SENSEX
NIFTY
GOLD
USD/INR

Weather

29    C
...

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരം പ്രതിസന്ധിയില്‍? ഇരട്ടി തുക ആവശ്യപ്പെട്ട് ജിസിഡിഎ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2026 (ഐഎസ്എല്‍) സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം നടക്കാനിരിക്കെ വാടക കൂട്ടി ചോദിച്ച് ജിസിഡിഎ. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇമെയില്‍ മുഖേന ആവശ്യപ്പെട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് അധികൃതരും ജിസിഡിഎയും ആയി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. ലോകപ്പില്‍ നിന്ന് ഇന്ത്യയുടെ പുറത്താകല്‍ പ്രവചിച്ച് പാക് താരം; ഇവര്‍ സെമി കളിക്കും നേരത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ കാഴിക്കോട് സ്റ്റേഡിയം ഒരുക്കിയെടുക്കുന്നതിനുള്ള പ്രായോഗിക പ്രയാസം പരിഗണിച്ച് കൊച്ചിയില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അയേസമയം ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ കൊച്ചിയില്‍ നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജിസിഡിഎ നേരത്തെ അറിയിച്ചിരുന്നു. Blasters' home match in crisis? GCDA demands double the amount

സമകാലിക മലയാളം 20 Feb 2026 9:06 pm

ലോകപ്പില്‍ നിന്ന് ഇന്ത്യയുടെ പുറത്താകല്‍ പ്രവചിച്ച് പാക് താരം; ഇവര്‍ സെമി കളിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ അഭിഷേക് ശര്‍മ്മയെ ഒരു 'അടിച്ചുകളിക്കാരന്‍' എന്ന് വിളിച്ച് പരിഹസിച്ച മുന്‍ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍, മറ്റൊരു പ്രസ്താവനയിലൂടെ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണില്ലെന്നാണ് ആമിര്‍ പറയുന്നത്. ആമിറിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണു വഴി തുറന്നത്. ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ ലൈവ് കണ്ടത് '16.30 കോടി' ആരാധകര്‍; സര്‍വകാല റെക്കോര്‍ഡ്! ടി20 ലോകകപ്പിലെ സൂപ്പര്‍ 8 ഗ്രൂപ്പുകള്‍ തീരുമാനിക്കപ്പെട്ടതോടെ, ഓരോ ഗ്രൂപ്പില്‍ നിന്നും സെമി ഫൈനലില്‍ എത്താന്‍ സാധ്യതയുള്ള രണ്ട് ടീമുകളെ തെരഞ്ഞെടുക്കാന്‍ ആമിറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ക്രിക്കറ്റ് ലോകത്തെയും ഷോയുടെ അവതാരകനെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യ സെമി ഫൈനലില്‍ എത്തില്ലെന്ന് ആമിര്‍ പ്രവചിച്ചത്. ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും? ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സെമിയിലേക്ക് മുന്നേറുമെന്നാണ് ആമിറിന്റെ അഭിപ്രായം. ഇന്ത്യയുടെ മോശം പ്രകടനം പ്രവചിക്കാനുള്ള കാരണവും ആമിര്‍ വിശദീകരിക്കുന്നുണ്ട്. 'പാകിസ്ഥാനെതിരെയുള്ള മത്സരം മാറ്റിനിര്‍ത്തിയാല്‍, എല്ലാ മത്സരത്തിലും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് തകര്‍ന്നിട്ടുണ്ട്. കളിക്കുന്ന രീതി നോക്കിയാല്‍ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിന്‍ഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോല്‍പിക്കാന്‍ സാധിക്കും.' ആമിര്‍ പറഞ്ഞു. സൂപ്പര്‍ എട്ട് ഗ്രൂപ്പില്‍നിന്ന് രണ്ട് ടീമുകളാണ് സെമി ഫൈനലില്‍ കടക്കുക. നേരത്തേ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക്ശര്‍മയ്‌ക്കെതിരെ ആമിര്‍ നടത്തിയ പ്രതികരണവും വിവാദമായിരുന്നു. എല്ലാ പന്തുകളും അടിക്കാന്‍ ശ്രമിക്കുന്ന ബാറ്ററെന്നതില്‍ കവിഞ്ഞ് അഭിഷേക് ശര്‍മ ഒന്നുമല്ലെന്നായിരുന്നു ആമിറിന്റെ പ്രതികരണം. 'എല്ലാ പന്തുകളിലും വലിയ ഷോട്ടുകള്‍ക്കാണ് അഭിഷേകിന്റെ ശ്രമം. അതു നന്നായി നടന്നാല്‍ കുഴപ്പമില്ല. അല്ലെങ്കില്‍ പരാജയപ്പെട്ടുപോകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. എട്ട് ഇന്നിങ്‌സ് കളിച്ചാല്‍ ഒരു തവണയാകും അഭിഷേക് മികച്ച സ്‌കോറിലെത്തുന്നത്.'' അഭിഷേകിന്റെ സാങ്കേതിക മികവില്‍ സംശയമുണ്ടെന്നും ആമിര്‍ പ്രതികരിച്ചു. After calling Abhishek Sharma a ‘slogger’, Amir predicts India’s T20 World Cup exit

സമകാലിക മലയാളം 20 Feb 2026 4:56 pm

ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ ലൈവ് കണ്ടത് '16.30 കോടി'ആരാധകര്‍; സര്‍വകാല റെക്കോര്‍ഡ്!

മുംബൈ: അനിശ്ചിതത്വങ്ങള്‍ക്കും ബഹിഷ്‌കരണ ഭീഷണിക്കും പിന്നാലെ അരങ്ങേറിയ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം സര്‍വകാല റെക്കോര്‍ഡില്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈവായി കണ്ട ടി20 ലോകകപ്പ് പോരാട്ടമെന്ന റെക്കോര്‍ഡ് കൊളംബോയില്‍ അരങ്ങേറിയ മത്സരം സ്വന്തമാക്കി. ഏതാണ്ട് 16.30 കോടി (163 മില്ല്യണ്‍) ആരാധകരാണ് മത്സരം തത്സമയം കണ്ടത്. 2024ലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 ഫൈനല്‍ പോരാട്ടമായിരുന്നു ഇതുവരെ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പില്‍ മുന്നില്‍. ആ റെക്കോര്‍ഡാണ് ഇത്തവണത്തെ ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ മറികടന്നത്. ലോകകപ്പിന്റെ ഔദ്യോഗിക മീഡിയ അവകാശം സ്വന്തമാക്കിയ ജിയോസ്റ്റാറാണ് കണക്കുകള്‍ പുറത്തുവിട്ടത്. 'അയാൾ കൊലയാളി, ദൃശ്യങ്ങൾ എന്റെ കൈയിൽ ഉണ്ട്'; പാക് ക്രിക്കറ്റ് താരത്തിനെതിരെ ​മുൻ ഭാര്യ 2024ല്‍ അരങ്ങേറിയ ഇന്ത്യ- പാക് പോരാട്ടത്തേക്കാള്‍ കാഴ്ച്ചക്കാര്‍ ഇത്തവണത്തെ പോരാട്ടത്തിനുണ്ട്. 56 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ വന്നത്. മത്സരത്തില്‍ ഇന്ത്യ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. 61 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന നിലപാടിലായിരുന്നു അവസാനം വരെ പാകിസ്ഥാന്‍. എന്നാല്‍ ശ്രീലങ്ക, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുകളുടേയും ഐസിസിയുടേയും സമ്മര്‍ദ്ദത്തിനു വഴങ്ങി അവര്‍ മത്സരിക്കാന്‍ ഇറങ്ങുകയായിരുന്നു. ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും? India vs Pakistan clash in the T20 World Cup 2026 set new records for digital reach and consumption

സമകാലിക മലയാളം 20 Feb 2026 2:25 pm

'അയാൾ കൊലയാളി, ദൃശ്യങ്ങൾ എന്റെ കൈയിൽ ഉണ്ട്'; പാക് ക്രിക്കറ്റ് താരത്തിനെതിരെ ​മുൻ ഭാര്യ

ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമദ് വാസിമിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. ഇമദ് വാസിം ഒരു കൊലയാളിയാണെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്നും സാനിയ തുറന്നടിച്ചു. ഒരു ക്രിമിനലിനെ കളിപ്പിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീ​ഗ് ക്ലബ് ഇസ്‍ലാമബാ​ദ് യുനൈറ്റഡ് ആരാധകർ ബഹിഷകരിക്കണമെന്നു സാനിയ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. 2023 ഡിസംബറിൽ ഇമദ് വാസിം തന്നെ നിർബന്ധിച്ച് ​ഗർഭഛിദ്രം നടത്തിയെന്നും സാനിയ വെളിപ്പെടുത്തി. ഒരുമിച്ചു ജീവിച്ച കാലത്ത് ഇമ​ദ് തന്നെ ചതിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും? '2023ൽ ലാ​ഹോറിൽ വച്ച് അയാൾ എന്റെ ​ഗർഭം അലസിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കി. ആയാൾ കൊലയാളിയാണ്. എന്റെ കൈയിൽ ദൃശ്യങ്ങളുണ്ട്. ഇങ്ങനെയൊരു കൊലയാളിയും ചതിയനുമായ ആളെയാണ് ഇസ്‍ലാമബാദ് യുനൈറ്റഡ് കളിപ്പിക്കുന്നത്. പ്രതികാരം ചെയ്യൽ അല്ല എന്റെ ലക്ഷ്യം. ഞാൻ നീതിക്കു വേണ്ടിയാണ് പോരാടുന്നത്'- സാനിയ വ്യക്തമാക്കി. താൻ ഉന്നയിക്കുന്ന പരാതി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി തലവൻ മൊഹ്സിൻ നഖ്‍വിയും കേൾക്കണമെന്നു അവർ ആവശ്യപ്പെട്ടു. നിയമ നടപടി സ്വീകരിക്കുമെന്നു ഇമദ് വാസിം ഭീഷണിപ്പെടുത്തുന്നതിന്റെ വാട്സ് ആപ്പ് സ്ക്രീൻ ഷോട്ടുകളും സാനിയ പുറത്തുവിട്ടിട്ടുണ്ട്. 'ഇടം കൈയന്‍ ബാറ്റര്‍മാര്‍ ഇഷ്ടം പോലെ, സഞ്ജു ബഞ്ചിലും'... ഇന്ത്യയെ കാത്ത് അപ്പുറത്തുണ്ട് 'സ്പിന്‍ പട' Sania Ashfaq, the ex-wife of Imad Wasim, has accused the former Pakistan cricketer of abandoning her while she was pregnant with their third child

സമകാലിക മലയാളം 20 Feb 2026 1:26 pm

ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും?

മുംബൈ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 ഫോര്‍മാറ്റിനെതിരെ ആരാധകര്‍ രംഗത്ത്. 8 ടീമുകളാണ് സൂപ്പര്‍ 8ലേക്ക് കടന്നിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ നാല് ഗ്രൂപ്പുകളില്‍ അഞ്ച് ടീമുകളായിരുന്നു. ഇതില്‍ നിന്നു ഒന്നും രണ്ടും സ്ഥാനത്തെത്തിയവരാണ് എട്ട് ടീമുകളായി അടുത്ത ഘട്ടത്തില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്. സൂപ്പര്‍ എട്ടില്‍ 4 വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളാണ്. ഈ ഫോര്‍മാറ്റാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. സാധാരണ നിലയില്‍ സൂപ്പര്‍ എട്ടില്‍ മത്സരം വരേണ്ടത് ഒരു ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും മറ്റൊരു ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിലാണ്. എന്നാല്‍ ഈ ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാര്‍ തമ്മില്‍ തമ്മിലും രണ്ടാം സ്ഥാനക്കാര്‍ തമ്മില്‍ തമ്മിലുമാണ് മത്സരിക്കുന്നത്. കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം സൂപ്പര്‍ എട്ടിലെ പോരാട്ടം അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാണ്. പ്രാഥമിക ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ രണ്ട് ടീമുകള്‍ സെമി കാണും മുന്‍പ് പുറത്തു പോകേണ്ട സ്ഥിതിയാണ് ഇതുകൊണ്ടു സംഭവിക്കുന്നത് എന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒരു ടീമിന് എളുപ്പത്തില്‍ സെമി ബര്‍ത്ത് ഉറപ്പിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. സാധാരണ നിലയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. എന്നാല്‍ ഐസിസിക്ക് ഒന്നാം സ്ഥാനത്തിനോട് അത്ര താത്പര്യമില്ലെന്നാണ് ചിലര്‍ ട്രോളുന്നത്. 'ഇടം കൈയന്‍ ബാറ്റര്‍മാര്‍ ഇഷ്ടം പോലെ, സഞ്ജു ബഞ്ചിലും'... ഇന്ത്യയെ കാത്ത് അപ്പുറത്തുണ്ട് 'സ്പിന്‍ പട' ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനക്കാരായാണ് സൂപ്പര്‍ എട്ടില്‍ എത്തിയത്. എന്നാല്‍ ഐസിസിയുടെ സീഡിങില്‍ അവര്‍ താഴെയാണ്. രണ്ടാമതുള്ള ന്യൂസിലന്‍ഡാണ് ദക്ഷിണാഫ്രിക്കയേക്കാള്‍ സീഡിങില്‍ മുന്നിലുള്ളത്. കാരണം പ്രോട്ടീസിനേക്കാള്‍ റാങ്കിങില്‍ മുന്നിലുള്ളത് കിവികളാണ്. ശ്രീലങ്കയുടെ കാര്യം നോക്കു. അവര്‍ ഇതുവരെ കളിച്ചത് സ്വന്തം മണ്ണിലാണ്. ഇനി സെമിയിലെത്തിയാല്‍ അവര്‍ ഇന്ത്യന്‍ മണ്ണില്‍ വന്ന് കളിക്കേണ്ട സ്ഥിതിയാണ്. ഇതുവരെ സ്വന്തം നാട്ടുകാരുടെ പിന്തുണയില്‍ കളിച്ച ലങ്കയ്ക്ക് സെമിയില്‍ ആ അവസരം നഷ്ടമാകും. എന്നാല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി മത്സരം നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ഐസിസി ഇതിനെ ന്യായീകരിക്കുന്നത്. സീഡിങ് സംവിധാനം ഇത്തരത്തിലുള്ള ടൂര്‍ണമെന്റുകളില്‍ അനിവാര്യമാണെന്നും ഐസിസി പറയുന്നു. 'മോട്ടിവേഷൻ' വേണം ഓസ്ട്രേലിയക്ക്; ടി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും ICC faces backlash over T20 World Cup 2026 Super 8 format as pre-seeding places all group winners in one group

സമകാലിക മലയാളം 20 Feb 2026 12:47 pm

'ഇടം കൈയന്‍ ബാറ്റര്‍മാര്‍ ഇഷ്ടം പോലെ, സഞ്ജു ബഞ്ചിലും'... ഇന്ത്യയെ കാത്ത് അപ്പുറത്തുണ്ട് 'സ്പിന്‍ പട'

മുംബൈ: ടി20 ലോകകപ്പില്‍ നാലില്‍ നാല് ജയങ്ങളുമായി സൂപ്പര്‍ എട്ടിലേക്ക് കടക്കുമ്പോള്‍ ആശ്വാസത്തേക്കാള്‍ ആശങ്കയാണ് ടീം ഇന്ത്യ നിലവില്‍ നേരിടുന്നത്. ടീമിന്റെ പ്രകടനത്തില്‍ അസ്ഥിരത മുഴച്ചു നില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നം. ബാറ്റിങില്‍ പ്രശ്‌നങ്ങളുണ്ടെന്നു തുറന്നു സമ്മതിക്കുകയാണ് സഹ പരിശീലകന്‍ റയാന്‍ ടെന്‍ഡോഷെ. സ്പിന്നര്‍മാരെ നേരിടുന്ന കാര്യത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ 42 ഓവറുകളാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നര്‍മാരെ നേരിട്ടത്. ഈ 42 ഓവറിനിടെ ഇന്ത്യക്ക് 15 വിക്കറ്റുകളാണ് നഷ്ടമായത്. ഗ്രൂപ്പ് ഘട്ടം പോലെയല്ല സൂപ്പര്‍ എട്ട്. നേരിടേണ്ടത് വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രണ്ട് വമ്പന്‍മാരേയും അട്ടിമറി വീരന്‍മാരായ സിംബാബ്‌വെയേയുമാണ്. അതിനാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും സൂപ്പര്‍ എട്ടിനു ഇറങ്ങും മുന്‍പ് ഇന്ത്യ ഫോക്കസ് നല്‍കുകയെന്ന സൂചനകളും സഹ പരിശീലകന്‍ പങ്കിടുന്നു. 'ടീമില്‍ നിരവധി ഇടംകൈയന്‍ ബാറ്റര്‍മാരുണ്ട്. ഇവരെ ലക്ഷ്യമിട്ട് എതിര്‍ ടീമുകളെല്ലാം ഫിംഗര്‍ സ്പിന്‍ ഉപയോഗിച്ചാണ് ആക്രമിക്കാന്‍ തന്ത്രം മെനഞ്ഞത്. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍ ഇവരെല്ലാം ഇടം കൈയന്‍മാരാണ്. ഇത്രയും ഇടം കൈ ബാറ്റര്‍മാര്‍ ഉള്ളപ്പോള്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. സഞ്ജു സാംസണ്‍ വലം കൈ ബാറ്ററാണ്. അദ്ദേഹം ബഞ്ചിലിരിക്കുന്നുമുണ്ട്. പക്ഷേ നമുക്ക് മറ്റ് ഓപ്ഷനുകള്‍ ഇല്ല.' 'മോട്ടിവേഷൻ' വേണം ഓസ്ട്രേലിയക്ക്; ടി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും 'ഇന്ത്യയുടെ ആക്രമണാത്മക ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ആകുന്നത് എതിര്‍ ടീമിലെ ഫിംഗര്‍ സ്പിന്‍ ബൗളര്‍മാരാണ്. പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ 14 ഓവര്‍ സ്പിന്നര്‍മാരെക്കൊണ്ട് എറിയിച്ചിട്ട് 4 വിക്കറ്റാണ് കിട്ടിയത്. അതൊരു മികച്ച പ്രകടനമൊന്നുമല്ല. കൊളംബോയില്‍ റണ്‍സ് നേടുക എന്നത് ഏറെ ദുഷ്‌കരമാണ്. നെതര്‍ലന്‍ഡ്‌സിനെതിരെ കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. എങ്കിലും സൂപ്പര്‍ എട്ട് പോരാട്ടങ്ങളില്‍ ഇന്ത്യ എതിര്‍ നിരയിലെ ബൗളര്‍മാരിലെ ആധിപത്യം സ്ഥാപിക്കേണ്ടത് അനിവാര്യമാണ്'- ടെന്‍ഡോഷെ വ്യക്തമാക്കി. സൂപ്പര്‍ എട്ടില്‍ ഇന്ത്യയെ കാത്ത് എതിര്‍ പാളയങ്ങളില്‍ സ്പിന്‍ പട തന്നെ കാത്തു നില്‍ക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, കേശവ് മഹാരാജ്, ജോര്‍ജ് ലിന്‍ഡ്. വിന്‍ഡീസ് നിരയില്‍ അകീല്‍ ഹുസൈന്‍, ഗുഡാകേഷ് മോട്ടി, റോസ്റ്റന്‍ ചെയ്‌സ്. സിംബാബ്‌വെയ്ക്ക് നാല് സ്പിന്നര്‍മാരെ വരെ ഇറക്കാനുള്ള അവസരമുണ്ട്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ, റയാന്‍ ബുല്‍, ഗ്രെയം ക്രീമര്‍, വെല്ലിങ്ടന്‍ മസാകട്‌സ എന്നിവരാണ് സിംബാബ്‌വെ നിരയിലെ സ്പിന്നര്‍മാര്‍. ചുരുക്കം പറഞ്ഞാല്‍ ഇതുവരെ കളിച്ച കളിയൊന്നും പോരാ ഇനി മുന്നോട്ടു പോകണമെങ്കില്‍ എന്നതു കൃത്യം, വ്യക്തം. കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം Team India assistant coach Ryan ten Doeschate: Team India have faced 42 overs of spin. Spinners have already accounted for 15 Indian wickets.

സമകാലിക മലയാളം 20 Feb 2026 11:50 am

4 വിക്കറ്റും 31 റണ്‍സും; ഓള്‍ റൗണ്ട് 'ക്യാപ്റ്റന്‍ രാധ'; ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍

ബാങ്കോക്ക്: ശ്രീലങ്ക എ വനിതാ ടീമിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ എ വനിതാ ടീം വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 പോരാട്ടത്തിന്റെ ഫൈനലില്‍. സെമിയില്‍ 5 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ വനിതകള്‍ കലാശപ്പോരിലേക്ക് കുതിച്ചെത്തിയത്. രണ്ടാം സെമിയിൽ ബം​ഗ്ലാദേശ്- പാകിസ്ഥാൻ പോരാട്ടം. ഇതിൽ ജയിക്കുന്ന ടീം ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 19.4 ഓവറില്‍ 118 റണ്‍സിനു പുറത്താക്കാന്‍ ഇന്ത്യക്കു സാധിച്ചു. വിജയ ലക്ഷ്യമായ 119 റണ്‍സ് ഇന്ത്യ വെറും 13.3 ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അടിച്ചെടുത്തു. ഇന്ത്യക്കായി ഓപ്പണര്‍ ദിനേഷ് വൃന്ദ 42 റണ്‍സെടുത്ത് ടോപ് സ്‌കോററായി. താരം 20 പന്തില്‍ 8 ഫോറുകള്‍ സഹിതമാണ് അതിവേഗം റണ്‍സടിച്ചത്. അനുഷ്‌ക ശര്‍മ 18 പന്തില്‍ 5 ഫോറുകള്‍ സഹിതം 27 റണ്‍സും കണ്ടെത്തി. 'മോട്ടിവേഷൻ' വേണം ഓസ്ട്രേലിയക്ക്; ടി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും ശ്രീലങ്കയുടെ ബാറ്റിങ് സമയത്ത് ബൗളിങില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാധ യാദവ് ബാറ്റിങിലും മികവ് പുലര്‍ത്തി ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ക്യാപ്റ്റന്‍ പുറത്താകാതെ 18 പന്തില്‍ 7 ഫോറുകള്‍ സഹിതം 31 റണ്‍സ് അടിച്ചെടുത്തു. മലയാളി താരം മിന്നു മണി 2 റണ്‍സുമായി റണ്ണൗട്ടായി മടങ്ങി. നേരത്തെ 3.4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി രാധ യാദവ് ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ചതോടെയാണ് ലങ്കന്‍ വനിതകള്‍ 118ല്‍ ഒതുങ്ങിയത്. തനുജ കന്‍വാര്‍, പ്രേമ റാവത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ മിന്നു മണി, സയ്മ ഠാക്കൂര്‍ എന്നിവര്‍ പങ്കിട്ടു. ലങ്കന്‍ നിരയില്‍ നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. 31 റണ്‍സെടുത്ത സഞ്ജന കവിന്ദിയാണ് ടോപ് സ്‌കോറര്‍. 22 റണ്‍സെടുത്ത ഷഷിനി ജിംഹാനി, 15 റണ്‍സെടുത്ത സത്യ സന്ദീപനി, 14 റണ്‍സെടുത്ത ഹന്‍സിമ കരുണരത്‌നെ എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. കിരീട മോഹത്തിന് തിരിച്ചടി? ഗണ്ണേഴ്‌സിനെ കുരുക്കി വൂള്‍വ്‌സ് Womens Asia Cup Rising Stars semifinal updates as Radha Yadav leads the Indian girls in Bangkok

സമകാലിക മലയാളം 20 Feb 2026 10:54 am

'മോട്ടിവേഷൻ'വേണം ഓസ്ട്രേലിയക്ക്; ടി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും

പല്ലക്കീല്‍: ടി20 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. പല്ലക്കീലില്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഒമാനെ നേരിടും. വൈകീട്ട് ഏഴ് മുതലാണ് പോരാട്ടം. ഇരു ടീമുകളും സൂപ്പര്‍ എട്ടില്‍ എത്താതെ പുറത്തായി കഴിഞ്ഞതിനാല്‍ മത്സര ഫലം പ്രസക്തമല്ല. സിംബാബ്‌വെയോടും പിന്നാലെ ശ്രീലങ്കയോടും അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയാണ് ഓസീസിന്റെ ഞെട്ടിക്കുന്ന പുറത്താകല്‍. ഗ്രൂപ്പ് ചാംപ്യന്‍മാരാകുമെന്നു പ്രതീക്ഷിക്കുപ്പെട്ട ഓസ്‌ട്രേലിയ മറക്കാന്‍ ആഗ്രഹിക്കുന്ന ടൂര്‍ണമെന്റായി ഇത്തവണത്ത ലോക പോരാട്ടം മാറി. ദുര്‍ബലരായ ഒമാനെതിരെ വമ്പന്‍ ജയം സ്വന്തമാക്കി നിരാശ കുറയ്ക്കുകയായിരിക്കും ഓസീസ് ടീം ലക്ഷ്യം വയ്ക്കുന്നത്. 'അയാളുടെ ബൗളിങ് ആര്‍ക്കും പിടികിട്ടിയിട്ടില്ല, എതിരാളി ഭയക്കുന്ന ഇന്ത്യയുടെ അപകടകരമായ ആയുധം' സൂപ്പര്‍ 8 സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് നാളെയാണ് തുടക്കമാകുന്നത്. ഇന്ത്യ, സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഒരു ഗ്രൂപ്പിലും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവര്‍ രണ്ടാം ഗ്രൂപ്പിലുമാണ് സൂപ്പര്‍ 8 സ്റ്റേജില്‍ നേര്‍ക്കുനേര്‍ വരുന്നത്. നാളെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ 8 പോരാട്ടം തുടങ്ങുന്നത്. ന്യൂസിലന്‍ഡും പാകിസ്ഥാനുമാണ് നേര്‍ക്കുനേര്‍ വരുന്നത്. 22ന് സൂപ്പര്‍ എട്ടില്‍ രണ്ട് മത്സരങ്ങള്‍. വൈകീട്ട് 3 മുതല്‍ ശ്രീലങ്ക- ഇംഗ്ലണ്ട്, വൈകീട്ട് 7 മുതല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക. കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം australia vs oman, T20 World Cup: Devastated Australia strive for motivation in face-saving Oman clash

സമകാലിക മലയാളം 20 Feb 2026 9:44 am

കിരീട മോഹത്തിന് തിരിച്ചടി? ഗണ്ണേഴ്‌സിനെ കുരുക്കി വൂള്‍വ്‌സ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ആഴ്‌സണലിനു സമനില കുരുക്ക്. വൂള്‍വ്‌സാണ് ഗണ്ണേഴ്‌സിന്റെ കിരീട പ്രതീക്ഷയില്‍ കരിനിഴല്‍ വീഴ്ത്തിയത്. രണ്ട് ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് ആഴ്‌സണല്‍ 2 ഗോള്‍ വഴങ്ങി മത്സരം 2-2നു പിരിഞ്ഞത്. കളിയുടെ അഞ്ചാം മിനിറ്റില്‍ ബുകായോ സകയിലൂടെ ആഴ്‌സണല്‍ ലീഡെടുത്തു. രണ്ടാം പകുതി തുടങ്ങി 56ാം മിനിറ്റില്‍ പിയെറോ ഹിന്‍കാപി ഗണ്ണേഴ്‌സിനു രണ്ടാം ഗോളും സമ്മാനിച്ചു. കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം എന്നാല്‍ 61ാം മിനിറ്റില്‍ ഹ്യുഗോ ബുവേനോ വൂള്‍വ്‌സിനായി വല ചലിപ്പിച്ച് ലീഡ് കുറച്ചു. ഒടുവില്‍ ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റില്‍ ടോം എഡോസി ആഴ്‌സണലിനെ ഞെട്ടിച്ച് സമനിലയും പിടിച്ചു. 27 മത്സരങ്ങളില്‍ നിന്നു ആഴ്‌സണലിനു 58 പോയിന്റ്. രണ്ടാമതുള്ള സിറ്റി 22നു ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും. ഈ മത്സരം സിറ്റി ജയിച്ചാല്‍ ആഴ്‌സണലും സിറ്റിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം രണ്ടായി കുറയും. സിറ്റിയുമായി 4 പോയിന്റിന്റെ വ്യത്യാസത്തില്‍ കുതിക്കുകയായിരുന്നു ആഴ്‌സണല്‍. 'അയാളുടെ ബൗളിങ് ആര്‍ക്കും പിടികിട്ടിയിട്ടില്ല, എതിരാളി ഭയക്കുന്ന ഇന്ത്യയുടെ അപകടകരമായ ആയുധം' arsenal vs wolves, English Premier League: Wolves pulled off a stunning comeback from two goals down to secure a draw against league leaders Arsenal

സമകാലിക മലയാളം 20 Feb 2026 9:10 am

കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം

ചെന്നൈ: ടി20 ലോകകപ്പിലെ ഡി ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ കാനഡയ്‌ക്കെതിരെ മിന്നും ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ മടങ്ങി. ടൂര്‍ണമെന്റില്‍ മികച്ച പോരാട്ടം നടത്തിയെങ്കിലും കാനഡയ്ക്ക് ഒരു മത്സരവും ജയിക്കാന്‍ സാധിച്ചില്ല. അവസാന പോരാട്ടത്തില്‍ 82 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയം പിടിച്ചത്. ഈ ലോകകപ്പില്‍ രണ്ട് ജയങ്ങളുമായാണ് അഫ്ഗാന്‍ മടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് സ്വന്തമാക്കിയത്. കാനഡയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സെടുത്ത ഹര്‍ഷ് താക്കറാണ് കനേഡിയന്‍ നിരയിലെ ടോപ് സ്‌കോറര്‍. താരം 24 പന്തില്‍ 3 ഫോറും ഒരു സിക്‌സും തൂക്കി. സാദ് ബിന്‍ സഫറാണ് തിളങ്ങിയ മറ്റൊരു ബാറ്റര്‍. താരം 26 പന്തില്‍ 28 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ യുവരാജ് സാമ്രയ്ക്ക് ഇത്തവണ തിളങ്ങാനായില്ല. താരം 17 റണ്‍സുമായി മടങ്ങി. മറ്റാരും കാര്യമായി പൊരുതിയില്ല. അഫ്ഗാനിസ്ഥാനായി വെറ്ററന്‍ താരം മുഹമ്മദ് നബി 4 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. മുജീബ് റഹ്മാന്‍, അസ്മതുല്ല ഒമര്‍സായ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 'അയാളുടെ ബൗളിങ് ആര്‍ക്കും പിടികിട്ടിയിട്ടില്ല, എതിരാളി ഭയക്കുന്ന ഇന്ത്യയുടെ അപകടകരമായ ആയുധം' നേരത്തെ ടോസ് നേടി കാനഡ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് അഫ്ഗാന്‍ മികച്ച സ്‌കോറിലെത്തിയത്. ഇബ്രാഹിം സാദ്രാന്‍ 56 പന്തില്‍ 7 ഫോറും 5 സിക്സും സഹിതം 95 റണ്‍സ് വാരി. ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് 20 പന്തില്‍ 5 ഫോറുകള്‍ സഹിതം 30 റണ്‍സ് കണ്ടെത്തി. 32 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 44 റണ്‍സടിച്ച് സെദിഖുല്ല അടല്‍ സ്‌കോര്‍ 200ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. കനേഡിയന്‍ നിരയില്‍ ജസ്‌കരണ്‍ സിങ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ഡില്ലന്‍ ഹെയ്ലിഗര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. വീണ്ടും വന്‍ അട്ടിമറിയുമായി സിംബാബ്‌വെ! ആദ്യം ഓസ്‌ട്രേലിയ, പിന്നാലെ ശ്രീലങ്ക afghanistan vs canada, T20 World Cup: Afghanistan signed off with a comprehensive 82-run win over Canada in their final group clash

സമകാലിക മലയാളം 19 Feb 2026 10:56 pm

രഞ്ജി ട്രോഫി; കര്‍ണാടക ഫൈനലില്‍

ലഖ്‌നൗ: ഉത്തരാഖണ്ഡിനെ വീഴ്ത്തി കര്‍ണാടക രഞ്ജി ട്രോഫി ഫൈനലില്‍. കലാശപ്പോരില്‍ ജമ്മു കശ്മീരാണ് കര്‍ണാടകയുടെ എതിരാളികള്‍. ഉത്തരാഖണ്ഡിനെതിരായ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സ് ലീഡ് ബലത്തിലാണ് സെമിയില്‍ കര്‍ണാടക വിജയിച്ചത്. സ്‌കോര്‍: കര്‍ണാടക ഒന്നാം ഇന്നിങ്‌സ് 736, രണ്ടാം ഇന്നിങ്‌സ് 323. ഉത്തരാഖണ്ഡ് ഒന്നാം ഇന്നിങ്‌സ് 233, രണ്ടാം ഇന്നിങ്‌സ് ആറിന് 260. 'അയാളുടെ ബൗളിങ് ആര്‍ക്കും പിടികിട്ടിയിട്ടില്ല, എതിരാളി ഭയക്കുന്ന ഇന്ത്യയുടെ അപകടകരമായ ആയുധം' ഒന്നാം ഇന്നിങ്‌സില്‍ കര്‍ണാടകയ്ക്കായി മലയാളി താരവും ക്യാപ്റ്റനുമായ ദേവ്ദത്ത് പടിക്കല്‍ ഇരട്ട സെഞ്ച്വറി (232) നേടി. ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍, രവിചന്ദ്രന്‍ സ്മരന്‍ എന്നിവര്‍ സെഞ്ച്വറിയും അടിച്ചു. രാഹുല്‍ 141 റണ്‍സും സ്മരന്‍ 135 റണ്‍സും സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ കരുണ്‍ നായര്‍ (60), കൃതിക് കൃഷ്ണ (60), വിദ്യാധര്‍ പാട്ടീല്‍ (54) എന്നിവരും അര്‍ധ സെഞ്ച്വറികളുമായി മികച്ച ബാറ്റിങ് പുറത്തെടുത്തു. രണ്ടാം ഇന്നിങ്‌സിലും കര്‍ണാടകയ്ക്കായി സ്മരന്‍ സെഞ്ച്വറി തൂക്കി. താരം 127 റണ്‍സാണ് സ്വന്തമാക്കിയത്. കെഎല്‍ രാഹുല്‍ 86 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്‌സില്‍ കൃതിക് കൃഷ്ണയും അര്‍ധ സെഞ്ച്വറി (52) നേട്ടം ആവര്‍ത്തിച്ചു. ഇബ്രാഹിം സാദ്രാന്‍ 95 നോട്ടൗട്ട്; അവസാന പോരില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തി അഫ്ഗാന്‍ karnataka vs uttarakhand, Ranji Trophy: Karnataka to face Jammu and Kashmir in title clash

സമകാലിക മലയാളം 19 Feb 2026 10:30 pm

'അയാളുടെ ബൗളിങ് ആര്‍ക്കും പിടികിട്ടിയിട്ടില്ല, എതിരാളി ഭയക്കുന്ന ഇന്ത്യയുടെ അപകടകരമായ ആയുധം'

മുംബൈ: നാലില്‍ നാല് വിജയങ്ങളുമായി ഇന്ത്യ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലേക്ക് കുതിച്ചെത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായ താരം ആരാണ്? ചോദ്യം മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസവുമായ കൃഷ്ണമാചാരി ശ്രീകാന്തിനോടായിരുന്നു. നിലവിലെ ഇന്ത്യന്‍ ടീം എതിരാളിക്കെതിരെ പ്രയോഗിക്കുന്ന ഏറ്റവും അപകടകരമായ ആയുധം ജസ്പ്രിത് ബുംറയല്ലെന്നും അത് വരുണ്‍ ചക്രവര്‍ത്തിയാണെന്നും ശ്രീകാന്ത് തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു. 'വരുണ്‍ ചെയ്ത ഓവറുകള്‍ നോക്കു. അദ്ദേഹം വലം കൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ എറിഞ്ഞ പന്തുകളെല്ലാം ഓഫ് സ്റ്റംപിനും മിഡില്‍ സ്റ്റംപിനും കണക്കാക്കിയാണ്. ചെറുതായി ചരിഞ്ഞു വരുന്ന പന്ത് പിന്നീട് തിരിഞ്ഞു കയറുന്നു. മിക്ക വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയത് ഗുഡ് ലെങ്ത് പന്തുകളിലോ ഗുഡ് ലങ്തിനോടടുത്തു നില്‍ക്കുന്ന പന്തുകളിലോ ആണ്. ഫുള്‍ ഡെലിവറികള്‍ ഒന്ന് പോലുമില്ല. അദ്ദേഹത്തിന്റെ ഷോര്‍ട്ട് ബോളുകള്‍ പോലും കബളിപ്പിക്കുന്നതാണ്. അദ്ദേഹം എന്താണ് എറിയുന്നതെന്നു അദ്ദേഹത്തിനൊഴിച്ച് മറ്റാര്‍ക്കും അറിയില്ല. അത് ഗൂഗ്ലിയാണോ? നേരായ പന്താണോ? വേഗത കുറഞ്ഞ പന്താണോ? ആര്‍ക്കും ഒന്നും അറിയില്ല.' 4 വിക്കറ്റും 4 ക്യാച്ചും, 8 ഇറ്റാലിയന്‍ താരങ്ങളെ പുറത്താക്കിയ 'കൈ'! ഷമര്‍ ജോസഫിന് അപൂര്‍വ നേട്ടം 'പെട്ടെന്നു ഒരു വേഗത്തില്‍ പന്തെറിയും. അടുത്ത തവണ മറ്റൊരു വേഗമായിരിക്കും പന്തുകള്‍ക്ക്. ചെറിയ റണ്‍ അപ്പ്, അനായാസമായ ആക്ഷന്‍. പക്ഷേ പന്തുകളെല്ലാം അവിശ്വസനീയമാം വിധമാണ് ബാറ്റര്‍മാര്‍ക്ക് നേരെ വരുന്നത്. അവരെ വല്ലാതെ കബളിപ്പിക്കുന്നത്. പക്ഷേ ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമ്പോഴും വേണ്ടത്ര ക്രെഡിറ്റ് വരുണിനു കിട്ടുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ബുംറ അതിശയിപ്പിക്കുന്ന ബൗളര്‍ തന്നെയാണ്. ബുംറയെപ്പോലെ ഒരു ബൗളറെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല.' 'എങ്കിലും വരുണിന് ഈ ടൂര്‍ണമെന്റിലെ താരമാകാനുള്ള മികവുണ്ട്. അത്തരത്തിലുള്ള സ്ഥിരത അദ്ദേഹം പാലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മോശം ദിവസങ്ങളില്‍ പോലും 4 ഓവറില്‍ 34, 35, 36 റണ്‍സൊക്കെയാണ് വഴങ്ങുന്നത്. ടി20 ഫോര്‍മാറ്റില്‍ ഒരു സ്പിന്നറെ സംബന്ധിച്ചു അംഗീകരിക്കാന്‍ കഴിയുന്ന ഫിഗറാണിത്. ഇങ്ങനെ റണ്‍സ് ചില ദിവസങ്ങളില്‍ വിട്ടുകൊടുക്കുമ്പോഴും അദ്ദേഹം ഒന്നോ രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ട്. മാച്ച് വിന്നിങ് പ്രകടനങ്ങളും പുറത്തെടുക്കുന്നുണ്ട്. പക്ഷേ അദ്ദേഹം വേണ്ടത്ര ആഘോഷിക്കപ്പെടുന്നില്ല.' 'ആധുനിക ക്രിക്കറ്റിലെ മഹാനായ താരമാണ് വരുണ്‍ സംശയമില്ല. അദ്ദേഹം തമിഴ്‌നാട്ടില്‍ നിന്നു വന്നതു കൊണ്ടല്ല ഞാന്‍ പറയുന്നത്. അദ്ദേഹം എതിര്‍ ബാറ്റര്‍മാരെ മികച്ച രീതിയില്‍ നേരിടുന്നു. അവരെ കണ്‍ഫ്യൂഷനിലാക്കുന്നു. വരുണിനെ ആക്രമിക്കണോ പ്രതിരോധിക്കണോ എന്നു അവര്‍ക്കിപ്പോഴും മനസിലായിട്ടില്ല. വരുണിനെതിരെ എന്തു ചെയ്യണമെന്ന ധാരണ അവര്‍ക്കില്ല. കുറച്ച് കാലം മുന്‍പ് വരെ ബുംറ ഇത്തരത്തില്‍ പന്തെറിഞ്ഞ താരമാണ്. ഇപ്പോഴും അദ്ദേഹം മികവ് പുലര്‍ത്തുന്നുണ്ട്'- ശ്രീകാന്ത് വ്യക്തമാക്കി. ടീം പ്ലാൻ മാറി, ബാബറിനെ ബാറ്റിങിന് ഇറക്കാത്തതിൽ സംശയം വേണ്ടെന്ന് പാക് താരം ഈ ലോകകപ്പില്‍ ഇന്ത്യക്ക് നാല് മത്സരത്തിലും എതിര്‍ ടീം ബാറ്റ് ചെയ്യുമ്പോള്‍ നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയ താരമാണ് വരുണ്‍. 4 മത്സരങ്ങളില്‍ നിന്നു 9 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 6.88 ആവറേജും 5.16 ഇക്കോണമിയിലുമാണ് താരം പന്തെറിഞ്ഞത്. നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. വരുണും ബുംറയും ഒരുമിച്ച് 21 മത്സരങ്ങളില്‍ ഇന്ത്യക്കായി ഇറങ്ങിയിട്ടുണ്ട്. വിക്കറ്റ് വേട്ടയില്‍ വരുണ്‍ മുന്നില്‍ നില്‍ക്കുന്നു. 30 വിക്കറ്റുകളാണ് താരം ഇത്രയും മത്സരങ്ങളില്‍ നിന്നു വീഴ്ത്തിയത്. ബുംറ 22 വിക്കറ്റുകളും. ഈ കണക്കും ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലില്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍ഭാഗ്യം കളയാന്‍ അഭിഷേക് ഇറങ്ങിയത് സിറാജിന്റെ ജഴ്‌സിയില്‍, മൂന്നാം പന്തില്‍ ഔട്ട്; ഡക്കില്‍ നെഹ്‌റയ്‌ക്കൊപ്പം റെക്കോര്‍ഡ് Ex India captain Krishnamachari Srikkanth has backed Varun Chakravarthy as India’s most dangerous weapon at the moment

സമകാലിക മലയാളം 19 Feb 2026 9:24 pm

ഇബ്രാഹിം സാദ്രാന്‍ 95 നോട്ടൗട്ട്; അവസാന പോരില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തി അഫ്ഗാന്‍

ചെന്നൈ: ടി20 ലോകകപ്പിലെ ഡി ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ കാനഡയ്ക്ക് മുന്നില്‍ 201 റണ്‍സിന്റെ വിജയ ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്‍. രണ്ടാം ജയം തേടി കളത്തിലിറങ്ങിയ അവര്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് അടിച്ചെടുത്തു. ടോസ് നേടി കാനഡ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് അഫ്ഗാന്‍ മികച്ച സ്‌കോറിലെത്തിയത്. ഇബ്രാഹിം സാദ്രാന്‍ 56 പന്തില്‍ 7 ഫോറും 5 സിക്‌സും സഹിതം 95 റണ്‍സ് വാരി. വീണ്ടും വന്‍ അട്ടിമറിയുമായി സിംബാബ്‌വെ! ആദ്യം ഓസ്‌ട്രേലിയ, പിന്നാലെ ശ്രീലങ്ക ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് 20 പന്തില്‍ 5 ഫോറുകള്‍ സഹിതം 30 റണ്‍സ് കണ്ടെത്തി. 32 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 44 റണ്‍സടിച്ച് സെദിഖുല്ല അടല്‍ സ്‌കോര്‍ 200ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. കനേഡിയന്‍ നിരയില്‍ ജസ്‌കരണ്‍ സിങ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ഡില്ലന്‍ ഹെയ്‌ലിഗര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. 4 വിക്കറ്റും 4 ക്യാച്ചും, 8 ഇറ്റാലിയന്‍ താരങ്ങളെ പുറത്താക്കിയ 'കൈ'! ഷമര്‍ ജോസഫിന് അപൂര്‍വ നേട്ടം afghanistan vs canada, T20 World Cup: Opener Ibrahim Zadran fell agonisingly short of a deserved hundred, finishing unbeaten on 95

സമകാലിക മലയാളം 19 Feb 2026 9:07 pm

വീണ്ടും വന്‍ അട്ടിമറിയുമായി സിംബാബ്‌വെ! ആദ്യം ഓസ്‌ട്രേലിയ, പിന്നാലെ ശ്രീലങ്ക

കൊളംബോ: ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ചത് ഭാഗ്യം കൊണ്ടല്ലെന്നു സിംബാബ്‌വെ വീണ്ടും തെളിയിച്ചു. ഗ്രൂപ്പ് ബിയില്‍ നിന്നു സൂപ്പര്‍ 8 പോലും എത്തില്ലെന്നു ആരാധകര്‍ കരുതിയ സിംബാബ്‌വെ ശ്രീലങ്കയേയും അട്ടിമറിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി സൂപ്പര്‍ എട്ടിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സടിച്ചു. സിംബാബ്‌വെ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 19.3 ഓവറില്‍ 182 അടിച്ചാണ് മറ്റൊരു അട്ടിമറി വിജയം കൂടി സ്വന്തമാക്കി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. സൂപ്പർ എട്ടിൽ ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെയാണ് സിംബാബ്‍വെ കളിക്കുന്നത്. ഈ വമ്പൻമാർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് അവരുടെ തുടരെയുള്ള അട്ടിമറികൾ. നാലില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് സിംബാബ്‌വെ 7 പോയിന്റുമായി അടുത്ത ഘട്ടത്തിലേക്ക് കടന്നു. അയര്‍ലന്‍ഡുമായുള്ള മത്സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതിനാല്‍ അവര്‍ക്ക് നാലില്‍ നാല് ജയമില്ല എന്നു മാത്രം. 179 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെക്കായി ഓപ്പണര്‍ ബ്രിയാന്‍ ബെന്നറ്റ് അര്‍ധ സെഞ്ച്വറി നേടി. ബ്രിയാന്‍ ബെന്നറ്റ് 48 പന്തില്‍ 8 ഫോറുകള്‍ സഹിതം 63 റണ്‍സെടുത്തു പുറത്താകാതെ നിന്നു സിംബാബ്‌വെയെ മറ്റൊരു അട്ടിമറി ജയത്തിലേക്ക് നയിച്ചു. നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ 26 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 45 റണ്‍സുമായി മടങ്ങി. തദിവാന്‍സ് മറുമാനി (34), റിയാന്‍ ബുല്‍ (23) എന്നിവരും സിംബാബ്‌വെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. നേരത്തെ, കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ പതും നിസ്സങ്ക ഇത്തവണ അര്‍ധ സെഞ്ച്വറി നേടി. താരം 41 പന്തില്‍ 62 റണ്‍സെടുത്തു. പവന്‍ രത്‌നായകെയാണ് തിളങ്ങിയ മറ്റൊരു ലങ്കന്‍ ബാറ്റര്‍. താരം 25 പന്തില്‍ 44 റണ്‍സ് കണ്ടെത്തി. 3 ഫോറും 2 സിക്‌സും രത്‌നായകെ പറത്തി. കുശാല്‍ പെരേര (22)യാണ് തിളങ്ങിയ മറ്റൊരു താരം. സിംബാബ്‌വെക്കായി ബ്ലസിങ് മുസര്‍ബാനി, ബ്രാഡ് ഇവാന്‍സ്, ഗ്രെയം ക്രീമര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. റിയാന്‍ ബുല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. ആദ്യം ഒരു റണ്‍ എടുക്ക്, സിക്സ് ഒക്കെ പിന്നെയാവാം; അഭിഷേകിനോട് ഗാവസ്കർ sri lanka vs zimbabwe, T20 World Cup: Zimbabwe beat Sri Lanka by six wickets in Colombo to top Group B

സമകാലിക മലയാളം 19 Feb 2026 6:38 pm

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ പാർട്ണറായി വൈറ്റ് ഗോൾഡ്, മറ്റ് സ്‌പോൺസർമാർ ഇവരൊക്കെ..

കൊച്ചി: കേരളത്തിലെ പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ വൈറ്റ് ഗോൾഡിനെ (White Gold) ഈ സീസണിലെ ഔദ്യോഗിക ടൈറ്റിൽ പാർട്ണറായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇരു സ്ഥാപനങ്ങളും തമ്മിൽ കൈകോർക്കുന്നത്. ഈ പങ്കാളിത്തത്തോടെ 2025-26 സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ പാർട്ണറായും ഒഫീഷ്യൽ ഗോൾഡ് ബയിങ് പാർട്ണറായും വൈറ്റ് ഗോൾഡ് പ്രവർത്തിക്കും. കരാറിന്റെ ഭാഗമായി, പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അണിഞ്ഞ ജേഴ്‌സിയുടെ മുൻഭാഗത്ത് വൈറ്റ് ഗോൾഡിന്റെ ലോഗോ സ്ഥാപിച്ചിട്ടുണ്ട്. ബെയ്റ്റ്സ്, എല്ലിസ് പെറി, മിതാലി... എല്ലാവരും പിന്നിൽ! ആ റെക്കോർഡ് ഹർമൻപ്രീതിന് സ്വന്തം; ഇന്ത്യൻ ക്യാപ്റ്റന് ചരിത്ര നേട്ടം ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഗോൾഡ് ബയിംഗ് കമ്പനികളിലൊന്നാണ് വൈറ്റ് ഗോൾഡ്. സുതാര്യമായ ഇടപാടുകളിലൂടെയും നൂതനമായ സാങ്കേതിക വിദ്യയിലൂടെയും ശ്രദ്ധേയമായ ഈ ബ്രാൻഡിന് നിലവിൽ കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി നൂറിലധികം ബ്രാഞ്ചുകളുണ്ട്. കേരളത്തിൽ മാത്രം 50 പുതിയ സ്റ്റോറുകൾ ആരംഭിച്ച് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. 'പഠിക്കാൻ പോയാൽ കളിയിൽ ശ്രദ്ധ പോകും'; വൈഭവ് പത്താം ക്ലാസ് പരീക്ഷയെഴുതാത്തത്തിന്റെ കാരണം വെളിപ്പെടുത്തി പിതാവ് Kerala Blasters Unveil New Title and Medical Partners Ahead of New Season മെഡിക്കൽ പാർട്ണറായി ആസ്റ്റർ മെഡ്‌സിറ്റി ഐഎസ്എല്ലിലെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഔദ്യോഗിക മെഡിക്കൽ പാർട്ണറായി പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. ക്ലബ്ബിലെ താരങ്ങളുടെയും സ്റ്റാഫിന്റെയും ആരോഗ്യം, ശാരീരികക്ഷമത, മികച്ച ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതാണ് ഈ പങ്കാളിത്തം. ലോകോത്തര നിലവാരത്തിലുള്ള രോഗനിർണ്ണയ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളുമുള്ള ആസ്റ്റർ മെഡ്‌സിറ്റി, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കായികക്ഷമത നിലനിർത്തുന്നതിലും പരിക്കുകളിൽ നിന്നുള്ള വേഗത്തിലുള്ള വീണ്ടെടുപ്പിലും നിർണ്ണായക പങ്ക് വഹിക്കും. 4 വിക്കറ്റും 4 ക്യാച്ചും, 8 ഇറ്റാലിയന്‍ താരങ്ങളെ പുറത്താക്കിയ 'കൈ'! ഷമര്‍ ജോസഫിന് അപൂര്‍വ നേട്ടം ഓർത്തോപീഡിക്സ്, കാർഡിയാക് സയൻസ്, ട്രോമ കെയർ തുടങ്ങിയ വിഭാഗങ്ങളിലെ ആസ്റ്റർ മെഡ്‌സിറ്റിയുടെ വൈദഗ്ധ്യം ക്ലബ്ബിന്റെ മെഡിക്കൽ വിഭാഗത്തിന് വലിയ കരുത്താകും. ഈ പങ്കാളിത്തത്തിലൂടെ ടീമിന് മികച്ച മെഡിക്കൽ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം പരിക്കുകൾ തടയുന്നതിനുള്ള നൂതന മാർഗങ്ങൾ, മെച്ചപ്പെട്ട റീഹാബിലിറ്റേഷൻ രീതികൾ, സമഗ്രമായ ആരോഗ്യ പരിപാലന പരിപാടികൾ എന്നിവയിൽ ഇരു കൂട്ടരും സഹകരിച്ച് പ്രവർത്തിക്കും. ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക് Kerala Blasters Unveil New Title and Medical Partners Ahead of New Season ഒഫീഷ്യൽ പെയിൻ റിലീഫ് & റിക്കവറി പാർട്ണറായി 'അപ്‌യുവർഫിറ്റ്' കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഔദ്യോഗിക പെയിൻ റിലീഫ് & റിക്കവറി പാർട്ണറായി ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് ഫിറ്റ്നസ് ബ്രാൻഡായ അപ്‌യുവർഫിറ്റിനെ (UpUrFit) പ്രഖ്യാപിച്ചു. താരങ്ങളുടെ ആരോഗ്യം, കായികക്ഷമത, പരിക്കുകളിൽ നിന്നുള്ള വേഗത്തിലുള്ള മോചനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ക്ലബ്ബിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പങ്കാളിത്തം. കായികതാരങ്ങൾക്കും ഫിറ്റ്നസ് പ്രേമികൾക്കുമായി നൂതനമായ പെയിൻ റിലീഫ് സൊല്യൂഷനുകൾ വികസിപ്പിക്കുന്ന ഇന്ത്യയിലെ ശ്രദ്ധേയമായ ബ്രാൻഡാണ് അപ്‌യുർഫിറ്റ്. വിക്രം ഗുഞ്ചൽ, മുനീഷ് വിഗ് എന്നിവർ ചേർന്ന് രൂപം നൽകിയ ഈ ബ്രാൻഡ്, മത്സരങ്ങൾക്കിടയിൽ താരങ്ങൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഹാരം കണ്ടെത്താൻ സഹായിക്കും. നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു ഈ പങ്കാളിത്തത്തിലൂടെ അപ്‌യുർഫിറ്റിന്റെ അത്യാധുനിക പെയിൻ റിലീഫ് ജെല്ലുകൾ, ക്രയോ സ്പ്രേകൾ, മസിൽ റിക്കവറി ഫോർമുലേഷനുകൾ എന്നിവയ്‌ക്കൊപ്പം പുതുതായി പുറത്തിറക്കിയ 'ഹോട്ട് & കോൾഡ് കംപ്രഷൻ' ഉൽപ്പന്നങ്ങളും ക്ലബ്ബിന്റെ പരിശീലന സെക്ഷനുകളിലെ ആവശ്യഘട്ടങ്ങളിൽ ഉപയോഗിക്കും. ഇത് താരങ്ങളുടെ ശാരീരികക്ഷമത നിലനിർത്താനും മത്സരങ്ങൾക്കിടയിലുള്ള റിക്കവറി വേഗത്തിലാക്കാനും സഹായിക്കും. ആദ്യം ഒരു റണ്‍ എടുക്ക്, സിക്സ് ഒക്കെ പിന്നെയാവാം; അഭിഷേകിനോട് ഗാവസ്കർ Kerala Blasters Unveil New Title and Medical Partners Ahead of New Season അസോസിയേറ്റ് പാർട്ണറായി 'ഫാസിയോ' ഈ സീസണിലെ ക്ലബ്ബിന്റെ അസോസിയേറ്റ് പാർട്ണറായി പ്രമുഖ ഫാഷൻ ബ്രാൻഡായ ഫാസിയോയെ (FAZYO) കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രഖ്യാപിച്ചു. രാജ്യത്തെ പ്രശസ്തമായ കല്യാൺ സിൽക്സ് ഗ്രൂപ്പിൽ നിന്നുള്ള ബ്രാൻഡാണ് ഫാസിയോ. യുവാക്കളുടെ ഫാഷൻ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഫാസിയോയും കേരള ബ്ലാസ്റ്റേഴ്സും ഒന്നിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് ഇരു കൂട്ടരും കാണുന്നത്. പുതിയ കാലത്തെ ട്രെൻഡുകൾക്കനുസരിച്ചുള്ള വസ്ത്രങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിലൂടെ യുവാക്കൾക്കിടയിൽ ഇതിനോടകം ഫാസിയോ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. കല്യാൺ സിൽക്സിന്റെ പാരമ്പര്യത്തിനൊപ്പം പുതുതലമുറയുടെ അഭിരുചികൾ കൂടി ചേർത്താണ് ഫാസിയോ പ്രവർത്തിക്കുന്നത്. Kerala Blasters Unveil New Title and Medical Partners Ahead of New Season

സമകാലിക മലയാളം 19 Feb 2026 5:48 pm

തുടർച്ചയായി പൂജ്യത്തിന് പുറത്ത്; അഭിഷേക് ശർമയ്ക്ക് ഇനിയും അവസരം?

ടി20യിലെ ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലോടെയാണ് കടന്നുപോകുന്നത്. ലോകകപ്പിന് തൊട്ടു മുൻപ് പരിക്കേറ്റ താരം കളിക്കളത്തിലേക്ക് മടങ്ങി വന്നപ്പോൾ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഉണ്ടായിരുന്നത്. പക്ഷെ ആ പ്രതീക്ഷകൾക്ക് ഒത്ത തരത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇതുവരെ കളിച്ച മൂന്ന് ലോകകപ്പ് മത്സരങ്ങളിലും പൂജ്യത്തിനാണ് അഭിഷേക് പുറത്തായത്. സൂപ്പർ 8 ഘട്ടത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയാണ് ഇനി ഇന്ത്യയുടെ അടുത്ത മത്സരം. അതിലും പരാജയപ്പെട്ടാൽ താരത്തിന്റെ കരിയർ തന്നെ ചോദ്യചിഹ്നമായി മാറും. Abhishek Sharma Faces Crucial Test as Super 8 Clash Looms

സമകാലിക മലയാളം 19 Feb 2026 5:48 pm

മുന്‍നിര പൊരുതി നോക്കി, അത്രമാത്രം; രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ വീണു

കാന്‍ബറ: ഓസ്‌ട്രേലിയ വനിതാ ടീമിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ പൊരുതി വീണു. രണ്ടാം മത്സരത്തില്‍ ഇന്ത്യ 19 റണ്‍സിന്റെ തോല്‍വി വഴങ്ങി. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നില. അവസാന പോരാട്ടം ഇരു ടീമുകള്‍ക്കും നിര്‍ണായകം. രണ്ടാം പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയുടെ വാലറ്റം പൂര്‍ണമായി പരാജയപ്പെട്ടത് ബാറ്റിങില്‍ തിരിച്ചടിയായി. 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ധാന (31), ഷെഫാലി വര്‍മ (29), റിച്ച ഘോഷ് (19) എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്. ബെയ്റ്റ്സ്, എല്ലിസ് പെറി, മിതാലി... എല്ലാവരും പിന്നിൽ! ആ റെക്കോർഡ് ഹർമൻപ്രീതിന് സ്വന്തം; ഇന്ത്യൻ ക്യാപ്റ്റന് ചരിത്ര നേട്ടം ഓസീസ് വനിതകള്‍ക്കായി അഷ്‌ലി ഗാര്‍ഡ്‌നര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. കിം ഗാര്‍ത്, അന്നബെല്‍ സതര്‍ലാന്‍ഡ്, സോഫി മൊളിനെക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി. നേരത്തെ ഓപ്പണര്‍ ജോര്‍ജിയ വോള്‍ നേടി അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്. സഹ ഓപ്പണര്‍ ബെത് മൂണി വോളിനെ പിന്തുണച്ചതോടെ ഓസ്‌ട്രേലിയ ഓപ്പണിങില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. 128 റണ്‍സ് ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്. എന്നാല്‍ പിന്നീട് സ്‌കോറിങ് പിടിച്ചു നിര്‍ത്താന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു സാധിച്ചു. ജോര്‍ജിയ വോള്‍ 57 പന്തില്‍ 88 റണ്‍സ് അടിച്ചെടുത്തു. 11 ഫോറും ഒരു സിക്‌സും സഹിതമാണ് ഇന്നിങ്‌സ്. ബെത് മൂണി 39 പന്തില്‍ 46 റണ്‍സ് കണ്ടെത്തി. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി 2 വിക്കറ്റെടുത്തു. രേണുക സിങ് ഒരു വിക്കറ്റ് സ്വന്തമാക്കി. 'പഠിക്കാൻ പോയാൽ കളിയിൽ ശ്രദ്ധ പോകും'; വൈഭവ് പത്താം ക്ലാസ് പരീക്ഷയെഴുതാത്തത്തിന്റെ കാരണം വെളിപ്പെടുത്തി പിതാവ് australia women vs india women: Australia put on a terrific bowling showcase to defend 164 at the Manuka Oval

സമകാലിക മലയാളം 19 Feb 2026 5:46 pm

ബെയ്റ്റ്സ്, എല്ലിസ് പെറി, മിതാലി... എല്ലാവരും പിന്നിൽ! ആ റെക്കോർഡ് ഹർമൻപ്രീതിന് സ്വന്തം; ഇന്ത്യൻ ക്യാപ്റ്റന് ചരിത്ര നേട്ടം

കാന്‍ബറ: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ . വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമായി ഹര്‍മന്‍പ്രീത് മാറി. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ കളിക്കാനിറങ്ങിയാണ് ഹര്‍മന്‍പ്രീത് അപൂര്‍വ നേട്ടത്തിലെത്തിയത്. താരത്തിന്റെ കരിയറിലെ 356ാം മത്സരമായിരുന്നു ഇത്. ന്യൂസിലന്‍ഡ് താരം സുസി ബെയ്റ്റ്‌സിന്റെ റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് കൗര്‍ പഴങ്കഥയാക്കിയത്. സുസി ബെയ്റ്റ്‌സ് 355 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചത്. Smiles, applause and a special day Celebrating #TeamIndia captain Harmanpreet Kaur's historic milestone #AUSvIND | @ImHarmanpreet pic.twitter.com/kEher5Z3JP — BCCI Women (@BCCIWomen) February 19, 2026 ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക് 189 ടി20 പോരാട്ടങ്ങള്‍, 161 ഏകദിന പോരാട്ടങ്ങള്‍, 6 ടെസ്റ്റ് മത്സരങ്ങളാണ് ഹര്‍മന്‍പ്രീത് ഇന്ത്യക്കായി കളിച്ചത്. ഏകദിനത്തില്‍ 4409 റണ്‍സും ടി20യില്‍ 3784 റണ്‍സും ടെസ്റ്റില്‍ 200 റണ്‍സും ഹര്‍മന്‍പ്രീത് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 7 സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറികളും. ടി20യില്‍ 15 അര്‍ധ ശതകങ്ങളും ഒരു സെഞ്ച്വറിയും നേട്ടം. ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ച്വറി. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച വനിതാ താരങ്ങള്‍ ഹര്‍മന്‍പ്രീത് കൗര്‍ (ഇന്ത്യ): 356 മത്സരങ്ങള്‍ സുസി ബെയ്റ്റ്‌സ് (ന്യൂസിലന്‍ഡ്): 355 മത്സരങ്ങള്‍ എല്ലിസ് പെറി (ഓസ്‌ട്രേലിയ): 350 മത്സരങ്ങള്‍ മിതാലി രാജ് (ഇന്ത്യ): 333 മത്സരങ്ങള്‍ ചര്‍ലോട് എഡ്വേര്‍ഡ്‌സ് (ഇംഗ്ലണ്ട്): 309 മത്സരങ്ങള്‍ 4 വിക്കറ്റും 4 ക്യാച്ചും, 8 ഇറ്റാലിയന്‍ താരങ്ങളെ പുറത്താക്കിയ 'കൈ'! ഷമര്‍ ജോസഫിന് അപൂര്‍വ നേട്ടം Harmanpreet Kaur became the most-capped player in women's international cricket

സമകാലിക മലയാളം 19 Feb 2026 5:01 pm

'പഠിക്കാൻ പോയാൽ കളിയിൽ ശ്രദ്ധ പോകും'; വൈഭവ് പത്താം ക്ലാസ് പരീക്ഷയെഴുതാത്തത്തിന്റെ കാരണം വെളിപ്പെടുത്തി പിതാവ്

നാഗ്പൂർ: ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതാൻ തയ്യാറാകാഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സഞ്ജീവ്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിനായി (IPL) രാജസ്ഥാൻ റോയൽസിന്റെ പ്രീസീസൺ ക്യാമ്പിൽ നാഗ്പൂരിൽ പരിശീലനം നടത്തുകയാണ് 14 കാരനായ താരം. അതുകൊണ്ടാണ് പരീക്ഷ എഴുതാത്തത് എന്നും പിതാവ് പറഞ്ഞു. നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു “എന്റെ മകൻ ഇപ്പോൾ നാഗ്പൂരിൽ രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം പരിശീലനത്തിലാണ്. ഈ വർഷം പരീക്ഷയെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ഒടുവിൽ ഇത്തവണ പരീക്ഷ എഴുതുന്നില്ല എന്ന് തീരുമാനിച്ചു. എന്നാൽ അടുത്ത വർഷം പരീക്ഷ എഴുതും'' സഞ്ജീവ് പറഞ്ഞു. പരീക്ഷ എഴുതാനുള്ള ശ്രമം നടത്തിയാൽ മകന് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക് “വൈഭവ് പരീക്ഷ എഴുതിയിരുന്നെങ്കിൽ കളിയിൽ മുഴുവൻ ശ്രദ്ധ നൽകാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ അവന്റെ മുഴുവൻ ശ്രദ്ധയും ക്രിക്കറ്റിലാണ് '' സഞ്ജീവ് വ്യക്തമാക്കി. പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥിയാണ് വൈഭവ്. സ്കൂളിൽ സ്ഥിരമായി പോയിരുന്ന സമയത്ത് എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിൽ കൂടുതലായി മാർക്ക് നേടാറുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു. Father Explains Why Vaibhav Suryavanshi Missed Class 10 Exams.

സമകാലിക മലയാളം 19 Feb 2026 5:00 pm

4 വിക്കറ്റും 4 ക്യാച്ചും, 8 ഇറ്റാലിയന്‍ താരങ്ങളെ പുറത്താക്കിയ 'കൈ'! ഷമര്‍ ജോസഫിന് അപൂര്‍വ നേട്ടം

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ വിന്‍ഡീസ് ഇറ്റലിയെ വീഴ്ത്തി നാലാം ജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായത് പേസര്‍ ഷമര്‍ ജോസഫിന്റെ പ്രകടനം. ബൗളിങിലും ഫീല്‍ഡിങിലും താരം വെട്ടിത്തിളങ്ങി. 4 ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് ഷമര്‍ 4 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. നാല് വിക്കറ്റെടുത്തു ബൗളിങില്‍ തിളങ്ങിയ ഷമര്‍ നാല് ഇറ്റാലിയന്‍ താരങ്ങളെ ക്യാച്ചെടുത്തും പവലിയനിലേക്ക് പറഞ്ഞുവിട്ടു. ഇതോടെ ഒരപൂര്‍വ നേട്ടവും താരം സ്വന്തമാക്കി. ഒരു ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ 4 വിക്കറ്റും നാല് ക്യാച്ചും എടുക്കുന്ന ആദ്യ താരമായി ഷമര്‍ ജോസഫ് മാറി. 4 വിക്കറ്റും നാല് ക്യാച്ചും എടുത്ത് ഷമര്‍ ഇറ്റലിക്ക് നഷ്ടമായ 10ല്‍ എട്ട് വിക്കറ്റിലും പങ്കാളിയായി. ഹാരി മനെന്റി, ഗ്രാന്‍ഡ് സ്റ്റുവര്‍ട്ട്, തോമസ് ഡ്രാക്ക, അലി ഹസന്‍ എന്നിവരുടെ വിക്കറ്റാണ് ഷമര്‍ വീഴ്ത്തിയത്. ആന്റണി മോസ്‌ക്ക, സയിദ് നഖ്‌വി, ജെജെ സമ്റ്റ്‌സ്, ജിയാന്‍ പിയറോ മയേഡ എന്നിവരുടെ ക്യാച്ചുകളാണ് താരം കൈയില്‍ ഒതുക്കിയത്. നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു ഒരു ടി20 ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന വിക്കറ്റ് കീപ്പറല്ലാത്ത താരങ്ങളുടെ പട്ടികയിലും ഷമര്‍ തന്റെ പേര് എഴുതി വച്ചു. മുന്‍ നായകനും നിലവില്‍ വിന്‍ഡീസ് കോച്ചുമായ ഡാരന്‍ സമ്മിയാണ് ഒരു ലോകകപ്പ് പോരാട്ടത്തില്‍ 4 ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറല്ലാത്ത താരം. ഈപട്ടികയിലാണ് ഷമറും ഇടം കണ്ടത്. സമ്മിക്കും ഷമര്‍ ജോസഫിനും പുറമെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്‌കോട്‌ലന്‍ഡ് താരം ജോര്‍ജ് മുന്‍സി എന്നിവരും ഒരു ടി20 പോരില്‍ 4 ക്യാച്ചെടുത്ത താരങ്ങളുടെ പട്ടികയിലുണ്ട്. മത്സരത്തില്‍ വിന്‍ഡീസ് 42 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. നാലില്‍ നാല് ജയങ്ങളുമായി ആത്മവിശ്വാസത്തോടെ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങളിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 165ല്‍ ഒതുക്കാന്‍ ഇറ്റലി ബൗളര്‍മാര്‍ക്ക് സാധിച്ചെങ്കിലും അവരുടെ ബാറ്റിങ് അമ്പേ പാളിപ്പോയി. അവരുടെ പോരാട്ടം 18 ഓവറില്‍ 123 റണ്‍സില്‍ അവസാനിച്ചു. ആദ്യം ഒരു റണ്‍ എടുക്ക്, സിക്സ് ഒക്കെ പിന്നെയാവാം; അഭിഷേകിനോട് ഗാവസ്കർ T20 World Cup: Shamar Joseph picked up four wickets while Forde added three as West Indies thrash Italy by 42 runs 

സമകാലിക മലയാളം 19 Feb 2026 4:10 pm

ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക്

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചകളുടെ ആക്രമണത്തിൽ അമ്പയർ മരിച്ചു. സഹ അമ്പയറെ ഗുരുതര പരിക്കുകളോടെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 15-20 വരെ താരങ്ങൾക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. കോച്ചിന്റെ ഉപദേശം ഇഷ്ടമായില്ല, വെള്ളക്കുപ്പി വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, ഒന്നും മിണ്ടാതെ ബാബർ; പാകിസ്ഥാൻ ടീമിൽ അതൃപ്തി ? (വിഡിയോ) കാൺപൂർ ക്രിക്കറ്റ് അസോസിയേഷന് കീഴിലെ അണ്ടർ-13 ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് അമ്പയർ ആയ മാണിക് ഗുപ്തയ്‌ക്ക് ആണ് തേനീച്ചയുടെ ആക്രമണത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. മത്സരത്തിനിടെ തേനീച്ചകൾ കൂട്ടമായി ഗ്രൗണ്ടിലേക്ക് വരുകയായിരുന്നു. തേനീച്ചയുടെ ആക്രമണത്തിൽ പേടിച്ച് കളിക്കാരും അമ്പയർമാരും ചിതറി ഓടി. ചിലർ നിലത്ത് മുഖം പൊത്തി കിടന്നു. ഇതിനിടയിലാണ് 65 കാരനായ മനിക് ഗുപ്തയ്ക്ക് പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം ഒരു റണ്‍ എടുക്ക്, സിക്സ് ഒക്കെ പിന്നെയാവാം; അഭിഷേകിനോട് ഗാവസ്കർ സംഭവത്തിൽ മറ്റൊരു അമ്പയർ ജഗ്ദീഷ് ശർമയ്ക്കും പരിക്കേറ്റിരുന്നു. നിലവിൽ ജഗ്ദീഷ് ആശുപത്രയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾ അപകടനില തരണം ചെയ്തതായി ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി. കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഏകദേശം 30 വർഷത്തോളമായി പ്രവർത്തിച്ചു വരികയായിരുന്ന മാണിക് ഗുപ്ത നിരവധി പ്രാദേശിക മത്സരങ്ങളിൽ അമ്പയറായും സംഘാടകനായും സേവനം അനുഷ്ഠിച്ചിരുന്നു. മനിക് ഗുപ്തയുടെ നിര്യാണത്തിൽ കാൺപൂർ ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. Umpire Dies in Bee Attack During Under-13 Cricket Match in Kanpur.

സമകാലിക മലയാളം 19 Feb 2026 3:55 pm

നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു

കൊല്‍ക്കത്ത: നാലില്‍ നാല് ജയങ്ങളുമായി ആത്മവിശ്വാസത്തോടെ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങളിലേക്ക് കടന്നു. ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ അവര്‍ ഇറ്റലിയെ 42 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 165ല്‍ ഒതുക്കാന്‍ ഇറ്റലി ബൗളര്‍മാര്‍ക്ക് സാധിച്ചെങ്കിലും അവരുടെ ബാറ്റിങ് അമ്പേ പാളിപ്പോയി. അവരുടെ പോരാട്ടം 18 ഓവറില്‍ 123 റണ്‍സില്‍ അവസാനിച്ചു. നാല് ഇറ്റാലിയന്‍ താരങ്ങള്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. 21 പന്തില്‍ 26 റണ്‍സെടുത്ത ബെന്‍ മെനന്റിയാണ് ഇറ്റലിയുടെ ടോപ് സ്‌കോറര്‍. 24 റണ്‍സെടുത്ത ജെജെ സ്മറ്റ്‌സ്, 19 റണ്‍സെടുത്ത ആന്റണി മൊസ്‌ക്ക, 12 റണ്‍സെടുത്ത ഗ്രാന്‍ഡ് സ്റ്റുവര്‍ട്ട് എന്നിവരാണ് പൊരുതി നോക്കിയ മറ്റുള്ളവര്‍. 4 വിക്കറ്റുകള്‍ വീഴ്ത്തി പേസര്‍ ഷമര്‍ ജോസഫ് വിന്‍ഡീസ് ബൗളര്‍മാരില്‍ തിളങ്ങി. മാത്യു ഫോര്‍ഡ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ഗുഡാകേഷ് മോട്ടി രണ്ട് വിക്കറ്റെടുത്തു. അകീല്‍ ഹുസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ആദ്യം ഒരു റണ്‍ എടുക്ക്, സിക്സ് ഒക്കെ പിന്നെയാവാം; അഭിഷേകിനോട് ഗാവസ്കർ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ക്യാപ്റ്റന്‍ ഷായ് ഹോപ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 46 പന്തില്‍ 6 ഫോറും 4 സിക്‌സും സഹിതം 75 റണ്‍സ് വാരി. വിന്‍ഡീസിന്റെ ഹാര്‍ഡ് ഹിറ്റര്‍മാരെ ആക്രമിച്ചു കളിക്കാന്‍ സമ്മതിക്കാതെ പിടിച്ചു നിര്‍ത്താന്‍ ഇറ്റാലിയന്‍ ബൗളിങിനു സാധിച്ചു. ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് 15 പന്തില്‍ 24 റണ്‍സുമായും മാത്യു ഫോഡ് 8 പന്തില്‍ 16 റണ്‍സുമായും പുറത്താകാതെ നിന്നു. റോസ്റ്റന്‍ ചെയ്‌സാണ് (24) വിന്‍ഡീസ് സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കിയ മറ്റൊരാള്‍. ഇറ്റലിക്കായി ക്രിഷാന്‍ കലുഗമാഗെ, ബെന്‍ മെനന്റി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അലി ഹസന്‍, തോമസ് ഡ്രാക്ക എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. കോച്ചിന്റെ ഉപദേശം ഇഷ്ടമായില്ല, വെള്ളക്കുപ്പി വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, ഒന്നും മിണ്ടാതെ ബാബർ; പാകിസ്ഥാൻ ടീമിൽ അതൃപ്തി ? (വിഡിയോ) west indies vs italy, T20 World Cup: West Indies signed off the group stage in style, crushing Italy by 42 runs in Kolkata to make it four wins in four

സമകാലിക മലയാളം 19 Feb 2026 3:40 pm

കോച്ചിന്റെ ഉപദേശം ഇഷ്ടമായില്ല, വെള്ളക്കുപ്പി വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, ഒന്നും മിണ്ടാതെ ബാബർ; പാകിസ്ഥാൻ ടീമിൽ അതൃപ്തി ? (വിഡിയോ)

കൊളംബോ: ടി20 ലോകകപ്പ് 2026ൽ നമീബിയക്കെതിരായ നിർണായക ഗ്രൂപ്പ് എ മത്സരത്തിൽ വിജയിച്ചെങ്കിലും പാക് ടീമിനുള്ളിൽ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന നമീബിയക്കെതിരായ മത്സരത്തിനിടെ പാക് ക്യാപ്റ്റനും കോച്ചും തമ്മിൽ വാക്കേറ്റമുണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കോച്ച് മൈക്കൽ ഹെസ്സന്റെ തീരുമാനങ്ങളിൽ പാകിസ്ഥാന്‍ ടീം നായകന്‍ സല്‍മാന്‍ അലി ആഘയ്ക്ക് എതിർപ്പുണ്ടെന്നാണ് സൂചന. ടീം പ്ലാൻ മാറി, ബാബറിനെ ബാറ്റിങിന് ഇറക്കാത്തതിൽ സംശയം വേണ്ടെന്ന് പാക് താരം നമീബിയക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓപ്പണിങ് ബാറ്റർ അയൂബ് 14 റൺസെടുത്തു പുറത്തായെങ്കിലും തുടർന്ന് കളത്തിലെത്തിയ ക്യാപ്റ്റൻ സല്‍മാന്‍ അലി ആഘയും ഫർഹാനും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 42 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ 38 റൺസ് നേടിയ ആഘ പുറത്തായതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ ഗ്രൗണ്ടിൽ നടന്നത്. പണി വരുന്നുണ്ട്, ലോകകപ്പിലെ പുറത്താകലിന് പിന്നാലെ അടിമുടി മാറാൻ ഓസ്ട്രേലിയ When Pakistan captain Salman Ali Agha was told Babar Azam is the next player to bat in pic.twitter.com/IU3DrPtoJp — Brutal Truth (@sarkarstix) February 18, 2026 ഹെഡ് കോച്ച് മൈക്ക് ഹെസ്സൻ സംസാരിക്കുന്നതിനിടെ ദേഷ്യപ്പെട്ട് ആഘ വെള്ളക്കുപ്പി വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. താരത്തിന്റെ പെരുമാറ്റത്തിൽ അമ്പരന്ന് പോയ കോച്ച് കുറച്ചു സമയം മിണ്ടാതെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇരുവരുടെയും സമീപത്ത് നിന്നിരുന്ന മുതിർന്ന ബാബർ അസം വിഷയത്തിൽ ഇടപെട്ടതുമില്ല. ഇന്ത്യക്കെതിരായ തോൽവിയ്ക്ക് പിന്നാലെ പാക് ടീമിൽ അടിമുടി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതിൽ ക്യാപ്റ്റൻ സല്‍മാന്‍ അലി ആഘയ്ക്ക് അതൃപ്‌തിയുണ്ടെന്നാണ് പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. Tensions Flare in Pakistan Camp as Agha, Hesson Clash During Must-Win Namibia Game

സമകാലിക മലയാളം 19 Feb 2026 12:39 pm

പണി വരുന്നുണ്ട്, ലോകകപ്പിലെ പുറത്താകലിന് പിന്നാലെ അടിമുടി മാറാൻ ഓസ്ട്രേലിയ

മുംബൈ: ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയൻ ടീം അഴിച്ചു സമ്പൂർണ്ണ അഴിച്ചു പണിക്ക് ഒരുങ്ങുന്നു. ടീമിന്റെ പ്രകടനം സംബന്ധിച്ച് അവലോകനം നടത്താനും വരാനിരിക്കുന്ന ഐസിസി ടൂർണമെന്റുകൾക്കായി തയ്യാറെടുക്കാനും ക്രിക്കറ്റ് ഓസ്ട്രേലിയ യോഗം ചേരും. 2021ലെ ടി20 ലോകകപ്പ് ജേതാക്കളായിരുന്ന ഓസ്ട്രേലിയയ്ക്ക് ഇത്തവണ ടൂർണമെന്റ് തീർത്തും നിരാശയാണ് നൽകിയത്. ശ്രീലങ്കയോടും സിംബാബ്‌വെയോടും തോറ്റതോടെ ടീം സൂപ്പർ എട്ടിലേക്ക് പോലും കടക്കാനാകാതെ പുറത്തായി. 2009ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ഗ്രൂപ്പ് ഘട്ടം കടക്കാതെ മടങ്ങുന്നത്. നിര്‍ഭാഗ്യം കളയാന്‍ അഭിഷേക് ഇറങ്ങിയത് സിറാജിന്റെ ജഴ്‌സിയില്‍, മൂന്നാം പന്തില്‍ ഔട്ട്; ഡക്കില്‍ നെഹ്‌റയ്‌ക്കൊപ്പം റെക്കോര്‍ഡ് ഒമാനെതിരായ അവസാന ഗ്രൂപ്പ് മത്സരം മാത്രമാണ് ഇനി ഓസ്‌ട്രേലിയക്ക് മുന്നിൽ ഉള്ളത്. ആ മത്സരം കഴിഞ്ഞ് ടീം നാട്ടിലേക്ക് തിരിക്കും. അതിന് ശേഷമാകും ടീമിന്റെ പ്രകടനം വിലയിരുത്തുന്നതിനായി യോഗം ചേരുന്നതെന്ന് ഓസ്ട്രേലിയൻ സെലക്ടർ ടോണി ഡൊഡെമൈഡ് വ്യക്തമാക്കി. “ടൂർണമെന്റ് നടന്ന രീതിയിൽ വലിയ നിരാശയുണ്ട്. ഒമാനെതിരെ മികച്ച മത്സരം പുറത്തെടുക്കും. അതിന് ശേഷം നാട്ടിലെത്തിയാൽ എല്ലാ കാര്യങ്ങളും ശാന്തമായി വിലയിരുത്തും. കാര്യങ്ങളെ കൂടുതൽ ആഴത്തിൽ പരിശോധിക്കാനാണ് തീരുമാനം ” ടോണി ഡൊഡെമൈഡ് പറഞ്ഞു. ധോനിയുടെ ആ ഉപദേശം എന്റെ ട്രാക്ക് മാറ്റി, ഓരോ തവണ ഇറങ്ങുമ്പോഴും ഓര്‍ക്കും: ശിവം ദുബെ താരങ്ങളുടെ ഫിറ്റ്‌നസ് മാനേജ്മെന്റ്, ടീം തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, ബൗളിങ് കോമ്പിനേഷൻ, മിഡിൽ ഓർഡറിലേ സ്ഥിരത തുടങ്ങിയ വിഷയങ്ങൾ എല്ലാം വിശദമായി പരിശോധിക്കും. ശാസ്ത്രീയമായ ടീമിനെ വിലയിരുത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുങ്ങുന്നത്. ടീം പ്ലാൻ മാറി, ബാബറിനെ ബാറ്റിങിന് ഇറക്കാത്തതിൽ സംശയം വേണ്ടെന്ന് പാക് താരം പരിക്കുകൾ ആണ് ടീമിനെ വലച്ചത് എന്നാണ് ഓസ്‌ട്രേലിയയുടെ പ്രാഥമിക നിഗമനം. പ്രധാന പേസർമാരായ പാറ്റ് കമിൻസും ജോഷ് ഹേസൽവുഡും പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. ക്യാപ്റ്റൻ മിച്ചൽ മാർഷും പരിക്കേറ്റ് പുറത്തായതോടെ ടീമിന്റെ ബാലൻസ് തകർന്നു. മികച്ച ഫോമിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്തിനെ ആദ്യം സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ഹേസൽവുഡ് പരിക്കേറ്റ് പുറത്തായതിന് മണിക്കൂറുകൾക്ക് മുൻപാണ് സ്മിത്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. ബാറ്റിങിലും ബൗളിങിലും സ്ഥിരതയില്ലായ്മയും നിർണായക ഘട്ടങ്ങളിലെ മോശം പ്രകടനവും ഓസ്‌ട്രേലിയൻ ടീമിന്റെ തോൽവിയ്ക്ക് കാരണമായെന്നുമാണ് റിപ്പോർട്ട്. Australia to Conduct Forensic Review After Shock T20 World Cup Group Exit

സമകാലിക മലയാളം 19 Feb 2026 11:56 am

ടീം പ്ലാൻ മാറി, ബാബറിനെ ബാറ്റിങിന് ഇറക്കാത്തതിൽ സംശയം വേണ്ടെന്ന് പാക് താരം

കൊളംബോ:  ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ നമീബിയയെ 102 റൺസിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പർ 8ൽ എത്തി. ഇന്ത്യയ്‌ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ പാക് ടീമിൽ വൻ അഴിച്ചു പണികൾ നടത്തിയിരുന്നു. മോശം ഫോമിലാണെങ്കിലും ബാബര്‍ അസം ടീമിലെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും സ്പിന്നര്‍ അബ്രാര്‍ അഹമ്മദും പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായിരുന്നു. ധോനിയുടെ ആ ഉപദേശം എന്റെ ട്രാക്ക് മാറ്റി, ഓരോ തവണ ഇറങ്ങുമ്പോഴും ഓര്‍ക്കും: ശിവം ദുബെ ടീമിൽ ഉൾപ്പെടുത്തിയിട്ടും ബാബർ അസമിനെ ബാറ്റിങിന് ഇറക്കിയതുമില്ല. ടീമിന്റെ പുറത്തേക്കുള്ള വഴി തുറക്കുന്നതിന്റെ ഭാഗമായി ആണ് താരത്തിനെ ബാറ്റിങിന് ഇറക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ടീമിലെ മാറ്റങ്ങൾ വ്യക്തിപരമായി കാണേണ്ട കാര്യമില്ലെന്നും എല്ലാവരും പാകിസ്ഥാന്റെ വിജയത്തിനായാണ് ശ്രമിക്കുന്നതെന്നും നമീബിയയ്ക്കെതിരായ മത്സരത്തിന് ശേഷം ഓൾറൗണ്ടർ ശദാബ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. 'ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല'; മുഹ്‌സിന്‍ നഖ്‌വി 'കട്ടക്കലിപ്പിൽ', തോൽവിക്ക് പിന്നാലെ പാക് ടീമിൽ അഴിച്ചു പണി “ഒരു പ്രൊഫഷണൽ കളിക്കാരൻ ഇത്തരം കാര്യങ്ങൾ മനസ്സിലേറ്റാൻ പാടില്ല. ടീം അംഗങ്ങൾക്ക് കൃത്യമായ നിർദേശങ്ങൾ നല്കിയിട്ടുണ്ട്. ഓരോ താരത്തിനും ഓരോ റോളുകളാണ് നൽകിയിട്ടുള്ളത്. വ്യക്തിപരമായി ആരെയെങ്കിലും മാറ്റി നിർത്താനുള്ള തീരുമാനം ടീം എടുത്തിട്ടില്ല,” ശദാബ് വ്യക്തമാക്കി. ബാബർ അസമിനെ ബാറ്റിങിന് അയക്കാത്തത് പരീക്ഷണമാണോയെന്ന ചോദ്യത്തിന് പാകിസ്ഥാൻ ടീം അങ്ങനെ പരീക്ഷണങ്ങൾ നടത്തുമെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു ശദാബിന്റെ മറുചോദ്യം. ബാബറിന് തന്റെ റോൾ എപ്പോഴാണ് ആവശ്യമെന്ന് നന്നായി അറിയാം. സാഹചര്യങ്ങൾക്ക് അനുസരിച്ച് ടീമിന്റെ തന്ത്രങ്ങൾ മാറും. പിച്ച്, എതിരാളി എന്നിവ പരിഗണിച്ചാണ് ടീം തീരുമാനങ്ങൾ സ്വീകരിക്കുന്നത് എന്നും ശദാബ് പറഞ്ഞു. Shadab Khan Defends Pakistan Team Changes After Super 8 Qualification Win Over Namibia.

സമകാലിക മലയാളം 19 Feb 2026 11:38 am

ധോനിയുടെ ആ ഉപദേശം എന്റെ ട്രാക്ക് മാറ്റി, ഓരോ തവണ ഇറങ്ങുമ്പോഴും ഓര്‍ക്കും: ശിവം ദുബെ

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ 17 റണ്‍സ് വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം സൂപ്പർ 8ൽ പ്രവേശിച്ചിരിക്കയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ 4 മത്സരങ്ങളും വിജയിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്സിനെതിരെ നടന്ന മത്സരത്തിൽ തകർത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്സ് ആണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 31 പന്തില്‍ നിന്ന് 66 റണ്‍സാണ് താരം നേടിയത്. എന്നാൽ തന്റെ മികച്ച ബാറ്റിങ് പ്രകടനത്തിന് പിന്നിൽ മുൻ ഇന്ത്യൻ താരം എം എസ് ധോനി ആണെന്ന് ശിവം ദുബെ മാധ്യമങ്ങളോട് പറഞ്ഞു. വെടിക്കെട്ട് ഇന്നിങ്‌സുമായി ദുബെ; നെതര്‍ലന്‍ഡ്‌സിന് 194 റണ്‍സ് വിജയലക്ഷ്യം “ഐപിഎല്ലിൽ ആദ്യമായി എത്തിയപ്പോൾ ഷോർട്ട് ബോളുകൾ നേരിടാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. കൃത്യമായി പന്ത് ബൗണ്ടറി പഴിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പോരായ്മ എന്റെ കരിയറിനെ തന്നെ ബാധിക്കുമെന്ന് മനസിലായതയോടെ ഓഫ് സീസണിൽ പ്രത്യേക പരിശീലനം നടത്തിയിരുന്നു'' ദുബെ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്‌സിൽ എത്തിയതോടെ എന്റെ ബാറ്റിങ് ശൈലി മാറി. അതിന് സഹായിച്ചത് എം എസ് ധോനി ആണെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍ഭാഗ്യം കളയാന്‍ അഭിഷേക് ഇറങ്ങിയത് സിറാജിന്റെ ജഴ്‌സിയില്‍, മൂന്നാം പന്തില്‍ ഔട്ട്; ഡക്കില്‍ നെഹ്‌റയ്‌ക്കൊപ്പം റെക്കോര്‍ഡ് “മഹി ഭായി (ധോനി) എന്നോട് പറഞ്ഞത്, ഷോർട്ട് ബോളുകൾ സിക്‌സിന് ശ്രമിക്കേണ്ട. പകരം ബൗണ്ടറിയോ സിംഗിളോ എടുത്താൽ മതി. ഈ ഉപദേശമാണ് ഓരോ മത്സരത്തിന് ഇറങ്ങുമ്പോഴും എന്റെ മനസിൽ ഉണ്ടാകാറുള്ളത്'' ദുബെ പറഞ്ഞു. 2022 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായ ദുബെയും ധോനിയും തമ്മിൽ ശക്തമായ സുഹൃദമാണ് നിലനിൽക്കുന്നത്. ഇരുവരും ചെന്നൈ ടീമിലെ നിർണായക ഘടകമാണ്. Dhoni’s Simple Advice Helped Shivam Dube Conquer the Short Ball.

സമകാലിക മലയാളം 19 Feb 2026 10:52 am

നിര്‍ഭാഗ്യം കളയാന്‍ അഭിഷേക് ഇറങ്ങിയത് സിറാജിന്റെ ജഴ്‌സിയില്‍, മൂന്നാം പന്തില്‍ ഔട്ട്; ഡക്കില്‍ നെഹ്‌റയ്‌ക്കൊപ്പം റെക്കോര്‍ഡ്

അഹമ്മദാബാദ്: പേസര്‍ മുഹമ്മദ് സിറാജിന്റെ പേരെഴുതിയ ജഴ്‌സി ധരിച്ചായിരുന്നു നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ കളിക്കാനിറങ്ങിയത്. പ്രകടനത്തില്‍ മാറ്റം ഉണ്ടായാലോ എന്ന് കരുതിയാണ് ജഴ്‌സിയില്‍ താരം ഭാഗ്യപരീക്ഷണം നടത്തിയത്. എന്നാല്‍ താരത്തിന്റെ പ്രകടനത്തില്‍ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായില്ല. കഴിഞ്ഞ മത്സരത്തിലെ പോലെ പൂജ്യത്തിനാണ് അഭിഷേക് ശര്‍മ പുറത്തായത്. ഇതോടെ ടി20 ലോകകപ്പില്‍ കൂടുതല്‍ 'ഡക്കുകളെന്ന' നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഇന്ത്യന്‍ താരങ്ങളില്‍ അഭിഷേക് ശര്‍മ ആശിഷ് നെഹ്‌റയ്‌ക്കൊപ്പമെത്തി. ബോളറായ നെഹ്‌റയും മുന്‍പ് മൂന്നു തവണ പൂജ്യത്തിനു പുറത്തായിട്ടുണ്ട്. ഈ ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് താരം നിരാശപ്പെടുത്തിയത്. എറിഞ്ഞു പിടിച്ച് വരുണ്‍, നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തി ഇന്ത്യ അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ മൂന്നു പന്തുകള്‍ നേരിട്ട അഭിഷേക് റണ്ണൊന്നും നേടാതെ പുറത്തായി. ആര്യന്‍ ദത്തിന്റെ പന്തില്‍ അഭിഷേകിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. യുഎസിനും പാക്കിസ്ഥാനുമെതിരായ മത്സരങ്ങളിലും അഭിഷേക് പൂജ്യത്തിനു പുറത്തായിരുന്നു. നമീബിയയ്‌ക്കെതിരെ താരം കളിച്ചിരുന്നില്ല. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ്, ടി20യിലെ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നത്. ആശ കത്തിക്കയറി, ഗോവയെ 102 റൺസിന് തകർത്ത് കേരളം, പക്ഷേ... Abhishek in Siraj's jersey to ward off bad luck, out on the third ball; shared a record with Nehra for a duck

സമകാലിക മലയാളം 19 Feb 2026 9:42 am

എറിഞ്ഞു പിടിച്ച് വരുണ്‍, നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തി ഇന്ത്യ

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്ക്ക് 17 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് നെതര്‍ലന്‍ഡ്‌സിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 23 പന്തില്‍ 33 റണ്‍സ് നേടിയ ബാസ് ഡേ ലീഡെയാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട തുടക്കമാണ് നെതര്‍ലന്‍ഡ്‌സ് കാഴചവെച്ചതെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീണതാണ് തിരിച്ചടിയായത്. ഒരു ഘട്ടത്തില്‍ 125 ന് 6 എന്ന നിലയിലേക്ക് വീണ നെതര്‍ലന്‍ഡ്‌സിന് സ്‌കോറിങ് വേഗം കുറഞ്ഞതോടെ വിജയപ്രതീക്ഷകള്‍ അവസാനിക്കുകയായിയുരുന്നു. ഒടുവില്‍ 12 പന്തില്‍ 50 റണ്‍സാണ് ജയിക്കാന്‍ ആവശ്യമായിരുന്നത്. മൂന്ന് വിക്കറ്റ് നേടി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയ്ക്ക് ബൗളിങ്ങില്‍ നിര്‍ണായകമായത്. നേരത്തൈ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 193 സ്‌കോര്‍ ചെയ്തത്.31 പന്തുകളില്‍ നിന്ന് 66 റണ്‍സ് നേടിയ ദുബെയുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക്് എത്തിയത്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ആദ്യ ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ പൂജ്യനായി മടങ്ങി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് അഭിഷേക് ഡക്കാകുന്നത്. പിന്നാലെ ഫോമിലുള്ള ഇഷാന്‍ കിഷന് മികച്ച തുടക്കം ലഭിച്ചെങ്കിലും 18 റണ്‍സില്‍ താരവും മടങ്ങി. 27 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് നിലയുറപ്പിക്കാന്‍ ശ്രമിച്ച തിലക് വര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് മൂന്നാമത് നഷ്ടമായത്. വെടിക്കെട്ട് ഇന്നിങ്‌സുമായി ദുബെ; നെതര്‍ലന്‍ഡ്‌സിന് 194 റണ്‍സ് വിജയലക്ഷ്യം 9 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 69 എന്ന നിലയിലായ ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മികച്ച ഇന്നിങ്സിന്റെ കരുത്തിലാണ് (28 പന്തില്‍ 34) തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. സൂര്യ പുറത്തായതിന് ശേഷം ആക്രമണം ഏറ്റെടുത്ത ദുബെ ഇന്ത്യന്‍ ഇന്നിങ്സിന്റെ വേഗം കൂട്ടി 31 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത് താരം മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു. അവസാന ഔവറുകളില്‍ ദുബെയ്ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യ 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടി തകര്‍ത്തടിച്ചു. T20 World Cup 2026: India vs Netherlands match Result

സമകാലിക മലയാളം 18 Feb 2026 10:42 pm

വെടിക്കെട്ട് ഇന്നിങ്‌സുമായി ദുബെ; നെതര്‍ലന്‍ഡ്‌സിന് 194 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ നെതര്‍ലന്‍ഡ്‌സിന് 194 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 193 സ്‌കോര്‍ ചെയ്തത്.31 പന്തുകളില്‍ നിന്ന് 66 റണ്‍സ് നേടിയ ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ആദ്യ ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ പൂജ്യനായി മടങ്ങി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് അഭിഷേക് ഡക്കാകുന്നത്. പിന്നാലെ ഫോമിലുള്ള ഇഷാന്‍ കിഷന് മികച്ച തുടക്കം ലഭിച്ചെങ്കിലും 18 റണ്‍സില്‍ താരവും മടങ്ങി. 27 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് നിലയുറപ്പിക്കാന്‍ ശ്രമിച്ച തിലക് വര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് മൂന്നാമത് നഷ്ടമായത്. ആശ കത്തിക്കയറി, ഗോവയെ 102 റൺസിന് തകർത്ത് കേരളം, പക്ഷേ... 9 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 69 എന്ന നിലയിലായ ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മികച്ച ഇന്നിങ്‌സിന്റെ കരുത്തിലാണ് (28 പന്തില്‍ 34) തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. സൂര്യ പുറത്തായതിന് ശേഷം ആക്രമണം ഏറ്റെടുത്ത ദുബെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ വേഗം കൂട്ടി 31 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത് താരം മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. അവസാന ഔവറുകളില്‍ ദുബെയ്‌ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യ 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടി തകര്‍ത്തടിച്ചു. T20 World Cup 2026: India vs Netherlands match updates

സമകാലിക മലയാളം 18 Feb 2026 8:57 pm

ടോസ് ഇന്ത്യയ്ക്ക്, നെതര്‍ലന്‍ഡ്‌സിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു, സഞ്ജു ടീമിലില്ല

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിങ്ങും വാഷിങ്ടണ്‍ സുന്ദറും പ്ലേയിങ് 11ലെത്തിയപ്പോള്‍ കുല്‍ദീപ് യാദവിനും അക്ഷര്‍ പട്ടേലിനും വിശ്രമം അനുവദിച്ചു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് നെതര്‍ലന്‍ഡ്‌സിനെ നേരിടാന്‍ പോകുന്നത്. കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സിനെതിരേ വമ്പന്‍ സ്‌കോര്‍ നേടി കരുത്തുകാട്ടുകയാവും ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചിരിക്കുന്നത്. സൗത്താഫ്രിക്ക, സിംബാബ് വെ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ എതിരാളികള്‍. ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി. നെതർലൻഡ്സ് പ്ലേയിങ് ഇലവൻ– മിച്ചൽ ലെവിറ്റ്, മാക്സ് ഒഡുഡ്, ബാസ് ഡെ ലീഡ്,കോളിൻ അക്കർമാൻ, സ്കോട്ട് എഡ്‍വാർഡ്സ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സാക് ലിയോൺ കാചെറ്റ്, ലോഗൻ വാൻ ബീക്, നോവ ക്രോസ്, ആര്യൻ ദത്ത്, റോളഫ് വാൻ ദർ മെർവെ, കൈൽ ക്ലെൻ. India to bat first against netherlands in T20 world-cup

സമകാലിക മലയാളം 18 Feb 2026 6:54 pm

തർക്കങ്ങൾ അതിര് കടക്കുന്നു, ഇനി ഐസിസി ടൂർണമെന്റുകൾ ഇന്ത്യയിൽ സംഘടിപ്പിക്കില്ല ?

ദുബൈ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ ക്രിക്കറ്റ് മൈതാനത്തും എത്തിയതോടെ ഐസിസി ടൂർണമെന്റുകൾക്കുള്ള വേദികൾ മാറ്റാൻ ഐസിസി ആലോചിക്കുന്നതായി സൂചന. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾക്ക് ന്യൂട്രൽ വേദികൾ ആവശ്യപ്പെടുന്നതും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് ബഹിഷ്കരണവുമൊക്കെയാണ് ഐസിസി മറ്റൊരു വേദി കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം. ഒളിംപിക്സ് വരെ ഗംഭീർ മുഖ്യ പരിശീലകനായി തുടരും, കരാർ നീട്ടാൻ ബിസിസിഐ നീക്കം 2029-ൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയും 2031-ലെ ഏകദിന ലോകകപ്പും ഇന്ത്യയിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ച് നിലവിൽ ഐസിസി ആലോചിക്കുന്നു എന്നാണ് ഒരു ഓസ്‌ട്രേലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്ക് പകരം ഇത്തരത്തിൽ ടൂർണമെന്റുകൾ ഓസ്‌ട്രേലിയയിലേക്ക് മാറ്റാനാണ് ഐസിസിയുടെ നീക്കം. ഇക്കാര്യത്തിൽ ഔദ്യോഗികമായ വിശദീകരണം ഇത് വരെ ഐസിസി നൽകിയിട്ടില്ല. കോർബിൻ ബോഷ് എറിഞ്ഞൊതുക്കി, യുഎഇയെ ആറ് വിക്കറ്റിന് തകർത്ത് സൗത്ത് ആഫ്രിക്ക സൂപ്പർ 8ൽ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കാരണം ഐസിസി ടൂർണമെന്റുകളിൽ എതിരാളിയുടെ രാജ്യത്ത് കളിക്കാനാകില്ല എന്ന നിലപാട് ടീമുകൾ എടുക്കുമ്പോൾ ഈ മത്സരങ്ങൾ നടത്താൻ പ്രത്യേകം വേദി കണ്ടെത്തേണ്ടതായി വരും. പാകിസ്ഥാൻ വേദിയായ കഴിഞ്ഞ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിലാണ് നടത്തിയത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരങ്ങൾ ശ്രീലങ്കയിലാണ് നടന്നത്. വേദി ഇന്ത്യയിൽ നിന്നു മാറ്റിയാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കമെന്നാണ് ഐസിസി കണക്ക് കൂട്ടുന്നത്. ICC Mulls Shifting 2029 Champions Trophy and 2031 World Cup from India Amid Indo-Pak Tensions

സമകാലിക മലയാളം 18 Feb 2026 5:17 pm

ഓസ്‌ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്ത്, ശരിക്കും സംഭവിച്ചത് എന്ത്?

അലൻ ബോർഡർ മുതൽ പാറ്റ് കമ്മിൻസ് വരെയുള്ള ക്യാപ്റ്റന്മാർ, നിരവധി ലോകകപ്പുകൾ, മറ്റ് ഐസിസി  ട്രോഫികൾ  ഇതൊക്കെ നേടിയിരുന്ന ഒരു നമ്പർ വൺ  ടീം ആയിരുന്നു ഓസ്‌ട്രേലിയ. ഐ സി സി ടൂർണമെന്റുകളിൽ സമഗ്രമായ ആധിപത്യം പുലർത്തിയിരുന്ന ഓസ്‌ട്രേലിയൻ ടീമിന് ഇത്തവണത്തെ ടി20 ലോകകപ്പിൽ പിഴച്ചു. സിംബാബയോടും ശ്രീലങ്കയോടുമേറ്റ തോൽവിയാണു ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ പുറത്താക്കാനുള്ള പ്രധാന കാരണം. ശരിക്കും ഓസ്‌ട്രേലിയൻ ടീമിന് എന്താണ് സംഭവിച്ചത്? T20 World Cup 2026 Australia out of the tournament: What went wrong for Australian team after years of ICC dominance?

സമകാലിക മലയാളം 18 Feb 2026 5:12 pm

കോർബിൻ ബോഷ് എറിഞ്ഞൊതുക്കി, യുഎഇയെ ആറ് വിക്കറ്റിന് തകർത്ത് സൗത്ത് ആഫ്രിക്ക സൂപ്പർ 8ൽ

ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ യുഎഇയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക സൂപ്പർ 8ൽ പ്രവേശിച്ചു. ഗ്രൂപ്പിലെ നാല് മത്സരങ്ങളും ജയിച്ചാണ് സൗത്ത് ആഫ്രിക്ക അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുഎഇ 6 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 13.2 ഓവറിൽ വിജയലക്ഷ്യം മറി കടന്നു. 67 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി ഫൈനലിൽ സൗത്ത് ആഫ്രിക്കയുടെ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ യുഎഇ ബാറ്റർമാർക്ക് നന്നായി കഷ്ടപ്പെടേണ്ടി വന്നു. ഓപ്പണർമാരായ ആര്യനാഷ് ശർമ 13 റൺസും മുഹമ്മദ് വസീം 22 റൺസുമെടുത്തും പുറത്തായി. തുറന്ന് ക്രീസിൽ എത്തിയ അലിഷാൻ ഷറഫു 38 പന്തിൽ 45 റൺസ് നേടിയതാണ് ടീമിനേ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കോർബിൻ ബോഷ് മൂന്ന് വിക്കറ്റും ആന്റിച് നോര്‍ക്യെ 2 വിക്കറ്റും സ്വന്തമാക്കി. 'സ്റ്റീവ് സ്മിത്തേ, ഷോപ്പിങ് എങ്ങനെ ഉണ്ടായിരുന്നു ?', ലോകകപ്പിൽ പുറത്തായ ഓസ്‌ട്രേലിയയ്ക്കെതിരെ ട്രോളുമായി ഐസ്‌ലൻഡ് ക്രിക്കറ്റ് 123 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ സൗത്ത് ആഫ്രിക്ക യുഎഇ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ഡെവാൾഡ് ബ്രെവിസ് 25 പന്തിൽ 36 റൺസ് നേടി. റയാൻ റിക്കെൽട്ടൺ 16 പന്തിൽ 30 റൺസും എയ്ഡന്‍ മാര്‍ക്രം 11 പന്തിൽ 28 റൺസും അടിച്ചെടുത്തു. 4 ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്തു മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയ കോർബിൻ ബോഷ് ആണ് കളിയിലെ താരം. South Africa Storm into Super 8 with Six-Wicket Win Over UAE in T20 World Cup

സമകാലിക മലയാളം 18 Feb 2026 4:45 pm

ഒളിംപിക്സ് വരെ ഗംഭീർ മുഖ്യ പരിശീലകനായി തുടരും, കരാർ നീട്ടാൻ ബിസിസിഐ നീക്കം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ കരാർ നീട്ടാൻ ബിസിസിഐ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 2028-ലെ ലോസ് ആഞ്ജലിസ് ഒളിംപിക്സ് വരെ മുഖ്യ പരിശീലകനായി ഗംഭീർ തുടർന്നേക്കും. നിലവിൽ 2027-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന് കരാർ ഉള്ളത്. ടി20 ലോകകപ്പ്: സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ഇവരാണ്, മത്സരത്തിന്റെ തീയതി അറിയാം ഇപ്പോള്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിലെയും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിലെയും ടീമിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഗംഭീറിന്റെ കരാർ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഗംഭീറിന്റെ കീഴില്‍ ഏഷ്യ കപ്പും ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യ നേടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് ഗംഭീറിനെതിരെ വലിയ വിമർശങ്ങൾ ഉയർന്നിരുന്നു. 'സ്റ്റീവ് സ്മിത്തേ, ഷോപ്പിങ് എങ്ങനെ ഉണ്ടായിരുന്നു ?', ലോകകപ്പിൽ പുറത്തായ ഓസ്‌ട്രേലിയയ്ക്കെതിരെ ട്രോളുമായി ഐസ്‌ലൻഡ് ക്രിക്കറ്റ് ഒളിംപിക്സില്‍ മത്സരങ്ങള്‍ ടി20 ഫോര്‍മാറ്റിലായിരിക്കും നടത്തുക. ടി20 ഫോര്‍മാറ്റില്‍ ലോകത്തെ മികച്ച ടീമുകളിലൊന്ന് ഇന്ത്യയാണ്. അത് കൊണ്ട് തന്നെ രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടാൻ ഇന്ത്യൻ ടീമിന് കഴിയുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. 67 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി ഫൈനലിൽ അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) പ്രമുഖ ക്ലബ് ആയ രാജസ്ഥാൻ റോയൽസ് ഗൗതം ഗംഭീറിനെ ടീമിന്റെ മാനേജ്‍മെന്റ് തലത്തിൽ എത്തിക്കാൻ ഓഫറുകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. പാർട്ണർ, മെന്റർ, സിഇഒ എന്നീ മൂന്ന് പ്രധാന പദവികളാണ് ക്ലബ് ഗൗതം ഗംഭീറിന് മുന്നിൽ രാജസ്ഥാൻ വെച്ചിരിക്കുന്ന ഓഫർ. ക്ലബ്ബിന്റെ 2 മുതൽ 3 ശതമാനം വരെയുള്ള ഓഹരിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഒരു മുൻ ഇന്ത്യൻ താരത്തിന് ഇത്രയും വലിയ ഓഫർ ലഭിക്കുന്നത് അപൂർവമാണ്. ഇതിൽ ഗംഭീർ എന്ത് തീരുമാനമെടുക്കും എന്നത് നിർണായകമാണ്. BCCI Plans to Extend Gautam Gambhir’s Contract Until 2028 Olympics.

സമകാലിക മലയാളം 18 Feb 2026 4:45 pm

67 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി ഫൈനലിൽ

കല്യാണി: രഞ്ജി ട്രോഫി ടൂർണമെന്റിൽ ചരിത്രം തിരുത്തിക്കുറിച്ച് ജമ്മു കശ്മീര്‍.  67 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിൽ മുന്‍ ചാമ്പ്യൻമാരായ ബംഗാളിനെ പരാജയപ്പെടുത്തി ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി ഫൈനലിലെത്തി. നാലാം ഇന്നിങ്‌സിൽ 126 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ജമ്മു കശ്മീർ ആറു വിക്കറ്റുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുക ആയിരുന്നു. മത്സരത്തിൽ ഒമ്പത് വിക്കറ്റുകൾ നേടിയ ജമ്മു കശ്മീരിന്റെ ഔഖിബ് നബിയാണ് കളിയിലെ താരം. 'സ്റ്റീവ് സ്മിത്തേ, ഷോപ്പിങ് എങ്ങനെ ഉണ്ടായിരുന്നു ?', ലോകകപ്പിൽ പുറത്തായ ഓസ്‌ട്രേലിയയ്ക്കെതിരെ ട്രോളുമായി ഐസ്‌ലൻഡ് ക്രിക്കറ്റ് കല്യാണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗാൾ ടീം സുധീപ് കുമാർ ഘരാമിയുടെ സെഞ്ച്വറിയുടെ ബലത്തിൽ 328 നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീരിന് 302 റൺസ് നേടാനേ സാധിച്ചുള്ളൂ. ബംഗാളിനായി മുഹമ്മദ് ഷമി എട്ട് വിക്കറ്റുകൾ വീഴ്ത്തി. ജമ്മു കശ്മീരിന് വേണ്ടി സമദ് 82 റൺസും ഔഖിബ് നബി 42 റൺസും നേടിയിരുന്നു. ടി20 ലോകകപ്പ്: സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ഇവരാണ്, മത്സരത്തിന്റെ തീയതി അറിയാം രണ്ടാം ഇന്നിങ്‌സിൽ 26 റൺസ് ലീഡുമായി കളത്തിലിറങ്ങിയ ബംഗാൾ ബാറ്റിങ് നിരയെ ജമ്മു കശ്മീർ ബൗളർമാർ എറിഞ്ഞു ഒതുക്കി. ഔഖിബ് നബിയും സുനിൽ കുമാറും നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ബെംഗാളിന് വെറും 99 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. 126 റൺസ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീരിന് മൂന്നാം ദിനത്തിൽ തന്നെ 4 വിക്കറ്റുകൾ നഷ്ടമായിരുന്നു. നാലാം ദിനത്തിൽ 55 റൺസ് വിജയലക്ഷ്യവുമായി മൈതാനത്ത് ഇറങ്ങിയ ജമ്മു കശ്മീർ സമദ് ( 27 പന്തിൽ 30) വൻഷജ് ശർമ (പുറത്താകാതെ 43 റൺസ്) എന്നിവരുടെ പോരാട്ടത്തിത്തിലൂടെയാണ് വിജയം സ്വന്തമാക്കിയത്. Jammu & Kashmir Storm Into Maiden Ranji Trophy Final After Beating Bengal

സമകാലിക മലയാളം 18 Feb 2026 2:21 pm

'സ്റ്റീവ് സ്മിത്തേ, ഷോപ്പിങ് എങ്ങനെ ഉണ്ടായിരുന്നു ?', ലോകകപ്പിൽ പുറത്തായ ഓസ്‌ട്രേലിയയ്ക്കെതിരെ ട്രോളുമായി ഐസ്‌ലൻഡ് ക്രിക്കറ്റ്

മുംബൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 ഘട്ടത്തിലേക്ക് പ്രവേശിക്കാൻ കഴിയാതെ ഓസ്‌ട്രേലിയ നാട്ടിലേക്ക് മടങ്ങുകയാണ്. മഴയെ തുടര്‍ന്ന് ശ്രീലങ്കയിലെ പല്ലെക്കലെ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സിംബാബ്‌വെ അയര്‍ലന്‍ഡ് മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചതോടെയാണ് ഓസ്‌ട്രേലിയ ലോകകപ്പില്‍നിന്നു പുറത്തായത്. നേരത്തെ സിംബാബ്‌വെ, ശ്രീലങ്ക എന്നി ടീമുകളോട് തോൽവി അറിഞ്ഞ മുൻ ചാമ്പ്യന്മാർക്ക് ഈ ടൂർണമെന്റ് അത്ര മികച്ച അനുഭവമല്ല നൽകിയിരിക്കുന്നത്. ടി20 ലോകകപ്പ്: സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ഇവരാണ്, മത്സരത്തിന്റെ തീയതി അറിയാം The best thing about the T20 World Cup for Steve Smith was the airport duty free. We would treat him better, with a statue and a lifetime supply of free cod. Sometimes, your best assets get forgotten. — Iceland Cricket (@icelandcricket) February 17, 2026 ടൂർണമെന്റിൽ നിന്ന് പുറത്തായ ഓസ്‌ട്രേലിയയ്ക്കെതിരെ ട്രോളുമായി ഐസ്‌ലൻഡ് ക്രിക്കറ്റ് രംഗത്ത് എത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ സൂപ്പർ താരം സ്റ്റീവ് സ്മിത്ത് ആണ് ട്രോളിലെ ഇര. “ടി20 ലോകകപ്പിൽ സ്റ്റീവ് സ്മിത്തിന് ലഭിച്ച ഏറ്റവും നല്ല അനുഭവം എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് ആയിരുന്നു. ഞങ്ങളായിരുന്നുവെങ്കിൽ അദ്ദേഹത്തെ കൂടുതൽ ആദരവോടെ സ്വീകരിച്ചേനെ, അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിക്കുകയും ജീവിതകാലം മുഴുവൻ സൗജന്യ ക്യാഷ് ഓൺ ഡെലിവറി സേവനവും താരത്തിനായി നൽകും. ചിലപ്പോൾ, നിങ്ങളുടെ മികച്ച സമ്പാദ്യം മറക്കാറുണ്ട്'' എന്നാണ് ഐസ്‌ലൻഡിന്റെ പോസ്റ്റ്. 'അനാവശ്യ ചർച്ചകൾ വേണ്ട, അത് പ്രകടനത്തെ ബാധിക്കും'; അഭിഷേക് ശർമയ്ക്ക് പിന്തുണയുമായി ബാറ്റിങ് കോച്ച് ശ്രീലങ്കക്കെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് സ്റ്റീവ് സ്മിത്തിനെ ഓസ്‌ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ജയം അനിവാര്യമായിരുന്ന ഈ മത്സരത്തിൽ താരത്തെ കളത്തിലിറക്കും എന്നാണ് ആരാധകരും പ്രതീക്ഷിച്ചത്. പക്ഷെ, അദ്ദേഹത്തെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. പരിക്കേറ്റ ജോഷ് ഹേസിൽവുഡിന് പകരക്കാരനായാണ് സ്റ്റീവ് സ്മിത്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. 2025-26 ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സേഴ്സിനായി ആറു മത്സരങ്ങളിൽ 299 റൺസ് നേടി മികച്ച ഫോമിൽ നിൽക്കുന്ന താരത്തെ എന്ത് കാരണം കൊണ്ടാണ് ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്നാണ് ആരാധകർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. Australia Crash Out of T20 World Cup as Iceland Cricket Trolls Steve Smith Snub

സമകാലിക മലയാളം 18 Feb 2026 12:15 pm

ടി20 ലോകകപ്പ്: സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ഇവരാണ്, മത്സരത്തിന്റെ തീയതി അറിയാം

ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ആരൊക്കെയാണെന്നും വ്യക്തമായിട്ടുണ്ട്. കരുത്തന്മാരായ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നി ടീമുകൾക്കൊപ്പം സിംബാബ്‌വേയുമാണ് ഇന്ത്യ അടുത്ത ഘട്ടത്തിൽ നേരിടേണ്ടി വരുക. അയർലണ്ടിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് സിംബാബ്‌വേ സൂപ്പർ 8ലേക്ക് എത്തിയത്. മുൻ താരങ്ങൾക്കും അമ്പയർമാർക്കും അംഗത്വം; കെസിഎ നിയമാവലിയിൽ ഭേദഗതി ഫെബ്രുവരി 22ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് സൂപ്പർ 8ലെ ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ഫെബ്രുവരി 26ന് ചെന്നൈയിൽ സിംബാബ്‌വേയെ നേരിടും. മാർച്ച് 1ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേരിടുന്നതോടെ ഇന്ത്യയുടെ സൂപ്പർ 8 ഘട്ടം അവസാനിക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് 7 മണിക്കാണ് ആരംഭിക്കുന്നത്. 'അനാവശ്യ ചർച്ചകൾ വേണ്ട, അത് പ്രകടനത്തെ ബാധിക്കും'; അഭിഷേക് ശർമയ്ക്ക് പിന്തുണയുമായി ബാറ്റിങ് കോച്ച് അതേ സമയം, ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നെതർലൻഡ്സാണ് ഇന്ത്യയുടെ എതിരാളി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയും നെതർലാൻഡ്സും ഇതുവരെ ഒരിക്കൽ മാത്രമാണ് ഏറ്റുമുട്ടിയത്. 2022ലെ ടി20 ലോകകപ്പിൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം യുഎസ്എ, നമീബിയ, പാകിസ്ഥാൻ എന്നിവരെ തോൽപിച്ച ശേഷമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. സീനിയർ താരങ്ങൾക്ക് ഇന്നത്തെ മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കാനാണ് സാധ്യത. India to Face South Africa, West Indies and Zimbabwe in T20 World Cup Super 8

സമകാലിക മലയാളം 18 Feb 2026 11:35 am

'അനാവശ്യ ചർച്ചകൾ വേണ്ട, അത് പ്രകടനത്തെ ബാധിക്കും'; അഭിഷേക് ശർമയ്ക്ക് പിന്തുണയുമായി ബാറ്റിങ് കോച്ച്

മുംബൈ: ടി20 ലോകകപ്പിൽ ഇതുവരെ റൺ കണ്ടെത്താൻ കഴിയാത്ത ഓപ്പണർ അഭിഷേക് ശർമയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ബാറ്റിങ് കോച്ച്. താരത്തിന് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തേണ്ട സാഹചര്യമില്ല. കൃത്യമായ പ്ലാനോടെയാണ് അഭിഷേക് കളിക്കുന്നത്. താരത്തിന് ടീം പൂർണ പിന്തുണയാണ് നൽകുന്നത് എന്നും ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് വ്യക്തമാക്കി. ലോകകപ്പില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ; ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കും “ അഭിഷേകിന്റെ ബാറ്റിങ്ങിനെക്കുറിച്ച് അനാവശ്യമായി വിശകലനം ചെയ്യാറില്ല. എതിരാളികൾ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് എന്ന് താരങ്ങളുടെ മനസിലുണ്ടാകും. അഭിഷേകിന് വ്യക്തമായ പദ്ധതിയും എങ്ങനെ ബാറ്റ് ചെയ്യണമെന്നും താരത്തിന് അറിയാം'' സിതാൻഷു കോട്ടക് പറഞ്ഞു. ടി20 വലിയ റിസ്ക് നിറഞ്ഞൊരു ഫോർമാറ്റ് ആണ്. ചില ഘട്ടത്തിൽ താരങ്ങൾ പുറത്താകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍ എത്തുമോ?; ഏഴ് ടീമുകള്‍ റെഡി; അവസാന ടീമീനെ ഇന്നറിയാം '' അഭിഷേക് നല്ല ഫോമിലാണ്, വ്യക്തമായ പ്ലാനും മനോഭാവവും അദ്ദേഹത്തിനുണ്ട്. ഇത്തരത്തിലുള്ള ചർച്ചകളിലൂടെ അമിത സമ്മർദ്ദം സൃഷ്ടിച്ചാൽ താരങ്ങളുടെ പ്രകടനത്തെ അത് ബാധിക്കും നെതർലൻഡ്സിനെതിരെയുള്ള മത്സരത്തിൽ താരത്തിന്റെ ഭാഗത്ത് നിന്നും വീഴ്ച വന്നിട്ടില്ല. കൃത്യമായ സമയത്ത് താരം കഴിവിനൊത്ത പ്രകടനം പുറത്തെടുക്കും'' കോട്ടക് പറഞ്ഞു. മുൻ താരങ്ങൾക്കും അമ്പയർമാർക്കും അംഗത്വം; കെസിഎ നിയമാവലിയിൽ ഭേദഗതി ലോകകപ്പിൽ അഭിഷേക് ശർമ കളിച്ച രണ്ടു മത്സരങ്ങളിലും താരം പൂജ്യത്തിനാണ് പുറത്തായത്. ഉദരസംബന്ധമായ അസുഖം കാരണം നമീബിയയ്ക്ക് എതിരെ നടന്ന മത്സരത്തിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. താരം ഫോം കണ്ടെത്താൻ വൈകുന്നത് ടീമിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനെ സാരമായി ബാധിക്കുന്നുണ്ട്. India Batting Coach Extends Support to Abhishek Sharma Despite Lean Patch

സമകാലിക മലയാളം 18 Feb 2026 11:06 am

പാകിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍ എത്തുമോ?; ഏഴ് ടീമുകള്‍ റെഡി; അവസാന ടീമീനെ ഇന്നറിയാം

കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് റൗണ്ടിലെ ടീമുകളെ ഇന്നറിയാം. ഏഴ് ടീമുകള്‍ ഇതിനകം സൂപ്പര്‍ എട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യ, വെസ്റ്റിന്‍ഡീസ്, സിംബാബ് വെ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍. ഇംഗ്ലണ്ട്, ശ്രീലങ്ക,ന്യൂസിലന്‍ഡ് എന്നിവര്‍ ഗ്രൂപ്പ് രണ്ടിലും ഈ ഗ്രൂപ്പിലെ അവസാന ടീമിനെ ഇന്നറിയാം. ലോകകപ്പില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ; ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കും ഇന്ന് നമീബിയക്ക് എതിരെ ജയിച്ചാല്‍ പാകിസ്ഥാന്‍ ഗ്രൂപ്പ് രണ്ടില്‍ എത്തും. പാകിസ്ഥാന്‍ തോറ്റാല്‍ യുഎസ്എ സൂപ്പര്‍ എട്ടില്‍ എത്തും. പാകിസ്ഥാന്‍ തോല്‍ക്കുകയും ഇന്ത്യയ്‌ക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്താല്‍ നെതര്‍ലന്‍ഡ്‌സിനും സൂപ്പര്‍ എട്ടിലേക്ക് വിദൂര സാധ്യതയുണ്ട്. ടി20 ലോകകപ്പില്‍ നിന്നും ഓസ്‌ട്രേലിയ പുറത്ത്; സിംബാബ്‌വെ സൂപ്പര്‍ എട്ടില്‍ അതേസമയം സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്തായി. അയര്‍ലെന്‍ഡ് - സിംബാബ് വെ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ, ഓസ്‌ട്രേലിയ ടൂര്‍ണമെന്റിന് പുറത്തായി. പതിനേഴ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ഓസ്‌ട്രേലിയ പുറത്താകുന്നത്. . 2009 ടി20 ലോകകപ്പിലാണ് ഓസിസ് അവസാനമായി നോക്കൗട്ട് കാണാതെ പുറത്തായത്. T20 World Cup 2026: Pakistan faces must-win test against Namibia to seal Super 8 berth

സമകാലിക മലയാളം 18 Feb 2026 7:42 am

ലോകകപ്പില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ; ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കും

അഹമ്മദാബാദ്: ടി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ്. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണ്ണ വിജയം നേടി സൂപ്പര്‍ എട്ടിലേക്ക് കടക്കാനുള്ള ഒരുക്കത്തോടെയാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. ടി20 ലോകകപ്പില്‍ നിന്നും ഓസ്‌ട്രേലിയ പുറത്ത്; സിംബാബ്‌വെ സൂപ്പര്‍ എട്ടില്‍ മൂന്നു കളിയും ജയിച്ച് സൂപ്പര്‍ എട്ടില്‍ കടന്ന ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. റിസര്‍വ് ബെഞ്ചിന് കൂടുതല്‍ മത്സരപരിചയം നല്‍കുക എന്ന ലക്ഷ്യത്തോടെ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയേറെയാണ്. ബൗളര്‍മാരായ ജസ്പ്രീത് ബുമ്രക്കും വരുണ്‍ ചക്രവര്‍ത്തിക്കും വിശ്രമം അനുവദിച്ചേക്കും. പകരം മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങും കളിക്കും. ലോകകപ്പിലെ രണ്ടു മത്സരങ്ങളിലും റണ്ണെടുക്കാതെ പുറത്തായ ഓപ്പണര്‍ അഭിഷേക് ശര്‍മ ഫോമിലേക്ക് തിരിച്ചെത്തുക എന്നത് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം അഭിഷേകിന് ഫോം വീണ്ടെടുക്കാനുള്ള അവസരമാണ്. ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ച് സഞ്ജുവിനും അവസരം നല്‍കിയേക്കും. ടി20 വേൾഡ് കപ്പ്: തകർക്കാൻ കഴിയാത്ത ഏഴ് റെക്കോർഡുകൾ ഇവയാണ് ലോകകപ്പില്‍ നെതര്‍ലന്‍ഡിസിന് ഒരു ജയവും രണ്ടു തോല്‍വിയുമാണ് ഉള്ളത്. പാകിസ്ഥാനോടും അമേരിക്കയോടും ഡച്ച് ടീം തോറ്റു. നമീബിയക്കെതിരെയാണ് നെതര്‍ലന്‍ഡ്‌സ് വിജയിച്ചത്. കരുത്തരായ ഇന്ത്യയ്ക്കെതിരെ പരമാവധി പൊരുതുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കോട്ട് എഡ്വേഡ്‌സ് നയിക്കുന്ന ടീം ഇറങ്ങുന്നത്. India will face the Netherlands today in the T20 World Cup.

സമകാലിക മലയാളം 18 Feb 2026 7:08 am

ടി20 ലോകകപ്പില്‍ നിന്നും ഓസ്‌ട്രേലിയ പുറത്ത്; സിംബാബ്‌വെ സൂപ്പര്‍ എട്ടില്‍

പല്ലെക്കലെ: ടി20 ലോകകപ്പില്‍ നിന്നും ഓസ്‌ട്രേലിയ പുറത്ത്. മഴയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പല്ലെക്കലെ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സിംബാബ്‌വെ അയര്‍ലന്‍ഡ് മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചതോടെയാണ് ഓസ്‌ട്രേലിയ ലോകകപ്പില്‍നിന്നു പുറത്തായത്. ഇതോടെ സിംബാബ്‌വെ 2026 ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ കടന്നു. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്‌വെയും അയര്‍ലന്‍ഡും പോയിന്റുകള്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെ മുന്‍ ചാംപ്യന്‍മാരായ ഓസ്ട്രേലിയയും അയര്‍ലന്‍ഡും സൂപ്പര്‍ എട്ട് കാണാതെ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും തോറ്റതോടെയാണ് ഓസ്‌ട്രേലിയയ്ക്ക് ടൂര്‍ണമെന്റില്‍നിന്നു പുറത്തേയ്ക്കുള്ള വാതില്‍ തുറന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനോട് മാത്രമാണ് അവര്‍ ജയിക്കാനായത്. ഒമാനെതിരായി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഇതു ജയിച്ചാലും നാലു പോയിന്റേ ആകൂ. ടി20 വേൾഡ് കപ്പ്: തകർക്കാൻ കഴിയാത്ത ഏഴ് റെക്കോർഡുകൾ ഇവയാണ് ഓസീസിനെതിരെ അട്ടിമറി ജയം നേടിയ സിംബാബ്‌വെ, 2024 ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതിന്റെ മധുരപ്രതികാരം കൂടിയായി ഇത്. സൂപ്പര്‍ എട്ടില്‍ കടന്നതോടെ 2028 ട്വന്റി20 ലോകകപ്പിനും അവര്‍ക്ക് സ്വാഭാവിക യോഗ്യത നേടി. സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലാണ് അവര്‍. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. സൂപ്പര്‍ എട്ട് ടീമുകളില്‍ ഇനി ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരെ മാത്രം അറിഞ്ഞാല്‍ മതി. യുഎസ്എ, പാകിസ്ഥാന്‍ എന്നീ ടീമുകളിലൊന്നാകും സൂപ്പര്‍ എട്ടില്‍ കടക്കുക. നാളെ നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ പാകിസ്ഥാന് സൂപ്പര്‍ എട്ടില്‍ പ്രവേശിക്കാം. ഇന്ത്യ നേരത്തെ തന്നെ സൂപ്പര്‍ എട്ടിലെത്തിയിരുന്നു. Australia has been eliminated from the T20 World Cup due to a rain-affected match between Zimbabwe and Ireland

സമകാലിക മലയാളം 17 Feb 2026 7:53 pm

ടി20 വേൾഡ് കപ്പ്: തകർക്കാൻ കഴിയാത്ത ഏഴ് റെക്കോർഡുകൾ ഇവയാണ്

ടി20 ലോകകപ്പ് ടൂർണമെന്റിൽ നിരവധി റെക്കോർഡുകൾ ഇപ്പോഴും തകർക്കപ്പെടാതെ നിൽക്കുന്നുണ്ട്. ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരമാണ് വിരാട് കോഹ്‌ലി. ഈ റെക്കോർഡ് ഈ ടൂർണമെന്റിൽ തകർക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ധോണിയുടെയും യുവരാജ് സിങ്ങിന്റെയും പേരിലും നിരവധി റെക്കോർഡുകളുണ്ട്. ടി20 ലോകകപ്പിലെ ആർക്കും തകർക്കാൻ കഴിയാത്ത ഏഴ് റെക്കോർഡുകൾ ഏതൊക്കെയാണെന്ന് നോക്കാം. Seven Unbreakable Records in T20 World Cup History Under Spotlight

സമകാലിക മലയാളം 17 Feb 2026 5:41 pm

ഇമ്രാൻ ഖാന് ചികിത്സ ഉറപ്പാക്കണം; പാകിസ്ഥാന് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പടെ 14 പേർ

ലാഹോർ: ജയിലിൽ കഴിയുന്ന മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമ്രാൻ ഖാന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ സർക്കാരിന് കത്ത്. മുൻ ക്രിക്കറ്റ് താരങ്ങളായ സുനിൽ ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെയുള്ള 14 പേരാണ് കത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്. ഈ നീക്കത്തിലൂടെ പാക് സർക്കാരിന് മേൽ രാജ്യാന്തര സമ്മർദ്ദം ശക്തമാക്കാനാണ് നീക്കം.   'മിന്നലായി' മിന്നു മണി; ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം (വിഡിയോ ) പാകിസ്ഥാനിലെ അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്‍റെ വലതുകണ്ണിന്‍റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. കാഴ്ച കുറവ് ഉണ്ടാകുന്ന വിവരം ഇമ്രാൻ ജയിൽ അധികൃതരെ അറിയിച്ചെങ്കിലും മതിയായ ചികിത്സ നൽകാൻ അവർ തയ്യാറായില്ല. 15 ശതമാനം കാഴ്ച മാത്രമാണ് ഇമ്രാൻ ഖാന്‍റെ വലതു കണ്ണിന് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ പാക് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. രചിന്‍ –ഫിലിപ്‌സ് കൂട്ടുകെട്ടിൽ തകർന്ന് കാനഡ, ന്യൂസിലൻഡിന് എട്ട് വിക്കറ്റ് ജയം ഇമ്രാൻ ഖാന്റെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധരിൽ നിന്ന് തുടർച്ചയായ ചികിത്സ ഉറപ്പാക്കുക. കുടുംബാംഗങ്ങളെ കാണാനുള്ള അവസരവും അന്താരാഷ്ട്ര നിലവാരത്തിലുള്ള തടവ് സാഹചര്യങ്ങളും ഒരുക്കുക. മതിയായ നിയമസഹായം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സുനിൽ ഗാവസ്കർ, കപിൽ ദേവ്, ഗ്രെഗ് ചാപ്പൽ, മൈക്കൽ ആതർട്ടൺ, അലൻ ബോർഡർ, മൈക്കൽ ബ്രിയർലി, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, ഡേവിഡ് ഗോവർ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ക്ലൈവ് ലോയ്ഡ്, സ്റ്റീവ് വോ, ജോൺ റൈറ്റ് എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. Gavaskar, Kapil Dev Among 14 Cricket Legends Urge Medical Care for Imran Khan

സമകാലിക മലയാളം 17 Feb 2026 5:32 pm

'ആദ്യം സിംഗിൾ എടുക്കൂ, പിന്നെ കണ്ണും പൂട്ടി അടിക്കുക'; അഭിഷേകിന് ​ഗാവസ്കറിന്റെ ഉപദേശം

മുംബൈ: ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയ്ക്ക് ഉപദേശവുമായി മുന്‍ താരം സുനിൽ ​ഗാവസ്കർ. തുടക്കം മുതൽ കൂറ്റനടികൾക്ക് ശ്രമിക്കുന്നതിന് പകരം സിംഗിൾ എടുത്തുകൊണ്ട് പതിയെ ഇന്നിങ്സ് മുന്നോട്ട് കൊണ്ട് പോകണം. അതിന് ശേഷം സ്ഥിരം ശൈലിയിൽ ബാറ്റ് വീശണമെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. ടി20 ലോകകപ്പിൽ അമേരിക്കയ്ക്കും പാകിസ്ഥാനുമെതിരായ മത്സരങ്ങളിൽ അഭിഷേക് കളത്തിലിറങ്ങിയെങ്കിലും റണ്ണൊന്നുമെടുക്കാതെ പുറത്താകുക ആയിരുന്നു. 'മിന്നലായി' മിന്നു മണി; ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം (വിഡിയോ ) “അഭിഷേക് ശർമയ്ക്കുള്ള എന്റെ ഉപദേശം ഇതാണ്, ആദ്യം ഒരു സിംഗിൾ എടുത്താൽ മതി. അത്ര മാത്രം. സിംഗിൾ നേടിക്കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസം ലഭിക്കും. പിന്നീട് സ്ഥിരം ശൈലിയിൽ ബാറ്റ് ചെയ്താൽ മതി'' സുനിൽ ഗാവസ്കർ പറഞ്ഞു. ഒരു കളിക്കാരന്റെ ആത്മവിശ്വാസമാണ് ഏറ്റവും പ്രധാനം. ന്യൂസിലൻഡിനെതിരെ അഭിഷേക് ഒരു സെഞ്ച്വറി നേടിയിട്ടുണ്ട്. നല്ല ഫോമിലും മികച്ച ടച്ചിലും ആണ് താരം. അഭിഷേക് ശർമ അത് കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല'; മുഹ്‌സിന്‍ നഖ്‌വി 'കട്ടക്കലിപ്പിൽ', തോൽവിക്ക് പിന്നാലെ പാക് ടീമിൽ അഴിച്ചു പണി നമ്പർ വൺ ബാറ്ററായ അഭിഷേകിന് കഴിഞ്ഞ കുറച്ചു നാളുകളായി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. അഭിഷേകിന്റെ അവസാന ആറ് ഇന്നിങ്‌സിൽ നേടാനായത് 98 റണ്‍സ് മാത്രമാണ്. ലോകകപ്പ് അരങ്ങേറ്റത്തില്‍ അമേരിക്കയ്ക്ക് എതിരെ നേരിട്ട ആദ്യപന്തില്‍ തന്നെ അഭിഷേക് പുറത്തായി. ഉദരസംബന്ധമായ അസുഖം കാരണം ആ മത്സരത്തിൽ അഭിഷേക് ഫീൽഡ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. അസുഖം പൂർണമായും ഭേദമാകാത്തതിനാൽ നമീബിയയ്ക്ക് എതിരെ നടന്ന മത്സരത്തിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. രചിന്‍ –ഫിലിപ്‌സ് കൂട്ടുകെട്ടിൽ തകർന്ന് കാനഡ, ന്യൂസിലൻഡിന് എട്ട് വിക്കറ്റ് ജയം പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിൽ ഓപ്പണറായി തന്നെയാണ് അഭിഷേക് വീണ്ടും കളത്തിലിറങ്ങിയത്. നാലു പന്തുമാത്രം നേരിട്ട താരം പൂജ്യത്തിനാണ് പുറത്തിയത്. പാകിസ്ഥാന്റെ സ്പിൻ ബൗളർമാരെ ക്ഷമയോടെ നേരിടാൻ അഭിഷേക് ശർമ ശ്രമിച്ചില്ല. പകരം ആദ്യ ഓവറിൽ തന്നെ കൂറ്റൻ ഷോട്ടുകൾക്കാണ് താരം ശ്രമിച്ചത്. ഇതാണ് അഭിഷേക് വിക്കറ്റ് ആകാനുള്ള പ്രധാന കാരണം. Gavaskar Advises Abhishek Sharma to Build Innings with Singles Before Going Big

സമകാലിക മലയാളം 17 Feb 2026 5:30 pm

രചിന്‍ –ഫിലിപ്‌സ് കൂട്ടുകെട്ടിൽ തകർന്ന് കാനഡ, ന്യൂസിലൻഡിന് എട്ട് വിക്കറ്റ് ജയം

ചെന്നൈ: ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലൻഡ്. ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര എന്നിവരുടെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ന്യൂസിലൻഡിന്റെ വിജയം. ഇതോടെ ന്യൂസിലൻഡ് സൂപ്പർ എട്ട് ഉറപ്പാക്കി. സ്കോർ- കാനഡ: 4/173 (20 ഓവർ),ന്യൂസിലൻഡ്: 2/176 (15.1 ഓവർ) അച്ഛന്‍ 'യുവരാജ് സിങ്' ഫാന്‍, മകന്‍ 'യുവരാജ് സാമ്ര' ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം! ആദ്യം ബാറ്റ് ചെയ്ത കാനഡയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ന്യൂസിലൻഡ് ബൗളർമാരെ കണക്കിന് പ്രഹരിച്ച കാനഡ ബാറ്റർമാർ സ്കോർ 173 ൽ എത്തിച്ചു. യുവരാജ് സമ്രയുടെ സെഞ്ച്വറിയാണ് ടീമിനെ മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചത്. 65 പന്തിൽ 110 റൺസ് ആണ് താരം നേടിയത്. 36 റൺസെടുത്ത് ക്യാപ്റ്റൻ ദിൽപ്രീത് ബാജ്‌വ യുവരാജിന് മികച്ച പിന്തുണ നൽകി. ന്യൂസിലൻഡിനായി മാറ്റ് ഹെൻറി, ജേക്കബ് ഡെഫി,ജെയിംസ് നിഷാം,കെയ്ൽ അലക്സ് ജാമിസൺ  എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 'മിന്നലായി' മിന്നു മണി; ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം (വിഡിയോ ) 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി. തുടർന്ന് റചിൻ–ഫിലിപ്‌സ് കൂട്ടുകെട്ട് ആണ് മത്സരം ന്യൂസിലൻഡിന്റെ വരുതിയിലാക്കിയത്. 73 പന്തിൽ 146 റൺസ് ആണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ഫിലിപ്‌സ് 36 പന്തിൽ പുറത്താകാതെ 76 (6 സിക്സും 4 ഫോറും) റൺസും റചിൻ 39 പന്തിൽ പുറത്താകാതെ 59 റൺസ് നേടി. 15.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ന്യൂസിലൻഡ് ലക്ഷ്യം മറികടന്നു. New Zealand Crush Canada by 8 Wickets to Seal Super 8 Spot in T20 World Cup

സമകാലിക മലയാളം 17 Feb 2026 4:20 pm

അട്ടിമറി ഉണ്ടായാൽ പുറത്ത്; പാകിസ്ഥാന് നാളെ ജീവന്മരണ പോരാട്ടം, സീനിയർ താരങ്ങൾക്ക് വിശ്രമം?

കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ തോറ്റതോടെ പാകിസ്ഥാന്റെ സൂപ്പർ 8 പ്രതീക്ഷകൾക്ക് മങ്ങൽ ഏറ്റിരുന്നു. ഇന്ത്യക്കെതിരെയുള്ള തോൽ‌വിയിൽ പാകിസ്ഥാന്റെ നെറ്റ് റൺ റേറ്റിലും വൻ ഇടിവാണ് സംഭവിച്ചത്. ഇതോടെ നാളെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിൽ നമീബിയയെ പരാജയപ്പെടുത്തിയാൽ മാത്രമേ പാകിസ്ഥാന് അടുത്തഘട്ടത്തിലേക്ക് കടക്കാൻ സാധിക്കൂ. അച്ഛന്‍ 'യുവരാജ് സിങ്' ഫാന്‍, മകന്‍ 'യുവരാജ് സാമ്ര' ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം! ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.932 ആയിരുന്നു. എന്നാല്‍ വന്‍ തോല്‍വിയിലേക്ക് ഇന്ത്യ അവരെ തള്ളിയിട്ടതോടെ നെറ്റ് റണ്‍റേറ്റ് - 0.403ലേക്ക് ഇടിഞ്ഞു. യുഎസ്എയുടെ നെറ്റ് റണ്‍റേറ്റ് +0.788 ആയി ഉയരുകയും ചെയ്തു. ഇതാണ് പാകിസ്ഥാന് വൻ തിരിച്ചടിയായി മാറിയത്. യുഎസ്എയ്ക്ക് ഇനി മത്സരമില്ല എന്നതാണ് പാകിസ്ഥാനു ആശ്വാസമായി നില്‍ക്കുന്ന ഒരു ഘടകം. ഇനി മത്സരം മഴമൂലം ഉപേക്ഷിച്ചാലും പാകിസ്ഥാന് കുഴപ്പമില്ല. റൺ റേറ്റിൽ മാറ്റമുണ്ടാകില്ലെങ്കിലും പോയിന്റ് 5 ആയി വർധിക്കും. ഇതോടെ യു എസ് എയെ മറികടന്ന് പാകിസ്ഥാന് സൂപ്പർ 8 ഉറപ്പിക്കാം. 'ഞങ്ങളെല്ലാം വലം കൈയര്‍, ഒരു ഇടം കൈയന്‍ ബാറ്ററെ പരിശീലനത്തിന് തരാമോ?' നമീബിയക്കെതിരെയുള്ള മത്സരത്തിൽ സീനിയർ താരങ്ങൾക്ക് പകരം സൽമാൻ മിർസ,നസീം ഷാ, ഫഖർ സമാൻ, ഖവാജ നഫായി എന്നിവരെ പരീക്ഷിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഈ മാറ്റങ്ങൾ വിജയകരമായാൽ ബാബറിന്റെയും ഷഹീന്റെയും ലോകകപ്പ് യാത്ര അവസാനിക്കും. ശ്രീലങ്കയിലെ സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ടിൽ നാളെ ഉച്ചയ്ക്ക് 3 മണിക്കാണ് മത്സരം. Pakistan Face Must-Win Clash vs Namibia After NRR Blow Against India

സമകാലിക മലയാളം 17 Feb 2026 3:43 pm

അച്ഛന്‍ 'യുവരാജ് സിങ്'ഫാന്‍, മകന്‍ 'യുവരാജ് സാമ്ര'ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം!

ചെന്നൈ: ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ കനേഡിയന്‍ താരം യുവരാജ് സാമ്ര. കരുത്തരായ ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിലാണ് കാനഡയ്ക്കായി ഓപ്പണറായി ഇറങ്ങിയ താരം കിടിലന്‍ സെഞ്ച്വറിയടിച്ച് കളം വാണത്. 19 വയസുകാരനായ താരം 65 പന്തില്‍ 11 ഫോറും ആറ് സിക്‌സും സഹിതം 110 റണ്‍സ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്. താരത്തിന്റെ മികവില്‍ കാനഡ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് കിവികള്‍ക്കെതിരെ ബോര്‍ഡില്‍ ചേര്‍ത്തത്. ഇന്ത്യന്‍ വംശജനായ യുവരാജ് സാമ്രയുടെ അച്ഛന്‍ ബല്‍ജിത് സാമ്ര ഇന്ത്യയുടെ ഇതിഹാസ താരമായ യുവരാജ് സിങിന്റെ കടുത്ത ആരാധകനാണ്. അങ്ങനെയാണ് മകന് യുവരാജ് എന്ന പേര് നല്‍കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യുവരാജ് സാമ്ര കാനഡയ്ക്കായി ടി20യില്‍ അരങ്ങേറിയത്. 'ഞങ്ങളെല്ലാം വലം കൈയര്‍, ഒരു ഇടം കൈയന്‍ ബാറ്ററെ പരിശീലനത്തിന് തരാമോ?' കിവികള്‍ക്കെതിരായ പോരാട്ടത്തില്‍ ഓപ്പണിങ് ഇറങ്ങിയ താരം അവസാന ഓവറിലാണ് പുറത്തായത്. 2014ലെ ലോകകപ്പ് എഡിഷനില്‍ പാകിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്‌സാദ് സ്ഥാപിച്ച റെക്കോര്‍ഡാണ് യുവരാജ് സാമ്ര മറികടന്നത്. അന്ന് 22 വയസുള്ളപ്പോഴാണ് അഹമ്മദ് ഷെഹ്‌സാദ് സെഞ്ച്വറി നേടിയത്. ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിക്കാരന്‍ എന്ന റെക്കോര്‍ഡിനൊപ്പം മറ്റൊരു നേട്ടവും യുവരാജ് സാമ്ര സ്വന്തമാക്കി. അസോസിയേഷന്‍ ടീമുകളിലെ ഒരു താരം ടി20 ലോകകപ്പില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡും യുവരാജ് സാമ്ര സ്വന്തം പേരിലാക്കി. 'ഒന്നും മിണ്ടരുത്', പാകിസ്ഥാനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് നൽകിയ ഉപദേശം (വിഡിയോ) canada vs new zealand: Canada's Indian origin batter yuvraj samra became the youngest to score a hundred in the T20 World Cup's history

സമകാലിക മലയാളം 17 Feb 2026 1:45 pm

'ഞങ്ങളെല്ലാം വലം കൈയര്‍, ഒരു ഇടം കൈയന്‍ ബാറ്ററെ പരിശീലനത്തിന് തരാമോ?'

അഹമ്മദാബാദ്: ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകള്‍ നടക്കുമ്പോള്‍ സന്ദര്‍ശക ടീമുകള്‍ ആതിഥേയ രാജ്യത്തെ ആഭ്യന്തര താരങ്ങളെ പരീശിലനത്തില്‍ സഹായിക്കാനായി വിട്ടുനല്‍കാന്‍ അതത് ക്രിക്കറ്റ് അസോസിയേഷനുകളോട് ആവശ്യപ്പെടാറുണ്ട്. പ്രത്യേകിച്ച് റിസ്റ്റ്, മിസ്ട്രി സ്പിന്നര്‍മാരെ ഒക്കെയാണ് ഇത്തരത്തില്‍ മറ്റ് ടീമുകള്‍ തേടാറുള്ളത്. എന്നാല്‍ നെതര്‍ലന്‍ഡ്‌സ് ടീം കഴിഞ്ഞ ദിവസം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനോടു ഒരുകാര്യം ആവശ്യപ്പെട്ടു. അവര്‍ക്ക് നെറ്റ് പരിശീലനത്തിനായി ഒരു ബാറ്ററെ വേണം എന്നായിരുന്നു ആവശ്യം. ഒരു ഇടം കൈ ബാറ്റര്‍ തന്നെ വേണമെന്നും അവര്‍ പ്രത്യേകം വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരെയാണ് ഇനി നെതര്‍ലന്‍ഡ്‌സിന്റെ ടി20 ലോകകപ്പിലെ പോരാട്ടം. ഈ മത്സരം അവരെ സംബന്ധിച്ചു അതി നിര്‍ണായകമാണ്. നിലവില്‍ മൂന്ന് കളികളില്‍ ഒരു ജയമാണ് അവര്‍ക്കുള്ളത്. അവസാന പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ വിജയിക്കുകയാണ് ഓറഞ്ച് സംഘം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് നെതര്‍ലന്‍ഡ്‌സ് ഇടം കൈയന്‍ ബാറ്ററെ വച്ച് പരിശീലിക്കാനുള്ള തീരുമാനം എടുത്തത്. 'പണം ഒരു പ്രശ്നമല്ല': ഗംഭീറിനെ ടീമിലെത്തിക്കാൻ വൻ ഓഫറുകളുമായി രാജസ്ഥാൻ റോയൽസ് ഇന്ത്യയുടെ ആറ് മുന്‍നിര ബാറ്റര്‍മാര്‍ ഇടം കൈയന്‍മാരാണ്. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ ഇടം കൈ ബാറ്റര്‍മാര്‍. നെതര്‍ലന്‍ഡ്‌സ് ടീമിന്റെ മുന്‍നിരയില്‍ ഒരു ഇടംകൈയന്‍ ബാറ്ററുമില്ല. ഇതോടെയാണ് അവര്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയനേഷനോട് ആവശ്യം ഉന്നയിച്ചത്. ഗുജറാത്ത് അസോസിയേഷന്‍ നെതര്‍ലന്‍ഡ്‌സിന്റെ ആവശ്യം പരിഗണിച്ച് ഒരു താരത്തെ പരിശീലന മൈതാനത്തേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഗുജറാത്ത് രഞ്ജി ടീം ക്യാപ്റ്റന്‍ മനന്‍ ഹിംഗ്രാജിയയാണ് ഓറഞ്ച് സംഘത്തിലെ ബൗളര്‍മാര്‍ക്കു പരിശീലിക്കാനായി എത്തിയ നെറ്റ് ബാറ്റര്‍. ഗുജറാത്തിന്റെ രഞ്ജി പോരാട്ടങ്ങള്‍ നേരത്തെ തന്നെ അവസാനിച്ചതിനാല്‍ താരങ്ങള്‍ വ്യക്തിപരമായ പരിശീലനങ്ങളുടെ തിരക്കിലായിരുന്നു. അതിനിടെയാണ് 27കാരനായ ഗുജറാത്ത് നായകന് അപ്രതീക്ഷിത വിളിയെത്തിയത്. മനന്‍ ഹിംഗ്രാജിയയെ നെതര്‍ലന്‍ഡ്‌സ് കോച്ച് റയാന്‍ കുക്ക് സ്വീകരിച്ചു. പിന്നീട് ഓറഞ്ച് ടീമിനൊപ്പം 2 മണിക്കൂറോളം പരിശീലനം നടത്തിയാണ് താരം കളം വിട്ടത്. ലോകകപ്പ്, വനിതാ പ്രീമിയർ ലീ​ഗ് കിരീടങ്ങൾ; സ്മൃതി മന്ധാന മികച്ച കായിക താരം; ബിബിസി പുരസ്‌കാരം T20 World Cup, Gujarat captain Manan Hingrajia: Cricket Netherlands approached the GCA with an unusual request

സമകാലിക മലയാളം 17 Feb 2026 1:08 pm

സെലക്ടർമാരേ, കണ്ണ് തുറന്നു നോക്കുക; ജമ്മു കശ്മീരിനെതിരെ എട്ട് വിക്കറ്റ് നേടി മുഹമ്മദ് ഷമി (വിഡിയോ)

കല്യാണി: രഞ്ജി ട്രോഫിയുടെ സെമിഫൈനൽ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി മുഹമ്മദ് ഷമി. ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ 90 റൺസ് വിട്ട് നൽകി എട്ട് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 'പണം ഒരു പ്രശ്നമല്ല': ഗംഭീറിനെ ടീമിലെത്തിക്കാൻ വൻ ഓഫറുകളുമായി രാജസ്ഥാൻ റോയൽസ് കല്യാണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഫിറ്റ്നസിനും ബൗളിങ് വീര്യത്തിനും യാതൊരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് താരം. കൃത്യമായ ലൈനും ലെങ്തും വൈകിയുള്ള സ്വിങ്ങുമൊക്കേ ചേർന്ന താരത്തിന്റെ ബൗളിങ് ജമ്മു കശ്മീർ ബാറ്റിങ് നിരയെ പൊളിച്ചടുക്കി. ആദ്യ ഇന്നിങ്‌സിൽ 146 റൺസുമായി സുദീപ് കുമാർ ഘരാമിയുടെ മികവിൽ ബംഗാൾ 328 റൺസ് നേടിയിരുന്നു. രണ്ടാം ദിനം ജമ്മു കശ്മീർ 13/3 എന്ന നിലയിലാണ് മത്സരം അവസാനിപ്പിച്ചത്. മൂന്നാം ദിവസം ബൗളിങ് തുടർന്ന ഷമി വളരെ വേഗം ജമ്മു കശ്മീർ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കുക ആയിരുന്നു. ലോകകപ്പ്, വനിതാ പ്രീമിയർ ലീ​ഗ് കിരീടങ്ങൾ; സ്മൃതി മന്ധാന മികച്ച കായിക താരം; ബിബിസി പുരസ്‌കാരം An 8️⃣-wicket masterpiece Watch Mohd. Shami wreaks havoc with his career-best First Class figures of 8/90 Updates ▶️ https://t.co/QXyCuRIgVM #RanjiTrophy | @IDFCFIRSTBank pic.twitter.com/f4F3TYnSWi — BCCI Domestic (@BCCIdomestic) February 17, 2026 ഷമിയുടെ പ്രായം, പരിക്ക്, ഫോം ഔട്ട് അങ്ങനെ നിരവധി കാരണങ്ങളാണ് ദേശീയ ടീമിലേക്കു പരിഗണിക്കാതിരിക്കാന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ അതൊന്നും തന്നെ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് രഞ്ജി ട്രോഫിയിലെ താരത്തിന്റെ പ്രകടനം. പരിക്കിന്റെ പിടിയിലായിരുന്ന താരം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. ഈ സീസണിൽ ഗുജറാത്തിനും സർവീസസിനുമെതിരെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. Shami’s 8-90 in Ranji Semi Sends Strong Message to BCCI Selectors

സമകാലിക മലയാളം 17 Feb 2026 1:06 pm

'പണം ഒരു പ്രശ്നമല്ല': ഗംഭീറിനെ ടീമിലെത്തിക്കാൻ വൻ ഓഫറുകളുമായി രാജസ്ഥാൻ റോയൽസ്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) പ്രമുഖ ക്ലബ് ആയ രാജസ്ഥാൻ റോയൽസ് ഗൗതം ഗംഭീറിനെ ടീമിന്റെ മാനേജ്‍മെന്റ് തലത്തിൽ എത്തിക്കാൻ ശ്രമം തുടങ്ങി. വൻ ഓഫറുകളാണ് രാജസ്ഥാൻ റോയൽസ് ഗംഭീറിന് മുന്നിൽ വെച്ചിരിക്കുന്നത്. രാജസ്ഥാൻ ഫ്രാഞ്ചൈസിയുടെ ഭൂരിഭാഗം ഓഹരികളും പുതിയ ഉടമകൾക്ക് കൈമാറുന്ന ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. അതിനൊപ്പം ടീമിന്റെ തലപ്പത്തേക്ക് ഗംഭീറിനെ കൊണ്ട് വന്നാൽ ക്ലബ്ബിന്റെ മൂല്യം വർധിപ്പിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പുതിയ മാനേജ്‍മെന്റ്. 'ഒന്നും മിണ്ടരുത്', പാകിസ്ഥാനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് നൽകിയ ഉപദേശം (വിഡിയോ) പാർട്ണർ, മെന്റർ, സിഇഒ എന്നീ മൂന്ന് പ്രധാന പദവികളാണ് ക്ലബ് ഗൗതം ഗംഭീറിന് മുന്നിൽ രാജസ്ഥാൻ വെച്ചിരിക്കുന്ന ഓഫർ. ക്ലബ്ബിന്റെ 2 മുതൽ 3 ശതമാനം വരെയുള്ള ഓഹരിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഒരു മുൻ ഇന്ത്യൻ താരത്തിന് ഇത്രയും വലിയ ഓഫർ ലഭിക്കുന്നത് അപൂർവമാണ്. ലോകകപ്പ്, വനിതാ പ്രീമിയർ ലീ​ഗ് കിരീടങ്ങൾ; സ്മൃതി മന്ധാന മികച്ച കായിക താരം; ബിബിസി പുരസ്‌കാരം നിലവിൽ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായിരിക്കുന്നതിനാൽ ഈ ഓഫർ ഗംഭീറിന് സ്വീകരിക്കാൻ സാധിക്കില്ല. ലോധ കമ്മിറ്റിയുടെ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള സുപ്രീം കോടതി വിധി പ്രകാരം, ഒരാൾക്ക് ഐപിഎൽ ഫ്രാഞ്ചൈസിയിലും ദേശീയ ടീമിലും ഒരേസമയം ഔദ്യോഗിക പദവി വഹിക്കാൻ പാടില്ലെന്നാണ് നിയമം. രാജസ്ഥാന്റെ ഓഫർ സ്വീകരിച്ചാൽ ഗംഭീർ ഇന്ത്യ ഹെഡ് കോച്ച് സ്ഥാനത്തിൽ നിന്ന് പിന്മാറേണ്ടി വരും. 2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന് ബിസിസിഐയുമായി കരാർ ഉള്ളത്. Gautam Gambhir Offered Triple Role With Stake by Rajasthan Royals

സമകാലിക മലയാളം 17 Feb 2026 12:06 pm

ലോകകപ്പ്, വനിതാ പ്രീമിയർ ലീ​ഗ് കിരീടങ്ങൾ; സ്മൃതി മന്ധാന മികച്ച കായിക താരം; ബിബിസി പുരസ്‌കാരം

മുംബൈ: മികച്ച വനിതാ കായിക താരത്തിനുള്ള ബിബിസി പുരസ്‌കാരം ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന യ്ക്ക്. കായിക രംഗത്ത് മികവ് തെളിയിച്ച വനിതകള്‍ക്ക് സമ്മാനിക്കുന്ന ബിബിസി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വിമന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് താരം സ്വന്തമാക്കിയത്. 2025ല്‍ വനിതാ ടീമിനൊപ്പം കന്നി ഏകദിന ലോകകപ്പ് നേട്ടം സ്വന്തമാക്കിയ സ്മൃതി പിന്നാലെ വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ രണ്ടാം കിരീടത്തിലേക്കും നയിച്ചിരുന്നു. ഇന്ത്യക്ക് കന്നി വനിതാ ഏകദിന ലോകകപ്പ് സമ്മാനിക്കുന്നതില്‍ താരം നിര്‍ണായക സാന്നിധ്യമായിരുന്നു. ടൂര്‍ണമെന്റില്‍ 434 റണ്‍സ് സ്മൃതി സ്വന്തമാക്കി. 'ഒന്നും മിണ്ടരുത്', പാകിസ്ഥാനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് നൽകിയ ഉപദേശം (വിഡിയോ) ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ചെസ് സെന്‍സേഷന്‍ ദിവ്യ ദേശ്മുഖ്, ഷൂട്ടര്‍ സുരുചി സിങ്, ഹര്‍ഡില്‍സ് താരം ജ്യോതി യരാജി എന്നിവരെ പിന്തള്ളിയാണ് മികച്ച താരത്തിനുള്ള അവാര്‍ഡ് സ്മൃതി സ്വന്തമാക്കിയത്. സ്വകാര്യ ജീവിതത്തില്‍ ചില പ്രതിസന്ധി ഘട്ടങ്ങള്‍ വന്നെങ്കിലും അതിനെയെല്ലാം കരുത്തോടെ അതിജീവിച്ചാണ് സ്മൃതി വനിതാ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. ഇതിഹാസ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്‌സ്, പാരലിംപിക്‌സ് താരം ദീപ മാലിക്, ലോങ് ജംപ് ഐക്കണും മലയാളി ഇതിഹാസവുമായ അഞ്ജു ബോബി ജോര്‍ജ് എന്നിവരടങ്ങിയ ഗ്രാന്‍ഡ് ജൂറിയാണ് സ്മൃതിയെ അവാര്‍ഡിനായി പരിഗണിച്ചത്. പര്‌സകാര നേട്ടത്തില്‍ സ്മൃതി ബിബിസിക്ക് നന്ദി പറഞ്ഞു. ഓസ്‌ട്രേലിയ 'ത്രിശങ്കുവില്‍', സൂപ്പര്‍ 8 കാണുമോ? 'വിദൂര' സാധ്യത ബാക്കിയുണ്ട്! Smriti Mandhana’s unforgettable year in cricket has been capped with another major honour

സമകാലിക മലയാളം 17 Feb 2026 11:54 am

'ഒന്നും മിണ്ടരുത്', പാകിസ്ഥാനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് നൽകിയ ഉപദേശം (വിഡിയോ)

മുംബൈ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ 61 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിങ്ങും അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവരുടെ ബൗളിങ് മികവുമാണ് ടീമിന് മികച്ച വിജയം സമ്മാനിച്ചത്. നിരവധി വിവാദങ്ങൾക്കൊടുവിലാണ് മത്സരം നടന്നത്. അത് കൊണ്ട് തന്നെ ഇരു ടീമിനും വിജയം നേടേണ്ടത് അനിവാര്യമായിരുന്നു. മത്സരത്തിന് മുൻപ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടീമിനോട് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ വൈറൽ ആയി മാറിയിട്ടുണ്ട്. ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിലെ ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതല്ലേ? “ഓവറുകൾക്കിടയിൽ ഉള്ള സമയത്തു പോലും ആരോടും ഒന്നും സംസാരിക്കരുത്. നമുക്ക് നല്ല ഒരു മത്സരം കളിക്കണം. നമ്മുടെ എല്ലാ താരങ്ങൾക്കും കഴിയുണ്ട്, അത് ഉപയോഗിച്ചാൽ ഈ മത്സരം നമുക്ക് ജയിക്കാം,” എന്ന് ആണ് സൂര്യകുമാർ യാദവ് താരങ്ങളോട് പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കാരണം മത്സരത്തിന് വലിയ ശ്രദ്ധയാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ താരങ്ങളുടെ കഴിവ് പൂർണമായി പുറത്തെടുത്ത് ടീമിനെ വിജയിപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ മനസിൽ ഉണ്ടാകാൻ പാടുള്ളു. മറ്റ് ചിന്തകളിലേക്ക് പോയാൽ മത്സരത്തെ ബാധിക്കും. അങ്ങനെ സംഭവക്കാതെയിരിക്കാനും മത്സരത്തിന്റെ പേരിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് സൂര്യ ഇങ്ങനെ ഒരു നിർദേശം ടീമിനോട് പറഞ്ഞത്. 'ചൂടാകല്ലേ ഭായി, നമ്മളൊക്കെ ഒന്നല്ലേ'; കുൽദീപ് യാദവുമായി ബന്ധപ്പെട്ട വിമർശനത്തെ ട്രോൾ ആക്കി സൂര്യകുമാർ യാദവ് (വിഡിയോ) The Unfolding Raw. Real. Colombo. #TeamIndia | #T20WorldCup | #MenInBlue https://t.co/W7hftULm21 — BCCI (@BCCI) February 16, 2026 ക്രിക്കറ്റിലെ പ്രധാനപ്പെട്ട തന്ത്രങ്ങളിൽ ഒന്നാണ് എതിർ കളിക്കാരനെ ചൊടിപ്പിക്കുകയോ പരിഹസിക്കുകയോ ചെയ്ത് മാനസികമായി തളർത്തുക എന്നത്. മികച്ച രീതിയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ താരങ്ങളെ പ്രകോപിപ്പിച്ചാൽ അവരുടെ ശ്രദ്ധ തകർക്കാനും അതിലൂടെ മത്സരം സ്വന്തം വരുതിയിലെത്തിക്കാനും എതിർ ടീമിന് കഴിയും. ചിലപ്പോൾ ടീമിന്റെ വിജയത്തെ തന്നെ ഇത്തരം നീക്കങ്ങൾ സ്വാധീനിച്ചേക്കും. ഇത് ഒഴിവാക്കാനാണ് താരങ്ങളോട് സൂര്യ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കണമെന്ന് പറഞ്ഞത്. Suryakumar Yadav’s Focus Message Powers India’s 61 Run Win Over Pakistan

സമകാലിക മലയാളം 17 Feb 2026 11:32 am

ഓസ്‌ട്രേലിയ 'ത്രിശങ്കുവില്‍', സൂപ്പര്‍ 8 കാണുമോ? 'വിദൂര'സാധ്യത ബാക്കിയുണ്ട്!

പല്ലക്കീല്‍: സിംബാബ്‌വെക്ക് പിന്നാലെ ശ്രീലങ്കയോടും തോറ്റതോടെ ഓസ്‌ട്രേലിയയുടെ ടി20 ലോകകപ്പ് സൂപ്പര്‍ 8 മോഹങ്ങള്‍ ത്രിശങ്കുവിലായി. ശ്രീലങ്കക്കെതിരെ ജയം അനിവാര്യമായിരുന്നു ഓസീസിന്. എന്നാല്‍ കാര്യങ്ങള്‍ അവരുടെ വഴിക്കു നിന്നില്ല. ബി ഗ്രൂപ്പില്‍ നിന്നു ശ്രീലങ്ക സൂപ്പര്‍ 8ല്‍ എത്തിക്കഴിഞ്ഞു. ഇനിയുള്ള സ്ഥാനത്തേക്ക് സിംബാബ്‌വെയും ഓസ്‌ട്രേലിയയുമാണ് മത്സര രംഗത്തുള്ളത്. സിംബാബ്‌വെയ്ക്ക് രണ്ട് കളികളും ഓസ്‌ട്രേലിയക്ക് ഒരു കളിയുമാണ് ബാക്കിയുള്ളത്. സിംബാബ്‌വെ ഇന്ന് അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും. ഈ മത്സരം ജയിച്ചാല്‍ സിംബാബ്‌വെ അടുത്ത ഘട്ടത്തിലേക്ക് കയറും. സിംബാബ്‌വെ ഇന്ന് തോറ്റാല്‍ ഓസീസിനു നേരിയ പ്രതീക്ഷ ബാക്കിയുണ്ടാകും. സിംബാബ്‌വെ ഇന്ന് അയര്‍ലന്‍ഡിനേയും ഈ മാസം 19ന് ശ്രീലങ്കയേയുമാണ് നേരിടേണ്ടത്. റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന്‍ സിംബാബ്‌വെ ഇന്ന് അയര്‍ലന്‍ഡിനോടും പിന്നാലെ ശ്രീലങ്കയോടും തോറ്റാല്‍ സിംബാബ്‌വെ, അയര്‍ലന്‍ഡ് ടീമുകള്‍ക്കും രണ്ട് ജയമായിരിക്കും. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും ഈ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിര്‍ണയിക്കുക. മുകളില്‍ പറഞ്ഞ രീതിയില്‍ സിംബാബ്‌വെ ഇനിയുള്ള രണ്ട് മത്സരങ്ങളും തോറ്റാല്‍ ഓസ്‌ട്രേലിയക്ക് ഒമാനെതിരായ മത്സരത്തില്‍ വമ്പന്‍ ജയം സ്വന്തമാക്കി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തി സൂപ്പര്‍ 8 യോഗ്യത നേടാം. ചുരുക്കത്തില്‍ ഒരു വിദൂര സാധ്യത ഇപ്പോഴും ഓസ്‌ട്രേലിയക്ക് മുന്നില്‍ തുറന്നു കിടക്കുന്നുണ്ട്. ഓസീസിന്റെ സൂപ്പര്‍ എട്ടു പ്രതീക്ഷയ്ക്ക് തിരിച്ചടി, ശ്രീലങ്ക എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു; തകര്‍ത്താടി പതും നിസങ്ക australia vs sri lanka, T20 World Cup: Australia remain in third place with two points from three matches

സമകാലിക മലയാളം 17 Feb 2026 10:53 am

'ചൂടാകല്ലേ ഭായി, നമ്മളൊക്കെ ഒന്നല്ലേ'; കുൽദീപ് യാദവുമായി ബന്ധപ്പെട്ട വിമർശനത്തെ ട്രോൾ ആക്കി സൂര്യകുമാർ യാദവ് (വിഡിയോ)

മുംബൈ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ തമ്മിൽ മൈതാനത്ത് വെച്ച് വാക്കേറ്റമുണ്ടായ സംഭവം വൻ വിവാദമായി മാറിയിരുന്നു. ക്യാച്ച് വിട്ടു കളഞ്ഞതുമായി ബന്ധപെട്ടു ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവും തമ്മിൽ ആണ് തർക്കം ഉണ്ടായത്. വിഷയത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇടപെട്ടില്ലെന്നും കുൽദീപിനെ പോലെയുള്ള ഒരു സീനിയർ താരത്തെ ഒറ്റപ്പെടുത്തി എന്നുമായിരുന്നു ആരോപണം. റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന്‍ ഈ വിമർശനങ്ങളെ ട്രോളിക്കൊണ്ട് സൂര്യ തന്നെ രംഗത്ത് എത്തി. കുൽദീപ് യാദവുമായുള്ള ഒരു വിഡിയോ പങ്ക് വെച്ചാണ് ക്യാപ്റ്റൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുൽദീപ് നടന്നുവരുമ്പോൾ കെട്ടിപ്പിടിക്കാനായി സൂര്യകുമാർ യാദവ് ശ്രമിക്കുന്നതും, അതിന് വഴങ്ങാതെ കുല്‍ദീപ് നടന്നു നീങ്ങുന്നതും വിഡിയോയിൽ കാണാം. 'ഇങ്ങനെ ദേഷ്യപ്പെടല്ലേ' എന്ന ക്യാപ്ഷനോടെ സൂര്യയുടെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് വിഡിയോ പങ്ക് വെച്ചിരിക്കുന്നത്. രത്‌നായകെ, മെന്‍ഡിസ്, ഷനക തിളങ്ങി; ഒമാനെ തകര്‍ത്ത് ശ്രീലങ്ക ഈ റീൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും മത്സരത്തിന് ശേഷം സാധാരണയായി താരങ്ങളുടെ പിഴവുകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ഹർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ചെയ്തത് എന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. Suryakumar Yadav Trolls Rift Rumours With Kuldeep Yadav Instagram Video

സമകാലിക മലയാളം 17 Feb 2026 10:51 am

റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് അഫ്ഗാനിസ്ഥാന്‍ നായകനും സ്പിന്നറുമായ റാഷിദ് ഖാന്‍. ടി20 ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടമാണ് റാഷിദ് സ്വന്തമാക്കിയത്. യുഎഇക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഒരു വിക്കറ്റെടുത്താണ് റാഷിദ് അനുപമ നേട്ടം സ്വന്തമാക്കിയത്. 518 മത്സരങ്ങളില്‍ നിന്നാണ് റാഷിന്റെ നേട്ടം. നേരത്തെ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേരത്തെ റാഷിദ് സ്വന്തമാക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് താരം റെക്കോര്‍ഡിട്ടത്. വിന്‍ഡീസ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോയുടെ 631 വിക്കറ്റുകളെന്ന നേട്ടമാണ് അന്ന് റാഷിദ് പഴങ്കഥയാക്കിയത്. ഓസീസിന്റെ സൂപ്പര്‍ എട്ടു പ്രതീക്ഷയ്ക്ക് തിരിച്ചടി, ശ്രീലങ്ക എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു; തകര്‍ത്താടി പതും നിസങ്ക അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള താരവും റാഷിദാണ്. 114 മത്സരങ്ങളില്‍ നിന്നു 191 വിക്കറ്റുകളാണ് നേട്ടം. ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍ റാഷിദ് ഖാന്‍: അഫ്ഗാനിസ്ഥാന്‍, 700 വിക്കറ്റുകള്‍, 518 മത്സരങ്ങള്‍ ഡ്വെയ്ന്‍ ബ്രാവോ: വെസ്റ്റ് ഇന്‍ഡീസ്, 631 വിക്കറ്റുകള്‍, 582 മത്സരങ്ങള്‍ സുനില്‍ നരെയ്ന്‍: വെസ്റ്റ് ഇന്‍ഡീസ്, 613 വിക്കറ്റുകള്‍, 583 മത്സരങ്ങള്‍ ഇമ്രാന്‍ താഹിര്‍: ദക്ഷിണാഫ്രിക്ക, 572 വിക്കറ്റുകള്‍, 448 മത്സരങ്ങള്‍ ആന്ദ്രെ റസ്സല്‍: വെസ്റ്റ് ഇന്‍ഡീസ്, 590 വിക്കറ്റുകള്‍, 508 മത്സരങ്ങള്‍ 'ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല'; മുഹ്‌സിന്‍ നഖ്‌വി 'കട്ടക്കലിപ്പിൽ', തോൽവിക്ക് പിന്നാലെ പാക് ടീമിൽ അഴിച്ചു പണി Afghanistan skipper Rashid Khan etched his name into cricket history

സമകാലിക മലയാളം 17 Feb 2026 9:11 am