SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

14കാരന്റെ 'വൈഭവ'ബാറ്റിങ് വീണ്ടും! യുഎഇയെ തകര്‍ത്ത് ഇന്ത്യ എ ടീം, കൂറ്റന്‍ ജയം

ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 പോരാട്ടത്തില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ എ ടീം . 148 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 20 ഓവറില്‍ ഉയര്‍ത്തിയത് നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ്. യുഎഇയുടെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സില്‍ ഒതുങ്ങി. 41 പന്തില്‍ 6 സിക്‌സും 3 ഫോറും സഹിതം 63 റണ്‍സെടുത്ത ഷൊയ്ബ് ഖാന്‍ ഒരറ്റത്ത് പൊരുതി നിന്നെങ്കിലും പിന്തുണയ്ക്കാന്‍ ആളുണ്ടായില്ല. 26 റണ്‍സെടുത്ത മുഹമ്മദ് അര്‍ഫാന്‍, 20 റണ്‍സെടുത്ത സയിദ് ഹൈദര്‍, 18 റണ്‍സെടുത്ത മയാങ്ക് കുമാര്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്കായി ഗുര്‍ജന്‍പ്രീത് സിങ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 4 ഓവറില്‍ 18 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ഹര്‍ഷ് ദുബെ 2 വിക്കറ്റെടുത്തു. രമണ്‍ദീപ് സിങ്, യഷ് ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 15 സിക്‌സ്, 11 ഫോര്‍, 42 പന്തില്‍ 144 റണ്‍സ്!; '14കാരന്‍ വണ്ടര്‍ കിഡ്' വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് (വിഡിയോ) നേരത്തെ 14കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ടിന്റെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. 14കാരന്‍ അടിച്ചെടുത്തത് 42 പന്തില്‍ 144 റണ്‍സ്! 15 സിക്‌സുകളും 11 ഫോറുകളും ഉള്‍പ്പെടുന്ന ഇന്നിങ്‌സ്. ഒപ്പം ഒരു നേട്ടവും താരം സ്വന്തമാക്കി. ടി20യില്‍ ഒരിന്ത്യക്കാരന്‍ നേടുന്ന ഏറ്റവും വേഗമാര്‍ന്ന രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടമാണ് താരം ഒപ്പം ചേര്‍ത്തു വച്ചത്. വെറും 32 പന്തില്‍ താരം സെഞ്ച്വറിയിലെത്തി. 28 പന്തില്‍ സെഞ്ച്വറിയടിച്ച ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേല്‍, പഞ്ചാബിന്റെ അഭിഷേക് ശര്‍മ എന്നിവരുടെ പേരിലാണ് വേഗമുള്ള ടി20 സെഞ്ച്വറിയുടെ റെക്കോര്‍ഡ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ഇരുവരും അതിവേഗം ശതകം തൊട്ടത്. യുഎഇക്കെതിരായ പോരാട്ടത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 297 റണ്‍സ്. വൈഭവിനൊപ്പം ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും വെടിക്കെട്ടുമായി കളം വാണു. താരം 32 പന്തില്‍ 6 സിക്‌സും 8 ഫോറും സഹിതം 83 റണ്‍സുമായി പുറത്താകാതെ നിന്നു. നമാന്‍ ധിര്‍ ആണ് മികവ് തെളിയിച്ച മറ്റൊരു താരം. 23 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം നമാന്‍ ധിര്‍ 34 റണ്‍സ് കണ്ടെത്തി. വാട്‌സന്‍ വന്നു, ഇപ്പോള്‍ ടിം സൗത്തിയും! കെകെആര്‍ പരിശീലക സംഘത്തില്‍ അഴിച്ചുപണി തുടരുന്നു Vaibhav Suryavanshi scored a fiery 144 with the help of 11 fours and 15 sixes as India A outplayed United Arab Emirates by 148 runs.

സമകാലിക മലയാളം 14 Nov 2025 9:49 pm

15 സിക്‌സ്, 11 ഫോര്‍, 42 പന്തില്‍ 144 റണ്‍സ്!; '14കാരന്‍ വണ്ടര്‍ കിഡ്'വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് (വിഡിയോ)

ദോഹ: 14കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി യുടെ ബാറ്റിങ് വെടിക്കെട്ട് വീണ്ടും. ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനായി യുഎഇക്കെതിരെ 14കാരന്‍ അടിച്ചെടുത്തത് 42 പന്തില്‍ 144 റണ്‍സ്! 15 സിക്‌സുകളും 11 ഫോറുകളും ഉള്‍പ്പെടുന്ന ഇന്നിങ്‌സ്. ഒപ്പം ഒരു നേട്ടവും താരം സ്വന്തമാക്കി. ടി20യില്‍ ഒരിന്ത്യക്കാരന്‍ നേടുന്ന ഏറ്റവും വേഗമാര്‍ന്ന രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടമാണ് താരം ഒപ്പം ചേര്‍ത്തു വച്ചത്. വെറും 32 പന്തില്‍ താരം സെഞ്ച്വറിയിലെത്തി. 28 പന്തില്‍ സെഞ്ച്വറിയടിച്ച ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേല്‍, പഞ്ചാബിന്റെ അഭിഷേക് ശര്‍മ എന്നിവരുടെ പേരിലാണ് വേഗമുള്ള ടി20 സെഞ്ച്വറിയുടെ റെക്കോര്‍ഡ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ഇരുവരും അതിവേഗം ശതകം തൊട്ടത്. 42 balls 144 for 14 years old Vaibhav Suryavanshi - Vaibhav already have a 100 for Rajasthan Royals, for India A, for India U19 and now in Asia Cup - A generational talent, destroying opponents with destructive skills - What's your take pic.twitter.com/jqBQnJJlna — Richard Kettleborough (@RichKettle07) November 14, 2025 വാട്‌സന്‍ വന്നു, ഇപ്പോള്‍ ടിം സൗത്തിയും! കെകെആര്‍ പരിശീലക സംഘത്തില്‍ അഴിച്ചുപണി തുടരുന്നു യുഎഇക്കെതിരായ പോരാട്ടത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 297 റണ്‍സ്. വൈഭവിനൊപ്പം ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും വെടിക്കെട്ടുമായി കളം വാണു. താരം 32 പന്തില്‍ 6 സിക്‌സും 8 ഫോറും സഹിതം 83 റണ്‍സുമായി പുറത്താകാതെ നിന്നു. നമാന്‍ ധിര്‍ ആണ് മികവ് തെളിയിച്ച മറ്റൊരു താരം. 23 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം നമാന്‍ ധിര്‍ 34 റണ്‍സ് കണ്ടെത്തി. ബുംറയ്ക്ക് 5 വിക്കറ്റുകള്‍; ദക്ഷിണാഫ്രിക്ക 159ന് പുറത്ത്; ഇന്ത്യന്‍ തുടക്കം കരുതലോടെ Vaibhav Suryavanshi had also recently broken the all-time record for the most career sixes in Youth ODI cricket.

സമകാലിക മലയാളം 14 Nov 2025 7:36 pm

വാട്‌സന്‍ വന്നു, ഇപ്പോള്‍ ടിം സൗത്തിയും! കെകെആര്‍ പരിശീലക സംഘത്തില്‍ അഴിച്ചുപണി തുടരുന്നു

കൊല്‍ക്കത്ത: ഐപിഎല്‍ 2026നു മുന്നോടിയായി പരിശീലക സംഘത്തില്‍ വന്‍ അഴിച്ചുപണി നടത്തുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സംഘത്തിലേക്ക് മുന്‍ ന്യൂസിലന്‍ഡ് പേസ് ഇതിഹാസം ടിം സൗത്തിയും. ബൗളിങ് പരിശീലകനായാണ് സൗത്തി എത്തുന്നത്. ചന്ദ്രകാന്ത് പണ്ഡിറ്റിനെ മാറ്റി മുന്‍ ഇന്ത്യന്‍ സഹ പരിശീലകന്‍ അഭിഷേക് നായരെ കെകെആര്‍ പുതിയ കോച്ചായി നിയമിച്ചിരുന്നു. പിന്നാലെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഇതിഹാസം ഷെയ്ന്‍ വാട്‌സനേയും കെകെആര്‍ കോച്ചിങ് സംഘത്തില്‍ എത്തിച്ചു. പിന്നാലെയാണ് സൗത്തിയുടേയും വരവ്. മുന്‍ ഇന്ത്യന്‍ ബൗളിങ് കോച്ചായിരുന്നു ഭരത് അരുണിനു പകരമാണ് സൗത്തിയുടെ വരവ്. വിന്‍ഡീസ് ഇതിഹാസ ഡ്വെയ്ന്‍ ബ്രാവോ കഴിഞ്ഞ സീസണില്‍ ടീമിന്റെ മെന്ററായി വന്നിരുന്നു. ബ്രാവോ ആ സ്ഥാനത്തു തുടരും. ബുംറയ്ക്ക് 5 വിക്കറ്റുകള്‍; ദക്ഷിണാഫ്രിക്ക 159ന് പുറത്ത്; ഇന്ത്യന്‍ തുടക്കം കരുതലോടെ കെകെആറിനു അപരിചിതനല്ല സൗത്തി. 2021 മുതല്‍ 23 വരെ മൂന്ന് സീസണുകളില്‍ ടീമിനായി കളിച്ച താരം കൂടിയാണ് മുന്‍ ന്യൂസിലന്‍ഡ് നായകന്‍. കിവികള്‍ക്കായി മൂന്ന് ഫോര്‍മാറ്റിലും നിര്‍ണായക താരമായിരുന്നു സൗത്തി. 107 ടെസ്റ്റുകളും 161 ഏകദിനങ്ങളും 126 ടി20 മത്സരങ്ങളും ബ്ലാക്ക് ക്യാപ്‌സിനായി കളിച്ചു. മൂന്ന് ഫോര്‍മാറ്റിലുമായി 700നു മുകളില്‍ വിക്കറ്റ് നേട്ടവും സൗത്തിയ്ക്കുണ്ട്. ഇംഗ്ലണ്ടിലെ ഹണ്ട്രഡ് പോരാട്ടത്തില്‍ ബിര്‍മിങ്ഹാം ഫീനിക്‌സിനായി 6 മത്സരങ്ങള്‍ കളിച്ചാണ് സൗത്തി ഐപിഎല്ലില്‍ പുതിയ റോള്‍ എടുക്കാന്‍ വരുന്നത്. പാകിസ്ഥാനില്‍ തുടരും, ശ്രീലങ്കന്‍ ടീമിന് പാക് സൈന്യം സുരക്ഷയൊരുക്കും Tim Southee: Kolkata Knight Riders have appointed Tim Southee as their new bowling coach for the next season.

സമകാലിക മലയാളം 14 Nov 2025 5:41 pm

ബുംറയ്ക്ക് 5 വിക്കറ്റുകള്‍; ദക്ഷിണാഫ്രിക്ക 159ന് പുറത്ത്; ഇന്ത്യന്‍ തുടക്കം കരുതലോടെ

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കരുതലോടെ ഇന്ത്യ. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങി. വെളിച്ചക്കുറവിനെ തുടര്‍ന്നു ആദ്യ ദിനത്തിലെ പോരാട്ടം അസാനിപ്പിച്ചു. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. സ്‌കോര്‍ 18ല്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. താരം 12 റണ്‍സുമായി മടങ്ങി. 13 റണ്‍സുമായി കെഎല്‍ രാഹുലും 6 റണ്‍സുമായി വാഷിങ്ടന്‍ സുന്ദറുമാണ് ക്രീസില്‍. നേരത്തെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറയുടെ ബൗളിങിനു പ്രോട്ടീസിനു മറുപടിയില്ലാതെ പോയി. മധ്യനിരയും വാലറ്റവും ആയുധം വച്ച് കീഴടങ്ങി. പന്തുകള്‍ കുറേയധികം ചെറുക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും അതിനനുസരിച്ച് റണ്‍സ് കിട്ടിയില്ല. പാകിസ്ഥാനില്‍ തുടരും, ശ്രീലങ്കന്‍ ടീമിന് പാക് സൈന്യം സുരക്ഷയൊരുക്കും 31 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ റിയാന്‍ റികല്‍ട്ടന്‍ 23 റണ്‍സും മൂന്നാമന്‍ വിയാന്‍ മള്‍ഡര്‍ 24 റണ്‍സും കണ്ടെത്തി. ടോണി ഡി സോര്‍സിയും 24 റണ്‍സുമായി മടങ്ങി. കെയ്ല്‍ വരെയ്ന്‍ (16), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (പുറത്താകാതെ 74 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ബുംറ 14 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു. ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ south africa vs india: Bad light has brought an early end to the day's play. 

സമകാലിക മലയാളം 14 Nov 2025 4:41 pm

പാകിസ്ഥാനില്‍ തുടരും, ശ്രീലങ്കന്‍ ടീമിന് പാക് സൈന്യം സുരക്ഷയൊരുക്കും

ഇസ്ലാമാബാദ്: ശ്രീലങ്കന്‍ ടീമിന്റെ സുരക്ഷ ഏറ്റെടുത്ത് പാക് സൈന്യം. തലസ്ഥാനമായ ഇസ്ലാമാബാദില്‍ സ്‌ഫോടനം നടന്നതിന് പിന്നാലെ പല ശ്രീലങ്കന്‍ താരങ്ങളും നാട്ടിലേക്കു മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈനിക മേധാവി അസിം മുനീറിന്റെ ഇടപെടലിനെത്തുടര്‍ന്ന് പര്യടനം തുടരാന്‍ ലങ്കന്‍ ടീം തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കന്‍ ടീമിന് സൈന്യവും റേഞ്ചര്‍മാരും പൊലീസും സുരക്ഷ ഒരുക്കുമെന്നും പിസിബി ചെയര്‍മാനും ഫെഡറല്‍ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വി പറഞ്ഞു. ശ്രീലങ്കന്‍ സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും പാകിസ്ഥാന്‍ ക്രിക്കറ്റിന് വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് റാവല്‍പിണ്ടിയില്‍ നഖ്വി മാധ്യമങ്ങളോട് പറഞ്ഞു. ഇസ്ലാമാബാദിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ ആശങ്കകള്‍ കാരണം ചില ശ്രീലങ്കന്‍ കളിക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നു. എന്നാല്‍ പാകിസ്ഥാന്‍, ശ്രീലങ്കന്‍ നേതാക്കളുടെ ഇടപെടലിലൂടെ പ്രതിസന്ധി പരിഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി പ്രമിത ബന്ദാര ടെന്നക്കൂണിന് ടീമിന്റെ സുരക്ഷയില്‍ പാക് കരസേനാ മേധാവി മുനീര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം; ബുംറയ്ക്ക് രണ്ടുവിക്കറ്റ്; ഇന്ത്യന്‍നിരയില്‍ നാല് സ്പിന്നര്‍മാര്‍ ഫീല്‍ഡ് മാര്‍ഷല്‍ ശ്രീലങ്കന്‍ പ്രതിരോധ മന്ത്രിയുമായും സെക്രട്ടറിയുമായും സംസാരിച്ചു, പാകിസ്ഥാനില്‍ തുടരാന്‍ തീരുമാനിച്ച കളിക്കാര്‍ കാണിച്ച വലിയ ധൈര്യത്തിന് നന്ദിയുണ്ട്, ശ്രീലങ്കന്‍ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ താന്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ടീമിന്റെ സുരക്ഷ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നഖ്വി പറഞ്ഞു. ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ Pak government has handed over the security of the visiting Sri Lankan team to the Pakistan Military forces

സമകാലിക മലയാളം 14 Nov 2025 11:43 am

ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം; ബുംറയ്ക്ക് രണ്ടുവിക്കറ്റ്; ഇന്ത്യന്‍നിരയില്‍ നാല് സ്പിന്നര്‍മാര്‍

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്. ഒന്‍പത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ട്ടന്റെയും എയ്ഡന്‍ മാര്‍ക്രത്തിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ബുംറയ്ക്കാണ് രണ്ടു വിക്കറ്റും. എയ്ഡന്‍ മാര്‍ക്രം 31 റണ്‍സും റയാന്‍ റിക്കിള്‍ട്ടന്‍ 23 റണ്‍സും നേടി. ബുംറയുടെ ബൗളിങില്‍ പകച്ച ദക്ഷിണാഫ്രിക്ക സിറാജിനെ ആദ്യ മൂന്നോവറില്‍ തന്നെ 25 റണ്‍സ് അടിച്ചു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പരിക്കേറ്റ പേസ് ബോളര്‍ കഗിസോ റബാഡ കൊല്‍ക്കത്തയില്‍ കളിക്കാനിറങ്ങില്ല. പകരക്കാരനായി കോര്‍ബിന്‍ ബോഷ് ടീമിലെത്തി. ഇന്ത്യന്‍ ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കു പകരം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് തിരിച്ചെത്തി. നാല് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ നിരയിലുള്ളത്. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ കളിക്കും. ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ ഇന്ത്യ പ്ലേയിങ് ഇലവന്‍ യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വാഷിങ്ടന്‍ സുന്ദര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍ എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കിള്‍ട്ടന്‍, വിയാന്‍ മുള്‍ഡര്‍, ടെംബ ബാവുമ, ടോണി ഡെ സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കൈല്‍ വെരെയ്ന്‍, മാര്‍കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, സിമോണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്. ഋതുരാജ് ഗെയ്ക്‌വാദിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ എ ആദ്യ 2 ദിവസങ്ങളില്‍ സ്വിങ്ങും ബൗണ്‍സുമായി പേസ് ബോളര്‍മാരെ സഹായിക്കുന്നതാണ് ഈഡന്‍ ഗാര്‍ഡന്‍സിന്റെ ചരിത്രം. തുടര്‍ന്ന് പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകും. ഈഡനില്‍ നടന്ന കഴിഞ്ഞ 3 ടെസ്റ്റ് മത്സരങ്ങളില്‍ 85 വിക്കറ്റുകളും നേടിയത് പേസര്‍മാരാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരാനായാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയിന്റ് പട്ടികയില്‍ ശ്രീലങ്കയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. അഞ്ചാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. India vs South Africa 1st Test Match - Live Cricket Score

സമകാലിക മലയാളം 14 Nov 2025 10:40 am

ചാംപ്യന്‍മാരെ കീഴടക്കാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് ഇന്ന്

കൊല്‍ക്കത്ത: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം വേദിയാകും. രാവിലെ 9.30 മുതലാണ് മത്സരം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇരു ടീമും തമ്മില്‍ കളിക്കുന്നുണ്ട്. നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്കയെ തകര്‍ക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കരുത്തരുടെ സംഘമാണ് ദക്ഷിണാഫ്രിക്ക. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യയില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള താരങ്ങള്‍ സൗത്താഫ്രിക്കയ്‌ക്കൊപ്പമുണ്ട്. 'വിസില്‍ പോട്'! സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ധ്രുവ് ജുറേല്‍ എന്നീ 3 വിക്കറ്റ് കീപ്പര്‍മാരുമായാണ് ടീം ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുക. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കു പകരം ജുറേലിനെ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതായി സഹപരിശീലകന്‍ റയന്‍ ടെന്‍ ഡെസ്‌കാറ്റെ പറഞ്ഞു. ടീമിന്റെ സ്ഥിരം ഓപ്പണറായ കെ.എല്‍.രാഹുലും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതോടെ ജുറേലിന് അവസരം ലഭിക്കില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. ഋതുരാജ് ഗെയ്ക്‌വാദിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ എ എന്നാല്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ മിന്നും ഫോമില്‍ തിളങ്ങിയതോടെ ഇരുപത്തിനാലുകാരന്‍ താരത്തെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. മധ്യനിര ബാറ്ററുടെ റോളിലാകും ജുറേല്‍ കളിക്കുക. 2016ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍മാരായ പാര്‍ഥിവ് പട്ടേല്‍, വൃദ്ധിമാന്‍ സാഹ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പരിക്കുമൂലം അവസാന നിമിഷം സാഹയെ ഒഴിവാക്കിയിരുന്നു. India - South Africa First Test starts today

സമകാലിക മലയാളം 14 Nov 2025 7:39 am

ഋതുരാജ് ഗെയ്ക്‌വാദിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ എ

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ എ ടീം . 4 വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 286 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 49.3 ഓവറില്‍ 290 അടിച്ച് മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്. ഋതുരാജ് ഗെയ്ക്‌വാദ് നേടിയ സെഞ്ച്വറിയുടെ ബലത്തിലാണ് ടീം ജയിച്ചു കയറിയത്. താരം 129 പന്തില്‍ 12 ഫോറുകള്‍ സഹിതം 117 റണ്‍സെടുത്തു. അഭിഷേക് ശര്‍മ 25 പന്തില്‍ 31 റണ്‍സെടുത്തു. ക്യാപ്റ്റന്‍ തിലക് വര്‍മ 39 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 37 റണ്‍സും കണ്ടെത്തി. ജയം സ്വന്തമാക്കുമ്പോള്‍ 29 റണ്‍സുമായി നിഷാന്ത് സന്ധു പുറത്താകാതെ ക്രീസില്‍ നി്‌നു. ഒപ്പം 6 റണ്‍സുമായി ഹര്‍ഷിത് റാണയും. 'വിസില്‍ പോട്'! സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ടോസ് നേടി പ്രോട്ടീസ് എ ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക 16 റണ്‍സിനിടെ നാല് വിക്കറ്റും 53 റണ്‍സിനിടെ 5 വിക്കറ്റും നഷ്ടമായി വന്‍ തകര്‍ച്ച മുന്നില്‍ കണ്ടതായിരുന്നു. എന്നാല്‍ മധ്യനിരയും വാലറ്റവും ചേര്‍ന്നു ടീമിനു പൊരുതാവുന്ന സ്‌കോറിലെത്തുകയായിരുന്നു. 90 റണ്‍സെടുത്ത ഡെലാനോ പോട്‌ഗെയ്റ്ററാണ് ടോപ് സ്‌കോറര്‍. ആറാമനായി എത്തിയ ഡിയാന്‍ ഫോറസ്റ്റര്‍ (77), 59 റണ്‍സെടുത്ത ബോന്‍ ഫോര്‍ട്യുന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ടീമിനെ 285ല്‍ എത്തിച്ചത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, നിഷാന്ത് സിന്ധു, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 'ലോര്‍ഡ്' ഠാക്കൂര്‍ വരുന്നു! ശാര്‍ദുല്‍ മുംബൈ ഇന്ത്യന്‍സില്‍; ഒടുവിൽ ബഞ്ച് വിട്ട് അർജുൻ ടെണ്ടുൽക്കർ Ruturaj Gaikwad's brilliant century helped India A secure a four-wicket victory over South Africa A in the first unofficial ODI. 

സമകാലിക മലയാളം 13 Nov 2025 11:02 pm

'വിസില്‍ പോട്'! സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

ചെന്നൈ: നീണ്ട നാളത്തെ ശ്രമങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. ഇരു ടീമുകളും തമ്മില്‍ ദിവസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ചെന്നൈ സഞ്ജുവിനെ എത്തിക്കുന്നതിന്റെ ഭാഗമായി രവീന്ദ്ര ജഡേജയേയും സാം കറനേയും കൈമാറും. ഇരു ടീമുകളും തമ്മിലുള്ള താരക്കൈമാറ്റം സംബന്ധിച്ച നടപടികളെല്ലാം പൂര്‍ത്തിയായി. രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തു നിന്നാണ് സഞ്ജു ടീം മാറുന്നത്. 10 വര്‍ഷത്തില്‍ കൂടുതലായി സഞ്ജു രാജസ്ഥാന്‍ പളയത്തിലുണ്ട്. നിലവില്‍ 18 കോടി പ്രതിഫലമുള്ള താരങ്ങളാണ് സഞ്ജുവും ജഡേജയും. രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷമാണ് സഞ്ജു ടീം വിടുന്നത്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് സഞ്ജു. 2025ലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റിനോടു തന്നെ റിലീസ് ചെയ്യണമെന്നു സഞ്ജു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. 'ലോര്‍ഡ്' ഠാക്കൂര്‍ വരുന്നു! ശാര്‍ദുല്‍ മുംബൈ ഇന്ത്യന്‍സില്‍; ഒടുവിൽ ബഞ്ച് വിട്ട് അർജുൻ ടെണ്ടുൽക്കർ 2008ല്‍ പ്രഥമ ഐപിഎല്‍ കിരീടം രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുമ്പോള്‍ യുവ താരമായിരുന്ന ജഡേജയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഐപിഎല്ലിലെ മികവിന്റെ ബലത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണായക താരമായി പിന്നീട് മാറുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. 2008, 09 സീസണുകളില്‍ രാജസ്ഥാന്‍ താരമായിരുന്ന ജഡേജ പിന്നീട് 2010ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. എന്നാല്‍ താരം കരാര്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ടീം ബിസിസിഐയെ സമീപിച്ചു. താരത്തിനു ഒരു വര്‍ഷം ഐപിഎല്‍ വിലക്കും കിട്ടി. 2011ല്‍ ജഡേജ കൊച്ചി ടസ്‌കേഴ്സ് കേരളയ്ക്കായി ഒരു സീസണ്‍ കളിച്ചു. 2012ലാണ് താരം ചെന്നൈ ടീമിലെത്തുന്നത്. സിഎസ്‌കെയുടെ അഞ്ച് ഐപിഎല്‍ കിരീട നേട്ടങ്ങളില്‍ മൂന്നിലും ഭാഗമായി. ചെന്നൈ ടീം വിലക്ക് നേരിട്ട 2016, 17 സീസണുകളില്‍ താരം ഗുജറാത്ത് ലയണ്‍സിനായി കളത്തിലെത്തി. 2022ല്‍ താരം ചെന്നൈ ടീം ക്യാപ്റ്റനായി. എന്നാല്‍ മോശം പ്രകടനമായിരുന്നു ടീമിന്റേത്. പിന്നാലെ നായക സ്ഥാനം ഒഴിഞ്ഞു. 2023ലെ ചെന്നൈയുടെ ഐപിഎല്‍ കിരീട നേട്ടത്തില്‍ ജഡേജ നിര്‍ണായകമായി. ക്യാപ്റ്റനാക്കണം! സഞ്ജു ‍'ഡീലിൽ' ജഡേജയുടെ 'ഡിമാൻഡ്' 27കാരനായ സാം കറന്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടറാണ്. താരം പഞ്ചാബ് കിങ്‌സില്‍ നിന്നാണ് ചെന്നൈ പാളയത്തിലെത്തിയത്. സഞ്ജുവിനെ വിട്ടുനല്‍കാന്‍ രവീന്ദ്ര ജഡേജയെ മാത്രം കൈമാറിയാല്‍ പോരെന്ന നിലപാടാണ് രാജസ്ഥാന്‍ സ്വീകരിച്ചത്. ഇതോടെ ആദ്യ ഘട്ടത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ജഡേജയക്കൊപ്പം യങ് ദക്ഷിണാഫ്രിക്കന്‍ സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രവിസിനേയും വേണമെന്ന ആവശ്യം രാജസ്ഥാന്‍ മുന്നോട്ടു വച്ചു. എന്നാല്‍ ചെന്നൈ വഴങ്ങിയില്ല. പിന്നീടാണ് രണ്ടാം ശ്രമം ചെന്നൈ തുടങ്ങിയത്. രവീന്ദ്ര ജഡേജയെ കൂടാതെ സാം കറന്‍, മതീഷ പതിരന എന്നിവരില്‍ ഒരാളെ തരണമെന്ന ആവശ്യമാണ് രണ്ടാം ഘട്ടത്തില്‍ രാജസ്ഥാന്‍ മുന്നോട്ടു വച്ചത്. മതീഷയെ നിലനിര്‍ത്തി സാം കറനെ വിട്ടുകൊടുക്കാന്‍ ഒടുവില്‍ ചെന്നൈ സമ്മതം അറിയിച്ചതോടെ താരക്കൈമാറ്റ ചിത്രവും തെളിഞ്ഞു. After months of work, Chennai Super Kings’ pursuit of Sanju Samson is all set to come to fruition.

സമകാലിക മലയാളം 13 Nov 2025 10:19 pm

'ലോര്‍ഡ്'ഠാക്കൂര്‍ വരുന്നു! ശാര്‍ദുല്‍ മുംബൈ ഇന്ത്യന്‍സില്‍; ഒടുവിൽ ബഞ്ച് വിട്ട് അർജുൻ ടെണ്ടുൽക്കർ

മുംബൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ശാര്‍ദുല്‍ ഠാക്കൂര്‍ മുംബൈ ഇന്ത്യന്‍സില്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നു താരത്തെ മുംബൈ രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കി. ഐപിഎല്‍ താരക്കൈമാറ്റ വിപണി ഉണര്‍ന്നതോടെയാണ് താരത്തിന്റെ കൂടുമാറ്റം. നിലവില്‍ രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിനെ നയിക്കുന്നത് ശാര്‍ദുല്‍ ഠാക്കൂറാണ്. ശാർദുൽ ഠാക്കൂറിനു പകരമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെയാണ് മുംബൈ ലഖ്നൗ സൂപ്പർ ജയന്റ്സിനു കൈമാറാൻ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണുകളിലായി താരം ബഞ്ചിൽത്തന്നെയായിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 2 കോടി രൂപയ്ക്കാണ് ശാര്‍ദുല്‍ എല്‍എസ്ജിയില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ മെഗാ താര ലേലത്തില്‍ ശാര്‍ദുലിനെ ആരും വാങ്ങിയിരുന്നില്ല. അണ്‍സോണ്‍ഡായി മാറിയ താരത്തെ പക്ഷേ പിന്നീട് ലഖ്‌നൗ ടീമിലെത്തിക്കുകയായിരുന്നു. ഒരു താരത്തിനു പരിക്കേറ്റതോടെയാണ് ശാര്‍ദുലിനെ ലഖ്‌നൗ പാളയത്തിലെത്തിച്ചത്. പത്ത് മത്സരങ്ങളില്‍ അവര്‍ക്കായി ഇറങ്ങി. 13 വിക്കറ്റുകളും ടീമിനായി വീഴ്ത്തി. ക്യാപ്റ്റനാക്കണം! സഞ്ജു ‍'ഡീലിൽ' ജഡേജയുടെ 'ഡിമാൻഡ്' ⬅ incoming pic.twitter.com/TsoFQvCqkS — Mumbai Indians (@mipaltan) November 13, 2025 കെകെആറിനെ പരിശീലിപ്പിക്കാൻ വാട്‌സനും! ഇതിഹാസ ഓള്‍ റൗണ്ടര്‍ ടീമിൽ ഐപിഎല്ലില്‍ 105 മത്സരങ്ങള്‍ കളിച്ച താരമാണ് ശാര്‍ദുല്‍. 107 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 325 റണ്‍സും അടിച്ചെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം 2018ലും 2021ലും താരം ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഐപിഎല്‍ കരിയറില്‍ ഇത് മൂന്നാം തവണയാണ് താരം ഇത്തരത്തില്‍ ടീം മാറുന്നത്. 2017ല്‍ പഞ്ചാബ് കിങ്‌സില്‍ നിന്നു താരം റൈസിങ് പുനെ സൂപ്പര്‍ ജയന്റിലെത്തിയിരുന്നു. 2023ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നു താരക്കൈമാറ്റത്തിലൂടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലുമെത്തി. ഇതാദ്യമായാണ് താരം നാട്ടിലെ സ്വന്തം ടീമിലേക്ക് വരുന്നത്. 2010, 12 സീസണുകളില്‍ പരിശീലന ഘട്ടത്തില്‍ പന്തെറിയാനായി നിയോഗിക്കപ്പെട്ടതു മാത്രമാണ് മുംബൈ ഇന്ത്യന്‍സുമായുള്ള ശാര്‍ദുലിന്റെ നേരത്തെയുള്ള ബന്ധം. Shardul Thakur has been traded to Mumbai Indians from Lucknow Super Giants for Rs 2 Crore ahead of the IPL 2026.

സമകാലിക മലയാളം 13 Nov 2025 9:24 pm

53 റണ്‍സിനിടെ വീണത് 5 വിക്കറ്റുകള്‍; പൊരുതിക്കയറി ദക്ഷിണാഫ്രിക്ക; ഇന്ത്യ എയ്ക്ക് വിജയ ലക്ഷ്യം 286 റണ്‍സ്

രാജ്‌കോട്ട്: ഇന്ത്യ എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ഏകദിന പോരാട്ടത്തില്‍ 286 റണ്‍സ് വിജയ ലക്ഷ്യം വച്ച് ദക്ഷിണാഫ്രിക്ക എ ടീം. ടോസ് നേടി പ്രോട്ടീസ് എ ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക 16 റണ്‍സിനിടെ നാല് വിക്കറ്റും 53 റണ്‍സിനിടെ 5 വിക്കറ്റും നഷ്ടമായി വന്‍ തകര്‍ച്ച മുന്നില്‍ കണ്ടതായിരുന്നു. എന്നാല്‍ മധ്യനിരയും വാലറ്റവും ചേര്‍ന്നു ടീമിനു പൊരുതാവുന്ന സ്‌കോറിലെത്തുകയായിരുന്നു. ക്യാപ്റ്റനാക്കണം! സഞ്ജു ‍'ഡീലിൽ' ജഡേജയുടെ 'ഡിമാൻഡ്' 90 റണ്‍സെടുത്ത ഡെലാനോ പോട്‌ഗെയ്റ്ററാണ് ടോപ് സ്‌കോറര്‍. ആറാമനായി എത്തിയ ഡിയാന്‍ ഫോറസ്റ്റര്‍ (77), 59 റണ്‍സെടുത്ത ബോന്‍ ഫോര്‍ട്യുന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ടീമിനെ 285ല്‍ എത്തിച്ചത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, നിഷാന്ത് സിന്ധു, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പരിശീലനത്തിനിടെ കുഴഞ്ഞുവീണു; ബ്രസീല്‍ താരം ഓസ്‌ക്കാര്‍ ആശുപത്രിയില്‍ India A vs South Africa A: Delano Potgieter, Dian Forrester and Bjorn Fortuin slammed half-centuries to lift South Africa A to 285/9 against India A.

സമകാലിക മലയാളം 13 Nov 2025 6:29 pm

ക്യാപ്റ്റനാക്കണം! സഞ്ജു ‍'ഡീലിൽ'ജഡേജയുടെ 'ഡിമാൻഡ്'

ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസിൽ നിന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യമാണ് നിലവിൽ. സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജ‍ഡേജ യും ഒപ്പം സാം കറനേയും നൽകിയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഡീലിൽ വ്യക്തിപരമായ തന്റെ ഡിമാൻഡുകൾ രവീന്ദ്ര ജഡേജ രാജസ്ഥാനു മുന്നിൽ വച്ചതായുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നു. ചെന്നൈ തന്നെ വിട്ടുകൊടുക്കുന്നതിൽ പ്രശ്നമില്ലെന്നു ജഡേജ വ്യക്തമാക്കിയതോടെയാണ് കൈമാറ്റം സാധ്യമാകുന്ന നിലയിലേക്ക് വന്നത്. അതിനിടെയാണ് ജഡേജ വ്യക്തിപരമായ ചില ഡിമാൻഡുകൾ ടീമിനോടു ആവശ്യപ്പെട്ടത്. രാജസ്ഥാൻ റോയൽസിന്റെ അടുത്ത സീസണിലെ ക്യാപ്റ്റനായി തന്നെ നിയോ​ഗിക്കണമെന്ന ആവശ്യമാണ് ജഡേജ മുന്നോട്ടു വച്ചത് എന്നാണ് റിപ്പോർട്ടുകൾ. പരിശീലനത്തിനിടെ കുഴഞ്ഞുവീണു; ബ്രസീല്‍ താരം ഓസ്‌ക്കാര്‍ ആശുപത്രിയില്‍ രാജസ്ഥാൻ റോയൽസിന്റെ നായക സ്ഥാനത്തു നിന്നാണ് സഞ്ജു ടീം മാറുന്നത്. 10 വർഷത്തിൽ കൂടുതലായി സഞ്ജു രാജസ്ഥാൻ പളയത്തിലുണ്ട്. നിലവിൽ 18 കോടി പ്രതിഫലമുള്ള താരങ്ങളാണ് സഞ്ജുവും ജഡേജയും. രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷമാണ് സഞ്ജു ടീം വിടുന്നത്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് സഞ്ജു. 2025ലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനോടു തന്നെ റിലീസ് ചെയ്യണമെന്നു സഞ്ജു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. 2008ല്‍ പ്രഥമ ഐപിഎല്‍ കിരീടം രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുമ്പോള്‍ യുവ താരമായിരുന്ന ജഡേജയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഐപിഎല്ലിലെ മികവിന്റെ ബലത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണായക താരമായി പിന്നീട് മാറുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. കെകെആറിനെ പരിശീലിപ്പിക്കാൻ വാട്‌സനും! ഇതിഹാസ ഓള്‍ റൗണ്ടര്‍ ടീമിൽ 2008, 09 സീസണുകളില്‍ രാജസ്ഥാന്‍ താരമായിരുന്ന ജഡേജ പിന്നീട് 2010ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. എന്നാല്‍ താരം കരാര്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ടീം ബിസിസിഐയെ സമീപിച്ചു. താരത്തിനു ഒരു വര്‍ഷം ഐപിഎല്‍ വിലക്കും കിട്ടി. 2011ല്‍ ജഡേജ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്കായി ഒരു സീസണ്‍ കളിച്ചു. 2012ലാണ് താരം ചെന്നൈ ടീമിലെത്തുന്നത്. സിഎസ്‌കെയുടെ അഞ്ച് ഐപിഎല്‍ കിരീട നേട്ടങ്ങളില്‍ മൂന്നിലും ഭാഗമായി. ചെന്നൈ ടീം വിലക്ക് നേരിട്ട 2016, 17 സീസണുകളില്‍ താരം ഗുജറാത്ത് ലയണ്‍സിനായി കളത്തിലെത്തി. 2022ല്‍ താരം ചെന്നൈ ടീം ക്യാപ്റ്റനായി. എന്നാല്‍ മോശം പ്രകടനമായിരുന്നു ടീമിന്റേത്. പിന്നാലെ നായക സ്ഥാനം ഒഴിഞ്ഞു. 2023ലെ ചെന്നൈയുടെ ഐപിഎല്‍ കിരീട നേട്ടത്തില്‍ ജഡേജ നിര്‍ണായകമായി. Ravindra Jadeja: Multiple reports have suggested that Rajasthan Royals and Chennai Super Kings are in talks for a possible swap of players.

സമകാലിക മലയാളം 13 Nov 2025 6:07 pm

പരിശീലനത്തിനിടെ കുഴഞ്ഞുവീണു; ബ്രസീല്‍ താരം ഓസ്‌ക്കാര്‍ ആശുപത്രിയില്‍

റിയോ ഡി ജനീറോ: മുന്‍ ബ്രസീല്‍ മധ്യനിര താരം ഓസ്‌ക്കാറിനെ ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രീ സീസണ്‍ പരിശീലനത്തിനിടെ താരം കുഴഞ്ഞു വീണതിനു പിന്നാലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ താരം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. മുന്‍ ചെല്‍സി താരമായ 34കാരന്‍ നെയ്മറിനൊപ്പം 2014ലെ ലോകകപ്പില്‍ ബ്രസീലിന്റെ നിര്‍ണായക താരമായിരുന്നു. നിലവില്‍ ബ്രസീല്‍ ക്ലബ് സാവോ പോളോയ്ക്കായി കളിക്കുകയാണ് ഓസ്‌ക്കാര്‍. കെകെആറിനെ പരിശീലിപ്പിക്കാൻ വാട്‌സനും! ഇതിഹാസ ഓള്‍ റൗണ്ടര്‍ ടീമിൽ പരിശീലനത്തിന്റെ ഭാഗമായി നടന്ന ഫിറ്റ്‌നസ് ടെസ്റ്റിനിടെ താരം ബൈക്കോടിച്ചിരുന്നു. അതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് താരം വീണത്. നിലവില്‍ ഓസ്‌ക്കാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു സാവോ പോളോ ക്ലബ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മുഹമ്മദ് ഷമിയുടെ കരിയര്‍ അവസാനിച്ചോ?; സൂചന നല്‍കി മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് Former Chelsea and Brazil midfielder Oscar was hospitalized after experiencing a heart-related issue during São Paulo's pre-season training.

സമകാലിക മലയാളം 13 Nov 2025 4:42 pm

കെകെആറിനെ പരിശീലിപ്പിക്കാൻ വാട്‌സനും! ഇതിഹാസ ഓള്‍ റൗണ്ടര്‍ ടീമിൽ

കൊല്‍ക്കത്ത: ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായുള്ള ഒരുക്കങ്ങളിലാണ് ടീമുകള്‍. താരങ്ങളുടെ കൈമാറ്റം സംബന്ധിച്ച അന്തിമ നീക്കങ്ങള്‍ നടക്കുന്നതിനിടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനെ ടീമിലെത്തിച്ചു. ടീമിന്റെ സഹ പരിശീലകനായാണ് വാട്‌സന്‍ വരുന്നത്. മുന്‍ ഇന്ത്യന്‍ സഹ പരിശീലകന്‍ അഭിഷേക് നായരാണ് 2026 സീസണില്‍ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനായി എത്തുന്നത്. വാട്‌സന്‍ അഭിഷേകുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. മുഹമ്മദ് ഷമിയുടെ കരിയര്‍ അവസാനിച്ചോ?; സൂചന നല്‍കി മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് ടി20 ക്രിക്കറ്റ് യുഗാരംഭത്തില്‍ ആ ഫോര്‍മാറ്റിലെ മികവിലൂടെ ലോക ക്രിക്കറ്റിലെത്തിയ താരമാണ് വാട്‌സന്‍. 2008ല്‍ രാജസ്ഥാന്‍ റോയല്‍സ് പ്രഥമ ഐപിഎല്‍ ചാംപ്യന്‍മാരാകുമ്പോള്‍ വാട്‌സനായിരുന്നു വിദേശ താരങ്ങളില്‍ ശ്രദ്ധേയനായത്. പ്രഥമ ടൂര്‍ണമെന്റിലെ തന്നെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും വാട്‌സനായിരുന്നു. പിന്നീട് വാട്‌സന്‍ ഓസീസ് ടീം വരെ എത്തി. അവര്‍ക്കായി മൂന്ന് ഫോര്‍മാറ്റിലും നിര്‍ണായക താരമായും വാട്‌സന്‍ നിലയുറപ്പിച്ചു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. കൊല്‍ക്കത്ത സ്‌ക്വാഡിലെത്തുന്നത് അഭിമാനകരമായ നേട്ടമാണെന്നു വാട്‌സന്‍ പ്രതികരിച്ചു. കൊല്‍ക്കത്തയ്ക്ക് അടുത്ത കിരീടം സമ്മാനിക്കാനായി എല്ലാവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും വാട്‌സന്‍ വ്യക്തമാക്കി. 'പാകിസ്ഥാനില്‍ സുരക്ഷിതരല്ല'; ഏകദിന പരമ്പര മതിയാക്കി മടങ്ങാന്‍ ശ്രീലങ്ക Kokata Knight Riders have appointed Australian legend Shane Watson as their new assistant coach ahead of IPL 2026. 

സമകാലിക മലയാളം 13 Nov 2025 3:46 pm