ഷാര്‍ജ: ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’ എന്ന സന്ദേശവുമായി ഷാര്‍ജ പൊലീസ് സുരക്ഷാ ബോധവല്‍ക്കരണത്തിന് തുടക്കം കുറിച്ചു. പൊതുജന സുരക്ഷാ അവബോധം വളര്‍ത്തുന്നതിനു ള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ്, കോംപ്രിഹെന്‍സീവ് പോലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്. ഈ മാസം അവസാനം വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വാഹന സംബന്ധമായ കുറ്റകൃത്യങ്ങളായ നശീകരണ പ്രവര്‍ത്തന ങ്ങള്, മോഷണം എന്നിവ കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധ വല്‍ക്കരിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍നിന്നും […]
ഇന്ത്യ മുന്നണിയും ചിദംബരത്തിന്റെ ആശങ്കകളും
പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യ — പാകിസ്ഥാൻ സംഘർഷത്തിന്റെയും അന്തരീക്ഷത്തിൽ രാജ്യത്തെ രാഷ്ട്രീയ ... Read more
ബിജെപിയുടെ അംബേദ്കര്‍ പ്രേമം വ്യാജം
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, “ഭരണഘടന തിരുത്തും” എന്ന അതിഭാവുകത്വവും അമിത ആത്മവിശ്വാസവും നിറഞ്ഞ ... Read more
ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ വെടിനിർത്തൽ, ഇരുരാജ്യങ്ങൾക്കുമിടയിൽ രൂപപ്പെട്ട സവിശേഷമായ ഒരു മാറ്റത്തെയാണോ അടയാളപ്പെടുത്തുന്നത്. ജാഗ്രതയോടെയുള്ള ... Read more
റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കേസ്
ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്
എല്‍സ്റ്റണ്‍ എസ്റ്റേറ്റ്: തൊഴിലാളികളുടെ ആനുകൂല്യം വേഗത്തിലാക്കും
എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്കുള്ള പിരിച്ചുവിടൽ ആനുകൂല്യം ലഭ്യമാക്കാനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ അഡ്വക്കേറ്റ് ജനറലിന് ... Read more
ഡിജിറ്റൽ സാക്ഷരതയില്‍ കേരളം@ സമ്പൂർണം
കേരളത്തിൽ 14 മുതൽ 65 വയസുവരെയുള്ളവർ സമ്പൂർണ ഡിജിറ്റല്‍ സാക്ഷരർ. ദിവസേനയുള്ള ഡിജിറ്റൽ ... Read more
എഐവൈഎഫ് 17-ാം ദേശീയ സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് തുടക്കമായി
എഐവൈഎഫ് 17-ാം ദേശീയ പ്രതിനിധി സമ്മേളനത്തിന് തിരുപ്പതിയില്‍ തുടക്കമായി. കാനം രാജേന്ദ്രൻ നഗറിൽ ... Read more
വീണ്ടും സര്‍ക്കാര്‍ സഹായം തേടി വോഡഫോണ്‍
വീണ്ടും കേന്ദ്രസര്‍ക്കാര്‍ സഹായം തേടി ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐ). ... Read more
തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു
ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.
ശരൺ കൃഷ്ണയുടെ സ്വപ്നങ്ങള്‍; സഫലമാക്കി മാതാവും സുഹൃത്തുക്കളും
അകാലത്തിൽ യാത്രയായ പ്രിയപ്പെട്ടവന്റെ സ്വപ്നങ്ങൾ അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് യാഥാർത്ഥ്യമാക്കി. വാഹനാപകടത്തിൽ മരിച്ച ... Read more
സ്വാശ്രയ മെഡിക്കല്‍ കോളജ് ബിപിഎല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കരുത്: സുപ്രീം കോടതി
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനവും ഫീസ് ഘടനയും സംബന്ധിച്ച വിഷയത്തില്‍ ഫീസ് ... Read more
മികച്ച സംഘടനാ സംവിധാനവുമായി കുടുംബശ്രീക്ക് ഇന്ന് 27 വയസ്
ദാരിദ്ര്യനിർമാർജനം ലക്ഷ്യമാക്കി 1998ൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നൽകിയ കുടുംബശ്രീക്ക് ... Read more
സൈന്യത്തെ അധിക്ഷേപിച്ച് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി
ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ സൈന്യത്തിനും ബിജെപിയുടെ അധിക്ഷേപം. സൈന്യം നരേന്ദ്ര മോഡിയുടെ കാൽക്കൽ ... Read more
മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം
അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനം
രാജ്യത്തെ 15ന് മുകളില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ മാസം 5.1 ശതമാനമാണെന്ന് ... Read more
അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങി; പ്രധാന അധ്യാപകന് അറസ്റ്റില്‍
പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
ര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്താതിരുന്നതിനാല്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്.
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു
നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്കുന്ന സൂചന.
ഗസ്സയില്‍ അടുത്ത മാസത്തോടെ ധാരാളം നല്ല കാര്യങ്ങള്‍ സംഭവിക്കും; ഡോണള്‍ഡ് ട്രംപ്
ഗസ്സയില്‍ എന്താണ് സംഭവിക്കുകയെന്നതിനെ സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല.
ഭോപ്പാല്‍: ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ദേവ്ഡ. രാജ്യവും സൈന്യവും പ്രധാനമന്ത്രി മോദിയുടെ കാല്ക്കല് വീണ് വണങ്ങുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ തിരിച്ചടി എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നുമുള്ള ജഗദീഷ് ദേവ്ഡയുടെ പരാമര്‍ശമാണ് വിവാദമായത്. ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യന്‍ സേന പാകിസ്ഥാന് നല്കിയ തിരിച്ചടിയെ രാജ്യം ഒന്നടങ്കം പ്രശംസിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി സൈന്യത്തെ അപമാനിക്കുന്ന പ്രസ്താവനകളാണ് ചില ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. നേരത്തെ മധ്യപ്രദേശ് മന്ത്രി വിജയ് ഷായും കേണല്‍ ഖുറേഷിയെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയിരുന്നു. ഓപ്പറേഷന് സിന്ദൂര്‍: പ്രതിരോധ ബജറ്റ് ഉയര്‍ത്താന്‍ ഇന്ത്യ, 50,000 കോടി അധികമായി നീക്കിവയ്ക്കും; റിപ്പോര്‍ട്ട് പ്രധാനമന്ത്രി നല്കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ലായെന്നും രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വണങ്ങുന്നുവെന്നുമായിരുന്നു ജഗദീഷ് ദേവ്ഡ പറഞ്ഞത്. ദേവ്ഡയുടെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണെന്നും ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുന്നതാണെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ മാപ്പുപറയണമെന്ന് ഇരിക്കുന്ന പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാന നിയമ സഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഒപ്പുവയ്ക്കാതെ വൈകുന്നത് പതിവെന്ന് റിപ്പോര്‍ട്ട്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നും ഇത്തരം രീതികള്‍ നിയമ വിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവരുന്നത്. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് 2024ല്‍ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ എടുത്ത കാലതാമസത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പക്ഷേ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. 2024-ല്‍ വിവിധ സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ 18 ശതമാനവും മൂന്ന് മാസത്തിലധികം കഴിഞ്ഞാണ് അംഗീകാരം ലഭിച്ചത്. 2025 ഏപ്രില്‍ വരെ പാസാക്കുകയും ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന ബില്ലുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ബില്ലുകളുടെ 72 ശതമാനത്തിനും അംഗീകാരം ലഭിക്കാന്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ എടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ 38 ശതമാനവും കാലതാമസം നേരിട്ടു. സിക്കിമില്‍ 56 ശതമാനം ബില്ലുകളാണ് കാലതാമസം നേരിട്ടത്. Governor Rajendra Arlekar:'പാര്‍ലമെന്റ് പിന്നെ എന്തിനാണ്?' ബില്ലിന് അംഗീകാരം നല്കാന് ഒരു സമയപരിധിയുമില്ല: സുപ്രീംകോടതിക്കെതിരെ ഗവര്‍ണര്‍ രാജ്യത്തെ സംസ്ഥാന നിയമസഭകള്‍ 2024 ല്‍ 500 ല്‍ അധികം ബില്ലുകള്‍ പാസാക്കിയിട്ടുണ്ട്. സംസ്ഥാന ബജറ്റുകളുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായും നിയമസഭ ചേരുകയും ചെയ്തിരുന്നു. ഇതിന്റെ ആകെ ചെലവ് ഏകദേശം 58 ലക്ഷം കോടി രൂപയോളമാണ്. ഏകദേശം നൂറ് മണിക്കൂറോളമാണ് ഇവയുടെ ആകെയുള്ള കണക്ക്. ഈ സമയത്ത് 500 ല്‍ അധികം ബില്ലുകളും 58 ലക്ഷം കോടി രൂപയുടെ ബജറ്റുകളും പാസാക്കപ്പെട്ടു. എന്നാല്‍, ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതില്‍ ചില സംസ്ഥാനങ്ങളില്‍ വലിയ കാല താമസം നേരിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അരുണാചല്‍ പ്രദേശ്, ബീഹാര്‍, ഡല്‍ഹി, മിസോറാം, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ ബില്ലുകള്‍ക്കും ഒരു മാസത്തിനുള്ളില്‍ അംഗീകാരം ലഭിച്ചു. സംസ്ഥാനങ്ങളിലെ 60 ശതമാനം ബില്ലുകള്‍ക്കും ഒരു മാസത്തിനുള്ളില്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചു. Supreme Court: നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവെക്കരുത്, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി അതേസമയം, നിയമസഭ സമ്മേളിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കും മെല്ലേപ്പോക്കുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആറ് മാസത്തിലൊരിക്കലെങ്കിലും നിയമസഭ സമ്മേളിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ ഒന്നോ രണ്ടോ ദിവസം നീണ്ടുനിന്ന ഹ്രസ്വ സമ്മേളനങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്ന് പതിനൊന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് ഈ വ്യവസ്ഥ പാലിച്ചത്. ഒഡീഷയിലാണ് ഏറ്റവും കൂടുതല്‍ സമയം നിയമസഭ സമ്മേളനം ചേര്‍ന്നത്. 42 ദിവസമാണ് ഒഡീഷയില്‍ നിയമ സഭ ചേര്‍ന്നത്. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 38 മണിക്കൂറാണ് ആകെ നിയമസഭ സമ്മേളിച്ചത്. പശ്ചിമബംഗാളില്‍ 36 മണിക്കൂറും നിയമസഭ സമ്മേളിച്ചു. രാഷ്ട്രപതി ഭരണത്തിന് കീഴിലുള്ള മണിപ്പൂരില്‍ 14 ദിവസം നിയമസഭ ചേര്‍ന്നപ്പോള്‍ നാഗാലാന്‍ഡ് ആറ് ദിവസവും സിക്കിം എട്ട് ദിവസം അരുണാചല്‍ പ്രദേശില്‍ 16 ദിവസവും സഭ ചേര്‍ന്നു.
ബംഗളൂരു; പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറിനെതിരെ വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കോതൂര്‍ ജി മഞ്ജുനാഥ്. ഓപ്പറേഷന് സിന്ദൂറിലൂടെ എന്താണ് സംഭവിച്ചതെന്ന് എംഎല്‍എ ചോദിച്ചും എല്ലാം വെറും ഷോ ഓഫ് മാത്രമായിരുന്നെന്നും എംഎല്‍എ പറഞ്ഞു. 'ഒന്നും നടന്നിട്ടില്ല. ഷോ ഓഫ് കാണിക്കാനായി നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മനുഷ്യജീവനുകള്‍ക്ക് അത് പകരമാകുമോ? കൊല്ലപ്പെട്ടവരുടെ വിധവകള്‍ക്ക് ഇങ്ങനെയാണോ പരിഹാരം നല്‍കുക? ഇത്തരത്തിലാണോ അവരോട് ബഹുമാനം കാണിക്കേണ്ടത്' എന്നാണ് മഞ്ജുനാഥ് ചോദിച്ചത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ എവിടെയെന്നും മഞ്ജുനാഥ് ചോദിച്ചു. 'ഓപ്പറേഷനില്‍ 100 ഭീകരരെ കൊന്നുവെന്ന് സര്‍ക്കാരിന് സ്ഥിരീകരിക്കാനായോ? നുഴഞ്ഞുകയറി ആക്രമണം നടത്തിയ ഭീകരര്‍ ആരാണ്? എന്തുകൊണ്ടാണ് അതിര്‍ത്തിയില്‍ സുരക്ഷാ ഇല്ലാതെ പോയി? തീവ്രവാദികള്‍ എങ്ങനെ രക്ഷപ്പെട്ടു? ഭീകരവാദത്തിന്റെ അടിവേര് അറുത്ത് പിഴുതെറിഞ്ഞ് അവരെ ഇല്ലാതാക്കണം. പഹല്‍ഗാമിലേത് ഇന്റലിജന്‍സ് പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് ഭീകരത ലോകത്തെ അറിയിക്കും; ഇന്ത്യന്‍ പ്രതിനിധി സംഘം വിവിധ രാജ്യങ്ങളിലേക്ക്; നയിക്കാന്‍ തരൂര്‍ പാകിസ്ഥാന് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ നീക്കത്തെയും മഞ്ജുനാഥ് ചോദ്യം ചെയ്തു. 'എവിടെയാണ് നമ്മള് അവരെ അടിച്ചത്? ചാനലുകളെല്ലാം പലതാണ് പറയുന്നത്. ആരൊക്കെയാണ് മരിച്ചത്? ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമെവിടെ' എംഎല്‍എ ചോദിച്ചു. എല്ലാ യുദ്ധത്തിനും താന്‍ എതിരാണെന്നും ഇങ്ങനെയല്ല പരിഹാരമെന്നും മഞ്ജുനാഥ് അഭിപ്രായപ്പെട്ടു. ഓപ്പറേഷന് സിന്ദൂറി ലൂടെ ഇന്ത്യന്‍ സേന ഒന്‍പത് പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയും നൂറിലധികം ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങി, നീറ്റ് ഫല പ്രഖ്യാപനത്തിന് സ്റ്റേ
ഇന്‍ഡോര്‍: പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങിയത് പ്രകടനത്തെ ബാധിച്ചെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ നീറ്റ് യുജി ഫലപ്രഖ്യാപനം തടഞ്ഞ് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്റെതാണ് നടപടി. മെയ് നാലിന് നടന്ന നീറ്റ് പരീക്ഷയ്ക്കിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് മധ്യപ്രദേശില്‍ വ്യാപകമായി വൈദ്യുതി മുടങ്ങിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചത്. നീറ്റ് പരീക്ഷ എഴുതാന്‍ പൂണൂല് അഴിപ്പിച്ചു; വന്‍ പ്രതിഷേധം വിദ്യാര്‍ത്ഥിയുടെ ഹര്‍ജിയില്‍ ഇടപെട്ട കോടതി പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. ഹര്‍ജി വീണ്ടും പരിഗണനയ്ക്ക് എടുക്കും വരെ നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കരുത് എന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ജൂണ്‍ 30 ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ പരീക്ഷ സംഘടിപ്പിക്കുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ), കേന്ദ്ര സര്‍ക്കാര്‍, മധ്യപ്രദേശ് വെസ്റ്റ് സോണ്‍ വൈദ്യുതി വിതരണ കമ്പനി എന്നിവരില്‍ നിന്ന് വിശദീകരണം നേടി. നാലാഴ്ചയ്ക്കകം വിഷയത്തില്‍ വിശദീകരണം നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദേശം. 'നീറ്റ് അപേക്ഷ നല്കാന് മറന്നു, പകരം വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കി'; 'ആള്‍മാറാട്ട'ത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍ ഇന്‍ഡോറില്‍ നീറ്റ് പരീക്ഷ നടന്ന കേന്ദ്രങ്ങളില്‍ മിക്കതിലും വൈദ്യുതി മുടക്കം ഉള്‍പ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനുള്ള ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് ആരോപിച്ചു. മേഖലയില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അധികൃതര്‍ ആവഗണിച്ചെന്നും അഭിഭാഷകന് ആരോപിച്ചു. പരീക്ഷയിക്കിടെ വൈദ്യുതി മുടങ്ങിയപ്പോള്‍ പല കേന്ദ്രങ്ങളിലും മെഴുകുതിരി വെളിച്ചത്തിലായിരുന്നു കുട്ടികള്‍ പരീക്ഷ പൂര്‍ത്തിയാക്കിയത് എന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. രാജ്യത്ത് ഉടനീളം ഏകദേശം 21 ലക്ഷം കുട്ടികളാണ് നീറ്റ് പരീക്ഷയെഴുതിയിരിക്കുന്നത്. ജൂണ്‍ 14 ന് പരീക്ഷാ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍
പാക് ഭീകരത ലോകത്തെ അറിയിക്കും; ഇന്ത്യന്‍ പ്രതിനിധി സംഘം വിവിധ രാജ്യങ്ങളിലേക്ക്; നയിക്കാന്‍ തരൂര്‍
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നിലപാട് ലോകത്തെ അറിയിക്കുന്നതിനായി നിരവധി രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഈ പരിപാടിയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് എന്നും ദേശീയതാത്പര്യത്തിനൊപ്പമാണെന്നും ദേശീയതയെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി നിലപാടിനെയാണ് എതിര്‍ക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. ഈ സംരംഭത്തിലെ ഒരു പ്രതിനിധി സംഘത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ വിഷയത്തില്‍ ഒരു സഖ്യം കെട്ടിപ്പടുക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം. നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പ്രതിനിധി സംഘത്തിന്റെ ഘടനയും സമയക്രമവും അന്തിമമാക്കുന്നതിന് മുമ്പ് എല്ലാവരുമായി ധാരണയിലെത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പടെ അടങ്ങുന്ന സംഘത്തിന്റെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി സംസാരിച്ചതായും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. ഗ്രാമീണരെ രക്ഷിക്കുക എന്ന വെല്ലുവിളി മറികടന്നു; 48 മണിക്കൂറിനിടെ ഷാഹിദ് കുട്ടേ അടക്കം ആറു ഭീകരരെ വധിച്ചു; സൈന്യം പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന് സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ നടത്തിയ സര്‍വകക്ഷിയോഗത്തിന് അധ്യക്ഷം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിസമ്മതിച്ചു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി അതിന് തയ്യാറായില്ലെന്നും ജയറാം രമേഷ് പറഞ്ഞു. ഇപ്പോള്‍ പാക് ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാട് അറിയിക്കാന്‍ വിദേശത്തേക്ക് പ്രതിനിധികളെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് എന്നും ദേശീയ താത്പര്യത്തിനൊപ്പമാണ്. ബിജെപിയെ പോലെ ദേശീയതയെ രാഷ്ട്രീയവത്കരിക്കാറില്ലെന്നും അതിനാല്‍ തന്നെ കോണ്‍ഗ്രസ് ഈ പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് ജയറാം രമേഷ് പറഞ്ഞു. ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു. ഇതിന്റെ തിരിച്ചടിയായി മേയ് ഏഴിന് നടത്തിയ ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറില്‍ പാകിസ്ഥന്റെ ഒന്‍പത് ഭീകരകേന്ദ്രങ്ങളും നൂറിലധികം ഭീകരരെയും കൊലപ്പെടുത്തി. വളരെ ആസൂത്രിതമായിട്ടായിരുന്നു ഇന്ത്യന്‍ ആക്രമണം.
സിഖ് കൂട്ടക്കൊല കുറ്റസമ്മതം കഴുകിക്കളയുമോ പാപക്കറ?
സിഖ് കൂട്ടക്കൊല കുറ്റസമ്മതം കഴുകിക്കളയുമോ പാപക്കറ?
ശ്രീനഗര്‍: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ജമ്മു കശ്മീര്‍ മേഖലയില്‍ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളില്‍ ആറ് ഭീകരരെ വധിച്ചതായി സേനകള്‍. ജമ്മു കശ്മീര്‍ പൊലീസിന്റെയും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെയും ഏകോപനത്തോടെ ഇന്ത്യന്‍ സൈന്യമാണ് ഭീകരരെ അമര്‍ച്ച ചെയ്തതെന്ന് അവന്തിപോറയില്‍ സേനകള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെല്ലെര്‍, ഷോപിയാന്‍, ത്രാല്‍ മേഖലകളില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്ന് കശ്മീര്‍ പൊലീസ് ഐജി വി കെ ബിര്‍ഡി പറഞ്ഞു. 'കശ്മീര്‍ താഴ്വരയില് ഭീകര പ്രവര്‍ത്തനം വര്‍ധിച്ച സാഹചര്യത്തില്‍ ഇവിടെ വിന്യസിച്ചിരിക്കുന്ന എല്ലാ സുരക്ഷാ സേനകളും അവരുടെ തന്ത്രങ്ങള്‍ അവലോകനം ചെയ്തു. ഈ അവലോകനത്തിന് ശേഷം ഭീകരപ്രവര്‍ത്തനം അമര്‍ച്ച ചെയ്യുന്നതിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ശ്രദ്ധയുടെയും ഏകോപനത്തിന്റെയും അടിസ്ഥാനത്തിലാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ രണ്ട് വിജയകരമായ ഓപ്പറേഷനുകള്‍ നടത്തിയത്. അതില്‍ ഞങ്ങള്‍ക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഷോപിയാനിലെ കെല്ലെര്‍, ത്രാല്‍ മേഖലകളിലാണ് ഓപ്പറേഷന് നടത്തിയത്. അതിന്റെ ഫലമായി ആകെ ആറ് ഭീകരെ വധിച്ചു. കശ്മീര്‍ താഴ്വരയിലെ ഭീകര ആവാസവ്യവസ്ഥ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് ,'- കശ്മീര്‍ ഐജി പറഞ്ഞു. പാകിസ്ഥാനെ പിന്തുണച്ചതിന് മറുപടി? വിമാനത്താവളങ്ങളിലെ തുര്‍ക്കി കമ്പനിയുടെ കരാര്‍ റദ്ദാക്കി കേന്ദ്രം 'മെയ് 12 ന്, കെല്ലെറിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒരു ഭീകര സംഘടനയുടെ സാന്നിധ്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. മെയ് 13 ന് രാവിലെ, ചില നീക്കങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഞങ്ങള്‍ ഭീകരരെ തേടിപ്പോയി. അവര്‍ വെടിവച്ചു. ഞങ്ങളുടെ ടീം അവരെ നിര്‍വീര്യമാക്കി. ത്രാള്‍ പ്രദേശത്തെ രണ്ടാമത്തെ ഓപ്പറേഷന് ഒരു അതിര്‍ത്തി ഗ്രാമത്തിലാണ് നടത്തിയത്. ഞങ്ങള്‍ ഈ ഗ്രാമം വളഞ്ഞപ്പോള്‍, ഭീകരര്‍ വീടുകളില്‍ നിലയുറപ്പിച്ച് ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഈ സമയത്ത്, ഞങ്ങള്‍ നേരിട്ട വെല്ലുവിളി ഗ്രാമീണരെ രക്ഷിക്കുക എന്നതായിരുന്നു. ഈ ഓപ്പറേഷനില്‍ മൂന്ന് ഭീകരരെയാണ് വധിച്ചത്'- മേജര്‍ ജനറല്‍ ധനഞ്ജയ് ജോഷി പറഞ്ഞു. പാകിസ്ഥാന് തെമ്മാടി രാഷ്ട്രം, ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഏറ്റെടുക്കണം: രാജ്നാഥ് സിങ് 'കൊല്ലപ്പെട്ട ആറ് ഭീകരരില്‍ ഒരാളായ ഷാഹിദ് കുട്ടേ രണ്ട് പ്രധാന ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജര്‍മന്‍ വിനോദസഞ്ചാരിക്കെതിരായ ആക്രമണവും ഇതില്‍ ഉള്‍പ്പെടുന്നു. ഭീകരവാദത്തിന് ഫണ്ട് ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ട്''- മേജര്‍ ജനറല്‍ ധനഞ്ജയ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. 26 പേര് കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരായ പ്രവര്‍ത്തനം ഇന്ത്യന്‍ സൈന്യം ശക്തമാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: പാകിസ്ഥാന് 100 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കാനുള്ള ഐഎംഎഫ് തീരുമാനം പുനഃ പരിശോധിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഓപ്പറേഷന് സിന്ദൂരില്‍ ഇന്ത്യ നശിപ്പിച്ച ഭീകര ശൃംഖല പുനര്‍നിര്‍മ്മിക്കാന്‍ പാകിസ്ഥാന് ശ്രമിക്കുകയാണ്. ഐഎംഎഫ് നല്കുന്ന ധനസഹായം നേരിട്ടോ അല്ലാതെയോ പാകിസ്ഥാനില്‍ ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഭുജ് വ്യോമതാവളത്തില്‍ ഓപ്പറേഷന് സിന്ദൂരില്‍ പങ്കെടുത്ത വ്യോമസേന സൈനികരെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. പാകിസ്ഥാനെ പിന്തുണച്ചതിന് മറുപടി? വിമാനത്താവളങ്ങളിലെ തുര്‍ക്കി കമ്പനിയുടെ കരാര്‍ റദ്ദാക്കി കേന്ദ്രം ഇന്നത്തെ കാലത്ത്, പാകിസ്ഥാനുള്ള ഏതൊരു തരത്തിലുള്ള സാമ്പത്തിക സഹായവും ഭീകരവാദ ഫണ്ടിങ്ങിലേക്ക് പോകുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. പാകിസ്ഥാന് അനുവദിച്ച 100 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ഐഎംഎഫ് പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. നശിപ്പിക്കപ്പെട്ട ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ പാകിസ്ഥാന് വീണ്ടും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഓപ്പറേഷന് സിന്ദൂറിലൂടെ ബ്രഹ്മോസ് മിസൈലിന്റെ ശക്തി പാകിസ്ഥാന് തന്നെ അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന് തെമ്മാടി രാഷ്ട്രം, ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഏറ്റെടുക്കണം: രാജ്നാഥ് സിങ് #WATCH | Gujarat: As Defence Minister Rajnath Singh interacts with them at Bhuj Air Force Station, Indian armed forces jawans raise slogans of 'Bharat Mata ki jai'. pic.twitter.com/Kj0OMYLa4s — ANI (@ANI) May 16, 2025 'ഇന്ത്യയുടെ യുദ്ധനയവും സാങ്കേതികവിദ്യയും മാറി. ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ നമ്മുടെ സൈനിക ശക്തി തെളിയിച്ചു. പുതിയ ഇന്ത്യയുടെ സന്ദേശം മുഴുവന്‍ ലോകത്തെയും നിങ്ങള്‍ അറിയിച്ചു. പാകിസ്ഥാന് വ്യോമതാവളങ്ങളില്‍ പലതും നശിപ്പിക്കപ്പെട്ടു. പാകിസ്ഥാന് മണ്ണിലെ ഒമ്പത് ഭീകര ഒളിത്താവളങ്ങള്‍ നമ്മുടെ സൈന്യം എങ്ങനെ നശിപ്പിച്ചുവെന്ന് ലോകം മുഴുവന്‍ കണ്ടു. നമ്മുടെ വ്യോമസേനയ്ക്ക് പാകിസ്ഥാന്റെ എല്ലാ കോണുകളിലും എത്താന്‍ കഴിയുമെന്നത് ചെറിയ കാര്യമല്ല. ഓപ്പറേഷന് സിന്ദൂരില്‍ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ വ്യോമസേന അതിന്റെ വീര്യം, ധൈര്യം, മഹത്വം എന്നിവയിലൂടെ പുതിയതും ഉയര്‍ന്നതുമായ ഉയരങ്ങളിലെത്തിയിട്ടുണ്ട്. ഭീകരതയ്ക്കെതിരായ പ്രചാരണത്തിന് നമ്മുടെ വ്യോമസേന ഫലപ്രദമായി നേതൃത്വം നല്കി. ഓപ്പറേഷന് സിന്ദൂരില്‍ ഇന്ത്യന്‍ സൈന്യം വഹിച്ച ഫലപ്രദമായ പങ്ക് ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും വിലമതിക്കപ്പെട്ടു'- സൈനികരെ പ്രശംസിച്ച് രാജ്നാഥ് സിങ് പറഞ്ഞു.
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ പ്രതിയും പരാതിക്കാരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതോടെ സുപ്രീം കോടതിയില്‍ അസാധാരണ രംഗങ്ങള്‍. വിവാഹിതരാവാനുള്ള താത്പര്യം പ്രകടിപ്പിച്ച പ്രതിയോട് വിവാഹ അഭ്യര്‍ഥന നടത്താന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഇരുവരും കോടതി നിര്‍ദേശ പ്രകാരം പൂക്കളും കൈമാറി. ഇതിനു പിന്നാലെ പ്രതിയുടെ പത്തു വര്‍ഷം തടവു ശിക്ഷ മരവിപ്പിച്ച് കോടതി ഉത്തരവിറക്കി. വ്യാഴാഴ്ചയാണ് സുപ്രീംകോടതിയില്‍ അസാധാരണമായ രംഗങ്ങള്‍ അരങ്ങേറിയത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവും യുവതിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം സുപ്രീംകോടതി യെ അറിയിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി വി നാഗരത്നയും എസ് സി ശര്‍മയും അടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു പ്രതിയും ഇരയും വിവാഹത്തിന് സമ്മതിച്ചുകൊണ്ട് പരസ്പരം പൂക്കള്‍ കൈമാറിയത്. കോടതി തന്നെയാണ് പൂക്കള്‍ ഏര്‍പ്പാടാക്കിയതെന്ന് മധ്യപ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ.മൃണാള്‍ ഗോപാല്‍ ഏകര്‍ പറഞ്ഞു. 'അതിഥി ദേവോ ഭവ? അതോ കൊളോണിയല്‍ ഹാങ് ഓവറോ?' ഇന്ത്യന്‍ സ്ത്രീകളെ കൊണ്ട് മിസ് വേള്‍ഡ് മത്സരാര്‍ഥികളുടെ കാല് കഴുകിച്ചു; വിവാദം പ്രതിക്ക് നേരെ മധ്യപ്രദേശ് സെഷന്‍സ് കോടതി 10 വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ സുപ്രീംകോടതി റദ്ദ് ചെയ്തു. വിവാഹത്തിന്റെ കാര്യങ്ങള്‍ മാതാപിതാക്കള്‍ തീരുമാനിക്കുമെന്നും വിവാഹം കഴിയുന്നത്ര വേഗത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി ഉത്തരവില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ശിക്ഷ താല്‍ക്കാലികമായി റദ്ദാക്കുന്നുവെന്നും കോടതി വ്യക്തമാക്കി. പ്രതി ജയിലിലേയ്ക്ക് മടങ്ങിയ ശേഷം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയാല്‍ ജാമ്യം നല്‍കും. ഓപ്പറേഷന് സിന്ദൂര്‍: പ്രതിരോധ ബജറ്റ് ഉയര്‍ത്താന്‍ ഇന്ത്യ, 50,000 കോടി അധികമായി നീക്കിവയ്ക്കും; റിപ്പോര്‍ട്ട് 2021 മുതല്‍ വിവാഹ വാഗ്ദാനം നല്കി തന്നെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് സ്ത്രീ പരാതിപ്പെട്ടത്. ഫെയ്സ്ബുക്ക് വഴിയാണ് ഇരുവരും ബന്ധപ്പെട്ടത്. ക്രമേണ ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും അതില്‍ പറയുന്നു. തന്നെ വിവാഹം കഴിക്കുമെന്ന് പുരുഷന് സ്ത്രീക്ക് നിരന്തരം ഉറപ്പു നല്കി. എന്നാല്‍ വിവാഹം കഴിക്കുന്ന കാര്യം ആവശ്യപ്പെട്ടപ്പോള്‍ അമ്മയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി പുരുഷന് വിസമ്മതിച്ചു. തുടര്‍ന്നാണ് സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 5ന് വിചാണ കോടതി ബലാത്സംഗത്തിനും വഞ്ചനയ്ക്കും പുരുഷനെ ശിക്ഷിച്ചു. പത്ത് വര്‍ഷം കഠിന തടവിനും വഞ്ചനയ്ക്ക് രണ്ട് വര്‍ഷം തടവിനും ശിക്ഷിച്ചു. തുടര്‍ന്ന് പ്രതി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അവിടുന്നും അനുകൂല വിധിയുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈദരബാദ്: തെലങ്കാനയില്‍ മിസ് വേള്‍ഡ് മത്സരാര്‍ഥികളുടെ കാല് സ്ത്രീകളെ കൊണ്ട് കഴുകിപ്പിക്കുകയും ടവ്വല്‍ കൊണ്ട് തുടപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വിവാദം. തെലങ്കാന ടൂറിസം വകുപ്പിന്റെ നടപടിയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കൊളോണിയല്‍ ഹാങ്ഓവര്‍ വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നാണ് പ്രധാന ആക്ഷേപം. അതേസമയം അതിഥിദേവോ ഭവ എന്ന ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് സംഘാടകരുടെ വാദം. മെയ് 31ന് ഹൈദരബാദില്‍ നടക്കുന്ന മത്സരത്തിന്റെ മുന്നോടിയായി നൂറ് രാജ്യങ്ങളില്‍ നിന്നെത്തിയ മത്സരാര്‍ഥികള്‍ തെലങ്കാനയിലെ രാമപ്പ ക്ഷേത്രവും വാറങ്കലിലെ തൗസന്റ് പില്ലര്‍ ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. തെലങ്കാന ടൂറിസം വകുപ്പ് സംഘടിപ്പിച്ചതായിരുന്നു മത്സരാര്‍ഥികളുടെ ഈ ക്ഷേത്ര സന്ദര്‍ശനം. ക്ഷേത്രത്തില്‍ പ്രവേശിച്ച സമയത്ത് മത്സരാര്‍ഥികളുടെ കാല് സ്ത്രീ വളന്റിയര്‍മാരെ കൊണ്ട് കഴുകിച്ചു എന്നാണ് ആരോപണം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. India may be free, but colonial hangover still is there. In Telangana, women washing Miss World contestants’ feet wasn’t tradition—it was a masterclass in colonial hangover and white worship. All in the name of "culture". pic.twitter.com/z5mr5861Zo — Sumit Jha (@sumitjha__) May 14, 2025 ഓപ്പറേഷന് സിന്ദൂര്‍: പ്രതിരോധ ബജറ്റ് ഉയര്‍ത്താന്‍ ഇന്ത്യ, 50,000 കോടി അധികമായി നീക്കിവയ്ക്കും; റിപ്പോര്‍ട്ട് അങ്ങേയറ്റം നീചമായ നടപടിയാണിതെന്ന് ബിജെപിയും ബിആര്‍എസും ആരോപിച്ചു. ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് ബിആര്‍എസ് അഭിപ്രായപ്പെട്ടു. ദലിത് സ്ത്രീകളെ കൊണ്ടാണ് മത്സാര്‍ഥികളുടെ കാല്കഴുകിച്ചതെന്നും സംസ്ഥാനത്തിന്റെ അന്തസ്സും അഭിമാനവും തകര്‍ക്കുന്നതാണ് നടപടിയെന്നും ബിആര്‍എസ് പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്ഥാനെ പിന്തുണച്ചതിന് മറുപടി? വിമാനത്താവളങ്ങളിലെ തുര്‍ക്കി കമ്പനിയുടെ കരാര്‍ റദ്ദാക്കി കേന്ദ്രം കോണ്‍ഗ്രസിന്റെ മനോനില വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്ന് ബിജെപി ആരോപിച്ചു. കൊളോണിയല്‍ കാലഘട്ടത്തിന്റെ ദാസ്യവൃത്തി വ്യക്തമാക്കുന്ന ഈ പ്രവൃത്തി അങ്ങേയറ്റം അപമാനകരമാണെന്ന് ബിജെപി അധ്യക്ഷന്‍ ജി കിഷന് റെഡ്ഡി പറഞ്ഞു.
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ അധിക ബജറ്റ് വിഹിതമായി പ്രതിരോധ മേഖലയ്ക്ക് 50,000 കോടി രൂപ നീക്കിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സേനയ്ക്ക് പുതിയ ആയുധങ്ങളും സാങ്കേതിക വിദ്യകളും സ്വന്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ പ്രതിരോധമേഖലയ്ക്കായി നീക്കിവെച്ചത് 6.81 ലക്ഷം കോടിരൂപയാണ്. അതിന് മുന്‍വര്‍ഷത്തെ ബജറ്റില്‍ ഇത് 6.2 ലക്ഷം കോടിയായിരുന്നു. ഒന്‍പത് ശതമാനമാണ് വര്‍ധന. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചു. 2014-15 ബജറ്റില്‍ ഇത് 2.29 ലക്ഷം കോടിയായിരുന്നു. പാകിസ്ഥാന് തെമ്മാടി രാഷ്ട്രം, ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഏറ്റെടുക്കണം: രാജ്നാഥ് സിങ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അംഗീകാരത്തോടെ അധിക വിഹിതം ലഭിക്കുന്ന പ്രതിരോധ സേനയ്ക്ക് കൂടുതല്‍ യുദ്ധോപകരണങ്ങള്‍, ഗവേഷണം എന്നിവയ്ക്ക് പണം കണ്ടെത്താനാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരെ വെടിവച്ചുകൊന്ന ഭീകരാക്രമണത്തിന് നല്കിയ തിരിച്ചടി ഇന്ത്യന്‍ പ്രതിരോധ സേനയുടെ മികവ് തെളിയിക്കുന്നതായിരുന്നു. പാകിസ്ഥാന്റെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സേന നൂറിലധികം ഭീകരെ കൊലപ്പെടുത്തുകയും ചെയ്തു. അതിന് മറുപടിയായി പാക് സൈന്യം നടത്തിയ ആക്രമണങ്ങളെ ഇന്ത്യന്‍ സേന പ്രതിരോധിക്കുകയം ചെയ്തു. പാകിസ്ഥാന് ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളുമെല്ലം യഥാസമയം നിര്‍വീര്യമാക്കാനും പ്രതിരോധ സേനയ്ക്ക് കഴിഞ്ഞു
സബര്‍മതി ആശ്രമത്തിലെ വികസനം: രാഷ്ട്രപിതാവ് ഗാന്ധിയെ ഒഴിവാക്കുമ്പോള്‍
സബര്‍മതി ആശ്രമത്തിലെ വികസനം: രാഷ്ട്രപിതാവ് ഗാന്ധിയെ ഒഴിവാക്കുമ്പോള്‍
സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന; പവന് 880 രൂപ കൂടി
കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന്റെ വില 68,880 രൂപയായിരുന്നു
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി
തീരുമാനം ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയില്‍
ഇന്‍ഡിഗോ ഫുജൈറ-കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു
റസാഖ് ഒരുമനയൂർ ഫുജൈറ: പ്രമുഖ സ്വകാര്യ എയര്‍ലൈനായ ഇന്‍ഡിഗോ ഫുജൈറ-കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു. കണ്ണൂരിനുപുറമെ മുംബൈ സര്‍വ്വീസിനും ഇന്നലെ തുടക്കം കുറിച്ചു. കണ്ണൂരിലേക്കും മുംബൈയിലേക്കും ദിവസേന നേരിട്ടുള്ള സര്‍വ്വീസുകളാണ് ഉണ്ടായിരിക്കുക. ഫുജൈറയിലെത്തിയ പ്രഥമ വിമാനത്തെ വാട്ടര്‍ സല്യൂട്ട് ചെയ്തു സ്വീകരിച്ചു. ഫുജൈറക്കും ഇന്ത്യന്‍ നഗരങ്ങള്‍ക്കുമിടയിലുള്ള വ്യോമഗ താഗതം വര്‍ധി പ്പിക്കുന്നതിന് പുതിയ സര്‍വ്വീസുകള്‍ വഴിയൊരുക്കുമെന്ന് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ടൂറിസവും സാമ്പത്തികവുമായ ബന്ധങ്ങളും ഇ തിലൂടെ കൂടുതല്‍ ശക്തിപ്പെടും. ഫുജൈറയില്‍നിന്ന് […]
പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തെന്നും ആഴത്തിലുള്ള മുറിവും രക്തം വാര്‍ന്നതുമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി
കരുമം സ്വദേശി ഷീജ (50) ആണ് മരിച്ചത്.
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
ആറുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
എസ്പാന്യോളിനെ പരാജയപ്പെടുത്തി ബാഴ്സലോണ 28-ാം ലാ ലിഗ കിരീടം നേടി
വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ലാമിന് യാമലിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ബാഴ്സലോണ ലാ ലിഗ ചാമ്പ്യന്മാരായി. റയല്‍ മാഡ്രിഡിന് രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ, റയലിന് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് യാമലിന്റെയും ഫെര്‍മിന്‍ ലോപ്പസിന്റെയും ഗോളില്‍ ഹാന്‍സി ഫ്ലിക്കിന്റെ ടീം ലോസ് ബ്ലാങ്കോസുമായി ഏഴ് പോയിന്റ് വ്യത്യാസത്തില്‍ മുന്നിലെത്തി, ബാഴ്സലോണ 28-ാം കിരീടം നേടി. ആറ് വര്‍ഷത്തിനിടെ രണ്ടാം തവണയും എസ്പാന്യോളിന്റെ മൈതാനത്ത് ലീഗ് നേടിയതിനാല്‍, ചാമ്പ്യന്‍സ് ലീഗ് മാത്രമാണ് ഈ സീസണില്‍ ആവേശകരമായ യുവ ബാഴ്സ […]
മാസപ്പടിക്കേസ്; എസ്എഫ്ഐഒ അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
മാസപ്പടിക്കേസില്‍ വീണ വിജയന് ഇന്ന് നിര്‍ണായകം. എസ്എഫ്ഐഒ അന്വഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടിലെ അന്വേഷണം പൂര്‍ത്തിയാക്കി എസ്എഫ്ഐഒ നല്കിയ റിപ്പോര്‍ട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. അതേസമയം അന്വേഷണ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കേരള ഹൈക്കോടതിയുടെ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വ്യക്തത […]
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു
ആശുപത്രികളും ഗസ്സയിലെ ആരോഗ്യ മന്ത്രാലയവും പറയുന്നതനുസരിച്ച് വടക്കന്‍ ഗാസയിലെ ജബാലിയയില്‍ മാത്രം 22 കുട്ടികള്‍ കൊല്ലപ്പെട്ടു.
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്ലിന് ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്ലിന് ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
സംഭവത്തില്‍ കൊച്ചുമകന് റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.
മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു
കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
പാകിസ്ഥാനെ പിന്തുണച്ചതിന് മറുപടി? വിമാനത്താവളങ്ങളിലെ തുര്‍ക്കി കമ്പനിയുടെ കരാര്‍ റദ്ദാക്കി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യ - പാക് സംഘര്‍ഷത്തിനിടെ പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയ തുര്‍ക്കിക്കും അസര്‍ബൈജാനുമെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് നീങ്ങുന്നതായി സൂചന. കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കി കമ്പനിയെ പ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കി. ഡല്‍ഹി, മുംബൈ തുടങ്ങി കേരളത്തിലെ കൊച്ചി, കണ്ണൂര്‍ ഉൾപ്പെടെ ഒമ്പതോളം പ്രധാന വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് നടത്തുന്ന തുര്‍ക്കി ആസ്ഥാനമായുള്ള സെലെബി എയര്‍പോര്‍ട്ട് സര്‍വീസസസിനെതിരെയാണ് നടപടി . പാകിസ്ഥാന് തെമ്മാടി രാഷ്ട്രം, ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഏറ്റെടുക്കണം: രാജ്നാഥ് സിങ് കമ്പനിയുടെ ഗ്രൗണ്ട് ഹാന്ഡ്ലിംഗിനുള്ള സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രവ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. ദേശീയ സുരക്ഷ കണക്കാക്കിയാണ് നടപടിയെന്നാണ് വിശദീകരണം. ഇന്ത്യയില്‍ നിന്ന് തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും ഉള്ള വിനോദയാത്രകള്‍ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹണിമൂണ്‍, ഗ്രൂപ്പ് ടൂര്‍ പാക്കേജുകള്‍ അടക്കമുള്ളവയുടെ ബുക്കിംഗ് 60 ശതമാനവും റദ്ദായെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ യാത്രാ വെബ്സൈറ്റുകളിലെ കണക്കുകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള കോഡ്ഷെയര്‍ കരാര്‍ ഇന്‍ഡിഗോ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും വലിയ പ്രചാരണം നടക്കുന്നുണ്ട്. ഇനി ചരിത്രത്തിന്റെ ഭാഗം, ദുബായ് രാജ്യന്തര വിമാനത്താവളം അടച്ചുപൂട്ടുന്നു നേരത്തെ, രാജ്യത്തെ പ്രധാന സര്‍വകലാശാലകളില്‍ ഒന്നായ ജെഎന്‍യു ( ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല) തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനവുമായുള്ള ബന്ധം റദ്ദാക്കിയിരുന്നു.
സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.
ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു
തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു
തമിഴ്നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്ലിംലീഗ്
ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്ലിംലീഗ്
ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല.
ഭീകരതയെ ലക്ഷ്യമിടുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ; മുസ്ലിംലീഗ്
ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.
പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
സക്കറിയയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്.
യുപിഎസ് സി പരീക്ഷാ കലണ്ടര്‍ 2026 പുറത്തിറക്കി; സിവില്‍ സര്‍വീസ് പ്രിലിമിനറി മെയ് 24 ന്
ന്യൂഡല്‍ഹി: യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് 2026 ലെ പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി. അടുത്ത വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2026 മെയ് 24 ന് നടക്കും. സിവില്‍ സര്‍വീസിന് പുറമെ, എന്‍ഡിഎ, സിഡിഎസ്, എഞ്ചിനീയറിങ് സര്‍വീസസ് തുടങ്ങിയ മത്സര പരീക്ഷകളുടെ തിയതികളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വഖഫ് നിയമ ഭേദഗതി: ഹര്‍ജികള്‍ പരിഗണിക്കുന്നത് മെയ് 20 ലേക്ക് മാറ്റി സിവില്‍ സര്‍വീസ് പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം ജനുവരി 14 ന് പുറപ്പെടുവിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി മൂന്നാണ്. പ്രിലിമിനറി പരീക്ഷ പാസ്സാകുന്നവര്‍ മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹത നേടും. മെയിന്‍ പരീക്ഷ 2026 ഓഗസ്റ്റ് 21 ന് നടക്കും. 'ചെയ്യേണ്ടതെന്താണെന്ന് പാകിസ്ഥാന് അറിയാം, അതു ചെയ്താല്‍ മാത്രം ചര്‍ച്ച'; മൂന്നാം കക്ഷിയില്ലെന്ന് എസ് ജയ്ശങ്കര് നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി, കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷകള്‍ 2026 ഏപ്രില്‍ 12 ന് നടക്കും. സിവില്‍ സര്‍വീസ് പരീക്ഷയുടെ ഭാഗമായി, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷയും 2026 മെയ് 24 ന് നടക്കും. സിഎസ്ഇ മെയിന്‍സ് 2026 ഓഗസ്റ്റ് 21 ന് ആരംഭിച്ച് അഞ്ചു ദിവസം നീണ്ടു നില്ക്കും.
പൂര്‍ണ നഗ്നനായി മൊബൈല്‍ ഷോപ്പിലെത്തി; 25 ലക്ഷത്തിന്റെ ഫോണുകള്‍ കവര്‍ന്നു
ബംഗളൂരു: നഗ്നനായി മോഷണം നടത്താനെത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബംഗളൂരുവിലെ ഒരു മൊബൈല്‍ ഷോപ്പില്‍ പൂര്‍ണ നഗ്നനായി എത്തിയ യുവാവ് 25 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളുമായാണ് കടന്നുകളഞ്ഞത്. ഉടുതുണിയില്ലാതെ മോഷണത്തിനിറങ്ങിയ കള്ളന്റെ ദൃശ്യങ്ങള്‍ ഷോപ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുമുണ്ട്, മെയ് ഒന്‍പതിന് പുലര്‍ച്ചെ ഒന്നരയോടെയാണ് കളളന് ബൊമ്മനഹള്ളിയിലെ മൊബൈല്‍ ഷോപ്പില്‍ എത്തിയത്. ഗ്ലാസ് തകര്‍ത്ത് കടയ്ക്കകത്ത് കയറിയ മോഷ്ടാവ് 25 ലക്ഷം രൂപ വിലമതിക്കുന്ന 85 ഫോണുകളാണ് കവര്‍ന്നത്. അതിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. 'ഉറങ്ങാന്‍ അനുവദിച്ചില്ല; ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നമ്പര്‍ ചോദിച്ചു'; പാക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് ബിഎസ്എഫ് ജവാന് മോഷ്ടാവിനെ പിന്നീട് പൊലീസ് പിടികൂടി. എന്തിനാണ് കള്ളന് നഗ്നയായി എത്തിയതെന്ന കാര്യം പൊലീസിന് കണ്ടെത്താനായിട്ടില്ല. നേരത്തെയും ഇത്തരത്തില്‍ നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ട്.
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാട് തള്ളി ഇന്ത്യ. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മൂന്നാം കക്ഷിയില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളും ഇടപാടുകളും ഉഭയകക്ഷിപരമാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിലപാടാണിത്. സിന്ധു നദീജലക്കാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. 'ഉറങ്ങാന്‍ അനുവദിച്ചില്ല; ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നമ്പര്‍ ചോദിച്ചു'; പാക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് ബിഎസ്എഫ് ജവാന് പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഭീകരത യെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്റെ പക്കല്‍ കൈമാറേണ്ട ഭീകരരുടെ പട്ടികയുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. അതു ചെയ്താല്‍ മാത്രമാണ് ചര്‍ച്ചയുള്ളൂ. ഭീകര കേന്ദ്രങ്ങള്‍ പാകിസ്ഥാന് അടച്ചുപൂട്ടണമെന്ന് ജയ്ശങ്കര് ആവശ്യപ്പെട്ടു. 'അല്‍പ്പമെങ്കിലും വിവേകം കാണിച്ചുകൂടേ? ഹൈക്കോടതിയില്‍ പോയി മാപ്പു പറയൂ'; കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപത്തില്‍ ബിജെപി മന്ത്രിക്കെതിരെ സുപ്രീം കോടതി തീവ്രവാദത്തില്‍ എന്തുചെയ്യണമെന്ന് പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ തയ്യാറാണ്. ഭീകരര്‍ക്കെതിരായ ഓപ്പറേഷന് സിന്ദൂര്‍ ലക്ഷ്യം കണ്ടു. ആരാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത് എന്നത് എല്ലാവര്ക്കും വ്യക്തമാണ്. ഇന്ത്യ പാകിസ്ഥാന് സൈന്യത്തെ ആക്രമിച്ചില്ല. അതിനാല്‍ പാക് സൈന്യത്തിന് മാറിനില്‍ക്കാനും ഇടപെടാതിരിക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. ഇന്ത്യ എന്തുമാത്രം നാശനഷ്ടങ്ങള്‍ വരുത്തി എന്നത് ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
വഖഫ് നിയമ ഭേദഗതി: ഹര്‍ജികള്‍ പരിഗണിക്കുന്നത് മെയ് 20 ലേക്ക് മാറ്റി
ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 20 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. 1995 ലെ വഖഫ് നിയമത്തെ വെല്ലുവിളിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുന്നിലുള്ളത്. വഖഫ് ബെ യൂസര്‍, വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും മുസ്ലീങ്ങളല്ലാത്തവരെ നാമനിര്‍ദ്ദേശം ചെയ്യുക, വഖഫ് പ്രകാരം സര്‍ക്കാര്‍ ഭൂമി തിരിച്ചറിയുക എന്നീ മൂന്ന് പ്രധാന വിഷയങ്ങളില്‍ ഇടക്കാല ഉത്തരവ് ആവശ്യമുണ്ടോ എന്നത് സുപ്രീം കോടതി പരിഗണിക്കും. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി: സുപ്രീംകോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി 1995 ലെ വഖഫ് നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹിന്ദു കക്ഷികളുടെ ഒരു ഹര്‍ജിയും മെയ് 20 ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര് ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാര്‍, കെ വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് വഖഫ് ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. പാകിസ്ഥാന് തെമ്മാടി രാഷ്ട്രം, ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഏറ്റെടുക്കണം: രാജ്നാഥ് സിങ് വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനം ചെയ്ത വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീ നോട്ടിഫൈ ചെയ്യരുത്. കലക്ടര്‍മാര്‍മാര്‍ക്ക് പ്രവര്‍ത്തനം തുടരാം. എന്നാല്‍ തല്‍സ്ഥിതി മാറ്റാന്‍ പാടില്ല. വഖഫ് ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും ഇപ്പോള്‍ നിയമനം നടത്തരുത് തുടങ്ങിയ മുൻ ഉത്തരവിന്റെ കാലാവധി മെയ് 20 വരെ സുപ്രീംകോടതി നീട്ടിയിട്ടുണ്ട്.
ന്യൂഡല്‍ഹി: അബദ്ധത്തില്‍ പാകിസ്ഥാന് അതിര്‍ത്തി മറികടന്ന ബിഎസ്എഫ് ജവാന് പൂര്‍ണം കുമാർ ഷായ്ക്ക് പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 23-ന് പാകിസ്ഥാന് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത പൂര്‍ണം കുമാറിനെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് നേരിട്ട പീഡനങ്ങളെ കുറിച്ച് സൈനികന് വെളിപ്പെടുത്തിയത്. പാക് സൈനിക കസ്റ്റഡിയില്‍ ശാരീരിക ഉപദ്രവം കാര്യമായി നേരിട്ടില്ല. എന്നാല്‍ ശാരീരികമായി തളര്‍ത്തുന്നതിലുള്ള ശ്രമങ്ങളാണ് ഉണ്ടായത്. മാനസിക പീഡനങ്ങള്‍ രൂക്ഷമായിരുന്നു എന്നും പൂര്‍ണം കുമാറിനെ ഉദ്ധരിച്ച് സൈനികവൃത്തങ്ങള്‍ പറയുന്നു. പശ്ചിമബംഗാള്‍ സ്വദേശിയാണ് ബിഎസ്എഫ് 24-ാം ബറ്റാലിയനില്‍ അംഗമായ പൂര്‍ണം കുമാര്‍ ഷാ. പാകിസ്ഥാന് തെമ്മാടി രാഷ്ട്രം, ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഏറ്റെടുക്കണം: രാജ്നാഥ് സിങ് കണ്ണൂകള്‍ മൂടിക്കെട്ടിക്കൊണ്ടായിരുന്നു കസ്റ്റഡിയില്‍ ഭൂരിഭാഗം സമയവും കഴിഞ്ഞത്. കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടി മൂന്ന് സ്ഥലങ്ങളില്‍ മാറ്റി പാര്‍പ്പിച്ചു. അതില്‍ ഒന്ന് ഒരു വ്യോമസേനാ താവളമായിരുന്നു. അവിടെനിന്നും വിമാനങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ശബ്ദങ്ങള്‍ കേട്ടിരുന്നു. പിന്നീട് ഒരു ജയിലറയിലേക്ക് മാറ്റി. ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചിരുന്നില്ല. നിരന്തരം ചീത്തവിളിച്ചു. പൂര്‍ണം കുമാറിനെ ഉദ്ധരിച്ച് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പാക് അതിര്‍ത്തിയിലെ സൈനിക വിന്യാസം, സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ എന്നിവയും പാക് സൈനികര്‍ പൂര്‍ണം കുമാറില്‍ നിന്ന് തേടിയിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചില്ലെന്നാണ് അറിയിച്ചത് എന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. ചില ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറുകളും അവര്‍ പൂര്‍ണം ഷായോട് അന്വേഷിച്ചു എന്നാണ് വിവരം. സിന്ധു നദീജല കരാറിൽ നിന്നുള്ള പിൻമാറ്റം പുനഃപരിശോധിക്കണം, ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത അവസരത്തില്‍ പൂര്‍ണം ഷായുടെ ഭാവിയെ കുറിച്ച് വലിയ ആശങ്ക ഉയര്‍ന്നിരുന്നു. ഇന്ത്യ - പാക് വെടിനിര്‍ത്തലിന്ന പിന്നാലെയാണ് ജവാനെ ഇന്ത്യയ്ക്ക് കൈമാറിയത്. അട്ടാരി-വാഗാ അതിര്‍ത്തിയില്‍വെച്ച് പാകിസ്ഥാന് ഇന്ത്യക്ക് കൈമാറിയ പൂര്‍ണം ഷാ നിലവില്‍ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിലാണ് ഉള്ളത്. അദ്ദേഹം മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുത്ത് വരുന്നതായും ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. പാക് സൈന്യത്തിന്റെ പക്കലായിരുന്നപ്പോള്‍ പൂര്‍ണം ഷാ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ശ്രീനഗര്‍: ഓപ്പറേഷന് സിന്ദൂര്‍ ഭീകരതയ്ക്കെതിരായ ശക്തമായ നടപടിയായിരുന്നെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഭീകരവാദത്തിനെതിരെ ഏതറ്റം വരെയും ഇന്ത്യ പോകും. ഭീകരര്‍ക്ക് അഭയം നല്‍കുന്നത് പാകിസ്ഥാന് അവസാനിപ്പിക്കണം. ഓപ്പറേഷന് സിന്ദൂര്‍ രാജ്യത്തോടുള്ള പ്രതിബദ്ധതയായിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഓപ്പറേഷന് സിന്ദൂറിന് ശേഷം ജമ്മു കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി ബദാഗിബാഗ് കന്റോണ്മെന്റില് സംസാരിക്കുകയായിരുന്നു. പാകിസ്ഥാന്റെ ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലേക്ക് മാറ്റണമെന്ന് രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ എന്ന് ലോകരാജ്യങ്ങളോട് ചോദിക്കുകയാണ്. അതിനാല്‍ പാകിസ്ഥാനിലെ ആണവായുധങ്ങളുടെ സൂക്ഷിപ്പു ചുമതല അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. #WATCH | Srinagar, J&K: Defence Minister Rajnath Singh says, "...I ask the entire world if nuclear weapons are safe in the hands of such an irresponsible and rogue nation. I believe that Pakistan's nuclear weapons should be taken under the supervision of International Atomic… pic.twitter.com/7tQA7mbZZI — ANI (@ANI) May 15, 2025 'അല്‍പ്പമെങ്കിലും വിവേകം കാണിച്ചുകൂടേ? ഹൈക്കോടതിയില്‍ പോയി മാപ്പു പറയൂ'; കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപത്തില്‍ ബിജെപി മന്ത്രിക്കെതിരെ സുപ്രീം കോടതി പഹല്‍ഗാം ആക്രമണത്തിനുശേഷം, പാകിസ്ഥാനോടും തീവ്രവാദികളോടും ജമ്മു കശ്മീരിലെ ജനങ്ങള്‍ കടുത്ത രോഷമാണ് പ്രകടിപ്പിച്ചത്. കശ്മീരിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുകയാണ്. പാകിസ്ഥാന് ഉയര്‍ത്തിയ ആണവ ഭീഷണി പോലും കണക്കിലെടുക്കാതെയാണ്, ഇന്ത്യ ഭീകരവാദികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തിയത്. അതിര്‍ത്തിക്കപ്പുറത്തുള്ള പാകിസ്ഥാനിലെ ഭീകര താവളങ്ങളും ബങ്കറുകളും സൈന്യം നശിപ്പിച്ച രീതി, ശത്രുവിന് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് കരുതുന്നുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ ഉണ്ടായശേഷം ആദ്യമായി കശ്മീരിലെത്തിയ രാജ്നാഥ് സിങ്, കരസേനയുടെ 15 കോര്‍പ്സ് ഹെഡ് ക്വാര്‍ട്ടേഴ്സ് സന്ദര്‍ശിക്കുകയും സൈനികരുമായി സംസാരിക്കുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി സേവനം അനുഷ്ഠിക്കുന്ന എല്ലാ സൈനികരെയും അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സൈനികസേവനത്തിനിടെ മരിച്ച സൈനികര്‍ക്ക് രാജ്നാഥ് സിങ് ആദരാഞ്ജലി അര്‍പ്പിച്ചു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി രാജ്നാഥ് സിങ്ങിനെ സ്വീകരിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും രാജ്നാഥിനെ അനുഗമിച്ചിരുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി: സുപ്രീംകോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി പഹല്‍ഗാം ഭീകരര്‍ക്ക് മുഖ്യസഹായം നല്കിയ ആളെ വധിച്ചു അതിനിടെ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ വധിച്ച ആസിഫ് ഷെയ്ഖ് പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ക്ക് മുഖ്യ സഹായം നല്കിയ ആളാണെന്ന് സുരക്ഷാസേന അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, ഭീകരര്‍ക്ക് പ്രാദേശികമായി സഹായം നല്കിയ 14 ഓളം പേരുടെ പേരുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സുരക്ഷാസേനയ്ക്ക് കൈമാറിയിരുന്നു. ഇതില്‍ പ്രധാനിയാണ് കശ്മീര്‍ സ്വദേശിയായ ആസിഫ് ഷെയ്ഖ്. വര്‍ഷങ്ങളായി ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇയാള്‍, പ്രദേശത്ത് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നതായാണ് സൈന്യം വ്യക്തമാക്കുന്നത്. ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ കശ്മീര്‍ സ്വദേശികളായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്.
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
കേണല്‍ സോഫിയ ഖുറേഷിയെ ''ഭീകരവാദികളുടെ സഹോദരി'' എന്ന് പരാമര്‍ശിച്ച മധ്യപ്രദേശ് ആദിവാസികാര്യ മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ ബുധനാഴ്ച രാത്രി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി: സുപ്രീംകോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി
ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള വിധിയില്‍ സുപ്രീംകോടതിയില്‍നിന്നു വ്യക്തത തേടി രാഷ്ട്രപതി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന സവിശേഷ അധികാരം ഉപയോഗിച്ച്, വിധിയുമായി ബന്ധപ്പെട്ട് 14 കാര്യങ്ങളാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു സുപ്രീംകോടതിയോട് ചോദിച്ചിരിക്കുന്നത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് വ്യക്തത തേടിയത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോയെന്ന് രാഷ്ട്രപതി ചോദിക്കുന്നു. ഭരണഘടന സമയപരിധി നിശ്ചയ്ക്കാത്ത സാഹചര്യത്തില്‍ സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ വിധി പുറപ്പെടുവിക്കാനാകുക. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്നും സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ഷെ ഭീകരരെ സുരക്ഷാസേന വധിച്ചു രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി റഫറന്‍സില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതി ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുന്‍പ് വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ വ്യക്തത തേടുന്നതെന്ന് രാഷ്ട്രപതി റഫറന്‍സില്‍ വ്യക്തമാക്കുന്നു. വെടിവയ്പ്പ്; മണിപ്പുരിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു, ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്കിയ കേസിലാണ്, നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര് മഹാദേവന് എന്നിവരടങ്ങിയ രണ്ടാംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് രാഷ്ട്രപതിയുടെ നടപടി. രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങള്‍ ഇവയാണ്: 1. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഒരു നിയമസഭ പാസ്സാക്കിയ ബില്‍ ലഭിക്കുമ്പോള്‍ ഗവര്‍ണര്‍മാര്‍ക്ക് മുന്നിലുള്ള ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? 2. ഈ ഓപ്ഷനുകള്‍ വിനിയോഗിക്കുന്നതില്‍ മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണര്‍ പാലിക്കേണ്ടതുണ്ടോ? 3. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ വിവേചനാധികാരം പ്രയോഗിക്കുന്നത് ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണോ? 4. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ നടപടികളുടെ ജുഡീഷ്യല്‍ പരിശോധനയ്ക്ക് ആര്‍ട്ടിക്കിള്‍ 361 വിലക്ക് ഏര്‍പ്പെടുത്തുന്നില്ലേ ? 5. ഭരണഘടനാപരമായി സമയപരിധികള്‍ ഇല്ലെങ്കിലും, ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍മാര്‍ അവരുടെ അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍ കോടതികള്‍ക്ക് സമയപരിധി നിശ്ചയിക്കാനും നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിയുമോ? 6. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാരം ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണോ? 7. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാരം പ്രയോഗിക്കുന്നതിന് കോടതികള്‍ക്ക് സമയപരിധികളും നടപടിക്രമങ്ങളും നിശ്ചയിക്കാന്‍ കഴിയുമോ? 8. ഗവര്‍ണര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം രാഷ്ട്രപതിക്ക് സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ? 9. ഒരു നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആര്‍ട്ടിക്കിള്‍ 200, 201 പ്രകാരം ഗവര്‍ണറും പ്രസിഡന്റും എടുക്കുന്ന തീരുമാനങ്ങള്‍ നീതിന്യായ പരിശോധനയ്ക്ക് വിധേയമാണോ? 10. ആര്‍ട്ടിക്കിള്‍ 142 വഴി പ്രസിഡന്റോ ഗവര്‍ണറോ പ്രയോഗിക്കുന്ന ഭരണഘടനാപരമായ അധികാരങ്ങള്‍ ജുഡീഷ്യറിക്ക് പരിഷ്കരിക്കാനോ അസാധുവാക്കാനോ കഴിയുമോ? 11. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു സംസ്ഥാന നിയമം പ്രാബല്യത്തില്‍ വരുമോ? 12. സുപ്രീം കോടതിയുടെ ഏതെങ്കിലും ബെഞ്ച്, കേസില്‍ ഭരണഘടനാ വ്യാഖ്യാനം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിര്‍ണ്ണയിച്ചാല്‍, ആര്‍ട്ടിക്കിള്‍ 145(3) പ്രകാരം അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിലേക്ക് റഫര്‍ ചെയ്യേണ്ടതല്ലേ? 13. ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള സുപ്രീം കോടതിയുടെ അധികാരങ്ങള്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുറമേ നിലവിലുള്ള ഭരണഘടന അല്ലെങ്കില്‍ നിയമപരമായ വ്യവസ്ഥകള്‍ക്ക് അതീതമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് അധികാരമുണ്ടോ ? 14. ആര്‍ട്ടിക്കിള്‍ 131 പ്രകാരമുള്ള സ്യൂട്ടിലൂടെയല്ലാതെ, മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടന സുപ്രീം കോടതിയെ അനുവദിക്കുന്നുണ്ടോ? ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളില്‍ ജുഡീഷ്യല്‍ വ്യാഖ്യാനത്തിന്റെ ആവശ്യകതയെ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം, എക്സിക്യൂട്ടീവ്, ജുഡീഷ്യല്‍ അധികാരത്തിന്റെ ഭരണഘടനാപരമായ അതിരുകളെക്കുറിച്ച് കൂടി രാഷ്ട്രപതി വ്യക്തത തേടുന്നു.
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
ന്നാം ഭേദഗതിയും മറ്റ് ഭരണഘടനാ അവകാശങ്ങളും ലംഘിച്ച് തെറ്റായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചതിന് ട്രംപ് ഭരണകൂടത്തിനെതിരായ ഹര്‍ജിയുടെ ഫലം കാത്തിരിക്കുന്നതിനിടെ ടെക്സസില്‍ തടവില്‍ കഴിയുന്ന ബദര്‍ ഖാന് സൂരി വിര്‍ജീനിയയിലെ തന്റെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകും.
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്.
തമിഴ്നാട് സര്‍ക്കാര്‍ - ഗവര്‍ണര്‍ കേസില്‍ സംസ്ഥാന ബില്ലുകളില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് ഏപ്രില്‍ 8 ലെ സുപ്രീം കോടതിയുടെ വിധിന്യായത്തോട് രൂക്ഷമായി പ്രതികരിച്ചുകൊണ്ട്, രാഷ്ട്രപതി ദ്രൗപതി മുര്‍മു
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
നിലമ്പൂര്‍ ചോക്കാട് കല്ലാമുല സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ഷെ ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരായ, കശ്മീര്‍ സ്വദേശികളായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. സിന്ധു നദീജല കരാറിൽ നിന്നുള്ള പിൻമാറ്റം പുനഃപരിശോധിക്കണം, ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഭീകരരെ സൈന്യം വധിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. 'മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന പ്രവൃത്തി'; സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ വിജയ് ഷായ്ക്കെതിരെ കേസ് എടുത്ത് കോടതി കഴിഞ്ഞ ചൊവ്വാഴ്ച കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ലഷ്കര്‍ ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും പണവും അടക്കം പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടാകാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു.
യുവ കേന്ദ്രയിലും 'നെഹ്റു'പുറത്ത്! ഇനി 'മേര യുവ ഭാരത്'
ന്യൂഡൽഹി: കേന്ദ്ര യുവജന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര സംഘതനിന്റെ (എൻവൈകെഎസ്) പേര് മാറ്റം നിലവിൽ വന്നു. മേര യുവ ഭാരത് എന്നാണ് പുതിയ പേര്. അരനൂറ്റാണ്ട് മുൻപ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് യുവ കേന്ദ്ര സ്ഥാപിച്ചത്. പേര് മാറ്റിയതായി കോഡിനേറ്റർമാർക്കു അറിയിപ്പ് ലഭിച്ചു. എൻവൈകെ വെബ്സൈറ്റിൽ ഇപ്പോൾ മേരായുവഭാരത് എന്ന് ഹിന്ദിയിലും മൈ ഭാരത് എന്ന് ഇംഗ്ലീഷിലുമാണ് രേഖപ്പെടുത്തിയത്. ലോഗോയും മാറിയിട്ടുണ്ട്. വെടിവയ്പ്പ്; മണിപ്പുരിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു, ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു 2023 ഡിസംബറിൽ പേരുമാറ്റം പ്രഖ്യാപിച്ചിരുന്നു. ഇന്നലെയാണ് പ്രാബല്യത്തിലായത്. 2023 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൈ ഭാരത് എന്ന പോർട്ടൽ തുടങ്ങിയിരുന്നു. അന്നു മുതൽ എൻവൈകെഎസിന്റെ എല്ലാ പരിപാടികളും ഈ പോർട്ടൽ വഴിയാണ് നടന്നിരുന്നത്. 1972ലാണ് ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനകളിലൊന്നായ നെഹ്റു യുവ കേന്ദ്ര സംഘതൻ സ്ഥാപിച്ചത്. രാഷ്ട്ര നിർമാണത്തിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
വഖഫ് നിയമഭേദഗതി; ഹർജികൾ പുതിയ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ, ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകൾ കേട്ടിരുന്നത്. നിയമഭേദഗതി സ്റ്റേ ചെയ്യണമെന്ന അപേക്ഷയിൽ കൂടുതൽ വാദം കേൾക്കണമെന്നു ചൂണ്ടിക്കാട്ടി പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടേയെന്നു സഞ്ജീവ് ഖന്ന നേരത്തെ നിശ്ചയിച്ചാണ് ഇന്നത്തേക്ക് വാദം മാറ്റിയത്. സിന്ധു നദീജല കരാറിൽ നിന്നുള്ള പിൻമാറ്റം പുനഃപരിശോധിക്കണം, ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ തമിഴ്നാട്ടിലെ ഒരു ഗ്രാമം വഖഫ് ഭൂമിയാണെന്നു പ്രഖ്യാപിച്ചതിനെതിരെ പ്രദേശവാസി കക്ഷി ചേരാൻ നൽകിയ അപേക്ഷ ചീഫ് ജസ്റ്റിസിനു മുൻപാകെ എത്തും. തമിഴ്നാട്ടിലെ 300 ഏക്കറിലധികം വിസ്തൃതിയുള്ള തിരുച്ചെന്തുറൈ ഗ്രാമം മുഴുവൻ തങ്ങളുടെ സ്വത്താണെന്ന് അവകാശപ്പെട്ടാണ് വഖഫ് ബോർഡ് നേരത്തെ രംഗത്തെത്തിയത്. ജാമിയത്ത് നേതാവ് സമർപ്പിച്ച റിട്ട് ഹർജിയിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് പ്രദേശവാസി അപേക്ഷ നൽകിയത്. വഖഫ് ഭൂമി മാറ്റരുത്, വഖഫ് കൗൺസിൽ, ബോർഡ് എന്നിവയിലേക്ക് നിയമനം നടത്തരുത് തുടങ്ങിയ നിർദ്ദേശങ്ങളും കോടതി നേരത്തെ നൽകിയിരുന്നു.