9 എണ്ണം; വല നിറച്ചും ഗോള്‍! പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യത
ലിസ്ബന്: അര്‍മേനിയയെ ഒന്നിനെതിരെ 9 ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് പോര്‍ച്ചുഗല്‍ അടുത്ത വര്‍ഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിനു യോഗ്യത നേടി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയതിനാല്‍ താരത്തിനു ഇറങ്ങാനായില്ല. എന്നാല്‍ പോര്‍ച്ചുഗല്‍ അര്‍മാദ വിജയം സ്വന്തമാക്കുന്നതില്‍ സൂപ്പര്‍ താരത്തിന്റെ അഭാവം തടസമായില്ല. ജാവോ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഹാട്രിക്ക് ഗോളുകള്‍ നേടി. റെനാറ്റോ വെയ്ഗ, ഗോണ്‍സാലോ റാമോസ്, ഫ്രാന്‍സിസ്ക്കോ കോന്‍സിക്കാവോ എന്നിവര്‍ ഓരോ ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. ഞെട്ടിക്കും തോല്‍വി, ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയും; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ വീഴ്ച ഏഴാം മിനിറ്റില്‍ വെയ്ഗയിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. എന്നാല്‍ അര്‍മേനിയ 18ാം മിനിറ്റില്‍ തിരിച്ചടിച്ചു. എന്നാല്‍ പിന്നീട് അവര്‍ ചിത്രത്തിലേ ഇല്ലാതായി. 28ാം മിനിറ്റില്‍ റാമോസ് പോര്‍ച്ചുഗലിനെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീടാണ് നെവസും ബ്രൂണോ ഫെര്‍ണാണ്ടസ് സഖ്യത്തിന്റെ ആറ് ഗോളുകള്‍ വന്നത്. 30, 41, 81 മിനിറ്റുകളിലാണ് നെവസ് വല ചലിപ്പിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ട് ഗോളുകള്‍ പെനാല്‍റ്റി വഴിയാണ് നേടിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തും 51, 72 മിനിറ്റുകളിലുമായി താരം ഗോള്‍ നേടിയത്. അവസാന ഗോള്‍ കോന്‍സിക്കാവോ 90 മിനിറ്റുകള്‍ കഴിഞ്ഞുള്ള ഇഞ്ച്വറി സമയത്തിന്റെ രണ്ടാം മിനിറ്റിലും നേടി. 136 പന്തില്‍ 55 റണ്‍സ്, ബവുമയുടെ 'പ്രതിരോധ' പാഠം! എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആരാധകര്‍ Portugal did not let Cristiano Ronaldo's absence come in the way of sealing their place at the FIFA World Cup 2026.
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ നാണംകെട്ട തോല്‍വി ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും തിരിച്ചടിയായി പ്രതിഫലിച്ചു. പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയയാണ് തലപ്പത്ത്. ഇന്ത്യയെ വീഴ്ത്തി ജയം സ്വന്തമാക്കിയ നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്മാര് കൂടിയായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ നിന്നു നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. 54.67 ശതമാനം പോയിന്റുമായാണ് ഇന്ത്യ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. മൂന്ന് ടെസ്റ്റില്‍ നിന്നു രണ്ട് ജയവും ഒരു തോല്‍വിയുമുള്ള ദക്ഷിണാഫ്രിക്ക 66.67 ശതമാനം പോയിന്റുമായാണ് രണ്ടാമത് നില്‍ക്കുന്നത്. ശ്രീലങ്കയാണ് മൂന്നാമത്. അവർക്കും 66.67 ശതമാനം പോയിന്റ്. ഓസീസ് കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്. 100 ശതമാനം പോയിന്റാണ് അവർക്ക്. കൊല്‍ക്കത്തയില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യയ്ക്കു നേരിടേണ്ടി വന്നത്. സ്പിന്‍ പിച്ചൊരുക്കി ന്യൂസിലന്‍ഡിനെ വീഴ്ത്താന്‍ തുനിഞ്ഞ് മൂന്ന് ടെസ്റ്റും തോറ്റുപോയ ഇന്ത്യ ആ പരാജയത്തില്‍ നിന്നു പാഠം പഠിച്ചില്ല. സ്പിന്‍ പിച്ചില്‍ ഇന്ത്യ തന്നെ കറങ്ങി വീഴുന്ന കാഴ്ചയായിരുന്നു കൊല്‍ക്കത്തയില്‍. 136 പന്തില്‍ 55 റണ്‍സ്, ബവുമയുടെ 'പ്രതിരോധ' പാഠം! എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആരാധകര്‍ ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ സിമോണ്‍ ഹാര്‍മറാണ് ഇന്ത്യയെ വീഴ്ത്തുന്നതില്‍ മുന്നില്‍ നിന്നത്. 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ അറിഞ്ഞത്. 124 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 93 റണ്‍സില്‍ ഓള് ഔട്ടായി. 100 പോലും തികയ്ക്കാതെ, ഒന്നാം ഇന്നിങ്സില്‍ ലീഡെടുത്തിട്ടും ഇന്ത്യ തോറ്റു. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ആയതിനാല്‍ 10 പേരുമായാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നത്. 9 വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ കീഴടങ്ങി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്സില്‍ 153 റണ്‍സില്‍ പുറത്താക്കാനും ഇന്ത്യയ്ക്കായി. എന്നാല്‍ തിരക്കഥ മറ്റൊന്നായിരുന്നു കൊല്‍ക്കത്തയില്‍. സ്വയം ഒരുക്കിയ 'സ്പിൻ കുഴി'യിൽ ഇന്ത്യ തന്നെ കറങ്ങി വീണു! ഒന്നാം ടെസ്റ്റില്‍ ഞെട്ടിക്കുന്ന തോല്‍വി ind vs sa: South Africa have climbed to second place in the ICC World Test Championship standings after beating India by 30 runs in the first Test.
136 പന്തില്‍ 55 റണ്‍സ്, ബവുമയുടെ 'പ്രതിരോധ'പാഠം! എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആരാധകര്‍
കൊല്‍ക്കത്ത: ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ട കൊല്‍ക്കത്തയിലെ കഠിന പിച്ചില്‍ അപരാജിത ചെറുത്തു നില്‍പ്പുമായി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ടെംബ ബവുമ . രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്കെതിരെ പ്രോട്ടീസ് 153 റണ്‍സ് എടുത്തപ്പോള്‍ അതില്‍ 55 റണ്‍സും ബവുമയുടെ ബാറ്റില്‍ നിന്നായിരുന്നു. ശേഷിച്ച 98 റണ്‍സാണ് 10 ബാറ്റര്‍മാര്‍ ചേര്‍ന്നെടുത്തത്! 136 പന്തുകള്‍ ചെറുത്താണ് ബവുമ 55 റണ്‍സുമായി പുറത്താകാതെ നിന്നത്. താരത്തിന്റെ ധീരോചിത ബാറ്റിങിനെ കൊല്‍ക്കത്തയിലെ കാണികള്‍ എഴുന്നേറ്റു നിന്നു കൈയടിച്ചാണ് ആദരിച്ചത്. അത്ര സവിശേഷമായിരുന്നു താരത്തിന്റെ പ്രതിരോധ ബാറ്റിങ്. മറ്റൊരു പ്രത്യേകതയും ഈ ഇന്നിങ്സിനുണ്ട്. ഒന്നാം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയ ഏക ബാറ്ററും ബവുമയാണ്. ഇരു ടീമുകളിലേയും മറ്റൊരു താരത്തിനും 40നു മുകളില്‍ റണ്ണില്ല! ഒന്നാം ഇന്നിങ്സില്‍ 3 റണ്‍സിനു പുറത്തായ ബവുമ രണ്ടാം ഇന്നിങ്സില്‍ ഒരറ്റത്ത് പാറ പോലെ നിന്നാണ് ഇന്നിങ്സ് കെട്ടിപ്പൊക്കിയത്. 25 റണ്‍സെടുത്ത കോര്ബിന് ബോഷ് മാത്രമാണ് ക്യാപ്റ്റനെ പിന്തുണച്ചത്. ഒന്നാം ടെസ്റ്റില്‍ ഒരു ടീമിനും 200 മുകളില്‍ സ്കോര്‍ നേടാന്‍ സാധിക്കാത്ത പിച്ചിലാണ് ബവുമയുടെ ധീരമായ ചെറുത്തു നില്‍പ്പ് കണ്ടത്. മത്സരത്തില്‍ പ്രോട്ടീസ് 30 റണ്‍സിന്റെ ജയം ഇന്ത്യയില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തതോടെ ബവുമയുടെ ഇന്നിങ്സ് നിര്‍ണായകവുമായി. സ്വയം ഒരുക്കിയ 'സ്പിൻ കുഴി'യിൽ ഇന്ത്യ തന്നെ കറങ്ങി വീണു! ഒന്നാം ടെസ്റ്റില്‍ ഞെട്ടിക്കുന്ന തോല്‍വി സ്പിന്‍ കെണിയൊരുക്കി പ്രോട്ടീസിനെ വീഴ്ത്താന്‍ ഇറങ്ങിയ ഇന്ത്യ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ സ്പിന്‍ കെണിയില്‍ തങ്ങള്‍ വീണുപോകുമെന്ന്. തകര്‍പ്പന്‍ ജയം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ മോഹം ഈഡന് ഗാര്‍ഡന്‍സിലെ പിച്ചില്‍ കറങ്ങി വീഴുന്ന കാഴ്ചയായിരുന്നു. ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സിമോണ്‍ ഹാര്‍മറാണ് ഇന്ത്യയെ വീഴ്ത്തുന്നതില്‍ മുന്നില്‍ നിന്നത്. 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ അറിഞ്ഞത്. 124 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 93 റണ്‍സില്‍ ഓള് ഔട്ടായി. 100 പോലും തികയ്ക്കാതെ, ഒന്നാം ഇന്നിങ്സില്‍ ലീഡെടുത്തിട്ടും ഇന്ത്യ തോറ്റു. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ആയതിനാല്‍ 10 പേരുമായാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നത്. 9 വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ കീഴടങ്ങി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്സില്‍ 153 റണ്‍സില്‍ പുറത്താക്കാനും ഇന്ത്യയ്ക്കായി. എന്നാല്‍ തിരക്കഥ മറ്റൊന്നായിരുന്നു കൊല്‍ക്കത്തയില്‍. ഇതെന്ത് പിച്ചാണ്? ഒറ്റ ദിവസം വീണത് 16 വിക്കറ്റുകള്‍! Temba Bavuma brought up a superb half-century on a surface where no other batter had managed to cross 40 across three innings on a treacherous Eden Gardens pitch.
സ്വയം ഒരുക്കിയ 'സ്പിൻ കുഴി'യിൽ ഇന്ത്യ തന്നെ കറങ്ങി വീണു! ഒന്നാം ടെസ്റ്റില്‍ ഞെട്ടിക്കുന്ന തോല്‍വി
കൊല്‍ക്കത്ത: തോല്‍വി എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ ഒരു തോല്‍വി! ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന പരാജയം. സ്പിന്‍ കെണിയൊരുക്കി പ്രോട്ടീസിനെ വീഴ്ത്താന്‍ ഇറങ്ങിയ ഇന്ത്യ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ സ്പിന്‍ കെണിയില്‍ തങ്ങള്‍ വീണുപോകുമെന്ന്. തകര്‍പ്പന്‍ ജയം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ മോഹം ഈഡന് ഗാര്‍ഡന്‍സിലെ പിച്ചില്‍ കറങ്ങി വീഴുന്ന കാഴ്ചയായിരുന്നു. ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സിമോണ്‍ ഹാര്‍മറാണ് ഇന്ത്യയെ വീഴ്ത്തുന്നതില്‍ മുന്നില്‍ നിന്നത്. 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ അറിഞ്ഞത്. 124 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 93 റണ്‍സില്‍ ഓള് ഔട്ടായി. 100 പോലും തികയ്ക്കാതെ, ഒന്നാം ഇന്നിങ്സില്‍ ലീഡെടുത്തിട്ടും ഇന്ത്യ തോറ്റു. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ആയതിനാല്‍ 10 പേരുമായാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നത്. 9 വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ കീഴടങ്ങി. തോല്‍വിക്ക് പക്ഷേ അതൊരു കാരണമേയല്ല. ഒരു പ്രതിരോധവുമില്ലാതെ ഇങ്ങനെ കീഴടങ്ങിയതിനെ ദയനീയം എന്നേ വിശേഷിപ്പിക്കാന്‍ സാധിക്കു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്സില്‍ 153 റണ്‍സില്‍ പുറത്താക്കാനും ഇന്ത്യയ്ക്കായി. എന്നാല്‍ തിരക്കഥ മറ്റൊന്നായിരുന്നു കൊല്‍ക്കത്തയില്‍. ആന്ദ്രെ റസ്സലിനെ കൈവിട്ടു! ഞെട്ടിച്ച് കെകെആര്‍; മാക്സ്വെല്ലിനെ ഒഴിവാക്കി പഞ്ചാബ് 92 പന്തുകള്‍ പ്രതിരോധിച്ച് 31 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറും 17 പന്തില്‍ 2 സിക്സും ഒരു ഫോറും സഹിതം 26 റണ്‍സെടുത്ത അക്ഷര്‍ പട്ടേലും ഒഴികെ മറ്റെല്ലാ താരങ്ങളും അതിദയനീയമാം വിധം കൂടാരം കയറി. അക്കൗണ്ട് തുറക്കും മുന്‍പ് തന്നെ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. 1 റണ്‍ ചേര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റും വീണു. റണ്ണെടുക്കാതെ യശസ്വി മടങ്ങിയപ്പോള്‍ രാഹുല്‍ 1 റണ്‍ നേടിയാണ് പുറത്തായത്. ധ്രുവ് ജുറേല്‍ (13), രവീന്ദ്ര ജഡേജ (18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യയ്ക്ക് ടെസ്റ്റില്‍ ചെയ്സ് ചെയ്തു വിജയിക്കാന്‍ കഴിയാതെ പോകുന്ന രണ്ടാമത്തെ ചെറിയ സ്കോറാണിത്. 1997ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരാട്ടത്തില്‍ 120 റണ്‍സ് നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ നാണംകെട്ട തോല്‍വി കൂടിയായി ഈ മത്സരം മാറി. 2012നു ശേഷം ഈഡന് ഗാര്‍ഡന്‍സില്‍ ഇന്ത്യ തോല്‍ക്കുന്ന ആദ്യ ടെസ്റ്റ് പോരാട്ടം കൂടിയാണിത്. ഇതെന്ത് പിച്ചാണ്? ഒറ്റ ദിവസം വീണത് 16 വിക്കറ്റുകള്‍! മാര്‍ക്കോ യാന്‍സനാണ് തുടക്കത്തില്‍ ഇന്ത്യയെ തകര്‍ത്തത്. പിന്നീട് മൂന്നാം വിക്കറ്റില്‍ ധ്രുവ് ജുറേലും വാഷിങ്ടന്‍ സുന്ദറും ചേര്‍ന്നു 32 റണ്‍സ് ചേര്‍ത്തപ്പോള്‍ ഇന്ത്യയ്ക്ക് ജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞു. സിമോണ്‍ ഹാര്‍മറിനെതിരെ അനാവശ്യ ഷോട്ടിനു മുതിര്‍ന്നു ജുറേല്‍ മടങ്ങിയതിനു പിന്നാലെ ഇന്ത്യയുടെ തകര്‍ച്ചയും പിന്നീട് വേഗത്തിലായി. ഋഷഭ് പന്ത് (2), കുല്‍ദീപ് യാദവ് (1), മുഹമ്മദ് സിറാജ് (0) എന്നിവര്‍ വന്നതും പോയതുമെല്ലാം പെട്ടെന്നായിരുന്നു. ഇതോടെ ഇന്ത്യയുടെ ഇന്നിങ്സിനും തിരശ്ശീല വീണു. ബുംറ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ഹാര്‍മര്‍ നാല് വിക്കറ്റെടുത്തപ്പോള്‍ കേശവ് മഹാരാജ്, യാന്സന് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. എയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും പോക്കറ്റിലാക്കി. നേരത്തെ 30 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നലെ 91 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇന്ന് മത്സരം ആരംഭിച്ച് സ്കോര്‍ 135 ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയുടെ എട്ടാം വിക്കറ്റും വീണു. 25 റണ്‍സെടുത്ത കോര്ബിന് ബോഷിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ 153 റണ്‍സില്‍ നില്‍ക്കെ ഒമ്പതാം വിക്കറ്റും വീണു. 7 റണ്‍സെടുത്ത സൈമണ്‍ ഹാമറാണ് പുറത്തായത്. സിറാജിനായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ കേശവ് മഹാരാജും സിറാജിന്റെ പന്തില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക ഓള് ഔട്ടാകുകയായിരുന്നു. 55 റണ്‍സെടുത്ത ടെംബ ബാവുമയാണ് രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. പുറത്തായവരില്‍ മൂന്നു പേര് മാത്രമാണ് രണ്ടക്കം കടന്നത്. റയാന് റിക്കല്‍ട്ടന്‍ (23 പന്തില്‍ 11), എയ്ഡന്‍ മാര്‍ക്രം (23 പന്തില്‍ 4), വിയാന്‍ മള്‍ഡര്‍ (30 പന്തില്‍ 11), ടോണി ഡി സോര്‍സി (2 പന്തില്‍ 2), ട്രിസ്റ്റന്‍ സ്റ്റബ്സ് (18 പന്തില്‍ 5), കെയ്ല്‍ വെരെയ്ന്‍ (16 പന്തില്‍ 9), മാര്‍ക്കോ യാന്‍സനുമാണ് (16 പന്തില്‍ 13) എന്നിവരാണു പുറത്തായത്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടും അക്ഷര്‍ പട്ടേല്‍, ബുംറ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. ind vs sa: India lost the Kolkata Test by 30 runs against South Africa to go 0-1 down in the two-match series.
ദക്ഷിണാഫ്രിക്കയെ 153 റണ്‍സില്‍ ഒതുക്കി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 124 റണ്‍സ്. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്ക 153 റണ്‍സിന് പുറത്താകുകയായിരുന്നു. 4 വിക്കറ്റ് നേട്ടത്തോടെ ബൗളിങ് നിരയില്‍ ജഡേജയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. 10 കോടി, മുഹമ്മദ് ഷമി ലഖ്നൗ സൂപ്പർ ജയന്റ്സിൽ; നിതീഷിനെ ഡൽഹിക്ക് നൽകി രാജസ്ഥാൻ ഇന്നലെ 93 ന് 7 എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അധിക നേരം പിടിച്ചു നില്ക്കാനായില്ല. ഇന്ന് മത്സരം ആരംഭിച്ച് 135 സ്കോര്‍ 135 ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയുടെ എട്ടാം വിക്കറ്റും വീണു. 25 റണ്‍സെടുത്ത കോര്ബിന് ബോഷിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ 153 റണ്‍സില്‍ നില്‍ക്കെ ഒമ്പതാം വിക്കറ്റും വീണു. 7 റണ്‍സെടുത്ത സൈമണ്‍ ഹാമറാണ് പുറത്തായത്. സിറാജിനായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ കേശവ് മഹാരാജും സിറാജിന്റെ പന്തില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക ഓള് ഔട്ടാകുകയായിരുന്നു. ആന്ദ്രെ റസ്സലിനെ കൈവിട്ടു! ഞെട്ടിച്ച് കെകെആര്‍; മാക്സ്വെല്ലിനെ ഒഴിവാക്കി പഞ്ചാബ് 55 റണ്‍സെടുത്ത ടെംബ ബാവുമയാണ് രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. രണ്ടാം ദിനമായ ഇന്നലെ കളി അവസാനിക്കുമ്പോള്‍ 7ന് 93 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. 91 റണ്‍സെടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയുടോെ ഏഴു വിക്കറ്റുകള്‍ വീണത്. പുറത്തായവരില്‍ മൂന്നു പേര് മാത്രമാണ് രണ്ടക്കം കടന്നത്. റയാന് റിക്കിള്ട്ടന് (23 പന്തില്‍ 11), എയ്ഡന്‍ മാര്‍ക്രം (23 പന്തില്‍ 4), വിയാന്‍ മുള്‍ഡര്‍ (30 പന്തില്‍ 11), ടോണി ഡെ സോര്‍സി (2 പന്തില്‍ 2), ട്രിസ്റ്റന്‍ സ്റ്റബ്സ് (18 പന്തില്‍ 5), കെയ്ല്‍ വെറൈന്‍ (16 പന്തില്‍ 9), മാര്‍ക്കോ യാന്‍സനുമാണ് (16 പന്തില്‍ 13) എന്നിവരാണു പുറത്തായത്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ നാലും കുല്‍ദീപ് യാദവ് രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും, ബുംറ ഒരു വിക്കറ്റും വീഴ്ത്തി. India need 124 runs against South Africa to win
ആന്ദ്രെ റസ്സലിനെ കൈവിട്ടു! ഞെട്ടിച്ച് കെകെആര്‍; മാക്സ്വെല്ലിനെ ഒഴിവാക്കി പഞ്ചാബ്
കൊല്‍ക്കത്ത: ഐപിഎല്‍ താരങ്ങളെ റിലീസ് ചെയ്യുന്നതിന്റെയും നിലനിർത്തുന്നതിന്റെയും അവസാന ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. 10 സീസണുകളിലായി ടീമിന്റെ അവിഭാജ്യ ഘടകമായി നിന്ന വെസ്റ്റ് ഇന്‍ഡീസ് ഓള് റൗണ്ടര്‍ ആന്ദ്രെ റസ്സലിനെ അവര്‍ ഇത്തവണ നിലനിര്‍ത്തിയില്ല. 2020ല്‍ സിഇഒ വെങ്കി മൈസൂര്‍ റസ്സല്‍ വിരമിക്കുന്നതു വരെ കെകെആറിലുണ്ടാകുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇത്തവണ അവര്‍ തങ്ങളുടെ കരിസ്മാറ്റിക്ക് ഓള് റൗണ്ടറുമായി വഴിപിരിയാന്‍ തീരുമാനിക്കുകയായിരുന്നു. 12 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണില്‍ താരത്തെ അവര്‍ നിലനിര്‍ത്തിയത്. കൊല്‍ക്കത്തയുടെ കിരീട വിജയങ്ങളില്‍ വലിയ പങ്കുവഹിച്ച താരമായിരുന്നു റസ്സല്‍. വെങ്കടേഷ് അയ്യര്‍ 23.75 കോടിയ്ക്ക് കഴിഞ്ഞ സീസണില്‍ ടീമിലേക്ക് ലേലത്തിലൂടെ തിരിച്ചെത്തിച്ച വെങ്കടേഷ് അയ്യരേയും കെകെആര്‍ ഇത്തവണ നിലനിര്‍ത്തിയില്ല. ആന്റിച് നോര്‍ക്യെ, ക്വിന്റന്‍ ഡി കോക്ക് അടക്കമുള്ള താരങ്ങളേയും ടീം റിലീസ് ചെയ്തു. ഗ്ലെന്‍ മാക്സ്വെല് ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ പഞ്ചാബ് കിങ്സ് ഇത്തവണ നിലനിര്‍ത്തിയില്ല എന്നതും ശ്രദ്ധേയ നീക്കമായി. കഴിഞ്ഞ സീസണില്‍ ഓസീസ് ഓള് റൗണ്ടര്‍ പഞ്ചാബ് തിരികെ ടീമിലെത്തിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. പിന്നാലെയാണ് ഇത്തവണ ഒഴിവാക്കിയത്. മതീഷ പതിരന ചെന്നൈ സൂപ്പര്‍ കിങ്സ് ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരനയെ റിലീസ് ചെയ്തു. രവീന്ദ്ര ജഡേജയേയും സാം കറനേയും വിട്ടുകൊടുത്തു രാജസ്ഥാനില്‍ നിന്നു മലയാളി താരം സഞ്ജു സാംസണെ എത്തിച്ച ചെന്നൈ പിന്നാലെയാണ് ലങ്കന്‍ യുവ പേസറെ കൈവിട്ടത്. ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ബാറ്റര്‍ രചിന് രവീന്ദ്രയേയും സിഎസ്കെ ഇത്തവണ നിലനിര്‍ത്തിയില്ല. 10 കോടി, മുഹമ്മദ് ഷമി ലഖ്നൗ സൂപ്പർ ജയന്റ്സിൽ; നിതീഷിനെ ഡൽഹിക്ക് നൽകി രാജസ്ഥാൻ സച്ചിന് ബേബി മലയാളി താരം സച്ചിന് ബേബിയെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇത്തവണ നിലനിര്ത്തയില്ല. മുഹമ്മദ് ഷമി, ആദം സാംപ അടക്കമുള്ള താരങ്ങളേയും ടീം ഇത്തവണ കൈവിട്ടു. ഇതില്‍ ഷമിയെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനു എസ്ആര്‍എച് കൈമാറി. രവി ബിഷ്ണോയ്, ഡേവിഡ് മില്ലര്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് തുടക്കം മുതല്‍ ടീമിലുണ്ടായിരുന്ന സ്പിന്നര്‍ രവി ബിഷ്ണോയിയെ ഒഴിവാക്കി. ഒപ്പം ദക്ഷിണാഫ്രിക്കന്‍ ഹാര്‍ഡ് ഹിറ്റര്‍ ഡേവിഡ് മില്ലറേയും നിലനിര്‍ത്തിയില്ല. വെസ്റ്റ് ഇന്‍ഡീസ് പേസ് സെന്സേഷന് ഷമര്‍ ജോസഫിനേയും അവര്‍ കൈവിട്ടു. ഫാഫ് ഡുപ്ലെസി വെറ്ററന്‍ ദക്ഷിണാഫ്രിക്ക താരം ഫാഫ് ഡുപ്ലെസിയെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കി. ജാക് ഫ്രേസര്‍ മക്ഗുര്‍കിനേയും അവര്‍ നിലനിര്‍ത്തിയില്ല. അതേസമയം മലയാളി താരം കരുണ്‍ നായരെ ഡല്‍ഹി ഇത്തവണയും നിലനിര്‍ത്തിയത് ശ്രദ്ധേയമായി. ലിയാം ലിവിങ്സ്റ്റന് നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റനെ ഒഴിവാക്കി. ടിം സിഫെര്‍ട്, ലുംഗി എന്‍ഗിഡി എന്നിവരേയും ടീം റിലീസ് ചെയ്തു. ഇതെന്ത് പിച്ചാണ്? ഒറ്റ ദിവസം വീണത് 16 വിക്കറ്റുകള്‍! ടീമുകള്‍ പരസ്പരം കൈമാറിയ താരങ്ങള്‍ സഞ്ജു സാംസണ്: രാജസ്ഥാന് റോയല്‍സില്‍ നിന്നു ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക്- 18 കോടി രൂപ. രവീന്ദ്ര ജഡേജ: ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്നു രാജസ്ഥാന് റോയല്സിലേക്ക്്- 14 കോടി രൂപ. മുഹമ്മദ് ഷമി: സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ നിന്നു ലഖ്നൗ സൂപ്പര്‍ ജയന്റസിലേക്ക്- 10 കോടി രൂപ. നിതീഷ് റാണ: രാജസ്ഥാന് റോയല്‍സില്‍ നിന്നു ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക്- 4.2 കോടി രൂപ. ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ്: ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നു മുംബൈ ഇന്ത്യന്‍സിലേക്ക്- 2.6 കോടി രൂപ. സാം കറന്: ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്നു രാജസ്ഥാന് റോയല്‍സിലേക്ക്- 2.4 കോടി രൂപ. ശാര്‍ദുല്‍ ഠാക്കൂര്‍: ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്നു മുംബൈ ഇന്ത്യന്‍സിലേക്ക്- 2 കോടി രൂപ. ഡോണോവന്‍ ഫെരെയ്ര: ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നു രാജസ്ഥാന് റോയല്‍സിലേക്ക്- ഒരു കോടി രൂപ. മായങ്ക് മാര്‍ക്കണ്ഡെ: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സില്‍ നിന്നു മുംബൈ ഇന്ത്യന്‍സിലേക്ക്- 30 ലക്ഷം രൂപ. അര്ജുന് ടെണ്ടുല്‍ക്കര്‍: മുംബൈ ഇന്ത്യന്‍സില്‍ നിന്നു ലഖ്നൗ സൂപ്പര്‍ ജയന്റ്സിലേക്ക്- 30 ലക്ഷം രൂപ. Kolkata Knight Riders (KKR) have released their charismatic all-rounder Andre Russell, who has been with the team since the 2014 season and contributed to their IPL title wins in 2014 and 2024.
സ്പിന്നില്‍ കുരുങ്ങി പ്രോട്ടീസ്; രണ്ടാം ഇന്നിങ്സില്‍ വന്‍ തകര്‍ച്ച
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രക്കയ്ക്കു ബാറ്റിങ് തകര്‍ച്ച. 30 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 91 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിടുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 62 റണ്‍സ് ലീഡ്. 29 റണ്‍സുമായി പൊരുതി നില്ക്കുന്ന ക്യാപ്റ്റന്‍ ടെംബ ബവുമയാണ് പ്രോട്ടീസിന്റെ ആകെയുള്ള പ്രതീക്ഷ. ക്രീസില്‍ കൂട്ടായി കോര്ബിന് ബോഷും (1). സ്പിന്നര്‍മാരുടെ മികവിലാണ് ഇന്ത്യ കളിയില്‍ പിടിമുറുക്കിയത്. 4 വിക്കറ്റുകള്‍ വീഴ്ത്തി രവീന്ദ്ര ജഡേജ പോരാട്ടത്തിനു മുന്നില്‍ നിന്നു. കുല്‍ദീപ് യാദവ് 2 വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു. വിയാന്‍ മള്‍ഡര്‍, റിയാന്‍ റിക്കല്‍ടന്‍ എന്നിവര്‍ 11 വീതം റണ്‍സെടുത്തു. മാര്‍ക്കോയ യാന്സന് (13) ആണ് രണ്ടക്കം കടന്ന മറ്റൊരാള്‍. നാല് താരങ്ങള്‍ രണ്ടക്കം കാണാതെ അതിവേഗം മടങ്ങി. 10 കോടി, മുഹമ്മദ് ഷമി ലഖ്നൗ സൂപ്പർ ജയന്റ്സിൽ; നിതീഷിനെ ഡൽഹിക്ക് നൽകി രാജസ്ഥാൻ നേരത്തെ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയതിനു പിന്നാലെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു ബാറ്റ് ചെയ്യാന്‍ സാധിക്കാതെ വന്നതും ഇന്ത്യയ്ക്കു തിരിച്ചടിയായി. കഴുത്തിനു കഠിനമായ വേദന അനുഭവപ്പെട്ടതോടെയാണ് ക്യാപ്റ്റന്‍ മടങ്ങിയത്. ഫലത്തില്‍ ഇന്ത്യയുടെ 9 വിക്കറ്റുകള്‍ മാത്രമേ പ്രോട്ടീസിനു വീഴ്ത്തേണ്ടി വന്നുള്ളു. രണ്ടാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്കു വിക്കറ്റുകള്‍ നഷ്ടമായി. ഒരാള്‍ പോലും 40നു മുകളില്‍ സ്കോര്‍ ചെയ്തില്ല. 39 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ടോപ് സ്കോറര്‍. രണ്ടാം ദിനത്തില്‍ സ്കോര്‍ 75ല്‍ എത്തിയപ്പോഴാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. വാഷിങ്ടന്‍ സുന്ദറാണ് മടങ്ങിയത്. താരം 82 പന്തുകള്‍ ചെറുത്ത് 29 റണ്‍സുമായി മടങ്ങി. 4 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. കഴുത്ത് വേദന കഠിനമായതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്റെ മടക്കം. സ്കോര്‍ 109ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ കെഎല്‍ രാഹുലും പുറത്തായി. താരം 119 പന്തുകളില്‍ നിന്നു 39 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്. ഗില്‍ മടങ്ങിയതിനു പിന്നാലെ എത്തിയ ഋഷഭ് പന്താണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം കൂറ്റനടികളുമായി കളം വാണെങ്കിലും അധികം നീണ്ടില്ല. പന്തില്‍ 24 പത്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 27 റണ്‍സുമായി ഔട്ടായി. സെവാഗിന്റെ റെക്കോര്‍ഡ് തിരുത്തി; ടെസ്റ്റില്‍ ഋഷഭ് പന്തിന് അനുപമ നേട്ടം ഇന്ത്യ ലീഡിലേക്ക് നീങ്ങുന്നതിനിടെ ധ്രുവ് ജുറേലും പുറത്തായി. ഉച്ച ഭക്ഷണത്തിനു ശേഷം കളി പുനരാംരഭിച്ചതിനു പിന്നാലെയാണ് ജുറേലിന്റെ മടക്കം. താരം 14 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. അക്ഷര്‍ പട്ടേല്‍ 16 റണ്‍സുമായും മടങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ ഇന്നിങ്സിനു തിരശ്ശീല വീണു. കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ റണ്‍സുമായി പുറത്തായി. കളി അവസാനിക്കുമ്പോള്‍ ജസ്പ്രിത് ബുംറ 1 റണ്ണുമായി ക്രീസില്‍. ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായിരുന്നു. സ്കോര്‍ 18ല്‍ എത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. യശസ്വി 12 റണ്‍സുമായി മടങ്ങി. പ്രോട്ടീസിനായി സിമോണ്‍ ഹാര്‍മര്‍ 4 വിക്കറ്റെടുത്തു ഇന്ത്യയെ വിറപ്പിച്ചു. മാര്‍ക്കോ യാന്സന് 3 വിക്കറ്റകളും പോക്കറ്റിലാക്കി. കേശവ് മഹാരാജ്, കോര്ബിന് ബോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഒന്നാം ഇന്നിങ്സില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറയുടെ ബൗളിങിനു പ്രോട്ടീസിനു മറുപടിയില്ലാതെ പോയി. മധ്യനിരയും വാലറ്റവും ആയുധം വച്ച് കീഴടങ്ങി. പന്തുകള്‍ കുറേയധികം ചെറുക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും അതിനനുസരിച്ച് റണ്‍സ് കിട്ടിയില്ല. 31 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്കോറര്‍. സഹ ഓപ്പണര്‍ റിയാന്‍ റികല്‍ട്ടന്‍ 23 റണ്‍സും മൂന്നാമന് വിയാന്‍ മള്‍ഡര്‍ 24 റണ്‍സും കണ്ടെത്തി. ടോണി ഡി സോര്‍സിയും 24 റണ്‍സുമായി മടങ്ങി. കെയ്ല്‍ വരെയ്ന് (16), ട്രിസ്റ്റന്‍ സ്റ്റബ്സ് (പുറത്താകാതെ 74 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ബുംറ 14 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു. India vs South Africa: South Africa have taken a lead of 63 runs with three wickets left in their second innings.
10 കോടി, മുഹമ്മദ് ഷമി ലഖ്നൗ സൂപ്പർ ജയന്റ്സിൽ; നിതീഷിനെ ഡൽഹിക്ക് നൽകി രാജസ്ഥാൻ
മുംബൈ: ഐപിഎൽ 2026 സീസണിലേക്കുള്ള താരങ്ങളെ നിലനിർത്താനുള്ള അവസാന ദിവസമായ ഇന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ സ്വന്തം ടീമിലെത്തിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ്. സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്നാണ് താരം അടുത്ത സീസണിൽ ലഖ്നൗവിനായി ഇറങ്ങാനൊരുങ്ങുന്നത്. 10 കോടി രൂപയ്ക്കാണ് ലഖ്നൗ ഷമിക്കായി മുടക്കിയത്. കഴിഞ്ഞ സീസണിൽ എസ്ആർഎച്ചിലെത്തിയ ഷമിയ്ക്ക് കാര്യമായി തിളങ്ങാനിയിരുന്നില്ല. താരം 9 മത്സരങ്ങളിൽ നിന്നു 6 വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്. പരിക്കിനെ തുടർന്നു ദീർഘ നാളായി താരം കളത്തിനു പുറത്തായിരുന്നു. ഈ സീസണിൽ രഞ്ജി പോരാട്ടത്തിലൂടെ തിരിച്ചെത്തിയ ഷമി ബംഗാളിനായി തകർപ്പൻ ഫോമിലാണ് പന്തെറിയുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നു 15 വിക്കറ്റുകൾ വീഴ്ത്തിയ ഷമി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് ടീം മാറ്റം. സെവാഗിന്റെ റെക്കോര്‍ഡ് തിരുത്തി; ടെസ്റ്റില്‍ ഋഷഭ് പന്തിന് അനുപമ നേട്ടം ടീം ഉടമ സഞ്ജീവ് ഗോയങ്ക ഷമിയെ ലഖ്നൗവിലേക്ക് സ്വാഗതം ചെയ്തു താരത്തിന്റെ ചിത്രം പങ്കിട്ടു. കുറിപ്പോടെയാണ് പോസ്റ്റ്. ചിരിക്കൂ, കാരണം നിങ്ങൾ ലഖ്നൗവിലാണ്- എന്നാണ് അദ്ദേഹത്തിന്റെ കമന്റ്. ഷമിയ്ക്കൊപ്പം ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറേയും ലഖ്നൗ ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്. യുവ ഇന്ത്യൻ സ്പിന്നർ മായങ്ക് മാർക്കണ്ഡെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിൽ നിന്നു മുംബൈ ഇന്ത്യൻസിലെത്തി. നിതീഷ് റാണയെ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനു നൽകി പകരം ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഡോണോവൻ ഫെറേരയെ ടീമിലെത്തിച്ചു. ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി; വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി, ഐപിഎൽ താരത്തിന്റെ പരാതി Ahead of the upcoming season of IPL, all franchises have reshuffled some of their players to reconstruct a new team. Here is a full list of traded players.
സെവാഗിന്റെ റെക്കോര്‍ഡ് തിരുത്തി; ടെസ്റ്റില്‍ ഋഷഭ് പന്തിന് അനുപമ നേട്ടം
കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധേയ റെക്കോര്‍ഡുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തം പേരിലാക്കിയത്. ഇതിഹാസ ഓപ്പണിങ് ബാറ്റര്‍ വീരേന്ദര്‍ സെവാഗിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് പന്ത് പഴങ്കഥയാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് സിക്സുകള്‍ പറത്തിയാണ് പന്ത് നേട്ടം തൊട്ടത്. ഇതോടെ ടെസ്റ്റിലെ താരത്തിന്റെ സിക്സുകളുടെ എണ്ണം 92ല്‍ എത്തി. സെവാഗ് 91 സിക്സുകളാണ് ടെസ്റ്റില്‍ അടിച്ചത്. Vice-captain Rishabh Pant now stands atop #TeamIndia ’s all-time six-hitters list in Tests Updates ▶️ https://t.co/okTBo3qxVH #INDvSA | @IDFCFIRSTBank | @RishabhPant17 pic.twitter.com/gLiXzuWcMF — BCCI (@BCCI) November 15, 2025 ഗില്‍ ഇറങ്ങിയില്ല, സ്കോര്‍ 200 കടന്നതുമില്ല; ഇന്ത്യന്‍ ബാറ്റര്‍മാരും കളി മറന്നു! 83 ഇന്നിങ്സില്‍ നിന്നാണ് പന്ത് 92 സിക്സുകള്‍ തൂക്കിയത്. 180 ഇന്നിങ്സുകളില്‍ നിന്നാണ് സെവാഗ് 91 സിക്സിലെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പോരാട്ടത്തില്‍ പന്ത് 24 പന്തില്‍ 27 റണ്‍സെടുത്തു മടങ്ങി. താരം 2 വീതം സിക്സും ഫോറും അടിച്ചാണ് 27ല്‍ എത്തിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സടിച്ച ഇന്ത്യന്‍ താരങ്ങള്‍ ഋഷഭ് പന്ത്: 83 ഇന്നിങ്സ്, 92 സിക്സ് വീരേന്ദര്‍ സെവാഗ്: 180 ഇന്നിങ്സ്, 91 സിക്സ് രോഹിത് ശര്‍മ: 116 ഇന്നിങ്സ്, 88 സിക്സ് രവീന്ദ്ര ജഡേജ: 130 ഇന്നിങ്സ്, 80 സിക്സ് എംഎസ് ധോനി: 144 ഇന്നിങ്സ്, 78 സിക്സ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി; വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി, ഐപിഎൽ താരത്തിന്റെ പരാതി Rishabh Pant has etched his name in Test cricket history, surpassing Virender Sehwag to become India's leading six-hitter.
ഗില്‍ ഇറങ്ങിയില്ല, സ്കോര്‍ 200 കടന്നതുമില്ല; ഇന്ത്യന്‍ ബാറ്റര്‍മാരും കളി മറന്നു!
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയും 200 കടന്നില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 189 റണ്‍സില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. ഇന്ത്യക്ക് 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. ബാറ്റിങിനിറങ്ങിയതിനു പിന്നാലെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു ബാറ്റ് ചെയ്യാന്‍ സാധിക്കാതെ വന്നതും ഇന്ത്യയ്ക്കു തിരിച്ചടിയായി. കഴുത്തിനു കഠിനമായ വേദന അനുഭവപ്പെട്ടതോടെയാണ് ക്യാപ്റ്റന്‍ മടങ്ങിയത്. ഫലത്തില്‍ ഇന്ത്യയുടെ 9 വിക്കറ്റുകള്‍ മാത്രമേ പ്രോട്ടീസിനു വീഴ്ത്തേണ്ടി വന്നുള്ളു. രണ്ടാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്കു വിക്കറ്റുകള്‍ നഷ്ടമായി. ഒരാള്‍ പോലും 40നു മുകളില്‍ സ്കോര്‍ ചെയ്തില്ല. 39 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ടോപ് സ്കോറര്‍. ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി; വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി, ഐപിഎൽ താരത്തിന്റെ പരാതി രണ്ടാം ദിനത്തില്‍ സ്കോര്‍ 75ല്‍ എത്തിയപ്പോഴാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. വാഷിങ്ടന്‍ സുന്ദറാണ് മടങ്ങിയത്. താരം 82 പന്തുകള്‍ ചെറുത്ത് 29 റണ്‍സുമായി മടങ്ങി. 4 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. കഴുത്ത് വേദന കഠിനമായതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്റെ മടക്കം. സ്കോര്‍ 109ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ കെഎല്‍ രാഹുലും പുറത്തായി. താരം 119 പന്തുകളില്‍ നിന്നു 39 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്. ഗില്‍ മടങ്ങിയതിനു പിന്നാലെ എത്തിയ ഋഷഭ് പന്താണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം കൂറ്റനടികളുമായി കളം വാണെങ്കിലും അധികം നീണ്ടില്ല. പന്തില്‍ 24 പത്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 27 റണ്‍സുമായി ഔട്ടായി. ഇന്ത്യ ലീഡിലേക്ക് നീങ്ങുന്നതിനിടെ ധ്രുവ് ജുറേലും പുറത്തായി. ഉച്ച ഭക്ഷണത്തിനു ശേഷം കളി പുനരാംരഭിച്ചതിനു പിന്നാലെയാണ് ജുറേലിന്റെ മടക്കം. താരം 14 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. അക്ഷര്‍ പട്ടേല്‍ 16 റണ്‍സുമായും മടങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ ഇന്നിങ്സിനു തിരശ്ശീല വീണു. കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ റണ്‍സുമായി പുറത്തായി. കളി അവസാനിക്കുമ്പോള്‍ ജസ്പ്രിത് ബുംറ 1 റണ്ണുമായി ക്രീസില്‍. ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായിരുന്നു. സ്കോര്‍ 18ല്‍ എത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. യശസ്വി 12 റണ്‍സുമായി മടങ്ങി. പ്രോട്ടീസിനായി സിമോണ്‍ ഹാര്‍മര്‍ 4 വിക്കറ്റെടുത്തു ഇന്ത്യയെ വിറപ്പിച്ചു. മാര്‍ക്കോ യാന്സന് 3 വിക്കറ്റകളും പോക്കറ്റിലാക്കി. കേശവ് മഹാരാജ്, കോര്ബിന് ബോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 'അന്‍പുടന്‍ വെല്‍ക്കം ചേട്ട, സഞ്ജു സാംസണ് ഈസ് യെല്ലോവ്!' നേരത്തെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറയുടെ ബൗളിങിനു പ്രോട്ടീസിനു മറുപടിയില്ലാതെ പോയി. മധ്യനിരയും വാലറ്റവും ആയുധം വച്ച് കീഴടങ്ങി. പന്തുകള്‍ കുറേയധികം ചെറുക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും അതിനനുസരിച്ച് റണ്‍സ് കിട്ടിയില്ല. 31 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്കോറര്‍. സഹ ഓപ്പണര്‍ റിയാന്‍ റികല്‍ട്ടന്‍ 23 റണ്‍സും മൂന്നാമന് വിയാന്‍ മള്‍ഡര്‍ 24 റണ്‍സും കണ്ടെത്തി. ടോണി ഡി സോര്‍സിയും 24 റണ്‍സുമായി മടങ്ങി. കെയ്ല്‍ വരെയ്ന് (16), ട്രിസ്റ്റന്‍ സ്റ്റബ്സ് (പുറത്താകാതെ 74 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ബുംറ 14 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു. India vs South Africa: India captain Shubman Gill had to leave the field due to an injury.
ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി; വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി, ഐപിഎൽ താരത്തിന്റെ പരാതി #IPL #ViprajNigam
പരിക്കേറ്റ് ഗില്‍ മടങ്ങി, ഇന്ത്യയ്ക്ക് ആശങ്ക; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലീഡ്
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു ലീഡ്. രണ്ടാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയിലാണ്. 25 റണ്‍സുമായി രവീന്ദ്ര ജഡേജയും 1 റണ്‍സുമായി അക്ഷര്‍ പട്ടേലുമാണ് ക്രീസില്‍. രണ്ടാം ദിനത്തില്‍ സ്കോര്‍ 75ല്‍ എത്തിയപ്പോഴാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. വാഷിങ്ടന്‍ സുന്ദറാണ് മടങ്ങിയത്. താരം 82 പന്തുകള്‍ ചെറുത്ത് 29 റണ്‍സുമായി മടങ്ങി. 4 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. കഴുത്ത് വേദന കഠിനമായതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്റെ മടക്കം. 'അന്‍പുടന്‍ വെല്‍ക്കം ചേട്ട, സഞ്ജു സാംസണ് ഈസ് യെല്ലോവ്!' സ്കോര്‍ 109ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ കെഎല്‍ രാഹുലും പുറത്തായി. താരം 119 പന്തുകളില്‍ നിന്നു 39 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്. ഗില്‍ മടങ്ങിയതിനു പിന്നാലെ എത്തിയ ഋഷഭ് പന്താണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം കൂറ്റനടികളുമായി കളം വാണെങ്കിലും അധികം നീണ്ടില്ല. പന്തില്‍ 24 പത്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 27 റണ്‍സുമായി ഔട്ടായി. ഇന്ത്യ ലീഡിലേക്ക് നീങ്ങുന്നതിനിടെ ധ്രുവ് ജുറേലും പുറത്തായി. ഉച്ച ഭക്ഷണത്തിനു ശേഷം കളി പുനരാംരഭിച്ചതിനു പിന്നാലെയാണ് ജുറേലിന്റെ മടക്കം. താരം 14 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. പ്രോട്ടീസിനായി സിമോണ്‍ ഹാര്‍മര്‍ രണ്ട് വിക്കറ്റെടുത്തു. മാര്‍ക്കോ യാന്സന്, കേശവ് മഹാരാജ്, കോര്ബിന് ബോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 800 ദിവസം, 83 ഇന്നിങ്സുകള്‍; ഒടുവില്‍ ബാബര്‍ അസം സെഞ്ച്വറിയടിച്ചു! നേരത്തെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറയുടെ ബൗളിങിനു പ്രോട്ടീസിനു മറുപടിയില്ലാതെ പോയി. മധ്യനിരയും വാലറ്റവും ആയുധം വച്ച് കീഴടങ്ങി. പന്തുകള്‍ കുറേയധികം ചെറുക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും അതിനനുസരിച്ച് റണ്‍സ് കിട്ടിയില്ല. 31 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്കോറര്‍. സഹ ഓപ്പണര്‍ റിയാന്‍ റികല്‍ട്ടന്‍ 23 റണ്‍സും മൂന്നാമന് വിയാന്‍ മള്‍ഡര്‍ 24 റണ്‍സും കണ്ടെത്തി. ടോണി ഡി സോര്‍സിയും 24 റണ്‍സുമായി മടങ്ങി. കെയ്ല്‍ വരെയ്ന് (16), ട്രിസ്റ്റന്‍ സ്റ്റബ്സ് (പുറത്താകാതെ 74 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ബുംറ 14 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു. India vs South Africa: India have moved into the lead with five wickets still in hand.
'അന്‍പുടന്‍ വെല്‍ക്കം ചേട്ട, സഞ്ജു സാംസണ് ഈസ് യെല്ലോവ്!'
ചെന്നൈ: മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. സഞ്ജുവിന്റെ വരവ് ടീം എക്സില്‍ ആഘോഷമാക്കി. 'സഞ്ജു സാംസണ് ഈസ് യെല്ലോവ്, അന്‍പുടന്‍ വെല്‍ക്കം ചേട്ട!'- എന്ന കുറിപ്പോടെ വണക്കം സഞ്ജു എന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് ചെന്നൈ താരത്തിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പിന്നാലെ ധോനിക്കൊപ്പം നില്ക്കുന്ന സഞ്ജുവിനേയും ചെന്നൈ ആരാധകരേയും കോര്‍ത്തിണക്കിയുള്ള ഒരു വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു സിംഹത്തിന്റെ സ്വന്തം മടയിലേക്ക്'- എന്ന കുറിപ്പോടെയാണ് വിഡിയോ. ഇതില്‍ രാജസ്ഥാന് റോയല്‍സ് ജേഴ്സിയില്‍ നിന്നു ചെന്നൈ ജേഴ്സിയിലേക്ക് സഞ്ജു മാറുന്നതിന്റെ ദൃശ്യങ്ങളും കാണാം. അവസാനം 'ചേട്ടന് വന്നല്ലേ'- എന്നൊരു ഡയലോഗുമായാണ് വിഡിയോ അവസാനിക്കുന്നത്. SANJU SAMSON IS YELLOVE. Anbuden welcome, Chetta! #WhistlePodu #Yellove pic.twitter.com/uLUfxIsZiU — Chennai Super Kings (@ChennaiIPL) November 15, 2025 800 ദിവസം, 83 ഇന്നിങ്സുകള്‍; ഒടുവില്‍ ബാബര്‍ അസം സെഞ്ച്വറിയടിച്ചു! From God's Own Country to Lion's Own Den! സ്വാഗതം, സഞ്ജു! #WhistlePodu #Yellove pic.twitter.com/PHgbaMLk3B — Chennai Super Kings (@ChennaiIPL) November 15, 2025 14കാരന്റെ 'വൈഭവ' ബാറ്റിങ് വീണ്ടും! യുഎഇയെ തകര്‍ത്ത് ഇന്ത്യ എ ടീം, കൂറ്റന്‍ ജയം സമാന രീതിയില്‍ തങ്ങളുടെ പ്രിയപ്പെട്ട നായകന്റെ പടിയിറക്കം രാജസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. 'നീ നീല ജേഴ്സിയിട്ട് കൗമാരക്കാരന് പയ്യനായി കടന്നു വന്നു. ഇന്ന് ക്യാപ്റ്റനോട്, നായകനോട് ഞങ്ങളുടെ ചേട്ടനോട് ഗുഡ് ബൈ പറയുന്നു. എല്ലാത്തിനും നന്ദി, സഞ്ജു സാംസണ്'- എന്നു കുറിച്ചാണ് അവര്‍ സഞ്ജുവിന്റെ പടിയിറക്കം സ്ഥിരീകരിച്ചത്. പിന്നാലെ താരത്തിന്റെ രാജസ്ഥാന് ടീമിനൊപ്പമുള്ള സഞ്ചാരം വിശദീകരിക്കുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയും രാജസ്ഥാന് പോസ്റ്റ് ചെയ്തിട്ടുണ്ട്. വിഡിയോയില്‍ പരിശീലകന് കുമാര്‍ സംഗക്കാര, സഹ താരങ്ങളായി കളിച്ച ധ്രുവ് ജുറേല്‍, സന്ദീപ് ശര്‍മ, യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ്, വൈഭവ് സൂര്യവംശി, എന്നിവര്‍ സഞ്ജുവിനെക്കുറിച്ച് പറയുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'താങ്കളുടെ യാത്രയില്‍ പങ്കാളികളായതില്‍ അഭിമാനിക്കുന്ന സഞ്ജു'- എന്ന കുറിപ്പോടെയാണ് രാജസ്ഥാന് വിഡിയോ പസ്റ്റ് ചെയ്തിരിക്കുന്നത്. You walked in as a young boy in Blue. Today, we bid goodbye to a Captain, Leader, our Chetta. Thank you for everything, Sanju Samson pic.twitter.com/TC7MHeT6e9 — Rajasthan Royals (@rajasthanroyals) November 15, 2025 നീണ്ട നാളത്തെ ശ്രമങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് കഴിഞ്ഞ ദിവസം താരത്തിന്റെ ചെന്നൈ ടീമിലേക്കുള്ള വരവ് ഉറപ്പായത്. ഇരു ടീമുകളും തമ്മില്‍ ദിവസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. രവീന്ദ്ര ജഡേജയേയും സാം കറനേയും കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. ഇരു ടീമുകളും തമ്മിലുള്ള താരക്കൈമാറ്റം സംബന്ധിച്ച നടപടികളെല്ലാം പൂര്‍ത്തിയായി. പിന്നാലെ ബിസിസിഐ അനുമതിയ്ക്കായി കാത്തു നില്‍ക്കുകയായിരുന്നു. ബിസിസിഐയും പച്ചക്കൊടി വീശിയതോടെയാണ് ചെന്നൈ മലയാളി താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാജസ്ഥാന് റോയല്‍സിന്റെ നായക സ്ഥാനത്തു നിന്നാണ് സഞ്ജു ടീം മാറുന്നത്. 10 വര്‍ഷത്തില്‍ കൂടുതലായി സഞ്ജു രാജസ്ഥാന് പളയത്തിലുണ്ട്. നിലവില്‍ 18 കോടി പ്രതിഫലമുള്ള താരങ്ങളാണ് സഞ്ജുവും ജഡേജയും. രാജസ്ഥാന് റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷമാണ് സഞ്ജു ടീം വിടുന്നത്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് സഞ്ജു. 2025ലെ സീസണ് അവസാനിച്ചതിനു പിന്നാലെ രാജസ്ഥാന് റോയല്‍സ് മാനേജ്മെന്റിനോടു തന്നെ റിലീസ് ചെയ്യണമെന്നു സഞ്ജു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. It was an honor being a part of your journey, Sanju pic.twitter.com/zWvoIgWbhK — Rajasthan Royals (@rajasthanroyals) November 15, 2025 CSK's decision to overhaul its core has triggered one of the most significant trades in recent IPL history, with Sanju Samson moving to Chennai for Rs 18 crore.
800 ദിവസം, 83 ഇന്നിങ്സുകള്‍; ഒടുവില്‍ ബാബര്‍ അസം സെഞ്ച്വറിയടിച്ചു!
റാവല്‍പിണ്ടി: നീണ്ട ഇടവേളയ്ക്കു ശേഷം പാകിസ്ഥാന് മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം അന്താരാഷ്ട്ര മത്സരത്തില്‍ ഒരു സെഞ്ച്വറി നേടി. ശ്രീലങ്കക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ടീമിനു ജയം സമ്മാനിച്ചാണ് താരത്തിന്റെ സെഞ്ച്വറി. 119 പന്തുകള്‍ നേരിട്ട് ബാബര്‍ 102 റണ്‍സ് കണ്ടെത്തി പുറത്താകാതെ നിന്നു. ശ്രീലങ്ക ഉയര്‍ത്തിയ ഭേദപ്പെട്ട ടോട്ടല്‍ പാകിസ്ഥാന് പിന്തുടര്ന്നു ജയിച്ചത് ബാബറിന്റെ സെഞ്ച്വറിക്കരുത്തില്‍. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. പാകിസ്ഥാന് 48.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 289 റണ്‍സ് കണ്ടെത്തി. പാകിസ്ഥാന് എട്ട് വിക്കറ്റ് ജയം. 8 ഫോറുകള്‍ അടങ്ങുന്നതായി ബാബറിന്റെ ഇന്നിങ്സ്. 2023ല്‍ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ നേപ്പാളിനെതിരെയാണ് താരം അവസാനമായി അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. പിന്നീട് 800 ദിവസത്തിനു മുകളിലായി മൂന്ന് ഫോര്‍മാറ്റിലുമായി ബാബര്‍ 83 മത്സരങ്ങള്‍ കളിച്ചു. ഒടുവില്‍ 84ാം ഇന്നിങ്സിലാണ് സെഞ്ച്വറി നേട്ടം. നേരത്തെ 83 മത്സരങ്ങളിൽ സെഞ്ച്വറിയില്ലാതെ നിന്ന ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുടെ റെക്കോർഡിനൊപ്പം ബാബർ എത്തിയിരുന്നു. കോഹ്ലി 84ാം ഇന്നിങ്സിലാണ് സെഞ്ച്വറി ഇല്ലായ്മയ്ക്ക് വിരാമം ഇട്ടതെങ്കിൽ സമാനമാണ് ബാബറിന്റേയും സ്ഥിതി. താരവും 84ാം ഇന്നിങ്സിലാണ് സെഞ്ച്വറി അടിച്ചത്. ഇടവേളയ്ക്കു ശേഷമുള്ള സെഞ്ച്വറി നേട്ടം ബാബര്‍ ഒരു റെക്കോര്‍ഡിനൊപ്പമെത്തിയാണ് ആഘോഷിച്ചത്. പാകിസ്ഥാനു വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന ഇതിഹാസം സയീദ് അന്‍വറിന്റെ റെക്കോര്‍ഡിനൊപ്പം ബാബര്‍ എത്തി. ഇരുവര്‍ക്കും 20 സെഞ്ച്വറികള്‍. ഈ നേട്ടം സ്വന്തം പേരിലാക്കാന്‍ ബാബറിനു ഒരു സെഞ്ച്വറി കൂടി മതി. ഈ ഫോം തുടര്‍ന്നാല്‍ ഇപ്പോള്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ തന്നെ റെക്കോര്‍ഡ് തിരുത്താം. 14കാരന്റെ 'വൈഭവ' ബാറ്റിങ് വീണ്ടും! യുഎഇയെ തകര്‍ത്ത് ഇന്ത്യ എ ടീം, കൂറ്റന്‍ ജയം ബാബറിന്റെ സെഞ്ച്വറിക്കു പുറമേ ഫഖര്‍ സമാന് (78), മുഹമ്മദ് റിസ്വാന് (51) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയും ജയത്തില്‍ നിര്‍ണായകമായി. സയം ആയൂബ് 33 റണ്‍സെടുത്തു. കളി ജയിക്കുമ്പോള്‍ ബാബറിനൊപ്പം റിസ്വാനും പുറത്താകാതെ ക്രീസില്‍ നിന്നു. പാകിസ്ഥാന് നഷ്ടമായ രണ്ട് വിക്കറ്റുകളും ലങ്കയുടെ ദുഷ്മന്ത ചമീര സ്വന്തമാക്കി. നേരത്തെ ജനിത് ലിയനാഗെയുടെ അര്‍ധ സെഞ്ച്വറിയും സദീര സമരവിക്രമ, കാമിന്ദു മെന്‍ഡിസ്, വാനിന്ദു ഹസരങ്ക എന്നിവരുടെ അവസരോചിത ചെറുത്തു നില്‍പ്പുമാണ് ലങ്കന്‍ സ്കോര്‍ ഈ നിലയ്ക്കെത്തിച്ചത്. പതും നിസ്സങ്ക, കാമില്‍ മിശ്ര എന്നിവരും 20 പ്ലസ് സ്കോറുകള്‍ നേടി. ലിയനാഗെ 54 റണ്‍സെടുത്തു. കാമിന്ദു മെന്‍ഡിസ് (44), സമീര (42), ഹസരങ്ക (37), കാമില്‍ മിശ്ര (27), നിസ്സങ്ക (24), കുശാല്‍ മെന്‍ഡിസ് (20) എന്നിവരാണ് ചെറുത്തു നിന്നത്. പാകിസ്ഥാനായി ഹാരിസ് റൗഫ്, അബ്രാര്‍ അഹമദ് എന്നിവര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് വാസിം ഒരു വിക്കറ്റെടുത്തു. വാട്സന് വന്നു, ഇപ്പോള്‍ ടിം സൗത്തിയും! കെകെആര്‍ പരിശീലക സംഘത്തില്‍ അഴിച്ചുപണി തുടരുന്നു Babar Azam's magnificent unbeaten 102 steered Pakistan to an eight-wicket triumph over Sri Lanka.
14കാരന്റെ 'വൈഭവ'ബാറ്റിങ് വീണ്ടും! യുഎഇയെ തകര്‍ത്ത് ഇന്ത്യ എ ടീം, കൂറ്റന്‍ ജയം
ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 പോരാട്ടത്തില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ എ ടീം . 148 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 20 ഓവറില്‍ ഉയര്‍ത്തിയത് നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ്. യുഎഇയുടെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സില്‍ ഒതുങ്ങി. 41 പന്തില്‍ 6 സിക്സും 3 ഫോറും സഹിതം 63 റണ്‍സെടുത്ത ഷൊയ്ബ് ഖാന് ഒരറ്റത്ത് പൊരുതി നിന്നെങ്കിലും പിന്തുണയ്ക്കാന്‍ ആളുണ്ടായില്ല. 26 റണ്‍സെടുത്ത മുഹമ്മദ് അര്ഫാന്, 20 റണ്‍സെടുത്ത സയിദ് ഹൈദര്‍, 18 റണ്‍സെടുത്ത മയാങ്ക് കുമാര്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്കായി ഗുര്‍ജന്‍പ്രീത് സിങ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 4 ഓവറില്‍ 18 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ഹര്‍ഷ് ദുബെ 2 വിക്കറ്റെടുത്തു. രമണ്‍ദീപ് സിങ്, യഷ് ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 15 സിക്സ്, 11 ഫോര്‍, 42 പന്തില്‍ 144 റണ്‍സ്!; '14കാരന് വണ്ടര്‍ കിഡ്' വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് (വിഡിയോ) നേരത്തെ 14കാരന് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ടിന്റെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറുയര്‍ത്തിയത്. 14കാരന് അടിച്ചെടുത്തത് 42 പന്തില്‍ 144 റണ്‍സ്! 15 സിക്സുകളും 11 ഫോറുകളും ഉള്‍പ്പെടുന്ന ഇന്നിങ്സ്. ഒപ്പം ഒരു നേട്ടവും താരം സ്വന്തമാക്കി. ടി20യില്‍ ഒരിന്ത്യക്കാരന് നേടുന്ന ഏറ്റവും വേഗമാര്‍ന്ന രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടമാണ് താരം ഒപ്പം ചേര്‍ത്തു വച്ചത്. വെറും 32 പന്തില്‍ താരം സെഞ്ച്വറിയിലെത്തി. 28 പന്തില്‍ സെഞ്ച്വറിയടിച്ച ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേല്‍, പഞ്ചാബിന്റെ അഭിഷേക് ശര്‍മ എന്നിവരുടെ പേരിലാണ് വേഗമുള്ള ടി20 സെഞ്ച്വറിയുടെ റെക്കോര്‍ഡ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ഇരുവരും അതിവേഗം ശതകം തൊട്ടത്. യുഎഇക്കെതിരായ പോരാട്ടത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 297 റണ്‍സ്. വൈഭവിനൊപ്പം ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും വെടിക്കെട്ടുമായി കളം വാണു. താരം 32 പന്തില്‍ 6 സിക്സും 8 ഫോറും സഹിതം 83 റണ്‍സുമായി പുറത്താകാതെ നിന്നു. നമാന്‍ ധിര്‍ ആണ് മികവ് തെളിയിച്ച മറ്റൊരു താരം. 23 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം നമാന്‍ ധിര്‍ 34 റണ്‍സ് കണ്ടെത്തി. വാട്സന് വന്നു, ഇപ്പോള്‍ ടിം സൗത്തിയും! കെകെആര്‍ പരിശീലക സംഘത്തില്‍ അഴിച്ചുപണി തുടരുന്നു Vaibhav Suryavanshi scored a fiery 144 with the help of 11 fours and 15 sixes as India A outplayed United Arab Emirates by 148 runs.
ദോഹ: 14കാരന് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി യുടെ ബാറ്റിങ് വെടിക്കെട്ട് വീണ്ടും. ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനായി യുഎഇക്കെതിരെ 14കാരന് അടിച്ചെടുത്തത് 42 പന്തില്‍ 144 റണ്‍സ്! 15 സിക്സുകളും 11 ഫോറുകളും ഉള്‍പ്പെടുന്ന ഇന്നിങ്സ്. ഒപ്പം ഒരു നേട്ടവും താരം സ്വന്തമാക്കി. ടി20യില്‍ ഒരിന്ത്യക്കാരന് നേടുന്ന ഏറ്റവും വേഗമാര്‍ന്ന രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടമാണ് താരം ഒപ്പം ചേര്‍ത്തു വച്ചത്. വെറും 32 പന്തില്‍ താരം സെഞ്ച്വറിയിലെത്തി. 28 പന്തില്‍ സെഞ്ച്വറിയടിച്ച ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേല്‍, പഞ്ചാബിന്റെ അഭിഷേക് ശര്‍മ എന്നിവരുടെ പേരിലാണ് വേഗമുള്ള ടി20 സെഞ്ച്വറിയുടെ റെക്കോര്‍ഡ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ഇരുവരും അതിവേഗം ശതകം തൊട്ടത്. 42 balls 144 for 14 years old Vaibhav Suryavanshi - Vaibhav already have a 100 for Rajasthan Royals, for India A, for India U19 and now in Asia Cup - A generational talent, destroying opponents with destructive skills - What's your take pic.twitter.com/jqBQnJJlna — Richard Kettleborough (@RichKettle07) November 14, 2025 വാട്സന് വന്നു, ഇപ്പോള്‍ ടിം സൗത്തിയും! കെകെആര്‍ പരിശീലക സംഘത്തില്‍ അഴിച്ചുപണി തുടരുന്നു യുഎഇക്കെതിരായ പോരാട്ടത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 297 റണ്‍സ്. വൈഭവിനൊപ്പം ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും വെടിക്കെട്ടുമായി കളം വാണു. താരം 32 പന്തില്‍ 6 സിക്സും 8 ഫോറും സഹിതം 83 റണ്‍സുമായി പുറത്താകാതെ നിന്നു. നമാന്‍ ധിര്‍ ആണ് മികവ് തെളിയിച്ച മറ്റൊരു താരം. 23 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം നമാന്‍ ധിര്‍ 34 റണ്‍സ് കണ്ടെത്തി. ബുംറയ്ക്ക് 5 വിക്കറ്റുകള്‍; ദക്ഷിണാഫ്രിക്ക 159ന് പുറത്ത്; ഇന്ത്യന്‍ തുടക്കം കരുതലോടെ Vaibhav Suryavanshi had also recently broken the all-time record for the most career sixes in Youth ODI cricket.
വാട്സന് വന്നു, ഇപ്പോള്‍ ടിം സൗത്തിയും! കെകെആര്‍ പരിശീലക സംഘത്തില്‍ അഴിച്ചുപണി തുടരുന്നു
കൊല്‍ക്കത്ത: ഐപിഎല്‍ 2026നു മുന്നോടിയായി പരിശീലക സംഘത്തില്‍ വന്‍ അഴിച്ചുപണി നടത്തുന്ന കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സംഘത്തിലേക്ക് മുന്‍ ന്യൂസിലന്‍ഡ് പേസ് ഇതിഹാസം ടിം സൗത്തിയും. ബൗളിങ് പരിശീലകനായാണ് സൗത്തി എത്തുന്നത്. ചന്ദ്രകാന്ത് പണ്ഡിറ്റിനെ മാറ്റി മുന്‍ ഇന്ത്യന്‍ സഹ പരിശീലകന് അഭിഷേക് നായരെ കെകെആര്‍ പുതിയ കോച്ചായി നിയമിച്ചിരുന്നു. പിന്നാലെ ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ ഇതിഹാസം ഷെയ്ന് വാട്സനേയും കെകെആര്‍ കോച്ചിങ് സംഘത്തില്‍ എത്തിച്ചു. പിന്നാലെയാണ് സൗത്തിയുടേയും വരവ്. മുന്‍ ഇന്ത്യന്‍ ബൗളിങ് കോച്ചായിരുന്നു ഭരത് അരുണിനു പകരമാണ് സൗത്തിയുടെ വരവ്. വിന്‍ഡീസ് ഇതിഹാസ ഡ്വെയ്ന്‍ ബ്രാവോ കഴിഞ്ഞ സീസണില്‍ ടീമിന്റെ മെന്ററായി വന്നിരുന്നു. ബ്രാവോ ആ സ്ഥാനത്തു തുടരും. ബുംറയ്ക്ക് 5 വിക്കറ്റുകള്‍; ദക്ഷിണാഫ്രിക്ക 159ന് പുറത്ത്; ഇന്ത്യന്‍ തുടക്കം കരുതലോടെ കെകെആറിനു അപരിചിതനല്ല സൗത്തി. 2021 മുതല്‍ 23 വരെ മൂന്ന് സീസണുകളില്‍ ടീമിനായി കളിച്ച താരം കൂടിയാണ് മുന്‍ ന്യൂസിലന്‍ഡ് നായകന്. കിവികള്‍ക്കായി മൂന്ന് ഫോര്‍മാറ്റിലും നിര്‍ണായക താരമായിരുന്നു സൗത്തി. 107 ടെസ്റ്റുകളും 161 ഏകദിനങ്ങളും 126 ടി20 മത്സരങ്ങളും ബ്ലാക്ക് ക്യാപ്സിനായി കളിച്ചു. മൂന്ന് ഫോര്‍മാറ്റിലുമായി 700നു മുകളില്‍ വിക്കറ്റ് നേട്ടവും സൗത്തിയ്ക്കുണ്ട്. ഇംഗ്ലണ്ടിലെ ഹണ്ട്രഡ് പോരാട്ടത്തില്‍ ബിര്‍മിങ്ഹാം ഫീനിക്സിനായി 6 മത്സരങ്ങള്‍ കളിച്ചാണ് സൗത്തി ഐപിഎല്ലില്‍ പുതിയ റോള്‍ എടുക്കാന്‍ വരുന്നത്. പാകിസ്ഥാനില്‍ തുടരും, ശ്രീലങ്കന്‍ ടീമിന് പാക് സൈന്യം സുരക്ഷയൊരുക്കും Tim Southee: Kolkata Knight Riders have appointed Tim Southee as their new bowling coach for the next season.
ബുംറയ്ക്ക് 5 വിക്കറ്റുകള്‍; ദക്ഷിണാഫ്രിക്ക 159ന് പുറത്ത്; ഇന്ത്യന്‍ തുടക്കം കരുതലോടെ
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കരുതലോടെ ഇന്ത്യ. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങി. വെളിച്ചക്കുറവിനെ തുടര്‍ന്നു ആദ്യ ദിനത്തിലെ പോരാട്ടം അസാനിപ്പിച്ചു. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. സ്കോര്‍ 18ല്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. താരം 12 റണ്‍സുമായി മടങ്ങി. 13 റണ്‍സുമായി കെഎല്‍ രാഹുലും 6 റണ്‍സുമായി വാഷിങ്ടന്‍ സുന്ദറുമാണ് ക്രീസില്‍. നേരത്തെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറയുടെ ബൗളിങിനു പ്രോട്ടീസിനു മറുപടിയില്ലാതെ പോയി. മധ്യനിരയും വാലറ്റവും ആയുധം വച്ച് കീഴടങ്ങി. പന്തുകള്‍ കുറേയധികം ചെറുക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും അതിനനുസരിച്ച് റണ്‍സ് കിട്ടിയില്ല. പാകിസ്ഥാനില്‍ തുടരും, ശ്രീലങ്കന്‍ ടീമിന് പാക് സൈന്യം സുരക്ഷയൊരുക്കും 31 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്കോറര്‍. സഹ ഓപ്പണര്‍ റിയാന്‍ റികല്‍ട്ടന്‍ 23 റണ്‍സും മൂന്നാമന് വിയാന്‍ മള്‍ഡര്‍ 24 റണ്‍സും കണ്ടെത്തി. ടോണി ഡി സോര്‍സിയും 24 റണ്‍സുമായി മടങ്ങി. കെയ്ല്‍ വരെയ്ന് (16), ട്രിസ്റ്റന്‍ സ്റ്റബ്സ് (പുറത്താകാതെ 74 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ബുംറ 14 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു. ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ south africa vs india: Bad light has brought an early end to the day's play.
പാകിസ്ഥാനില്‍ തുടരും, ശ്രീലങ്കന്‍ ടീമിന് പാക് സൈന്യം സുരക്ഷയൊരുക്കും
ഇസ്ലാമാബാദ്: ശ്രീലങ്കന്‍ ടീമിന്റെ സുരക്ഷ ഏറ്റെടുത്ത് പാക് സൈന്യം. തലസ്ഥാനമായ ഇസ്ലാമാബാദില് സ്ഫോടനം നടന്നതിന് പിന്നാലെ പല ശ്രീലങ്കന്‍ താരങ്ങളും നാട്ടിലേക്കു മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈനിക മേധാവി അസിം മുനീറിന്റെ ഇടപെടലിനെത്തുടര്‍ന്ന് പര്യടനം തുടരാന്‍ ലങ്കന്‍ ടീം തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കന്‍ ടീമിന് സൈന്യവും റേഞ്ചര്‍മാരും പൊലീസും സുരക്ഷ ഒരുക്കുമെന്നും പിസിബി ചെയര്‍മാനും ഫെഡറല്‍ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വി പറഞ്ഞു. ശ്രീലങ്കന്‍ സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും പാകിസ്ഥാന് ക്രിക്കറ്റിന് വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് റാവല്‍പിണ്ടിയില്‍ നഖ്വി മാധ്യമങ്ങളോട് പറഞ്ഞു. ഇസ്ലാമാബാദിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ ആശങ്കകള്‍ കാരണം ചില ശ്രീലങ്കന്‍ കളിക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നു. എന്നാല്‍ പാകിസ്ഥാന്, ശ്രീലങ്കന്‍ നേതാക്കളുടെ ഇടപെടലിലൂടെ പ്രതിസന്ധി പരിഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി പ്രമിത ബന്ദാര ടെന്നക്കൂണിന് ടീമിന്റെ സുരക്ഷയില്‍ പാക് കരസേനാ മേധാവി മുനീര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം; ബുംറയ്ക്ക് രണ്ടുവിക്കറ്റ്; ഇന്ത്യന്‍നിരയില്‍ നാല് സ്പിന്നര്‍മാര്‍ ഫീല്‍ഡ് മാര്‍ഷല്‍ ശ്രീലങ്കന്‍ പ്രതിരോധ മന്ത്രിയുമായും സെക്രട്ടറിയുമായും സംസാരിച്ചു, പാകിസ്ഥാനില്‍ തുടരാന്‍ തീരുമാനിച്ച കളിക്കാര്‍ കാണിച്ച വലിയ ധൈര്യത്തിന് നന്ദിയുണ്ട്, ശ്രീലങ്കന്‍ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ താന്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ടീമിന്റെ സുരക്ഷ പാകിസ്ഥാന് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നഖ്വി പറഞ്ഞു. ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ Pak government has handed over the security of the visiting Sri Lankan team to the Pakistan Military forces

26 C