ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് സൂര്യയും പിള്ളേരും, അടിച്ചെടുത്തത് 253 റൺസ്
മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് ഇന്ത്യൻ ടീം നേടിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു സാംസന്റെ ഇന്നിങ്സ് ആണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 42 പന്തിലാണ് സഞ്ജു 89 റൺസ് നേടിയത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. സഞ്ജുവിന് സെഞ്ച്വറി നഷ്ടം; 89 റൺസിന് പുറത്ത്, ഇംഗ്ലണ്ട് പതറുന്നു നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓപ്പണറായ അഭിഷേക് ശർമ 7 പന്തിൽ 9 റൺസ് എടുത്തു ആദ്യം പുറത്തായിരുന്നു. തുടർന്ന് ടീമിന്റെ മെയിൻ റോൾ ഏറ്റെടുത്ത സഞ്ജു ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. 7.4 ഓവറിൽ ലിയാം ഡേവ്‌സനെ ബൗണ്ടറി പായിച്ചാണ് സഞ്ജു അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. അതിനിടെ ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസ് എടുത്തു ടീം സ്കോർ വേഗത്തിൽ ഉയർത്തി. പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ റാഷിദിന്റെ പന്തിൽ കൂറ്റൻ അടിക്കു ശ്രമിക്കുന്നിടെ ജാക്‌സിന്റെ കിടിലൻ ക്യാച്ചിൽ ഇഷാൻ കിഷൻ പുറത്തായി. 89 റൺസുമായി ക്രീസിൽ നിലയുറപ്പിച്ച സഞ്ജുവിനെ ഇംഗ്ലണ്ട് ബൗളർ ജാക്‌സ് വീഴ്ത്തി. ടീം പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ക്രീസിലെത്തിയ ശിവം ദുബെ സ്കോറിങ്ങിന്റെ വേഗം കൂട്ടി. 25 പന്തിൽ 43 റൺസ് നേടിയ താരത്തെ ബ്രുക് റൺ ഔട്ട് ആക്കി. വൈഷ്ണയുടെ അർധ സെഞ്ച്വറി പാഴായി; വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തോൽവി തുടർന്ന് കളത്തിലെത്തിയ തിലക് വർമ 7 പന്തിൽ 21 റൺസ് നേടി പുറത്തായി. അർച്ചറിന്റെ പന്തിൽ താരം ബൗൾഡ് ആകുക ആയിരുന്നു. ഹർദിക് പാണ്ഡ്യ 12 പന്തിൽ 27 റൺസ് നേടി. ഇംഗ്ലണ്ടിനായി വിൽ ജാക്‌സ് ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റുകൾ നേടി. Samson’s Blazing 89 Helps India Post Strong Score vs England.
സഞ്ജുവിന് സെഞ്ച്വറി നഷ്ടം; 89 റൺസിന് പുറത്ത്, ഇംഗ്ലണ്ട് പതറുന്നു
മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ 89 റൺസിന് പുറത്തായി സഞ്ജു സാംസൺ. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു 42 പന്തിലാണ് 89 റൺസ് നേടിയത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ഇംഗ്ലണ്ട് ബൗളർ ജാക്‌സിന്റെ പന്തിൽ സാൾട്ടിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. വിൻഡീസിനെതിരായ അവസാനമത്സരത്തിൽ മത്സരത്തിൽ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു അതേ ഫോമിലാണ് ഇന്നും ബാറ്റ് വീശിയത്. പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ മൂന്നാം ഓവറിൽ ജോഫ്ര ആര്‍ച്ചറിന്റെ ആദ്യ പന്ത് ബൗണ്ടറി പായിച്ച സഞ്ജു രണ്ടാം പന്തിൽ ഹാരിയ്ക്ക് ക്യാച്ച് നൽകിയെങ്കിലും അവസരം മുതലാക്കാൻ ഇംഗ്ലണ്ട് നായകന് ആയില്ല. ഈ ഓവറിൽ 14 റൺസാണ് സഞ്ജു അടിച്ചെടുത്തത്. തുടർന്ന് ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സഞ്ജു 7.4 ഓവറിൽ ലിയാം ഡേവ്‌സനെ ബൗണ്ടറി പായിച്ചാണ് സഞ്ജു അർധ സെഞ്ച്വറിനേടിയത്. പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. വിൻഡീസിനെതിരെ പ്ലെയിങ് 11 ൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങയത്. റെഹാൻ അഹമ്മദിന് പകരം ഓവർട്ടനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. Sanju Samson Leads India’s Strong Start Against England in Semi-Final.
പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ
മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യത്തെ ആറ് ഓവറുകൾ പൂർത്തിയാകുമ്പോൾ ഇന്ത്യ 67/1 എന്ന നിലയിലാണ്. സഞ്ജു സാംസൺ 42 റൺസും ഇഷാൻ കിഷൻ 16 റൺസും നേടി ക്രീസിൽ തുടരുകയാണ്. 19 സിക്സ്, 31 ഫോർ, 309 റൺസ്! ഏഷ്യാ കപ്പിൽ പുതു ചരിത്രം; അഭിഷേകിന്റെ വിസ്ഫോടന ബാറ്റിങ്, തുടരും... ഇന്ത്യക്കായി സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഓപ്പണർമാരായി കളത്തിലിറങ്ങിയത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചർ ആണ് ആദ്യ ഓവർ പന്തെറിഞ്ഞത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ സഞ്ജു ഫോർ അടിച്ചു ഇന്ത്യയുടെ ഇന്നിങ്സിന് തുടക്കം കുറിച്ചു. ഓവറിലെ നാലാം പന്ത് തന്നെ സിക്സ് അടിച്ചു താൻ ഫോമിലാണെന്ന് ഒരിക്കൽ കൂടി ഇംഗ്ലണ്ട് ബൗളർമാരെ ഓർമ്മപ്പെടുത്തി. രണ്ടാം ഓവറിൽ സ്പിൻ ബൗളർ ജാക്‌സിനെ കൊണ്ട് വന്നു ഇംഗ്ലണ്ട് പരീക്ഷണം നടത്തി. ഈ ഓവറിൽ രണ്ട് ഫോറുകൾ അടിച്ച അഭിഷേക് അവസാന പന്ത് കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും സാൾട്ടിന് ക്യാച്ച് നൽകി മടങ്ങുക ആയിരുന്നു. മൂന്നാം ഓവറിൽ ജോഫ്ര ആര്‍ച്ചർ വീണ്ടും ബൗൾ ചെയ്യാനെത്തി. ആദ്യ പന്ത് ബൗണ്ടറി പായിച്ച സഞ്ജു രണ്ടാം പന്തിൽ ഹാരിയ്ക്ക് ക്യാച്ച് നൽകിയെങ്കിലും അവസരം മുതലാക്കാൻ ഇംഗ്ലണ്ട് നായകന് ആയില്ല. ഈ ഓവറിൽ 14 റൺസാണ് സഞ്ജു അടിച്ചെടുത്തത്. പിന്നീട് ഇഷാൻ കിഷനും ഇംഗ്ലണ്ട് ബൗളർമാരെ തകർത്തടിച്ചു. അമിത വേഗത്തിൽ വാഹനമോടിച്ചു; കാമറയിൽ കുടുങ്ങി, ധോനിക്ക് പിഴ ശിക്ഷ നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. വിൻഡീസിനെതിരെ പ്ലെയിങ് 11 ൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങയത്. റെഹാൻ അഹമ്മദിന് പകരം ഓവർട്ടനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. India Off to Flying Start Against England in T20 World Cup Semi-Final
സെമിയിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജുവിൽ ആരാധകരുടെ പ്രതീക്ഷ; ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം
മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. പ്ലെയിങ് 11 ൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിൽ റെഹാൻ അഹമ്മദിന് പകരം ഓവർട്ടൻ ആകും കളത്തിലിറങ്ങുക. വാംഖഡെ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്. റാഷിദ് ഖാന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു; അഫ്ഗാനെ ഇനി ഇബ്രാഹിം സാദ്രാന്‍ നയിക്കും മത്സരത്തിൽ വിജയിക്കുന്നവർ മാർച്ച് എട്ടിന് അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാം. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് കിവികൾ ഫൈനലിൽ എത്തിയിരുന്നു. ഫോം ഔട്ടായതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുകയാണ്. വൈഷ്ണയുടെ അർധ സെഞ്ച്വറി പാഴായി; വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തോൽവി സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര സ്ഥിരതയോടെ ടീമിന്റെ വിശ്വാസം കാക്കുമ്പോള്‍ മിസ്റ്ററി സ്പിന്നിലൂടെ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നൽകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. India Bat First in Crucial T20 World Cup Semi-Final Against England.
വൈഷ്ണയുടെ അർധ സെഞ്ച്വറി പാഴായി; വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തോൽവി
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് രണ്ടാം തോൽവി. 52 റൺസിനാണ് ഗുജറാത്ത് കേരളത്തെ തോൽപിച്ചത്. ഗുജറാത്ത് ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 44.5 ഓവറിൽ 160 റൺസിന് ഓൾ ഔട്ടായി. ഗുജറാത്ത്: 50 ഓവറിൽ 212/6 കേരളം: 44.5 ഓവറിൽ 160 റൺസിന് ഓൾ ഔട്ട്. അമിത വേഗത്തിൽ വാഹനമോടിച്ചു; കാമറയിൽ കുടുങ്ങി, ധോനിക്ക് പിഴ ശിക്ഷ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് ഓപ്പണർ വൻഷികയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. തുടർന്നെത്തിയ ചാർലി സോളങ്കിയും സിയ പട്ടേലും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 44 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ നിധിബെൻ ദേശായ്, സ്തുതി ജനി, ജിയ ജെയിൻ എന്നിവരുടെ ഇന്നിങ്സുകളാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സ്തുതി 48-ഉം ജിയ ജെയിൻ 45-ഉം റൺസെടുത്തപ്പോൾ നിധിബെൻ ദേശായ് 50 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിയ നസ്നീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു; അഫ്ഗാനെ ഇനി ഇബ്രാഹിം സാദ്രാന്‍ നയിക്കും മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ ദിയ ഗിരീഷും വൈഷ്ണ എം പി യും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 37 റൺസെടുത്ത ദിയ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ ശ്രദ്ധ സുമേഷും ശ്രേയ പി. സിജുവും റണ്ണൊന്നുമെടുക്കാതെ മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന വൈഷ്ണ, അനന്യയ്ക്കും നജ്‌ലയ്ക്കുമൊപ്പം ഭേദപ്പെട്ട കൂട്ടുകെട്ടുകൾ ഉയർത്തിയത് കേരളത്തിന് പ്രതീക്ഷ നൽകി. റാഷിദ് ഖാന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു; അഫ്ഗാനെ ഇനി ഇബ്രാഹിം സാദ്രാന്‍ നയിക്കും മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ ദിയ ഗിരീഷും വൈഷ്ണ എം പി യും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 37 റൺസെടുത്ത ദിയ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ ശ്രദ്ധ സുമേഷും ശ്രേയ പി. സിജുവും റണ്ണൊന്നുമെടുക്കാതെ മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന വൈഷ്ണ, അനന്യയ്ക്കും നജ്‌ലയ്ക്കുമൊപ്പം ഭേദപ്പെട്ട കൂട്ടുകെട്ടുകൾ ഉയർത്തിയത് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ 64 റൺസെടുത്ത വൈഷ്ണ പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് തകർന്നടിഞ്ഞു. വെറും 19 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ കൂടി വീണതോടെ 160 റൺസിന് കേരളത്തിന്റെ ഇന്നിങ്സിന് അവസാനിച്ചു. Gujarat Beat Kerala by 52 Runs in U-23 Women’s One-Day Tournament.
റാഷിദ് ഖാന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു; അഫ്ഗാനെ ഇനി ഇബ്രാഹിം സാദ്രാന്‍ നയിക്കും
കാബൂള്‍: ടി20 ലോകകപ്പില്‍ നിന്നു പ്രാഥമിക ഘട്ടത്തില്‍ തന്നെ പുറത്തായതിനു പിന്നാലെ അഫ്ഗാനിസ്ഥാന്‍, ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു റാഷിദ് ഖാനെ പുറത്താക്കി. ഇബ്രാഹിം സാദ്രാനാണ് പുതിയ അഫ്ഗാനിസ്ഥാന്‍ ടി20 ക്യാപ്റ്റന്‍. നേരത്തെ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു സാദ്രാന്‍. ഏകദിന ടീമിനെ ഹഷ്മതുല്ല ഷാഹിദി തന്നെ നയിക്കും. ഇരു ടീമിലും റാഷിദ് ഖാന്‍ പ്രധാന സ്പിന്നറായി തുടരും. പുതിയ ടി20 ക്യാപ്റ്റനെ പ്രഖ്യാപിച്ച ഘട്ടത്തില്‍ ശ്രീലങ്ക, യുഎഇ ടീമുകൾക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനേയും അഫ്ഗാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പോരാട്ടമായിരിക്കും ഇബ്രാഹിം സാദ്രാന്റെ ആദ്യ നായക പരീക്ഷണ വേദി. 'സ്വന്തം ടീമിനെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിട്ട ആളാണ്... ആമിറേ, ലേശം ഉളുപ്പ്...' ലോകകപ്പ് ടീമില്‍ കളിച്ച ഇടം കൈയന്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖി, ഗുല്‍ബദിന്‍ നയിബ്, മുഹമ്മദ് ഇഷാഖ് എന്നിവരെ ടീമില്‍ നിന്നു ഒഴിവാക്കി. യുഎഇക്കെതിരായ പരമ്പരയ്ക്കുള്ള രണ്ട് ടീമിലും ഈ താരങ്ങള്‍ ഇടം കണ്ടില്ല. ഇടം കൈയന്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ ഷറഫുദ്ദീന്‍ അഷ്‌റഫ്, ഇടം കൈയന്‍ പേസര്‍ ഫരീദ് അഹമദ്, ടോപ് ഓര്‍ഡര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നൂര്‍ റഹ്മാന്‍ എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച ബൗളിങ് കാഴ്ചവച്ച ബിലാല്‍ സാമി ഏകദിന ടീമിലെ സ്ഥാനം നിലനിര്‍ത്തി. അമിത വേഗത്തിൽ വാഹനമോടിച്ചു; കാമറയിൽ കുടുങ്ങി, ധോനിക്ക് പിഴ ശിക്ഷ Afghanistan have removed Rashid Khan as their T20I captain while announcing the squads for their upcoming multi-format series against Sri Lanka
അമിത വേഗത്തിൽ വാഹനമോടിച്ചു; കാമറയിൽ കുടുങ്ങി, ധോനിക്ക് പിഴ ശിക്ഷ
റാഞ്ചി: ഗതാഗത നിയമം തെറ്റിച്ച് വാഹനമോടിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസവുമായ എംഎസ് ധോനിക്ക് പിഴ ശിക്ഷ. സ്വദേശമായ റാഞ്ചിയിലൂടെ അമിത വേഗത്തിൽ കാറോടിച്ചതിനു ധോനിയുടെ പേരിൽ 1000 രൂപയാണ് പിഴ ചുമത്തിയത്. റാഞ്ചി നഗരത്തിൽ സ്ഥാപിച്ച ഓട്ടോമേറ്റഡ് ട്രാഫിക്ക് നിരീക്ഷണ സംവിധാനത്തിലാണ് ധോനി വേഗ പരിധി ലംഘിച്ചതായി പതിഞ്ഞത്. ഇതോടെയാണ് പിഴ ശിക്ഷ. നിരവധി വാഹനങ്ങൾ സ്വന്തമായുള്ള ധോനി ഏതു വണ്ടിയാണ് ഓടിച്ചത് എന്നത് വ്യക്തമല്ല. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരമാണ് ധോനിക്കെതിരെ ഇ ചലാൻ നൽകിയത്. ധോനിയുടെ സമീപ കാലത്തെ രണ്ടാമത്തെ നിയമ ലംഘനമാണിത്. റെസിഡൻഷ്യൽ പ്ലോട്ട് വാണിജ്യ ആവശ്യത്തിനു ഉപയോഗിച്ചതിനു നേരത്തെ ഝാർഖണ്ഡ് സ്റ്റേറ്റ് ഹൗസിങ് ബോർഡ് അദ്ദേഹത്തിനു നോട്ടീസ് അയച്ചിരുന്നു. റാഞ്ചി ഹർമു റോഡിലുള്ള ധോനിയുടെ സ്ഥലത്തിലാണ് നിയമ ലംഘനം കണ്ടെത്തിയത്. അര്‍ജുന്‍ ടെണ്ടുല്‍ക്കറും സാനിയ ചന്ദോക്കും വിവാഹിതരായി; ആശംസകളുമായി പ്രമുഖരുടെ നീണ്ടനിര (വിഡിയോ) ഹർമുവിലെ വീട്ടിലാണ് നേരത്തെ ധോനിയും കുടുംബവും താമസിച്ചിരുന്നത്. പിന്നീട് പുതിയ ഫാം ഹൗസിലേക്ക് താമസം മാറിയതോടെയാണ് ധോനി ഹർമുവിലെ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റിയത്. പിന്നാലെയാണ് നിയമം ലംഘനം കണ്ടെത്തിയത്. 44ാം വയസിൽ ഐപിഎൽ പോരിനുള്ള ഒരുക്കത്തിലാണ് ധോനി. ഈ മാസം 28 മുതലാണ് പുതിയ സീസൺ ആരംഭിക്കുന്നത്. അൺകാപ്ഡ് താരമായാണ് ഇത്തവണ ധോനി കളിക്കുന്നത്. സീസണിൽ മുഴുവൻ മത്സരങ്ങളിലും ധോനി ഇറങ്ങാൻ സാധ്യതയില്ല. മലയാളി താരം സഞ്ജു സാംസണും ഇത്തവണ ചെന്നൈ നിരയിൽ ഇറങ്ങുന്നുണ്ട്. സഞ്ജുവിനെ 18 കോടിയ്ക്കാണ് സിഎസ്കെ ടീമിലെത്തിച്ചത്. ആരാധകന്‍ ഗ്രൗണ്ടിലേക്ക് പടക്കം കത്തിച്ച് എറിഞ്ഞു; പൊട്ടിത്തെറിയില്‍ ഗോള്‍ കീപ്പര്‍ക്ക് പരിക്ക്, മത്സരം നിര്‍ത്തിവച്ചു Former India captain MS Dhoni has been fined Rs 1000 for overspeeding in Ranchi after his car was caught breaking traffic rules
'എനിക്ക് വീട്ടില്‍ പോകണം'; നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ 'ഇന്ത്യയിൽ കുടുങ്ങി'വിന്‍ഡീസ് ടീം
കൊല്‍ക്കത്ത: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം തുടരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ വെസ്റ്റ് ഇന്‍ഡീസ് ടീം. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ടീമിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയത്. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടതോടെ വിന്‍ഡീസ് സെമി കാണാതെ പുറത്തായിരുന്നു. മാര്‍ച്ച് ഒന്നിനായിരുന്നു മത്സരം. അതിനിടെയാണ് ഇറാന്‍- ഇസ്രയേല്‍ യുദ്ധവും മറ്റ് സംഘര്‍ഷങ്ങളും ഉടലെടുത്തത്. ഇതോടെയാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. അതിനിടെ ടീമിന്റെ യാത്ര മുടങ്ങിയതില്‍ കടുത്ത നിരാശയുമായി വിന്‍ഡീസ് പരിശീലകന്‍ ഡാരന്‍ സമ്മി രംഗത്തെത്തി. എക്‌സ് കുറിപ്പിലൂടെ അദ്ദേഹം തന്റെ നിരാശ മറച്ചു വയ്ക്കാതെ പ്രകടിപ്പിച്ചു. 'എനിക്ക് വീട്ടില്‍ പോകണം'- എന്ന കുറിപ്പുമായാണ് സമ്മി രംഗത്തെത്തിയത്. പാകിസ്ഥാന്റെ ലോകകപ്പ് താരം ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; യുവതി നിലവിളിച്ചോടി; പിഴയിലും ക്ഷമയിലും 'ഒതുക്കി' മാര്‍ച്ച് ഒന്നിന് ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു ഇന്ത്യ- വിന്‍ഡീസ് പോരാട്ടം. നിലവില്‍ വിന്‍ഡീസ് ടീം കൊല്‍ക്കത്തയില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ്. വിന്‍ഡീസ് ടീം മടക്ക യാത്രയ്‌ക്കൊരുങ്ങുന്നതിനിടെയാണ് യുദ്ധ സാഹചര്യം ഉടലെടുത്തത്. പിന്നാലെ ദുബൈ വിമാനത്താവളം അടച്ചുപൂട്ടി. പശ്ചിമേഷ്യന്‍ വ്യോമാതിര്‍ത്തികളും അടച്ചു. അതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകളെ അതു കാര്യമായി ബാധിക്കുകയും ചെയ്തു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. നിലവില്‍ എത്ര ദിവസം ടീം അംഗങ്ങള്‍ ഇങ്ങനെ കാത്തിരിക്കേണ്ടി വരുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വാംഖഡെയിലെ 'ടീം ഇന്ത്യ'; ഇംഗ്ലണ്ടിനെതിരായ 'ടീം ഇന്ത്യ'; തുടരെ മൂന്നാം സെമിയിലെ 'ടീം ഇന്ത്യ' West Indies cricket team coach Darren Sammy expressed frustration on social media
അര്‍ജുന്‍ ടെണ്ടുല്‍ക്കറും സാനിയ ചന്ദോക്കും വിവാഹിതരായി; ആശംസകളുമായി പ്രമുഖരുടെ നീണ്ടനിര (വിഡിയോ)
മുംബൈ: ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഗോവ ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറും സാനിയ ചന്ദോക്കും വിവാഹിതരായി. മുംബൈയില്‍ നടന്ന വിവാഹച്ചടങ്ങില്‍ സംബന്ധിക്കാന്‍ രാഷ്ട്രീയ, കായിക, സിനിമ, വ്യവസായ രംഗത്തെ പ്രമുഖര്‍ എത്തി. തെക്കന്‍ മുംബൈയിലെ ഒരു സ്വകാര്യ വേദിയിലാണ് ചടങ്ങുകള്‍ അരങ്ങേറിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവിധ മേഖലകളിലെ പ്രശസ്തരും വധൂവരന്‍മാര്‍ക്ക് ആശംസ നേരാനെത്തി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഭാര്യ നടാഷ ജെയ്‌നുമൊത്ത് അതിനിടെ ചടങ്ങില്‍ സംബന്ധിക്കാനെത്തിയത് ശ്രദ്ധേയമായി. Arjun Tendulkar, the son of Sachin Tendulkar, got married to Saaniya Chandhok today in Mumbai.❤️ Congratulations to Arjun and Saaniya. Best wishes for a happy life together. pic.twitter.com/HhkU9is64F — ⁴⁵ (@rushiii_12) March 5, 2026 ആരാധകന്‍ ഗ്രൗണ്ടിലേക്ക് പടക്കം കത്തിച്ച് എറിഞ്ഞു; പൊട്ടിത്തെറിയില്‍ ഗോള്‍ കീപ്പര്‍ക്ക് പരിക്ക്, മത്സരം നിര്‍ത്തിവച്ചു #WATCH | Mumbai: Former Indian captain Rahul Dravid, along with his wife Vijeta Pendharkar, arrives to attend the wedding ceremony of Arjun Tendulkar and Saaniya Chandhok pic.twitter.com/MRaBmjsAPa — ANI (@ANI) March 5, 2026 മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ഭാര്യ സാക്ഷി ധോനി, ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍, മുന്‍ ഇന്ത്യന്‍ കോച്ചും നായകനുമായ രാഹുല്‍ ദ്രാവിഡ്, മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെ, മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി അടക്കമുള്ളവരും ചടങ്ങിനെത്തി. യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, പൃഥ്വി ഷാ, പാര്‍ഥിവ് പട്ടേല്‍, ഐസിസി ചെയര്‍മാന്‍ ജയ്ഷാ, ഇന്ത്യ ചീഫ് സെലക്ടര്‍ അജിത് ആഗാര്‍ക്കര്‍, വെങ്കടേഷ് പ്രസാദ് അടക്കമുള്ളവരും ചടങ്ങില്‍ സംബന്ധിച്ചു. സിനിമാ താരങ്ങളായ അഭിഷേക് ബച്ചന്‍, ഭാര്യയും നടിയുമായ ഐശ്വര്യ റായ്, നടന്‍ അശുതോഷ് ഗൗരികര്‍, മഹാരാഷ്ട്ര മന്ത്രി ആഷിഷ് ഷെലാര്‍, മുകേഷ് അംബാനി, നിത അംബാനി അടക്കമുള്ള പ്രമുഖരും ചടങ്ങിനെത്തി. പാകിസ്ഥാന്റെ ലോകകപ്പ് താരം ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; യുവതി നിലവിളിച്ചോടി; പിഴയിലും ക്ഷമയിലും 'ഒതുക്കി' ഇരുപത്തഞ്ചുകാരനായ അര്‍ജുന്‍ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അര്‍ജുന്‍. മുംബൈയിലെ ഏറ്റവും കരുത്തുറ്റ ബിസിനസ് കുടുംബത്തിലെ അംഗമാണ് സാനിയ ചന്ദോക്ക്. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും ഐസ് ക്രീം ബ്രാന്‍ഡായ ബ്രൂക്ലിന്‍ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പാസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ എല്‍എല്‍പിയുടെ ഡയറക്ടറാണ് സാനിയ. Arjun Tendulkar married Saaniya Chandhok in a star-studded ceremony in South Mumbai
മ്യൂണിക്ക്: ആരാധകരില്‍ ഒരാള്‍ സ്‌റ്റേഡിയത്തില്‍ നിന്നു ഗ്രൗണ്ടിലേക്ക് എറിഞ്ഞ പടക്കം പൊട്ടി ഗോള്‍ കീപ്പര്‍ക്ക് പരിക്ക്. ജര്‍മനിയിലെ മൂന്നാം ഡിവിഷന്‍ പോരാട്ടത്തിനിടെയാണ് നാടകീയ സംഭവം. ഇതോടെ മുക്കാല്‍ മണിക്കൂറോളം മത്സരം നിര്‍ത്തിവച്ചു. പരിക്കേറ്റ ഗോള്‍ കീപ്പറെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം ഡിവിഷനിലെ റോട്ട് വീസ് എസ്സന്‍- വാള്‍ഡോഫ് മാന്‍ഹെയിം പോരാട്ടത്തിനിടെയാണ് സംഭവം. റോട്ട് വീസ് എസ്സന്‍ ഗോള്‍ കീപ്പറായ 23കാരന്‍ ഫെലിക്‌സ് വിയനെന്‍ഡിനാണ് പരിക്കേറ്റത്. മത്സരത്തിനായി ഇരു ടീമുകളിലേയും താരങ്ങൾ ഗ്രൗണ്ടിൽ അണിനിരന്നതു മുതൽ തന്നെ സ്റ്റേഡിയത്തിൽ വലിയ തോതിലുള്ള വെടിക്കെട്ടാണ് അരങ്ങേറിയത്. അതിനിടെയാണ് ഗ്രൗണ്ടിലേക്ക് ആരാധകർ പടക്കം കത്തിച്ചെറിഞ്ഞത്. കിരീട പോരില്‍ ഗണ്ണേഴ്‌സിന് വീണ്ടും ആശ്വാസം; സിറ്റിയെ സമനിലയില്‍ കുരുക്കി നോട്ടിങ്ഹാം സ്‌റ്റേഡിയത്തിലെ മാന്‍ഹെയിം ആരാധകര്‍ കൂടി നിന്ന സ്റ്റാന്‍ഡില്‍ നിന്നാണ് പടക്കം ഗ്രൗണ്ടിലേക്ക് എറിഞ്ഞതെന്നു റോട്ട് വീസ് ആരാധകര്‍ ആരോപിച്ചു. വിയനെന്‍ഡ് ട്രോമയിലാണെന്നും ശരീരിക ക്ഷമത വീണ്ടെടുക്കാന്‍ ദിവസങ്ങളെടുക്കുമെന്നും ക്ലബ് പരിശീലകന്‍ വ്യക്തമാക്കി. മത്സരം പുനരാരംഭിച്ചപ്പോള്‍ റോട്ട് വീസ് എസ്സന്‍ 1-0ത്തിനു ജയം സ്വന്തമാക്കി. 3 ഗോളിന് ജയിച്ചു, പക്ഷേ ബാഴ്‌സലോണ സെമിയില്‍ പുറത്ത് A Goalkeeper was taken to the hospital and a German soccer game was suspended for around 40 minutes after a firecracker thrown from the stands exploded near him
കൊളംബോ: ടി20 ലോകകപ്പിൽ നിന്നു സെമി കാണാതെ പുറത്തായതിനു പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ വിവാദങ്ങളുടെ കുത്തൊഴുക്കാണ്. ഇപ്പോഴിതാ മറ്റൊരു നാണംകെട്ട സംഭവം കൂടി പുറത്തു വരുന്നു. ശ്രീലങ്കയിലെ കാൻഡിയിൽ ടി20 ലോകകപ്പ് പോരാട്ടങ്ങൾക്കായി താമസിച്ച ഗോൾഡൻ ക്രൗൺ ഹോട്ടലിലെ ഒരു ജീവനക്കാരിയോട് പാക് താരങ്ങളിൽ ഒരാൾ മോശമായി പെരുമാറിയെന്നു റിപ്പോർട്ട്. പിന്നാലെ താരത്തിനെതിരെ ടീം മാനേജർ വൻ തുക പിഴ ചുമത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. താരത്തിന്റെ പേര് പക്ഷേ വെളിപ്പെടുത്തിയിട്ടില്ല. ശ്രീലങ്കക്കെതിരായ പാകിസ്ഥാന്റെ സൂപ്പർ എട്ടിലെ അവസാന പോരാട്ടത്തിനു മുൻപാണ് നാണംകെട്ട സംഭവം അരങ്ങേറിയത്. പാക് താരങ്ങളിൽ ഒരാൾ മത്സരത്തിനു തൊട്ടുമുൻപ് ഹോട്ടലിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഒരു വനിതാ ജീവനക്കാരിയോടു മോശമായി പെരുമാറി. ജീവനക്കാരി നിലവിളിച്ച് ഓടിയതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാർ ഇടപെടുകയും വിവരം പാക് ടീം മാനേജർ നവീദ് ചീമയെ അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. വാംഖഡെയിലെ 'ടീം ഇന്ത്യ'; ഇംഗ്ലണ്ടിനെതിരായ 'ടീം ഇന്ത്യ'; തുടരെ മൂന്നാം സെമിയിലെ 'ടീം ഇന്ത്യ' ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിൽ കർശന നടപടികളുമായി മുന്നോട്ടു പോകുമെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ പാക് ടീം മാനേജർ താരത്തിനു വേണ്ടി ക്ഷമാപണം നടത്തുകയും മോശം പെരുമാറ്റത്തിനു താരത്തിന്റെ കൈയിൽ നിന്നു വൻ തുക പിഴ ഈടാക്കുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട താരത്തിനെതിരെ പിഴ മാത്രമായിരിക്കില്ല ശിക്ഷാ നടപടി. പിസിബി അച്ചടക്ക സമിതിക്ക് മുന്നിൽ താരം ഹാജരാകേണ്ടി വരും. കൂടുതൽ ശിക്ഷാ നടപടികൾ താരത്തിനെതിരെ എടുക്കുമെന്നും വിവരങ്ങളുണ്ട്. മത്സരത്തിൽ ശ്രീലങ്കക്കെതിരെ പാക് ടീം 5 റൺസിനു വിജയിച്ചെങ്കിലും നെറ്റ് റൺറേറ്റില്ലാത്തതിനാൽ സെമി കാണാതെ പുറത്തായിരുന്നു. പ്രധാന പോരാട്ടങ്ങൾക്കിടെ ഇത്തരത്തിലുള്ള വിവാദങ്ങളിൽ പാക് താരങ്ങൾ മുൻപും പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പാകിസ്ഥാൻ ഷഹീൻസ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ യുവ താരം ഹൈദർ അലി ഒരു പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നിരുന്നു. താരത്തെ സംഭവവുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ കോടതി ഹൈദർ അലിയെ വെറുതെവിട്ടു. എയ്ഡന്‍ മാര്‍ക്രം ശരിക്കും ഔട്ടാണോ? പന്ത് ഗ്രൗണ്ടില്‍ തൊട്ട ശേഷമല്ലേ പിടിച്ചത്! വിവാദം (വിഡിയോ) Pakistan player, misconduct, T20 World Cup: The unfortunate incident happened before Pakistan's last Super 8 game against Sri Lanka
വാംഖഡെയിലെ 'ടീം ഇന്ത്യ'; ഇംഗ്ലണ്ടിനെതിരായ 'ടീം ഇന്ത്യ'; തുടരെ മൂന്നാം സെമിയിലെ 'ടീം ഇന്ത്യ'
മുംബൈ: നാല് പതിറ്റാണ്ട് മുന്‍പ് വാംഖഡെയിലെ ഒരു ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. അതേവേദിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ മറ്റൊരു ലോകകപ്പ് സെമിക്കിറങ്ങുകയാണ്. അന്ന് ഏകദിന ലോകകപ്പായിരുന്നെങ്കില്‍ ഇന്ന് ടി20 ലോകകപ്പാണ്. ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മത്സരം വൈകീട്ട് ഏഴുമണി മുതലാണ്. എയ്ഡന്‍ മാര്‍ക്രം ശരിക്കും ഔട്ടാണോ? പന്ത് ഗ്രൗണ്ടില്‍ തൊട്ട ശേഷമല്ലേ പിടിച്ചത്! വിവാദം (വിഡിയോ) ഇന്ത്യ വാംഖഡെയില്‍ ഇന്ത്യയുടെ വാംഖഡെയിലെ ലോകകപ്പ് പോരാട്ടങ്ങള്‍ സന്തോഷത്തിന്റേയും സങ്കടത്തിന്റേയും നിമിഷങ്ങളിലൂടെ കടന്നു പോകുന്നതാണ്. 1987ല്‍ കപിലിന്റെ നേതൃത്വത്തില്‍ വാംഖഡെയില്‍ ഇന്ത്യ ലോകകപ്പ് സെമി കളിക്കാനിറങ്ങുമ്പോള്‍ ലക്ഷ്യം കിരീടം നിലനിര്‍ത്തുക എന്നതായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് സെമിയില്‍ ഇന്ത്യയെ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറി. ഇതേ മണ്ണിലാണ് എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം 2011ലെ ഏകദിന ലോക കിരീടം ഉയര്‍ത്തിയത്. അന്ന് ഫൈനലില്‍ ശ്രീലങ്കയെ വീഴ്ത്താന്‍ ഇന്ത്യക്ക് കരുത്തായി മാറിയത് ഓപ്പണറായി ഇറങ്ങിയ ഗൗതം ഗംഭീര്‍ നേടിയ 97 റണ്‍സായിരുന്നു. ഒപ്പം ക്യാപ്റ്റന്‍ ധോനിയുടെ മികച്ച ബാറ്റിങും. അന്ന് മിന്നും പോരാട്ടം പുറത്തെടുത്ത ഗംഭീര്‍ ഇന്ന് ഇന്ത്യയുടെ പ്രധാന പരിശീലകനായി തന്ത്രമോതി ഡഗൗട്ടിലുണ്ട്. 2016ലെ ടി20 ലോകകപ്പില്‍ ഇന്ത്യ വീണ്ടും സെമി കളിക്കുന്നുണ്ട് വാംഖഡെയില്‍. എന്നാല്‍ അന്ന് വെസ്റ്റ് ഇന്‍ഡീസിനോടു പരാജയപ്പെട്ടു. സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും ടി20 ലോകകപ്പില്‍ തുടരെ മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2022ല്‍ അഡ്‌ലെയ്ഡില്‍ നടന്ന സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യ 169 റണ്‍സ് ലക്ഷ്യം വച്ചപ്പോള്‍ ഇംഗ്ലണ്ട് ഒറ്റ വിക്കറ്റും പോകാതെ 170 അടിച്ച് 10 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ കിരീടം സ്വന്തമാക്കിയ 2024ലെ അധ്യായത്തിലും ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വീണ്ടും സെമിയില്‍ ഏറ്റുമുട്ടി. ഇത്തവണ ഇന്ത്യയ്‌ക്കൊപ്പമാണ് ജയം നിന്നത്. ഇന്ത്യ 172 റണ്‍സാണ് ലക്ഷ്യം വച്ചത്. ഇംഗ്ലണ്ടിന്റെ പോരാട്ടം 16.4 ഓവറില്‍ 103 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ ആധികാരിക ജയത്തോടെ ഫൈനലിലേക്ക് മുന്നേറി. 2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്‍ത്തി. 2024ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. മുന്നില്‍ ഇന്ത്യ ഇരു ടീമുകളും തമ്മിലുള്ള ടി20 ഫോര്‍മാറ്റിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്ത്യ നേരിയ മുന്‍തൂക്കത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ഇംഗ്ലണ്ടിനെതിരെ 29 തവണയാണ് കുട്ടി ഫോര്‍മാറ്റില്‍ ഇന്ത്യ ഏറ്റുമുട്ടിയത്. 17 ജയങ്ങള്‍ ഇന്ത്യക്ക്. ഇംഗ്ലണ്ടിന് 12 ജയങ്ങളും. ലോകകപ്പില്‍ ഇരു ടീമുകളും ഇതുവരെ 5 തവണയാണ് നേര്‍ക്കുനേര്‍ വന്നത്. ഇന്ത്യ 3 ജയങ്ങളുമായി മുന്നില്‍ നില്‍ക്കുന്നു. റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ? India vs England, Wankhede Stadium: India and England will meet in the third successive T20 World Cup semifinals
ഐപിഎല്‍ 'പൂരം'തുടങ്ങുന്നു; 'കൊടിയേറ്റം'മാര്‍ച്ച് 28ന്
ബംഗളൂരു: ഐപിഎല്‍ പുതിയ സീസണിലെ പോരാട്ടങ്ങള്‍ ഈ മാസം 28 മുതല്‍. മെയ് 31നാണ് ഫൈനല്‍. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. ഫൈനലും ചിന്നസ്വാമിയില്‍ തന്നെ അരങ്ങേറും. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആണ് കളിക്കാനിറങ്ങുക. സാധാരണയായി നിലവിലെ ചാംപ്യന്‍മാരാണ് ഉദ്ഘാടന മത്സരം കളിക്കാറുള്ളത്. ആര്‍സിബിയുടെ ആദ്യ മത്സരത്തിലെ എതിരാളികള്‍ ആരാണെന്നു തീരുമാനം ആയിട്ടില്ല. ഐപിഎല്‍ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടിട്ടില്ല. 20 ദിവസത്തെ മത്സരക്രമമാണ് ആദ്യം പുറത്തുവിടുക. അതിനു ശേഷമായിരിക്കും രണ്ടാം ഘട്ട മത്സരങ്ങളുടെ പട്ടിക വരിക. ഷെഡ്യൂള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നു ബിസിസിഐ സെക്രട്ടറി ജേവ്ജിത് സൈകിയ വ്യക്തമാക്കി. എയ്ഡന്‍ മാര്‍ക്രം ശരിക്കും ഔട്ടാണോ? പന്ത് ഗ്രൗണ്ടില്‍ തൊട്ട ശേഷമല്ലേ പിടിച്ചത്! വിവാദം (വിഡിയോ) ചിന്നസ്വാമിയില്‍ വീണ്ടും ക്രിക്കറ്റ് ആരവം അവസാന സീസണില്‍ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്കു പിന്നാലെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു ശേഷമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വീണ്ടും ഐപിഎല്‍ ആരവങ്ങള്‍ തിരിച്ചെത്തുന്നത്. ഉദ്ഘാടന ആഘോഷങ്ങളും ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്‌റ്റേഡിയം. ഈ സീസണില്‍ ടീമിന്റെ 5 ഹോം പോരാട്ടങ്ങള്‍ ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ഐപിഎല്‍ ഫൈനലിനും ചിന്നസ്വാമി സ്റ്റേഡിയം തന്നെയാണ് വേദിയാകുന്നത്. ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. പിന്നാലെ സ്റ്റേഡിയത്തിനു വിലക്കു വന്നു. പിന്നീട് കര്‍ണാടക സര്‍ക്കാരാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി സ്‌റ്റേഡിയത്തിന്റെ വിലക്ക് മാറ്റിയത്. സ്‌റ്റേഡിയത്തിന്റെ സുരക്ഷയും കാണികളുടെ സുരക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നു ജസ്റ്റിസ് കുന്‍ഹ നയിച്ച സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ വിലക്ക് ഒഴിവാക്കിയത്. ഇതോടെയാണ് ചിന്നസ്വാമിയില്‍ മത്സരം നടത്താനുള്ള അനുമതി ലഭിച്ചത്. സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന് IPL 2026, will kick off on March 28 at the Chinnaswamy Stadium in Bengaluru, with the final to be held on May 31
എയ്ഡന്‍ മാര്‍ക്രം ശരിക്കും ഔട്ടാണോ? പന്ത് ഗ്രൗണ്ടില്‍ തൊട്ട ശേഷമല്ലേ പിടിച്ചത്! വിവാദം (വിഡിയോ)
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി ഫൈനലില്‍ നിന്നു ദക്ഷിണാഫ്രിക്ക പുറത്തായതിനു പിന്നാലെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഔട്ടായതില്‍ വിവാദം. ന്യൂസിലന്‍ഡിനോട് 9 വിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയാണ് പ്രോട്ടീസ് പുറത്തായത്. മത്സരത്തില്‍ മാര്‍ക്രം രചിന്‍ രവീന്ദ്രയുടെ പന്തില്‍ ഡാരില്‍ മിച്ചലിനു ക്യാച്ച് നല്‍കിയാണ് ഔട്ടായത്. ഇതാണ് വിവാദമായിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ടീമിനെ സെമി വരെ എത്തിക്കുന്നതില്‍ നിര്‍ണായക ബാറ്റിങുമായി കളം നിറഞ്ഞത് മാര്‍ക്രമായിരുന്നു. എന്നാല്‍ സെമിയില്‍ താരം 18 റണ്‍സില്‍ നില്‍ക്കെ പുറത്തായി. BIG MOMENT! A superb catch from Daryl Mitchell in the deep draws curtains for Aiden Markram ☝️ #T20WorldCup broadcast details ➡️ https://t.co/NPykWM7qqY pic.twitter.com/2ww42zDeVf — ICC (@ICC) March 4, 2026 റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ? PATHETIC UMPEARING AT EDEN GARDENS NEW ZEALAND VS SOUTH AFRICA - 3rd umpire given out by Captain Aiden Markram of Rachin Ravindra & A Treffic catch by Daryl Mitchell. - SA in big Trouble in Semifinal at Kolkata 81/5......See more. pic.twitter.com/9kSFXYdD5E — MANU. (@IMManu_18) March 4, 2026 എന്നാല്‍ ഡരില്‍ മിച്ചല്‍ കൈയിലൊതുക്കും മുന്‍പ് പന്ത് ഗ്രൗണ്ടില്‍ തൊട്ടിരുന്നുവെന്ന വാദമാണ് ചിലര്‍ മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ഡിആര്‍എസ് പരിശോധനയില്‍ ഈ ക്യാച്ച് അനുവദിക്കുകയും മാര്‍ക്രത്തിനു മടങ്ങേണ്ടി വരികയും ചെയ്തു. തേഡ് അംപയറുടെ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ ആരാധകര്‍ രംഗത്തെത്തിയത്. 20 പന്തില്‍ 18 റണ്‍സുമായി ഫോമിലേക്ക് ഉയരുന്നതിനിടെയാണ് മാര്‍ക്രം മടങ്ങിയത്. എട്ടാം ഓവറിന്റെ നാലാം പന്തിലാണ് പ്രോട്ടീസ് നായകന്റെ വിവാദമായ പുറത്താകല്‍. തേഡ് അംപയർ എടുത്തത് തെറ്റായ തീരുമാനം ആണെന്നു മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും ഇതിഹാസ ഓൾ റൗണ്ടറുമായ ഷോൺ പൊള്ളോക്ക് വ്യക്തമാക്കി. മത്സരത്തില്‍ ഒരു തവണ മാര്‍ക്രത്തിനു ജീവന്‍ തിരിച്ചു കിട്ടിയിരുന്നു. 4 റണ്‍സില്‍ നില്‍ക്കെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ രചിന്‍ രവീന്ദ്ര ഒരു ഈസി ക്യാച്ച് വിട്ടു കളഞ്ഞിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയ താരം മികച്ച രീതിയില്‍ ക്രീസില്‍ തുടരാന്‍ ഒരുങ്ങുന്നതിനിടെയാണ് രചിന്‍ രവീന്ദ്ര പന്തുകൊണ്ട് പ്രായശ്ചിത്തം ചെയ്തത്. വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മാര്‍ക്കോ യാന്‍സന്റെ അവസരോചിത അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ 169 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറുയര്‍ത്തി. ഒരുവേള പ്രോട്ടീസ് 77 റണ്‍സിനിടെ 5 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി പരിതാപകരമായ നിലയിലായിരുന്നു. അവിടെ നിന്നാണ് പൊരുതി നോക്കാവുന്ന സ്‌കോറിലേക്ക് യാന്‍സന്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ കൂട്ടുപിടിച്ച് ടീമിനെ എത്തിച്ചത്. എന്നാല്‍ കിവികളുടെ മറുപടി അതിവേഗത്തിലായിരുന്നു. ഓപ്പണര്‍മാര്‍ ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. ഫിന്‍ അല്ലന്‍ റെക്കോര്‍ഡ് സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്തു. സഹ ഓപ്പണര്‍ ടിം സെയ്ഫര്‍ട് അര്‍ധ സെഞ്ച്വറിയും നേടി. ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവികള്‍ വെറും 12.5 ഓവറില്‍ 173 റണ്‍സെടുത്താന്‍ ജയിച്ചു കയറി ഫൈനലുറപ്പിച്ചത്. T20 World Cup: Daryl Mitchell's catch of Aiden Markram invited DRS controversy
കിരീട പോരില്‍ ഗണ്ണേഴ്‌സിന് വീണ്ടും ആശ്വാസം; സിറ്റിയെ സമനിലയില്‍ കുരുക്കി നോട്ടിങ്ഹാം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ വിജയത്തോടെ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. ആഴ്‌സണല്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ബ്രൈറ്റനെ വീഴ്ത്തി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയില്‍ കുരുക്കി. 2-2നാണ് മത്സരം അവസാനിച്ചത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിയെ നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയില്‍ കുരുക്കിയതോടെ ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം 7 ആയി ഉയര്‍ന്നു. ആഴ്‌സണലിനേക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച സിറ്റി അടുത്ത കളി ജയിച്ചാലും പോയിന്റ് വ്യത്യാസം നാലായി തുടരും. ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം രണ്ടിലേക്ക് കുറയ്ക്കാന്‍ സിറ്റിക്ക് നേരത്തെ സാധിച്ചിരുന്നു. എന്നാല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ പോരാട്ടം സമനിലയില്‍ അവസാനിച്ചത് അവര്‍ക്ക് തിരിച്ചടിയായി. മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയം ഏറ്റുവാങ്ങി. ന്യൂകാസില്‍ യുനൈറ്റഡ് അവരെ 2-1നു പരാജയപ്പെടുത്തി. ലിവര്‍പൂളിനും അട്ടിമറി തോല്‍വി നേരിടേണ്ടി വന്നു. ലിവര്‍പൂളിനെ വൂള്‍വ്‌സ് സ്വന്തം തട്ടകത്തില്‍ 2-1നു പരാജയപ്പെടുത്തി. ചെല്‍സി ആസ്റ്റന്‍ വില്ലയെ 1-4നു തകര്‍ത്തു. സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന് കളിയുടെ 9ാം മിനിറ്റില്‍ ബുകായോ സക നേടിയ ഒറ്റ ഗോളാണ് ആഴ്‌സണലിന്റെ ജയം ഉറപ്പിച്ചത്. പന്തടക്കത്തിലും പാസിങിലും ആക്രമണം അഴിച്ചുവിടുന്നതിലുമൊക്കെ ബ്രൈറ്റന്‍ മുന്നില്‍ നിന്നു. ഗണ്ണേഴ്‌സിന്റെ ഓണ്‍ ടാര്‍ജറ്റ് രണ്ട് ഷോട്ടുകള്‍ മാത്രമായിരുന്നു. അതില്‍ ഒന്നാണ് ഗോളായി മാറിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് സിറ്റി സമനില വഴങ്ങിയത്. കളിയുടെ 31ാം മിനിറ്റില്‍ ആന്റണി സെമെന്യോ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. 56ാം മിനിറ്റില്‍ മോര്‍ഗാന്‍ വൈറ്റിലൂടെ നോട്ടിങ്ഹാം സമനില പിടിച്ചു. 62ാം മിനിറ്റില്‍ റോഡ്രി സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ 76ാം മിനിറ്റില്‍ എലിയറ്റ് ആന്‍ഡേഴ്‌സന്‍ നോട്ടിങ്ഹാമിനെ വീണ്ടും ഒപ്പമെത്തിച്ചു. അവര്‍ പിന്നീട് ഗോള്‍ വഴങ്ങിയതുമില്ല. ജാവോ പെഡ്രോയുടെ ഹാട്രിക്കാണ് ചെല്‍സിക്ക് ആസ്റ്റന്‍ വില്ലയെ തകര്‍ക്കാന്‍ സഹായമായത്. രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി വില്ല സ്വന്തം തട്ടകമായ വില്ല പാര്‍ക്കില്‍ മികച്ച രീതിയില്‍ തുടങ്ങി. എന്നാല്‍ 35, ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈം, 64 മിനിറ്റുകളില്‍ പെഡ്രോ വല ചലിപ്പിച്ചു. 55ാം മിനിറ്റില്‍ കോള്‍ പാമറും ഗോള്‍ നേടിയതോടെയാണ് ചെല്‍സി മിന്നും ജയം സ്വന്തമാക്കിയത്. റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ? English Premier League, Gunners: The title race was shaken-up in a dramatic midweek match week
സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്
മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച മത്സരം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്. ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മത്സരം വൈകീട്ട് ഏഴുമണി മുതലാണ്. ഇരുടീമുകളും സൂപ്പര്‍ എട്ടിലെ അവസാന മത്സരം കളിച്ച ഇലവനെ നിലനിര്‍ത്തിയേക്കും. കഴിഞ്ഞ രണ്ടു ലോകകപ്പ് സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. 2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്‍ത്തി. 2024ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ? ഫോം ഔട്ടായതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുകയാണ്. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര സ്ഥിരതയോടെ ടീമിന്റെ വിശ്വാസം കാക്കുമ്പോള്‍ മിസ്റ്ററി സ്പിന്നിലൂടെ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നല്‍കുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍ Will Sanju shine again? Fans are hopeful; India-England semi-final today
റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?
ആരും കരുതി കാണില്ല ഫിന്‍ അല്ലെന്‍ ഇന്ന് കൊടുങ്കാറ്റാവുമെന്ന്. ന്യൂസിലന്‍ഡിന് മുന്നില്‍ 170 റണ്‍സ് വിജയലക്ഷ്യം നീട്ടിയപ്പോള്‍ പേസ് കരുത്തില്‍ വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പേസ് നിരയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അല്ലെന്‍ പുറത്തെടുത്തത്. അത് റെക്കോര്‍ഡിലേക്കുള്ള യാത്രയായും മാറി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് അല്ലെന്‍ കാഴ്ച വെച്ചത്. അല്ലെന്‍ തന്റെ റണ്‍സിന്റെ 88 ശതമാനവും നേടിയത് പന്ത് അതിര്‍ത്തി കടത്തിയാണ്. 10 ഫോറുകളും എട്ട് സിക്‌സുകളും അടങ്ങുന്നതാണ് അല്ലെന്റെ ഇന്നിങ്‌സ്. നാല് ഡോട്ട് ബോളുകള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. 2016 ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയ്ല്‍ 47 പന്തില്‍ നേടിയ സെഞ്ച്വറിയായിരുന്നു ടി20 ലോകകപ്പില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗതയേറിയ സെഞ്ച്വറി. ഇതാണ് ഇന്ന് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണിത്. 33 പന്തിലാണ് അല്ലെന്‍ 100 റണ്‍സ് അടിച്ചത്. ''എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല''- ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ച് അല്ലെന്‍ അതിര്‍ത്തിയിലേക്ക് അവസാന ബൗണ്ടറി അടിച്ചപ്പോള്‍ കമന്ററിയില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ പറഞ്ഞ വാക്കാണിത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 170 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 പന്ത് ബാക്കി നില്‍ക്കേയാണ് ലക്ഷ്യം മറികടന്നത്. 58 റണ്‍സുമായി ഓപ്പണര്‍ ടിം സീ- ഫെര്‍ട്ട് അല്ലെന് മികച്ച പിന്തുണ നല്‍കി. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചത്. ഇത് വിജയത്തില്‍ നിര്‍ണായകമായി. വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍ നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കി. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 77 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണിന്റെ ബാറ്റിങ്ങ് ആണ്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ യാന്‍സണ്‍ ക്രീസില്‍ നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു സിക്സിന്റെ അകമ്പടിയോടെയാണ് യാന്‍സണിന്റെ ഇന്നിങ്‌സ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പതറുന്നതാണ് കണ്ടത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കുമ്പോള്‍ ക്വിന്റണ്‍ ഡി കോക്കിനെ മടക്കിയാണ് ന്യൂസിലന്‍ഡ് ആദ്യ പ്രഹരം നല്‍കിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 20 പന്തില്‍ 18 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. യാന്‍സണിന് പുറമേ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ടീമിനെ ഉടച്ചുവാര്‍ത്ത് പാകിസ്ഥാന്‍, ആറു പുതുമുഖങ്ങള്‍, പരിശീലക സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് അഹമ്മദ് Finn Allen shatters Chris Gayle’s record with 33-ball century to dump South Africa out of World Cup
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ അനായാസമായി പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ഫൈനലില്‍. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 170 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 പന്ത് ബാക്കി നില്‍ക്കേയാണ് ലക്ഷ്യം മറികടന്നത്. 33 പന്തില്‍ 100 റണ്‍സ് അടിച്ച ഫിന്‍ അല്ലെന്റെ പ്രകടനമാണ് ന്യൂസിലന്‍ഡിന് അനായാസ വിജയം നേടി കൊടുത്തത്. എട്ടു സിക്‌സിന്റെ അകമ്പടിയോടെയാണ് അല്ലെന്റെ വെടിക്കെട്ട് പ്രകടനം. 58 റണ്‍സുമായി ഓപ്പണര്‍ ടിം സീ- ഫെര്‍ട്ട് മികച്ച പിന്തുണ നല്‍കി. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചത്. ഇത് വിജയത്തില്‍ നിര്‍ണായകമായി. നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കി. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 77 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണിന്റെ ബാറ്റിങ്ങ് ആണ്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ യാന്‍സണ്‍ ക്രീസില്‍ നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു സിക്സിന്റെ അകമ്പടിയോടെയാണ് യാന്‍സണിന്റെ ഇന്നിങ്സ്. ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ അയച്ചുകൊടുത്തത് 'കുട്ടിക്കുപ്പായങ്ങള്‍'; ടീമിനെ മാനസികമായി തളര്‍ത്തിയെന്ന് ഇന്ത്യന്‍ വനിത താരങ്ങള്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പതറുന്നതാണ് കണ്ടത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കുമ്പോള്‍ ക്വിന്റണ്‍ ഡി കോക്കിനെ മടക്കിയാണ് ന്യൂസിലന്‍ഡ് ആദ്യ പ്രഹരം നല്‍കിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 20 പന്തില്‍ 18 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. യാന്‍സണിന് പുറമേ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ടീമിനെ ഉടച്ചുവാര്‍ത്ത് പാകിസ്ഥാന്‍, ആറു പുതുമുഖങ്ങള്‍, പരിശീലക സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് അഹമ്മദ് T20 World Cup: New Zealand won by 9 wickets, reach final
ഒറ്റയാള്‍ പോരാട്ടം നയിച്ച് യാന്‍സണ്‍, 30 പന്തില്‍ 55; ന്യൂസിലന്‍ഡിന് 170 റണ്‍സ് വിജയലക്ഷ്യം
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 77 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണിന്റെ ബാറ്റിങ്ങ് ആണ്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ യാന്‍സണ്‍ ക്രീസില്‍ നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു സിക്സിന്റെ അകമ്പടിയോടെയാണ് യാന്‍സണിന്റെ ഇന്നിങ്‌സ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പതറുന്നതാണ് കണ്ടത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കുമ്പോള്‍ ക്വിന്റണ്‍ ഡി കോക്കിനെ മടക്കിയാണ് ന്യൂസിലന്‍ഡ് ആദ്യ പ്രഹരം നല്‍കിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 20 പന്തില്‍ 18 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. യാന്‍സണിന് പുറമേ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ടീമിനെ ഉടച്ചുവാര്‍ത്ത് പാകിസ്ഥാന്‍, ആറു പുതുമുഖങ്ങള്‍, പരിശീലക സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് അഹമ്മദ് ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങിയത്. മത്സരത്തില്‍ ജയിച്ചാല്‍ തുടര്‍ച്ചയായി രണ്ട് തവണ ഫൈനലിലെത്തുന്ന ടീമായി ദക്ഷിണാഫ്രിക്ക മാറും. പേസര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. ലുന്‍ഗി എന്‍ഗിഡി, കഗീസോ റബാദ, മാര്‍കോ യാന്‍സെണ്‍, കോര്‍ബിന്‍ ബോഷ് എന്നിവരുള്‍പ്പെട്ട പേസ് നിര ലോകകപ്പിലെ മികച്ച സംഘമാണ്. ഐസിസി വേദികളിലെ നോക്കൗട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് തവണ ന്യൂസലന്‍ഡ് തോല്‍പ്പിച്ചിട്ടുണ്ട്. 2011, 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും 2025ലെ ചാംപ്യന്‍സ് ട്രോഫിയിലുമാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. സൂപ്പര്‍ എട്ടില്‍ ലങ്കയ്ക്കെതിരെ നേടിയ ഒറ്റ ജയമാണ് കിവീസിന് സെമിയിലേക്കുള്ള വഴിയൊരുക്കിയത്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ടീം തോറ്റിരുന്നു. ക്യാപ്റ്റന്‍ സാന്റ്നെറുടെ ഓള്‍ റൗണ്ട് മികവാണ് കിവീസിന്റെ കരുത്ത്. ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ അയച്ചുകൊടുത്തത് 'കുട്ടിക്കുപ്പായങ്ങള്‍'; ടീമിനെ മാനസികമായി തളര്‍ത്തിയെന്ന് ഇന്ത്യന്‍ വനിത താരങ്ങള്‍ T20 World Cup: South Africa vs New Zealand, 1st Semi-Final at Kolkata
ലാഹോര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദേശീയ ടീമിനെ പ്രതിനിധീകരിച്ച് ഇതുവരെ രാജ്യാന്തര മത്സരങ്ങള്‍ കളിക്കാത്ത പുതിയ ആറു കളിക്കാരില്‍ വിശ്വാസമര്‍പ്പിച്ചാണ് ടീമിനെ പ്രഖ്യാപിച്ചത്. മാര്‍ച്ച് 11 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ബംഗ്ലാദേശ്- പാകിസ്ഥാന്‍ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ബംഗ്ലാദേശിനെതിരെ കളിക്കുന്ന 15 അംഗ ടീമിനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബുധനാഴ്ച പ്രഖ്യാപിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനാല്‍ പര്യടനത്തെ ചുറ്റിപ്പറ്റി അനിശ്ചിതത്വം നിലനിന്നിരുന്നു. അതിനിടെയാണ് പിസിബി ടീമിനെ പ്രഖ്യാപിച്ചത്. ടി20 ലോകകപ്പില്‍ ദേശീയ ടീമിന്റേത് മോശം പ്രകടനമായിരുന്നു. സൂപ്പര്‍ 8 ഘട്ടത്തില്‍ പാകിസ്ഥാന്‍ പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ടീമിനെ ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായി ആറു പുതുമുഖ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അബുദാബിയില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ പാകിസ്ഥാന്‍ ഷഹീന്‍സിനായി കളിച്ച മാസ് സദാഖത്ത്, ഷാമില്‍ ഹുസൈന്‍, ഗാസി ഘോരി, സാദ് മസൂദ്, അബ്ദുള്‍ സമദ് എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട പുതുമുഖ താരങ്ങള്‍. ഷഹീന്‍ ഷാ അഫ്രീദിയാണ് ടീമിനെ നയിക്കുന്നത്. ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ്, ബാറ്റ്‌സ്മാന്‍ ഹുസൈന്‍ തലാത്ത് എന്നിവരെ സെലക്ടര്‍മാര്‍ ടീമിലേക്ക് തിരിച്ചുവിളിച്ചു. മാര്‍ച്ച് 9 ന് ടീം ധാക്കയിലേക്ക് പുറപ്പെടും. മൂന്ന് ഏകദിന മത്സരങ്ങളും ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ അയച്ചുകൊടുത്തത് 'കുട്ടിക്കുപ്പായങ്ങള്‍'; ടീമിനെ മാനസികമായി തളര്‍ത്തിയെന്ന് ഇന്ത്യന്‍ വനിത താരങ്ങള്‍ ടീം: ഷഹീന്‍ ഷാ അഫ്രീദി (ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫൈസല്‍ അക്രം, ഹാരിസ് റൗഫ്, ഹുസൈന്‍ തലാത്ത്, മാസ് സദാഖത്ത്, മുഹമ്മദ് റിസ്വാന്‍ , മുഹമ്മദ് വസീം ജൂനിയര്‍, മുഹമ്മദ് ഗാസി ഘോരി , സാദ് മസൂദ്, സാഹിബ്സാദ ഫര്‍ഹാന്‍, സല്‍മാന്‍ അലി ആഗ, ഷാമില്‍ ഹുസൈന്‍. മാര്‍ച്ച് 11, 13, 15 തീയതികളിലാണ് മത്സരങ്ങള്‍. അതിനിടെ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സര്‍ഫറാസ് അഹമ്മദിനെ നിയമിക്കാന്‍ പിസിബി തീരുമാനിച്ചു. പിസിബി മുന്നോട്ടുവെച്ച മുഖ്യപരിശീലക പദവി സ്വീകരിക്കാന്‍ സര്‍ഫറാസ് അഹമ്മദ് തയ്യാറായാല്‍ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ പരിശീലകനായി അദ്ദേഹം മാറും. മുന്‍ ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹമൂദിന് പകരാണ് 38 കാരനായ സര്‍ഫറാസ് ഈ പദവിയിലേക്ക് വരുന്നത്. പാകിസ്ഥാനുവേണ്ടി 54 ടെസ്റ്റുകളും 117 ഏകദിനങ്ങളും 61 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ച അദ്ദേഹം പാകിസ്ഥാനെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്കും 2017 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കും നയിച്ചിട്ടുണ്ട്. 'ചന്ദ്രഗ്രഹണത്തില്‍ പരിശീലനം അശുഭകരം'; വാംഖഡെയില്‍ ഒന്നര മണിക്കൂര്‍ വൈകി ഇറങ്ങി താരങ്ങള്‍ PCB names six uncapped player for ODI series in Bangladesh
ന്യൂഡല്‍ഹി: എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തിനായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന് കുട്ടികള്‍ക്കുള്ള ജഴ്‌സികളും പരിശീലനോപകരണങ്ങളും അയച്ചുനല്‍കി പൊല്ലാപ്പിലായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). എഐഎഫ്എഫ് നല്‍കിയ ഔദ്യോഗിക കിറ്റിലെ ജഴ്‌സികള്‍ പാകമാകാത്തതിനെത്തുടര്‍ന്ന് ടീം ഇന്നു മത്സരത്തിനിറങ്ങുന്നത് ഓസ്ട്രേലിയയിലെ പ്രാദേശിക വിപണിയില്‍ നിന്ന് വാങ്ങിയ ജഴ്‌സി അണിഞ്ഞാണ്. 'ചന്ദ്രഗ്രഹണത്തില്‍ പരിശീലനം അശുഭകരം'; വാംഖഡെയില്‍ ഒന്നര മണിക്കൂര്‍ വൈകി ഇറങ്ങി താരങ്ങള്‍ എഫ്എസ്ഡിഎലുമായുള്ള കരാര്‍ അവസാനിച്ചതോടെ ദേശീയ ടീമിനു നിലവില്‍ ജഴ്‌സി സ്‌പോണ്‍സര്‍മാരില്ല. ജഴ്‌സികള്‍ മാറിപ്പോയതറിഞ്ഞ ഫെഡറേഷന്‍ പ്രതിനിധികള്‍ പെര്‍ത്തിലെ ഒരു കമ്പനി മുഖേന 2 ജോടി പുതിയ ജഴ്‌സികള്‍ സംഘടിപ്പിക്കുകയായിരുന്നു. ഇളം നീലയും ചുവപ്പും നിറത്തിലുള്ള ജഴ്‌സികള്‍ എഎഫ്സി അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കി അനുമതി നേടിയെടുക്കുകയായിരുന്നു. പെര്‍ത്തില്‍ വിയറ്റ്‌നാമിനെതിരെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ മത്സരം. 2003നു ശേഷം ആദ്യമായാണ് മെറിറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യ ഏഷ്യന്‍ കപ്പിനു യോഗ്യത നേടുന്നത്. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാന്‍ ഇന്ത്യയ്ക്കു സാധിക്കും. ഇത്രത്തോളം പ്രാധാന്യമുള്ള മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കാണ് പാകമാവാത്ത ജഴ്‌സി എഐഎഫ്എഫ് അയച്ചു നല്‍കിയത്. അധികൃതരുടെ അനാസ്ഥ ടീമിനെ മാനസികമായി തളര്‍ത്തിയെന്നും മത്സരത്തിനു മുന്‍പുള്ള നിര്‍ണായക സമയത്തെ ശ്രദ്ധ മാറ്റിയെന്നും വനിത ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ എം.സത്യനാരായണന് അയച്ച കത്തില്‍ പരാതിപ്പെട്ടു. AFC Women's Asian Cup: Indian Team Receiving children's sized jerseys and training equipment from the AIFF
'ചന്ദ്രഗ്രഹണത്തില്‍ പരിശീലനം അശുഭകരം'; വാംഖഡെയില്‍ ഒന്നര മണിക്കൂര്‍ വൈകി ഇറങ്ങി താരങ്ങള്‍
മുംബൈ: ടി20 ലോകകപ്പ് കിരീട പ്രതീക്ഷയില്‍ സെമി പോരിനിറങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. വ്യാഴാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് സെമി പോരാട്ടം. തുടര്‍ച്ചയായ മൂന്നാം ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ ഏറ്റുമുട്ടുന്നത്. സെമിഫൈനല്‍ പോരാട്ടത്തിനായി ഇന്ത്യന്‍ ടീം ഇന്നലെ മുംബൈയിലെത്തിയിരുന്നു. ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയെങ്കിലും ,ചന്ദ്രഗ്രഹണം കാരണം വൈകിയാണ് പരിശീലനം ആരംഭിച്ചത്. വൈകിട്ട് ആറു മണിക്കാണ് ഇന്ത്യന്‍ ടീമിന് പരിശീലനം നിശ്ചയിച്ചിരുന്നെങ്കിലും ഒന്നര മണിക്കൂറോളം വൈകിയാണ് താരങ്ങള്‍ ഗ്രൗണ്ടിലെത്തിയത്. വൈകിട്ട് 3.26 മുതല്‍ 6.47 വരെയായിരുന്നു ചന്ദ്രഗ്രഹണം. ടി20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമി; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും ഗ്രഹണ സമയത്ത് പരിശീലനം നടത്തുന്നത് അശുഭകരമാണെന്ന് ചില താരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമയം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ ആവശ്യം പരിഗണിച്ച് ടീം മാനേജ്‌മെന്റ് പരിശീലനം ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് 7:30നാണ് പരിശീലനം ആരംഭിച്ചത്. രാത്രി പത്തുമണിയോടെ പരിശീലന സെഷന്‍ അവസാനിക്കുകയും ചെയ്തു. ഭൂമി നടുവിലായി സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിച്ച് ചന്ദ്രന്‍ ഭാഗികമായോ പൂര്‍ണമായോ മറയുന്നതാണു ചന്ദ്രഗ്രഹണം. ജ്യോതിഷപരമായി ചന്ദ്രഗ്രഹണ സമയം അശുഭകരമാണെന്നാണ് വിശ്വാസം. ഈ ലോകകപ്പില്‍ യുഎസിനെതിരെ ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങിയത് വാംഖഡെയിലാണ്. വാങ്കഡെയിലെ ഉദ്ഘാടന മത്സരത്തില്‍ യുഎസ് പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ്‌നിരയെ വിറപ്പിച്ചതും ഇവിടെയാണ്. എന്നാല്‍ 2017 ഡിസംബറിനുശേഷം ഇവിടെ ഒരു ട്വന്റി20 മത്സരവും തോറ്റിട്ടില്ലെന്നത് ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. മഹുവശത്ത് ലോകകപ്പ് ഗ്രൂപ്പ് റൗണ്ടില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇവിടെ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് 30 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു. India is just two wins away from lifting the T20 World Cup trophy
ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ നിന്നു സെമി കാണാതെ പുറത്തായ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പാക് ക്രിക്കറ്റ് തലപ്പത്ത് അവസാനിക്കുന്നില്ല. ടീമിന്റെ മങ്ങിയ പ്രകടനത്തിന്റെ പേരില്‍ പാക് സെലക്ഷന്‍ പാനൽ അംഗമെന്ന നിലയിലുള്ള സ്ഥാനം രാജിവച്ച് മുന്‍ അന്താരാഷ്ട്ര അംപയര്‍ അലീം ദാര്‍. മോശം പ്രകടനത്തിന്റെ പേരില്‍ മാത്രമല്ല രാജി. മുഖ്യ പരിശീലകന്‍ മൈക്ക് ഹെസ്സന്റെ ടീം തെരഞ്ഞെടുപ്പിലെ അമിതാധികാര പ്രയോഗങ്ങളിലുള്ള വിയോജിപ്പും രേഖപ്പെടുത്തിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കോച്ചിന്റെ ഈ അമിതാധികാര പ്രവണതയ്‌ക്കെതിരെപാനലിലെ സഹ അംഗവും മുന്‍ താരവുമായ അക്വിബ് ജാവേദ് കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ആരോപണവും അദ്ദേഹം ഉര്‍ത്തി. 2024 ഒക്ടോബറിലാണ് അലീം ദാര്‍ പാക് സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാകുന്നത്. പാക് ടീമിന്റെ ലോകകപ്പില്‍ നിന്നുള്ള പുറത്താകലിനു ശേഷം പാക് ക്രിക്കറ്റ് തലപ്പത്ത് നടക്കുന്ന ആദ്യ രാജി കൂടിയാണിത്. സെലക്ഷന്‍ കമ്മിറ്റിയില്‍ ലോകകപ്പ് ടീം തെരഞ്ഞെടുപ്പ് സമയത്തു തന്നെ തര്‍ക്കങ്ങളുണ്ടായിരുന്നു. മുതിര്‍ന്ന താരങ്ങളായ ബാബര്‍ അസം, ഷദബ് ഖാന്‍ എന്നിവരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം അലീം ദാറിനെ ചൊടിപ്പിച്ചിരുന്നു. ഇരുവരേയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് അലീം ദാര്‍ സ്വീകരിച്ചത്. ലോകകപ്പ് തുടങ്ങും മുന്‍പ് വരെ ഇരുവരും ടി20 ഫോര്‍മാറ്റില്‍ നടത്തിയ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്ന വാദവും അദ്ദേഹം മുന്നോട്ടു വച്ചു. '50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്' എന്നാല്‍ അതൊന്നും വകവയ്ക്കാതെ മൈക്ക് ഹെസ്സന്‍ ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്താന്‍ നടത്തിയ അധികാര വിനിയോഗങ്ങളില്‍ അലീം ദാര്‍ അതൃപ്തനായിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ച പ്രധാന സംഭവം. ലോകകപ്പിന്റെ സെമി കാണാതെ പുറത്തായതിനു പിന്നാലെ പിസിബി പാക് താരങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് പിഴ ശിക്ഷ ചുമത്തിയെന്ന വാര്‍ത്തകളാണ് വന്നത്. മോശം പ്രകടനത്തിന്റെ പേരില്‍ ടീം അംഗങ്ങളില്‍ നിന്നു ക്രിക്കറ്റ് ബോര്‍ഡ് 50 ലക്ഷം രൂപയാണ് പിഴ ഈടാക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. പിഴയ്‌ക്കൊപ്പം പാക് താരങ്ങളുടെ വേതനം വെട്ടിച്ചുരുക്കുന്നതടക്കമുള്ള നടപടികള്‍ വരുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പിസിബി നിഷേധിച്ചു. ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടം ദയനീയമായി പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഈ തോല്‍വിയും ടീമിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തി വിട്ടത്. സ്റ്റാര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍? സെമിക്ക് മുന്‍പ് ന്യൂസിലന്‍ഡിന് 'വേവലാതി' Aleem Dar has reportedly resigns from the Pakistan selection panel, citing frustration over selection decisions made by head coach Mike Hesson
'മെസി- ലമീന്‍ യമാല്‍'പോരാട്ടം നടക്കില്ലേ? 'ഫൈനലിസിമ'യും അനിശ്ചിതത്വത്തിലാക്കി 'യുദ്ധം'
ദോഹ: ഫുട്‌ബോള്‍ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് വരുന്നത്. കോപ്പ അമേരിക്ക, ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയും മുന്‍ ലോക ചാംപ്യന്‍മാരും നിലവിലെ യൂറോ കപ്പ് ജേതാക്കളുമായ സ്‌പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം അനിശ്ചിതത്വത്തില്‍. ഈ മാസം 27നു ഖത്തര്‍ തലസ്ഥാനാമായ ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് അര്‍ജന്റീന- സ്‌പെയിന്‍ പോരാട്ടം തീരുമാനിച്ചിരുന്നത്. എന്നാല്‍ പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന സാഹചര്യമാണ് അനിശ്ചിതത്വത്തിനു കാരണമായിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സുരക്ഷ സംബന്ധിച്ച പുതിയ ആശങ്കകളാണ് മത്സരത്തെ ചോദ്യ ചിഹ്നത്തിലാക്കിയത്. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രാജ്യത്തു നടക്കുന്ന എല്ലാ മത്സരങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ യുവേഫയും ലാറ്റിനമേരിക്കന്‍ അധികൃതരായ കോണ്‍മെബോളും പോരാട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ഖത്തറില്‍ നിന്നു വേദി മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇരു ബോഡികളും തമ്മില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സ്റ്റാര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍? സെമിക്ക് മുന്‍പ് ന്യൂസിലന്‍ഡിന് 'വേവലാതി' മത്സരം നടക്കേണ്ടത് സ്‌പെയിന്‍, അര്‍ജന്റീന അടക്കമുള്ള ഫുട്‌ബോള്‍ അസോസിയേഷനുകളുടേയും ആവശ്യമാണ്. ഇതിഹാസ താരം ലയണല്‍ മെസിയും ബാഴ്‌സലോണ യുവ വിസ്മയം ലമീന്‍ യമാലും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമെന്ന നിലയില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കിട്ടുന്ന മത്സരമാണിത്. അതിനാല്‍ തന്നെ സാമ്പത്തിക താത്പര്യങ്ങളും മത്സരം മറ്റൊരു വേദിയില്‍ നടക്കുന്നതിനു ആക്കം കൂട്ടുന്നുണ്ട്. നിലവില്‍ അര്‍ജന്റീനയാണ് ജേതാക്കള്‍. 2022ല്‍ അവര്‍ ഇറ്റലിയെ വീഴ്ത്തി കിരീടം നേടി. അവരുടെ രണ്ടാം ഫൈനലും രണ്ടാം ഫൈനലിസിമ കിരീടം കൂടിയാണ് 2022ല്‍ നേടിയത്. 1985, 1993 വര്‍ഷങ്ങളിലാണ് നേരത്തെ ഈ പോരാട്ടം അരങ്ങേറിയത്. 1985ല്‍ ഉറുഗ്വെ ടീമിനെ വീഴ്ത്തി ഫ്രാന്‍സാണ് കന്നി കിരീടം സ്വന്തമാക്കിയത്. 1993ല്‍ അര്‍ജന്റീന അന്നത്തെ യൂറോ ജേതാക്കളായ ഡെന്‍മാര്‍ക്കിനെ വീഴ്ത്തിയും കിരീടം നേടി. '50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്' Middle East security: Finalissima between Spain vs Argentina, originally set for March 27 in Doha
സ്റ്റാര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍? സെമിക്ക് മുന്‍പ് ന്യൂസിലന്‍ഡിന് 'വേവലാതി'
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഒന്നാം സെമിയില്‍ ഇറങ്ങാനിരിക്കെ ന്യൂസിലന്‍ഡിനു കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ മാറ്റ് ഹെൻറി നാളെ കളിക്കുന്ന കാര്യം സംശയത്തിലാണെന്നു കിവി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ വ്യക്തമാക്കി. സെമിക്ക് മുന്‍പ് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സാന്റ്‌നര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം ന്യൂസിലന്‍ഡിലേക്ക് പറന്നതായും ഇന്ന് അര്‍ധ രാത്രിയോടെ തിരിച്ചെത്തുമെന്നുമാണ് നായകന്‍ പറഞ്ഞത്. ഹെൻറി ഇന്ന് ടീം ക്യാംപിലേക്ക് തിരിച്ചെത്തിയാലും നാളെ കളിക്കാനിറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് സാന്റ്‌നര്‍ പറയുന്നത്. ന്യൂസിലന്‍ഡില്‍ നിന്നു ഇന്ത്യയിലേക്കുള്ള ദീര്‍ഘ നേരത്തെ വിമാന യാത്ര കഴിഞ്ഞു തിരിച്ചെത്തി കളിക്കാനുള്ള ശാരീരിക ക്ഷമത അദ്ദേഹത്തിനുണ്ടാകുമോ എന്ന കാര്യം സംശയത്തിലാണെന്നു കിവി നായകന്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂസിലന്‍ഡിന്റെ സെമി പ്രവേശത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഹെൻറി. സൂപ്പര്‍ എട്ടിലെ ശ്രീലങ്കക്കെതിരായ ജീവന്‍ മരണ പോരാട്ടത്തില്‍ 2 ഓവര്‍ എറിഞ്ഞ സ്റ്റാര്‍ പേസര്‍ വെറും 3 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. താരത്തിന്റെ 10 പന്തുകള്‍ ഡോട്ട് ബോളുകളായിരുന്നു. '50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്' ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലും താരം മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞു. 2.3 ഓവര്‍ എറിഞ്ഞ ഹെൻറി 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. നാളെ വൈകീട്ട് 7 മണി മുതലാണ് ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് ഒന്നാം സെമി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്താണ് നിര്‍ണായക പോരാട്ടം. രണ്ടാം സെമിയില്‍ വ്യാഴാഴ്ച ഇതേ സമയത്ത് ഇന്ത്യ- ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും. മുംബൈയിലെ വാംഖഡെയിലാണ് രണ്ടാം സെമി. അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്' പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും! Matt Henry: New Zealand take on South Africa in the first semi final of the T20 World Cup
'50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്'
ഇസ്ലാമബാദ്: ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായതിനു പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ പിഴ ശിക്ഷ. പാക് ക്രിക്കറ്റ് ബോർഡാണ് പിഴ ചുമത്തിയത്. മോശം പ്രകടനത്തിന്റെ പേരിൽ ടീം അംഗങ്ങളിൽ നിന്നു ക്രിക്കറ്റ് ബോർഡ് 50 ലക്ഷം രൂപയാണ് പിഴ ഈടാക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. പിഴയ്ക്കൊപ്പം പാക് താരങ്ങളുടെ വേതനം വെട്ടിച്ചുരുക്കുന്നതടക്കമുള്ള നടപടികൾ വരുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം പിസിബി നിഷേധിച്ചു. ലോകകപ്പിൽ ഇന്ത്യക്കെതിരായ പോരാട്ടം ദയനീയമായി പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ഈ തോൽവിയും ടീമിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തി വിട്ടത്. അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്' പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും! അഫ്രീദി പറയുന്നത് അതേസമയം പിസിബിയുടെ ശിക്ഷ കുറഞ്ഞു പോയെന്നാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഇതിഹാസവുമായ ഷഹീദ് അഫ്രീദിയുടെ അഭിപ്രായം. പാക് താരങ്ങളുടെ പക്കൽ നിന്നു പിഴയായി 50 ലക്ഷം വാങ്ങിയതു കൊണ്ട് എന്താകാൻ എന്നാണ് അഫ്രീദി ചോദിക്കുന്നത്. ഈ ശിക്ഷ പോരെന്നും ഇതുകൊണ്ടൊന്നും താരങ്ങൾ പഠിക്കാൻ പോകുന്നില്ലെന്നും അഫ്രീദി പറയുന്നു. 'എനിക്ക് മനസിലാകുന്നില്ല. ഇത് എന്തുതരം ശിക്ഷയാണ്. ഇതുകൊണ്ടൊന്നും താരങ്ങൾ പഠിക്കാൻ പോകുന്നില്ല. ഇടുങ്ങിയ ചിന്താഗതി ഉള്ളവരാണ് ഈ നടപടിയൊക്കെ എടുക്കുന്നത്. 50 ലക്ഷം രൂപ കൊണ്ട് എന്താകാനാണ്. ഇതൊരു ശിക്ഷയായി എങ്ങനെയാണ് കണക്കാക്കുക.' 'കടുത്ത ശിക്ഷ കൊടുക്കണം. ടൂർണമെന്റിൽ തിളങ്ങാത്ത എല്ലാ താരങ്ങളേയും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ പറഞ്ഞുവിടണം. തീർത്തു മോശം പ്രകടനം നടത്തിയവരെ രണ്ട് വർഷത്തേക്ക് ദേശീയ ടീമിന്റെ പരിസരത്തേക്ക് അടുപ്പിക്കരുത്'- അഫ്രീദി തുറന്നടിച്ചു. Shahid Afridi: Pakistan cricket team stars were reportedly penalised by the Pakistan Cricket Board for failing to reach the T20 World Cup 2026 semifinals
'ഫൈനല്‍'അടക്കം നിര്‍ണായക മത്സരങ്ങള്‍; 'ചിന്നസ്വാമി സ്റ്റേഡിയം'വീണ്ടും ഐപിഎല്‍ ആരവങ്ങളിലേക്ക്
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വീണ്ടും ഐപിഎല്‍ ആരവങ്ങള്‍ തിരിച്ചെത്തുന്നു. ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്കു പിന്നാലെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു ശേഷമാണ് വീണ്ടും സ്റ്റേഡിയം മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. ഇത്തവണത്തെ ഐപിഎല്‍ പോരില്‍ നിര്‍ണായക മത്സരങ്ങള്‍ക്ക് ബംഗളൂരു സ്‌റ്റേഡിയം വേദിയാകും. ഉദ്ഘാടന ആഘോഷങ്ങളും ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്‌റ്റേഡിയം. ഈ സീസണില്‍ ടീമിന്റെ 5 ഹോം പോരാട്ടങ്ങള്‍ ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ഐപിഎല്‍ ഫൈനലിനും ചിന്നസ്വാമി സ്റ്റേഡിയം തന്നെയാണ് വേദിയാകുന്നത്. അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്' പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും! ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. പിന്നാലെ സ്റ്റേഡിയത്തിനു വിലക്കു വന്നു. പിന്നീട് കര്‍ണാടക സര്‍ക്കാരാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി സ്‌റ്റേഡിയത്തിന്റെ വിലക്ക് മാറ്റിയത്. സ്‌റ്റേഡിയത്തിന്റെ സുരക്ഷയും കാണികളുടെ സുരക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നു ജസ്റ്റിസ് കുന്‍ഹ നയിച്ച സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ വിലക്ക് ഒഴിവാക്കിയത്. ഇതോടെയാണ് ചിന്നസ്വാമിയില്‍ മത്സരം നടത്താനുള്ള അനുമതി ലഭിച്ചത്. വനിതാ ബാറ്റര്‍മാരില്‍ ഒന്നാമത്; ഐസിസി റാങ്കിങില്‍ സ്മൃതി മന്ധാനയ്ക്ക് നേട്ടം IPL 2026: The cricketing action is all set to return to the Chinnaswamy Stadium in Bengaluru
അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്'പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും!
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി പോരാട്ടങ്ങളില്‍ ജവഗല്‍ ശ്രീനാഥും ആന്‍ഡി പൈക്രോഫ്റ്റും മാച്ച് റഫറിമാരാകും. ഒന്നാം സെമിയില്‍ ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് പോരാട്ടം നാളെ കൊല്‍ക്കത്തയിലും ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി ഈ മാസം 5ന് മുംബൈയിലുമാണ് അരങ്ങേറുന്നത്. രണ്ട് പോരാട്ടങ്ങള്‍ക്കമുള്ള അംപയര്‍മരേയും ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനാഥ് നാളെ അരങ്ങേറുന്ന ഒന്നാം സെമിയിലാണ് മാച്ച് റഫറി ആകുന്നത്. പൈക്രോഫ്റ്റ് രണ്ടാം സെമിയിലും. സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത ഒന്നാം സെമി: ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ്, കൊല്‍ക്കത്ത ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍: റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്, അലക്‌സ് വാര്‍ഫ് തേഡ് അംപയര്‍: നിതിന്‍ മേനോന്‍ ഫോര്‍ത്ത് അംപയര്‍: റോഡ് ടക്കര്‍ മാച്ച് റഫറി: ശ്രീനാഥ് രണ്ടാം സെമി: ഇന്ത്യ- ഇംഗ്ലണ്ട്, മുംബൈ ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍: ക്രിസ് ഗഫാനി, അല്ലാവുദ്ദീന്‍ പാലെകര്‍ തേഡ് അംപയര്‍: അഡ്രിയാന്‍ ഹോള്‍ഡ്‌ലോക്ക് ഫോര്‍ത്ത് അംപയര്‍: പോള്‍ റീഫല്‍ മാച്ച് റഫറി: ആന്‍ഡി പൈക്രോഫ്റ്റ് അച്ഛന്‍ മരിച്ചതിന്റെ വേദന മായും മുന്‍പ് ഇന്ത്യന്‍ ടീമില്‍; റിങ്കുവിന്റെ ആത്മധൈര്യത്തിന് കൈയടി രണ്ട് വര്‍ഷം മുന്‍പ് നടന്ന ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍ പോരാട്ടം നിയന്ത്രിച്ചത് ഇല്ലിങ്‌വര്‍ത്തായിരുന്നു. വാര്‍ഫ് ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡ്- അഫ്ഗാനിസ്ഥാന്‍ മത്സരം നിയന്ത്രിച്ചിട്ടുണ്ട്. 2024ല്‍ സെമിയിലും ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം തന്നെയായിരുന്നു. അന്ന് ഓണ്‍ ഫീല്‍ഡ് അംപയര്‍ ക്രിസ് ഗഫാനിയായിരുന്നു. അദ്ദേഹമാണ് ഇത്തവണയും ഇന്ത്യ- ഇംഗ്ലണ്ട് സെമി പോര് നിയന്ത്രിക്കുന്ന ഓള്‍ ഫീല്‍ഡ് അംപയറില്‍ ഒരാള്‍. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ രണ്ട് മത്സരങ്ങള്‍ നിയന്ത്രിച്ച അംപയരാണ് അല്ലാവുദ്ദീന്‍. ഇന്ത്യ- നെതര്‍ലന്‍ഡ്‌സ് മത്സരവും അദ്ദേഹം നിയന്ത്രിച്ചിരുന്നു. T20 World Cup 2026, semifinals: ICC has confirming the full list of officials for the knockout clashes
വനിതാ ബാറ്റര്‍മാരില്‍ ഒന്നാമത്; ഐസിസി റാങ്കിങില്‍ സ്മൃതി മന്ധാനയ്ക്ക് നേട്ടം
ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ഏകദിന റാങ്കിങില്‍ വന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന . വനിതാ ബാറ്റര്‍മാരില്‍ സ്മൃതി ഒന്നാം റാങ്കിലെത്തി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച ബാറ്റിങാണ് താരത്തിനു റങ്കിങ് മുന്നേറ്റത്തില്‍ തുണയായത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് സ്മൃതി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. 790 റേറ്റിങ് പോയിന്റാണ് സ്മൃതി സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടാണ്. താരത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മൃതി ഒന്നാമതെത്തിയത്. വോള്‍വാര്‍ടിന് 782 റേറ്റിങ് പോയിന്റ്. അച്ഛന്‍ മരിച്ചതിന്റെ വേദന മായും മുന്‍പ് ഇന്ത്യന്‍ ടീമില്‍; റിങ്കുവിന്റെ ആത്മധൈര്യത്തിന് കൈയടി ഓസ്‌ട്രേലിയന്‍ താരങ്ങളായ ബെത് മൂണി, അലിസ ഹീലി എന്നിവരും റാങ്കിങില്‍ നേട്ടമുണ്ടാക്കി. ഇരുവരും രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റൊരു ബാറ്റര്‍. ക്യാപ്റ്റന്‍ 4 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 9ാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ദീപ്തി ശര്‍മ മാത്രമാണ് ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരം. ദീപ്തി പത്താം സ്ഥാനത്ത്. സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത ICC Rankings: India opener Smriti Mandhana on Tuesday climbed to the top of the ICC Women's ODI batting rankings
അച്ഛന്‍ മരിച്ചതിന്റെ വേദന മായും മുന്‍പ് ഇന്ത്യന്‍ ടീമില്‍; റിങ്കുവിന്റെ ആത്മധൈര്യത്തിന് കൈയടി
മുംബൈ: അച്ഛന്റെ മരണം ഏല്‍പ്പിച്ച മാനസിക ആഘാതം വക വയ്ക്കാതെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് ടീം ക്യാംപിലേക്ക് തിരിച്ചെത്തിയ റിങ്കു സിങിനെ അഭിനന്ദിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. റിങ്കുവിന്റെ മനോധൈര്യത്തെ ഗംഭീര്‍ എടുത്തു പറഞ്ഞാണ് അഭിനന്ദിച്ചത്. അച്ഛന്റെ മരണത്തെ തുടര്‍ന്നു ക്യാംപ് വിട്ട റിങ്കു ചടങ്ങുകള്‍ തീര്‍ത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരാട്ടത്തിനു തൊട്ടുമുന്‍പാണ് ടീമിനൊപ്പം ചേര്‍ന്നത്. ഫെബ്രുവരി 27നാണ് റിങ്കുവിന്റെ പിതാവ് ഖാന്‍ചന്ദ്ര സിങ് മരിച്ചത്. ലിവര്‍ കാന്‍സറിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. റിങ്കു ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ത്യയുടെ സിംബാബ്‌വെക്കെതിരായ മത്സരത്തിനു തൊട്ടു മുന്‍പ് അച്ഛന്റെ ആരോഗ്യ നില ഗുരുതരമാണെന്നു വിവരം കിട്ടിയതിനെ തുടര്‍ന്നാണ് താരം ടീം വിട്ടത്. മരണത്തിനു പിന്നാലെ ടീമിന്റെ മുഴുവന്‍ പിന്തുണയും അറിയിച്ച് റിങ്കുവിന് ഗംഭീര്‍ മെസേജ് അയച്ചിരുന്നു. നീ ഒറ്റയ്ക്കല്ലെന്നായിരുന്നു സന്ദേശം. പിന്നാലെയാണ് ടീം ക്യാംപില്‍ വച്ച് സഹ താരങ്ങള്‍ക്കു മുന്നില്‍ ഗംഭീര്‍ റിങ്കുവിനെ അഭിനന്ദിച്ച് സംസാരിച്ചത്. സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത 'സുഹൃത്തുക്കളെ ഞാന്‍ തുടങ്ങും മുന്‍പ് റിങ്കുവിനെ അഭിനന്ദിക്കുന്നു. വ്യക്തിപരമായ ഒരു നഷ്ടം സംഭവിച്ച് പെട്ടെന്നു തന്നെ ടീമിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹം കാണിച്ച ആത്മധൈര്യത്തെ അഭിനന്ദിക്കുന്നു. റിങ്കു നിങ്ങള്‍ ഒറ്റയ്ക്കല്ല ഈ മണിക്കൂറില്‍ മുഴുവന്‍ ടീമും നിങ്ങള്‍ക്കൊപ്പമാണ്. അതിനാല്‍ കരുത്തോടെ നില്‍ക്കുക.' വിന്‍ഡീസിനെതിരായ പോരാട്ടത്തിനു തൊട്ടുമുന്‍പാണ് കോച്ച് ടീം അംഗങ്ങളെ പ്രചോദിപ്പിച്ചത്. സമ്മര്‍ദ്ദത്തില്‍ നിന്നു ഒളിച്ചോടരുതെന്നും അതിനെ കരുത്തോടെ നേരിടണമെന്നും ഗംഭീര്‍ വ്യക്തമാക്കി. 'സമ്മര്‍ദ്ദം വരുന്നുണ്ടെങ്കില്‍ നാം പോസിറ്റീവാണെന്നു സ്വയം പറഞ്ഞ് ഉറപ്പിക്കുക. ആസ്വദിച്ച് കളിക്കുക. പരസ്പരം പ്രചോദിപ്പിക്കുന്ന തരത്തില്‍ ആസ്വദിച്ച് മുന്നോട്ടു പോകുക'- ഗംഭീര്‍ വ്യക്തമാക്കി. ഇന്ത്യ - ഇംഗ്ലണ്ട് സെമി മഴയെടുത്താല്‍ ആര് ഫൈനലില്‍ എത്തും? Gautam Gambhir delivered an emotional tribute to Rinku Singh in a team huddle
ഇന്ത്യ - ഇംഗ്ലണ്ട് സെമി മഴയെടുത്താല്‍ ആര് ഫൈനലില്‍ എത്തും?
മുംബൈ: ടി20 ലോകകപ്പില്‍ ഫൈനല്‍ പ്രതീക്ഷയുമായി ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുകയാണ്. വ്യാഴാഴ്ച മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാമത്തെ സെമിഫൈനല്‍, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടക്കുന്നത്. അവിടെ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ നേരിടും. എന്നാല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചാല്‍ അത് ടീമുകളെ എങ്ങനെ ബാധിക്കും ആരൊക്കെ ഫൈനലിലെത്തുമെന്നും അറിയാം. സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ വിഡിയോ കോള്‍; അന്ന് പറഞ്ഞത് ആവര്‍ത്തിച്ച് ചാരു, ഏറ്റെടുത്ത് ആരാധകര്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം മഴ മൂലം തടസപ്പെട്ടാല്‍ ഐസിസി റിസര്‍വ് ദിനം നിശ്ചയിച്ചിട്ടുണ്ട്. കാലാവസ്ഥ മോശമായി മത്സരം വൈകിയാണ് തുടങ്ങുന്നതെങ്കില്‍ കുറഞ്ഞത് 5 ഓവര്‍ മത്സരം എങ്കിലും നടത്താന്‍ വ്യാഴാഴ്ച 90 മിനിറ്റ് സമയവും വെള്ളിയാഴ്ച 120 മിനിറ്റും അധിക സമയം ലഭിക്കും. ഇനി മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍, സൂപ്പര്‍ 8 പോയിന്റ് പട്ടികയെ അടിസ്ഥാനമാക്കി ഫലം തീരുമാനിക്കും. അങ്ങനെയെങ്കില്‍, ഇന്ത്യയെക്കാള്‍ സൂപ്പര്‍ 8 ഗ്രൂപ്പില്‍ കൂടുതല്‍ പോയിന്റ് നേടിയ ഇംഗ്ലണ്ട് ഫൈനലില്‍ എത്തും. ഇംഗ്ലണ്ട് 3 വിജയങ്ങളുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യ 2 വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ് എത്തിയത്. ഇനി രണ്ട് സെമിഫൈനലുകളും ഉപേക്ഷിക്കപ്പെട്ടാല്‍, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ടി20 ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടും. T20 World Cup: Who Qualifies For Final If India vs England Semifinal Is Washed Out
'അറപ്പുളവാക്കുന്ന കമന്‍റ്,'സഞ്ജുവിനെതിരെ വംശീയ അധിക്ഷേപം: നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ടി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച സ ഞ്ജു സാംസണ്‍ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സഞ്ജുവിനെ അഭിനന്ദിച്ച് ഒരു ഉപയോക്താവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. This kind of vile racism has absolutely no place in India. We urge @AshwiniVaishnaw to take immediate action against the person behind the account who posted this disgusting comment targeting Sanju Samson, the pride of Kerala. pic.twitter.com/uVlVr1PNbN — Congress Kerala (@INCKerala) March 2, 2026 ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു വിന്‍ഡീസിനെ തോല്‍പ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്‌സിനെ ചേര്‍ത്തും വംശീയച്ചുവയോടെയാണ് ഇയാള്‍ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ഇയാളുടെ പോസ്റ്റ് പങ്കിട്ടുകൊണ്ട് വംശീയതയ്ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടന്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. 'ഞാന്‍ വലിയൊരു വിശ്വാസി'; ഡ്രസിങ് റൂമിലും മുട്ടുകുത്തി സഞ്ജു, വൈറലായി ദൃശ്യങ്ങള്‍ സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. A social media post praising Samson's performance with racist undertones sparked a major controversy
സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ വിഡിയോ കോള്‍; അന്ന് പറഞ്ഞത് ആവര്‍ത്തിച്ച് ചാരു, ഏറ്റെടുത്ത് ആരാധകര്‍
കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച സൂപ്പര്‍ ഇന്നിങ്‌സിന് ശേഷം സഞ്ജു സാംസണെ പ്രശംസിച്ചുള്ള പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനൊപ്പം ഇപ്പോള്‍ താരത്തിന്റെ ഭാര്യ ചാരുലതയുടെ പോസ്റ്റും ചര്‍ച്ചയാകുകയാണ്. മത്സരശേഷം ചാരുലതയുമായി സഞ്ജു വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെയാണ് ചാരുലത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തത്. 'ഞാന്‍ വലിയൊരു വിശ്വാസി'; ഡ്രസിങ് റൂമിലും മുട്ടുകുത്തി സഞ്ജു, വൈറലായി ദൃശ്യങ്ങള്‍ ചാരുലത മുന്‍പ് പങ്കുവച്ച ഒരു പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് പുതിയ പോസ്റ്റും ചര്‍ച്ചയായത്. ആ പോസ്റ്റിലെ അതേ വരികള്‍ തന്നെയാണ് ചാരു പുതിയ പോസ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ വ്യത്യസ്ത സാഹചര്യത്തിലും അര്‍ഥത്തിലുമാണെന്നു മാത്രം. ഫെബ്രുവരി 2ന്, ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ സഞ്ജു ഫോം കണ്ടെത്താന്‍ കഷ്ടപ്പെട്ടിരുന്ന സമയത്താണ് ആദ്യ പോസ്റ്റ്. 'എല്ലാം അവസാനിക്കുകയും ഉത്തരങ്ങള്‍ ഇല്ലാതാകുകയും ചെയ്യുമ്പോള്‍.. വെറുതെ തലകുനിക്കുക, ജീവിതം അതിന്റെ വഴിക്ക് വിടുക! കാരണം ചില സമയങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവയാണ്, വിശദീകരിക്കപ്പെടേണ്ടവയല്ല.'' എരിയുന്ന തീയിലേക്ക് നോക്കിയിരിക്കുന്ന സഞ്ജുവിന്റെ ചിത്രം സഹിതം ചാരുലത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഞായറാഴ്ച, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജുവിന്റെ ഇന്നിങ്‌സിലെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ചാരുലത എഴുതിയത് ഇങ്ങനെ: ''ചില നിമിഷങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവയാണ്, വിശദീകരിക്കപ്പെടേണ്ടവയല്ല.'' ''ഈ മനുഷ്യനെ എന്റേതെന്ന് വിളിക്കാന്‍ സാധിച്ചതില്‍ അനുഗൃഹീതയാണ്, എന്നും കടപ്പെട്ടിരിക്കുന്നു.'' ചാരു കൂട്ടിച്ചേര്‍ത്തു. പോസ്റ്റിന് പിന്നാലെ ചാരുലതയെ അഭിനന്ദിച്ചും പുകഴ്ത്തിയും ഒട്ടേറെ കമന്റുകളും വന്നു. ചിലര്‍ ചാരുലതയെ 'ഏറ്റവും ഭാഗ്യവതിയായ ഭാര്യ' എന്നു വിശേഷിപ്പിച്ചു. മറ്റു ചിലര്‍ സഞ്ജു സാംസണിന്റെ ജീവിതത്തിലെ 'നിത്യത' എന്ന് വിശേഷിപ്പിച്ചു. ''ഒന്നാന്തരം കളിക്കാരനാണ് അയാള്‍, ക്രെഡിറ്റ് മുഴുവന്‍ ആ ഇന്നിങ്സിന്''; സഞ്ജുവിന് ‘എ പ്ലസ്’ നൽകി ഹോപ് Sanju samson's wife Charulatha's post shared after Samson's impressive 97 off 50 balls secured India's victory
'ഞാന്‍ വലിയൊരു വിശ്വാസി'; ഡ്രസിങ് റൂമിലും മുട്ടുകുത്തി സഞ്ജു, വൈറലായി ദൃശ്യങ്ങള്‍
കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ കടന്നപ്പോള്‍ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനമാണ് ആരാധകര്‍ക്ക് കോരിത്തരിപ്പുണ്ടാക്കിയത്. മറ്റ് ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പുറത്തായി നിരാശ സമ്മാനിച്ചപ്പോള്‍ ഒരറ്റത്ത് അചഞ്ചലനായി ബാറ്റുചെയ്ത സഞ്ജു സാംസണ്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 196 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിരയില്‍ അഭിഷേക് ശര്‍മ (10), ഇഷാന്‍ കിഷന്‍ (10), സൂര്യകുമാര്‍ യാദവ് (18) എന്നിവര്‍ തുടരെത്തുടരെ പുറത്തായി. സഞ്ജുവിന്റെ അപരാജിത ഇന്നിങ്‌സാണ് വിജയത്തിലേയ്ക്കുള്ള വാതില്‍ തുറന്നത്. View this post on Instagram A post shared by Surbhi Vaid (@surbhivaid05) 'നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്, ആര്‍ക്കും തളര്‍ത്താനാകില്ല !' ; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രാഷ്ട്രീയ നേതാക്കള്‍ This team! Next Stop: Semi-finals ICC Men’s #T20WorldCup Semi-Final 2 #INDvENG | THU, 5 MAR, 6 PM pic.twitter.com/CEMSGouFlO — Star Sports (@StarSportsIndia) March 1, 2026 വിജയത്തിന് ശേഷം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഗ്രൗണ്ടില്‍ സഞ്ജു നടത്തിയ അംഗവിക്ഷേപം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബാറ്റ് താഴെവച്ച്, ഗ്രൗണ്ടില്‍ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയര്‍ത്തി, രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി. പിന്നീട് കൈകൂപ്പി, കുരിശ് വരച്ച് എഴുന്നേറ്റു. ഇതോടെ ക്യാമറക്കണ്ണുകള്‍ സഞ്ജുവിനെ വളഞ്ഞു. ആ മുഖത്തെ ഭാവങ്ങള്‍ ഒപ്പിയെടുക്കാന്‍ മത്സരമായിരുന്നു. ഐസിസി പങ്കുവച്ച ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ടരക്കോടിയോളം ആളുകളാണ് ഇതുവരെ കണ്ടത്. ബിസിസിഐ പങ്കുവച്ച ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്‍സ്റ്റഗ്രാം, വാട്‌സാപ് സ്റ്റാറ്റസുകളായി ഈ ചിത്രം നിറഞ്ഞു. Sanju Samson went into the dressing after the iconic innings and praying to the God. ♥️ pic.twitter.com/kenQ8InbzN — Johns. (@CricCrazyJohns) March 2, 2026 ''ഒന്നാന്തരം കളിക്കാരനാണ് അയാള്‍, ക്രെഡിറ്റ് മുഴുവന്‍ ആ ഇന്നിങ്സിന്''; സഞ്ജുവിന് ‘എ പ്ലസ്’ നൽകി ഹോപ് ഡ്രസിങ് റൂമിലെത്തിയശേഷവും ദൈവത്തിനു നന്ദി പറഞ്ഞ്, മുട്ടുകുത്തി പ്രാര്‍ഥിച്ചു. കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് പുറത്തെടുക്കാന്‍ സഹായിച്ച ബാറ്റിനെ ചുംബിച്ചു. മത്സരശേഷം ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സഞ്ജു വിശദീകരിച്ചു. വളരെ സവിശേഷമായ നിമിഷമായിരുന്നു അത്. ഞാന്‍ വലിയൊരു വിശ്വാസിയാണ്, അത് വളരെ സ്വകാര്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എനിക്ക് വളരെ പ്രത്യേകതയുള്ള നിമിഷമാണ്, മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലുമായുള്ള അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു. Sanju Samson's remarkable innings propelled India into the T20 World Cup semi-finals after a thrilling victory over West Indies
''ഒന്നാന്തരം കളിക്കാരനാണ് അയാള്‍, ക്രെഡിറ്റ് മുഴുവന്‍ ആ ഇന്നിങ്സിന്''; സഞ്ജുവിന് ‘എ പ്ലസ്’ നൽകി ഹോപ്
കൊൽക്കത്ത: ടി20 ലോകകപ്പ് 2026 സൂപ്പർ 8 നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ എത്തി നിൽക്കുകയാണ്. സഞ്ജു സാംസന്റെ മികച്ച ഇന്നിങ്സ് ആണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. 50 പന്തിൽ 12 ഫോറും 4 സിക്‌സും ഉൾപ്പെടെ പുറത്താകാതെ 97 റൺസ് ആണ് സഞ്ജു നേടിയത്. താരത്തിൻെറ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ് രംഗത്ത് എത്തി. '21 തവണ ഡക്ക് ആയാലും അവനെ ഞാൻ കൈവിടില്ല'; സഞ്ജുവിന്റെ പ്രകടനത്തിന് പിന്നിലെ 'എക്സ് ഫാക്ടർ' ആരാണ്? “സഞ്ജു വളരെ നന്നായി കളിച്ചു. മികച്ച കളിക്കാരനാണ് അയാള്‍. ഈഡൻ ഗാർഡൻസിൽ സ്കോർ പിന്തുടർന്ന് ജയിക്കുന്നത് എളുപ്പമാണ്. പക്ഷേ അതൊന്നും സഞ്ജുവിന്റെ ഇന്നിങ്സിന്റെ വില കുറക്കില്ല. വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ്. ഇന്ന് സഞ്ജു ഞങ്ങളുടെ ബൗളർമാരെ തകർത്തടിച്ചു. അത് കളിയുടെ ഭാഗമാണ്. ഇന്നത്തെ ഇന്നിങ്സിന്റെ പൂർണ്ണമായ ക്രെഡിറ്റ് സഞ്ജുവിന് നൽകണം,” ഹോപ് പറഞ്ഞു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ആണ് ഹോപ് സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ചു സംസാരിച്ചത്. ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു “ആദ്യ പന്ത് മുതൽ അവസാനം വരെ സഞ്ജു ശ്രദ്ധയോടെയാണ് കളിച്ചത്. ഓരോ ഷോട്ടുകളും മികച്ചതായിരുന്നു. കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു ഓരോ നീക്കവും. ഇന്നത്തെ പ്രകടനത്തിന് ‘എ പ്ലസ്’ നൽകേണ്ടതാണ്'' ഹോപ്പ് പറഞ്ഞു. സഞ്ജുവിനെ തുടക്കത്തിലേ പുറത്താക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ മത്സരഫലം ഞങ്ങൾക്ക് അനുകൂലമായി മാറിയെനെ എന്നും ഹോപ് വ്യക്തമാക്കി. Shai Hope Hails Sanju Samson’s Match-Winning 97 as India Enter T20 World Cup Semis
തിരുവനന്തപുരം: ടി 20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ. നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആര്‍ക്കും തളര്‍ത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെ എന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. '21 തവണ ഡക്ക് ആയാലും അവനെ ഞാൻ കൈവിടില്ല'; സഞ്ജുവിന്റെ പ്രകടനത്തിന് പിന്നിലെ 'എക്സ് ഫാക്ടർ' ആരാണ്? രാഷ്ട്രീയ വ്യത്യാസമില്ലാതെ സഞ്ജുവിന് അഭിനന്ദന പ്രവാഹമാണ്. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബാറ്റിങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒറ്റ പേരു മാത്രം- സഞ്ജു സാംസണ്‍. വി ഡി സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിര്‍ണായക സന്ദര്‍ഭത്തില്‍, ഗംഭീരമായ ഒരു ഇന്നിംഗ്സിലൂടെ സഞ്ജു സാംസണ്‍ അവസരത്തിനൊത്ത് ഉയര്‍ന്നുവന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. '50 പന്തില്‍ നിന്ന് പുറത്താകാതെ 97 റണ്‍സ്! അവിശ്വസനീയമായ ഒരു ഇന്നിംഗ്സിലൂടെ, സഞ്ജു ഒറ്റയ്ക്ക് ടീം ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചു.' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 'ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 196 റണ്‍സ് പിന്തുടരുന്നത് ഒരിക്കലും എളുപ്പമായ ഒന്നല്ല. ഈ പോരാട്ടത്തില്‍, തിരുവനന്തപുരത്തുകാരനായ സഞ്ജു മാസ്റ്റര്‍ക്ലാസ് ഇന്നിങ്‌സാണ് കാഴ്ചവച്ചത്. സഞ്ജു, കേരളവും ഇന്ത്യയും നിങ്ങളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. കപ്പ് ഉയര്‍ത്തി തിരിച്ചുവരൂ.' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സഞ്ജുവിന്റെ പ്രകടനത്തെ തിരുവനന്തപുരം എംപി ശശി തരൂരും പ്രശംസിച്ചു. 'തുടക്കത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത് ഏറെ വേദനിപ്പിച്ചിരുന്നു. ഇന്ന് എന്തുകൊണ്ടാണ് താന്‍ ഒന്നാമത്തെ സ്ഥാനത്തിന് അര്‍ഹനെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. തിരുവനന്തപുരത്തിന്റെ മകന്‍ ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നു'. ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ പ്രതിസന്ധി നേരിട്ട ഇന്ത്യയെ കൈപിടിച്ച് നയിച്ചത് സഞ്ജു സാംസന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ്. അര്‍ധ സെഞ്ച്വറി നേടിയ സഞ്ജുവിന്റെ ചുമലിലേറിയാണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. 50 പന്തില്‍ 97 റണ്‍സെടുത്ത സഞ്ജു പുറത്താകാതെ നിന്നു. അഞ്ചു വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആര്‍ക്കും തളര്‍ത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! Political leaders including Chief Minister Pinarayi Vijayan have congratulated Malayali player Sanju Samson for his brilliant performance in the T20 World Cup.
'21 തവണ ഡക്ക് ആയാലും അവനെ ഞാൻ കൈവിടില്ല'; സഞ്ജുവിന്റെ പ്രകടനത്തിന് പിന്നിലെ 'എക്സ് ഫാക്ടർ'ആരാണ്?
കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ കിടിലം പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഫോം ഔട്ട് ആയതിന്റെ പേരിൽ കേട്ട വിമർശനങ്ങൾക്കു ബാറ്റ് കൊണ്ട് മറുപടി പറഞ്ഞപ്പോൾ ഈഡൻ ഗാർഡൻസിൽ സഞ്ജു അടിച്ചെടുത്തത് 97 റൺസ്. സഞ്ജുവിന്റെ ഈ പ്രകടനത്തിന് പിന്നിൽ ഒരാളുടെ സഹായം കൂടിയുണ്ട്, മറ്റാരുമല്ല ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലകൻ ഗൗതം ഗംഭീർ തന്നെയാണ് ആ വ്യക്തി. ' ജീവിതത്തിലെ മറക്കാനാകാത്ത ദിവസം, മാതൃകയാക്കിയത് രോഹിത്തിനെയും, കോഹ്‌ലിയെയും'; മനസ്സ് തുറന്ന് സഞ്ജു മത്സരത്തിന് ശേഷം സഞ്ജുവിനെ കെട്ടിപ്പിടിച്ചാണ് ഗംഭീർ സന്തോഷം പങ്ക് വെച്ചത്. മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗംഭീർ ഏറ്റവും കൂടുതൽ നേരിട്ടത് സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു. സഞ്ജുവിന് എന്ത് ഉപദേശമാണ് താങ്കൾ നൽകിയത്, സഞ്ജു തുടർന്നും ടീമിൽ ഉണ്ടാകുമോ ? എങ്ങനെ ഇത്രയും നല്ല ഷോട്ടുകൾ കളിക്കാൻ താരത്തിന് കഴിയുന്നു എന്നിങ്ങനെ ചോദ്യം നീണ്ടു. 'ഒരിക്കൽ ചിരിച്ചു തള്ളി, ഇന്ന് തൊപ്പി ഊരി മുട്ടുമടക്കി'; സഞ്ജുവിന്റെ പ്രകടനത്തിൽ സൂര്യയുടെ പ്രതികരണം ചോദ്യങ്ങൾക്ക് ഗംഭീർ കൃത്യമായി ഒരു മറുപടി പറഞ്ഞു. '' ടീമിൽ എല്ലാവരോടും സംസാരിക്കുന്നത് പോലെ ആണ് സഞ്ജുവിനോട് ഞാൻ കാര്യങ്ങൾ പറയാറുള്ളത്. സ്പെഷ്യൽ ആയി ഒന്നും പറഞ്ഞിട്ടില്ല. അസാധാരണ ഷോട്ടുകളൊന്നും സഞ്ജു കളിച്ചിട്ടില്ല. കഴിവിനൊത്ത പ്രകടനമാണ് പുറത്തെടുത്തത്. ന്യൂസിലൻഡിനെതിരായ പരമ്പര മോശമായിരുന്നു. ഒരു ഇടവേള സഞ്ജുവിന് അത്യാവശ്യമായിരുന്നു അത് നൽകി. ലോകകപ്പിൽ ആവശ്യമുള്ളപ്പോൾ എത്തി പ്രകടനം കാഴ്ചവെക്കും എന്ന ആത്മവിശ്വാസം ഞങ്ങൾക്ക് ഉണ്ടായിരുന്നു,” എന്നായിരുന്നു ഗംഭീറിന്റെ മറുപടി. കോഹ്‌ലിയുടെ റെക്കോർഡ് ഇനി പഴങ്കഥ; സഞ്ജു അതും സ്വന്തമാക്കി ഗംഭീർ സഞ്ജുവിനെ കുറിച്ച് എപ്പോഴും പറയുമ്പോഴെല്ലാം മികച്ച പ്രകടനം നടത്താൻ കഴിവുള്ള ആളാണെന്ന് പറയാറുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു. “ഗൗതം എല്ലായ്പ്പോഴും അവനെക്കുറിച്ചു പറയുമ്പോൾ ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണെന്നാണ് വിശേഷിപ്പിക്കുന്നത്. വിക്കറ്റ് കീപ്പർ മാത്രമായി അവനെ ഒതുക്കാൻ പാടില്ലെന്നും അദ്ദേഹം പറയുമായിരുന്നു'' ചോപ്ര വ്യക്തമാക്കി. ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു “നീ 21 തവണ പൂജ്യത്തിന് പുറത്തിയാലും ഞാൻ നിന്നെ പുറത്താക്കില്ല എന്നായിരുന്നു ഗംഭീർ സഞ്ജുവിനോട് പറഞ്ഞിരുന്നത്. ആ ആത്മവിശ്വാസം തന്നെയാണ് സഞ്ജുവിനെ മുന്നോട്ടു നയിച്ചത്'' മുൻ താരം ആർ അശ്വിൻ മത്സരശേഷം പറഞ്ഞത്. Gambhir’s Backing Pays Off as Sanju Samson Silences Critics with 97.
ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു
കൊൽക്കത്ത: റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ ബൗൾ ബൗണ്ടറി പായിച്ച് വിജയ റൺ നേടിയ ശേഷം സഞ്ജു നിലത്ത് മുട്ട് കുത്തി നിന്നു. ആകാശത്തേക്ക് നോക്കി ഒരു നിമിഷം പ്രാർത്ഥിച്ചു പിന്നെ കുരിശു വരച്ചു. സാധാരണ മത്സരങ്ങളിൽ സെഞ്ച്വറികൾ നേടിയാൽ പോലും വലിയ ആഹ്ലാദപ്രകടനം താരം നടത്താറില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഓപ്പണറായി കളത്തിലിറങ്ങിയ സഞ്ജു പുറത്താകാതെ 12 ഫോറുകളും 4 സിക്‌സുകളും ഉൾപ്പെടെ 97 റൺസാണ് നേടിയത്. ടോപ് ഓർഡർ ബാറ്റിങ് നിര പരാജയപ്പട്ടപ്പോൾ ഒറ്റയ്ക്ക് പോരാടിയാണ് താരം ടീമിനെ വിജയത്തിലെത്തിച്ചത്. 'ഒരിക്കൽ ചിരിച്ചു തള്ളി, ഇന്ന് തൊപ്പി ഊരി മുട്ടുമടക്കി'; സഞ്ജുവിന്റെ പ്രകടനത്തിൽ സൂര്യയുടെ പ്രതികരണം മത്സരശേഷം നടന്ന പ്രത്യക പരിപാടിയിൽ മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍ സഞ്ജുവിനോട് എന്താണ് ആ നിമിഷം പ്രാർഥിച്ചത് എന്ന് ചോദിച്ചിരുന്നു. “അത് ഒരു പ്രത്യേക നിമിഷമായിരുന്നു. ഞാൻ ഒരു ദൈവവിശ്വാസിയാണ്. എന്താണെന്ന് പ്രാർഥിച്ചത് എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല, അത് സ്വകര്യമായി സൂക്ഷിക്കാനാണ് എനിക്ക് ആഗ്രഹം'' എന്നാണ് സഞ്ജു പറഞ്ഞ മറുപടി. കോഹ്‌ലിയുടെ റെക്കോർഡ് ഇനി പഴങ്കഥ; സഞ്ജു അതും സ്വന്തമാക്കി ക്രീസിൽ മാത്രമല്ല, സഹതാരങ്ങളുടെ അഭിനന്ദനം ഏറ്റ് വാങ്ങിയ ശേഷം ഡ്രസിങ് റൂമിൽ എത്തിയ സഞ്ജു അവിടെയും നിലത്ത് മുട്ട് കുത്തിയിരുന്നു പ്രാർത്ഥിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. മോശം ഫോമിൽ നിന്ന് തിരിച്ചു വരാനായി താൻ ചെയ്ത കാര്യങ്ങളും സഞ്ജു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ ഒഴിവാക്കി പകരം മത്സരങ്ങൾക്കായി കൂടുതൽ സമയം പ്രാക്ടീസ് ചെയ്തു. സ്വയം കാര്യങ്ങൾ വിലയിരുത്തകയും ചെയ്തതാണ് തന്റെ മികച്ച ഇന്നിങ്‌സിന്റെ രഹസ്യമെന്ന് താരം വ്യക്തമാക്കി. Sanju Samson Kneels in Prayer After Match-Winning 97, Keeps Celebration Private.
'ഒരിക്കൽ ചിരിച്ചു തള്ളി, ഇന്ന് തൊപ്പി ഊരി മുട്ടുമടക്കി'; സഞ്ജുവിന്റെ പ്രകടനത്തിൽ സൂര്യയുടെ പ്രതികരണം
കൊല്‍ക്കത്ത: ടി20 ലോകകപ്പ് മത്സരങ്ങളിലേക്ക് സഞ്ജു എത്തുന്നത് മോശം ഫോമിൽ ഉള്ളപ്പോഴാണ്. അതിന് മുൻപ് നടന്ന ന്യൂസിലൻഡിന്റെ എതിരായ ടി20 പരമ്പരയിൽ തുടർച്ചയായി താരം പൂജ്യത്തിന് പുറത്തായതോടെ ലോകകപ്പിലെ ഓപ്പണർ സ്ഥാനം സഞ്ജുവിന് നഷ്ടമായി. നമീബിയയ്ക്ക് എതിരെയുള്ള മത്സരത്തിൽ അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. 'യാര് ഹീറോ'; സ്റ്റൈലിഷ് ലുക്കിൽ ധോനി ചെന്നൈയിലെത്തി, ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കം (വിഡിയോ ) ഒടുവിൽ സൂപ്പർ 8 റൗണ്ടിൽ സിംബാബ്‍വെയ്ക്ക് എതിരെയുള്ള മത്സരത്തിൽ സഞ്ജു 15 പന്തിൽ 24 റൺസെടുത്ത് താരം ഫോമിലേക്ക് വരുന്നതിന്റെ സൂചന കാണിച്ചു. വിൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു തകർത്ത് അടിച്ചു ടീമിനെ വിജയത്തിൽ എത്തിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കുമോ എന്ന ചോദ്യത്തിന് ക്യാപ്റ്റൻ സൂര്യകുമാറിന്റെ ഭാഗത്ത് നിന്ന് കളിയാക്കുന്ന തരത്തിൽ ഒരു ചിരിയും ഒരു മറുചോദ്യവുമുണ്ടായി. ''ആർക്ക് പകരമാണ് സഞ്ജുവിന്റെ കളിപ്പിക്കേണ്ടത്? അഭിഷേകിന് പകരമോ ? തിലകിന് പകരുമോ?. നിലവിൽ അത്തമൊരു സാഹചര്യമില്ല'' എന്നായിരുന്നു സൂര്യയുടെ മറുപടി. തകര്‍ത്തടിച്ച് സഞ്ജു, വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍ എന്നാൽ നായകന്റെ കണക്കുകൂട്ടലുകൾ പിഴച്ചു സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ തോറ്റു. ഒടുവിൽ ടോപ് ഓർഡറിൽ അഴിച്ചു പണി നടത്തി. സഞ്ജു ഓപ്പണർ റോളിൽ വന്നു. ഇന്ത്യക്ക് നിർണായക വിജയം സമ്മാനിക്കുകയും ചെയ്തു. മത്സരത്തിന് ശേഷം സൂര്യ തൊപ്പി ഊരി അഭിവാദ്യം ചെയ്താണ് സഞ്ജുവിനെ സ്വീകരിച്ചത്. The same mouths that laughed will bow one day. pic.twitter.com/W7u3dAWHqQ — Beast (@Beast__07_) March 1, 2026 ' ജീവിതത്തിലെ മറക്കാനാകാത്ത ദിവസം, മാതൃകയാക്കിയത് രോഹിത്തിനെയും, കോഹ്‌ലിയെയും'; മനസ്സ് തുറന്ന് സഞ്ജു “കഴിവുള്ള ആളുകളുടെ മികച്ച പ്രകടനത്തിനായി നമ്മൾ കാത്തിരുന്നാൽ അത് സംഭവിക്കും. ടീമിൽ അവസരം ലഭിക്കാതിരുന്ന സമയത്ത് പോലും അവൻ കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിന്റെ ഫലമാണ് ഈ ഇന്നിങ്സ്. അവന്റെ ബാറ്റിങ്ങാണ് ഞങ്ങളെ വിജയത്തിലേക്ക് നയിച്ചത് ,” എന്നാണ് മത്സരശേഷം സൂര്യകുമാർ പറഞ്ഞത്. Samson’s Stunning Comeback Seals Crucial Win for India After Captain’s Gamble Backfires.
'ജീവിതത്തിലെ മറക്കാനാകാത്ത ദിവസം, മാതൃകയാക്കിയത് രോഹിത്തിനെയും, കോഹ്‌ലിയെയും'; മനസ്സ് തുറന്ന് സഞ്ജു
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ 8 ലെ നിര്‍ണായക മത്സരത്തില്‍ വിൻഡീസിനെ ഇന്ത്യ പരാജയപ്പെടുത്തി സെമിയിൽ എത്തിയിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസൺ 50 പന്തിൽ 97 റൺസ് നേടി ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചതാണ് ഇന്ത്യൻ വിജയത്തിൽ നിർണായാകമായത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 'പ്ലെയർ ഓഫ് ദ മാച്ച്' പുരസ്കാരവും താരത്തെ തേടി വന്നു, യുദ്ധം ലോകകപ്പിന് ഭീഷണിയാകുമോ?, മൗനം വെടിഞ്ഞ് ഐസിസി “ഇങ്ങനെ ഒരു പ്രത്യേക ഇന്നിങ്‌സ് കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ടീം എനിക്ക് തന്ന റോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഓരോ പന്തും ശ്രദ്ധയോടെ ആണ് നേരിട്ടത്. ഇത് എന്റെ ജീവിതത്തിലെ മറക്കാൻ ആകാത്ത ദിവസങ്ങളിൽ ഒന്നാണ്'' എന്നാണ് മത്സരശേഷം സഞ്ജു പറഞ്ഞത്. സ്കോർ പിന്തുടർന്ന് ജയിക്കുന്ന മത്സരങ്ങളിൽ രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർ എങ്ങനയെയാണ് ബാറ്റ് ചെയ്യുന്നത് എന്ന് ഞാൻ കണ്ടു പഠിച്ചിരുന്നു. ആ പാഠങ്ങളാണ് ഈ മത്സരത്തിൽ പ്രയോഗിച്ചത് എന്നും അദ്ദേഹം പറഞ്ഞു. 'യാര് ഹീറോ'; സ്റ്റൈലിഷ് ലുക്കിൽ ധോനി ചെന്നൈയിലെത്തി, ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കം (വിഡിയോ ) “ഞാൻ ഏകദേശം 50-60 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു, പക്ഷേ നൂറിലധികം മത്സരങ്ങൾ പുറത്തിരുന്ന് കണ്ടിട്ടുണ്ട്. മികച്ച താരങ്ങൾ മത്സരത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് കളി മാറ്റുന്ന രീതി ഞാൻ ശ്രദ്ധിച്ചു. ചെന്നൈയിൽ സിംബാബ്‌വെയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്തപ്പോൾ വലിയ സ്കോർ ലക്ഷ്യമിട്ടാണ് ഞാൻ ബാറ്റിങ് തുടങ്ങിയത്. എന്നാൽ ഈ മത്സരത്തിൽ തുടക്കത്തിലേ വിക്കറ്റുകൾ വീഴുമ്പോൾ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനാണ് ഞാൻ ശ്രദ്ധിച്ചത്,” സഞ്ജു വ്യക്തമാക്കി തകര്‍ത്തടിച്ച് സഞ്ജു, വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ ആദ്യ ദിവസം മുതൽ തന്നെ രാജ്യത്തിനായി കളിക്കണമെന്നായിരുന്നു എന്റെ സ്വപ്നം. ഞാൻ കാത്തിരുന്ന ആ ദിവസം ഇതാണെന്ന് തോന്നുന്നു. തന്റെ ക്രിക്കറ്റ് യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും തന്റെ പ്രകടനത്തെകുറിച്ച് തനിക്ക് തന്നെ സംശയം ഉണ്ടായിരുന്നു. പക്ഷേ, വിശ്വാസം കൈവിട്ടില്ല. ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു എന്നും സഞ്ജു വ്യക്തമാക്കി. Samson’s 97 Powers India into T20 World Cup Semi-Finals.
തകര്‍ത്തടിച്ച് സഞ്ജു, വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ വിജയം. 50 ബോളില്‍ 97 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് 196 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. 'യാര് ഹീറോ'; സ്റ്റൈലിഷ് ലുക്കിൽ ധോനി ചെന്നൈയിലെത്തി, ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കം (വിഡിയോ ) ഇന്ത്യന്‍ നിരയില്‍ ശിവം ദുബെ എട്ട്, ഹര്‍ദിക് പാണ്ഡ്യ 17, ശിവകുമാര്‍ യാദവ് 18, ഇഷാന്‍ കിഷന്‍ 10, അഭിഷേക് ശര്‍മ 10 റണ്‍സ് സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ബോളിങ് നിരയെ കരുതലോടെ പ്രതിരോധിച്ച വിന്‍ഡീസ് പതിയെ താളം കണ്ടെത്തുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ എട്ടോവറില്‍ 68 റണ്‍സ് നേടി. പിന്നീട് തിരിച്ചടി നേരിട്ട വിന്‍ഡീസ് അവസാന ഓവറുകളില്‍ താളം തിരിച്ചുപിടിച്ചു. ജേസണ്‍ ഹോള്‍ഡറും റോവ്മാന്‍ പവലുമാണ് വിന്‍ഡീസിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. T20 World Cup| India clinch semi-final berth - India secure a five-wicket victory over the West Indies in this high-stakes encounter.
'യാര് ഹീറോ'; സ്റ്റൈലിഷ് ലുക്കിൽ ധോനി ചെന്നൈയിലെത്തി, ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കം (വിഡിയോ )
ചെന്നൈ: ഐപിഎൽ ഒരുക്കങ്ങളുടെ ഭാഗമായി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാംപിന് തുടക്കമായി. ക്യാംപില്‍ പങ്കെടുക്കാനായി എം എസ് ധോനി ചെന്നൈയിൽ എത്തി. ഹോട്ടലിൽ താരത്തിന് ഗംഭീര സ്വീകരണമാണ് ടീം മാനേജ്‍മെന്റ് നൽകിയത്. ഇത്തവണത്തെ ഐപിഎൽ സീസണിൽ ധോനി കളിക്കുമെന്ന് ടീം സിഇഒ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യുദ്ധം ലോകകപ്പിന് ഭീഷണിയാകുമോ?, മൗനം വെടിഞ്ഞ് ഐസിസി ചെന്നൈയിലെ ക്ലബ്ബിന്റെ ഹൈ-പെർഫോർമൻസ് സെന്ററിലാണ് ക്യാംപ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 15 ഇന്ത്യൻ താരങ്ങൾ ആകും ക്യാംപിൽ പങ്കെടുക്കുക. നിലവിൽ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം കളിക്കുന്ന സഞ്ജു സാംസൺ, ശിവം ദുബെ തുടങ്ങിയവർ ടൂർണമെന്റ് അവസാനിച്ചതിന് ശേഷം ടീമിനൊപ്പം ചേരും. രഞ്ജി ട്രോഫി ഫൈനലിൽ കളിച്ച ശ്രേയസ് ഗോപാലും പിന്നീട് റിപ്പോർട്ട് ചെയ്യും ഈഡനിൽ ഇന്ത്യയെ മഴ ചതിക്കുമോ?, ആശങ്കയിൽ ആരാധകർ Hero? He is the entire Cinema! #WhistlePodu #Dencoming pic.twitter.com/9HfvX4g0bv — Chennai Super Kings (@ChennaiIPL) February 28, 2026 ടി20 ലോകകപ്പ് അവസാനിച്ചതിന് ശേഷം വിദേശ താരങ്ങളും പരിശീലകരും ടീമിനൊപ്പം ചേരും. ആദ്യ ഘട്ട ക്യാമ്പ് സഹപരിശീലകരായ ശ്രീധരൻ ശ്രീരാം, രാജീവ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും നടത്തുക. മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് വിദേശ താരങ്ങൾ ടീമിനൊപ്പം ചേരുന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. ഇത്തവണത്തെ ഐപിഎൽ സീസൺ മാർച്ച് 28-ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . Chennai Super Kings Begin IPL Camp as MS Dhoni Joins Preparations.
ഈഡനിൽ ഇന്ത്യയെ മഴ ചതിക്കുമോ?, ആശങ്കയിൽ ആരാധകർ
കൊൽക്കത്ത: ടി20 ലോകകപ്പിലെ അവസാന സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. വൈകിട്ട് ഏഴ് മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യ സിംബാബ്‌വെയ്ക്കെതിരെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വസത്തിലാണ് ഇന്ന് കളത്തിലിറങ്ങുന്നത്. യുദ്ധം ലോകകപ്പിന് ഭീഷണിയാകുമോ?, മൗനം വെടിഞ്ഞ് ഐസിസി എന്നാൽ, ഇന്നത്തെ മത്സരത്തിൽ മഴ പെയ്താൽ കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ട് പോകും. ഇന്ന് വിൻഡീസിനെ പരാജയപെടുത്തിയാൽ നാലു പോയിന്‍റോടെ ഇന്ത്യക്ക് സെമി ഫൈനലിൽ എത്താം. മഴ മൂലം മത്സരം നടക്കാതെ വന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൊൽക്കത്തയിൽ ഇന്ന് മഴ പെയ്യാൻ സാധ്യതയില്ലെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. രഞ്ജി ട്രോഫിയിലെ സൂപ്പർ താരം ദേശിയ ടീമിലേക്ക്?, പിന്തുണച്ച് ഗാംഗുലി ഇന്നത്തെ 25-28 ഡിഗ്രി സെൽഷ്യസ് അയിരിക്കും ഈഡൻ ഗാർഡൻസിലെ അന്തരീക്ഷ താപനില. ഹ്യുമിഡിറ്റി 70 ശതമാനത്തിന് മുകളിലായിരിക്കും. രാത്രിയില്‍ മഞ്ഞുവീഴ്ച ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ ടോസ് നിർണായകമാണ്. ടോസ് നേടുന്ന ടീം ആദ്യം ബൗളിങ് ചെയ്യാൻ ആണ് സാധ്യത. India Face West Indies in Must Win Super 8 Match as Rain Threat Fades in Kolkata.
യുദ്ധം ലോകകപ്പിന് ഭീഷണിയാകുമോ?, മൗനം വെടിഞ്ഞ് ഐസിസി
ദുബൈ: ടി20 ലോകകപ്പ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നതിനിടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൂഷ്മമായി നീരിക്ഷിച്ചു വരുന്നതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മടക്ക യാത്ര സുരക്ഷിതമാക്കാനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ നടത്തിപ്പിനെ സംഘർഷം ബാധിച്ചിട്ടില്ലെന്നും ഐസിസി വ്യക്തമാക്കി. രഞ്ജി ട്രോഫിയിലെ സൂപ്പർ താരം ദേശിയ ടീമിലേക്ക്?, പിന്തുണച്ച് ഗാംഗുലി യാത്ര, ലജിസ്റ്റിക്സ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ടീമുകൾക്കായി പ്രത്യേക സംവിധാനം ഒരുക്കും. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക് ബദൽ ക്രമീകരണങ്ങൾ ഒരുക്കും. ഗൾഫ് രാജ്യങ്ങൾ വഴിയുള്ള യാത്ര ഒഴിവാക്കി യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വഴി താരങ്ങളെ നാട്ടിലെത്തിക്കാനാണ് ഐസിസിയുടെ നീക്കം. താരങ്ങളുടെയും സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് ഐസിസി മുൻഗണന. യാത്രകളുടെ ആവശ്യവുമായി ബന്ധപ്പെട്ട് പ്രത്യേക ട്രാവൽ സപ്പോർട്ട് ഡെസ്ക് ആരംഭിച്ചതായും ഐസിസി പ്രസ്താവനയിൽ അറിയിച്ചു. ശ്രീലങ്കയ്ക്കെതിരെ 'ദയനീയ' വിജയം; സെമി കാണാതെ പാകിസ്ഥാൻ പുറത്ത് ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും എത്തിയ വിദേശികൾക്കും ഐസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രാ നിർദേശങ്ങൾ കൃത്യമായി പരിശോധിച്ച് സുരക്ഷാ സാഹചര്യം വിലയിരുത്തണം. അതിന് ശേഷം മാത്രമേ മടക്കയാത്ര പ്ലാൻ ചെയ്യാൻ പാടുള്ളൂ എന്നും ഐസിസി ഓർമ്മിപ്പിച്ചു. ICC Activates Contingency Plans Amid Middle East Tensions During T20 World Cup 2026.
രഞ്ജി ട്രോഫിയിലെ സൂപ്പർ താരം ദേശിയ ടീമിലേക്ക്?, പിന്തുണച്ച് ഗാംഗുലി
മുംബൈ: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ടൂർണമെന്റിൽ ജേതാക്കളായതിന്റെ സന്തോഷത്തിലാണ് ജമ്മു കശ്മീർ. ഉടനീളം മികച്ച പ്രകടനം നടത്തിയ ജമ്മുവിന്റെ അക്വിബ് നബിയാണ് ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നാലെ താരത്തെ ദേശിയ ടീമിലേക്ക് പരിഗണിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. ജമ്മുവിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടു മടക്കി കർണാടക, രഞ്ജി ട്രോഫിയിൽ പുതു ചരിത്രം മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി തന്നെ അക്വിബ് നബിക്ക് പിന്തുണയുമായി രംഗത്ത് എത്തി. “ നിരന്തരമായ പരിശ്രമം കൊണ്ട് എന്തും സാധ്യമാകും എന്ന് ജമ്മു കശ്മീർ ലോകത്തിന് കാണിച്ചു നൽകി. ടീമിന്റെ വിജയം ജമ്മുവിന് തന്നെ അഭിമാനമാണ്. അക്വിബ് ദേശീയ ടീമിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ആണെങ്കിൽ ഇംഗ്ലണ്ടിൽ വരാനിരിക്കുന്ന മത്സരത്തിലൂടെ തുടക്കം കുറിക്കാം''എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ബിസിസിഐയെയും മുഖ്യ സെലക്ടർ അജിത് ആഗാർക്കറിനെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരെ 'ദയനീയ' വിജയം; സെമി കാണാതെ പാകിസ്ഥാൻ പുറത്ത് J&K has shown the world what effort and intent can do ..They have made that region so proud of them .. tuff environment makes tuff people. Aqib nabi on his way to national colours .. england is the place to start in the summer @bcci @imAagarkar @lonsaikia — Sourav Ganguly (@SGanguly99) February 27, 2026 രഞ്ജി ട്രോഫിയിലെ ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകൾ ആണ് അക്വിബ് നേടിയത്. 24 റൺസ് വഴങ്ങി 7 വിക്കറ്റുകൾ വീഴ്ത്തിയതാണ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം. കൂടാതെ ടൂർണമെന്റിൽ 245 റൺസും താരം അടിച്ചെടുത്തിട്ടുണ്ട്. ജൂലൈയിൽ ഇന്ത്യ ഇംഗ്ലണ്ടിൽ അഞ്ച് ടി20യും മൂന്ന് ഏകദിന മത്സരങ്ങളും കളിക്കുന്നുണ്ട്. ഈ മത്സരങ്ങളിൽ അക്വിബിനെ ടീമിൽ ഉൾപ്പെടണമെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. Sourav Ganguly Backs Auqib Nabi for India Call-Up After Stellar Ranji Trophy Season.
ശ്രീലങ്കയ്ക്കെതിരെ 'ദയനീയ'വിജയം; സെമി കാണാതെ പാകിസ്ഥാൻ പുറത്ത്
കൊളംബോ: ടി20 ലോകകപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് റൺസിന് പരാജയപ്പെടുത്തി പാകിസ്ഥാൻ. മത്സരത്തിലുള് വിജയിച്ചെങ്കിലും പാകിസ്ഥാന് സെമി ഉറപ്പിക്കാൻ കഴിഞ്ഞില്ല. ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ 64 റണ്‍സിനു വിജയിച്ചാല്‍ സെമിയിലെത്താൻ കഴിഞ്ഞേനെ. എന്നാൽ മത്സരഫലം പാകിസ്ഥാന് തിരിച്ചടി ആയി. റൺറേറ്റിൽ ന്യൂസിലൻഡിനെ മറികടക്കാനാവാത്തതാണ് പാക് ടീമിന്റെ സെമി പ്രതീക്ഷകൾ അവസാനിക്കാൻ കാരണം. 'നീ പൊളിച്ചെടാ', ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം (വിഡിയോ) ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. ഓപ്പണിങ് വിക്കറ്റിൽ ഫഖർ സമാനും സഹിബ്‌സാദ ഫർഹാനും ചേർന്ന് 176 റൺസ് കൂട്ടുകെട്ടാണ് ടീമിന് നൽകിയത്. സഹിബ്‌സാദ ഫർഹാൻ 60 പന്തിൽ 100 റൺസും ഫഖർ സമാന് 42 പന്തിൽ 84 റൺസും നേടി. ഇരുവരും പുറത്തായതോടെ പിന്നീട് ക്രീസിലെത്തിയ ആർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.വെറും 34 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 6 വിക്കറ്റുകൾ കൂടിയാണ് പാകിസ്ഥാൻ വലിച്ചെറിഞ്ഞത്. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുഷങ്ക മൂന്നും ദസുന്‍ ഷനക രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യയ്ക്കും വെസ്റ്റ് ഇൻഡീസിനും ഇന്ന് ജീവന്‍ മരണപോരാട്ടം; ജയിക്കുന്നവർ സെമിയിൽ 213 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ശ്രീലങ്കയ്ക്കായി പവൻ രത്‌നായകെ,ക്യാപ്റ്റൻ ദസുന്‍ ഷനക എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പവൻ 37 പന്തിൽ 58 റൺസും ദസുന്‍ ഷനക 31 പന്തിൽ 76 റൺസും നേടി. എന്നാൽ ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. പാകിസ്ഥാന് വേണ്ടി അബ്രാർ അഹമ്മദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. Pakistan Beat Sri Lanka by Five Runs but Miss T20 World Cup Semifinal Spot on Net Run Rate.

29 C