ഗിൽ ഇല്ലെങ്കിൽ പന്ത് നയിക്കും; ദേവ്ദത്തോ, സായ് സുദർശനോ... ആരെത്തും ടീമിൽ?
കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ കളിക്കുന്നില്ലെങ്കിൽ ആര് ക്യാപ്റ്റനാകും. ഗിൽ കളിച്ചില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തായിരിക്കും ഇന്ത്യൻ ക്യാപ്റ്റൻ. പന്തും പരിക്കു മാറി ഇടവേളയ്ക്ക് ശേഷമാണ് ഒന്നാം ടെസ്റ്റിനിറങ്ങിയത്. ബാറ്റിങിൽ ശ്രദ്ധ കിട്ടാതെ വിഷമിച്ച പന്തിന് ക്യാപ്റ്റൻ സ്ഥാനം ഭാരമാകുമോ എന്നു കണ്ടറിയാം. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ നയിച്ചത് പന്തായിരുന്നു. ഒന്നാം ടെസ്റ്റിൽ പന്തിന്റെ മൈതനത്തെ ചില തീരുമാനങ്ങൾ ഇന്ത്യയുടെ തോൽവിക്കു കാരണമായെന്നു പല മുൻ താരങ്ങളും വിമർശനമുന്നയിച്ചിരുന്നു. ഒന്നാം ടെസ്റ്റിനിടെ ബാറ്റിങിനിറങ്ങി 3 പന്തുകള്‍ നേരിട്ട് ഗിൽ പരിക്കേറ്റ് മടങ്ങിയിരുന്നു. പിന്നാലെ ക്യാപ്റ്റനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്ത ഗിൽ നിലവിൽ നിരീക്ഷത്തിൽ തന്നെയാണ്. കഴുത്തു വേദന അസഹ്യമായതോടെയാണ് താരം 3 പന്തുകള്‍ നേരിട്ട് 4 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായത്. മൂന്ന് ദിവസമാണ് ഗില്ലിനു വിശ്രമം നിർദ്ദേശിച്ചിരിക്കുന്നത്. ഒന്നാം ടെറ്റിൽ ഇന്ത്യൻ ഇന്നിങ്സിന്റെ 35ാം ഓവറിൽ സിമോൺ ഹാമറിനെതിരെ ബാറ്റ് ചെയ്യുന്നതിനിടെ ഗില്ലിന്റെ കഴുത്ത് ഉളുക്കുകയായിരുന്നു. ഫിസിയോ വന്നു പ്രാഥമിക പരിശോധന നടത്തി. പിന്നാലെ ഗിൽ മൈതാനം വിട്ടു. പിന്നീട് താരം ബാറ്റിങിനെത്തിയതുമില്ല. ഇംഗ്ലീഷ് ക്രിക്കറ്റിന് ചരമക്കുറിപ്പ്... കുഞ്ഞു മണ് ചെപ്പിലൊളിപ്പിച്ച 'ചാര' ചരിത്രത്തിന്റെ അടരുകള്‍ ഗിൽ കളിച്ചില്ലെങ്കിൽ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ശക്തിയും ചോദ്യ ചിഹ്നത്തിലാകും. ആദ്യ ടെസ്റ്റിൽ ഗില്ലിനു ബാറ്റ് ചെയ്യാൻ സാധിക്കാതെ വന്നതോടെ പ്രോട്ടീസിനു ഇന്ത്യയുടെ 9 വിക്കറ്റുകൾ വീഴ്ത്തിയാൽ തന്നെ വിജയിക്കാമെന്ന നിലയായിരുന്നു. ബാറ്റിങ് ഓർഡറിൽ ഗിൽ നാലാമതാണ്. സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ എന്നിവരിലൊരാൾക്ക് അവസരം കിട്ടിയേക്കും. ഓൾ റൗണ്ടർ നിതീഷ് കുമാറിനേയും ചിലപ്പോൾ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തും. ആദ്യ ടെസ്റ്റിൽ നാല് സ്പിന്നർമാരെ കുത്തിനിറച്ചാണ് ഇന്ത്യ ഇറങ്ങിയത്. ഇതോടെ ഒരു സ്പെഷലിസ്റ്റ് ബാറ്ററുടെ അഭാവമാണ് ഇന്ത്യയ്ക്കുണ്ടായത്. പരിക്കേറ്റ് ഗിൽ പുറത്തായതും കണക്കുകൂട്ടൽ തെറ്റിക്കുന്നതായി. ഈ അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ടീമിനുണ്ടാകുമെന്നു പ്രതീക്ഷിക്കാം. സ്ലോവാക്യന്‍ നെഞ്ചത്ത് ജര്‍മന്‍ 'ആറാട്ട്'! ലോകകപ്പ് യോഗ്യത ഉറപ്പിച്ചു rishabh pant's on-field decisions as a key factor in India's Eden Test defeat.
ഇംഗ്ലീഷ് ക്രിക്കറ്റിന് ചരമക്കുറിപ്പ്... കുഞ്ഞു മണ് ചെപ്പിലൊളിപ്പിച്ച 'ചാര'ചരിത്രത്തിന്റെ അടരുകള്‍
ഓ സ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്ര വൈരത്തിന്റെ പ്രതീകമായ ഒരുപിടി ചാരം. ആ ചാരത്തിനു വീണ്ടും തീപിടിക്കുന്നു. ഓസ്ട്രേലിയ- ഇംഗ്ലണ്ട് ആഷസ് പോരാട്ടത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുന്നു. ആഷസിനോളം പഴക്കവും ആവേശവും നാടകീയതയും നല്കുന്ന മത്സരങ്ങള്‍ കായിക ലോകത്തു തന്നെ അപൂര്‍വമാണ്. ഈ മാസം 21 മുതലാണ് ആഷസിലെ ഒന്നാം ടെസ്റ്റിനു തുടക്കമാകുന്നത്. 1882ല്‍ ദി സ്പോര്‍ട്ടിങ് ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച പരിഹാസ ചരമക്കുറിപ്പില്‍ തുടങ്ങി, ഒരു ചെറിയ ട്രോഫിയുടെ ആകൃതിയുള്ള ചെപ്പിന്റെ ഉള്ളിലേക്ക് സ്റ്റംപ് കത്തിച്ചതിന്റെ ചാരം നിറച്ച വലിയ ചരിത്രത്തിന്റെ, അവിസ്മരണീയതയുടെ പേരാണ് ആഷസ്. 1877 മുതല്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ആഷസില്‍ മുഖാമുഖം വരുന്നു. 1882 ഓഗസ്റ്റിലാണ് ആഷസ് എന്ന വാക്ക് ആദ്യമായി ക്രിക്കറ്റിലേക്ക് വന്നതെന്നു കളി നിയമങ്ങള്‍ തീരുമാനിക്കുന്ന ഇംഗ്ലണ്ടിലെ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് പറയുന്നു. ഇംഗ്ലണ്ട് ടീം ഇംഗ്ലീഷ് മണ്ണില്‍ ഓസ്ട്രേലിയയോടു ആദ്യമായി പരാജയപ്പെട്ടപ്പോള്‍ ദി സ്പോര്‍ട്ടിങ് ടൈംസില്‍ അച്ചടിച്ച ഇംഗ്ലീഷ് ക്രിക്കറ്റിനായുള്ള ഒരു ആക്ഷേപഹാസ്യ ചരമക്കുറിപ്പാണ് ആഷസിന്റെ മഹത്തായ ചരിത്രത്തിനു നാന്ദി കുറിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നും സംസ്കാരം നടത്തി ചാരം (ആഷസ്) ഓസ്ട്രേലിയയിലേക്ക് കൊണ്ടു പോയെന്നുമായിരുന്നു ചരമക്കുറിപ്പ്. പിന്നീട് ഈ ചിതാഭസ്മം തിരികെ പിടിക്കുമെന്ന പ്രതിജ്ഞയുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇവോ ബ്ലെ ഓസീസ് മണ്ണിലേക്ക് ടെസ്റ്റിനായി പുറപ്പെട്ടു. പരമ്പര തിരികെ പിടിച്ച ബ്ലെയ്ക്കിനു ഒരു ആരാധകന് സ്റ്റംപ് കത്തിച്ച് അതിന്റെ ചാരം നിറച്ച മണ്ണ് കൊണ്ടുണ്ടാക്കിയ കുഞ്ഞ് ട്രോഫി സമ്മാനിക്കുന്നു. ഈ കുഞ്ഞു ട്രോഫി പിന്നീട് ഏറെ കാലം ബ്ലെ തന്റെ വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഈ കുഞ്ഞ് ട്രോഫി മെറില്‍ബോണ്‍ ക്ലബില്‍ ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. ആഷസ് ജയിക്കുന്ന ടീമിനു പ്രതീകാത്മക ട്രോഫിയാണ് ഇപ്പോള്‍ സമ്മാനിക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് ആഷസ് പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. സ്ലോവാക്യന്‍ നെഞ്ചത്ത് ജര്‍മന്‍ 'ആറാട്ട്'! ലോകകപ്പ് യോഗ്യത ഉറപ്പിച്ചു ബോഡി ലൈന്‍ തിയറി ആഷസില്‍ നിരവധി ക്ലാസിക്ക് പോരാട്ടങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 1932-33 കാലത്തെ പരമ്പരയിലാണ് കുപ്രസിദ്ധമായ ബോഡി ലൈന്‍ ബൗളിങ് പരീക്ഷിക്കപ്പെട്ടത്. ഇതിഹാസ ബാറ്റര്‍ ഡോണ്‍ ബ്രാഡ്മാനായിരുന്നു ഇംഗ്ലീഷ് പടയുടെ ടാര്‍ഗറ്റ്. ബ്രാഡ്മാന് അടക്കമുള്ള ഓസീസ് ബാറ്റര്‍മാരെ ഭയപ്പെടുത്തുക എന്നതു തന്നെയായിരുന്നു ഈ തന്ത്രം നടപ്പാക്കുന്നതിലൂടെ ഇംഗ്ലണ്ട് ഉദ്ദേശിച്ചത്. ഫാസ്റ്റ് ലെഗ് തിയറി എന്നറിയപ്പെട്ട ഈ തന്ത്രത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ട് പരമ്പര തിരിച്ചു പിടിച്ചു. പില്ക്കാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ പരിഷ്കരണത്തിനു തുടക്കമിട്ട പരമ്പര കൂടിയായി 1932- 33 കാലത്ത് അരങ്ങേറിയ മത്സരങ്ങള്‍ മാറി. ശരീരം ലക്ഷ്യം വച്ചുള്ള ബൗളിങ് അടക്കമുള്ള തന്ത്രങ്ങള്‍ നിയന്ത്രിക്കാനായി നിയമങ്ങള്‍ പരിഷ്കരിച്ചു. നൂറ്റാണ്ടിന്റെ പന്ത് 1993ല്‍ ഓള്‍ഡ് ട്രഫോര്‍ഡിലാണ് നൂറ്റാണ്ടിന്റെ പന്തെന്നു വിശേഷിപ്പിക്കപ്പെട്ട ഇതിഹാസ ഓസീസ് സ്പിന്നര്‍ ഷെയ്ന് വോണിന്റെ ബൗളിങ് കണ്ടത്. മൈക്ക് ഗാറ്റിങിനെതിരെ വോണ്‍ എറിഞ്ഞ പന്ത് ക്രിക്കറ്റിനെ മാന്ത്രിക ലോകത്തേക്കാണ് കൊണ്ടു പോയത്. ആ പന്തിന്റെ ഡ്രിഫ്റ്റിങും സ്പിന്നിങും മനസിലാക്കാന്‍ ഗാറ്റിങിനു കഴിയാതെ പോയി. എന്താണ് സംഭവിച്ചതെന്നു മനസിലാക്കാന്‍ പോലും ഗാറ്റിങിനു സാധിച്ചില്ലെന്നു അദ്ദേഹത്തിന്റെ ക്രീസിലെ അന്തംവിട്ടുള്ള നില്പ്പില് തന്നെ വ്യക്തമായിരുന്നു. അണ്ടർ 23 ഏകദിനം; ഡൽഹി 360 അടിച്ചു, കേരളം 332വരെ എത്തി; ത്രില്ലറിൽ പൊരുതി വീണു സ്റ്റോക്സിന്റെ 135 2019ല്‍ നിലവിലെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് നേടിയ സെഞ്ച്വറിയും ആഷസ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ്. ഒന്നാം ഇന്നിങ്സില്‍ വെറും 67 റണ്‍സിനു ഓള് ഔട്ടായ ഇംഗ്ലണ്ടിനു മുന്നില്‍ ഓസ്ട്രേലിയ 359 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം വയ്ക്കുന്നു. ലീഡ്സില്‍ നടന്ന ഈ പോരാട്ടത്തില്‍ ഇംഗ്ലണ്ട് സ്റ്റോക്സിന്റെ ഐതിഹാസിക സെഞ്ച്വറിയുടെ ബലത്തില്‍ രണ്ടാം ഇന്നിങ്സില്‍ വിജയത്തിനാവശ്യമായ 359 റണ്‍സ് 362 അടിച്ച് മറികടന്നപ്പോള്‍ സ്റ്റോക്സ് 135 റണ്‍സുമായി പുറത്താകാതെ നിന്നു. 245 റണ്‍സില്‍ അഞ്ചാം വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ട് വലിയ പ്രതീക്ഷയില്‍ തന്നെയായിരുന്നു. എന്നാല്‍ പിന്നീട് 41 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിനു 5 വിക്കറ്റുകളാണ് നഷ്ടമായത്. 5നു 245 എന്ന നിലയില്‍ നിന്നു 9നു 286 എന്ന റണ്‍സിലേക്ക് അവര്‍ അതിവേഗം വീണു. ജാക്ക് ലീഷിനെ ഒരറ്റത്തു നിര്‍ത്തി സ്റ്റോക്സ് പിന്നീട് നടത്തിയ ബാറ്റിങാണ് ചരിത്രമായത്. സ്റ്റോക്സ് 219 പന്തുകള്‍ നേരിട്ട് 8 സിക്സും 11 ഫോറും സഹിതം 135 റണ്‍സുമായി പുറത്താകാതെ നിന്നു ഇംഗ്ലണ്ടിനു ഒറ്റ വിക്കറ്റ് ജയം സമ്മാനിക്കുകയായിരുന്നു. 17 പന്തുകള്‍ ചെറുത്തു നിന്ന ജാക്ക് ലീഷ് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്താകാതെ നിന്നു. ഒരു നാടോടി കഥയിലെ വീരനായകനെ പോലെയാണ് അന്ന് സ്റ്റോക്സ് അവതരിച്ചത്. നിര്‍ഭയവും സംയമനവും ധീരമായ ഷോട്ട് തിരഞ്ഞെടുക്കല്‍ നീക്കങ്ങളുമായി ഓസീസ് പ്രതീക്ഷകളെ സ്റ്റോക്സ് അമ്പരപ്പിക്കും വിധമാണ് തച്ചുതകര്‍ത്ത് ഇല്ലാതാക്കിയത്. എക്കാലത്തേയും മികച്ച ടെസ്റ്റ് ഇന്നിങ്സുകളിലൊന്നു കൂടിയായി ഈ പ്രകടനം മാറി. കറുത്ത അധ്യായമായ റണ്ണൗട്ട് 2023ലെ ആഷസിലാണ് ജോണി ബെയര്‍സ്റ്റോയുടെ ഈ വിവാദ റണ്ണൗട്ട്. പന്ത് പ്രതിരോധിച്ച ശേഷം ക്രീസ് വിട്ട് എതിര് ക്രീസിലുണ്ടായിരുന്ന ബെന്‍ സ്റ്റോക്സുമായി സംസാരിക്കാന്‍ ക്രീസില്‍ നിന്നു ഇറങ്ങി നടന്ന ബെയര്‍സ്റ്റോയെ ഓസീസ് താരങ്ങള്‍ റണ്ണൗട്ടാക്കുന്നു. അംപയര്‍ ഔട്ട് വിളിച്ചതോടെയാണ് വലിയ വിവാദങ്ങളിലേക്ക് സംഭവം മാറിയത്. അംപയര്‍മാരെ സംബന്ധിച്ചു അവര്‍ നിയമത്തിന്റെ വഴിക്കു പോയെന്നു പറയാം. എന്നാല്‍ കളിയുടെ മാന്യതയ്ക്കു നിരക്കുന്നതായിരുന്നില്ല ഓസീസ് പ്രവൃത്തി എന്നതായിരുന്നു വലിയ ആക്ഷേപമായി ആരാധകര്‍ ഉയര്‍ത്തിയത്. വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഈ റണ്ണൗട്ട് വഴിയൊരുക്കി. ഇതോടെ ഓസീസ് താരങ്ങള്‍ക്കെതിരെ അധിക്ഷേപ വാക്കുകളുമായി രാഷ്ട്രീയക്കാരടക്കം രംഗത്തെത്തി. ആഷസിന്റൈ ചരിത്രത്തിലെ സമീപകാലത്തുണ്ടായ കറുത്ത അധ്യായമായിരുന്നു ഈ റണ്ണൗട്ട്. ചാരച്ചെപ്പ് ഓസീസിന്റെ കൈയില്‍ 2017 മുതല്‍ ഓസട്രേലിയയ്ക്കാണ് ആധിപത്യം. കിരീടം അവര്‍ പിന്നീട് വിട്ടുകൊടുത്തിട്ടില്ല. സ്വന്തം നാട്ടില്‍ പരമ്പര വിജയങ്ങള്‍ അവര്‍ ആവര്‍ത്തിച്ചപ്പോള്‍ ഇംഗ്ലീഷ് മണ്ണില്‍ പരമ്പരയില്‍ സമനിലയും പിടിച്ചാണ് ഓസീസ് കപ്പ് ഇപ്പോഴും കൈയില്‍ വച്ചിരിക്കുന്നത്. 2011നു ശേഷം ഓസീസ് മണ്ണില്‍ ഒരു ആഷസ് ടെസ്റ്റ് പോലും ഇംഗ്ലണ്ട് ജയിച്ചിട്ടില്ല. 2013- 14 സീസണില്‍ 5-0ത്തിനു ഇംഗ്ലണ്ട് ദയനീയമായി പരാജയപ്പെട്ടു. 2017-18ലും 2021-22ലും ഇംഗ്ലണ്ടിന്റെ തോല്‍വി 4-0ത്തിനുമായിരുന്നു. 2010-11 സീസണില്‍ ഓസീസിനെ വീഴ്ത്തിയതാണ് ഇംഗ്ലണ്ടിന്റെ അവസാന നേട്ടം. 1989ല്‍ ഇംഗ്ലണ്ടില്‍ കിരീടം തിരിച്ചു പിടിച്ച ശേഷം ഓസീസ് സ്വന്തം മണ്ണില്‍ ആദ്യമായി തോല്‍ക്കുന്ന ഏക ആഷസ് ടെസ്റ്റായിരുന്നു 2011ലേത്. History of Australia vs England 'The Ashes' test series. Few sporting contests carry the history, drama and aura of the Ashes.
സ്ലോവാക്യന്‍ നെഞ്ചത്ത് ജര്‍മന്‍ 'ആറാട്ട്'! ലോകകപ്പ് യോഗ്യത ഉറപ്പിച്ചു
ബെര്‍ലിന്‍: സ്ലോവാക്യയോട് തോറ്റ് ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ തുടങ്ങിയ ജര്‍മനി അതേ സ്ലോവാക്യയെ അവസാന മത്സരത്തില്‍ പഞ്ഞിക്കിട്ട് 2026ലെ ഫിഫ ലോകകപ്പ് ഫുട്ബോളിനു നേരിട്ട് യോഗ്യത ഉറപ്പിച്ചു. ഹോം പോരാട്ടത്തില്‍ മറുപടിയില്ലാത്ത 6 ഗോളുകല്‍ക്കാണ് ജര്‍മനി ജയിച്ചു കയറിയത്. ആദ്യ മത്സരത്തില്‍ ചരിത്രത്തിലാദ്യമായി ജര്‍മനിയെ വീഴ്ത്തി ഞെട്ടിച്ചാണ് സ്ലോവാക്യ ലോകകപ്പ് യോഗ്യതാ പോരാട്ടം തുടങ്ങിയത്. എന്നാല്‍ അവസാന പോരാട്ടത്തിൽ തങ്ങളുടെ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ നാണംകെട്ട തോല്‍വിയും അവര്‍ക്ക് അറിയേണ്ടി വന്നു. ടീമിന്റെ നിലവിലെ പ്രകടനത്തില്‍ ജര്‍മന്‍ മാധ്യമങ്ങളും ആരാധകരും ദേശീയ ടീമിനെതിരെയും കോച്ച് ജൂലിയന്‍ നാഗല്‍സ്മാനെതിരേയും വലിയ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ജര്‍മനി ഇറങ്ങിയത്. നിലവിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ആദ്യമായി അവര്‍ ടീമെന്ന നിലയില്‍ ഒന്നിച്ചു പൊരുതി. പരാജയപ്പെട്ടിരുന്നെങ്കില്‍ പ്ലേ ഓഫ് കളിച്ച് ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കേണ്ടി വരുമെന്ന സമ്മര്‍ദ്ദവുമായി ഇറങ്ങിയെങ്കിലും കളി പുരോഗമിക്കവേ ജര്‍മനി പടി പടിയായി കളി പിടിച്ചാണ് മൈതാനത്ത് അധീശത്വം ഉറപ്പിച്ചത്. പരാജയപ്പെട്ടെങ്കിലും സ്ലോവാക്യയ്ക്കു ഇനിയും പ്രതീക്ഷയുണ്ട്. പ്ലേ ഓഫ് കളിച്ച് അവര്‍ക്ക് ലോകകപ്പിനെത്താം. മത്സരത്തില്‍ അതിവേഗ നീക്കങ്ങളുമായാണ് ജര്‍മനിയുടെ സമഗ്രാധിപത്യം. ആദ്യ പകുതിയില്‍ നാലും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകളാണ് ജര്‍മനി സ്ലോവാക്യന്‍ വലയില്‍ നിക്ഷേപിച്ചത്. ഇരട്ട ഗോളുകളുമായി ലിറോയ് സനെ തിളങ്ങി. ഗോളടിച്ചും അവസരമൊരുക്കിയും സനെ മിന്നും ഫോമിലാണ് പന്ത് തട്ടിയത്. പരിക്കിനെ തുടര്‍ന്നു ലക്സംബര്‍ഗിനെതിരെ കളിക്കാതിരുന്ന ക്യാപ്റ്റന്‍ ജോഷ്വ കിമ്മിച് തിരിച്ചെത്തിയതോടെ ജര്‍മനി കൂടുതല്‍ കരുത്താര്‍ജിച്ചു. അണ്ടർ 23 ഏകദിനം; ഡൽഹി 360 അടിച്ചു, കേരളം 332വരെ എത്തി; ത്രില്ലറിൽ പൊരുതി വീണു കളിയുടെ തുടക്കം മുതല്‍ അതിവേഗം സ്കോര്‍ ചെയ്യാനുള്ള നീക്കങ്ങളാണ് ജര്‍മനി നടത്തിയത്. സ്ലോവാക് പ്രതിരോധത്തെ ഛിന്നഭിന്നമാക്കി ഗോള്‍ നേടുകയായിരുന്നു തന്ത്രം. അതിന്റെ ഫലം 18ാം മിനിറ്റില്‍ തന്നെ അവര്‍ക്ക് കിട്ടുകയും ചെയ്തു. 18ാം മിനിറ്റില്‍ വലതു വിങിലെ കോര്‍ണര്‍ വരയ്ക്കു തൊട്ടടുത്തു നിന്നു സനെ പൊക്കിയിട്ട പന്തിനെ വലയിലേക്ക് ഹെഡ്ഡ് ചെയ്തു തിരിച്ചുവിട്ട് നിക്ക് വാള്‍ടര്‍മാഡെയാണ് ജര്‍മനിയ്ക്ക് ലീഡൊരുക്കിയത്. 29 മിനിറ്റില്‍ സെര്‍ജ് ഗ്നാബ്രി ജര്‍മനിയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. 36, 41 മിനിറ്റുകളിലാണ് സനെ ഇരട്ട ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയില്‍ നാഗല്സ്മാന് പകരക്കാരായി ഇറക്കിയവരാണ് ആറ് ഗോളുകളിലേക്ക് സ്കോര്‍ ഉയര്‍ത്തിയത്. യുവ താരങ്ങളായ റിഡ്ല്‍ ബകു 67ാം മിനിറ്റിലും ജര്‍മന്‍ സെന്സേഷന് അസ്സന് വെദ്രോഗോ 79 ലും ഗോള്‍ നേടി പട്ടിക തികച്ചു. രഞ്ജി ട്രോഫി; മധ്യപ്രദേശിന് ബാറ്റിങ് തകർച്ച; തിരിച്ചടിച്ച് കേരളം ഇതില്‍ വെദ്രോഗോ ഒരു അനുപമ നേട്ടവും സ്വന്തമാക്കി. താരത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. പകരക്കാരനായി അവസാന ഘട്ടത്തില്‍ ഇറങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ താരം വല ചലിപ്പിച്ചു. ജര്‍മനിയ്ക്കായി ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി വെദ്രോഗോ മാറി. ജമാല്‍ മുസിയാലയാണ് റെക്കോര്‍ഡില്‍ ഒന്നാമത് നില്‍ക്കുന്നത്. സീറ്റുറപ്പിച്ച് ഓറഞ്ച് പട നെതര്‍ലന്‍ഡ്സ് ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ലിത്വാനിയയെ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കു വീഴ്ത്തിയാണ് അവരുടെ മുന്നേറ്റം. ടിജാനി റയിന്‍ഡേഴ്സ്, കോഡി ഗാക്പോ, ഷാവി സിമോണ്‍സ്, ഡോണിയെല്‍ മാലന് എന്നിവരുടെ ഗോളുകളാണ് ഡച്ച് സംഘത്തിനു ജയം സമ്മാനിച്ചത്. ക്രൊയേഷ്യയും ലോകകപ്പ് സീറ്റുറപ്പാക്കി. മോണ്ടെനെഗ്രോയെ അവര്‍ 2-3നു വീഴ്ത്തിയാണ് യോഗ്യത സ്വന്തമാക്കിയത്. ഇതേ സ്കോറില്‍ പോളണ്ട് മാള്‍ട്ടയെ വീഴ്ത്തിയെങ്കിലും അവര്‍ പ്ലേ ഓഫ് കളിക്കണം. germany vs slovakia: Germany clinched a World Cup berth with a dominating performance.
അണ്ടർ 23 ഏകദിനം; ഡൽഹി 360 അടിച്ചു, കേരളം 332വരെ എത്തി; ത്രില്ലറിൽ പൊരുതി വീണു
അഹമ്മദാബാദ്: 23 വയസിൽ താഴെയുള്ളവരുടെ ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരളം പൊരുതിത്തോറ്റു. കേരളത്തെ ഡൽഹിയാണ് വീഴ്ത്തിയത്. ഡൽഹി ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 28 റൺസ് അകലെയാണ് കേരളം വീണത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 360 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 48.2 ഓവറിൽ 332 റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ കൃഷ്ണ നാരായണിൻ്റെ പ്രകടനമാണ് കേരള നിരയിൽ ശ്രദ്ധേയമായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിക്ക് ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നൽകിയത്. അങ്കിത് രാജേഷ് കുമാറും യഷ് ഭാട്ടിയയും ചേർന്ന് 81 പന്തുകളിൽ 111 റൺസ് കൂട്ടിച്ചേർത്തു. അങ്കിതിനെ പുറത്താക്കി കൃഷ്ണ നാരായണാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. രണ്ടാം വിക്കറ്റിൽ സുജൻ സിങ്ങും യഷ് ഭാട്ടിയയും ചേന്ന് 78 റൺസ് കൂട്ടിച്ചേർത്തു. 83 റൺസെടുത്ത യഷ് ഭാട്ടിയയെ നസൽ പുറത്താക്കി. രഞ്ജി ട്രോഫി; മധ്യപ്രദേശിന് ബാറ്റിങ് തകർച്ച; തിരിച്ചടിച്ച് കേരളം തുടർന്നെത്തിയ യുഗൽ സെയ്നിയുടെ പ്രകടനമാണ് ഡൽഹിയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. അവസാന പന്ത് വരെ ഉറച്ചു നിന്ന യുഗൽ 81 പന്തുകളിൽ നിന്നു 101 റൺസാണ് നേടിയത്. എട്ട് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. സുജൽ സിങ് 48ഉം ക്യാപ്റ്റൻ ദേവ് ലക്രയും കൃഷ് യാദവും 20 റൺസ് വീതവും നേടി. കേരളത്തിന് വേണ്ടി പവൻ രാജ്, നസൽ, അഭിറാം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ കൃഷ്ണ നാരായണും ഒമർ അബൂബക്കറും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ഇരുവരും ചേർന്ന് 47 പന്തുകളിൽ 59 റൺസ് കൂട്ടിച്ചേർത്തു. 38 റൺസെടുത്ത ഒമർ അബൂബക്കർ ദിവിജ് മെഹ്റയുടെ പന്തിൽ ക്ലീൻ ബൗൾഡായി. കൂച്ച് ബെഹാർ ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് മികച്ച സ്കോറിലേക്ക്, ഒന്നാം ഇന്നിങ്സ് ലീഡ് പിന്നാലെ വന്ന ഗോവിന്ദ് ദേവ് പൈ എട്ട് റൺസുമായി മടങ്ങി. ക്യാപ്റ്റൻ രോഹൻ നായരും കൃഷ്ണ നാരായണും ചേർന്നുള്ള കൂട്ടുകെട്ടിൽ 58 റൺസ് പിറന്നു. 25 റൺസെടുത്ത രോഹൻ നായർ ദിവാൻഷ് റാവത്തിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയി. തുടർന്നെത്തിയ ഷോൺ റോജറും കൃഷ്ണ നാരായണും ചേർന്നുള്ള 115 റൺസിൻ്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. സമ്മർദ്ദങ്ങളില്ലാതെ ഇരുവരും ചേർന്ന് അതിവേഗം ഇന്നിങ്സ് മുന്നോട്ടു നീക്കി. എന്നാൽ 61 റൺസെടുത്ത ഷോൺ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ പവൻ ശ്രീധർ ഏഴ് റൺസുമായി മടങ്ങി. മറുവശത്ത് ഉറച്ചു നിന്ന കൃഷ്ണ നാരായൻ സെഞ്ച്വറി പൂർത്തിയാക്കി. സഞ്ജീവ് സതീശനുമൊത്ത് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുന്നതിനിടെ കൃഷ്ണ നാരായൺ മടങ്ങിയതോടെ കേരളത്തിൻ്റെ പ്രതീക്ഷകൾക്ക് അവസാനമായി. 102 പന്തുകളിൽ 13 ബൌണ്ടറിയടക്കം 113 റൺസായിരുന്നു കൃഷ്ണ നാരായൺ നേടിയത്. 33 പന്തുകളിൽ നിന്ന് 43 റൺസുമായി സഞ്ജീവ് സതീശൻ പൊരുതി നോക്കിയെങ്കിലും ദിവിജ് മെഹ്റയുടെ പന്തിൽ യഷ് ഭാട്ടിയ ക്യാച്ചെടുത്ത് പുറത്തായി. അഭിറാമും നസലും ആദിത്യ ബൈജുവും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് 332ൽ അവസാനമായി. ഡൽഹിക്ക് വേണ്ടി ദിവാന്‍ഷ് റാവത്തും ദിവിജ് മെഹ്റയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. Despite a fighting 113 from Krishna Narayan A. P. and a solid 61 from Shoun Roger, Kerala fell short by 28 runs against Delhi in the Men’s U 23 State A Trophy.
രഞ്ജി ട്രോഫി; മധ്യപ്രദേശിന് ബാറ്റിങ് തകർച്ച; തിരിച്ചടിച്ച് കേരളം
ഇൻഡോർ: രഞ്ജി ട്രോഫി യിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് മുൻതൂക്കം. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 155 റൺസെന്ന നിലയിലാണ് മധ്യപ്രദേശ്. നേരത്തെ കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 281ന് അവസാനിച്ചിരുന്നു. ഏഴ് വിക്കറ്റിന് 246 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് ഇന്നിങ്സ് അധികം മുന്നോട്ടു നീക്കാനായില്ല. 35 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. ശ്രീഹരി എസ് നായരുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. ഏഴ് റൺസെടുത്ത ശ്രീഹരി, മുഹമ്മദ് അർഷദ് ഖാൻ്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. വൈകാതെ ബാബ അപരാജിതിനെ കുൽദീപ് സെന്നും പുറത്താക്കി. സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ നിൽക്കെയാണ് അപരാജിത് പുറത്തായത്. 186 പന്തുകൾ നേരിട്ട് എട്ട് ബൗണ്ടറികളടക്കം അപരാജിത് 98 റൺസ് നേടി. ഏഴ് റൺസെടുത്ത നിധീഷ് എംഡി കൂടി പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 281ൽ അവസാനിച്ചു. ഏദൻ ആപ്പിൾ ടോം 9 റൺസുമായി പുറത്താകാതെ നിന്നു. മധ്യപ്രദേശിന് വേണ്ടി മൊഹമ്മദ് അർഷദ് ഖാൻ നാലും സരൻഷ് ജെയിൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. കൂച്ച് ബെഹാർ ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് മികച്ച സ്കോറിലേക്ക്, ഒന്നാം ഇന്നിങ്സ് ലീഡ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് തുടക്കത്തിൽ തന്നെ യഷ് ദുബെയുടെ വിക്കറ്റ് നഷ്ടമായി. അഭിജിത് പ്രവീണിൻ്റെ പന്തിൽ ദുബെ പൂജ്യത്തിന് ക്ലീൻ ബൗൾഡാവുകയായിരുന്നു. 21 റൺസെടുത്ത ഹർഷ് ഗാവ്ലിയെ നിധീഷ് എംഡി എൽബിഡബ്ല്യുവിൽ കുരുക്കി. ക്യാപ്റ്റൻ ശുഭം ശർമയെയും ഹർപ്രീത് സിങ്ങിനെയും തുടരെയുള്ള പന്തുകളിൽ പുറത്താക്കി ഏദൻ ആപ്പിൾ ടോം കളി കേരളത്തിന് അനുകൂലമാക്കി. ഇരുവരും എൽബിഡബ്ല്യുവിലൂടെയാണ് പുറത്തായത്. മറുവശത്ത് ഉറച്ചുനിന്ന ഹിമാൻഷു മന്ത്രിയെ നിധീഷ് പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 73 റൺസെന്ന നിലയിലായി മധ്യപ്രദേശ്. ഋഷഭ് ചൗഹാനും സാരൻഷ് ജെയിനും ചേർന്ന് ചെറുത്തുനിൽപ്പിന് തുടക്കമിട്ടെങ്കിലും ഋഷഭിനെ പുറത്താക്കി ബാബ അപരാജിത് മധ്യപ്രദേശിന് വീണ്ടും പ്രഹരമേൽപ്പിച്ചു. 21 റൺസായിരുന്നു ഋഷഭ് നേടിയത്. എന്നാൽ സരൻഷ് ജെയിനും ആര്യൻ പാണ്ഡെയും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് മധ്യപ്രദേശിന് പ്രതീക്ഷയാവുകയാണ്. ഇരുവരും ചേർന്ന് ഇതിനകം 54 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കളി നിർത്തുമ്പോൾ സരൻഷ് 41ഉം, ആര്യൻ 33 റൺസുമായി ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി നിധീഷ് എംഡിയും ഏദൻ ആപ്പിൾ ടോമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ ഗില്‍ രണ്ടാം ടെസ്റ്റ് കളിക്കില്ല? ആശുപത്രി വിട്ടു Kerala takes the lead against Madhya Pradesh in the Ranji Trophy.
കൂച്ച് ബെഹാർ ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് മികച്ച സ്കോറിലേക്ക്, ഒന്നാം ഇന്നിങ്സ് ലീഡ്
കൽപ്പറ്റ: കൂച്ച് ബെഹാർ ട്രോഫി യിൽ കേരളത്തിനെതിരെ പഞ്ചാബ് മികച്ച സ്കോറിലേക്ക്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 273 റൺസെന്ന നിലയിലാണ് പഞ്ചാബ്. പഞ്ചാബിന് ഇപ്പോൾ 18 റൺസിൻ്റെ ലീഡുണ്ട്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 255 റൺസിന് അവസാനിച്ചിരുന്നു. ഏഴ് വിക്കറ്റിന് 229 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് 26 റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർക്കാനായത്. കളി തുടങ്ങി ഉടൻ തന്നെ ജോബിൻ ജോബിയുടെ വിക്കറ്റ് നഷ്ടമായി. 31 റൺസാണ് ജോബിൻ നേടിയത്. ക്യാപ്റ്റൻ മാനവ് കൃഷ്ണയുടെ ചെറുത്തുനിൽപ്പാണ് കേരളത്തിൻ്റെ സ്കോർ 255 വരെയെത്തിച്ചത്. മാനവ് 47 റൺസ് നേടി. നിഹിലേശ്വർ നാല് റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി അധിരാജ് സിങ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. കൺവർബീർ സിങ് മൂന്നും സക്ഷേയ രണ്ട് വിക്കറ്റുകളും നേടി. ക്യാപ്റ്റൻ ഗില്‍ രണ്ടാം ടെസ്റ്റ് കളിക്കില്ല? ആശുപത്രി വിട്ടു മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഓപ്പണർമാർ വേഗത്തിലുള്ള തുടക്കമാണ് നൽകിയത്. പക്ഷേ 19 പന്തുകളിൽ 22 റൺസെടുത്ത ഓപ്പണർ സാഗർ വിർക്കിനെ നിഹിലേശ്വർ പുറത്താക്കി. തുടർന്നെത്തിയ തന്മയ് ധർണിയെ അമയ് മനോജും പുറത്താക്കിയെങ്കിലും മറുവശത്ത് ഉറച്ചുനിന്ന ഓപ്പണർ സൗരിഷ് സൻവാൾ അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ സൗരിഷ് 105 പന്തുകളിൽ നിന്ന് 20 ബൗണ്ടറിയും ഒരു സിക്സും അടക്കം 98 റൺസ് നേടി. ഹൃഷികേശിൻ്റെ പന്തിൽ തോമസ് മാത്യു ക്യാച്ചെടുത്താണ് സെഞ്ച്വറിക്കരികെ സൗരിഷ് പുറത്തായത്. തുടർന്നെത്തിയ ക്യാപ്റ്റൻ ആര്യൻ യാദവ് 29ഉം വേദാന്ത് സിങ് ചൗഹാൻ 46ഉം റൺസ് നേടി. കളി നിർത്തുമ്പോൾ അർജൻ രാജ്പുത് 46ഉം ശിവെൻ സേത്ത് നാലും റൺസുമായി ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി നിഹിലേശ്വർ, ജോബിൻ ജോബി, തോമസ് മാത്യു, അമയ് മനോജ്, ഹൃഷികേശ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എല്ലാം സംഗക്കാരയുടെ കൈയില്‍; രാജസ്ഥാന് റോയല്‍സില്‍ ഇനി 'ഡബിള്‍ റോള്‍' Punjab posts best score against Kerala in Cooch Behar Trophy.
എല്ലാം സംഗക്കാരയുടെ കൈയില്‍; രാജസ്ഥാന് റോയല്‍സില്‍ ഇനി 'ഡബിള്‍ റോള്‍'
ജയ്പുര്‍: ഐപിഎല്‍ പോരാട്ടങ്ങളുടെ പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി രാജസ്ഥാൻ റോയൽസ് കുമാർ സംഗക്കാരയെ മുഖ്യ പരിശീലകനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാഹുൽ ദ്രാവിഡിന്റെ പകരക്കാരനായാണ് സംഗക്കാര ടീമിന്റെ പരിശീലക സ്ഥാനം വീണ്ടും ഏറ്റെടുക്കുന്നത്. നിലവില്‍ ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനം സംഗയ്ക്കുണ്ട്. ഈ റോള്‍ തുടരും. ഇതിനൊപ്പമാണ് ലങ്കന്‍ ഇതിഹാസം മുഖ്യ പരിശീലകന്റെ റോളില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ഒറ്റ സീസണില്‍ മാത്രമാണ് ദ്രാവിഡ് രാജസ്ഥാന്റെ മുഖ്യ പരിശീലകനായത്. ടീമിന്റെ പ്രകടനം ആശാവഹമായില്ല. പല മത്സരങ്ങളും വിജയിക്കുമെന്ന തോന്നലുളവാക്കിയ ശേഷം അവര്‍ അവിശ്വസനീയമാം വിധം പരാജയപ്പെടുന്ന കാഴ്ചയായിരുന്നു. പരിശീലക സ്ഥാനത്തു തുടരാന്‍ താത്പര്യമില്ലെന്നു ദ്രാവിഡ് വ്യക്തമാക്കിയതോടെയാണ് സംഗക്കാരയിലേക്ക് തന്നെ പദവി തിരിച്ചെത്തിയത്. 'ഷമിയെ ടീമിലെടുക്കണം; ടെസ്റ്റ് മൂന്നല്ല, അഞ്ചു ദിവസത്തെ കളിയാണ്': സൗരവ് ഗാംഗുലി നേരത്തെ 2021 മുതല്‍ 2024 വരെ ടീമിന്റെ മുഖ്യ കോച്ചായിരുന്ന ശേഷമാണ് സംഗക്കാര ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് മാറിയത്. 2022ല്‍ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ സംഗയുടെ തന്ത്രങ്ങള്‍ വിജയിച്ചിരുന്നു. ദീര്‍ഘ നാളത്തെ ബന്ധം അവസാനിപ്പിച്ച് മലയാളി താരം സഞ്ജു സാംസണ് ടീമിന്റെ പടിയിറങ്ങിയിരുന്നു. താരത്തെ 18 കോടിയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സാണ് സ്വന്തമാക്കിയത്. പകരം രവീന്ദ്ര ജഡേജ, സാം കറന് എന്നിവരെ വിട്ടുനല്‍കിയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. പിന്നാലെയാണ് സംഗക്കാരയുടെ ഇരട്ട റോളുകളുടെ പ്രഖ്യാപനം വന്നത്. സെഞ്ച്വറിക്കരികെ അപരാജിത് വീണു; കേരളം 281 ന് പുറത്ത്; മധ്യപ്രദേശിന് ആദ്യവിക്കറ്റ് നഷ്ടം Rajasthan Royals announced Kumar Sangakkara, their Director of Cricket, will double as head coach for the upcoming season.
'ഷമിയെ ടീമിലെടുക്കണം; ടെസ്റ്റ് മൂന്നല്ല, അഞ്ചു ദിവസത്തെ കളിയാണ്': സൗരവ് ഗാംഗുലി
മുംബൈ: ദേശീയ ടീമിലേക്ക് വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി യെ തിരികെ വിളിക്കണമെന്ന് മുന്‍ നായകനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് പേസ് ത്രയത്തില്‍ കോച്ച് ഗൗതം ഗംഭീര്‍ വിശാസം അര്‍പ്പിക്കണമെന്നും സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 136 പന്തില്‍ 55 റണ്‍സ്, ബവുമയുടെ 'പ്രതിരോധ' പാഠം! എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആരാധകര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മുഹമ്മദ് ഷമി സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഷമിയും സ്പിന്നര്‍മാരും ഇന്ത്യയ്ക്ക് വിജയം നല്‍കും. ഇന്ത്യ സ്വദേശത്ത് നല്ല പിച്ചുകളാണ് ഒരുക്കേണ്ടത്. സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിനെ അമിതമായി ആശ്രയിക്കരുത്. വിക്കറ്റ് നേടുക എന്നത് മാത്രമാകരുത് ലക്ഷ്യമിടേണ്ടത്, ബാറ്റര്‍മാര്‍ക്കും അവസരം ലഭിക്കേണ്ടതുണ്ട്. സെഞ്ച്വറിക്കരികെ അപരാജിത് വീണു; കേരളം 281 ന് പുറത്ത്; മധ്യപ്രദേശിന് ആദ്യവിക്കറ്റ് നഷ്ടം ബാറ്റര്‍മാര്‍ക്ക് 350-400 റണ്‍സ് അടിച്ചെടുക്കാന്‍ കഴിയണം. എങ്കിലേ ടെസ്റ്റില്‍ വിജയിക്കാനാകൂ. ഇംഗ്ലണ്ടിലെ മികച്ച വിക്കറ്റില്‍ ഇന്ത്യയുടെ പ്രകടനം നല്ലതായിരുന്നു. അവിടെ ജയിക്കാനും കഴിഞ്ഞു. ടെസ്റ്റ് മൂന്നു ദിവസത്തേത് അല്ല, അഞ്ച് ദിവസത്തെ കളിയാണെന്ന കാര്യം ഓര്‍ക്കണം. സൗരവ് ഗാംഗുലി പറഞ്ഞു. Sourav Ganguly wants veteran pacer Mohammed Shami to be recalled to the national team.
സെഞ്ച്വറിക്കരികെ അപരാജിത് വീണു; കേരളം 281 ന് പുറത്ത്; മധ്യപ്രദേശിന് ആദ്യവിക്കറ്റ് നഷ്ടം
ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരേ കേരളം ഒന്നാമിന്നിങ്സില്‍ 281 റണ്‍സിന് പുറത്ത്. രണ്ടാം ദിനം 35 റണ്‍സ് കൂടി ചേര്‍ക്കാനേ കേരളത്തിനായുള്ളൂ. ബാബ അപരാജിത് 98 റണ്‍സെടുത്ത് പുറത്തായി. ഏഴുവിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് ശ്രീഹരി എസ് നായരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. അര്‍ഷാദ് ഖാന്റെ പന്തില്‍ ശ്രീഹരി ബൗള്‍ഡാകുകയായിരുന്നു. പിന്നാലെ സെഞ്ച്വറിക്കരികെ അപരാജിത്തും പുറത്തായി. 98 റണ്‍സെടുത്താണ് താരം മടങ്ങിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ മധ്യപ്രദേശിന് ഒരുവിക്കറ്റ് നഷ്ടമായി. 14 ഓവറില്‍ ഒന്നിന് 25 എന്ന നിലയിലാണ്. പൂവണിയുമോ ആ സ്വപ്നം?; ആറാം ലോകകപ്പ് കളിക്കുന്ന താരമെന്ന ചരിത്ര നേട്ടത്തിലേക്ക് റൊണാള്‍ഡോ; ഒപ്പമെത്താന്‍ മെസിയും? കേരളത്തിന് വേണ്ടി അഭിഷേക് ജെ നായര്‍, അഭിജിത് പ്രവീണ്‍, ശ്രീഹരി എസ് നായര്‍ എന്നിവര്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. അഭിഷേക് ജെ നായരും രോഹന് കുന്നുമ്മലും ചേര്‍ന്നാണ് കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്നത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് രോഹന് കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ ഹര്‍പ്രീത് സിങ് ക്യാച്ചെടുത്താണ് രോഹനെ അക്കൗണ്ട് തുറക്കാതെ തിരിച്ചയച്ചത്. രണ്ടാം വിക്കറ്റില്‍ അഭിഷേകും അങ്കിത് ശര്‍മ്മയും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 20 റണ്‍സെടുത്ത അങ്കിത് ശര്‍മ്മയെ എല്‍ബിഡബ്ല്യൂവില്‍ കുടുക്കി സരന്‍ശ് ജെയിന് കൂട്ടുകെട്ടിന് അവസാനമിട്ടു. മികച്ചൊരു കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. അങ്കിതിന് ശേഷമെത്തിയ സച്ചിന് ബേബി റണ്ണൊന്നുമെടുക്കാതെ മടങ്ങി. സരന്‍ശ് ജെയിന് തന്നെയാണ് സച്ചിനെയും പുറത്താക്കിയത്. അഭിഷേകിനെയും മൊഹമ്മദ് അസറുദ്ദീനെയും അഹ്മദ് ഇമ്രാനെയും മൊഹമ്മദ് അര്‍ഷദ് ഖാനും പുറത്താക്കിയതോടെ ആറ് വിക്കറ്റിന് 105 റണ്‍സെന്ന നിലയിലായിരുന്നു കേരളം. അഭിഷേക് 47ഉം അസ്ഹറുദ്ദീന് 14ഉം അഹ്മദ് ഇമ്രാന് അഞ്ചും റണ്‍സായിരുന്നു നേടിയത്. തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ ബാബ അപരാജിത്തും അഭിജിത് പ്രവീണും ചേര്‍ന്ന കൂട്ടുകെട്ടാണ് കേരളത്തെ കരയകയറ്റിയത്. ഇരുവരും ചേര്‍ന്ന് 122 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കരുതലോടെ ബാറ്റു വീശിയ ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 42 ഓവര്‍ നീണ്ടു. 60 റണ്‍സെടുത്ത അഭിജിതിനെ പുറത്താക്കി സാരാംശ് ജെയിനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. Ranji Trophy kerala VS madhyapradesh live score
ലിസ്ബണ്‍: ആറാം ലോകകപ്പ് കളിക്കാന്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യത നേടിയതോടെയാണ് റൊണാള്‍ഡോയ്ക്ക് ആറാം ലോകകപ്പ് മത്സരത്തിന് ഇറങ്ങാനാകുന്നത്. അര്‍ജന്റീന ടീമില്‍ ഉള്‍പ്പെട്ടാല്‍ ക്രിസ്റ്റ്യാനോയ്ക്കൊപ്പം മെസിയും ആറാം ലോകകപ്പ് കളിക്കും. അഞ്ച് തവണ ലോകകപ്പ് കളിച്ച ജര്‍മ്മന്‍ ഇതിഹാസതാരം ലോതര്‍ മത്തേയസ് ആണ് നിലവില്‍ കൂടുതല്‍ ലോകകപ്പ് കളിച്ച താരം. 9 എണ്ണം; വല നിറച്ചും ഗോള്‍! പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യത 2006, 2010, 2014, 2018, 2022 ലോകകപ്പുകളിലാണ് ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിനായി ലോകകപ്പ് കളിച്ചത്. രാജ്യത്തിനായി ലോകകപ്പ് ഉയര്‍ത്താനുള്ള 39കാരനായ റൊണാള്‍ഡോയുടെ അവസാന അവസരമാകും ഇത്. പെലെ, മറഡോണ, മിറേസ്ലാവ് ക്ലോസ്, മള്‍ഡീനി, തോമസ് മുള്ളര്‍ ഉള്‍പ്പടെ പ്രമുഖതാരങ്ങള്‍ നാല് ലോകകപ്പുകള്‍ മാത്രമാണ് കളിച്ചത്. ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും അധികം കളിച്ച റെക്കോര്‍ഡ് നിലവില്‍ അര്‍ജന്റീനയുടെ താരം മെസിയുടെ പേരിലാണ്, ഇതിനകം 26 മത്സരങ്ങളാണ് മെസി കളിച്ചത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ 22 മത്സരങ്ങളാണ് ലോകകപ്പില്‍ കളിച്ചിട്ടുള്ളത്. മത്തേയസ് 25 മത്സരങ്ങളും മിറേസ്ലാവ് ക്ലോസ് 24 മത്സരങ്ങളും മള്‍ഡീനി 23 മത്സരങ്ങളും ഡിഗോ മറഡോണ 21 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഞെട്ടിക്കും തോല്‍വി, ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയും; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ വീഴ്ച അര്‍മേനിയയെ ഒന്നിനെതിരെ 9 ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് പോര്‍ച്ചുഗല്‍ അടുത്ത വര്‍ഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിനു യോഗ്യത നേടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയതിനാല്‍ താരത്തിനു ഇറങ്ങാനായില്ല. എന്നാല്‍ പോര്‍ച്ചുഗല്‍ അര്‍മാദ വിജയം സ്വന്തമാക്കുന്നതില്‍ സൂപ്പര്‍ താരത്തിന്റെ അഭാവം തടസമായില്ല. ജാവോ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഹാട്രിക്ക് ഗോളുകള്‍ നേടി. റെനാറ്റോ വെയ്ഗ, ഗോണ്‍സാലോ റാമോസ്, ഫ്രാന്‍സിസ്ക്കോ കോന്‍സിക്കാവോ എന്നിവര്‍ ഓരോ ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി Cristiano Ronaldo set for record sixth World Cup as Portugal
9 എണ്ണം; വല നിറച്ചും ഗോള്‍! പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യത
ലിസ്ബന്: അര്‍മേനിയയെ ഒന്നിനെതിരെ 9 ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് പോര്‍ച്ചുഗല്‍ അടുത്ത വര്‍ഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിനു യോഗ്യത നേടി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയതിനാല്‍ താരത്തിനു ഇറങ്ങാനായില്ല. എന്നാല്‍ പോര്‍ച്ചുഗല്‍ അര്‍മാദ വിജയം സ്വന്തമാക്കുന്നതില്‍ സൂപ്പര്‍ താരത്തിന്റെ അഭാവം തടസമായില്ല. ജാവോ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഹാട്രിക്ക് ഗോളുകള്‍ നേടി. റെനാറ്റോ വെയ്ഗ, ഗോണ്‍സാലോ റാമോസ്, ഫ്രാന്‍സിസ്ക്കോ കോന്‍സിക്കാവോ എന്നിവര്‍ ഓരോ ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. ഞെട്ടിക്കും തോല്‍വി, ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയും; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ വീഴ്ച ഏഴാം മിനിറ്റില്‍ വെയ്ഗയിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. എന്നാല്‍ അര്‍മേനിയ 18ാം മിനിറ്റില്‍ തിരിച്ചടിച്ചു. എന്നാല്‍ പിന്നീട് അവര്‍ ചിത്രത്തിലേ ഇല്ലാതായി. 28ാം മിനിറ്റില്‍ റാമോസ് പോര്‍ച്ചുഗലിനെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീടാണ് നെവസും ബ്രൂണോ ഫെര്‍ണാണ്ടസ് സഖ്യത്തിന്റെ ആറ് ഗോളുകള്‍ വന്നത്. 30, 41, 81 മിനിറ്റുകളിലാണ് നെവസ് വല ചലിപ്പിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ട് ഗോളുകള്‍ പെനാല്‍റ്റി വഴിയാണ് നേടിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തും 51, 72 മിനിറ്റുകളിലുമായി താരം ഗോള്‍ നേടിയത്. അവസാന ഗോള്‍ കോന്‍സിക്കാവോ 90 മിനിറ്റുകള്‍ കഴിഞ്ഞുള്ള ഇഞ്ച്വറി സമയത്തിന്റെ രണ്ടാം മിനിറ്റിലും നേടി. 136 പന്തില്‍ 55 റണ്‍സ്, ബവുമയുടെ 'പ്രതിരോധ' പാഠം! എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആരാധകര്‍ Portugal did not let Cristiano Ronaldo's absence come in the way of sealing their place at the FIFA World Cup 2026.
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ നാണംകെട്ട തോല്‍വി ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും തിരിച്ചടിയായി പ്രതിഫലിച്ചു. പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയയാണ് തലപ്പത്ത്. ഇന്ത്യയെ വീഴ്ത്തി ജയം സ്വന്തമാക്കിയ നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്മാര് കൂടിയായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ നിന്നു നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. 54.67 ശതമാനം പോയിന്റുമായാണ് ഇന്ത്യ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. മൂന്ന് ടെസ്റ്റില്‍ നിന്നു രണ്ട് ജയവും ഒരു തോല്‍വിയുമുള്ള ദക്ഷിണാഫ്രിക്ക 66.67 ശതമാനം പോയിന്റുമായാണ് രണ്ടാമത് നില്‍ക്കുന്നത്. ശ്രീലങ്കയാണ് മൂന്നാമത്. അവർക്കും 66.67 ശതമാനം പോയിന്റ്. ഓസീസ് കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്. 100 ശതമാനം പോയിന്റാണ് അവർക്ക്. കൊല്‍ക്കത്തയില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യയ്ക്കു നേരിടേണ്ടി വന്നത്. സ്പിന്‍ പിച്ചൊരുക്കി ന്യൂസിലന്‍ഡിനെ വീഴ്ത്താന്‍ തുനിഞ്ഞ് മൂന്ന് ടെസ്റ്റും തോറ്റുപോയ ഇന്ത്യ ആ പരാജയത്തില്‍ നിന്നു പാഠം പഠിച്ചില്ല. സ്പിന്‍ പിച്ചില്‍ ഇന്ത്യ തന്നെ കറങ്ങി വീഴുന്ന കാഴ്ചയായിരുന്നു കൊല്‍ക്കത്തയില്‍. 136 പന്തില്‍ 55 റണ്‍സ്, ബവുമയുടെ 'പ്രതിരോധ' പാഠം! എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആരാധകര്‍ ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ സിമോണ്‍ ഹാര്‍മറാണ് ഇന്ത്യയെ വീഴ്ത്തുന്നതില്‍ മുന്നില്‍ നിന്നത്. 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ അറിഞ്ഞത്. 124 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 93 റണ്‍സില്‍ ഓള് ഔട്ടായി. 100 പോലും തികയ്ക്കാതെ, ഒന്നാം ഇന്നിങ്സില്‍ ലീഡെടുത്തിട്ടും ഇന്ത്യ തോറ്റു. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ആയതിനാല്‍ 10 പേരുമായാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നത്. 9 വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ കീഴടങ്ങി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്സില്‍ 153 റണ്‍സില്‍ പുറത്താക്കാനും ഇന്ത്യയ്ക്കായി. എന്നാല്‍ തിരക്കഥ മറ്റൊന്നായിരുന്നു കൊല്‍ക്കത്തയില്‍. സ്വയം ഒരുക്കിയ 'സ്പിൻ കുഴി'യിൽ ഇന്ത്യ തന്നെ കറങ്ങി വീണു! ഒന്നാം ടെസ്റ്റില്‍ ഞെട്ടിക്കുന്ന തോല്‍വി ind vs sa: South Africa have climbed to second place in the ICC World Test Championship standings after beating India by 30 runs in the first Test.
136 പന്തില്‍ 55 റണ്‍സ്, ബവുമയുടെ 'പ്രതിരോധ'പാഠം! എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആരാധകര്‍
കൊല്‍ക്കത്ത: ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ട കൊല്‍ക്കത്തയിലെ കഠിന പിച്ചില്‍ അപരാജിത ചെറുത്തു നില്‍പ്പുമായി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ടെംബ ബവുമ . രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്കെതിരെ പ്രോട്ടീസ് 153 റണ്‍സ് എടുത്തപ്പോള്‍ അതില്‍ 55 റണ്‍സും ബവുമയുടെ ബാറ്റില്‍ നിന്നായിരുന്നു. ശേഷിച്ച 98 റണ്‍സാണ് 10 ബാറ്റര്‍മാര്‍ ചേര്‍ന്നെടുത്തത്! 136 പന്തുകള്‍ ചെറുത്താണ് ബവുമ 55 റണ്‍സുമായി പുറത്താകാതെ നിന്നത്. താരത്തിന്റെ ധീരോചിത ബാറ്റിങിനെ കൊല്‍ക്കത്തയിലെ കാണികള്‍ എഴുന്നേറ്റു നിന്നു കൈയടിച്ചാണ് ആദരിച്ചത്. അത്ര സവിശേഷമായിരുന്നു താരത്തിന്റെ പ്രതിരോധ ബാറ്റിങ്. മറ്റൊരു പ്രത്യേകതയും ഈ ഇന്നിങ്സിനുണ്ട്. ഒന്നാം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയ ഏക ബാറ്ററും ബവുമയാണ്. ഇരു ടീമുകളിലേയും മറ്റൊരു താരത്തിനും 40നു മുകളില്‍ റണ്ണില്ല! ഒന്നാം ഇന്നിങ്സില്‍ 3 റണ്‍സിനു പുറത്തായ ബവുമ രണ്ടാം ഇന്നിങ്സില്‍ ഒരറ്റത്ത് പാറ പോലെ നിന്നാണ് ഇന്നിങ്സ് കെട്ടിപ്പൊക്കിയത്. 25 റണ്‍സെടുത്ത കോര്ബിന് ബോഷ് മാത്രമാണ് ക്യാപ്റ്റനെ പിന്തുണച്ചത്. ഒന്നാം ടെസ്റ്റില്‍ ഒരു ടീമിനും 200 മുകളില്‍ സ്കോര്‍ നേടാന്‍ സാധിക്കാത്ത പിച്ചിലാണ് ബവുമയുടെ ധീരമായ ചെറുത്തു നില്‍പ്പ് കണ്ടത്. മത്സരത്തില്‍ പ്രോട്ടീസ് 30 റണ്‍സിന്റെ ജയം ഇന്ത്യയില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തതോടെ ബവുമയുടെ ഇന്നിങ്സ് നിര്‍ണായകവുമായി. സ്വയം ഒരുക്കിയ 'സ്പിൻ കുഴി'യിൽ ഇന്ത്യ തന്നെ കറങ്ങി വീണു! ഒന്നാം ടെസ്റ്റില്‍ ഞെട്ടിക്കുന്ന തോല്‍വി സ്പിന്‍ കെണിയൊരുക്കി പ്രോട്ടീസിനെ വീഴ്ത്താന്‍ ഇറങ്ങിയ ഇന്ത്യ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ സ്പിന്‍ കെണിയില്‍ തങ്ങള്‍ വീണുപോകുമെന്ന്. തകര്‍പ്പന്‍ ജയം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ മോഹം ഈഡന് ഗാര്‍ഡന്‍സിലെ പിച്ചില്‍ കറങ്ങി വീഴുന്ന കാഴ്ചയായിരുന്നു. ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സിമോണ്‍ ഹാര്‍മറാണ് ഇന്ത്യയെ വീഴ്ത്തുന്നതില്‍ മുന്നില്‍ നിന്നത്. 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ അറിഞ്ഞത്. 124 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 93 റണ്‍സില്‍ ഓള് ഔട്ടായി. 100 പോലും തികയ്ക്കാതെ, ഒന്നാം ഇന്നിങ്സില്‍ ലീഡെടുത്തിട്ടും ഇന്ത്യ തോറ്റു. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ആയതിനാല്‍ 10 പേരുമായാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നത്. 9 വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ കീഴടങ്ങി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്സില്‍ 153 റണ്‍സില്‍ പുറത്താക്കാനും ഇന്ത്യയ്ക്കായി. എന്നാല്‍ തിരക്കഥ മറ്റൊന്നായിരുന്നു കൊല്‍ക്കത്തയില്‍. ഇതെന്ത് പിച്ചാണ്? ഒറ്റ ദിവസം വീണത് 16 വിക്കറ്റുകള്‍! Temba Bavuma brought up a superb half-century on a surface where no other batter had managed to cross 40 across three innings on a treacherous Eden Gardens pitch.
സ്വയം ഒരുക്കിയ 'സ്പിൻ കുഴി'യിൽ ഇന്ത്യ തന്നെ കറങ്ങി വീണു! ഒന്നാം ടെസ്റ്റില്‍ ഞെട്ടിക്കുന്ന തോല്‍വി
കൊല്‍ക്കത്ത: തോല്‍വി എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ ഒരു തോല്‍വി! ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന പരാജയം. സ്പിന്‍ കെണിയൊരുക്കി പ്രോട്ടീസിനെ വീഴ്ത്താന്‍ ഇറങ്ങിയ ഇന്ത്യ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ സ്പിന്‍ കെണിയില്‍ തങ്ങള്‍ വീണുപോകുമെന്ന്. തകര്‍പ്പന്‍ ജയം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ മോഹം ഈഡന് ഗാര്‍ഡന്‍സിലെ പിച്ചില്‍ കറങ്ങി വീഴുന്ന കാഴ്ചയായിരുന്നു. ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സിമോണ്‍ ഹാര്‍മറാണ് ഇന്ത്യയെ വീഴ്ത്തുന്നതില്‍ മുന്നില്‍ നിന്നത്. 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ അറിഞ്ഞത്. 124 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 93 റണ്‍സില്‍ ഓള് ഔട്ടായി. 100 പോലും തികയ്ക്കാതെ, ഒന്നാം ഇന്നിങ്സില്‍ ലീഡെടുത്തിട്ടും ഇന്ത്യ തോറ്റു. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ആയതിനാല്‍ 10 പേരുമായാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നത്. 9 വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ കീഴടങ്ങി. തോല്‍വിക്ക് പക്ഷേ അതൊരു കാരണമേയല്ല. ഒരു പ്രതിരോധവുമില്ലാതെ ഇങ്ങനെ കീഴടങ്ങിയതിനെ ദയനീയം എന്നേ വിശേഷിപ്പിക്കാന്‍ സാധിക്കു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്സില്‍ 153 റണ്‍സില്‍ പുറത്താക്കാനും ഇന്ത്യയ്ക്കായി. എന്നാല്‍ തിരക്കഥ മറ്റൊന്നായിരുന്നു കൊല്‍ക്കത്തയില്‍. ആന്ദ്രെ റസ്സലിനെ കൈവിട്ടു! ഞെട്ടിച്ച് കെകെആര്‍; മാക്സ്വെല്ലിനെ ഒഴിവാക്കി പഞ്ചാബ് 92 പന്തുകള്‍ പ്രതിരോധിച്ച് 31 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറും 17 പന്തില്‍ 2 സിക്സും ഒരു ഫോറും സഹിതം 26 റണ്‍സെടുത്ത അക്ഷര്‍ പട്ടേലും ഒഴികെ മറ്റെല്ലാ താരങ്ങളും അതിദയനീയമാം വിധം കൂടാരം കയറി. അക്കൗണ്ട് തുറക്കും മുന്‍പ് തന്നെ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. 1 റണ്‍ ചേര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റും വീണു. റണ്ണെടുക്കാതെ യശസ്വി മടങ്ങിയപ്പോള്‍ രാഹുല്‍ 1 റണ്‍ നേടിയാണ് പുറത്തായത്. ധ്രുവ് ജുറേല്‍ (13), രവീന്ദ്ര ജഡേജ (18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യയ്ക്ക് ടെസ്റ്റില്‍ ചെയ്സ് ചെയ്തു വിജയിക്കാന്‍ കഴിയാതെ പോകുന്ന രണ്ടാമത്തെ ചെറിയ സ്കോറാണിത്. 1997ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരാട്ടത്തില്‍ 120 റണ്‍സ് നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ നാണംകെട്ട തോല്‍വി കൂടിയായി ഈ മത്സരം മാറി. 2012നു ശേഷം ഈഡന് ഗാര്‍ഡന്‍സില്‍ ഇന്ത്യ തോല്‍ക്കുന്ന ആദ്യ ടെസ്റ്റ് പോരാട്ടം കൂടിയാണിത്. ഇതെന്ത് പിച്ചാണ്? ഒറ്റ ദിവസം വീണത് 16 വിക്കറ്റുകള്‍! മാര്‍ക്കോ യാന്‍സനാണ് തുടക്കത്തില്‍ ഇന്ത്യയെ തകര്‍ത്തത്. പിന്നീട് മൂന്നാം വിക്കറ്റില്‍ ധ്രുവ് ജുറേലും വാഷിങ്ടന്‍ സുന്ദറും ചേര്‍ന്നു 32 റണ്‍സ് ചേര്‍ത്തപ്പോള്‍ ഇന്ത്യയ്ക്ക് ജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞു. സിമോണ്‍ ഹാര്‍മറിനെതിരെ അനാവശ്യ ഷോട്ടിനു മുതിര്‍ന്നു ജുറേല്‍ മടങ്ങിയതിനു പിന്നാലെ ഇന്ത്യയുടെ തകര്‍ച്ചയും പിന്നീട് വേഗത്തിലായി. ഋഷഭ് പന്ത് (2), കുല്‍ദീപ് യാദവ് (1), മുഹമ്മദ് സിറാജ് (0) എന്നിവര്‍ വന്നതും പോയതുമെല്ലാം പെട്ടെന്നായിരുന്നു. ഇതോടെ ഇന്ത്യയുടെ ഇന്നിങ്സിനും തിരശ്ശീല വീണു. ബുംറ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ഹാര്‍മര്‍ നാല് വിക്കറ്റെടുത്തപ്പോള്‍ കേശവ് മഹാരാജ്, യാന്സന് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. എയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും പോക്കറ്റിലാക്കി. നേരത്തെ 30 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നലെ 91 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇന്ന് മത്സരം ആരംഭിച്ച് സ്കോര്‍ 135 ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയുടെ എട്ടാം വിക്കറ്റും വീണു. 25 റണ്‍സെടുത്ത കോര്ബിന് ബോഷിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ 153 റണ്‍സില്‍ നില്‍ക്കെ ഒമ്പതാം വിക്കറ്റും വീണു. 7 റണ്‍സെടുത്ത സൈമണ്‍ ഹാമറാണ് പുറത്തായത്. സിറാജിനായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ കേശവ് മഹാരാജും സിറാജിന്റെ പന്തില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക ഓള് ഔട്ടാകുകയായിരുന്നു. 55 റണ്‍സെടുത്ത ടെംബ ബാവുമയാണ് രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. പുറത്തായവരില്‍ മൂന്നു പേര് മാത്രമാണ് രണ്ടക്കം കടന്നത്. റയാന് റിക്കല്‍ട്ടന്‍ (23 പന്തില്‍ 11), എയ്ഡന്‍ മാര്‍ക്രം (23 പന്തില്‍ 4), വിയാന്‍ മള്‍ഡര്‍ (30 പന്തില്‍ 11), ടോണി ഡി സോര്‍സി (2 പന്തില്‍ 2), ട്രിസ്റ്റന്‍ സ്റ്റബ്സ് (18 പന്തില്‍ 5), കെയ്ല്‍ വെരെയ്ന്‍ (16 പന്തില്‍ 9), മാര്‍ക്കോ യാന്‍സനുമാണ് (16 പന്തില്‍ 13) എന്നിവരാണു പുറത്തായത്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടും അക്ഷര്‍ പട്ടേല്‍, ബുംറ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. ind vs sa: India lost the Kolkata Test by 30 runs against South Africa to go 0-1 down in the two-match series.

30 C