SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

IPL 2025: 36 പന്തില്‍ 81 റണ്‍സടിച്ച് നിതീഷ് റാണ; രാജസ്ഥാന് കടിഞ്ഞാണിട്ട് ചെന്നൈ, ലക്ഷ്യം 183

ഗുവാഹത്തി: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു 183 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാള്‍ വീണ്ടും പരാജയമായി. മലയാളി താരം സഞ്ജു സാംസണ്‍ 16 പന്തില്‍ 20 റണ്‍സെടുത്തു. മൂന്നാമനായി എത്തിയ നിതീഷ് റാണയുടെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. താരം 10 ഫോറും 5 സിക്‌സും സഹിതം 36 പന്തില്‍ 81 റണ്‍സെടുത്തു. താത്കാലിക നായകന്‍ റിയാന്‍ പരാഗും ഫോമിലേക്കെത്തി. താരം 28 പന്തില്‍ 37 റണ്‍സെടുത്തു. IPL 2025: ഐപിഎല്‍ ടിക്കറ്റിനായി ഭീഷണിപ്പെടുത്തുന്നു; ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെതിരെ സണ്‍റൈസേഴ്‌സ് ടീം നിതീഷ് കത്തിക്കയറിയപ്പോൾ താരത്തെ പുറത്താക്കി ആർ അശ്വിനാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് ബൗളിങ് മികവിൽ രാജസ്ഥാന്റെ സ്കോറിങ് ചെന്നൈ തടഞ്ഞു. 12ാം ഓവറിൽ മൂന്നാം പന്തിൽ നിതീഷ് മടങ്ങുമ്പോൾ 124 റൺസിലെത്തിയിരുന്നു രാജസ്ഥാൻ. എന്നാൽ പിന്നീട് വന്നവർക്ക് ആ വേ​ഗം നിലനിർത്താൻ സാധിച്ചില്ല. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 16 പന്തില്‍ 19 റണ്‍സെടുത്തു. താരം ഓരോ സിക്‌സും ഫോറും പറത്തി. ചെന്നൈയ്ക്കായി നൂര്‍ അഹമദ് വീണ്ടും തിളങ്ങി. താരം 2 വിക്കറ്റുകള്‍ വീഴ്ത്തി. ഖലീല്‍ അഹമദും മതീഷ പതിരനയും രണ്ട് പേരെ മടക്കി. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സമകാലിക മലയാളം 30 Mar 2025 9:26 pm

IPL 2025: ഐപിഎല്‍ ടിക്കറ്റിനായി ഭീഷണിപ്പെടുത്തുന്നു; ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെതിരെ സണ്‍റൈസേഴ്‌സ് ടീം

ഹൈദരാബാദ്: സൗജന്യ ഐപിഎല്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതിനായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്‌സിഎ) നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇനിയും ഇത്തരം സമീപനങ്ങള്‍ ആവര്‍ത്തിച്ചാല്‍ എസ്ആര്‍എച് ഹൈദരാബാദിലെ ഹോം ഗ്രൗണ്ട് മാറ്റുമെന്നു മുന്നറിയിപ്പ് നല്‍കിയതായും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എച്‌സിഎ അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റാവുവിന്റെ ഭീഷണിയും നിര്‍ബന്ധവും സഹിക്കാന്‍ കഴിയുന്നതിന്റെ പരിധിയൊക്കെ കഴിഞ്ഞതായും ടീമിനോടടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്ആര്‍എച് ടീം മാനേജര്‍ ശ്രീനാഥ് ടിബി എച്‌സിഎ ട്രഷറര്‍ സിജെ ശ്രീനിവാസിനു കത്തെഴുതിയതായും വാര്‍ത്തകളുണ്ട്. ഇതു പുതിയ അനുഭവമല്ല. 2024ലും അസോസിയേഷന്‍ ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള അനിയന്ത്രിത പെരുമാറ്റമുണ്ടായിട്ടുണ്ടെന്നും എസ്ആര്‍എച് ടീം കത്തില്‍ ആരോപിക്കുന്നുണ്ട്. വിഷയത്തിലുള്ള പ്രതികരണമായി എസ്ആര്‍എചിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ ഗ്രൗണ്ടിലെ ഒരു വിഐപി ബോക്‌സ് ടീം തുറന്നില്ല. IPL 2025: ഹൈദരാബാദിനെ വീഴ്ത്തി, ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം വിവിധ ഓഹരി ഉടമകളുമായി ചേര്‍ന്നു ടീം ഒരു മത്സരത്തില്‍ 3,900 സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നതിനു കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 50 വിഐപി ടിക്കറ്റുകള്‍ അസോസിയേഷനു അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതു പോരെന്നും രണ്ടാമത്തെ വിഐപി ബോക്‌സിലേക്കായി 20 ടിക്കറ്റുകള്‍ കൂടി നല്‍കണമെന്നാണ് നിരന്തരം ആവശ്യപ്പെടുന്നതെന്നും ടീം മാനേജര്‍ ശ്രീനാഥ് ആരോപിക്കുന്നു. അധിക ടിക്കറ്റെന്ന ആവശ്യം ടീം തള്ളിയതിനു പിന്നാലെയാണ് ലഖ്‌നൗവിനെതിരായ പോരാട്ടത്തില്‍ വിഐപി ബോക്‌സ് പൂട്ടിയത്. ഭീഷണി ഇനിയും തുടര്‍ന്നാല്‍ ബിസിസിഐയ്ക്കു പരാതി നല്‍കുമെന്നു എസ്ആര്‍എച് മാനേജര്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എച്‌സിഎ അധ്യക്ഷന്റെ ഇത്തരത്തിലുള്ള ഭീഷണികള്‍ ഹൈദരാബാദ് സ്റ്റേഡിയത്തില്‍ എസ്ആര്‍എച് കളിക്കുന്നതിനു അസോസിയേഷനു താത്പര്യമില്ലെന്നാണ് വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ അക്കാര്യം രേഖാമൂലം അറിയിച്ചാല്‍ ടീമിന്റെ ഹോം ഗ്രൗണ്ട് മാറ്റാന്‍ എസ്ആര്‍എച് ഒരുക്കമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ബിസിസിഐയേയും തെലങ്കാന സര്‍ക്കാരിനേയും മാനേജ്‌മെന്റ് അറിയിക്കുമെന്നും മാനേജര്‍ പറയുന്നു. കത്തിനോടു എച്‌സിഎ അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിഷയം സൗഹാര്‍ദപരമായി പരിഹരിക്കുമെന്നു അസോസിയേഷന്‍ അധികൃതര്‍ പ്രതികരിച്ചു.

സമകാലിക മലയാളം 30 Mar 2025 8:52 pm

IPL 2025: ഹൈദരാബാദിനെ വീഴ്ത്തി, ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം. ഹൈദരബാദ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. 27 പന്തില്‍ 50 റണ്‍സ് നേടിയ ഫാഫ് ഡ്യു പ്ലെസിസ് ആണ് ഡല്‍ഹിയുടെ മികച്ച സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഫാഫ് ഡുപ്ലെസിസും ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കും ചേര്‍ന്ന് പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 52 റണ്‍സാണ് ടീമിന് നേടിക്കൊടുത്തത്. ഒന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടാണ് ഡല്‍ഹി സൃഷ്ടിച്ചത്. 27 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും ഉള്‍പ്പെടെ 50 റണ്‍സെടുത്ത ഫഫ് ഡുപ്ലെസിസിനെ പുറത്താക്കി യുവ സ്പിന്നര്‍ സീഷന്‍ അന്‍സാരിയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഡുപ്ലെസിസ് പുറത്തായതിന് പിന്നാലെ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക് ആക്രമണത്തിന്റെ ചുമതലയേറ്റു. 32 പന്ത് നേരിട്ട് നാല് ഫോറും രണ്ട് സിക്സും അടക്കം 38 റണ്‍സെടുത്ത മഗ്യൂര്‍ക്കിനെ സീഷന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് മടക്കിയത്. പന്നിടെത്തിയ അഭിഷേ് പോറെല്‍ 18 പന്തില്‍ 34 റണ്‍സെടുത്തു. 5 പന്തില്‍ 15 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍, 14 പന്തില്‍ 21 റണ്‍സെടുത്ത സറ്റബ്‌സ് എന്നിവരാണ് ഡല്‍ഹിയുടെ സ്‌കോറര്‍മാര്‍. IPL 2O25:സായ് തിളങ്ങി; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈക്ക് 197 റണ്‍സ് വിജയലക്ഷ്യം നേരത്തെ 18.4 ഓവറില്‍ 163 റണ്‍സെടുക്കുന്നതിനിടെ ഹൈദരാബാദ് ഓള്‍ ഔട്ടാകുകയായിരുന്നു. 41 പന്തില്‍ 74 റണ്‍സെടുത്ത അനികേത് വര്‍മയാണ് അവരുടെ ടോപ് സ്‌കോറര്‍. 19 പന്തില്‍ 32 റണ്‍സെടുത്ത ക്ലാസണും മികച്ച പ്രകടനം കാഴ്ചവെച്ചു. 37 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ ഹൈദരാബാദ് തകര്‍ന്നപ്പോള്‍ അനികേത് വര്‍മയും ഹെന്‍ റിച്ച് ക്ലാസനും ചേര്‍ന്നാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിത്.

സമകാലിക മലയാളം 30 Mar 2025 7:37 pm

IPL 2O25:സായ് തിളങ്ങി; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈക്ക് 197 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 197 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 196 റണ്‍സ് സ്‌കോര്‍ ചെയ്തത്. 41 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും അടക്കം 63 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് സായും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 27 പന്തില്‍ 38 റണ്‍സെടുത്ത് ഗില്‍ പുറത്താകുമ്പോള്‍ 8.3 ഓവറില്‍ 78-1 എന്ന നിലയിലായിരുന്നു ഗുജറാത്ത്. പിന്നാലെ എത്തിയ ജോഷ് ബട്‌ലര്‍ 24 പന്തില്‍ 39 റണ്‍സെടുത്ത് മടങ്ങി. 13.6 ഓവറില്‍ 129 റണ്‍സിലെത്തിച്ചാണ് ബട്‌ലര്‍ മടങ്ങുന്നത്. പിന്നാലെ 9 റണ്‍സെടുത്ത് ഷാരൂഖ് ഖാന്‍(9) പുറത്താതിന് പിന്നാലെ ബോള്‍ട്ടിന്റെ പന്തില്‍ സായ് സുദര്‍ശനും മടങ്ങി. മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദിച്ചു അവശയാക്കി, രണ്ട് വർഷം മുൻപ് സഹോദരനെ കൊന്ന കേസിലെ പ്രതി തേവാത്തിയ(0), റുഫര്‍ഫോര്‍ഡ്(18), റാഷിദ് ഖാന്‍(6), റബാഡ(7), സായ് കിഷോര്‍(1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ഇന്നിങ്‌സ്. മുംബൈക്കായി ഹര്‍ദിക് പാണ്ഡ്യ രണ്ടും, ട്രെന്‍ഡ് ബോള്‍ട്ട്, ദീപക് ചഹര്‍, മുജീബ് റഹ്മാന്‍,സത്യ നാരായണ രാജു എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം 29 Mar 2025 9:52 pm

IPL 2025: പതിരനയുടെ ആദ്യ പന്ത് ഹെൽമറ്റിൽ ഇടിച്ചു; പിന്നാലെ സിക്സും ഫോറും! കോഹ്‍ലിയുടെ മറുപടി (വിഡിയോ)

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ്- റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു ദക്ഷിണേന്ത്യൻ നാട്ടങ്കത്തിൽ ആവേശം നിറച്ച നിമിഷങ്ങളാണ് പിറന്നത്. ​ശ്രീലങ്കൻ യുവ പേസർ മതീഷ പതിരനയുടെ ഒരു പന്ത് വിരാട് കോഹ്‍ലിയുടെ ഹെൽമറ്റിൽ ഇടിച്ചതിനു മറുപടി തൊട്ടടുത്ത പന്തിൽ തന്നെ താരം നൽകി. സിക്സടിച്ചാണ് കോഹ്‍ലിയുടെ മറുപടി വന്നത്. 30 പന്തിൽ 31 റൺസുമായി കോഹ്‍ലി മടങ്ങി. ആർസിബി ഇന്നിങ്സിന്റെ 11ാം ഓവറിലാണ് നാടകീയ സംഭവങ്ങൾ. പതിരനയുടെ ബൗൺസർ അടിക്കാൻ കോഹ്‍ലി ശ്രമിച്ചെങ്കിലും താരത്തിന്റെ ഹെൽമറ്റിലാണ് പന്ത് ശക്തിയായി വന്നിടിച്ചത്. ഉടൻ തന്നെ മെഡിക്കൽ സംഘം ​ഗ്രൗണ്ടിലേക്ക് ഓടിയെത്തി തല പരിശോധിച്ചു കുഴപ്പങ്ങളില്ലെന്നു ഉറപ്പാക്കി. കോഹ്‍ലി ബാറ്റിങ് തുടർന്നു. പതിരന എറിഞ്ഞ തൊട്ടടുത്ത പന്തിൽ കോഹ്‍ലിയുടെ മറുപടിയും എത്തി. സിക്സിന്റെ രൂപത്തിൽ. പിന്നാലെ രണ്ട് ബൗണ്ടറികൾ കൂടി കോഹ്‍ലി അടിച്ചു. അതുവരെ മെല്ലെ പോക്കിലായിരുന്നു കോഹ്‍ലി. 22 പന്തിൽ 16 റൺസ് മാത്രമായിരുന്നു നേടിയിരുന്നത്.‌ പതിരനയുടെ ഈ ഓവറിലാണ് കോഹ്‍ലി ടോപ് ​ഗിയറിലേക്ക് ബാറ്റിങ് മാറ്റിയത്. 1st ball – ‍ 2nd ball – 6️⃣ That’s what it’s like facing the GEN GOLD! ❤ Classy counter from #ViratKohli ! Watch LIVE action ➡ https://t.co/MOqwTBm0TB #IPLonJioStar #CSKvRCB | LIVE NOW on Star Sports 1, Star Sports 1 Hindi, Star Sports 3 & JioHotstar! pic.twitter.com/MzSQTD1zQc — Star Sports (@StarSportsIndia) March 28, 2025 IPL 2025: 'ഈ കളിയാണെങ്കില്‍ ചെന്നൈ രക്ഷപ്പെടില്ല, ധോനി നേരത്തെ ബാറ്റിങിന് ഇറങ്ങണം'- വാട്‌സന്‍ പക്ഷേ അധിക നേരം ക്രീസിൽ നിൽക്കാൻ കോഹ്‍ലിക്കു കഴിഞ്ഞില്ല. താരത്തെ 13ാം ഓവറിൽ അഫ്​ഗാനസ്ഥാൻ സൂപ്പർ സ്പിന്നർ നൂർ അ​ഹമദ് പുറത്താക്കി. താരത്തിന്റെ പന്തിൽ ബൗണ്ടറി നേടാനുള്ള കോഹ്‍ലിയുടെ ശ്രമം പാളി. രചിൻ രവീന്ദ്രയ്ക്ക് പിടി നൽകിയാണ് കോഹ്‍ലി പുറത്തായത്. 17 വർഷത്തിനു ശേഷം ആദ്യമായി ചെപ്പോക്കിൽ ആർസിബി ഒരു വിജയം സ്വന്തമാക്കി. 50 റൺസ് ജയമാണ് അവർ ആഘോഷിച്ചത്.

സമകാലിക മലയാളം 29 Mar 2025 1:42 pm

IPL 2025: 'ഈ കളിയാണെങ്കില്‍ ചെന്നൈ രക്ഷപ്പെടില്ല, ധോനി നേരത്തെ ബാറ്റിങിന് ഇറങ്ങണം'- വാട്‌സന്‍

ചെന്നൈ: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തന്ത്രങ്ങളില്‍ ആശയക്കുഴപ്പമുണ്ടായെന്നു വിമര്‍ശിച്ച് മുന്‍ സിഎസ്‌കെ താരവും ഓസീസ് ഇതിഹാസവുമായ ഷെയ്ന്‍ വാട്‌സന്‍. വെറ്ററന്‍ താരം എംഎസ് ധോനി ഇത്ര താഴെക്കിറങ്ങി ബാറ്റ് ചെയ്യുന്നതിനേയും വാട്‌സന്‍ ചോദ്യം ചെയ്യുന്നു. 197 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ 50 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മത്സരത്തില്‍ ധോനി 16 പന്തുകള്‍ നേരിട്ട് 30 റണ്‍സുമായി പുറത്താകാതെ നിന്നു ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോററായിരുന്നു. 'ധോനി ബാറ്റിങ് ഓര്‍ഡറില്‍ ആദ്യം ഇറങ്ങുന്നതു കാണാനാണ് ഞാന്‍ അഗ്രഹിക്കുന്നത്. അശ്വിനു മുന്‍പ് തന്നെ അദ്ദേഹം ഇറങ്ങണമായിരുന്നു. കളിയുടെ സാഹചര്യം വച്ചു നോക്കുകയാണെങ്കില്‍ ഒരു 15 പന്തുകള്‍ കൂടി ധോനി ഈ നിലയ്ക്കു കളിക്കുമായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം നന്നായി തന്നെ ബാറ്റ് ചെയ്യുന്നുണ്ട്.' 'ഋതുരാജ് മികച്ച ഓപ്പണറാണ്. എന്നാല്‍ അദ്ദേഹം ഓപ്പണ്‍ ചെയ്യുന്നില്ല. പകരം രാഹുല്‍ ത്രിപാഠിയാണ് ഓപ്പണറായി വന്നത്. നിരാശപ്പെടുത്തുന്ന കാര്യങ്ങളാണ് ഇതെല്ലാം. ഋതുരാജ് ഹെയ്‌സല്‍വുഡിനെ നേരിടുന്ന രീതി കണ്ടപ്പോള്‍ അദ്ദേഹം സമ്മര്‍ദ്ദത്തിലാണെന്നു മനസിലായി. ദീപക് ഹൂഡ, സാം കറന്‍ എന്നിവരൊക്കെ പരാജയമായി. എനിക്കു തോന്നുന്നത് സിഎസ്‌കെ ഇപ്പോള്‍ മികച്ച കോമ്പിനേഷനുകള്‍ കണ്ടത്തേണ്ടിയിരിക്കുന്നു. ടീമില്‍ മാറ്റങ്ങള്‍ അനിവര്യമാണ്. ഇതേരീതിയില്‍ തന്നെയാണ് ടീം അടുത്ത കളിക്കുമിറങ്ങുന്നതെങ്കില്‍ വലിയ പ്രതീക്ഷ വേണ്ട.' IPL 2025: വെറും 0.16 സെക്കന്‍ഡ്! കണ്ണടച്ചു തുറക്കും വേഗത്തില്‍ സാള്‍ട്ടിനെ സ്റ്റംപ് ചെയ്ത് ധോനി (വിഡിയോ) ധോനിയുടെ വിക്കറ്റ് കീപ്പിങ് പ്രകടനത്തേയും വാട്‌സന്‍ പ്രശംസിച്ചു. '43ാം വയസിലും വിക്കറ്റ് കീപ്പിങില്‍ എക്കാലത്തേയും മികച്ച താരമാണെന്നു അതിവേഗ സ്റ്റംപിങിലൂടെ അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തെ ബാറ്റിങില്‍ നേരത്തെ അയച്ചിരുന്നെങ്കില്‍ സിഎസ്‌കെയ്ക്ക് ഒരു സാധ്യത തുറന്നു കിട്ടുമായിരുന്നു'- വാട്‌സന്‍ വ്യക്തമാക്കി.

സമകാലിക മലയാളം 29 Mar 2025 12:37 pm

Diego Maradona death: 'മരണത്തിനു മുൻപ് മറഡോണ കടുത്ത യാതനകൾ അനുഭവിച്ചു'

ബ്യൂണസ് അയേഴ്സ്: മരിക്കുന്നതിനു 12 മണിക്കൂർ മുൻപ് തന്നെ ‍അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മറഡോണ കടുത്ത ശാരീരിക യാതനകൾ അനുഭവിച്ചിരുന്നതായി കോടതിയിൽ ഫൊറൻസിക് വിദ​ഗ്ധന്റെ മൊഴി. ഫുട്ബോൾ ഇതിഹാസത്തിന്റെ മരണത്തിൽ ഡോക്ടർമാരടക്കമുള്ള ഏഴം​ഗ മെഡിക്കൽ സംഘത്തിനു വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണയിലാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് ഡോക്ടർ കാർലോസ് കാസിനെല്ലി ഇക്കാര്യം വ്യക്തമാക്കിയത്. മറ‍ഡോണയുടെ ഹൃദയം പൂർണമായി കൊഴുപ്പുകൊണ്ടു പൊതിയപ്പെട്ട നിലയിലായിരുന്നു. രക്തവും കട്ടപിടിച്ചു. ഏതൊരു ഡോക്ടർക്കും ദിവസങ്ങൾക്കു മുൻപു തന്നെ മറഡോണയുടെ രോ​ഗ ലക്ഷണങ്ങൾ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കഴിയുമായിരുന്നു. കാസിനെല്ലി പറഞ്ഞു. Brazil sacks head coach: അര്‍ജന്റീനയോടു നാണംകെട്ട തോല്‍വി; ബ്രസീല്‍, കോച്ച് ഡൊറിവാള്‍ ജൂനിയറിനെ പുറത്താക്കി 2020 നവംബർ 25നാണ് മറോഡണ മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷം സ്വന്തം വീട്ടിൽ തന്നെയാണ് അദ്ദേഹത്തിന്റെ തുടർ ചികിത്സയും പരിചരണവും നടന്നത്. ഹൃദയാഘാതവും ശ്വാസകോശത്തിലെ നീർക്കെട്ടുമാണ് മരണ കാരണമായി കണ്ടെത്തിയത്.

സമകാലിക മലയാളം 29 Mar 2025 7:49 am

Brazil sacks head coach: അര്‍ജന്റീനയോടു നാണംകെട്ട തോല്‍വി; ബ്രസീല്‍, കോച്ച് ഡൊറിവാള്‍ ജൂനിയറിനെ പുറത്താക്കി

റിയോ ഡി ജനീറോ: ബദ്ധവൈരികളായ അര്‍ജന്റീനയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ മുഖ്യ പരിശീലകന്‍ ഡൊറിവാള്‍ ജൂനിയറിനെ പുറത്താക്കി ബ്രസീല്‍. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ കടുത്ത നടപടി എടുത്തത്. ഒരു വർഷവും രണ്ട് മാസവും ഡൊറിവാൾ ജൂനിയർ ടീമിനെ പരിശീലിപ്പിച്ചു. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയെ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ബ്രസീല്‍ വീണ്ടും തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ആന്‍സലോട്ടി ഒരിക്കല്‍ കൂടി ഓഫര്‍ നിരസിച്ചാല്‍ ആരെ ബ്രസീല്‍ പരിഗണിക്കും എന്നതും ആരാധകര്‍ കൗതുകത്തോടെ നോക്കി നില്‍ക്കുന്നു. ആരായാലും വലിയ വെല്ലുവിളിയാണ് അവരെ കാത്തു നില്‍ക്കുന്നത്. ഫലത്തില്‍ 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ 2026ലെ ലോകകപ്പിലെത്താന്‍ കഠിന ശ്രമം നടത്തേണ്ട നിലയാണ്്. നിലവില്‍ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത തുലാസിലാണ്. ലാറ്റിനമേരിക്കന്‍ പോരാട്ടത്തില്‍ അവര്‍ അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങള്‍ ബ്രസീലിനു നിര്‍ണായകമാണ്. IPL 2025:17 വര്‍ഷങ്ങള്‍ക്ക് ശേഷം ചെപ്പോക്കില്‍ വിജയക്കൊടി; ചെന്നൈക്കെതിരെ ആര്‍സിബിക്ക് അഭിമാന ജയം അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു. 62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടത്തില്‍ ടീം സ്വന്തമാക്കിയത്. 2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ കൊണ്ടു വന്നത്. അദ്ദേഹത്തിന്റെ കീഴില്‍ കളിച്ച 16 മത്സരങ്ങളിലും സൂപ്പര്‍ താരം നെയ്മര്‍ കളിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്നു ദീര്‍ഘ നാള്‍ താരം പുറത്തായിരുന്നു. ഈയടുത്താണ് ബാല്യകാല ക്ലബായ സാന്റോസിലേക്ക് താരം തിരിച്ചെത്തിയത്. എന്നാല്‍ അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിലും നെയ്മര്‍ കളിച്ചില്ല.

സമകാലിക മലയാളം 29 Mar 2025 6:46 am