പുറത്താകലിന്റെ വക്കിൽ പാകിസ്ഥാൻ; സെമി കാണുമോ? 2 സാധ്യതകള്‍
പല്ലക്കീല്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം പോരില്‍ പാകിസ്ഥാനെ 2 വിക്കറ്റിനു വീഴ്ത്തി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചതോടെ ഗ്രൂപ്പ് ബിയില്‍ ഒരു സെമി സ്ഥാനം മാത്രമേ ഇനി അറിയാനുള്ളു. ഇതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. അടുത്ത മത്സരം ജയിച്ചാലും സെമിയിലെത്തുന്ന കാര്യം സംശയത്തില്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് 19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് അടിച്ചെടുത്താണ് വിജയം പിടിച്ചത്. പാകിസ്ഥാന് സെമി കാണണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ നടക്കേണ്ടി വരുമെന്ന നിലയാണ്. നിലവില്‍ ഈ ഗ്രൂപ്പില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡിനും ഓരോ പോയിന്റാണുള്ളത്. ന്യൂസിലന്‍ഡിനു ഇനി മത്സരം ശ്രീലങ്കയും ഇംഗ്ലണ്ടുമായുമാണ്. 51 പന്തില്‍ 100! ബ്രൂക്കിന്റെ 'സെന്‍സേഷണല്‍' സെഞ്ച്വറി; പാകിസ്ഥാനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍ സാധ്യത ഒന്ന് പാകിസ്ഥാന്റെ അടുത്ത പോരാട്ടം ശ്രീലങ്കയുമായാണ്. ഈ മത്സരം പാകിസ്ഥാന് ജയിക്കണം. ശ്രീലങ്കയും ഇംഗ്ലണ്ടും ന്യൂസിന്‍ഡിനെ തോല്‍പ്പിക്കുകയും വേണം. അപ്പോള്‍ ന്യൂസിലന്‍ഡിനു ഒരു പോയിന്റും ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റുമായിരിക്കും. അങ്ങനെ പാകിസ്ഥാന് സെമിയിലെത്താം. സാധ്യത രണ്ട് പാകിസ്ഥാന് വലിയ മാര്‍ജനില്‍ ശ്രീലങ്കയെ വീഴ്ത്തണം. ന്യൂസിലന്‍ഡ് ശ്രീലങ്ക, ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഒന്ന് ജയിക്കുകയും അവരുടെ നെറ്റ് റണ്‍റേറ്റ് താഴെ നില്‍ക്കുകയും ചെയ്യണം. അങ്ങനെ സംഭവിച്ചാല്‍ ന്യൂസിലന്‍ഡിനും പാകിസ്ഥാനും 3 പോയിന്റുകള്‍. നെറ്റ് റണ്‍റേറ്റ് ബലത്തില്‍ അപ്പോള്‍ പാകിസ്ഥാന് സെമി കാണാം. പാകിസ്ഥാന് ന്യൂസിലന്‍ഡിന്റെ കളി നോക്കി അവസാന പോരാട്ടത്തില്‍ ശ്രീലങ്കയെ നേരിടാനുള്ള തന്ത്രം ആവിഷ്കരിക്കാന്‍ സമയം കിട്ടും എന്നതു മാത്രമാണ് നിലവില്‍ അവര്‍ക്ക് ആശ്വസിക്കാനുള്ളത്. പിതാവ് ഗുരുതരാവസ്ഥയില്‍; റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു pakistan vs england, T20 World Cup: Pakistan are on the brink of an exit from the tournament. But, can the Cornered Tigers still qualify
51 പന്തില്‍ 100! ബ്രൂക്കിന്റെ 'സെന്‍സേഷണല്‍'സെഞ്ച്വറി; പാകിസ്ഥാനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍
പല്ലക്കീല്‍: പാകിസ്ഥാന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഐതിഹാസിക സെഞ്ച്വറിയുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനം. നായകന്റെ കന്നി ടി20 സെഞ്ച്വറി ബലത്തില്‍ ഇംഗ്ലണ്ട് ടി20 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. അവസാന നാലില്‍ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമായും ഇംഗ്ലണ്ട് മാറി. സൂപ്പർ എട്ടിൽ തുടരെ രണ്ടാം ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് പാകിസ്ഥാനെ 2 വിക്കറ്റിനാണ് വീഴ്ത്തിയത്. ഇതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. അടുത്ത മത്സരം ജയിച്ചാലും സെമിയിലെത്തുന്ന കാര്യം സംശയത്തില്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് 19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് അടിച്ചെടുത്തു. 50 പന്തില്‍ കന്നി സെഞ്ച്വറിയ തൂക്കിയ ബ്രൂക്ക് 51ാം പന്തില്‍ ഷഹീന് അഫ്രീദിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് ജയമുറപ്പിച്ചിരുന്നു. 51 പന്തില്‍ 10 ഫോറും 4 സിക്സും സഹിതമായിരുന്നു ബ്രൂക്കിന്റെ മഹത്തായ ഇന്നിങ്സ്. പിതാവ് ഗുരുതരാവസ്ഥയില്‍; റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു വിജയത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഷഹീന് ഷാ അഫ്രീദി ഞെട്ടിച്ചു. ആദ്യ പന്തില്‍ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് ഗോള്‍ഡന്‍ ഡക്കില്‍ പുറത്ത്. പിന്നാലെ മൂന്നാം ഓവര്‍ എറിയാനെത്തിയ അഫ്രീദി വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ജോസ് ബട്ലറെ (2) മടക്കിയാണ് താരം ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ ബ്രൂക്ക് എത്തിയതോടെ ഒരറ്റം ഇംഗ്ലണ്ട് സുരക്ഷിതമാക്കി. എന്നാല്‍ അപ്പോഴും മറ്റേ അറ്റത്ത് വിക്കറ്റുകള്‍ വീണു. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് അഞ്ച്, ആറ് വിക്കറ്റുകളില്‍ സാം കറന് (16), വില്‍ ജാക്സ് എന്നിവരെ കൂട്ടുപിടിച്ച് ഹാരി ബ്രൂക്ക് പോരാട്ടം തുടര്‍ന്നു. വില്‍ ജാക്സ് 23 പന്തില്‍ 2 സിക്സും ഒരു ഫോറും സഹിതം 28 റണ്‍സുമായി മടങ്ങി. 19ാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് നവാസ് പാകിസ്ഥാനെ വീണ്ടും പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ഇംഗ്ലണ്ട് ആ ടെന്‍ഷന്‍ അതിജീവിച്ചു. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ഫോറടിച്ച് ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിന്റെ ജയം കുറിച്ചു. സാഹിബ്സാദ ഒറ്റയ്ക്ക് 63; എട്ട് പേര് ചേര്‍ന്ന് 101 റണ്‍സും... പാകിസ്ഥാന് പ്രതിരോധിക്കുമോ? പാകിസ്ഥാനായി അഫ്രീദി മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തു. ഉസ്മാന് താരിഖ്, മുഹമ്മദ് നവാസ് എന്നിവര്‍ 2 വിക്കറ്റ് വീഴ്ത്തി. നേരത്തെ നിര്‍ണായക പോരാട്ടത്തില്‍ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും പൊരുതവുന്ന സ്കോര്‍ പാകിസ്ഥാന് മുന്നില്‍ വച്ചു. 20 ഓവറില്‍ നേടാന്‍ കഴിഞ്ഞത് 164 റണ്‍സ്. ടോസ് നേടി പാകിസ്ഥാന് ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ഓപ്പണര്‍ സാഹിബ്സാദ ഫര്ഹാന് നടത്തിയ പോരാട്ടമാണ് അവരെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ സാഹിബ്സാദ ഫര്ഹാന് 45 പന്തില്‍ 2 സിക്സും 7 ഫോറും സഹിതം 63 റണ്‍സെടുത്തു. വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചില്ലെങ്കിൽ പുറത്ത് ബാബര്‍ അസം, ഫഖര്‍ സമാന്, ഷദബ് ഖാന് എന്നിവരും നിര്‍ണായക സംഭാവന നല്‍കിയതോടെയാണ് അവര്‍ ഈ സ്കോറിലെത്തിയത്. മറ്റൊരാളും രണ്ടക്കം കണ്ടില്ല. ബാബര്‍ 24 പന്തില്‍ 25 റണ്‍സെടുത്തു മുടങ്ങി. ഫഖര്‍ സമാന് 16 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 25 റണ്‍സ് വാരി. ഷദബ് ഖാന് 11 പന്തിലാണ് 23 അടിച്ചത്. ഇംഗ്ലണ്ടിനായി ലിയാം ഡോസന് 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ജാമി ഓവര്ടന്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകളും സ്വന്തമാക്കി. ആദില്‍ റഷീദിന് ഒരു വിക്കറ്റ് കിട്ടി. സിംബാബ്വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും pakistan vs england, Harry Brook: England qualified for the T20 World Cup semi-final, following a 2-wicket victory in Pallekele
പിതാവ് ഗുരുതരാവസ്ഥയില്‍; റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു
ചെന്നൈ: ടി20 ലോകകപ്പ് പോരാട്ടം തുടരുന്നതിനിടെ റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു. പിതാവ് ഖന്‍ചന്ദ് സിങിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന വിവരം ലഭിച്ചതോടെയാണ് താരം ഇന്ത്യന്‍ ക്യാംപ് വിട്ടത്. ഗുരുതരാവസ്ഥയിലായ റിങ്കുവിന്റെ പിതാവ് നിലവില്‍ ഗെയ്റ്റര്‍ നോയ്ഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച റിങ്കു സിങ് ഇന്ത്യന്‍ ടീമിനൊപ്പം ചെന്നൈയിലേക്ക് യാത്ര തിരിച്ചിരുന്നു. പിന്നാലെ താരം ചെവ്വാഴ്ച പുലര്‍ച്ചെ തന്നെ വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സാഹിബ്സാദ ഒറ്റയ്ക്ക് 63; എട്ട് പേര് ചേര്‍ന്ന് 101 റണ്‍സും... പാകിസ്ഥാന് പ്രതിരോധിക്കുമോ? ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തില്‍ ടീം നില്‍ക്കുന്നതിനിടെയാണ് റിങ്കുവിന്റെ മടക്കം. ടൂര്‍ണമെന്റില്‍ നിന്നു തന്നെ ടീം പുറത്താകുമെന്ന ആശങ്ക നില്ക്കുന്ന ഘട്ടത്തില്‍ കൂടിയാണ് താരത്തിന്റെ മടക്കം. ഇന്ത്യയുടെ അടുത്ത മത്സരം സിംബാബ്വെയാണ് നേരിടുന്നത്. ഈ മത്സരത്തില്‍ റിങ്കുവിന് കളിക്കാനായില്ലെങ്കില്‍ അക്ഷര്‍ പട്ടേല്‍ ടീമിലേക്ക് തിരിച്ചെത്തും. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്ഷര്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പോരാട്ടത്തില്‍ കളിച്ചിരുന്നില്ല. സമ്മർദമില്ല, ഇന്ത്യ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമെന്ന് സിംബാബ്വെ കോച്ച് T20 World Cup: India batter Rinku Singh has left the India camp ahead of the team's Super 8 fixture against Zimbabwe
സാഹിബ്സാദ ഒറ്റയ്ക്ക് 63; എട്ട് പേര് ചേര്‍ന്ന് 101 റണ്‍സും... പാകിസ്ഥാന് പ്രതിരോധിക്കുമോ?
പല്ലക്കീല്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും പൊരുതവുന്ന സ്കോര്‍ ഉയര്‍ത്തി പാകിസ്ഥാന്. ഇംഗ്ലണ്ടിനു മുന്നില്‍ പാകിസ്ഥാന് 20 ഓവറില്‍ നേടാന്‍ കഴിഞ്ഞത് 164ണ്‍സ്. ടോസ് നേടി പാകിസ്ഥാന് ബാറ്റിങിനു ഇറങ്ങുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സ് നേടിയത്. ഓപ്പണര്‍ സാഹിബ്സാദ ഫര്ഹാന് നടത്തിയ പോരാട്ടമാണ് അവരെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ സാഹിബ്സാദ ഫര്ഹാന് 45 പന്തില്‍ 2 സിക്സും 7 ഫോറും സഹിതം 63 റണ്‍സെടുത്തു. സമ്മർദമില്ല, ഇന്ത്യ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമെന്ന് സിംബാബ്വെ കോച്ച് ബാബര്‍ അസം, ഫഖര്‍ സമാന്, ഷദബ് ഖാന് എന്നിവരും നിര്‍ണായക സംഭാവന നല്‍കിയതോടെയാണ് അവര്‍ ഈ സ്കോറിലെത്തിയത്. മറ്റൊരാളും രണ്ടക്കം കണ്ടില്ല. ബാബര്‍ 24 പന്തില്‍ 25 റണ്‍സെടുത്തു മുടങ്ങി. ഫഖര്‍ സമാന് 16 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 25 റണ്‍സ് വാരി. ഷദബ് ഖാന് 11 പന്തിലാണ് 23 അടിച്ചത്. ഇംഗ്ലണ്ടിനായി ലിയാം ഡോസന് 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ജാമി ഓവര്ടന്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകളും സ്വന്തമാക്കി. ആദില്‍ റഷീദിന് ഒരു വിക്കറ്റ് കിട്ടി. സിംബാബ്വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും pakistan vs england, T20 World Cup: Sahibzada Farhan continued his rich vein of form
ഷഹീന് അഫ്രീദി തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ആദ്യം ബാറ്റ് ചെയ്യും
പല്ലക്കീല്‍: ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി പാകിസ്ഥാന് ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ കളിയില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച അതേ ടീമിനെ തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തി. രണ്ടാം മത്സരവും ജയിച്ച് സെമിയിലേക്ക് കൂടുതല്‍ അടുക്കുകയാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. സമ്മർദമില്ല, ഇന്ത്യ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമെന്ന് സിംബാബ്വെ കോച്ച് ന്യൂസിലന്‍ഡിനെതിരായ ആദ്യ പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതിനാല്‍ സെമി ഉറപ്പിക്കാന്‍ പാകിസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. നിലവില്‍ അവര്‍ക്ക് ഒരു പോയിന്റാണുള്ളത്. ഷഹീന് അഫ്രീദി പാകിസ്ഥാന് ഇലവനില്‍ തിരിച്ചെത്തി. സ്പിന്നര്‍ അബ്രാര്‍ അഹമദ് ടീമില്‍ ഇല്ല. സിംബാബ്വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും eng vs pak, T20 World Cup, Super 8: Pakistan captain Salman Ali Agha has won the toss and opted to bat first against England
ദുബൈ: പുരുഷ ടി20 ലോകകപ്പിനു പിന്നാലെ അരങ്ങേറുന്ന വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങളുടെ മത്സര ക്രമവും സമയവും വേദിയും പുറത്തിറക്കി ഐസിസി. ഇംഗ്ലണ്ടില്‍ ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെയാണ് വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. 12 ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടത്തിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയുമായി ഏറ്റുമുട്ടും. എഡ്ജ്ബാസ്റ്റണിലാണ് ഉദ്ഘാടന മത്സരം. ഫൈനല്‍ ജൂലൈ അഞ്ചിന് വിഖ്യാതമായ ലോര്‍ഡ്സ് മൈതാനത്തും അരങ്ങേറും. Save the dates ️ With all 12 teams locked in, presenting the full fixture list for ICC Women’s #T20WorldCup 2026 Details ➡️ https://t.co/ZijM7mQU38 pic.twitter.com/rH9LyzEo6B — ICC (@ICC) February 24, 2026 ലക്ഷ്യം കന്നി രഞ്ജി കിരീടം; ഫൈനലില്‍ കര്‍ണാടകയ്ക്കെതിരെ മിന്നും തുടക്കമിട്ട് ജമ്മു കശ്മീര്‍ വനിതാ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഒറ്റ ഗ്രൂപ്പില്‍ വരുന്നതാണ് ശ്രദ്ധേയം. ഈ ഗ്രൂപ്പില്‍ കരുത്തരായ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുമുണ്ട്. ജൂണ്‍ 14നാണ് ഇന്ത്യ- പാകിസ്ഥാന് പോരാട്ടം. ജൂണ്‍ 28നാണ് ഇന്ത്യ- ഓസ്ട്രേലിയ മത്സരം. ഗ്രൂപ്പ് എ: ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ്. ഗ്രൂപ്പ് ബി: വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, സ്കോട്ലന്ഡ്. പൊരുതിയത് സ്മൃതിയും ഹര്‍മന്‍പ്രീതും കഷ്വിയും മാത്രം; ഇന്ത്യന്‍ വനിതകളെ അനായാസം വീഴ്ത്തി മത്സരക്രമം, വേദി, സമയം ജൂണ്‍ 12: ഇംഗ്ലണ്ട്- ശ്രീലങ്ക, എഡ്ജ്ബാസ്റ്റണ് - രാത്രി 11:00 ജൂണ്‍ 13: സ്കോട്ലന്ഡ്- അയര്‍ലന്‍ഡ്, ഓള്‍ഡ് ട്രഫോര്‍ഡ്- വൈകീട്ട് 03:00 ജൂണ്‍ 13: ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക, ഓള്‍ഡ് ട്രഫോര്‍ഡ്- വൈകീട്ട് 07:00 ജൂണ്‍ 13: വെസ്റ്റ് ഇന്‍ഡീസ്- ന്യൂസിലന്‍ഡ്, ഹാംഷെയര്‍ ബൗള്‍- രാത്രി 01:00 ജൂണ്‍ 14: ബംഗ്ലാദേശ്- നെതര്‍ലന്‍ഡ്സ്, എഡ്ജ്ബാസ്റ്റണ്- വൈകീട്ട് 03:00 ജൂണ്‍ 14: ഇന്ത്യ- പാകിസ്ഥാന്, എഡ്ജ്ബാസ്റ്റണ്- വൈകീട്ട് 07:00 ജൂണ്‍ 16: ന്യൂസിലന്‍ഡ്- ശ്രീലങ്ക, ഹാംഷെയര്‍ ബൗള്‍- വൈകീട്ട് 07:00 ജൂണ്‍ 16: ഇംഗ്ലണ്ട്- അയര്‍ലന്‍ഡ്, ഹാംഷെയര്‍ ബൗള്‍- രാത്രി 11:00 ജൂണ്‍ 17: ഓസ്ട്രേലിയ- ബംഗ്ലാദേശ്, ഹെഡിങ്ലി- ഉച്ച കഴിഞ്ഞ് 03:00 ജൂണ്‍ 17: ഇന്ത്യ- നെതര്‍ലന്‍ഡ്സ്, ഹെഡിങ്ലി- രാത്രി 07:00 ജൂണ്‍ 17: ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്, എഡ്ജ്ബാസ്റ്റണ്- രാത്രി 11:00 ജൂണ്‍ 18: വെസ്റ്റ് ഇന്‍ഡീസ്- സ്കോട്ലന്ഡ്, ഹെഡിങ്ലി- രാത്രി 11:00 ജൂണ്‍ 19: ന്യൂസിലന്‍ഡ്- അയര്‍ലന്‍ഡ്, ഹാംഷെയര്‍ ബൗള്‍- രാത്രി 11:00 ജൂണ്‍ 20: ഓസ്ട്രേലിയ- നെതര്‍ലന്‍ഡ്സ്, ഹാംഷെയര്‍ ബൗള്‍- ഉച്ചയ്ക്ക് 03:00 ജൂണ്‍ 20: പാകിസ്ഥാന്- ബംഗ്ലാദേശ്, ഹാംഷെയര്‍ ബൗള്‍- വൈകീട്ട് 07:00 ജൂണ്‍ 20: ഇംഗ്ലണ്ട്- സ്കോട്ലന്ഡ്, ഹെഡിങ്ലി- രാത്രി 11:00 ജൂണ്‍ 21: വെസ്റ്റ് ഇന്‍ഡീസ്- ശ്രീലങ്ക, ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ട്- ഉച്ചകഴിഞ്ഞ് 03:00 ജൂണ്‍ 21: ദക്ഷിണാഫ്രിക്ക- ഇന്ത്യ, ഓള്‍ഡ് ട്രഫോര്‍ഡ്- വൈകീട്ട് 07:00 ജൂണ്‍ 23: ന്യൂസിലന്‍ഡ്- സ്കോട്ലന്ഡ്, ബ്രിസ്റ്റോള്‍ കൗണ്ടി- വൈകീട്ട് 03:00 ജൂണ്‍ 23: ശ്രീലങ്ക- അയര്‍ലന്‍ഡ്, ബ്രിസ്റ്റോള്‍ കൗണ്ടി- വൈകീട്ട് 07:00 ജൂണ്‍ 23: ഓസ്ട്രേലിയ- പാകിസ്ഥാന്, ഹെഡിങ്ലി- രാത്രി 11:00 ജൂണ്‍ 24: ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ്, ലോര്‍ഡ്സ്- രാത്രി 11:00 ജൂണ്‍ 25: ഇന്ത്യ- ബംഗ്ലാദേശ്, ഓള്‍ഡ് ട്രഫോര്‍ഡ്- രാത്രി 07:00 ജൂണ്‍ 25: ദക്ഷിണാഫ്രിക്ക- നെതര്‍ലന്‍ഡ്സ്, ബ്രിസ്റ്റോള്‍ കൗണ്ടി- രാത്രി 11:00 ജൂണ്‍ 26: ശ്രീലങ്ക- സ്കോട്ലന്ഡ്, ഓള്‍ഡ് ട്രഫോര്‍ഡ്- രാത്രി 11:00 ജൂണ്‍ 27: പാകിസ്ഥാന്- നെതര്‍ലന്‍ഡ്സ്, ബ്രിസ്റ്റോള്‍ കൗണ്ടി- വൈകീട്ട് 03:00 ജൂണ്‍ 27: വെസ്റ്റ് ഇന്‍ഡീസ്- അയര്‍ലന്‍ഡ്, ബ്രിസ്റ്റോള്‍ കൗണ്ടി- വൈകീട്ട് 07:00 ജൂണ്‍ 27: ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ്, ദി ഓവല്‍- രാത്രി 11:00 ജൂണ്‍ 28: ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശ്, ലോര്‍ഡ്സ്- വൈകീട്ട് 03:00 ജൂണ്‍ 28: ഓസ്ട്രേലിയ- ഇന്ത്യ, ലോര്‍ഡ്സ്- വൈകീട്ട് 07:00 ജൂണ്‍ 30: സെമി ഫൈനല്‍ 1, ദി ഓവല്‍- വൈകീട്ട് 07:00 ജൂലൈ 2: സെമി ഫൈനല്‍ 2, ദി ഓവല്‍- രാത്രി 11:00 ജൂലൈ 5: ഫൈനല്‍, ലോര്‍ഡ്സ്- വൈകീട്ട് 07:00 Womens T20 World Cup schedule: Bangladesh will be slotted alongside India and Pakistan in an explosive Group 1
പൊരുതിയത് സ്മൃതിയും ഹര്‍മന്‍പ്രീതും കഷ്വിയും മാത്രം; ഇന്ത്യന്‍ വനിതകളെ അനായാസം വീഴ്ത്തി
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് തോല്‍വി. ഓസീസ് 6 വിക്കറ്റിനു വിജയം സ്വന്തമാക്കി. ടി20 പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ആദ്യ ഏകദിനത്തില്‍ പക്ഷേ ആ ആവേശം നിലനിര്‍ത്താന്‍ സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ പോരാട്ടം 214 റണ്‍സില്‍ അവസാനിച്ചു. 48.3 ഓവറില്‍ ഇന്ത്യ ഓള് ഔട്ടായി. ഓസ്ട്രേലിയ 38.2 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 217 അടിച്ചാണ് വിജയം സ്വന്തമാക്കിയത്. ഓപ്പണര്‍ സ്മൃതി മന്ധാന, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യന്‍ വനിതകള്‍ പൊരുതാവുന്ന ടോട്ടലുയര്‍ത്തിയത്. വാലറ്റത്ത് റിച്ച ഘോഷും കഷ്വി ഗൗതം എന്നിവരും തിളങ്ങി. മറ്റാരും കാര്യമായ സംഭാവന നല്‍കാത്തത് തിരിച്ചടിയായി. സ്മൃതിയാണ് ടോപ് സ്കോറര്‍. താരം 7 ഫോറുകള്‍ സഹിതം 58 റണ്‍സടിച്ചു. ഹര്‍മന്‍പ്രീത് 53 റണ്‍സ് സ്വന്തമാക്കി. കഷ്വി മൂന്ന് വീതം സിക്സും ഫോറും സഹിതം 43 റണ്‍സ് കണ്ടെത്തി. 'അന്ന് സച്ചിന് ഔട്ടല്ല, എല്‍ബിഡബ്ല്യു വിളിച്ചത് എന്റെ തെറ്റ്' (വിഡിയോ) ആഷ്ലി ഗാര്‍ഡ്നറുടെ മികച്ച ബൗളിങാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. താരം 3 വിക്കറ്റെടുത്തു. മെഗാന് ഷുറ്റ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഡാര്‍സി ബ്രൗണ്‍, അലന കിങ്, തഹ്ലിയ മഗ്രാത്ത്, സോഫി മൊളിനെക്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ജയത്തിലേക്ക് ബാറ്റെടുത്ത ഓസീസ് വനിതകള്‍ക്കായി ക്യാപ്റ്റന്‍ അലിസ ഹീലി, ബെത് മൂണി എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. അന്നബെല്‍ സതര്‍ലാന്‍ഡ്, ഫോബ് ലിച്ഫീല്‍ഡ് എന്നിവരും ബാറ്റിങില്‍ നിര്‍ണായക സംഭാവന നല്കി. മൂണിയാണ് ടോപ് സ്കോറര്‍. താരം 76 റണ്‍സ് സ്വന്തമാക്കി. അലിസ ഹീലി 50 റണ്‍സെടുത്തു. അന്നബെല്‍ 48 റണ്‍സുമായി പുറത്താകാതെ നിന്നു. ലിച്ഫീല്‍ഡ് 32 റണ്‍സും നേടി. ഇന്ത്യക്കായി ശ്രീ ചരണി രണ്ട് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സമ്മർദമില്ല, ഇന്ത്യ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമെന്ന് സിംബാബ്വെ കോച്ച് India Women vs Australia Women: Harmanpreet Kaur's India slumped to a six-wicket defeat to Alyssa Healy's Australia
'അന്ന് സച്ചിന് ഔട്ടല്ല, എല്‍ബിഡബ്ല്യു വിളിച്ചത് എന്റെ തെറ്റ്' (വിഡിയോ)
ജമൈക്ക: 2004ലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഗാബ മൈതാനത്ത് ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഇന്ത്യന്‍ ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ എല്‍ബിഡബ്ല്യു ആയി ഔട്ടായത് വിവാദമായിരുന്നു. അംപയറുടെ തെറ്റായ തീരുമാനാണ് അന്ന് സച്ചിന്റെ പുറത്താകലിനു വഴിവച്ചത് എന്നു അന്നേ ആരോപണവുമുണ്ടായിരുന്നു. വിഖ്യാത വെസ്റ്റ് ഇന്‍ഡീസ് അംപയര്‍ സ്റ്റീവ് ബക്നറാണ് അന്ന് തെറ്റായി ഔട്ട് വിളിച്ചത്. അന്നത്തെ സച്ചിനെതിരായ എല്‍ബിഡബ്ല്യു ഔട്ട് തീരുമാനം തെറ്റായിരുന്നുവെന്നു തുറന്നു സമ്മതിക്കുകയാണ് ഇപ്പോള്‍ സ്റ്റീവ് ബക്നര്‍. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അംപയേഴ്സ് അസോസിയേഷനോട് സംസാരിക്കവേയാണ് വിവാദമായ ഔട്ട് അബദ്ധം പറ്റിയതാണെന്നു തുറന്നു സമ്മതിച്ചത്. 'അന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍ക്കെതിരെ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ചത് ഒരു തെറ്റായ തീരുമാനമാായിരുന്നു. അതെനിക്കറിയാവുന്ന കാര്യമാണ്. ഇപ്പോഴും ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഞാന്‍ എന്തിന് ഔട്ട് വിളിച്ചു, അദ്ദേഹം ഔട്ടായിരുന്നോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. ജീവിതത്തില്‍ നമുക്കൊക്കെ തെറ്റ് സംഭവിക്കാറില്ലേ. അത്തരമൊരു തെറ്റായിരുന്നു അത്. ഞാന്‍ ആ അബദ്ധം അംഗീകരിച്ച് ഇപ്പോഴും ജീവിക്കുന്നു'- 79കാരന് വ്യക്തമാക്കി. Birthday of 'Error Man' Steve Bucknor The Man Who Took Sachin's Wicket Most times When opposition Were Struggling to Get His Wicket. Ohhh...Wait! WE Did 'Error' too Its Belated (31st may). that's Error Tribute to him remember Those Decisions. pic.twitter.com/QaEaumo1Uy — CrickeTendulkar (@CrickeTendulkar) June 1, 2023 സമ്മർദമില്ല, ഇന്ത്യ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമെന്ന് സിംബാബ്വെ കോച്ച് 2003-04 സീസണിലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബ്രിസ്ബെയ്നിലെ ഗാബ മൈതാനത്തു നടന്ന ഒന്നാം ടെസ്റ്റ് പോരാട്ടത്തിനിടെയാണ് വിവാദമായ ഔട്ട്. ജാസന്‍ ഗില്ലസ്പിയുടെ പന്ത് ഓഫ് സ്റ്റംപിനു പുറത്തു കൂടെ വന്നപ്പോള്‍ അതു കളിക്കാന്‍ പറ്റില്ലെന്നു കണ്ട് സച്ചിന് ബാറ്റ് ഉയര്‍ത്തി ലീവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പന്ത് അദ്ദേഹത്തിന്റെ പാഡില്‍ തട്ടുന്നു. ബൗളറും സഹ ഓസീസ് ഫീല്‍ഡര്‍മാരും ശക്തമായി അപ്പീല്‍ ചെയ്തതോടെ സ്റ്റീവ് ബക്നര്‍ കൈയുയര്‍ത്തി ഔട്ട് വിധിച്ചു. എന്നാല്‍ റീപ്ലേയില്‍ പന്ത് സ്റ്റംപില്‍ തട്ടാതെ ഓഫ് സ്റ്റംപിനു മുകളിലൂടെ പോകുമെന്നാണ് കണ്ടത്. അന്ന് കമന്ററി ബോക്സിലുണ്ടായിരുന്ന ടോണി ക്രെയ്ഗ് തീരുമാനത്തെ 'ഭയാനകം' എന്ന വാക്കുപയോഗിച്ചാണ് വിശേഷിപ്പിച്ചത്. അംപയറുടെ വിധി ചോദ്യം ചെയ്യാനുള്ള നിയമം അന്ന് വന്നിരുന്നില്ല. അതോടെ സച്ചിനു പുറത്തു പോകേണ്ടി വരികയും ചെയ്തു. 3 പന്തുകൾ നേരിട്ട് സച്ചിൻ പൂജ്യത്തിനു പുറത്തായി. സിംബാബ്വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും എന്നാല്‍ അതിനു ശേഷവും ബക്നര്‍ സച്ചിനെ തെറ്റായ തീരുമാനത്തില്‍ പുറത്താക്കിയിട്ടുണ്ട്. പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ അബ്ദുല്‍ റസാഖിന്റെ പന്ത് ബാറ്റിന്റെ എഡ്ജില്‍ തട്ടി ക്യാച്ചാണെന്ന ധാരണയില്‍ പാക് താരങ്ങള്‍ അപ്പീല്‍ ചെയ്യുന്നു. ബക്നര്‍ ഔട്ടും നല്കുന്നു. ഏറെ നിരാശയോടെണ് ഈ ഘട്ടത്തിലും സച്ചിന് കളം വിട്ടത്. റിപ്ലേയില്‍ പന്ത് ബാറ്റിന്റെ എഡ്ജില്‍ തട്ടിയില്ലെന്നു തെളിയുകയും ചെയ്തു. പിന്നീട് ഈ സംഭവത്തില്‍ സച്ചിന് പറഞ്ഞ കമന്റും പ്രസിദ്ധമാണ്. ഞാന്‍ ബാറ്റിങിനു ഇറങ്ങുമ്പോള്‍ അദ്ദേഹത്തിനു രണ്ട് ബോക്സിങ് ഗ്ലൗസുകള്‍ നല്‍കണം. അങ്ങനെയെങ്കിലും അദ്ദേഹം ഔട്ട് വിളിക്കാതിരിക്കുമല്ലോ- എന്നായിരുന്നു സച്ചിന്റെ കമന്റ്. 128 ടെസ്റ്റ് മത്സരങ്ങളും 181 ഏകദിന മത്സരങ്ങളും നിയന്ത്രിച്ച അംപയറാണ് ബക്നര്‍. അഞ്ച് ലോകകപ്പ് ഫൈനലുകളിലും അദ്ദേഹം കളി നിയന്ത്രിച്ചു. 20 വര്‍ഷം അംപയറായും മാച്ച് റഫറിയായും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറഞ്ഞു നിന്ന ജമൈക്കക്കാരനായ ബക്നര്‍ 2009ലാണ് അംപയര്‍ കരിയര്‍ അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനെ തളയ്ക്കാൻ സ്പിൻ കെണി, പാകിസ്ഥാന് ഇന്ന് നിർണായക പോരാട്ടം It was a mistake: Steve Bucknor on Sachin Tendulkar lbw controversy in 2004 Brisbane Test
സമ്മർദമില്ല, ഇന്ത്യ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമെന്ന് സിംബാബ്വെ കോച്ച്
ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ നേരിടാൻ സിംബാബ്വെ ടീം സജ്ജമാണെന്ന് ഹെഡ് കോച്ച് ജസ്റ്റിൻ സാമൺസ്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണാത്മക സമീപനത്തോടെയാകും ഇന്ത്യയെ നേരിടുക. വെസ്റ്റ് ഇൻഡീസിന് എതിരായ തോൽവിയിൽ നിന്ന് കുറെ കാര്യങ്ങൾ മനസിലാക്കിയതായും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെ തളയ്ക്കാൻ സ്പിൻ കെണി, പാകിസ്ഥാന് ഇന്ന് നിർണായക പോരാട്ടം “ഇന്ത്യൻ ടീം എങ്ങനെയാണ് ബാറ്റിങിന് ഇറങ്ങുക എന്ന് ഞങ്ങൾക്കറിയാം. വെസ്റ്റ് ഇൻഡീസ് എങ്ങനെയാണോ ഇന്നിംഗ്സ് ആരംഭിച്ചത് അതേ മാതൃകയിലാകും ഇന്ത്യയും തുടങ്ങുക. ഇന്ത്യ ആ പ്ലാനിൽ നിന്ന് പിന്നോട്ട് പോകാൻ സാധ്യതയില്ല'' ജസ്റ്റിൻ സാമൺസ് പറഞ്ഞു. സൂപ്പർ 8ൽ മുൻപ് നടന്ന മത്സരത്തിൽ സിംബാബ്വെയെ 107 റണ്‍സിനു ആണ് വിന്‍ഡീസ് പരാജയപ്പെടുത്തിയത്. ഈ തോൽവിയിൽ നിന്നും ടീം കുറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അത് ഇന്ത്യക്കെതിരായ മത്സരത്തിൽ പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിംബാബ്വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും ''ആ മത്സരത്തിൽ നിന്ന് ഞങ്ങൾ കുറച്ചധികം പാഠങ്ങൾ പഠിച്ചിട്ടുണ്ട്. സമ്മർദ്ദ ഘട്ടങ്ങളിൽ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് അതിൽ പ്രധാനം. ആ നിമിഷങ്ങളിൽ എങ്ങനെ ശാന്തത പാലിക്കണം, എങ്ങനെ വേഗത്തിൽ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കണം എന്നെല്ലാം മനസിലാക്കിയിട്ടുണ്ട്” ജസ്റ്റിൻ പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സിംബാബ്വെ ബൗളേഴ്സ് ഒരേ രീതിയിലുള്ള ലൈനിലും ലെങ്തിലും ആവർത്തിച്ച് ബൗളറിഞ്ഞത് ബാറ്റർമാർക്ക് ഗുണകരമായി എന്ന് സമ്മതിച്ച കോച്ച് ചെന്നൈയിൽ വ്യത്യസ്ത ശൈലി പുറത്തെടുക്കുമെന്നും പറഞ്ഞു. Zimbabwe Ready to Take On Aggressive India in Super 8 Clash Says Coach Justin Sammons.
സിംബാബ്വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും
ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയുമായുള്ള ആദ്യ മത്സരത്തിൽ 76 റണ്‍സിന് പരാജയപ്പെട്ടതോടെ ഇനി ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. സിംബാബ്വെയെ 107 റൺസിന് വിന്‍ഡീസ് തകർത്ത് മികച്ച വിജയം നേടിയതോടെ നെറ്റ് റൺ റേറ്റിലും ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. 'പന്ത് ചുരണ്ടല്‍' കുപ്രസിദ്ധിയുടെ 8 വര്‍ഷങ്ങള്‍; ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാൻ വീണ്ടും എത്തുന്നു ആദ്യ മത്സരത്തിലെ തോൽവിയോടെ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് -3.800 ആയിട്ടുണ്ട്. മികച്ച വിജയം സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസിന്റെ റൺ റേറ്റ് +5.350 ആണ്. ഇനി വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ റൺ റേറ്റിൽ മുകളിൽ എത്താൻ സാധിക്കൂ. വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചില്ലെങ്കിൽ പുറത്ത് അടുത്ത മത്സരം സിംബാബ്വെക്കെതിരെ ഫെബ്രുവരി 26ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ്. ഈ മത്സരത്തിൽ ഇന്ത്യക്ക് കേവലം ഒരു വിജയം മാത്രം പോരാ. കുറഞ്ഞത് 100 റൺസിനെങ്കിലും സിംബാബ്വെയെ പരാജയപ്പെടുത്തിയാൽ മാത്രമേ നെറ്റ് റൺ റേറ്റിൽ വൻ മാറ്റം വരുത്താൻ ഇന്ത്യക്ക് കഴിയൂ. അല്ലെങ്കിൽ കുറഞ്ഞ സ്കോറിന് സിംബാബ്വെ പുറത്താക്കിയ ശേഷം 10 വിക്കറ്റിന്റെ മികച്ച വിജയം നേടണം. ഇതിന് സാധിച്ചാൽ വെസ്റ്റ് ഇൻഡീസിനെയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തിന് മുൻപ് തന്നെ ഇരു ടീമുകളെയും സമർദത്തിലാക്കാൻ ഇന്ത്യക്ക് കഴിയും. രോഹിത് ആയിരുന്നെങ്കില്‍ ഒരിക്കലും അതു ചെയ്യില്ല, ബുംറയെ എറിയിക്കാതിരുന്നതു വിനയായി; വിമർശനവുമായി കൈഫ് ടോപ്പ് ഓർഡറിലെ ബാറ്റിങ് പോരായ്മ പരിഹരിക്കാൻ സഞ്ജു സാംസണിനെ ഓപ്പണറായി ടീം ഇറക്കിയേക്കും. പവർപ്ലേയിൽ കുറഞ്ഞത് 70 റൺസ് നേടുക എന്നത് ആകും ഇന്ത്യൻ ടീമിന്റെ പദ്ധതി. അങ്ങനെ ഒരു മികച്ച തുടക്കം ലഭിച്ചാൽ മധ്യനിരയ്ക്ക് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകും. 200 അധികം സ്കോർ കണ്ടെത്താനും ടീമിന് കഴിയും. ഇംഗ്ലണ്ടിനെ തളയ്ക്കാൻ സ്പിൻ കെണി, പാകിസ്ഥാന് ഇന്ന് നിർണായക പോരാട്ടം ചെപ്പോക്ക് സ്റ്റേഡിയം സ്പിന്നർമാർക്ക് അനുകൂലമായാൽ കുൽദീപ് യാദവ്, വരുണ്‍ ചക്രവർത്തി, അക്ഷർ പട്ടേൽ സഖ്യത്തിന് നിർണായകമായ റോൾ ആണ് ഇവിടെ ഉള്ളത്. മാർച്ച് ഒന്നിന് ഈഡൻ ഗാർഡൻസിലാണ് വിൻഡീസുമായുള്ള ഇന്ത്യയുടെ സൂപ്പർ 8ലെ അവസാന പോരാട്ടം. T20 World Cup Super 8 India Need Massive Win Over Zimbabwe to Keep Semifinal Hopes Alive.
ഇംഗ്ലണ്ടിനെ തളയ്ക്കാൻ സ്പിൻ കെണി, പാകിസ്ഥാന് ഇന്ന് നിർണായക പോരാട്ടം
പല്ലക്കീല്‍: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ന് പാകിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടും. വൈകിട്ട് ഏഴ് മണിക്ക് ശ്രീലങ്കയിലെ പല്ലക്കീൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകൾക്കും ജയം അനിവാര്യമായ മത്സരം കൂടിയാണിത്. മഴ മത്സരത്തിന് ഭീഷണി ആകില്ലെന്നാണ് റിപ്പോർട്ട്. വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചില്ലെങ്കിൽ പുറത്ത് കൊളംബോയിലെ ആര് പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന പാകിസ്ഥാൻ- ന്യൂസിലൻഡ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഗ്രൂപ്പ് 'ബി' യിൽ വരാനിരിക്കുന്ന മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണായകമാണ്. പല്ലക്കീൽ പിച്ചിൽ സ്പിൻ ബൗളർമാർക്ക് അനുകൂല സാഹചര്യമാണ് ഉള്ളത്. പാകിസ്ഥാന്റെ സ്പിൻ നിരയെ കൈകാര്യം ചെയ്യുക എന്നതാണ് ഇംഗ്ലണ്ട് ബാറ്റർമാർ നേരിടുന്ന പ്രധാന പ്രതിസന്ധി. രോഹിത് ആയിരുന്നെങ്കില്‍ ഒരിക്കലും അതു ചെയ്യില്ല, ബുംറയെ എറിയിക്കാതിരുന്നതു വിനയായി; വിമർശനവുമായി കൈഫ് മുൻപ്, ഇതേ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് പതറിയതും ശ്രീലങ്കൻ സ്പിന്നർമാർക്കെതിരെയാണ്. ശ്രീലങ്കക്ക് ഒരു രണ്ടുപേർ സ്പിന്നർമാർ മാത്രമാണ് ഉള്ളത്. പക്ഷെ പാകിസ്ഥാന് അഞ്ചുപേർ വരെ സ്പിൻ ബൗൾ ചെയ്യാൻ ഉണ്ടാകും. ഈ സ്പിൻ കെണി മറികടന്നത് ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാകും. അതേസമയം, ശ്രീലങ്കയെ 95 റൺസിന് പുറത്താക്കി ഗ്രൂപ്പിൽ രണ്ട് പോയിന്റുമായി ഒന്നാമതാണ് ഇംഗ്ലണ്ട് ടീം. അതാണ് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രധാന ഘടകവും. T20 World Cup Super 8 Pakistan Face England in Crucial Must Win Clash at Pallekele
ചെന്നൈ: ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തുമോ എന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രധാന ചോദ്യം. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ തോൽവിയും വെസ്റ്റ് ഇൻഡീസ് സിംബാബ്വെയെ 107 റൺസിന് തകർത്തതും ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇറങ്ങിയ ഇന്ത്യയുടെ പ്ലെയിങ് ഇലവനാണ് തോൽവിയ്ക്ക് കാരണം എന്നാണ് ടീം മാനേജ്മെന്റ് നേരിടുന്ന പ്രധാന വിമർശനം. 'പന്ത് ചുരണ്ടല്‍' കുപ്രസിദ്ധിയുടെ 8 വര്‍ഷങ്ങള്‍; ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാൻ വീണ്ടും എത്തുന്നു ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ ഒഴിവാക്കിയത് ടീമിന് കൃത്യമായ പ്ലാനിങ് ഇല്ലാത്തതിന്റെ കുഴപ്പമാണെന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറയുന്നത്. വലിയ ടൂർണമെന്റുകളിൽ സ്ഥിരതയുള്ള പ്ലേയിങ് ഇലവനെ കളത്തിലിറക്കുകയാണ് മികച്ച ക്യാപ്റ്റന്മാർ ചെയ്യുന്നത്. അതിന് എം എസ് ധോനിയും രോഹിത് ശർമയും ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. കരുതിയിരുന്നോളു, വിൻഡീസിനെ! സിംബാബ്വെയെ അടിമുടി 'പൂട്ടി' ക്ലിനിക്കല്‍ 'മെന്‍ ഇന്‍ മെറൂണ്‍' ''ധോനിയെയും രോഹിത് ശർമയെയും പോലുള്ള ക്യാപ്റ്റന്മാർ ഒരു ബാലൻസ്ഡ് ടീം ആണ് കളത്തിലിറക്കുക. എതിര് ടീമിൽ ഇടംകയ്യൻ ബാറ്റർമാർ കൂടുതലാണെന്ന കാരണത്താൽ ഒരു സ്പിന്നറെ മാറ്റാൻ അവർ തയ്യാറാകില്ല. ഇങ്ങനെയൊക്കെ ചെയ്യുന്നത് ടീം മാനേജ്മെന്റ് വേണ്ട രീതിയിൽ മുന്നൊരുക്കം നടത്തിയിരുന്നില്ല എന്നതിന്റെ സൂചനയാണ് '' കൈഫ് പറഞ്ഞു വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചില്ലെങ്കിൽ പുറത്ത് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തി അക്ഷറെ ഒഴിവാക്കിയ തീരുമാനം സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. '' 2024 ടി20 ലോകകപ്പിൽ ഓഫ് സ്പിന്നർമാരുടെ സാന്നിധ്യമില്ലാതെയായിരുന്നു ഇന്ത്യ കിരീടം നേടിയത്. അക്ഷർ പട്ടേൽ ഐസിസി ടൂർണമെന്റുകളിൽ കഴിവ് തെളിയിച്ച ഒരു മാച്ച് വിന്നറാണ്. അന്നത്തെ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ജോണി ബെയർസ്റ്റോ, ജോസ് ബട്ലർ, മോയിൻ അലി എന്നിവരെ പുറത്താക്കിയ പ്രകടനം ആർക്കും മറക്കാനാകില്ല. അങ്ങനെ ഒരു താരത്തെ അവസാന നിമിഷം ഒഴിവാക്കിയത് കൃത്യമായ പ്ലാനിങ് ഇല്ലാത്തതിന്റെ കുറവാണ്'' കൈഫ് വ്യക്തമാക്കി. 'ഇന്ത്യ- പാക് താരങ്ങൾ കൈ കൊടുക്കാത്തത് വെറും ഷോ; കാമറ ഇല്ലെങ്കിൽ അവർ സംസാരിക്കും' കഴിഞ്ഞ മത്സരത്തിൽ പവർപ്ലേയിൽ ബുംറയുടെ രണ്ട് ഓവർ ഉപയോഗിച്ച ശേഷം അദ്ദേഹത്തെ മാറ്റി നിർത്തിയത് തെറ്റായ തീരുമാനം ആയിരുന്നു എന്നും കൈഫ് കുറ്റപ്പെടുത്തി. “മത്സരം നമ്മൾ നഷ്ടപ്പെടുത്തിയത് 7 മുതൽ 15 വരെയുള്ള ഓവറുകളിലാണ്. ബുംറയുടെ പവർപ്ലേയിലെ രണ്ട് ഓവറിൽ തന്നെ ക്വിന്റൺ ഡിക്കോക്കിനെയും റിയാന്‍ റിക്കല്‍ടനെയും പുറത്താക്കി മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ ഇന്ത്യൻ ബൗളർമാർക്ക് ഈ ആനുകൂല്യം മുതലെടുക്കാൻ ആയില്ല.അതാണ് കാര്യങ്ങൾ കൈവിട്ടു പോകാൻ കാരണം'' അദ്ദേഹം വ്യക്തമാക്കി. ഒന്നല്ല ഒരു ലോഡ് 'കപ്പ് കേക്ക്' തരാം; ട്രോൾ വിഡിയോ തിരിച്ചടിച്ചു, ഇന്ത്യയുടെ തോൽവി ആഘോഷമാക്കി ദക്ഷിണാഫ്രിക്ക രോഹിത് ശർമയുടെ കാലത്ത് അദ്ദേഹം പവർപ്ലെയിൽ ഒരു ഓവർ നൽകിയ ശേഷം,പിന്നീട് 11-മത്തെയോ 12-മത്തെയോ ഓവറിൽ ബുംറയെ കൊണ്ട് വന്നു എതിർ ടീമിനെ സമർദത്തിൽ ആകുകയാണ് പതിവ്. അവസാന ഘട്ടം വരെ നോക്കിയിരിക്കാതെ കൃത്യസമയത്ത് ബുംറയുടെ കഴിവ് രോഹിത് ഉപയോഗിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. Kaif Criticises Team Selection as India’s T20 World Cup Semi Final Hopes Hang in Balance
വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചിലെങ്കിൽ പുറത്ത്
ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്വെയെ 107 റൺസിന് വിന്‍ഡീസ് തകര്‍ത്തത്. അട്ടിമറി വിജയം നേടിയിരുന്ന സിംബാബ്വെയ്ക്ക് വെസ്റ്റ് ഇന്‍ഡീസുമായി പൊരുതി നിൽക്കാൻ പോലും കഴിയാതെയാണ് കീഴടങ്ങിയത്. പക്ഷെ ക രീബിയന്‍ സംഘത്തിന്റെ ഈ വിജയം ഇന്ത്യൻ ടീമിന് തിരിച്ചടിയാണ്. 'പന്ത് ചുരണ്ടല്‍' കുപ്രസിദ്ധിയുടെ 8 വര്‍ഷങ്ങള്‍; ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാൻ വീണ്ടും എത്തുന്നു സൂപ്പർ 8ലെ സൗത്ത് ആഫ്രിക്കയുമായുള്ള ആദ്യ മത്സരത്തിൽ 76 റണ്‍സിന് പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് സെമിഫൈനലിൽ എത്തണമെങ്കിൽ ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചിരിക്കണം. കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിക്കാൻ നിലവിലെ ഇന്ത്യൻ ടീമിന് കഴിയുമോ എന്നതാണ് പ്രധാന സംശയം. മൂന്ന് മത്സരങ്ങൾ മാത്രമുള്ള ഗ്രൂപ്പിൽ മത്സരഫലം എപ്പോഴും മാറി മറിഞ്ഞു വരാം. ചിലപ്പോൾ രണ്ട് ടീമുകൾക്ക് 4 പോയിന്റ് വരെ ലഭിക്കാനും സാധ്യതയുണ്ട്. ആ ഘട്ടത്തിൽ നെറ്റ് റൺ റേറ്റ് പരിഗണിച്ചാകും സെമിഫൈനലിൽ എത്തേണ്ട ടീമിനെ തീരുമാനിക്കുക. കരുതിയിരുന്നോളു, വിൻഡീസിനെ! സിംബാബ്വെയെ അടിമുടി 'പൂട്ടി' ക്ലിനിക്കല്‍ 'മെന്‍ ഇന്‍ മെറൂണ്‍' ആദ്യ മത്സരത്തിലെ തോൽവിയോടെ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് -3.800 ആയിട്ടുണ്ട്. മികച്ച വിജയം സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസിന്റെ റൺ റേറ്റ് +5.350 ആണ്. ഇനി വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ റൺ റേറ്റിൽ മുകളിൽ എത്താൻ സാധിക്കൂ. '6ന് 254'... ചരിത്രത്തിലേക്ക് 'ബാറ്റിങ് തീ' പടർത്തിയ കരീബിയൻ 'പവർ' അത് മാത്രം പോരാ, ഇന്ത്യ രണ്ട് മത്സരങ്ങൾ ജയിച്ചാലും പ്രശ്നങ്ങൾ തീരില്ല. ദക്ഷിണാഫ്രിക്കയും ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ ജയിക്കുകയും വേണം. അങ്ങനെ വന്നാൽ ദക്ഷിണാഫ്രിക്ക ആറ് പോയിന്റുമായും ഇന്ത്യ നാല് പോയിന്റുമായും സെമിയിൽ പ്രവേശിക്കാം. ദക്ഷിണാഫ്രിക്ക ഇനി കരീബിയന്‍ സംഘത്തോട് തോറ്റാൽ പിന്നെ കണക്കിലെ കളികൾ നോക്കിയാകും ഇന്ത്യയുടെ സെമി പ്രവേശനം. West Indies’ 107-Run Win Over Zimbabwe Puts India’s Semi-Final Hopes in Danger.
'6ന് 254'... ചരിത്രത്തിലേക്ക് 'ബാറ്റിങ് തീ'പടർത്തിയ കരീബിയൻ 'പവർ'
വാംഖഡെ: വാംഖഡെയില്‍ കരീബിയന്‍ സംഘം ഉയര്‍ത്തിയത് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടല്‍. ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തിലാണ് സിംബാബ്വെക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് റെക്കോര്‍ഡ് സ്കോര്‍ പടുത്തുയര്‍ത്തിയത്. വിന്‍ഡീസ് സംഘത്തിന്റെ കടന്നാക്രമണം സിംബാബ്വെയുടെ കണക്കുകള്‍ക്ക് അപ്പുറത്തായി. നിശ്ചിത ഓവറില്‍ വിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 254 റണ്‍സ്. മത്സരത്തില്‍ വിന്‍ഡീസ് സിംബാബ്വെയെ 107 റണ്‍സിനു വീഴ്ത്തി. അട്ടിമറി വീരന്മാരുടെ ചെറുത്ത് നില്‍പ്പ് 17.4 ഓവറില്‍ വെറും 147 റണ്‍സില്‍ തീര്‍ന്നു. 2007ലെ പ്രഥമ ലോകകപ്പില്‍ ശ്രീലങ്ക കെനിയക്കെതിരെ നേടിയ 260 റണ്‍സിന്റെ റെക്കോര്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഇതു മറികടക്കാന്‍ വിന്‍ഡീസിനു സാധിച്ചില്ല. കരുതിയിരുന്നോളു, വിൻഡീസിനെ! സിംബാബ്വെയെ അടിമുടി 'പൂട്ടി' ക്ലിനിക്കല്‍ 'മെന്‍ ഇന്‍ മെറൂണ്‍' ഉയര്‍ന്ന ടോട്ടലുകള്‍ ശ്രീലങ്ക 6ന് 260, കെനിയക്കെതിരെ, 2007 വെസ്റ്റ് ഇന്‍ഡീസ് 6ന് 254, സിംബാബ്വെക്കെതിരെ, 2026 അയര്‍ലന്‍ഡ് 5ന് 235, ഒമാനെതിരെ, 2026 ഇംഗ്ലണ്ട് 8ന് 230, ദക്ഷിണാഫ്രിക്കയ്ക്കെതിരെ, 2016 ദക്ഷിണാഫ്രിക്ക 4ന് 229, ഇംഗ്ലണ്ടിനെതിരെ, 2016 ശ്രീലങ്ക 5ന് 225, ഒമാനെതിരെ, 2026 ഇന്ത്യ 4ന് 218, ഇംഗ്ലണ്ടിനെതിരെ, 2007 വെസ്റ്റ് ഇന്‍ഡീസ് 5ന് 218, അഫ്ഗാനിസ്ഥാനെതിരെ, 2024 ദക്ഷിണാഫ്രിക്ക 4ന് 213, കാനഡയ്ക്കെതിരെ, 2026 ദക്ഷിണാഫ്രിക്ക 5ന് 211, സ്കോട്ലന്ഡിനെതിരെ, 2009 'മാരകം'... 19 കൂറ്റന്‍ സിക്സുകള്‍, വാംഖഡെയില്‍ കരീബിയന്‍ 'തീയാട്ടം'! പിറന്നത് റെക്കോര്‍ഡ് സ്കോര്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തുടക്കമിട്ട മിന്നലാക്രമണം പിന്നാലെ വന്ന വിന്‍ഡീസ് ബാറ്റര്‍മാരും ഏറ്റുപിടിച്ചതോടെയാണ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ടീം ടോട്ടലും പിറന്നത്. 19 കൂറ്റന്‍ സിക്സുകളാണ് വാംഖഡെ മൈതാനത്തിന്റെ മുക്കിലും മൂലയിലും എത്തിയത്. വിന്‍ഡീസിനായി കളത്തിലെത്തിയ 8 ബാറ്റര്‍മാരില്‍ 6 പേരും സിക്സടിച്ചു. 'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?' west indies vs zimbabwe: The West Indies produced a batting spectacle for the ages, smashing the second-highest team total in T20 World Cup history
സിഡ്നി: കുപ്രസിദ്ധമായ സാന്‍ഡ്പേപ്പര്‍ഗേറ്റ് പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം 8 വര്‍ഷത്തെ ഇടവേള മതിയാക്കി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വീണ്ടും എത്തുന്നു. സെപ്റ്റംബറില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കളിക്കും. പിന്നാലെ ഒക്ടോബറില്‍ ടെസ്റ്റ് പരമ്പരയും കളിച്ചേ അവര്‍ മടങ്ങു. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് ഏകദിന പരമ്പര. ടെസ്റ്റ് പോരാട്ടങ്ങള്‍ ഒക്ടോബര്‍ 9 മുതല്‍ ആരംഭിക്കും. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയില്‍ കളിക്കുക. വിവാദം അരങ്ങേറിയ കേപ്ടൗണിലെ സ്റ്റേഡിയം മത്സര വേദിയാകില്ലെന്നാണ് വിവരം. സ്റ്റീവ് സ്മിത്തിന്റേയും ഡേവിഡ് വാര്‍ണറുടേയും കരിയര്‍ തന്നെ ചോദ്യ ചിഹ്നത്തില്‍ നിര്‍ത്തിയ വിവാദം 2018ലാണ് ഉണ്ടായത്. കേപ്ടൗണില്‍ നടന്ന ദക്ഷിണാഫ്രിക്ക- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്ഡ്പേപ്പര് ഉപയോഗിച്ച് പന്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതിനു പിടിക്കപ്പെട്ടു. ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ തന്നെ വന്‍ നാണക്കേടിലേക്ക് തള്ളിയിട്ട വിവാദത്തിന്റെ ഗൂഢാലോചനയ്ക്കു പിന്നില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമായിരുന്നു. The 2018 Australian ball-tampering scandal, widely known as "Sandpapergate," is one of the most infamous cheating incidents in modern cricket history. It involved premeditated efforts by the Australian team to alter the condition of the ball using sandpaper during the third Test… https://t.co/rusoG4NR7n pic.twitter.com/s731rFEZqx — Fine Leg Files (@fineleg_files) February 13, 2026 'മാരകം'... 19 കൂറ്റന്‍ സിക്സുകള്‍, വാംഖഡെയില്‍ കരീബിയന്‍ 'തീയാട്ടം'! പിറന്നത് റെക്കോര്‍ഡ് സ്കോര്‍ സ്മിത്ത് പര്യടനത്തില്‍ ടീമിനൊപ്പമുണ്ടാകും. അന്ന് ടീമിലുണ്ടായിരുന്ന ജോഷ് ഹെയ്സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും ഇത്തവണ ടീമിലുണ്ട്. വാര്‍ണര്‍ വിരമിച്ചതിനാല്‍ അദ്ദേഹം ഇല്ല. ബാന്‍ക്രോഫ്റ്റും ഇല്ല. വിവാദത്തില്‍ സ്മിത്തിനു ക്യാപ്റ്റന്‍ സ്ഥാനവും വാര്‍ണര്‍ക്ക് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായിരുന്നു. ഇരുവര്‍ക്കും ഒരു വര്‍ഷത്തേക്ക് വിലക്കും കിട്ടി. ബാന്‍ക്രോഫ്റ്റിന് 9 മാസം വിലക്കും നേരിടേണ്ടി വന്നു. ഇരുവരുടേയും നിര്‍ദ്ദേശമനുസരിച്ച് മത്സര ഫലം തങ്ങള്‍ക്കനുകൂലമാക്കി നിര്‍ത്താന്‍ പന്തില്‍ കൃത്രിമം ചെയ്തുവെന്ന് ബാന്‍ക്രോഫ്റ്റ് കുറ്റ സമ്മതം നടത്തി. പിന്നാലെ സ്മിത്തും വാര്‍ണറും പരസ്യമായി തന്നെ കുറ്റം സമ്മതിച്ചു. വാംഖഡെയില്‍ സിക്സുകളുടെ മാലപ്പടക്കം; 19 പന്തിൽ അർധ സെഞ്ച്വറി... 34 പന്തിൽ 85; 'ഗയാനയിലെ... തീപ്പൊരി ഹെറ്റി!' sandpapergate, Australia vs South Africa: Australia are set to tour South Africa for an ODI and Test series in September and October later this year
'മാരകം'... 19 കൂറ്റന്‍ സിക്സുകള്‍, വാംഖഡെയില്‍ കരീബിയന്‍ 'തീയാട്ടം'! പിറന്നത് റെക്കോര്‍ഡ് സ്കോര്‍
വാംഖഡെ: അട്ടിമറി വീരന്മാരായ സിംബാബ്വെ ബൗളിങ് നിരയെ അടിച്ചു പറത്തി വാംഖഡെയില്‍ കരീബിയന്‍ പവര്‍ ഗെയിമിന്റെ തീയാട്ടം. ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് റെക്കോര്‍ഡ് സ്കോര്‍ പടുത്തുയര്‍ത്തി. വിന്‍ഡീസ് സംഘത്തിന്റെ കടന്നാക്രമണം സിംബാബ്വെയുടെ കണക്കുകള്‍ക്ക് അപ്പുറത്തായി. നിശ്ചിത ഓവറില്‍ വിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 254 റണ്‍സ്. 19 കൂറ്റന്‍ സിക്സുകളാണ് വാംഖഡെ മൈതാനത്തിന്റെ മുക്കിലും മൂലയിലും എത്തിയത്. വിന്‍ഡീസിനായി കളത്തിലെത്തിയ 8 ബാറ്റര്‍മാരില്‍ 6 പേരും സിക്സടിച്ചു. ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ വാംഖഡെ മൈതാനം വാണു. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തുടക്കമിട്ട മിന്നലാക്രമണം പിന്നാലെ വന്ന വിന്‍ഡീസ് ബാറ്റര്‍മാരും ഏറ്റുപിടിച്ചതോടെയാണ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ടീം ടോട്ടലും പിറന്നത്. 2007ലെ പ്രഥമ ലോകകപ്പില്‍ ശ്രീലങ്ക കെനിയക്കെതിരെ നേടിയ 260 റണ്‍സിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വിന്‍ഡീസിനു സാധിച്ചില്ല. 19 പന്തില്‍ ഹെറ്റ്മെയര്‍ 53 റണ്‍സ് അടിച്ചു. 5 സിക്സും 4 ഫോറും സഹിതമാണ് താരം കത്തിക്കയറിയത്. ടി20 ലോകകപ്പില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന വെസ്റ്റ് ഇന്‍ഡീസ് താരമെന്ന റെക്കോര്‍ഡ് നേട്ടത്തോടെയാണ് ഹെറ്റ്മെയര്‍ വിഖ്യാത മൈതാനത്ത് കത്തിജ്വലിച്ചത്. രണ്ട് തവണ പുറത്താകലില്‍ നിന്നു അതിനിടെ ഹെറ്റ്മെയര്‍ രക്ഷപ്പെട്ടിരുന്നു. വലിയ വിലയാണ് സിംബാബ്വെ ആ ക്യാച്ച് നഷ്ടങ്ങള്‍ക്ക് നല്‍കേണ്ടി വന്നത്. വാംഖഡെയില്‍ സിക്സുകളുടെ മാലപ്പടക്കം; 19 പന്തിൽ അർധ സെഞ്ച്വറി... 34 പന്തിൽ 85; 'ഗയാനയിലെ... തീപ്പൊരി ഹെറ്റി!' റോവ്മാന്‍ പവല്‍ ഹെറ്റ്മെയറിനെ കട്ടയ്ക്ക് പിന്തുണച്ചതോടെ വിന്‍ഡീസ് സ്കോര്‍ ശരവേഗത്തിലാണ് കുതിച്ചത്. അതിനിടെ പവല്‍ 29 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തി. താരം 3 സിക്സും 4 ഫോറും സഹിതമാണ് അര്‍ധ 50 ല്‍ എത്തിയത്. തൊട്ടു പിന്നാലെ ഹെറ്റ്മെയറുടെ പോരാട്ടത്തിനു സിംബാബ്വെ തിരശ്ശീലയിട്ടു. 34 പന്തില്‍ ഏഴ് വീതം സിക്സും ഫോറും സഹിതം 85 റണ്‍സുമായി ഹെറ്റ്മെയര്‍ മടങ്ങി. ഗ്രേയം ക്രീമറുടെ പന്തില്‍ ബെന്നറ്റിനു പിടി നല്‍കിയാണ് വെടിക്കെട്ട് ഇന്നിങ്സ് അവസാനിച്ചത്. ഇരുവരും ചേര്‍ന്നു 122 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി വിന്‍ഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചു. സ്കോര്‍ 194ല്‍ നില്‍ക്കെ പവല്‍ മടങ്ങി. താരം നാല് വീതം സിക്സും ഫോറും സഹിതം 35 പന്തില്‍ 59 റണ്‍സ് വാരി. റൊമാരിയോ ഷെപ്പേര്‍ഡും ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡും ജെയ്സന് ഹോള്‍ഡറും കൂറ്റന്‍ സ്കോറിനു തീ കൊടുത്തു. റുതര്‍ഫോര്‍ഡ് 13 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 31 റണ്‍സുമായി പുറത്താകാതെ നിന്നു. റൊമാരോ ഷെപ്പേര്‍ഡും ഹോള്‍ഡറും അതിനിടെ ക്രീസിലെത്തി മടങ്ങിയിരുന്നു. ഷെപ്പേര്‍ഡ് 3 സിക്സുകള്‍ സഹിതം 10 പന്തില്‍ 21 റണ്‍സെടുത്തു. ഹോള്‍ഡര്‍ 4 പന്തില്‍ 2 സിക്സുകളടക്കം 13 റണ്‍സും ചേര്‍ത്തു. 'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?' ടോസ് നേടി സിംബാബ്വെ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. അട്ടിമറിക്കാരെ തുടക്കം മുതല്‍ കടന്നാക്രമിക്കുക എന്ന നയമാണ് വിന്‍ഡീസ് സ്വീകരിച്ചത്. സ്കോര്‍ 17ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ ബ്രണ്ടന്‍ കിങിനെ അവര്‍ക്കു നഷ്ടമായി. കാര്യങ്ങള്‍ സിംബാബ്വെയുടെ വഴിക്കാണെന്നു കരുതിയെങ്കിലും വണ്‍ ഡൗണായി ഇറങ്ങിയ ഹെറ്റ്മെയര്‍ സിംബാബ്വെയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഹെറ്റ്മെയര്‍ നയം വ്യക്തമാക്കിയത്. പിന്നീടെത്തിയവരെല്ലാം അതേ മൂഡിലായിരുന്നു. അതിനിടെ 54 റണ്‍സില്‍ നില്‍ക്കെ ക്യാപ്റ്റന്‍ ഷായ് ഹോപിനെയും കരീബിയന്‍ സംഘത്തിനു നഷ്ടമായി. എന്നാല്‍ ഹെറ്റ്മെയര്‍ തകര്‍പ്പന്‍ ഫോമില്‍ തന്നെ മറുഭാഗത്ത് നിന്നതോടെ വിന്‍ഡീസ് 55 പന്തില്‍ 104 റണ്‍സിലെത്തി. കിങ് 9 റണ്‍സെടുത്തും ഹോപ് 14 റണ്‍സുമായും പുറത്തായി. സിംബാബ്വെയ്ക്കായി റിച്ചാര്‍ഡ് എന്‍ഗരവ, ബ്ലെസിങ് മുസര്‍ബാനി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബ്രാഡ് ഇവാന്‍സ്, ഗ്രെയം ക്രീമര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. തോറ്റത് തോറ്റു... സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയെന്ത്? വഴികൾ ഇതാണ് west indies vs zimbabwe, T20 World Cup: Shimron Hetmyer's record-breaking knock led West Indies to a gigantic total of 254/6 in 20 overs against Zimbabwe
വാംഖഡെ: വിഖ്യാത വാംഖഡെ മൈതാനത്ത് അട്ടിമറി വീരന്മാരായ സിംബാബ്വെ ബൗളിങ് നിരയെ അടിച്ചു പറത്തി വെസ്റ്റ് ഇന്‍ഡീസിന്റെ ഷിമ്രോണ്‍ ഹെറ്റ്മെയര്‍. ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. 19 പന്തില്‍ ഹെറ്റ്മെയര്‍ 53 റണ്‍സ് അടിച്ചു. 5 സിക്സും 4 ഫോറും സഹിതമാണ് താരം കത്തിക്കയറിയത്. താരത്തിന്റെ മികവില്‍ വിന്‍ഡീസ് 9.1 ഓവറില്‍ 104 റണ്‍സിലെത്തി. ടി20 ലോകകപ്പിൽ അതിവേഗം അർധ സെഞ്ച്വറി നേടുന്ന വെസ്റ്റ് ഇൻഡീസ് താരമെന്ന റെക്കോർഡ് നേട്ടത്തോടെയാണ് താരം വിഖ്യാത മൈതാനത്ത് കത്തിജ്വലിച്ചത്. രണ്ട് തവണ പുറത്താകലിൽ നിന്നു അതിനിടെ ഹെറ്റ്മെയർ രക്ഷപ്പെട്ടിരുന്നു. വലിയ വിലയാണ് സിംബാബ്വെ നൽകിയത്. ഹെറ്റ്മെയറിനെ കട്ടയ്ക്ക് പിന്തുണച്ചതോടെ വിൻഡീസ് സ്കോർ ശരവേഗത്തിലാണ് കുതിച്ചത്. അതിനിടെ പവൽ 29 പന്തിൽ അർധ സെഞ്ച്വറിയിലെത്തി. താരം 3 സിക്സും 4 ഫോറും സഹിതമാണ് അർധ 50 ൽ എത്തിയത്. തൊട്ടു പിന്നാലെ ഹെറ്റ്മെയറുടെ പോരാട്ടത്തിനു സിംബാബ്വെ തിരശ്ശീലയിട്ടു. 34 പന്തിൽ ഏഴ് വീതം സിക്സും ഫോറും സഹിതം 85 റൺസുമായി ഹെറ്റ്മെയർ മടങ്ങി. ഗ്രേയം ക്രീമറുടെ പന്തിൽ ബെന്നറ്റിനു പിടി നൽകിയാണ് വെടിക്കെട്ട് ഇന്നിങ്സ് അവസാനിച്ചത്. 'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?' അട്ടിമറിക്കാരെ തുടക്കം മുതൽ കടന്നാക്രമിക്കുക എന്ന നയമാണ് വിൻഡീസ് സ്വീകരിച്ചത്. സ്കോർ 17ൽ എത്തിയപ്പോൾ ഓപ്പണർ ബ്രണ്ടൻ കിങിനെ അവർക്കു നഷ്ടമായി. കാര്യങ്ങൾ സിംബാബ്വെയുടെ വഴിക്കാണെന്നു കരുതിയെങ്കിലും വൺ ഡൗണായി ഇറങ്ങിയ ഹെറ്റ്മെയർ സിംബാബ്വെയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഹെറ്റ്മെയർ നയം വ്യക്തമാക്കിയത്. അതിനിടെ 54 റൺസിൽ നിൽക്കെ ക്യാപ്റ്റൻ ഷായ് ഹോപിനെയും കരീബിയൻ സംഘത്തിനു നഷ്ടമായി. എന്നാൽ ഹെറ്റ്മെയർ തകർപ്പൻ ഫോമിൽ തന്നെ മറുഭാഗത്ത് നിന്നതോടെ വിൻഡീസ് 55 പന്തിൽ 104 റൺസിലെത്തി. കിങ് 9 റൺസെടുത്തും ഹോപ് 14 റൺസുമായും പുറത്തായി. ടോസ് നേടി സിംബാബ്വെ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. റൊമാരിയോ ഷെപ്പേര്‍ഡ് വിന്‍ഡീസ് നിരയില്‍ തിരിച്ചെത്തി. റോസ്റ്റന്‍ ചെയ്സിനു പകരമാണ് താരത്തെ ഉള്‍പ്പെടുത്തിയത്. തോറ്റത് തോറ്റു... സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയെന്ത്? വഴികൾ ഇതാണ് shimron hetmyer is on the charge in Mumbai as he slammed the fastest half-century by a West Indian batter in T20 World Cup history
വിന്‍ഡീസിനേയും അട്ടിമറിക്കുമോ? വാംഖഡെയില്‍ ടോസ് സിംബാബ്വെയ്ക്ക്
വാംഖഡെ: മൈറ്റി ഓസീസിനേയും ശ്രീലങ്കയേയും അട്ടിമറിച്ച് ടി20 ലോകകപ്പ് ഗ്രൂപ്പ് 8 പോരിലേക്ക് കുതിച്ചെത്തിയ സിംബാബ്വെ രണ്ട് തവണ ലോക ചാംപ്യന്മാരായ വിന്‍ഡീസിനെതിരെ. സിംബാബ്വെ- വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. വാംഖഡെ സ്റ്റേഡിയത്തിലാണ് പോരാട്ടം. ടോസ് നേടി സിംബാബ്വെ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു. റൊമാരിയോ ഷെപ്പേര്‍ഡ് വിന്‍ഡീസ് നിരയില്‍ തിരിച്ചെത്തി. റോസ്റ്റന്‍ ചെയ്സിനു പകരമാണ് താരത്തെ ഉള്‍പ്പെടുത്തിയത്. 'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?' പ്രാഥമിക ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് വിന്‍ഡീസ് വരുന്നത്. ഗ്രൂപ്പ് ചാംപ്യന്മാരായാണ് സിംബാബ്വെയുടെ അമ്പരപ്പിക്കുന്ന മുന്നേറ്റം. തോറ്റത് തോറ്റു... സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയെന്ത്? വഴികൾ ഇതാണ് zim vs wi, T20 World Cup: Sikander Raza flips the coin and wins the toss: Zimbabwe will bowl first
'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?'
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യന്‍ താരം തിലക് വര്‍മയുടെ ബാറ്റിങ് സമീപനത്തെ വിമര്‍ശിച്ച് ഇതിഹാസ ബാറ്റര്‍ സുനില്‍ ഗാവസ്കര്‍. തിലകിന്റെ പ്രകടനത്തെക്കുറിച്ച് വലിയ തോതില്‍ വിമര്‍ശനം വന്നപ്പോഴെല്ലാം പിന്തുണച്ച് സംസാരിച്ച ഗാവസ്കറെ പോലും ചൊടിപ്പിക്കുന്നതായി ദക്ഷിണാഫ്രിക്കയ്ക്കെതിരായ പോരാട്ടത്തില്‍ താരം അതിവേഗം വിക്കറ്റ് വലിച്ചെറിഞ്ഞത്. നിര്‍ണായ റോളില്‍ കളിക്കുന്ന തിലക് 2 പന്തില്‍ ഒരു റണ്ണുമായാണ് മടങ്ങിയത്. ആദ്യ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായ ഘട്ടത്തില്‍ തിലക് ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യേണ്ടതായിരുന്നുവെന്നു ഗാവസ്കര്‍ ചൂണ്ടിക്കാട്ടുന്നു. തുടക്കം തന്നെ ആക്രമിച്ചു കളിക്കാന്‍ മുതിര്‍ന്ന തിലകിന്റെ സമീപനം ശരിയായില്ലെന്നും ഗാവസ്കര്‍. 'അദ്ദേഹം ബുദ്ധിമാനായ ബാറ്ററാണെന്നു ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെയാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അദ്ദേഹം പുറത്തെടുത്ത കളി എന്നെ അങ്ങേയറ്റം നിരാശപ്പെടുത്തി. അതിനു കാരണവുമുണ്ട്. തുടക്കത്തില്‍ തന്നെ നമുക്ക് ഒരു വിക്കറ്റ് നഷ്ടമായിരുന്നു. ആ ഘട്ടത്തില്‍ 9.5 റണ്‍സാണ് ഒരോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരോവറില്‍ 15 റണ്‍സായിരുന്നില്ല വേണ്ടത്.' തോറ്റത് തോറ്റു... സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയെന്ത്? വഴികൾ ഇതാണ് 'ആവശ്യത്തിനു സമയമെടുക്കാനുള്ള അവസരം അപ്പോഴുണ്ടായിരുന്നു. പ്രത്യേകിച്ച് അഭിഷേക് ശര്‍മ മറുഭാഗത്ത് നിലയുറപ്പിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതേ ഉണ്ടായിരുന്നുള്ളു. അദ്ദേഹം റണ്‍സ് നേടിയിട്ടില്ല. ആ ഘട്ടത്തില്‍ അഭിഷേകിനെ പിന്തുണച്ച് ആദ്യ ആറ് ഓവറുകള്‍ മറികടക്കുക എന്നതാണ് തിലക് ചെയ്യേണ്ടിയിരുന്നത്. ആറ് ഓവറില്‍ 70 റണ്‍സ് വേണമെന്നില്ല. 55 റണ്‍സായാലും മതി. അതു നല്ല പ്ലാറ്റ്ഫോമാകുമായിരുന്നു'- ഗാവസ്കര്‍ വ്യക്തമാക്കി. പരിക്കു മാറി ഇടവേളയ്ക്കു ശേഷം തിലക് ടി20 ലോകകപ്പ് ടീമിലേക്ക് നേരിട്ടെത്തുകയായിരുന്നു. ലോകകപ്പിനു മുന്‍പ് രണ്ട് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. ആ രണ്ട് കളിയിലും തിളങ്ങിയതോടെ ഇന്ത്യയ്ക്കും ആശ്വാസമായിരുന്നു. കാരണം ബാറ്റിങ് നിരയില്‍ നിര്‍ണായക റോളിലാണ് തിലക് കളിക്കുന്നത്. പക്ഷേ ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ നിരാശപ്പെടുത്തുന്ന സമീപനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ടോപ് ഓർഡറിൽ അഴിച്ചുപണി ഉറപ്പ്; സഞ്ജു 'ഇൻ' റിങ്കു 'ഔട്ട്'? 5 ഇന്നിങ്സില്‍ നിന്നു 107 റണ്‍സ് മാത്രമാണ് താരം നേടിയത്. ആവറേജ് 21.40, സ്ട്രൈക്ക് റേറ്റ് 118.88. തിരിച്ചെത്തിയ ശേഷം താരത്തിനു പഴയ താളം ഇതുവരെ തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തിലകിന്റെ നേരത്തെയുള്ള റെക്കോര്‍ഡ് മികച്ചതായിരുന്നു എന്നതും ചേര്‍ത്തു വായിക്കുമ്പോഴാണ് ഗാവസ്കറുടെ നിരാശയുടെ ആഴം വ്യക്തമാകുക. പ്രോട്ടീസിനെതിരെ 10 ടി20 മത്സരങ്ങളില്‍ നിന്നു താരം നേടിയത് 496 റണ്‍സാണ്. 70.85 ആണ് ആവറേജ്. 163.15 ആണ് സ്ട്രൈക്ക് റേറ്റ്. രണ്ട് സെഞ്ച്വറികലും രണ്ട് അര്‍ധ സെഞ്ച്വറികളും ദക്ഷിണാഫ്രിക്കയ്ക്കെതിരെ തിലക് നേടിയിട്ടുണ്ട്. എന്നാല്‍ അതൊന്നും നിര്‍ണായക ഘട്ടത്തില്‍ തുണയ്ക്കെത്തിയില്ല. ഒന്നല്ല ഒരു ലോഡ് 'കപ്പ് കേക്ക്' തരാം; ട്രോൾ വിഡിയോ തിരിച്ചടിച്ചു, ഇന്ത്യയുടെ തോൽവി ആഘോഷമാക്കി ദക്ഷിണാഫ്രിക്ക south africa vs india: Sunil Gavaskar questioned Tilak Varma's shot selection after India's heavy Super 8 defeat to South Africa
'ഇന്ത്യ- പാക് താരങ്ങൾ കൈ കൊടുക്കാത്തത് വെറും ഷോ; കാമറ ഇല്ലെങ്കിൽ അവർ സംസാരിക്കും'
ലണ്ടൻ: ക്രിക്കറ്റ് പോരാട്ടങ്ങളിൽ ഇന്ത്യ- പാകിസ്ഥാൻ താരങ്ങൾ തമ്മിൽ ഹസ്തദാനം ചെയ്യാത്തത് വെറും ഷോയാണെന്നു മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന്റെ വിവാദ പ്രസ്താവന. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് കുക്ക് ഇന്ത്യ- പാക് താരങ്ങളുടെ സമീപനത്തിനെതിരെ നെതിരെ പരിഹാസ ശരം തൊടുത്തത്. മൈക്കൽ വോൺ, ഡേവിഡ് ലോയ്ഡ്, ഫിൽ ടഫ്നൽ എന്നിവരും പോഡ്കാസ്റ്റിൽ കുക്കിനൊപ്പമുണ്ടായിരുന്നു. 'ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ മാത്രമാണ് ഇന്ത്യ– പാക് താരങ്ങളുടെ പ്രതിഷേധം. കാമറ ഇല്ലെങ്കിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്. പിന്നണിയിൽ ഇവർ സംസാരിക്കാതിരിക്കുമോ? എനിക്ക് തോന്നുന്നില്ല. ഇരു ടീമുകളിലേയും താരങ്ങൾ സംസാരിക്കുന്നുണ്ടെന്നാണു ഞാൻ വായിച്ചിട്ടുള്ളത്. ശരിക്കും ഇതൊരു ഷോ മാത്രമല്ലേ?' 'മൈതാനത്ത് ഇറങ്ങിയാൽ അവർ പരസ്പരം കൈ കൊടുക്കുന്നില്ല. എന്നാൽ അടച്ചിട്ട മുറിയിൽ ഇവർ സംസാരിക്കുന്നുണ്ട്. അതിനൊരു കുഴപ്പവുമില്ല'- കുക്ക് ആരോപിച്ചു. തോറ്റത് തോറ്റു... സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയെന്ത്? വഴികൾ ഇതാണ് പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷന് സിന്ദൂറിനും ശേഷം ഇരു ടീമുകളിലേയും താരങ്ങൾ തമ്മിൽ കൈ കൊടുക്കാറില്ല. ഇന്ത്യയുടെ എല്ലാ വിഭാഗത്തിലുമുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതാണ് നിലവിൽ സമീപനം. ഏഷ്യാ കപ്പ് മുതലാണ് ഇന്ത്യൻ ടീം ഈ രീതിക്കു തുടക്കമിട്ടത്. വനിതാ പോരാട്ടങ്ങളിലും ഏല്ലാ ഏജ് ഗ്രൂപ്പ് മത്സരങ്ങളിലും സമാന സമീപനം തുടരുകയാണ്. നടപ്പ് ടി20 ലോകകപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പിന്നാലെയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വിവാദ പ്രസ്താവന. ഫെബ്രുവരി 15നാണ് ഇന്ത്യ- പാക് ലോകകപ്പ് പോരാട്ടം അരങ്ങേറിയത്. മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ടോപ് ഓർഡറിൽ അഴിച്ചുപണി ഉറപ്പ്; സഞ്ജു 'ഇൻ' റിങ്കു 'ഔട്ട്'? India vs Pakistan: Former England captain Alastair Cook recently made a bold claim, describing the handshake stand-off as being for show
തോറ്റത് തോറ്റു... സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയെന്ത്? വഴികൾ ഇതാണ്
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ദയനീയമായി വീണതോടെ ടീമിന്റെ സെമി സാധ്യതകളെ അത് കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കനത്ത തോൽവി പിണഞ്ഞ സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വന്‍ മാര്‍ജിനില്‍ ജയിച്ച് നില ഭദ്രമാക്കുക മാത്രമാണ് വേവലാതികളില്ലാതെ സെമിയിലെത്താനുള്ള ഏക വഴി. അടുത്ത രണ്ട് മത്സരങ്ങളും വെറുതെ ജയിച്ചാല്‍ പോര എന്ന് ചുരുക്കം. ഗ്രൂപ്പ് ഘട്ടത്തില്‍ നാലില്‍ നാല് കളികളും ജയിച്ചെത്തിയ ഇന്ത്യയെ അടിമുടി തകര്‍ത്താണ് പ്രോട്ടീസ് സെമി സാധ്യത സജീവമാക്കി നിര്‍ത്തിയത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ പ്രശ്നങ്ങളെല്ലാം ഒറ്റ കളിയിലൂടെ ദക്ഷിണാഫ്രിക്ക വലിച്ചു പുറത്തിട്ടു. ടീം സെലക്ഷനില്‍ തുടങ്ങിയ ഇന്ത്യയുടെ പാളിച്ച മത്സരത്തിലുടനീളം മുഴച്ചു നിന്നു. കളിക്കാരുടെ ശരീര ഭാഷ വരെ നിരാശപ്പെടുത്തുന്നതായി മാറി. ഓരോ ഇന്ത്യന്‍ താരത്തേയും വ്യക്തമായി പഠിച്ച് അവര്‍ക്ക് നേരെ പ്രയോഗിക്കേണ്ട തന്ത്രങ്ങള്‍ കൃത്യമായി ഗൃഹപാഠം ചെയ്താണ് ദക്ഷിണാഫ്രിക്ക കളത്തിലെത്തിയത്. ആദ്യ ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം പന്തെടുത്തപ്പോള്‍ തന്നെ അക്കാര്യം വ്യക്തവുമായി. ദക്ഷിണാഫ്രിക്ക മത്സരം ജയിച്ചില്ലെങ്കില്‍ മാത്രമായിരുന്നു അത്ഭുതം. ഇന്ത്യയുടെ സാധ്യതകള്‍ ഇന്ത്യക്ക് ഇനി രണ്ട് മത്സരങ്ങളാണ് സൂപ്പര്‍ എട്ടില്‍ ശേഷിക്കുന്നത്. ഈ മാസം 26ന് ഇന്ത്യ ചെന്നൈയില്‍ സിംബാബ്വെയെ നേരിടാനിറങ്ങും. മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനേയും. ഈ രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജയം അനിവാര്യമാണ്. മാത്രമല്ല നെറ്റ് റണ്‍റേറ്റ് വലിയ തോതില്‍ ഉയര്‍ത്തുകയും വേണം. ദക്ഷിണാഫ്രിക്കക്കെതിരായ 76 റണ്‍സിന്റെ കനത്ത തോല്‍വി ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. സിംബാബ്വെയോ വെസ്റ്റ് ഇന്‍ഡീസോ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാല്‍ അതോടെ ഗ്രൂപ്പിലെ സെമി സാധ്യത കൂടുതല്‍ നാടകീയമായി മാറും. ഇതും ഇന്ത്യയെ ബാധിക്കും. അടുത്ത രണ്ട് മത്സരങ്ങളും കൂടി ദക്ഷിണാഫ്രിക്ക ജയിക്കണമെന്നായിരിക്കും ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നത്. അങ്ങനെ വന്നാല്‍ മാത്രമേ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റിനെ കൂടുതല്‍ ആശ്രയിക്കാതെ സെമി ഉറപ്പിക്കാന്‍ പറ്റു. അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചാലുള്ള അവസ്ഥയാണിത്. ഒരു മത്സരം കൂടി തോറ്റാല്‍ പിന്നെ സെമിയെ കുറിച്ച് ആലോചിക്കേണ്ടതില്ല. ടോപ് ഓർഡറിൽ അഴിച്ചുപണി ഉറപ്പ്; സഞ്ജു 'ഇൻ' റിങ്കു 'ഔട്ട്'? ഐസിസി പറയുന്നത് സൂപ്പര്‍ എട്ടില്‍ ടീമുകളുടെ പോയിന്റുകള്‍ തുല്യമായാല്‍ കൂടുതല്‍ ജയങ്ങളായിരിക്കും പരിഗണിക്കുക. പോയിന്റുകളും ജയങ്ങളും തുല്യ നിലയില്‍ നിന്നാല്‍ നെറ്റ് റണ്‍റേറ്റ് റാങ്കിങ് തീരുമാനിക്കും. ഇനി നെറ്റ് റണ്‍റേറ്റും തുല്യമായി വന്നു എന്നിരിക്കട്ടെ അപ്പോള്‍ നേര്‍ക്കു നേര് കളിച്ചതിന്റെ ഫലമായിരിക്കും ഒന്നും രണ്ടും സ്ഥാനക്കാരെ നിര്‍ണയിക്കുക. ഇതുകൊണ്ടൊന്നും സെമിയിലെത്തേണ്ട ഒന്നും രണ്ടും സ്ഥാനക്കാരെ നിര്‍ണയിക്കാന്‍ സാധിക്കുന്നില്ല എന്നു കരുതുക. അപ്പോള്‍ ഫെബ്രുവരി 6 വരെയുള്ള ഐസിസി ടി20 റാങ്കിങായിരിക്കും സ്ഥാനം നിര്‍ണയിക്കാന്‍ മാനദണ്ഡമാക്കുക. നിലവില്‍ ഇന്ത്യയാണ് ടി20 റാങ്കില്‍ ഒന്നാം സ്ഥാനത്തുള്ളത്. അങ്ങനെ വന്നാല്‍ ഇന്ത്യക്ക് സെമിയിലെത്താം. പക്ഷേ അതിനു അതി വിദൂര സാധ്യത മാത്രമാണ് ഉള്ളത്. ഒന്നല്ല ഒരു ലോഡ് 'കപ്പ് കേക്ക്' തരാം; ട്രോൾ വിഡിയോ തിരിച്ചടിച്ചു, ഇന്ത്യയുടെ തോൽവി ആഘോഷമാക്കി ദക്ഷിണാഫ്രിക്ക south africa vs india: South Africa handed India a crushing 76-run defeat at the Narendra Modi Stadium in the T20 World Cup
ടോപ് ഓർഡറിൽ അഴിച്ചുപണി ഉറപ്പ്; സഞ്ജു 'ഇൻ'റിങ്കു 'ഔട്ട്'?
ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ടീമിൽ അഴിച്ചു പണി നടത്തുമെന്ന് റിപ്പോർട്ടുകൾ. ടോപ് ഓർഡറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വലം കയ്യൻ ബാറ്ററെ ടീം ഉൾപ്പെടുത്തിയേക്കും. മോശം ഫോം തുടരുന്ന റിങ്കു സിങ്ങിനെയും ടീം ബെഞ്ചിലിരുത്താനാണ് ആലോചിക്കുന്നത്. 'സംശയിക്കണ്ട, അത് ഔട്ട് ആണ്'; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ ബുംറയ്ക്ക് ഒരു റെക്കോർഡ് നേട്ടം കൂടി ടോപ് ഓർഡറിൽ മാറ്റം വരുത്തിയാൽ സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ തിരികെ കൊണ്ട് വരും. ഓപ്പണറായി സഞ്ജു വരുന്നതോടെ റൈറ്റ് ഹാൻഡ് ബാറ്റർ എന്ന നിലയിലുള്ള ആനുകൂല്യം താരത്തിന് ലഭിക്കുമെന്നാണ് ടീം വിലിരുത്തുന്നത്. അഭിഷേക് ശർമയ്ക്ക് ഫോം കണ്ടെത്താൻ കഴിയാതെ പോകുന്നതും തിലക് വർമയുടെ മെല്ലെപ്പോക്കും ടീമിനെ വല്ലാതെ വലക്കുന്നുണ്ട്. ഈ അവസരത്തിലാണ് ടോപ് ഓർഡറിൽ മാറ്റം വരുത്തുമെന്നുള്ള സൂചന അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ഡോഷെ നൽകുന്നത്. ഒന്നല്ല ഒരു ലോഡ് 'കപ്പ് കേക്ക്' തരാം; ട്രോൾ വിഡിയോ തിരിച്ചടിച്ചു, ഇന്ത്യയുടെ തോൽവി ആഘോഷമാക്കി ദക്ഷിണാഫ്രിക്ക റിങ്കു സിങ്ങിനെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ ഈ പ്രശ്നം വളരെയെളുപ്പം പരിഹരിക്കാൻ കഴിയും. ഓപ്പണിങിൽ സഞ്ജു എത്തുമ്പോൾ ഇഷാൻ കിഷനോ അല്ലെങ്കിൽ അഭിഷേകോ മൂന്നാം നമ്പറിൽ കളത്തിലിറങ്ങണം. അത് അനുസരിച്ചു ബാക്കിയുള്ളവരുടെയും ബാറ്റിങ് ഓർഡറിൽ മാറ്റം വരും. ഇതിലൂടെ ഇടം കയ്യൻ ബാറ്റർമാരെ അതിവേഗം പുറത്താക്കാൻ സഹായിക്കുന്ന സ്പിൻ തന്ത്രത്തിന് തടയിടാൻ ഇന്ത്യക്ക് കഴിയും. ഈ മാസം 26ന് സിംബാബ്വെക്കെതിരെ ചെന്നൈയിലാണ് ഇനി ഇന്ത്യയുടെ അടുത്ത മത്സരം. Sanju Samson Likely as India Plan Top-Order Changes After SA Defeat.
'സംശയിക്കണ്ട, അത് ഔട്ട് ആണ്'; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ ബുംറയ്ക്ക് ഒരു റെക്കോർഡ് നേട്ടം കൂടി
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ചില നേട്ടങ്ങൾ ഇന്ത്യൻ താരങ്ങൾ ഈ മത്സരത്തിലൂടെ സ്വന്തമാക്കി. ഈ ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടങ്ങളിലെ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അഭിഷേക് ശർമ കഴിഞ്ഞ മത്സരത്തിൽ പതിവ് രീതി തെറ്റിച്ചു. മെല്ലെ ബാറ്റിങ് തുടങ്ങിയ താരം 12 പന്തിൽ 2 ഫോറും ഒരു സിക്സും ഉൾപ്പെടെ 15 റൺസ് ആണ് നേടിയത്. അഭിഷേക് റൺസ് കണ്ടെത്തിയത് എന്നത് ടീമിന് ആശ്വസിക്കാൻ കഴിയുന്ന കാര്യമാണ്. ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍ രണ്ടാമതൊരു നേട്ടം സ്വന്തമാക്കിയത് ഫാസ്റ്റ് ബൗളർ ആയ ജസ്പ്രിത് ബുംറയാണ്. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡും ജസ്പ്രിത് ബുംറയുടെ പേരിലായി. ഈ നേട്ടത്തിലേക്ക് എത്താൻ താരത്തെ സഹായിച്ചത് സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയുടെ മികവാണ്. മത്സരത്തിന്റെ 18.5 ഓവറിലാണ് സംഭവം നടക്കുന്നത്. ബുംറയുടെ യോർക്കർ പന്ത് സൗത്ത് ആഫിക്കൻ ബാറ്റർ ബോഷ് ബാറ്റിൽ തട്ടി നേരെ താരത്തിന്റെ കയ്യിൽ തന്നെ തിരിച്ചെത്തി. എന്നാൽ അത് ഗ്രൗണ്ടിൽ തട്ടി എത്തിയതാണെന്ന് കരുതി ബുംറ അപ്പീൽ ചെയ്തില്ല. അടുത്ത ബൗൾ ചെയ്യാനായി താരം റൺ അപ്പ് എടുക്കാൻ തിരിഞ്ഞു നടക്കുകയും ചെയ്തു. അക്ഷറിന് പകരം സുന്ദർ, ഫോം ഔട്ട് ആയിട്ടും റിങ്കു ടീമിൽ; ടീം ബാലൻസ് തെറ്റിച്ചതിന്റെ ഉത്തരവാദിത്വം ആർക്ക്? Jasprit Bumrah's brilliance puts him at the for India in the Men's #T20WorldCup Tournament broadcast details here https://t.co/NPykWM7qqY pic.twitter.com/bJ2uz072yd — ICC (@ICC) February 22, 2026 എന്നാൽ സംഭവത്തിൽ ഇടപെട്ട സൂര്യകുമാർ യാദവ് അത് ഔട്ട് ആണെന്നും റിവ്യൂ വേണമെന്നും അമ്പയറോട് ആവശ്യപ്പെട്ടു. തേർഡ് അമ്പയറുടെ പരിശോധനയിൽ പന്ത് നേരിട്ട് ബാറ്റിൽ കൊണ്ട് ശേഷം നിലത്ത് ടച്ച് ചെയ്യാതെയാണ് ബുംറ കൈകളിലെത്തിയതെന്ന് സ്ഥിരീകരിക്കുകയും ബാറ്റർ ഔട്ട് ആണെന്ന് വിധിക്കുകയും ചെയ്തു. ഇതോടെ ഒരു വിക്കറ്റും റെക്കോർഡ് നേട്ടവും താരം സ്വന്തമാക്കി. സാധാരണ ബൗളർ അപ്പീൽ ചെയ്തില്ലെങ്കിൽ ക്യാപ്റ്റന്മാർ കൂടുതൽ ചർച്ചകൾക്ക് നിൽക്കാനോ,റിവ്യൂ എടുക്കാനോ നിൽക്കാറില്ല. എന്നാൽ മത്സരം കൃത്യമായി നിരീക്ഷിക്കുന്നത് കൊണ്ടാണ് സൂര്യകുമാറിന് അത് ഔട്ട് ആണെന്ന് മനസിലായതും റിവ്യൂ നൽകിയതും. ഇത് താരത്തിന്റെ ക്യാപ്റ്റൻസി മികവിന്റെ സൂചനയാണ്. വരുണിനെ പൂട്ടാൻ ഞങ്ങൾക്ക് പ്ലാൻ ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ മത്സരത്തിൽ നാല് ഓവറിൽ 3/15 എന്ന മികച്ച പ്രകടനം കാഴ്ചവെച്ച ബുമ്രയുടെ ടി20 ലോകകപ്പിൽ തന്റെ മൊത്തം വിക്കറ്റ് നേട്ടം 33 ആയി ഉയർത്തി. ഇതോടെ മുൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ 32 വിക്കറ്റ് റെക്കോർഡ് ആണ് തകർത്തത്. അശ്വിൻ 24 മത്സരങ്ങളിൽ നിന്നാണ് 32 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ബുമ്ര 22 മത്സരങ്ങളിൽ നിന്നാണ് 33 വിക്കറ്റ് സ്വന്തമാക്കിയത്. Suryakumar Yadav’s Smart Review Helps Jasprit Bumrah Break Ashwin’s T20 World Cup Wicket Record.
വരുണിനെ പൂട്ടാൻ ഞങ്ങൾക്ക് പ്ലാൻ ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ
അഹമ്മദാബാദ്: ടി20 ലോകകപ്പ് ടൂർണമെന്റിലെ ഇന്ത്യൻ വിജയങ്ങൾക്ക് നിർണായക പങ്ക് വഹിച്ച താരമാണ് വരുൺ ചക്രവർത്തി. മത്സരത്തിൽ എതിർ ടീം ആധിപത്യം സ്ഥാപിക്കുന്ന സമയത്തെല്ലാം ഇന്ത്യൻ നായകൻ പന്തേൽപ്പിച്ചിരുന്നത് വരുണിനെ ആയിരുന്നു. ആ ഓവറിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി നൽകാൻ വരുണിന്റെ കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ വരുണിന്റെ തന്ത്രങ്ങൾ പിഴച്ചു. 4 ഓവറിൽ 47 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്. ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍ ബാറ്റർമാരെ കുഴപ്പിക്കുന്ന തരത്തിലുള്ള പന്തുകളും ഇന്നലെ വരുണിന് പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അത് ഡേവിഡ് മില്ലറും ഡെവാള്‍ഡ് ബ്രെവിസും നന്നായി മുതലെടുത്തു. ഗ്രൗണ്ടിന്റെ നാലുപാടും വരുൺ എറിഞ്ഞ പന്തുകൾ അടിച്ചു പറത്താൻ ഇരുവർക്കും കഴിഞ്ഞു. “വരുൺ ഒരു മോശം പന്ത് എറിയുന്നുവെങ്കിൽ അത് ബൗണ്ടറി കടത്തണം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. അതിലൂടെ താരത്തെ സമ്മർദ്ദത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ ദിവസം അദ്ദേഹം എറിഞ്ഞ പന്ത് അധികം ടേൺ ചെയ്തിരുന്നില്ല, അത് കൊണ്ട് തന്നെ വരുണിന്റെ ഓവർ ഞങ്ങൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തി. വരുണിന് ബാറ്റർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ അവനെ സമ്മർദത്തിലാക്കി'' ഡേവിഡ് മില്ലർ പറഞ്ഞു. അക്ഷറിന് പകരം സുന്ദർ, ഫോം ഔട്ട് ആയിട്ടും റിങ്കു ടീമിൽ; ടീം ബാലൻസ് തെറ്റിച്ചതിന്റെ ഉത്തരവാദിത്വം ആർക്ക്? മത്സരത്തിൽ 35 പന്തിൽ 63 റൺസ് നേടിയ മില്ലർ ടീമിനായി നിർണായക പ്രകടനമാണ് കാഴ്ചവെച്ചത്. ടി20 മത്സരങ്ങൾ വലിയ റിസ്ക് നിറഞ്ഞതാണ്. ചിലപ്പോൾ താരങ്ങൾ പരാജയപ്പെടും. എന്നാൽ സ്വന്തം ശൈലിയിൽ കളിക്കാൻ ശ്രമിച്ചാൽ മാത്രമേ വിജയം നേടാൻ സാധിക്കൂ എന്നും മില്ലർ പറഞ്ഞു. David Miller Explains How South Africa Neutralised Varun Chakravarthy in 76-Run Win
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തോൽവിയിൽ ഇന്ത്യൻ ടീം ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്നത് പ്ലെയിങ് 11 തെരഞ്ഞെടുപ്പിലെ വീഴ്ചയാണ്. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ ആദ്യ പതിനൊന്നിൽ നിന്ന് ഒഴിവാക്കിയതും ഒപ്പം ടോപ് ഓർഡറിലെ ബാറ്റർമാരിൽ ഒരു മാറ്റം വരുത്താൻ ടീം മാനേജ്മെന്റ് തയ്യാറാകാഞ്ഞതും തിരിച്ചടി ആയെന്നാണ് പ്രധാന വിമർശനം. 'തല' തുടരും; ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി ധോനി ഇറങ്ങും അക്ഷർ പട്ടേലിന് പകരം വാഷിങ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ തീരുമാനം ആണെന്ന് സഹ പരിശീലകന് വ്യക്തമാക്കി.“പ്ലേയിങ് ഇലവനെക്കുറിച്ച് ഞങ്ങൾ ദീർഘനേരം ചർച്ച ചെയ്തു. ദക്ഷിണാഫ്രിക്കയുടെ ടോപ് ഓർഡറിന്റെ ഭീഷണിയെ കണക്കിലെടുത്ത് പവർപ്ലേയിൽ ബൗൾ ചെയ്യാൻ കഴിയുന്ന ഓപ്ഷൻ വേണമെന്നായിരുന്നു ടീം മാനേജ്മെന്റിന്റെ നിലപാട്. ആ മാനദണ്ഡത്തിൽ ആണ് വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയത് '' റയാന് ടെന്‍ഡോഷെ പറഞ്ഞു. ഇന്ത്യ - പാക് സെമി പോരാട്ടം വന്നാൽ മത്സരം എവിടെ നടക്കും? വൈസ് ക്യാപ്റ്റനും മികച്ച ഓൾറൗണ്ടറുമായ അക്ഷർ പട്ടേൽ മുൻപ് ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വേൾഡ് കപ്പ് ഫൈനലിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത് നിർണായക സംഭാവന നൽകിയതും ശ്രദ്ധേയമാണ്. എന്നിട്ടും താരത്തിനെ വാഷിങ്ടൺ സുന്ദറിന് വേണ്ടി തഴഞ്ഞത് ശരിയായില്ലെന്നാണ് ആരാധകരുടെ വാദം. 'ഇന്ത്യ ഓള് ഔട്ട്', പൊരുതിയത് ദുബെ മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ടീമിൽ സംഭവിച്ച മറ്റൊരു പിഴവ് ഫോമിൽ അല്ലാത്ത റിങ്കു സിങിനെ വീണ്ടും ഇലവണിൽ ഉൾപ്പെടുത്തിയതാണ്. “റിങ്കുവിനെ എട്ടാം നമ്പർ ബാറ്ററായി ആവശ്യമുണ്ടെന്ന് ആയിരുന്നു വിലയിരുത്തൽ. അത് കൊണ്ടാണ് ഞങ്ങൾ അക്ഷറിനെ ഒഴിവാക്കിയത്. ടീം അദ്ദേഹത്തിന്റെ കഴിവുകളെ കുറച്ചുകാണുന്നതല്ല'' റയാന് ടെന്‍ഡോഷെ വ്യക്തമാക്കി. ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍ പക്ഷേ, ദക്ഷിണാഫ്രിക്കക്കെതിരെ സുന്ദർ പവർപ്ലേയിൽ ബൗൾ ചെയ്തിരുന്നില്ല എന്നതാണ് ഇതിലെ ട്വിസ്റ്റ്. മധ്യ ഓവറുകളിൽ പന്തെറിയാൻ ആയിരുന്നെങ്കിൽ അക്ഷറിനെ തെരരഞ്ഞെടുക്കുമായിരുന്നല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതും മികച്ച ഒരു ഓപ്ഷൻ ആണെന്നായിരുന്നു റയാന് ടെന്‍ഡോഷെയുടെ മറുപടി. Axar Patel Dropped as India Face Criticism After South Africa Loss.
ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വൻ തോൽവിയാണ് ഇന്ത്യ നേരിടേണ്ടി വന്നത്. മത്സരത്തിൽ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സ് നേടാൻ സാധിച്ചുള്ളൂ. 42 റണ്‍സ് നേടിയ ശിവം ദുബെ മാത്രമാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറർ. മത്സരത്തിലെ തോല്‍വിക്കുള്ള പ്രധാന കാരണം ബാറ്റിങിലെ പോരായ്മയാണെന്നാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറയുന്നത്. ഇന്ത്യ - പാക് സെമി പോരാട്ടം വന്നാൽ മത്സരം എവിടെ നടക്കും? “180–185 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ തന്നെ കളി ജയിക്കാനാകില്ലെങ്കിലും, പവർപ്ലേയിൽ തന്നെ കളി നഷ്ടപ്പെടാൻ വലിയ സാധ്യതയുണ്ട്. പവർപ്ലേയിൽ നമ്മൾ വളരെ അധികം വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ഇത്രയും വലിയ റൺ പിന്തുടർന്ന് ബാറ്റ് ചെയ്യുമ്പോൾ ചെറിയ കൂട്ടുകെട്ടുകൾ വേണ്ടതാണ്, എന്നാൽ അതിന് കഴിഞ്ഞട്ടില്ല. പക്ഷേ ഇതൊക്കെ കളിയുടെ ഭാഗമാണ്” സൂര്യകുമാർ പറഞ്ഞു. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷൻ പൂജ്യത്തിന് പുറത്തായതും അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ മോശം ഫോമുമാണ് ടീമിന്റെ തോൽവിയിലേക്ക് നയിച്ചത്. വെറും 23 പന്തിനുള്ളിൽ ആണ് ഇന്ത്യയുടെ ടോപ് ഓർഡറിലെ മൂന്ന് ബാറ്റർമാർ പുറത്തായത്. ഇത് ടീമിന് തിരിച്ചടി ആയി മാറി. ഹോം ഗ്രൗണ്ടിലും രക്ഷയില്ല; കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാമതും തോല്‍വി അതേ സമയം, ബൗളിങ്ങിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചതായി ക്യാപ്റ്റൻ പറഞ്ഞു. “മത്സരത്തിന്റെ തുടക്കത്തിൽ നമ്മുടെ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ 21/3 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ ടീമിനെ വരിഞ്ഞുമുറുക്കാനായി. പക്ഷേ 7 മുതൽ 15 ഓവർ വരെ അവർ മികച്ച ബാറ്റിങ് നടത്തി മത്സരത്തിലേക്ക് തിരിച്ചു വന്നു. എന്നാലും ബൗളർമാർ നല്ല രീതിയിൽ തന്നെ പന്തെറിഞ്ഞു'' സുര്യകുമാർ വ്യക്തമാക്കി. 'ഇന്ത്യ ഓള് ഔട്ട്', പൊരുതിയത് ദുബെ മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം എന്നാൽ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ ബാറ്റിങ് സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. “നന്നായി ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും ഫീൽഡ് ചെയ്യാനും താരങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇപ്പോൾ കളിക്കുന്ന അതെ രീതിയിൽ തന്നെ മുന്നോട്ട് പോകും. ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. കളിക്കാർ ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് വിശ്വാസമുണ്ട്,” അദ്ദേഹം വ്യക്തമാക്കി. മുൻ ഭാര്യക്കും മകനും 4 കോടിയുടെ 'ലാൻഡ് റോവർ ഡിഫൻഡർ' സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ഗിഫ്റ്റിന്റെ 'കരുതലിന്' കൈയടി ഈ തോൽവി ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്ക് മങ്ങൽ ഏൽപിച്ചിട്ടുണ്ട്. ഫെബ്രുവരി 26ന് ചെന്നൈയിൽ സിംബാബ്വെയെയും മാർച്ച് 1ന് കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെയുമാണ് ഇനി ഇന്ത്യയുടെ എതിരാളികൾ. ഇരു മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിയിലെത്താൻ സാധിക്കൂ. Suryakumar Yadav Admits Batting Line-Up Failed After 76-Run Loss to South Africa.
'ഇന്ത്യ ഓള് ഔട്ട്', പൊരുതിയത് ദുബെ മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സില്‍ ഓള്‍ഔട്ടായി. 37 പന്തില്‍ 42 റണ്‍സ് നേടിയ ശിവം ദുബെ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്പമെങ്കിലും പൊരുതിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ഇന്നിങ്സ് തുറക്കും മുമ്പ് ഇഷാന് കിഷനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മര്‍ക്രത്തിന്റെ പന്തിലാണ് താരം പുറത്താകുന്നത്. പിന്നീട് രണ്ടാമത്തെ ഓവറില്‍ തിലക് വര്‍മയും(1) മടങ്ങി. മാര്‍ക്കോ ജാന്‍സനായിരുന്നു വിക്കറ്റ്. പിന്നീട് അഭിഷേക് ശര്‍മ്മ ക്യാപ്റ്റന്‍ സൂര്യകുമാറിനൊപ്പം ചേര്‍ന്ന് സ്കോര്‍ ചലിപ്പിക്കാന്‍ തുടങ്ങിയെങ്കിലും ഇന്ത്യന്‍ സ്കോര്‍ 26ല്‍ നില്‍ക്കെ 18 റണ്‍സ് നേടിയ അഭിഷേകും മടങ്ങി. ജാന്സണ് തന്നെയലായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ വാഷിങ് ടണ്‍ സുന്ദര്‍ 1 റണ്‍സെടുത്ത് പുറത്തായി. സ്കോര്‍ 51 ല്‍ നില്‍ക്കെ 22 പന്തില്‍ 18 റണ്‍സെടുത്ത സൂര്യകുമാറും വീണതോടെ ഇന്ത്യ സമ്മര്‍ദത്തിലായി. തകര്‍ത്തടിച്ച് 'മില്ലര്‍ മാജിക്'; ഇന്ത്യയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം ശിവം ദുബെയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. 15മത്തെ ഓവറില്‍ മഹാരാജിന്റെ പന്തില്‍ 17 പന്തില്‍ 18 റണ്‍സെടുത്ത പാണ്ഡ്യയും അതേ ഓവറില്‍ തന്നെ റിങ്കുവും(0) പുറത്തായി. ഈ ഘട്ടത്തില്‍ 33 പന്തില്‍ നിന്ന് 102 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. ദുബെയില്‍ മാത്രമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നത്. . ഇതിനിടെ ഏഴാമനായി ഇറങ്ങിയ അര്‍ഷ്ദീപും മടങ്ങിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. 15 ഓവറില്‍ 88 ന് 8 എന്ന നിലയിലായ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും ഇവിടെ അവസാനിച്ചിരുന്നു. ഇന്ത്യയുടെ സ്കോര്‍ 100 കടത്തിയ ദുബെ സ്കോര്‍ 111 ല്‍ നില്‍ക്കെ മടങ്ങി. വരുണും ബുംറയും റണ്‍സൊന്നും എടുക്കാതെ മടങ്ങിയതോടെ ഇന്ത്യ ഓള് ഔട്ടാകുകയായിരുന്നു.ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ് 3 വിക്കറ്റ് നേടിയപ്പോള്‍, മാര്‍ക്കോ ജാന്സണ്, കോര്ബിന് ബോഷ് എന്നിവര്‍ രണ്ടും മക്രം ഒരു വിക്കറ്റും നേടി. T20 worldcup 2026: South Africa beats India
ഹോം ഗ്രൗണ്ടിലും രക്ഷയില്ല; കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാമതും തോല്‍വി
കൊച്ചി: ഐഎസ്എല്ലിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. 47-ാം മിനുട്ടില്‍ ലാല്‍ റിന്‍സുവാല ചാങ്ത്തെയാണ് മുംബൈയുടെ വിജയഗോള്‍ നേടിയത്. ബും ബുംറ...; പവര്‍ പ്ലേയില്‍ പതറി ദക്ഷിണാഫ്രിക്ക, മൂന്ന് വിക്കറ്റ് നഷ്ടം ഒമര്‍ ബാ, വിക്ടര്‍ ബര്‍ത്തോമ്യു, മാര്‍ലോണ്‍ എന്നീ മൂന്ന് വിദേശ താരങ്ങളെ ആദ്യ ഇലവനില്‍ ഇറക്കിയാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങിയത്. 26 ാം മിനുട്ടില്‍ പെരേര ഡയസിനെ ബോക്സിനുള്ളില്‍ ഡാനിഷ് ഫാറൂഖ് വീഴ്ത്തിയതിന് മുംബൈക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും, ഡയസിന്റെ കിക്കിനെ ഗോള്‍ കീപ്പര്‍ അര്‍ശ് സിങ് തടുത്തിട്ടു. ബും ബുംറ...; പവര്‍ പ്ലേയില്‍ പതറി ദക്ഷിണാഫ്രിക്ക, മൂന്ന് വിക്കറ്റ് നഷ്ടം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മുംബൈ ഗോള്‍ നേടി. മത്സരത്തിലെ ഏക ഗോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍, 47-ാം മിനിറ്റില്‍, മുംബൈ സിറ്റിയുടെ താരം ലാലിന്സുആലാ ചാങ്ടെ നേടി. ബോക്സിന് പുറത്തു നിന്നുള്ള മികച്ച നീക്കത്തിനൊടുവില്‍ ലഭിച്ച അവസരം ചാങ്ടെ കൃത്യമായി വിനിയോഗിച്ചു. ഈ ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ഗോള്‍ വഴങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുംബൈയുടെ പ്രതിരോധം ഉറച്ചുനിന്നു. അവസാന നിമിഷങ്ങളില്‍ ലഭിച്ച അവസരങ്ങളും ബ്ലാസ്റ്റേഴ്സിന് ഗോളാക്കി മാറ്റാനായില്ല.ഈ തോല്‍വി ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടിയായേക്കും. മറുവശത്ത്, മുംബൈ സിറ്റി എഫ്സിക്ക് ഈ വിജയം പോയിന്റ് പട്ടികയില്‍ നിര്‍ണായക മുന്നേറ്റം നല്കുന്നു. മറ്റൊരു മത്സരത്തില്‍ ബെംഗളൂരുവും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു. Kerala Blasters suffer second defeat
തകര്‍ത്തടിച്ച് 'മില്ലര്‍ മാജിക്'; ഇന്ത്യയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം
അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 187 റണ്‍സ് സ്കോര്‍ ചെയ്തത്. 35 പന്തില്‍ 63 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ച നേരിട്ടു. 20 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്നിങ്സിന്റെ രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) ജസ്പ്രിത് ബുംറ ബൗള്‍ഡാക്കി. മൂന്നാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രവും (4) മടങ്ങി. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ മിഡ് ഓഫില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. സ്കോര്‍ 20 നില്‍ക്കെ റ്യാന്‍ റിക്കിള്‍ട്ട(7)ണും പുറത്തായി. ബുംറയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്. ''അയാൾ അപകടകാരിയാണ്, ഇന്ത്യൻ ബാറ്റർമാർ കരുതിയിരിക്കണം''; മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ എന്നാല്‍ പിന്നീട് 20 ന് 3 എന്ന തകര്‍ച്ചയില്‍ നിന്ന് ടീമിനെ ഡിവാള്‍ഡ് ബ്രേവിസും ഡേവിഡ് മില്ലറും ചേര്‍ന്ന് കരകയറ്റി. ഇരുവരും ചേര്‍ന്ന് സ്കോര്‍ 117 എത്തിച്ചു. 13മത്തെ ഓവറില്‍ 29 പന്തില്‍ 45 റണ്‍സ് നേടിയ ബ്രേവിസിനെ ശിവം ദുബെയാണ് പുറത്താക്കുന്നത്. പിന്നീടെത്തിയ സ്റ്റബ്സുമായി ചേര്‍ന്ന് മില്ലര്‍ വെട്ടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്ത്. 35 പന്തില്‍ അര്‍ധസെഞ്ച്വറിയോടെ 63 റണ്‍സാണ് മില്ലര്‍ അടിച്ചെടുത്തത്. സ്കോര്‍ 152 ല്‍ നില്‍ക്കെ 16മത്തെ ഓവറില്‍ മില്ലര്‍ പുറത്തായി. വരുണ്‍ ചക്രവര്‍ത്തിയാണ് മില്ലറെ പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. വരുണ്‍ ചക്രവര്‍ത്തിയാണ് മില്ലറെ പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. അവാസാന ഓവറുകളില്‍ 24 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്ത സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്സണ്(2), കോര്ബിന് ബോഷ്(5), എന്നിവരും സ്കോര്‍ ചെയ്തു.ഇന്ത്യക്കായി ബുംറ രണ്ടും അര്‍ഷ്ദീപ് സിങ്ങും ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി. T20 worldcup 2026 India VS south africa match 1ST Innings
ബും ബുംറ...; പവര്‍ പ്ലേയില്‍ പതറി ദക്ഷിണാഫ്രിക്ക, മൂന്ന് വിക്കറ്റ് നഷ്ടം
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായി. ഇന്നിങ്സിന്റെ രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) ജസ്പ്രിത് ബുംറ ബൗള്‍ഡാക്കി. മൂന്നാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രവും (4) മടങ്ങി. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ മിഡ് ഓഫില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. സ്കോര്‍ 20 നില്‍ക്കെ റ്യാന്‍ റിക്കിള്‍ട്ട(7)ണും പുറത്തായി. ബുംറയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ മൂന്നിന് 101 എന്ന നിലയിലാണ്. ഡിവാള്‍ഡ് ബ്രേവിസ് (38), ഡേവിഡ് മില്ലര്‍ (40) എന്നിവരാണ് ക്രീസില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ അവസാനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. നേരത്തെ, ക്യാപറ്റന് എയ്ഡന്‍ മാര്‍ക്രം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സഞ്ജു സാംസണ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിങ്ടണ്‍ സുന്ദര്‍ സ്ഥാനം നിലനിര്‍ത്തി. അക്ഷര്‍ പട്ടേലിന് അവസരം ലഭിച്ചില്ല. അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്ക നാല് മാറ്റം വരുത്തി. മാര്‍ക്കോ ജാന്സന്, ലുംഗി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ തിരിച്ചെത്തി. T20 worldcup 2026|india VS south africa match
''അയാൾ അപകടകാരിയാണ്, ഇന്ത്യൻ ബാറ്റർമാർ കരുതിയിരിക്കണം''; മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിന് ഇന്ത്യ ഇന്ന് ഇറങ്ങാനിരിക്കെ മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ രംഗത്ത് എത്തി. ഇന്ത്യൻ ബാറ്റിങ് നിര ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ലുങ്കി എന്‍ഗിഡിയെ കരുതിയിരിക്കണമെന്നാണ് ഇർഫാൻ പത്താൻ പറയുന്നത്. ഇന്ത്യ–ദക്ഷിണാഫ്രിക്ക സൂപ്പർ എട്ട് മത്സരത്തിന് മുന്നോടിയായി നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക് ലുങ്കി എൻഗിഡിയുടെ ബൗളിങിലെ ഏറ്റവും വലിയ ശക്തി സ്പീഡിലോ ആക്ഷനിലോ മാറ്റമില്ലാതെ സ്ലോവർ ബോൾ എറിയാനുള്ള കഴിവാണ്. മണിക്കൂറിൽ ഏകദേശം 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന എൻഗിഡിയുടെ സ്ലോവർ ബോളുകൾ 110 കിലോമീറ്റർ വേഗതയിലാണ് എത്തുന്നത്. ഈ 30 കിലോമീറ്ററിന്റെ വേഗ വ്യത്യാസം തന്നെയാണ് ബാറ്റർമാരെ വലക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'തല' തുടരും; ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി ധോനി ഇറങ്ങും “എൻഗിഡിയുടെ ഓരോ ഡെലിവറിയും സ്റ്റമ്പുകളോട് ചേർന്ന് ആകും കടന്ന് പോകുക. താരത്തിന്റെ ബൗളിങ് ആക്ഷൻ അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും പന്ത് വേഗതയേറിയതായിരിക്കും എന്ന് ബാറ്റർ മനസിൽ തീരുമാനിച്ചിരിക്കും. ആം സ്പീഡിലോ ആക്ഷനിലോ ഒരു മാറ്റവുമില്ലാതെ പെട്ടെന്ന് സ്ലോവർ ബോൾ വരുമ്പോൾ ബാറ്റർമാർ അഡ്വാൻസ്ഡ് ആയി ബാറ്റ് വീശിയിരിക്കും. ആ ബൗൾ എഡ്ജ് ആയി ക്യാച്ച് ആയി മാറുകയോ ബൗൾഡ് ആകുകയോ ചെയ്യും” പത്താൻ പറഞ്ഞു. ഇന്ത്യ - പാക് സെമി പോരാട്ടം വന്നാൽ മത്സരം എവിടെ നടക്കും? ഇത്തരത്തിലുള്ള സ്ലോ ബോളുകളിലൂടെ വിക്കറ്റുകൾ നേടാനുള്ള എൻഗിഡിയുടെ കഴിവ് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വലിയ തലവേദനയാകുമെന്ന് പത്താൻ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് മിഡിൽ ഓവറുകളിൽ എൻഗിഡി ബൗൾ ചെയ്യുമ്പോൾ ബാറ്റർമാർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Irfan Pathan warns India of Lungi Ngidi threat ahead of Super Eight clash.
ഇന്ത്യ - പാക് സെമി പോരാട്ടം വന്നാൽ മത്സരം എവിടെ നടക്കും?
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പര്‍ 8 പോരാട്ടങ്ങൾ തുടങ്ങാനിരിക്കെ സെമി ഫൈനലിൽ എത്തിയാൽ ഇന്ത്യ എവിടെയാകും കളിക്കുക എന്ന സംശയത്തിലാണ് ആരാധകർ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് രണ്ടാം സെമിഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യ പാകിസ്ഥാനെയാണ് സെമിയിൽ നേരിടുന്നത് എങ്കിൽ മുംബൈയിൽ മത്സരം നടക്കില്ല. മുൻ ഭാര്യക്കും മകനും 4 കോടിയുടെ 'ലാൻഡ് റോവർ ഡിഫൻഡർ' സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ഗിഫ്റ്റിന്റെ 'കരുതലിന്' കൈയടി ടൂർണമെന്റിന്റെ ഷെഡ്യൂൾ പ്രകാരം, ഇന്ത്യ പാകിസ്ഥാൻ ഒഴികെയുള്ള മറ്റേതെങ്കിലും ടീമിനെതിരെയാണ് സെമിഫൈനൽ കളിക്കുന്നതെങ്കിൽ മാർച്ച് 5ന് വാംഖഡെ സ്റ്റേഡിയത്തിൽ തന്നെ മത്സരം നടക്കും. എന്നാൽ സെമിഫൈനലിൽ ഇന്ത്യ–പാകിസ്ഥാൻ പോരാട്ടം വന്നാൽ, മത്സരം മാർച്ച് 4ന് ശ്രീലങ്കയിലെ കൊളംബോയിലുള്ള ആര് പ്രേമദാസ സ്റ്റേഡിയത്തിലേക്ക് മാറ്റും. ഇതോടെ, ഇന്ത്യയ്ക്ക് ശ്രീലങ്കയിലെത്തി സെമിഫൈനൽ കളിക്കേണ്ട സാഹചര്യം വരും. 100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക് സൂപ്പർ 8 ഗ്രൂപ്പിൽ ഇന്ത്യ ഒന്നാമതും പാകിസ്ഥാൻ രണ്ടാമതുമോ, അല്ലെങ്കിൽ പാകിസ്ഥാൻ ഒന്നാമതും ഇന്ത്യ രണ്ടാമതുമോ ഫിനിഷ് ചെയ്താൽ, സെമിഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടും. അത്തരമൊരു സാധ്യതയാണ് വേദി മാറ്റത്തിന് വഴിവെക്കുന്നത്. ഇതോടൊപ്പം, ഈ മത്സരം ഇന്ത്യയിലെ പ്രധാന ഉത്സവദിനമായ ഹോളി ദിവസത്തിലാണ് (മാർച്ച് 4) നടക്കുക എന്നതും ശ്രദ്ധേയമാണ്. 'തല' തുടരും; ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി ധോനി ഇറങ്ങും വേദി മാറ്റത്തിന് പിന്നിലെ പ്രധാന കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഹൈബ്രിഡ് മോഡൽ കരാറാണ്. 2027 വരെ നിലനിൽക്കുന്ന ഈ കരാർ പ്രകാരം, ഇന്ത്യ–പാകിസ്ഥാൻ മത്സരങ്ങൾ ന്യൂട്രൽ വേദികളിൽ മാത്രമേ നടത്താവൂ. സുരക്ഷാ കാരണങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ചാണ് ഈ ധാരണയിലേക്ക് ഇരുരാജ്യങ്ങളും ഐസിസിയുമായി ചേർന്ന് എത്തിയത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളായാലും, പാകിസ്ഥാനെതിരെ കളിക്കുമ്പോൾ ഇന്ത്യ ന്യൂട്രൽ വേദിയിലേക്ക് മാറേണ്ടി വരുന്നത്. India’s T20 World Cup 2026 semi-final venue depends on Pakistan clash.
'തല'തുടരും; ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി ധോനി ഇറങ്ങും
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് ആരാധകര്‍ക്ക് സന്തോഷ വാർത്ത. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ സൂപ്പർ താരം എം എസ് ധോനി ചെന്നൈയ്ക്കായി കളത്തിലിറങ്ങും. ധോനിയുടെ വിവരമിക്കലിനെക്കുറിച്ചു നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരം ഈ സീസണിൽ കളിക്കുമെന്ന് ഫ്രാഞ്ചൈസിയുടെ സിഇഒ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. മുൻ ഭാര്യക്കും മകനും 4 കോടിയുടെ 'ലാൻഡ് റോവർ ഡിഫൻഡർ' സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ഗിഫ്റ്റിന്റെ 'കരുതലിന്' കൈയടി 2008ല്‍ ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ അവിഭാജ്യ ഘടകമാണ് ധോനി. ഫ്രാഞ്ചൈസിക്ക് ലഭിച്ച അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് ടീമിനെ നയിച്ചതും താരമായിരുന്നു. 2016, 2017 സീസണുകളില്‍ സിഎസ്കെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ റൈസിങ് പൂനെ സൂപ്പർജയന്റ് ടീമിനായി കളിച്ച ധോനി പിന്നീട് വീണ്ടും ചെന്നൈയിലേക്ക് മടങ്ങിയെത്തി. പ്രായം 44 ആയിട്ടും ആരാധകരുടെ പ്രിയങ്കരനാണ് ഇപ്പോഴും 'തല' എന്നറിയപ്പെടുന്ന ധോനി. 100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക് ഐപിഎല്‍ 2026 ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ധോനി കളത്തിലിറങ്ങുമെന്ന പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ചെന്നൈ ആരാധകർ സ്വീകരിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഐ പി എല്ലിൽ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററാകുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മത്സരം വിശദീകരിക്കുന്നതിനും താരങ്ങളെ വിമർശിക്കുന്നതും വളരെ പ്രയാസകരമായ ഒരു ജോലിയാണ്. അത് തനിക്ക് കഴിയില്ലെന്നും താരം പറഞ്ഞിരുന്നു. MS Dhoni to play IPL 2026, confirms CSK CEO Kasi Viswanathan.
100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക്
ബാങ്കോക്ക്: വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ ഇന്ത്യ എ വനിതകള്‍ ബംഗ്ലാദേശ് എ വനിതാ ടീമിനെ അനായാസം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ പോരാട്ടം 19.1 ഓവറില്‍ വെറും 88 റണ്‍സില്‍ അവസാനിച്ചു. 46 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കിയാണ് ഇന്ത്യ കിരീടമുറപ്പിച്ചത്. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. തേജല്‍ ഹസാബ്നിസും ക്യാപ്റ്റന്‍ രാധ യാദവും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. തേജല്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നതു നിര്‍ണായകമായി. താരം 34 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 51 റണ്‍സെടുത്തു. രാധ യാദവ് 30 പന്തില്‍ ഒരു സിക്സും 3 ഫോറും സഹിതം 36 റണ്‍സും അടിച്ചു. 19 റണ്‍സെടുത്ത ദിനേഷ് വൃന്ദയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. മുൻ ഭാര്യക്കും മകനും 4 കോടിയുടെ 'ലാൻഡ് റോവർ ഡിഫൻഡർ' സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ഗിഫ്റ്റിന്റെ 'കരുതലിന്' കൈയടി വിജയം തേടിയിറങ്ങിയ ബംഗ്ലാദേശ് വനിതകളില്‍ ആരും അധികം നേരം ക്രീസില്‍ നിന്നില്ല. 20 റണ്‍സെടുത്ത ഷമിമ സുല്‍ത്താനയാണ് ടോപ് സ്കോറര്‍. 19 റണ്‍സെടുത്ത സര്‍മിന്‍ സുല്‍ത്താന, 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫഹിമ ഖാത്തൂന്, 10 റണ്‍സെടുത്ത സാദിയ അക്തര്‍ എന്നിവര്‍ മാത്രമാണ് അല്‍പ്പം പിടിച്ചു നിന്നത്. ഇന്ത്യന്‍ നിരയില്‍ പ്രേമ റാവത്ത് 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു ബംഗ്ലാദേശിനെ അതിവേഗം തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നു. സോണിയ മെന്ദിയ, തനുജ കന്‍വര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രാധ യാദവ്, മിന്നു മണി, സൈമ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തി. ആഗ്രഹ സാഫല്യം 5ാം വർഷത്തിൽ! സിദാന് ഫ്രാന്‍സിന്റെ പരിശീലകനാകും india a women vs bangladesh a women, IND A Women Win: India A women’s cricket team led by Radha Yadav crushed Bangladesh A by 46 runs
മുംബൈ: മുൻ ഭാര്യ നടാഷ സ്റ്റാൻകോവിചിനും മകൻ അഗസ്ത്യയ്ക്കും ആഡംബര വാഹനം സമ്മാനമായി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യ . താരത്തിന്റെ ഈ നീക്കത്തിന് കൈയടിക്കുകയാണ് ആരാധകർ. ഏതാണ്ട് 4 കോടി രൂപ വിലമതിക്കുന്ന ആഡംബര എസ്യുവിയായ ലാൻഡ് റോവർ ഡിഫൻഡർ ആണ് ഹർദിക് നടാഷയ്ക്കും മകനുമായി ഒരുക്കിയ സർപ്രൈസ് ഗിഫ്റ്റ്. കറുത്ത നിറത്തിലുള്ള പുതു പുത്തൻ ഡിഫൻഡറിനു സമീപം നടാഷയും അഗസ്ത്യയും നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനു താഴെയാണ് ആരാധകർ താരത്തിന്റെ പ്രവർത്തിയെ അഭിനന്ദിക്കുന്നത്. വാഹന നിർമാതാക്കൾ തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഹർദിക് പാണ്ഡ്യ ഡിഫൻഡർ വാങ്ങാൻ വീണ്ടും നവ്നീത് മോട്ടോഴ്സിനെ തിരഞ്ഞെടുത്തു. വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ബന്ധം. ലാൻഡ് റോവർ ഡിഫൻഡർ അഗസ്ത്യ പാണ്ഡ്യയ്ക്കും നടാഷ സ്റ്റാൻകോവിചിനും മുംബൈയിലെത്തി സമ്മാനിച്ചു- കമ്പനി കുറിച്ചു. നടാഷ മുംബൈയിൽ തന്റെ കരിയറിലും ഫിറ്റ്നസിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുകയാണ്. View this post on Instagram A post shared by Navnit Motors Land Rover Mumbai (@landrover_mumbai) 'ആ 3 ഡക്കുകള്‍ കാര്യമാക്കേണ്ട, അഭിഷേകും തിലകുമൊക്കെ ഇനിയാണ് തിളങ്ങാന്‍ പോകുന്നത്'; ശാസ്ത്രി പോസിറ്റീവാണ് 2020 മെയ് മാസത്തിലാണ് ഹർദിക് പാണ്ഡ്യയും സെർബിയൻ മോഡലായ നടാഷ സ്റ്റാൻകോവിചും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. നാല് വർഷങ്ങൾക്കു ശേഷം വിവാഹമോചിതരായി. 2024 ജൂലൈയിലാണ് ഹർദിക്കും നടാഷയും വിവാഹ ബന്ധം വേർപിരിഞ്ഞത്. അതേസമയം മകൻ അഗസ്ത്യയുടെ രക്ഷാകർതൃത്വം ഇരുവരും ഒരുമിച്ചാണ് മുന്നോട്ടു കൊണ്ടു പോകുന്നത്. കഴിഞ്ഞ വർഷം ഹർദിക് തന്റെ പുതിയ പ്രണയം വെളിപ്പെടുത്തി. മോഡലായ മഹിക ശർമയുമായാണ് ഹാർദിക് നിലവിൽ ഡേറ്റിങ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മഹികയുടെ 25ാം ജന്മദിനത്തിൽ ഹർദിക് പങ്കുവച്ച റൊമാന്റിക് വിഡിയോ വൈറലായിരുന്നു. ഇന്ത്യക്ക് ഇനിയാണ് 'പരീക്ഷ'; സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ; അഭിഷേക് തന്നെ ഓപ്പണ്‍ ചെയ്യും Hardik Pandya, son and ex-wife: As per the reports, the price of the Land Rover Defender car is INR 4 crore
ആഗ്രഹ സാഫല്യം 5ാം വർഷത്തിൽ! സിദാന് ഫ്രാന്‍സിന്റെ പരിശീലകനാകും
പാരിസ്: ഇതിഹാസ താരം സിനദിന്‍ സിദാന്റെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ഫ്രാന്‍സ് ദേശീയ ടീമിന്റെ അടുത്ത പരിശീലകനായി സിദാന് സ്ഥാനമേല്‍ക്കും. ഈ വര്‍ഷം അരങ്ങേറുന്ന ലോകകപ്പിനു ശേഷം മുന്‍ നായകന് കൂടിയായ ദിദിയര്‍ ദെഷാംപ്സ് കോച്ചിന്റെ സ്ഥാനമൊഴിയും. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സിദാന് ഫ്രഞ്ച് ഡഗൗട്ടിലെത്തും. പരിശീകനാകുന്നത് സംബന്ധിച്ച് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷനും സിദാനും തമ്മില്‍ വാക്കാല്‍ കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1998ല്‍ ദെഷാംപ്സ് നായകനായി ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിലെ നിര്‍ണായക താരമായിരുന്നു സിദാന്. 1998ലെ ബാല്ലണ്‍ ഡി ഓര് ജേതാവ് കൂടിയാണ് മുന്‍ റയല്‍ മാഡ്രിഡ് ഇതിഹാസ താരമായ സിദാന്. റയലിന്റെ പരിശീലകനായി വെട്ടിത്തിളങ്ങി പടിയിറങ്ങിയ സിദാന് പിന്നീട് മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിട്ടില്ല. റയലിനൊപ്പം ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടമെന്ന അനുപമ റെക്കോര്‍ഡും സ്ഥാപിച്ചാണ് ഇതിഹാസം നീണ്ട ഇടവേളയിലേക്ക് കടന്നത്. 2021ലാണ് റയലിന്റെ ഡഗൗട്ടില്‍ നിന്നു സിദാന് മടങ്ങിയത്. ഈ അഞ്ച് വർഷത്തിനിടെ യൂറോപ്പിലെ എണ്ണം പറഞ്ഞ ഫുട്ബോൾ ക്ലബുകളും പല ദേശീയ ടീമുകളും സിദാനെ പരിശീകനായി എത്തിക്കാൻ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാൽ ഫ്രാൻസിന്റെ പരിശീലക സ്ഥാനത്തേക്കായിരിക്കും തിരിച്ചു വരവെന്നു അദ്ദേഹം ഉറപ്പിച്ചിരുന്നു. നോണ്‍ സ്റ്റോപ്പ് കെയ്ന്‍! ഇരട്ട ഗോളുകള്‍; കിരീടത്തിനായി ബയേണ്‍ കുതിപ്പ് തുടരുന്നു ഫ്രാന്‍സ് ദേശീയ ടീമിനെ പരിശീലിപ്പിക്കുകയാണ് തന്റെ ആഗ്രഹമെന്നും അതിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു ഇടവേള സംബന്ധിച്ച് സിദാന് പറഞ്ഞത്. അദ്ദേഹത്തിന്റെ ആഗ്രഹമാണ് മാസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകുന്നത്. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും മികച്ച നേട്ടങ്ങളുമായാണ് ദെഷാംപ്സ് നില്‍ക്കുന്നത്. 1998ല്‍ കന്നി ലോകകപ്പ് ഫ്രാന്‍സ് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്ന ദെഷാംപ്സ് പരിശീലകനെന്ന നിലയില്‍ 2018ല്‍ വീണ്ടും ലോക കിരീടം ഉയര്‍ത്തി. 2022ലും ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലിലേക്ക് നയിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഞെട്ടി, റയല്‍ മാഡ്രിഡ്! അട്ടിമറിച്ച് ഒസാസുന France Coach: legend Zinedine Zidane is set to take over as coach of the French men’s national team after FIFA World Cup 2026
നോണ്‍ സ്റ്റോപ്പ് കെയ്ന്‍! ഇരട്ട ഗോളുകള്‍; കിരീടത്തിനായി ബയേണ്‍ കുതിപ്പ് തുടരുന്നു
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീട പോര് 8 പോയിന്റ് വ്യത്യാസത്തില്‍ വീണ്ടും നിലനിര്‍ത്തി ബയേണ്‍ മ്യൂണിക്ക് . സീസണില്‍ ഇതുവരെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെയാണ് ബയേണ്‍ കുതിക്കുന്നത്. തോല്‍വിയും സമനിലയും തുടരെ വന്ന ശേഷം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ബവേറിയന്‍സ് വിജയ വഴിയിലാണ്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ലെയ്പ്സിഗ് സമനിലയില്‍ തളച്ചതോടെയാണ് ബയേണ്‍ പോയിന്റ് വ്യത്യാസം എട്ടാക്കി വീണ്ടുമുയര്‍ത്തിയത്. ബയേണ്‍ സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ എയ്ന്റ്റാറ്റ് ഫ്രാങ്ക്ഫര്‍ടിന്റെ വെല്ലുവിളി അതിജീവിച്ച് 3 പോയിന്റ് ഉറപ്പിക്കുകയും ചെയ്തു. അടുത്ത പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്ക്- ബൊറൂസിയ ഡോര്‍ട്മുണ്ട് ുമായി ഏറ്റുമുട്ടും. 3-2നാണ് ബയേണ്‍ സ്വന്തം തട്ടകത്തില്‍ ജയിച്ചു കയറിയത്. ഹാരി കെയ്ന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഒരു ഗോള്‍ അലക്സാണ്ടര്‍ പാവ്ലോവിചിന്റെ ബൂട്ടില്‍ നിന്നാണ്. സീസണില്‍ ബുണ്ടസ് ലീഗയില്‍ മാത്രം ഹാരി കെയ്ന്‍ നേടുന്ന ഗോളുകളുടെ എണ്ണം 28 ആയി. ആദ്യ പകുതിയില്‍ ബയേണിനായിരുന്നു മുന്‍തൂക്കമെങ്കില്‍ രണ്ടാം പകുതിയില്‍ ഫ്രാങ്ക്ഫര്‍ട് തിരിച്ചു വരുന്ന കാഴ്ചയായിരുന്നു. രണ്ട് ഗോളുകള്‍ മടക്കി അവര്‍ അവസാന ഘട്ടം വരെ ബയേണിനെ അടിമുടി വിറപ്പിക്കുന്ന കാഴ്ചയായിരുന്നു രണ്ടാം പകുതിയില്‍. ഞെട്ടി, റയല്‍ മാഡ്രിഡ്! അട്ടിമറിച്ച് ഒസാസുന കളിയുടെ 16ാം മിനിറ്റിലാണ് പാവ്ലോവിചിന്റെ ലോങ് ഷോട്ട് നേരെ വലയിലേക്ക് കയറിയത്. പിന്നാലെ 20ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നു വന്ന പന്തിനെ ഹെഡ് ചെയ്ത് സ്റ്റാനിസിച് നല്കിയ പാസിനെ ബോക്സില്‍ നിന്ന ഹാരി കെയ്ന്‍ ഹെഡ് ചെയ്തു തന്നെ വലയിലിട്ട് ബയേണിനെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ കളി ഫ്രാങ്ക്ഫര്‍ട് പിടിക്കുന്നതിനിടെ കെയ്ന്‍ ബയേണിനു മൂന്നാം ഗോള്‍ സമ്മാനിച്ചു. 68ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. എന്നാല്‍ 77ാം മിനിറ്റില്‍ ഫ്രാങ്ക്ഫര്ടിനു അനുകൂലമായി പെനാല്‍റ്റി കിട്ടി. ജൊനാതന്‍ ബുര്കറ്റ് പന്ത് കൃത്യം വലയിലിട്ടു. പിന്നാലെ 86ാം മിനിറ്റില്‍ അര്‍ണോഡ് കലിമുന്ഡൊ ഫ്രാങ്ക്ഫര്‍ടിനായി വീണ്ടും വല കുലുക്കി. പ്രതിരോധത്തില്‍ ബയേണ്‍ വരുത്തിയ പിഴവ് താരം മുതലെടുത്തു. പകരക്കാരനായി ഇറങ്ങിയ കലിമുന്ഡൊയുടെ വരവ് രണ്ടാം പരകുതിയില് ഫ്രാങ്ക്ഫര്‍ടിന്റെ കളി കൂടുതല്‍ വേഗമുള്ളതാക്കി മാറ്റി. 20കാരന്റെ ഇരട്ട ഗോളുകൾ! കിരീടപ്പോര് മുറുക്കി മാഞ്ചസ്റ്റര്‍ സിറ്റി; തുടരെ 8 മത്സരങ്ങളില്‍ അപരാജിതര്‍ Harry Kane scored his third straight Bundesliga brace as Bayern Munich beat Eintracht Frankfurt 3-2
ഞെട്ടി, റയല്‍ മാഡ്രിഡ്! അട്ടിമറിച്ച് ഒസാസുന
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി അധികം ദിവസം കഴിയും മുന്‍പ് തന്നെ റയല്‍ മാഡ്രിഡിനെ ഞെട്ടിച്ച് ഒസാസുന. അവര്‍ സ്വന്തം തട്ടകമായ എല്‍ സദര്‍ സ്റ്റേഡിയത്തില്‍ റയലിനെ 2-1നു അട്ടിമറിച്ചു. ഇതോടെ ബാഴ്സലോണയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനുള്ള അവസരവും റയല്‍ തുറന്നു നല്കി. ബാഴ്സ ഇന്ന് ലെവാന്റെയെ നേരിടാനിരിക്കെയാണ് റയലിന്റെ ഈ വീഴ്ച. തുടര്‍ ജയങ്ങളുമായി മുന്നേറുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി. സ്പെയിനില്‍ വീണ്ടും കിരീട പോരാട്ടം കൂടുതല്‍ മുറുകി. കളിയുടെ ആദ്യ പകുതിയില്‍ പെനാല്‍റ്റി വഴങ്ങി ഗോളിനു അവസരം നല്കിയ റയല്‍ 73ാം മിനിറ്റിലാണ് സമനില പിടിക്കുന്നത്. എന്നാല്‍ 90ാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യയുടെ ഗോള്‍ റയലിനെ സ്തബ്ധരാക്കി. 20കാരന്റെ ഇരട്ട ഗോളുകൾ! കിരീടപ്പോര് മുറുക്കി മാഞ്ചസ്റ്റര്‍ സിറ്റി; തുടരെ 8 മത്സരങ്ങളില്‍ അപരാജിതര്‍ 38ാം മിനിറ്റിലാണ് ഒസാസുനയ്ക്ക് അനുകൂലമായി പെനാല്‍റ്റി കിട്ടിയത്. ആന്റെ ബുഡിമിര്‍ പന്ത് കൃത്യമായി വലയിലിടുകയും ചെയ്തു. വിനിഷ്യസ് ജൂനിയറാണ് റയലിന് 73ാം മിനിറ്റില്‍ സമനില ഗോള്‍ സമ്മാനിച്ചത്. എന്നാല്‍ അവസാന നിമിഷത്തിലെ ഗോളിനു മറുപടി നല്കാന് റയലിനു സാധിച്ചില്ല. മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് എസ്പാന്യോളിനെ സ്വന്തം തട്ടകത്തില്‍ തകര്‍ത്തു. അലക്സാണ്ടര്‍ സൊര്‍ലോതിന്റെ ഇരട്ട ഗോളുകളുടെ ബലത്തില്‍ അവര്‍ 4-2നു വിജയം സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സിന്റെ 'ഹോം കമിങ്'! കൊച്ചിയില്‍ വീണ്ടും ഐഎസ്എല്‍ ആരവം; ആദ്യ ജയം തേടി കൊമ്പന്മാര് osasuna vs real madrid, LaLiga: Real stayed on 60 points, two ahead of Barcelona, who have a game in hand and host Levante today
20കാരന്റെ ഇരട്ട ഗോളുകൾ! കിരീടപ്പോര് മുറുക്കി മാഞ്ചസ്റ്റര്‍ സിറ്റി; തുടരെ 8 മത്സരങ്ങളില്‍ അപരാജിതര്‍
ലണ്ടന്‍: ഒന്നാം സ്ഥാനക്കാരായ ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം രണ്ടിലേക്ക് കുറച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം ആവേശകരമാക്കി സിറ്റി ന്യൂകാസില്‍ യുനൈറ്റഡിനെതിരായ പോരാട്ടത്തില്‍ ജയിച്ചു കയറി. സ്വന്തം തട്ടകമായ എത്തിഹാദില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. തുടരെ എട്ട് മത്സരങ്ങളായി തോല്‍വി അറിയാതെയാണ് പ്രീമിയര്‍ ലീഗില്‍ സിറ്റി കുതിക്കുന്നത്. 20കാരന് നിക്കോ ഒറെയ്ലിയുടെ ഇരട്ട ഗോള്‍ മികവിലാണ് സിറ്റിയുടെ ജയം. കളി 27 മിനിറ്റ് എത്തുമ്പോള്‍ തന്നെ മത്സരത്തിലെ മൂന്ന് ഗോളുകളും വന്നിരുന്നു. പിന്നീട് ഇരു പക്ഷവും ഗോള്‍ അടിച്ചതുമില്ല. 14ാം മിനിറ്റില്‍ ഒമര്‍ മര്‍മോഷിന്റെ നീക്കമാണ് ഒറെയ്ലിയിലൂടെ ഗോളായത്. മര്‍മോഷ് മധ്യത്തിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ താരം ഇടത് വശത്തേക്ക് ചെത്തിയിട്ടു കൊടുത്ത പാസിനെ സ്വീകരിച്ചാണ് ഒറെയ്ലി പന്ത് വലയിലാക്കിയത്. എന്നാല്‍ 22ാം മിനിറ്റില്‍ തന്നെ ന്യൂകാസിലിന്റെ മറുപടി ഗോളുമെത്തി. കോര്‍ണറില്‍ നിന്നു ബോക്സിലേക്ക് വന്ന കിക്ക് റബൗണ്ടായി കിട്ടിയപ്പോള്‍ ലവിസ് ഹാള്‍ അതു ഗോളാക്കി മാറ്റി. ഇന്ത്യക്ക് ഇനിയാണ് 'പരീക്ഷ'; സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ; അഭിഷേക് തന്നെ ഓപ്പണ്‍ ചെയ്യും 26ാം മിനിറ്റ് പിന്നിട്ട് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സിറ്റിയുടെ രണ്ടാം ഗോള്‍ വന്നത്. മുന്നേറ്റത്തിനൊടുവില്‍ എര്‍ലിങ് ഹാളണ്ട് വലത് മൂലയില്‍ നിന്നു പൊക്കി നല്കിയ പന്തിനെ ഒറെയ്ലി ഹെഡ്ഡ് ചെയ്ത് ന്യൂകാസില്‍ വലയിലിട്ടു. ജയത്തോടെ സിറ്റിക്ക് 27 കളിയില്‍ നിന്നു 56 പോയിന്റ്. കഴിഞ്ഞ മത്സരത്തില്‍ സമനില വഴങ്ങിയതാണ് ആഴ്സണലിനു തിരിച്ചടിയായത്. അവര്‍ നിലവില്‍ 27 കളിയില്‍ 58 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്നാം സ്ഥാനത്തുള്ള ആസ്റ്റന്‍ വില്ലയെ ലീഡ്സ് സമനിലയില്‍ തളച്ചതോടെ അവര്‍ക്ക് 51 പോയിന്റ്. ഇതും സിറ്റിക്ക് നേട്ടമായി. മറ്റൊരു മത്സരത്തില്‍ ബ്രൈറ്റന് എവേ പോരില്‍ ബ്രെന്‍ഡ്ഫോര്‍ഡിനെ വീഴ്ത്തി. 2-0ത്തിനാണ് ജയം. അതേസമയം കരുത്തരായ ആസ്റ്റന്‍ വില്ല, ചെല്‍സി ടീമുകള്‍ സമനിലക്കുരുക്കില്‍ കുടുങ്ങി. ആസ്റ്റന്‍ വില്ലയെ ലീഡ്സും ചെല്‍സിയെ ബേണ്‍ലിയും 1-1നു സമനിലയില്‍ കുരുക്കി. വെസ്റ്റ്ഹാം യുനൈറ്റഡ്- ബേണ്‍മത് പോരാട്ടം ഗോളില്ലാ കളിയായി പിരിഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ 'ഹോം കമിങ്'! കൊച്ചിയില്‍ വീണ്ടും ഐഎസ്എല്‍ ആരവം; ആദ്യ ജയം തേടി കൊമ്പന്മാര് man city vs newcastle: Manchester City boosted their english premier league title hopes with an important 2–1 win over Newcastle United
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. 2024ലെ ഫൈനലില്‍ പ്രോട്ടീസിനെ വീഴ്ത്തിയാണ് ഇന്ത്യ രണ്ടാം ലോക കിരീടം ഉയര്‍ത്തിയത്. അന്നത്തെ തോല്‍വിക്ക് മധുര പ്രതികാരം ചെയ്യാനുള്ള ഒരുക്കത്തിലാണ് എയ്ഡന്‍ മാര്‍ക്രവും സംഘവും. ഇന്ന് വൈകീട്ട് 7 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പോരാട്ടം. പ്രാഥമിക ഘട്ടത്തില്‍ എല്ലാ കളിയും ജയിച്ചാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ എത്തുന്നത്. ഇന്ത്യയെ സംബന്ധിച്ച് യഥാര്‍ഥ പരീക്ഷണം ഇനിയാണ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പാകിസ്ഥാന്, യുഎസ്എ, നമീബിയ, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ കളിച്ചത്. അതേസമയം ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന് ടീമുകള്‍ ഉയര്‍ത്തിയ വെല്ലുവിളി സമര്‍ഥമായി അതിജീവിച്ചവരാണ്. ഇന്ത്യ മിന്നും പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരുമെന്നു ഉറപ്പ്. ഇന്ന് അര്‍ഷ്ദീപ് സിങിനു പകരം ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിച്ചേക്കും. അക്ഷര്‍ പട്ടേല്‍ കളിക്കാനിറങ്ങിയാല് വാഷിങ്ടന്‍ സുന്ദറിനു സ്ഥാനം നഷ്ടമാകും. 'സമ്മർദ്ദം ഇന്ത്യൻ ടീമിന്, ഞങ്ങൾ വളരെ 'കൂൾ': ദക്ഷിണാഫ്രിക്കൻ കോച്ച് അഭിഷേകിന്റെ ഫോം ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ അഭിഷേക് ശര്‍മയുടെ പൂര്‍ണ ഫോം ഔട്ടാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രധാന പ്രശ്നം. ടൂര്‍ണമെന്റില്‍ മൂന്ന് കളികളാണ് താരം കളിച്ചത്. മൂന്നിലും പൂജ്യത്തിനു മടങ്ങി. അഭിഷേകിനു പകരം സഞ്ജു സാംസണെ ഓപ്പണറായി പരീക്ഷിക്കുമോ എന്ന ചോദ്യം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ചിരിച്ചു തള്ളുകയാണുണ്ടായത്. സഞ്ജു ഇന്നും ബഞ്ചില്‍ തന്നെ ഇരിക്കും. തിലക് വര്‍മയുടെ മെല്ലെപ്പോക്കാണ് മറ്റൊരു പ്രശ്നം. എന്നാല്‍ തിലകിനോട് അങ്ങനെ കളിക്കാന്‍ ടീം ആവശ്യപ്പെട്ടതാണ് എന്നാണ് സൂര്യ ഇതിനെ ന്യായീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ഒരു വിക്കറ്റ് മാത്രമാണ് വീണതെങ്കില്‍ തിലകിനോട് സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളിക്കാന്‍ പറഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ 2 വിക്കറ്റ് വീണെങ്കില്‍ 10ാം ഓവര്‍ വരെ നങ്കൂരമിട്ട് കളിക്കേണ്ട ബാധ്യത തിലകിനാണ്. അതുകൊണ്ടാണ് ആവശ്യാനുസരണം അദ്ദേഹം കളിക്കുന്നത് എന്നാണ് സൂര്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. തിലകിനെ മാറ്റി വണ്‍ ഡൗണായി സഞ്ജുവിനെ ഇറക്കുമോ എന്ന ചോദ്യവും സൂര്യ ചിരിച്ചു തള്ളുകയാണുണ്ടായത്. തിലകിനു പകരം മലയാളി താരത്തെ ഇറക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യമാണ് ക്യാപ്റ്റന്‍ തള്ളിയത്. ഫൈനലിലെ തോൽവിക്ക് പകരം വീട്ടാൻ സൗത്ത് ആഫ്രിക്ക, മറുതന്ത്രം മെനഞ്ഞു സൂര്യകുമാർ; കണക്കുകൾ ഇങ്ങനെ വരുണിന്റെ പന്തുകള്‍ ടൂര്‍ണമെന്റില്‍ നാല് വിജയങ്ങളിലും നിര്‍ണായക പങ്ക് വഹിച്ച മിസ്റ്റ്റി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ സാന്നിധ്യമാണ് എതിരാളികള്‍ക്ക് ഉള്‍ക്കിടിലമുണ്ടാക്കുന്ന ഇന്ത്യയുടെ സുപ്രധാന ആയുധം. ഇന്ത്യന്‍ ടീമില്‍ അധികം ആഘോഷിക്കപ്പെടാത്ത നിശബ്ദ സാന്നിധ്യമാണ് വരുണ്‍. എതിരാളി ബാറ്റിങില്‍ നങ്കൂരമിടുമെന്നു തോന്നിച്ച ഘട്ടത്തിലെല്ലാം വരുണ്‍ വിക്കറ്റെടുത്തു ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിച്ചിരുന്നു. നെതര്‍ലന്‍ഡ്സിനെതിരായ അവസാന പോരട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഇംപാക്ട് പ്ലെയറും വരുണായിരുന്നു. ടൂര്‍ണമെന്റില്‍ 4 കളിയില്‍ നിന്നു 9 വിക്കറ്റുകള്‍ വീഴ്ത്തി വരുണ്‍ നില്ക്കുന്നു. ബാറ്റിങിന്റെ അത്ര ആശങ്ക ഇന്ത്യക്ക് ബൗളിങില്‍ ഇല്ലാത്തതിന്റെ ഒരു കാരണം വരുണ്‍ പുലര്‍ത്തുന്ന സ്ഥിരത കൂടിയാണ്. ജസ്പ്രിത് ബുംറ വിക്കറ്റുകള്‍ അധികം വീഴ്ത്തുന്നില്ലെങ്കിലും റണ്‍സ് കൊടുക്കാന്‍ പിശുക്കി തന്റെ ഭാഗം ക്ലിയറാക്കി നിര്‍ത്തുന്നുണ്ട്. അര്‍ഷ്ദീപ് സിങും മോശമല്ലാത്ത രീതിയില്‍ തന്നെ പന്തെറിയുന്നു. ഫിനിഷര്‍മാരായ ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും തങ്ങളുടെ റോള്‍ മികവോടെ കളത്തില്‍ നടപ്പാക്കുന്നതും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. പ്രോട്ടീസ് പവര്‍ ക്വിന്റന്‍ ഡി കോക്ക്, ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, റിയാന്‍ റിക്കല്‍ടന്‍, ഡേവിഡ് മില്ലര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കരുത്ത്. മാര്‍ക്കോ യാന്സന് വരെ നീളുന്നുണ്ട് അവരുടെ ബാറ്റിങ് പവര്‍. മിക്ക താരങ്ങളും അവസരത്തിനൊത്ത് ഉയരാന്‍ കെല്‍പ്പുള്ളവര്‍. ഫോമിലും നില്ക്കുന്നവര്. ഇന്ത്യയുടെ ബൗളിങ് ഇന്ന് ശരിക്കും പരീക്ഷിക്കപ്പെടുമെന്ന് ഉറപ്പ്. India vs South Africa: India will aim to continue their unbeaten run as they face South Africa in their first Super 8 fixture of the T20 World Cup
ബ്ലാസ്റ്റേഴ്സിന്റെ 'ഹോം കമിങ്'! കൊച്ചിയില്‍ വീണ്ടും ഐഎസ്എല്‍ ആരവം; ആദ്യ ജയം തേടി കൊമ്പന്മാര്
കൊച്ചി: ഇടവേളയ്ക്ക് ശേഷം ഐഎസ്എല്‍ ഫുട്ബോള്‍ ആരാവങ്ങളിലേക്ക് കൊച്ചി നഗരം വീണ്ടും ഉണരുന്നു. ഇന്ന് സീസണിലെ ആദ്യ ഹോം പോരാട്ടത്തിനു കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ കളിക്കാനിറങ്ങും. എതിരാളികള്‍ മുംബൈ സിറ്റി എഫ്സി. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റിനോടു പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ത്ത് ടൂര്ണമെന്റിലേക്ക് ശക്തമായി തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ടീം. മുംബൈ സിറ്റി എഫ്സി ആദ്യ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയെ വീഴ്ത്തി സീസണ് വിജയത്തോടെ തുടങ്ങിയാണ് എത്തുന്നത്. ആശങ്ക നീങ്ങി, മത്സരം നടക്കും മത്സരം ഇന്ന് കൊച്ചിയില്‍ നടക്കുമോ എന്ന കാര്യത്തില്‍ നേരത്തെ ആശങ്ക നിലനിന്നിരുന്നു. കലൂര്‍ സ്റ്റേഡിയത്തിലെ വാടക സംബന്ധിച്ച അനിശ്ചിതത്വമാണ് മത്സരം നടക്കുമോ എന്ന കാര്യം സംശയത്തിലാക്കിയത്. വാടക കൂട്ടി ചോദിച്ച ജിസിഡിഎ നടപടിയാണ് അവസാന നിമിഷം പ്രതിസന്ധി സൃഷ്ടിച്ചത്. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇ മെയില്‍ മുഖേന ആവശ്യപ്പെട്ടത്. എന്നാല്‍, ആവശ്യപ്പെട്ട തുകയുടെ ഒരുഭാഗം ഉടന്‍ അടയ്ക്കാമെന്നും, ബാക്കി തുകയ്ക്ക് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സാവകാശം ചോദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജിഡിഡിഎ സ്റ്റേഡിയം വിട്ടു നല്കാന് തയ്യാറായത്. ഇതോടെയാണ് മത്സരം നടക്കുമെന്നു അധികൃതര്‍ വ്യക്തമാക്കുന്നത്. ഒരാഴ്ചയ്ക്കകം മുഴുവന്‍ തുകയും ഒടുക്കണം എന്നാണ് ജിസിഡിഎയുടെ നിര്‍ദേശം. മത്സരത്തിനു മുന്നോടിയായി നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം നടത്താന്‍ സമ്മതിക്കാതെ കോച്ചിനേയും സംഘത്തേയും പുറത്താക്കി ഗേറ്റ് പൂട്ടി നാടകീയതയും അതിനിടെ അരങ്ങേറിയിരുന്നു. ഈ പ്രതിസന്ധികളെല്ലാം നില്‍ക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ ഹോം മത്സരത്തിന് ഇറങ്ങുന്നത്. ഓസീസിനെ അവരുടെ മണ്ണില്‍ വീഴ്ത്തി; ഇന്ത്യന്‍ വനിതകള്‍ക്ക് ടി20 പരമ്പര പുതിയ ടീം പുതുക്കിപ്പണിത ടീമുമായാണ് ബ്ലാസ്റ്റേഴ്സ് സീസണില്‍ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ രണ്ട് വിദേശ താരങ്ങളാണ് ആദ്യ ഇലവനില്‍ ടീമിനായി കളത്തിലെത്തിയത്. ഗിനിയന്‍ താരം ഒമര്‍ ബായും മുന്നേറ്റത്തില്‍ സ്പാനിഷ് താരം വിക്ടര്‍ ബെര്ത്തോമിയോയും. ഇരുവരും ഇന്നും കളത്തിലെത്തും. മുന്നേറ്റത്തില്‍ ഫ്രഞ്ച് താരം കെവിന് യോക്കിനെയാണ് ടീം ഉറ്റുനോക്കുന്നത്. ബഗാനെതിരെ പകരക്കാരന്റെ റോളില്‍ ഇറങ്ങിയ ജര്‍മന്‍ താരം മര്‍ലോണ്‍ റൂസ് മുന്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ വിടവ് നികത്തുമോ എന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ കോറു സിങാണ് കൊമ്പന്മാരുടെ മറ്റൊരു പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ താരം മിന്നും പ്രകടനമാണ് നടത്തിയത്. ഗോളടിക്കാനും അടിപ്പിക്കാനും താരം മുന്നില്‍ നില്ക്കുന്നു. മധ്യനിരയില്‍ താരം കളം വാണാല് മലയാളി താരങ്ങളായ വിബിന് മോഹന്‍, നിഹാല്‍ സുധീഷ് എന്നിവര്‍ക്കും കളം നിറഞ്ഞു കളിക്കാനുള്ള അവസരമൊരുങ്ങും. സന്തോഷ് ട്രോഫി, സൂപ്പര്‍ ലീഗ് കേരള പോരാട്ടങ്ങളില്‍ മികവ് തെളിയിച്ച മുഹമ്മദ് അജ്സലും ബ്ലാസ്റ്റേഴ്സിന്റെ നിര്‍ണായക താരമാകാനുള്ള ഒരുക്കത്തിലാണ്. മഴ കളിച്ചു; ടി20 ലോകകപ്പിലെ പാകിസ്ഥാന് - ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു ISL: Kerala Blasters FC resolve stadium dispute on eve of home match with Mumbai City FC at Kochi
ശിഖര്‍ ധവാന് വിവാഹിതരായി, ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ദമ്പതികള്‍, വിഡിയോ
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും അയര്‍ലന്‍ഡ് സ്വദേശിനിയായ സോഫി ഷൈനും വിവാഹിതരായി. 2025 മെയ് മാസത്തില്‍ ധവാന് തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ജനുവരിയിലാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ ഇരുവരുടെയും പ്രീ-വെഡ്ഡിങ് ആഘോഷങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ധുരന്ധറിലെ 'ഷരാരത്' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. സംഗീതിനെത്തിയ അതിഥികള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലായത്. Gabbar dancing to Dhurandhar song pic.twitter.com/QqhcWtYhGO — amertha.work (@amerthawork) February 20, 2026 ഒട്ടേറെ പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ശിഖര്‍ ധവാന്റെ രണ്ടാം വിവാഹമാണ് ഇത്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള കിക്ക് ബോക്സറായ ആയേഷ മുഖര്‍ജിയാണ് ധവാന്റെ ആദ്യഭാര്യ. 2012-ല്‍ വിവാഹിതരായ ഇരുവരും 2023-ലാണ് വിവാഹമോചിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. Former Indian cricketer Shikhar Dhawan and his fiancé, Irish native Sophie Shine, pre-wedding celebrations
ഓസീസിനെ അവരുടെ മണ്ണില്‍ വീഴ്ത്തി; ഇന്ത്യന്‍ വനിതകള്‍ക്ക് ടി20 പരമ്പര
അഡലെയ്ഡ്: ഓസ്ട്രേലിയക്കെതിരെ മൂന്നാം മത്സരത്തിലും വിജയിച്ച് 2-1ന് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. അഡ്ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് 159 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. അര്‍ധ സെഞ്ചന്റി നേടിയ ആഷ്ലി ഗാര്‍ഡ്നറാണ് (57) അവരുടെ ടോപ് സ്കോറര്‍. 55 പന്തില്‍ 82 റണ്‍സെടുത്ത സ്മൃതി മന്ധാനയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ബൗളിങ്ങില്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ശ്രേയങ്ക പാട്ടീലിന്റെയും ശ്രീ ചരണിയുടെയും പ്രകടനമാണ് ഓസ്ട്രേലിയയെ പിടിച്ചു കെട്ടാന്‍ ഇന്ത്യയെ സഹായിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി സ്മൃതി മന്ധാനയും ഷഫാലി വര്‍മ്മയുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. തുടക്കത്തില്‍ തന്നെ ഷഫാലിയെ (19) നഷ്ടമായെങ്കിലും ജെമീമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് സ്മൃതി ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി. പവര്‍പ്ലേയില്‍ തന്നെ ഇന്ത്യന്‍ സ്കോര്‍ 50 കടന്നു. 38 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച സ്മൃതി മന്ധാന എട്ട് ഫോറും മൂന്ന് സിക്സുമടക്കം 149 സ്ട്രൈക്ക് റേറ്റിലാണ് 82 റണ്‍സ് അടിച്ചുകൂട്ടിയത്. 16-ാം ഓവറില്‍ സ്മൃതി പുറത്തായ ശേഷം ക്രീസിലെത്തിയ റിച്ച ഘോഷ് 7 പന്തില്‍ 18 റണ്‍സെടുത്ത് സ്കോറിങ്ങിന് വേഗം കൂട്ടി. 41 പന്തില്‍ 59 റണ്‍സെടുത്ത ജെമീമയുടെ പ്രകടനവും ഇന്ത്യന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി. അവസാന ഓവറില്‍ ജെമീമ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഇന്ത്യ 176 എന്ന ശക്തമായ നിലയില്‍ എത്തിയിരുന്നു. ജിസിഡിഎ സ്റ്റേഡിയം വിട്ടുനല്‍കും, കൊച്ചിയില്‍ ഐഎസ്എല്‍ മത്സരം മുടങ്ങില്ല മറുപടി ബാറ്റിങ്ങിറങ്ങിയ ഓസ്ട്രേലിയക്ക് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. രേണുക സിങ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാരായ ജോര്‍ജിയ വോളും ബെത്ത് മൂണിയും ചേര്‍ന്ന് 18 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ വോളിനെ (10) പുറത്താക്കി ശ്രേയങ്ക പാട്ടീല്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്കി. തൊട്ടുടുത്ത ഓവറില്‍ ബെത്ത് മൂണിയെ രേണുക സിങ് പുറത്താക്കി. എലീസ് പെറി (1) നാലാം ഓവറില്‍ ശ്രേയങ്കയുടെ പന്തില്‍ പുറത്തായതോടെ ഓസ്ട്രേലിയ 32-ന് 3 എന്ന നിലയില്‍ പതറി. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും 45 പന്തില്‍ 57 റണ്‍സെടുത്ത ആഷ്ലി ഗാര്‍ഡ്നര്‍ ക്രീസില്‍ നിലകൊണ്ടു. എന്നാല്‍ 16-ാം ഓവറില്‍ ഗാര്‍ഡ്നറെ അരുന്ധതി റെഡ്ഡി പുറത്താക്കിയതോടെ ആതിഥേയരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. ഗ്രേസ് ഹാരിസ്, സോഫി മോളിനക്സ്, അന്നബെല്‍ സതര്‍ലാന്‍ഡ് എന്നിവര്‍ക്ക് കാര്യമായ സംഭാവനകള്‍ നല്കാന് സാധിക്കാതെ വന്നതോടെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് 159-ല്‍ അവസാനിച്ചു. Indian women beat Australia on home soil; win T20 series
മഴ കളിച്ചു; ടി20 ലോകകപ്പിലെ പാകിസ്ഥാന് - ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു
കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടങ്ങളിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. കൊളംബോയിലെ ആര് പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴ് മുതല്‍ നടക്കേണ്ടിയിരുന്ന പാകിസ്ഥാന് - ന്യൂസിലന്‍ഡ് മത്സരമാണ് ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ജിസിഡിഎ സ്റ്റേഡിയം വിട്ടുനല്‍കും, കൊച്ചിയില്‍ ഐഎസ്എല്‍ മത്സരം മുടങ്ങില്ല കൊളംബോയില്‍ വൈകീട്ട് മഴ പെയ്യുമെന്ന് നേരത്തെ തന്നെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. ടോസ് സമയം മുതല്‍ തന്നെ ശക്തമായ മഴയാണ് കൊളംബോയില്‍ പെയ്തിറങ്ങിയത്. കനത്ത മഴ രണ്ടര മണിക്കൂറിലധികം നീണ്ടതോടെയാണ് കളി ഉപേക്ഷിക്കാന്‍ തീരുമാനമായത്. സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് റിസര്‍വ് ദിനം ഇല്ലാത്തതിനാലാണ് മത്സരം പൂര്‍ണമായി ഉപേക്ഷിച്ചത്. സുപ്പര്‍ 8 ലെ മറ്റ് മത്സരങ്ങള്‍ ശ്രീലങ്ക- ഇംഗ്ലണ്ട്, ഫെബ്രുവരി 22, വൈകീട്ട് 3.00 മുതല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 22, വൈകീട്ട് 7.00 മുതല്‍ സിംബാബ്വെ- വെസ്റ്റ് ഇന്‍ഡീസ്, ഫെബ്രുവരി 23, വൈകീട്ട് 7.00 മുതല്‍ ഇംഗ്ലണ്ട്- പാകിസ്ഥാന്, ഫെബ്രുവരി 24, വൈകീട്ട് 7.00 മുതല്‍ ശ്രീലങ്ക- ന്യൂസിലന്‍ഡ്, ഫെബ്രുവരി 25, വൈകീട്ട് 7.00 മുതല്‍ വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 26, വൈകീട്ട് 3.00 മുതല്‍ ഇന്ത്യ- സിംബാബ്വെ, ഫെബ്രുവരി 26, വൈകീട്ട് 7.00 മുതല്‍ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ്, ഫെബ്രുവരി 27, വൈകീട്ട് 7.00 മുതല്‍ ശ്രീലങ്ക- പാകിസ്ഥാന്, ഫെബ്രുവരി 28, വൈകീട്ട് 7.00 മുതല്‍ സിംബാബ്വെ- ദക്ഷിണാഫ്രിക്ക, മാര്‍ച്ച് 1, വൈകീട്ട് 3.00 മുതല്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്, മാര്‍ച്ച് 1, വൈകീട്ട് 7.00 മുതല്‍ T20 World Cup 2026 Pakistan vs New Zealand Match Abandoned Due To Rain.
ജിസിഡിഎ സ്റ്റേഡിയം വിട്ടുനല്‍കും, കൊച്ചിയില്‍ ഐഎസ്എല്‍ മത്സരം മുടങ്ങില്ല
കൊച്ചി: ഐഎസ്എല്‍ 2026 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങുന്നു. ജിസിഡിഎ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വിട്ടു നല്‍കും. വാടക കൂട്ടി ചോദിച്ച ജിസിഡിഎ നടപടിയാണ് അവസാന നിമിഷം പ്രതിസന്ധി സൃഷ്ടിച്ചത്. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇമെയില്‍ മുഖേന ആവശ്യപ്പെട്ടത്. വേനല്‍ മഴ വരുന്നു, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് എന്നാല്‍, ആവശ്യപ്പെട്ട തുകയുടെ ഒരുഭാഗം ഉടന്‍ അടയ്ക്കാമെന്നും, ബാക്കി തുകയ്ക്ക് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സാവകാശം ചോദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജിഡിഡിഎ സ്റ്റേഡിയം വിട്ടു നല്കാന് തയ്യാറായത്. ഇതോടെ നാളെ നിശ്ചയിച്ച മത്സരം നടക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഒരാഴ്ചയ്ക്കകം മുഴുവന്‍ തുകയും ഒടുക്കണം എന്നാണ് ജിസിഡിഎയുടെ നിര്‍ദേശം. 'ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ല, സത്യാവസ്ഥ ഇതാണ്': സല്‍മാനുമായുള്ള തർക്കത്തിൽ വിശദീകരണവുമായി പാക് കോച്ച് ഞായറാഴ്ച നടക്കുന്ന ബാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനോട് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ISL match in Kochi GCDA will hand over the Kaloor Jawaharlal Nehru International Stadium .
കൊളംബോ: ടി20 ലോകകപ്പ് 2026ൽ നമീബിയക്കെതിരായ മത്സരത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് വിശദീകരണവുമായി പാക് കോച്ച് മൈക്ക് ഹെസ്സൻ. കോച്ച് സഹതാരങ്ങളോടെ സംസാരിക്കുന്നതിനിടെ പാകിസ്ഥാന് ടീം നായകന് സല്മാന് അലി ആഘ കുപ്പി വലിച്ചെറിയുന്നതും ദേഷ്യപ്പെട്ടു സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. പാക് ക്യാപ്റ്റനും കോച്ചും തമ്മിൽ തർക്കമുണ്ടായി എന്നായിരുന്നു റിപ്പോർട്ടുകൾ. അഭിഷേക്, തിലക് പുറത്തേക്കോ?, സൂര്യകുമാർ യാദവിന്റെ ഉത്തരം ഇതാണ് എന്നാൽ,ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്ന് കോച്ച് മൈക്ക് ഹെസ്സൻ വ്യക്തമാക്കി. ''ആ വിഡിയോ ഞാൻ കണ്ടിരുന്നു. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ പറയാം. മത്സരത്തെക്കുറിച്ചു സൽമാനുമായി സംസാരിക്കാനും ഇടംകൈയ്യൻ എന്ന നിലയിൽ നവാസിനോട് പാഡ് ധരിക്കാനും ആവശ്യപ്പെടാനുമായി ആണ് ഞാൻ അവിടെ എത്തിയത്. ആ സമയത്താണ് ആഘ വിക്കറ്റ് ആയി അവിടെ എത്തിയത്. അതിന്റെ ദേഷ്യത്തിലാണ് താരം കുപ്പി വലിച്ചെറിഞ്ഞത്. അല്ലാതെ ഞങ്ങൾക്കിടയിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ല'' കോച്ച് പറഞ്ഞു. കോച്ചിന്റെ ഉപദേശം ഇഷ്ടമായില്ല, വെള്ളക്കുപ്പി വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, ഒന്നും മിണ്ടാതെ ബാബർ; പാകിസ്ഥാൻ ടീമിൽ അതൃപ്തി ? (വിഡിയോ) ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ പാക് ടീമിൽ വൻ അഴിച്ചു പണികൾ നടത്തിയിരുന്നു. നമീബിയക്കെതിരായ മത്സരത്തിൽ മോശം ഫോമിലാണെങ്കിലും ബാബര്‍ അസം ടീമിലെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഷഹീന് അഫ്രീദിയും സ്പിന്നര്‍ അബ്രാര്‍ അഹമ്മദും പാകിസ്ഥാന്റെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായിരുന്നു. ഈ തീരുമാനങ്ങൾക്ക് പിന്നിൽ കോച്ച് മൈക്കൽ ഹെസ്സൻ ആണെന്നാണ് റിപ്പോർട്ടുകൾ. Pakistan Coach Mike Hesson Explains Namibia Incident, Confirms No Issue With Captain Salman Agha
ഫൈനലിലെ തോൽവിക്ക് പകരം വീട്ടാൻ സൗത്ത് ആഫ്രിക്ക, മറുതന്ത്രം മെനഞ്ഞു സൂര്യകുമാർ; കണക്കുകൾ ഇങ്ങനെ
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടം നാളെ തുടങ്ങും. ഗ്രൂപ്പ് ചാംപ്യൻമാരായ സൗത്ത് ആഫ്രിക്കയുമായി ഇന്ത്യ ഏറ്റുമുട്ടുമ്പോൾ 2024 ലെ ഫൈനൽ ആവർത്തിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്ക് ആണ് മത്സരം നടക്കുന്നത്. ഇരു ടീമുകളും മുൻപ് പരസ്പരം ഏറ്റുമുട്ടിയപ്പോൾ കൂടുതൽ മത്സരങ്ങളും വിജയിച്ചത് ഇന്ത്യ ആയിരുന്നു. '22ാം വയസിൽ വിവാഹം കഴിച്ചു, ആ അധ്യായം കഴിഞ്ഞു'... നാലാം വാർഷികത്തിന് തൊട്ടരികെ, ബന്ധം വേർപെടുത്തുന്നതായി ഇന്ത്യൻ താരം ടി20 ഫോർമാറ്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 36 മത്തെ മത്സരമാണ് ഇത്. ഇതുവരെ നടന്ന 35 മത്സരങ്ങളിൽ ഇന്ത്യ 21 വിജയം നേടിയപ്പോൾ ദക്ഷിണാഫ്രിക്ക 13 മത്സരങ്ങളിൽ വിജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു. ടി20 ലോകകപ്പിൽ ഇരുടീമുകളും ഏഴ് തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ച് തവണ ഇന്ത്യയും രണ്ട് തവണ സൗത്ത് ആഫ്രിക്കയും വിജയം സ്വന്തമാക്കി. 2014ലെ സെമിഫൈനലിലും 2024ലെ ഫൈനലിലും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. 'സമ്മർദ്ദം ഇന്ത്യൻ ടീമിന്, ഞങ്ങൾ വളരെ 'കൂൾ': ദക്ഷിണാഫ്രിക്കൻ കോച്ച് ഇരു ടീമുകളും 2025 ഡിസംബറിൽ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഏറ്റുമുട്ടിയിരുന്നു. ആ പരമ്പരയിൽ ഇന്ത്യ 3-1ന് വിജയിക്കുകയും ഒരു മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അവസാനത്തെ അഞ്ച് ടി20 മത്സരങ്ങളിൽ ഇന്ത്യ തുടർച്ചയായി വിജയിച്ചപ്പോൾ ദക്ഷിണാഫ്രിക്ക നാല് വിജയവും ഒരു തോൽവിയും നേരിടേണ്ടി വന്നിരുന്നു. കണക്കുകൾ ഇന്ത്യക്ക് അനുകൂലമാണ്. എന്നാൽ കഴിഞ്ഞ ഫൈനലിൽ കണക്ക് തീർക്കാൻ ഇറങ്ങുന്ന സൗത്ത് ആഫ്രിക്കൻ ടീം മികച്ച ഫോമിലാണ് ഇപ്പോൾ ഉള്ളത്. എയ്ഡന്‍ മാര്‍ക്രത്തിന്റെ തന്ത്രങ്ങൾക്ക് എങ്ങനെയാകും സൂര്യകുമാർ യാദവ് മറുതന്ത്രം മെനയുക എന്നതാണ് ആരാധകർ കാണാൻ കാത്തിരിക്കുന്നത്. Numbers Favour India Ahead of Super 8 Clash Against South Africa.
'സമ്മർദ്ദം ഇന്ത്യൻ ടീമിന്, ഞങ്ങൾ വളരെ 'കൂൾ': ദക്ഷിണാഫ്രിക്കൻ കോച്ച്
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള സൂപ്പർ 8 പോരാട്ടം നാളെ (ഫെബ്രുവരി 22) നടക്കും. വൈകിട്ട് ഏഴ് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാം മത്സരങ്ങളും വിജയിച്ചാണ് ഇരു ടീമുകളും സൂപ്പർ 8 മത്സരത്തിനായി എത്തുന്നത്. 2024 ടി20 ലോകകപ്പ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യയ്ക്ക് ഒപ്പം ആയിരുന്നു. 'കളിക്കാരുടെ ലോകകപ്പ് സ്വപ്നം ഒറ്റ സെക്കൻഡിൽ തകർത്ത പെരും നുണയനാണ് അയാള്‍' മത്സരത്തിന്റെ യാതൊരു വിധ സമ്മർദ്ദവും ടീമിനെ ബാധിക്കില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ മുഖ്യ പരിശീലകൻ ശുക്രി കോൺറാഡ് പറഞ്ഞു. സമ്മർദ്ദം വലിയ ഘടകമാണെങ്കിലും അത് ഇന്ത്യയ്ക്ക് കൂടുതലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യയെ പോലുള്ള ടീമുകൾക്ക് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. ആരാധകരുടെ നീരീക്ഷണം,മറ്റ് വിമർശനങ്ങൾ എല്ലാ ടീമിനെ സമ്മർദ്ദത്തിലാക്കും. ഈ സമ്മർദ്ദമാണ് ഇന്ത്യൻ ടീമിന്റെ ദുർബലത അത് മുതലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ'' കോൺറാഡ് പറഞ്ഞു . '22ാം വയസിൽ വിവാഹം കഴിച്ചു, ആ അധ്യായം കഴിഞ്ഞു'... നാലാം വാർഷികത്തിന് തൊട്ടരികെ, ബന്ധം വേർപെടുത്തുന്നതായി ഇന്ത്യൻ താരം അതേസമയം, ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താരത്തിന്റെ ഇപ്പോഴത്തെ മോശം പ്രകടനത്തെ വിലകുറച്ചു കാണുന്നില്ലെന്നും ദക്ഷിണാഫ്രിക്കൻ കോച്ച് പറഞ്ഞു. മൂന്ന് മത്സരങ്ങളിൽ ഒരാൾ പൂജ്യത്തിന് പുറത്തായത് കൊണ്ട് അയാളെ എഴുതിത്തള്ളാൻ കഴിയില്ല.സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയുന്ന താരമാണ് അഭിഷേക് എന്നും കോൺറാഡ് വ്യക്തമാക്കി. Conrad says pressure on defending champions India ahead of Super 8 clash against South Africa
മുംബൈ: നാലാം വിവാഹ വാർഷികത്തിനു തൊട്ടുമുൻപ് വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചഹർ . 2022 മാർച്ചിലായിരുന്നു താരത്തിന്റെ വിവാഹം. 22ാം വയസിൽ ഇഷാനി ജോഹറുമായാണ് രാഹുലിന്റെ വിവാഹം നടന്നത്. ഗോവയിൽ വച്ചായിരുന്നു ചടങ്ങുകൾ. ഒരു വർഷത്തിൽ കൂടുതലായി കഠിനമേറിയ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും വിവാഹ മോചനമല്ലാതെ മറ്റു വഴികളില്ലെന്നും ചഹർ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. 'കളിക്കാരുടെ ലോകകപ്പ് സ്വപ്നം ഒറ്റ സെക്കൻഡിൽ തകർത്ത പെരും നുണയനാണ് അയാള്‍' 'ജീവിതത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും മനസിലാക്കുന്നതിനു മുൻപ് ചെറിയ പ്രായത്തിൽ തന്നെ വിവാഹത്തിലേക്ക് കടന്നിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത പാഠങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ അനുഭവിച്ചത്. ഇന്ന് എന്റെ ജീവിതത്തിലെ ഒരു അധ്യായം പൂർത്തിയാകുകയാണ്. രോഷത്തിലോ കുറ്റബോധത്തിലോ അല്ല ഞാൻ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. ചില ബന്ധങ്ങൾ എന്നേക്കുമായി നിലനിൽക്കില്ല. അവ നമ്മെ ഉണർത്താനും രൂപാന്തരപ്പെടുത്താനുമുള്ളതാണ്. ഭാവി ജീവിതം കെട്ടിപ്പടുക്കാൻ ആത്മബോധത്തോടെ മുന്നോട്ടു പോകും'- രാഹുൽ ചഹർ കുറിച്ചു. ഇന്ത്യൻ ജേഴ്സിയിൽ 7 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് ചഹർ. 2021ലാണ് അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനൊപ്പം 2 കിരീട നേട്ടങ്ങളിൽ പങ്കാളിയാണ്. നിലവിൽ താരം ചെന്നൈ സൂപ്പർ കിങ്സിലാണ്. 5.2 കോടി രൂപയ്ക്കാണ് ചഹറിനെ ചെന്നൈ സ്വന്തമാക്കിയത്. ഐപിഎല്ലിൽ 79 മത്സരങ്ങളിൽ നിന്നു 75 വിക്കറ്റുകൾ. ഹര്‍ദിക് അടിച്ച ഷോട്ട് കൊണ്ടത് കാല്‍മുട്ടില്‍; വേദന കൊണ്ടു പുളഞ്ഞ് പേസര്‍; ഇന്ത്യന്‍ ടീമില്‍ വീണ്ടും പരിക്കിന്റെ ആശങ്ക Indian spinner Rahul Chahar has confirmed that his marriage to Ishani Johar is officially over
'കളിക്കാരുടെ ലോകകപ്പ് സ്വപ്നം ഒറ്റ സെക്കൻഡിൽ തകർത്ത പെരും നുണയനാണ് അയാള്‍'
ധാക്ക: ടി20 ലോകകപ്പില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ പുറത്താകല്‍ വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ സാധിക്കില്ലെന്ന കടുത്ത നിലപാടുമായി അവര്‍ നിന്നതോടെയാണ് ഐസിസി ബംഗ്ലാദേശിനെ പുറത്താക്കിയത്. എന്നാല്‍ രാഷ്ട്രീയ കാരങ്ങളാലുള്ള ഈ തീരുമാനം കളിക്കാരെ സംബന്ധിച്ചു വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നു തുറന്നു സമ്മതിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സഹ പരിശീലകന് മുഹമ്മദ് സലാഹുദ്ദീന്. വിഷയം ഇത്രയും വഷളാക്കിയത് ബംഗ്ലാദേശ് കായിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്ന ആസിഫ് നസ്റുലാണെന്നു പരിശീലകന് തുറന്നടിച്ചു. വിഷയത്തില്‍ ബംഗ്ലാദേശ് താരങ്ങളെ നേരില്‍ കണ്ട് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത് ആസിഫ് നസ്റുലായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെ പുറത്താക്കിയതിനു പിന്നാലെ ക്രിക്കറ്റ് ബോര്‍ഡും താരങ്ങളുമാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത് എന്നായിരുന്നു നസ്റുല്‍ അവകാശപ്പെട്ടത്. ഇക്കാര്യമാണ് മുഹമ്മദ് സലാഹുദ്ദീന് ചോദ്യം ചെയ്യുന്നത്. 'അയാള്‍ നുണയനാണ്. ടീമിലെ ചില താരങ്ങള്‍ക്ക് വലിയ മാനസിക ആഘാതമാണ് ലോകകപ്പ് കളിക്കാന്‍ കഴിയില്ലെന്ന തീരുമാനം ഉണ്ടാക്കിയത്. ഒരാഴ്ചയോളമാണ് ചില താരങ്ങള്‍ മാനസികമായി കോമയിലായത്. അയാളൊരു അധ്യാപകനാണ്. അധ്യാപന് എങ്ങനെയാണ് ഇങ്ങനെ നുണ പറയുന്നത് എന്നു സങ്കല്പ്പിക്കാന് പോലും എനിക്കു സാധിക്കുന്നില്ല.' ഹര്‍ദിക് അടിച്ച ഷോട്ട് കൊണ്ടത് കാല്‍മുട്ടില്‍; വേദന കൊണ്ടു പുളഞ്ഞ് പേസര്‍; ഇന്ത്യന്‍ ടീമില്‍ വീണ്ടും പരിക്കിന്റെ ആശങ്ക 'താരങ്ങള്‍ കാരണമാണ് ബംഗ്ലാദേശ് ലോകകപ്പ് കളിക്കാത്തത് എന്ന അയാളുടെ പ്രസ്താവന അംഗീകരിക്കാന്‍ എങ്ങനെ സാധിക്കും. ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ് ലോകകപ്പ് ഇന്ത്യയില്‍ കളിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത്. അതംഗീകരിക്കാന്‍ കളിക്കാര്‍ ഒരുക്കമാണ്.' 'പക്ഷേ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ എനിക്ക് വ്യക്തിപരമായി എന്റെ കീഴിലുള്ള താരങ്ങളുടെ കാര്യം പറയേണ്ടി വരും. ലോകകപ്പ് കളിക്കുക എന്നത് ഏതൊരു താരത്തിന്റേയും സ്വപ്നമാണ്. ഒറ്റ സെക്കന്‍ഡ് കൊണ്ടാണ് അതെല്ലാം നശിപ്പിക്കപ്പെട്ടത്. താരങ്ങളുടെ സ്വപ്നങ്ങളാണ് ഇല്ലാതാക്കിയത്. മാനസികമായി നിരാശയിലാണ്ടു പോയ താരങ്ങളെ തിരിച്ചു ഗ്രൗണ്ടിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഠിനമായി തന്നെ പരിശ്രമിക്കേണ്ടി വന്നു. അവരെല്ലാം പഴയ ഊര്‍ജ്ജത്തിലേക്ക് തിരിച്ചെത്തിയതു തന്നെ വലിയ ആശ്വാസം'- മുഹമ്മദ് സലാഹുദ്ദീൻ വ്യക്തമാക്കി. ടി20 ലോകകപ്പില്‍ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുമായും ബിസിബി ഉദ്യോഗസ്ഥരുമായും നടത്തിയ ഒരു കൂടിക്കാഴ്ചയില്‍ നസ്രുല്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം അദ്ദേഹം കളിക്കാരെ ധരിപ്പിച്ചത്. ഐസിസി നല്കിയ അന്ത്യശാസനത്തിനു ശേഷമായിരുന്നു ഈ യോഗം. എന്നാല്‍ ബഹിഷ്കരണ തീരുമാനത്തില്‍ ഉറച്ചു നില്ക്കുന്നതായാണ് യോഗ ശേഷം നസ്റുല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് ഐസിസി ബംഗ്ലാദേശിനെ പുറത്താക്കി സ്കോട്ലന്ഡിനു പകരം അവസരം നല്‍കിയത്. തിലക് റണ്ണെടുക്കാതെ 'ബോള്‍' ചുമ്മാ കളഞ്ഞ് വട്ടം തിരിയുന്നു; 'സ്ട്രൈക്ക് റേറ്റ് 275' ഉള്ള സഞ്ജു കളിക്കണം! Bangladesh assistant coach Mohammad Salahuddin has slammed the country's ex-sports advisor Asif Nazrul over the T20 World Cup controversy
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ പരിക്ക് വീണ്ടും ആശങ്കയാകുന്നു. പരിക്കിന്റെ പട്ടികയിലേക്ക് എത്തിയ പുതിയ താരം മുഹമ്മദ് സിറാജാണ്. പരിശീലനത്തിനിടെയാണ് മുഹമ്മദ് സിറാജിനു അപ്രതീക്ഷിതമായി പരിക്കേറ്റത്. പരിശീലന സമയത്ത് ഹര്‍ദിക് പാണ്ഡ്യ അടിച്ച ഒരു ഷോട്ടാണ് സിറാജിനു വിനയായി മാറിയത്. ഹര്‍ദിക് അടിച്ച ഷോട്ട് നേരെ പോയി കൊണ്ടത് മുഹമ്മദ് സിറാജിന്റെ ഇടതു കാലില്‍. കാല്‍മുട്ടിനു സാരമായി തന്നെ പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വേദന കൊണ്ടു പുളഞ്ഞ താരം വൈകാതെ നെറ്റ്സില്‍ നിന്നു പരിശീലനം മതിയാക്കി ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. മുടന്തി കൊണ്ടാണ് താരം ഗ്രൗണ്ട് വിട്ടത്. സിറാജിന്റെ പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ ബിസിസിഐ നിലവില്‍ വ്യക്തത വരുത്തിയിട്ടില്ല. തിലക് റണ്ണെടുക്കാതെ 'ബോള്‍' ചുമ്മാ കളഞ്ഞ് വട്ടം തിരിയുന്നു; 'സ്ട്രൈക്ക് റേറ്റ് 275' ഉള്ള സഞ്ജു കളിക്കണം! ലോകകപ്പ് പോരാട്ടത്തിനു തൊട്ടുമുന്‍പ് ടീമിലുണ്ടായിരുന്ന ഹര്‍ഷിത് റാണ പരിക്കേറ്റ് പുറത്തായിരുന്നു. ഇതോടെയാണ് അവസാന ഘട്ടത്തില്‍ മുഹമ്മദ് സിറാജ് പകരക്കാരനായി അപ്രതീക്ഷിതമായി ടീമിലെത്തിയത്. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ സിറാജ് ബുംറയ്ക്കു പകരം കളിക്കാനിറങ്ങുകയും 3 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു. ലോകകപ്പ് തുടങ്ങിയ ശേഷം അഭിഷേക് ശര്‍മ, ജസ്പ്രിത് ബുംറ എന്നിവര്‍ക്ക് പരിക്കിനെ തുടര്‍ന്നു ഓരോ മത്സരങ്ങള്‍ നഷ്ടമായിരുന്നു. അതിനിടെ വാഷിങ്ടന്‍ സുന്ദറിനും പരിക്കു പറ്റിയിരുന്നു. പിന്നാലെയാണ് സിറാജിന്റെ പുതിയ പരിക്ക്. ന്യൂസിലന്‍ഡ്- പാകിസ്ഥാന് സൂപ്പര്‍ 8 മഴയില്‍ ഒലിക്കുമോ? കളി നടന്നില്ലെങ്കില്‍... mohammed siraj, hardik pandya, T20 World Cup: India suffered a major injury scare
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ 8ലെ ഇന്ത്യയുടെ നിര്‍ണായക പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകുമ്പോള്‍ ബാറ്റിങ് നിരയുടെ ഫോമില്‍ ആശങ്കപ്പെട്ട് മെന്‍ ഇന്‍ ബ്ലു സംഘം. നാളെ വൈകീട്ട് ഏഴിന് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായാണ് ഏറ്റുമുട്ടുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പോരാട്ടം. മലയാളി താരം സഞ്ജു സാംസണെ പ്ലയിങ് ഇലവനിലേക്ക് പരിഗണിക്കുമെന്ന വാര്‍ത്തകളും ഇപ്പോള്‍ വരുന്നുണ്ട്. ഓപ്പണിങില്‍ അഭിഷേക് ശര്‍മ 3 കളികളിലും പൂജ്യത്തിനു പുറത്തായതും പരിക്കു മാറി ടീമിലേക്ക് തിരിച്ചെത്തിയ തിലക് വര്‍മ സ്വാഭാവിക കളി പുറത്തെടുക്കാന്‍ സാധിക്കാതെ വട്ടം തിരിയുന്നതും ടീമിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. ഈ ഘട്ടത്തിലാണ് സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം ആരാധകര്‍ ശക്തമാക്കിയത്. തിലകിന്റെ ഫോമില്ലായ്മ തലവേദനയായി നില്ക്കുന്ന ഘട്ടത്തിലാണ് സഞ്ജുവിനെ തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയരുന്നത്. ക്രീസില്‍ നിലയുറപ്പിക്കാനായി വല്ലാതെ ഡോട്ട് ബോളുകള്‍ തിലക് കളിക്കുന്നത് ടീം സ്കോറിങിനെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. തിളങ്ങിയാലും ഇല്ലെങ്കിലും അധികം ഡോട്ട് ബോളുകള്‍ക്ക് ഇടം ഇന്നിങ്സില്‍ നല്‍കാത്ത താരമാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനായി വണ്‍ ഡൗണ്‍ ഇറങ്ങി ശീലമുള്ള താരം കൂടിയാണ്. മാത്രമല്ല ടീമിലെ മുന്‍നിര ബാറ്റര്‍മാരെല്ലാം ഇടം കൈയന്‍മാരാകുന്നത് ഒഴിവാക്കാന്‍ വലം കൈയനായ സഞ്ജുവിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലും ഉണ്ട്. ഈ ലോകകപ്പില്‍ നമീബിയക്കെതിരെ മാത്രമാണ് സഞ്ജു കളിച്ചത്. അഭിഷേകിനു പകരം ഓപ്പണറായി എത്തിയ സഞ്ജു 8 പന്തില്‍ 22 റണ്‍സെടുത്തു മടങ്ങിയെങ്കിലും പരിശീലകന് ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ സഞ്ജു നല്കിയ മിന്നും തുടക്കത്തെ അഭിനന്ദിച്ചിരുന്നു. ഒറ്റ കളി മാത്രമാണ് സഞ്ജു ലോകകപ്പില്‍ കളിച്ചത്. എന്നാല്‍ പ്രാഥമിക ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് റേറ്റ് ഈയൊരറ്റ കളിയില്‍ നിന്നു സഞ്ജു സ്വന്തമാക്കി എന്നതാണ് മറ്റൊരു കൗതുകം. താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 275 ആണ്. മറ്റൊരു താരവും ഈ സ്ട്രൈക്ക് റേറ്റ് സ്വന്തമാക്കിയിട്ടില്ല. ന്യൂസിലന്‍ഡ്- പാകിസ്ഥാന് സൂപ്പര്‍ 8 മഴയില്‍ ഒലിക്കുമോ? കളി നടന്നില്ലെങ്കില്‍... ഓപ്പണിങില്‍ അഭിഷേകിനെ മാറ്റി സഞ്ജുവിനെ ഇറക്കാനും ചിലര്‍ വാദിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ നാളെത്തെ മത്സരത്തില്‍ ഇഷാനൊപ്പം സഞ്ജു ഇറങ്ങുന്നത് ഇന്ത്യക്ക് ഗുണകരമാണെന്ന വാദമാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍ കൂടിയാണ് സഞ്ജു. പ്രാഥമിക ഘട്ടത്തില്‍ സ്പിന്നിനെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കഷ്ടപ്പെട്ടെന്നു ടീമിന്റെ സഹ പരിശീലകന് റയാന് ടെന്‍ഡോഷെ തുറന്നു സമ്മതിച്ചിരുന്നു. ടീമില്‍ 6 ഇടംകൈയന്‍ ബാറ്റര്‍മാര്‍ കളിക്കുന്നത് എതിര് ടീമിനു കാര്യങ്ങള്‍ എളുപ്പമാക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്. എതിരാളികള്‍ ഫിംഗര്‍ സ്പിന്നര്‍മാരെ ഇറക്കിയാണ് ഇന്ത്യയുടെ ഇടം കൈ ബാറ്റര്‍മാരെ വെല്ലുവിളിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ പാകിസ്ഥാനും നെതര്‍ലന്‍ഡ്സുമൊക്കെ ഈ തന്ത്രം പ്രയോഗിച്ച് ഇന്ത്യ കൂറ്റന്‍ സ്കോര്‍ നേടുന്നതിനു തടയിട്ടിരുന്നു. 42 ഓവറാണ് പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നാല് മത്സരങ്ങളിലുമായി സ്പിന്‍ കളിച്ചത്. 15 വിക്കറ്റുകളാണ് ഇന്ത്യക്ക് അതിനിടെ നഷ്ടമായത്. നിലവിലെ പരിതസ്ഥിതിയില്‍ ഇന്ത്യ നാളെ പ്ലെയിങ് ഇലവനില്‍ കാര്യമായ അഴിച്ചു പണിക്കു തന്നെ തയ്യാറായേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇതുവരെ കണ്ടതല്ല, ഇനി കളി മാറും! ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ഇന്ന് മുതല്‍; അറിയാം മത്സരക്രമം Visuals from India's training session in Ahmedabad have fueled speculation that the Sanju Samson could be set for a comeback
ന്യൂസിലന്‍ഡ്- പാകിസ്ഥാന് സൂപ്പര്‍ 8 മഴയില്‍ ഒലിക്കുമോ? കളി നടന്നില്ലെങ്കില്‍...
കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് ഇന്ന് കൊളംബോയില്‍ തുടക്കമാകുമ്പോള്‍ ഇന്നത്തെ പോരിന് മഴ ഭീഷണിയും. ആദ്യ മത്സരത്തില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. വൈകീട്ട് ഏഴ് മുതൽ കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം. കൊളംബോയില്‍ വൈകീട്ട് മഴ പെയ്യുമെന്നാണ് പ്രവചനം. ആദ്യ പകുതിയില്‍ മഴ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴ പെയ്ത് ഇന്ന് കളി ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചാല്‍ മറ്റൊരു ദിവസം കളി നടക്കില്ല. കാരണം റിസര്‍വ് ദിനം സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കില്ല. അതിനാല്‍ കളി നടന്നില്ലെങ്കില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റുകള്‍ നല്‍കും. കളി ആരംഭിക്കേണ്ട സമയം കഴിഞ്ഞ് ഒന്നര മണിക്കൂറോളം വീണ്ടും കാത്ത ശേഷമായിരിക്കും തീരുമാനം. ഒന്നര മണിക്കൂറിനു ശേഷവും മഴ നിന്നില്ലെങ്കില്‍ മത്സരം ഉപേക്ഷിച്ച് പോയിന്റുകള്‍ പങ്കിടും. 5 ഓവറെങ്കിലും കളിക്കുന്ന രീതി പരീക്ഷിക്കാനും സാധ്യതയില്ല. ഇതുവരെ കണ്ടതല്ല, ഇനി കളി മാറും! ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ഇന്ന് മുതല്‍; അറിയാം മത്സരക്രമം ടി20യിലെ പാകിസ്ഥാന്- ന്യൂസിലന്‍ഡ് ടി20 ഫോര്‍മാറ്റില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കുന്നതാണ് ഇരു ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരിലെ ഫലങ്ങള്‍. മൊത്തം 49 തവണയാണ് ടി20യില്‍ കിവികളും പാക് പടയും ഏറ്റുമുട്ടിയത്. 24 ജയങ്ങള്‍ പാകിസ്ഥാനും 23 ജയങ്ങള്‍ ന്യൂസിലന്‍ഡിനും. രണ്ട് മത്സരങ്ങളില്‍ ഫലമില്ല. ഈ ലോകകപ്പിലെ പ്രാഥമിക ഘട്ടത്തില്‍ ഓരോ തോല്‍വി നേരിട്ടാണ് ഇരു സംഘവും എത്തുന്നത്. പാകിസ്ഥാന് ഇന്ത്യയോടും ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടു. Pakistan vs New Zealand: Pakistan will lock horns with New Zealand in their first Super 8 clash of the ICC Men’s T20 World Cup at the R Premadasa Stadium in Colombo
കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് ഘട്ടത്തില്‍ കണ്ട കളിയാകില്ല ഇനി. ജയം മാത്രമാണ് ടീമുകള്‍ക്കു മുന്നിലുള്ള ഏക ലക്ഷ്യം. ഇന്ന് ആദ്യ സൂപ്പര്‍ 8 പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് പാകിസ്ഥാനുമായി ഏറ്റുമുട്ടും. വൈകീട്ട് 7.00 മുതല്‍ കൊളംബോയിലാണ് പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ ജയവും തോല്‍വിയും അറിഞ്ഞാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. പാകിസ്ഥാനെ അപേക്ഷിച്ച് ന്യൂസിലന്‍ഡ് ഒത്തൊരുമ കൂടുതല്‍ പ്രകടിപ്പിക്കുന്നത് അവര്‍ക്ക് മുന്‍തൂക്കം നല്കുന്നു. എന്നാല്‍ പാകിസ്ഥാനെ എഴുതി തള്ളാന്‍ കടുത്ത കിവി ആരാധകന് പോലും തയ്യാറാകില്ല. ഇന്ത്യയോടു അടിമുടി പരാജയപ്പെട്ടത് മാറ്റി നിര്‍ത്തിയാല്‍ അവരും ശേഷിച്ച മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയവരാണ്. 58 പന്തില്‍ 108 റണ്‍സ്, അതിവേഗം കളി തീര്‍ത്ത് ഓസീസ് മടങ്ങി! പാകിസ്ഥാന്റെ കരുത്ത് അവരുടെ ഹെവി ബൗളിങ് യൂണിറ്റാണ്. പ്രത്യേകിച്ച് ശ്രീലങ്കന്‍ സാഹചര്യത്തില്‍ എന്നാല്‍ ബാറ്റിങ് നിരയുടെ അസ്ഥിരത അവര്‍ക്ക് വലിയ പ്രശ്നം തന്നെയാണ്. ബാബര്‍ അസമിനെ പോലെയൊരു താരത്തെ തഴയേണ്ടി വരുന്ന അവസ്ഥ തന്നെ അവരുടെ ബാറ്റിങ് ആശങ്കകളെ മുഴച്ചു കാണിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നിശബ്ദ മുന്നേറ്റമാണ് കിവികള്‍ നടത്തിയത്. അവര്‍ സത്യത്തില്‍ വലിയ പരീക്ഷണങ്ങള്‍ നേരിട്ടിട്ടില്ല ഇതുവരെ. അതിനാല്‍ തന്നെ അവരുടെ മുഴുവന്‍ കരുത്തും പാകിസ്ഥാനെതിരെ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. താളം കണ്ടെത്തിയാല്‍ അവരുടെ ബാറ്റിങ്, ബൗളിങ് എതിരാളിക്ക് ശക്തമായ വെല്ലുവിളി തീര്‍ക്കാന്‍ പര്യാപ്തമായ സംഘമാണ്. ദൗര്‍ബല്യങ്ങളെ അതിവേഗം മറികടക്കാനുള്ള മികവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇന്നത്തെ പോരാട്ടം ക്രിക്കറ്റ് ആരാധകനെ സംബന്ധിച്ച് മികച്ച പ്രകടനം കാണാനുള്ള അവസരം കൂടിയാണ്. ലോകപ്പില്‍ നിന്ന് ഇന്ത്യയുടെ പുറത്താകല്‍ പ്രവചിച്ച് പാക് താരം; ഇവര്‍ സെമി കളിക്കും സൂപ്പര്‍ 8 മത്സരക്രമം ന്യൂസിലന്‍ഡ്- പാകിസ്ഥാന്, ഫെബ്രുവരി 21, വൈകീട്ട് 7.00 മുതല്‍ ശ്രീലങ്ക- ഇംഗ്ലണ്ട്, ഫെബ്രുവരി 22, വൈകീട്ട് 3.00 മുതല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 22, വൈകീട്ട് 7.00 മുതല്‍ സിംബാബ്വെ- വെസ്റ്റ് ഇന്‍ഡീസ്, ഫെബ്രുവരി 23, വൈകീട്ട് 7.00 മുതല്‍ ഇംഗ്ലണ്ട്- പാകിസ്ഥാന്, ഫെബ്രുവരി 24, വൈകീട്ട് 7.00 മുതല്‍ ശ്രീലങ്ക- ന്യൂസിലന്‍ഡ്, ഫെബ്രുവരി 25, വൈകീട്ട് 7.00 മുതല്‍ വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 26, വൈകീട്ട് 3.00 മുതല്‍ ഇന്ത്യ- സിംബാബ്വെ, ഫെബ്രുവരി 26, വൈകീട്ട് 7.00 മുതല്‍ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ്, ഫെബ്രുവരി 27, വൈകീട്ട് 7.00 മുതല്‍ ശ്രീലങ്ക- പാകിസ്ഥാന്, ഫെബ്രുവരി 28, വൈകീട്ട് 7.00 മുതല്‍ സിംബാബ്വെ- ദക്ഷിണാഫ്രിക്ക, മാര്‍ച്ച് 1, വൈകീട്ട് 3.00 മുതല്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്, മാര്‍ച്ച് 1, വൈകീട്ട് 7.00 മുതല്‍ Pakistan vs New Zealand, T20 World Cup: Pakistan face New Zealand in a crucial T20 World Cup Super 8s match in Colombo

27 C