കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് നിരാശ. ഈ വർഷം മെസി യും സംഘവും കേരളത്തിൽ സൗഹൃദ മത്സരം കളിക്കാൻ എത്തില്ല എന്നാണ് പുതിയ റിപ്പോർട്ട്. സ്പോൺസർ കരാർ തുക അടയ്ക്കാത്തത് ആണ് കാരണം. ധാരണ പ്രകാരം പറഞ്ഞ തീയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്പോൺസർ (റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷൻ) പണം അടച്ചിട്ടില്ല. സംഘാടകരും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള തീയതി കഴിഞ്ഞ് മൂന്ന് മാസത്തോളം പിന്നിട്ടിട്ടും കരാർ തുക അടയ്ക്കാത്തതിനെ തുടർന്ന് നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ഇതിനോടകം തന്നെ അവർ സംഘാടകർക്ക് നോട്ടീസ് അയച്ചതായാണ് വിവരം. മെസി കേരളത്തിൽ കളിക്കില്ലെന്ന് നേരത്തെ സമകാലിക മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. മെസിയും, അര്‍ജന്റീന ടീമും സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനായി സംസ്ഥാനത്ത് എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീന ദേശീയ ടീമുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമപ്രവര്ത്തകന് ഗസ്റ്റന്‍ എഡുല്‍ ടീമിന്റെ സാധ്യതാ ഷെഡ്യൂൾ എക്സില്‍ മുൻപ് പങ്കുവച്ചിരുന്നു. ഒക്ടോബറിൽ ചൈനയിലും പിന്നാലെ ലോകകപ്പ് നേടിയ ഖത്തര്‍ മണ്ണിലും ടീം സൗഹൃദ ഫുട്ബോള്‍ കളിക്കുന്നുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കു ശേഷം അര്‍ജന്റീന ആഫ്രിക്ക, ഏഷ്യന്‍ പര്യടനങ്ങളാണ് നടത്തുക. ആഫ്രിക്കയിലെ മത്സരത്തിൽ അംഗോള എതിരാളികൾ ആകും. ഖത്തറിൽ അർജന്റീന അമേരിക്കയെ നേരിടും. ഈ വർഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിക്കും. തുടർന്ന് ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്ക് പുറപ്പെടുന്നത്. അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും കഴിഞ്ഞവര്‍ഷം നവംബറിലാണ് മന്ത്രി വി അബ്ദുറഹ്മാന് അറിയിച്ചത്. ഇക്കാര്യം പിന്നീട് സ്പോണ്‍സര്‍മാരായ എച്ച്എസ്ബിസി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എച്ച്എസ്ബിസിയാണ് അര്‍ജന്റീന ടീമിന്റെ ഇന്ത്യയിലെ സ്പോണ്‍സര്‍മാര്‍. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം 2025 ഒക്ടോബറില്‍ ഇന്ത്യയിലെത്തി ഒരു അന്താരാഷ്ട്ര പ്രദര്‍ശന മത്സരം കളിക്കുമെന്നാണ് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. കേരളത്തിലെത്താമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്, കേരള കായിക മന്ത്രിയുടെ ഓഫീസിനെ ഇ-മെയിലിലൂടെ അറിയിച്ചതായും പറഞ്ഞിരുന്നു. ടെസ്റ്റിലും കോടികളുടെ കിലുക്കം, സമ്മാനത്തുക ഇരട്ടിയാക്കി; ഫൈനൽ കളിച്ചില്ലെങ്കിലും ഇന്ത്യക്ക് കിട്ടും 12.31 കോടി വലിയതുക ചെലവ് വരുന്ന മത്സരം നടത്താന്‍ കായികവകുപ്പ് ശ്രമം തുടങ്ങിതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരനടത്തിപ്പിനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയതായും പറഞ്ഞിരുന്നു. മത്സര നടത്തിപ്പിനായി ഭീമമായ തുക ആവശ്യം വരുമെന്നും നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെന്നുമാണ് അറിയിച്ചിരുന്നത്. ശരിക്കും വൈഭവ് സൂര്യവംശി 10ാം ക്ലാസ് പരീക്ഷ തോറ്റോ? സത്യാവസ്ഥ ഇതാണ് സ്പോണ്സര് വഴിയാകും ഈ തുക കണ്ടെത്തുകയെന്നും സ്പോണ്‍സര്‍മാരുടെ കാര്യത്തിലും ധാരണയായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മെസിയേയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാരും ഇതോടെ വെട്ടിലായിരിക്കുകയാണ്. 2011 ൽ മെസി അടക്കമുള്ള അർജന്റീന താരങ്ങൾ കൊൽക്കത്തയിൽ സൗഹൃദ മത്സരം കളിച്ചിരുന്നു.
ദുബായ്: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക വർധിപ്പിച്ചു. ഇരട്ടിയിലേറെയായാണ് വർധിപ്പിച്ചത്. ജൂൺ 11 മുതൽ ഇംഗ്ലണ്ടിലെ ലോർഡ്സിലാണ് ഇത്തവണ ഫൈനൽ പോരാട്ടം. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക ടീമുകളാണ് മാറ്റുരയ്ക്കുന്നത്. വിജയികൾക്കു 30.77 കോടി രൂപ (36 ലക്ഷം ഡോളർ) യാണ് സമ്മാനമായി ലഭിക്കുക. കഴിഞ്ഞ തവണ 16 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക. ഫൈനലിൽ തോറ്റ് രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 17.95 കോടി (21ലക്ഷം ഡോളർ) യാണ് സമ്മാനത്തുക. കഴിഞ്ഞ തവണ ഇന്ത്യയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 8 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക. ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് സമ്മാനത്തുക വർധിപ്പിക്കുന്നതെന്നു ഐസിസി വ്യക്തമാക്കി. ശരിക്കും വൈഭവ് സൂര്യവംശി 10ാം ക്ലാസ് പരീക്ഷ തോറ്റോ? സത്യാവസ്ഥ ഇതാണ് ഇത്തവണ ഇന്ത്യക്ക് ഫൈനലിലെത്താൻ സാധിച്ചില്ല. എന്നാൽ സമ്മാനമായി നല്ലൊരു തുക ഇന്ത്യയേയും കാത്തിരിക്കുന്നു. പോയിന്റ് ടേബിളിൽ ഇന്ത്യയാണ് മൂന്നാം സ്ഥാനത്തെത്തിയത്. 12.31 കോടി രൂപ ഇന്ത്യക്ക് കിട്ടും. ടേബിളിലെ എല്ലാ ടീമുകൾക്കും പ്രകടനത്തിനു അനുസരിച്ചുള്ള തുക ലഭിക്കും. അവസാന സ്ഥാനത്തുള്ള പാകിസ്ഥാന് 4.10 കോടി കിട്ടും. മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയിലേക്കില്ല! ഡല്‍ഹിക്ക് കനത്ത തിരിച്ചടി
ശരിക്കും വൈഭവ് സൂര്യവംശി 10ാം ക്ലാസ് പരീക്ഷ തോറ്റോ? സത്യാവസ്ഥ ഇതാണ്
ജയ്പുര്‍: രാജസ്ഥാന് റോയല്‍സിന്റെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി കുറച്ചു നാളായി ഹോട്ട് ടോപ്പിക്കാണ്. 14കാരന് മുതിര്‍ന്നവരെ പോലും അമ്പരപ്പിക്കുന്ന ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. ഐപിഎല്ലില്‍ അതിവേഗ സെഞ്ച്വറി യുമായി കളം വാണും താരം ക്രിക്കറ്റ് ലോകത്തെ കൈയിലെടുത്തു. അതിനിടെ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഒരു പ്രചാരണം നടക്കുന്നുണ്ട്. താരം പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ടു എന്ന തരത്തിലാണ് പ്രചാരണം. ക്രിക്കറ്റിനൊപ്പം താരം പഠനവും മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. അതിനിടെയാണ് താരം പത്താം ക്ലാസ് ബോര്‍ഡ് എക്സാം പരാജയപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണം. വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷ തോറ്റെന്നും സംഭവത്തില്‍ ബിസിസിഐ ഇടപെട്ടെന്നുമാണ് പ്രചാരണം. മാത്രമല്ല ബിസിസിഐ ഡിആര്‍എസ് എടുക്കുന്നതു പോലെയൊരു റിവ്യു എടുത്തു താരത്തിന്റെ ഉത്തരക്കടലാസ് രണ്ടാമതും പരിശോധിക്കണമെന്നു ആവശ്യപ്പെട്ടെന്നും ചില വിരുതന്മാര് പടച്ചു വിട്ടു. എന്നാല്‍ പ്രചരിക്കുന്ന കാര്യം സത്യമല്ല. കാരണം താരം പത്താം ക്ലാസില്‍ എത്തിയിട്ടില്ല. നിലവില്‍ എട്ടാം ക്ലാസ് കഴിഞ്ഞു നില്ക്കുന്ന താരമാണ് വൈഭവ്. തജ്പുരിലെ മോഡസ്റ്റി സ്കൂളിലാണ് താരം പഠിക്കുന്നത്. 42ാം വയസില്‍ ആന്ഡേഴ്സന് വീണ്ടും പന്തെറിയുന്നു; കൗണ്ടിയില്‍ കളിക്കും 1.10 കോടി രൂപയ്ക്കാണ് ഇത്തവണ രാജസ്ഥാന് താരത്തെ ടീമിലെത്തിച്ചത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തിയാണ് താരം തുടങ്ങിയത്. പിന്നാലെ ഐപിഎല്ലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയെന്ന അമ്പരപ്പിക്കുന്ന നേട്ടവുമായി താരം കളം വാണു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ വെറും 38 പന്തില്‍ 11 സിക്സും ഏഴു ഫോറുമുള്‍പ്പെടെ 101 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. 35 പന്തിലാണ് വൈഭവ് സെഞ്ച്വറി തികച്ചത്. ഇതോടെ ഐപിഎലില്‍ അര്‍ധ സെഞ്ച്വറി, സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി 14 വയസും 32 ദിവസും മാത്രം പ്രായമുള്ള വൈഭവ്. ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. 30 പന്തില്‍ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലിന്റെ പേരിലാണ് ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോർഡ്. ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ കളിക്കില്ലേ? കലൂർ സ്റ്റേഡിയത്തിന് സുരക്ഷയില്ല, ലൈസൻസ് പുതുക്കി നൽകാതെ എഐഎഫ്എഫ്
42ാം വയസില്‍ ആന്ഡേഴ്സന് വീണ്ടും പന്തെറിയുന്നു; കൗണ്ടിയില്‍ കളിക്കും
ലണ്ടന്‍: കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ഇതിഹാസ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്ഡേഴ്സന് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഇംഗ്ലീഷ് കൗണ്ടി ഡിവിഷന് 2 പോരാട്ടത്തിനുള്ള ലെങ്കാഷെയര്‍ ടീമില്‍ ആന്‍ഡേഴ്സനും ഇടംപിടിച്ചു. 2024ല്‍ ലോര്‍ഡ്സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ കളിച്ചാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് ഇതുവരെ 42കാരന് മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയിലേക്കില്ല! ഡല്‍ഹിക്ക് കനത്ത തിരിച്ചടി വിരമിച്ച ശേഷം ആന്ഡേഴ്സന് ഇംഗ്ലണ്ട് ടീമിന്റെ ബൗളിങ് ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു. ടെസ്റ്റില്‍ 700ല്‍ കൂടുതല്‍ വിക്കറ്റുള്ള ഇതിഹാസ താരങ്ങളില്‍ മൂന്നാമനായി ഇടം പിടിച്ചാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 188 ടെസ്റ്റുകളില്‍ നിന്നു 704 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. 32 തവണ അഞ്ച് വിക്കറ്റ് നേട്ടം. 3 തവണ പത്ത് വിക്കറ്റ് നേട്ടം. ഒറ്റ വേദിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത പേസര്‍ എന്ന റെക്കോര്‍ഡ് ആന്‍ഡേഴ്സനും സ്വന്തമാണ്. ലോര്‍ഡ്സില്‍ 29 ടെസ്റ്റില്‍ നിന്നു താരം 123 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 'കാശല്ല, ജീവനാണ് പ്രധാനം'; ഐപിഎല്ലിനായി വരരുതെന്ന് വിദേശ താരങ്ങളോട് മുന്‍ ഓസീസ് പേസര്‍
മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയിലേക്കില്ല! ഡല്‍ഹിക്ക് കനത്ത തിരിച്ചടി
സിഡ്നി: ഐപിഎല്‍ നാളെ പുനരാരംഭിക്കാനിരിക്കെ ഇന്ത്യയിലേക്ക് തിരിച്ചു വരേണ്ടതില്ലെന്നു ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുകയാണ് ഇത്തവണ സ്റ്റാര്‍ക്ക്. ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്നു ഐപിഎല്‍ നിര്‍ത്തി വച്ചിരുന്നു. പിന്നാലെയാണ് താരം ഇന്ത്യ വിട്ട് ഓസ്ട്രേലിയയിലേക്ക് മടങ്ങിയത്. നിലവില്‍ ഡല്‍ഹിക്കായി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് സ്റ്റാര്‍ക്ക്. താരത്തിന്റെ അഭാവം പ്ലേ ഓഫിനായി കിണഞ്ഞു ശ്രമിക്കുന്ന അവര്‍ക്ക് വന്‍ തിരിച്ചടിയാണ്. പുതുക്കിയ മത്സരക്രമം അനുസരിച്ച് ജൂണ്‍ 3നാണ് ഫൈനല്‍ പോരാട്ടം. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിന്റെ പരിശീലനടക്കമുള്ള തിരക്കുകളിലേക്ക് സ്റ്റാര്‍ക്ക് അടക്കമുള്ള ഓസീസ് താരങ്ങള്‍ കടക്കും. ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ കളിക്കില്ലേ? കലൂർ സ്റ്റേഡിയത്തിന് സുരക്ഷയില്ല, ലൈസൻസ് പുതുക്കി നൽകാതെ എഐഎഫ്എഫ് നേരത്തെ മറ്റൊരു ഓസീസ് താരമായ ജാക്ക് ഫ്രേസര്‍ മക്ഗുര്‍കിനേയും ഡല്‍ഹിക്കു നഷ്ടമായിരുന്നു. താരവും ഇന്ത്യയിലേക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. പിന്നാലെ ഡല്‍ഹി പകരക്കാരനായി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെയാണ് ടീമിലെത്തിച്ചത്. അതിനിടെയാണ് സ്റ്റാര്‍ക്കും തിരികെ വരേണ്ടെന്നു തീരുമാനിച്ചത്. സീസണില്‍ 11 മത്സരങ്ങളില്‍ നിന്നു സ്റ്റാര്‍ക്ക് 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഡല്‍ഹിക്ക് ഇനി നിര്‍ണായകമായ മൂന്ന് മത്സരങ്ങളാണ് മുന്നിലുള്ളത്. ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്സ് ടീമുകളാണ് എതിരാളികള്‍. അഞ്ചാം സ്ഥാനത്തുള്ള അവര്‍ക്ക് മൂന്ന് പോരാട്ടങ്ങളില്‍ രണ്ടെണ്ണമെങ്കിലും വിജയിച്ചാല്‍ മാത്രമാണ് പ്രതീക്ഷ. മെസി അര്‍ജന്റീന ടീമില്‍; ചിലി, കൊളംബിയ ടീമുകള്‍ക്കെതിരെ കളിച്ചേക്കും
ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ കളിക്കില്ലേ? കലൂർ സ്റ്റേഡിയത്തിന് സുരക്ഷയില്ല, ലൈസൻസ് പുതുക്കി നൽകാതെ എഐഎഫ്എഫ്
കൊച്ചി: അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ കളിക്കുന്നത് സംശയത്തിൽ. 2025-26 സീസണിലേക്കുള്ള ക്ലബിന്റെ ലൈസൻസ് എഐഎഫ്എഫ് പുതുക്കി നൽകിയില്ല. ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിനു മതിയായ സുരക്ഷയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയ സീസണിനു മുന്നോടിയായുള്ള ക്ലബ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് ടീമിനു വീഴ്ച പറ്റിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള നിരവധി ടീമുകൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ പഞ്ചാബ് എഫ്സിക്കു മാത്രമാണ് നിലവിൽ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചുള്ള ലൈസൻസ് നൽകിയിട്ടുള്ളത്. നിബന്ധനകളോടെ ചില ടീമുകൾക്കും ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ മനദണ്ഡങ്ങളും മറ്റും പരിശോധിച്ചാണ് ലൈസൻസ് നൽകാറുള്ളത്. കലൂർ സ്റ്റേഡിയത്തിനു സുരക്ഷയില്ലെന്നാണ് ഫെഡറേഷൻ കണ്ടെത്തിയത്. സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ആണ് ഇക്കാര്യത്തിൽ വീഴ്ച വരുത്തിയത് എന്നാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ പറയുന്നത്. 'കാശല്ല, ജീവനാണ് പ്രധാനം'; ഐപിഎല്ലിനായി വരരുതെന്ന് വിദേശ താരങ്ങളോട് മുന്‍ ഓസീസ് പേസര്‍ സ്റ്റേഡിയത്തിൽ സൗകര്യങ്ങൾ ഒരുക്കേണ്ടത് ക്ലബിന്റെ ഉത്തരവാദിത്വമല്ല. ഇതൊന്നും ക്ലബിന്റെ നിയന്ത്രണത്തിലല്ല. എങ്കിലും പരിഹാരം കാണാനുള്ള ശ്രമങ്ങൾ ടീം തുടരുകയാണെന്നു ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി. നിബന്ധനകളോടെ ലൈസൻസ് ലഭിച്ച ടീമുകൾ: മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ് , ബംഗളൂരു എഫ്സി, ജംഷഡ്പൂർ എഫ്സി, എഫ്സി ഗോവ, ചെന്നൈയിൻ എഫ്സി, ഈസ്റ്റ് ബംഗാൾ എഫ്സി. ലൈസൻസ് നിരസിക്കപ്പെട്ട ടീമുകൾ: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഹൈദരാബാദ് എഫ്സി, ഒഡിഷ എഫ്സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സി, മുഹമ്മദൻ സ്പോർടിങ് ക്ലബ്, ചർച്ചിൽ ബ്രദേഴ്സ് എഫ്സി ഗോവ, ഇന്റർ കാശി. മെസി അര്‍ജന്റീന ടീമില്‍; ചിലി, കൊളംബിയ ടീമുകള്‍ക്കെതിരെ കളിച്ചേക്കും
മെസി അര്‍ജന്റീന ടീമില്‍; ചിലി, കൊളംബിയ ടീമുകള്‍ക്കെതിരെ കളിച്ചേക്കും
ബ്യൂണസ് അയേഴ്സ്: ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസി അര്‍ജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള അര്‍ജന്റീനയുടെ പ്രാഥമിക സംഘത്തെ കോച്ച് ലയണല്‍ സ്കലോനി പ്രഖ്യാപിച്ചു. ഈ പട്ടികയില്‍ മെസിയും ഇടംപിടിച്ചു. ചിലി, കൊളംബിയ ടീമുകള്‍ക്കെതിരെയാണ് ലോക ചാംപ്യന്മാരായ അര്‍ജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍. 28 അംഗ പ്രഥാമിക സംഘത്തെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 37കാരനായ ഇതിഹാസം മാര്‍ച്ചിനു ശേഷം ദേശീയ ടീമില്‍ കളിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു. അതിനിടെ യുറുഗ്വെ, ബ്രസീല്‍ ടീമുകള്‍ക്കെതിരായ പോരാട്ടങ്ങളിലും താരം കളിച്ചില്ല. എന്നാല്‍ ഈ മത്സരങ്ങള്‍ മെസിയുടെ അഭാവത്തിലും അര്‍ജന്റീന ജയിച്ചു കയറിയിരുന്നു. #SelecciónMayor Prelista de convocados del exterior para la doble Fecha FIFA de Eliminatorias pic.twitter.com/hQxQzibkxd — Selección Argentina ⭐⭐⭐ (@Argentina) May 15, 2025 ലമീന്‍ യമാല്‍ മാജിക്ക്! ലാ ലിഗ കിരീടമുറപ്പിച്ച് ബാഴ്സലോണ നിലവില്‍ ലോകകപ്പ് യോഗ്യത ഉറപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചിട്ടുണ്ട്. യുറുഗ്വെ, ബ്രസീല്‍ ടീമുകള്‍ക്കെതിരായ വിജയത്തോടെ തന്നെ അവര്‍ യോഗ്യത ഉറപ്പാക്കിയിരുന്നു. ഇനി നടക്കാനുള്ള മത്സരങ്ങള്‍ അര്‍ജന്റീനയെ സംബന്ധിച്ചു പരിശീലന പോരാട്ടം കൂടിയാണ്. വരുന്ന കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തുകയും അവരുടെ ലക്ഷ്യമാണ്. ചിലിക്കെതിരെ എവേ പോരാട്ടമാണ് അര്‍ജന്റീന കളിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് മത്സരം. കൊളംബിയക്കെതിരെ ബ്യൂണസ് അയേഴ്സിലാണ് പോരാട്ടം. ജൂണ്‍ 10നാണ് മത്സരം. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് താരങ്ങള്‍ വരില്ല; ഐപിഎൽ ആവേശം ചോരുമോ?
ലമീന്‍ യമാല്‍ മാജിക്ക്! ലാ ലിഗ കിരീടമുറപ്പിച്ച് ബാഴ്സലോണ
മാഡ്രിഡ്: കൗമാര വിസ്മയം ലമീന്‍ യമാല്‍ തന്റെ മാജിക്കല്‍ പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ എസ്പാന്യോളിനെ തകര്‍ത്ത് ബാഴ്സലോണ ലാ ലിഗ കിരീടം ഉറപ്പിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. അവരുടെ 28ാം ലാ ലിഗ കിരീടമാണിത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ബാഴ്സ രണ്ട് ഗോളുകളും വലയിലാക്കിയത്. അവിശ്വസനീയമായ ഗോളിലൂടെ 53ാം മിനിറ്റില്‍ ലമീന്‍ യമാല്‍ ടീമിനെ മുന്നിലെത്തിച്ചു. ഇഞ്ച്വറി സമയത്ത് ഫെര്‍മിന്‍ ലോപസിലൂടെ ബാഴ്സ ലീഡുയര്‍ത്തി. ഒപ്പം ജയവും കിരീടവും ഉറപ്പിച്ചു. കാത്തിരുന്നത് 51 വര്‍ഷം! എസി മിലാനെ ഞെട്ടിച്ച് ബൊലോഞ്ഞ, ഇറ്റാലിയന്‍ കപ്പില്‍ മുത്തം രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബാഴ്സലോണ കിരീടം ഉറപ്പാക്കിയത്. ബദ്ധവൈരികളും രണ്ടാം സ്ഥാനക്കാരുമായ റയല്‍ മാഡ്രിഡുമായി 7 പോയിന്റിന്റെ വ്യക്തമായ മുന്‍തൂക്കം കറ്റാലന്‍ സംഘത്തിനുണ്ട്. ജര്‍മന്‍ പരിശീലകന് ഹാന്‍സി ഫ്ലിക്കിനും ഇതൊരു തിരിച്ചു വരവാണ്. ജര്‍മന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെടുന്ന ചരിത്രത്തിലെ ആദ്യ കോച്ചെന്ന നാണക്കേടുമായാണ് അദ്ദേഹം ബാഴ്സലോയിലെത്തിയത്. ആദ്യ സീസണില്‍ തന്നെ ഡൊമസ്റ്റിക്ക് ട്രിപ്പിളാണ് അദ്ദേഹത്തിന്റെ കീഴില്‍ ബാഴ്സ ഇപ്പോള്‍ സ്വന്തമാക്കിയത്. ലാ ലിഗ, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങളാണ് ഫ്ലിക്കിന്റെ തന്ത്രത്തില്‍ ബാഴ്സ ഇത്തവണ ഷോക്കേസിലെത്തിച്ചത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് താരങ്ങള്‍ വരില്ല; ഐപിഎൽ ആവേശം ചോരുമോ?
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് താരങ്ങള്‍ വരില്ല; ഐപിഎൽ ആവേശം ചോരുമോ?
ന്യൂഡല്‍ഹി: നിര്‍ത്തിവച്ച ഐപിഎല്‍ വീണ്ടും തുടങ്ങാനിരിക്കെ പല ടീമുകളും ആശങ്കയിലാണ്. മിക്ക ടീമുകളിലേയും വിദേശ താരങ്ങളുടെ തിരിച്ചു വരവ് ചോദ്യം ചിഹ്നത്തില്‍ നില്ക്കുന്നു. ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് നിര്‍ത്തി വച്ചതോടെ മിക്ക താരങ്ങളും നാട്ടിലേക്ക് മടങ്ങിയിരുന്നു. ടൂര്‍ണമെന്റ് വീണ്ടും തുടങ്ങുമ്പോള്‍ പുതിയ ഷെഡ്യൂള്‍ ജൂണിലേക്ക് നീണ്ടതു താരങ്ങളുടെ പങ്കാളിത്തത്തെ ബാധിച്ചു. വിദേശ താരങ്ങള്‍ക്കു പകരക്കാരെ താത്കാലികമായി ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു അനുമതി നല്‍കിയിട്ടുണ്ട്. ഇതു ടീമുകള്‍ക്ക് ആശ്വസമാണ്. പകരക്കാരായ താരങ്ങളെ അടുത്ത സീസണിലേക്ക് നിലനിര്‍ത്താന്‍ പക്ഷേ സാധിക്കില്ല. പരിക്കേറ്റാലാണ് പകരക്കാരെ ഉള്‍പ്പെടുത്താമെന്ന അനുമതി നിലവിലുള്ളത്. അങ്ങനെ പകരമെത്തിക്കുന്ന താരത്തെ അടുത്ത സീസണിലും ടീമിനു നിലിര്‍ത്താം. ഇതില്‍ ഭേദഗതി വരുത്തിയാണ് പുതിയ സൗകര്യം നടപ്പാക്കിയത്. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇനി ജൂണിലെ അവസാനിക്കു. ജൂണില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നതിനാല്‍ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളിലെ താരങ്ങളുടെ അഭാവമായിരിക്കും അവസാന മത്സരങ്ങളെ കൂടുതല്‍ ബാധിക്കുക. ടെസ്റ്റ് ക്യാംപിനായി താരങ്ങള്‍ക്ക് ടീമിനൊപ്പം ചേരേണ്ടതുണ്ട്. ഓസ്ട്രേലിയന്‍ താരങ്ങളായ ക്യാപ്റ്റന്‍ കമ്മിന്‍സ്, ട്രാവിസ് ഹെഡ്ഡ് (എസ്ആര്‍എച്ച്), ജോഷ് ഹെയ്സല്‍വുഡ് (ആര്‍സിബി), ജേഷ് ഇംഗ്ലിസ് (പഞ്ചാബ് കിങ്സ്), മിച്ചല്‍ സ്റ്റാര്‍ക്ക് (ഡിസി) എന്നിവര്‍ ടെസ്റ്റ് ഫൈനല്‍ ടീമിലുണ്ട്. ഇവരുടെ സേവനം ടീമുകള്‍ക്കു നഷ്ടമാകും. 'പ്ലെയിങ് ഇലവനില്‍ ഉണ്ട്, ഐപിഎല്ലിന് പോകുന്നത് അറിയില്ല'; മുസ്തഫിസുറിന്റെ വരവ് വിവാദത്തില്‍ എയ്ഡന്‍ മാർക്രം (എല്‍എസ്ജി), കഗിസോ റബാഡ (ജിടി), ലുന്‍ഗി എന്‍ഗിഡി (ആര്‍സിബി), റയാന് റിക്കല്‍ടന്‍ (എംഐ), ട്രിസ്റ്റന്‍ സ്റ്റബ്സ് (ഡിസി), മാര്‍ക്കോ യാന്സന് (പഞ്ചാബ്) എന്നീ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ടെസ്റ്റ് ഫൈനല്‍ ടീമിലുണ്ട്. ഇവരും ഇന്ത്യയിലേക്കില്ല. ഇംഗ്ലണ്ട് താരങ്ങളുടെ പങ്കാളിത്തവും നിലവില്‍ അനിശ്ചിതത്വത്തിലാണ്. ജോസ് ബട്ലര്, വില്‍ ജാക്സ്, ജാമി ഓവര്ടന്, സാം കറന് എന്നിവരൊന്നും മടങ്ങിയെത്താന്‍ സാധ്യതയില്ല. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഓപ്പണര്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡി കോക്ക്, ദക്ഷിണാഫ്രിക്കന്‍ മുന്‍ നയകനും വെറ്ററന്‍ താരവുമായി ഫാഫ് ഡുപ്ലെസി എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്. രാജസ്ഥാന്റെ ഇംഗ്ലീഷ് ഓള് റൗണ്ടര്‍ ജോഫ്ര ആര്‍ച്ചറുടെ തിരുച്ചുവരവ് സംശയത്തിലാണ്. താരത്തിനു പരിക്കും വില്ലനാണ്. കാത്തിരുന്നത് 51 വര്‍ഷം! എസി മിലാനെ ഞെട്ടിച്ച് ബൊലോഞ്ഞ, ഇറ്റാലിയന്‍ കപ്പില്‍ മുത്തം
കാത്തിരുന്നത് 51 വര്‍ഷം! എസി മിലാനെ ഞെട്ടിച്ച് ബൊലോഞ്ഞ, ഇറ്റാലിയന്‍ കപ്പില്‍ മുത്തം
മിലാന്: 51 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം. ബൊലോഞ്ഞ ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കി. ഫൈനലില്‍ കരുത്തരായ എസി മിലാനെ ഞെട്ടിച്ചാണ് ബൊലോഞ്ഞയുടെ ചരിത്ര നേട്ടം. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് അവര്‍ ജയം പിടിച്ചത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ബൊലോഞ്ഞ നിര്‍ണായക ഗോള്‍ സ്വന്തമാക്കിയത്. 53ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെ നേടിയ ഗോളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. Champions Bologna lift the #CoppaItaliaFrecciarossa ! pic.twitter.com/4xvmZlgzIx — Lega Serie A (@SerieA_EN) May 14, 2025 'പ്ലെയിങ് ഇലവനില്‍ ഉണ്ട്, ഐപിഎല്ലിന് പോകുന്നത് അറിയില്ല'; മുസ്തഫിസുറിന്റെ വരവ് വിവാദത്തില്‍ 1973-74 സീസണിലാണ് അവര്‍ അവസാനമായി ഒരു കിരീടം സ്വന്തമാക്കുന്നത്. അന്നും ഇറ്റാലിയന്‍ കപ്പാണ് അവര്‍ നേടിയത്. അവരുടെ മൂന്നാം ഇറ്റാലിയന്‍ കപ്പ് നേട്ടമാണിത്. നേരത്തെ 7 തവണ അവര്‍ സീരി എ കിരീടവും നേടിയിട്ടുണ്ട്. 'വീണ്ടും നായകനാവാന്‍ കോഹ്ലി ആഗ്രഹിച്ചു?'; അപ്രതീക്ഷിത വിരമിക്കലിനു പിന്നില്‍ എന്ത്?
'പ്ലെയിങ് ഇലവനില്‍ ഉണ്ട്, ഐപിഎല്ലിന് പോകുന്നത് അറിയില്ല'; മുസ്തഫിസുറിന്റെ വരവ് വിവാദത്തില്‍
ന്യൂഡല്‍ഹി: ഐപിഎല്‍ പുനരാരംഭിക്കാനിരിക്കെ ഓസ്ട്രേലിയന്‍ താരം ജാക് ഫ്രേസര്‍ മക്ഗുര്‍കിനു പകരം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമിലെത്തിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് നടപടി വിവാദമാകുന്നു. തങ്ങളുടെ അറിവോടെയല്ല മുസ്തഫിസുര്‍ ഐപിഎല്ലിലേക്ക് എത്തുന്നത് എന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നിസാമുദ്ദീന്‍ ചൗധരി വെളിപ്പെടുത്തിയതോടെയാണ് വിവാദം. ബംഗ്ലാദേശ് ടീം യുഎഇ പര്യടനവുമായി ബന്ധപ്പെട്ട തിരക്കിലാണ്. അതിനിടെയാണ് ബംഗ്ലാ ടീമിലെ നിര്‍ണായക ബൗളര്‍ ഐപിഎല്ലിനെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐപിഎല്‍ അധികൃതര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. മുസ്തഫിസുര്‍ വ്യക്തിപരമായും ബോര്‍ഡിനെ സമീപിച്ചിട്ടില്ല. യുഎഇ പര്യടനത്തിലുള്ള സംഘത്തില്‍ അംഗമാണ് പേസര്‍. മാത്രമല്ല യുഎഇയിലേക്കുള്ള വിമാന യാത്രയുടെ ചിത്രം താരം എക്സില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്കില്ലെന്ന് മക്ഗുര്‍ക്, മുസ്തഫിസുര്‍ റഹ്മാനെ പകരമെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്‍ 17നാണ് പുനരാംരഭിക്കുന്നത്. അതേ ദിവസം തന്നെയാണ് യുഎഇക്കെതിരായ ബംഗ്ലാദേശിന്റെ ടി20 പരമ്പരയ്ക്കു തുടക്കമാകുന്നത്. മുസ്തഫിസുര്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. പരമ്പരയിലെ രണ്ടാം മത്സരം 19നാണ്. ഡല്‍ഹിയുടെ രണ്ടാം ഘട്ടത്തിലെ ആദ്യ പോരാട്ടം 18നും അരങ്ങേറും. ഇന്ത്യയിലേക്ക് ഐപിഎല്‍ കളിക്കാന്‍ ഇനി വരുന്നില്ലെന്നു വ്യക്തമാക്കി ഓസ്ട്രേലിയന്‍ ബാറ്റര്‍ ജാക് ഫ്രേസര്‍ മക്ഗുര്‍ക് രംഗത്തു വന്നിരുന്നു. പിന്നാലെയാണ് താരത്തിനു പകരം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഡല്‍ഹി ടീമിലെത്തിച്ചത്. നിലവില്‍ താരത്തെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് അധകൃതരുമായി ഡല്‍ഹി ടീം ചര്‍ച്ച തുടരുകയാണ്. 'ഐപിഎല്ലില്‍ ഇനി പാട്ടും കൂത്തും ചിയര്‍ ഗേള്‍സും വേണ്ട'; നിര്‍ദേശവുമായി സുനില്‍ ഗാവസ്കര്‍
ഇന്ത്യയിലേക്കില്ലെന്ന് മക്ഗുര്‍ക്, മുസ്തഫിസുര്‍ റഹ്മാനെ പകരമെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഐപിഎല്‍ കളിക്കാന്‍ ഇനി വരുന്നില്ലെന്നു വ്യക്തമാക്കി ഓസ്ട്രേലിയന്‍ ബാറ്റര്‍ ജാക് ഫ്രേസര്‍ മക്ഗുര്‍ക്. പിന്നാലെ താരത്തിനു പകരം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ത്യ- പാകിസ്ഥാന് സംഘര്‍ഷത്തെ തുടര്‍ന്നു ഐപിഎല്‍ മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിയിരുന്നു. ടൂര്‍ണമെന്റ് ഈ മാസം 17നു പുനരാരംഭിക്കാനിരിക്കെയാണ് മക്ഗുര്‍ക് തിരിച്ചു വരുന്നില്ലെന്നു വ്യക്തമാക്കിയത്. താരത്തിന്റെ അഭാവം ഡല്‍ഹിക്ക് വലിയ തലവേദനയാകുമെന്നു തോന്നുന്നില്ല. സീസണില്‍ ആറ് കളികളില്‍ നിന്നു 55 റണ്‍സ് മാത്രമാണ് ഓസീസ് താരം നേടിയത്. 'വീണ്ടും നായകനാവാന്‍ കോഹ്ലി ആഗ്രഹിച്ചു?'; അപ്രതീക്ഷിത വിരമിക്കലിനു പിന്നില്‍ എന്ത്? അതേസമയം മുസ്തഫിസുറിന്റെ വരവ് അവര്‍ക്ക് ഗുണമായേക്കും. ഐപിഎല്ലില്‍ വലിയ പരിചയസമ്പത്തുള്ള താരത്തെ ഡെത്ത് ഓവറുകളില്‍ ഡല്‍ഹിക്ക് ഉപയോഗിക്കാന്‍ സാധിക്കും. 2016 മുതല്‍ ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിച്ച താരമാണ് മുസ്തഫിസുര്‍. 2022, 2023 സീസണുകളിലും താരം ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ചിട്ടുണ്ട്. 38 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 38 വിക്കറ്റുകളാണ് 29കാരന് നേടിയിട്ടുള്ളത്. 7.84 ആണ് ഇക്കോണമി. 106 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു 132 വിക്കറ്റുകള്‍. അന്താരാഷ്ട്ര, ഫ്രാഞ്ചൈസി ടി20 പോരാട്ടങ്ങളിലായി 281 മത്സരങ്ങള്‍. 351 വിക്കറ്റുകള്‍. ശുഭ്മാന്‍ ഗില്ലില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി അടിച്ചേല്‍പ്പിക്കരുത്; പകരം ഈ സീനിയര്‍ താരം നായകനാകട്ടെ: ശ്രീകാന്ത്
മാക്സ്വെല്ലിന്റെ മോശം ഫോമിന് കാരണം പ്രീതി സിന്റയോ? ആരാധകന് മറുപടി കൊടുത്ത് താരം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഗ്ലെന്‍ മാക്സ്വെലിന്റെ പ്രകടനം മോശമായതിന് പ്രീതി സിന്റയെ ട്രോളിയ ആരാധകന്റെ ചോദ്യത്തില്‍ തിരിച്ചടിച്ച് നടി. മാക്സ്വെലിന്റെ പ്രകടനം മോശമാകുന്നത് പ്രീതി സിന്റ യെ വിവാഹം കഴിക്കാനാകാതെ പോയതുകൊണ്ടാണോയെന്നായിരുന്നു ആരാധകന്റെ ചോദ്യം. സമൂഹമാധ്യമ അക്കൗണ്ടില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് പ്രീതി സിന്റയെ പ്രകോപിപ്പിച്ച ചോദ്യം ഉണ്ടായത്. ആരാധകന്റെ ചോദ്യത്തിന് ചുട്ടമറുപടിയും താരം നല്കി. ഇത്തരമൊരു ചോദ്യം ഏതെങ്കിലും ഒരു ടീമിന്റെ ഉടമയായ പുരുഷനോടു ചോദിക്കാന്‍ താങ്കള്‍ ധൈര്യപ്പെടുമോ എന്നാണ് മറുചോദ്യമായി പ്രീതി സിന്റ ചോദിച്ചത്. സ്ത്രീകളോടുള്ള വേര്‍തിരിവിന്റെ ഭാഗമാണ് ഈ ചോദ്യമെന്നും പ്രീതി സിന്റ കുറിച്ചു. 'ഐപിഎല്ലില്‍ ഇനി പാട്ടും കൂത്തും ചിയര്‍ ഗേള്‍സും വേണ്ട'; നിര്‍ദേശവുമായി സുനില്‍ ഗാവസ്കര്‍ 'ക്രിക്കറ്റ് രംഗത്തേക്കു വരുന്നതുവരെ ഒരു കോര്‍പറേറ്റ് സംവിധാനത്തില്‍ പിടിച്ചുനില്ക്കാന് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസം ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. താങ്കള്‍ തമാശരൂപേണയാണ് ഈ ചോദ്യം ഉന്നയിച്ചതെന്ന് മനസ്സിലാക്കുന്നു. പക്ഷേ ആ ചോദ്യം ഒന്നു വിശദമായി പരിശോധിച്ച് വിലയിരുത്തുന്നത് നന്നായിരിക്കും. കാരണം, അതൊട്ടും സുഖകരമായ ഒന്നല്ല, കഴിഞ്ഞ 18 വര്‍ഷം കഠിനാധ്വാനം ചെയ്താണ് ഞാന്‍ ഈ നിലയിലെത്തിയത്. അതുകൊണ്ട് ആ ബഹുമാനം എനിക്കു തരണം. മാത്രമല്ല, ലിംഗവ്യത്യാസത്തിന്റെ പേരിലുള്ള തരംതിരിവും അവസാനിപ്പിക്കണം. നന്ദി' പ്രീതി സിന്റ കുറിച്ചു. 'വീണ്ടും നായകനാവാന്‍ കോഹ്ലി ആഗ്രഹിച്ചു?'; അപ്രതീക്ഷിത വിരമിക്കലിനു പിന്നില്‍ എന്ത്?
'ഐപിഎല്ലില്‍ ഇനി പാട്ടും കൂത്തും ചിയര്‍ ഗേള്‍സും വേണ്ട'; നിര്‍ദേശവുമായി സുനില്‍ ഗാവസ്കര്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുനരാരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ പാട്ടും കൂത്തും ഒഴിവാക്കണമെന്ന നിര്‍ദേശവുമായി മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്കര്‍. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് പാട്ടും ചിയര്‍ ഗേള്‍സിന്റെ നൃത്തവും ഉള്‍പ്പെടെ ഒഴിവാക്കണം, അതിര്‍ത്തി സംഘര്‍ഷത്തിലും ഭീകരാക്രമണത്തിലുമായി ജീവന് നഷ്ടമായവരുടെ പ്രിയപ്പെട്ടവരുടെ വികാരം മാനിക്കണമെന്നും ഗാവസ്കര്‍ പറഞ്ഞു. നിര്‍ത്തിവച്ച ടൂര്‍ണമെന്റിന്റെ ബാക്കി ഭാഗം വിജയകരകമായിത്തന്നെ നടക്കട്ടെ. അതിനിടയ്ക്ക് ചിയര്‍ ഗേള്‍സ് ഉള്‍പ്പെടെ വേണോ എന്നാണ് എന്റെ ചോദ്യം. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദനയോടു ചേര്ന്നുനില്ക്കാന് അതാണ് ഏറ്റവും ഉചിതമെന്നും ഗാവസ്കര്‍ പറഞ്ഞു. 'വീണ്ടും നായകനാവാന്‍ കോഹ്ലി ആഗ്രഹിച്ചു?'; അപ്രതീക്ഷിത വിരമിക്കലിനു പിന്നില്‍ എന്ത്? 'ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഏതാണ്ട് 60 മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ഏതാനും മത്സരങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. 15-16 മത്സരങ്ങളാകും ഇനിയും നടക്കാനുള്ളത്. പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ ഉള്‍പ്പെടെ ഈ ഘട്ടത്തില്‍ വേദനിക്കുന്ന ആളുകളെ പരിഗണിച്ച് പാട്ടും കൂത്തും ഉള്‍പ്പെടെ ഒഴിവാക്കണമെന്നാണ് എന്റെ ആഗ്രഹം. ഓവറുകള്‍ക്കിടെയുള്ള ഡിജെയും നൃത്തങ്ങളുമെല്ലാം ഒഴിവാക്കുന്നതാകും കൂടുതല്‍ ഉചിതം' ഗാവസ്കര്‍ പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഐപിഎല്‍ നിര്‍ത്തിവച്ചത് ശരിയായ നടപടിയായിരുന്നുവെന്നും ഗാവസ്കര്‍ പറഞ്ഞു. സംഘര്‍ഷം നടക്കുമ്പോള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ശരിയായ മാതൃകയല്ലെന്നും അദ്ദേഹം പറഞ്ഞു. ശുഭ്മാന്‍ ഗില്ലില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി അടിച്ചേല്‍പ്പിക്കരുത്; പകരം ഈ സീനിയര്‍ താരം നായകനാകട്ടെ: ശ്രീകാന്ത്
മുംബൈ: രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ വിരാട് കോഹ് ലിയും ടെസ്റ്റ് ടീമില്‍ നിന്നും വിരമിച്ചതോടെ, പുതിയ നായകനെയും നാലാം നമ്പറില്‍ പുതിയ താരത്തെയും കണ്ടെത്തുകയെന്ന ദൗത്യത്തിലാണ് ബിസിസിഐ. രോഹിതിന് പകരം ഇംഗ്ലണ്ട് ടൂറിന് പുതിയ നായകനായി യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ പേരാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ഗില്ലിനു പകരം മറ്റൊരു സീനിയര്‍ താരത്തിന്റെ പേരാണ് മുന്‍ കളിക്കാരനും മുന്‍ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് നിര്‍ദേശിക്കുന്നത്. ശുഭ്മാന്‍ ഗില്ലില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി അടിച്ചേല്‍പ്പിക്കരുത്, പകരം ജസ്പ്രീത് ബുംറയാണ് ഏറ്റവും നല്ല ഓപ്ഷന് എന്നാണ് ശ്രീകാന്ത് പറയുന്നത്. ഗില്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിലവിലെ സാഹചര്യങ്ങളില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകള്‍ക്കെതിരെ ഗില്ലിന് അന്തിമ ഇലവനില്‍ അപ്പോള്‍ സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയാണെന്നും ശ്രീകാന്ത് പറഞ്ഞു. ജസ്പ്രീത് ബുംറയ്ക്ക് ക്യാപ്റ്റന്‍സി നല്‍കുന്നത് അമിത ഭാരം അടിച്ചേല്‍പ്പിക്കലാകുമെന്ന വാദം ശ്രീകാന്ത് തള്ളി. നിലവില്‍ ബുംറയാണ് മികച്ച ഓപ്ഷന്. കെ എല്‍ രാഹുലിനെയോ, ഋഷഭ് പന്തിനെയോ ഉപനായകനാക്കാവുന്നതാണ്. ഒരു പര്യടനത്തില്‍ ഒന്നോ രണ്ടോ ടെസ്റ്റുകള്‍ക്ക് ബുംറ ലഭ്യമല്ലെങ്കില്‍ ഇവര്‍ക്ക് ടീമിനെ നയിക്കാവുന്നതാണ്. കൂടാതെ, കെ എല്‍ രാഹുലും നായക സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമാണെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ഇനി എല്ലാം കോച്ച് ഗംഭീര്‍ തീരുമാനിക്കും! ഇന്ത്യന്‍ ടീമിലെ സ്റ്റാര്‍ സംസ്കാരത്തിന് മരണമണി റെഡ്-ബോള്‍ ക്രിക്കറ്റിന് വിരാട് കോഹ്ലി നല്കിയ സംഭാവനകളെ ശ്രീകാന്ത് പ്രശംസിച്ചു. രോഹിത് ശര്‍മ്മ വിരമിച്ച സാഹചര്യത്തില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് തമിഴ്നാട് താരം സായ് സുദര്‍ശനെ ടീമിലെടുക്കണം. യശസ്വി ജയ്സ്വാളും സുദര്‍ശനും ചേര്‍ന്ന് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യട്ടെ. ഐപിഎല്ലിലെ മികച്ച റണ്‍വേട്ടക്കാരിലൊരാളാണ് സായ് സുദര്‍ശനെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 23 നോ 24 നോ തെരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.