വനിതാ പ്രീമിയര്‍ ലീഗ്; യുപി വാരിയേഴ്സിനെ മെഗ് ലാന്നിങ് നയിക്കും
ലഖ്നൗ: വനിതാ പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ യുപി വാരിയേഴ്സിനെ ഓസ്ട്രേലിയന്‍ ഇതിഹാസം മെഗ് ലാന്നിങ് നയിക്കും. ഇത്തവണത്തെ ലേലത്തില്‍ 1.9 കോടി രൂപയ്ക്കാണ് യുപി ഇതിഹാസ താരത്തെ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി രണ്ട് സീസണ് കളിച്ച ശേഷമാണ് മെഗ് ലാന്നിങ് ഇത്തവണ യുപി പാളയത്തില്‍ എത്തിയത്. വനിതാ ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ താരമാണ് മെഗ് ലാന്നിങ്. ഓസ്ട്രേലിയയ്ക്കൊപ്പം 7 ലോകകപ്പ് വിജയങ്ങള്‍ താരത്തിനുണ്ട്. 2 ഏകദിന ലോകകപ്പും 5 ടി20 ലോകകപ്പും താരം നേടി. ക്യാപ്റ്റനെന്ന നിലയില്‍ താരത്തിനുള്ള പരിചയ സമ്പത്താണ് യുപി പരിഗണിച്ചത്. സമ്മര്‍ദ്ദ ഘട്ടങ്ങളെ പതറാതെ കൈകാര്യം ചെയ്യാനുള്ള മികവും താരത്തിനുണ്ട്. ആദ്യ ദിനത്തില്‍ മഴ കളിച്ചു; വഴി വെട്ടി റൂട്ടും ബ്രൂക്കും, ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം അലിസ ഹീലിയില്‍ നിന്നാണ് മെഗ് ലാന്നിങ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ സീസണില്‍ അലിസ ഹീലിയായിരുന്നു ടീം ക്യാപ്റ്റന്‍. എന്നാല്‍ ടൂര്‍ണമെന്റിനിടെ താരത്തിനു പരിക്കേറ്റു. പകരം ഇന്ത്യന്‍ ഓള് റൗണ്ടര്‍ ദീപ്തി ശര്‍മയാണ് ടീമിനെ നയിച്ചത്. ടീം മോശം ഫോമില്‍ നില്‍ക്കെയാണ് ദീപ്തി ക്യാപ്റ്റനായത്. പക്ഷേ താരത്തിനും ടീമിനു സ്ഥിരത നല്കാന് സാധിച്ചില്ല. വനിതാ പ്രീമിയര്‍ ലീഗില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് മെഗ് ലാന്നിങ്. 952 റണ്‍സ് 27 മത്സരങ്ങളില്‍ നിന്നു സന്വന്തമാക്കി. 'ഇന്ത്യയിലേക്കില്ല, ശ്രീലങ്കയില്‍ കളിക്കാം'; കടുപ്പിച്ച് നില്‍ക്കുന്നതിനിടെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ് The Australian legend, Meg Lanning is set to take over as the captain of the UP Warriorz franchise ahead of the 2026 edition of the WPL 2026.
ആദ്യ ദിനത്തില്‍ മഴ കളിച്ചു; വഴി വെട്ടി റൂട്ടും ബ്രൂക്കും, ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പര യിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഭേദപ്പെട്ട നിലയില്‍. മഴയെ തുടര്‍ന്നു ആദ്യ ദിനത്തില്‍ 45 ഓവറാണ് എറിയാന്‍ സാധിച്ചത്. ഇംഗ്ലണ്ട് സ്റ്റംപെടുക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെന്ന നിലയില്‍. ജോ റൂട്ടും ഹാരി ബ്രൂക്കും നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് പൊരുതിയത്. 57 റണ്‍സിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ് ഇംഗ്ലണ്ട് തിരിച്ചു വന്നത്. കളി നിര്‍ത്തുമ്പോള്‍ റൂട്ടും ബ്രൂക്കും ക്രീസില്‍ തുടരുന്നു. 'ഇന്ത്യയിലേക്കില്ല, ശ്രീലങ്കയില്‍ കളിക്കാം'; കടുപ്പിച്ച് നില്‍ക്കുന്നതിനിടെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ് റൂട്ട് 8 ഫോറുകള്‍ സഹിതം 72 റണ്‍സുമായി പുറത്താകാതെ നിന്നു. ബ്രൂക്ക് 6 ഫോറും ഒരു സിക്സും സഹിതം 78 റണ്‍സുമായും ക്രീസില്‍. ഓപ്പണര്‍ സാക് ക്രൗളി (16), ബെന്‍ ഡക്കറ്റ് (27), ജേക്കബ് ബേതേല്‍ (10) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ നെസര്‍, സ്കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. കരിയറിലെ അവസാന ടെസ്റ്റാണ് ഓസീസ് താരം ഉസ്മാന് ഖവാജ കളിക്കുന്നത്. കെകെആര്‍ ഒഴിവാക്കി, ടി20യില്‍ അതിവേഗം 400 വിക്കറ്റുകള്‍! ചരിത്ര നേട്ടവുമായി മുസ്തഫിസുര്‍ റഹ്മാന് ashes: Harry Brook and Joe Root rescued England from early collapse on a rain-affected first day at the SCG.
ധാക്ക: ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കില്ലെന്ന കടുത്ത നിലപാടില്‍ നില്‍ക്കുന്നതിനിടെ ടി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ലിറ്റന്‍ ദാസാണ് ടീം ക്യാപ്റ്റന്‍. ഐപിഎല്ലില്‍ ഇത്തവണ ലേലത്തില്‍ ടീമിലെത്തിയ ഏക ബംഗ്ലാദേശ് താരമായ പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമില്‍ നിന്നു ഒഴിവാക്കിയിരുന്നു. അതോടെയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാടിലെത്തിയത്. അതിനിടെയാണ് ടീം പ്രഖ്യാപനം. മസ്തഫിസുര് റഹ്മാനടക്കം അഞ്ച് പേസര്‍മാര്‍ ടീമിലുണ്ട്. മുഹമ്മദ് സെയ്ഫുദ്ദീന്‍, ഷൊരിഫുള്‍ ഇസ്ലാം, ടസ്കിന് അഹമദ്, തന്‍സിം ഹസന് സാകിബ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. ഗ്രൂപ്പ് സിയില്‍ ഇറ്റലി, നേപ്പാള്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കൊപ്പമാണ് ബംഗ്ലാദേശ്. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ലോകകപ്പിലെ ആദ്യ പോരാട്ടം. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വേദി നിശ്ചയിച്ചിരിക്കുന്നത്. ബംഗ്ലാദേശ് കടുത്ത നിലപാടിലുള്ള സാഹചര്യത്തില്‍ ടൈം ടേബിളില്‍ മാറ്റം വരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കെകെആര്‍ ഒഴിവാക്കി, ടി20യില്‍ അതിവേഗം 400 വിക്കറ്റുകള്‍! ചരിത്ര നേട്ടവുമായി മുസ്തഫിസുര്‍ റഹ്മാന് ബംഗ്ലാദേശ് ടീം: ലിറ്റന്‍ ദാസ്, സയ്ഫ് ഹസ്സന്, തന്‍സിദ് ഹസന് തമിം, മുഹമ്മദ് പര്‍വേസ്, തൗഹിദ് ഹൃദോയ്, ഷമിം ഹുസൈന്, നുറുല്‍ ഹസന്, മെഹദി ഹസന്, റിഷാദ് ഹുസൈന്, നസം അഹമദ്, മുസ്തഫിസുര്‍ റഹ്മാന്, മുഹമ്മദ് സെയ്ഫുദ്ദീന്‍, ഷൊരിഫുള്‍ ഇസ്ലാം, ടസ്കിന് അഹമദ്, തന്‍സിം ഹസന് സാകിബ്. ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയ ബംഗ്ലാദേശ് തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്നു അവര്‍ ഐസിസിയോടു വ്യക്തമായിട്ടുണ്ട്. കൊല്‍ക്കത്ത 9.20 കോടിക്കാണ് താരത്തെ ടീമിലെത്തിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിസിസിഐ നിര്‍ദേശത്തിനു പിന്നാലെ കെകെആര്‍ മുസ്തഫിസുറിനെ ഒഴിവാക്കി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ നിര്‍ദേശമുണ്ടായത്. താരത്തെ ടീമില്‍ നിന്നു റിലീസ് ചെയ്തതായി കൊല്‍ക്കത്ത ടീം മാനേജ്മെന്റ് അറിയിച്ചു. പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. ഇന്ത്യയില്‍ കളിക്കാനാകില്ല; ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണം: നിലപാടു കടുപ്പിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് Litton Das will captain a 15-member Bangladesh squad for the T20 World Cup in India and Sri Lanka.
കെകെആര്‍ ഒഴിവാക്കി, ടി20യില്‍ അതിവേഗം 400 വിക്കറ്റുകള്‍! ചരിത്ര നേട്ടവുമായി മുസ്തഫിസുര്‍ റഹ്മാന്
ധാക്ക: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് . ടി20 ക്രിക്കറ്റില്‍ അതിവേഗം 400 വിക്കറ്റുകള്‍ വീഴ്ത്തുന്ന പേസറെന്ന റെക്കോര്‍ഡാണ് താരം സ്ഥാപിച്ചത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സിയാല്‍ഹെറ്റ് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ രംഗ്പുര്‍ റൈഡേഴ്സിനായി 4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി താരം 3 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ടി20 ഫോര്‍മാറ്റില്‍ പുതിയ ചരിത്രം എഴുതിയത്. 315ാം മത്സരത്തിലാണ് 30കാരന് ഇടംകൈയന്‍ പേസര്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. നിലവില്‍ 315 മത്സരങ്ങളില്‍ നിന്നു 402 വിക്കറ്റുകള്‍ താരം വീഴ്ത്തി. ആറ് തവണ 4 വിക്കറ്റ് നേട്ടവും നാല് തവണ 5 വിക്കറ്റ് നേട്ടവുമുണ്ട്. ഇന്ത്യയില്‍ കളിക്കാനാകില്ല; ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണം: നിലപാടു കടുപ്പിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസമാണ് ബിസിസിഐ നിര്‍ദേശത്തിനു പിന്നാലെ കെകെആര്‍ മുസ്തഫിസുറിനെ ഒഴിവാക്കിയത്. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ നിര്‍ദേശമുണ്ടായത്. താരത്തെ ടീമില്‍നിന്നു റിലീസ് ചെയ്തതായാണ് കൊല്‍ക്കത്ത ടീം മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താര ലേലത്തില്‍ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പര്‍ കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരോടു മത്സരിച്ചാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്. ഇത്തവണ ഐപിഎല്ലില്‍ എത്തിയ ഏക ബംഗ്ലാദേശ് താരവും മുസ്തഫിസുറായിരുന്നു. എന്നാല്‍ താരത്തിന്റെ വരവ് ഇത്തരത്തില്‍ അവസാനിക്കുകയും ചെയ്തു. ബിസിസിഐ ആവശ്യപ്പെട്ടു; 9.2 കോടിക്ക് വിളിച്ചെടുത്ത മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് Bangladesh fast bowler Mustafizur Rahman scripted T20 history by becoming the fastest pacer to 400 wickets.
ധാക്ക: ഐപിഎല്ലില്‍ നിന്നും പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയ നടപടിയില്‍ നിലപാടു കടുപ്പിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയില്‍ കളിക്കില്ലെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ നിലപാട്. ബംഗ്ലാദേശ് താരങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്നും, ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെടാനാണ് തീരുമാനം. ബിസിസിഐ ആവശ്യപ്പെട്ടു; 9.2 കോടിക്ക് വിളിച്ചെടുത്ത മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി 20 ലോകകപ്പിലെ ആദ്യത്തെ മൂന്നു ഗ്രൂപ്പ് മത്സരങ്ങള്‍ കൊല്‍ക്കത്തയിലും അടുത്ത മത്സരം മുംബൈയിലുമാണ് കളിക്കേണ്ടത്. ഈ നാലു മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കൂടാതെ ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ സംപ്രേഷണം ചെയ്യുന്നത് അനുവദിക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗ്ലാദേശ് സര്‍ക്കാരിന് കത്തു നല്‍കാനാണ് ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന ബിസിസി യോഗത്തില്‍ തീരുമാനമെടുത്തിട്ടുള്ളത്. കരാറില്‍ ഉണ്ടായിരുന്നിട്ടും ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരന് ഇന്ത്യയില്‍ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ലോകകപ്പ് കളിക്കാന്‍ ബംഗ്ലാദേശ് ദേശീയ ടീമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമായിരിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കണമെന്ന് കായികമന്ത്രാലയത്തിന്റെ ചുമതലയുള്ള സര്‍ക്കാര്‍ വക്താവ് ആസിഫ് നസ്രുള് പറഞ്ഞു. 'ക്രിക്കറ്റിനു മേല്‍ രാഷ്ട്രീയം കെട്ടിവെക്കരുത്'; ബംഗ്ലാദേശ് താരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശശി തരൂര്‍ ഐപിഎല്‍ ടീമില്‍ നിന്നും ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ബിസിസിഐയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതാണ് ബന്ധം വഷളാക്കിയത്. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ നിര്‍ദേശിച്ചത്. ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയിരുന്നത്. The Bangladesh Cricket Board has taken a tough stance on the exclusion of pacer Mustafizur Rahman from the IPL. The Bangladesh board's stance is that team will not play in India.
ഗുവാഹത്തി: ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ബിസിസിഐ നിര്‍ദേശത്തിനു പിന്നാലെയാണ് കെകെആര്ന്റെ നീക്കം. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ നിര്‍ദേശമുണ്ടായത്. താരത്തെ ടീമില്‍നിന്നു റിലീസ് ചെയ്തതായാണ് കൊല്‍ക്കത്ത ടീം മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പര്‍ കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരോടു മത്സരിച്ചാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്. സൂപ്പര്‍ ഇന്നിങ്സുമായി സഞ്ജുവും രോഹനും; ജാര്‍ഖണ്ഡിനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം ഐപിഎലില്‍ ഒരു ബംഗ്ലദേശ് താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. താരത്തെ ഒഴിവാക്കിയതോടെ ആവശ്യമെങ്കില്‍ പകരമൊരാളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കൊല്‍ക്കത്തയെ അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചു. മാര്‍ച്ച് 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. Mustafizur Rahman has been released by Kolkata Knight Riders following BCCI directives amid India-Bangladesh diplomatic concern
തിരുവനന്തപുരം: ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ഐപിഎല്‍ ടീമിലേക്ക് തെരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. രാഷ്ട്രീയത്തിന്റെ ഭാരം ക്രിക്കറ്റിനു മേല്‍ കെട്ടിവെക്കരുത്. അയല്‍രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ 'ഭാരം ക്രിക്കറ്റിന് വഹിക്കേണ്ടി വരരുത്' എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശി താരം മുസ്താഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ബംഗ്ലാദേശ് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കണം; കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനോട് ബിസിസിഐ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ ഭാരം ക്രിക്കറ്റിന് വഹിക്കേണ്ടി വരരുത്. ചില മേഖലകളില്‍ നിന്ന് നമ്മള് ഇത്തരം പ്രതിഷേധങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കണം. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്താനുതകുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശം തുടരണം. മുസ്തഫിസുര്‍ റഹ്മാന് ഒരു ക്രിക്കറ്റ് താരം മാത്രമാണ്. അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തുകയോ, ആക്രമണങ്ങളെ അനുകൂലിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ക്രിക്കറ്റിനെയും, ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നങ്ങളെയും കൂട്ടിക്കലര്‍ത്തുന്നത് ശരിയല്ല. ശശി തരൂര്‍ പറഞ്ഞു. ശ്രേയസ് മടങ്ങിയെത്തി; കോഹ് ലിയും രോഹിതും ടീമില്‍; ബുംറയ്ക്ക് വിശ്രമം; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു അയല്‍രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്കി. നമ്മുടെ എല്ലാ അയല്‍ക്കാരെയും ഒറ്റപ്പെടുത്തുകയും, അവരാരുമായി കളിക്കുന്നില്ലെന്ന് തീരുമാനിക്കുകയും ചെയ്താല്‍, അത് എങ്ങനെ ഗുണം ചെയ്യും?. കായിക രംഗത്ത് രാഷ്ട്രീയം കടന്നുവരാന്‍ അനുവദിക്കരുത്. ബംഗ്ലാദേശ് നമ്മുടെ മൂന്നു വശങ്ങളിലായി ചുറ്റപ്പെട്ടിരിക്കുന്നു. അവരെ ഒറ്റപ്പെടുത്താന്‍ നമുക്ക് കഴിയില്ല. അവരുമായി കളിക്കുകയാണ് വേണ്ടത്.' തരൂര്‍ പറഞ്ഞു. മുസ്തഫിസുര്‍ റഹ്മാനെ ടീമിലെടുത്തതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രംഗത്തുവന്ന ബിജെപിയെ, കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പ്രിയങ്ക് ഖാര്‍ഗെ വിമര്‍ശിച്ചിരുന്നു. Shashi Tharoor MP responds to the controversy over the selection of a Bangladeshi cricketer Mustafizur Rahman in the IPL team.
ശ്രേയസ് മടങ്ങിയെത്തി; കോഹ് ലിയും രോഹിതും ടീമില്‍; ബുംറയ്ക്ക് വിശ്രമം; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ ആണ് ക്യാപ്റ്റന്‍. രോഹിത് ശര്‍മയും വീരാട് കോഹ് ലിയും ടീമില്‍ ഉണ്ട്. പരിക്കിന് ശേഷം മടങ്ങിയെത്തിയ ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍. 6,6,6,6,6,4, ആറു പന്തില്‍ 34 റണ്‍സ്; 68 പന്തില്‍ സെഞ്ച്വറി; തീപ്പൊരി ബാറ്റിങ്ങുമായി ഹര്‍ദിക് പാണ്ഡ്യ ( വീഡിയോ) വാഷിങ് ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിദ് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, ആര്‍ഷ്ദീപ് സിങ്. യശ്വസി ജയ്സ് വാള് എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ പേസര്ജസ്പ്രീത് ബുംറയ്ക്കും ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 11നു വഡോദരയില്‍ അരങ്ങേറും. രണ്ടാം പോരാട്ടം 14നു രാജ്കോട്ടിലും മൂന്നാം പോരാട്ടം 18നു ഇന്‍ഡോറിലും നടക്കും. ശ്രേയസ് അയ്യര്‍ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നു; വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചേക്കും പിന്നാലെ കിവികള്‍ക്കെതിരെ ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിനുള്ള ടീമാണ് പരമ്പരയില്‍ കളിക്കുന്നത്. കാരണം ഈ പരമ്പരയ്ക്കു പിന്നാലെ അടുത്ത മാസമാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി അരങ്ങേറുന്ന ടി20 ലോകകപ്പ്.
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഹര്‍ദിക് പാണ്ഡ്യ. രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ വിദര്‍ഭയ്ക്കെതിരെയാണ്, ബറോഡ താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. 68 പന്തിലായിരുന്നു 32 കാരനായ ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ സെഞ്ച്വറി. ശ്രേയസ് അയ്യര്‍ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നു; വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചേക്കും ഹര്‍ദികിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ബറോഡ 9 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു. വിദര്‍ഭയ്ക്കെതിരെ ബറോഡ 71 റണ്‍സിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ പതറി നില്‍ക്കുമ്പോഴായിരുന്നു ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തുന്നത്. തുടക്കത്തില്‍ ഇന്നിങ്സ് കെട്ടിപ്പടുക്കുക ലക്ഷ്യമിട്ട് ശ്രദ്ധാപൂര്‍വമാണ് കളിച്ചത്. 38-ാമത്തെ ഓവറില്‍ ഹര്‍ദിക് 62 പന്തില്‍ 66 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ വിദര്‍ഭ സ്പിന്നര്‍ പാര്‍ഥ് രേഖഡെ എറിഞ്ഞ 39-ാം ഓവറില്‍ ഹര്‍ദിക് കനത്ത ആക്രമണം അഴിച്ചു വിട്ടു. ആദ്യ അഞ്ചു പന്തുകളും സിക്സര്‍ പറത്തിയ ഹര്‍ദിക, അവസാന പന്തില്‍ ബൗണ്ടറിയും നേടി. ആറു പന്തില്‍ 34 റണ്‍സ് നേടിയ ഹര്‍ദിക്, ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ച്വറിയും നേടി. 6⃣,6⃣,6⃣,6⃣,6⃣,4⃣ A maiden List A brought up in some style Hardik Pandya was on 66 off 62 balls against Vidarbha...and then he went berserk in the 39th over to complete his 100, smashing five sixes and a four Scorecard ▶️ https://t.co/MFFOqaBuhP #VijayHazareTrophy … pic.twitter.com/pQwvwnI7lb — BCCI Domestic (@BCCIdomestic) January 3, 2026 ബംഗ്ലാദേശ് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കണം; കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനോട് ബിസിസിഐ 68 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഹര്‍ദിക്, 92 പന്തില്‍ 133 റണ്‍സെടുത്താണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. 11 സിക്സും എട്ടു ഫോറുകളും ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. ഹര്‍ദിക് ഒഴികെ മറ്റൊരു ബാറ്ററും 30 റണ്‍സ് പോലും നേടിയില്ല. 17 പന്തില്‍ 26 റണ്‍സ് നേടിയ വിഷ്ണു സോളങ്കിയാണ് രണ്ടാമത്തെ ടോപ് സ്കോറര്‍. വിദര്‍ഭയുടെ യാഷ് താക്കൂര്‍ നാലു വിക്കറ്റെടുത്തു. Hardik Pandya scored a brilliant century in the Vijay Hazare Trophy cricket tournament.
ശ്രേയസ് അയ്യര്‍ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നു; വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചേക്കും
മുംബൈ: പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലായിരുന്നു യുവതാരം ശ്രേയസ് അയ്യര്‍ ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിയെത്തുന്നു. വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ ശ്രേയസ് മുംബൈയ്ക്ക് വേണ്ടി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആറിനാണ് മത്സരം. ബംഗ്ലാദേശ് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കണം; കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനോട് ബിസിസിഐ അതേസമയം ശ്രേയസ് അയ്യരെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ എടുക്കുന്ന കാര്യം ഫിറ്റ്നസ്സ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കുമെന്ന് ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്. പ്ലീഹയ്ക്ക് പരിക്കേല്‍ക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതിനെത്തുടര്‍ന്ന് ശ്രേയസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഇന്നലെ നടത്തിയ മത്സരക്ഷമതാ പരിശോധനയില്‍ വിജയിച്ചുവെന്നും, വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കളിച്ചേക്കുമെന്നുമാണ് ബിസിസിഐ ബംഗലൂരു അക്കാദമി അറിയിച്ചത്. ബാറ്റ് ചെയ്യാന്‍ എത്തിയ താരത്തിന്റെ ഹെൽമറ്റിൽ പലസ്തീന് പതാക; ജമ്മുവിലെ പ്രാദേശിക ക്രിക്കറ്റ് പോരാട്ടം വിവാദത്തിൽ ഒരു തവണ കൂടി മത്സര സന്നദ്ധമായോ എന്നു തീരുമാനിക്കാനുള്ള പരിശോധന നടത്തുമെന്നും, അതിനുശേഷമാകും അന്തിമ ഫിറ്റ്നസ് ക്ലിയറന്‍സ് നല്‍കുകയുള്ളൂവെന്നും അധികൃതര്‍ സൂചിപ്പിച്ചു. ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനായി, ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ തീവ്ര പരിശീലനം നടത്തിവരികയായിരുന്നു ശ്രേയസ്. Shreyas Iyer to play Vijay Hazare Trophy tie on Jan 6, availability for NZ series subject to fitness
ബംഗ്ലാദേശ് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കണം; കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനോട് ബിസിസിഐ
മുംബൈ : ബംഗ്ലാദേശുമായിട്ടുള്ള ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാ ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കണമെന്ന് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബിസിസിഐ. പകരം താരത്തെ വേണമെങ്കില്‍ കൊല്‍ക്കത്ത ടീമിന് ആവശ്യപ്പെടാം. ആവശ്യപ്പെട്ടാല്‍ അക്കാര്യം പരിഗണിക്കുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു. ബാറ്റ് ചെയ്യാന്‍ എത്തിയ താരത്തിന്റെ ഹെൽമറ്റിൽ പലസ്തീന് പതാക; ജമ്മുവിലെ പ്രാദേശിക ക്രിക്കറ്റ് പോരാട്ടം വിവാദത്തിൽ 2026 ഐപിഎല്‍ ടീമില്‍ നിന്നും മുസ്തഫിസുറിനെ മാറ്റണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. ബംഗ്ലദേശുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ബിസിസിഐ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളതെന്നും ദേവജിത് സൈക്കിയ അറിയിച്ചു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ തുടരുമ്പോള്‍, ബംഗ്ലാദേശില്‍ നിന്നുള്ള താരത്തെ ഐപിഎല്ലില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. 'എന്റെ പ്രതിബദ്ധതയെ അവർ ചോദ്യ മുനയിൽ നിർത്തി, വംശീയ വെറുപ്പ് ഇപ്പോഴും നേരിടുന്നു' ബിസിസിഐക്കു മേല്‍ കടുത്ത സമ്മര്‍ദ്ദവും സംഘപരിവാര്‍ സംഘടനകള്‍ ചെലുത്തിയിരുന്നു. മുസ്തഫിസുറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് താരവുമായ ഷാറൂഖ് ഖാനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 30കാരനായ ഇടങ്കയ്യന്‍ പേസറെ 9.20 കോടി മുടക്കിയാണ് ഇക്കഴിഞ്ഞ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തം കൂടാരത്തിലെത്തിച്ചത്. എട്ട് ഐപിഎൽ സീസണുകളിൽ കളിച്ചിട്ടുള്ള താരമാണ് മുസ്തഫിസുർ റഹ്മാൻ. The Indian Cricket Board (BCCI) has asked Kolkata Knight Riders to release Bangladesh pacer Mustafizur Rahman from its squad ahead of the IPL's 2026 edition

32 C