SENSEX
NIFTY
GOLD
USD/INR

Weather

27    C
... ...View News by News Source

2 മലയാളി താരങ്ങളുടെ സെഞ്ച്വറിയില്‍ കേരളം വീണു!

അഹമ്മദാബാദ്: കേരളത്തിനെതിരായ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ അനായാസം വിജയം സ്വന്തമാക്കി കര്‍ണാടക. 8 വിക്കറ്റ് വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. കര്‍ണാടക 48.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 285 അടിച്ചെടുത്താണ് വിജയം സ്വന്തമാക്കിയത്. മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരുടെ കിടിലന്‍ സെഞ്ച്വറികളാണ് കര്‍ണാടകയ്ക്ക് ജയമൊരുക്കിയത്. 130 പന്തില്‍ 14 ഫോറുകള്‍ സഹിതം 130 റണ്‍സെടുത്ത് കരുണ്‍ നായര്‍ പുറത്താകാതെ നിന്നു. ദേവ്ദത്ത് 137 പന്തില്‍ 12 ഫോറും 3 സിക്‌സും സഹിതം 124 റണ്‍സുമായി മടങ്ങി. കര്‍ണാടക വിജയം സ്വന്തമാക്കുമ്പോള്‍ 25 റണ്‍സുമായി സ്മരനായിരുന്നു കരുണിനൊപ്പം ക്രീസില്‍. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (1) ആണ് പുറത്തായ മറ്റൊരു കര്‍ണാടക ബാറ്റര്‍. കര്‍ണാടകയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ എംഡി നിധീഷും അഖില്‍ സ്‌കറിയയും പങ്കിട്ടു. ഒന്നാം ദിനം വീണത് 20 വിക്കറ്റുകള്‍! 123 വര്‍ഷങ്ങള്‍ക്ക് ശേഷം ആഷസിൽ വീണ്ടും അത് സംഭവിച്ചു നേരത്തെ ഏഴാമനായി ക്രീസിലെത്തി മിന്നും ബാറ്റിങുമായി കളം വാണ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ബാബ അപരാജിതിന്റെ അര്‍ധ ശതകവും കേരളത്തിനു നിര്‍ണായകമായി. മുഹമ്മദ് അസ്ഹറുദ്ദീന്‍ 58 പന്തുകള്‍ നേരിട്ട് 4 സിക്സും 3 ഫോറും സഹിതം 84 റണ്‍സുമായി പുറത്താകാതെ നിന്നു. ബാബ അപരാജിത് 62 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 71 റണ്‍സും കണ്ടെത്തി. വിഷ്ണു വിനോദ് (35), എംഡി നിധീഷ് (പുറത്താകാതെ 34), അഖില്‍ സ്‌കറിയ (27) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. 21ാം നൂറ്റാണ്ടില്‍ ആദ്യം! 27 വര്‍ഷത്തെ കാത്തിരിപ്പ്; മെല്‍ബണില്‍ അപൂര്‍വ നേട്ടവുമായി ഇംഗ്ലീഷ് പേസര്‍ Karnataka comfortably won the Vijay Hazare Trophy clash against Kerala.

സമകാലിക മലയാളം 26 Dec 2025 5:26 pm

ഒന്നാം ദിനം വീണത് 20 വിക്കറ്റുകള്‍! 123 വര്‍ഷങ്ങള്‍ക്ക് ശേഷം ആഷസിൽ വീണ്ടും അത് സംഭവിച്ചു

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ വീണത് 20 വിക്കറ്റുകള്‍. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളുടെ ഒന്നാം ഇന്നിങ്‌സും അവസാനിച്ചു. ആഷസ് പോരാട്ടത്തിന്റെ ചരിത്രത്തില്‍ 123 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു വിക്കറ്റ് വീഴ്ച. 1902ലെ ആഷസ് പരമ്പരയിലാണ് നേരത്തെ ഒന്നാം ദിനത്തിൽ തന്നെ രണ്ട് ടീമിലേയും പത്ത് താരങ്ങള്‍ പുറത്താകുന്നത്. 21ാം നൂറ്റാണ്ടില്‍ ആദ്യം! 27 വര്‍ഷത്തെ കാത്തിരിപ്പ്; മെല്‍ബണില്‍ അപൂര്‍വ നേട്ടവുമായി ഇംഗ്ലീഷ് പേസര്‍ ടോസ് നേടി ഇംഗ്ലണ്ട് ബൗളിങെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 152 റണ്‍സില്‍ പുറത്താക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചു. എന്നാല്‍ ഇംഗ്ലീഷ് ബാറ്റിങ് അതിലും ദയനീയമായിരുന്നു. അവരുടെ പോരാട്ടം വെറും 110 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസീസ് തിരിച്ചടിച്ചത്. ഒറ്റ ദിവസം വീണത് 20 വിക്കറ്റുകള്‍. മെല്‍ബണില്‍ റെക്കോര്‍ഡ് കാണികളാണ് കളി കാണാനത്തെയിത്. 94,199 ആരാധകരാണ് മത്സരം നേരില്‍ കാണാനായി എത്തിയത്. ആരാധകര്‍ക്ക് ബാറ്റിങ് വിരുന്ന് കിട്ടിയില്ലെങ്കിലും ഇരു ടീമിലേയും പേസര്‍മാര്‍ കളം അടക്കി വാഴുന്ന കാഴ്ചയായിരുന്നു മെല്‍ബണില്‍. ബോക്‌സിങ് ഡേ ടെസ്റ്റിന് ഒഴുകിയെത്തിയത് 93,442 ആരാധകര്‍! മെല്‍ബണ്‍ ഗ്രൗണ്ടിന് പുതിയ റെക്കോര്‍ഡ് The fourth ashes Test at the Melbourne Cricket Ground erupted into history on Friday as a staggering 20 wickets fell on the opening day.

സമകാലിക മലയാളം 26 Dec 2025 5:07 pm

അവര്‍ ആദ്യമായി കിരീട മധുരം നുണഞ്ഞ വര്‍ഷം, ഹാരി കെയ്‌നും! 2025ലെ ഫുട്‌ബോള്‍

ശ്ര ദ്ധേയമായ ഒട്ടനേകം കിരീട നേട്ടങ്ങളുടെ ഫുട്‌ബോള്‍ വര്‍ഷമാണ് കടന്നു പോകുന്നത്. ഈ നേട്ടങ്ങളുടെ ഏറ്റവും വലിയ കൗതുകം എന്തെന്നാല്‍ പല ടീമുകളും ചരിത്രത്തിലാദ്യമായി ഇത്തവണ കിരീട മധുരം നുണഞ്ഞു എന്നതാണ്. മറ്റ് ചില ടീമുകള്‍ ഒരു കിരീടം നേടിയ ശേഷം വര്‍ഷങ്ങളോളം കാത്തിരുന്നു രണ്ടാം കിരീടത്തില്‍ മുത്തമിട്ടതിനും 2025ലെ ഫുട്‌ബോള്‍ സാക്ഷ്യം നിന്നു. പിഎസ്ജി , ടോട്ടനം ഹോട്‌സ്പര്‍, ക്രിസ്റ്റല്‍ പാലസ്, ന്യൂകാസില്‍ യുനൈറ്റഡ് അടക്കമുള്ള ടീമുകള്‍ ആദ്യ കിരീടം സ്വന്തമാക്കിയ ടീം പട്ടികയിലുണ്ട്. കരിയറില്‍ ആദ്യമായി ഇംഗ്ലണ്ട് നായകനും ബയേണ്‍ മ്യൂണിക്ക് മുന്നേറ്റക്കാരനുമായ ഹാരി കെയ്‌നും ഒരു ട്രോഫി കൈകൊണ്ടു തൊട്ട വര്‍ഷമാണ് ഫുട്‌ബോള്‍ ലോകത്തിന് 2025! പിഎസ്ജി ഫ്രഞ്ച് ലീഗ് വണിലെ കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) അവരുടെ ചരിത്രത്തിലെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ വര്‍ഷമാണ് 2025. 1970 മുതല്‍ അവര്‍ യൂറോപ്യന്‍ ഗ്ലോറിയ്ക്കായുള്ള ശ്രമങ്ങളിലായിരുന്നു. രണ്ട് തവണ ഫൈനലിലെത്തിയിട്ടും കിരീടം പക്ഷേ അകന്നു നിന്നു. മെസി, നെയ്മര്‍, എംബാപ്പെ ത്രയമെന്ന മാരക മുന്നേറ്റമുണ്ടായിട്ടു പോലും അവര്‍ക്ക് യൂറോപ്യന്‍ കിരീടം അകന്നു നിന്നു. മുന്‍ ബാഴ്‌സലോണ, സ്‌പെയിന്‍ പരിശീലകന്‍ ലൂയീസ് എന്റിക്വെ പരിശീലകനായി എത്തിയ ശേഷമാണ് അവര്‍ നീണ്ട കാലത്തെ സ്വപ്‌നം സാക്ഷാത്കരിച്ചത്. ഫൈനലില്‍ ഇന്റര്‍ മിലാനെ തകര്‍ത്താണ് ചരിത്രത്തിലാദ്യമായി അവര്‍ യൂറോപ്യന്‍ കിരീടമുയര്‍ത്തിയത്. ടോട്ടനം ഹോട്‌സ്പര്‍ 17 വര്‍ഷമായി ഒരു ട്രോഫി പോലുമില്ലാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ് ഫോറില്‍ നിരന്തരം കളിക്കുന്നവരാണ് ടോട്ടനം ഹോട്‌സ്പര്‍. ഒടുവില്‍ 2025ല്‍ അവര്‍ ഒരു ട്രോഫി തങ്ങളുടെ ഷോക്കേസിലെത്തിച്ചു. യുവേഫ യൂറോപ്പ ലീഗ് കിരീടമാണ് ടോട്ടനം സ്വന്തമാക്കിയത്. ആന്‍ജി പോസ്റ്റഗോഗ്ലുവിന്റെ പരിശീലക മികവിലാണ് ടോട്ടനത്തിന്റെ നേട്ടം. മാനേജര്‍ കരിയറില്‍ അപൂര്‍വതകളുള്ള പോസ്റ്റഗോഗ്ലു ഏതൊരു ടീമിനെയാണോ പരിശീലിപ്പിക്കാന്‍ എത്തുന്നത് ആ ടീമിനൊപ്പം രണ്ടാം സീസണില്‍ അദ്ദേഹമുണ്ടെങ്കില്‍ കപ്പടിക്കും എന്നതാണ്. അതു തന്നെ ടോട്ടനത്തിന്റെ കാര്യത്തിലും സംഭവിക്കുന്നതിന്റെ അപൂര്‍വതയും ലോകം കണ്ടു. യൂറോപ്പ ലീഗ് ഫൈനലില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തിയാണ് സ്‌പേര്‍സിന്റെ കിരീട നേട്ടം. Tottenham's European trophy collection 1972 1984 2025 #UELfinal pic.twitter.com/y1BpVxIjvz — UEFA Europa League (@EuropaLeague) May 21, 2025 21ാം നൂറ്റാണ്ടില്‍ ആദ്യം! 27 വര്‍ഷത്തെ കാത്തിരിപ്പ്; മെല്‍ബണില്‍ അപൂര്‍വ നേട്ടവുമായി ഇംഗ്ലീഷ് പേസര്‍ Crystal Palace fans and players turned South London blue and red as they celebrated their #EmiratesFACup triumph ❤️ pic.twitter.com/VwserE24nS — Emirates FA Cup (@EmiratesFACup) May 26, 2025 ക്രിസ്റ്റല്‍ പാലസ് 120 വര്‍ഷം കിരീടമില്ലാതെ കളിച്ച ക്രിസ്റ്റല്‍ പാലസ് ചരിത്രത്തിലാദ്യമായി ഒരു കിരീടമുയര്‍ത്തിയതാണ് 2025ലെ മറ്റൊരു മനോഹര കാഴ്ച. എഫ്എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ചാണ് പാലസിന്റെ കിരീട ധാരണമുണ്ടായത്. ന്യൂകാസില്‍ യുനൈറ്റഡ് 1955നു ശേഷം ന്യൂകാസില്‍ യുനൈറ്റഡ് ആദ്യമായി ഒരു കിരീടം നേടിയ വര്‍ഷം. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പാണ് അവര്‍ സ്വന്തമാക്കിയത്. ഫൈനലില്‍ കരുത്തരായ ലിവര്‍പൂളിനെ അട്ടിമറിച്ചാണ് കിരീട നേട്ടം. 1955ല്‍ എഫ് കപ്പ് കിരീടം നേടിയ ശേഷം ന്യൂകാസില്‍ മറ്റൊരു നേട്ടത്തിനായി കാത്തിരുന്നത് 70 വര്‍ഷങ്ങളാണ്. ബൊലോഞ്ഞ ഇറ്റാലിയന്‍ ടീമായ ബൊലോഞ്ഞയാണ് കിരീട വര്‍ള്‍ച്ചയ്ക്ക് 2025ല്‍ വിരാമമിട്ട മറ്റൊരു ടീം. നീണ്ട 51 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കി. ഫൈനലില്‍ കരുത്തരായ എസി മിലാനെ വീഴ്ത്തിയാണ് അവരുടെ ഇടവേളയ്ക്കു ശേഷമുള്ള കിരീടധാരണം. 1974നു ശേഷമുള്ള അവരുടെ ആദ്യ ചാംപ്യന്‍ പട്ടം. റോയല്‍ യൂനിയന്‍ സെന്റ് ഗില്ലോയിസ് ബെല്‍ജിയം പ്രോ ലീഗില്‍ റോയല്‍ യൂനിയന്‍ സെന്റ് ഗില്ലോയിസ് കിരീടം നേടിയതാണ് 2025ലെ മറ്റൊരു ശ്രദ്ധേയ മുന്നേറ്റം. 90 വര്‍ഷത്തെ അവരുടെ പരിശ്രമമാണ് ലക്ഷ്യം കണ്ടത്. ക്ലബ് ബ്രുഗ്ഗെ, റെയ്‌സിങ് ജെംഗ് അടക്കമുള്ള വമ്പന്‍മാരെ പിന്നിലാക്കിയാണ് നേട്ടം. 1904നും 35നും ഇടയില്‍ 11 ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയ ടീമാണ് സെന്റ് ഗില്ലോയിസ്. 1935നു ശേഷം പിന്നീടൊരിക്കലും അവര്‍ക്ക് കിരീടം കിട്ടിയില്ല. ഒടുവില്‍ 2025ലാണ് നിരാശയ്ക്കു വിരാമമായത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ 84, ബാബ അപരാജിത് 71; മികച്ച സ്‌കോറുമായി കേരളം 70 years of hurt. OVER. Your 2024/25 @Carabao_Cup winners: NEWCASTLE UNITED @nufc pic.twitter.com/ErVMQft8jh — Wembley Stadium (@wembleystadium) March 16, 2025 വിഎഫ്ബി സ്റ്റുട്ട്ഗാര്‍ട് ജര്‍മന്‍ ബുണ്ടസ് ലീഗ ടീം വിഎഫ്ബി സ്റ്റുട്ട്ഗാര്‍ട് 18 വര്‍ഷത്തെ ട്രോഫിയ്ക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു ഇത്തവണ. ജര്‍മന്‍ കപ്പ് കിരീടം സ്വന്തമാക്കിയാണ് സ്റ്റുട്ടഗാര്‍ഡ് കിരീടം നേടിയത്. ഹാരി കെയ്ന്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ നീണ്ടകാലം ടോട്ടനം ഹോട്‌സ്പര്‍ താരമായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എല്ലാ സീസണിലും 20നു മുകളില്‍ ഗോളുകള്‍ നേടുന്ന കെയ്‌നിനു കിരീടം മാത്രം കിട്ടാക്കനിയായി. ക്ലബ് ഫുട്‌ബോള്‍ മാത്രമല്ല ഇംഗ്ലണ്ട് ജേഴ്‌സിയിലും കിരീടമില്ല. പിന്നീട് താരം ബയേണ്‍ മ്യൂണിക്ക് പാളയത്തിലെത്തി. ആദ്യ സീസണില്‍ ബയേണിനൊപ്പവും ഒരു കിരീടവുമില്ല. പിന്നീട് ഇത്തവണ അവര്‍ ബുണ്ടസ് ലീഗ കിരീടം തിരിച്ചു പിടിച്ചപ്പോള്‍ അതില്‍ നിര്‍ണായക പങ്കുമായി അമരത്ത് ഹാരി കെയ്‌നുണ്ട്. ടോട്ടനം ഹോട്‌സപര്‍ തകിരീട വരള്‍ച്ചയ്ക്കു വിരാമിട്ട അതേ വര്‍ഷം ഹാരി കെയ്‌നും ആ നിരാശ അവസാനിപ്പിച്ചു എന്നതാണ് ഇതിലെ മറ്റൊരു കൗതുകം. The moment Harry Kane has been waiting for The Bayern Munich striker lifts his first-ever major trophy pic.twitter.com/0BbTTVlxDm — Football on TNT Sports (@footballontnt) May 10, 2025 PSG: 2025 has been the year several teams across Europe put an end to their quest for silverware.

സമകാലിക മലയാളം 26 Dec 2025 3:53 pm

21ാം നൂറ്റാണ്ടില്‍ ആദ്യം! 27 വര്‍ഷത്തെ കാത്തിരിപ്പ്; മെല്‍ബണില്‍ അപൂര്‍വ നേട്ടവുമായി ഇംഗ്ലീഷ് പേസര്‍

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ആഷസ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട് പേസര്‍ ജോഷ് ടോംഗ്. നാലാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 5 വിക്കറ്റുകള്‍ പിഴുതാണ് ടോംഗ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 21ാം നൂറ്റാണ്ടില്‍ മെല്‍ബണ്‍ മൈതാനത്ത് 5 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് ബൗളറെന്ന അപൂര്‍വ നേട്ടമാണ് താരം സ്വന്തമാക്കിയത്. 1998ലാണ് അവസാനമായി ഇംഗ്ലീഷ് ബൗളര്‍മാര്‍ ഈ പിച്ചില്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഡരന്‍ ഗഫും ഡീന്‍ ഹാഡ്‌ലിയുമാണ് നേട്ടം മുന്‍പ് സ്വന്തമാക്കിയത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ 84, ബാബ അപരാജിത് 71; മികച്ച സ്‌കോറുമായി കേരളം 27 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് മെല്‍ബണില്‍ ഒരു ഇംഗ്ലണ്ട് ബൗളര്‍ ഇത്ര മികവോടെ പന്തെറിഞ്ഞത്. 11.2 ഓവര്‍ എറിഞ്ഞ് 45 റണ്‍സ് വഴങ്ങിയാണ് താരം 5 വിക്കറ്റുകള്‍ പിഴുതത്. ജാക്ക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, മിച്ചല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട് എന്നിവരെയാണ് ടോംഗ് മടക്കിയത്. സമീപ കാലത്തൊന്നും ആഷസില്‍ ഓസീസ് മണ്ണില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചിട്ടില്ല. കഴിഞ്ഞ 18 ടെസ്റ്റുകളിലും അവര്‍ക്ക് ഓസീസ് മണ്ണില്‍ ജയിക്കാനായിട്ടില്ല. ബോക്‌സിങ് ഡേ ടെസ്റ്റിന് ഒഴുകിയെത്തിയത് 93,442 ആരാധകര്‍! മെല്‍ബണ്‍ ഗ്രൗണ്ടിന് പുതിയ റെക്കോര്‍ഡ് England fast bowler josh tongue etched his name in the record books at the Melbourne Cricket Ground on Boxing Day.

സമകാലിക മലയാളം 26 Dec 2025 2:40 pm

മുഹമ്മദ് അസ്ഹറുദ്ദീന്‍ 84, ബാബ അപരാജിത് 71; മികച്ച സ്‌കോറുമായി കേരളം

അഹമ്മദാബാദ്: കര്‍ണാടകയ്‌ക്കെതിരായ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ മികച്ച സ്‌കോറുയര്‍ത്തി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ഏഴാമനായി ക്രീസിലെത്തി മിന്നും ബാറ്റിങുമായി കളം വാണ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ബാബ അപരാജിതിന്റെ അര്‍ധ ശതകവും കേരളത്തിനു നിര്‍ണായകമായി. ബോക്‌സിങ് ഡേ ടെസ്റ്റിന് ഒഴുകിയെത്തിയത് 93,442 ആരാധകര്‍! മെല്‍ബണ്‍ ഗ്രൗണ്ടിന് പുതിയ റെക്കോര്‍ഡ് മുഹമ്മദ് അസ്ഹറുദ്ദീന്‍ 58 പന്തുകള്‍ നേരിട്ട് 4 സിക്‌സും 3 ഫോറും സഹിതം 84 റണ്‍സുമായി പുറത്താകാതെ നിന്നു. ബാബ അപരാജിത് 62 പന്തില്‍ 8 ഫോറും 2 സിക്‌സും സഹിതം 71 റണ്‍സും കണ്ടെത്തി. വിഷ്ണു വിനോദ് (35), എംഡി നിധീഷ് (പുറത്താകാതെ 34), അഖില്‍ സ്‌കറിയ (27) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. 152ന് ഓസ്‌ട്രേലിയയെ ഓൾ ഔട്ടാക്കിയിട്ടും രക്ഷപ്പെടാതെ ഇംഗ്ലണ്ട്; 110 റണ്‍സിന് പുറത്ത് Kerala posted a good score in the Vijay Hazare Trophy clash against Karnataka.

സമകാലിക മലയാളം 26 Dec 2025 1:35 pm

ബോക്‌സിങ് ഡേ ടെസ്റ്റിന് ഒഴുകിയെത്തിയത് 93,442 ആരാധകര്‍! മെല്‍ബണ്‍ ഗ്രൗണ്ടിന് പുതിയ റെക്കോര്‍ഡ്

മെല്‍ബണ്‍: ക്രിസ്മസ് കഴിഞ്ഞ് ആഷസ് പരമ്പര യിലെ നാലാം ടെസ്റ്റ് കാണാനായി മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്തേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷത്തിനടത്ത് ആരാധകര്‍! ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ബോക്‌സിങ് ഡേ ടെസ്റ്റ് കാണാനായി എത്തിയത് 93,442 ആരാധകര്‍. ഇതോടെ പുതിയ റെക്കോര്‍ഡും മെല്‍ബണില്‍ സ്ഥാപിക്കപ്പെട്ടു. ഒരു ക്രിക്കറ്റ് പോരാട്ടം നേരില്‍ കാണാനായി ഈ സ്‌റ്റേഡിയത്തില്‍ എത്തുന്ന കാണികളുടെ എണ്ണത്തിന്റെ റെക്കോര്‍ഡും നാലാം ടെസ്റ്റ് സ്വന്തമാക്കി. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട മത്സരം 2015ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിലെ ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് ഫൈനല്‍ മത്സരമായിരുന്നു. അയല്‍ക്കാര്‍ തമ്മിലുള്ള ലോകകപ്പ് കലാശപ്പോര് നേരില്‍ കാണാനായി അന്ന് തടിച്ചു കൂടിയത് 93,013 ആരാധകരാണ്. 152ന് ഓസ്‌ട്രേലിയയെ ഓൾ ഔട്ടാക്കിയിട്ടും രക്ഷപ്പെടാതെ ഇംഗ്ലണ്ട്; 110 റണ്‍സിന് പുറത്ത് 2013ലെ ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റിനായി തടിച്ചു കൂടിയത് 91,112 കാണികളായിരുന്നു. ഈ നേട്ടമാണ് 2015ലെ ലോകകപ്പ് ഫൈനലില്‍ തിരുത്തപ്പെട്ടത്. 100,024 പേരെ ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള സ്റ്റേഡിയമാണ് മെല്‍ബണിലേത്. തടിച്ചു കൂടിയ ആരാധകരെ നിരാശരാക്കാത്ത ബൗളിങാണ് ഇരു ടീമുകളും പുറത്തെടുത്തത്. ബാറ്റര്‍മാര്‍ക്ക് പക്ഷേ മെല്‍ബണ്‍ പിച്ചില്‍ കാര്യമായ പിന്തുണ കിട്ടിയില്ല. ആദ്യ ദിനത്തില്‍ തന്നെ ഇരു ടീമുകളുടേയും ഒന്നാം ഇന്നിങ്‌സ് പോരാട്ടം അവസാനിച്ചു കഴിഞ്ഞു. മെല്‍ബണ്‍ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 20 വിക്കറ്റുകളും നിലംപൊത്തി. ഇരു ടീമുകളിലേയും പേസര്‍മാരുടെ മികവാണ് ആദ്യ ദിനത്തില്‍ മെല്‍ബണ്‍ കണ്ടത്. ഓസ്‌ട്രേലിയയെ 152 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിങ് അതിലും ദയനീയമായിരുന്നു. അവരുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം വെറും 110 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയ 42 റണ്‍സിന്റെ നിര്‍ണായക ലീഡും സ്വന്തമാക്കി. ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം മുതലെടുക്കാന്‍ ഒരു ഇംഗ്ലീഷ് ബാറ്റര്‍ക്കും സാധിച്ചില്ല. പേസര്‍മാര്‍ക്ക് പ്രധാന്യമുള്ള ടീമിനെ ഇറക്കിയ ഓസീസ് തന്ത്രം ഫലം കാണുകയും ചെയ്തു. 'സഞ്ജു... ആ 37 റൺസ് 73 ആക്കു, ഒരാളും തൊടില്ല' The Melbourne Cricket Ground was alive with history today.

സമകാലിക മലയാളം 26 Dec 2025 1:07 pm

'സഞ്ജു... ആ 37 റൺസ് 73 ആക്കു, ഒരാളും തൊടില്ല'

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസൺ ഒന്നാം വിക്കറ്റ് കീപ്പറായി തന്നെ ടീമിൽ ഇടംപിടിച്ചിരുന്നു. ശുഭ്മാൻ ​ഗില്ലിനെ ഒഴിവാക്കിയാണ് സഞ്ജുവിനെ ഓപ്പണറായി ടീമിൽ നിലനിർത്തിയത്. ടീമിൽ ഇടം ഉറപ്പായ സ്ഥിതിക്ക് സഞ്ജു ഇനി വലിയ ഇന്നിങ്സുകൾ കളിക്കാൻ ശ്രമിക്കണണമെന്നു ഉപദേശിക്കുകയാണ് മുൻ ഓപ്പണർ കൃഷ്മാചാരി ശ്രീകാന്ത്. യു ട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്തിന്റെ നിർദ്ദേശം. ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാണ് സഞ്ജു സാംസണ്‍. ഇഷാൻ കിഷനാണ് രണ്ടാം വിക്കറ്റ് കീപ്പർ. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ടീമിൽ നിന്നു പുറത്തായതോടെ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പൺ ചെയ്യുന്നതും സഞ്ജു സാംസണായിരിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന പോരാട്ടത്തിൽ കളിക്കാൻ അവസരം കിട്ടിയ സഞ്ജു അതിവേ​ഗം 37 റൺസെടുത്ത് പവർ പ്ലേയിൽ അഭിഷേകിനൊപ്പം മികച്ച തുടക്കം ഇന്ത്യയ്ക്കു നൽകിയിരുന്നു. ഈ സ്കോർ ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്തിന്റെ മുന്നറിയിപ്പ്. ‘37 റൺസെടുത്ത ശേഷം ഔട്ടാകരുത്. ആ 37 റൺസ് എന്നത് 73 ആക്കണം. അതു ചെയ്താൽ പിന്നെ ആർക്കും നിങ്ങളെ ടീമിൽ നിന്നു പുറത്താക്കാൻ സാധിക്കില്ല. 30–40 റൺസൊക്കെ ആളുകൾ പെട്ടെന്നു മറന്നു പോകും‘- ശ്രീകാന്ത് വ്യക്തമാക്കി. 29 പന്തില്‍ അര്‍ധ സെഞ്ച്വറി തൂക്കി കോഹ്‌ലി; രോഹിത് ഗോള്‍ഡന്‍ ഡക്ക് ലോകകപ്പിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൂടി ഫോമായാൽ എതിരാളികളെ തകർത്തെറിയാൻ നിലവിലെ ബാറ്റിങ് ലൈനപ്പ് തന്നെ മതിയാകുമെന്നും ശ്രീകാന്ത് വ്യക്തമാക്കി. പ്രോട്ടീസിനെതിരായ അഞ്ചാം പോരാട്ടത്തിൽ 22 പന്തിൽ നിന്നാണ് സഞ്ജു 37 റൺസെടുത്തത്. ശുഭ്മാൻ ​ഗില്ലിനു പരിക്കേറ്റതിനാലാണ് അഞ്ചാം പോരാട്ടത്തിൽ സഞ്ജുവിനു ബാറ്റ് ചെയ്യാൻ അവസരം കിട്ടിയത്. അതിനു മുൻപ് താരം 9 മത്സരങ്ങളിലാണ് ബഞ്ചിലിരുന്നത്. മിന്നും ഫോമിൽ നിൽക്കെ സഞ്ജുവിനെ ഓപ്പണർ സ്ഥാനത്തു നിന്നു മാറ്റി ശുഭ്മാൻ ​ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി ഓപ്പണറായി ഇറക്കി നടത്തിയ പരീക്ഷണം അമ്പേ പാളിപ്പോയി. സഞ്ജുവിനെ തുടർച്ചയായി തഴഞ്ഞത് വൻ വിമർശനങ്ങൾക്കും ഇടയാക്കി. അതിനിടെ ​ഓപ്പണറെന്ന നിലയിൽ സമ്പൂർണ പരാജയമാണെന്നു ബോധ്യപ്പെട്ടതോടെയാണ് ​ഗില്ലിനെ മാറ്റി ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ തന്നെ പരി​ഗണിച്ചത്. ബോക്‌സിങ് ഡേ ടെസ്റ്റ്; ഓസീസ് വെറും 152 റണ്‍സില്‍ ഓള്‍ ഔട്ട്! Sanju Samson’s return to India’s T20 World Cup plans has come with both praise and a warning.

സമകാലിക മലയാളം 26 Dec 2025 11:12 am

29 പന്തില്‍ അര്‍ധ സെഞ്ച്വറി തൂക്കി കോഹ്‌ലി; രോഹിത് ഗോള്‍ഡന്‍ ഡക്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ കളിക്കാനിറങ്ങിയ വെറ്ററന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ആദ്യ പോരാട്ടത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. പിന്നാലെ രണ്ടാം പോരിലും താരത്തിന്റെ മിന്നും ബാറ്റിങ്. ഗുജറാത്തിനെതിരായ രണ്ടാം പോരാട്ടത്തില്‍ ഡല്‍ഹിക്കായി കളത്തിലെത്തിയ കോഹ്‌ലി അതിവേഗ അര്‍ധ സെഞ്ച്വറി അടിച്ചെടുത്തു. 29 പന്തിലാണ് കോഹ്‌ലി അര്‍ധ സെഞ്ച്വറിയിലെത്തിയത്. 13 ഫോറും ഒരു സിക്‌സും സഹിതം 61 പന്തില്‍ 77 റണ്‍സെടുത്തു കോഹ്‌ലി പുറത്തായി. തുടരെ രണ്ടാം പോരിലും സെഞ്ച്വറിയടിക്കുമെന്നു പ്രതീതി ഉയര്‍ത്തിയാണ് കോഹ്‌ലിയുടെ ബാറ്റിങ് മുന്നോട്ടു പോയത്. അതിനിടെയാണ് മടക്കം. ബോക്‌സിങ് ഡേ ടെസ്റ്റ്; ഓസീസ് വെറും 152 റണ്‍സില്‍ ഓള്‍ ഔട്ട്! ആദ്യ മത്സരത്തില്‍ മുംബൈ ജേഴ്‌സിയിലെത്തിയ മുന്‍ നായകനും വെറ്ററന്‍ താരവുമായ രോഹിത് ശര്‍മയും സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ രണ്ടാം പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ ഹിറ്റ്മാന് തിളങ്ങാനായില്ല. താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 ഇന്ന് തിരുവനന്തപുരത്ത്; ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം Virat Kohli has hit a rapid 29-ball fifty for Delhi against Gujarat. He has looked at his aggressive best.

സമകാലിക മലയാളം 26 Dec 2025 10:44 am

ബോക്‌സിങ് ഡേ ടെസ്റ്റ്; ഓസീസ് വെറും 152 റണ്‍സില്‍ ഓള്‍ ഔട്ട്!

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് വെറും 152 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടി ബൗളിങെടുത്ത ഇംഗ്ലണ്ട് ഒരു ഓസീസ് ബാറ്ററേയും അധിക നേരം ക്രീസില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല. 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ടോംഗിന്റെ ബൗളിങാണ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിന്റെ നടുവൊടിച്ചത്. എട്ടാമനായി ക്രീസിലെത്തി 35 റണ്‍സെടുത്ത മിച്ചല്‍ നെസറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖവാജ (29), അലക്‌സ് കാരി (20) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. സ്‌കോര്‍ 27ല്‍ നില്‍ക്കെയാണ് ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ട്രാവിസ് ഹെഡിനെ (12) പുറത്താക്കി അറ്റ്കിന്‍സനാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീട് കൃത്യം ഇടവേളകളില്‍ ഓസീസിനു വിക്കറ്റുകള്‍ നഷ്ടമായി. ഒരു ഘട്ടത്തില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് കാമറൂണ്‍ ഗ്രീന്‍ (17), മിച്ചല്‍ നെസര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 100 കടത്തിയത്. ഇരുവരും ചേര്‍ന്നു സ്‌കോര്‍ 91ല്‍ നിന്നു നഷ്ടങ്ങളില്ലാതെ 143ല്‍ എത്തിച്ചു. ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 ഇന്ന് തിരുവനന്തപുരത്ത്; ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം എന്നാല്‍ പിന്നീട് 9 റണ്‍സ് കൂടിയേ ഓസീസിനു ചേര്‍ക്കാന്‍ സാധിച്ചുള്ളു. സ്‌കോര്‍ 152ല്‍ നില്‍ക്കെ ശേഷിച്ച മൂന്ന് വിക്കറ്റുകളും നിലംപൊത്തി. 46ാം ഓവര്‍ എറിയാനെത്തിയ ജോഷോ ടോംഗ് ആദ്യ രണ്ട് പന്തുകളില്‍ തന്നെ പൊരുതി നിന്ന നെസറിനേയും പിന്നാലെ സ്‌കോട്ട് ബോളണ്ടിനേയും വീഴ്ത്തി ഇന്നിങ്‌സിനു തിരശ്ശീലയിട്ടു. ജോഷ് ടോംഗ് 5 വിക്കറ്റെടുത്തപ്പോള്‍ ഗസ് അറ്റ്കിന്‍സന്‍ രണ്ട് വിക്കറ്റെടുത്തു. ബ്രയ്ഡന്‍ കര്‍സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ടിക്കറ്റ് എടുത്ത് കളി കാണാന്‍ ആളില്ല; ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ ഇനി സൗജന്യ പ്രവേശനം ashes: Australia have been bowled out for 152 on Day 1 as Josh Tongue completed his five-wicket haul.

സമകാലിക മലയാളം 26 Dec 2025 10:08 am

ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 ഇന്ന് തിരുവനന്തപുരത്ത്; ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം

തിരുവനന്തപുരം: ഇന്ത്യൻ വനിതാ ടീമും  ശ്രീലങ്കൻ വനിതാ ടീമും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും തിരുവനന്തപുരത്താണ്. ഇതാദ്യമായാണ് ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കാനിറങ്ങുന്നത്. ടിക്കറ്റ് എടുത്ത് കളി കാണാന്‍ ആളില്ല; ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ ഇനി സൗജന്യ പ്രവേശനം 26, 28 , 30 തീയതികളിലാണ് മത്സരങ്ങൾ. ഏകദിന ലോക ചാംപ്യൻമാരുടെ പ്രകടനം നേരിൽ കാണാനുള്ള സുവർണാവസരമാണ് മലയാളി ആരാധകർക്ക് ലഭിച്ചിട്ടുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ബാറ്റർമാരും ബൗളർമാരും മിന്നും ഫോമിലായതിനാൽ ഇന്നു വിജയിച്ച് പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. 20 സിക്‌സ്, 23 ഫോര്‍, 74 പന്തില്‍ 228 റണ്‍സ്! സ്‌ട്രൈക്ക് റേറ്റ് 308.11; ഒരോവറിലെ ആറ് പന്തും അതിര്‍ത്തിയും കടത്തി തന്മയ് നേരത്തെ ഇന്ത്യൻ ടീമിന് തലസ്ഥാനനഗരിയിൽ ഊഷ്മള വരവേൽപ്പാണ് നൽകിയത്. ലോക ജേതാക്കൾക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. തലസ്ഥാന നഗരിയിൽ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂർണമെന്റിനായി പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങൾ എത്തിയത്. The third match of the T20 series between the Indian women's team and the Sri Lankan women's team will be played today at the Greenfield Stadium, Karyavattom, Thiruvananthapuram.

സമകാലിക മലയാളം 26 Dec 2025 7:26 am

ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം; ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യൻ വനിതാ ടീമും ശ്രീലങ്കൻ വനിതാ ടീമും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും തിരുവനന്തപുരത്താണ്. ഏകദിന ലോക ചാംപ്യൻമാരുടെ പ്രകടനം നേരിൽ കാണാനുള്ള സുവർണാവസരമാണ് മലയാളി ആരാധകർക്ക്. നാളെ, 28 , 30 തീയതികളിലാണ് മത്സരങ്ങൾ. ഇതാദ്യമായാണ് ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കാനിറങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ബാറ്റർമാരും ബൗളർമാരും മിന്നും ഫോമിലായതിനാൽ നാളെ ജയിച്ച് പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. ടിക്കറ്റ് എടുത്ത് കളി കാണാന്‍ ആളില്ല; ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ ഇനി സൗജന്യ പ്രവേശനം നേരത്തെ ഇന്ത്യൻ ടീമിന് തലസ്ഥാനനഗരിയിൽ ഊഷ്മള വരവേൽപ്പാണ് നൽകിയത്. ലോക ജേതാക്കൾക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. തലസ്ഥാന നഗരിയിൽ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂർണമെന്റിനായി പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങൾ എത്തിയത്. എയർപോർട്ടിലെത്തിയ ഇരു ടീമുകളെയും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെകെ രാജീവ്, ഇന്ത്യയുടെ മലയാളി താരം സജന സജീവൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് ഇരു ടീമുകൾക്കും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. 20 സിക്‌സ്, 23 ഫോര്‍, 74 പന്തില്‍ 228 റണ്‍സ്! സ്‌ട്രൈക്ക് റേറ്റ് 308.11; ഒരോവറിലെ ആറ് പന്തും അതിര്‍ത്തിയും കടത്തി തന്മയ് ​SL Women vs IND Women: The third match of the T20 series between the Indian women's team and the Sri Lankan women's team will be played tomorrow at the Greenfield Stadium.

സമകാലിക മലയാളം 25 Dec 2025 11:03 pm

ടിക്കറ്റ് എടുത്ത് കളി കാണാന്‍ ആളില്ല; ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ ഇനി സൗജന്യ പ്രവേശനം

റാബറ്റ്: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് പോരാട്ടം തുടങ്ങിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ കളി നേരില്‍ കാണാന്‍ ആരാധകര്‍ ആരും കാര്യമായി എത്തിയില്ല. ഇനിയുള്ള മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് സൗജന്യമായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ഗ്രൂപ്പ് എഫില്‍ കാമറൂണും ഗാബോണും തമ്മിലുള്ള പോരാട്ടം അരങ്ങേറിയത് ഏറെക്കുറെ ശൂന്യമായ സ്‌റ്റേഡിയത്തിലാണ്. ഇതോടെയാണ് ആരാധകര്‍ക്കുള്ള പ്രവേശനം സൗജന്യമാക്കിയത്. ഉദ്ഘാടന പോരാട്ടത്തിലടക്കം കഴിഞ്ഞ ദിവസം നടന്ന പല മത്സരങ്ങളിലും സ്റ്റേഡിയം കാലിയായതോടെയാണ് തീരുമാനം. അല്‍പ്പമെങ്കിലും ആളുകള്‍ നേരില്‍ കണ്ട മത്സരം കോംഗോ- ബെനിന്‍ പോരാട്ടമാണ്. തുടക്കത്തില്‍ ആറായിരത്തിനു മുകളിലും പിന്നീട് 13,000ത്തിനു മുകളിലുമാണ് കാണികളുടെ സാന്നിധ്യമുണ്ടായത് എന്നാണ് ഔദ്യോഗിക കണക്ക്. 20 സിക്‌സ്, 23 ഫോര്‍, 74 പന്തില്‍ 228 റണ്‍സ്! സ്‌ട്രൈക്ക് റേറ്റ് 308.11; ഒരോവറിലെ ആറ് പന്തും അതിര്‍ത്തിയും കടത്തി തന്മയ് കിക്കോഫിനു ശേഷവും സ്റ്റേഡിയത്തിൽ വേണ്ടത്ര ആൾ എത്തിയില്ലെങ്കിലാണ് ഇത്തരത്തിൽ സൗജന്യ പ്രവേശനം അനുവദിക്കുന്നത്. ഇനി മുതല്‍ മത്സരം തുടങ്ങി 20 മിനിറ്റുകള്‍ കഴിഞ്ഞാല്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ സൗജന്യമായി പ്രവേശിപ്പിക്കാന്‍ സംഘാടകരും ആഫ്രിക്കന്‍ ഫുട്‌ബോള്‍ ബോഡിയുമായി ധാരണയായിട്ടുണ്ട്. ആഫ്രിക്കന്‍ കപ്പിന് ഇത്തവണ വേദിയായത് മൊറോക്കോയാണ്. 2030ലെ ലോകകപ്പ് വേദിയ്ക്കായി സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവയ്‌ക്കൊപ്പം മൊറോക്കോയും അവകാശവുമായി ഫിഫയെ സമീപിച്ചിട്ടുണ്ട്. കാണികളുടെ സാന്നിധ്യം കൂടുതല്‍ ഉണ്ടാകേണ്ടത് അതുകൊണ്ടു തന്നെ മൊറോക്കോയ്ക്ക് അനിവാര്യമാണ്. ബോക്‌സിങ് ഡേ ടെസ്റ്റ്; ഇംഗ്ലണ്ടിനെ ആക്രമിക്കാന്‍ പേസ് സംഘം AFCON: Organisers at the Africa Cup of Nations in Morocco are allowing supporters in for free after kick-off in matches where stadiums are not full.

സമകാലിക മലയാളം 25 Dec 2025 9:13 pm

20 സിക്‌സ്, 23 ഫോര്‍, 74 പന്തില്‍ 228 റണ്‍സ്! സ്‌ട്രൈക്ക് റേറ്റ് 308.11; ഒരോവറിലെ ആറ് പന്തും അതിര്‍ത്തിയും കടത്തി തന്മയ്

ന്യൂഡല്‍ഹി: വിരേന്ദര്‍ സെവാഗും വിരാട് കോഹ്‌ലി യും ഋഷഭ് പന്തും പയറ്റിത്തെളിഞ്ഞ ഡല്‍ഹി ക്രിക്കറ്റില്‍ നിന്നിതാ നാളെയുടെ പ്രതീക്ഷയുമായി മറ്റൊരു ബാറ്റര്‍. സ്‌കൂള്‍ ക്രിക്കറ്റില്‍ തീപ്പൊരി ബാറ്റിങുമായി കളം വാണ 16 കാരന്‍ തന്മയ് ചൗധരിയുടെ ബാറ്റിങാണ് ശ്രദ്ധേയമായത്. താരം മോഡേണ്‍ സ്‌കൂളിനു അണ്ടര്‍ 19 ടി20 കിരീടവും സമ്മാനിച്ചു. അണ്ടര്‍ 19 സ്‌കൂള്‍ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യന്‍ സ്‌കൂളിനെതിരെയാണ് താരത്തിന്റെ ആദ്യ തീപ്പൊരി ഇന്നിങ്‌സ് കണ്ടത്. ഇന്ത്യന്‍ സ്‌കൂളിനെതിരെ അടിച്ചെടുത്തത് 74 പന്തില്‍ 228 റണ്‍സ്! 20 സിക്‌സും 23 ഫോറും അടങ്ങുന്ന ഇന്നിങ്‌സ്. സ്‌ട്രൈക്ക് റേറ്റ് 308.11. ഒരോവറിലെ ആറ് പന്തും സിക്‌സര്‍ തൂക്കിയും താരം ക്രീസില്‍ തീ പടര്‍ത്തി. ബോക്‌സിങ് ഡേ ടെസ്റ്റ്; ഇംഗ്ലണ്ടിനെ ആക്രമിക്കാന്‍ പേസ് സംഘം താരത്തിന്റെ മികവില്‍ 20 ഓവറില്‍ മോഡേണ്‍ സ്‌കൂള്‍ സ്വന്തമാക്കിയത് 394 റണ്‍സ്. മറുപടി പറഞ്ഞ ഇന്ത്യന്‍ സ്‌കൂളിന്റെ പോരാട്ടം വെറും 27 റണ്‍സില്‍ അവസാനിച്ചു. മോഡേണ്‍ സ്‌കൂളിന്റെ ജയം 367 റണ്‍സ്. സ്‌കൂള്‍ ലെവല്‍ ടി20 ക്രിക്കറ്റില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയ മാര്‍ജിന്‍ റെക്കോര്‍ഡും മോഡേണ്‍ സ്‌കൂള്‍ സ്വന്തമാക്കി. നിലവില്‍ ഡല്‍ഹി ക്രിക്കറ്റ് ടീമിന്റെ അണ്ടര്‍ 16 വിഭാഗത്തില്‍ കളിക്കുന്ന താരമാണ് തന്മയ്. ഫൈനലില്‍ സെന്റ് തോമസ് സ്‌കൂളിനെതിരേയും താരം അതിവേഗ സെഞ്ച്വറി സ്വന്തമാക്കി. 65 പന്തില്‍ 118 റണ്‍സാണ് ഫൈനലില്‍ താരം നേടി. താരത്തിന്റെ മികവില്‍ മോഡേണ്‍ സ്‌കൂള്‍ നേടിയത് 5 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ്. മറുപടി പറഞ്ഞ സെന്റ് തോമസിന്റെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിച്ചു. ഐസിസി ടി 20 റാങ്കിങ്ങില്‍ തിലക് വര്‍മയ്ക്ക് കുതിപ്പ്, മൂന്നാം സ്ഥാനത്ത്; ബൗളര്‍മാരില്‍ ഒന്നാമത് വരുണ്‍ ചക്രവര്‍ത്തി Delhi’s cricket nursery has unearthed another exciting prospect in 16-year-old Tanmay Chaudhary. 

സമകാലിക മലയാളം 25 Dec 2025 5:40 pm

ബോക്‌സിങ് ഡേ ടെസ്റ്റ്; ഇംഗ്ലണ്ടിനെ ആക്രമിക്കാന്‍ പേസ് സംഘം

മെല്‍ബണ്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പര യിലെ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയ ഇലവനെ പ്രഖ്യാപിച്ചു. മൂന്നാം ടെസ്റ്റില്‍ നായകനായി തിരിച്ചെത്തിയ സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനും വെറ്ററന്‍ സ്പിന്നര്‍ നതാന്‍ ലിയോണിനും വിശ്രമം അനുവദിച്ചു. സ്റ്റീവ് സ്മിത്ത് നായകനായി തിരിച്ചെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 3-0ത്തിനു മുന്നിലാണ്. മെല്‍ബണ്‍ ഗ്രൗണ്ടിലാണ് ബോക്‌സിങ് ഡേ ടെസ്റ്റ് പോരാട്ടം. ഐസിസി ടി 20 റാങ്കിങ്ങില്‍ തിലക് വര്‍മയ്ക്ക് കുതിപ്പ്, മൂന്നാം സ്ഥാനത്ത്; ബൗളര്‍മാരില്‍ ഒന്നാമത് വരുണ്‍ ചക്രവര്‍ത്തി പേസ് അറ്റാക്ക് സംഘത്തെയാണ് ഓസീസ് കളത്തിലിറക്കുന്നത്. സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരെ ആരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടോഡ് മര്‍ഫി അന്തിമ ഇലവനില്‍ എത്തുമെന്നു പ്രതീക്ഷിച്ചിങ്കിലും അതുണ്ടായില്ല. താരത്തിന്റെ ജന്മ നാടാണ് മെല്‍ബണ്‍. ദീര്‍ഘ കാലമായി പരിക്കേറ്റ് പുറത്തിരിക്കുന്ന ജയ് റിച്ചാര്‍ഡ്‌സന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതാണ് മറ്റൊരു പ്രത്യേകത. ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് താരം ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. ഓസ്‌ട്രേലിയ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജാക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍, ഉസ്മാന്‍ ഖവാജ, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, മിച്ചല്‍ നെസര്‍, ബ്രണ്ടന്‍ ഡോഗറ്റ്, ജയ് റിച്ചാര്‍ഡ്‌സന്‍. വിജയ് ഹസാരെ ട്രോഫിയില്‍ വിജയത്തുടക്കമിട്ട് കേരളം, ത്രിപുരയെ തോല്പിച്ചത് 145 റണ്‍സിന് ashes: Steve Smith is back in charge as Australia fine-tune plans for the Boxing Day Test at the MCG.

സമകാലിക മലയാളം 25 Dec 2025 4:55 pm

വിജയ് ഹസാരെ ട്രോഫിയില്‍ വിജയത്തുടക്കമിട്ട് കേരളം, ത്രിപുരയെ തോല്പിച്ചത് 145 റണ്‍സിന്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ വിജയത്തുടക്കമിട്ട് കേരളം. 145 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ എട്ട് വിക്കറ്റിന് 348 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 36.5 ഓവറില്‍ 203 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധ സെഞ്ച്വറി നേടുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബാബ അപരാജിത്താണ് പ്ലെയര്‍ ഓഫ് ദി മാച്ച്. അമ്പത് ഓവറിൽ 574 റൺസ്! റെക്കോർഡ് തിരുത്തിയെഴുതി ബിഹാർ; 32 പന്തിൽ ​ഗനിക്ക് സെഞ്ച്വറി ആദ്യ ഓവറുകളില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി നിലയുറപ്പിച്ച രോഹന്‍ കുന്നുമ്മലിന്റെയും, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വിഷ്ണു വിനോദിന്റെയും ഇന്നിങ്‌സുകളാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി രോഹന്‍ കുന്നുമ്മലും അഭിഷേക് ജെ നായരും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മണിശങ്കര്‍ മുരസിങ് എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ അഭിഷേക് ജെ നായരും അഹ്മദ് ഇമ്രാനും പുറത്തായി. അഭിഷേക് 21 റണ്‍സ് നേടിയപ്പോള്‍ അഹ്മദ് ഇമ്രാന്‍ അക്കൗണ്ട് തുറക്കാതെ മടങ്ങി. 36 പന്തിൽ സെഞ്ച്വറി, 84 പന്തിൽ 190; മിന്നൽ വെടിക്കെട്ടുമായി വീണ്ടും വൈഭവ് സൂര്യവംശി തുടര്‍ന്നെത്തിയ ബാബ അപരാജിത്തും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 129 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സെഞ്ച്വറിക്ക് തൊട്ടരികെ രോഹന്‍ മടങ്ങി. 92 പന്തുകളില്‍ 11 ഫോറും മൂന്ന് സിക്‌സുമടക്കം 94 റണ്‍സ് നേടിയ രോഹനെ വിജയ് ശങ്കര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ 64 റണ്‍സെടുത്ത ബാബ അപരാജിത്തും മടങ്ങി. തുടര്‍ന്ന് ക്രീസില്‍ നിറഞ്ഞാടിയ വിഷ്ണു വിനോദിന്റെ മികവിലാണ് കേരളത്തിന്റെ സ്‌കോര്‍ മുന്നൂറും കടന്ന് മുന്നേറിയത്. 62 പന്തുകളില്‍ ഒന്‍പത് ഫോറും ആറ് സിക്‌സുമടക്കം 102 റണ്‍സുമായി വിഷ്ണു വിനോദ് പുറത്താകാതെ നിന്നു. അങ്കിത് ശര്‍മ്മ 28ഉം അഖില്‍ സ്‌കറിയ 18ഉം റണ്‍സെടുത്തു. കേരളത്തിന്റെ ഇന്നിങ്‌സ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 348 റണ്‍സില്‍ അവസാനിച്ചു. ത്രിപുരയ്ക്ക് വേണ്ടി മുരസിങ് മൂന്നും, അഭിജിത് സര്‍ക്കാര്‍, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. Kerala starts Vijay Hazare Trophy with a win; defeats Tripura by 145 runs

സമകാലിക മലയാളം 24 Dec 2025 10:16 pm

അമ്പത് ഓവറിൽ 574 റൺസ്! റെക്കോർഡ് തിരുത്തിയെഴുതി ബിഹാർ; 32 പന്തിൽ ​ഗനിക്ക് സെഞ്ച്വറി

റാഞ്ചി : ഏകദിന ക്രിക്കറ്റിലെ ലോക റെക്കോർഡ് സ്കോർ കുറിച്ച് ബിഹാർ. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അരുണാചൽ പ്രദേശിനെതിരെയാണ് ബിഹാറിന്റെ കൂറ്റൻ സ്കോർ. അമ്പത് ഓവറിൽ ടീം ബിഹാർ ആറു വിക്കറ്റ് നഷ്ടത്തിൽ 574 റൺസെടുത്തു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഉയർന്ന സ്‌കോറാണിത്. 36 പന്തിൽ സെഞ്ച്വറി, 84 പന്തിൽ 190; മിന്നൽ വെടിക്കെട്ടുമായി വീണ്ടും വൈഭവ് സൂര്യവംശി മത്സരത്തിൽ വൈഭവ് സൂര്യവംശി ക്കു പുറമെ, ആയുഷ് ലൊഹാരുക, സാകിബുൾ ഗനി എന്നിവരും സെഞ്ച്വറി നേടി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഗനി സ്വന്തം പേരിലാക്കി. 32 പന്തിലാണ് ബിഹാർ നായകന്റെ മിന്നൽ ശതകം. 35 പന്തിൽ സെഞ്ച്വറി നേടിയ പഞ്ചാബിന്റെ അൻമോൽ പ്രീത് സിങ്ങിന്റെ റെക്കോർഡാണ് ​ഗനി തിരുത്തിയെഴുതിയത്. മത്സരത്തിൽ ​ഗനി 40 പന്തിൽ 128 റൺസെടുത്തു. വിജയ് ഹസാരെ ക്രിക്കറ്റിലെയും ലിസ്റ്റ് എ ക്രിക്കറ്റിലെയും ഏറ്റവും വേ​ഗമേറിയ സെഞ്ച്വറിയാണിത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ലോകത്തെ മൂന്നാമത്തെ വേ​ഗമേറിയ സെഞ്ച്വറി കൂടിയാണ് ​ഗനിയുടേത്. 29 പന്തിൽ സെഞ്ച്വറി നേടിയ ജേക്ക് ഫ്രെയ്സർ മക്​ഗുർക് , 31 പന്തിൽ സെഞ്ച്വറി തികച്ച എ ബി ഡിവില്ലിയേഴ്സ് എന്നിവരാണ് സാകിബുൾ ​ഗനിക്ക് മുന്നിലുള്ളത്. 34 പന്തില്‍ 69 നോട്ടൗട്ട്; ഷെഫാലിയുടെ മിന്നലടിയില്‍ അനായാസം ഇന്ത്യ; തുടരെ രണ്ടാം ജയം ആയുഷ് ലൊഹാരുക 56 പന്തിൽ 106 റൺസെടുത്തു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ എന്ന ലോക റെക്കോർഡ് കുറിച്ച ബിഹാർ തമിഴ്നാടിനെയാണ് പിന്തള്ളിയത്. 2022-23 സീസണിൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്നാട് നേടിയ രണ്ട് വിക്കറ്റിന് 506 റൺസ് എന്ന റെക്കോർഡാണ് ബിഹാർ തിരുത്തിയെഴുതിയത്. നെതൽലാൻഡ്സിനെതിരെ ഇം​ഗ്ലണ്ട് നേടിയ നാലു വിക്കറ്റിന് 498 റൺസ് എന്നതാണ് മൂന്നാമത്തെ ഉയർന്ന സ്കോർ. Bihar scores world record score in ODI cricket. Sakibul Gani scores fastest century

സമകാലിക മലയാളം 24 Dec 2025 3:24 pm

36 പന്തിൽ സെഞ്ച്വറി, 84 പന്തിൽ 190; മിന്നൽ വെടിക്കെട്ടുമായി വീണ്ടും വൈഭവ് സൂര്യവംശി

റാഞ്ചി: വീണ്ടും വെടിക്കെട്ട് സെഞ്ചറിയുമായി കൗമാര താരം വൈഭവ് സൂര്യവംശി. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിലാണ് പതിനാലുകാരനായ വൈഭവ് അതിവേ​ഗ സെഞ്ച്വറി നേടിയത്. 36 പന്തിലാണ് ബിഹാർ ഓപ്പണറായ വൈഭവിന്റെ സെഞ്ചറി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ അതിവേ​ഗ ‍സെഞ്ച്വറി നേട്ടമാണ് വൈഭവിന്റേത്. 34 പന്തില്‍ 69 നോട്ടൗട്ട്; ഷെഫാലിയുടെ മിന്നലടിയില്‍ അനായാസം ഇന്ത്യ; തുടരെ രണ്ടാം ജയം മത്സരത്തിൽ 84 പന്തിൽ 190 റൺസെടുത്ത വൈഭവിന്, വെറും 10 റൺസ് അകലെയാണ് ഇരട്ട സെഞ്ചറി നഷ്ടമായത്. ആകെ 15 സിക്സും 16 ഫോറുമാണ് വൈഭവിന്റെ ബാറ്റിൽ നിന്നു പിറന്നത്. 54 പന്തില്‍ 150 റണ്‍സ് തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റണ്‍സിന്‍റെ ലോക റെക്കോര്‍ഡും സ്വന്തമാക്കി. 64 പന്തില്‍ 150 റണ്‍സടിച്ച ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡാണ് വൈഭവ് തകർത്തത്. കോഹ്‍ലി ചിന്നസ്വാമിയിൽ കളിക്കില്ല! വിജയ് ഹസാരെ ട്രോഫി വേദിയിൽ 'ട്വിസ്റ്റ്'; ആരാധകർക്കും പ്രവേശനമില്ല 2024ൽ അരുണാചൽ പ്രദേശിനെതിരെ 35 പന്തിൽ സെഞ്ച്വറി നേടിയ പഞ്ചാബിന്റെ അൻമോൽ പ്രീത് സിങ്ങിന്റെ പേരിലാണ് ഇന്ത്യൻ ബാറ്ററുടെ അതിവേ​ഗ സെഞ്ച്വറി റെക്കോർഡ്. 40 പന്തിൽ സെഞ്ചറി നേടിയ യൂസഫ് പഠാൻ, 41 പന്തിൽ സെഞ്ചറി നേടിയ ഉർവിൽ പട്ടേൽ, 42 പന്തിൽ സെഞ്ചറി നേടിയ അഭിഷേക് ശർമ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. Bihar opener Vaibhav Suryavanshi's century came off 36 balls in the Vijay Hazare Trophy cricket tournament.

സമകാലിക മലയാളം 24 Dec 2025 12:11 pm