അവസാന പന്ത് വരെ ആവേശം; രാജസ്ഥാനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന് ഉയര്‍ത്തിയ റണ്‍മലയെ അതേ നാണയത്തില്‍ തിരിച്ചടിച്ച കേരളം 50 ഓവറില്‍ 343 റണ്‍സ് എന്ന ലക്ഷ്യം രണ്ടു വിക്കറ്റ് ശേഷിക്കെ അടിച്ചെടുത്തു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന് കരണ്‍ ലംബയുടെയും (119), ദീപക് ഹൂഡയുടെയും (86) ബാറ്റിങ് മികവില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ കേരളം ആദ്യ പന്തിലെ വിക്കറ്റ് നഷ്ടത്തിലും പതറാതെ പൊരുതി. ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റർ ഡാമിയൻ മാർട്ടിൻ അതീവ ഗുരുതരാവസ്ഥയിൽ, കോമയിലെന്ന് റിപ്പോർട്ട് നേരിട്ട ആദ്യ പന്തില്‍ നായകന് രോഹന് കുന്നുമ്മല്‍ (0) ക്ലീന്‍ ബൗള്‍ഡായി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ കൃഷ്ണ പ്രസാദും (53), ബാബ അപരാജിതും (116 പന്തില്‍ 126 റണ്‍സ്) ചേര്‍ന്ന് കേരളത്തിന്റെ മറുപടി ബാറ്റിങ്ങിന് അടിത്തറ പാകി. സ്കോര്‍ 155ലെത്തി നില്‍ക്കെയാണ് രണ്ടാം വിക്കറ്റ് നഷ്ടമായത്. പിന്നീട് വിഷ്ണു വിനോദ് (28), മുഹമ്മദ് അസ്ഹറുദ്ദീന് (28), അങ്കിത് ശര്‍മ (27) എന്നിവരിലൂടെ പതിയ റണ്‍ചേസ് തുടര്‍ന്നു. നാലാമനായി ബാബ അപരാജിത് മടങ്ങിയതോടെ പ്രതിസന്ധിയിലായ കേരള ബാറ്റിങ്ങിനെ മധ്യനിര പതിയെ പിടിച്ചു നിര്‍ത്തുകയായിരുന്നു. അവസാന ഓവറുകളില്‍ കളികൈവിട്ടുവെന്ന് ഉറപ്പിച്ചിരിക്കെ ഏഡന്‍ ആപ്പില്‍ ടോമിന്റെ ബാറ്റിന് തീപ്പിടിച്ചു. 18 പന്തില്‍ അഞ്ച് സിക്സും ഒരു ബൗണ്ടറിയുമായി 40 റണ്‍സ് നേടിയ ആപ്പിള്‍ ടോമിന്റെ മാസ്മരിക ഇന്നിങ്സ് കേരള വിജയം ഉറപ്പിച്ച ശേഷമേ അവസാനിപ്പിച്ചുള്ളൂ. ഒമ്പതാം വിക്കറ്റില്‍ ആപ്പിള്‍ ടോമും എം.ഡി നിധീഷും (2) പുറത്താകാതെ ക്രീസില്‍ നിന്നു. രാജസ്ഥാന്റെ അങ്കിത് ചൗധരി നാലും, കേരളത്തിനായി ഷറഫുദ്ദീന് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ജയവും, ശേഷം രണ്ട് മത്സരങ്ങളില്‍ തോല്‍വിയും വഴങ്ങിയ ശേഷമാണ് കേരളം വിജയവഴിയില്‍ തിരിച്ചെത്തുന്നത്. 'ഫുള്‍ അടിച്ച്' ടീം ഇന്ത്യ; ലങ്കയെ തൂത്തുവാരി; ജയം 15 റണ്‍സിന് Vijay hazare trophy kerala Won by 2 wickets
ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റർ ഡാമിയൻ മാർട്ടിൻ അതീവ ഗുരുതരാവസ്ഥയിൽ, കോമയിലെന്ന് റിപ്പോർട്ട്
ബ്രിസ്ബേൻ: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ അതീവ ഗുരുതരാവസ്ഥയിൽ. മസ്തിഷ്കജ്വരം ബാധിച്ച ഡാമിയനെ കഴിഞ്ഞ ദിവസമാണ് ബ്രിസ്ബേനിലെ ഗോള്‍ഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹം അബോധാവസ്ഥയിലാണെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 'ഫുള്‍ അടിച്ച്' ടീം ഇന്ത്യ; ലങ്കയെ തൂത്തുവാരി; ജയം 15 റണ്‍സിന് 208 ഏകദിനങ്ങളില്‍ കളിച്ച ഡാമിയൻ മാർട്ടിൻ 1999 ലെയും 2003 ലെയും ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. 2003 ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ഒടിഞ്ഞ വിരലുമായി ബാറ്റ് ചെയ്ത ഡാമിയന്‍ നേടിയ 88 റണ്‍സ് നിർണായകമായി. 2006ലെ ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ ഓസീസ് ടീമിലും ഡാമിയന്‍ ഉള്‍പ്പെട്ടിരുന്നു. അഞ്ച് സെഞ്ചറി ഉള്‍പ്പടെ 5346 റണ്‍സ് നേടിയിട്ടുണ്ട്. 21–ാം വയസിൽ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഡാമിയൻ മാർട്ടിൻ, 23–ാം വയസില്‍ ഓസീസ് ക്യാപ്റ്റനായി. ന്യൂസീലന്‍ഡിനെതിരെ 2005ല്‍ നേടിയ 165 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 13 ടെസ്റ്റ് സെഞ്ചറി അടക്കം 4406 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഡാമിയൻ നേടിയത്. 2004 ലെ ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ-ഗാവസ്കർ ട്രോഫി ചാംപ്യൻഷിപ്പിൽ പ്ലെയർ ഓഫ് ദി സീരിസായിരുന്നു. 2006–07ലെ ആഷസ് പരമ്പരയോടെയാണ് ടീമിൽ നിന്നും വിരമിക്കുന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ ശരീരഭാരം കുറയുന്നു; ശ്രേയസിന്റെ തിരിച്ചുവരവ് വൈകും ഏറ്റവും മികച്ച ചികില്‍സയാണ് ഡാമിയന്‍ ലഭ്യമാക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. എത്രയും വേഗം സുഖം പ്രാപിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും ക്രിക്കറ്റ് സമൂഹത്തിലെയും എല്ലാവരുടെയും പ്രാർത്ഥനകൾ ഡാമിയനൊപ്പമുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ടോഡ് ഗ്രീൻബെർഗ് പറഞ്ഞു. ഡാമിയന്റെ മടങ്ങി വരവിനായി ക്രിക്കറ്റ് ലോകമൊന്നാകെ കാത്തിരിക്കുകയാണെന്ന് സഹതാരമായിരുന്ന ആഡം ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു. Former Australian cricketer Damien Martyn is in critical condition.
'ഫുള്‍ അടിച്ച്'ടീം ഇന്ത്യ; ലങ്കയെ തൂത്തുവാരി; ജയം 15 റണ്‍സിന്
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ ടി20യില്‍ ടീം ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം. തിരുവനന്തപുരത്ത് നടന്ന അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി. ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീണു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണു മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കന്‍ വനിതകള്‍ നേടിയത്. ഓപ്പണര്‍ ഹാസിനി പെരേരയും (65), വണ്‍ഡൗണായിറങ്ങിയ ഇമേഷ ദുലനിയും (50) റണ്‍സുമായി തിളങ്ങിയെങ്കിലും ശ്രീലങ്കയ്ക്ക് വിജയത്തിലെത്താന്‍ സാധിച്ചില്ല. മധ്യനിരയില്‍ ആരും തിളങ്ങാനാകാതെ പോയത് അവര്‍ക്ക് തിരിച്ചടിയായി. 'ഗംഭീറിന് പകരം ലക്ഷ്മൺ? അങ്ങനെ ഒരു പദ്ധതിയും ഇല്ല; ആരുടേയോ ഭാവന!' ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിങ്സാണ് ടീമിന് കരുത്തായത്. ഹര്‍മന്‍പ്രീത് അര്‍ധസെഞ്ച്വറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ വിക്കറ്റുകള്‍ വീണു. സ്കോര്‍ അഞ്ചില്‍ നില്‍ക്കേ ഷെഫാലി വര്‍മ(5) പുറത്തായി. ഓപ്പണര്‍ ജി കമാലിനിക്കും വണ്‍ ഡൗണായിറങ്ങിയ ഹര്‍ലീന്‍ ഡിയോളിനും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. കമാലിനി 12 റണ്‍സും ഹര്‍ലീന്‍ 13 റണ്‍സുമെടുത്ത് പുറത്തായി. അതോടെ ഇന്ത്യ 41-3 എന്ന നിലയിലായി. ശസ്ത്രക്രിയക്ക് പിന്നാലെ ശരീരഭാരം കുറയുന്നു; ശ്രേയസിന്റെ തിരിച്ചുവരവ് വൈകും മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ശ്രദ്ധയോടെ ബാറ്റ് എന്തിയപ്പോള്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ കണ്ടെത്താനായി. റിച്ചാ ഘോഷ്(5), ദീപ്തി ശര്‍മ(7) എന്നിവര്‍ നിരാശപ്പെടുത്തി. അമന്‍ജോത് കൗറുമായി ആറാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹര്‍മന്‍പ്രീത് ടീമിനെ നൂറുകടത്തി. ഹര്‍മന്‍പ്രീത് അര്‍ധസെഞ്ച്വറിയുമായി തിളങ്ങി. 21 റണ്‍സെടുത്ത് അമന്‍ജോത് പുറത്തായി. 18-ാം ഓവറിലാണ് ഹര്‍മന്‍പ്രീത് പുറത്താവുന്നത്. 43 പന്തില്‍ നിന്ന് താരം 68 റണ്‍സെടുത്തു. ഒന്‍പത് ഫോറുകളും ഒരു സിക്സറുമടങ്ങുന്നതാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിങ്സ്. അവസാനഓവറുകളില്‍ അരുന്ധതി റെഡ്ഡി തകര്‍ത്തടിച്ചതോടെ സ്കോര്‍ 175ലെത്തി. അരുന്ധതി 11 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. India vs Sri Lanka Live Score, 5th Women's T20I: India wrap up 5-0 clean sweep as Sri Lanka crumble under pressure
തിരുവനന്തപുരം: ഇന്ത്യക്കെതിരായ അഞ്ചാം ടി20 യില്‍ ശ്രീലങ്കയ്ക്ക് 176 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിങ്സാണ് ടീമിന് കരുത്തായത്. ഹര്‍മന്‍പ്രീത് അര്‍ധസെഞ്ച്വറി നേടി. പരമ്പരയിലെ നാലുമത്സരങ്ങളും ജയിച്ച ഇന്ത്യ അവസാനമത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ ശരീരഭാരം കുറയുന്നു; ശ്രേയസിന്റെ തിരിച്ചുവരവ് വൈകും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ വിക്കറ്റുകള്‍ വീണു. സ്കോര്‍ അഞ്ചില്‍ നില്‍ക്കേ ഷെഫാലി വര്‍മ(5) പുറത്തായി. ഓപ്പണര്‍ ജി കമാലിനിക്കും വണ്‍ ഡൗണായിറങ്ങിയ ഹര്‍ലീന്‍ ഡിയോളിനും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. കമാലിനി 12 റണ്‍സും ഹര്‍ലീന്‍ 13 റണ്‍സുമെടുത്ത് പുറത്തായി. അതോടെ ഇന്ത്യ 41-3 എന്ന നിലയിലായി. 'ഗംഭീറിന് പകരം ലക്ഷ്മൺ? അങ്ങനെ ഒരു പദ്ധതിയും ഇല്ല; ആരുടേയോ ഭാവന!' മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ശ്രദ്ധയോടെ ബാറ്റ് എന്തിയപ്പോള്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ കണ്ടെത്താനായി. റിച്ചാ ഘോഷ്(5), ദീപ്തി ശര്‍മ(7) എന്നിവര്‍ നിരാശപ്പെടുത്തി. അമന്‍ജോത് കൗറുമായി ആറാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹര്‍മന്‍പ്രീത് ടീമിനെ നൂറുകടത്തി. ഹര്‍മന്‍പ്രീത് അര്‍ധസെഞ്ച്വറിയുമായി തിളങ്ങി. 21 റണ്‍സെടുത്ത് അമന്‍ജോത് പുറത്തായി. 18-ാം ഓവറിലാണ് ഹര്‍മന്‍പ്രീത് പുറത്താവുന്നത്. 43 പന്തില്‍ നിന്ന് താരം 68 റണ്‍സെടുത്തു. ഒന്‍പത് ഫോറുകളും ഒരു സിക്സറുമടങ്ങുന്നതാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിങ്സ്. അവസാനഓവറുകളില്‍ അരുന്ധതി റെഡ്ഡി തകര്‍ത്തടിച്ചതോടെ സ്കോര്‍ 175ലെത്തി. അരുന്ധതി 11 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. Captain Harmanpreet Kaur’s brilliant 68 off 43 powered India to post 175 against Sri Lanka.
ശസ്ത്രക്രിയക്ക് പിന്നാലെ ശരീരഭാരം കുറയുന്നു; ശ്രേയസിന്റെ തിരിച്ചുവരവ് വൈകും
മുംബൈ: ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തിരിച്ചു വരവ് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ താരം പൂര്‍ണമായും ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരെ ജനുവരിയില്‍ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ താരം കളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും താരം ഫിറ്റ്നെസ് പൂര്‍ണമായും വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ശ്രേയസ് അയ്യര്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.പിന്നാലെ വിശ്രമത്തിലായിരുന്ന താരത്തിന്റെ ശരീരഭാരം ആറു കിലോയോളം കുറഞ്ഞു. പരിക്കില്‍നിന്ന് മോചിതനായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിന് ഇറങ്ങിയെങ്കിലും താരത്തിന് കായികക്ഷമത പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ല. Year Ender 2025| സ്വപ്നം സാധ്യമാക്കി നീരജ്; ഡുപ്ലാന്റിസിന്റെ ആകാശ യാത്രകള്‍, ട്രാക്കില്‍ വീണ്ടും ജമൈക്കന്‍ വേഗം ശ്രേയസിന് കളിക്കാനുള്ള ക്ലിയറന്‍സ് ലഭിക്കാന്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും. നേരത്തെ, വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കുവേണ്ടി കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും താരത്തിന് മെഡിക്കല്‍ സംഘത്തിന്റെ അനുമതി കിട്ടിയില്ല. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ താരം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കേണ്ടത് ആവശ്യമാണ്. 'ഗംഭീറിന് പകരം ലക്ഷ്മൺ? അങ്ങനെ ഒരു പദ്ധതിയും ഇല്ല; ആരുടേയോ ഭാവന!' Shreyas Iyer’s 6kg Weight Loss Delays Return; Comeback Against New Zealand Doubtful
പോള്‍ വാള്‍ട്ടില്‍ സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്‍ഡിസ് തന്റെ തന്നെ ലോക റെക്കോര്‍ഡ് 4 തവണ തിരുത്തിയെഴുതിയ വര്‍ഷം... ഇന്ത്യയുടെ സൂപ്പര്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര കരിയറിലാദ്യമായി 90 മീറ്റര്‍ താണ്ടിയ വര്‍ഷം... അത്ലറ്റിക്സില് പുതിയ വേഗക്കാരന് ഉസൈന്‍ ബോള്‍ട്ടിന്റെ നാട്ടില്‍ നിന്നു വീണ്ടും ഉദയം ചെയ്യുന്നതു കണ്ട 2025. പറക്കും മോണ്ടോ... 26കാരനായ അര്‍മാന്‍ഡ് ഡുപ്ലാന്‍ഡിസ് പോള്‍ വാള്‍ട്ടില്‍ അപരാജിതനായി നിലകൊള്ളുന്നതിനു സാക്ഷ്യം പറഞ്ഞാണ് 2025 കടന്നു പോകുന്നത്. ഇത്തവണ നാല് തവണയാണ് താരം സ്വന്തം റെക്കോര്‍ഡ് തിരുത്തിയെഴുതിയത്. സെപ്റ്റംബറില്‍ ടോക്യോയില്‍ നടന്ന ലോക അത്ലറ്റിക്സ് പോരാട്ടത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം കണ്ടത്. ഫെബ്രുവരിയില്‍ 6.27 മീറ്റര്‍ താണ്ടി റെക്കോര്‍ഡ് 11ാം തവണ തിരുത്തിയാണ് താരം 2025ലെ മുന്നേറ്റം തുടങ്ങിയത്. ജൂണില്‍ 6.28 ആയി റെക്കോര്‍ഡ് പുതുക്കി. ഓഗസ്റ്റില്‍ 13ാം തവണയും റെക്കോര്‍ഡ് തിരുത്തി താരം കുതിപ്പ് തുടര്‍ന്നു. 6.29 മീറ്ററാണ് ഉയര്‍ന്നത്. പിന്നീടാണ് സെപ്റ്റംബറില്‍ വീണ്ടും മികവ് കാണിച്ചത്. താരം 6.30 മീറ്ററാണ് ഇത്തവണ പുതുക്കിയാണ് ലോക പോരിലെ മിന്നും പ്രകടനം. Year Ender 2025| കോഹ്ലിയുടെ ആദ്യ ഐപിഎൽ കിരീടത്തിന് സാക്ഷി, പ്രോട്ടീസിന്റെ, ബവുമയുടെ 2025 90 മീറ്റര്‍ താണ്ടി... പക്ഷേ ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് രണ്ട് തവണ ഒളിംപിക്സ് മെഡല്‍ നേടിയ സൂപ്പര്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയെ സംബന്ധിച്ച് സമ്മിശ്രമായിരുന്നു 2025ലെ പ്രകടനം. ഡയമണ്ട് ലീഗുകളില്‍ താരം മികച്ച പ്രകടനം നടത്തി. 90 മീറ്റര്‍ ആദ്യമായി താണ്ടി. എന്നാല്‍ ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ താരത്തിനു നിരാശയായിരുന്നു. പരിക്കിന്റെ പ്രശ്നങ്ങളുമായി ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ജാവലിന്‍ എറിഞ്ഞ താരത്തിനു എട്ടാം സ്ഥാനത്താണ് മത്സരം അവസാനിപ്പിക്കാന്‍ സാധിച്ചത്. കരിയറില്‍ ഏറെ കാലമായി സ്വപ്നം കണ്ട 90 മീറ്റര്‍ താണ്ടാനുള്ള താരത്തിന്റെ ശ്രമം ഇത്തവണ വിജയം കണ്ടു. മെയ് മാസത്തില്‍ ദോഹ ഡയമണ്ട് ലീഗില്‍ താരം 90.23 മീറ്റര്‍ ദൂരേയ്ക്ക് താരം കരിയറില്‍ ആദ്യമായി ജാവലിന്‍ പായിച്ചു. ടൂര്‍ണമെന്റില്‍ താരം രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അവര്‍ ആദ്യമായി കിരീട മധുരം നുണഞ്ഞ വര്‍ഷം, ഹാരി കെയ്നും! 2025ലെ ഫുട്ബോള്‍ The moment Oblique Seville became WORLD CHAMPION. pic.twitter.com/Jmk7rRmtfs — Chris Chavez (@ChrisChavez) September 14, 2025 ഒബ്ലീകിന്റെ വേഗം... ജമൈക്കയുടെ ഒബ്ലീക് സെവില്‍ ലോകത്തിലെ പുതിയ വേഗ താരമായി അടയാളം വച്ച വര്‍ഷം. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 100 മീറ്ററില്‍ താരം 9.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു. 2016ല്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം നേടിയ ശേഷം ഇതാദ്യമായാണ് ഇത്തവണ ഒരു ജമൈക്കന്‍ താരം നേട്ടത്തിലെത്തിയത്. മത്സരം കാണാന്‍ ബോള്‍ട്ടും ഗാലറിയിലുണ്ടായിരുന്നു. താരത്തെ സാക്ഷിയാക്കിയാണ് ഒബ്ലീകിന്റെ സുവര്‍ണ നേട്ടം. 24കാരനായ ജമൈക്കന്‍ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കൂടിയാണ് ഈ പ്രകടനം. കടുത്ത പോരാണ് ഫൈനലില്‍ കണ്ടത്. ജമൈക്കയുടെ തന്നെ കിഷെയ്ന്‍ തോംപ്സനെയാണ് ഒബ്ലീക് സെവില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. നിലവിലെ ലോക ചാംപ്യന്‍ അമേരിക്കയുടെ നോഹ് ലെയ്ല്‍സിനാണ് വെങ്കലം. Year Ender 2025: This defeat in the World Athletics Championships also marked the end of Neeraj Chopra's impressive 33-event podium st.

26 C