ഐപിഎല്ലില്‍ നിന്ന് പിന്മാറി ബെന്‍ ഡക്കറ്റ്; നിയമ നടപടിയുമായി ഡൽഹി ക്യാപിറ്റൽസ് ?
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡൽഹി ക്യാപിറ്റൽസിന് അപ്രതീക്ഷിത തിരിച്ചടി. സൂപ്പർ താരം ബെൻ ഡക്കറ്റ് ഐപിഎല്ലിൽ നിന്ന് പിന്മാറി. സോഷ്യൽ മീഡിയയിലൂടെയാണ് ഐപിഎല്ലിൽ നിന്ന് പിന്മാറുന്നതായി ബെൻ ഡക്കറ്റ് ആരാധകരെ അറിയിച്ചത്. 'അർജുൻ ടെണ്ടുൽക്കറെ വിമർശിക്കാൻ നീ ആര് ?', അശ്വിനെതിരെ യുവരാജ് സിങിന്റെ പിതാവ് വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ഇംഗ്ലണ്ടിന് വേണ്ടി തന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതെന്ന് ഡക്കറ്റ് പറഞ്ഞു. ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനം എടുത്തത് ഏറെ ആലോചിച്ചാണ് എന്നും താരം കുറിച്ചു. ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ജസ്പ്രിത് ബുംറയ്ക്ക് ബംഗളൂരുവിൽ പ്രത്യേക പരിശീലനം; ഐപിഎല്ലിൽ കളിക്കാൻ എത്തുമോ? കഴിഞ്ഞ ആഷസ് പരമ്പരയിലെ മോശം പ്രകടനമാണ് താരത്തെ ഐപിഎൽ ഉപേക്ഷിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഷസ് പരമ്പരയില്‍ ആകെ 221 റണ്‍സാണ് താരം നേടിയത്. ടി20 ലോകകപ്പില്‍ ഒരു മത്സരം പോലും ഡക്കറ്റ് കളിച്ചിരുന്നില്ല. അതേ സമയം,താരത്തിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. മത്സരങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ക്ലബ്ബുമായി ആലോചിച്ച് എടുത്തതാണെങ്കിൽ പ്രശ്നമില്ല. അല്ലെങ്കിൽ ഡൽഹി ക്യാപിറ്റൽസ് നിയമ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. Ben Duckett Quits IPL to Focus on England Test Preparations.
ജസ്പ്രിത് ബുംറയ്ക്ക് ബംഗളൂരുവിൽ പ്രത്യേക പരിശീലനം; ഐപിഎല്ലിൽ കളിക്കാൻ എത്തുമോ?
ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രിത് ബുംറ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം നടത്തിയതായി റിപ്പോർട്ട്. താരങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി ബിസിസിഐ തയാറാക്കിയ “സ്ട്രക്ച്ചർ വർക്ക് ലോഡ് മാനേജ്മന്റ്' പ്രോഗ്രാമിൽ പങ്കെടുക്കാനാണ് താരം എത്തിയത് എന്നാണ് സൂചന. പരിശീലന പരിപാടിയിലൂടെ ബുംറയുടെ സമ്മർദ്ദം നിയന്ത്രിക്കുകയും പരിക്കുകൾ ഒഴിവാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. എസ്റ്റര്ഹുയ്സൻ മിന്നി, കിവികളെ തോൽപ്പിച്ച് ടി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക ജൂലൈയിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ വൈറ്റ്-ബോൾ പര്യടനമാണ് ബിസിസിഐയുടെ പ്രധാന ലക്ഷ്യം. ഈ പര്യടനത്തിൽ അഞ്ച് ടി20 അന്താരാഷ്ട്ര മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉൾപ്പെടും. ഈ മത്സരങ്ങൾക്കായി ബുംറയെ തയ്യാറാകുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ബംഗളൂരുവിലെ പരിശീലന കേന്ദ്രത്തിലും ബുംറ ബൗളിങ് പരിശീലനം തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 'അർജുൻ ടെണ്ടുൽക്കറെ വിമർശിക്കാൻ നീ ആര് ?', അശ്വിനെതിരെ യുവരാജ് സിങിന്റെ പിതാവ് അതേസമയം, മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം എന്നാണ് താരം ജോയിൻ ചെയ്യുക എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. മാർച്ച് 29-ന് നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ താരം കളത്തിലിറങ്ങിയേക്കും. ഐപിഎൽ ടൂർണമെന്റിലും മികച്ച പ്രകടനമാണ് ബുംറ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. മുംബൈ ഇന്ത്യൻ ടീമിലെ സ്ഥിരം അംഗമായ ബുംറ 148 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 186 വിക്കറ്റുകൾ നേടിയിട്ടുണ്ട്. Jasprit Bumrah Trains at BCCI Centre of Excellence Ahead of England Tour and IPL 2026.
'അർജുൻ ടെണ്ടുൽക്കറെ വിമർശിക്കാൻ നീ ആര് ?', അശ്വിനെതിരെ യുവരാജ് സിങിന്റെ പിതാവ്
മുംബൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ അർജുൻ ടെണ്ടുൽക്കർ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടിയാണ് കളിക്കുന്നത്. മുൻപ് മൂന്ന് സീസണുകൾ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്നു താരത്തിന് വേണ്ടത്ര പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ മുംബൈ ഇന്ത്യൻസ് അർജുനെ ഒഴിവാക്കുക ആയിരുന്നു. ലേലത്തിൽ 30 ലക്ഷം രൂപ നൽകിയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് താരത്തെ സ്വന്തമാക്കിയത്. 'നിർബന്ധിക്കണ്ടാ, എനിക്ക് താല്പര്യമില്ല'; പിഎസ്എൽ തുടങ്ങും മുൻപേ ഉടക്കി ഗില്ലസ്പി (വിഡിയോ) എന്നാൽ ഈ സീസണിൽ ലഖ്നൗ ടീമിന് വേണ്ടി ബൗൾ ഏറിയാൻ അർജുന് അവസരം ലഭിക്കില്ലെന്നാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ പറയുന്നത്. ലഖ്നൗ ടീമിൽ ഇതിനകം തന്നെ മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ആവേഷ് ഖാൻ, മുഹമ്മദ് ഷമി പോലുള്ള മുൻനിര ഫാസ്റ്റ് ബൗളർമാർ ഉണ്ട്. അതിനാൽ അദ്ദേഹത്തിന് പ്ലേയിങ് ഇലവനിൽ ഇടം നേടുക വളരെ ബുദ്ധിമുട്ടാണ് എന്നായിരുന്നു അശ്വിന്റെ വാദം. എസ്റ്റര്ഹുയ്സൻ മിന്നി, കിവികളെ തോൽപ്പിച്ച് ടി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക ഇതിനെതിരെ യുവരാജ് സിങിന്റെ പിതാവും അർജുൻ ടെണ്ടുൽക്കറുടെ പരിശീലകൻ കൂടിയായ യോഗ്രാജ് സിങ് വിമർശനവുമായി രംഗത്ത് എത്തി. ''അശ്വിൻ പറയുന്നത് ശുദ്ധ അസംബന്ധമാണ്. മറ്റൊരാളെക്കുറിച്ച് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദ അയാൾക്കുണ്ടാകണം. ഒരു താരത്തിന് അത് ചെയ്യാൻ കഴിയില്ല, ഇത് ചെയ്യാൻ കഴിയില്ല എന്ന് പറയാൻ നീയാരാണ്? അവൻ സച്ചിൻ ടെൻഡുൽക്കറുടെ മകനാണ് എന്നത് വേറെ കാര്യം. അവൻ ഒരു ബൗളർ മാത്രമല്ല, അവന്റെ ബാറ്റിങ് പ്രകടനങ്ങൾ കണ്ടാൽ അശ്വിൻ ഞെട്ടും'' യോഗ്രാജ് സിങ് പറഞ്ഞു. Yograj Singh Slams Ravichandran Ashwin Over Arjun Tendulkar IPL Remark.
എസ്റ്റര്ഹുയ്സൻ മിന്നി, കിവികളെ തോൽപ്പിച്ച് ടി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പര 3-2ന് ആണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന അവസാന മത്സരത്തിൽ 33 റണ്‍സിനാണ് കിവികളെ കേശവ് മഹാരാജും സംഘവും പരാജയപ്പെടുത്തിയത്. എംബാപ്പെയുടെ ഇടതുകാൽ മുട്ടിന് പരിക്ക്,സ്കാൻ നടത്തിയത് വലതുകാലിൽ; റയൽ മാഡ്രിഡിന് ഗുരുതര വീഴ്ച ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് ആണ് സ്വന്തമാക്കിയത്. കോണർ എസ്റ്റര്ഹുയ്സെന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച സ്കോർ കണ്ടെത്താൻ ടീമിന് കഴിഞ്ഞത്. 33 പന്തില്‍ 75 റൺസ് ആണ് താരം അടിച്ചെടുത്തത്. ന്യൂസിലാന്‍ഡിന് വേണ്ടി ബെഞ്ചമിൻ സിയേഴ്സ് രണ്ട് വിക്കറ്റ് വീഴ്ത്തി. 'നിർബന്ധിക്കണ്ടാ, എനിക്ക് താല്പര്യമില്ല'; പിഎസ്എൽ തുടങ്ങും മുൻപേ ഉടക്കി ഗില്ലസ്പി (വിഡിയോ) മറുപടി ബാറ്റിങ്ങിറങ്ങിയ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ന്യൂസിലന്‍ഡിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 19 പന്തില്‍ 36 റണ്‍സെടുത്ത ബേവണ്‍ ജേക്കബ്സാണ് ന്യൂസിലൻഡ് നിരയിലെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാള്‍ഡ് കോട്സിയും വിയാന്‍ മള്‍ഡറും ഒട്ടിനിയേൽ ബാർട്ട്മാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. South Africa Beat New Zealand by 33 Runs to Clinch T20 Series 3-2.
'നിർബന്ധിക്കണ്ടാ, എനിക്ക് താല്പര്യമില്ല'; പിഎസ്എൽ തുടങ്ങും മുൻപേ ഉടക്കി ഗില്ലസ്പി (വിഡിയോ)
കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ഭാഗമാകാൻ മുൻ ഓസ്ട്രേലിയൻ താരം ജാസന്‍ ഗില്ലസ്പി. ഹൈദരാബാദ് കിങ്സ്മെൻ എന്ന ക്ലബ്ബിന്റെ ഹെഡ് കോച്ച് ആയാണ് താരം പാകിസ്ഥാനിൽ എത്തിയത്. മുൻപ് പാക് ദേശീയ ടീമിന്റെ കോച്ച് ആയിരുന്ന സമയത്ത് പിസിബിയും ഗില്ലസ്പിയും തമ്മിൽ വലിയ തർക്കങ്ങളാണ് ഉണ്ടായിരുന്നത്. വിവാദങ്ങൾ ഒഴിവാക്കാൻ ശ്രദ്ധയോടെയാണ് ഇപ്പോൾ ഗില്ലസ്പിയുടെ പെരുമാറ്റം. 'എടാ കാക്കേ, നിനക്കെന്ത് പറ്റി'; വർണവെറിയുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം കഴിഞ്ഞ ദിവസം ടീമിന്റെ ഹോട്ടൽ റൂമിലെത്തിയ ഗില്ലസ്പിയോട് ക്ലബ്ബിന്റെ ഡിജിറ്റൽ ടീം ഒരു വിഡിയോ ചെയ്യാനായി ഗ്രൗണ്ട് ഫ്ലോറിലേക്ക് ക്ഷണിച്ചു. “ഞാൻ താഴേക്ക് വരുന്നില്ല. എനിക്ക് ചെയ്യാൻ നിരവധി ജോലികളുണ്ട്. സ്വീകരണ വിഡിയോ ചെയ്യാൻ എനിക്ക് താൽപര്യമില്ല'' ഗില്ലസ്പി പറഞ്ഞു. ഗില്ലസ്പി പറഞ്ഞ കാര്യങ്ങൾ ഡിജിറ്റൽ ടീം ഷൂട്ട് ചെയ്തിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. പഴയ മോശപ്പെട്ട അനുഭവങ്ങൾ വീണ്ടും അവർത്തിക്കാതിരിക്കാൻ കരുതലോടെയാണ് ഗില്ലസ്പി പ്രതികരിച്ചത് എന്നാണ് ആരാധകരുടെ പക്ഷം. എംബാപ്പെയുടെ ഇടതുകാൽ മുട്ടിന് പരിക്ക്,സ്കാൻ നടത്തിയത് വലതുകാലിൽ; റയൽ മാഡ്രിഡിന് ഗുരുതര വീഴ്ച ANOTHER EMBARRASSMENT FOR PSL Jason Gillespie refuses to shoot CRINGE 'WELCOME VIDEOS' "I am not coming down. I have a lot of work to do. I'm not gonna shoot those stupid welcome videos." Man chose actual work over scripted cringe. Priorities. pic.twitter.com/iYmDhcFRKN — Brutal Truth (@sarkarstix) March 24, 2026 ''ഹൈദരാബാദിലെ കിങ്സ്മെൻ ടീമിന്റെ ഭാഗമാകുന്നത് വളരെ സന്തോഷമുള്ള കാര്യമാണ് നിരവധി കാര്യങ്ങൾ മുന്നിലുണ്ട്, ടൂർണമെന്റ് തുടങ്ങാൻ കാത്തിരിക്കുകയാണ്'' ഗില്ലസ്പി പറഞ്ഞു. മുൻപ്, പാക് ടെസ്റ്റ് ടീമിന്റെ പരിശീലകൻ ആയിരുന്നു ഗില്ലസ്പി. എന്നാൽ അന്നത്തെ സീനിയർ അസിസ്റ്റന്റ് കോച്ചിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അതിവേഗം പുറത്താക്കിയിരുന്നു. മുഖ്യ കോച്ച് ആയിരുന്ന ഗില്ലസ്പിയോട് പോലും സംസാരിക്കാതെയാണ് അസിസ്റ്റന്റ് കോച്ചിനെ പുറത്താക്കിയത്. ഇതിനെത്തുടർന്ന് ബോർഡുമായുള്ള കരാർ ഗില്ലസ്പി അവസാനിപ്പിച്ച് മടങ്ങിയിരുന്നു. Jason Gillespie Joins Hyderabad Kingsmen as PSL 2026 Head Coach.
എംബാപ്പെയുടെ ഇടതുകാൽ മുട്ടിന് പരിക്ക്,സ്കാൻ നടത്തിയത് വലതുകാലിൽ; റയൽ മാഡ്രിഡിന് ഗുരുതര വീഴ്ച
മാഡ്രിഡ്: കിലിയൻ എംബാപ്പെയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതിൽ റയൽ മാഡ്രിഡ് മെഡിക്കൽ ടീമിന് ഗുരുതര വീഴ്ച. മത്സരത്തിനിടെ താരത്തിന്റെ ഇടതുകാലിലെ മുട്ടിന് ആണ് പരിക്കേറ്റത്. എന്നാൽ മെഡിക്കൽ സംഘം എംആർഐ സ്കാൻ നടത്തിയത് വലതുകാലിൽ . ഇതോടെ മെഡിക്കൽ റിപ്പോർട്ടിൽ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ താരത്തിന് അടുത്ത മത്സരങ്ങൾ കളിക്കാനുള്ള അനുമതി മാനേജ്മെന്റ് നൽകിയിരുന്നു. ഒരു തുകല്‍ പന്തും അതിന് ചുറ്റും സ്വപ്നം നെയ്ത ഒരുകൂട്ടം ജനതയും... സെൽറ്റ വിഗോയ്ക്കെതിരെ ഡിസംബർ ഏഴിന് നടന്ന മത്സരത്തിനിടെയാണ് താരത്തിന്റെ ഇടത് കാൽമുട്ടിന് പരിക്കേറ്റത്. പരിക്ക് ശരിയായ രീതിയിൽ പരിശോധിക്കുന്നതിൽ മെഡിക്കൽ സംഘത്തിന് വൻ വീഴ്ചയാണ് സംഭവിച്ചത്. പരിക്കില്ലാത്ത വലതുകാലിൽ സ്കാൻ ചെയ്തതോടെ കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തിയത്തിന്റെ അടിസ്ഥാനത്തിൽ താരം തുടർമത്സരങ്ങൾക്കായി മൈതാനത്ത് ഇറങ്ങി. തുടർന്ന് പരിക്കേറ്റ കാൽമുട്ടുമായി എംബാപ്പെ മൂന്ന് മത്സരങ്ങൾ കൂടി പൂർത്തിയാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി 'സ്പാനിഷ് ക്ലബ്' ഉടമ! 25 ശതമാനം ഓഹരികള്‍ സ്വന്തം ഒടുവിൽ ഡിസംബർ 31-നാണ് റയൽ മാഡ്രിഡ് താരത്തിന് പരിക്കിനെ സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം നൽകിയത്. എന്നാൽ മെഡിക്കൽ ടീമിന് സംഭവിച്ച പിഴവ് മറച്ചു വെക്കാനാണ് ക്ലബ് ശ്രമിച്ചത്. ലിഗമെന്റിന് ഏറ്റ ക്ഷതത്തെ നിസാരമായ പരിക്കെന്ന രീതിയിലാണ് ക്ലബ് അവതരിപ്പിച്ചത്. നിലവിൽ എംബാപ്പെയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. Real Madrid Under Fire After Mbappe Plays on Misdiagnosed Knee Injury.
'കായിക താരങ്ങൾക്ക് സർക്കാർ ജോലികളിൽ മുൻഗണന'; റിങ്കു സിങിന് പുതിയ ചുമതല നൽകി മുഖ്യമന്ത്രി
ലഖ്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങിന് പുതിയ റോൾ. ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി താരത്തെ നിയമിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. കായിക താരങ്ങൾക്ക് മുൻഗണന നൽകി സർക്കാർ ജോലികൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നിയമനം. കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം “കായിക താരങ്ങൾക്ക് സർക്കാർ ജോലികളിൽ മുൻഗണന നൽകുന്ന ആദ്യ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇതുവരെ 500-ലധികം താരങ്ങൾക്ക് പൊലീസ് സേനയിൽ നിയമനം നൽകിയിട്ടുണ്ട്. റിങ്കു സിങിന്റെ കായികമേഖലയിലെ പ്രകടനം വിലയിരുത്തിയ ശേഷം അദ്ദേഹത്തെ റീജിയണൽ സ്പോർട്സ് ഓഫീസർ ആയി നിയമിച്ചിട്ടുണ്ട്.” യോഗി ആദിത്യനാഥ് പറഞ്ഞു. 'വിസിൽ പോട്' വേണ്ട! ചെന്നൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി 2023-ലെ ഐപിഎൽ സീസണിലാണ് റിങ്കു സിങ് രാജ്യത്തിന്റെ ശ്രദ്ധ നേടിയത്. കൊൽക്കത്തയ്ക്ക് വേണ്ടി ബാറ്റ് ചെയ്ത താരം ഗുജറാത്ത് ടൈറ്റൻസിതിരെ അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്സുകൾ പറത്തി ടീമിനെ വിജയത്തിലേക്ക് എത്തിച്ചിരുന്നു. എന്തൊരു ബുദ്ധി! രാജസ്ഥാൻ റോയൽസ് വിറ്റപ്പോൾ കോളടിച്ചത് ഷെയ്ന് വോണിന്റെ കുടുംബത്തിന് ഏഷ്യൻ ഗെയിംസിൽ സ്വർണം, ഏഷ്യ കപ്പ് ജയം, ഏറ്റവും ഒടുവിൽ ടി20 ലോകകപ്പ് ജയം എന്നിവ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിജയങ്ങളിൽ അദ്ദേഹം പങ്കാളിയായി. ഇന്ത്യൻ ടീമിനായി ഫിനിഷർ എന്ന നിലയിലും അദ്ദേഹം നിർണായക പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് പുതിയ പദവി നൽകാൻ സർക്കാർ തീരുമാനിച്ചത്. Rinku Singh Appointed UP Sports Officer After Remarkable Rise in Cricket.
എന്തൊരു ബുദ്ധി! രാജസ്ഥാൻ റോയൽസ് വിറ്റപ്പോൾ കോളടിച്ചത് ഷെയ്ന് വോണിന്റെ കുടുംബത്തിന്
മുംബൈ: ഐപിഎൽ ടീം ആയ രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം സ്വന്തമാക്കിയതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഏകദേശം 15,300 കോടി രൂപയ്ക്കാണ് (1.63 ബില്ല്യൺ) ടീം വിൽപ്പന നടന്നത് എന്നാണ് വിവരം. ഈ വിൽപ്പനയുടെ കോളടിച്ച മറ്റൊരാൾ കൂടിയുണ്ട്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസ താരമായ ഷെയ്ന് വോണ്‍. ₹450 മുതൽ ₹460 കോടി രൂപ വരെയാണ് ഷെയ്ന് വോണിന്റെ കുടുംബത്തിന് ലഭിക്കുക. 'വിസിൽ പോട്' വേണ്ട! ചെന്നൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി 2008-ൽ ഐപിഎൽ ആരംഭിക്കുമ്പോൾ രാജസ്ഥാൻ റോയൽസ് ടീമിൽ ക്യാപ്റ്റനായും ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ തലവനായുമാണ് ഷെയ്ന് വോണ്‍ ടീമിൽ എത്തിയത്. അന്ന് അദ്ദേഹം മാനേജ്മെന്റിന്റെ മുന്നിൽ വെച്ചൊരു ഓപ്ഷൻ താൻ ടീമിനായി കളിക്കുന്ന ഓരോ സീസണിലും 0.75% ഓണർഷിപ്പ് പങ്ക് ലഭിക്കണമെന്നായിരുന്നു. ഈ ഡീൽ ക്ലബ് അംഗീകരിച്ചു. നാല് സീസണുകൾ രാജസ്ഥാൻ റോയൽസിനായി കളിച്ച അദ്ദേഹത്തിന് 3% ഓണർഷിപ്പ് പങ്ക് ലഭിച്ചിരുന്നു. രാജസ്ഥാൻ റോയൽസിന് വില '15,300 കോടി രൂപ'! റെക്കോർഡ് തുകയ്ക്ക് ടീം സ്വന്തമാക്കി, ആരാണ് കൽ സോമാനി? ഷെയ്ന് വോണിന് ലഭിച്ചിരുന്ന 3% ഓണർഷിപ്പ് പങ്കിന്റെ മൂല്യം ഇപ്പോൾ ഏകദേശം ₹450 മുതൽ ₹460 കോടി വരെയാണ്. ഷെയ്ന് വോണ്‍ അന്തരിച്ച സാഹചര്യത്തിൽ ഈ പണം കുടുംബത്തിന് സ്വന്തമാക്കാം. 2026 ഐപിഎൽ സീസൺ കഴിഞ്ഞതിന് ശേഷം വോണിന്റെ കുടുംബത്തിന് ഈ ഓഹരി വിറ്റഴിച്ച് പണം കൈപ്പറ്റാൻ കഴിയും. എന്നാൽ, ഈ ഇടപാട് പൂർത്തിയാക്കുന്നതിന് ബിസിസിഐയുടെ അനുമതി ആവശ്യമാണ്. ഔദ്യോഗിക നടപടിക്രമം പൂർത്തിയാക്കിയ ശേഷം മാത്രമേ കുടുംബത്തിന് ഈ തുക ലഭിക്കും. Shane Warne’s Family to Earn ₹450 Crore from Rajasthan Royals Sale.
'വിസിൽ പോട്'വേണ്ട! ചെന്നൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്നു ഹർജി. മദ്രാസ് ഹൈക്കോടതിയിലാണ് ചെന്നൈയിലെ വോട്ടറായ ടി പ്രഭാകരൻ എന്നയാൾ ഹർജി നൽകിയത്. മത്സരങ്ങൾ മാറ്റി വയ്ക്കില്ലെങ്കിൽ മാതൃക പെരുമാറ്റ ചട്ടം കർശനമായി നടപ്പാക്കാൻ ഉത്തരവ് ഇറക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെടുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് ഉറപ്പാക്കണം. സ്റ്റേഡിയത്തിലോ പുറത്തോ പാർട്ടി ചിഹ്നങ്ങളുമായി ആരും വരില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. 'ആർസിബി' ഇനി ബിർള ഗ്രൂപ്പിന് സ്വന്തം! 16,706 കോടി മുടക്കി ഐപിഎല്‍ ചാംപ്യന്മാരെ സ്വന്തമാക്കി ഹർജി ചീഫ് ജസ്റ്റിസ് ബെഞ്ച് നാളെ പരിഗണിച്ചേക്കും. ടിവികെ ചിഹ്നമായ വിസിൽ വിലക്കാനുള്ള നീക്കമാണ് ഹർജിയെന്നാണ് സംശയം. ചെന്നൈ സൂപ്പർ കിങ്സിന്റെ ആപ്തവാക്യം വിസിൽ പോട് എന്നാണ്. ഞായറാഴ്ച സിഎസ്കെ സംഘടിപ്പിച്ച ഐപിഎൽ ഫാൻ മീറ്റിൽ ആരാധകർ വിസിലുമായി എത്തിയിരുന്നു. 'ബെഞ്ചില്‍ നിന്നു മധ്യനിരയുടെ ഹൃദയ താളമായ താരം'... റിങ്കു സിങ് കെകെആറിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍ (വിഡിയോ) A resident approached the Madras High Court seeking to postpone the IPL matches in MA Chidambaram Stadium
'ആർസിബി'ഇനി ബിർള ഗ്രൂപ്പിന് സ്വന്തം! 16,706 കോടി മുടക്കി ഐപിഎല്‍ ചാംപ്യന്മാരെ സ്വന്തമാക്കി
ബംഗളൂരു: ഐപിഎല്‍ ടീമും നിലവിലെ ചാംപ്യന്മാരുമായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീം ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്വന്തം. 16,706 കോടിയ്ക്കാണ് ടീമിനെ ബിര്‍ള ഗ്രൂപ്പ് സ്വന്തമാക്കിയത്. ബിര്‍ള ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കണ്‍സോര്‍ഷ്യമാണ് പുതിയ ഉടമസ്ഥര്‍. കരാര്‍ പ്രകാരം ആര്‍സിബി പുരുഷ, വനിതാ ടീമുകള്‍ ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിനു സ്വന്തമാകും. ബോള്‍ട്ട് വെഞ്ച്വേഴ്സ് (ബോള്‍ട്ട്), ബ്ലാക്ക്സ്റ്റോണിന്റെ പെര്പെച്വല് പ്രൈവറ്റ് ഇക്വിറ്റി സ്ട്രാറ്റജി (ബിഎക്സ്പിഇ, ബ്ലാക്ക്സ്റ്റോണ്‍) എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലെ മറ്റ് കമ്പനികള്‍. യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിനായിരുന്നു ടീമിന്റെ 100 ശതമാനം ഓഹരികളും. ഓഹരി കൈമാറ്റത്തില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് കണ്‍സോര്‍ഷ്യം ഒപ്പുവച്ചതോടെയാണ് വില്‍പ്പന പൂര്‍ത്തിയായത്. നേരത്തെ മറ്റൊരു ടീം രാജസ്ഥാന് റോയല്‍സ് ടീമിനെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല് സോമാനി വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐപിഎല്ലിലെ ഏറ്റവും വലിയ ടീം വില്‍പ്പനയായി ഈ നീക്കം വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെയാണ് ആര്‍സിബിയുടെ കൈമാറ്റം യാഥാര്‍ഥ്യമായിരിക്കുന്നത്. ഇതോടെ ഏറ്റവും വലിയ ടീം വില്‍പ്പനയെന്ന ഐപിഎല്ലിലെ ചരിത്ര നേട്ടം ബിര്‍ള കണ്‍സോര്‍ഷ്യത്തിനായി. രാജസ്ഥാന് ടീമിനെ സ്വന്തമാക്കാന്‍ ആദിത്യ ബില്‍ള ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നു. ഈ നീക്കം നടക്കാതെ വന്നതോടെയാണ് ആര്‍സിബിയിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞത്. 'ബെഞ്ചില്‍ നിന്നു മധ്യനിരയുടെ ഹൃദയ താളമായ താരം'... റിങ്കു സിങ് കെകെആറിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍ (വിഡിയോ) രാജസ്ഥാന് 15,300 കോടി ഏകദേശം 15,300 കോടി രൂപയ്ക്കാണ് (1.63 ബില്ല്യണ്‍) ടീം വില്‍പ്പന നടന്നത് എന്നാണ് വിവരം. അമേരിക്കന്‍ വ്യവസായി കല് സോമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ടീമിനെ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എമര്‍ജിങ് മീഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ നിന്നാണ് കല് സോമാനി ടീമിനെ സ്വന്തമാക്കിയത്. 2021 മുതല്‍ തന്നെ രാജസ്ഥാന് ടീമില്‍ കല് സോമാനിക്ക് ചെറിയ തോതിലുള്ള ഓഹരികളുണ്ട്. വാള്‍മാര്‍ട്ട് ഗ്രൂപ്പിന്റെ റോബ് വാള്ട്ടന്, ഹാംപ് ഫാമിലി എന്നിവരുടെ പിന്തുണയോടെയാണ് കല് സോമാനി വമ്പന്‍ കരാര്‍ ഉറപ്പിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐപിഎല്ലിന്റെ ഭാവി മുന്നില്‍ കണ്ടുള്ള ശ്രദ്ധേയ നീക്കമാണ് കല് സോമാനി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ക്കു ശേഷം പുതിയ ഉടമസ്ഥരിലേക്ക് രാജസ്ഥാന് ടീം മാറുമെന്നാണ് വിവരം. യുഎസിലെ അരിസോണ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭകനാണ് കല് സോമാനി. എഡ് ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്പോര്‍ട്സ് ടെക്നോളജി മേഖലകളിലായാണ് അദ്ദേഹത്തിന്റെ വ്യവസായ സംരംഭങ്ങള്‍. ഇന്‍ട്രാ എഡ്ജ് ട്രുയോ, ട്രുയോ എഐ കമ്പനികളുടെ സ്ഥാപകനുമാണ് കല് സോമാനി. ഡെട്രോയിറ്റിയിലെ പ്രസിദ്ധ ഗോള്‍ഫ് ടീമായ സിറ്റി ഗോള്‍ഫ് ക്ലബിന്റെ സഹ ഉടമയാണ് കല് സോമാനി. ടിഎംആര്‍ഡബ്ല്യു സ്പോര്‍ട്സ്, ടിജിഎല്‍ ഗോള്‍ഫ് ലീഗ് സംരംഭങ്ങളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്. വിഖ്യാത ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ്, റോറി മക്ലോറി എന്നിവരാണ് കല് സോമാനിയുടെ ഈ സംരംഭത്തിലെ സഹ നിക്ഷേപകര്‍. നതാൻ എല്ലിസിന് പകരക്കാരനെ കണ്ടെത്തി ചെന്നൈ; ഓസീസ് താരം ഉടൻ ടീമിനൊപ്പം ചേരും Royal Challengers Bengaluru has agreed to be acquired by a consortium comprising Aditya Birla Group
കൊല്‍ക്കത്ത: നേതൃനിര അടുത്ത തലമുറയിലേക്ക് മാറ്റുന്നതിന്റെ സൂചനകളുമായി ഐപിഎല്‍ പുതിയ സീസണിനു ഒരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. ആരാധകരുടെ പ്രിയപ്പെട്ട ഫിനിഷര്‍ റിങ്കു സിങിനെ കെകെആറിന്റെ പുതിയ വൈസ് ക്യാപ്റ്റനായി ടീം നിയമിച്ചു. വെറ്ററന്‍ താരവും നായകനുമയ അജിന്‍ക്യ രഹാനെയുടെ ഡെപ്യൂട്ടിയായി താരത്തെ കെകെആര്‍ ഈഡന് ഗാര്‍ഡന്‍സില്‍ ആരാധകര്‍ക്കായി ഒരുക്കിയ നൈറ്റ്സ് അണ്‍പ്ലഗ് പരിപാടിയിലാണ് പ്രഖ്യാപിച്ചത്. 'ദൈവ പദ്ധതിയുടെ പുതിയ അധ്യായം'- എന്ന കുറിപ്പോടെ ടീം റിങ്കുവിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം എക്സ് പേജില്‍ ആഘോഷിച്ചു. 2018 മുതല്‍ കെകെആറിനൊപ്പമുള്ള റിങ്കു ബെഞ്ചില്‍ നിന്നു മധ്യനിരയുടെ ഹൃദയ താളമായി മാറിയ താരമാണ്. ഇന്ത്യയുടെ ടി20 ടീമില്‍ ഫിനിഷര്‍ റോളിലേക്കും കൊല്‍ക്കത്തയ്ക്കൊപ്പമുള്ള യാത്ര റിങ്കുവിനെ എത്തിച്ചിരുന്നു. God’s plan has a new chapter ✨ pic.twitter.com/2Gsy55mipi — KolkataKnightRiders (@KKRiders) March 24, 2026 മുസരബാനി, ഷനക... പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് ഇതാ മറ്റൊരു താരം കൂടി? Rinku Singh. Vice Captain. KKR Watch the Knights Unplugged 3.0 LIVE now on our YouTube channel pic.twitter.com/bsne3dRpDL — KolkataKnightRiders (@KKRiders) March 24, 2026 ഉത്തര്‍പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ മികവോടെ കളിച്ച റിങ്കുവിന്റെ തലവര മാറിയത് 2023ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവിശ്വസനീയ വിജയത്തിലേക്ക് കെകെആറിനെ നയിച്ചതോടെയാണ്. തുടരെ അഞ്ച് സിക്സുകള്‍ പറത്തിയാണ് താരം ടീമിനു ത്രില്ലര്‍ വിജയം സമ്മാനിച്ചത്. ഈ പ്രകടനത്തോടെ താരം മധ്യനിരയിലെ രക്ഷപ്പെടുത്തല്‍ മനുഷ്യനായി രൂപാന്തരം പ്രാപിച്ചു. കഴിഞ്ഞ സീസണില്‍ താരം 206 റണ്‍സ് സ്കോര്‍ ചെയ്തു. അതോടെ ഈ സീസണില്‍ താരത്തെ കൊല്‍ക്കത്ത ടീമില്‍ തന്നെ നിലനിര്‍ത്തി. 13 കോടിയ്ക്കാണ് ടീം റിങ്കുവിനെ നിലനിര്‍ത്തിയത്. ഡെത്ത് ഓവറുകളില്‍ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 200നു മുകളിലാണ്. നിലവില്‍ ടി20 ഫോര്‍മാറ്റിലെ എണ്ണം പറഞ്ഞ ഫിനിഷര്‍മാരില്‍ ഒരാള്‍ കൂടിയാണ് റിങ്കു. Captain. Vice-Captain. Sorted pic.twitter.com/reeySu1chL — KolkataKnightRiders (@KKRiders) March 24, 2026 നതാൻ എല്ലിസിന് പകരക്കാരനെ കണ്ടെത്തി ചെന്നൈ; ഓസീസ് താരം ഉടൻ ടീമിനൊപ്പം ചേരും പുതിയ സീസണില്‍ ടി20 ലോക ചാംപ്യനായാണ് താരം ടീമിലേക്ക് വന്നത്. ടി20 ലോകകപ്പില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്കാന് സാധിച്ചിരുന്നില്ല. എന്നാല്‍ മികച്ച ഫീല്‍ഡിങുമായി താരം കളം വാഴുകയും ചെയ്തു. ലോകകപ്പില്‍ മികച്ച ചില ക്യാച്ചുകള്‍ റിങ്കു എടുത്തിരുന്നു. റിങ്കുവിന്റെ അച്ഛന് ഖന്‍ചന്ദ് സിങ് ലോകകപ്പിനിടെയാണ് മരിച്ചത്. ആ ആഘാതത്തിനിടയിലും അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ തീര്‍ന്നതിനു പിന്നാലെ റിങ്കു ഇന്ത്യന്‍ ക്യാപിലേക്ക് മടങ്ങിയെത്തിയിരുന്നു. താരത്തിന്റെ ആത്മധൈര്യത്തെ പരിശീലകന് ഗൗതം ഗംഭീര്‍ പ്രത്യേകം എടുത്തു പറയുകയും മുഴുവന്‍ ടീം അംഗങ്ങളുടേയും എല്ലാ പിന്തുണയും അദ്ദേഹത്തിനു എല്ലായ്പ്പോഴുമുണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. IPL 2026: Kolkata Knight Riders announced Rinku Singh as their vice captain for the new season
നതാൻ എല്ലിസിന് പകരക്കാരനെ കണ്ടെത്തി ചെന്നൈ; ഓസീസ് താരം ഉടൻ ടീമിനൊപ്പം ചേരും
ചെന്നൈ: പരിക്കേറ്റ ചെന്നൈ സൂപ്പർ കിങ്സ് താരം നതാൻ എല്ലിസിന് പകരക്കാരനെ കണ്ടെത്തി. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്പെൻസർ ജോൺസനെയാണ് എല്ലിസിന് പകരക്കാരനായി ടീമിൽ എത്തിച്ചത്. മാർച്ച് 11ന് നടന്ന ഏകദിന മത്സരത്തിനിടെയാണ് നതാൻ എല്ലിസിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാൻ കൂടുതൽ സമയം ആവശ്യമായി വന്നതോടെയാണ് വളരെ വേഗം ചെന്നൈ ടീം പകരക്കാരനെ കണ്ടെത്തിയത്. 'നിയമങ്ങളിൽ വ്യക്തത വേണം'; ഐപിഎൽ ക്യാപ്റ്റൻമാരുടെ യോഗം നാളെ സ്പെൻസർ ജോൺസൻ മുൻപും ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്. 2024 ലെ ലേലത്തിൽ ഗുജറാത്ത് ടൈറ്റന്‍സ് 10 കോടി രൂപയ്ക്കാണ് ജോൺസനെ സ്വന്തമാക്കിയത്. എന്നാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്ക് വേണ്ടി നാല് മത്സരങ്ങളിൽ ജോൺസൻ പന്തെറിഞ്ഞിരുന്നു. അവിടെയും നിരാശജനകമായ പ്രകടനമാണ് താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മുസരബാനി, ഷനക... പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് ഇതാ മറ്റൊരു താരം കൂടി? ഇരു ടീമുകൾക്കുമായി 9 മത്സരങ്ങളാണ് സ്പെൻസർ കളിച്ചിട്ടുള്ളത്. 27.2 ഓവറുകൾ ബൗൾ ചെയ്തിട്ടുണ്ട്. 284 റൺസ് വഴങ്ങി വെറും 5 വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. 1.5 കോടി രൂപയ്ക്കാണ് സ്പെൻസർ ജോൺസനെ സിഎസ്കെ സ്വന്തമാക്കിയത്. ചെന്നൈയുടെ പുതിയ സീസണിലെ ആദ്യ മത്സരം മാർച്ച് 30ന് ആണ്. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആണ് എതിരാളി. ഈ മത്സരത്തിൽ സ്പെൻസർ ബൗൾ ചെയ്യാൻ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. CSK Sign Spencer Johnson as Replacement for Injured Nathan Ellis Ahead of IPL 2026.
മുസരബാനി, ഷനക... പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് ഇതാ മറ്റൊരു താരം കൂടി?
ചെന്നൈ: സിംബാബ്വെ പേസര്‍ ബ്ലസിങ് മുസരബാനി, ശ്രീലങ്ക ടി20 ക്യാപ്റ്റനും ഓള് റൗണ്ടറുമായ ദസുന്‍ ഷനക എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു താരം കൂടി പാകിസ്ഥാന് സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് എത്തുമെന്നു റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്ക പേസര്‍ ഒട്നീല്‍ ബാര്ട്മനാണ് പുതിയ താരമെന്നാണ് പുറത്തു വരുന്ന വിവരം. 33കാരനായ താരം പിഎസ്എല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. പാക് ലീഗില്‍ ഹൈദരാബാദ് കിങ്സ്മാന് താരമായാണ് താരം കളിക്കാന്‍ ഇറങ്ങേണ്ടിയിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് താരം പിഎസ്എല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഹൈദരാബാദ് ടീം ശ്രീലങ്ക സ്പിന്നര്‍ മഹീഷ് തീക്ഷണയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്‍ ലേലത്തില്‍ തീക്ഷണ അണ് സോള്‍ഡായിരുന്നു. നേരത്തെ താരം ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിച്ചിട്ടുണ്ട്. ബാര്‍ട്മന്‍ ഏത് ടീമില്‍ നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ് ദക്ഷിണാഫ്രിക്ക താരത്തിനായി കൊണ്ടുപിടിച്ച് ശ്രമിക്കുന്നത് എന്നാണ് വിവരം. ഓസ്ട്രേലിയന്‍ പേസര്‍ നതാന്‍ എല്ലിസ് പരിക്കേറ്റ് പുറത്തായതോടെയാണ് പുതിയ പേസറെ ചെന്നൈ അന്വേഷിക്കുന്നത്. എല്ലിസിന്റെ കാലിനേറ്റ പരിക്കാണ് വില്ലനായത്. താരത്തിനു സീസണില്‍ ഒരു മത്സരവും കളിക്കാന്‍ സാധിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. എന്ത് കാരണത്താലാണ് ബാര്‍ട്മന്‍ പിഎസ്എല്‍ ഉപേക്ഷിച്ചത് എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇസ്ലാമബാദ് യുനൈറ്റഡ് താരമായിരുന്ന മുസരബാനി കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ചത്. താരം കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലാണ് എത്തിയത്. പിന്നാലെ ലാഹോര്‍ ക്വാന്‍ഡേഴ്സില്‍ നിന്നു ദസുന്‍ ഷനക രാജസ്ഥാന് റോയല്‍സിലുമെത്തി. പേസര്‍മാരുടെ അഭാവമാണ് കെകെആറിന്റെ ശ്രദ്ധ മുസരബാനിയിലേക്ക് നീണ്ടത്. സഞ്ജു സാംസണു പകരം ചെന്നൈ ടീമില്‍ നിന്നു സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസ് ഓള് റൗണ്ടര്‍ സാം കറനു പരിക്കേറ്റതോടെയാണ് രാജസ്ഥാന് ഷനകയെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സീസണിലും പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്‍ സ്വീകരിച്ച സംഭവമുണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്ക താരം കോര്ബിന് ബോഷാണ് ഇത്തരത്തില്‍ വന്ന താരം. പെഷവാര്‍ സാല്‍മിക്കായി കളിച്ച ബോഷ് ഇടയ്ക്ക് വച്ച് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിലേക്കാണ് വന്നത്. 'നിയമങ്ങളിൽ വ്യക്തത വേണം'; ഐപിഎൽ ക്യാപ്റ്റൻമാരുടെ യോഗം നാളെ South African fast bowler Ottniel Baartman could be the third foreign player to ditch the PSL and join IPL 2026
'നിയമങ്ങളിൽ വ്യക്തത വേണം'; ഐപിഎൽ ക്യാപ്റ്റൻമാരുടെ യോഗം നാളെ
മുംബൈ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി ക്യാപ്റ്റൻമാരുടെയും ബിസിസിഐ ഉദ്യോഗസ്ഥരുടെയും നിർണായക യോഗം നാളെ നടക്കും. വൈകിട്ട് 4.30 മുതൽ 6 മണിവരെ നടക്കുന്ന ഈ യോഗത്തിൽ മത്സരങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. പുതിയ സീസണിലെ നിയമങ്ങളിൽ വ്യക്തത വരുത്തുകയും, ക്യാപ്റ്റൻമാരുടെ സംശയങ്ങൾ പരിഹരിക്കുകയുമാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം. റയാൻ വില്യംസ് ഇന്ത്യൻ കുപ്പായത്തിൽ കൊച്ചിയിലിറങ്ങും?, ഹോങ്കോങ്ങിനെതിരായ പോരാട്ടം മാർച്ച് 31-ന് കഴിഞ്ഞ സീസണിൽ വലിയ വിവാദമായി മാറിയ പല നിയമങ്ങളിലും ക്യാപ്റ്റന്മാർ വ്യക്തത തേടും. ഇന്നിങ്സ് ടൈമർ (60-സെക്കൻഡ് ക്ലോക്ക്), ഇംപാക്ട് പ്ലെയർ റൂൾ, കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം, കോഡ് ഓഫ് കണ്ടക്ട് തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടും. എന്നാൽ ടൂ-ബൗൺസർ റൂൾ, ബാറ്റ് പരിശോധന, പന്ത് മാറ്റം,റിട്ടയേർഡ്-ഔട്ട് നിയമങ്ങൾ എന്നിവയിൽ ബിസിസിഐ വരുത്തിയ മാറ്റങ്ങൾ യോഗത്തിൽ വിശദീകരിക്കും. ഇളകാതെ സ്മൃതി മന്ധാന! വനിത ടി20 റാങ്കിങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം ബിസിസിഐയുടെ മത്സര റഫറിമാരുടെയും അമ്പയർമാരുടെയും പാനലിനെ നിയന്ത്രിക്കുന്ന ജവഗൽ ശ്രീനാഥ്, നിതിൻ മേനോൻ എന്നിവരാണ് ക്യാപ്റ്റന്മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക. നിയമങ്ങൾ എങ്ങനെ പ്രായോഗികമായി നടപ്പാക്കണമെന്നതിലും, അമ്പയർമാരുടെ മുൻ നിലപാടുകളിലും ഇവർ വിശദീകരണം നൽകും. IPL 2026 Captains’ Meeting Scheduled for Tomorrow to Discuss Key Rules.
റയാൻ വില്യംസ് ഇന്ത്യൻ കുപ്പായത്തിൽ കൊച്ചിയിലിറങ്ങും?, ഹോങ്കോങ്ങിനെതിരായ പോരാട്ടം മാർച്ച് 31-ന്
കൊച്ചി: നീണ്ട ഇടവേളക്കു ശേഷം ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീം വീണ്ടും കൊച്ചിയിലേക്ക് എത്തുന്നു. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ടീം ഹോങ്കോങ്ങിനെയാണ് നേരിടുന്നത്. മാർച്ച് 31-ന് വൈകുന്നേരം 7 മണിക്ക് ആണ് മത്സരം ആരംഭിക്കുന്നത്. ഇതോടെ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നീലക്കടലാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. ഇനി കളി മാറും! ആറ് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് ഈ മത്സരത്തിൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ച റയാൻ വില്യംസ് അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. താരത്തിന് ചെറിയ പരിക്ക് ഉണ്ടെങ്കിലും മത്സരത്തിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയുമെന്നാണ് ടീം മാനേജ്മെന്റ് പറയുന്നത്. ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങാനുള്ള നടപടികൾ താരം പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടെ 31 കാരനായ വില്യംസ് സീനിയർ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും എന്ന് ഉറപ്പായിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന് വില '15,300 കോടി രൂപ'! റെക്കോർഡ് തുകയ്ക്ക് ടീം സ്വന്തമാക്കി, ആരാണ് കൽ സോമാനി? നേരത്തെ, ബംഗ്ലാദേശിനെതിരായ യോഗ്യതാ മത്സരത്തിന് മുന്നോടിയായ പരിശീലന ക്യാമ്പിൽ വില്യംസ് പങ്കെടുത്തിരുന്നെങ്കിലും ഫിഫയുടെ നടപടികൾ കാരണം മത്സരത്തിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. കൊച്ചിയിൽ കളിക്കാൻ താരം ഇറങ്ങിയാൽ മികച്ച വിജയം ഹോങ്കോങ്ങിനെതിരെ നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ. മത്സരത്തിന്റെ ഭാഗമായി ഇന്ത്യൻ ടീം ഇപ്പോൾ കൊച്ചിയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. 20 താരങ്ങളും പരിശീലകസംഘവുമാണ് ക്യാമ്പിൽ ഉള്ളത്. Ryan Williams Set for India Debut After FIFA Clearance for Asian Cup Qualifier.
രാജസ്ഥാൻ റോയൽസിന് വില '15,300 കോടി രൂപ'! റെക്കോർഡ് തുകയ്ക്ക് ടീം സ്വന്തമാക്കി, ആരാണ് കൽ സോമാനി?
ജയ്പുർ: ഐപിഎൽ ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്ത് രാജസ്ഥാൻ റോയൽസ് ടീം. റെക്കോർഡ് തുകയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിനെ അമേരിക്കൻ വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം സ്വന്തമാക്കിയതായി റിപ്പോർട്ട്. ഏകദേശം 15,300 കോടി രൂപയ്ക്കാണ് (1.63 ബില്ല്യൺ) ടീം വിൽപ്പന നടന്നത് എന്നാണ് വിവരം. ഐപിഎൽ ചരിത്രത്തിൽ ഇത്രയും വലിയ തുകയ്ക്ക് ഒരു ടീമിന്റെ കൈമാറ്റം നടക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ 67 ശതമാനം ഓഹരികൾ ടോറന്റ് ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 5,025 കോടി രൂപയ്ക്കാണ് ഈ വിൽപ്പന നടന്നത്. അതിനെയൊക്കെ കടത്തിവെട്ടുന്ന കൈമാറ്റമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. മനോജ് ബദാലെ നേതൃത്വം നൽകുന്ന എമർജിങ് മീഡിയ ഗ്രൂപ്പാണ് നിലവിൽ രാജസ്ഥാന്റെ 65 ശതമാനം ഓഹരികൾ കൈവശം വച്ചിരിക്കുന്നത്. ആരവങ്ങള്‍ക്ക് ആ '11 സീറ്റുകള്‍' നിശബ്ദ സാക്ഷികളാകും; ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം 2021 മുതൽ തന്നെ രാജസ്ഥാൻ ടീമിൽ കൽ സോമാനിക്ക് ചെറിയ തോതിലുള്ള ഓഹരികളുണ്ട്. വാൾമാർട്ട് ഗ്രൂപ്പിന്റെ റോബ് വാൾട്ടൻ, ഹാംപ് ഫാമിലി എന്നിവരുടെ പിന്തുണയോടെയാണ് കൽ സോമാനി വമ്പൻ കരാർ ഉറപ്പിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐപിഎല്ലിന്റെ ഭാവി മുന്നിൽ കണ്ടുള്ള ശ്രദ്ധേയ നീക്കമാണ് കൽ സോമാനി ഇപ്പോൾ നടത്തിയിരിക്കുന്നത്. ഈ സീസണിലെ ഐപിഎൽ മത്സരങ്ങൾക്കു ശേഷം പുതിയ ഉടമസ്ഥരിലേക്ക് രാജസ്ഥാൻ ടീം മാറുമെന്നാണ് വിവരം. രാജസ്ഥാൻ ടീമിനെ സ്വന്തമാക്കാൻ ആദിത്യ ബിൽള ഗ്രൂപ്പ്, ടൈംസ് ഗ്രൂപ്പ് തുടങ്ങിയ വമ്പൻമാർ നേരത്തെ രംഗത്തുണ്ടായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ച 16,000 കോടിയുടെ ഒരു ഓഫറും ടീമിനു ലഭിച്ചിരുന്നു. എന്നാൽ അത് രാജസ്ഥാൻ നിരസിച്ചു. പിന്നാലെയാണ് കൽ സോമാനിയുടെ വരവ്. യുഎസിലെ അരിസോണ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംരംഭകനാണ് കൽ സോമാനി. എഡ് ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്പോർട്സ് ടെക്നോളജി മേഖലകളിലായാണ് അദ്ദേഹത്തിന്റെ വ്യവസായ സംരംഭങ്ങൾ. ഇൻട്രാ എഡ്ജ് ട്രുയോ, ട്രുയോ എഐ കമ്പനികളുടെ സ്ഥാപകനുമാണ് കൽ സോമാനി. 'പീഡനക്കേസ് പ്രതി ടീമിൽ വേണ്ട'; സൂപ്പർ താരത്തെ ഒഴിവാക്കിയെന്ന് ആർസിബി ഡെട്രോയിറ്റിയിലെ പ്രസിദ്ധ ഗോൾഫ് ടീമായ സിറ്റി ഗോൾഫ് ക്ലബിന്റെ സഹ ഉടമയാണ് കൽ സോമാനി. ടിഎംആർഡബ്ല്യു സ്പോർട്സ്, ടിജിഎൽ ഗോൾഫ് ലീഗ് സംരംഭങ്ങളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്. വിഖ്യാത ഗോൾഫ് താരം ടൈഗർ വുഡ്സ്, റോറി മക്ലോറി എന്നിവരാണ് കൽ സോമാനിയുടെ ഈ സംരഭത്തിലെ സഹ നിക്ഷേപകർ. മുൻ നായകനും മലയാളിയുമായ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോയ ശേഷം യുവ താരം റിയാൻ പരാഗാണ് ഈ സീസണിൽ ടീമിന്റെ ക്യാപ്റ്റൻ. രാഹുൽ ദ്രാവിഡും പരിശീലക സ്ഥാനമൊഴിഞ്ഞിരുന്നു. നിലവിൽ പഴയ കോച്ച് കുമാർ സംഗക്കാരെയാണ് ഈ സീസണിൽ ടീമിനെ പരിശീലിപ്പിക്കുന്നത്. ഈ മാസം 30നാണ് രാജസ്ഥാന്റെ സീസണിലെ ആദ്യ ഐപിഎൽ പോരാട്ടം. ചെന്നൈ സൂപ്പർ കിങ്സാണ് എതിരാളികൾ. Rajasthan Royals become most expensive IPL franchise ever
ഇനി കളി മാറും! ആറ് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇന്ത്യൻ ടീമിലേക്ക്
കൊച്ചി: വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരങ്ങൾ ഇടംപിടിച്ചു. മാർച്ച് 31 ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന 2027 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖിനെ ഉൾപ്പെടുത്തി. ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിലാണ് ഡാനിഷ് ഇടംപിടിച്ചത്. 'പാകിസ്ഥാനിൽ കുഴപ്പങ്ങൾ ഒന്നുമില്ല'; പിഎസ്എല്ലിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങൾക്ക് അനുമതി അണ്ടർ 23 തലത്തിൽ, അരുണാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള (Tri-Nation International Friendlies) ഇന്ത്യൻ ടീമിലേക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് അജ്സലിനെയും എബിദാസ് യേശുദാസിനെയും തെരഞ്ഞെടുത്തു. ഹെഡ് കോച്ച് നൗഷാദ് മൂസയുടെ കീഴിൽ ഭൂട്ടാൻ, താജിക്കിസ്ഥാൻ എന്നിവർക്കെതിരെ മാർച്ച് 25 മുതൽ 31 വരെ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലാണ് ഇരുവരും ഉൾപ്പെട്ടിരിക്കുന്നത്. ആഭ്യന്തര മത്സരങ്ങളിലെ ഇവരുടെ സ്ഥിരതയാർന്ന പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴിതുറന്നത്. ആരവങ്ങള്‍ക്ക് ആ '11 സീറ്റുകള്‍' നിശബ്ദ സാക്ഷികളാകും; ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം യൂത്ത് തലത്തിൽ, മാലിദ്വീപിൽ പുരോഗമിക്കുന്ന സാഫ് (SAFF) അണ്ടർ-20 ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലേംഗൻബ സിംഗ് തോക്ചോം, പ്രണവ് സുന്ദരരാമൻ, അൽ സാബിത്ത് എന്നിവർ ഇടംനേടി. മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ നടക്കുന്ന ടൂർണമെന്റിൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ. റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിലെ മികച്ച പ്രകടനമാണ് ഈ യുവതാരങ്ങൾക്ക് തുണയായത്. ഇതിൽ ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന് ദേശീയ ടീമിലെത്തിയ അൽ സാബിത്തിന്റെ നേട്ടം ശ്രദ്ധേയമാണ്. പരിക്ക് വില്ലൻ, പകരക്കാരെ കണ്ടെത്താൻ ക്ലബ്ബുകളുടെ നെട്ടോട്ടം; കൊല്‍ക്കത്തയിലും ഹൈദരാബാദിലും പുതിയ താരങ്ങളെത്തി ദേശീയ ടീമിന്റെ സീനിയർ, അണ്ടർ 23, അണ്ടർ 20 തലങ്ങളിൽ ഒരേ സമയം ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിനിധീകരിക്കുന്നത് ക്ലബ്ബിന്റെ മികച്ച പരിശീലന രീതികളുടെ തെളിവാണെന്നും നേട്ടം കൈവരിച്ച ആറ് താരങ്ങളെയും അഭിനന്ദിക്കുന്നതായും കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. Kerala Blasters Players Earn India Call-Ups Across Senior and Youth Teams.
മുംബൈ: ഐപിഎൽ 2026 സീസൺ ആരംഭിക്കും മുൻപേ മിക്ക ടീമുകളും നേരിടുന്ന പ്രധാന പ്രതിസന്ധി താരങ്ങളുടെ പരിക്കാണ്. നതാന്‍ എല്ലിസൻ,സാം കറൻ,പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ്,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നി വിദേശതാരങ്ങൾക്ക് പുറമെ സൗരഭ് ദുബെയെപോലുള്ള ഇന്ത്യൻ താരങ്ങളുടെ പരിക്കും ക്ലബ്ബുകൾക്ക് തിരിച്ചടിയായി. പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ടീമുകൾ. 'പാകിസ്ഥാനിൽ കുഴപ്പങ്ങൾ ഒന്നുമില്ല'; പിഎസ്എല്ലിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങൾക്ക് അനുമതി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫാസ്റ്റ് ബൗളർ ആകാശ് ദീപിന് പരിക്ക് കാരണം ഈ സീസണിൽ കളിക്കാനാകില്ല എന്ന് ഉറപ്പായി. ആകാശ് ദീപിന് പകരം മറ്റൊരാളെ കൊല്‍ക്കത്ത ടീമിൽ എത്തിച്ചിട്ടുണ്ട്. വിദർഭയുടെ ലെഫ്റ്റ്-ആം പേസർ സൗരഭ് ദുബെയാണ് ടീമിനൊപ്പം ചേർന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരം ജാക്ക് എഡ്വേര്‍ഡ്സ് പരിക്ക് കാരണം ടീം വിട്ടിരുന്നു. താരത്തിന് പകരം ഇംഗ്ലണ്ട് ക്രിക്കറ്റർ ഡേവിഡ് അലൻ പെയ്നെ ടീമിൽ ഉൾപ്പെടുത്തിയതായി സണ്‍റൈസേഴ്സ് അറിയിച്ചു. ആരവങ്ങള്‍ക്ക് ആ '11 സീറ്റുകള്‍' നിശബ്ദ സാക്ഷികളാകും; ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം നേരത്തെ, രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണിനു പകരമായി ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്നു കൊണ്ടു വന്ന ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ സാം കറനു പരിക്കേറ്റിരുന്നു. താരത്തിന് പകരക്കാരനായി ലങ്കന്‍ ഓള് റൗണ്ടറായ ഷനകയെ ആണ് ടീമിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. KKR and SRH Sign Injury Replacements Saurabh Dubey and David Payne for IPL 2026.
ആരവങ്ങള്‍ക്ക് ആ '11 സീറ്റുകള്‍'നിശബ്ദ സാക്ഷികളാകും; ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം
ബംഗളൂരു: കഴിഞ്ഞ സീസണിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു പിന്നാലെ നേരിടേണ്ടി വന്ന വിലക്ക് മാറി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വീണ്ടും ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് വേദിയാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകര്‍ക്ക് ജീവന് നഷ്ടമായിരുന്നു. പിന്നാലെ സ്റ്റേഡിയത്തിനു വിലക്കും വന്നു. അതിനു ശേഷം ഇടവേളകള്‍ക്കു ശേഷമാണ് ചിന്നസ്വാമിയില്‍ വീണ്ടും പോരാട്ടം ആരംഭിക്കുന്നത്. ഇപ്പോഴിതാ ശ്രദ്ധേയമായൊരു പ്രഖ്യാപനവുമായി ആര്‍സിബി മാനേജ്മെന്റ് രംഗത്തെത്തി. ഈ സീസണില്‍ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന എല്ലാ ഐപിഎല്‍ പോരാട്ടങ്ങളിലും സ്റ്റേഡിയത്തില്‍ 11 സീറ്റുകള്‍ ഒഴിച്ചിടും. വിക്ടറി പരേഡിനിടെ ജീവന് നഷ്ടമായ 11 ആരാധകരുടെ സ്മരണയ്ക്കായാണ് സീറ്റുകള്‍ ഒഴിച്ചിടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂള്‍ അവരുടെ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഹില്‍സ്ബറോ സ്മരകം സ്ഥാപിച്ചിട്ടുണ്ട്. സമാന രീതിയിലുള്ള ആദരമാണ് ആര്‍സിബി ടീം ജീവന് നഷ്ടമായ 11 ആരാധകര്‍ക്ക് നല്‍കുന്നത്. 1989 ഏപ്രില്‍ 15ന് ഇംഗ്ലണ്ടിലെ സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിലുള്ള ഹില്‍സ്ബറോ സ്റ്റേഡിയത്തില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി ആരാധകര്‍ മരിച്ചിരുന്നു. അവരുടെ സ്മരണയ്ക്കായാണ് ലിവര്‍പൂള്‍ സ്മാരകം നിര്‍മിച്ചത്. 'പാകിസ്ഥാനിൽ കുഴപ്പങ്ങൾ ഒന്നുമില്ല'; പിഎസ്എല്ലിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങൾക്ക് അനുമതി 18 സീസണുകള്‍ കാത്തിരുന്നു ഒടുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീം കന്നി ഐപിഎല്‍ കിരീടം കഴിഞ്ഞ സീസണിലാണ് ആദ്യമായി സ്വന്തമാക്കിയത്. ടീം അത് വന്‍ ആഘോഷമാക്കുകയും ചെയ്തു. പിന്നാലെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിക്ടറി പരേഡും നടത്താന്‍ തീരുമാനിച്ചു. പതിനായിരങ്ങളാണ് അന്ന് അവിടെ തടിച്ചു കൂടിയത്. എന്നാല്‍ ആഘോഷം അതിവേഗമാണ് ദുരന്തമായി മാറിയത്. ആരാധകരുടെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ തിക്കും തിരക്കുമുണ്ടായി 11 പേരുടെ ജീവന് പൊലിഞ്ഞു. ജൂണ്‍ നാലിനായിരുന്നു നടുക്കുന്ന സംഭവം. 'പീഡനക്കേസ് പ്രതി ടീമിൽ വേണ്ട'; സൂപ്പർ താരത്തെ ഒഴിവാക്കിയെന്ന് ആർസിബി M Chinnaswamy Stadium prepares to host its first IPL 2026 match since the tragic events of last summer
'പാകിസ്ഥാനിൽ കുഴപ്പങ്ങൾ ഒന്നുമില്ല'; പിഎസ്എല്ലിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങൾക്ക് അനുമതി
ധാക്ക: പിഎസ്എല്ലിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അനുമതി നൽകിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. താരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് പാകിസ്ഥാനുമായി ചർച്ച നടത്തി. പാകിസ്ഥാൻ ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ തൃപ്തിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾക്ക് അനുമതി നൽകിയതെന്ന് ബിസിബി അറിയിച്ചു. 'എന്തുണ്ട് ചേട്ടാ, സുഖമല്ലേ?'; വൈറൽ ആരാധകനെ നേരിൽ കാണാനെത്തി സഞ്ജു, ഒടുവിൽ കപ്പയും മീൻകറിയും കഴിച്ച് മടക്കം (വിഡിയോ) “സുരക്ഷാ സാഹചര്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയമായും, ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനുമായി ചർച്ച നടത്തി. താരങ്ങളുടെ സുരക്ഷയിൽ വീഴ്ച വരുത്തില്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾക്ക് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നൽകിയത്'' ബിസിബി അധികൃതർ വ്യക്തമാക്കി. അനുമതി ലഭിച്ചതിന് പിന്നാലെ നാല് ബംഗ്ലാദേശ് താരങ്ങൾ പാക്കിസ്ഥാനിലേക്ക് യാത്ര തിരിച്ചതായും ബിസിബി അറിയിച്ചു. പരിശീലന ഷെഡ്യൂൾ, ടീമുകളുടെ യാത്ര, ജേഴ്സി; ഐപിഎൽ നിയമങ്ങൾ അടിമുടി മാറ്റി ബിസിസിഐ അതേ സമയം, പശ്ചിമേഷ്യയിലെ സംഘർഷവും അതിനെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധിയും പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ബാധിച്ചിട്ടുണ്ട്. മാർച്ച് 26-ന് ആരംഭിക്കാനിരുന്ന ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടക്കുമെങ്കിലും സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് പ്രവേശനം ഉണ്ടാകില്ല. ലാഹോർ, കറാച്ചി എന്നി സ്റ്റേഡിയങ്ങളിൽ മാത്രമാകും മത്സരം നടത്തുക എന്നും പിസിബി മുൻപ് വ്യക്തമാക്കിയിരുന്നു. 'പീഡനക്കേസ് പ്രതി ടീമിൽ വേണ്ട'; സൂപ്പർ താരത്തെ ഒഴിവാക്കിയെന്ന് ആർസിബി നേരത്തെ, ഇന്ത്യയിൽ നടക്കാനിരുന്ന ടി20 ലോകകപ്പിലെ മത്സരങ്ങളിൽ സുരക്ഷാ ഭീഷണിയുടെ പേരിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഒഴിവാക്കിയിരുന്നു. Bangladesh Cricketers Receive NOCs to Play in PSL 2026 Amid Security Assurances.
'പീഡനക്കേസ് പ്രതി ടീമിൽ വേണ്ട'; സൂപ്പർ താരത്തെ ഒഴിവാക്കിയെന്ന് ആർസിബി
ബംഗളൂരു: ഇന്ത്യന്‍ പേസര്‍ യഷ് ദയൽ ഈ സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളുരു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം ടീമിനൊപ്പം ചേരാത്തത് എന്നാണ് മാനേജ്മെന്റ് നൽകുന്ന വിശദീകരണം. എന്നാൽ താരവുമായി ബന്ധപ്പെട്ട കരാർ തുടരുമെന്നും ആർസിബി അധികൃതർ വ്യക്തമാക്കി. 'എന്തുണ്ട് ചേട്ടാ, സുഖമല്ലേ?'; വൈറൽ ആരാധകനെ നേരിൽ കാണാനെത്തി സഞ്ജു, ഒടുവിൽ കപ്പയും മീൻകറിയും കഴിച്ച് മടക്കം (വിഡിയോ) “യഷ് വ്യക്തിപരമായ ചില പ്രശ്നങ്ങളിലാണ് ഇപ്പോൾ. താരവുമായുള്ള കരാർ അവസാനിപ്പിച്ചിട്ടില്ല. പക്ഷേ ഈ സീസണിൽ ഞങ്ങളോടൊപ്പം അയാൾ ഉണ്ടാകില്ല.” ആർ സി ബി ഡയറക്ടർ മോ ബോബാറ്റ് പറഞ്ഞു. കഴിഞ്ഞ സീസണിൽ ബംഗളൂരുവിന് കിരീടം നേടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് യഷ്. 13 വിക്കറ്റുകൾ താരം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയിരുന്നു. ഇത്തവണ ബംഗളൂരു നിലനിർത്തിയ താരങ്ങളിൽ ഒരാൾ കൂടിയായാണ് യഷ്. യാഷിന് പകരം ഭുവനേശ്വർ കുമാർ,ജോഷ് ഹെയ്സല്‍വുഡ് എന്നിവരാകും ടീമിന്റെ ബൗളിങ് നിരയെ നിയന്ത്രിക്കുക. പരിശീലന ഷെഡ്യൂൾ, ടീമുകളുടെ യാത്ര, ജേഴ്സി; ഐപിഎൽ നിയമങ്ങൾ അടിമുടി മാറ്റി ബിസിസിഐ അതേ സമയം, താരത്തിനെതിരായ പീഡന പരാതികളിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. യഷ് ദയലിനെതിരെ രണ്ട് പീഡന പരാതികളാണ് നിലവിലുള്ളത്. ഗാസിയാബാദ് സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ആദ്യ പരാതി. ഇതിൽ പൊലീസ് കേസെടുക്കുകയും താരത്തിനെതിരെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. മറ്റൊരു കേസിൽ 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിലും താരം അന്വേഷണം നേരിടുകയാണ്. RCB Confirms Yash Dayal Will Miss IPL 2026 Due to Legal Issues.
പരിശീലന ഷെഡ്യൂൾ, ടീമുകളുടെ യാത്ര, ജേഴ്സി; ഐപിഎൽ നിയമങ്ങൾ അടിമുടി മാറ്റി ബിസിസിഐ
മുംബൈ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി പുതിയ നിയമങ്ങളുമായി ബിസിസിഐ. പരിശീലന ഷെഡ്യൂൾ, ടീമുകളുടെ യാത്ര, ജേഴ്സി തുടങ്ങിയവയിലാണ് പുതിയ നിയമങ്ങൾ കൊണ്ട് വന്നിരിക്കുന്നത്. മത്സരങ്ങളുടെ നിലവാരവും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനാണ് ഈ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആഷ്ലി വെസ്റ്റ്വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാകും? മത്സര ദിവസങ്ങളിൽ യാതൊരു തരത്തിലുള്ള പരിശീലനവും ഗ്രൗണ്ടിൽ നടത്താൻ ടീമുകൾക്ക് അനുമതിയില്ല. മത്സരത്തിന് മുമ്പ് പരിശീലനം നടത്തുന്നത് ഒഴിവാക്കുന്നതിലൂടെ പിച്ചിന്റെ നിലവാരം നിലനിർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതോടെ ടീമുകൾക്ക് അവരുടെ തയ്യാറെടുപ്പുകൾ മുൻകൂട്ടി പൂർത്തിയാക്കേണ്ടി വരും. 'പിഎസ്എൽ കളിക്കാൻ വരണ്ട, എന്തെങ്കിലും സംഭവിച്ചാൽ'... സ്മിത്ത്, വാർണർ അടക്കമുള്ളവർക്ക് മുന്നറിയിപ്പ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ പരിശീലനത്തിനായി പ്രത്യേക ക്രമീകരണങ്ങളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. ഓരോ ടീമിനും രണ്ട് നെറ്റ്സ് വീതവും പ്രധാന വിക്കറ്റിന്റെ ഇരുവശങ്ങളിലുമായി രണ്ട് പരിശീലന വിക്കറ്റുകളും നൽകും. ഒരേ സമയം, രണ്ട് ടീമുകൾ പരിശീലനം നടത്തുകയാണെങ്കിൽ ടീമുകൾക്ക് രണ്ട് വീതം വിക്കറ്റുകൾ പരിശീലനത്തിനായി ലഭിക്കും. എതിര് ടീമിന് അനുവദിച്ചിരിക്കുന്ന വിക്കറ്റുകൾ മറ്റൊരു ടീം ഉപയോഗിക്കാൻ പാടില്ല. ഒരു ടീം പരിശീലനം നേരത്തെ അവസാനിപ്പിച്ചാലും, ശേഷിക്കുന്ന സമയം ഈ വിക്കറ്റ് മറ്റേ ടീമിന് ഉപയോഗിക്കാനാവില്ല. ഇതിലൂടെ എല്ലാ ടീമുകൾക്കും സമാന അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒരു പരീക്ഷണവും ഇല്ല; കെഎൽ രാഹുൽ സ്ഥിരം ഓപ്പണർ; ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ഈ സീസണിൽ 'ഓപ്പൺ നെറ്റ്സ്' രീതിയിൽ പരിശീലനം നടത്താൻ അനുമതിയില്ല. മത്സര ദിവസങ്ങളിൽ പ്രധാന വിക്കറ്റിന് സമീപം ഫിറ്റ്നസ് ടെസ്റ്റുകൾ നടത്താൻ പാടില്ല. പ്രാക്ടീസ് ദിവസങ്ങളിൽ കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ല. അവർക്ക് ഹോസ്പിറ്റാലിറ്റി ഏരിയയിൽ നിന്ന് മാത്രം പരിശീലനം കാണാം. കൂടാതെ, കളിക്കാർ ടീം ബസിൽ മാത്രമേ സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യാവൂ. കുടുംബാംഗങ്ങൾ മറ്റ് വാഹനങ്ങളിൽ എത്തേണ്ടതാണ്. 'രാത്രി ഐസ്ക്രീം കഴിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ല, വൈഭവ് പ്രൊഫഷണലല്ല, ഒരിക്കലും ആകില്ല' ടീമുകൾ നെറ്റ് ബൗളർമാർ, ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ എന്നിവരുടെ പട്ടിക മുൻകൂട്ടി ബിസിസിഐക്ക് സമർപ്പിച്ച് അനുമതി നേടണം. മത്സരദിവസങ്ങളിൽ എൽഇഡി ബോർഡുകൾക്ക് സമീപം കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഇരിക്കരുത്. കളിക്കാർക്ക് ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും നിർബന്ധമായും ധരിക്കണം. 'എന്തുണ്ട് ചേട്ടാ, സുഖമല്ലേ?'; വൈറൽ ആരാധകനെ നേരിൽ കാണാനെത്തി സഞ്ജു, ഒടുവിൽ കപ്പയും മീൻകറിയും കഴിച്ച് മടക്കം (വിഡിയോ) മത്സരശേഷം നടക്കുന്ന പ്രെസന്റേഷൻ ചടങ്ങുകളിൽ സ്ലീവ്ലെസ് ജേഴ്സികൾ ധരിക്കാൻ പാടില്ല. ഈ നിയമം ലംഘിച്ചാൽ ആദ്യം മുന്നറിയിപ്പും, വീണ്ടും ആവർത്തിച്ചാൽ പിഴയും ഈടാക്കും. മത്സരദിവസങ്ങളിൽ 12 അംഗങ്ങളുള്ള സപ്പോർട്ട് സ്റ്റാഫ് മാത്രമേ ടീമിനൊപ്പം അനുവദിക്കൂ. കളിക്കാർ ജേഴ്സി നമ്പർ മാറ്റുന്നുവെങ്കിൽ, 24 മണിക്കൂർ മുൻപ് ബിസിസിഐയെ അറിയിക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു. BCCI Bans Practice on IPL 2026 Match Days.
'ആ ബാറ്റ് ഞാൻ കൈമാറുക ഒരു ഇന്ത്യൻ താരത്തിന്'; ഹെയ്ഡന്റെ മങ്കൂസ് ബാറ്റിന് പുതിയ അവകാശി
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകർക്ക് മാത്യു ഹെയ്ഡനെയും മങ്കൂസ് ബാറ്റിനെയും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. 2010ലെ സീസണില്‍ കുഞ്ഞു ബാറ്റായ മങ്കൂസും കൊണ്ട് മാത്യു ഹെയ്ഡന് മത്സരത്തിന് ഇറങ്ങിയിരുന്നു. അന്ന് ഡല്‍ഹി ടീമിനെതിരെ മങ്കൂസ് ബാറ്റ് ഉപയോഗിച്ച് ഹെയ്ഡന് 43 പന്തില്‍ 93 റൺസ് ആണ് അടിച്ചെടുത്തത്. എന്നാൽ ക്രിക്കറ്റ് നിയമങ്ങൾ കൂടുതൽ ശക്തമായതോടെ ഇത്തരത്തിലുള്ള ബാറ്റുകൾ പിന്നീട് മത്സരങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല. 'രാത്രി ഐസ്ക്രീം കഴിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ല, വൈഭവ് പ്രൊഫഷണലല്ല, ഒരിക്കലും ആകില്ല' ഐപിഎൽ 2026 സീസണിൽ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങ് കോച്ച് ആയി മാത്യു ഹെയ്ഡനെ നിയമിച്ചിരുന്നു. ടീമിനൊപ്പം ചേർന്ന് ഹെയ്ഡൻ താരങ്ങൾക്ക് പരിശീലനവും നൽകി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ മാധ്യമങ്ങൾ ഹെയ്ഡനോട് പഴയ ആ മങ്കൂസ് ബാറ്റിനെക്കുറിച്ച് ചോദിച്ചിരുന്നു. ഒരു ബാറ്റിങ് കോച്ച് എന്ന നിലയിൽ ടീമിലെ ആർക്കാകും മങ്കൂസ് ബാറ്റ് നൽകുക എന്നായിരുന്നു ചോദ്യം. 'പിഎസ്എൽ കളിക്കാൻ വരണ്ട, എന്തെങ്കിലും സംഭവിച്ചാൽ'... സ്മിത്ത്, വാർണർ അടക്കമുള്ളവർക്ക് മുന്നറിയിപ്പ് “എന്റെ മങ്കൂസ് ബാറ്റ് ഞാൻ ഈ ടീമിലെ ആർക്കെങ്കിലും നൽകേണ്ടി വന്നാൽ അത് രാഹുല്‍ തേവാടിയയ്ക്ക് ആയിരിക്കും. ആ ബാറ്റ് കൃത്യമായി ഉപയോഗിക്കാൻ അവന് അറിയാം. നീളം കൂടിയ ബാറ്റ് ഉപയോഗിച്ച് അവൻ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. ടി20 ക്രിക്കറ്റിൽ വിജയം നിർണയിക്കുന്നത് പലപ്പോഴും 5 അല്ലെങ്കിൽ 10 റൺസുകൾ മാത്രമാണ്. തുടക്കത്തിലും അവസാനത്തിലും കൂറ്റനടികൾ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്'' ഹെയ്ഡൻ പറഞ്ഞു. ഒരു പരീക്ഷണവും ഇല്ല; കെഎൽ രാഹുൽ സ്ഥിരം ഓപ്പണർ; ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് കഴിഞ്ഞ നാല് സീസണുകളായി ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കളിക്കുന്ന താരമാണ് തേവാടിയ. ടീമിന്റെ ഏറ്റവും വിശ്വസ്തനായ ഫിനിഷറുകളിൽ ഒരാളും കൂടിയാണ്. 43 ഇന്നിങ്സുകളിൽ നിന്ന് 591 റൺസ് താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലും ഗുജറാത്തിനായി ബാറ്റ് വീണ്ടും മാജിക് കാണിക്കാൻ തേവാടിയയ്ക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. Hayden Offers Mongoose Bat to Tewatia Ahead of IPL 2026
'രാത്രി ഐസ്ക്രീം കഴിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ല, വൈഭവ് പ്രൊഫഷണലല്ല, ഒരിക്കലും ആകില്ല'
നാഗ്പുര്‍: ഐപിഎല്‍ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് കൗമാരതാരം വൈഭവ് സൂര്യവംശി. തന്റെ അവിശ്വസനീയമായ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ സെന്‍സേഷനായി മാറിയ വൈഭവിന്റെ ചില ശീലങ്ങളെ കുറിച്ച് പറയുകയാണ് ആര്‍സിബി താരം ജിതേഷ് ശര്‍മ. വൈഭവ് പ്രൊഫഷണലായ താരമല്ലെന്നാണ് ജിതേഷ് ശര്‍മ പറഞ്ഞത്. ഒരു യൂട്യൂബ് ചാനലില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബിഡി വില്ല്യേഴ്സുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് ജിതേഷ് ശര്‍മ വൈഭവിനെക്കുറിച്ച് പറഞ്ഞത്. 'എല്ലാവരും അദ്ദേഹത്തെ പ്രൊഫഷണല്‍ ആക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അദ്ദേഹം ഒരിക്കലും അങ്ങനെയാകുമെന്ന് ഞാന്‍ കരുതുന്നില്ല, കുറഞ്ഞത് മൈതാനത്തിന് പുറത്തെങ്കിലും. മൈതാനത്ത് ഒരുപക്ഷേ അങ്ങനെ ആയേക്കാം. ഞാന്‍ എന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. രാത്രിയില്‍ ഐസ്ക്രീം കഴിക്കരുതെന്ന് ഞാന്‍ അവനോട് പറയാറുണ്ട്, പക്ഷേ അവന് അത് കേള്‍ക്കാറേയില്ല. - ജിതേഷ് പറഞ്ഞു. ഒരു പരീക്ഷണവും ഇല്ല; കെഎൽ രാഹുൽ സ്ഥിരം ഓപ്പണർ; ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് വൈഭവ് മികച്ച കളിക്കാരനാണെന്നും അണ്ടര്‍-19 മത്സരങ്ങളില്‍ അത് കണ്ടിട്ടുണ്ടെന്നുമാണ് എബിഡി പറഞ്ഞത്. ഐപിഎല്ലിലും മറ്റു ലീഗുകളിലും സ്ഥിരതയോടെ കളിക്കുകയെന്നത് എപ്പോഴും എളുപ്പമല്ല. ആ ലോകകപ്പില്‍ അവന് കളിച്ച രീതി എന്നെ വളരെ ആകര്‍ഷിച്ചു. വളരെ പ്രൊഫഷണലായിരുന്നു അത്. അവന്റെ പ്രായം കണക്കാക്കുമ്പോള്‍ അവിശ്വസനീയമാം വിധം പക്വതയുണ്ട്. - മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പറഞ്ഞു. 'ഞാന്‍ പറയുന്നത് അവന് കളിച്ച രീതിയെക്കുറിച്ചാണ്. അവന് ഗെയിം പ്ലാനില്‍ ഉറച്ചുനിന്നു. ഐപിഎല്ലില്‍ കളിച്ച അതേ രീതിയില്‍ തന്നെ കളിച്ചു. മറ്റൊരാളായി മാറാന്‍ അവന് ശ്രമിച്ചില്ല. പ്രൊഫഷണല്‍ ആയി മാറുമെന്നും' എബിഡി കൂട്ടിച്ചേര്‍ത്തു. 2025ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന് റോയല്‍സ് വൈഭവിനെ ടീമിലെത്തിച്ചത്. അതോടെ ഐപിഎല്‍ കരാര്‍ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. 14-ാം വയസില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ചുറി നേടിയ താരം ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 'Vaibhav Sooryavanshi is not professional': RCB star’s stunning remark goes viral
ഒരു പരീക്ഷണവും ഇല്ല; കെഎൽ രാഹുൽ സ്ഥിരം ഓപ്പണർ; ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്
ന്യൂഡൽഹി: ഐപിഎല്ലിൽ ആദ്യ കിരീടം അന്വേഷിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ഇത്തവണ കന്നി നേട്ടത്തിനായി ഒരുങ്ങിത്തന്നെയാണ്. ഈ സീസണിൽ ടീമിന്റെ ഓപ്പണറായി പരിചയസമ്പന്നനായ കെഎൽ രാഹുൽ ഇറങ്ങും. താരത്തെ സ്ഥിരം ഓപ്പണറായി നിയോഗിച്ചെന്നു പരിശീലകകൻ ഹേമങ് ബദാനി വ്യക്തമാക്കി. ടോപ് ഓർഡറിലെ പോരായ്മകൾക്കു പരിഹാരമെന്ന നിലയിലാണ് മാറ്റം. കഴിഞ്ഞ സീസണിൽ താരം വൺഡൗണായും നാലാം സ്ഥാനത്തും മധ്യനിരയിലുമൊക്കെ കളിച്ചു. മാത്രമല്ല, കഴിഞ്ഞ സീസണിൽ ഡൽഹി ഓപ്പണിങിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നു. വ്യത്യസ്ത കോംപിനേഷനുകൾ അടക്കം അവർ പരീക്ഷിച്ചു. ഇത്തരത്തിൽ 13 മാറ്റങ്ങളാണ് ഓപ്പണിങിൽ മാത്രം അവർ നടത്തിയത്. ഇത്തവണ അതൊന്നും വേണ്ടെന്ന നിലപാടിലാണ് ടീം. അസ്ഥിരമായ മുൻനിര മധ്യനിരയ്ക്ക് വലിയ സമ്മർദ്ദമുണ്ടാക്കിയതും അവർക്ക് തിരിച്ചടിയായി. അതെല്ലാം ഇത്തവണ ആവർത്തിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. ജിതേഷ് 37 പന്തില്‍ 81, രജത് പടിദാര്‍ 25 പന്തില്‍ 74; ഇറങ്ങിയവരെല്ലാം അടിയോടടി! ആര്‍സിബി ഒരുങ്ങിത്തന്നെ (വിഡിയോ) ഫാഫ് ഡു പ്ലെസി ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും ചേര്‍ന്നു കഴിഞ്ഞ സീസണിൽ ബാറ്റിങിനു തുടക്കമിട്ടെങ്കിലും മക്ഗുര്‍ക്കിന്റെ മോശം ഫോം തിരിച്ചടിയായി. ടി20 ക്രിക്കറ്റില്‍ ഓപ്പണിങ് കൂട്ടുകെട്ടുകള്‍ മത്സര ഫലത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഈ സീസണില്‍ രാഹുലിനെ ഓപ്പണറായി തന്നെ നിലനിര്‍ത്താനാണ് ടീമിന്റെ തീരുമാനമന്നു ഹേമങ് ബദാനി ചൂണ്ടിക്കാട്ടി. 2024 സീസണിന് ശേഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് റിലീസ് ചെയ്ത രാഹുലിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ മധ്യനിരയില്‍ കളി തുടങ്ങിയ രാഹുലിനെ പിന്നീട് ടോപ്പ് ഓര്‍ഡറിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ചു കാലമായി പവർ ഹിറ്റിങിലെ തന്റെ ശൈലിയിൽ വലിയ മാറ്റം വരുത്തിയാണ് രാഹുൽ നിലവിൽ കളിക്കുന്നത്. ഡൽഹിക്ക് പ്രതീക്ഷ നൽകുന്ന ഘടകവും ഇതാണ്. IPL 2026 kl rahul set to play as opener for delhi capitals
'പിഎസ്എൽ കളിക്കാൻ വരണ്ട, എന്തെങ്കിലും സംഭവിച്ചാൽ'... സ്മിത്ത്, വാർണർ അടക്കമുള്ളവർക്ക് മുന്നറിയിപ്പ്
ഇസ്ലാമബാദ്: പശ്ചിമേഷ്യ സംഘർഷം പാകിസ്ഥാൻ സൂപ്പർ ലീഗിനെ പ്രതിസന്ധിയിലാക്കിയിരിക്കെ പിഎസ്എൽ കളിക്കാനൊരുങ്ങുന്ന വിദേശ താരങ്ങൾക്ക് മുന്നറിയിപ്പുമായി പാക് സായുധ സംഘടന. ഇന്ധന വില കുതിച്ചുയരുന്നതടക്കമുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെ വിദേശ താരങ്ങളുടെ പങ്കാളിത്തം പോലും നിലവിൽ അനിശ്ചിതത്വത്തിലാണ്. അതിനിടെയാണ് താരങ്ങൾക്ക് മുന്നറിയിപ്പുമായി സംഘടന രംഗത്തെത്തിയത്. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻമാരായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഡാരിൽ മിച്ചൽ, ഗ്ലെൻ മാക്സ്വെൽ അടക്കമുള്ളവർക്കാണ് സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആറ് വേദികളിൽ നിശ്ചയിച്ചിരുന്ന പോരാട്ടം രണ്ട് വേദികളിലേക്ക് ചുരുക്കി. കാണികളെ പ്രവേശിപ്പിക്കാതെ അടച്ച സ്റ്റേഡിയത്തിൽ മത്സരം നടത്താനുമാണ് നീക്കം. അതിനിടെയാണ് സായുധ സംഘടനയുടെ മുന്നറിയിപ്പും വന്നത്. ടൂർണമെന്റ് കളിക്കാനായി പാകിസ്ഥാനിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്നും ഉടൻ തന്നെ ലീഗിൽ നിന്നും പിന്മാറണമെന്നും ജമാത്ത് ഉൽ അഹ്രാർ എന്ന സായുധ സംഘടനയാണ് വിദേശ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. താരങ്ങളെ പാകിസ്ഥാനിലേക്ക് അയക്കരുതെന്ന് ക്രിക്കറ്റ് ബോർഡുകളോടു ഈ സംഘടനയുടെ ഒരു കമാൻഡർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അവർക്കെന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് അതിൽ ഉത്തരവാദിത്വമുണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആഷ്ലി വെസ്റ്റ്വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാകും? പാക് ജനത സൈനിക അടിച്ചമർത്തലിന്റെയും ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള അതിക്രമങ്ങളുടെയും ഫലമായി ദുരിതങ്ങൾ അനുഭവിക്കുകയാണിപ്പോൾ. അങ്ങനെയുള്ളപ്പോൾ പാകിസ്താൻ സൂപ്പർ ലീഗ് നടത്തുന്നത് ക്രൂരമായി പരിഹസിക്കുന്നത് പോലെയാണ്. ഈ സമയത്ത് ഇത്തരം ടൂർണമെന്റുകൾ നടത്തുന്നത് മുറിവുകളിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. പിഎസ്എല്ലിൽ പങ്കെടുക്കുന്ന വിദേശ കളിക്കാർക്ക് വ്യക്തമായ സന്ദേശം കൈമാറാൻ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ നിലവിലെ ആഭ്യന്തര സുരക്ഷയും രാഷ്ട്രീയ സാഹചര്യവും അസ്ഥിരവും അപകടകരവുമാണ്. സൈനിക നടപടികളും ജനകീയ പ്രക്ഷോഭങ്ങളും രാജ്യത്തിന്റെ വലിയ ഭാഗങ്ങളെ സ്വാധീനിക്കുന്ന ഈ സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷയ്ക്ക് ഒരു ഉറപ്പമുണ്ടാകില്ല. ഈ സാഹചര്യത്തിൽ നിങ്ങളുടെ വ്യക്തിഗത സുരക്ഷയ്ക്ക് മുൻഗണന നൽകാനും ടൂർണമെന്റിൽ നിന്ന് ഉടൻ പിന്മാറാനും ഞങ്ങൾ നിർദേശിക്കുന്നു. സമാധാനപരമായ ഏതൊരു കായിക വിനോദത്തിനും നിലവിൽ അനുയോജ്യമല്ലാത്ത ഒരു സാഹചര്യമാണിത്- പ്രസ്താവനയിൽ അറിയിച്ചു. ജിതേഷ് 37 പന്തില്‍ 81, രജത് പടിദാര്‍ 25 പന്തില്‍ 74; ഇറങ്ങിയവരെല്ലാം അടിയോടടി! ആര്‍സിബി ഒരുങ്ങിത്തന്നെ (വിഡിയോ) PSL Security Concerns: Pakistan-based armed group, Jamaat-ul-Ahrar, has warned international players
ആഷ്ലി വെസ്റ്റ്വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാകും?
കൊച്ചി: സീസണിലെ അതി ദയനീയ പ്രകടനത്തിനു പിന്നാലെ പരിശീലകൻ ഡേവിഡ് കറ്റാലയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു. അദ്ദേഹത്തിനു പകരം മുൻ ഇഗ്ലീഷ് ഫുട്ബോളറും മുൻ ബംഗളൂരു എഫ്സി പരിശീലകനുമായിരുന്ന ആഷ്ലി വെസ്റ്റ്വുഡിനെ എത്തിക്കുമെന്നു സൂചനകൾ. പഞ്ചാബ് എഫ്സി, എടികെ ടീമുകളേയും നേരത്തെ വെസ്റ്റ്വുഡ് പരിശീലിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് ദേശീയ ടീമുകളുടേയും കോച്ചായിട്ടുണ്ട്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം പരമ ദയനീയമായിരുന്നു. ടീമിനു ഇതുവരെ ജയിക്കാൻ സാധിച്ചില്ല. 6 കളിയിൽ അഞ്ചിലും തോറ്റു. ഒരു കളിയിൽ സമനില പിടിച്ചതു മാത്രമാണ് ആശ്വാസം. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിനു അടിതെറ്റി. ഇതോടെ ആരാധകരും ടീമിനെ ഏതാണ്ട് കൈവിട്ട അവസ്ഥയാണ്. ഇന്ത്യൻ താരങ്ങളുടെ കേളീ ശൈലിയും ഇന്ത്യയിലെ സാഹചര്യങ്ങളും കൃത്യമായി അറിയുന്ന ആളാണ് വെസ്റ്റ്വുഡ്. ഇതാണ് ഇംഗ്ലീഷ് കോച്ചിലേക്ക് ടീമിന്റെ കണ്ണെത്തിയത്. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ചുള്ള ടാക്റ്റിക്സാണ് വെസ്റ്റ്വുഡിന്റേത്. മധ്യനിരയുടെ കരുത്തിൽ കളി മെനയുന്ന ശൈലിക്കും ഇംഗ്ലീഷ് പരിശീലകൻ ഊന്നൽ നൽകുന്നു. ജിതേഷ് 37 പന്തില്‍ 81, രജത് പടിദാര്‍ 25 പന്തില്‍ 74; ഇറങ്ങിയവരെല്ലാം അടിയോടടി! ആര്‍സിബി ഒരുങ്ങിത്തന്നെ (വിഡിയോ) ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. അതിൽ ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി 5 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ 13 മത്തെ സ്ഥാനത്താണ് ടീം ഇപ്പോൾ ഉള്ളത്. ഇത്തവണ ഐ എസ് എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ എസ് എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത. യുറോപ്യന്‍ ഫുട്ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോള്‍ താരമായിരുന്നു കറ്റാല. കറ്റാലയുടെ വരവ് ടീമിന് വലിയ മുത്തക്കൂട്ടാകും എന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. എന്നാൽ മോശം പ്രകടനം തുടർക്കഥ ആയതോടെ കോച്ചിനെ പുറത്താക്കി മുഖം രക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ ശ്രമം എന്നാണ് ആരാധകരുടെ വിമർശനം. 2026 വരെയുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്സുമായി ഇദ്ദേഹം ഒപ്പുവച്ചിരുന്നത്. 'ഇത്തവണ കളി മാറും, ലക്ഷ്യം ആറാം കിരീടം'; പ്രതീക്ഷ പങ്കിട്ട് ക്യാപ്റ്റൻ പാണ്ഡ്യ Kerala Blasters are in advanced talks with Ashley Westwood to replace David Catala after a poor ISL 2025-26 start
ബംഗളൂരു: ഐപിഎല്‍ പോരാട്ടത്തിനുള്ള തയ്യാറടുപ്പിലാണ് ടീമുകള്‍. നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്. പരിശീലനത്തിന്റെ ഭാഗമായുള്ള സന്നാഹ പോരാട്ടത്തില്‍ മിന്നും സ്കോറുകളടിച്ച് ആര്‍സിബി ബാറ്റിങ് നിര. പുതിയതായി ടീമിലെത്തിയ വെങ്കടേഷ് അയ്യരുടെ നേതൃത്വത്തിലുള്ള ടീമും (ടീം വെങ്കി), ക്രുണാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമും (ടീം ക്രുണാല്‍) തമ്മിലാണ് പരിശീലന മത്സരം അരങ്ങേറിയത്. വെങ്കി ടീമിനായി ജിതേഷ് ശര്‍മയാണ് ടോപ് സ്കോററായത്. താരം വെറും 37 പന്തില്‍ അടിച്ചത് 81 റണ്‍സ്. ’ : - ❤️ Jitesh, Rajat, Devdutt and KP amongst the runs, exciting cameos from Virat, Venky and TD, and some promising spells to sum up an exciting practice game. Watch how it all… pic.twitter.com/SAaT2kPNox — Royal Challengers Bengaluru (@RCBTweets) March 23, 2026 'പിഎസ്എൽ= പെട്രോൾ ഷോർട്ടേജ് ലീഗ്'! പാക് സൂപ്പർ ലീഗിനെ ട്രോളി ആരാധകർ വെങ്കി ടീമിലാണ് സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി കളിച്ചത്. താരം 12 പന്തില്‍ 29 റണ്‍സടിച്ചു. ഇരുവര്‍ക്കും പുറമെ ടിം ഡേവിഡ് 14 പന്തില്‍ 36 റണ്‍സ്, വെങ്കടേഷ് അയ്യര്‍ 16 പന്തില്‍ 36 എന്നിവരും തിളങ്ങി. ഇവരുടെ ബലത്തില്‍ വെങ്കി ടീം 234 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് ടീം ക്രുണാലിനു മുന്നില്‍ വച്ചത്. അവരുടെ മറുപടിയും അതിവേഗം തന്നെ ആയിരുന്നു. പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 33 പന്തില്‍ 63 റണ്‍സടിച്ചു. ക്രുണാല്‍ പാണ്ഡ്യ 33 പന്തില്‍ 58 റണ്‍സടിച്ചു. ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറാണ് ക്രുണാല്‍ ടീമിന്റെ ടോപ് സ്കോററായി. താരം 25 പന്തില്‍ 74 റണ്‍സടിച്ചു. ടീം മത്സരം ചെയ്സ് ചെയ്ത് സ്വന്തമാക്കുകയും ചെയ്തു. ഇവരുടെ കരുത്തില്‍ ക്രുണാല്‍ ടീം 235 അടിച്ചാണ് വിജയം സ്വന്തമാക്കിയത്. 'ഇത്തവണ കളി മാറും, ലക്ഷ്യം ആറാം കിരീടം'; പ്രതീക്ഷ പങ്കിട്ട് ക്യാപ്റ്റൻ പാണ്ഡ്യ Jitesh Sharma, Royal Challengers Bengaluru: With the start of the IPL 2026 just days away, preparations are in full swing for all the teams
'ഇത്തവണ കളി മാറും, ലക്ഷ്യം ആറാം കിരീടം'; പ്രതീക്ഷ പങ്കിട്ട് ക്യാപ്റ്റൻ പാണ്ഡ്യ
മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിന്റ നിറവിലാണ് ഐപിഎൽ മുൻ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യ. പുതിയ സീസണിലെ പോരാട്ടങ്ങൾ ഈ മാസം 28 മുതൽ തുടങ്ങാനിരിക്കെ എന്താണ് ലക്ഷ്യമെന്ന ചോദ്യത്തിന്റെ ഹർദ്ദികിന്റെ ഉത്തരം ലളിതമായിരുന്നു. ടീമിനു ആറാം ഐപിൽ കിരീടം സമ്മാനിക്കുക. ഐപിഎല്ലിൽ ടീമിനു മഹത്തായൊരു പാരമ്പര്യമുണ്ട്. അത് കാത്തുവച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് തന്നെ പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും നായകൻ. ചരിത്രത്തിൽ ഇന്നുവരെ ടീം കളിച്ചിട്ടില്ലാത്ത മികവ് ഇത്തവണ പുറത്തെടുക്കാമെന്നു പ്രതീക്ഷയിലാണ് താരം. 'ആറാം തവണയും ഐപിഎല്‍ കിരീടം നേടുക എന്നത് തന്നെയാണ് അന്തിമ ലക്ഷ്യം. പാരമ്പര്യം നിലനിർത്തുക എന്നത് പ്രധാനമാണ്. ഞാന്‍ ഒരു തുടക്കക്കാരനായിരുന്ന കാലത്ത് ടീം എനിക്ക് നല്കിയ പിന്തുണ ഞാന്‍ ഓര്‍ക്കുന്നു.' 'പിഎസ്എൽ= പെട്രോൾ ഷോർട്ടേജ് ലീഗ്'! പാക് സൂപ്പർ ലീഗിനെ ട്രോളി ആരാധകർ 'യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന മുംബൈയുടെ ശൈലി തുടരും. ഭയമില്ലാതെ കളിക്കാൻ വളർന്നു വരുന്ന താരങ്ങൾക്കു സാധിക്കണമെന്നു ആഗ്രഹിക്കുന്നു. ഈ സീസണിൽ ടീമിനായി എനിക്കും മികവ് പുറത്തെടുക്കാൻ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്'- ഹർദ്ദിക് വ്യക്തമാക്കി. 2024ൽ കാര്യമായി ചലനമൊന്നും സൃഷ്ടിക്കാൻ മുംബൈക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ടീം പ്ലേ ഓഫ് വരെ എത്തി. ക്വാളിഫയര്‍ രണ്ടില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിങ്സിനോടു പരാജയപ്പെട്ടത് തിരിച്ചടിയായി. മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് പദ്ധതിയിലൂടെ ഉയർന്നു വന്ന താരമാണ് ഹർദ്ദിക്. 'ധോനി, 60 വയസ് വരെ കളിക്കണം'.... 'ബുദ്ധിമുട്ടാണ്, എന്നാലും നോക്കാം' (വിഡിയോ) IPL 2026, Hardik Pandya: Mumbai Indians star-studded squad, including Bumrah and Trent Boult, boosts their title hopes this season
'പിഎസ്എൽ= പെട്രോൾ ഷോർട്ടേജ് ലീഗ്'! പാക് സൂപ്പർ ലീഗിനെ ട്രോളി ആരാധകർ
ഇസ്ലാമബാദ്: പശ്ചിമേഷ്യയിലെ സംഘർഷവും അതിനെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധിയും പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ബാധിച്ചു. പിന്നാലെ പല താരങ്ങളും പിഎസ്എൽ വിട്ട് ഐപിഎല്ലിലേക്ക് ചേരാനുള്ള വഴികളും അന്വേഷിക്കുന്നു. അതിനിടെ പാക് ക്രിക്കറ്റ് ബോർഡിന്റെ തല തിരിഞ്ഞ നടപടികളാണ് ഈ നിലയ്ക്ക് കാര്യങ്ങളെത്തിച്ചതെന്ന ആരോപണം ഒരു വിഭാഗം ആരാധകർ ഉന്നയിക്കുന്നു. വലിയ രീതിയിലാണ് പാക് ബോർഡിനെ ആരാധകർ ട്രോളുന്നത്. പുതിയ സീസൺ കാണികളില്ലാതെ നടത്താനാണ് പിസിബിയുടെ തീരുമാനം. രാജ്യത്തെ സുരക്ഷാ സാഹചര്യം, ഇന്ധന ക്ഷാമം, സർക്കാരിന്റെ നിയന്ത്രണങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് ഈ നീക്കമെന്ന് പിസിബി ചെയർമാൻ മുഹ്സിന് നഖ്വി വ്യക്തമാക്കി. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ട്രോളുകളുമായി ആരാധകർ വലിയ പരിഹാസമാണ് ഉയർത്തുന്നത്. പിഎസ്എൽ എന്നത് പാകിസ്ഥാൻ സൂപ്പർ ലീഗ് അല്ലെന്നും പെട്രോൾ ഷോർട്ടേജ് ലീഗാണെന്നും ആരാധകർ ട്രോളുന്നു. ഫ്രോഡ് ക്രിക്കറ്റ് ബോർഡ് പിഎസ്എൽ നശിപ്പിക്കുകയാണെന്ന കടുത്ത ആരോപണവും പാക് ക്രിക്കറ്റ് ബോർഡിനെതിരെ ആരാധകർ ആരോപണം ഉന്നയിക്കുന്നു. 'ധോനി, 60 വയസ് വരെ കളിക്കണം'.... 'ബുദ്ധിമുട്ടാണ്, എന്നാലും നോക്കാം' (വിഡിയോ) മാർച്ച് 26-ന് ആരംഭിക്കാനിരുന്ന ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടക്കും. എന്നാൽ സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് പ്രവേശനം ഉണ്ടാകില്ല. പതിവായി നടക്കുന്ന ഉദ്ഘാടനച്ചടങ്ങും ഈ വർഷം റദ്ദാക്കിയിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന വേദികളിലും മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് വിവിധ നഗരങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ലാഹോർ, കറാച്ചി എന്നി സ്റ്റേഡിയങ്ങളിൽ മാത്രമാകും മത്സരം നടത്തുക. പിസിബിയുടെ ഈ തീരുമാനം ഫ്രാഞ്ചൈസികൾക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാണ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന പണമായിരുന്നു ടീമുകളുടെ പ്രധാന വരുമാനം. കാണികൾ ഇല്ലാതെ മത്സരം നടത്തുന്നത് വഴി ഈ വരുമാനം പൂർണമായും നഷ്ടപ്പെടും. എന്നാൽ ഈ നഷ്ടം കുറയ്ക്കാൻ പിസിബി നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഐപിഎല്‍, ക്രിക്കറ്റ് മാത്രമല്ല... ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി കടന്നു! PSL is being trolled by cricket fans after the league decided to trim down its operations
ഐപിഎല്‍, ക്രിക്കറ്റ് മാത്രമല്ല... ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി കടന്നു!
മുംബൈ: കളിയുടേയും കച്ചവടത്തിന്റേയും സമ്മിശ്രമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍. ഒരുപക്ഷേ രാജ്യത്തേയും ലോകത്തിലെ തന്നേയും ഏറ്റവും കരുത്തുറ്റ മാര്‍ക്കറ്റിങ് ആയുധവും ഐപിഎല്‍ ആയിരിക്കും. ഈ നിഗമനങ്ങളെ അടിവരയിടുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഐപിഎല്‍ ടീമുകളുടെ മൊത്തം സ്പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി രൂപ കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡബ്ല്യുപിപി മീഡിയ തയ്യാറാക്കിയ 2025ലെ സ്പോര്‍ട്ടിങ് നേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി രൂപ കടന്നതായി വ്യക്തമാക്കുന്നത്. ഐപിഎല്ലിനു ലഭിയ്ക്കുന്ന ആരാധക പിന്തുണയും ജനപ്രീതിയേയുമാണ് ഇത് കാണിക്കുന്നത്. ഐപിഎല്ലിന്റെ വിപണി സാധ്യത മുന്നില്‍ കണ്ട് പല കോര്‍പറേറ്റ് കമ്പനികളും ക്രിക്കറ്റിലേക്ക് ശ്രദ്ധ തിരിക്കാനുള്ള കാരണവും ഈ ജനപ്രീതി തന്നെ. ബ്രാന്‍ഡുകളുടെ വൈവിധ്യമാണ് ഐപിഎല്ലിന്റെ വിപണി സാധ്യതകളെ കൂടുതല്‍ തുറന്നിടുന്നത്. നേരത്തെ ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പ് കമ്പനികള്‍ കൂടുതല്‍ ആധിപത്യം സ്ഥാപിച്ചെങ്കില്‍ നിലവില്‍ അതല്ല സ്ഥിതി. ഗെയിമിങ് ആപ്പുകള്‍ക്ക് മേല്‍ നിയന്ത്രണം വന്നതോടെ സാങ്കേതിക വിദ്യ, വ്യോമയാനം, ഫിന്‍ടെക്, പുനരുപയോഗ ഊര്‍ജ്ജം അടക്കമുള്ളവയുമായി ബന്ധപ്പട്ട പല കമ്പനികളും ഐപിഎല്ലില്‍ നിക്ഷേപമിറക്കിയതും നേട്ടത്തില്‍ പ്രതിഫലിക്കുന്നു. ഇന്ത്യയിലെ പല കോര്‍പറേറ്റ് കമ്പനികളും ഇപ്പോള്‍ ഐപിഎല്‍ ഇന്ത്യയുടെ വിശാലമായ ഉപഭോക്തൃ അടിത്തറയുടെ പ്രവേശന കവാടമായാണ് കണക്കാക്കുന്നത്. ഇന്ത്യക്കു പുറത്തുള്ള ആക്ടിവേഷന് അവകാശങ്ങളടക്കമുള്ള നിരവധി കരാറുകളും ഐപിഎല്ലില്‍ നിലവിലുണ്ട്. മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ; പിന്നിൽ കീപ്പർ ഗ്ലൗ അണിഞ്ഞ് ധോനി! പിന്നെ കണ്ടത്... (വിഡിയോ) മുന്നില്‍ ഏതെല്ലാം ടീം ഐപിഎല്ലില്‍ നിലവില്‍ 10 ടീമുകളാണ് കളിക്കുന്നത്. ഈ 10 ടീമുകളില്‍ തന്നെ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകളാണ് വരുമാനത്തില്‍ മുന്നിലുള്ളത്. ഈ മൂന്ന് ടീമുകളും ഓരോ സീസണിലും സ്പോണ്‍സര്‍ഷിപ്പിലൂടെ മാത്രം 150 കോടി രൂപയോളം സ്വന്തമാക്കുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളാണ് പിന്നാലെയുള്ളത്. ആഗോള തലത്തില്‍ ലോകത്തെ പല കായിക ഇനങ്ങളിലുള്ള ലീഗുകളുമായി തട്ടിക്കുമ്പോഴും ഐപിഎല്‍ മീഡിയ അവകാശവുമായി ബന്ധപ്പെട്ട വരുമാനത്തില്‍ ഒന്നാമതാണ്. ലോകത്തെ ഏറ്റവും സമ്പന്നമായ കായിക ലീഗെന്ന ഖ്യാതി കാലങ്ങളായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനുണ്ട്. എന്നാല്‍ മത്സരത്തിന്റെ മീഡിയ അവകാശവുമായി ബന്ധപ്പെട്ട വരുമാനത്തില്‍ ഐപിഎല്‍ പ്രീമിയര്‍ ലീഗിനേയും കടത്തിവെട്ടുന്നു. ഫോര്‍മുല വണും സമാനമായി മികച്ച വരുമാനമുള്ള വ്യവസായമാണ്. പ്രീമിയര്‍ ലീഗും ഫോര്‍മുല വണും വര്‍ഷത്തിലെ ഏതാണ്ടെല്ലാ മാസത്തിലും സജീവമാണെങ്കില്‍ ഐപിഎല്‍ കേവലം രണ്ട് മാസം മാത്രമാണ് വര്‍ഷത്തില്‍ അരങ്ങേറുന്നത്. എന്നിട്ടു പോലും ലോകത്തെ വന്‍കിട ലീഗുകളെ കടത്തിവെട്ടാനുള്ള സാമ്പത്തിക അടിത്തറ കുറച്ചു കാലങ്ങള്‍ കൊണ്ടു തന്നെ ഐപിഎല്‍ നേടിയെടുത്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. 4 കിരീടം കിട്ടില്ല! ആഴ്സണലിന്റെ 'സ്വപ്ന കപ്പലില്‍' ആദ്യ തുള വീഴ്ത്തി സിറ്റി; കരബാവോ കപ്പ് പിടിച്ചെടുത്ത് ഗ്വാര്‍ഡിയോളയും പിള്ളേരും IPL 2026 team sponsorship revenues have crossed Rs 1000 crore
ചെന്നൈ: ആരാധകര്‍ക്കായി സഞ്ജു സാംസണ് പാഡും ഗ്ലൗസും അണിഞ്ഞ് കളിക്കാനിറങ്ങിയപ്പോള്‍ മറുഭാഗത്ത് പന്തെറിഞ്ഞത് ഇതിഹാസ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്. കീപ്പറായി പിന്നില്‍ ധോനിയും നിന്നു. ടീമിനായി കിരീട നേട്ടങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ ഇതിഹാസങ്ങളെ വീണ്ടും അണിനിരത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. ഐപിഎല്‍ പുതിയ സീസണിനു മുന്നോടിയായി ആരാധകര്‍ക്കായി ഹോം മൈതാനമായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് സിഎസ്കെ ഇതിഹാസ താരങ്ങളെ വീണ്ടും കളത്തിലെത്തിച്ചത്. ഒപ്പം മലയാളി താരവും ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണും മുന്‍ ക്യാപ്റ്റനും 44ാം വയസിലും സിഎസ്കെ ജേഴ്സിയില്‍ കളിക്കുന്ന ഇതിഹാസവുമായ എംഎസ് ധോനി അടക്കമുള്ളവരും ഗ്രൗണ്ടിലെത്തി. തുടരെ പറന്നത് 6, 6, 6, 6, 6... തീ തുപ്പും ബാറ്റിങ്; ഇത് ട്രെയിലറോ? (വിഡിയോ) Sanju Samson vs Muttiah Muralitharan full contest This is so fun Sanju was almost stumped by MS Dhoni but he missed pic.twitter.com/vcNPA3X3AG — Sanju Samson Fans Page (@SanjuSamsonFP) March 22, 2026 മുത്തയ്യ മുരളീധരന്റെ ആദ്യ പന്ത് സഞ്ജു ലെഗ് സൈഡിലേക്ക് തഴുകി വിട്ടു. രണ്ടാം പന്തില്‍ കയറി അടിക്കാന്‍ നോക്കിയ സഞ്ജുവിനെ ധോനി സ്റ്റംപ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ധോനിക്ക് പിഴച്ചു. മൂന്നാം പന്ത് സഞ്ജുവിനു തൊടാന്‍ സാധിച്ചില്ല. എന്നാല്‍ നാലാം പന്തില്‍ സഞ്ജു മുത്തയ്യ മരുളീധരനെ സിക്സര്‍ പറത്തുകയും ചെയ്തു. ഇതിഹാസ താരങ്ങള്‍ക്കൊപ്പം സൂപ്പര്‍ താരം സഞ്ജു ചേര്‍ന്ന നിമിഷത്തിന്റെ വിഡിയോ വൈറലായി മാറി. മുത്തയ്യക്കൊപ്പം മുന്‍ സിഎസ്കെ താരങ്ങളായ മാത്യു ഹെയ്ഡന്, മൈക്ക് ഹസി, ഡ്വയ്ന്‍ ബ്രാവോ, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍, എസ് ബദരിനാഥ്, സുരേഷ് റെയ്ന അടക്കമുള്ള താരങ്ങള്‍ മഞ്ഞ ജേഴ്സിയില്‍ വീണ്ടും ഗ്രൗണ്ടിലെത്തി. ചടങ്ങില്‍ ടി20 ലോകകപ്പ് കിരീടം നേടിയ സഞ്ജു സാംസണ്, ശിവം ദുബെ എന്നിവരെ ടീം ആദരിച്ചു. ഒപ്പം അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിനെ നയിച്ച ആയുഷ് മാത്രെയേയും ആദരിച്ചു. മൂവര്‍ക്കും ധോനി പുരസ്കാരം നല്കി. ചടങ്ങിനിടെ സഞ്ജു പഞ്ച് തമിഴ് ഡയലോഗ് പറഞ്ഞും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഈ ഡയലോഗ് പറഞ്ഞതോടെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് താരത്തിന്റെ വാക്കുകളോട് പ്രതികരിച്ചത്. 'മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം'; പഞ്ച് തമിഴ് ഡയലോഗടിച്ച് സഞ്ജു സാംസണ് (വിഡിയോ) ഐപിഎല്ലില്‍ എന്തു തരത്തിലായിരിക്കും ബാറ്റ് വീശുക എന്നായിരുന്നു സഞ്ജുവിനോടുള്ള ചോദ്യം. ഇതിനാണ് താരം തമിഴില്‍ മറുപടി നല്‍കിയത്. സമീപനം ലളിതമാണ്. പന്ത് നോക്കി മാക്സിമം സിക്സടിക്കണം എന്നായിരുന്നു മറുപടി. സീസണിനു മുന്നോടിയായാണ് രാജസ്ഥാന് റോയല്‍സ് നായകനായിരുന്ന സഞ്ജുവിനെ ചെന്നൈ 18 കോടിയ്ക്ക് സ്വന്തമാക്കിയത്. മെഗാ ലേലത്തിനു മുന്നേ തന്നെ താരത്തെ ടീം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജ, സാം കറന് എന്നിവരെയാണ് സഞ്ജുവിനായി ചെന്നൈ രാജസ്ഥാനു വിട്ടു നല്‍കിയത്. പന്തിന് മൂന്നാം സ്ഥാനം വേണം, നിക്കോളാസ് പൂരാന് ഔട്ട്! CSK icon and the ever-present MS Dhoni was keeping wickets as Muttiah Muralitharan bowled to Sanju Samson
ലണ്ടന്‍: സീസണില്‍ നാല് കിരീടങ്ങളെന്ന ആഴ്സണലിന്റെ സ്വപ്ന കപ്പലില്‍ ആദ്യ തുള വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി. കരബാവോ കപ്പ് ഫൈനലില്‍ ആഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി കിരീടം പിടിച്ചെടുത്തു. പെപ് ഗ്വാര്‍ഡിയോള ശിഷ്യനായ മൈക്കല്‍ ആര്‍ട്ടേറ്റയ്ക്ക് നല്കിയ സീസണിലെ ആദ്യ ഷോക്ക്. ഗണ്ണേഴ്സിനു മുന്നില്‍ ഇനി ചാംപ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് കിരീട ലക്ഷ്യങ്ങളാണുള്ളത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി ഗണ്ണേഴ്സിനെ കരബാവോ ഫൈനലില്‍ വീഴ്ത്തിയത്. യുവ താരം നിക്കോ ഒറെയ്ലിയുടെ ഇരട്ട ഗോളുകളാണ് സിറ്റിക്ക് ജയവും കിരീടവും സമ്മാനിച്ചത്. ഡുപ്ലാന്റിസ് വീണ്ടും പറന്നു; ലോക ഇന്‍ഡോര്‍ പോരാട്ടത്തില്‍ തുടരെ നാലാം സ്വര്‍ണം; ബുബ്കയുടെ റെക്കോര്‍ഡിനൊപ്പം കളിയുടെ ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് തുടരെ രണ്ട് ഗോളുകള്‍ ഒറെയ്ലി നേടിയത്. കളിയുടെ 60, 64 മിനിറ്റുകളിലാണ് ആഴ്സണലിനെ ഞെട്ടിച്ചത്. ഈ ഇരട്ട പ്രഹരത്തില്‍ നിന്നു പിന്നീട് ഗണ്ണേഴ്സിനു തിരിച്ചെത്താന്‍ സാധിച്ചില്ല. ഗോൾ കീപ്പർ കെപ അരിസബലഗയുടെ അബദ്ധമാണ് സിറ്റിക്ക് ആദ്യ ഗോൾ സമ്മാനിക്കുന്നതിലേക്ക് നയിച്ചത്. പിന്നാലെ രണ്ടാം ഗോളും വന്നത് ഗണ്ണേഴ്സിനെ സമ്മർദ്ദത്തിലാക്കി. ആഴ്സണല്‍ നിലവില്‍ 70 പോയിന്റുമായി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലും അവരുണ്ട്. എഫ്എ കപ്പിലും അവര്‍ ക്വാര്‍ട്ടറിലാണ്. വിനിഷ്യസിന്റെ ഇരട്ട ഗോള്‍; നാട്ടങ്കം ജയിച്ച് റയല്‍ മാഡ്രിഡ്; ലാ ലിഗയില്‍ കിരീടപ്പോര് മുറുകി Arsenal's push for a historic season hit its first roadblock as Man City punished their mistakes in the Carabao Cup final
വിനിഷ്യസിന്റെ ഇരട്ട ഗോള്‍; നാട്ടങ്കം ജയിച്ച് റയല്‍ മാഡ്രിഡ്; ലാ ലിഗയില്‍ കിരീടപ്പോര് മുറുകി
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ കിരീട പോര് മുറുകുന്നു. ഒന്നാമതുള്ള ബാഴ്സലോണയും രണ്ടാമതുള്ള റയല്‍ മാഡ്രിഡും തമ്മില്‍ 4 പോയിന്റ് വ്യത്യാസം മാത്രം. ഇന്നലെ ഇരു ടീമുകളും വിജയിച്ചു കയറി. മാഡ്രിഡ് നാട്ടങ്കത്തില്‍ റയല്‍ മാഡ്രിഡ് 3-2നു അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി. ബാഴ്സലോണ മറുപടിയില്ലാത്ത ഒറ്റ ഗോളിനു റയോ വല്ലക്കാനോയേയും പരാജയപ്പെടുത്തി. 29 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാഴ്സലോണയ്ക്ക് 73 പോയിന്റും റയലിന് 69 പോയിന്റും. വിനിഷ്യസ് ജൂനിയര്‍ നേടിയ ഇരട്ട ഗോള്‍ ബലത്തിലാണ് ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയ ശേഷമുള്ള റയലിന്റെ തിരിച്ചു വരവ്. 77ാം മിനിറ്റില്‍ ഫെഡറിക്കോ വാല്‍വര്‍ഡെ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായെങ്കിലും പത്ത് പേരുമായി കളിച്ച റയലിന്റെ ജയം തടുക്കാന്‍ അത്ലറ്റിക്കോയ്ക്ക് സാധിച്ചില്ല. 'മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം'; പഞ്ച് തമിഴ് ഡയലോഗടിച്ച് സഞ്ജു സാംസണ് (വിഡിയോ) 33ാം മിനിറ്റില്‍ അഡെമോല ലുക്മാനിലൂടെ അത്ലറ്റിക്കോ ലീഡെടുത്തു. രണ്ടാം പകുതിയിലാണ് റയല്‍ മൂന്ന് ഗോളുകളും നേടിയത്. 52ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വിനിഷ്യസ് വലയിലാക്കി ടീമിനു സമനില സമ്മാനിച്ചു. പിന്നാലെ 3 മിനിറ്റിനുള്ളില്‍ വാല്‍വര്‍ഡെ റയലിനെ മുന്നിലെത്തിക്കുകയും ചെയ്തു. എന്നാല്‍ 66ാം മിനിറ്റില്‍ അത്ലറ്റിക്കോ മൊളിനയിലൂടെ റയലിനൊപ്പമെത്തി. 72ാം മിനിറ്റില്‍ വിനിഷ്യസ് വീണ്ടും വല ചലിപ്പിച്ച് ടീമിന്റെ ജയം ഉറപ്പാക്കി. ലീഡ് ഉറപ്പിച്ച് 5 മിനിറ്റിനിടെ വാല്‍വര്‍ഡെ ചുവപ്പ് വാങ്ങി പുറത്തായി 10 പേരുമായി ചുരുങ്ങേണ്ടി വന്നെങ്കിലും ലീഡ് വിട്ടുകൊടുക്കാന്‍ റയല്‍ തയ്യാറായില്ല. ബാഴ്സലോണ ഹോം പോരാട്ടത്തിലാണ് ജയം സ്വന്തമാക്കിയത്. 24ാം മിനിറ്റില്‍ റൊണാള്‍ഡോ അരൗഹോ നേടിയ ഗോളാണ് ബാഴ്സലോണയ്ക്ക് ജയമൊരുക്കിയത്. പിന്നീട് ഗോള്‍ നേടാന്‍ കറ്റാലന്‍ സംഘത്തിനായില്ലെങ്കിലും ജയം കൈവിടാതെ അവര്‍ 3 പോയിന്റുകള്‍ ഉറപ്പിച്ചു. ഡുപ്ലാന്റിസ് വീണ്ടും പറന്നു; ലോക ഇന്‍ഡോര്‍ പോരാട്ടത്തില്‍ തുടരെ നാലാം സ്വര്‍ണം; ബുബ്കയുടെ റെക്കോര്‍ഡിനൊപ്പം Vinicius Junior scored twice as Real Madrid came from behind to beat Atletico Madrid 3-2 in a thrilling derby
വാര്‍സോ: പോള്‍ വാള്‍ട്ടില്‍ സ്വന്തം ലോക റെക്കോര്‍ഡ് നിരന്തരം തിരുത്തുന്ന സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസിന് തുടരെ നാലാം വട്ടവും ലോക ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്സില്‍ സ്വര്‍ണം. പോളണ്ടില്‍ നടന്ന ലോക അത്ലറ്റിക്സ് ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്സില്‍ താരം 6.25 മീറ്റര്‍ താണ്ടിയാണ് സ്വര്‍ണം നേട്ടം ആവര്‍ത്തിച്ചത്. പോള്‍ വാള്‍ട്ടിലെ വിഖ്യാത താരം സെര്‍ജി ബുബ്കയുടെ തുടരെ നാല് ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്സ് സ്വര്‍ണമെന്ന നേട്ടത്തിനൊപ്പവും ഡുപ്ലാന്റിസ് എത്തി. പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഈ മാസം തുടക്കത്തില്‍ 15ാം വട്ടവും ലോക റെക്കോര്‍ഡ് തിരുത്തിയ ഡുപ്ലാന്റിസിന് 16ാം തവണ നേട്ടം തിരുത്താന്‍ സാധിച്ചില്ല. എന്നാല്‍ മീറ്റ് റെക്കോര്‍ഡോടെയാണ് താരത്തിന്റെ സ്വര്‍ണക്കുതിപ്പ്. ലോക ചാംപ്യനും ഒളിംപിക്സ് ചാംപ്യനുമായ ഡുപ്ലാന്റിസ് ആദ്യ ശ്രമത്തില്‍ 5.50 മീറ്ററും രണ്ടാം ശ്രമത്തില്‍ 5.58 മീറ്ററും പിന്നിട്ടും. കടുത്ത പോരാട്ടമാണ് താരത്തിനു നേരിടേണ്ടി വന്നത്. എങ്കിലും അന്തിമ വിജയം സ്വീഡിഷ് താരത്തിനു തന്നെയായി. 'മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം'; പഞ്ച് തമിഴ് ഡയലോഗടിച്ച് സഞ്ജു സാംസണ് (വിഡിയോ) ഡുപ്ലാന്റിസിന്റെ 15 ലോക റെക്കോര്‍ഡ് പ്രകടനങ്ങള്‍ 6.17 മീ- ഫെബ്രുവരി 08, 2020 6.18 മീ- ഫെബ്രുവരി 15, 2020 6.19 മീ- മാര്‍ച്ച് 07, 2022 6.20 മീ- മാര്‍ച്ച് 20, 2022 6.21 മീ- ജൂലൈ 24, 2022 6.22 മീ- ഫെബ്രുവരി 25, 2023 6.23 മീ- സെപ്റ്റംബര്‍ 17, 2023 6.24 മീ- ഏപ്രില്‍ 20, 2024 6.25 മീ- ഓഗസ്റ്റ് 05, 2024 6.26 മീ- ഓഗസ്റ്റ് 25, 2024 6.27 മീ- ഫെബ്രുവരി 28, 2025 6.28 മീ- ജൂണ്‍ 15, 2025 6.29 മീ- ഓഗസ്റ്റ് 12, 2025 6.30 മീ- സെപ്റ്റംബര്‍ 15, 2025 6.31 മീ- മാര്‍ച്ച് 12 2026 Armand Duplantis opened the competition, sailing over 5.50m, and then clinched the pole vault indoor world title with a best vault of 6.25m
പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്
ലാഹോര്‍: പാകിസ്ഥാന് സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ച താരങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നു പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മൊഹ്സിന്‍ നഖ്വി. സിംബാബ്വെ പേസര്‍ ബ്ലസിങ് മുസരബാനി, ശ്രീലങ്ക ടി20 ക്യാപ്റ്റനും ഓള് റൗണ്ടറുമായ ദസുന്‍ ഷനക എന്നിവരാണ് പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലില്‍ അവസരം ലഭിച്ചപ്പോള്‍ അതു തിരഞ്ഞെടുത്തത്. പിഎസ്എല്‍ വിലക്കടക്കമുള്ള നടപടികളാണ് ഇരു താരങ്ങളേയും കാത്തിരിക്കുന്നത്. ഇസ്ലാമബാദ് യുനൈറ്റഡ് താരമായിരുന്ന മുസരബാനി കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ചത്. താരം കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലാണ് എത്തിയത്. പിന്നാലെ ലാഹോര്‍ ക്വാന്‍ഡേഴ്സില്‍ നിന്നു ദസുന്‍ ഷനക രാജസ്ഥാന് റോയല്‍സിലുമെത്തി. പേസര്‍മാരുടെ അഭാവമാണ് കെകെആറിന്റെ ശ്രദ്ധ മുസരബാനിയിലേക്ക് നീണ്ടത്. സഞ്ജു സാംസണു പകരം ചെന്നൈ ടീമില്‍ നിന്നു സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസ് ഓള് റൗണ്ടര്‍ സാം കറനു പരിക്കേറ്റതോടെയാണ് രാജസ്ഥാന് ഷനകയെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. 'മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം'; പഞ്ച് തമിഴ് ഡയലോഗടിച്ച് സഞ്ജു സാംസണ് (വിഡിയോ) കഴിഞ്ഞ സീസണിലും പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്‍ സ്വീകരിച്ച സംഭവമുണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്ക താരം കോര്ബിന് ബോഷാണ് ഇത്തരത്തില്‍ വന്ന താരം. പെഷവാര്‍ സാല്‍മിക്കായി കളിച്ച ബോഷ് ഇടയ്ക്ക് വച്ച് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിലേക്കാണ് വന്നത്. ഇക്കാര്യവും നഖ്വി ചൂണ്ടിക്കാട്ടുന്നു. ബോഷിനു ഒരു വര്‍ഷത്തെ പിഎസ്എല്‍ വിലക്ക് വന്നിരുന്നു. സമാന നടപടിയാണ് മുസരബാനി, ഷനക എന്നിവരെ കാത്തിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്എല്‍ ഇത്തവണ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലീഗ് നിര്‍ത്തിവയ്ക്കാന്‍ സാധിക്കില്ലെന്നാണ് നഖ്വി പറയുന്നത്. ഇപ്പോള്‍ നടന്നില്ലെങ്കില്‍ ഈ സീസണില്‍ പിഎസ്എല്‍ നടത്താന്‍ സാധിക്കില്ല. തുടരെ പറന്നത് 6, 6, 6, 6, 6... തീ തുപ്പും ബാറ്റിങ്; ഇത് ട്രെയിലറോ? (വിഡിയോ) PCB chief Mohsin Naqvi has warned that players who leave the PSL for the IPL 2026 will face action
'മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം'; പഞ്ച് തമിഴ് ഡയലോഗടിച്ച് സഞ്ജു സാംസണ് (വിഡിയോ)
ചെന്നൈ: പഞ്ച് തമിഴ് ഡയലോഗടിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരെ കൈയിലെടുത്ത് ലോകകപ്പ് ഹീറോയും മലയാളി താരവുമായ സഞ്ജു സാംസണ്. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ടീമിന്റെ ആദരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ കിടിലന്‍ ഡയലോഗ്. മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഈ ഡയലോഗ് പറഞ്ഞതോടെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് താരത്തിന്റെ വാക്കുകളോട് പ്രതികരിച്ചത്. ഐപിഎല്ലില്‍ എന്തു തരത്തിലായിരിക്കും ബാറ്റ് വീശുക എന്നായിരുന്നു സഞ്ജുവിനോടുള്ള ചോദ്യം. ഇതിനാണ് താരം തമിഴില്‍ മറുപടി നല്‍കിയത്. സമീപനം ലളിതമാണ്. പന്ത് നോക്കി മാക്സിമം സിക്സടിക്കണം എന്നായിരുന്നു മറുപടി. - Sanju Samson #Roar26 #WhistlePodu pic.twitter.com/cXU3NuvtgO — Chennai Super Kings (@ChennaiIPL) March 22, 2026 മതിയായി, ബാനറുകൾ 'കെട്ടിപ്പൂട്ടി' മഞ്ഞപ്പടയും; ഒടുവിൽ ആരാധകരും ബ്ലാസ്റ്റേഴ്സിനെ കൈവിട്ടു! (വിഡിയോ) ഐപിഎല്‍ സീസണിനു മുന്നോടിയായി എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ പഴയ സൂപ്പര്‍ താരങ്ങളെ ആരാധകര്‍ക്കായി വീണ്ടും അവതരിപ്പിച്ചിരുന്നു. മുന്‍ സിഎസ്കെ താരങ്ങളായ മാത്യു ഹെയ്ഡന്, മൈക്ക് ഹസി, ഡ്വയ്ന്‍ ബ്രാവോ, മുത്തയ്യ മുരളീധരന്, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍, എസ് ബദരിനാഥ്, സുരേഷ് അരെയ്ന അടക്കമുള്ള താരങ്ങള്‍ മഞ്ഞ ജേഴ്സിയില്‍ വീണ്ടും ഗ്രൗണ്ടിലെത്തി. ചടങ്ങില്‍ ടി20 ലോകകപ്പ് കിരീടം നേടിയ സഞ്ജു സാംസണ്, ശിവം ദുബെ എന്നിവരെ ടീം ആദരിച്ചു. ഒപ്പം അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിനെ നയിച്ച ആയുഷ് മാത്രെയേയും ആദരിച്ചു. മൂവര്‍ക്കും ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോനി പുരസ്കാരം നല്കി. ഈ സീസണിനു മുന്നോടിയായാണ് രാജസ്ഥാന് റോയല്‍സ് നായകനായിരുന്ന സഞ്ജുവിനെ ചെന്നൈ 18 കോടിയ്ക്ക് സ്വന്തമാക്കിയത്. മെഗാ ലേലത്തിനു മുന്നേ തന്നെ താരത്തെ ടീം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജ, സാം കറന് എന്നിവരെയാണ് സഞ്ജുവിനായി ചെന്നൈ രാജസ്ഥാനു വിട്ടു നല്‍കിയത്. തുടരെ പറന്നത് 6, 6, 6, 6, 6... തീ തുപ്പും ബാറ്റിങ്; ഇത് ട്രെയിലറോ? (വിഡിയോ) IPL 2026: Sanju Samson thrilled CSK fans with a Tamil punchline at the ROAR 2026 event
മതിയായി, ബാനറുകൾ 'കെട്ടിപൂട്ടി'മഞ്ഞപ്പടയും; ഒടുവിൽ ആരാധകരും ബ്ലാസ്റ്റേഴ്സിനെ കൈവിട്ടു! (വിഡിയോ)
കൊച്ചി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ കടുത്ത പ്രതിഷേധവുമായി ആരാധകകൂട്ടായ്മായ മഞ്ഞപ്പട. കഴിഞ്ഞ ദിവസം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്സിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് സംഭവം. ഈസ്റ്റ് ഗാലറിയിൽ ക്ലബിന് പിന്തുണ നൽകാൻ മഞ്ഞപ്പട സ്ഥാപിച്ചിരുന്ന ബാനറുകൾ നീക്കം ചെയ്തായിരുന്നു പ്രതിഷേധം. കാണികളെ കയറ്റില്ല,വേദികൾ വെട്ടിക്കുറച്ചു; പശ്ചിമേഷ്യ സംഘർഷത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് പ്രതിസന്ധിയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. മത്സരത്തിന്റെ ആദ്യ പകുതിയിൽ പഞ്ചാബ് എഫ്സി നേടിയ മൂന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ഇതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധക ആരാധക കൂട്ടായ്മായ മഞ്ഞപ്പട പ്രതിഷേധക്കാൻ തീരുമാനിച്ചതും ബാനറുകൾ മടക്കി വെച്ചതും. ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. അതിൽ ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി 5 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ 13 മത്തെ സ്ഥാനത്താണ് ടീം ഇപ്പോൾ ഉള്ളത്. തുടരെ പറന്നത് 6, 6, 6, 6, 6... തീ തുപ്പും ബാറ്റിങ്; ഇത് ട്രെയിലറോ? (വിഡിയോ) Don’t ask where the banners went. Ask what you’ve done to deserve them @KeralaBlasters . If you can’t lead, leave. ➡️ #keralablasters #manjappada pic.twitter.com/2Y2d4l4MLP — Manjappada (@kbfc_manjappada) March 22, 2026 ഇത്തവണ ഐഎസ്എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ എസ് എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത. അതെ സമയം, ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മുഖ്യ പരിശീലകൻ ഡേവിഡ് കറ്റാലയെ മാനേജ്മെന്റ് പുറത്താക്കിയിട്ടുണ്ട്. 48 മണിക്കൂറുകൾക്കുളിൽ പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. Manjappada Protests Kerala Blasters’ Poor Team Performance.
കാണികളെ കയറ്റില്ല,വേദികൾ വെട്ടിക്കുറച്ചു; പശ്ചിമേഷ്യ സംഘർഷത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് പ്രതിസന്ധിയിൽ
കറാച്ചി: പശ്ചിമേഷ്യയിലെ സംഘർഷവും അതിനെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധി പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ബാധിച്ചു. വരാനിരിക്കുന്ന സീസൺ കാണികളില്ലാതെ നടത്താനാണ് പിസിബിയുടെ തീരുമാനം. രാജ്യത്തെ സുരക്ഷാ സാഹചര്യം, ഇന്ധന ക്ഷാമം, സർക്കാരിന്റെ നിയന്ത്രണങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് ഈ നീക്കമെന്ന് പിസിബി ചെയർമാൻ മുഹ്സിന് നഖ്വി വ്യക്തമാക്കി. 'ചില കഥകൾ അവസാനിക്കുന്നില്ല'; വൈകാരിക പ്രതികരണവുമായി പൃഥ്വി ഷാ മാർച്ച് 26-ന് ആരംഭിക്കാനിരുന്ന ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടക്കും. എന്നാൽ സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് പ്രവേശനം ഉണ്ടാകില്ല. പതിവായി നടക്കുന്ന ഉദ്ഘാടനച്ചടങ്ങും ഈ വർഷം റദ്ദാക്കിയിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന വേദികളിലും മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് വിവിധ നഗരങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ലാഹോർ, കറാച്ചി എന്നി സ്റ്റേഡിയങ്ങളിൽ മാത്രമാകും മത്സരം നടത്തുക. പന്തിന് മൂന്നാം സ്ഥാനം വേണം, നിക്കോളാസ് പൂരാന് ഔട്ട്! പിസിബിയുടെ ഈ തീരുമാനം ഫ്രാഞ്ചൈസികൾക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാണ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന പണമായിരുന്നു ടീമുകളുടെ പ്രധാന വരുമാനം. കാണികൾ ഇല്ലാതെ മത്സരം നടത്തുന്നത് വഴി ഈ വരുമാനം പൂർണമായും നഷ്ടപ്പെടും. എന്നാൽ ഈ നഷ്ടം കുറയ്ക്കാൻ പിസിബി നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. Pakistan Super League to Be Held Without Fans Amid Middle East Crisis and Fuel Shortage.
പാകിസ്ഥാന് സൂപ്പര്‍ ലീഗ് വേണ്ട, ഐപിഎല്‍ മതി! സാം കറനു പകരക്കാരനെ എത്തിച്ച് രാജസ്ഥാന് റോയല്‍സ്
ജയ്പുര്‍: പാകിസ്ഥാന് സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് വരുന്ന താരങ്ങളുടെ എണ്ണം കൂടുന്നു. ഈ പട്ടികയിലേക്ക് എത്തുന്ന പുതിയ താരം ശ്രീലങ്ക ടി20 ക്യാപ്റ്റന്‍ ദസുന്‍ ഷനകയാണ്. പിഎസ്എല്ലില്‍ ലാഹോര്‍ ക്വാലന്‍ഡേഴ്സിന്റെ താരമായി കളിച്ച ഷനക ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനായി ഈ സീസണില്‍ കളിക്കും. നേരത്തെ സിംബാബ്വെ പേസര്‍ ബ്ലെസിങ് മുസരബാനി പിഎസ്എല്ലില്‍ നിന്നു ഐപിഎല്ലിലേക്ക് മാറിയിരുന്നു. കറാച്ചി കിങ്സില്‍ നിന്നു മുസരബാനി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിലാണ് എത്തിയത്. പിന്നാലെയാണ് ഷനക രാജസ്ഥാനിലേക്ക് വരുന്നത്. സഞ്ജു സാംസണിനു പകരമായി ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്നു കൊണ്ടു വന്ന ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ സാം കറനു പരിക്കേറ്റത് രാജസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു. പകരമാണ് ലങ്കന്‍ ഓള് റൗണ്ടറായ ഷനകയെ അവര്‍ പാളയത്തിലെത്തിച്ചത്. ഐപിഎല്‍ മെഗാ ലേലത്തില്‍ ഷനക അണ് സോള്‍ഡായിരുന്നു. പിന്നാലെയാണ് ലാഹോര്‍ ക്വാലന്‍ഡേഴ്സ് താരത്തെ 75 ലക്ഷത്തിനു ടീമിലെത്തിച്ചത്. നിലവില്‍ താരത്തിന്റെ ഐപിഎല്ലിലേക്കുള്ള മടങ്ങി വരവിന്റെ ഔദ്യോഗിക നടപടികള്‍ തുടരുകയാണ്. ഉടന്‍ തന്നെ ഇതെല്ലാം പൂര്‍ത്തിയാക്കി ഷനക രാജസ്ഥാനിലെത്തും. പന്തിന് മൂന്നാം സ്ഥാനം വേണം, നിക്കോളാസ് പൂരാന് ഔട്ട്! സഞ്ജു സാംസണ് ചൈന്നൈയിലേക്ക് പോയതോടെ റിയാന്‍ പരാഗിനെ ക്യാപ്റ്റനാക്കിയാണ് രാജസ്ഥാന് പോരിനൊരുങ്ങുന്നത്. ഈ മാസം 28നാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. 30ന് ചെന്നൈ സൂപ്പര്‍ കിങ്സുമായാണ് രാജസ്ഥാന്റെ സീസണിലെ ആദ്യ മത്സരം. സഞ്ജുവിനു പകരം ദീര്‍ഘനാള്‍ ചെന്നൈ ജേഴ്സിയില്‍ കളിച്ച ഇന്ത്യന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും സാം കറനൊപ്പം രാജസ്ഥാന് സ്വന്തമാക്കിയിരുന്നു. പ്രഥമ ഐപിഎല്‍ കിരീടത്തിലേക്ക് രാജസ്ഥാന് റോയല്‍സിനെ നയിച്ച നിര്‍ണായക താരങ്ങളില്‍ ഒരാളാണ് ജഡേജ. താരം ടീം വിട്ട ശേഷം രാജസ്ഥാന് കിരീടമില്ല. ഇടവേളയ്ക്ക് ശേഷം ജഡേജ രാജസ്ഥാന് ജേഴ്സിയില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയമുണ്ട്. 'ചില കഥകൾ അവസാനിക്കുന്നില്ല'; വൈകാരിക പ്രതികരണവുമായി പൃഥ്വി ഷാ Star Player To Leave PSL: The player had gone unsold during IPL 2026 mini-auction held in Abu Dhabi last year
പന്തിന് മൂന്നാം സ്ഥാനം വേണം, നിക്കോളാസ് പൂരാന് ഔട്ട്!
ലഖ്നൗ: ഐപിഎല്‍ പോരാട്ടം പടിവാതില്ക്കല് നില്‍ക്കെ ലഖ്നൗ സൂപ്പര്‍ ജയന്റസ് ടീമില്‍ നിര്‍ണായക ബാറ്റിങ് ഓര്‍ഡര്‍ മാറ്റം. ക്യാപ്റ്റന്‍ ഋഷഭ് പന്ത് മൂന്നാം നമ്പറില്‍ ബാറ്റിങിനു ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ വിന്‍ഡീസ് താരം നിക്കോളാസ് പൂരാനെ മാറ്റിയാണ് പന്ത് മൂന്നാം സ്ഥാനത്തേക്ക് വരുന്നത്. ഐപിഎല്ലില്‍ സര്‍വകാല റെക്കോര്‍ഡിട്ട് 27 കോടിയ്ക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലെത്തിയ പന്തിന് ആദ്യ സീസണ് അത്ര മികച്ചതല്ല. ക്യാപ്റ്റനെന്ന നിലയിലും ബാറ്റിങിലും കാര്യമായ സംഭാവന നല്കാന് താരത്തിനു സാധിച്ചില്ല. ഇത്തവണ മികവിലേക്ക് തിരിച്ചെത്താനുള്ള വഴി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. പന്ത് മൂന്നാം നമ്പറിലേക്ക് വരുന്നതോടെ കഴിഞ്ഞ സീസണില്‍ തിളങ്ങിയ പൂരാന് 4, 5, 6 സ്ഥാനങ്ങളിലൊന്നിലായിരിക്കും ഈ സീസണില്‍ ബാറ്റ് വീശുക. നേരത്തെ പന്ത് 5, 6 സ്ഥാനങ്ങളിലാണ് ബാറ്റ് ചെയ്തിരുന്നത്. 'ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ് വേണം'; ആർസിബിയ്ക്ക് മുന്നിൽ കോഹ്ലി ആവശ്യം ഉന്നയിച്ചോ? എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ് ഓപ്പണിങ്, പിന്നാലെ പന്ത് എന്നതാണ് ഇത്തവണത്തെ മുന്‍നിര ബാറ്റിങ് ലൈനപ്പെന്നു പരിശീലകന് ജസ്റ്റിന് ലാംഗര്‍ വ്യക്തമാക്കി. ഈ സ്ഥാനങ്ങളില്‍ മാറ്റമുണ്ടാകില്ല. മധ്യനിര, കളിയുടെ സാഹചര്യമനുസരിച്ച് വ്യത്യാസപ്പെടുമെന്നും അദ്ദേഹം വെളിപ്പെടുത്തി. പൂരാന്, ആയുഷ് ബദോനി, അബ്ദുല്‍ സമദ്, ഷഹബാസ് അഹമദ് എന്നിവരാണ് മധ്യനിരയില്‍ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഒരു കളിയില്‍ സെഞ്ച്വറി നേടിയത് മാറ്റി നിര്‍ത്തിയാല്‍ പന്തിനു കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. 133.17ആയിരുന്നു കഴിഞ്ഞ സീസണിലെ സ്ട്രൈക്ക് റേറ്റ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് പന്തിന് സ്ഥാനമുള്ളത്. ഏകദിന ടീമില്‍ കെഎല്‍ രാഹുലിനു പിന്നില്‍ രണ്ടാം വിക്കറ്റ് കീപ്പറാണ്. ടി20 ടീമില്‍ സഞ്ജു സാംസണും ഇഷാന് കിഷനും മിന്നും പ്രകടനവുമായി നില്ക്കുന്നതിനാല് ഇത്തവണത്തെ ലോകകപ്പ് ടീമില്‍ പോലും പന്തിനു സ്ഥാനമുണ്ടായിരുന്നില്ല. പുതിയ ഐപിഎല്‍ സീസണില്‍ മിന്നും ഫോമില്‍ കളിച്ച് ഇന്ത്യയുടെ പരിമിത ഓവര്‍ പദ്ധതിയിലേക്ക് ശക്തമായി തിരിച്ചെത്താനുള്ള ആഗ്രവും പന്തിനുണ്ട്. 'ചില കഥകൾ അവസാനിക്കുന്നില്ല'; വൈകാരിക പ്രതികരണവുമായി പൃഥ്വി ഷാ LSG captain Rishabh Pant is set to bat at number three in a potentially make or break IPL season beginning on March 28
'ചില കഥകൾ അവസാനിക്കുന്നില്ല'; വൈകാരിക പ്രതികരണവുമായി പൃഥ്വി ഷാ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ ഒരിടവേളയ്ക്ക് ശേഷം ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഏഴ് സീസണുകൾ ടീമിനൊപ്പം ഉണ്ടായിരുന്ന താരത്തെ ഐപിഎൽ 2025ന്റെ ലേലത്തിന് മുൻപ് ക്ലബ് ഒഴിവാക്കുക ആയിരുന്നു. തുടർന്ന് നടന്ന ലേലത്തിൽ താരത്തെ സ്വന്തമാക്കാൻ ക്ലബ്ബുകൾ തയ്യറായില്ല. തോറ്റു തോറ്റു മടുത്തു, ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ പണി പോയി ഏറ്റവും ഒടുവിൽ ആക്സിലറേറ്റഡ് റൗണ്ടിൽ 11 കളിക്കാരിൽ ഒരാളായി ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 75 ലക്ഷം രൂപയ്ക്ക് ഡൽഹി തന്നെ അദ്ദേഹത്തെ തിരികെ സ്വന്തമാക്കുകയും ചെയ്തു. താരത്തിന്റെ ഈ മടങ്ങി വരവ് ആരാധകരും ആഘോഷമാക്കുന്നുണ്ട്. “ഫിറോഷ് ഷാ കോട്ല സ്റ്റേഡിയത്തെ എനിക്ക് മറക്കാൻ കഴിയില്ല. ഇവിടെയുള്ള ശബ്ദവും നിശ്ശബ്ദതയും എനിക്കറിയാം. ചില കഥകൾ അവസാനിക്കുന്നില്ല. അവ വീണ്ടും തിരികെ വരും. ഡൽഹി, നിങ്ങളുടെ ആ പഴയ പയ്യൻ തിരിച്ചെത്തിയിരിക്കുന്നു'' ക്ലബ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ച വിഡിയോയിൽ പൃഥ്വി ഷാ പറഞ്ഞു. 'ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ് വേണം'; ആർസിബിയ്ക്ക് മുന്നിൽ കോഹ്ലി ആവശ്യം ഉന്നയിച്ചോ? Our boy is back home pic.twitter.com/dKpFmCwOIV — Delhi Capitals (@DelhiCapitals) March 22, 2026 പൃഥ്വി ഷായുടെ കരിയറിൽ നിർണായക പങ്ക് വഹിച്ച ക്ലബ്ബാണ് ഡൽഹി ക്യാപിറ്റൽസ്. 2018-ൽ ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് വിജയത്തിന് പിന്നാലെ താരം ഐപിഎലിൽ എത്തിയിരുന്നു. അന്ന് 1.2 കോടി രൂപയ്ക്ക് ഡൽഹി അദ്ദേഹത്തെ സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസിനൊപ്പം ഏഴ് സീസണുകളിൽ പൃഥ്വി ഷാ 79 മത്സരങ്ങൾ ആണ് കളിച്ചത്. ആകെ 1892 റൺസ് നേടി, ശരാശരി 23.5 ആയിരുന്നു. 14 അർധസെഞ്ച്വറികളും സ്വന്തമാക്കി. തുടക്കത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും പിന്നീട് സ്ഥിരതയില്ലാതെ വന്നതോടെ ടീമിൽ നിന്ന് പുറത്താക്കുക ആയിരുന്നു. Prithvi Shaw Says Some Stories Don’t End as He Returns Home to Delhi Capitals.
'ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ് വേണം'; ആർസിബിയ്ക്ക് മുന്നിൽ കോഹ്ലി ആവശ്യം ഉന്നയിച്ചോ?
ബംഗളൂരു: തനിക്ക് സഞ്ചരിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റുകൾ വേണമെന്ന് ആർസിബിയോട് വിരാട് കോഹ്ലി ആവശ്യപ്പെട്ടോ? കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാവിഷയമായിരുന്നു ഇത്. വിഷയത്തിൽ കോഹ്ലി തന്നെ ഇപ്പോൾ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ്. തോറ്റു തോറ്റു മടുത്തു, ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ പണി പോയി ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് യാത്ര ചെയ്യാൻ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കാൻ ആർസിബി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച് കൊണ്ടാണ് താരം രംഗത്ത് എത്തിയത്. രണ്ട് പൊട്ടിച്ചിരിക്കുന്ന ഇമോജികൾ ഈ വാർത്തയ്ക്ക് ഒപ്പം ചേർത്തായിരുന്നു കോഹ്ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിലൂടെ തനിക്ക് എതിരെ വന്ന ആരോപണങ്ങൾ തെറ്റാണെന്നാണ് കോഹ്ലി പറയുന്നത്. തോറ്റു തോറ്റു മടുത്തു, ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ പണി പോയി Virat Kohli Responds to Chartered Flight Rumors with Laughing Emojis Ahead of IPL 2026 അതേ സമയം, വരാനിരിക്കുന്ന ഐപിഎൽ സീസണിന്റെ ഒരുക്കത്തിലാണ് കോഹ്ലി. ബംഗളൂരുവിൽ ആർസിബിയിലെ മറ്റ് താരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ ദിവസം പുറത്ത് വന്നിരുന്നു. ഏപ്രിൽ 28-ന് സൺറൈസേഴ്സ് ഹൈദരാബാധിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം. Virat Kohli Responds to Chartered Flight Rumors with Laughing Emojis Ahead of IPL 2026.
തിരിച്ചടിച്ച് പ്രോട്ടീസ്; കിവീസിനെ വീഴ്ത്തി ഒപ്പമെത്തി; അവസാന പോരാട്ടം 'ഫൈനല്‍'
വെല്ലിങ്ടന്‍: ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര ആവേശകരം. നാലാം പോരാട്ടത്തില്‍ കരുത്തോടെ തിരിച്ചെത്തി ദക്ഷിണാഫ്രിക്ക പരമ്പര സമനിലയിലാക്കി. ഇതോടെ അവസാന പോരാട്ടം 'ഫൈനലിനു' സമാനമായി. നാലാം പോരില്‍ 19 റണ്‍സിനാണ് പ്രോട്ടീസ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് എടുത്തത്. ന്യൂസിലന്‍ഡിന്റെ പോരാട്ടം 18.5 ഓവറില്‍ 145 റണ്‍സില്‍ അവസാനിച്ചു. 36 പന്തില്‍ 7 ഫോറും 3 സിക്സും സഹിതം 57 റണ്‍സെടുത്ത കോണോര്‍ എസ്റ്റര്‍ഹ്യൂസന്റെ മികവാണ് പ്രോട്ടീസിനു പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. റുബിന്‍ ബെര്‍മാന്‍ (28), ടോണി ഡിസോര്‍സി (23), ഡിയാന് ഫോറസ്റ്റര്‍, ജാസന്‍ സ്മിത്ത് (19 റണ്‍സ് വീതം), ജോര്‍ജ് ലിന്‍ഡ് (14) എന്നിവരും തിളങ്ങി. കിവീസിനായി കെയ്ല്‍ ജാമിസന് 2 വിക്കറ്റെടുത്തു. സാക് ഫോക്സ്, ബെന്‍ സീര്‍സ്, കോള്‍ കക്കോന്ക്കി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. തോറ്റു തോറ്റു മടുത്തു, ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ പണി പോയി ജയത്തിലേക്ക് ബാറ്റെടുത്ത കിവികള്‍ക്കായി ഓപ്പണര്‍ ടിം റോബിന്സന് (32), ഡാന്‍ ക്ലീവര്‍ (26), നിക്ക് കെല്ലി (19) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്കാന് സാധിക്കാത്തത് അവര്‍ക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാര്‍ഡ് കോറ്റ്സി 3 വിക്കറ്റെടുത്തു. ഓട്നീല് ബാര്‍ട്മന്‍, അരങ്ങേറ്റ ടി20 കളിച്ച പെര്നാളന് സുബരായന്‍, ക്യാപ്റ്റന്‍ കേശവ് മഹാരാജ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. വിയാന്‍ മള്‍ഡര്‍ ഒരു വിക്കറ്റെടുത്തു. 'പ്ലീസ്... ഒന്നു വരണം', ഇന്ത്യയ്ക്കെതിരായ പരമ്പരയുടെ തീയതി പ്രഖ്യാപിച്ച് ബംഗ്ലാദേശ്; ഒന്നും മിണ്ടാതെ ബിസിസിഐ south africa vs new zealand: New Zealand were bowled out in the chase. Proteas secure a 19 run victory
തോറ്റു തോറ്റു മടുത്തു, ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ പണി പോയി
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മുഖ്യ പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കി. സീസണിലെ മോശം പ്രകടനത്തെത്തുടർന്നാണ് പരിശീലകനെ മാറ്റാൻ മാനേജ്മെന്റ് തീരുമാനിച്ചത്. ഇക്കാര്യത്തിൽ കോച്ചും മാനേജ്മെന്റും തമ്മിൽ ധാരണയിലെത്തി. പകരം ആരാകും അടുത്ത കോച്ച് എന്ന കാര്യത്തിൽ ക്ലബ് വ്യക്തത വരുത്തിയിട്ടില്ല. 'പ്ലീസ്... ഒന്നു വരണം', ഇന്ത്യയ്ക്കെതിരായ പരമ്പരയുടെ തീയതി പ്രഖ്യാപിച്ച് ബംഗ്ലാദേശ്; ഒന്നും മിണ്ടാതെ ബിസിസിഐ ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. അതിൽ ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി 5 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ 13 മത്തെ സ്ഥാനത്താണ് ടീം ഇപ്പോൾ ഉള്ളത്. ഇത്തവണ ഐ എസ് എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ എസ് എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത. വീണ്ടും തോൽവി, പഞ്ചാബ് എഫ്സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്സ് യുറോപ്യന്‍ ഫുട്ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോള്‍ താരമായിരുന്നു കറ്റാല. കറ്റാലയുടെ വരവ് ടീമിന് വലിയ മുത്തക്കൂട്ടാകും എന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. എന്നാൽ മോശം പ്രകടനം തുടർക്കഥ ആയതോടെ കോച്ചിനെ പുറത്താക്കി മുഖം രക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ ശ്രമം എന്നാണ് ആരാധകരുടെ വിമർശനം. 2026 വരെയുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്സുമായി ഇദ്ദേഹം ഒപ്പുവച്ചിരുന്നത്. Kerala Blasters Set to Sack Head Coach David Catala After Poor Season Start.
ധാക്ക: ഇന്ത്യക്കെതിരായ വൈറ്റ് ബോൾ പരമ്പര നടത്താൻ തിരക്കിട്ട ശ്രമങ്ങളുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഇതിനായി സെപ്റ്റംബറിൽ നടക്കാനിരുന്ന അയർലൻഡിനെതിരായ പര്യടനം ബംഗ്ലാദേശ് മാറ്റിവെച്ചു. ഇന്ത്യയുമായുള്ള പരമ്പരക്ക് മുൻഗണന നൽകുന്നതിനാണ് ക്രിക്കറ്റ് ബോർഡ് ഈ തീരുമാനം എടുത്തതെന്നാണ് വിവരം. ഈ പരമ്പര 2027-ൽ നടത്താനും ഇരു ബോർഡുകളും തമ്മിൽ ധാരണ ആയിട്ടുണ്ട്. ആർസിബിക്കായി പോരാട്ടം മുറുകുന്നു; ആദിത്യ ബിർള ഗ്രൂപ്പും രംഗത്ത് മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ഓഗസ്റ്റ് 28-ന് ബംഗ്ലാദേശിലെത്തുമെന്നാണ് ബിസിബി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് . മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയാണ് ആദ്യം. ഈ മത്സരങ്ങൾ സെപ്റ്റംബർ 1, 3, 6 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് മൂന്ന് ടി20 മത്സരങ്ങളടങ്ങിയ സീരീസും നടക്കും. ഈ ടി20 മത്സരങ്ങൾ സെപ്റ്റംബർ 9, 12, 13 തീയതികളിൽ നടക്കുമെന്നാണ് വിവരം. 'യാത്ര കഠിനമായിരുന്നു, അച്ഛൻ എന്റെ കൂടെ നിന്നു'; ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി അനായ ബംഗാര്‍ എന്നാൽ, ഈ പരമ്പരയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. സമീപകാലത്ത് ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് പരമ്പരയിൽ പങ്കെടുക്കാൻ ടീമിന് ഇന്ത്യൻ സർക്കാർ അനുമതി നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ടി20 ലോകകപ്പിൽ ഇന്ത്യയിൽ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾക്കായി ബംഗ്ലാദേശ് യാത്ര ചെയ്യാൻ വിസമ്മതിച്ചിരുന്നു. Bangladesh Postpones Ireland Tour for India Series.
ആർസിബിക്കായി പോരാട്ടം മുറുകുന്നു; ആദിത്യ ബിർള ഗ്രൂപ്പും രംഗത്ത്
ബംഗളൂരു: ഐപിഎൽ ടീം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (RCB)വിനെ സ്വന്തമാക്കാൻ കൂടുതൽ കമ്പനികൾ രംഗത്തേക്ക്. ആദിത്യ ബിർള ഗ്രൂപ്പും അമേരിക്കൻ സ്പോർട്സ് ഇൻവെസ്റ്ററായ ഡേവിഡ് സ്കോട്ട് ബ്ലിറ്റ്സറും ഉൾപ്പെട്ട സംഘം ആർസിബിയുടെ ഉടമസ്ഥാവകാശത്തിനായി നീക്കം തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. മുൻപ് രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കാൻ ഇവർ ശ്രമം നടത്തിയിരുന്നു. വീണ്ടും തോൽവി, പഞ്ചാബ് എഫ്സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്സ് ഈ കണ്‍സോര്‍ഷ്യം ഔദ്യോഗികമായി ബിഡ് സമർപ്പിച്ചാൽ ആർസിബിയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന കമ്പനികളുടെ എണ്ണം മൂന്നാകും. മെഡിക്കൽ ബിസിനസ് രംഗത്തെ പ്രശസ്തനായ രഞ്ജൻ പൈയുടെ നേതൃത്വത്തിലുള്ള സംഘവും ഇക്യൂറ്റിയും പ്രേംജി ഇൻവെസ്റ്റ് ഗ്രൂപ്പും ചേർന്നുള്ള സംഘവുമാണ് മറ്റ് രണ്ട് പേർ. ആർസിബിയുടെ മൂല്യം ഏകദേശം 269 മില്യൺ യുഎസ് ഡോളർ (2486 കോടി രൂപ) ആണെന്നാണ് കണക്കുകൾ. 'ഇറങ്ങി പോടാ', മൈതാനത്ത് ഏറ്റുമുട്ടി ഹൈദരാബാദ് താരങ്ങൾ; ചിരിയിലൊതുക്കി ഇഷാൻ (വിഡിയോ ) എന്നാൽ ബിഡ് സമർപ്പിക്കുന്ന കമ്പനികൾ ടീമിന്റെ മൂല്യം 1.5 മുതൽ 1.7 ബില്യൺ ഡോളർ വരെ മാത്രമാണെന്നാണ് പറയുന്നത്. ആദ്യ ഘട്ടത്തിൽ ടീമിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ഗ്ലാസിർ ഫാമിലിയും അദർ പൂനവാലയും മത്സരരംഗത്ത് നിന്ന് പിന്മാറി എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 31 വരെ കമ്പനികൾക്ക് ബിഡ് സമർപ്പിക്കാൻ സമയമുണ്ട്. ക്ലബ്ബിനായ് വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ രംഗത്ത് വരുമെന്നാണ് സൂചന. Aditya Birla–Blitzer Group Enters RCB Ownership Race.
'ഇറങ്ങി പോടാ', മൈതാനത്ത് ഏറ്റുമുട്ടി ഹൈദരാബാദ് താരങ്ങൾ; ചിരിയിലൊതുക്കി ഇഷാൻ (വിഡിയോ )
ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ പരിശീലന മത്സരത്തിനിടെ താരങ്ങൾ തമ്മിൽ വാക്കേറ്റം. ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ ഇഷാൻ കിഷനും യുവ ലെഗ് സ്പിന്നർ അൻസാരിയും തമ്മിലാണ് ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയത്. സംഭവത്തിന് പിന്നാലെ ടീമിലെ താരങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമാണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഐപിഎല്ലിൽ ഇല്ല, പിഎസ്എല്ലിൽ പങ്കെടുക്കാൻ അനുമതിയില്ല?; ബംഗ്ലാദേശ് താരങ്ങൾക്ക് തിരിച്ചടി പരിശീലന മത്സരത്തിൽ അൻസാരിയുടെ ഓവറിൽ രണ്ട് സിക്സറും രണ്ട് ഫോറും അടിച്ച് ഇഷാൻ കിഷൻ മികച്ച ഫോമിലാണ് ബാറ്റ് ചെയ്തത്. എന്നാൽ അൻസാരി എറിഞ്ഞ അഞ്ചാം പന്തിൽ ഡീപ് സ്ക്വയർ ലെഗിലേക്ക് നീട്ടിയടിക്കാൻ ഇഷാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ കൃത്യമായി കണക്റ്റ് ചെയ്യാൻ കഴിയാതെ വന്നതോടെ ആ ബൗൾ ക്യാച്ച് ആയി മാറി. ഇതിൽ നിരാശനായ ഇഷാൻ ക്രീസിൽ തന്നെ നിന്നു. ഈ സമയത്താണ് അൻസാരി ഇഷാനോട് ദേഷ്യപ്പെടുകയും പുറത്തേക്ക് പോകൂ എന്ന തരത്തിൽ ആംഗ്യം കാണിക്കുകയും ചെയ്തു. വീണ്ടും തോൽവി, പഞ്ചാബ് എഫ്സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്സ് BIG FIGHT IN SRH PRACTICE MATCH ! SRH captain Ishan Kishan scored 20 runs in one over against leg-spinner Zeeshan, but on the last ball of the over, Zeeshan dismissed him. After taking the wicket, Zeeshan pointed his finger at Ishan Kishan, which led to an argument between… pic.twitter.com/W9eLDOVyVB — lndian Sports Netwrk (@IS_Netwrk29) March 21, 2026 എന്നാൽ അൻസാരിയുടെ ഈ പെരുമാറ്റത്തെ ചിരിയോടെയാണ് ഇഷാൻ നേരിട്ടത്. തുടർന്ന് താരം മൈതാനം വിടുകയും ചെയ്തു. ക്ലബ്ബിലെ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നത് ടീമിനെ സംബന്ധിച്ച് അത്ര നല്ലതാണെന്നാണ് ആരാധകരും പറയുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടാൻ നിർണായക പങ്കുവഹിച്ച താരമാണ് ഇഷാൻ കിഷൻ. ലോകകപ്പ് ടൂർണമെന്റിലെ 9 മത്സരങ്ങളിൽ നിന്ന് താരം 317 റൺസ് നേടിയിരുന്നു. ഈ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ വെയ്ക്കുന്ന താരമാണ് ഇഷാൻ. ടി20 ലോകകപ്പിലെ ഫോം താരം തുടർന്നാൽ ടീമിന് മികച്ച സ്കോർ നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ. Ishan Kishan Laughs Off Zeeshan Ansari’s Fiery Send-Off in SRH Practice Match.

30 C