ഇതോ ഫുട്ബോൾ?, കളിക്കിടെ താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ഇടി, 23 റെഡ് കാർഡ് (വിഡിയോ)
റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബോളിന് മറ്റൊരു നാണക്കേടിന്റെ ചരിത്രം കൂടി. പ്രാദേശിക പ്രൊഫഷണൽ ലീഗായ കാമ്പിയോനാറ്റോ മിനീറോയുടെ ഫൈനലിൽ 23 തവണയാണ് റഫറി ചുവപ്പ് കാർഡുകൾ പുറത്തെടുത്തത്. മിനീറോ സ്റ്റേഡിയത്തിൽ ചിരവൈരികളായ അത്ലറ്റിക്കോ മിനീറോയും ക്രൂസീറോയും തമ്മിലുള്ള മത്സരത്തിലാണ് സംഭവം നടന്നത്. ഏകപക്ഷീയമായ ഒരു ഗോളിന് മത്സരത്തിൽ ക്രൂസീറോ ജയിച്ചെങ്കിലും പിന്നീട് നടന്ന കൂട്ടത്തല്ലിൽ കടുത്ത നടപടികൾ ക്ലബ്ബുകൾക്കെതിരെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 'ചേട്ടൻ വന്നല്ലോ'; ജന്മനാട്ടിൽ സഞ്ജുവിന് ആവേശകരമായ സ്വീകരണം (വിഡിയോ) മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. അത്ലറ്റിക്കോ മിനീറോയുടെ ഗോൾകീപ്പറായ എവെർസണും ക്രൂസെയ്റോ മിഡ്ഫീൽഡർ ക്രിസ്റ്റ്യനും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. നിലത്ത് വീണുകിടന്ന ക്രിസ്റ്റ്യനെ എവെർസൺ ബലം പ്രയോഗിച്ച് തള്ളിമാറ്റിയതോടെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി. വളരെപ്പെട്ടെന്ന് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളും കോച്ചിങ് സ്റ്റാഫും സുരക്ഷാ ഉദ്യോഗസ്ഥരും മൈതാനത്തേക്ക് കുതിച്ചെത്തി. താരങ്ങൾ പരസ്പരം ചവിട്ടിയും ഇടിച്ചും ഗ്രൗണ്ടിൽ ഏറ്റുമുട്ടി. ഒടുവിൽ മിലിട്ടറി പൊലീസ് ഇടപെട്ടാണ് താരങ്ങളെ പിടിച്ചുമാറ്റിയത്. Has to be a record pic.twitter.com/c4Ll9ObdY5 — Ola (@OlaReacts) March 9, 2026 സഞ്ജുവിനൊപ്പം ഓപ്പണ്‍ ചെയ്യുക പാക് താരം; സൂര്യകുമാര്‍ ഇടം പിടിച്ചില്ല; ഐസിസി ലോകകപ്പ് ടീം ഇങ്ങനെ മത്സരം അവസാനിച്ചതിന് പിന്നാലെ റഫറിയായ മാത്യുസ് സംഭവങ്ങൾ വിലയിരുത്തി 23 താരങ്ങൾക്ക് ചുവപ്പ് കാർഡുകൾ നൽകി പുറത്താക്കുക ആയിരുന്നു. ഇതിൽ 12 പേർ ക്രൂസീറോ ടീമിൽ നിന്നുള്ളവരും 11 പേർ അഅത്ലറ്റിക്കോ മിനീറോയിൽ നിന്നുള്ളവരുമായിരുന്നു. സംഘർഷത്തിന് കാരണമായ എവെർസനും ക്രിസ്റ്റ്യനും ആദ്യം തന്നെ ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. കൂട്ടയടിയിൽ ഉൾപ്പെട്ടതിനാണ് ശേഷിക്കുന്ന 21 താരങ്ങൾക്ക് റഫറി റെഡ് കാർഡ് നൽകിയത്. Record 23 Red Cards Issued After Massive Fight in Brazilian Football Final.
സഞ്ജുവിനൊപ്പം ഓപ്പണ്‍ ചെയ്യുക പാക് താരം; സൂര്യകുമാര്‍ ഇടം പിടിച്ചില്ല; ഐസിസി ലോകകപ്പ് ടീം ഇങ്ങനെ
ദുബൈ: ഐസിസിയുടെ ലോകകപ്പ് ടി20 ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിന്റെ മികച്ച പ്രകടനമാണ് ഐസിസിയുടെ ടീമിൽ ഉൾപ്പെടുത്താൻ പ്രധാന കാരണം. വിക്കറ്റ് കീപ്പർ ബാറ്ററായാണ് ഐസിസി സഞ്ജുവിനെ തെരഞ്ഞെടുത്തത്. സഞ്ജുവിന് പുറമെ ഇന്ത്യൻ ടീമിൽ നിന്നും ഇഷാൻ കിഷൻ, ജസ്പ്രിത് ബുംറ,ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐ സി സി സമ്മാനത്തുകയിൽ വരുത്തിയ മാറ്റം ഇതാണ് | T20 World Cup 2026 Prize Money ടൂർണമെന്റിലെ 7 മത്സരത്തിൽ നിന്ന് 383 റൺസ് നേടിയ പാകിസ്ഥാൻ താരം സാഹിബ്സാദ ഫര്ഹാന് ആണ് സഞ്ജുവിനൊപ്പം ഓപ്പണറായി ടീമിൽ ഇടം പിടിച്ചത്. വെറും 5 മത്സരങ്ങളിൽ നിന്ന് സഞ്ജു അടിച്ചു കൂട്ടിയത് 321 റണ്‍സ് ആയിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് ലഭിച്ച അവസരങ്ങൾ സഞ്ജു ഭംഗിയായായി ഉപയോഗിക്കുകയും ചെയ്തു. വെസ്റ്റിൻഡീസ്,ഇംഗ്ലണ്ട് ടീമുകൾക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു ഇരു മത്സരങ്ങളിലും കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. 'കോച്ച് സാബ്, നിങ്ങളുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്', ധോനിക്കെതിരെ ഒളിയമ്പുമായി ഗൗതം ഗംഭീർ ഫൈനലിൽ ന്യൂസിലൻഡിനെതിരെ 89 റൺസ് നേടിയത്തോടെ ടി20 ലോകകപ്പ് ഫൈനലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിന്റെ മറ്റൊരു പ്രധാന ബാറ്ററായ ഇഷാൻ കിഷനും മികച്ച പ്രകടനങ്ങളിലൂടെ ടീമിൽ ഇടം നേടി. ടൂർണമെന്റിൽ 317 റൺസ് ഇഷാൻ അടിച്ചെടുത്തത്. 'കഴിഞ്ഞിട്ടില്ല രാമ, ഇനി ഒരു ലക്ഷ്യം കൂടിയുണ്ട്'; സൂര്യകുമാറിന്റെയും സംഘത്തിന്റെയും അടുത്ത പ്ലാൻ ഇതാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ബാറ്റിങിലും ബൗളിങിലും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ടൂർണമെന്റിൽ രണ്ട് അർധസെഞ്ചുറികൾ നേടിയ പാണ്ഡ്യ നമീബിയക്കെതിരെ വെറും 28 പന്തിൽ 52 റൺസ് നേടിയിരുന്നു. ടൂർണമെന്റിൽ ഒമ്പത് വിക്കറ്റുകൾ ആണ് താരം സ്വന്തമാക്കിയത്. ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ കരുത്തായ ജസ്പ്രീത് ബുംറയും ടീമിൽ ഇടം നേടിയിട്ടുണ്ട്. ബുംറ എട്ട് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ നേടിയിരുന്നു. 'ചേട്ടൻ വന്നല്ലോ'; ജന്മനാട്ടിൽ സഞ്ജുവിന് ആവേശകരമായ സ്വീകരണം (വിഡിയോ) ടീം ഓഫ് ദി ടൂർണമെന്റ്: സാഹിബ്സാദ ഫര്ഹാന്,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ,എയ്ഡന്‍ മാര്‍ക്രം, ഹര്‍ദ്ദിക് പാണ്ഡ്യ,വിൽ ജാക്സ്, ജസ്പ്രിത് ബുംറ,ആദിൽ റഷീദ്,ലുങ്കി എന്‍ഗിഡി, ബ്ലസിങ് മുസറബാനി, ഷാഡ്ലി വാൻ ഷാൽക്വിക്ക് (12-ാം താരം) Four Indian Stars Feature in ICC Men’s T20 World Cup 2026 Team of the Tournament.
'ചേട്ടൻ വന്നല്ലോ'; ജന്മനാട്ടിൽ സഞ്ജുവിന് ആവേശകരമായ സ്വീകരണം (വിഡിയോ)
തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗമായ സഞ്ജു സാംസണിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് താരത്തിനെ സ്വീകരിച്ചത്. നിരവധി ആരാധകരാണ് താരത്തെ ഒരു നോക്ക് കാണാൻ എയർപോർട്ടിൽ തടിച്ചു കൂടിയത്. 'കോച്ച് സാബ്, നിങ്ങളുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്', ധോനിക്കെതിരെ ഒളിയമ്പുമായി ഗൗതം ഗംഭീർ സഞ്ജു എയർപോർട്ടിന് പുറത്ത് എത്തിയതോടെ ആരാധകരുടെ ആവേശവും അതിരുവിട്ടു. ചേട്ടാ,ചേട്ടാ വിളികളോടെയാണ് താരത്തെ ആരാധകർ സ്വീകരിച്ചത്. തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ താരം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗികമായി സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. 'കഴിഞ്ഞിട്ടില്ല രാമ, ഇനി ഒരു ലക്ഷ്യം കൂടിയുണ്ട്'; സൂര്യകുമാറിന്റെയും സംഘത്തിന്റെയും അടുത്ത പ്ലാൻ ഇതാണ് #WATCH | Team India star and Player of the Tournament of #ICCT20WorldCup , Sanju Samson arrives in his hometown, Thiruvananthapuram. Kerala Minister V. Sivankutty receives him at the airport. pic.twitter.com/cZ7J3AFnal — ANI (@ANI) March 9, 2026 സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസുമായുള്ള നിര്‍ണായക മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി തുടങ്ങിയ പോരാട്ടം ഫൈനല്‍ വരെ തുടര്‍ന്ന സഞ്ജു ട്വന്റി 20 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ ടീം ഒന്‍പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം കിട്ടിയത്. നിര്‍ണായക മത്സരങ്ങളില്‍ സെഞ്ച്വറിക്ക് തുല്യമായ മൂന്ന് അര്‍ധസെഞ്ച്വറിയുമായി രാജ്യത്തിന്റെ തന്നെ അഭിമാനമായി സഞ്ജു മാറിയിരുന്നു. Fans Give Warm Welcome to Sanju Samson in Thiruvananthapuram.
അണ്ടർ 23 വനിതാ ഏകദിനം: കേരളത്തിനെതിരെ ഉത്തർപ്രദേശിന് പത്ത് വിക്കറ്റ് വിജയം
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് വീണ്ടും തോൽവി. ഉത്തർപ്രദേശ് പത്ത് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 46.4 ഓവറിൽ 140 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശ് 26 ഓവറിൽ ലക്ഷ്യത്തിലെത്തി. ടൂർണ്ണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. കേരളം 46.4 ഓവറിൽ 140/10, ഉത്തർപ്രദേശ് 26 ഓവറിൽ 141/0 'കോച്ച് സാബ്, നിങ്ങളുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്', ധോനിക്കെതിരെ ഒളിയമ്പുമായി ഗൗതം ഗംഭീർ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ കഴിയാതെ പോയതാണ് തിരിച്ചടിയായത്. മുൻനിര ബാറ്റർമാരിൽ 23 റൺസെടുത്ത ദിയ ഗിരീഷ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 70 റൺസെന്ന നിലയിലായിരുന്നു കേരളം. ഏഴാം വിക്കറ്റിൽ അലീന എം.പിയും മനസ്വിയും ചേർന്നുള്ള 51 റൺസിന്റെ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്കോർ 140-ൽ എത്തിച്ചത്. അലീന 33 റൺസും മനസ്വി 18 റൺസെടുത്തു. ഉത്തർപ്രദേശിന് വേണ്ടി ഭൂമി സിങ് മൂന്ന് വിക്കറ്റും സോനം യാദവും സന്ധ്യ ഛേത്രിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 'കഴിഞ്ഞിട്ടില്ല രാമ, ഇനി ഒരു ലക്ഷ്യം കൂടിയുണ്ട്'; സൂര്യകുമാറിന്റെയും സംഘത്തിന്റെയും അടുത്ത പ്ലാൻ ഇതാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തർപ്രദേശിന് വേണ്ടി ഓപ്പണർമാരായ തൃപ്തി സിങ്ങും ബബിത യാദവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കം മുതൽ കേരള ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ച ഇരുവരും ചേർന്ന് 26 ഓവറിൽ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. തൃപ്തി സിങ് 70 റൺസും ബബിത യാദവ് 59 റൺസും നേടി പുറത്താകാതെ നിന്നു. Uttar Pradesh Beat Kerala by 10 Wickets in U-23 Women’s One-Day Tournament.
അഹമ്മദാബാദ്: ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ടി20 ലോകകപ്പ് നേടിയതോടെ സൂര്യകുമാറിന്റെയും സംഘത്തിന്റെയും റോൾ അവസാനിച്ചോ?. ഇല്ലെന്നാണ് സൂര്യകുമാർ പറയുന്നത്. 2028 ഒളിംപിക്സിൽ സ്വർണം നേടുകയാണ് ഇന്ത്യൻ ടീമിന്റെ അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐ സി സി സമ്മാനത്തുകയിൽ വരുത്തിയ മാറ്റം ഇതാണ് | T20 World Cup 2026 Prize Money “ടി20 ലോകകപ്പ് നേടിയത് ഒരു പ്രത്യേക നേട്ടമാണ്. എന്നാൽ അടുത്ത ലക്ഷ്യം 2028ൽ നടക്കുന്ന ഒളിംപിക്സിലെ സ്വർണം തന്നെയാണ്. അതിനൊപ്പം നടക്കുന്ന ടി20 ലോകകപ്പും ഞങ്ങൾ ലക്ഷ്യമിടുന്നു,” സൂര്യകുമാർ പറഞ്ഞു. 2028ൽ അമേരിക്കയിലെ ലൊസാഞ്ചലസ് ഒളിംപിക്സില്‍ ആണ് ക്രിക്കറ്റ് വീണ്ടും ഉൾപ്പെടുത്തിയിട്ടുള്ളത്. 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നത് എന്ന ഒരു പ്രത്യേകത കൂടിയുണ്ട്. ഒളിംപിക്സില്‍ ഇന്ത്യക്കായി സ്വർണ്ണം നേടുകയാണ് മുന്നിലുള്ള ലക്ഷ്യമെന്നാണ് സൂര്യകുമാർ വ്യക്തമാക്കുന്നത്. 'കോച്ച് സാബ്, നിങ്ങളുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്', ധോനിക്കെതിരെ ഒളിയമ്പുമായി ഗൗതം ഗംഭീർ 2013ൽ നടന്ന ഐസിസി ചാംപ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യക്ക് മേജർ ടൂർണമെന്റുകളിൽ ഒന്നും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ 2024ൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ടി20 ലോകകപ്പ് നേടിയതോടെയാണ് ഇന്ത്യയുടെ കിരീടവരൾച്ച അവസാനിപ്പിച്ചതെന്നും സൂര്യകുമാർ പറഞ്ഞു. നിലവിൽ ക്രിക്കറ്റ് ലോകത്തെ തന്നെ ശക്തമായ ടീം ആണ് ഇന്ത്യ. അതിനാൽ ഒളിംപിക്സിൽ സ്വർണ്ണം നേടാനുള്ള കരുത്ത് ടീമിനുണ്ട്. അതിനായി ടീം പ്രത്യേക തയ്യാറെടുപ്പുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. Suryakumar Yadav Targets Olympic Gold After T20 World Cup Win.
'കോച്ച് സാബ്, നിങ്ങളുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്', ധോനിക്കെതിരെ ഒളിയമ്പുമായി ഗൗതം ഗംഭീർ
അഹമ്മദാബാദ്: ടി20 ലോകകപ്പ് കിരീടം ഇന്ത്യ വീണ്ടും സ്വന്തമാക്കിയതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് വലിയ ആഘോഷമാണ് നടക്കുന്നത്. കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം നിരവധി വെല്ലുവിളികൾ നേരിട്ടാണ് ഫൈനലിൽ എത്തിയത്. ലോകകപ്പ് വിജയത്തോടെ ഗംഭീറിന്റെ ഗ്രാഫ് വല്ലാതെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരം കാണാൻ രോഹിത് ശർമയും ധോനിയും ഉൾപ്പെടെയുള്ള താരങ്ങളും ഗാലറിയിൽ ഉണ്ടായിരുന്നു. 'അവൻ ആകെ തകർന്നിരുന്നു'; ഉറ്റവരെ നഷ്ടപ്പട്ടതിന്റെ വേദന ഉള്ളിലൊതുക്കി ഇഷാൻ ഇന്ത്യക്കായി പൊരുതി മത്സരശേഷം ടി20 ലോകകപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തിൽ ഒരു പോസ്റ്റ് എം എസ് ധോനി പങ്കുവെച്ചിരുന്നു. ഇതിന്ഗൗതം ഗംഭീർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ''അഹമ്മദാബാദിൽ ചരിത്രം കുറിക്കപ്പെട്ടിരിക്കുന്നു. ടീമിനും സപ്പോർട്ട് സ്റ്റാഫിനും ആരാധകർക്കും അഭിനന്ദനങ്ങൾ. കോച്ച് സാബ് (ഗംഭീർ), നിങ്ങളുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്. നിങ്ങളുടെ തീഷ്ണതയും ചിരിയും ഒരു കില്ലർ കോംബിനേഷനാണ്'' എന്നാണ് ധോനി കുറിച്ചത്. ധോനിയുടെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. 2 വര്‍ഷത്തിനിടെ, ക്രിക്കറ്റില്‍ ഇന്ത്യ നേടിയത് 6 ലോകകപ്പ് കിരീടങ്ങള്‍! തുടർന്ന് ഗൗതം ഗംഭീർ ഈ പോസ്റ്റിന് മറുപടിയുമായി രംഗത്ത് എത്തി. ലോകകപ്പ് വിജയം പോലൊരു നേട്ടം ലഭിച്ചപ്പോൾ ചിരിക്കാൻ നല്ല കാരണമുണ്ടെന്ന് പറഞ്ഞ ഗംഭീർ, ധോനിയെ വീണ്ടും കാണാൻ കഴിഞ്ഞത് സന്തോഷകരമാണെന്നും പ്രതികരിച്ചു. ഇന്ത്യക്ക് വേണ്ടി ഒരുമിച്ച് കളിച്ച ഇരുവരും തമ്മിലുള്ള ബന്ധം ഇപ്പോൾ അത്ര നല്ല രസത്തിലല്ല. ഇരുവരും തമ്മിൽ പ്രസ്താവനകളിലൂടെ പരസ്പരം ഏറ്റുമുട്ടുന്നത് പതിവായിരുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ കോച്ച് ആയി ധോനി വരുമെന്ന ചർച്ചകൾ വരെ ഉണ്ടായിരുന്നു. ആ ചർച്ചകൾക്കുള്ള മറുപടിയാണ് ഗംഭീറിന്റെ കമന്റ് എന്നാണ് ആരാധകർ പറയുന്നത്. Gautam Gambhir responds to MS Dhoni after T20 World Cup final.
2 വര്‍ഷത്തിനിടെ, ക്രിക്കറ്റില്‍ ഇന്ത്യ നേടിയത് 6 ലോകകപ്പ് കിരീടങ്ങള്‍!
അഹമ്മദാബാദ്: ക്രിക്കറ്റിന്റെ വിവിധ കാറ്റഗറികളിലായി രണ്ട് വര്‍ഷത്തിനിടെ ഇന്ത്യ ഉയര്‍ത്തുന്ന ആറാമത്തെ ലോക കിരീടമാണ് അഹമ്മദാബാദിലേത്. 2024ലെ പുരുഷ ടി20 ലോക കിരീടം ഉയര്‍ത്തിയാണ് ഈ അപൂര്‍വ യാത്രയ്ക്ക് ഇന്ത്യ തുടക്കമിട്ടത്. ടി20 ലോകകപ്പ് 2024 2007ല്‍ പ്രഥമ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ശേഷം ഇന്ത്യയുടെ പുരുഷ ടീമിന്റെ രണ്ടാം കിരീട നേട്ടം. ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കിരീട നേട്ടം ആഘോഷിച്ചത്. അന്ന് കിരീടം നേടിയ ടീമിലെ 9 അംഗങ്ങള്‍ ഇത്തവണ ലോക ചാംപ്യന്മാരയപ്പോഴും ടീമിലുണ്ട്. അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് 2025 ഇന്ത്യയുടെ അണ്ടര്‍ 19 വനിതാ ടീം നേടിയ രണ്ടാം ടി20 ലോക കിരീടം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് കൗമാരക്കാരികള്‍ കിരീടത്തില്‍ മുത്തമിട്ടത്. 'കിവി ബൗളര്‍മാരേ എന്തു പണിയാണിത്'; എല്ലാ പ്രവചനവും അടപടലം പാളി; ഇന്ത്യയുടെ കിരീട നേട്ടം ആമിറിനു 'സഹിക്കുന്നില്ല' വനിതാ ഏകദിന ലോകകപ്പ് 2025 ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതകള്‍ ഏകദിന ലോകകപ്പ് സ്വന്തമാക്കി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് നേട്ടം. ബ്ലൈന്‍ഡ് വനിതാ ടി20 ലോകകപ്പ് 2025 കാഴ്ച പരിമിതിയുള്ള വനിതകളുടെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയതും ശ്രദ്ധേയമായി. ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് പ്രഥമ ലോക കിരീടം ഉയര്‍ത്തിയത്. 'അവൻ ആകെ തകർന്നിരുന്നു'; ഉറ്റവരെ നഷ്ടപ്പട്ടതിന്റെ വേദന ഉള്ളിലൊതുക്കി ഇഷാൻ ഇന്ത്യക്കായി പൊരുതി അണ്ടര്‍ 19 ഏകദിന ലോകകപ്പ് 2026 പുരുഷന്മാരുടെ അണ്ടര്‍ 19 ടീമിന്റെ ഏകദിന ലോകകപ്പ് നേട്ടം. ഈ വര്‍ഷം ജനുവരി- ഫെബ്രുവരി മാസങ്ങളിലായാണ് ടൂര്‍ണമെന്റ് അരങ്ങേറിയത്. ഇന്ത്യന്‍ കൗമര സംഘത്തിന്റെ ആറാം ലോക കിരീടം കൂടിയായിരുന്നു ഇത്തവണത്തേത്. ടി20 ലോകകപ്പ് 2026 ചരിത്രത്തിലാദ്യമായി ഒരു ടീം ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയെന്ന പെരുമയുമായി ഇന്ത്യയുടെ വിജയ കാഹളം. ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്താണ് സൂര്യകുമാറും സംഘവും കിരീടത്തില്‍ മുത്തമിട്ടത്. മൂന്ന് തവണ ടി20 ലോകകപ്പ് നേടുന്ന ആദ്യ സംഘമായും ഇന്ത്യ മാറി. World Cup titles: This is the sixth world title won by India in two years in various categories of cricket
'അവൻ ആകെ തകർന്നിരുന്നു'; ഉറ്റവരെ നഷ്ടപ്പട്ടതിന്റെ വേദന ഉള്ളിലൊതുക്കി ഇഷാൻ ഇന്ത്യക്കായി പൊരുതി
അഹമ്മദാബാദ്: ഇന്ത്യ തുടരെ രണ്ടാം വട്ടവും ടി20 ലോകകപ്പ് കിരീടം ഉയർത്തുമ്പോൾ ആ വിജയത്തിലേക്ക് നിർണായക സംഭാവന ബാറ്റ് കൊണ്ടു നൽകിയ താരമാണ് ഇഷാൻ കിഷൻ. ഫൈനലിൽ താരം അർധ സെഞ്ച്വറിയും നേടി. കലാശപ്പോരിനിറങ്ങുമ്പോൾ ഇഷാൻ സന്തോഷത്തിലായിരുന്നില്ലെന്നു വെളിപ്പെടുത്തുകയാണ് താരത്തിന്റെ പിതാവ് പ്രണവ് പാണ്ഡെ. ഏറ്റവും അടുത്ത രണ്ട് ബന്ധുക്കളുടെ അപകട മരണമുണ്ടാക്കിയ ഷോക്കും പേറിയാണ് താരം ഇന്ത്യക്കായി കളത്തിലെത്തിയത്. ഫൈനൽ നടക്കുന്നതിനു രണ്ട് ദിവസം മുൻപാണ് ഇഷാന്റെ കസിൻ സഹോദരിയും ഭർത്താവും വഹാനപകടത്തിൽ മരിച്ചത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു കുടുംബം. ആറ് മാസവും 3 വയസും പ്രായമുള്ള ദമ്പതികളുടെ രണ്ട് മക്കൾ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. 'കിവി ബൗളര്‍മാരേ എന്തു പണിയാണിത്'; എല്ലാ പ്രവചനവും അടപടലം പാളി; ഇന്ത്യയുടെ കിരീട നേട്ടം ആമിറിനു 'സഹിക്കുന്നില്ല' ഫൈനൽ മത്സരം കാണാൻ ഇഷാൻ കുടുംബം അഹമ്മദാബാദിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്ത വാർത്ത അവരെ തേടിയെത്തിയത്. അതോടെ ഇഷാന്റെ മാതാപിതാക്കളടക്കമുള്ളവർ ഫൈനൽ കാണാൻ വന്നില്ല. ഉറ്റവരുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബമെന്നു ഇഷാൻ പിതാവ് പറഞ്ഞു. ഇഷാൻ ഇവിടേക്ക് വരാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഫൈനൽ കാരണം അവനു വരാൻ സാധിച്ചില്ല. മത്സരത്തിൽ അർധ സെഞ്ച്വറി നേടി ബാറ്റിങിൽ വെട്ടിത്തിളങ്ങിയ ഇഷാൻ ഫീൽഡിങിലും ഫൈനലിൽ മികവ് കാണിച്ചു. രണ്ട് നിർണായക ക്യാച്ചുകളാണ് താരം ഫൈനലിൽ കൈയിൽ ഒതുക്കിയത്. ഇന്ത്യയുടെ സുപ്രീം വേഗം, 'ബും...ബും... ബുംറ'! ഫൈനലില്‍ 4 വിക്കറ്റുകള്‍, മാന്‍ ഓഫ് ദി മാച്ച്; അനുപമ റെക്കോര്‍ഡും After the T20 World Cup 2026 win, Ishan Kishan revealed that his cousin sister died in a car accident a day before the final
കറാച്ചി: ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിയില്‍ പോലും എത്തില്ലെന്നും പറഞ്ഞാണ് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മുന്‍ പാകിസ്ഥാന് പേസര്‍ മുഹമ്മദ് ആമിര്‍ രംഗത്തെത്തിയത്. ഇന്ത്യ പ്രാഥമിക ഘട്ടത്തില്‍ പുറത്താകുമെന്ന പ്രതീക്ഷയിലായിരുന്നു ആമിറിന്റെ പ്രവചനം. പക്ഷേ ഇന്ത്യ സൂപ്പര്‍ എട്ടില്‍ എത്തിയപ്പോള്‍ താരം ഉറപ്പിച്ചു പറഞ്ഞു ഇന്ത്യ സെമി കാണില്ലെന്ന്. എന്നാല്‍ സെമിയിലെത്തിയപ്പോള്‍ ഇന്ത്യ ഫൈനലില്‍ എത്തില്ലെന്നായി അടുത്ത പ്രവചനം. പക്ഷേ അതും പാളി. ഇന്ത്യ ഫൈനലില്‍ വന്നു. ഫൈനലില്‍ ഇന്ത്യ എത്തിയതോടെ ആമിര്‍ കിരീടം ന്യൂസിലന്‍ഡിനു കിട്ടുമെന്ന് പ്രവചിച്ചു. അതും അടപടലം കുളത്തിലെത്തി. ആമിര്‍ ഇപ്പോള്‍ ന്യൂസിലന്‍ഡ് ബൗളര്‍മാരെ കുറ്റപ്പെടുത്തുകയാണ്. ന്യൂസിലന്‍ഡിന്റെ ബൗളിങ് ചെയ്ഞ്ചുകളും ടാക്റ്റിക്സും എല്ലാ പാളിയെന്നാണ് ആമിര്‍ പറയുനത്. അഭിഷേക് ശര്‍മയ്ക്കു നേരെ ജേക്കബ് ഡഫിയെ കൊണ്ടു വന്നു പന്തെറിയിച്ചതിന്റെ പൊരുള്‍ മനസിലാകുന്നില്ലെന്നു ആമിര്‍ പറയുന്നു. ഇന്ത്യയുടെ സുപ്രീം വേഗം, 'ബും...ബും... ബുംറ'! ഫൈനലില്‍ 4 വിക്കറ്റുകള്‍, മാന്‍ ഓഫ് ദി മാച്ച്; അനുപമ റെക്കോര്‍ഡും 'അഭിഷേക് സ്പിന്നിനെ കളിക്കാന്‍ ബുദ്ധിമുട്ടുന്ന താരമാണ്. ആ സ്ഥാനത്താണ് ഡഫി വന്ന് പേസ് എറിയുന്നത്. എന്തായാലും ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് നന്ദി. ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചതിനു. ഇന്ത്യ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്. പക്ഷേ കിവികളുടെ ബൗളിങ് മാറ്റമാണ് എന്നെ അമ്പരപ്പിച്ചത്.' 'ഞാന്‍ 2005 മുതല്‍ ന്യൂസിലന്‍ഡിനെ കാണുന്നുണ്ട്. എന്നാല്‍ ഇത്രയും സമ്മര്‍ദ്ദത്തില്‍ അവര്‍ ഒരു മത്സരം കളിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്'- മുന്‍ പാക് പേസര്‍ പറയുന്നു. 'സെഞ്ച്വറിക്കു വേണ്ടി കൊട്ടിക്കൊട്ടി നില്ക്കുന്ന കാലം കഴിഞ്ഞു, സഞ്ജുവിനെ നോക്കൂ'; കോഹ്ലിക്കു നേരെ ഒളിയമ്പുമായി ഗംഭീര്‍ Mohammad Amir questioned New Zealand’s tactics
അഹമ്മദാബാദ്: ടി20 ലോകകപ്പ് നിലനിര്‍ത്തിയും മൂന്നാം ലോക കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായും ഇന്ത്യ മാറിയ രാത്രിയില്‍ ആ നേട്ടത്തിലേക്ക് അതിവേഗം ടീം ഇന്ത്യയെ എത്തിച്ചവരില്‍ പ്രധാനിയാണ് പ്രീമിയം പേസര്‍ ജസ്പ്രിത് ബുംറ. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബുംറ ഫൈനലില്‍ മാസ്മരിക ബൗളിങാണ് പുറത്തെടുത്തത്. 4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി 4 കിവി വിക്കറ്റുകളാണ് താരം നേടിയത്. ഒപ്പം ഒരു അനുപമ റെക്കോര്‍ഡും താരം സ്വന്തമാക്കി. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന പേസര്‍ എന്ന നേട്ടം ഇനി ബുംറയ്ക്ക് സ്വന്തം. ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയുടെ റെക്കോര്‍ഡാണ് ബുംറ മറികടന്നത്. 28 ടി20 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി ബുംറ വീഴ്ത്തിയത് 40 വിക്കറ്റുകള്‍. 5.66 ഇക്കോണമിയിലാണ് നേട്ടം. 'സെഞ്ച്വറിക്കു വേണ്ടി കൊട്ടിക്കൊട്ടി നില്ക്കുന്ന കാലം കഴിഞ്ഞു, സഞ്ജുവിനെ നോക്കൂ'; കോഹ്ലിക്കു നേരെ ഒളിയമ്പുമായി ഗംഭീര്‍ മലിംഗ 31 കളിയില്‍ നിന്നു 38 വിക്കറ്റുകളുമായി റെക്കോര്‍ഡില്‍ മുന്നില്‍ നില്‍ക്കുകയായിരുന്നു. മൊത്തം ബൗളര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് സ്പിന്നര്‍ ഷാകിബ് അല്‍ ഹസനാണ് മുന്നില്‍. താരം 50 വിക്കറ്റുകള്‍ ടി20 ലോകകപ്പില്‍ മാത്രം വീഴ്ത്തിയിട്ടുണ്ട്. ഇത്തവണത്ത ടൂര്‍ണമെന്റില്‍ ഏറ്റവും കൂടതല്‍ വിക്കറ്റെടുത്ത താരം ബുംറയാണ്. 14 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായതും ബുംറയാണ്. ടി20 ലോകകപ്പിൽ ഏറ്റവും കൂടുല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജസ്പ്രിത് ബുംറ, ഇന്ത്യ: 40 വിക്കറ്റുകള്‍ ലസിത് മലിംഗ, ശ്രീലങ്ക: 38 വിക്കറ്റുകള്‍ ആന്റിച് നോര്‍ക്യെ, ദക്ഷിണാഫ്രിക്ക: 38 അര്‍ഷ്ദീപ് സിങ്, ഇന്ത്യ: 36 വിക്കറ്റുകള്‍ ടിം സൗത്തി, ന്യൂസിലന്‍ഡ്: 36 വിക്കറ്റുകള്‍ 'വലിയ സന്തോഷം, ചേട്ടാ'; സഞ്ജുവിന് കൈയടിച്ച് കിങ് കോഹ്ലിയും India’s pace spearhead Jasprit Bumrah etched his name deeper into cricketing history on Sunday
തിരുവനന്തപുരം: ട്വന്റി 20യില്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പ്രകടനം നടത്തി ടൂര്‍ണമെന്റിന്റെ താരമായ സഞ്ജു സാംസണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി . എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷമാണിത്. സഞ്ജു ഫാനായ മുതലാളി; ഇന്ത്യ കപ്പടിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് 2000 രൂപ, മലയാളി താരത്തിന്റെ സൂപ്പര്‍ ഇന്നിങ്സുകള്‍ക്ക്, 1000, 500 മലയാളികള്‍ക്ക് അതില്‍ അധിക സന്തോഷം കൂടിയുണ്ടെന്നും എം എ ബേബി പറഞ്ഞു. സഞ്ജു അതുല്യനായ കായികപ്രതിഭ മാത്രമല്ല മഹത്തായ കായിക സംസ്കാരത്തിന്റെ ഉടമ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച അവസരം നന്നായി വിനിയോഗിക്കാനായെന്ന് സഞ്ജുവിന്റെ അച്ഛന് സാംസണ് പറഞ്ഞു. 'സഞ്ജു മലയാളികളുടെ ആവേശം'; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി അമ്മ ലിജി ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലാണ്. ഓക്സിജന്‍ മാസ്ക് ധരിച്ച് കിടക്കുമ്പോഴും ഒരു വശത്ത് സ്ക്രീനില്‍ കളി കാണുകയായിരുന്നു. വനിതാദിനത്തില്‍ ഒരമ്മയ്ക്ക് കിട്ടാവുന്ന വലിയ സമ്മാനമാണിതെന്ന് എം എ ബേബി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എ എ റഹിം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എസ് ഹരികുമാര്‍, എം എ ബേബിയുടെ ഭാര്യ ബെറ്റി എന്നിവരും ഒപ്പമുണ്ടായി. വീടിന് പുറത്തും നിരവധി ആരാധകരെത്തി. ആര്‍പ്പുവിളിച്ചും പടക്കം പൊട്ടിച്ചും ആരാധകര്‍ സന്തോഷം പങ്കുവെച്ചു. M A Baby visits Sanju's house
അഹമ്മദാബാദ്: ഇന്ത്യയുടെ ടി20 ലോകകപ്പ് ജയത്തിന്റെ അടിസ്ഥാന തത്വം എന്താണെന്നു ആരെങ്കിലും ഗംഭീറിനോട് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ ഉത്തരം ഇതായിരിക്കും. 140 കോടി ജനങ്ങള്‍ക്കു വേണ്ടിയാണ് കളിക്കാനിറങ്ങുന്നത്. ക്രിക്കറ്റ് ടീം ഗെയിമാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് അവിടെ പ്രാധാന്യമേ ഇല്ല. ലോകകപ്പ് നിലനിര്‍ത്തിയതിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിറഞ്ഞു നിന്ന വാക്കും അതായിരുന്നു. നാഴികക്കല്ല്. മുഖ്യ പരിശീലകനെന്ന നിലയില്‍ വ്യക്തിഗത റെക്കോര്‍ഡുകള്‍ക്ക് ഒരു പ്രധാന്യവും ഇല്ലെന്നു ആവര്‍ത്തിക്കുന്ന ആളാണ് ഗൗതി. വാര്‍ത്താസമ്മേളനത്തിലുടനീളം റെക്കോര്‍ഡുകള്‍ക്കായി കളിക്കുന്നതിനെ പരോക്ഷമായി തള്ളുന്ന കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്ലിക്കുള്ള പരോക്ഷമായ കൊട്ടു കൂടിയായി വാര്‍ത്താസമ്മേളനം മാറുകയും ചെയ്തു. 'എന്നെ സംബന്ധിച്ച് റെക്കോര്‍ഡ് ഒരു പ്രശ്നമേ അല്ല. റെക്കോര്‍ഡല്ല ആഘോഷിക്കേണ്ടത്. ടീം കൂട്ടായി നേടുന്ന ട്രോഫികളാണ് നാം ആഘോഷിക്കേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെ കാലമായി ഈ റെക്കോര്‍ഡുകള്‍ മറികടക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് അധികവും നടക്കുന്നത്.' Gautam Gambhir: "If a batter takes 4 balls to reach 100 from 96,he is probably reducing the team's score by 20 runs" Silently cooking ♂️ #INDvsNZ pic.twitter.com/DajHSViLxN — Khan (@ccricket713) March 9, 2026 'സഞ്ജു മലയാളികളുടെ ആവേശം'; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി 'വ്യക്തികളുടെ റെക്കോര്ഡിനല്ല പ്രധാന്യം. നാഴികക്കല്ല് അല്ല ആഘോഷിക്കേണ്ടത്. ട്രോഫികളാണ് ആഘോഷിക്കേണ്ടത്. എന്നെ സംബന്ധിച്ച് റെക്കോര്‍ഡുകള്‍ ഒരിക്കലും പ്രധാനമായിരുന്നില്ല. ഇനി അതു പ്രധാനമാകാനും പോകുന്നില്ല. സൂര്യകുമാര്‍ യാദവും സമാന ചിന്താഗതിയുള്ള വ്യക്തിയാണ്. ഞങ്ങളെ ഒന്നിപ്പിക്കുന്ന ഘടകവും വ്യക്തിഗത പ്രകടനത്തിനു പിന്നാലെ പോകുന്നില്ല എന്നതാണ്.' 'വ്യക്തിഗത പ്രകടനത്തിന്റെ അളവ് കോല് വച്ച് ടീം പ്രകടനത്തെ നിര്‍ണയിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ മൂന്ന് കളികളിലും സഞ്ജു എന്താണ് ചെയ്തതെന്ന് നിങ്ങള്‍ കണ്ടല്ലോ. 97, 89, 89 എന്നീ സ്കോറുകളാണ് അദ്ദേഹം നേടിയത്. അദ്ദേഹം സെഞ്ച്വറിക്കായി കളിച്ചിട്ടേയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ടീമിനു 250 പ്ലസ് റണ്‍സ് നേടാന്‍ സാധിക്കില്ല. ഒരു ബാറ്റര്‍ 96ല്‍ നിന്നു 100ല്‍ എത്താന്‍ 4 പന്തുകള്‍ എടുക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ടീമിനായി നഷ്ടപ്പെടുത്തുന്നത് 20 റണ്‍സായിരിക്കും.' ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ചും മറ്റു സമൂഹ മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നു ഗംഭീര്‍. സോഷ്യല്‍ മീഡിയയില്‍ എന്തു സംഭവിക്കുന്നുവെന്നത് തന്റെ പ്രശ്നമല്ലെന്നും ഗംഭീര്‍. 'ക്ലാസിക്ക് സാംസൺ'; നമ്മുടെ സ്വന്തം 'പയ്യന്', ലോകകപ്പിന്റെ താരമാകുന്ന ചരിത്രത്തിലെ ആദ്യ മലയാളി! 'ഒന്നാമതായി എന്റെ ഉത്തരവാദിത്വം ഒരു സോഷ്യല്‍ മീഡിയയോടും അല്ല. എനിക്ക് ഉത്തരവാദിത്വം ഡ്രസിങ് റൂമിലെ 30 പേരോടാണ്. അവരാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്. മറ്റാരും ഒരു പ്രശ്നമേയല്ല- ഗംഭീര്‍ വ്യക്തമാക്കി.' അപൂര്‍വമായി മാത്രം ചിരിച്ചു കാണാറുള്ള വ്യക്തിയാണ് ഗംഭീര്‍. ഇത് അദ്ദേഹത്തിനു മറ്റൊരു ഇമേജ് നല്‍കുന്നുണ്ട്. എന്നാല്‍ കളിക്കാരോട് അദ്ദേഹം ഒരിക്കല്‍ പോലും അത്തരത്തില്‍ പെരുമാറുന്നത് കണ്ടിട്ടില്ല. ടീമിലെ എല്ലാ താരങ്ങള്‍ക്കും ഫോം ഔട്ടാകുമ്പോള് കട്ടയ്ക്ക് പിന്തുണ നല്കാന് ഗംഭീര്‍ ഒരു മടിയും കാണിക്കാറില്ല. അഭിഷേകും സഞ്ജുവും വരുണും തിലകും സൂര്യയുമെല്ലാം ഫോം ഔട്ടില്‍ നില്‍ക്കുമ്പോഴും അവര്‍ക്ക് തിരിച്ചു വരാനുള്ള എല്ലാ വഴികളും തുറന്നിട്ടു കൊടുക്കുന്നത് ഗംഭീറാണ്. ഇന്ത്യയുടെ 2007ലെ പ്രഥമ ടി20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന ലോകകപ്പ് ജയത്തിലും നിര്‍ണായക ബാറ്റിങുമായി കളം വാണത് ഗംഭീറാണ്. 2007ല്‍ ധോനി നേടിയ അര്‍ധ സെഞ്ച്വറി മാത്രമാണ് ആഘോഷിക്കപ്പെട്ടത്. മാത്രമല്ല ഫൈനല്‍ ഓവര്‍ എറിയാന്‍ അന്ന് ജോഗീന്ദര്‍ ശര്‍മയെ ഏല്‍പ്പിച്ച ധോനിയുടെ തന്ത്രവും വലിയ തോതില്‍ ചര്‍ച്ചയായി. എന്നാല്‍ അന്നും ഇന്നും ഗംഭീര്‍ നിര്‍ണായക ഫൈനലുകളില്‍ കളിച്ച ടി20, ഏകദിന പോരാട്ടങ്ങളിലെ ബാറ്റിങ് പലപ്പോഴും വിസ്മൃതിയിലായിപ്പോകാറാണ് പതിവ്. 'വലിയ സന്തോഷം, ചേട്ടാ'; സഞ്ജുവിന് കൈയടിച്ച് കിങ് കോഹ്ലിയും Gautam Gambhir urged the cricket media to celebrate trophies not milestones
കോട്ടയം: ടി20യില്‍ ഇന്ത്യ കിരീട നേട്ടത്തിലെത്തിയപ്പോള്‍ കോട്ടയത്ത് സഞ്ജു ഫാനായ കടയുടമ സന്തോഷം പങ്കിട്ടത് വളരെ വ്യത്യസ്തമായാണ്. ജീവനക്കാര്‍ക്ക് 2000 രൂപയാണ് പാമ്പാടി പൊന്നപ്പന് സിറ്റിയിലെയും പാമ്പാടിയിലെയും ഫിയ ഗാര്‍മെന്റ്സ് നല്‍കിയത്. കടയുടമ നിതിന്‍ ബാബു സഞ്ജു ഫാനായതാണ് ജീവനക്കാര്‍ക്ക് കോളടിച്ചത്. ഫൈനലില്‍ സഞ്ജുവിന്റെ മികച്ച ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചപ്പോള്‍ നിതിന്റെ സന്തോഷം ഇരട്ടിയായി. ഒന്നും രണ്ടും തൊഴിലാളികള്‍ക്കല്ല 63 പേര്‍ക്കാണ് ഇങ്ങനെ 2000 രൂപ കിട്ടിയത്. 'പന്നിയെ അമ്പെയ്തു വീഴ്ത്തി', ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പള്ളിവേട്ട; നമസ്കാര മണ്ഡപത്തില്‍ കണ്ണനു പള്ളിയുറക്കം- വിഡിയോ ക്വാര്‍ട്ടര്‍ ഫൈനലില്‍ സഞ്ജു പ്ലെയര്‍ ഓഫ് ദ് മാച്ച് ആകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെ കടയിലെ എല്ലാ ജീവനക്കാര്‍ക്കും 500 രൂപ സമ്മാനം നല്‍കിയിരുന്നു. സെമി ഫൈനലില്‍ സഞ്ജുവിന്റെ ചിറകില്‍ ഇന്ത്യ ഇംഗ്ലിഷ് കരുത്തിനെ മറികടന്നതോടെ സന്തോഷം ഇരട്ടിച്ചു! എല്ലാ ജീവനക്കാര്‍ക്കും 1000 രൂപയും നല്കി. unique celebration at Fia Garments in Pampady, Kottayam, where owner Nitin Babu, a Sanju Samson fan, awarded bonuses to all 63 employees following India's T20 victories
തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സ ഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നേരത്തെ രംഗത്തെത്തിയിരുന്നു. 'വലിയ സന്തോഷം, ചേട്ടാ'; സഞ്ജുവിന് കൈയടിച്ച് കിങ് കോഹ്ലിയും ന്യൂസിലന്‍ഡിനെതിരെയുള്ള ആവേശകരമായ ഫൈനലില്‍ നേടിയ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകകപ്പ് വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണ് കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരണ്. ഫൈനലിലെ നിര്‍ണായക പ്രകടനത്തിലൂടെയും ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ സ്ഥിരതയാര്‍ന്ന ബാറ്റിങ്ങിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാന്‍ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. ആകാശത്ത് വര്‍ണവിസ്മയം, ബൈക്ക് റാലികള്‍....; സഞ്ജുവിന് പുലരുവോളം 'ജയ്' വിളിച്ച് വിഴിഞ്ഞത്തുകാര് സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസുമായുള്ള നിര്‍ണായക മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി തുടങ്ങിയ പോരാട്ടം ഫൈനല്‍ വരെ തുടര്‍ന്ന സഞ്ജു ട്വന്റി 20 ലോകകപ്പിലെ മികച്ച താരമായി. ഇന്ത്യന്‍ ടീം ഒന്‍പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം കിട്ടിയത്. നിര്‍ണായക മത്സരങ്ങളില്‍ സെഞ്ച്വറിക്ക് തുല്യമായ മൂന്ന് അര്‍ധസെഞ്ച്വറിയുമായി രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറി സഞ്ജു. The government will give an official reception to Sanju Samson in Thiruvananthapuram
ആകാശത്ത് വര്‍ണവിസ്മയം, ബൈക്ക് റാലികള്‍....; സഞ്ജുവിന് പുലരുവോളം 'ജയ്'വിളിച്ച് വിഴിഞ്ഞത്തുകാര്
തിരുവനന്തപുരം: ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പ് 'തൂക്കി'യപ്പോള്‍ പുലരുവോളം സഞ്ജുവിന് ജയ് വിളിച്ച് വിഴിഞ്ഞത്തുകാര്. മത്സരത്തിനിടെ സഞ്ജു ഓരോ പന്തും ബൗണ്ടറി കടത്തിയപ്പോള്‍ ആകാശത്ത് വര്‍ണ വിസ്മയം തീര്‍ത്താണ് സഞ്ജുവിനായി കൈയ്യടിച്ചത്. കളി നടന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം കണ്ടതിനെക്കാള്‍ വലിയ ആവേശമാണ് വിഴിഞ്ഞത്തു കണ്ടത്. വിഴിഞ്ഞം സിന്ധുയാത്ര മാതാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ലോര്‍ഡ്സ് സ്പോര്‍ട്സ് ആര്‍ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കൂറ്റന്‍ സ്ക്രീനൊരുക്കി. സഞ്ജു കളിച്ചു വളര്‍ന്ന ഗ്രൗണ്ടിന് അടുത്ത് വലിയ സ്ക്രീന്‍ ഒരുക്കി നാട്ടുകാര്‍ എല്ലാവരെയും വരവേറ്റത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സഞ്ജുവിന്റെ നാട്ടുകാര്‍ ഇവിടേക്ക് ഒഴുകിയെത്തി. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമെന്ന് അറിഞ്ഞതോടെ സ്ക്രീനിനു മുന്നില്‍ നിരത്തിയ കസേരകള്‍ കളി തുടങ്ങുന്നതിനു മുന്‍പുതന്നെ നിറഞ്ഞുകവിഞ്ഞു. മത്സരം തുടങ്ങിയപ്പോള്‍ മുതല്‍ വിഴിഞ്ഞത്തെ തെരുവുകളിലും ചായക്കടകളിലും ടെലിവിഷന്‍ സ്ക്രീനുകള്‍ക്കു മുന്നിലും തിരയെക്കാള്‍ വലിയ ആവേശം! നൂറുമേനിയുള്ള അര്‍ദ്ധശതകം തികച്ചപ്പോള്‍ എല്ലാവരും തറപ്പിച്ചു ഇനി വെടിക്കെട്ട് തന്നെ. സഞ്ജുവിന്റെ ചുമലിലേറി ടീം ഇന്ത്യ വിജയകിരീടം ചൂടിയപ്പോള്‍ ആവേശം ആകാശത്തോളം എത്തി. ആഘോഷം പുലരുവോളം നീണ്ടുനിന്നു. ബൈക്ക് റാലികള്‍ സഞ്ജുവിന്റെ വീടിനു മുന്നിലൂടെ കടന്നുപോയി. തീരത്താകെ മധുരവിതരണവും നടന്നു. 'എന്റെ സ്വപ്നങ്ങളെല്ലാം തകർന്നു, സച്ചിൻ സാറാണ് വഴി കാട്ടിയത്'; ഇതിഹാസത്തിന് നന്ദി പറഞ്ഞ് സഞ്ജു ഫൈനല്‍ മത്സരം ഒട്ടേറെ സ്ഥലങ്ങളില്‍ വലിയ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചു. ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചും പ്രധാന ജംക്ഷനുകളിലുമൊക്കെ മത്സരം കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ടെക്നോപാര്‍ക്കിലെ ആംഫി തിയറ്ററില്‍ ജീവനക്കാര്‍ക്കും കുടുംബത്തിനുമായി ഫൈനല്‍ മത്സരം പ്രദര്‍ശിപ്പിച്ചു. നഗരത്തില്‍ വഞ്ചിയൂര്‍, പേട്ട, കടകംപള്ളി, പൂജപ്പുര, ഉള്ളൂര്‍, കാര്യവട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ സ്ക്രീനില്‍ മത്സരം കാണാന്‍ അവസരമൊരുക്കിയിരുന്നു. people of Vizhinjam chanted 'Jai' for Sanju
'എന്റെ സ്വപ്നങ്ങളെല്ലാം തകർന്നു, സച്ചിൻ സാറാണ് വഴി കാട്ടിയത്'; ഇതിഹാസത്തിന് നന്ദി പറഞ്ഞ് സഞ്ജു
അഹമ്മദാബാദ്: ടി20 ലോകകപ്പ് നേട്ടത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതില്‍ നിര്‍ണായകമായത് മലയാളി താരം സഞ്ജു സാംസണ് പുറത്തെടുത്ത അവിസ്മരണീയ ബാറ്റിങാണ്. സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടത്തിലും പിന്നാലെ സെമി, ഫൈനല്‍ പോരാട്ടങ്ങളിലും ഉജ്ജ്വല ബാറ്റിങാണ് സഞ്ജു പുറത്തെടുത്തത്. 5 കളിയില്‍ നിന്നു 321 റണ്‍സ് വാരി ലോകകപ്പിലെ താരമായി മാറിയ സഞ്ജു സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. സ്വപ്നം പോലെ തോന്നുന്നുവെന്നായിരുന്നു ലോക കിരീടം നേടിയ ശേഷമുള്ള താരത്തിന്റെ ആദ്യ പ്രതികരണം. ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ശേഷം സഞ്ജു ഇയാന്‍ ബിഷപ്പിനു മുന്നില്‍ മനസ് തുറന്നു. 'ഒരു സ്വപ്നം പോലെ തോന്നുന്നു. വാക്കുകളിലും വികാരങ്ങളിലും സന്തോഷവും നന്ദിയുമാണ് നിറയുന്നത്. സത്യം പറയട്ടെ എന്റെ ഈ യാത്ര രണ്ട് വര്‍ഷം മുന്‍പ് തന്നെ തുടങ്ങിയിട്ടുണ്ട്. കൃത്യം പറഞ്ഞാല്‍ 2024ലെ ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചിട്ടും എനിക്കു കളിക്കാന്‍ സാധിക്കാത്തതു മുതല്‍ക്ക്. അന്ന് മുതല്‍ ഞാന്‍ ഈയൊരു നിമിഷം ഭാവനയില്‍ കാണുന്നുണ്ട്. അതു സാക്ഷാത്കരിക്കാന്‍ ഞാന്‍ കഠിന ശ്രമം തുടരുന്നുണ്ടായിരുന്നു. ഈ ലോകകപ്പില്‍ സംഭവിച്ച കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശരിക്കും ആഗ്രഹിച്ചത്. അതു സാധിച്ചു.' 'ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം ഞാന്‍ തകര്‍ന്നിരുന്നു. എന്റെ സ്വപ്നങ്ങളും. എന്തു ചെയ്യണമെന്നു എനിക്കൊരു പിടിയുമുണ്ടായിരുന്നില്ല. പക്ഷേ ദൈവത്തിനു വ്യത്യസ്തമായ പദ്ധതിയുണ്ടായിരുന്നു. സ്വപ്നം കാണുന്നത് തുടരാന്‍ ഞാന്‍ ധൈര്യം കാണിച്ചു. അതിന്റെ പ്രതിഫലമാണ് ഇപ്പോള്‍ എനിക്ക് കിട്ടിയത്.' 'ക്ലാസിക്ക് സാംസൺ'; നമ്മുടെ സ്വന്തം 'പയ്യന്', ലോകകപ്പിന്റെ താരമാകുന്ന ചരിത്രത്തിലെ ആദ്യ മലയാളി! 'അതേപോലെ നിരവധി മുന്‍ താരങ്ങളും തിരിച്ചു വരവിനു സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഞാന്‍ സച്ചിന് സാറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. അദ്ദേഹത്തോട് ദീര്‍ഘ നേരം ഞാന്‍ സംസാരിച്ചു. അദ്ദേഹത്തെ പോലുള്ള ഒരാളില്‍ നിന്നു ലഭിക്കുന്ന മാര്ഗനിര്ദ്ദേശങ്ങളേക്കാള് വലുതായി മറ്റെന്തുണ്ട്. എന്നെ വിഷമഘട്ടത്തില്‍ പിന്തുണച്ച എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.' 'എന്നെ സംബന്ധിച്ച് ഈ ലോകകപ്പ് നേട്ടം തന്നെ വളരെ വലുതാണ്. ഈ നിമിഷങ്ങള്‍ ഞാന്‍ വല്ലാതെ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അടുത്ത പദ്ധതികളെക്കുറിച്ച് ചിന്തിക്കും'. - സഞ്ജു വ്യക്തമാക്കി. 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സഞ്ജു സാംസണ് സൂപ്പര്‍ സ്റ്റാര്‍' ടി20 ലോകകപ്പിലെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസണ്. ഇന്ത്യന്‍ ടീം 9 മത്സരങ്ങളാണ് ഈ ലോകകപ്പില്‍ കളിച്ചത്. സഞ്ജു കളിക്കാനിറങ്ങിയത് അതില്‍ 5 മത്സരങ്ങള്‍. അടിച്ചു കൂട്ടിയത് 321 റണ്‍സ്. ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ മൂന്നാമനായിട്ടും സഞ്ജു ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അവസാന മൂന്ന് നിര്‍ണായക മത്സരങ്ങളിലെ മികവിന്റെ ബലത്തിലാണ്. ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് നയിക്കാന്‍ പ്രാപ്തമാക്കിയ വജ്രത്തിളക്കമുള്ള 3 കിടിലന്‍ ക്ലാസിക്ക് ഇന്നിങ്സുകള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ എന്നു വിശേഷിപ്പിക്കാവുന്ന ജീവന് മരണ പോരാട്ടത്തില്‍ 97 റണ്‍സെടുത്ത് ഇന്ത്യയുടെ ചെയ്സിങിനു കരുത്തു പകര്‍ന്ന അവിസ്മരണീയ ഇന്നിങ്സ്. പിന്നാലെ ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 89 റണ്‍സ്. ഈ രണ്ട് കളിയിലും താരം മാന്‍ ഓഫ് ദി മാച്ചുമായി. ഒടുവില്‍ ഫൈനലിലും ടീമിന്റെ ടോപ് സ്കോറര്‍. വീണ്ടുമൊരു 89 റണ്‍സ്. Sachin Tendulkar, T20 World Cup: Sanju Samson was adjudged the Player of the Tournament for his explosive knocks in the last three matches
അഹമ്മദാബാദിലെ 'ഇന്ത്യന്‍ ഗാഥ'!, പരമോന്നത നേതാവിനെ തെരഞ്ഞെടുത്ത് ഇറാന്... ഇന്നത്തെ 5 പ്രധാന വാർത്തകൾ
ടി20 ലോകകപ്പ് കിരീടം 3 തവണ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി ഇന്ത്യ മാറി. 2007, 2024, 2026 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ ടി20 ലോക കിരീട നേട്ടങ്ങള്‍. വീണ്ടും കപ്പ് തൂക്കി ഇന്ത്യ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദ പ്രകടനം തുടര്‍ച്ചയായി രണ്ടാം ട്വന്റി20 ലോകകപ്പും സ്വന്തമാക്കി ഇന്ത്യ. '3' ടി20 ലോകകപ്പ് കിരീടങ്ങള്‍ ഉയര്‍ത്തുന്ന ആദ്യ ടീം Team India ന്യൂസിലന്‍ഡിനെ 96 റണ്‍സിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തിയത് റെക്കോര്‍ഡുകള്‍ തീര്‍ത്ത്. മുജ്തബ നയിക്കും മോജ്തബ ഖമേനി Mojtaba Khamenei ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. സിപിഐയില്‍ പൊട്ടിത്തെറി C C Mukundan MLA നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിർണയത്തില്‍ സിപിഐയില്‍ പൊട്ടിത്തെറി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ s Jaishankar പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും.
'3'ടി20 ലോകകപ്പ് കിരീടങ്ങള്‍ ഉയര്‍ത്തുന്ന ആദ്യ ടീം... അഹമ്മദാബാദിലെ 'ഇന്ത്യന്‍ ഗാഥ'!
അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെ 96 റണ്‍സിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തിയത് റെക്കോര്‍ഡുകള്‍ തീര്‍ത്ത്. ടി20 ലോകകപ്പ് കിരീടം 3 തവണ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി ഇന്ത്യ മാറി. 2007, 2024, 2026 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ ടി20 ലോക കിരീട നേട്ടങ്ങള്‍. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കൊപ്പം ഇതുവരെ രണ്ട് കിരീടങ്ങളുമായി ഇന്ത്യ റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇംഗ്ലണ്ട് 2010ലും 2022ലുമാണ് കിരീടം ഉയര്‍ത്തിയത്. വിന്‍ഡീസ് 2012ലും 2016ലും ലോക ചാംപ്യന്മാരായി. ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമും ഇനി ഇന്ത്യ തന്നെ. ഇതിനൊപ്പം മറ്റൊരു നേട്ടവും ഇന്ത്യ സ്വന്തമാക്കി. സ്വന്തം നാട്ടില്‍ തന്നെ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി. 'ക്ലാസിക്ക് സാംസൺ'; നമ്മുടെ സ്വന്തം 'പയ്യന്', ലോകകപ്പിന്റെ താരമാകുന്ന ചരിത്രത്തിലെ ആദ്യ മലയാളി! ടി20 ലോകകപ്പ് ഫൈനലില്‍ ഒരു ടീം ഉയര്‍ത്തുന്ന ഏറ്റവും ഉയര്‍ന്ന സ്കോറിന്റെ റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരിലെഴുതി ചേര്‍ത്തു. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് അടിച്ചു കൂട്ടിയത്. സ്വന്തം റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. 2024ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ നേടിയ 176 റണ്‍സായിരുന്നു ഫൈനലിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍. ഇന്ത്യക്കൊപ്പം സൂര്യകുമാര്‍ യാദവും എലീറ്റ് നായകന്മാരുടെ പട്ടികയിലേക്ക് കയറി. ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്മാരുടെ പട്ടികയിലാണ് സൂര്യ എത്തിയത്. കപില്‍ ദേവ്, എംഎസ് ധോനി, രോഹിത് ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് സീനിയര്‍ തലത്തില്‍ ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്മാര്. 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സഞ്ജു സാംസണ് സൂപ്പര്‍ സ്റ്റാര്‍' Team India, T20 World Cup: India hammered New Zealand in a one-sided final
'ക്ലാസിക്ക് സാംസൺ'; നമ്മുടെ സ്വന്തം 'പയ്യന്', ലോകകപ്പിന്റെ താരമാകുന്ന ചരിത്രത്തിലെ ആദ്യ മലയാളി!
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ മലയാളികളെല്ലാം കാത്തിരുന്ന വാര്‍ത്തയാണ് കേട്ടത്. സഞ്ജു സാംസണ് 15 അംഗ സംഘത്തില്‍ ഇടം പിടിച്ചു. മാത്രമല്ല ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു തന്നെയായിരിക്കുമെന്നും ഉറപ്പായി. സെക്കന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി നറുക്ക് വീണത് ഇഷാന് കിഷനും. ലോകകപ്പിനു തൊട്ടു മുന്‍പ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര കളിക്കാന്‍ തീരുമാനിച്ചിരുന്നു. ലോകകപ്പിനുള്ള 15 അംഗ സംഘം തന്നെയായിരിക്കും ഈ പരമ്പരയും കളിക്കുക എന്നും ടീം പ്രഖ്യാപന ഘട്ടത്തില്‍ സെലക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ അഞ്ച് മത്സരങ്ങളിലും സഞ്ജു വന്‍ പരാജയമായി മാറി. അഞ്ച് പോരാട്ടത്തിലും ഇഷാന് കിഷന് കത്തും ഫോമില്‍ ബാറ്റ് വീശുകയും ചെയ്തു. സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്ത് ഇന്ത്യ പരമ്പരയിലെ അവസാന മത്സരം കളിച്ചപ്പോള്‍ ഇഷാന് സെഞ്ച്വറി നേടി. സഞ്ജു വെറും 6 റണ്‍സില്‍ പുറത്തായി. ഇന്ത്യ ബൗളിങിനു ഇറങ്ങിയ ഘട്ടത്തില്‍ സഞ്ജു കീപ്പിങ് ഗ്ലൗവുമായി മൈതാനത്തെത്തിയപ്പോള്‍ അവസാന നിമിഷം അതും മാറേണ്ടി വന്നു. താരം ഫോര്‍ ലൈനില്‍ നിരാശപ്പെട്ടു നില്ക്കുന്ന കാഴ്ചയായിരുന്നു. ആ ദിവസം കീപ്പിങ് ഗ്ലൗ ഇഷാന് അണിഞ്ഞതോടെ ഒന്നുറപ്പായി. ലോകകപ്പില്‍ സഞ്ജുവായിരിക്കില്ല ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍. അതു തന്നെ സംഭവിച്ചു. 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സഞ്ജു സാംസണ് സൂപ്പര്‍ സ്റ്റാര്‍' Sanju Samson കഥ മാറുന്നു... കളിയും ലോകകപ്പിലെ ആദ്യ രണ്ട് കളിയിലും സഞ്ജു ബഞ്ചിലായിരുന്നു. മൂന്നാം പോരില്‍ നമീബിയക്കെതിരെ ഒടുവില്‍ സഞ്ജുവിനു അവസരം കിട്ടി. അഭിഷേക് ശര്‍മയുടെ പകരക്കാരനായി ഇറങ്ങിയ സഞ്ജു 8 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 21 റണ്‍സ് നേടി ഫോമിലേക്ക് വരുന്നതിന്റെ സൂചനകള്‍ തന്നു. എന്നാല്‍ അഭിഷേക് അടുത്ത കളിയില്‍ തിരിച്ചെത്തിയതോടെ വീണ്ടും ബഞ്ചിലേക്ക്. സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും മുന്‍പ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോട് ഇലവനില്‍ സഞ്ജു വരുമോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. ആര്‍ക്കു പകരം അഭിഷേകിനു പകരമോ, അതോ തിലക് വര്‍മയ്ക്കു പകരമോ എന്ന മറു ചോദ്യം കൊണ്ടാണ് സൂര്യ അതിനെ നേരിട്ടത്. എന്നാല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ദയനീയമായി തോറ്റു സൂര്യ എടുത്തു പറഞ്ഞ അഭിഷേകിനും തിലകിനുമൊന്നും അനിവാര്യമായ തോല്‍വി ഇല്ലാതാക്കാന്‍ സാധിച്ചില്ല. അതോടെ ഇലവനില്‍ മാറ്റം വരുത്താനുള്ള തീരുമാനം വരുന്നു. വീണ്ടും സഞ്ജുവിന് അവസരം തുറക്കുന്നു. സിംബാബ്വെക്കെതിരായ പോരാട്ടത്തില്‍ ഇറങ്ങിയ സഞ്ജു ടീമിനു മികച്ച തുടക്കം നല്കി. 15 പന്തില്‍ 2 സിക്സും ഒരു ഫോറും സഹിതം 24 റണ്‍സ് എടുത്ത് മടക്കം. കിട്ടിയ രണ്ട് അവസരങ്ങളിലും വലിയ സ്കോറിലേക്ക് എത്താന്‍ മലയാളി താരത്തിനു സാധിച്ചില്ലെങ്കിലും ടീം ആശിച്ച തുടക്കം നല്കാന് കഴിഞ്ഞു. പരിശീലകന് ഗൗതം ഗംഭീര്‍ മിന്നും തുടക്കം നല്‍കിയതിനു സഞ്ജുവിനെ ഡ്രസിങ് റൂമില്‍ വച്ച് അഭിനന്ദിക്കുന്നുമുണ്ട്. സഞ്ജു, സഞ്ജു...; വീണ്ടും കപ്പ് തൂക്കി ഇന്ത്യ Sanju Samson കാലം കാത്തു വച്ചത് സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടം. എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ്. ജീവന് മരണ പോരാട്ടത്തില്‍ വിന്‍ഡീസ് മുന്നില്‍ വച്ചത് 199 റണ്‍സെന്ന മികച്ച വിജയ ലക്ഷ്യം. അഭിഷേകിനൊപ്പം സഞ്ജു വീണ്ടും ഓപ്പണറായി ഇറങ്ങി. അഭിഷേക് തുടക്കത്തില്‍ തന്നെ 10 റണ്‍സുമായി മടങ്ങി. എന്നാല്‍ ഒരറ്റത്ത് നങ്കൂരമിട്ട് സഞ്ജു നിന്നു അക്ഷോഭ്യനായി. ലോകകപ്പിലേക്ക് വരുമ്പോള്‍ നഷ്ടപ്പെട്ട ആത്മവിശ്വാസം സഞ്ജു അപ്പോഴേക്കും തിരിച്ചു പിടിച്ചിരുന്നു. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് ക്ലാസിക്ക് ബാറ്റിങിനാണ്. എതിരാളികള്‍ക്ക് ഒരു പഴുതും നല്‍കാത്ത ക്രിസ്റ്റല്‍ ക്ലിയര്‍ ഇന്നിങ്സ്. 50 പന്തില്‍ 12 ഫോറും 4 സിക്സും സഹിതം പുറത്താകാതെ 97 റണ്‍സ്. റണ്‍ ചെയ്സിങില്‍ കോഹ്ലി കഴിഞ്ഞാല്‍ ആര് എന്ന ചോദ്യത്തിനു, സഞ്ജു കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ കളിച്ചു തെളിയിച്ചു ഉത്തരം നല്കി. ഓപ്പണറായി ഇറങ്ങി ഒരറ്റത്ത് പൊരുതി നിന്ന സഞ്ജു ഇന്ത്യക്കു ജയം സമ്മാനിച്ച് ക്രീസില്‍ മുട്ടുകുത്തി നിന്നപ്പോള്‍ കൊല്‍ക്കത്തയില്‍ തടിച്ചുകൂടിയ ആരാധകര്‍ എഴുന്നേറ്റു നിന്നു കൈയടിക്കുകയായിരുന്നു. സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യ സെമിയിലേക്ക്. സഞ്ജു കളിയിലെ താരം. കമന്ററി ബോക്സില്‍ നിന്ന് രവി ശാസ്ത്രി ഇങ്ങനെ പറഞ്ഞു. സഞ്ജു സൂപ്പര്‍ സാംസണ്! കളി കഴിഞ്ഞ് ഗ്രൗണ്ടിലേക്കിറങ്ങി വന്ന നായകന് സൂര്യ തന്റെ തൊപ്പിയൂരി സഞ്ജുവിനു മുന്നില്‍ തല കുമ്പിട്ടു നിന്നു. കാലം അതിവേഗം തന്നെ ചില കടങ്ങള്‍ ഇത്തരത്തില്‍ വീട്ടുമെന്ന ചിന്തയാണ് ആ രംഗം കണ്ടപ്പോള്‍ ഓര്‍ത്തത്. കോഹ് ലിയെ പിന്തള്ളി; സഞ്ജു തിരുത്തിക്കുറിച്ചത് മൂന്ന് റെക്കോര്‍ഡുകള്‍ Sanju Samson സെമിയില്‍ '89' ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ അഭിഷേക് 9 റണ്‍സുമായി മടങ്ങിയപ്പോഴും സഞ്ജു കുലുങ്ങിയില്ല. ഫോമിന്റെ പീക്കിലെത്തിയിരുന്നു അപ്പോഴേക്കും സഞ്ജു. 42 പന്തില്‍ 7 സിക്സും 8 ഫോറും സഹിതം 89 റണ്‍സ്. ടോപ് സ്കോറര്‍. സഞ്ജുവിന്റെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയത് 253 റണ്‍സ്. പൊരുതി കയറി വന്ന ഇംഗ്ലീഷ് കരുത്തിനെ ബൗളര്‍മാര്‍ ചേര്‍ന്നു പിടിച്ചു നിര്‍ത്തി. 7 റണ്‍സ് ജയവുമായി ഇന്ത്യ സഞ്ജുവിന്റെ മികവില്‍ ഫൈനലില്‍. ഫൈനലിലും '89' ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനു ഇറങ്ങേണ്ടി വന്ന ഇന്ത്യക്കായി സഞ്ജുവും അഭിഷേകും ചേര്‍ന്നു നല്‍കിയത് മിന്നും തുടക്കം. 7.1 ഓവറില്‍ ഇന്ത്യ 98 റണ്‍സിലെത്തി. അഭിഷേക് അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ എത്തിയത് ഇഷാന് കിഷന്. താരവും സഞ്ജുവിനൊപ്പം ചേര്‍ന്നു അര്‍ധ സെഞ്ച്വറി നേടി. സഞ്ജു ഫൈനലില്‍ സെഞ്ച്വറി നേടുമെന്നു കഴിഞ്ഞ ദിവസം അശ്വിന് പ്രവചിച്ചിരുന്നു. ആ നേട്ടത്തിലേക്ക് കുതിക്കുന്നതിനിടെ സഞ്ജു മടങ്ങി. പക്ഷേ അപ്പോഴേക്കും ഇന്ത്യന്‍ സ്കോര്‍ 15.5 ഓവറില്‍ 203 റണ്‍സിലെത്തിയിരുന്നു. സഞ്ജു ഒരിക്കല്‍ കൂടി ടീമിന്റെ ടോപ് സ്കോറര്‍. വീണ്ടുമൊരു 89 റണ്‍സ്. ഇത്തവണ 46 പന്തുകളില്‍ നിന്നു 8 സിക്സും 5 ഫോറും തൂക്കിയാണ് സഞ്ജു അര്‍ധ സെഞ്ച്വറിയുമായി മടങ്ങിയത്. ക്ലാസിക്ക് വെറും 5 കളികള്‍ കൊണ്ട് സഞ്ജു ഈ ലോകകപ്പില്‍ വിസ്മയം തീര്‍ത്തു. ഇനിയൊരാളും തന്റെ മികവിനെ ചോദ്യം ചെയ്യാന്‍ വരേണ്ടതില്ലെന്നു അയാള്‍ മൈതാനത്ത് കളിച്ചു തെളിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതപ്പെടുന്ന 3 സുന്ദരമായ ഇന്നിങ്സുകള്‍. ബാറ്റിങിന്റെ സമസ്ത പാഠങ്ങള്‍ കൊണ്ട് ഊടും പാവും നെയ്ത് ചന്തം നിറച്ച ക്ലാസിക്ക് സഞ്ജു! Sanju Samson finished the tournament with 321 runs, an extraordinary achievement considering he played only five matches
'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സഞ്ജു സാംസണ് സൂപ്പര്‍ സ്റ്റാര്‍'
അഹമ്മദാബാദ്: അവിസ്മരണീയമായൊരു യാത്രയിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സഞ്ജു സാംസണ് . ചരിത്രത്തിലാദ്യമായി ഒരു മലയാളി ക്രിക്കറ്റ് ലോകകപ്പിന്റെ താരമായിരിക്കുന്നു. ടി20 ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ അതിന്റെ നെടുനായകത്വം വഹിക്കാനുള്ള യോഗം സഞ്ജു സാംസണ് എന്ന വിഴിഞ്ഞത്തുകാരനായത് കാലത്തിന്റെ, കളിയുടെ, ക്രിക്കറ്റിന്റെ കാവ്യ നീതി. ടി20 ലോകകപ്പിലെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസണ്. ഇന്ത്യന്‍ ടീം 9 മത്സരങ്ങളാണ് ഈ ലോകകപ്പില്‍ കളിച്ചത്. സഞ്ജു കളിക്കാനിറങ്ങിയത് അതില്‍ 5 മത്സരങ്ങള്‍. അടിച്ചു കൂട്ടിയത് 321 റണ്‍സ്. ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ മൂന്നാമനായിട്ടും സഞ്ജു ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അവസാന മൂന്ന് നിര്‍ണായക മത്സരങ്ങളിലെ മികവിന്റെ ബലത്തിലാണ്. ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് നയിക്കാന്‍ പ്രാപ്തമാക്കിയ വജ്രത്തിളക്കമുള്ള 3 കിടിലന്‍ ക്ലാസിക്ക് ഇന്നിങ്സുകള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ എന്നു വിശേഷിപ്പിക്കാവുന്ന ജീവന് മരണ പോരാട്ടത്തില്‍ 97 റണ്‍സെടുത്ത് ഇന്ത്യയുടെ ചെയ്സിങിനു കരുത്തു പകര്‍ന്ന അവിസ്മരണീയ ഇന്നിങ്സ്. പിന്നാലെ ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 89 റണ്‍സ്. ഈ രണ്ട് കളിയിലും താരം മാന്‍ ഓഫ് ദി മാച്ചുമായി. ഒടുവില്‍ ഫൈനലിലും ടീമിന്റെ ടോപ് സ്കോറര്‍. വീണ്ടുമൊരു 89 റണ്‍സ്. 3️⃣2️⃣1️⃣ RUNS 3️⃣ FIFTIES 8️⃣0️⃣.2️⃣5️⃣ AVERAGE ✨ A performance for the ages from SANJU SAMSON #TeamIndia | #T20WorldCup | #MenInBlue | #Final | #INDvNZ | @IamSanjuSamson pic.twitter.com/oUDtppO3Mv — BCCI (@BCCI) March 8, 2026 സഞ്ജു, സഞ്ജു...; വീണ്ടും കപ്പ് തൂക്കി ഇന്ത്യ റെക്കോര്‍ഡുകള്‍ ഒട്ടേറെ റെക്കോര്‍ഡ് നേട്ടങ്ങളുടെ പകിട്ടുമായാണ് മലയാളികളുടെ അഭിമാന താരം തലയുയര്‍ത്തി നില്‍ക്കുന്നത്. ഒരു ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന താരം, ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, സെമിയിലും ഫൈനലിലും അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് പട്ടികയിലും സഞ്ജു ഇടം പിടിച്ചു. 89- ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 89 റണ്‍സാണ് താരം നേടിയത്. 2016ലെ ടി20 ലോകകപ്പ് ഫൈനലില്‍ പുറത്താകാതെ 85 റണ്‍സ് നേടിയ മര്‍ലോണ്‍ സാമുവല്‍സിന്റെ പേരിലായിരുന്നു ഫൈനലിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറിന്റെ റെക്കോര്‍ഡ്. ഇതാണ് സഞ്ജു തിരുത്തിയത്. ടി20 ലോകകപ്പിന്റെ ഫൈനലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യക്കാരൻ എന്ന റെക്കോർഡും കോഹ് ലിയുടെ പക്കൽ നിന്നു സഞ്ജു സ്വന്തം പേരിലേക്ക് മാറ്റി. 2014ൽ ശ്രീലങ്കക്കെതിരായ ഫൈനലിൽ കോഹ്ലി 77 റൺസ് നേടിയതായിരുന്നു ഇതുവരെയുള്ള മികച്ച സ്കോർ. 321- ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് വിരാട് കോഹ്ലിയുടെ പേരിലായിരുന്നു ഇതുവരെ. 2014ലെ ലോകകപ്പില്‍ കോഹ്ലി നേടിയ 319 റണ്‍സായിരുന്നു ഇതുവരെ റെക്കോര്‍ഡ് ബുക്കില്‍ ഒന്നാമതുണ്ടായിരുന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷം സഞ്ജു ആ നേട്ടം സ്വന്തം പേരിലാക്കി. സെമിയിലും ഫൈനലിലും അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി സഞ്ജു മാറി. ഈ നേട്ടത്തിന്റെ ഏലീറ്റ് ലിസ്റ്റില്‍ നേരത്തെ ഇടം പിടിച്ചത് 2009ല്‍ പാകിസ്ഥാന് താരം ഷാഹീദ് അഫ്രീദിയും 2014ല്‍ വിരാട് കോഹ്ലിയുമാണ്. ഇരുവര്‍ക്കുമൊപ്പം ഇനി സഞ്ജുവിന്റെ പേരും പട്ടികയില്‍ ഇടം പിടിച്ചു. Sanju Samson capped off a remarkable campaign in the ICC Men's T20 World Cup 2026 by winning the Player of the Tournament award
സഞ്ജു, സഞ്ജു...; വീണ്ടും കപ്പ് തൂക്കി ഇന്ത്യ
അഹമ്മദാബാദ്: തുടര്‍ച്ചയായി രണ്ടാം ട്വന്റി20 ലോകകപ്പും സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 256 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന്റെ ഇന്നിങ്സ് 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. കലാശപ്പോരില്‍ ഇന്ത്യ 96 റണ്‍സിന്റെ ജയമാണ് നേടിയത്. നാലു വിക്കറ്റ് എടുത്ത ബുംറയാണ് ന്യൂസിലൻഡിനെ തകർക്കുന്നതിൽ മുന്നിൽ നിന്ന് നയിച്ചത്. രണ്ടു വര്‍ഷം മുന്‍പ് അമേരിക്കയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പ് ഉയര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. സെമിഫൈനലിലെ സെഞ്ചറി വീരനായ ഓപ്പണര്‍ ഫിന് ഇലന്‍ (7 പന്തില്‍ 9), രചിന് രവീന്ദ്ര (2 പന്തില്‍ 1), ഗ്ലെന്‍ ഫിലിപ്സ് (5 പന്തില്‍ 5) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിനു തുടക്കത്തില്‍ തന്നെ നഷ്ടമായത്. മൂന്നാം ഓവറില്‍ തിലക് വര്‍മയുടെ കൈകളില്‍ എത്തിച്ച് അക്ഷര്‍ പട്ടേലാണ് അലനെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ ജസ്പ്രീത് ബുംറയുടെ ബോളില്‍ ഇഷാന് കിഷന്റെ കിടിലന്‍ ക്യാച്ചിലാണ് രചിന് പുറത്തായത്. അഞ്ചാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്സിനെ ബൗള്‍ണ്ടാക്കി അക്ഷര്‍ അടുത്ത പ്രഹരവും നല്കി. എന്നാല്‍ വേഗത്തില്‍ കീഴടങ്ങാന്‍ തയ്യാറല്ല എന്ന സൂചന നല്കി ഓപ്പണര്‍ സെയ്ഫര്‍ട്ട് ടീം സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ 26 പന്തില്‍ 52 റണ്‍സുമായി കുതിച്ച സെയ്ഫര്‍ട്ട് ഒടുവില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വീണു. പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 52 എന്ന നിലയിലായിരുന്നു ന്യൂസീലൻഡ്. എട്ടാം ഓവറിൽ ചാപ്മാനെ ബൗൾഡാക്കി ഹാർദിക് കിവീസിന്റെ അടുത്ത വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തി എറിഞ്ഞ തൊട്ടടുത്ത ഓവറിൽ മിന്നുംഫോമിൽ കളിച്ച സെയ്ഫർട്ടിനെ ബൗണ്ടറി ലൈനിനു സമീപം ഇഷാൻ കിഷൻ കിടിലൻ ക്യാച്ചിലൂടെ കയ്യിലൊതുക്കി. ഇതോടെ 8.1 ഓവറിൽ 5ന് 72 എന്ന നിലയിലേക്ക് കിവീസ് വീണു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇന്ത്യൻ ബൗളർമാർ ന്യൂസിലൻഡിനെ അനുവദിച്ചില്ല. വീണ്ടും കിരീടത്തില്‍ മുത്തമിടാന്‍ ആത്മവിശ്വാസത്തോടെ ഇന്ത്യ മോദി സ്റ്റേഡിയത്തില്‍ ഇറങ്ങിയപ്പോള്‍ പിറന്നത് കൂറ്റന്‍ സ്കോര്‍ ആണ്. കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. സെഞ്ചറിക്കരികെ വീണ്ടും വീണെങ്കിലും തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ് (46 പന്തില്‍ 89) ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി ഇഷാന് കിഷന് (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവരും അര്‍ധസെഞ്ച്വറി നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയാണ് (8 പന്തില്‍ 26) ഇന്ത്യന്‍ സ്കോര്‍ 250 കടത്തിയത്. രണ്ടു സിക്സും മൂന്നു ഫോറും സഹിതം 24 റണ്‍സാണ് 20ാം ഓവറില്‍ ദുബെ അടിച്ചുകൂട്ടിയത്. കോഹ് ലിയെ പിന്തള്ളി; സഞ്ജു തിരുത്തിക്കുറിച്ചത് മൂന്ന് റെക്കോര്‍ഡുകള്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നല്‍കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 92 എന്ന നിലയിലായിരുന്നു ഇന്ത്യ. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോറാണിത്. പവര്‍പ്ലേ അവസാനിക്കും മുന്‍പു തന്നെ അഭിഷേക് ശര്‍മ 18 പന്തില്‍ അര്‍ധസെഞ്ചറി കുറിച്ചു. 97, 89, ഫൈനലില്‍ വീണ്ടും 89; ലോകകപ്പില്‍ 300ലധികം റണ്‍സ്; മാസ്മരിക പ്രകടനത്തിന് ഒടുവില്‍ സഞ്ജു ഔട്ട് T20 World Cup: India vs New Zealand Final at Ahmedabad
കോഹ് ലിയെ പിന്തള്ളി; സഞ്ജു തിരുത്തിക്കുറിച്ചത് മൂന്ന് റെക്കോര്‍ഡുകള്‍
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്കായി മറ്റൊരു തകര്‍പ്പന്‍ ഇന്നിംഗ്സ് കളിച്ച ഓപ്പണര്‍ സഞ്ജു സാംസണിന് റെക്കോര്‍ഡ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നഷ്ടമായെങ്കിലും 46 പന്തില്‍ അഞ്ച് ഫോറുകളും എട്ട് സിക്സറുകളും സഹിതം 89 റണ്‍സ് നേടി ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ച സഞ്ജു, മുന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോര്‍ഡ് ആണ് തകര്‍ത്തത്. ഒരു ടി20 ലോകകപ്പ് പതിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന് എന്ന റെക്കോര്‍ഡ് ആണ് കോഹ് ലിയെ മറികടന്ന് സഞ്ജു നേടിയത്. 2014 ടി20 ലോകകപ്പില്‍ കോഹ്ലി നേടിയ 319 റണ്‍സ് ആണ് പഴങ്കഥയായത്. ഈ ലോകകപ്പില്‍ സഞ്ജു 321 റണ്‍സ് ആണ് നേടിയത്. ഒരു ദിവസം രണ്ടുതവണ കോഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമായിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ 317 റണ്‍സ് നേടി നില്ക്കുമ്പോള് ഔട്ടായതോടെയാണ് ഇഷാന് കിഷന് റെക്കോര്‍ഡ് മറികടക്കാന്‍ കഴിയാതെ പോയത്. വെറും അഞ്ചു റണ്‍സ് അകലെ വച്ചാണ് ഇഷാന് റെക്കോര്‍ഡ് നഷ്ടമായത്. അഞ്ചു റണ്‍സ് എടുത്തിരുന്നുവെങ്കില്‍ സഞ്ജുവിനെ മറികടന്ന് ഇഷാന് കിഷന് ഒന്നാമത് എത്തിയെനേ. 25 പന്തില്‍ നാല് ഫോറുകളും അത്രയും സിക്സുകളും സഹിതം 54 റണ്‍സ് ആണ് താരം തന്റെ പേരില്‍ ചേര്‍ത്തത്. 97, 89, ഫൈനലില്‍ വീണ്ടും 89; ലോകകപ്പില്‍ 300ലധികം റണ്‍സ്; മാസ്മരിക പ്രകടനത്തിന് ഒടുവില്‍ സഞ്ജു ഔട്ട് ടി20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍: സഞ്ജു സാംസണ് - 2026ല്‍ 321 റണ്‍സ് വിരാട് കോഹ്ലി - 2014ല്‍ 319 റണ്‍സ് ഇഷാന് കിഷന് - 2026ല്‍ 317 റണ്‍സ് ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡും സാംസണ് സ്വന്തമാക്കി. 2016 ലെ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 85 റണ്‍സ് നേടിയ മാര്‍ലോണ്‍ സാമുവല്‍സിന്റെ 10 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആണ് സാംസണ് തിരുത്തി കുറിച്ചത്. മാത്രമല്ല, ഫൈനലില്‍ ഒരു ഇന്ത്യക്കാരന് നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡും സാംസണ് തകര്‍ത്തു. 2014 ല്‍ ശ്രീലങ്കയ്ക്കെതിരെ കോഹ്ലി 77 റണ്‍സ് നേടിയിരുന്നു. സഞ്ജുവും അഭിഷേകും വെടിക്കെട്ടിന് തിരികൊളുത്തി; ഇന്ത്യയ്ക്കെതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍ വിജയലക്ഷ്യം Sanju Samson breaks Virat Kohli's T20 World Cup record for India with 89-run knock in final
97, 89, ഫൈനലില്‍ വീണ്ടും 89; ലോകകപ്പില്‍ 300ലധികം റണ്‍സ്; മാസ്മരിക പ്രകടനത്തിന് ഒടുവില്‍ സഞ്ജു ഔട്ട്
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ എട്ടില്‍ ജയത്തിലേക്ക് ടീമിനെ നയിച്ച താരം. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ടീമിനെ മികച്ച ടോട്ടലിലേക്ക് നയിച്ച മലയാളി. ഫൈനലിലും സ്ഫോടനാത്മക ബാറ്റിങ്ങാണ് സഞ്ജു പുറത്തെടുത്തത്. ന്യൂസിലന്‍ഡിന്റെ എല്ലാ ബൗളര്‍മാരെയും ശിക്ഷിച്ച സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് 46 പന്തില്‍ 89 റണ്‍സ് ആണ് ഒഴുകിയത്. എട്ടു സിക്സും അഞ്ചു ബൗണ്ടറിയും അടങ്ങുന്നതാണ് സഞ്ജുവിന്റെ മാസ്മരിക ഇന്നിങ്സ്. ഈ ലോകകപ്പില്‍ മാത്രം 300ലധികം റണ്‍സ് നേടി റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം നേടിയിരിക്കുകയാണ് സഞ്ജു. അഞ്ചു മത്സരങ്ങളില്‍ നിന്നായി 321 റണ്‍സ് ആണ് സഞ്ജു നേടിയത്. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന പ്രകടനം പുറത്തെടുത്താണ് സഞ്ജു തന്റെ മാരക ഫോമിന് തുടക്കമിട്ടത്. 50 പന്തില്‍ 97 റണ്‍സെടുത്ത സഞ്ജു തന്നെയാണ് അന്നത്തെ മത്സരത്തില്‍ ടീമിനെ ജയത്തിലേക്ക് നയിച്ചത്. 12 ബൗണ്ടറിയും നാലു സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ചെയ്സ് ചെയ്യുമ്പോഴായിരുന്നു ഈ പ്രകടനം എന്നതാണ് എടുത്തുപറയേണ്ടത്. സമ്മര്‍ദ്ദത്തെ അതിജീവിച്ച് സഞ്ജു ടീമിനെ ജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് കണ്ടത്. സെമിഫൈനിലും ഈ അക്രമണോത്സുക ബാറ്റിങ് സഞ്ജു തുടര്‍ന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 42 പന്തില്‍ 89 റണ്‍സ് എടുത്ത സഞ്ജു ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. എട്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. ഫൈനലിലും ഈ പ്രകടനം സഞ്ജു തുടര്‍ന്നു. 33 പന്തില്‍ 50 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുകയാണ് സഞ്ജു. ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും തകര്‍ത്താടി. ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിച്ച ഓപ്പണര്‍മാര്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാകാതെ 92 റണ്‍സ് ആണ് എടുത്തത്. അഭിഷേക് ശര്‍മ്മയാണ് കൂടുതല്‍ ആക്രമണകാരിയായത്. 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മ്മ ഒടുവില്‍ രചിന് രവീന്ദ്രയുടെ പന്തില്‍ പുറത്തായി. 21 പന്തില്‍ 52 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മ ആറും ബൗണ്ടറിയും മൂന്ന് സിക്സുമാണ് അടിച്ചുകൂട്ടിയത്. ഇന്ത്യ 7.2 ഓവറില്‍ നൂറ് കടന്നു. ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. മൂന്നാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും കളത്തിലിറങ്ങുന്നത്. മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് ഇന്ത്യന്‍ ടീം ഇന്ന് കളത്തിലിറങ്ങിയത്. ടി 20 ലോകകപ്പിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഫൈനലിന് ഇറങ്ങിയത്. മിച്ചല്‍ സാന്റ്നറാണ് കിവീസ് നായകന്. സന്തുലിത ടീമുമായിട്ടാണ് കിവീസ് പോരിനിറങ്ങിയത്. പരാജയമറിയാതെ വന്ന ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ടീമില്‍ ഉള്ളതാണ് ന്യൂസിലന്‍ഡിന്റെ ശക്തി. Sanju Samson performance in t20 worldcup
7.2 ഓവറില്‍ നൂറ്, 18 പന്തില്‍ അര്‍ധ സെഞ്ച്വറിയുമായി അഭിഷേക്; ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും തകര്‍ത്താടി. ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിച്ച ഓപ്പണര്‍മാര്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാകാതെ 92 റണ്‍സ് ആണ് എടുത്തത്. അഭിഷേക് ശര്‍മ്മയാണ് കൂടുതല്‍ ആക്രമണകാരിയായത്. 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മ്മ ഒടുവില്‍ രചിന് രവീന്ദ്രയുടെ പന്തില്‍ പുറത്തായി. 21 പന്തില്‍ 52 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മ ആറും ബൗണ്ടറിയും മൂന്ന് സിക്സുമാണ് അടിച്ചുകൂട്ടിയത്. ഇന്ത്യ 7.2 ഓവറില്‍ നൂറ് കടന്നു. 'എനിക്ക് ഒളിംപിക്സ് സ്വര്‍ണം നിലനിര്‍ത്തണം'; വിരമിക്കില്ലെന്ന് ജോക്കോവിച് ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. മൂന്നാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും കളത്തിലിറങ്ങുന്നത്. മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് ഇന്ത്യന്‍ ടീം ഇന്ന് കളത്തിലിറങ്ങിയത്. ടി 20 ലോകകപ്പിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഫൈനലിന് ഇറങ്ങിയത്. മിച്ചല്‍ സാന്റ്നറാണ് കിവീസ് നായകന്. സന്തുലിത ടീമുമായിട്ടാണ് കിവീസ് പോരിനിറങ്ങിയത്. പരാജയമറിയാതെ വന്ന ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ടീമില്‍ ഉള്ളതാണ് ന്യൂസിലന്‍ഡിന്റെ ശക്തി. മോദി സ്റ്റേഡിയത്തിന് ശാപമില്ല , അനാവശ്യ ചിന്തകൾ പാടില്ലെന്ന് അശ്വിൻ T20 World Cup: India vs New Zealand, Final at Ahmedabad
ഇന്ത്യക്ക് ടോസ് നഷ്ടം, ഫീൽഡിങ് തെരഞ്ഞെടുത്ത് ന്യൂസിലൻഡ്; കിവികളെ പൂട്ടാൻ സൂര്യയും സംഘവും റെഡി
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആദ്യം ചെയ്യും. ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. മൂന്നാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും കളത്തിലിറങ്ങുന്നത്. മോദി സ്റ്റേഡിയത്തിന് ശാപമില്ല , അനാവശ്യ ചിന്തകൾ പാടില്ലെന്ന് അശ്വിൻ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യൻ ടീം ഇന്ന് കളത്തിലിറങ്ങുന്നത്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ ഇന്നിങ്സിന് ചുക്കാന്‍ പിടിച്ച സഞ്ജുവില്‍ നിന്നും കലാശപ്പോരാട്ടത്തിലും സമാന ബാറ്റിങ്ങ് പ്രകടനം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വില 10,000 മുതല്‍ ലക്ഷങ്ങൾ വരെ! ഇന്ത്യ- ന്യൂസിലന്‍ഡ് ഫൈനൽ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍; രണ്ട് പേർ പിടിയിൽ ടി 20 ലോകകപ്പിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഫൈനലിന് ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്നറാണ് കിവീസ് നായകന്. സന്തുലിത ടീമുമായിട്ടാണ് കിവീസ് പോരിനിറങ്ങുന്നത്. പരാജയമറിയാതെ വന്ന ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങൾ ടീമിൽ ഉള്ളതാണ് ന്യൂസിലന്‍ഡിന്റെ ശക്തി. India Bat First in T20 World Cup Final as New Zealand Opt to Field .
മോദി സ്റ്റേഡിയത്തിന് ശാപമില്ല , അനാവശ്യ ചിന്തകൾ പാടില്ലെന്ന് അശ്വിൻ
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല ഓർമ്മകൾ അല്ല സ്റ്റേഡിയത്തിൽ നിന്ന് ഉണ്ടായിട്ടുള്ളത്. 2023-ലെ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ തോറ്റത് ഇതേ ഗ്രൗണ്ടിൽ ആയിരുന്നു. ഇതിന് പുറമേ, ഈ ടൂർണമെന്റിലെ സൂപ്പർ 8 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 70 റൺസിലധികം വ്യത്യാസത്തിൽ തോൽവി നേരിട്ടതും ഇവിടെ വെച്ചായിരുന്നു. 'അഭിഷേക് ഇലവനില്‍ വേണ്ട, ഫൈനലില്‍ സഞ്ജു- ഇഷാന് ഓപ്പണിങ്' എന്നാൽ, മത്സരങ്ങൾ തോൽക്കാനുള്ള കാരണം സ്റ്റേഡിയത്തിന്റെ ശാപമാണ് എന്ന് ചിന്തിക്കാൻ പാടില്ലെന്നാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പറയുന്നത്. “ഒരു സ്റ്റേഡിയത്തിൽ ഒരു മത്സരം തോറ്റാൽ അടുത്ത മത്സരം ജയിക്കാനും സാധിക്കും. അതിൽ വലിയ കാര്യമൊന്നുമില്ല. ആ സ്റ്റേഡിയത്തിൽ നമ്മൾ നിരവധി മത്സരങ്ങൾ ജയിച്ചിട്ടുണ്ട്. അത് കൊണ്ട് മോദി സ്റ്റേഡിയത്തിന് എന്തെങ്കിലും ശാപം കിട്ടിയതാണെന്ന് ചിന്തിക്കാൻ പാടില്ല'' അദ്ദേഹം പറഞ്ഞു. 'എനിക്ക് ഒളിംപിക്സ് സ്വര്‍ണം നിലനിര്‍ത്തണം'; വിരമിക്കില്ലെന്ന് ജോക്കോവിച് അതേസമയം, ഇത്തരത്തിലുള്ള ചർച്ചകൾ ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഘട്ടത്തിൽ പഴയ മത്സരത്തിന്റെ ഓർമ്മകൾ മനസ്സിൽ വരാം. ടീം എന്ന നിലയിൽ ഇപ്പോൾ അതിനെക്കുറിച്ചു ചിന്തിക്കുന്നതിൽ അർത്ഥമില്ലെന്നും അശ്വിൻ പറഞ്ഞു. ഒരു കാലത്ത് ഇന്ത്യ ഐസിസി കിരീടം നേടാത്തത് വലിയ ചർച്ചയായിരുന്നു. വലിയ ടൂർണമെന്റുകളുടെ അവസാനഘട്ടങ്ങളിൽ എത്തുമ്പോൾ അതു ടീമിന് അധിക സമ്മർദ്ദം സൃഷ്ടിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും അശ്വിൻ ഓർമ്മിപ്പിച്ചു. Ravichandran Ashwin Urges Fans Not to Treat Narendra Modi Stadium as ‘Taboo’ After 2023 ODI World Cup Final Loss.
'എനിക്ക് ഒളിംപിക്സ് സ്വര്‍ണം നിലനിര്‍ത്തണം'; വിരമിക്കില്ലെന്ന് ജോക്കോവിച്
ബെല്‍ഗ്രേഡ്: വിരമിക്കല്‍ ആഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച് . 25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന അനുപമ നേട്ടത്തിലേക്ക് ദീര്‍ഘ കാലമായി ശ്രമിക്കുന്ന ജോക്കോയ്ക്ക് ഇത്തവണത്തെ ഓസ്ട്രേലിയന്‍ ഓപ്പണിലും നേട്ടത്തിലെത്താന്‍ സാധിച്ചിരുന്നില്ല. ഫൈനലിലെത്തിയ ജോക്കോ ആദ്യ സെറ്റ് നേടിയ ശേഷം കാര്‍ലോസ് അല്‍ക്കരാസിനു മുന്നില്‍ വീണു. പിന്നാലെ താരത്തിന്റെ വിരമിക്കല്‍ സംബന്ധിച്ചും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിലും താന്‍ കളിക്കുമെന്നു 41കാരന് ജോക്കോ വ്യക്തമാക്കി. നിലവിലെ ഒളിംപിക്സ് ടെന്നീസ് പുരുഷ സിംഗിള്‍സ് സ്വര്‍ണം ജോക്കോയ്ക്കാണ്. ആ നേട്ടം നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നു താരം പറയുന്നു. പ്രായവും സാഹചര്യങ്ങളുമൊക്കെ പ്രതികൂലമാണെന്നു താരം സമ്മതിക്കുന്നു. എന്നാല്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ശ്രമം തുടരാനാണ് തീരുമാനം എന്നു ജോക്കോ വ്യക്തമാക്കി. ഐസിസി ടൂർണമെന്റുകളിൽ കിവീസിനോട് ഇന്ത്യ തോൽക്കുന്നത് എന്തുകൊണ്ട്? പുരുഷ ടെന്നീസില്‍ ഒളിംപിക്സ് സ്വര്‍ണം നിലനിര്‍ത്തിയ ഏക താരം ബ്രിട്ടീസ് ഇതിഹാസം ആന്‍ഡി മുറെയാണ്. 2008ല്‍ ബെയ്ജിങ് ഒളിംപിക്സിൽ സ്വർണം സ്വന്തമാക്കിയ മുറെ 2012ല്‍ ലണ്ടന്‍ ഒളിംപിക്സിലും നേട്ടം ആവര്‍ത്തിച്ചു. 20204ലെ പാരിസ് ഒളിംപിക്സില്‍ കാര്‍ലോസ് അല്‍ക്കരാസിനെ വീഴ്ത്തിയാണ് ജോക്കോ സ്വര്‍ണം നേടിയത്. 2008ലെ ബെയ്ജിങ് ഒളിംപിക്സില്‍ മത്സരിച്ച ജോക്കോവിച് അന്ന് വെങ്കലം നേടിയിരുന്നു. വില 10,000 മുതല്‍ ലക്ഷങ്ങൾ വരെ! ഇന്ത്യ- ന്യൂസിലന്‍ഡ് ഫൈനൽ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍; രണ്ട് പേർ പിടിയിൽ Novak Djokovic says defending his Olympic gold medal at the 2028 Los Angeles Games is one of his long-term goals
'അഭിഷേക് ഇലവനില്‍ വേണ്ട, ഫൈനലില്‍ സഞ്ജു- ഇഷാന് ഓപ്പണിങ്'
അഹമ്മദാബാദ്: ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ അരങ്ങേറാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ നിര്‍ണായക നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കര്‍. ഇന്ത്യ ഫൈനലിനു ഇറങ്ങുമ്പോള്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഒഴിവാക്കണം എന്നാണ് ഗാവസ്കര്‍ പറയുന്നത്. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ കലാശപ്പോരിലെ എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ പരിതാപകരമായാണ് അഭിഷേക് ബാറ്റ് ചെയ്തത്. ഒറ്റ കളിയില്‍ മാത്രമാണ് താരം മികവ് പുലര്‍ത്തിയത്. സിംബാബ്വെക്കെതിരെ നേടിയ 55 റണ്‍സ് മാത്രമാണ് മികച്ച പ്രകടനം. 'അഭിഷേകിനെ ഒഴിവാക്കിയുള്ള ഇലവനായിരിക്കും ഫൈനലില്‍ ഇന്ത്യക്ക് നല്ലത്. കുറച്ച് കഠിനമായ കാര്യമാണ് ഞാന്‍ പറയുന്നത്. ലോകത്തെ ഒന്നാം നമ്പര്‍ ബാറ്ററെ ഫൈനലില്‍ ഒഴിവാക്കുക എളുപ്പമല്ല. പക്ഷേ ഇത്രയും അവസരം കിട്ടിയിട്ടും പുറത്താകുന്നതില്‍ അഭിഷേക് ഒരു പാഠവും പഠിച്ചിട്ടില്ല.' 'ഇന്ത്യ കിരീടം നേടില്ല'; ദാ... മുഹമ്മദ് ആമിറിന്റെ പുതിയ പ്രവചനം! 'ഒരേ രീതിയിലാണ് അദ്ദേഹം പുറത്താകുന്നത്. ബൗളര്‍മാര്‍ ഈ പോരായ്മ മുതലെടുത്തു അദ്ദേഹത്തെ വെട്ടിലാക്കുന്നു. എന്നിട്ടും അദ്ദേഹം സമീപനത്തില്‍ മാറ്റം വരുത്തുന്നില്ല എന്നതാണ് ഇക്കാര്യത്തിലെ എന്റെ ആശങ്ക.' 'ഇഷാന് കിഷനായിരിക്കണം ഫൈനലില്‍ സഞ്ജു സാംസണൊപ്പം ഓപ്പണറായി ഇറങ്ങേണ്ടത്. റിങ്കു ഫിനിഷറായി തിരിച്ചു ടീമില്‍ വരണം. വരുണ്‍ ചക്രവര്‍ത്തിക്കു പകരം കുല്‍ദീപ് യാദവിനേയും ഇന്ത്യ ഫൈനലില്‍ ഇറക്കണം'- ഗാവസ്കര്‍ നിര്‍ദ്ദേശിച്ചു. നേരത്തെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും അഭിഷേകിനെ ഫൈനലിലെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നു ആവശ്യപ്പെട്ടിരുന്നു. താരത്തിനു വിശ്രമം നല്‍കണമെന്നാണ് കൈഫ് പറഞ്ഞത്. ഐസിസി ടൂർണമെന്റുകളിൽ കിവീസിനോട് ഇന്ത്യ തോൽക്കുന്നത് എന്തുകൊണ്ട്? Abhishek Sharma: Sunil Gavaskar wants to changes to be made in the Indian team for the T20 World Cup 2026 final
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടുകയാണ്. ഇന്ത്യ ഫൈനലിൽ എത്തിയതോടെ മത്സരം നേരിൽ കാണാൻ ടിക്കറ്റിനായി ആരാധകരും നെട്ടോട്ടത്തിലാണ്. അതിനിടെ ഇന്നത്തെ മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. സെമി നേരില്‍ കണ്ടു, ഇനി ഫൈനല്‍ ആവേശം; ധോനി അഹമ്മദാബാദില്‍ (വിഡിയോ) അഹമ്മദാബാദിലെ ഉസ്മാൻപുര മേഖലയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം എട്ട് ടിക്കറ്റുകൾ കണ്ടെത്തിയതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികൾ ഈ ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്തതാണ്. ഈ ടിക്കറ്റുകൾ കരിഞ്ചന്തയിൽ മൂന്ന് മടങ്ങ് വിലയ്ക്ക് വരെ വിൽക്കാൻ ആയിരുന്നു പ്രതികളുടെ ശ്രമം. ഒരു ടിക്കറ്റിന് 10,000 രൂപവരെ ഇവർ ആവശ്യപ്പെട്ടിരുന്നു എന്നും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഐസിസി ടൂർണമെന്റുകളിൽ കിവീസിനോട് ഇന്ത്യ തോൽക്കുന്നത് എന്തുകൊണ്ട്? പ്രതികളുടെ കൈവശം ഉണ്ടായിരുന്ന എല്ലാ ടിക്കറ്റുകളും പിടിച്ചെടുത്തതായും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായും പൊലീസ് വ്യക്തമാക്കി. ടി20 ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് അഹമ്മദാബാദ് നഗരത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. W, W, W, W, W... തുടര്‍ച്ചയായി 5 പന്തില്‍ 5 വിക്കറ്റുകള്‍! (വിഡിയോ) ഫൈനൽ മത്സരം നേരിട്ട് കാണാൻ നിരവധിപ്പേർ എത്തുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും കമ്മീഷണർ ജി എസ് മാലിക് പറഞ്ഞു. അതേ സമയം പ്രീമിയം ടിക്കറ്റുകൾ 1.5 ലക്ഷം രൂപയ്ക്ക് വരെ കരിഞ്ചന്തയില്‍ വിൽപന നടത്തുന്നുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. Two Arrested in Ahmedabad for Black Marketing T20 World Cup Final Tickets.
'ഇന്ത്യ കിരീടം നേടില്ല'; ദാ... മുഹമ്മദ് ആമിറിന്റെ പുതിയ പ്രവചനം!
കറാച്ചി: ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിയില്‍ പോലും എത്തില്ലെന്നും സെമിയിലെത്തിയപ്പോള്‍ ഇന്ത്യ ഫൈനലില്‍ എത്തില്ലെന്നും പ്രവചിച്ച് പരിഹാസ്യനായിട്ടും പാക് പേസര്‍ മുഹമ്മദ് ആമിറിനു മാറ്റമൊന്നുമില്ല. ഇനി പ്രവചിക്കാന്‍ മത്സരമില്ലാത്തതിനാല്‍ ആമിര്‍ ആ പ്രഖ്യാപനവും നടത്തിയിരിക്കുന്നു. ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടില്ല. ന്യൂസിലന്‍ഡ് കിരീടം സ്വന്തമാക്കുമെന്നാണ് മുന്‍ താരത്തിന്റെ പുതിയ പ്രവചനം. ഇന്ത്യ സെമി പോലും എത്തില്ലെന്നു പ്രാഥമിക ഘട്ടത്തിലാണ് ആമിര്‍ പ്രവചിച്ചത്. ഇന്ത്യ സൂപ്പര്‍ എട്ടില്‍ എത്തിയപ്പോഴും താരം ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നു പുറത്താകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക പോരാട്ടം ജയിച്ച് ഇന്ത്യ സെമി ഉറപ്പിച്ചു. പിന്നാലെ അടുത്ത പ്രവചവും വന്നു. ഇന്ത്യ ഫൈനല്‍ കാണില്ല. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലുറപ്പിച്ചതിനു പിന്നാലെയാണ് കിരീടം നേടില്ലെന്ന പുതിയ പ്രവചനം. ഐസിസി ടൂർണമെന്റുകളിൽ കിവീസിനോട് ഇന്ത്യ തോൽക്കുന്നത് എന്തുകൊണ്ട്? 'മുംബൈയിലെ പിച്ച് പോലെയല്ല അഹമ്മദാബാദിലേത്. പേസും ബൗണ്‍സും നിറഞ്ഞതാണ് അഹമ്മദാബാദിലേത്. ന്യൂസിലന്‍ഡ് തീര്‍ച്ചയായും ഇന്ത്യയെ പരീക്ഷിക്കും. ഫൈനല്‍ പോരാട്ടമാണ്. ബൗളിങും ഫീല്‍ഡിങും നോക്കിയാല്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിനാണ്'. 'ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് രണ്ട് നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. അതുകൊണ്ടാണ് ഇന്ത്യ ജയിച്ചത്. അത് മാച്ച് വിന്നിങ് ക്യാച്ചുകളായിരുന്നു. അത്തരം തെറ്റുകള്‍ ന്യൂസിലന്‍ഡ് ഇന്ന് ഒഴിവാക്കിയാല്‍ ഇന്ത്യയെ അവര്‍ക്ക് തോല്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്'- ആമിര്‍ തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. സെമി നേരില്‍ കണ്ടു, ഇനി ഫൈനല്‍ ആവേശം; ധോനി അഹമ്മദാബാദില്‍ (വിഡിയോ) Mohammad Amir said that if New Zealand avoid the mistakes England made in the semifinals, they have every chance of beating India
ഐസിസി ടൂർണമെന്റുകളിൽ കിവീസിനോട് ഇന്ത്യ തോൽക്കുന്നത് എന്തുകൊണ്ട്?
അഹമ്മദാബാദ്: ടി20 ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴു മണി മുതലാണ് മത്സരം. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോർഡാണ് ന്യൂസിലൻഡിനുള്ളത്. പ്രത്യേകിച്ച് ടി20 ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യക്കെതിരെ കിവീസ് ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. രണ്ട് ടീമുകളും ഇതുവരെ ടി20 ലോകകപ്പിൽ മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം വിജയം ന്യൂസിലൻഡിന് ഒപ്പമായിരുന്നു. ലമീന്‍ യമാലിന്റെ ഒറ്റ ഗോള്‍; 68ാം മിനിറ്റില്‍ പ്രതിരോധം പൊളിച്ച് ബാഴ്സലോണ ജയിച്ചു ഐസിസി ടൂർണമെന്റുകളിൽ ആകെ 19 തവണയാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിൽ ആറു മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യയ്ക്ക് വിജയം നേടാനായത്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകളിൽ ഇന്ത്യ പലപ്പോഴും ന്യൂസിലൻഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഐസിസി ടൂർണമെന്റുകളിലെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് എന്താണ് സംഭിവിക്കുന്നത് എന്നാണ് ആരാധകർ ഉയർത്തുന്ന ചോദ്യം. രോഹിത് സഞ്ജുവിനോട് പറഞ്ഞത്; ആ വൈറല്‍ 'മോട്ടിവേഷനു' പിന്നില്‍... ന്യൂസിലൻഡിന്റെ ഏറ്റവും വലിയ ശക്തി അവരുടെ സ്വിങ് ബൗളിങ്ങാണ്. പുതിയ പന്ത് മികച്ച രീതിയിൽ സ്വിങ് ചെയ്യിക്കാൻ കഴിയുന്ന ബൗളർമാരാണ് അവരുടെ പ്രധാന ആയുധം. 2019 ലോകകപ്പ് സെമിഫൈനലിലും 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ട്രെന്റ് ബോൾട്ട്, ടിം സൗത്തി, മാറ്റ് ഹെൻറി എന്നിവർ ഇന്ത്യയുടെ മുൻനിര ബാറ്റിങ് നിരയെ തകർത്തത് ഇതിന് മികച്ച ഉദാഹരണമാണ്. പവർപ്ലേയ്ക്കുള്ളിൽ തന്നെ രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങളെ പുറത്താക്കി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. ഇന്ത്യ കരുതിയിരിക്കണം, ഈ 5 കിവി താരങ്ങളെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം ടോപ്പ് ഓർഡർ എങ്ങനെ കളിക്കുന്നു എന്ന് അനുസരിച്ചിരിക്കും. ടോപ്പ് ഓർഡറിലെ താരങ്ങളുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടാൽ പിന്നീട് ടീമിന് തിരിച്ചുവരവ് വലിയ ബുദ്ധിമുട്ടാണ്. സമ്മർദ്ദഘട്ടങ്ങളിൽ ഇന്ത്യൻ ടീമിന് ഇങ്ങനെ സംഭവിക്കുന്ന വീഴ്ചകളാണ് തോൽവിയിലേക്ക് നയിക്കുന്നതും. സെമി നേരില്‍ കണ്ടു, ഇനി ഫൈനല്‍ ആവേശം; ധോനി അഹമ്മദാബാദില്‍ (വിഡിയോ) വ്യക്തിഗത മികവിനേക്കാൾ ടീം വർക്കിലൂടെയും ന്യൂസിലൻഡിന് മത്സരങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയും. 2016 ടി20 ലോകകപ്പിൽ നാഗ്പൂരിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 79 റൺസിന് പുറത്താക്കി ന്യൂസിലൻഡ് നേടിയ വിജയം ഇതിന് ഉദാഹരണമാണ്. മിച്ചൽ സാന്റ്നറും ഇഷ് സോധിയും ചേർന്നാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ തകർത്തത്. കണക്കുകൾ ന്യൂസിലൻഡിന് അനുകൂലമാണെങ്കിലും ഫൈനലിൽ കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രണ്ട് ടീമുകളും മികച്ച ഫോമിലാണ് അത് കൊണ്ട് തന്നെ കപ്പ് ആരുയർത്തും എന്ന് പ്രവചിക്കാൻ കഴിയില്ല. India vs New Zealand T20 World Cup Final History Favors Kiwis in ICC Clashes.
സെമി നേരില്‍ കണ്ടു, ഇനി ഫൈനല്‍ ആവേശം; ധോനി അഹമ്മദാബാദില്‍ (വിഡിയോ)
അഹമ്മദാബാദ്: വാംഖഡെയില്‍ ഇന്ത്യ- ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമി കാണാന്‍ വന്നതിനു പിന്നാലെ ഫൈനല്‍ പോരാട്ടം കാണാനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായ എംഎസ് ധോനി അഹമ്മദാബാദിലെത്തി. ഇന്ത്യ- ന്യൂസിലന്‍ഡ് ഗ്രാന്‍ഡ് ഫിനാലെ ഇന്ന് വൈകീട്ട് 7.00 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ഐപിഎല്‍ ഒരുക്കങ്ങള്‍ക്കിടെയാണ് ധോനി കഴിഞ്ഞ ദിവസം സെമി പോരാട്ടം നേരില്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. ഭാര്യ സാക്ഷി ധോനിയ്ക്കൊപ്പമാണ് താരം വാംഖഡെയില്‍ എത്തിയത്. #WATCH | Gujarat | Former Captain of the Indian Cricket Team Mahendra Singh Dhoni arrives at Ahmedabad ICC Men's T20 World Cup 2026 final between India and New Zealand, to be played today at the Narendra Modi Stadium. pic.twitter.com/5Q6gNuIcsQ — ANI (@ANI) March 8, 2026 ഇന്ത്യ കരുതിയിരിക്കണം, ഈ 5 കിവി താരങ്ങളെ ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടം കാണാന്‍ നിരവധി വിഐപികളാണ് ഗ്യാലറിയിലെത്തിയത്. രോഹിത് ശര്‍മ, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍ അടക്കമുള്ളവരും വാംഖഡെയിലുണ്ടായിരുന്നു. 2007ല്‍ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിച്ച നായകനാണ് ധോനി. 2011ല്‍ ഏകദിന ലോക കിരീടം ഇന്ത്യ നേടുമ്പോഴും നയിച്ചത് ധോനിയായിരുന്നു. രോഹിത് സഞ്ജുവിനോട് പറഞ്ഞത്; ആ വൈറല്‍ 'മോട്ടിവേഷനു' പിന്നില്‍... Former Captain of the Indian Cricket Team MS Dhoni arrives at Ahmedabad
ഇന്ത്യ കരുതിയിരിക്കണം, ഈ 5 കിവി താരങ്ങളെ
അഹമ്മദാബാദ്: ടി20 ലോകകപ്പ് കിരീട ഫേവറിറ്റുകളായ ഇന്ത്യക്ക് ഗ്രാന്‍ഡ് ഫിനാലെയില്‍ കടുത്ത അഗ്നി പരീക്ഷ തന്നെ നേരിടേണ്ടി വരും. ന്യൂസിലന്‍ഡ് സെമിയില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് അത്ര ആധികാരികതയിലാണ്. ബാറ്റിങിലും ബൗളിങിലും തന്ത്രങ്ങളിലും അവര്‍ ടൂര്‍ണമെന്റിലെ ഓരോ മത്സരം കഴിയുമ്പോഴും രാകി തെളിഞ്ഞാണ് നില്‍ക്കുന്നത്. 5 നിര്‍ണായക താരങ്ങളുടെ സാന്നിധ്യമാണ് അവര്‍ക്ക് കരുത്തു പകരുന്നത്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍, ഓപ്പണര്‍ ഫിന് അല്ലന്, പേസര്‍ മാറ്റ് ഹെൻറി, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ് എന്നീ അഞ്ച് പേരാണ് ഇന്ത്യക്കു ഫൈനലില്‍ ഭീഷണിയായി നില്‍ക്കുന്നത്. Finn Allen, T20 World Cup ഫിന് അല്ലന് ഫിന് അല്ലന് എന്ന ഓപ്പണറുടെ വിസ്ഫോടനാത്മക ഫോമാണ് ന്യൂസിലന്‍ഡിനെ നിലവില്‍ ഏറ്റവും വലിയ അപകടകാരികളാക്കുന്നത്. നൈസര്‍ഗിക ടാലന്റുള്ള യുവ താരമായി വന്ന അല്ലന് പലപ്പോഴും സ്ഥിരതയില്ലാത്ത ബാറ്റിങിന്റെ പേരില്‍ പഴി കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ ടി20 ലോകകപ്പില്‍ ആ വിലയിരുത്തലുകളെ കാറ്റില്‍ പറത്തുന്ന ഫോമിലാണ് താരം. നിലവില്‍ ഒരു സെഞ്ച്വറിയും ഒരു 80 പ്ലസ് സ്കോറും താരം നേടിയിട്ടുണ്ട്. ഹൈ റിസ്ക് ഷോട്ടുകള്‍ക്ക് പോലും ഒരു മടിയും കാണിക്കാത്ത അല്ലനെ തുടക്കത്തില്‍ തന്നെ മടക്കിയാല്‍ ഇന്ത്യക്ക് അത് വലിയ ഗുണം ചെയ്യും. അതിനുള്ള തന്ത്രങ്ങള്‍ സൂര്യ പുറത്തെടുക്കുമെന്നു കരുതാം. Matt Henry, T20 World Cup മാറ്റ് ഹെൻറി സെന്‍സേഷണല്‍ ഫോമില്‍ പന്തെറിയുകയാണ് മാറ്റ് ഹെൻറി. പിച്ചിന്റെ അനുകൂല്യം പരമാവധി മുതലെടുത്തുള്ള ബൗളിങാണ് പവര്‍പ്ലേയില്‍ താരം പുറത്തെടുക്കുന്നത്. താരത്തിന്റെ ഗുഡ് ലെങ്ത് ഡെലിവറികള്‍ മാരകമാണ്. ഇതിനെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ എങ്ങനെ ചെറുക്കുമെന്നതാണ് ആകാംക്ഷയുണ്ടാക്കുന്നത്. പവര്‍പ്ലേയില്‍ വിക്കറ്റ് നല്‍കാതെ താരത്തിന്റെ പന്തുകള്‍ സമര്‍ഥമായി നേരിടാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മിടുക്കു കാണിക്കുമെന്നു പ്രതീക്ഷിക്കാം. Mitchell Santner, T20 World Cup മിച്ചല്‍ സാന്റ്നര്‍ മുന്നില്‍ നിന്നു നയിക്കുക എന്ന വാക്ക് ഈ ലോകകപ്പില്‍ കൃത്യം ഏത് ക്യാപ്റ്റനു ചേരും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കിവി നായകന്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും താരം വേണ്ട സമയത്ത് ടീമിനെ തോളിലേറ്റുന്നതാണ് ടൂര്‍ണമെന്റില്‍ കണ്ടത്. ന്യൂസിലന്‍ഡ് ടീമില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഏറ്റവും കൃത്യമായി അറിയുന്ന ആളും പരിചയമുള്ള ആളും നിലവില്‍ സാന്റ്നര്‍ തന്നെയാണ്. ഇന്ത്യ കരുതിയിരിക്കേണ്ട സുപ്രധാന താരങ്ങളില്‍ ഒരാള്‍. Daryl Mitchell, T20 World Cup ഡാരില്‍ മിച്ചല്‍ ലോകകപ്പില്‍ നിശബ്ദമാണ് ഡാരില്‍ മിച്ചലിന്റെ ബാറ്റ്. കാര്യമായ ഇന്നിങ്സൊന്നും അധികം കളിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ താരത്തെ അപകടകാരിയാക്കുന്ന പ്രധാന സംഗതി അദ്ദേഹം എക്കാലത്തും ഇന്ത്യക്കെതിരെ മികച്ച ബാറ്റിങ് പുറത്തെടുത്തിട്ടുണ്ട് എന്നതാണ്. ഈയടുത്ത് നടന്ന ഏകദിന പോരാട്ടത്തില്‍ രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളും താരം ഇന്ത്യക്കെതിരെ നേടി. അതിനാല്‍ ഇന്ത്യന്‍ ബൗളിങ് താരത്തിനു ഏറെക്കുറെ മനഃപാഠമാണ്. Glenn Phillips, T20 World Cup ഗ്ലെന്‍ ഫിലിപ്സ് ബാറ്റിങും ബൗളിങും ഒന്നുമല്ല ഈ മനുഷ്യനെ നിര്‍ണായക താരമാക്കുന്നത്. അദ്ദേഹത്തിന്റെ ഫീല്‍ഡിങ് മികവാണ് എതിരാളികള്‍ക്ക് ഭാരമുകുക. ഓരോ റണ്ണും നിര്‍ണായകമായ ടി20യില്‍ താരം എതിര് ടീമിലുണ്ടാക്കുന്ന ആഘാതം വലുതാണ്. ഒരു ക്യാച്ച്, ഒരു റണ്ണൗട്ട്, അല്ലെങ്കില്‍ ബൗണ്ടറി അനുവദിക്കാതിരിക്കല്‍ കളിയെ ഏതു ദിശയിലേക്കും മാറ്റാനുള്ള കെല്‍പ്പ് ഫീല്‍ഡിങ് മികവിനുണ്ട്. ബാറ്റിങും ബൗളിങും ഒന്നും വേണ്ട, ഫിലിപ്സ് അല്ലാതെയാണ് അപകടമാകുന്നത്. New Zealand are set to feature in their first T20 World Cup final since 2021
രോഹിത് സഞ്ജുവിനോട് പറഞ്ഞത്; ആ വൈറല്‍ 'മോട്ടിവേഷനു'പിന്നില്‍...
അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ 50 പന്തില്‍ 97 റണ്‍സടിച്ച് പുറത്താകാതെ നിന്നു ഇന്ത്യയെ സെമിയിലേക്ക് അനായാസം എത്തിച്ച സഞ്ജു സാംസന്റെ ഇന്നിങ്സ് വലിയ ആവേശമാണ് ആരാധകരിലുണ്ടാക്കിയത്. താരത്തിന്റെ മോശം ഫോമില്‍ നിന്നുള്ള തിരിച്ചു വരവ് കൂടിയായിരുന്നു ഈ ഇന്നിങ്സ്. പിന്നാലെ രോഹിത് ശര്‍മയും സഞ്ജു സാംസണും തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ വിഡിയോ വൈറലായി മാറിയിരുന്നു. ടി20 ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ അവസരം കിട്ടാതെ ബഞ്ചലിരിക്കുന്ന സമയത്താണ് രോഹിത് സഞ്ജുവിനു മോട്ടിവേഷന്‍ നല്‍കുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് വൈറലായത്. ലോകകപ്പില്‍ കുറേ ദൂരം സഞ്ചരിക്കാനുണ്ടെന്നും മികവ് തെളിയിക്കാന്‍ ഒരു ദിവസം തീര്‍ച്ചയായും അവസരം കിട്ടുമെന്നും അതിനായി കാത്തിരിക്കാനുമായിരുന്നു രോഹിത് സഞ്ജുവിനു നല്കിയ ഉപദേശം. സഞ്ജുവിനെ കെട്ടിപ്പിടിച്ചാണ് രോഹിത് ഇതു പറയുന്നത്. പിന്നാലെയാണ് സഞ്ജു വിന്‍ഡീസിനെതിരെ 97 അടിച്ച് ടീമിനെ സെമിയിലെത്തിച്ചതും ഇംഗ്ലണ്ടിനെതിരെ 89 അടിച്ച് ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതും. 'സമ്മര്‍ദ്ദമോ, എന്തിന്; ആവേശം ഫുള്‍ ലോഡഡ്...' കമോണ്‍ ഇന്ത്യ! ഇപ്പോള്‍ സഞ്ജുവിനെ അന്നു നേരില്‍ കണ്ട് പിന്തുണ നല്കാന് തീരുമാനിച്ചതില്‍ വ്യക്തത വരുത്തുകയാണ് ഹിറ്റ്മാന്. 'ചിലപ്പൊഴൊക്കെ ഒരു താരത്തിന്റെ സ്പന്ദനം ഞാന്‍ കളിക്കുന്നില്ലെങ്കിലും എനിക്ക് അനുഭവപ്പെടും. ലോകകപ്പ് പോലെയുള്ള ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തിട്ടും കളിക്കാന്‍ അവസരം കിട്ടാതെയിരിക്കുമ്പോള്‍ ഒട്ടും നിരാശ വരാതെ നോക്കേണ്ടത് പ്രധാനമാണെന്നു എനിക്കറിയാം. ശ്രദ്ധ പതറാതെ കാര്യങ്ങളെ ശരിയാം വണ്ണം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകേണ്ടത് അനിവാര്യമാണ്. ആ വികാരം അനുഭവിച്ച ആളാണ് ഞാന്‍. അതുകൊണ്ടാണ് സഞ്ജുവിനോട് സംസാരിക്കണമെന്നു എനിക്കു തോന്നിയത്.' 'അദ്ദേഹം ഇന്ത്യക്കു വേണ്ടി സ്ഥിരമായി കളിക്കുന്നതിനിടെയാണ് ലോകകപ്പിനു ഇറങ്ങുമ്പോള്‍ ഇലവനില്‍ നിന്നു തഴയപ്പെടുന്നത്. ആ ഘട്ടത്തില്‍ ഇതൊരു നീണ്ട പോരാട്ടമാണെന്നും രസകരമായ കാര്യങ്ങള്‍ വരുമെന്നും അദ്ദേഹത്തോടു പറണമെന്നു എനിക്കു തോന്നി. നിങ്ങളുടെ അവസരം തീര്‍ച്ചയായും മുന്നിലെത്തുമെന്നു പറഞ്ഞ് ആശ്വസിപ്പിക്കാനും എനിക്ക് ആഗ്രഹമുണ്ടായി. ഇന്ത്യക്കു നിര്‍ണായകമായ പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ തിരിച്ചു വരവ് അങ്ങനെ സംഭവിച്ചു. സഞ്ജു ഭയരഹിതനായി ബാറ്റ് വീശി'- രോഹിത് ആ സംഭാഷണത്തെക്കുറിച്ച് വ്യക്തമാക്കി. 'പ്ലീസ് ഒന്ന് ജയിക്കു, തോറ്റാൽ ആ പട്ടം നിങ്ങളെ ഏൽപ്പിക്കും'! ന്യൂസിലൻഡിനെ ട്രോളി സ്റ്റെയ്ൻ ലോകകപ്പിനു തൊട്ടു മുന്‍പ് നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും സഞ്ജു ദയനീയമായി ബാറ്റിങില്‍ പരാജയപ്പെട്ടു. അതോടെ ലോകകപ്പ് ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന സ്ഥാനം പോലും അദ്ദേഹത്തിനു നഷ്ടമായി. പിന്നീട് ആദ്യ രണ്ട് മത്സരങ്ങളിലും ബഞ്ചിലായിരുന്നു സ്ഥാനം. അഭിഷേകിന്റെ അനാരോഗ്യം കാരണം പിന്നീട് രണ്ട് കളിയില്‍ അവസരം കിട്ടിയ സഞ്ജു ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. സൂപ്പര്‍ എട്ടില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയതാണ് പിന്നീടുണ്ടായ വഴിത്തിരിവ്. ടീം ഘടനയില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തീരുമാനിച്ചതോടെ സഞ്ജു ഇലവനിലേക്ക് മടങ്ങിയെത്തി. അതിനു ശേഷം സംഭവിച്ച സഞ്ജുവിന്റെ രണ്ട് ഉജ്ജ്വല ഇന്നിങ്സുകള്‍ക്ക് പിന്നില്‍ വാക്ക് കൊണ്ടു ശക്തി പകര്‍ന്നു രോഹിതുമുണ്ട്. Rohit Sharma explained the reason why he decided to give a pep-talk to Sanju Samson at the start of the T20 World Cup
മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ആകാതെ ഇന്ത്യയിൽ കുടുങ്ങിപ്പോയ ടീമുകൾക്ക് ഐസിസി പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഒരുക്കിയിരുന്നു. ശനിയാഴ്ച രാത്രി മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള നേരിട്ടുള്ള ചാർട്ടർ വിമാനത്തിൽ ഇംഗ്ലണ്ട് ടീം മടങ്ങി എന്നാണ് റിപ്പോർട്ട്. ഐസിസിയുടെ ഈ നീക്കത്തിൽ അതൃപ്തി അറിയിച്ചു ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ബാറ്റർ ഡേവിഡ് മില്ലർ രംഗത്ത് എത്തി. 'സമ്മര്‍ദ്ദമോ, എന്തിന്; ആവേശം ഫുള്‍ ലോഡഡ്...' കമോണ്‍ ഇന്ത്യ! “വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടിനേക്കാൾ മുമ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായ ടീം ആണ്. എന്നിട്ടും ഇംഗ്ലണ്ട് ആദ്യം ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നു. വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും കൊൽക്കത്തയിൽ ഇപ്പോഴും ഐസിസിയുടെ തീരുമാനം കാത്തിരിക്കുകയാണ്,” എന്നാണ് മില്ലർ ഒരു സ്പോർട്സ് ചാനലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. 'പ്ലീസ് ഒന്ന് ജയിക്കു, തോറ്റാൽ ആ പട്ടം നിങ്ങളെ ഏൽപ്പിക്കും'! ന്യൂസിലൻഡിനെ ട്രോളി സ്റ്റെയ്ൻ മില്ലറിന്റെ വാക്കുകൾക്ക് പിന്തുണയുമായി വിന്‍ഡീസ് പരിശീലകന് ഡാരന്‍ സമ്മിയും രംഗത്തെത്തി. “പിന്നിൽ ഇരിക്കുന്നവർ കേൾക്കാൻ കുറച്ചുകൂടി ഉറക്കെ പറയൂ,” എന്നാണ് മില്ലറിന്റെ പോസ്റ്റിന് മറുപടിയുമായി സമ്മി കമന്റ് ചെയ്തത്. തുടർന്ന് വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി മില്ല രംഗത്ത് എത്തി. “ഇംഗ്ലണ്ടിന് ചാർട്ടർ ക്രമീകരിക്കാൻ ഐസിസിക്ക് സമയം വേണ്ടിവന്നില്ല. വെസ്റ്റ് ഇൻഡീസ് ഏഴ് ദിവസമായി കാത്തിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക നാലു ദിവസമായി മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക ആയിരുന്നു. എന്നിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല,” എന്ന് മില്ലർ സമ്മിക്ക് മറുപടി നൽകി. ലമീന്‍ യമാലിന്റെ ഒറ്റ ഗോള്‍; 68ാം മിനിറ്റില്‍ പ്രതിരോധം പൊളിച്ച് ബാഴ്സലോണ ജയിച്ചു David Miller Slams ICC After England Leave India First on Charter Flight. വെസ്റ്റ് ഇൻഡീസിന്റെ ടി20 ലോകകപ്പ് യാത്ര മാർച്ച് ഒന്നിന് തന്നെ അവസാനിച്ചിരുന്നു. ദക്ഷിണാഫ്രിക്ക മൂന്ന് ദിവസം കഴിഞ്ഞാണ് പുറത്തായത്. അതിനുശേഷമാണ് ഇംഗ്ലണ്ടും ടൂർണമെന്റിൽ നിന്ന് പുറത്തായത്. എന്നിട്ടും ഇംഗ്ലണ്ടിന് മുൻഗണന ലഭിച്ചതാണ് മില്ലറെ പ്രകോപിപ്പിച്ചത്. പൊരുതി നിന്നത് ജെമിമ മാത്രം; പിങ്ക് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ 198ല്‍ പുറത്ത് വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും കൊൽക്കത്തയിൽ നിന്നുള്ള ചാർട്ടർ വിമാനത്തിലായിരിക്കും മടങ്ങുക എന്ന വിവരം ഐസിസി നേരത്തെ അറിയിച്ചിരുന്നു. ഈ വിമാനം ആദ്യം ജോഹന്നസ്ബർഗിലേക്കാണ് പോകുക. തുടർന്ന് വെസ്റ്റ് ഇൻഡീസ് ടീമംഗങ്ങൾ അവിടെ നിന്ന് ആന്റിഗ്വയിലേക്കുള്ള മറ്റൊരു വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിക്കും എന്നും ഐസിസി അറിയിച്ചിരുന്നു. എന്നാൽ ഈ യാത്രയുടെ തീയതി അറിയിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് ടീമുകളെ വലയ്ക്കുന്നത്. David Miller Slams ICC After England Leave India First on Charter Flight.
പെര്‍ത്ത്: ഓസ്ട്രേലിയ വനിതാ ടീമിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ദയനീയ തോല്‍വി. ഓസീസ് 10 വിക്കറ്റിന്റെ വിജയം ആഘോഷിച്ചു. ഒന്നാം ഇന്നിങ്സില്‍ 198 റണ്‍സില്‍ ഇന്ത്യയെ പുറത്താക്കി ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 323 റണ്‍സ് അടിച്ചെടുത്തു. 125 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഓസീസ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ 149 റണ്‍സില്‍ ഓള് ഔട്ടാക്കി. ഇതോടെ അവരുടെ വിജയ ലക്ഷ്യം വെറും 25 റണ്‍സ് മാത്രമായി. ഒറ്റ വിക്കറ്റും നഷ്ടപ്പെടുത്താതെ ഓസീസ് വനിതകള്‍ 28 റണ്‍സെടുത്തു ലക്ഷ്യം സ്വന്തമാക്കുകയും ചെയ്തു. ഓപ്പണര്‍മാരായ ജോര്‍ജിയ വോള്‍ 16 റണ്‍സും ഫോബ് ലിച്ഫീല്‍ഡ് 11 റണ്‍സും എടുത്ത് ക്രീസില്‍ തുടര്‍ന്നു. നേരത്തെ 125 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്കായി അന്താരാഷ്ട്ര വനിതാ ടെസ്റ്റ് പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ച പ്രതിക റാവല്‍ മാത്രമാണ് പൊരുതി നിന്നത്. അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടി താരം തുടക്കം അവിസ്മരണീയമാക്കി. വാലറ്റത്ത് സ്നേഹ് റാണയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇതിലും ദയനീയമായിപ്പോയേനെ ഇന്ത്യന്‍ സ്കോര്‍. പ്രതിക 63 റണ്‍സെടുത്തു. സ്നേഹ് റാണ 30 റണ്‍സും സ്വന്തമാക്കി. ജെമിമ റോഡ്രിഗ്സ് (14), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (11) എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ലമീന്‍ യമാലിന്റെ ഒറ്റ ഗോള്‍; 68ാം മിനിറ്റില്‍ പ്രതിരോധം പൊളിച്ച് ബാഴ്സലോണ ജയിച്ചു അന്നബെല്‍ സതര്‍ലാന്‍ഡ് നേടിയ സെഞ്ച്വറി ബലത്തിലാണ് ഓസീസ് വനിതകള്‍ ഒന്നാം ഇന്നിങ്സില്‍ മികച്ച സ്കോറിലെത്തിയത്. 3 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ് അവര്‍ രണ്ടാം ദിനം തുടങ്ങിയത്. അന്നബെല്‍ 171 പന്തില്‍ 129 റണ്‍സെടുത്തു മടങ്ങി. താരം 17 ഫോറുകള്‍ തൂക്കി. അന്നബെലിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. നേരത്തെ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ താരം 4 വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങിലും വെല്ലുവിളി തീര്‍ത്തിരുന്നു. പിന്നാലെയാണ് സെഞ്ച്വറിത്തിളക്കം. 76 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ഓസീസ് നിരയില്‍ തിളങ്ങിയ മറ്റൊരു താരം. ഓപ്പണര്‍മാരെ വേഗം നഷ്ടമായെങ്കിലും മൂന്നാം സ്ഥാനത്തെത്തിയ എല്ലിസ് പെറിയും അഞ്ചാമതായി ക്രീസിലെത്തിയ അന്നബെല്‍ സതര്‍ലാന്‍ഡും ചേര്‍ന്നാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 'പ്ലീസ് ഒന്ന് ജയിക്കു, തോറ്റാൽ ആ പട്ടം നിങ്ങളെ ഏൽപ്പിക്കും'! ന്യൂസിലൻഡിനെ ട്രോളി സ്റ്റെയ്ൻ ഇന്ത്യക്കായി സയാലി സത്ഗിരെ, ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവര്‍ 2 വിക്കറ്റെടുത്തു. സ്നേഹ് റാണ, ഷെഫാലി വര്‍മ ഒരു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജെമിമ റോഡ്രിഗ്സാണ് ഇന്ത്യന്‍ നിരയിലെ ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 84 പന്തില്‍ 7 ഫോറുകള്‍ സഹിതം ജെമിമ 52 റണ്‍സ് സ്വന്തമാക്കി. ഷെഫാലി വര്‍മ (35), അരങ്ങേറ്റക്കാരി കഷ്വി ഗൗതം (34) എന്നിവരും ചെറുത്തു നിന്നു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത് തിരിച്ചടിയായി. ഓസ്ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ലസി ഹാമില്ടന് 3 വിക്കറ്റെടുത്തു. ഡാര്‍സി ബ്രൗണ്‍ 2 വിക്കറ്റും ആഷ്ലി ഗാര്‍ഡ്നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. 'സമ്മര്‍ദ്ദമോ, എന്തിന്; ആവേശം ഫുള്‍ ലോഡഡ്...' കമോണ്‍ ഇന്ത്യ! pink ball test india vs australia
ലമീന്‍ യമാലിന്റെ ഒറ്റ ഗോള്‍; 68ാം മിനിറ്റില്‍ പ്രതിരോധം പൊളിച്ച് ബാഴ്സലോണ ജയിച്ചു
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ അത്ലറ്റിക്ക് ബില്ബാവോയ്ക്കെതിരായ പോരാട്ടത്തില്‍ ഒറ്റ ഗോളില്‍ വിജയം സ്വന്തമാക്കി ബാഴ്സലോണ. കിരീട പോരില്‍ രണ്ടാമതുള്ള റയല്‍ മാഡ്രിഡുമായി ഒന്നാം സ്ഥാനത്തെ പോയിന്റ് വ്യത്യാസം 4 ആക്കി നിര്‍ത്താനും ജയത്തോടെ ബാഴ്സയ്ക്കു സാധിച്ചു. ലമീന്‍ യമാല്‍ നേടിയ ഏക ഗോളിലാണ് കറ്റാലന്‍ പട ജയം പിടിച്ച് രക്ഷപ്പെട്ടത്. കളിയുടെ മുക്കാല്‍ സമയത്തും ബാഴ്സയെ ഗോളടിക്കാന്‍ സമ്മതിക്കാതെ പ്രതിരോധിച്ച ബില്‍ബാവോ കൗണ്ടര്‍ അറ്റാക്കുമായി അവര്‍ക്ക് നിരന്തരം ഭീഷണിയുമുയര്‍ത്തി. 68ാം മിനിറ്റിലാണ് ലമീന്‍ യമാല്‍ വല ചലിപ്പിച്ചത്. ആക്രമണത്തില്‍ അത്ലറ്റിക്കോ ബില്‍ബാവോ മുന്നില്‍ നിന്നു. ഓണ്‍ ടാര്‍ജറ്റില്‍ ഇരു ടീമും തുല്യമായിരുന്നു. 2 ഷോട്ടുകളാണ് ഗോള്‍ ലക്ഷ്യമിട്ട് ഇരു ടീമുകളും അടിച്ചത്. അതിലൊന്നാണ് യമാല്‍ വലയിലാക്കിയത്. ജയത്തോട 27 കളിയില്‍ നിന്നു ബാഴ്സലോണയ്ക്ക് 67 പോയിന്റുകള്‍. രണ്ടാമതുള്ള റയലിന് ഇത്രയും കളിയില്‍ നിന്നു 63 പോയിന്റുകള്‍. 'പ്ലീസ് ഒന്ന് ജയിക്കു, തോറ്റാൽ ആ പട്ടം നിങ്ങളെ ഏൽപ്പിക്കും'! ന്യൂസിലൻഡിനെ ട്രോളി സ്റ്റെയ്ൻ ജയം പിടിച്ച് സിമിയോണി സംഘം മറ്റൊരു മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡും ജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തില്‍ 3-2നു റയല്‍ സോസിഡാഡിനെ വീഴ്ത്തിയാണ് അത്ലറ്റിക്കോ വിജയം പിടിച്ചത്. നിക്കോളാസ് ഗോണ്‍സാലസ് സിമിയോണിയുടെ സംഘത്തിനായി ഇരട്ട ഗോള്‍ നേടി. അലക്സാണ്ടര്‍ സൊര്ലോതാണ് ഗോളടിക്ക് തുടക്കമിട്ടത്. 5ാം മിനിറ്റിലാണ് അത്ലറ്റിക്കോയ്ക്ക് താരം ലീഡ് സമ്മാനിച്ചത്. 67, 81 മിനിറ്റുകളിലാണ് ഗോണ്‍സാലസിന്റെ ഗോളുകള്‍. അത്ലറ്റിക്കോ മുന്നിലെത്തിയ രണ്ട് തവണയും തൊട്ടുപിന്നാലെ തന്നെ റയല്‍ സോസിഡാഡ് സമനില പിടിക്കുന്നുണ്ട്. അഞ്ചാം മിനിറ്റിലെ സൊര്‍ലോതിന്റെ ഗോളിന് 9ാം മിനിറ്റില്‍ തന്നെ റയല്‍ സോസിഡാഡ് മറുപടി നല്കുന്നു്. കാര്‍ലോസ് സോളര്‍ 9ാം മിനിറ്റിലാണ് സമനില സമ്മാനിച്ചത്. 67ാം മിനിറ്റില്‍ ഗോണ്‍സാലസ് വീണ്ടും അത്ലറ്റിക്കോയെ മുന്നിലെത്തിക്കുന്നു. തൊട്ടടുത്ത മിനിറ്റില്‍ തന്നെ മികേല്‍ ഒയാര്സബെലിലൂടെ റയല്‍ സോസിഡാഡ് വീണ്ടും സ്കോര്‍ ഒപ്പമെത്തിച്ചു. ഒടുവില്‍ ഗോണ്‍സാലസ് തന്റെ രണ്ടാം ഗോള്‍ 81ാം മിനിറ്റില്‍ സ്വന്തമാക്കിയാണ് അത്ലറ്റിക്കോയുടെ ജയം ഉറപ്പിച്ചത്. 'സമ്മര്‍ദ്ദമോ, എന്തിന്; ആവേശം ഫുള്‍ ലോഡഡ്...' കമോണ്‍ ഇന്ത്യ! Lamine Yamal scored the only goal as Barcelona restored their four-point lead at the top of LaLiga
'പ്ലീസ് ഒന്ന് ജയിക്കു, തോറ്റാൽ ആ പട്ടം നിങ്ങളെ ഏൽപ്പിക്കും'! ന്യൂസിലൻഡിനെ ട്രോളി സ്റ്റെയ്ൻ
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ന്യൂസിലൻഡ് ടീമിനു ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസർ ഡെയ്ൽ സ്റ്റെയ്നിന്റെ മുന്നറിയിപ്പ്. ഞായാറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയോടു തോറ്റാൽ ദക്ഷിണാഫ്രിക്കയുടെ പേരിലുള്ള 'ചോക്കേഴ്സ്' (നിർണായക ഘട്ടങ്ങളിൽ പരാജയപ്പെടുന്നവർ) എന്ന ദുഷ്പേര് കിവികൾക്കു സ്വന്തമാകുമെന്നു സ്റ്റെയ്നിന്റെ പരിഹാസം. സഹ താരമായിരുന്ന എബി ഡിവില്ല്യേഴ്സിന്റെ യു ട്യൂബ് ചാനലിൽ സംസാരിക്കവേയാണ് സ്റ്റെയ്ൻ ന്യൂസിലൻഡിനെ ട്രോളിയത്. 'കാര്യങ്ങളെ സത്യസന്ധമായി തന്നെ പറയാം. എല്ലാവരും ദക്ഷിണാഫ്രിക്കയെയാണ് ചോക്കേഴ്സ് എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ന്യൂസിലൻഡ് നമ്മളേക്കാൾ കൂടുതൽ തവണ ഫൈനലുകളിൽ എത്തിയിട്ടും കിരീടം നേടിയിട്ടില്ല. അതിനാൽ ന്യൂസിലൻഡിനോടു പറയാനുള്ളത് ഇതാണ്. ദയവായി ഇന്നത്തെ ഫൈനൽ ജയിക്കണം. ഇല്ലെങ്കിൽ ആ ചോക്കേഴ്സ് കാർഡ് ഞാൻ ഔദ്യോഗികമായി നിങ്ങൾക്ക് കൈമാറും. എനിക്ക് ന്യൂസിലൻഡിനെ ഇഷ്ടമാണ്. എന്നാൽ അവർക്ക് ഇന്ത്യയെ കീഴടക്കാൻ പറ്റുമെന്നു എനിക്ക് ഒരു പ്രതീക്ഷയും ഇല്ല'- സ്റ്റെയ്ൻ വ്യക്തമാക്കി. 'സമ്മര്‍ദ്ദമോ, എന്തിന്; ആവേശം ഫുള്‍ ലോഡഡ്...' കമോണ്‍ ഇന്ത്യ! സമീപ കാലത്ത് ഒട്ടേറെ ഐസിസി ടൂർണമെന്റുകളിൽ ന്യൂസിലൻഡ് ഫൈനലിലെത്തിയിരുന്നു. എന്നാൽ ഒരു തവണ പോലും കിരീടം നേടിയില്ല. 2019ലെ ഏകദിന ലോകകപ്പ്, 2021ലെ ടി20 ലോകകപ്പ്, 2025 ചാംപ്യൻസ് ട്രോഫി ഫൈനലുകളിൽ ന്യൂസിലൻഡ് എത്തിയിരുന്നു. എന്നാൽ മൂന്നിലും തോൽവിയായിരുന്നു ഫലം. 2021ലെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ വീഴ്ത്തിയതാണ് ഇതിനൊരു അപവാദം. 2000ത്തിൽ ഐസിസി നോക്കൗട്ട് ട്രോഫി നേടിയ ശേഷം 8 ഫൈനലുകളിൽ കളിച്ച അവർ നേടിയ ഏക കിരീടവും ടെസ്റ്റ് ചാംപ്യൻഷിപ്പാണ്. സഞ്ജുവില്‍ പ്രതീക്ഷയോടെ; ടി20 ലോകകപ്പില്‍ ഇന്ന് കിരീട പോരാട്ടം; ഇന്ത്യ- ന്യൂസിലന്‍ഡിനെതിരെ South Africa pace great dale steyn says new zealand would deserve to inherit the unwanted “chokers” tag if they fail to beat hosts India in the T20 World Cup final
കം ബാക്ക് ജയങ്ങളുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും; ജയിച്ചു കയറി ഗണ്ണേഴ്സും
ലണ്ടന്‍: പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ആഴ്സണല്‍ ടീമുകള്‍ എഫ്എ കപ്പ് ക്വാര്‍ട്ടറില്‍. മാഞ്ചസ്റ്റര്‍ സിറ്റി 3-1നു ന്യൂകാസില്‍ യുനൈറ്റഡിനെ വീഴ്ത്തി. ആഴ്സണല്‍ 2-1നു മാന്‍സ്ഫീല്‍ഡ് ടൗണിനേയും ചെല്‍സി 4-2നു വെക്സാമിനേയും പരാജയപ്പെടുത്തി. തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ ശേഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചു കയറിയത്. ഒമര്‍ മര്‍മോഷിന്റെ ഇരട്ട ഗോള്‍ ബലത്തിലാണ് സിറ്റിയുടെ കംബാക്ക് വിജയം. 18ാം മിനിറ്റില്‍ ഹാര്‍വി ബര്നെസിലൂടെ ന്യൂകാസില്‍ ലീഡെടുത്തു. 39ാം മിനിറ്റില്‍ സാവിഞ്ഞോയിലൂടെ സിറ്റി സമനില പിടിച്ചു. പിന്നീട് രണ്ടാം പകുതിയുടെ 47, 65 മിനിറ്റുകളിലാണ് മര്‍മോഷിന്റെ ഗോളുകള്‍. പ്രീമിയര്‍ ലീഗില്‍ തലപ്പത്ത് കുതിക്കുന്ന ആഴ്സണല്‍ ഇരു പകുതികളിലായി നേടിയ ഗോളുകളിലാണ് മാന്‍സ്ഫീല്‍ഡിനെ പരാജയപ്പെടുത്തിയത്. 41ാം മിനിറ്റില്‍ നോനി മദുവേകയിലൂടെ ലീഡെടുത്തു. രണ്ടാം പകുതി തുടങ്ങി 50ാം മിനിറ്റില്‍ ഗണ്ണേഴ്സിനു ടെന്‍ഷന്‍ കയറ്റി മാന്‍സ്ഫീല്‍ഡ് വില്‍ ഇവാന്‍സിലൂടെ സമനില പിടിച്ചു. 66ാം മിനിറ്റില്‍ എബ്രസി എസെയിലൂടെ ആഴ്സണല്‍ പക്ഷേ ജയം കൈവിടാതെ കാത്തു. സഞ്ജുവില്‍ പ്രതീക്ഷയോടെ; ടി20 ലോകകപ്പില്‍ ഇന്ന് കിരീട പോരാട്ടം; ഇന്ത്യ- ന്യൂസിലന്‍ഡിനെതിരെ ചെല്‍സിയും തിരിച്ചു വരവിലൂടെയാണ് ജയം സ്വന്തമാക്കിയത്. വെക്സാമിനെ അധിക സമയത്തേക്ക് നീണ്ട പോരിലാണ് അവര്‍ വീഴ്ത്തിയത്. സാം സ്മിത്തിലൂടെ വെക്സാം ചെല്‍സിയെ 18ാം മിനിറ്റില്‍ ഞെട്ടിച്ചു. എന്നാല്‍ 40ാം മിനിറ്റില്‍ ആര്‍തര്‍ ഒകോന്ക്വോയുടെ സെല്‍ഫ് ഗോള്‍ ചെല്‍സിക്ക് സമനിലയൊരുക്കി. 78ാം മിനിറ്റില്‍ കല്ലും ഡോയലിലൂടെ വെക്സാം വീണ്ടും ലീഡെടുത്തു. അട്ടിമറി ജയത്തിലേക്ക് വെക്സാം നീങ്ങുന്നവെന്ന തോന്നലിനിടെയാണ് ചെല്‍സി സമനില പിടിക്കുന്നത്. 82ാം മിനിറ്റില്‍ ജോഷ് അചിയെംപോങിലൂടെ സമനില സ്വന്തമാക്കി മത്സരം അധിക സമയത്തേക്ക് നീട്ടി. എക്സ്ട്രാ ടൈമിന്റെ 96ാം മിനിറ്റില്‍ അലജാന്ദ്രോ ഗെര്നാചോയും 120 മിനിറ്റ് കഴിഞ്ഞുള്ള ഇഞ്ച്വറി ടൈമില്‍ ജാവോ പെഡ്രോയും ചെല്‍സിക്കായി വല ചലിപ്പിച്ച് അവരെ സുരക്ഷിതരായി ക്വാര്‍ട്ടറിലേക്ക് കടത്തി. ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: ലക്ഷ്യ ഫൈനലില്‍ FA Cup, newcastle vs man city: Omar Marmoush haunted Newcastle United once again
സഞ്ജുവില്‍ പ്രതീക്ഷയോടെ; ടി20 ലോകകപ്പില്‍ ഇന്ന് കിരീട പോരാട്ടം; ഇന്ത്യ- ന്യൂസിലന്‍ഡിനെതിരെ
അഹമ്മദാബാദ്: ടി 20 ലോകകപ്പ് ഫൈനലില്‍ കിരീടം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. നാലാം ഫൈനലിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡാണ് എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴു മണി മുതലാണ് ഫൈനല്‍ മത്സരം. മൂന്നാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും വീണ്ടും ബൂട്ടുകെട്ടുന്നത്. ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: ലക്ഷ്യ ഫൈനലില്‍ ഒരിക്കല്‍ക്കൂടി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് ക്രിക്കറ്റ് പ്രമേമികള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ ഇന്നിങ്സിന് ചുക്കാന്‍ പിടിച്ച സഞ്ജുവില്‍ നിന്നും കലാശപ്പോരാട്ടത്തിലും സമാന ബാറ്റിങ്ങ് പ്രകടനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. സ്പിന്നല്‍ കുല്‍ദീപ് യാദവ് ടീമിലെത്തിയാല്‍, വരുണ്‍ ചക്രവര്‍ത്തിയോ അര്‍ഷ് ദീപ് സിങ്ങോ പുറത്തായേക്കും. ആറാം ബൗളറുടെ കുറവാണ് ഇന്ത്യ നേരിടുന്ന ദൗര്‍ബല്യം. അഭിഷേക് ശര്‍മ ഫോമിലേക്ക് തിരിച്ചെത്താത്തതും ഇന്ത്യന്‍ ടീം മാനേജ്മെന്റിന് തലവേദനയാണ്. എങ്കിലും അഭിഷേക് ടീമില്‍ തുടര്‍ന്നേക്കും. അഭിഷേകിന് പകരം റിങ്കു സിങ്ങിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ടി 20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ രണ്ടു കിരീടങ്ങളാണ് നേടിയിട്ടുള്ളത്. നിലവില്‍ രണ്ടു കിരീടങ്ങളുമായി വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനുമൊപ്പമാണ് ഇന്ത്യ. മൂന്നാം കിരീടത്തിലൂടെ സുവര്‍ണ നേട്ടത്തിലെ ഒന്നാമനാകുകയാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതോടൊപ്പം സ്വന്തം നാട്ടില്‍ ടി 20 ലോകകപ്പ് ജേതാക്കള്‍ ആയവര്‍ ആരുമില്ല എന്ന ചരിത്രം തിരുത്തിയെഴുതാനും സൂര്യയും സംഘവും ആഗ്രഹിക്കുന്നണ്ട്. നാലാമതും തോറ്റു! സീസണിലെ മൂന്ന് ഹോം മാച്ചുകളിലും പരാജയം; മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്സ് ടി 20 ലോകകപ്പിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഫൈനലിന് ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്നറാണ് കിവീസ് നായകന്. സന്തുലിത ടീമുമായിട്ടാണ് കിവീസ് പോരിനിറങ്ങുന്നത്. പരാജയമറിയാതെ വന്ന ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. മത്സരഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഓഫ് സ്പിന്നര്‍ കോള്‍ മകോന്‍കിയാണ് കിവീസിന്റെ വജ്രായുധം. സ്പിന്നര്‍ ഇഷ് സോധിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ജെയിംസ് നീഷാം പുറത്തിരിക്കും. India will face New Zealand in the T20 World Cup final today.
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: ലക്ഷ്യ ഫൈനലില്‍
ബര്‍മിങ്ഹാം: ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്നു. സെമിയില്‍ കാനഡയുടെ വിക്ടര്‍ ലായിയെ 21-16, 18-21, 21-15ന് തോല്‍പ്പിച്ചു. ഒരു മണിക്കൂറും 37 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെന്‍ വിജയം പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവായ വിക്ടര്‍ ലായിയെ മികച്ച പ്രകടനത്തിലൂടെയാണ് ലക്ഷ്യ മറികടന്നത്. നാലാമതും തോറ്റു! സീസണിലെ മൂന്ന് ഹോം മാച്ചുകളിലും പരാജയം; മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്സ് നാളെ ഫൈനലില്‍ ചൈനീസ് തായ്പേയ് താരം ലിന് ചുന്‍യിയെയാണ് ലക്ഷ്യ സെന്‍ നേരിടുന്നത്. രണ്ടാം തവണയാണ് ഇരുപത്തിനാലുകാരന് ഫൈനലിലെത്തുന്നത്. 1980ല്‍ പ്രകാശ് പദുക്കോണും 2001ല്‍ പുല്ലേല ഗോപിചന്ദും ജേതാവായിട്ടുണ്ട്. Lakshya sen scripts history with second all england final appearance
നാലാമതും തോറ്റു! സീസണിലെ മൂന്ന് ഹോം മാച്ചുകളിലും പരാജയം; മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ നാലാം മത്സരത്തിലും തോല്‍വി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിന് എഫ്സിയാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. ഈ സീസണില്‍ നടന്ന മൂന്ന് ഹോം മാച്ചുകളിലും ഇതോടെ ബ്ലാസ്റ്റേഴ്സിന് തോല്‍വിയായി. സുരക്ഷാ ആശങ്ക; ഇംഗ്ലണ്ട് വനിതാ ടീമിന്റെ അബുദാബിയിലെ പരിശീലനം ഒഴിവാക്കി 42ാം മിനിറ്റില്‍ ചെന്നൈയിന്റെ ഇമ്രാന് ഖാന് നേടിയ ഗോളിലാണ് വിജയം സന്ദര്‍ശകരുടെ കൂടെ പോയത്. തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ സകല പരിശ്രമങ്ങളും വെള്ളത്തില്‍ വരച്ച രേഖയായി. അഞ്ച് മാറ്റങ്ങളോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ്സിക്കെതിരേ ഇറങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. എന്നാല്‍ മുന്നേറ്റങ്ങള്‍ മിസ് പാസാകുന്നതാണ് കണ്ടത്. ചെന്നൈയിന് എഫ്സി ആദ്യ സമയങ്ങളില്‍ത്തന്നെ ഗോളവസരം സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പാളിച്ച ബ്ലാസ്റ്റേഴ്സിന് കരുത്തായി മാറി. കൃത്യമായ പാസുകളിലൂടെ ചെന്നൈയിന് കരുത്തുകാട്ടി. പൊരുതി നിന്നത് ജെമിമ മാത്രം; പിങ്ക് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ 198ല്‍ പുറത്ത് പോയിന്റൊന്നുമില്ലാതെ 12ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മാര്‍ച്ച് 14ന് കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളുമായാണ് അടുത്ത കളി. kerala blasters lost to chennai by one goal
പിങ്ക് ബോള്‍ ടെസ്റ്റ്; രണ്ടാം ഇന്നിങ്സിലും ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച്ച
പെര്‍ത്ത്: ഓസ്ട്രേലിയ വനിതാ ടീമിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച്ച. 125 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെന്ന നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 198 റണ്‍സില്‍ അവസാനിപ്പിച്ച ഓസീസ് 323 റണ്‍സാണ് ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്. 31 റണ്‍സുമായി പ്രതിക റാവലും 2 റണ്‍സുമായി ദീപ്തി ശര്‍മയുമാണ് ക്രീസില്‍. സ്മൃതി മന്ധാന (2), ഷെഫാലി വര്‍മ (5), ജെമിമ റോഡ്രിഗ്സ് (14), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി. അന്നബെല്‍ സതര്‍ലാന്‍ഡ് നേടിയ സെഞ്ച്വറി ബലത്തിലാണ് ഓസീസ് വനിതകള്‍ മികച്ച സ്കോറിലെത്തിയത്. 3 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ് അവര്‍ രണ്ടാം ദിനം തുടങ്ങിയത്. അന്നബെല്‍ 171 പന്തില്‍ 129 റണ്‍സെടുത്തു മടങ്ങി. താരം 17 ഫോറുകള്‍ തൂക്കി. അന്നബെലിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. നേരത്തെ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ താരം 4 വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങിലും വെല്ലുവിളി തീര്‍ത്തിരുന്നു. പിന്നാലെയാണ് സെഞ്ച്വറിത്തിളക്കം. സുരക്ഷാ ആശങ്ക; ഇംഗ്ലണ്ട് വനിതാ ടീമിന്റെ അബുദാബിയിലെ പരിശീലനം ഒഴിവാക്കി 76 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ഓസീസ് നിരയില്‍ തിളങ്ങിയ മറ്റൊരു താരം. ഓപ്പണര്‍മാരെ വേഗം നഷ്ടമായെങ്കിലും മൂന്നാം സ്ഥാനത്തെത്തിയ എല്ലിസ് പെറിയും അഞ്ചാമതായി ക്രീസിലെത്തിയ അന്നബെല്‍ സതര്‍ലാന്‍ഡും ചേര്‍ന്നാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി സയാലി സത്ഗിരെ, ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവര്‍ 2 വിക്കറ്റെടുത്തു. സ്നേഹ് റാണ, ഷെഫാലി വര്‍മ ഒരു വിക്കറ്റെടുത്തു. ടീമുകൾക്ക് സുരക്ഷിതമായി നാട്ടിലെത്താം, ചാർട്ടർ വിമാനങ്ങൾ ഒരുക്കി ഐസിസി നേരത്തെ ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡ്, കഷ്വി ഗൗതം, പ്രതിക റാവല്‍, സയാലി സത്ഗിരെ എന്നിവര്‍ വനിതാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ജെമിമ റോഡ്രിഗ്സാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 84 പന്തില്‍ 7 ഫോറുകള്‍ സഹിതം ജെമിമ 52 റണ്‍സ് സ്വന്തമാക്കി. ഷെഫാലി വര്‍മ (35), അരങ്ങേറ്റക്കാരി കഷ്വി ഗൗതം (34) എന്നിവരും ചെറുത്തു നിന്നു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത് തിരിച്ചടിയായി. ഓസ്ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ലസി ഹാമില്ടന് 3 വിക്കറ്റെടുത്തു. ഡാര്‍സി ബ്രൗണ്‍ 2 വിക്കറ്റും ആഷ്ലി ഗാര്‍ഡ്നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. 'അഭിഷേക് വേണ്ട, ഫൈനലിൽ റിങ്കു കളിക്കട്ടെ' Australia Women vs India Women Pink ball Test
സുരക്ഷാ ആശങ്ക; ഇംഗ്ലണ്ട് വനിതാ ടീമിന്റെ അബുദാബിയിലെ പരിശീലനം ഒഴിവാക്കി
ലണ്ടന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടി20 ലോകകപ്പ് പോരാട്ടങ്ങളുടെ തയ്യാറെടുപ്പുകള്‍ അബുദാബിയില്‍ നിന്നു മാറ്റി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിലേക്കാണ് ടീം ഒരുക്കങ്ങള്‍ മാറ്റിയത്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് ടീമിന്റെ പരിശീലനം. ഇറാന് ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. 30 അംഗ സംഘമാണ് പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നത്. 'അഭിഷേക് വേണ്ട, ഫൈനലിൽ റിങ്കു കളിക്കട്ടെ' 15 അംഗങ്ങളുള്ള രണ്ട് ടീമുകളാക്കി തിരിച്ചാണ് സംഘത്തിന്റെ പരിശീലനം. ഇന്‍ട്രാ സ്ക്വാഡ് മത്സരങ്ങളടക്കം ഷെഡ്യൂള്‍ ചെയ്താണ് ഇംഗ്ലീഷ് വനിതകള്‍ ലോകകപ്പിനായി തയ്യാറെടുക്കുന്നത്. ഇന്‍ട്രാ സ്ക്വാഡ് പോരാട്ടത്തില്‍ 5 മത്സരങ്ങളാണ് ടീം കളിക്കുന്നത്. ഈ മാസം 10 മുതല്‍ 27 വരെയാണ് ടീം പരിശീലനം. ബുംറയെ പൂട്ടാൻ പ്രത്യേക 'തന്ത്രം', ഇന്ത്യയെ സ്വന്തം നാട്ടിൽ നേരിടുന്നത് വെല്ലുവിളിയെന്ന് മിച്ചല്‍ സാന്റ്നര്‍ England womens cricket team has moved its T20 World Cup preparatory camp to South Africa
ടീമുകൾക്ക് സുരക്ഷിതമായി നാട്ടിലെത്താം, ചാർട്ടർ വിമാനങ്ങൾ ഒരുക്കി ഐസിസി
മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ആകാതെ ഇന്ത്യയിൽ കുടുങ്ങിപ്പോയ ടീമുകൾക്ക് ആശ്വാസം. താരങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ ഐ സി സി പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഒരുക്കി. സംഘർഷം കാരണം അന്താരാഷ്ട്ര വിമാനകമ്പനികൾ അവരുടെ സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിമാനം ഐസിസി ഒരുക്കിയത്. ബുംറയെ പൂട്ടാൻ പ്രത്യേക 'തന്ത്രം', ഇന്ത്യയെ സ്വന്തം നാട്ടിൽ നേരിടുന്നത് വെല്ലുവിളിയെന്ന് മിച്ചല്‍ സാന്റ്നര്‍ ഇന്ത്യയ്ക്കെതിരായ സെമിഫൈനലിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് ടീം ആകും ആദ്യം യാത്ര തിരിക്കുക. ശനിയാഴ്ച രാത്രി മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള നേരിട്ടുള്ള ചാർട്ടർ വിമാനത്തിൽ ടീം മടങ്ങുമെന്നാണ് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും കൊൽക്കത്തയിൽ നിന്നുള്ള ചാർട്ടർ വിമാനത്തിലായിരിക്കും മടങ്ങുക. ഈ വിമാനം ആദ്യം ജോഹന്നസ്ബർഗിലേക്കാണ് പോകുക. തുടർന്ന് വെസ്റ്റ് ഇൻഡീസ് ടീമംഗങ്ങൾ അവിടെ നിന്ന് ആന്റിഗ്വയിലേക്കുള്ള മറ്റൊരു വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിക്കും. 'അഭിഷേക് വേണ്ട, ഫൈനലിൽ റിങ്കു കളിക്കട്ടെ' ഗൾഫ് മേഖലയിലെ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് പല രാജ്യങ്ങളും അവരുടെ വ്യോമപാതകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ലോകകപ്പ് കളിക്കാനായി ഇന്ത്യയിൽ എത്തിയ പല ടീമുകളും ദുബൈ വഴിയാണ് മടക്കയാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ താരങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ഈ റൂട്ട് ഒഴിവാക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ടീമുകൾക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇത് പരിഹരിക്കാൻ വേണ്ടിയാണ് ഐസിസി പ്രത്യേക വിമാനം ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ. ICC Arranges Charter Flights as Teams Stranded in India After T20 World Cup Exit.
'അഭിഷേക് വേണ്ട, ഫൈനലിൽ റിങ്കു കളിക്കട്ടെ'
അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ ടി20 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ അഭിഷേക് ശര്‍മയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നു നിര്‍ദ്ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഈ ലോകകപ്പില്‍ വമ്പന്‍ പരാജയമായി മാറിയ അഭിഷേക് ഒറ്റ മത്സരത്തില്‍ മാത്രമാണ് പ്രതിഭയോട് നീതി പുലര്‍ത്തുന്ന പ്രകടനം പുറത്തെടുത്തത്. അഭിഷേകിനു വിശ്രമം അനുവദിക്കണമെന്നു കൈഫ് വ്യക്തമാക്കി. പകരം റിങ്കു സിങിനെ ഇലവനിലേക്ക് തിരിച്ചു കൊണ്ടു വരണമെന്നും കൈഫ് ചൂണ്ടിക്കാട്ടുന്നു. സ്പിന്നിനു മുന്നില്‍ വലിയ രീതിയില്‍ കഷ്ടപ്പെടുകയാണ് അഭിഷേക്. എതിര് ടീമുകള്‍ താരത്തിന്റെ സ്പിന്‍ കളിക്കുന്നതിലെ പോരായ്മ ലക്ഷ്യമിടുകയാണെന്നും കൈഫ് പറയുന്നു. അതിനാല്‍ നിര്‍ണായക ഫൈനല്‍ പോരില്‍ അഭിഷേകിനെ മാറ്റി നിര്‍ത്താനുള്ള തീരുമാനം ഗംഭീറും സൂര്യയും ധൈര്യത്തോടെ എടുക്കണമെന്നും കൈഫ് വ്യക്തമാക്കി. 'ഈ ലോകകപ്പില്‍ നാല് തവണയും സ്പിന്നിലാണ് അഭിഷേക് പുറത്തായിട്ടുള്ളത്. ആദ്യ പന്ത് മുതല്‍ തന്നെ ആക്രമിക്കാനുള്ള മനോഭാവമാണ് അഭിഷേക് പ്രകടിപ്പിക്കുന്നത്. എല്ലായ്പ്പോഴും അതു വിജയിക്കണമെന്നില്ല. അതാണ് ലോകകപ്പിലുടനീളം കണ്ടത്. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ ക്രീസില്‍ സമയമെടുത്ത് സാഹചര്യത്തോടു പൊരുത്തപ്പെടാനോ ഉള്ള ക്ഷമ അഭിഷേക് കാണിക്കുന്നില്ല.' അവിടെ താമസിച്ചാല്‍ തോല്‍ക്കും; 'നിര്‍ഭാഗ്യം' ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം ഹോട്ടല്‍ മാറി! 'അഭിഷേക് ശര്‍മ്മയ്ക്ക് ഇന്ത്യ ഇടവേള നല്‍കണം. അദ്ദേഹം ഇപ്പോള്‍ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നിര്‍ണായക സമയത്ത് ടി20യില്‍ ഇലവനില്‍ മാറ്റം വരുത്തുന്നതില്‍ തെറ്റില്ല. വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ബ്രണ്ടന്‍ കിങ് ഫോമിലല്ലാത്തതിനാല്‍ ഇന്ത്യയ്ക്കെതിരായ നിര്‍ണായക പോരില്‍ റോസ്റ്റന്‍ ചേസിനു വിന്‍ഡീസ് അവസരം നല്കി. അഞ്ചോ ആറോ മത്സരങ്ങളില്‍ കിങിനു വിന്‍ഡീസ് അവസരം നല്‍കിയിരുന്നു. നിര്‍ണായക മത്സരത്തില്‍ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചു.' 'സഞ്ജുവിനെ കൊണ്ടു വന്നതു പോലെയുള്ള മാറ്റത്തിനാണ് ഇന്ത്യ ധൈര്യം കാണിക്കേണ്ടത്. സഞ്ജുവിനെ കൊണ്ടു വന്നത് വിജയമായില്ലേ. ബഞ്ചില്‍ റിങ്കുവുണ്ട്. അദ്ദേഹം റണ്‍സ് നേടാന്‍ കെല്‍പ്പുള്ള താരവുമാണ്.' 'ഐസിസി ഇവന്റുകളില്‍ കളിച്ച് ശീലമുള്ള സഞ്ജു സമ്മര്‍ദ്ദങ്ങളെ സമര്‍ഥമായി തന്നെ അതിജീവിക്കാന്‍ കെല്‍പ്പുള്ള താരമാണ്. അഭിഷേകിന് ഐസിസി ഇവന്റുകള്‍ വലിയ രീതിയില്‍ കളിച്ചു ശീലമില്ല. അതിന്റെ സമ്മര്‍ദ്ദമുണ്ട്. അഭിഷേക് കഠിനാധ്വാനത്തിലൂടെ വീണ്ടും മികവിലേക്ക് എത്താന്‍ ശ്രമിക്കുകയാണ് ഇനി വേണ്ടത്'- കൈഫ് തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ഫൈനലിൽ മഴ കളിച്ചാൽ ഇന്ത്യയും ന്യൂസിലന്‍ഡും ലോകകപ്പ് പങ്കിടുമോ? abhishek sharma: Mohammad Kaif has urged the team management to consider a bold change ahead of the T20 World Cup 2026 final
ഫൈനലിൽ മഴ കളിച്ചാൽ ഇന്ത്യയും ന്യൂസിലന്‍ഡും ലോകകപ്പ് പങ്കിടുമോ?
അഹമ്മദാബാദ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 ലോകകപ്പ് ഫൈനൽ പോരാട്ടം നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറുകയാണ്. ഇന്ത്യ തുടരെ രണ്ടാം വട്ടമാണ് ടി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. ശ്രീലങ്കയ്ക്കും പാകിസ്ഥാനും ശേഷം തുടരെ രണ്ടാം ടി20 ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ടീമായും ഇന്ത്യ മാറി. മത്സരത്തിനു നിലവില്‍ മഴ ഭീഷണിയൊന്നുമില്ല. എന്നാല്‍ കാലാവസ്ഥയുടെ അപ്രവചനീയത ആശങ്കയുണ്ടാക്കുന്നതാണ്. നാളെ ഫൈനല്‍ തടസപ്പെടുത്തി മഴ പെയ്താല്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളാല്‍ മത്സരം നടന്നില്ലെങ്കില്‍ എന്താണ് പ്രതിവിധി. ഫൈനലിൽ സഞ്ജു സെഞ്ച്വറി അടിച്ചിരിക്കും, പിന്തുണയുമായി അശ്വിൻ മഴ പെയ്താല്‍ ഐസിസി നിയമമനുസിച്ച് സംഘാടകര്‍ നിശ്ചയിച്ച ദിവസം തന്നെ മത്സരം നടത്താനുള്ള ശ്രമം പരമാവധി നടത്തണം. മഴ പെയ്ത് അല്‍പ്പ സമയം നഷ്ടപ്പെട്ടാലും മത്സരം നടത്താം. ഒരുനിലയ്ക്കും മത്സരം നിശ്ചയിച്ച ദിവസം നടത്താന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ റിസര്‍വ് ഡേയിലേക്ക് ഫൈനല്‍ മാറ്റും. നിശ്ചയിച്ച ദിവസം മത്സരം അല്‍പ്പം നടന്ന ശേഷമാണ് തടസപ്പെടുന്നതും പിന്നീട് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ മുടങ്ങിപ്പോകുന്നതും എങ്കില്‍ റിസര്‍വ് ദിനത്തില്‍ തലേദിവസം അവസാനിപ്പിച്ച ഇടത്തു നിന്നു മത്സരം പുനരാരംഭിക്കാം. ഇല്ലെങ്കില്‍ പുതിയ മത്സരമെന്ന നിലയില്‍ വീണ്ടും തുടങ്ങാം. നിശ്ചയിച്ച ദിവസം പരമാവധി എറിയാൻ പറ്റുന്ന ഓവറുകളിൽ മത്സരം ചുരുക്കി നടത്താം. അതും സാധിച്ചില്ലെങ്കിലാണ് റിസർവ് ദിനത്തിലേക്ക് മത്സരം മാറ്റുക. ഇനി റിസർവ് ദിനത്തിലും മത്സരം നടത്താൻ സാധിക്കുന്നില്ലെങ്കിൽ, പറ്റുന്ന ഓവറുകൾ എറിഞ്ഞ് മത്സരം നടത്താൻ പോലും കഴിയുന്നില്ലെങ്കിൽ ഇന്ത്യയേയും ന്യൂസിലൻഡിനേയും 2026ലെ സംയുക്ത ലോക ചാംപ്യൻമാരായി ഐസിസി പ്രഖ്യാപിക്കും. അവിടെ താമസിച്ചാല്‍ തോല്‍ക്കും; 'നിര്‍ഭാഗ്യം' ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം ഹോട്ടല്‍ മാറി! 2019ലെ വിവാദം മത്സരം സമനിലയില്‍ അവസാനിച്ചാല്‍ നിലവില്‍ സൂപ്പര്‍ ഓവറാണ് വിജയികളെ നിശ്ചയിക്കുന്നത്. സൂപ്പര്‍ ഓവറും സമനിലയില്‍ അവസാനിച്ചാല്‍ മറ്റൊരു സൂപ്പര്‍ ഓവറും കൂടി കളിക്കേണ്ടി വരും. ഈ ലോകകപ്പിലെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇത്തരത്തില്‍ ഇരട്ട സൂപ്പര്‍ ഓവര്‍ പോരാട്ടം അരങ്ങേറിയിരുന്നു. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ് ഡബിള്‍ സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്. 2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനല്‍ ഇത്തരത്തില്‍ ടൈയില്‍ അവസാനിച്ചിരുന്നു. അന്ന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും 241 വീതം എടുത്തു. അതോടെ മത്സരം സൂപ്പര്‍ ഓവറില്‍ നിര്‍ണയിക്കാന്‍ തീരുമാനമായി. അന്നത്തെ നിയമം അനുസരിച്ച് ഒരു സൂപ്പര്‍ ഓവര്‍ മാത്രമാണ് അനുവദിച്ചിരുന്നത്. മൂന്ന് തവണ ഏറ്റുമുട്ടി, ഇന്ത്യയ്ക്ക് തോൽവി മാത്രം; ചരിത്രം കിവീസിന് അനുകൂലം സൂപ്പര്‍ ഓവറിലും ഇരു ടീമുകളും 15 റണ്‍സ് വീതമാണ് നേടിയത്. ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സും ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സുമാണ് സൂപ്പര്‍ ഓവറില്‍ അടിച്ചത്. സ്കോറുകള്‍ തുല്യമായതോടെ ഏറ്റവും കൂടുതല്‍ ബൗണ്ടറി അടിച്ച ടീം ലോക ജേതാക്കളായി. അന്ന് ഏറ്റവും കൂടതല്‍ ബൗണ്ടറി അടിച്ചത് ഇംഗ്ലണ്ടായിരുന്നു. ഇതോടെ അവര്‍ കന്നി ഏകദിന ലോകകപ്പ് സ്വന്തമാക്കി. കിവികള്‍ക്ക് നിരാശയോടെ മടങ്ങേണ്ടിയും വന്നു. ഈ വിവാദത്തിനു പിന്നാലെയാണ് ഒരു സൂപ്പര്‍ ഓവര്‍ എന്ന നിയമം ഐസിസി മാറ്റിയത്. വിജയികളെ നിര്‍ണയിക്കുന്നതു വരെ സൂപ്പര്‍ ഓവര്‍ തുടരാമെന്ന തീരുമാനം അതിനു ശേഷമാണ് നടപ്പിലായത്. ആദ്യ 4 കളിയില്‍ 'ട്രംപ് കാര്‍ഡ്', അടുത്ത 4 കളിയില്‍ 'അട്ടര്‍ ഫ്ലോപ്പ്'! വരുൺ 'വലിയ' ആശങ്ക India will face New Zealand in the T20 World Cup Final at the Narendra Modi Stadium in Ahmedabad on Sunday
ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ '4 വിക്കറ്റ്'; ഇന്ത്യ ബൗള്‍ ചെയ്തപ്പോള്‍ 'സെഞ്ച്വറി'! ഓൾറൗണ്ട് അന്നബെൽ
പെര്‍ത്ത്: ഇന്ത്യന്‍ വനിതാ ടീമും ഓസ്ട്രേലിയ വനിതാ ടീമും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ഓസ്ട്രേലിയ കുതിക്കുന്നു. അന്നബെല്‍ സതര്‍ലാന്‍ഡ് നേടിയ സെഞ്ച്വറി ബലത്തിലാണ് ഓസീസ് വനിതകള്‍ മികച്ച സ്കോര്‍ ലക്ഷ്യമിട്ട് മുന്നേറുന്നത്. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയുടെ പോരാട്ടം 198 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്ട്രേലിയ ബാറ്റിങ് തുടങ്ങിയത്. 3 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ് അവര്‍ രണ്ടാം ദിനം തുടങ്ങിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസ്ട്രേലിയ 8 വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെന്ന നിലയില്‍. ഓസ്ട്രേലിയക്ക് 81 റണ്‍സ് ലീഡ്. അന്നബെല്‍ 171 പന്തില്‍ 129 റണ്‍സെടുത്തു മടങ്ങി. താരം 17 ഫോറുകള്‍ തൂക്കി. അന്നബെലിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. നേരത്തെ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ താരം 4 വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങിലും വെല്ലുവിളി തീര്‍ത്തിരുന്നു. പിന്നാലെയാണ് സെഞ്ച്വറിത്തിളക്കം. ഫൈനലിൽ സഞ്ജു സെഞ്ച്വറി അടിച്ചിരിക്കും, പിന്തുണയുമായി അശ്വിൻ 76 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ഓസീസ് നിരയില്‍ തിളങ്ങിയ മറ്റൊരു താരം. ഓപ്പണര്‍മാരെ വേഗം നഷ്ടമായെങ്കിലും മൂന്നാം സ്ഥാനത്തെത്തിയ എല്ലിസ് പെറിയും അഞ്ചാമതായി ക്രീസിലെത്തിയ അന്നബെല്‍ സതര്‍ലാന്‍ഡും ചേര്‍ന്നാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി സയാലി സത്ഗിരെ, ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവര്‍ 2 വിക്കറ്റെടുത്തു. സ്നേഹ് റാണ, ഷെഫാലി വർമ ഒരു വിക്കറ്റെടുത്തു. അവിടെ താമസിച്ചാല്‍ തോല്‍ക്കും; 'നിര്‍ഭാഗ്യം' ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം ഹോട്ടല്‍ മാറി! നേരത്തെ ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡ്, കഷ്വി ഗൗതം, പ്രതിക റാവല്‍, സയാലി സത്ഗിരെ എന്നിവര്‍ വനിതാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ജെമിമ റോഡ്രിഗ്സാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 84 പന്തില്‍ 7 ഫോറുകള്‍ സഹിതം ജെമിമ 52 റണ്‍സ് സ്വന്തമാക്കി. ഷെഫാലി വര്‍മ (35), അരങ്ങേറ്റക്കാരി കഷ്വി ഗൗതം (34) എന്നിവരും ചെറുത്തു നിന്നു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത് തിരിച്ചടിയായി. ഓസ്ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ലസി ഹാമില്ടന് 3 വിക്കറ്റെടുത്തു. ഡാര്‍സി ബ്രൗണ്‍ 2 വിക്കറ്റും ആഷ്ലി ഗാര്‍ഡ്നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. Australia Women vs India Women, Pink ball Test, India will be aiming to restrict Australia
ഫൈനലിൽ സഞ്ജു സെഞ്ച്വറി അടിച്ചിരിക്കും, പിന്തുണയുമായി അശ്വിൻ
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ മലയാളി താരം സഞ്ജു സാംസൺ നിർണായക പ്രകടനം നടത്തുമെന്ന പ്രവചനവുമായി ആർ അശ്വിൻ. ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരം നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഈ മത്സരത്തിൽ സഞ്ജു സെഞ്ച്വറി നേടുമെന്നാണ് അശ്വിൻ പറയുന്നത്. ട്രംപിനെ കണ്ടു, കൈയടിച്ച് പിന്തുണയും; മെസിക്കെതിരെ വന്‍ വിമര്‍ശനം “ഈ ലോകകപ്പ് ടൂർണമെന്റിൽ മൂന്ന് സെഞ്ച്വറികൾ സഞ്ജു നേടുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു മത്സരത്തിൽ 97 റൺസും മറ്റൊന്നിൽ 89 റൺസും സഞ്ജു നേടി. സെഞ്ച്വറിയോട് അടുത്ത് നിൽക്കുന്ന പ്രകടനമാണ് ഇത്. അത് കൊണ്ട് ഇനി ഒരു സെഞ്ച്വറിമതി എന്ന് ഞാൻ കരുതുന്നു. അത് ഫൈനലിൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' അശ്വിൻ പറഞ്ഞു. ടൂർണമെന്റിന് മുൻപ് നടന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മോശം ഫോം കാരണം സഞ്ജുവിനെ ഓപ്പണിങ് റോളിൽ ടീം പരിഗണിച്ചിരുന്നില്ല. ഒടുവിൽ അഭിഷേക് ശർമയുടെ അഭാവത്തിലാണ് ടീമിൽ അവസരം ലഭിക്കുന്നത്. അത് സഞ്ജു കൃത്യമായി മുതലെടുക്കുകയും ചെയ്തു. അവിടെ താമസിച്ചാല്‍ തോല്‍ക്കും; 'നിര്‍ഭാഗ്യം' ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം ഹോട്ടല്‍ മാറി! എന്നാൽ, ന്യൂസിലൻഡിനെതിരായ മത്സരം സഞ്ജുവിന് അത്ര എളുപ്പമായിരിക്കില്ലെന്നും അശ്വിൻ ഓർമപ്പെടുത്തി. '' ലോകകപ്പിന് തൊട്ടുമുൻപ് നടന്ന ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. പ്രത്യേകിച്ച് മിച്ചൽ സാന്റ്നർ, മാറ്റ് ഹെൻറി എന്നി ബൗളർമാർ താരത്തിന് വലിയ വെല്ലുവിളിയാണ്. സെമിയിൽ ജോഫ്രാ അർച്ചറിനെ നേരിട്ടത് പോലെ ഇരുവരെയും നേരിട്ടാൽ സഞ്ജുവിനെ പിടിച്ചാൽ കിട്ടില്ല'' അദ്ദേഹം പറഞ്ഞു. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ അഞ്ച് മത്സരത്തിൽ നിന്നും വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ കഴിഞ്ഞുള്ളു. സഞ്ജുവിന്റെ ഈ മോശം പ്രകടനം ചൂണ്ടി കാട്ടിയാണ് അശ്വിൻ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. Ashwin Predicts Big Knock from Sanju Samson in T20 World Cup 2026 FinalAshwin Predicts Big Knock from Sanju Samson in T20 World Cup 2026 Final.
അവിടെ താമസിച്ചാല്‍ തോല്‍ക്കും; 'നിര്‍ഭാഗ്യം'ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം ഹോട്ടല്‍ മാറി!
അഹമ്മദാബാദ്: ഇന്ത്യ ടി20 ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ നാളെ ഇറങ്ങുന്നു. മൂന്നാം ടി20 ലോകകപ്പ് നേടുന്ന ചരിത്രത്തിലെ ആദ്യ ടീമാകാന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് ഒരു നിര്‍ഭാഗ്യത്തിന്റെ അംശം പോലും ഉണ്ടാകരുതെന്ന് ബിസിസിഐക്ക് നിര്‍ബന്ധമുണ്ട്. അതിനാല്‍ അഹമ്മദാബാദിലെ താമസ സൗകര്യം ബിസിസിഐ മാറ്റി. ഫൈനലിനു തൊട്ടു മുന്‍പാണ് മുൻപ് താമസിച്ചിരുന്ന ഹോട്ടല്‍ ബിസിസിഐ മാറ്റിയത്. അഹമ്മദാബാദില്‍ ടീം ഇതുവരെ താമസിച്ച ഹോട്ടലില്‍ നിന്നു പോയപ്പോഴെല്ലാം ഇന്ത്യ മത്സരങ്ങള്‍ തോറ്റിരുന്നു. ഇതോടെയാണ് ഹോട്ടല്‍ മാറ്റിയത്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതും നിലവില്‍ നടക്കുന്ന ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഹോട്ടല്‍ മാറ്റി നിര്‍ഭാഗ്യം ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചതും അതുകൊണ്ടായിരിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. മൂന്ന് തവണ ഏറ്റുമുട്ടി, ഇന്ത്യയ്ക്ക് തോൽവി മാത്രം; ചരിത്രം കിവീസിന് അനുകൂലം നേരത്ത, ചന്ദ്രഗ്രഹണ സമയത്ത് ടീം ഇന്ത്യ 45 മിനിറ്റോളം വൈകിയാണ് പരിശീലനത്തിനു ഇറങ്ങിയത്. ആ സമയത്ത് പരിശീലിക്കുന്നത് അശുഭകരമാണെന്നു ടീമിലെ ചില താരങ്ങള്‍ പറഞ്ഞതോടെയാണ് 45 മിനിറ്റ് വൈകി പരിശീലനം ആരംഭിച്ചത്. സെമിഫൈനല്‍ പോരാട്ടത്തിന് മുന്‍പുള്ള പരിശീലനമാണ് ഇന്ത്യ വൈകി ആരംഭിച്ചത്. വൈകീട്ട് ആറു മണിക്കാണ് ഇന്ത്യന്‍ ടീമിന് പരിശീലനം നിശ്ചയിച്ചിരുന്നത്. ഒന്നര മണിക്കൂറോളം വൈകിയാണ് താരങ്ങള്‍ ഗ്രൗണ്ടിലെത്തിയത്. വൈകീട്ട് 3.26 മുതല്‍ 6.47 വരെയായിരുന്നു ചന്ദ്രഗ്രഹണം. ആദ്യ 4 കളിയില്‍ 'ട്രംപ് കാര്‍ഡ്', അടുത്ത 4 കളിയില്‍ 'അട്ടര്‍ ഫ്ലോപ്പ്'! വരുൺ 'വലിയ' ആശങ്ക In Ahmedabad the BCCI has changed Indias team hotel ahead of the T20 World Cup final
ട്രംപിനെ കണ്ടു, കൈയടിച്ച് പിന്തുണയും; മെസിക്കെതിരെ വന്‍ വിമര്‍ശനം
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് എതിരെ വ്യാപക വിമര്‍ശനം. 2025ലെ മേജര്‍ ലീഗ് സോക്കര്‍ ചാംപ്യന്മാരായ ഇന്റര്‍ മയാമിക്ക് വൈറ്റ് ഹൗസില്‍ നല്കിയ സ്വീകരണത്തില്‍ ഇറാനെതിരെയുള്ള ആക്രമണത്തെ ട്രംപ് ന്യായീകരിച്ച് സംസാരിച്ചിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് മെസി കൈയടിച്ചതാണ് വിവാദത്തിനിടയാക്കിയത്. പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്. ആയിരക്കണക്കിനു ആളുകളുടെ മരണത്തിനു ഇടയാക്കിയ ആക്രമണത്തെ മെസി പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപമാണ് കടുത്ത രീതിയില്‍ ആരാധകര്‍ ഉയര്‍ത്തുന്നത്. 'നോ ഹാരി കെയ്ന്‍, നോ പ്രോബ്ലം'! നാലടിയില്‍ ജയം; കിരീടത്തിലേക്ക് അതിവേഗം അടുത്ത് ബയേണ്‍ മ്യൂണിക്ക് ചടങ്ങിനിടെ മെസി ട്രംപിന് മയാമിയുടെ ജേഴ്സി കളറായ പിങ്ക് നിറത്തിലുള്ള ഫുട്ബോളും ഒപ്പിട്ട് സമ്മാനിച്ചു. ടീം അധികൃതര്‍ ജേഴ്സിയും വാച്ചും ട്രംപിനു സമ്മാനമായി നല്കി. മേജര്‍ ലീഗ് സോക്കര്‍ ചാംപ്യന്മാരാകുന്ന ടീമുകള്‍ വൈറ്റ് ഹൗസില്‍ എത്തി പ്രസിഡന്റിനൊപ്പം വിജയം ആഘോഷിക്കുന്ന പതിവുണ്ട്. ഇതിന്റെ ഭാഗമായാണ് മെസി അടക്കമുള്ള ടീം അംഗങ്ങള്‍ വൈറ്റ് ഹൗസിലെത്തി ട്രംപിനൊപ്പം ജയം ആഘോഷിച്ചത്. ഇതിന്റെ വിഡിയോയും ഫോട്ടോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് അതിനു താഴെ ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്. ചിലര്‍ അഭിനന്ദനം അറിയിച്ചും പോസ്റ്റുകള്‍ ഇടുന്നുണ്ട്. അതിനിടെ പെലെയേക്കാള്‍ മികച്ച താരം മെസിയാണെന്ന അഭിപ്രായവും ട്രംപ് പങ്കിട്ടു. ഒന്നിനെതിരെ 3 ഗോളുകള്‍; വൂള്‍വ്സിനെ തുരത്തി ലിവര്‍പൂള്‍ എഫ്എ കപ്പ് ക്വാര്‍ട്ടറില്‍ Lionel Messi walked into the White House with Donald Trump a big talking point among fans online
മൂന്ന് തവണ ഏറ്റുമുട്ടി, ഇന്ത്യയ്ക്ക് തോൽവി മാത്രം; ചരിത്രം കിവീസിന് അനുകൂലം
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടുകയാണ്. മാർച്ച് 8-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ലോകകപ്പിന് മുൻപ് ഇന്ത്യയിൽ നടന്ന 5 മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കെതിരെ ഇതുവരെ തോറ്റിട്ടില്ല എന്നതാണ് കിവീസിന്റെ ആത്മവിശ്വാസം. ഇരുടീമുകളും ഇതുവരെ ടി20 ലോകകപ്പിൽ മൂന്ന് തവണയാണ് ഏറ്റുമുട്ടിയത്. ആ മൂന്ന് മത്സരങ്ങളിലും വിജയിച്ചത് ന്യൂസിലൻഡാണ്. 'നോ ഹാരി കെയ്ന്‍, നോ പ്രോബ്ലം'! നാലടിയില്‍ ജയം; കിരീടത്തിലേക്ക് അതിവേഗം അടുത്ത് ബയേണ്‍ മ്യൂണിക്ക് 2007ലെ ടി20 ലോകകപ്പിലെ ആദ്യ സീസണിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സൂപ്പർ എട്ട് ഘട്ടത്തിൽ നടന്ന മത്സരത്തിൽ 10 റൺസിന് ആണ് ഇന്ത്യയെ തോൽപ്പിച്ചത്. അന്നത്തെ കിവീസ് ക്യാപ്റ്റനായിരുന്ന ഡാനിയേൽ വെട്ടോറിയുടെ മികച്ച ബൗളിങ്ങാണ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തെ പരാജയപ്പെടുത്തിയത്. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 76/1 എന്ന നിലയിൽ ആയിരുന്നു. വെട്ടോറിയുടെ 4/20 എന്ന മികച്ച പ്രകടനമാണ് മത്സരം കിവികൾക്ക് അനുകൂലമാക്കിയത്. ചുവപ്പും കറുപ്പും നിറഞ്ഞ മണ്ണ്, ബാറ്റർമാർക്ക് തകർക്കാം; മോദി സ്റ്റേഡിയത്തിൽ ഇത്തവണ പുതിയ പിച്ച് 2016-ൽ ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പ് ടൂർണമെന്റിലായിരുന്നു രണ്ടാമത് ഇരു ടീമുകളും ഏറ്റുമുട്ടിയത്. സൂപ്പർ-10 ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് 47 റൺസിന് ആണ് ഇന്ത്യയെ തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 126 റൺസാണ് സ്കോർ ചെയ്തത്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 79 റൺസിന് പുറത്തായി. സ്പിന്നർമാരായ മിച്ചൽ സാന്റ്നർ (4/11), ഇഷ് സോധി (3/18), നഥാൻ മക്കല്ലം (2/15) എന്നിവർ ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിറയെ വരിഞ്ഞുമുറുക്കിയത്. 'ലക്ഷ്യ'യുടെ 'ലക്ഷ്യം' കിരീടം! ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയില്‍ (കിരീടം) ടി20 ലോകകപ്പ് 2021ലെ ടൂർണമെന്റിൽ ആണ് മൂന്നാം തവണ ഇരു ടീമുകളും നേർക്ക് നേർ വന്നത്. സൂപ്പർ 12 റൗണ്ടിൽ ദുബൈയിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യയെ 110/7 എന്ന നിലയിൽ വീണ്ടും ന്യൂസിലൻഡ് ബൗളർമാർ പിടിച്ചു കെട്ടി. 14.3 ഓവറിൽ കിവീസ് ബാറ്റർമാർ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. 2024 ആവര്‍ത്തിക്കുമോ?, ഇത്തവണയും റിച്ചാര്‍ഡ് ഇല്ലിങ്വർത്ത് ഫീല്‍ഡ് അംപയർ ഈ മൂന്ന് വിജയങ്ങൾ ന്യൂസിലൻഡിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാൽ നിലവിലെ ഫോമും ഹോം ഗ്രൗണ്ട് ആനുകൂല്യവും മത്സരം ഇന്ത്യയ്ക്ക് അനുകൂലമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരം വിജയിച്ചു ചരിത്രം മാറ്റി എഴുതാൻ ഇന്ത്യൻ ടീമിന് കഴിയുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. New Zealand Beat India Three Times In T20 World Cup History.
ആദ്യ 4 കളിയില്‍ 'ട്രംപ് കാര്‍ഡ്', അടുത്ത 4 കളിയില്‍ 'അട്ടര്‍ ഫ്ലോപ്പ്'! വരുൺ 'വലിയ'ആശങ്ക
അഹമ്മദാബാദ്: ടി20 ലോകകപ്പ് തുടങ്ങും മുന്‍പ് ഇന്ത്യയുടെ പ്രധാന ആയുധമാകുക വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്നായിരിക്കുമെന്നു ക്രിക്കറ്റ് വിദഗ്ധരെല്ലാം ഒരുപോലെ അഭിപ്രായപ്പെട്ടിരുന്നു. ടൂര്‍ണമെന്റ് പാതി ദൂരം പിന്നിട്ടപ്പോള്‍ അക്കാര്യം സത്യമാണെന്നു തെളിയുകയും ചെയ്തു. ലോക ഒന്നാം നമ്പര്‍ ടി20 ബൗളറെന്ന പെരുമയ്ക്കൊത്ത പ്രകടനമാണ് താരം പുറത്തെടുത്തത്. എന്നാല്‍ സൂപ്പര്‍ എട്ടിലെ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ കഥ മാറി. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ പോരാട്ടത്തില്‍ താരത്തിന്റെ സ്പിന്നിനു ഇടിവ് സംഭവിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ താരം സമീപകാലത്തെ തന്നെ ഏറ്റവും മോശം ഫോമിലാണ് പന്തെറിഞ്ഞത്. 4 ഓവറില്‍ 64 റണ്‍സാണ് വരുണ്‍ വഴങ്ങിയത്. ഒരു വിക്കറ്റെടുത്തെങ്കിലും ജേക്കബ് ബേതേല്‍ ഹാട്രിക്ക് സിക്സാണ് താരത്തിന്റെ ഓവറില്‍ തൂക്കിയത്. ഫൈനലില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ വലിയ തലവേദനയായി വരുണിന്റെ ഫോം മാറിയ നിലയാണ്. മോശം ഫോമും ഒപ്പം ആത്മവിശ്വാസത്തില്‍ സംഭവിച്ച ഇടിവും വരുണിന്റെ പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. നാളെ നിര്‍ണായക പോരില്‍ വരുണിനെ കളത്തിലിരുത്തിയാലും അത്ഭുതപ്പെടാനില്ല. 2024 ആവര്‍ത്തിക്കുമോ?, ഇത്തവണയും റിച്ചാര്‍ഡ് ഇല്ലിങ്വർത്ത് ഫീല്‍ഡ് അംപയർ നിലവില്‍ ഈ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ 13 വിക്കറ്റുമായി വരുണ്‍ മുന്നിലുണ്ട്. പക്ഷേ അവസാന മൂന്ന് മത്സരങ്ങളില്‍ താരത്തിന്റെ ബൗളിങില്‍ സംഭവിച്ച ഇടിവ് നിര്‍ണായക പോരിനിറങ്ങുന്ന ഇന്ത്യ കാര്യമായി പരിഗണിക്കേണ്ട പ്രശ്നമായി മാറി. ടി20 ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ നിന്നു 9 വിക്കറ്റുകളാണ് വരുണ്‍ വീഴ്ത്തിയത്. 5.17 ഇക്കോണമിയിലായിരുന്നു ഈ പ്രകടനങ്ങള്‍. എന്നാല്‍ അവസാന നാല് മത്സരങ്ങളില്‍ താരത്തിന്റെ ഇക്കോണമി 11.63 ആണ്. കിട്ടിയ വിക്കറ്റുകളുടെ എണ്ണം 4. ചുവപ്പും കറുപ്പും നിറഞ്ഞ മണ്ണ്, ബാറ്റർമാർക്ക് തകർക്കാം; മോദി സ്റ്റേഡിയത്തിൽ ഇത്തവണ പുതിയ പിച്ച് കൃത്യമായ ഗൃഹപാഠം നടത്തിയാണ് ഇംഗ്ലണ്ട് വരുണിനെ നേരിടാനെത്തിയത്. വരുണ്‍ പന്തെറിയാന്‍ വന്ന ഓവറിലെ ആദ്യ മൂന്ന് പന്തുകളാണ് തുടരെ ബേതേല്‍ സിക്സര്‍ പായിച്ചത്. താരത്തിന്റെ ആത്മവിശ്വാസം പാടെ തകര്‍ത്തു കളഞ്ഞ ആക്രമണമാണ് ബേതേല്‍ നടത്തിയത്. ആ അടിയില്‍ നിന്നു വരുണ്‍ പിന്നെ മികവിലേക്ക് വന്നതേയില്ല. അതിനിടെ ഒരു വിക്കറ്റ് വീഴ്ത്തിയതു മാത്രമാണ് ആശ്വാസിക്കാനുണ്ടായിരുന്നത്. നാളെ ഇന്ത്യ ലോക കിരീടം നിലനിര്‍ത്താനായി കിവീസിനെ നേരിടാനിറങ്ങുമ്പോള്‍ വരുണ്‍ വലിയ ചോദ്യ ചിഹ്നമാണ്. ന്യൂസിലന്‍ഡ് വരുണിനെ പൂട്ടാന്‍ കൃത്യമായ പ്ലാനിങും ഇറക്കും. ഈ ലോകകപ്പില്‍ ഒരു കളി മാത്രം കളിച്ച സ്പെഷലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ബഞ്ചിലിരിക്കുന്നുണ്ട്. പാകിസ്ഥാനെതിരായ പോരാട്ടത്തിലാണ് കുല്‍ദീപ് കളിച്ചത്. 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത് കുല്‍ദീപ് മികവ് അടയാളപ്പെടുത്തുകയും ചെയ്തു. താരത്തെ വരുണിനു പകരം കളിപ്പിക്കാന്‍ ടീം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. 'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ T20 World Cup varun chakravarthy short of confidence and leaking runs
2024 ആവര്‍ത്തിക്കുമോ?, ഇത്തവണയും റിച്ചാര്‍ഡ് ഇല്ലിങ്വർത്ത് ഫീല്‍ഡ് അംപയർ
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് നടക്കുന്നത്. അതിനിടെ മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യൽസിന്റെ പട്ടിക ഐസിസി പുറത്തിറക്കി. ചുവപ്പും കറുപ്പും നിറഞ്ഞ മണ്ണ്, ബാറ്റർമാർക്ക് തകർക്കാം; മോദി സ്റ്റേഡിയത്തിൽ ഇത്തവണ പുതിയ പിച്ച് മത്സരത്തിനായി ഐസിസിയുടെ എമിറേറ്റ്സ് എലിറ്റ് പാനൽ ഓഫ് മാച്ച് ഒഫീഷ്യൽസിൽ നിന്നുള്ള പരിചയസമ്പന്നരായ അംപയർമാരെയാണ് നിയമിച്ചിരിക്കുന്നത്. ഇംഗ്ലണ്ടുകാരായ റിച്ചാര്‍ഡ് ഇല്ലിങ്വർത്ത്,അലക്സ് വാർഫ് എന്നിവർ ആയിരിക്കും ഓൺ ഫീൽഡ് അംപയർമാർ. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള അല്ലാഹുദിൻ പലേക്കർ ആണ് മത്സരത്തിൽ തേർഡ് അംപയർ. ഫോർത്ത് അംപയർ അഡ്രിയാൻ ഹോൾഡ്സ്റ്റോക്കും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റുമാണെന്ന് ഐസിസി അറിയിച്ചു. 'ലക്ഷ്യ'യുടെ 'ലക്ഷ്യം' കിരീടം! ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയില്‍ (കിരീടം) റിച്ചാര്‍ഡ് ഇല്ലിങ്വർത്ത് തുടർച്ചയായ രണ്ടാം തവണയാണ് ടി20 ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്നത്. 2024ലെ ക്രിസ് ഗഫാനിയ്ക്കൊപ്പമായിരുന്നു അദ്ദേഹം ടി20 ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിച്ചത്. ഈ മത്സരത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി കപ്പ് നേടിയിരുന്നു. ഇതിനുമുമ്പ് ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് 2023 ഫൈനലിലും ചാംപ്യൻസ് ട്രോഫി 2025 ഫൈനലിലും അംപയറിങ് ടീമിന്റെ ഭാഗമായും റിച്ചാര്‍ഡ് ഇല്ലിങ്വർത്ത് പ്രവർത്തിച്ചിരുന്നു. ICC Announces Match Officials For India–New Zealand T20 World Cup Final.
ചുവപ്പും കറുപ്പും നിറഞ്ഞ മണ്ണ്, ബാറ്റർമാർക്ക് തകർക്കാം; മോദി സ്റ്റേഡിയത്തിൽ ഇത്തവണ പുതിയ പിച്ച്
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരം നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിനായി സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല ഓർമ്മകൾ അല്ല നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉള്ളത്. ദ്രാവിഡും അശ്വിനും യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗിലേക്ക്; ടീം ഉടമകളാകും 2023-ലെ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ തോറ്റത് ഇതേ ഗ്രൗണ്ടിൽ ആയിരുന്നു. അന്നത്തെ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർക്ക് യാതൊരു ആനുകൂല്യവും പിച്ചിൽ നിന്ന് ലഭിച്ചിരുന്നില്ല. ഇതിൽ ബൗളർമാർ നിരാശരാകുന്നതും മത്സരത്തിനിടെ കണ്ടിരുന്നു. ഇതിന് പുറമേ, ഈ ടൂർണമെന്റിലെ സൂപ്പർ 8 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 70 റൺസിലധികം വ്യത്യാസത്തിൽ തോൽവി നേരിട്ടതും ഇതേ ഗ്രൗണ്ടിൽ ആയിരുന്നു. പൊരുതി നിന്നത് ജെമിമ മാത്രം; പിങ്ക് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ 198ല്‍ പുറത്ത് മോദി സ്റ്റേഡിയത്തിലെ കറുത്ത മണ്ണ് കൊണ്ട് നിർമിക്കുന്ന പിച്ചിൽ ഇത്തവണ മാറ്റം വരുത്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കറുത്ത മണ്ണ് കൊണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പിച്ചുകൾ ക്രമേണ മത്സരം മന്ദഗതിയിലാക്കുമെന്നും അത് ബാറ്റിങ് ടീമിന് ബുദ്ധിമുട്ടാകും എന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഫൈനലിനായി ഉപയോഗിക്കാനിരിക്കുന്ന സെൻറർ പിച്ച് ചുവപ്പ് മണ്ണും കറുത്ത മണ്ണും ചേർന്ന മിക്സ്ഡ് സോയിൽ ആണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ ഈ മിക്സിങ്ങിൽ ചുവപ്പ് മണ്ണിന്റെ അളവ് കൂടുതലാണെന്നാണ് സൂചന. ചുവന്ന മണ്ണ് കൂടുതലുള്ള പിച്ചുകൾ സാധാരണയായി ബാറ്റർമാർക്ക് അനുകൂലമാണ്. കാരണം ഇത്തരം ട്രാക്കുകളിൽ പന്തിന് ബൗൺസ് ലഭിക്കാറുണ്ട്. അതിനാൽ ബാറ്റർമാർക്ക് വലിയ ഷോട്ടുകൾ കളിക്കാൻ കൂടുതൽ സൗകര്യം ലഭിക്കും. അതേസമയം ബൗളർമാരെയും പിച്ച് സഹായിക്കുമെങ്കിലും അധികം സ്വിങ് ലഭിക്കാൻ സാധ്യതയില്ല. ഒന്നിനെതിരെ 3 ഗോളുകള്‍; വൂള്‍വ്സിനെ തുരത്തി ലിവര്‍പൂള്‍ എഫ്എ കപ്പ് ക്വാര്‍ട്ടറില്‍ മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനലിൽ ഉപയോഗിച്ച പിച്ചിനോട് ഏറെ സാമ്യമുള്ളതായിരിക്കും ഫൈനലിനായി തയ്യാറാക്കുന്ന ട്രാക്ക് എന്ന് തന്നെ പറയാം. ഇത്തരം സാഹചര്യത്തിൽ ഫൈനലിലെ ശരാശരി സ്കോർ ഏകദേശം 200 റൺസിനടുത്തായിരിക്കാമെന്നാണ് വിലയിരുത്തൽ. ബാറ്റിംഗ് അനുകൂലമായ പിച്ചായതിനാൽ ടോസ് നേടിയ ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നും ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു. Batting-Friendly Mixed Soil Pitch Likely For India–New Zealand T20 World Cup Final.
'നോ ഹാരി കെയ്ന്‍, നോ പ്രോബ്ലം'! നാലടിയില്‍ ജയം; കിരീടത്തിലേക്ക് അതിവേഗം അടുത്ത് ബയേണ്‍ മ്യൂണിക്ക്
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീടത്തിലേക്ക് കൂടുതല്‍ അടുത്ത് നിലവിലെ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്ക് . സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ അവര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബൊറൂസിയ മോണ്‍ചന്‍ഗ്ലാഡ്ബാചിനെ തകര്‍ത്തു. സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ ഇല്ലാതെ ഇറങ്ങിയിട്ടും ബവേറിയന്‍സിന്റെ ഗോളടി ആഘോഷത്തിനു കുറവ് വരുത്തിയില്ല. ലൂയീസ് ഡിയാസ്, കൊണാര്‍ഡ് ലെയ്മര്‍, ജമാല്‍ മുസിയാല, നിക്കോളാസ് ജാക്സന് എന്നിവരാണ് ബയേണിനായി വല ചലിപ്പിച്ചത്. മോണ്ചന്ഗ്ലാഡ്ബാചിന്റെ ആശ്വാസ ഗോള്‍ വീല്‍ മൊഹ്യ നേടി. കളിയുടെ 55ാം മിനിറ്റില്‍ റോക്കോ റിറ്റ്സ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ മോണ്‍ചന്‍ഗ്ലാഡ്ബാച് പിന്നീടുള്ള സമയത്ത് 10 പേരുമായാണ് കളിച്ചത്. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ അടുത്ത രണ്ട് ഗോളും വലയിലിട്ടാണ് ബയേണ്‍ ജയിച്ചു കയറിയത്. ഒന്നിനെതിരെ 3 ഗോളുകള്‍; വൂള്‍വ്സിനെ തുരത്തി ലിവര്‍പൂള്‍ എഫ്എ കപ്പ് ക്വാര്‍ട്ടറില്‍ കളിയുടെ 33ാം മിനിറ്റില്‍ ഡിയാസാണ് ലീഡ് സമ്മാനിച്ചത്. പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലെയ്മര്‍ രണ്ടാം ഗോളും വലയിലാക്കി. രണ്ടാം പകുതി തുടങ്ങി 57ാം മിനിറ്റില്‍ ബയേണിനു അനുകൂലമായി പെനാല്‍റ്റി കിട്ടി. ജമാല്‍ മുസിയാല പിഴവില്ലാതെ പന്ത് വലയിലാക്കി. 79ാം മിനിറ്റില്‍ ജാക്സനും ഗോള്‍ നേടി പട്ടിക തികച്ചു. ജയത്തോടെ 25 കളിയില്‍ 66 പോയിന്റുമായി ബയേണ്‍ ബഹുദൂരം മുന്നില്‍ നില്ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 24 കളിയില്‍ 52 പോയിന്റ്. ഇരു ടീമുകളും തമ്മില്‍ നിലവില്‍ 14 പോയിന്റ് വ്യത്യാസം. 'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ bayern vs mönchengladbach: Bayern Munich cruised to a 4-1 win over a struggling Borussia Moenchengladbach
ഒന്നിനെതിരെ 3 ഗോളുകള്‍; വൂള്‍വ്സിനെ തുരത്തി ലിവര്‍പൂള്‍ എഫ്എ കപ്പ് ക്വാര്‍ട്ടറില്‍
ലണ്ടന്‍: എഫ്എ കപ്പ് പോരാട്ടത്തില്‍ വൂള്‍വ്സിനെ വീഴ്ത്തി കരുത്തരായ ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ 3 ഗോള്‍ക്കാണ് ലിവര്‍പൂള്‍ ജയിച്ചു കയറിയത്. മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ നേടിയത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. ആന്‍ഡ്രു റോബട്സന്‍, മുഹമ്മദ് സല, കുര്‍ടിസ് ജോണ്‍സ് എന്നിവരാണ് ലിവര്‍പൂളിനായി വല ചലിപ്പിച്ചത്. വൂള്‍വ്സിന്റെ ആശ്വാസ ഗോള്‍ ഹ്വാങ് ഹീ ചാന് നേടി. രണ്ടാം പകുതിയില്‍ ലിവര്‍പൂളിന്റെ സര്‍വാധിപത്യമാണ് കളത്തില്‍ കണ്ടത്. 'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ 51ാം മിനിറ്റിലാണ് ലിവര്‍പൂള്‍ വൂള്‍വ്സ് പ്രതിരോധം പൊളിച്ച് വലയില്‍ പന്തെത്തിച്ചത്. റോബട്സനാണ് സ്കോറര്‍. തൊട്ടു പിന്നാലെ തന്നെ സലയുടെ ഗോളും വന്നു. 53ാം മിനിറ്റിലാണ് ഈ ഗോളിന്റെ പിറവി. 74ാം മിനിറ്റില്‍ കുര്‍ടിസ് ജോണും പട്ടിക തികച്ചു. അവസാന ഘട്ടത്തിലെ ഇഞ്ച്വറി സമയത്താണ് വൂള്‍വ്സ് ആശ്വാസ ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റിലാണ് അവര്‍ ലിവര്‍പൂള്‍ വല ചലിപ്പിച്ചത്. പിങ്ക് ബോള്‍ ടെസ്റ്റ്; ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഒന്നാം ദിനം വരുതിയില്‍ നിര്‍ത്തി ഓസീസ് Liverpool moved into the FA Cup quarter-finals with a 3-1 win against Wolves
കൊല്‍ക്കത്ത: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിന്‍ഡീസ് താരങ്ങള്‍ കടുത്ത നിരാശയില്‍. തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ മുഖ്യ പരിശീലകൻ ഡാരൻ സമ്മി കഴിഞ്ഞ ദിവസം നിരാശ പരസ്യമാക്കി രംഗത്തെത്തിയിരുന്നു. പിന്നാലെയിതാ സ്പിന്നർ അകീൽ ഹുസൈനും നിരാശ വ്യക്തമാക്കുന്ന എക്സ് കുറിപ്പുമായി രംഗത്തെത്തി. ഇന്ത്യയോട് പരാജയപ്പെട്ട് വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പില്‍ നിന്നു പുറത്തായിട്ട് ദിവസങ്ങളായി. ടീം അംഗങ്ങള്‍ ഇപ്പോഴും കൊല്‍ക്കത്തയില്‍ തന്നെ കുടുങ്ങി കിടക്കുകയാണ്. പരിശീലകന് ഡാരന്‍ സമ്മി കഴിഞ്ഞ ദിവസം എനിക്ക് വീട്ടില്‍ പോകണമെന്നു പറഞ്ഞ് എക്സില്‍ കുറിപ്പിട്ടിരുന്നു. പിന്നാലെയാണ് അകീല്‍ ഹുസൈനും തന്റെ നിരാശ വ്യക്തമാക്കി രംഗത്തെത്തിയത്. ഇതിഹാസ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ ദിവസം പ്രൈവറ്റ് ജറ്റില്‍ റിയാദില്‍ നിന്നു നാട്ടിലേക്ക് പറന്നിരുന്നു. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചുള്ള കുറിപ്പുമായാണ് അകീല്‍ ഹുസൈന് രംഗത്തെത്തിയത്. 'ഈയൊരു അവസ്ഥയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ജെറ്റ് അയച്ച് എന്നെ രക്ഷിക്കാന്‍ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്, അല്ലേ?'- എന്ന് എക്സ് കുറിപ്പിലൂടെ അകീല്‍ ഹുസൈന് ചോദിച്ചു. 'ശ്...ശ്... അത് ഔട്ടല്ല, അവിടെ ഇരിക്ക്!'; ഇല്ലാത്ത വിക്കറ്റിന് തുള്ളിച്ചാടി സാക്ഷി, ഭാര്യയെ നിയന്ത്രിക്കാൻ പാടുപെട്ട് ധോനി (വിഡിയോ) വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ടീമിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയത്. മാര്‍ച്ച് ഒന്നിനായിരുന്നു ഇന്ത്യ- വിന്‍ഡീസ് മത്സരം. അതിനിടെയാണ് ഇറാന്- ഇസ്രയേല്‍ യുദ്ധവും മറ്റ് സംഘര്‍ഷങ്ങളും ഉടലെടുത്തത്. ഇതോടെയാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. നേരത്തെ കടുത്ത നിരാശയുമായി വിന്‍ഡീസ് പരിശീലകന് ഡാരന്‍ സമ്മിയും രംഗത്തെത്തിയിരുന്നു. എക്സ് കുറിപ്പിലൂടെ അദ്ദേഹം തന്റെ നിരാശ മറച്ചു വയ്ക്കാതെ പ്രകടിപ്പിച്ചു. 'എനിക്ക് വീട്ടില്‍ പോകണം'- എന്ന കുറിപ്പുമായാണ് സമ്മി രംഗത്തെത്തിയത്. വിന്‍ഡീസ് ടീം മടക്ക യാത്രയ്ക്കൊരുങ്ങുന്നതിനിടെയാണ് യുദ്ധ സാഹചര്യം ഉടലെടുത്തത്. പിന്നാലെ ദുബൈ വിമാനത്താവളം അടച്ചുപൂട്ടി. പശ്ചിമേഷ്യന്‍ വ്യോമാതിര്‍ത്തികളും അടച്ചു. അതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകളെ അതു കാര്യമായി ബാധിക്കുകയും ചെയ്തു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. നിലവില്‍ എത്ര ദിവസം ടീം അംഗങ്ങള്‍ ഇങ്ങനെ കാത്തിരിക്കേണ്ടി വരുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഒരുവേള ഇന്ത്യ വിറച്ചു, 22കാരന്റെ ബാറ്റിങ് അപാരതയില്‍! വാംഖഡെയില്‍ ബേതേല്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ West Indies cricketer Akeal Hosein jokes about Cristiano Ronaldo rescue as West Indies face travel delay after T20 World Cup exit
പിങ്ക് ബോള്‍ ടെസ്റ്റ്; ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഒന്നാം ദിനം വരുതിയില്‍ നിര്‍ത്തി ഓസീസ്
പെര്‍ത്ത്: ഇന്ത്യന്‍ വനിതാ ടീമും ഓസ്ട്രേലിയ വനിതാ ടീമും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ കളി വരുതിയില്‍ നിര്‍ത്തി ഓസീസ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 198 റണ്‍സില്‍ അവസാനിപ്പിച്ച് ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയന്‍ വനിതകള്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍. 7 വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ അവര്‍ക്ക് 102 റണ്‍സ് വേണം. ഓപ്പണര്‍മാരെ വേഗം നഷ്ടമായെങ്കിലും മൂന്നാം സ്ഥാനത്തെത്തിയ എല്ലിസ് പെറിയും അഞ്ചാമതായി ക്രീസിലെത്തിയ അന്നബെല്‍ സതര്‍ലാന്‍ഡും നിലവില്‍ ക്രീസില്‍ തുടരുന്നു. എല്ലിസ് പെറി 43 റണ്‍സും അന്നബെല്‍ 20 റണ്‍സും ഇതുവരെ നേടി. ജോര്‍ജിയ വോള്‍ (2), ഫോബ് ലിച്ഫീല്‍ഡ് (9), ക്യാപ്റ്റന്‍ അലിസ ഹീലി (13) എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഇന്ത്യക്കായി സയാലി സത്ഗിരെ 2 വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ് ഒരു വിക്കറ്റ് സ്വന്തമാക്കി. ദ്രാവിഡും അശ്വിനും യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗിലേക്ക്; ടീം ഉടമകളാകും നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 198 റണ്‍സില്‍ പുറത്ത്. ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡ്, കഷ്വി ഗൗതം, പ്രതിക റാവല്‍, സയാലി സത്ഗിരെ എന്നിവര്‍ വനിതാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ജെമിമ റോഡ്രിഗ്സാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 84 പന്തില്‍ 7 ഫോറുകള്‍ സഹിതം ജെമിമ 52 റണ്‍സ് സ്വന്തമാക്കി. ഷെഫാലി വര്‍മ (35), അരങ്ങേറ്റക്കാരി കഷ്വി ഗൗതം (34) എന്നിവരും ചെറുത്തു നിന്നു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത് തിരിച്ചടിയായി. ഓസ്ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ലസി ഹാമില്ടന് 3 വിക്കറ്റെടുത്തു. ഡാര്‍സി ബ്രൗണ്‍ 2 വിക്കറ്റും ആഷ്ലി ഗാര്‍ഡ്നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. പൊരുതി നിന്നത് ജെമിമ മാത്രം; പിങ്ക് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ 198ല്‍ പുറത്ത് India Women vs Australia Women Pink ball Test
ദ്രാവിഡും അശ്വിനും യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗിലേക്ക്; ടീം ഉടമകളാകും
ലണ്ടന്‍: ഇതിഹാസ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡും ആര് അശ്വിനും ഫ്രാഞ്ചൈസി ഉടമകളാകുന്നു. യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗില്‍ സ്കോട്ലന്ഡ് ടീം ഉടമകളായാണ് ദ്രാവിഡും അശ്വിനും വരുന്നത്. ഓഗസ്റ്റില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി ഗ്ലാസ്ഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഫ്രാഞ്ചൈസിയെ സ്വന്തമാക്കാന്‍ ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യം സമ്മതമറിയിച്ചിട്ടുണ്ട്. ഈ ടീമിന്റെ ഉടമസ്ഥരായാണ് ദ്രാവിഡും അശ്വിനും വരുന്നത്. ഡച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശവും ഇന്ത്യന്‍ കണ്‍സോര്‍ഷ്യം ഏറ്റെടുക്കുമെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഫാഫ് ഡുപ്ലെസി, ഹെന്റിച് ക്ലാസന്, ജോണ്ടി റോഡ്സ് എന്നിവരുള്‍പ്പെട്ട ദക്ഷിണാഫ്രിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘവും മറ്റൊരു ഫ്രാഞ്ചൈസി സ്വന്തമാക്കാനായി രംഗത്തുണ്ട്. ഈ മാസം അവസാനം ടീമുകളെ പ്രഖ്യാപിക്കും. പൊരുതി നിന്നത് ജെമിമ മാത്രം; പിങ്ക് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ 198ല്‍ പുറത്ത് 2003ല്‍ ഇംഗ്ലീഷ് ഏകദിന ടൂര്‍ണമെന്റില്‍ സ്കോട്ലന്ഡ് ടീമിനായി കളിച്ചിട്ടുള്ള താരമാണ് മുന്‍ ഇന്ത്യന്‍ പരിശീലകന് കൂടിയായ ദ്രാവിഡ്. നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ രണ്ടാം ഡിവിഷനില്‍ 11 ഏകദിനങ്ങള്‍ ദ്രാവിഡ് കളിച്ചിട്ടുണ്ട്. 3 സെഞ്ച്വറികളും 2 അര്‍ധ സെഞ്ച്വറികളുമടക്കം 600 റണ്‍സും ദ്രാവിഡ് ആ സമയത്ത് നേടിയിട്ടുണ്ട്. ദ്രാവിഡിന്റെ സ്കോട്ലന്ഡ് ബന്ധം ആ അര്‍ഥത്തില്‍ പുതിയതല്ലെന്നു സാരം. 2024ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച അശ്വിന് കഴിഞ്ഞ വര്‍ഷം ഐപിഎല്ലും മതിയാക്കിയിരുന്നു. ലോകത്തെ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനുള്ള താത്പര്യവും നേരത്തെ 39കാരനായ അശ്വിന് പ്രകടിപ്പിച്ചിട്ടുണ്ട്. ടീം ഉടമയാകുന്നതിനൊപ്പം കളിക്കാനുള്ള അവസരം കൂടിയാണ് അശ്വിന് തേടുന്നത്. അശ്വിന് യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗ് കളിക്കാനിറങ്ങിയാല് അതു ലീഗിന്റെ വളര്‍ച്ചയ്ക്കും ഗുണകരമാകും. ഈയടുത്ത് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് ടീം സിഡ്നി തണ്ടറുമായി അശ്വിന് കരാറില്‍ എത്തിയിരുന്നു. കരാറിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയായിരുന്നു അശ്വിന്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ചെന്നൈയില്‍ പരിശീലനം നടത്തുന്നതിനിടെ കാല്‍മുട്ടിനു പരിക്കേറ്റതിനാല്‍ താരത്തിനു ബിബിഎല്‍ കളിക്കാന്‍ സാധിച്ചില്ല. 'ശ്...ശ്... അത് ഔട്ടല്ല, അവിടെ ഇരിക്ക്!'; ഇല്ലാത്ത വിക്കറ്റിന് തുള്ളിച്ചാടി സാക്ഷി, ഭാര്യയെ നിയന്ത്രിക്കാൻ പാടുപെട്ട് ധോനി (വിഡിയോ) Rahul Dravid and R Ashwin are reportedly set to become franchise owners in the European T20 Premier League
പൊരുതി നിന്നത് ജെമിമ മാത്രം; പിങ്ക് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ 198ല്‍ പുറത്ത്
പെര്‍ത്ത്: ഇന്ത്യന്‍ വനിതാ ടീമും ഓസ്ട്രേലിയ വനിതാ ടീമും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 198 റണ്‍സില്‍ പുറത്ത്. ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡ്, കഷ്വി ഗൗതം, പ്രതിക റാവല്‍, സയാലി സത്ഗിരെ എന്നിവര്‍ വനിതാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ജെമിമ റോഡ്രിഗ്സാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 84 പന്തില്‍ 7 ഫോറുകള്‍ സഹിതം ജെമിമ 52 റണ്‍സ് സ്വന്തമാക്കി. 'ശ്...ശ്... അത് ഔട്ടല്ല, അവിടെ ഇരിക്ക്!'; ഇല്ലാത്ത വിക്കറ്റിന് തുള്ളിച്ചാടി സാക്ഷി, ഭാര്യയെ നിയന്ത്രിക്കാൻ പാടുപെട്ട് ധോനി (വിഡിയോ) ഷെഫാലി വര്‍മ (35), അരങ്ങേറ്റക്കാരി കഷ്വി ഗൗതം (34) എന്നിവരും ചെറുത്തു നിന്നു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത് തിരിച്ചടിയായി. ഓസ്ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ലസി ഹാമില്ടന് 3 വിക്കറ്റെടുത്തു. ഡാര്‍സി ബ്രൗണ്‍ 2 വിക്കറ്റും ആഷ്ലി ഗാര്‍ഡ്നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഒരുവേള ഇന്ത്യ വിറച്ചു, 22കാരന്റെ ബാറ്റിങ് അപാരതയില്‍! വാംഖഡെയില്‍ ബേതേല്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ India Women vs Australia Women, Pink ball Test: Alyssa Healy's Australia have won the toss and have chosen to bowl first
മുംബൈ: ഇംഗ്ലണ്ട് താരം ഔട്ടാണെന്നു തെറ്റിദ്ധരിച്ച് ഗാലറിയിൽ ഇരുന്നു കൈയടിച്ച് തുള്ളിച്ചാടിയ ഭാര്യ സാക്ഷിയെ നിയന്ത്രിക്കാൻ പാടുപെട്ട് ഇതിഹാസം മഹേന്ദ്ര സിങ് ധോനി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിനിടെയാണ് രസകരമായ സംഭവം. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു. വാംഖഡെ സ്റ്റേഡിയത്തിൽ മത്സരം കാണാൻ നിരവധി വിവിഐപികളാണ് എത്തിയത്. ഇതിഹാസ ബാറ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹം ഇതേ ദിവസം തന്നെയായിരുന്നു. അതിനാൽ ചടങ്ങിൽ വന്ന ശേഷമാണ് പലരും മത്സരം നേരിൽ കാണാൻ എത്തിയത്. ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെയാണ് സാക്ഷിയുടെ ആവേശം. ബുംറയുടെ പന്തിൽ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് താരം സാം കറൻ അടിച്ച പന്ത് ബുംറ റിട്ടേൺ പിടിക്കുന്നുണ്ട്. എന്നാൽ ഈ ഷോട്ട് ഗ്രൗണ്ട് ടച്ച് ചെയ്താണ് ബുംറയുടെ കൈയിൽ എത്തുന്നത്. അത് ക്യാച്ചാണെന്നും സാം കറൻ ഔട്ടാണെന്നും വിചാരിച്ചാണ് സാക്ഷി വിഐപി ബോക്സിൽ ഇരിക്കുന്നതിനിടെ എഴുന്നേറ്റ് തുള്ളിച്ചാടി കൈയടിച്ചത്. എന്നാൽ അതു വിക്കറ്റല്ലെന്നും അവിടെ ഇരിക്കാനും ചിരി അടക്കാൻ പാടുപെട്ട് ധോനി സാക്ഷിയോടു പറയുന്നുണ്ട്. ധോനിക്ക് അരികിൽ നിന്നവരും സാക്ഷിയുടെ അബദ്ധത്തിൽ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. - Bumrah took a Bump Catch - Sakshi thought it's out - She started celebrating - MS Dhoni saying to her to calm down #INDvsENG pic.twitter.com/8lBwQLPTaH — JJAY (@jpchordiya_5) March 5, 2026 ഒരുവേള ഇന്ത്യ വിറച്ചു, 22കാരന്റെ ബാറ്റിങ് അപാരതയില്‍! വാംഖഡെയില്‍ ബേതേല്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ അടിമുടി ആവേശം നിറഞ്ഞു നിന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. 254 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നേടാൻ സാധിച്ചുള്ളൂ. മാർച്ച് 8ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് അടിച്ചെടുത്തത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു സാംസന്റെ ഇന്നിങ്സ് ആണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 42 പന്തിലാണ് സഞ്ജു 89 റൺസ് നേടിയത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 18 പന്തിൽ 39 റൺസ് നേടി ഇഷാൻ കിഷനും 25 പന്തിൽ 43 റൺസ് നേടി ശിവം ദുബെയും ഇന്ത്യൻ ഇന്നിങ്സ് 250 കടത്തിയത്. സഞ്ജുവിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ച് 'പിഞ്ചോമന'; ഹീറോയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയെന്ന് ആരാധകര്‍, വിഡിയോ T20 World Cup: MS Dhoni's Reaction To Wife Sakshi Dhoni's Mistaken Celebration vs England Is Viral
ഒരുവേള ഇന്ത്യ വിറച്ചു, 22കാരന്റെ ബാറ്റിങ് അപാരതയില്‍! വാംഖഡെയില്‍ ബേതേല്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍
മുംബൈ: ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യയോട് പൊരുതി വീണപ്പോള്‍ ഇംഗ്ലണ്ട് നിരയില്‍ സ്റ്റാറായത് ജേക്കബ് ബേതേല്‍ എന്ന യുവ ബാറ്ററായിരുന്നു. കിടിലന്‍ സെഞ്ച്വറിയുമായി ഇന്ത്യക്ക് വന്‍ വെല്ലുവിളിയുയര്‍ത്തിയാണ് താരം മടങ്ങിയത്. വെറും 45 പന്തില്‍ താരം ശതകം പിന്നിട്ടു. ഒപ്പം നിരവധി റെക്കോര്‍ഡുകളും തന്റെ പേരില്‍ എഴുതി വച്ചാണ് താരം ക്രീസ് വിട്ടത്. ടി20 ഫോര്‍മാറ്റിലെ തന്റെ കന്നി സെഞ്ച്വറിയാണ് താരം വാംഖഡെ മൈതാനത്ത് കുറിച്ചത്. 48 പന്തില്‍ 7 സിക്സും 8 ഫോറും സഹിതം ബേതേല്‍ 105 റണ്‍സില്‍ നില്‍ക്കെ റണ്ണൗട്ടായി മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളും അവസാനിച്ചിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ അത്രമേല്‍ ആധിപത്യം സ്ഥാപിച്ചാണ് 22കാരന് കളം വാണത്. സഞ്ജുവിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ച് 'പിഞ്ചോമന'; ഹീറോയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയെന്ന് ആരാധകര്‍, വിഡിയോ റെക്കോര്‍ഡുകള്‍ ടി20 ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി ബേതേല്‍ മാറി. ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന് അല്ലന് നേടിയ 33 പന്തിലെ സെഞ്ച്വറിയാണ് ഒന്നാമത്. തൊട്ടടുത്ത ദിവസം തന്നെ ബേതേല്‍ പട്ടികയിലെ രണ്ടാമനുമായി. ഒരു ഇംഗ്ലണ്ട് ബാറ്റര്‍ ടി20 ലോകകപ്പില്‍ നേടുന്ന ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറിയെന്ന നേട്ടമാണ് മറ്റൊന്ന്. 19 പന്തിലാണ് താരം അര്‍ധ സെഞ്ച്വറിയിലെത്തിയത്. ഇതും റെക്കോര്‍ഡാണ്. ടി20 ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡിനൊപ്പവും ബേതേല്‍ തന്റെ പേര് എഴുതി വച്ചു. ഫിന് അല്ലനും 19 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി പട്ടികയില്‍ ആദ്യം എത്തിയിരുന്നു. ടി20 ലോകകപ്പില്‍ ഒരു ഇംഗ്ലണ്ട് താരം നേടുന്ന അതിവേഗ അര്‍ധ സെഞ്ച്വറിയുടെ റെക്കോര്‍ഡും ബേതേല്‍ സ്വന്തമാക്കി. ഇറ്റലിക്കെതിരെ ഈ ലോകകപ്പില്‍ തന്നെ 21 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ വില്‍ ജാക്സിന്റെ നേട്ടമാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ബേതേല്‍ രണ്ടാം സ്ഥാനത്താക്കിയത്. ഈ ലോകകപ്പിന്റ താരം; ഐസിസി പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു സാംസണും ടി20 ലോകകപ്പിലെ അതിവേഗ സെഞ്ച്വറിക്കാര്‍ ഫിന് അല്ലന് (ന്യൂസിലന്‍ഡ്), 33 പന്തില്‍, ദക്ഷിണാഫ്രിക്കക്കെതിരെ, 2026 ജേക്കബ് ബേതേല്‍ (ഇംഗ്ലണ്ട്), 45 പന്തില്‍, ഇന്ത്യക്കെതിരെ, 2026 ക്രിസ് ഗെയ്ല് (വെസ്റ്റ് ഇന്‍ഡീസ്), 47 പന്തില്‍, ഇംഗ്ലണ്ടിനെതിരെ, 2016 ക്രിസ് ഗെയ്ല് (വെസ്റ്റ് ഇന്‍ഡീസ്), 50 പന്തില്‍, ദക്ഷിണാഫ്രിക്കക്കെതിരെ, 2007 ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്), 50 പന്തില്‍, പാകിസ്ഥാനെതിരെ, 2026 'എവിടെത്തിരിഞ്ഞാലും ഒന്നാന്തരം ബാറ്റര്‍മാര്‍, ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസം': ഹാരി ബ്രൂക്ക് England’s young batter Jacob Bethell delivered a stunning performance in the T20 World Cup 2026 semi final against India
മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ജയം മലയാളി താരം സഞ്ജു സാംസണിന്റെ മികച്ച ഇന്നിങ്സിന്റെ കൂടി കരുത്തിലായിരുന്നു. 42 പന്തില്‍ 89 റണ്‍സെടുത്ത താരം മത്സരത്തിലെ താരവുമായി. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് തൊട്ടുമുമ്പുള്ള ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. മത്സരത്തിന് മുന്‍പ് ഒരു പെണ്‍കുട്ടി സഞ്ജുവിന് മുന്നില്‍ നിന്ന് പ്രാര്ഥിക്കുന്നതാണ് ചിത്രമാണിത്. മത്സരത്തിന് മുന്‍പായി ദേശീയ ഗാനം ആലപിക്കുന്ന സമയത്തെ ചിത്രവും വിഡിയോയുമാണ് പ്രചരിക്കുന്നത്. സഞ്ജുവുള്‍പ്പെടെ ഇന്ത്യന്‍ താരങ്ങളെല്ലാം മൈതാനത്ത് നിരനിരയായി നിന്നു. ആ സമയം സഞ്ജുവിന്റെ കൂടെ വന്ന കുട്ടി കൈകൂപ്പി പ്രാര്ഥിക്കുകയായിരുന്നു. My Insta Story ❤️❤️❤️ pic.twitter.com/S1BWgL32FA — Nandu àñé Nenu (@_urstrulyNandu) March 5, 2026 ഈ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി. മത്സരത്തില്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനം കൂടി പുറത്തെടുത്തതോടെ ഈ ചിത്രങ്ങള്‍ വ്യാപകമായി വൈറലാകുകയായിരുന്നു. ഇന്റര്‍നെറ്റില്‍ ഇന്ന് കാണാവുന്ന ഏറ്റവും മനോഹരമായ ചിത്രമെന്നും ഹീറോയ്ക്കുവേണ്ടിയുള്ള പ്രാര്ഥനയാണിതെന്നും കമന്റുകള്‍ വന്നു. മത്സരത്തില്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ ആദ്യ ഓവറില്‍ ഫോറും സിക്സും നേടിയാണ് സഞ്ജു തുടങ്ങിയത്. ആര്‍ച്ചറിന്റെ പന്തില്‍ സഞ്ജുവിന്റെ ഷോട്ട് മിഡ് ഓണില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് കൈവിട്ടു. ആ സമയം താരത്തിന്റെ വ്യക്തിഗത സ്കോര്‍ 15-ലെത്തിയിരുന്നതേയുള്ളൂ. പിന്നീട് സഞ്ജു പിഴവൊന്നും വരുത്തിയില്ല. ഏഴ് സിക്സും എട്ട് ഫോറും നേടിയ താരം 42 പന്തില്‍ നിന്ന് 89 റണ്‍സെടുത്താണ് പുറത്തായത്. ഈ ലോകകപ്പിന്റ താരം; ഐസിസി പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു സാംസണും A photo of a young girl praying for cricketer Sanju Samson has gone viral online
ഈ ലോകകപ്പിന്റ താരം; ഐസിസി പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു സാംസണും
ദുബൈ: ഐസിസിയുടെ ടി20 ലോകകപ്പ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം സഞ്ജു സാംസണ്. എട്ട് പേരടങ്ങുന്ന പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ താരമാണ് സഞ്ജു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്സ്, പാകിസ്ഥാന് ഓപ്പണര്‍ സാഹിബ്സാദ ഫര്ഹാന്, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി, ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം, ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന് രവീന്ദ്ര, ബാറ്റര്‍ ടിം സീഫെര്‍ട്ട്, അമേരിക്കന്‍ ബൗളര്‍ വാന്‍ ഷാല്‍ക്വിക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. ടൂര്‍ണമെന്റില്‍ ആദ്യ മത്സരങ്ങളില്‍ ഇടം കണ്ടെത്താനാകാതെ പോയ സഞ്ജു തുടര്‍ച്ചയായി രണ്ട് തവണ പ്ലെയര്‍ ഓഫ് ദ മാച്ച് നേടിയാണ് വന്തിരിച്ചു വരവ് നടത്തിയത്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജു, ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 50 പന്തില്‍ 97 റണ്‍സ് നേടി മികവ് തെളിയിച്ചു. ലോകകപ്പില്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 77.33 ശരാശരിയിലും 201.73 സ്ട്രൈക്ക് റേറ്റില്‍ 232 റണ്‍സാണ് സഞ്ജുവിന്റെ നേട്ടം. 'എവിടെത്തിരിഞ്ഞാലും ഒന്നാന്തരം ബാറ്റര്‍മാര്‍, ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസം': ഹാരി ബ്രൂക്ക് ഇന്നലത്തെ മിന്നുന്ന സെഞ്ച്വറിയോടെ ഇംഗ്ലണ്ടിന്റെ വില്‍ ജാക്സും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റില്‍ 176.56 എന്ന സ്ട്രൈക്ക് റേറ്റില്‍ 226 റണ്‍സ് നേടിയ ജാക്സ് ഫിനിഷര്‍ റോളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ആറ് ഇന്നിങ്സുകളില്‍ നിന്ന് 383 റണ്‍സ് നേടിയ ഫര്ഹാന് ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പട്ടികയില്‍ ഇടം നേടി. ഏഴ് മത്സരങ്ങളില്‍ നിന്ന് 7.19 എന്ന ഇക്കണോമി റേറ്റില്‍ 12 വിക്കറ്റുകള്‍ നേടിയ എന്‍ഗിഡിയും പട്ടികയിലുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളും 286 റണ്‍സും നേടിയ നായകന് മര്‍ക്രം, എട്ട് മത്സരങ്ങളില്‍ നിന്ന് 128 റണ്‍സും 11 വിക്കറ്റുകളും വീഴ്ത്തി ബാറ്റിങ്ങിലും ബൗളിങ്ങലും തിളങ്ങിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന് രവീന്ദ്ര, യുഎസ്എയുടെ വാന്‍ ഷാല്‍ക്വിക്ക് . എട്ട് മത്സരങ്ങളില്‍ നിന്ന് 274 റണ്‍സ് നേടിയ ന്യൂസിലന്‍ഡിന്റെ ടിം സീഫെര്‍ട്ട് എന്നിവരും പട്ടികയിലുണ്ട്. Samson among eight nominees for T20WC Player of the Tournament announced by ICC .
'എവിടെത്തിരിഞ്ഞാലും ഒന്നാന്തരം ബാറ്റര്‍മാര്‍, ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസം': ഹാരി ബ്രൂക്ക്
മുംബൈ: ലോകകപ്പില്‍ ഇന്ത്യയോട് തോല്‍വി നേരിട്ടത്തിന് പിന്നാലെ ബുംറയെ പുകഴ്ത്തി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. മത്സരത്തില്‍ കൃത്യമായ യോര്‍ക്കറുകള്‍ ഉപയോഗിച്ച് ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയ ബുംറയെ 'എക്കാലത്തെയും മികച്ച താരം' എന്നാണ് ബ്രൂക്ക് വിശേഷിപ്പിച്ചത്. ഇന്ത്യയെ തോല്‍പ്പിക്കുക വളരെ ബുദ്ധിമുട്ടാണെന്ന്, കാരണം അവര്‍ക്ക് എല്ലാ സ്ഥാനത്തും മികച്ച ബാറ്റര്‍മാരുണ്ട്. മികച്ച ബാറ്റര്‍മാര്‍ക്കൊപ്പം ബൗള്‍ സ്ട്രൈക്കര്‍മാരുണ്ട്. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല, കൂടാതെ ചില ഡ്രോപ്പ് ക്യാച്ചുകളും തിരിച്ചടിയായി. 'ബുംറ ഇല്ലായിരുന്നെങ്കില്‍ ഞാനിവിടെ നില്‍ക്കില്ലായിരുന്നു'; സഞ്ജുവിന് കൈയ്യടി ഇന്ത്യന്‍ ഇന്നിങ്സില്‍ മൂന്നാം ഓവറില്‍ 15 റണ്‍സില്‍ നില്‍ക്കെ ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് മത്സരഫലത്തില്‍ നിര്‍ണായകമായിരുന്നു. സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ റണ്‍സ് പടുത്തുയര്‍ത്തിയതും. 18-ാം ഓവര്‍ എറിഞ്ഞ ബുംറ യോര്‍ക്കറുകള്‍ കൃത്യമായി എറിഞ്ഞ് ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതോടെ ഇംഗ്ലണ്ടിന് അവസാന രണ്ട് ഓവറുകളില്‍ നിന്ന് 39 റണ്‍സ് നേടണമെന്ന സ്ഥിതിയായി. അതുകൊണ്ട് തന്നെ ബുംറ മികച്ച ബൗളറാണ്, എക്കാലത്തെയും മികച്ച ബൗളറാണെന്ന് പറയാം,' ബ്രൂക്ക് പറഞ്ഞു. മൈതാനത്ത് ഇന്ത്യയുടെ ഫീല്‍ഡിങ് മികച്ചതായിരുന്നു. അക്ഷര്‍ പട്ടേല്‍ എടുത്ത ക്യാച്ച് താന്‍ കണ്ട് ക്യാച്ചുകളില്‍ മികച്ചതായിരുന്നു. ബ്രൂക്ക് പറഞ്ഞു. India have batters coming out of everywhere, Bumrah best of all time at the minute: Brook
'ബുംറ ഇല്ലായിരുന്നെങ്കില്‍ ഞാനിവിടെ നില്‍ക്കില്ലായിരുന്നു'; സഞ്ജുവിന് കൈയ്യടി
മുംബൈ: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് ബുംറയ്ക്ക് സമര്‍പ്പിക്കുന്നതായി സഞ്ജു സാംസണ്. ബുംറയുടെ മികച്ച പ്രകടനം ഇല്ലായിരുന്നെങ്കില്‍ താന്‍ ഇവിടെ നില്‍ക്കില്ലായിരുന്നുവെന്നും സഞ്ജു പറഞ്ഞു. വാംഖഡയിലെ ഫലാറ്റ് പിച്ചില്‍ 499 റണ്‍സ് പിറന്ന മത്സരത്തില്‍ നാല് ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി നിര്‍ണായകമായ ഒരു വിക്കറ്റും ബുംറ നേടി. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായതിനൊപ്പം ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിക്കുന്നതിലും നിര്‍ണായകമായിരുന്നു. എന്നാല്‍ തന്റെ നേട്ടത്തില്‍ ബുംറയെ പ്രശംസിച്ച സഞ്ജുവിന്റെ വാക്കുകള്‍ ആരാധകരുടെ മനം കവര്‍ന്നു. 'എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണ'; ഇംഗ്ലണ്ടിനെ വീഴ്ത്തിയ 'ഇന്നിങ്സില്‍' സഞ്ജുവിനെയും ബുംറയെയും പുകഴ്ത്തി സൂര്യകുമാര്‍ മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുംറയുടെ ഡെത്ത് ഓവറുകളായിരുന്നുവെന്നാണ് സഞ്ജു പറഞ്ഞത്. 'ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ബുംറക്കുള്ളതാണ്. അദ്ദേഹം ലോകോത്തര ബൗളറാണ്, ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതം. ഈ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിനാണ് ലഭിക്കേണ്ടത്. ഡെത്ത് ഓവറുകളില്‍ അദ്ദേഹം അത്രയും മികച്ച രീതിയില്‍ പന്തെറിഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ (അവാര്‍ഡ് വേദിയില്‍) നില്‍ക്കില്ലായിരുന്നു. വിജയത്തിലെ എല്ലാ ക്രെഡിറ്റും ബൗളേഴ്സിനാണ്, വളരെ മോശം സാഹചര്യത്തിലും അവര്‍ പിടിച്ചുനിന്നു' സഞ്ജു പറഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. ബുംറയുടെ മികവിനെ സൂര്യയും പ്രശംസിച്ചു. ബുംറ വളരെ മികവുള്ള താരമാണ്, വര്‍ഷങ്ങളായി ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം എന്താണ് ചെയ്തതെന്നും നിങ്ങള്‍ക്കറിയാം,അദ്ദേഹം ഇന്ന് അതേ കാര്യം ചെയ്തു. എതിരാളികളില്‍ നിന്ന് ജയം ബുംറ പിടിച്ചുവാങ്ങി. സൂര്യകുമാര്‍ പറഞ്ഞു. I would not be standing here if not for Bumrah- Sanju Samson
മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനല്‍ കടന്നതിന് പിന്നാലെ മത്സരത്തില്‍ സഞ്ജുവിനെയും ബുംറയെയും പുകഴ്ത്തി നായകന് സൂര്യകുമാര്‍ യാദവ്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ കഴിയുന്നത് ഒരു വികാരമാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. മത്സരത്തില്‍ സഞ്ജു സാംസണിന്റെ ഇന്നിങ്സിനെയും ബുംറയെയും സൂര്യകുമാര്‍ യാദവ് അഭിനന്ദിച്ചു. ക്രീസിലേക്ക് പോകുമ്പോള്‍ തന്നെ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജുവിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് സൂര്യ പറഞ്ഞു. വിക്കറ്റ് വീണപ്പോഴും സഞ്ജു സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ആക്രമിച്ചു കളിച്ചു. ടീമിന് ആവശ്യമായിരുന്നതും അതുതന്നെയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സഞ്ജു നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണിത്. അതൊരു സ്പെഷ്യല്‍ ഇന്നിങ്സ് തന്നെയായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. അമ്പോ,തീപ്പൊരി മത്സരം; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനെക്കുറിച്ചും സൂര്യ വാചാലനായി, ഇംഗ്ലണ്ട് നന്നായി പൊരുതി. പക്ഷേ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപും കളി തിരികെ പിടിച്ച രീതി അവിശ്വസനീയമാണ്. ബുംറ ഇന്ത്യക്ക് വേണ്ടി വര്‍ഷങ്ങളായി ചെയ്യുന്നത് ഇന്നും ആവര്‍ത്തിച്ചു. നിര്‍ണായക ഘട്ടത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം മത്സരം ജയിപ്പിച്ചു. മത്സരത്തിന്റെ അവസാന ഓവറുകളില്‍ താന്‍ അനുഭവിച്ച സമ്മര്‍ദ്ദത്തെക്കുറിച്ച് സൂര്യകുമാര്‍ തുറന്നുപറഞ്ഞു. ആരെങ്കിലും എന്റെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കില്‍ അത് 160-175 വരെ എത്തുമായിരുന്നു. അത്രത്തോളം പരിഭ്രമത്തിലായിരുന്നു ഞാന്‍. പക്ഷേ ഇതെല്ലാം കളിയുടെ ഭാഗമാണ്. ഇത്രയും മികച്ച ആരാധകര്‍ക്ക് മുന്നില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സൂര്യ വ്യക്തമാക്കി. അക്സര്‍ പട്ടേലും ശിവം ദുബെയും എടുത്ത തകര്‍പ്പന്‍ ക്യാച്ചുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫീല്‍ഡിംഗ് കോച്ച് ദിലീപിനാണ് സൂര്യ ക്രെഡിറ്റ് നല്‍കിയത്. പരിശീലന സെഷനുകള്‍ രസകരവും എന്നാല്‍ മത്സരബുദ്ധിയുള്ളതുമാക്കി മാറ്റിയതാണ് കളിക്കളത്തില്‍ ഇത്രയും മികച്ച ഫീല്‍ഡിംഗ് പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. India Reach T20 World Cup Final, Suryakumar praises Sanju and Bumrah

26 C