാച്ച് റഫറി ആകുന്നത്. പൈക്രോഫ്റ്റ് രണ്ടാം സെമിയിലും. സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത ഒന്നാം സെമി: ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ്, കൊല്‍ക്കത്ത ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍: റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്, അലക്‌സ് വാര്‍ഫ് തേഡ് അംപയര്‍: നിതിന്‍ മേനോന്‍ ഫോര്‍ത്ത് അംപയര്‍: റോഡ് ടക്കര്‍ മാച്ച് റഫറി: ശ്രീനാഥ് രണ്ടാം സെമി: ഇന്ത്യ- ഇംഗ്ലണ്ട്, മുംബൈ ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍: ക്രിസ് ഗഫാനി, അല്ലാവുദ്ദീന്‍ പാലെകര്‍ തേഡ് അംപയര്‍: അഡ്രിയാന്‍ ഹോള്‍ഡ്‌ലോക്ക് ഫോര്‍ത്ത് അംപയര്‍: പോള്‍ റീഫല്‍ മാച്ച് റഫറി: ആന്‍ഡി പൈക്രോഫ്റ്റ് അച്ഛന്‍ മരിച്ചതിന്റെ വേദന മായും മുന്‍പ് ഇന്ത്യന്‍ ടീമില്‍; റിങ്കുവിന്റെ ആത്മധൈര്യത്തിന് കൈയടി രണ്ട് വര്‍ഷം മുന്‍പ് നടന്ന ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍ പോരാട്ടം നിയന്ത്രിച്ചത് ഇല്ലിങ്‌വര്‍ത്തായിരുന്നു. വാര്‍ഫ് ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡ്- അഫ്ഗാനിസ്ഥാന്‍ മത്സരം നിയന്ത്രിച്ചിട്ടുണ്ട്. 2024ല്‍ സെമിയിലും ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം തന്നെയായിരുന്നു. അന്ന് ഓണ്‍ ഫീല്‍ഡ് അംപയര്‍ ക്രിസ് ഗഫാനിയായിരുന്നു. അദ്ദേഹമാണ് ഇത്തവണയും ഇന്ത്യ- ഇംഗ്ലണ്ട് സെമി പോര് നിയന്ത്രിക്കുന്ന ഓള്‍ ഫീല്‍ഡ് അംപയറില്‍ ഒരാള്‍. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ രണ്ട് മത്സരങ്ങള്‍ നിയന്ത്രിച്ച അംപയരാണ് അല്ലാവുദ്ദീന്‍. ഇന്ത്യ- നെതര്‍ലന്‍ഡ്‌സ് മത്സരവും അദ്ദേഹം നിയന്ത്രിച്ചിരുന്നു. T20 World Cup 2026, semifinals: ICC has confirming the full list of officials for the knockout clashes
വനിതാ ബാറ്റര്‍മാരില്‍ ഒന്നാമത്; ഐസിസി റാങ്കിങില്‍ സ്മൃതി മന്ധാനയ്ക്ക് നേട്ടം
ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ഏകദിന റാങ്കിങില്‍ വന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന . വനിതാ ബാറ്റര്‍മാരില്‍ സ്മൃതി ഒന്നാം റാങ്കിലെത്തി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച ബാറ്റിങാണ് താരത്തിനു റങ്കിങ് മുന്നേറ്റത്തില്‍ തുണയായത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് സ്മൃതി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. 790 റേറ്റിങ് പോയിന്റാണ് സ്മൃതി സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടാണ്. താരത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മൃതി ഒന്നാമതെത്തിയത്. വോള്‍വാര്‍ടിന് 782 റേറ്റിങ് പോയിന്റ്. അച്ഛന്‍ മരിച്ചതിന്റെ വേദന മായും മുന്‍പ് ഇന്ത്യന്‍ ടീമില്‍; റിങ്കുവിന്റെ ആത്മധൈര്യത്തിന് കൈയടി ഓസ്‌ട്രേലിയന്‍ താരങ്ങളായ ബെത് മൂണി, അലിസ ഹീലി എന്നിവരും റാങ്കിങില്‍ നേട്ടമുണ്ടാക്കി. ഇരുവരും രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റൊരു ബാറ്റര്‍. ക്യാപ്റ്റന്‍ 4 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 9ാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ദീപ്തി ശര്‍മ മാത്രമാണ് ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരം. ദീപ്തി പത്താം സ്ഥാനത്ത്. സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത ICC Rankings: India opener Smriti Mandhana on Tuesday climbed to the top of the ICC Women's ODI batting rankings
സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത
മുംബൈ: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ സഞ്ജുവിന് ഐസിസിയുടെ കുരുക്ക്. മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെ സഞ്ജുവിന്റെ വിജയാഘോഷം അതിരുവിട്ടതാണ് തിരിച്ചടിയായത്. സഞ്ജു ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരം വരാനിരിക്കെ, താരത്തിന് വിലക്ക് ലഭിക്കാനിടയില്ലെന്നാണ് സൂചനകള്‍. വിജയ റണ്‍ കുറിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെല്‍മറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് താരം മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെല്‍മറ്റ്, സ്റ്റമ്പ്) അനാദരവ് കാണിക്കുന്നതും എതിര്‍ കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്. സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുകയാണ്. ഇന്ത്യ - ഇംഗ്ലണ്ട് സെമി മഴയെടുത്താല്‍ ആര് ഫൈനലില്‍ എത്തും? ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെല്‍മറ്റ് വലിച്ചെറിയുന്നതിനെ ഐസിസി പെരുമാറ്റച്ചട്ടപ്രകാരം 'ലെവല്‍ 1' കുറ്റമായാണ് കണക്കാക്കാറുള്ളത്. ലോകകപ്പില്‍ സ്‌കോട്ലന്‍ഡ് താരം ജോര്‍ജ്ജ് മുന്‍സി സമാനമായ രീതിയില്‍ ഹെല്‍മറ്റ് എറിഞ്ഞതിന് ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. സാധാരണഗതിയില്‍ ലെവല്‍ 1 കുറ്റങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താറില്ല. മാച്ച് ഫീയുടെ 50% വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റോ ആകും പരമാവധി ശിക്ഷ ലഭിക്കുക. Will sanju samson face a ICC ban? Possible action for throwing helmet and celebrating victory
ഇന്ത്യ - ഇംഗ്ലണ്ട് സെമി മഴയെടുത്താല്‍ ആര് ഫൈനലില്‍ എത്തും?
മുംബൈ: ടി20 ലോകകപ്പില്‍ ഫൈനല്‍ പ്രതീക്ഷയുമായി ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുകയാണ്. വ്യാഴാഴ്ച മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാമത്തെ സെമിഫൈനല്‍, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടക്കുന്നത്. അവിടെ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ നേരിടും. എന്നാല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചാല്‍ അത് ടീമുകളെ എങ്ങനെ ബാധിക്കും ആരൊക്കെ ഫൈനലിലെത്തുമെന്നും അറിയാം. സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ വിഡിയോ കോള്‍; അന്ന് പറഞ്ഞത് ആവര്‍ത്തിച്ച് ചാരു, ഏറ്റെടുത്ത് ആരാധകര്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം മഴ മൂലം തടസപ്പെട്ടാല്‍ ഐസിസി റിസര്‍വ് ദിനം നിശ്ചയിച്ചിട്ടുണ്ട്. കാലാവസ്ഥ മോശമായി മത്സരം വൈകിയാണ് തുടങ്ങുന്നതെങ്കില്‍ കുറഞ്ഞത് 5 ഓവര്‍ മത്സരം എങ്കിലും നടത്താന്‍ വ്യാഴാഴ്ച 90 മിനിറ്റ് സമയവും വെള്ളിയാഴ്ച 120 മിനിറ്റും അധിക സമയം ലഭിക്കും. ഇനി മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍, സൂപ്പര്‍ 8 പോയിന്റ് പട്ടികയെ അടിസ്ഥാനമാക്കി ഫലം തീരുമാനിക്കും. അങ്ങനെയെങ്കില്‍, ഇന്ത്യയെക്കാള്‍ സൂപ്പര്‍ 8 ഗ്രൂപ്പില്‍ കൂടുതല്‍ പോയിന്റ് നേടിയ ഇംഗ്ലണ്ട് ഫൈനലില്‍ എത്തും. ഇംഗ്ലണ്ട് 3 വിജയങ്ങളുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യ 2 വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ് എത്തിയത്. ഇനി രണ്ട് സെമിഫൈനലുകളും ഉപേക്ഷിക്കപ്പെട്ടാല്‍, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ടി20 ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടും. T20 World Cup: Who Qualifies For Final If India vs England Semifinal Is Washed Out
'അറപ്പുളവാക്കുന്ന കമന്‍റ്,'സഞ്ജുവിനെതിരെ വംശീയ അധിക്ഷേപം: നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ടി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച സ ഞ്ജു സാംസണ്‍ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സഞ്ജുവിനെ അഭിനന്ദിച്ച് ഒരു ഉപയോക്താവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. This kind of vile racism has absolutely no place in India. We urge @AshwiniVaishnaw to take immediate action against the person behind the account who posted this disgusting comment targeting Sanju Samson, the pride of Kerala. pic.twitter.com/uVlVr1PNbN — Congress Kerala (@INCKerala) March 2, 2026 ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു വിന്‍ഡീസിനെ തോല്‍പ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്‌സിനെ ചേര്‍ത്തും വംശീയച്ചുവയോടെയാണ് ഇയാള്‍ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ഇയാളുടെ പോസ്റ്റ് പങ്കിട്ടുകൊണ്ട് വംശീയതയ്ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടന്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. 'ഞാന്‍ വലിയൊരു വിശ്വാസി'; ഡ്രസിങ് റൂമിലും മുട്ടുകുത്തി സഞ്ജു, വൈറലായി ദൃശ്യങ്ങള്‍ സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. A social media post praising Samson's performance with racist undertones sparked a major controversy
സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ വിഡിയോ കോള്‍; അന്ന് പറഞ്ഞത് ആവര്‍ത്തിച്ച് ചാരു, ഏറ്റെടുത്ത് ആരാധകര്‍
കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച സൂപ്പര്‍ ഇന്നിങ്‌സിന് ശേഷം സഞ്ജു സാംസണെ പ്രശംസിച്ചുള്ള പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനൊപ്പം ഇപ്പോള്‍ താരത്തിന്റെ ഭാര്യ ചാരുലതയുടെ പോസ്റ്റും ചര്‍ച്ചയാകുകയാണ്. മത്സരശേഷം ചാരുലതയുമായി സഞ്ജു വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെയാണ് ചാരുലത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തത്. 'ഞാന്‍ വലിയൊരു വിശ്വാസി'; ഡ്രസിങ് റൂമിലും മുട്ടുകുത്തി സഞ്ജു, വൈറലായി ദൃശ്യങ്ങള്‍ ചാരുലത മുന്‍പ് പങ്കുവച്ച ഒരു പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് പുതിയ പോസ്റ്റും ചര്‍ച്ചയായത്. ആ പോസ്റ്റിലെ അതേ വരികള്‍ തന്നെയാണ് ചാരു പുതിയ പോസ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ വ്യത്യസ്ത സാഹചര്യത്തിലും അര്‍ഥത്തിലുമാണെന്നു മാത്രം. ഫെബ്രുവരി 2ന്, ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ സഞ്ജു ഫോം കണ്ടെത്താന്‍ കഷ്ടപ്പെട്ടിരുന്ന സമയത്താണ് ആദ്യ പോസ്റ്റ്. 'എല്ലാം അവസാനിക്കുകയും ഉത്തരങ്ങള്‍ ഇല്ലാതാകുകയും ചെയ്യുമ്പോള്‍.. വെറുതെ തലകുനിക്കുക, ജീവിതം അതിന്റെ വഴിക്ക് വിടുക! കാരണം ചില സമയങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവയാണ്, വിശദീകരിക്കപ്പെടേണ്ടവയല്ല.'' എരിയുന്ന തീയിലേക്ക് നോക്കിയിരിക്കുന്ന സഞ്ജുവിന്റെ ചിത്രം സഹിതം ചാരുലത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഞായറാഴ്ച, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജുവിന്റെ ഇന്നിങ്‌സിലെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ചാരുലത എഴുതിയത് ഇങ്ങനെ: ''ചില നിമിഷങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവയാണ്, വിശദീകരിക്കപ്പെടേണ്ടവയല്ല.'' ''ഈ മനുഷ്യനെ എന്റേതെന്ന് വിളിക്കാന്‍ സാധിച്ചതില്‍ അനുഗൃഹീതയാണ്, എന്നും കടപ്പെട്ടിരിക്കുന്നു.'' ചാരു കൂട്ടിച്ചേര്‍ത്തു. പോസ്റ്റിന് പിന്നാലെ ചാരുലതയെ അഭിനന്ദിച്ചും പുകഴ്ത്തിയും ഒട്ടേറെ കമന്റുകളും വന്നു. ചിലര്‍ ചാരുലതയെ 'ഏറ്റവും ഭാഗ്യവതിയായ ഭാര്യ' എന്നു വിശേഷിപ്പിച്ചു. മറ്റു ചിലര്‍ സഞ്ജു സാംസണിന്റെ ജീവിതത്തിലെ 'നിത്യത' എന്ന് വിശേഷിപ്പിച്ചു. ''ഒന്നാന്തരം കളിക്കാരനാണ് അയാള്‍, ക്രെഡിറ്റ് മുഴുവന്‍ ആ ഇന്നിങ്സിന്''; സഞ്ജുവിന് ‘എ പ്ലസ്’ നൽകി ഹോപ് Sanju samson's wife Charulatha's post shared after Samson's impressive 97 off 50 balls secured India's victory
'ഞാന്‍ വലിയൊരു വിശ്വാസി'; ഡ്രസിങ് റൂമിലും മുട്ടുകുത്തി സഞ്ജു, വൈറലായി ദൃശ്യങ്ങള്‍
കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ കടന്നപ്പോള്‍ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനമാണ് ആരാധകര്‍ക്ക് കോരിത്തരിപ്പുണ്ടാക്കിയത്. മറ്റ് ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പുറത്തായി നിരാശ സമ്മാനിച്ചപ്പോള്‍ ഒരറ്റത്ത് അചഞ്ചലനായി ബാറ്റുചെയ്ത സഞ്ജു സാംസണ്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 196 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിരയില്‍ അഭിഷേക് ശര്‍മ (10), ഇഷാന്‍ കിഷന്‍ (10), സൂര്യകുമാര്‍ യാദവ് (18) എന്നിവര്‍ തുടരെത്തുടരെ പുറത്തായി. സഞ്ജുവിന്റെ അപരാജിത ഇന്നിങ്‌സാണ് വിജയത്തിലേയ്ക്കുള്ള വാതില്‍ തുറന്നത്. View this post on Instagram A post shared by Surbhi Vaid (@surbhivaid05) 'നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്, ആര്‍ക്കും തളര്‍ത്താനാകില്ല !' ; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രാഷ്ട്രീയ നേതാക്കള്‍ This team! Next Stop: Semi-finals ICC Men’s #T20WorldCup Semi-Final 2 #INDvENG | THU, 5 MAR, 6 PM pic.twitter.com/CEMSGouFlO — Star Sports (@StarSportsIndia) March 1, 2026 വിജയത്തിന് ശേഷം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഗ്രൗണ്ടില്‍ സഞ്ജു നടത്തിയ അംഗവിക്ഷേപം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബാറ്റ് താഴെവച്ച്, ഗ്രൗണ്ടില്‍ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയര്‍ത്തി, രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി. പിന്നീട് കൈകൂപ്പി, കുരിശ് വരച്ച് എഴുന്നേറ്റു. ഇതോടെ ക്യാമറക്കണ്ണുകള്‍ സഞ്ജുവിനെ വളഞ്ഞു. ആ മുഖത്തെ ഭാവങ്ങള്‍ ഒപ്പിയെടുക്കാന്‍ മത്സരമായിരുന്നു. ഐസിസി പങ്കുവച്ച ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ടരക്കോടിയോളം ആളുകളാണ് ഇതുവരെ കണ്ടത്. ബിസിസിഐ പങ്കുവച്ച ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്‍സ്റ്റഗ്രാം, വാട്‌സാപ് സ്റ്റാറ്റസുകളായി ഈ ചിത്രം നിറഞ്ഞു. Sanju Samson went into the dressing after the iconic innings and praying to the God. ♥️ pic.twitter.com/kenQ8InbzN — Johns. (@CricCrazyJohns) March 2, 2026 ''ഒന്നാന്തരം കളിക്കാരനാണ് അയാള്‍, ക്രെഡിറ്റ് മുഴുവന്‍ ആ ഇന്നിങ്സിന്''; സഞ്ജുവിന് ‘എ പ്ലസ്’ നൽകി ഹോപ് ഡ്രസിങ് റൂമിലെത്തിയശേഷവും ദൈവത്തിനു നന്ദി പറഞ്ഞ്, മുട്ടുകുത്തി പ്രാര്‍ഥിച്ചു. കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് പുറത്തെടുക്കാന്‍ സഹായിച്ച ബാറ്റിനെ ചുംബിച്ചു. മത്സരശേഷം ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സഞ്ജു വിശദീകരിച്ചു. വളരെ സവിശേഷമായ നിമിഷമായിരുന്നു അത്. ഞാന്‍ വലിയൊരു വിശ്വാസിയാണ്, അത് വളരെ സ്വകാര്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എനിക്ക് വളരെ പ്രത്യേകതയുള്ള നിമിഷമാണ്, മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലുമായുള്ള അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു. Sanju Samson's remarkable innings propelled India into the T20 World Cup semi-finals after a thrilling victory over West Indies
''ഒന്നാന്തരം കളിക്കാരനാണ് അയാള്‍, ക്രെഡിറ്റ് മുഴുവന്‍ ആ ഇന്നിങ്സിന്''; സഞ്ജുവിന് ‘എ പ്ലസ്’ നൽകി ഹോപ്
കൊൽക്കത്ത: ടി20 ലോകകപ്പ് 2026 സൂപ്പർ 8 നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ എത്തി നിൽക്കുകയാണ്. സഞ്ജു സാംസന്റെ മികച്ച ഇന്നിങ്സ് ആണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. 50 പന്തിൽ 12 ഫോറും 4 സിക്‌സും ഉൾപ്പെടെ പുറത്താകാതെ 97 റൺസ് ആണ് സഞ്ജു നേടിയത്. താരത്തിൻെറ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ് രംഗത്ത് എത്തി. '21 തവണ ഡക്ക് ആയാലും അവനെ ഞാൻ കൈവിടില്ല'; സഞ്ജുവിന്റെ പ്രകടനത്തിന് പിന്നിലെ 'എക്സ് ഫാക്ടർ' ആരാണ്? “സഞ്ജു വളരെ നന്നായി കളിച്ചു. മികച്ച കളിക്കാരനാണ് അയാള്‍. ഈഡൻ ഗാർഡൻസിൽ സ്കോർ പിന്തുടർന്ന് ജയിക്കുന്നത് എളുപ്പമാണ്. പക്ഷേ അതൊന്നും സഞ്ജുവിന്റെ ഇന്നിങ്സിന്റെ വില കുറക്കില്ല. വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ്. ഇന്ന് സഞ്ജു ഞങ്ങളുടെ ബൗളർമാരെ തകർത്തടിച്ചു. അത് കളിയുടെ ഭാഗമാണ്. ഇന്നത്തെ ഇന്നിങ്സിന്റെ പൂർണ്ണമായ ക്രെഡിറ്റ് സഞ്ജുവിന് നൽകണം,” ഹോപ് പറഞ്ഞു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ആണ് ഹോപ് സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ചു സംസാരിച്ചത്. ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു “ആദ്യ പന്ത് മുതൽ അവസാനം വരെ സഞ്ജു ശ്രദ്ധയോടെയാണ് കളിച്ചത്. ഓരോ ഷോട്ടുകളും മികച്ചതായിരുന്നു. കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു ഓരോ നീക്കവും. ഇന്നത്തെ പ്രകടനത്തിന് ‘എ പ്ലസ്’ നൽകേണ്ടതാണ്'' ഹോപ്പ് പറഞ്ഞു. സഞ്ജുവിനെ തുടക്കത്തിലേ പുറത്താക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ മത്സരഫലം ഞങ്ങൾക്ക് അനുകൂലമായി മാറിയെനെ എന്നും ഹോപ് വ്യക്തമാക്കി. Shai Hope Hails Sanju Samson’s Match-Winning 97 as India Enter T20 World Cup Semis
തിരുവനന്തപുരം: ടി 20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ. നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആര്‍ക്കും തളര്‍ത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെ എന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. '21 തവണ ഡക്ക് ആയാലും അവനെ ഞാൻ കൈവിടില്ല'; സഞ്ജുവിന്റെ പ്രകടനത്തിന് പിന്നിലെ 'എക്സ് ഫാക്ടർ' ആരാണ്? രാഷ്ട്രീയ വ്യത്യാസമില്ലാതെ സഞ്ജുവിന് അഭിനന്ദന പ്രവാഹമാണ്. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബാറ്റിങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒറ്റ പേരു മാത്രം- സഞ്ജു സാംസണ്‍. വി ഡി സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിര്‍ണായക സന്ദര്‍ഭത്തില്‍, ഗംഭീരമായ ഒരു ഇന്നിംഗ്സിലൂടെ സഞ്ജു സാംസണ്‍ അവസരത്തിനൊത്ത് ഉയര്‍ന്നുവന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. '50 പന്തില്‍ നിന്ന് പുറത്താകാതെ 97 റണ്‍സ്! അവിശ്വസനീയമായ ഒരു ഇന്നിംഗ്സിലൂടെ, സഞ്ജു ഒറ്റയ്ക്ക് ടീം ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചു.' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 'ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 196 റണ്‍സ് പിന്തുടരുന്നത് ഒരിക്കലും എളുപ്പമായ ഒന്നല്ല. ഈ പോരാട്ടത്തില്‍, തിരുവനന്തപുരത്തുകാരനായ സഞ്ജു മാസ്റ്റര്‍ക്ലാസ് ഇന്നിങ്‌സാണ് കാഴ്ചവച്ചത്. സഞ്ജു, കേരളവും ഇന്ത്യയും നിങ്ങളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. കപ്പ് ഉയര്‍ത്തി തിരിച്ചുവരൂ.' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സഞ്ജുവിന്റെ പ്രകടനത്തെ തിരുവനന്തപുരം എംപി ശശി തരൂരും പ്രശംസിച്ചു. 'തുടക്കത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത് ഏറെ വേദനിപ്പിച്ചിരുന്നു. ഇന്ന് എന്തുകൊണ്ടാണ് താന്‍ ഒന്നാമത്തെ സ്ഥാനത്തിന് അര്‍ഹനെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. തിരുവനന്തപുരത്തിന്റെ മകന്‍ ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നു'. ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ പ്രതിസന്ധി നേരിട്ട ഇന്ത്യയെ കൈപിടിച്ച് നയിച്ചത് സഞ്ജു സാംസന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ്. അര്‍ധ സെഞ്ച്വറി നേടിയ സഞ്ജുവിന്റെ ചുമലിലേറിയാണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. 50 പന്തില്‍ 97 റണ്‍സെടുത്ത സഞ്ജു പുറത്താകാതെ നിന്നു. അഞ്ചു വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആര്‍ക്കും തളര്‍ത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! Political leaders including Chief Minister Pinarayi Vijayan have congratulated Malayali player Sanju Samson for his brilliant performance in the T20 World Cup.
'21 തവണ ഡക്ക് ആയാലും അവനെ ഞാൻ കൈവിടില്ല'; സഞ്ജുവിന്റെ പ്രകടനത്തിന് പിന്നിലെ 'എക്സ് ഫാക്ടർ'ആരാണ്?
കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ കിടിലം പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഫോം ഔട്ട് ആയതിന്റെ പേരിൽ കേട്ട വിമർശനങ്ങൾക്കു ബാറ്റ് കൊണ്ട് മറുപടി പറഞ്ഞപ്പോൾ ഈഡൻ ഗാർഡൻസിൽ സഞ്ജു അടിച്ചെടുത്തത് 97 റൺസ്. സഞ്ജുവിന്റെ ഈ പ്രകടനത്തിന് പിന്നിൽ ഒരാളുടെ സഹായം കൂടിയുണ്ട്, മറ്റാരുമല്ല ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലകൻ ഗൗതം ഗംഭീർ തന്നെയാണ് ആ വ്യക്തി. ' ജീവിതത്തിലെ മറക്കാനാകാത്ത ദിവസം, മാതൃകയാക്കിയത് രോഹിത്തിനെയും, കോഹ്‌ലിയെയും'; മനസ്സ് തുറന്ന് സഞ്ജു മത്സരത്തിന് ശേഷം സഞ്ജുവിനെ കെട്ടിപ്പിടിച്ചാണ് ഗംഭീർ സന്തോഷം പങ്ക് വെച്ചത്. മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗംഭീർ ഏറ്റവും കൂടുതൽ നേരിട്ടത് സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു. സഞ്ജുവിന് എന്ത് ഉപദേശമാണ് താങ്കൾ നൽകിയത്, സഞ്ജു തുടർന്നും ടീമിൽ ഉണ്ടാകുമോ ? എങ്ങനെ ഇത്രയും നല്ല ഷോട്ടുകൾ കളിക്കാൻ താരത്തിന് കഴിയുന്നു എന്നിങ്ങനെ ചോദ്യം നീണ്ടു. 'ഒരിക്കൽ ചിരിച്ചു തള്ളി, ഇന്ന് തൊപ്പി ഊരി മുട്ടുമടക്കി'; സഞ്ജുവിന്റെ പ്രകടനത്തിൽ സൂര്യയുടെ പ്രതികരണം ചോദ്യങ്ങൾക്ക് ഗംഭീർ കൃത്യമായി ഒരു മറുപടി പറഞ്ഞു. '' ടീമിൽ എല്ലാവരോടും സംസാരിക്കുന്നത് പോലെ ആണ് സഞ്ജുവിനോട് ഞാൻ കാര്യങ്ങൾ പറയാറുള്ളത്. സ്പെഷ്യൽ ആയി ഒന്നും പറഞ്ഞിട്ടില്ല. അസാധാരണ ഷോട്ടുകളൊന്നും സഞ്ജു കളിച്ചിട്ടില്ല. കഴിവിനൊത്ത പ്രകടനമാണ് പുറത്തെടുത്തത്. ന്യൂസിലൻഡിനെതിരായ പരമ്പര മോശമായിരുന്നു. ഒരു ഇടവേള സഞ്ജുവിന് അത്യാവശ്യമായിരുന്നു അത് നൽകി. ലോകകപ്പിൽ ആവശ്യമുള്ളപ്പോൾ എത്തി പ്രകടനം കാഴ്ചവെക്കും എന്ന ആത്മവിശ്വാസം ഞങ്ങൾക്ക് ഉണ്ടായിരുന്നു,” എന്നായിരുന്നു ഗംഭീറിന്റെ മറുപടി. കോഹ്‌ലിയുടെ റെക്കോർഡ് ഇനി പഴങ്കഥ; സഞ്ജു അതും സ്വന്തമാക്കി ഗംഭീർ സഞ്ജുവിനെ കുറിച്ച് എപ്പോഴും പറയുമ്പോഴെല്ലാം മികച്ച പ്രകടനം നടത്താൻ കഴിവുള്ള ആളാണെന്ന് പറയാറുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു. “ഗൗതം എല്ലായ്പ്പോഴും അവനെക്കുറിച്ചു പറയുമ്പോൾ ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണെന്നാണ് വിശേഷിപ്പിക്കുന്നത്. വിക്കറ്റ് കീപ്പർ മാത്രമായി അവനെ ഒതുക്കാൻ പാടില്ലെന്നും അദ്ദേഹം പറയുമായിരുന്നു'' ചോപ്ര വ്യക്തമാക്കി. ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു “നീ 21 തവണ പൂജ്യത്തിന് പുറത്തിയാലും ഞാൻ നിന്നെ പുറത്താക്കില്ല എന്നായിരുന്നു ഗംഭീർ സഞ്ജുവിനോട് പറഞ്ഞിരുന്നത്. ആ ആത്മവിശ്വാസം തന്നെയാണ് സഞ്ജുവിനെ മുന്നോട്ടു നയിച്ചത്'' മുൻ താരം ആർ അശ്വിൻ മത്സരശേഷം പറഞ്ഞത്. Gambhir’s Backing Pays Off as Sanju Samson Silences Critics with 97.
കോഹ്‌ലിയുടെ റെക്കോർഡ് ഇനി പഴങ്കഥ; സഞ്ജു അതും സ്വന്തമാക്കി
കൊൽക്കത്ത: ടി20 ലോകകപ്പിന്റെ സെമി ഫൈനൽ റൗണ്ടിലേക്ക് ഇന്ത്യ എത്തിനിൽക്കുകയാണ്. സൂപ്പർ 8ലെ വിൻഡീസിന് എതിരായ മത്സരത്തിൽ സഞ്ജു സാംസന്റെ മികച്ച ഇന്നിങ്സ് ആണ് ഇന്ത്യയുടെ സെമി പ്രവേശനം എളുപ്പമാക്കിയത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 196 റൺസ് 19.2 ഓവറിൽ മറികടക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു ' ജീവിതത്തിലെ മറക്കാനാകാത്ത ദിവസം, മാതൃകയാക്കിയത് രോഹിത്തിനെയും, കോഹ്‌ലിയെയും'; മനസ്സ് തുറന്ന് സഞ്ജു മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡും താരം മറികടന്നു. ടി20 ലോകകപ്പിലെ രണ്ടാം ഇന്നിങ്സിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് ആണ് സഞ്ജു സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി പുറത്താകാതെ 50 പന്തിൽ 97 റൺസാണ് സഞ്ജു നേടിയത്. വിരാട് കോഹ്‌ലി 2016 മാർച്ച് 27ന് മൊഹാലിയിൽ ഓസ്ട്രേലിയക്കെതിരെ 51 പന്തിൽ 82* റൺസും, 2022 ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്ഥാനെതിരെ 53 പന്തിൽ 82* റൺസുമാണ് നേടിയത്. ഈ റെക്കോർഡുകളാണ് സഞ്ജു മറികടന്നത്. 'ഒരിക്കൽ ചിരിച്ചു തള്ളി, ഇന്ന് തൊപ്പി ഊരി മുട്ടുമടക്കി'; സഞ്ജുവിന്റെ പ്രകടനത്തിൽ സൂര്യയുടെ പ്രതികരണം ടി20 ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന പട്ടികയിലും സഞ്ജു രണ്ടാം സ്ഥാനത്ത് എത്തി. ഈ പട്ടികയിൽ ഒന്നാമൻ സുരേഷ് റെയ്‌നയാണ്. 2010 മെയ് 2ന് ദക്ഷിണാഫ്രിക്കക്കെതിരെ 60 പന്തിൽ 101 റൺസ് നേടിയതാണ് റെയ്‌നയുടെ റെക്കോർഡ് പ്രകടനം. വെസ്റ്റ് ഇൻഡീസിനെതിരായ ഇന്നിങ്സിൽ 12 ഫോറുകളും 4 സിക്‌സുകളും ഉൾപ്പെടെ 97 റൺസാണ് സഞ്ജു നേടിയത്. Sanju Samson’s 97 Powers India into T20 World Cup Semis, Breaks Kohli’s Record.
'ഒരിക്കൽ ചിരിച്ചു തള്ളി, ഇന്ന് തൊപ്പി ഊരി മുട്ടുമടക്കി'; സഞ്ജുവിന്റെ പ്രകടനത്തിൽ സൂര്യയുടെ പ്രതികരണം
കൊല്‍ക്കത്ത: ടി20 ലോകകപ്പ് മത്സരങ്ങളിലേക്ക് സഞ്ജു എത്തുന്നത് മോശം ഫോമിൽ ഉള്ളപ്പോഴാണ്. അതിന് മുൻപ് നടന്ന ന്യൂസിലൻഡിന്റെ എതിരായ ടി20 പരമ്പരയിൽ തുടർച്ചയായി താരം പൂജ്യത്തിന് പുറത്തായതോടെ ലോകകപ്പിലെ ഓപ്പണർ സ്ഥാനം സഞ്ജുവിന് നഷ്ടമായി. നമീബിയയ്ക്ക് എതിരെയുള്ള മത്സരത്തിൽ അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. 'യാര് ഹീറോ'; സ്റ്റൈലിഷ് ലുക്കിൽ ധോനി ചെന്നൈയിലെത്തി, ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കം (വിഡിയോ ) ഒടുവിൽ സൂപ്പർ 8 റൗണ്ടിൽ സിംബാബ്‍വെയ്ക്ക് എതിരെയുള്ള മത്സരത്തിൽ സഞ്ജു 15 പന്തിൽ 24 റൺസെടുത്ത് താരം ഫോമിലേക്ക് വരുന്നതിന്റെ സൂചന കാണിച്ചു. വിൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു തകർത്ത് അടിച്ചു ടീമിനെ വിജയത്തിൽ എത്തിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കുമോ എന്ന ചോദ്യത്തിന് ക്യാപ്റ്റൻ സൂര്യകുമാറിന്റെ ഭാഗത്ത് നിന്ന് കളിയാക്കുന്ന തരത്തിൽ ഒരു ചിരിയും ഒരു മറുചോദ്യവുമുണ്ടായി. ''ആർക്ക് പകരമാണ് സഞ്ജുവിന്റെ കളിപ്പിക്കേണ്ടത്? അഭിഷേകിന് പകരമോ ? തിലകിന് പകരുമോ?. നിലവിൽ അത്തമൊരു സാഹചര്യമില്ല'' എന്നായിരുന്നു സൂര്യയുടെ മറുപടി. തകര്‍ത്തടിച്ച് സഞ്ജു, വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍ എന്നാൽ നായകന്റെ കണക്കുകൂട്ടലുകൾ പിഴച്ചു സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ തോറ്റു. ഒടുവിൽ ടോപ് ഓർഡറിൽ അഴിച്ചു പണി നടത്തി. സഞ്ജു ഓപ്പണർ റോളിൽ വന്നു. ഇന്ത്യക്ക് നിർണായക വിജയം സമ്മാനിക്കുകയും ചെയ്തു. മത്സരത്തിന് ശേഷം സൂര്യ തൊപ്പി ഊരി അഭിവാദ്യം ചെയ്താണ് സഞ്ജുവിനെ സ്വീകരിച്ചത്. The same mouths that laughed will bow one day. pic.twitter.com/W7u3dAWHqQ — Beast (@Beast__07_) March 1, 2026 ' ജീവിതത്തിലെ മറക്കാനാകാത്ത ദിവസം, മാതൃകയാക്കിയത് രോഹിത്തിനെയും, കോഹ്‌ലിയെയും'; മനസ്സ് തുറന്ന് സഞ്ജു “കഴിവുള്ള ആളുകളുടെ മികച്ച പ്രകടനത്തിനായി നമ്മൾ കാത്തിരുന്നാൽ അത് സംഭവിക്കും. ടീമിൽ അവസരം ലഭിക്കാതിരുന്ന സമയത്ത് പോലും അവൻ കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിന്റെ ഫലമാണ് ഈ ഇന്നിങ്സ്. അവന്റെ ബാറ്റിങ്ങാണ് ഞങ്ങളെ വിജയത്തിലേക്ക് നയിച്ചത് ,” എന്നാണ് മത്സരശേഷം സൂര്യകുമാർ പറഞ്ഞത്. Samson’s Stunning Comeback Seals Crucial Win for India After Captain’s Gamble Backfires.
'ജീവിതത്തിലെ മറക്കാനാകാത്ത ദിവസം, മാതൃകയാക്കിയത് രോഹിത്തിനെയും, കോഹ്‌ലിയെയും'; മനസ്സ് തുറന്ന് സഞ്ജു
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ 8 ലെ നിര്‍ണായക മത്സരത്തില്‍ വിൻഡീസിനെ ഇന്ത്യ പരാജയപ്പെടുത്തി സെമിയിൽ എത്തിയിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസൺ 50 പന്തിൽ 97 റൺസ് നേടി ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചതാണ് ഇന്ത്യൻ വിജയത്തിൽ നിർണായാകമായത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 'പ്ലെയർ ഓഫ് ദ മാച്ച്' പുരസ്കാരവും താരത്തെ തേടി വന്നു, യുദ്ധം ലോകകപ്പിന് ഭീഷണിയാകുമോ?, മൗനം വെടിഞ്ഞ് ഐസിസി “ഇങ്ങനെ ഒരു പ്രത്യേക ഇന്നിങ്‌സ് കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ടീം എനിക്ക് തന്ന റോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഓരോ പന്തും ശ്രദ്ധയോടെ ആണ് നേരിട്ടത്. ഇത് എന്റെ ജീവിതത്തിലെ മറക്കാൻ ആകാത്ത ദിവസങ്ങളിൽ ഒന്നാണ്'' എന്നാണ് മത്സരശേഷം സഞ്ജു പറഞ്ഞത്. സ്കോർ പിന്തുടർന്ന് ജയിക്കുന്ന മത്സരങ്ങളിൽ രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർ എങ്ങനയെയാണ് ബാറ്റ് ചെയ്യുന്നത് എന്ന് ഞാൻ കണ്ടു പഠിച്ചിരുന്നു. ആ പാഠങ്ങളാണ് ഈ മത്സരത്തിൽ പ്രയോഗിച്ചത് എന്നും അദ്ദേഹം പറഞ്ഞു. 'യാര് ഹീറോ'; സ്റ്റൈലിഷ് ലുക്കിൽ ധോനി ചെന്നൈയിലെത്തി, ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കം (വിഡിയോ ) “ഞാൻ ഏകദേശം 50-60 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു, പക്ഷേ നൂറിലധികം മത്സരങ്ങൾ പുറത്തിരുന്ന് കണ്ടിട്ടുണ്ട്. മികച്ച താരങ്ങൾ മത്സരത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് കളി മാറ്റുന്ന രീതി ഞാൻ ശ്രദ്ധിച്ചു. ചെന്നൈയിൽ സിംബാബ്‌വെയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്തപ്പോൾ വലിയ സ്കോർ ലക്ഷ്യമിട്ടാണ് ഞാൻ ബാറ്റിങ് തുടങ്ങിയത്. എന്നാൽ ഈ മത്സരത്തിൽ തുടക്കത്തിലേ വിക്കറ്റുകൾ വീഴുമ്പോൾ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനാണ് ഞാൻ ശ്രദ്ധിച്ചത്,” സഞ്ജു വ്യക്തമാക്കി തകര്‍ത്തടിച്ച് സഞ്ജു, വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ ആദ്യ ദിവസം മുതൽ തന്നെ രാജ്യത്തിനായി കളിക്കണമെന്നായിരുന്നു എന്റെ സ്വപ്നം. ഞാൻ കാത്തിരുന്ന ആ ദിവസം ഇതാണെന്ന് തോന്നുന്നു. തന്റെ ക്രിക്കറ്റ് യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും തന്റെ പ്രകടനത്തെകുറിച്ച് തനിക്ക് തന്നെ സംശയം ഉണ്ടായിരുന്നു. പക്ഷേ, വിശ്വാസം കൈവിട്ടില്ല. ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു എന്നും സഞ്ജു വ്യക്തമാക്കി. Samson’s 97 Powers India into T20 World Cup Semi-Finals.

28 C