തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ പണ്ഡിറ്റ് ജവര്‍ ലാല്‍ നെഹ്റു ദേശീയ പതാകയുമായി നില്ക്കുന്ന ചിത്രം ഉള്‍പ്പെടുത്തി പരസ്യം നല്കിയ രാജസ്ഥാന് സര്‍ക്കാരിനെ അഭിനന്ദിച്ച് കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാം. കര്‍ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടിയെന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.’രാജസ്ഥാന് സര്‍ക്കാരിന്റെ പ്രവര്‍ത്തി ഇന്ത്യയുടെ മറുപടി കൂടിയാണ്. കാരണം, നെഹ്റു ഇന്ത്യയുടെ ഹൃദയത്തിലാണ്. അല്ല, നെഹ്റു തന്നെയാണ് ഇന്ത്യയുടെ ഹൃദയം. ഇന്ത്യയുടെ പുരോഗമന ഹൃദയത്തിലാണ് നെഹ്റുവിന്റെ സ്ഥാനം. ഇന്ത്യയെന്ന ആശയത്തിന്റെ യഥാര്‍ത്ഥ ശില്പികള്ക്ക് പ്രണാമം’, വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രത്തില്‍ നെഹ്റുവിനെ ഒഴിവാക്കി പരസ്യം നല്കിയ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ നടപടിയും, ഇന്ത്യ പാക് വിഭജനത്തിന്റെ കാരണക്കാരനായി നെഹ്റുവിനെ ചിത്രീകരിച്ചതും വിവാദമായ സാഹചര്യത്തിലാണ് രാജസ്ഥാന് സര്‍ക്കാരിന്റെ നടപടി. പരസ്യം മലയാള പത്രങ്ങളിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കരസേന നന്ദിയോടെ യാത്രയാക്കിയ ഇന്ത്യന്‍ ആര്‍മിയുടെ നായയായ ‘ആക്സലി‘ന് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള ... Read more
തിരുവനന്തപുരം: പാലക്കാട് ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. സിപിഐഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നും, ആരെയും കൊല്ലുന്ന കില്ലേഴ്സ് പാര്‍ട്ടിയായി സിപിഐഎം മാറിയെന്നും സുധാകരന് പറഞ്ഞു .സര്‍ക്കാരിന്റെ കയ്യില്‍ ഉള്ളതിനേക്കാള്‍ ആയുധം സംഭരിച്ചിരിക്കുന്നത് സിപിഐഎമ്മാണ്. സിപിഐഎം അക്രമത്തിന്റെ വക്താക്കളാണെന്ന് ആരോപിച്ച സുധാകരന്, ഷാജഹാന്റെ കൊലപാതകത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്നതിന് തെളിവുണ്ടെന്നും സുധാകരന് പറഞ്ഞു.സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നാണ് എഫ്ഐആര്‍. ബിജെപി അനുഭാവികളായ എട്ട് പേരാണ് പ്രതികളെന്നും എഐആറില്‍ പറയുന്നു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തില്‍ നേരത്തെ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടവരുമുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലയാളികള്‍ എത്തിയ ഒരു സ്കൂട്ടര്‍ പൊലീസ് കണ്ടെയിരുന്നു.ഞായറാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം. ആക്രമത്തിന് പിന്നില്‍ ആര്‍എസ്എസ്…
ഉണരട്ടെ സ്വാതന്ത്ര്യം; കവിത വായിക്കാം
അമൃത മഹോത്സവം ഭാരതമാതാ വിജയിക്കട്ടെസ്നേഹ ഗീതികൾ മുഴങ്ങട്ടെസ്വാതന്ത്ര്യത്തിന്നമൃതഘോഷംസ്വതന്ത്ര വിഹായസ്സിലുയരട്ടെ… സത്യം ധർമ്മം നീതിയുമെല്ലാംഒന്നായ് പുലരും ഭാരതനാട്.മതേതരത്വം പ്രഭ ചൊരിയുന്നുസമത്വ സുന്ദര പാരിടത്തിൽ… ആത്മബലത്താൽ അടിപതറാതെനേടിയെടുത്തൊരു സ്വാതന്ത്ര്യംഅടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞുപാടുന്നൂ നാം വന്ദേ മാതരം… മേനികൾ അനവധി പൊലിഞ്ഞു വീണൂഭാരത നാടിൻ പൂമണ്ണിൽ,അവനിയിലെന്നും വിളങ്ങി നിൽക്കുംഅവരുടെ വീറും വിരിമാറും.അനവധി ഭാഷകൾ സംസ്കാരങ്ങൾഅതിരുകളില്ലാ ദേശസ്നേഹംത്രിവർണ്ണ കേതന ശോഭയിലെന്നുംപിറന്ന നാടിൻ പ്രാണേതാക്കൾ… എഴുപത്തഞ്ചാം അമൃതമഹോത്സവംആഘോഷിപ്പൂ നാമെല്ലാംവാനിലുയരെ മുഴങ്ങട്ടെ…ഉയരെയുയരെ മുഴങ്ങട്ടെ…
ഹൈബി ഈഡനെതിരായ പീഡനപരാതി വ്യാജം : സി.ബി.ഐ
തിരുവനന്തപുരം: എറണാകുളം എം.പി. ഹൈബി ഈഡനെതിരായ പീഡനപരാതി വ്യാജമെന്ന് സി.ബി.ഐ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ റഫര്‍ റിപ്പോര്‍ട്ടിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്. പരാതിക്കാരിയുടെ മൊഴിയില്‍ ഏറെ വൈരുധ്യങ്ങള്‍ ഉള്ളതിനാല്‍ വിശ്വാസ യോഗ്യമല്ലെന്നാണ് സി.ബി.ഐ. സംഘത്തിന്റെ വിലയിരുത്തല്‍. ഹൈബി ഈഡനെതിരായ പീഡനപരാതി നിലനില്‍ക്കാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ കോടതി അനുമതി നല്‍കണമെന്നാണ് റിപ്പോര്‍ട്ടിലെ ആവശ്യം.2021-ലാണ് സി.ബി.ഐ. സംഘം സോളാര്‍ കേസിലെ പ്രതിയായ യുവതിയുടെ പരാതിയില്‍ ഹൈബി ഈഡന് അടക്കം ആറുനേതാക്കളുടെ പേരില്‍ കേസ് എടുത്തത്. ഓരോ കേസിലും ഓരോ എഫ്.ഐ.ആറും സി.ബി.ഐ. സംഘം എടുത്തിരുന്നു. ഇതില്‍ ആദ്യം സി.ബി.ഐ. സംഘം അന്വേഷണം നടത്തിയത് ഹൈബി ഈഡനെതിരായ പരാതിയായിരുന്നു. ഈ അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹൈബി ഈഡന് പുറമെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍, മുന്‍മന്ത്രിമാരായ അടൂര്‍…
ചരിത്രമുറങ്ങുന്ന ഇണ്ടംതുരുത്തി മന
കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ സമാനതകളില്ലാത്ത സമരേതിഹാസമാണ് വൈക്കം സത്യഗ്രഹം. ഭാരതം ദർശിച്ച ... Read more
ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം : എഫ്.ഐ.ആർ
പാലക്കാട്: സി.പി.എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്.ഐ.ആർ. ബി.ജെ.പി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിലെന്നും ഷാജഹാന്റെ കാലിനും തലക്കും മാരകമായി വെട്ടേറ്റിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. എട്ട് പേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.ഞായറാഴ്ച രാത്രി 9.30ഓടെയാണ് സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമായ കൊട്ടേക്കാട് കുന്നങ്കാട് വീട്ടിൽ ഷാജഹാനെ (40) വീടിന് മുന്നിൽ വെച്ച് രണ്ട് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. തലക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ചേർന്ന് ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 10 ദിവസം മുമ്പ് ആയുധങ്ങളുമായി അക്രമികൾ ഷാജഹാന്റെ വീട്ടിലെത്തിയിരുന്നുവെന്ന് സി.പി.എം ജില്ല നേതൃത്വം ആരോപിച്ചിരുന്നു. അക്രമി സംഘത്തിലുണ്ടായിരുന്നവർ നേരത്തെ സി.പി.എം പ്രവർത്തകരായിരുന്നെന്നും ഇപ്പോൾ ബി.ജെ.പിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുൻ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണൻ…
രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകം ഫെഡറല്‍ തത്വങ്ങള്‍: മുഖ്യമന്ത്രി
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്തിന്റെ കരുത്തെന്ന് പിണറായി വിജയന്. രാജ്യത്തിന്റെ ... Read more
സിയാച്ചിനില്‍ കാണാതായ സൈനികന്റെ മൃതദേഹാവശിഷ്ടങ്ങൾ 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി
സിയാച്ചിനില്‍ കാണാതായ സൈനികന്റെ മൃതദേഹാവശിഷ്ടങ്ങൾ 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. 1984 ൽ ... Read more
ഫാസിസം ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നു: റിംഫ് ചർച്ചാ സംഗമം
റിയാദ് : മാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണവും ഫാഷിസത്തോടുള്ള മമതയും ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നതായി റിയാദ് ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് മാധ്യമങ്ങൾ. പുതിയ കാലത്ത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ മറച്ചുവെക്കാൻ ചില മാധ്യമങ്ങൾ ബോധപൂർവമായ ശ്രമം നടത്തുന്നതായും ചർച്ചാ സംഗമം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ചാ സംഗമം സംഘടിപ്പിച്ചത്. റിയാദ് ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ചാ സംഗമം ഒഐസിസി നേതാവ് മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷനായിരുന്നു. മൂന്ന് വിഷയങ്ങളിലായിരുന്നു ചർച്ചകൾ നടന്നത്. സ്വാതന്ത്യത്തിന്റെ 75 വർഷങ്ങൾ എന്ന ഒന്നാമത്തെ ചർച്ചാ വിഷയത്തിൽ പ്രവാസി സാംസ്കാരിക വേദി നേതാവ് അജ്മൽ ഹുസൈൻ അവതരണം നടത്തി. എഴുപത്തിയഞ്ച് വർഷങ്ങൾക്കൊടുവിൽ രാജ്യത്തെ…
കുളത്തില്‍ വീണ ആനക്കുട്ടിയെ രക്ഷിച്ചപ്പോള്‍ | SHORT NEWS | BABY ELEPHANT
ഛത്തീസ്ഗഡില്‍ കനത്തമഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
ഗതാഗതമന്ത്രിയുടെ വാക്ക് പാഴ് വാക്കായി; കെഎസ്ആർടിസിയിൽ ശമ്പള വിതരണം പൂർത്തിയായില്ല
തിരുവനന്തപുരം: ഇന്നലെയോടെ കെഎസ്ആർടിസിയിൽ ശമ്പള വിതരണം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഗതാഗതമന്ത്രിയുടെ വാക്ക് പാഴ് വാക്കായി. ജൂലൈ മാസത്തിലെ ശമ്പളം സ്വാതന്ത്ര്യദിനത്തിലും കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിച്ചില്ല.ഡീസൽ പ്രതിസന്ധിയെ തുടർന്ന് സർക്കാർ നൽകിയ 20 കോടിയിൽ നിന്നും 15 കോടി ഡീസലിനും അഞ്ച് കോടിയിൽ നിന്നും ചുരുക്കം താൽക്കാലിക ജീവനക്കാർക്കും ശമ്പളം കൊടുത്തെങ്കിലും സ്ഥിരജീവനക്കാർക്ക് പതിവ്പോലെ 15നും ശമ്പളമില്ല. എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്ന് കോടതി നിർദേശം വന്നതിന് പിന്നാലെ ശനി, ഞായർ ദിവസങ്ങൾ കൊണ്ട് ശമ്പളം കൊടുത്തുതീർക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞെങ്കിലും എന്ന് ശമ്പളമെത്തുമെന്ന് പറയാനാകാത്ത സ്ഥിതിയിലാണ് മാനേജ്മെന്റ്. സർക്കാരിൽ നിന്ന് പ്രതിമാസം ലഭിച്ചിരുന്ന 30 കോടി ഈ മാസം ഇതുവരെ കിട്ടിയിട്ടില്ല. വായ്പ തിരിച്ചടവിനുള്ള സഹായം എന്ന നിലയിലാണ് ഇത് ലഭിക്കുന്നത്. എന്നാൽ ഇത് ശമ്പള വിതരണത്തിനായി ഉപയോഗിക്കുകയും പകരം കലക്ഷനിൽ നിന്ന് വായ്പാ…
കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം, അംബികാ സോണി പതാക ഉയർത്തി
ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്താറാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് എഐസിസി ആസ്ഥാനത്ത് പ്രൗഢമായ തുടക്കം. ഒരാഴ്ച നീളുന്ന ആഘോഷങ്ങളാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു രാവിലെ മുതിർന്ന നേതാവ് അംബികാ സോണി ദേശീയ പതാക ഉയർത്തി. കോവിഡ് മൂലം ക്വാറന്റൈനിൽ കഴിയുന്നതിലാൻ സോണിയ ഗാന്ധി പങ്കെടുത്തില്ല. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണു ഗോപാൽ, ഗുലാം നബി ആസാദ്, ആനന്ദ ശർമ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. തുടർന്ന് ഗാന്ധിസ്മാരകത്തിലേക്കു പദയാത്രയും നടത്തി.
പെണ്‍സുഹൃത്തിനോട് സഹയാത്രികന്റെ ചാറ്റ്, യുവതിക്ക് സംശയം; വിമാനം വൈകിയത് ആറുമണിക്കൂര്‍
യാത്രികന്റെ മൊബൈലില്‍ വന്ന സംശയകരമായ സന്ദേശത്തെത്തുടര്‍ന്ന് മംഗലൂരു - മുംബൈ വിമാനം ആറു മണിക്കൂര്‍ വൈകി
സാഹിത്യകാരൻ ടി പത്മനാഭന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര രംഗത്ത്. സ്ത്രീകള്‍ക്കെതിരെ ... Read more
ടെലി പ്രോംപ്റ്റര്‍ ഒഴിവാക്കി, ഇത്തവണത്തെ പ്രസംഗം 82 മിനിറ്റ്
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാക്കളെ അനുസ്മരിച്ചപ്പോള്‍ വി ഡി സവര്‍ക്കറുടെ പേരും മോദി പരാമര്‍ശിച്ചു
ചിങ്ങ മാസപൂജ; ശബരിമല നടതുറപ്പ് നാളെ
തിരുവനന്തപുരം: ചിങ്ങമാസ പൂജയ്ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം നാളെ തുറക്കും. വൈകുന്നേരം അഞ്ചിന് ക്ഷേത്ര മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന് നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിക്കും.തുടര്‍ന്ന് അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടികയറിയുള്ള ദര്‍ശനത്തിന് അനുമതി ലഭിക്കും.17 മുതല്‍ 21 വരെയാണ് ശബരിമല ,മാളികപ്പുറം ക്ഷേത്രനടകള്‍ തുറന്നിരിക്കുക.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്മാര്ക്ക് സ്പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17 ന് പുലര്‍ച്ചെ അഞ്ചിനാണ് നടതുറപ്പ്.പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ ആറിന് വൈകിട്ട് നടതുറന്ന് ശനിയാഴ്ച നടയടയ്ക്കും.
18 കിലോ സ്വര്‍ണം കണ്ടെത്തി, മുഖ്യപ്രതി ജീവനക്കാരന്; ഫെഡ് ബാങ്ക് കവര്‍ച്ച, നാലുപേര്‍ പിടിയില്‍
ചെന്നൈ നഗരത്തില്‍ ജീവനക്കാരെ കെട്ടിയിട്ട് ഫെഡ് ബാങ്കില്‍ വന്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍
ബിഹാര്‍ ഓര്‍മ്മിപ്പിക്കുന്നത് | Janayugom Editorial
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര; ടീം ഇന്ത്യ ഹരാരെയില്‍ എത്തി
സിംബാബ്വെക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കായി ടീം ഇന്ത്യ ഹരാരെയില്‍ എത്തി. രാഹുല്‍ ദ്രാവിഡിന്റെ ... Read more
ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം:തിരുവല്ല ആശുപത്രി സൂപ്രണ്ട്
പത്തനംതിട്ട തിരുവല്ലയില്‍ ഓക്സിജൻ ലഭിക്കാതെ ആംബുലൻസില്‍ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തിരുവല്ല ... Read more
മങ്കിപോക്സ് വൈറസ്ബാധ; രോഗത്തെ പുതിയ പേരിട്ടു വിളിക്കാന്‍ ലോകാരോഗ്യ സംഘടന
മങ്കിപോക്സ് വൈറസ്ബാധയിലൂടെയുള്ള രോഗത്തെ പുതിയ പേരിട്ടു വിളിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. ഇതിനായി പൊതുജനങ്ങളില്‍ ... Read more
ഓക്സിജൻ ലഭിക്കാതെ ആംബുലൻസില്‍ രോഗി മരിച്ചതായി പരാതി
പത്തനംതിട്ട തിരുവല്ലയില്‍ ഓക്സിജൻ ലഭിക്കാതെ ആംബുലൻസില്‍ രോഗി മരിച്ചതായി പരാതി. തിരുവല്ല പടിഞ്ഞാറെ ... Read more
'2022 ഓടെ എല്ലാവര്ക്കും വീട്; കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും'; മോദിയുടെ പഴയ വാഗ്ദാനങ്ങള്‍
2022ഓടെ ഇന്ത്യ ദേശീയ പതാകയുമായി ബഹിരാകാശത്തേക്ക് ഒരു മകനെയോ മകളെയോ അയക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം
സ്വാതന്ത്ര്യം അടിയറവച്ച എട്ട് ബിജെപി ഭരണവര്‍ഷങ്ങള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ അതിന്റെ അര്‍ത്ഥം തന്നെ ഇല്ലാതാക്കുന്ന വിധത്തില്‍ 1837-ല്‍ ബ്രിട്ടീഷ് സ്വാതന്ത്ര്യസമരസേനാനികള്‍ക്കെതിരെ നടപ്പിലാക്കിയ അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ജനാധിപത്യഭരണത്തില്‍ ബിജെപി ഭരണകൂടം മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും സാമൂഹികപരിഷ്ക്കാരവാദികള്ക്കെതിരെയും പ്രയോഗിക്കുന്നത് കടുത്തവിമര്‍ശനം സൃഷ്ടിച്ചിരിക്കുന്നു. അതിനര്‍ത്ഥം സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം ഇനിയും അകലെയാണെന്നാണ്. വെള്ളക്കാരില്‍ നിന്നും ഭാരതത്തിലെ കറുത്തവര്ഗ്ഗക്കാരിലേക്ക് അധികാരം പരിവര്‍ത്തനം ചെയ്തപ്പോഴും രാജ്യദ്രോഹനിയമം അതേപോലെ നിലനില്‍ക്കുന്നുവെന്നത് കൗതുകകരമായ ദുരന്ത യാദൃച്ഛികതയാണ്. 1837-ല്‍ ആദ്യ ലാ കമ്മീഷന് ചെയര്മാന് തോമസ് ബാബിംടണ് മെക്കാളെയാണ് ഇങ്ങനെയൊരു നിയമം ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1860 ല്‍ ഇന്ത്യന്‍ പീനല്‍കോഡ് അതില്‍ അവസാനതീരുമാനം കൈക്കൊണ്ടുവെങ്കിലും 1870 വരെ അതില്‍ രാജ്യദ്രോഹപരമായ കുറ്റം ഉള്‍പ്പെടുത്തിയിരുന്നില്ല. ആദ്യമായി 1891-ലാണ് ‘ബാഗോബസി’ എന്ന ബംഗാളി ദിനപത്രത്തിന്റെ ഉടമയായ ജോഗേന്ദ്രചുണ്ടര് ബോസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഒരുകേസ് ട്രയല്‍ ഉണ്ടാക്കുന്നത്. 1987-ല്‍ ഇതേ നിയമപ്രകാരം ബ്രിട്ടീഷ്…
കോഴിക്കോട് - ഹോം നഴ്സിങ് സ്ഥാപനത്തിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ മുന്‍ സൈനിക ഉദ്യോഗസ്ഥന് അറസ്റ്റില്‍. കോഴിക്കോട് കക്കോടി സായൂജ്യം വീട്ടില്‍ സുഗുണന് (72) ആണ് അറസ്റ്റിലായത്. കസബ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ബാങ്ക് റോഡിന് സമീപമാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. സുഗുണനൊപ്പം അനാശാസ്യകേന്ദ്രത്തിലെ ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീന് (47) എന്നയാളും മധുര സ്വദേശിയായ സ്ത്രീയും അറസ്റ്റിലായി. Kerala home nursing brothel ex service arrest title_en: former military officer arrested for running a brothel in KOZ
സ്വാതന്ത്ര്യ ദിന പരസ്യത്തില്‍ നിന്ന് നെഹ്രുവിനെ ഒഴിവാക്കി, മോഡിയുടെ പ്രസംഗത്തിലും സവര്‍ക്കര്‍ മാത്രം
സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുന്നതിനിടെ വി ... Read more
ഒലയുടെ ഇലക്ട്രിക് കാര്‍ വരുന്നു; ഒറ്റ ചാര്‍ജിംഗില്‍ 500 കി.മി ഓടും
മുംബൈ - രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഒല. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 500 കി.മി വരെ കാര്‍ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും സ്പോര്‍ട്ടിയസ്റ്റ് കാറായിരിക്കും ഇതെന്ന് ഒല ഇലക്ട്രിക്കലിന്റെ സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. സെഡാന് മോഡലിലായിരിക്കും വാഹനം പുറത്തിറങ്ങുന്നത്. സ്റ്റൈലിന് ഊന്നല്‍ നല്കുന്ന മോഡലില്‍ ഹെഡ്ലാമ്പുകളും ബോണറ്റിന് കുറുകെയായി സ്ട്രിപ്പും നല്കിയിരിക്കും. India ola electric car mileage title_en: Ola Electric Car launch confirmed on August 15, to get mileage above 500 km
പാലക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അലങ്കര പണികൾക്കിടെ മലമ്പുഴയിൽ സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നതിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്. ബി ജെ പി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008 ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആര് എസ് എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി പി എം നേതാക്കള്‍ പറയുന്നു.എന്നാൽ ഈ വാദത്തെ പൂർണമായും തള്ളിയാണ് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്. ദേശാഭിമാനി വരുത്തുന്നതിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ദൃക്സാക്ഷി പറഞ്ഞു. മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു…
ഐഡന്റിറ്റിയില്‍ ടൊവിനോയുടെ നായികയായി ഡോണ സെബാസ്റ്റ്യന്‍
തൃശൂര്‍ - ടൊവിനോ തോമസ് പ്രധാന കഥാപാത്രമാക്കി അഖില്‍ പോള്‍,അനസ് ഖാന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഫോറന്‍സിക് മികച്ച വിജയമായിരുന്നു. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി എത്തിയ ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഈ ടീം വീണ്ടും എത്തുകയാണ്. ടൊവിനോ തോമസ് തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. അഖില്‍ പോള്‍അനസ് ഖാന് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം രാജു മല്ല്യത്ത് ആണ് നിര്‍മിക്കുന്നത്. ഐഡന്റിറ്റി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഡോണ സെബാസ്റ്റ്യന്‍ ആണ് നായികയായി എത്തുന്നത്. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിവച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്ത്, സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് നിര്‍മാണം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളം, ബെംഗളൂര്, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നടക്കും. 2023ല്‍ ചിത്രം തിയറ്ററുകളില്‍ എത്തും. Entertainment Tovino Madonna new film 2023 title_en: Madona sebastian to pair with Tovino Thomas in upcoming movie Identity
കെപിസിസി ഓണ്‍ലൈന്‍ റേഡിയോ ജയ്ഹോ പ്രക്ഷേപണം ഇന്നുമുതൽ
തിരുവനന്തപുരം: കോഴിക്കോട് ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കെപിസിസി ഓണ്‍ലൈന്‍ റേഡിയോ ജയ്ഹോയുടെ പ്രക്ഷേപണം ഇന്ന് സ്വാതന്ത്ര്യ ദിനത്തിന് ആരംഭിക്കും. തിരുവനന്തപുരം ഇന്ദിരാഭവനില്‍ രാവിലെ 10ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്കി കൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ് ജയ് ഹോ റേഡിയോ ജനങ്ങളിലെത്തുക. ശ്രോതാക്കളെ ആകര്‍ഷിക്കുന്ന വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദപരിപാടികള്‍ എന്നിവയ്ക്ക് പുറമെ ലോക മലയാളികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള നിരവധി മത്സരപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് നേതാക്കള്‍ റോഡിയോ പരിപാടികളില്‍ അവതാരകരായി എത്തിച്ചേരും. ഡിസ്കവറി ഓഫ് ഇന്ത്യ, ഗാന്ധിപര്‍വ്വം തുടങ്ങിയ പരിപാടികളും റേഡിയോ ജയ്ഹോയുടെ പ്രത്യേകതയാണ്.
അടുത്ത റിപ്പബ്ലിക് ദിനം വരെ ഫോണ്‍ എടുക്കുമ്പോള്‍ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണം: മഹാരാഷ്ട്ര മന്ത്രി
ഫോണ്‍ എടുക്കുമ്പോള്‍ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണമെന്ന് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീര്‍ ... Read more
ത്യാഗോജ്വല പോരാട്ടങ്ങൾക്ക് മുൻപിൽ അടിപതറിയ അധിനിവേശം; ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നിറവിൽ
പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.1885-ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനിഭരണത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ സമരങ്ങളാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. 1700-കളുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കാണാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. 1900-കളിലെ മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാൻ പിടിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു.…
കാല് മുറിച്ചുമാറ്റണമെന്ന് വൈദ്യര് പറഞ്ഞു; അമ്മയും മകനും തൂങ്ങിമരിച്ചു
കോഴിക്കോട്- കൊടുവള്ളിയില്‍ അമ്മയേയും മകനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മല് ഗംഗാധരന്റെ ഭാര്യ ദേവി, മകന് അജിത് കുമാര്‍ എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ദേവി ചികിത്സയ്ക്കായി കോഴിക്കോട്ട ഒരു വൈദ്യരുടെ അടുത്തുപോയിരുന്നു. കാല് മുറിച്ചുമാറ്റണമെന്ന് വൈദ്യര് പറഞ്ഞതായും ഇതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ വീട്ടിലേക്കു വിളിച്ചറിയിച്ചതായി പറയുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് എട്ടു മണിയോടെ ബന്ധുക്കള്‍ കൊടുവള്ളി പോലീസില്‍ പരാതി നല്കി. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് ഇരുവരെയും ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അജിത് കുമാര്‍ അവിവാഹിതനാണ്. Kerala suicide title_en: mother and son suicide
എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുന്നു; ലക്കി ബില്‍ പദ്ധതി
കേരളത്തില്‍ രണ്ടാമതും അധികാരത്തില്‍ എത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോടുള്ള വാഗ്ധാനങ്ങള്‍ നിറവേറ്റുന്നു. ഒന്നാം ... Read more
രമേശ് ചെന്നിത്തല ഭിന്ന സംസ്കാരങ്ങളും ഭാഷയും വേഷവും വിശ്വാസങ്ങളുമുള്ള ജനങ്ങളെ ദേശീയത എന്ന പൊതുധാരയിൽ കൂട്ടിയോജിപ്പിക്കുന്ന സംയോജിത രാഷ്ട്രം എന്നതാണ് ഫെഡറലിസം എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. കേന്ദ്രതലത്തിൽ ഒരു അധികാര കേന്ദ്രവും റീജണൽ അഥവാ സംസ്ഥാന തലത്തിൽ വിവിധ അധികാരകേന്ദ്രങ്ങളും എന്നതാണ് അതിന്റെ പ്രവർത്തന ഘടന. അധികാരവിഭജനത്തിലൂടെ ഓരോ പൗരന്റെയും മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ഭരണഘടനയിലൂടെ വൈജാത്യങ്ങളെ മുഴുവൻ കൂട്ടിയോജിപ്പിക്കുകയും വേണം. വൈവിധ്യങ്ങളാണ് ഇങ്ങനെയൊരു ആശയത്തിന്റെ അടിസ്ഥാനമെങ്കിലും പരസ്പരമുള്ള യോജിപ്പിലൂടെ എല്ലാവരെയും ഒന്നിച്ചു നിർത്തുമ്പോൾ മാത്രമാണ് ഫെഡറലിസം എന്ന രാഷ്ട്രനിർമിതിക്കു വിജയിച്ചു പോകാനാവൂ. നാനാത്വത്തിൽ ഏകത്വം എന്ന സംജ്ഞയിലൂടെ ഇന്ത്യ എന്ന ജനാധിപത്യ പരമാധികാര രാഷ്ട്രം കഴിഞ്ഞ 75 വർഷമായി ലോകത്തിനു മുന്നിൽ കാഴ്ച വയ്ക്കുന്നതും യോജിപ്പിന്റെ ഈ വിജയ ചരിത്രമാണ്.വിവിധ പക്ഷങ്ങളെ സംയോജിപ്പിച്ചു മുന്നേറേണ്ട ഫെഡറലിസം പക്ഷേ, ഇന്ത്യയിലിപ്പോൾ വിഘടിപ്പിച്ചു തകർക്കപ്പെടുന്ന അവസ്ഥയിലെത്തി നിൽക്കുന്നു എന്നതാണു നമ്മൾ…
ഓക്സിജന്‍ തീര്‍ന്നതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ രോഗി മരിച്ചു
പത്തനംതിട്ട- ഓക്സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി ആംബുലന്‍സില്‍ മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് 67 വയസുള്ള രാജന് ആംബുലന്‍സില്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് രാജനെ തിരുവല്ല താലൂക്ക്ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍ റഫറന്‍സ് ചെയ്തിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിലെ ഓക്സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തകഴിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാമെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അതിന് ആംബുലന്‍സ് ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഒരു വീടുവാങ്ങിയ സ്ത്രീക്ക് അബദ്ധത്തില്‍ ലഭിച്ചത് 84 വീടുകള്‍ വാഷിംഗ്ടണ്‍- ഒരു വീട് വാങ്ങിയ അമേരിക്കക്കാരി 84 വീടുകളുടെ ഉടമസ്ഥയായി. രേഖകള്‍ തയാറാക്കിയപ്പോള്‍ സംഭവിച്ച അക്ഷരപ്പിശകാണ് യു.എസ് വനിതയെ 50 ദശലക്ഷം ഡോളര്‍ ആസ്തിക്ക് ഉടമയാക്കിയത്. ഒരു വീടുവാങ്ങാന്‍ 5,94,481 ഡോളര്‍ നല്കിയ സ്ത്രീയുടെ പേരില്‍ പ്രദേശത്തുണ്ടായിരുന്ന 84 വീടുകളുടേയും രേഖ തയാറാക്കുകയായിരുന്നു. എ,ബി പ്രദേശങ്ങളിലെ വീടുകളും ഒരു പൊതസ്ഥലവുമാണ് അബദ്ധത്തില്‍ സ്ത്രീയുടെ പേരിലേക്ക് മാറിയത്. അബദ്ധം തിരുത്തി വീടുകളുടെ രേഖ പഴയതുപോലെയാക്കുക എളുപ്പമാണെങ്കിലും വേണമെന്നു വിചാരിച്ചാല്‍ ഒരാള്‍ക്ക് ദുഷ്കരമാക്കാമെന്നും ബ്രോക്കര്‍മാര്‍ പറയുന്നു. വടക്കുകിഴക്കന്‍ റെനോയിലെ സ്പാര്ക്സിലാണ് സംഭവം. Kerala Death title_en: patient died in ambulance
ഗൂഗിൾ ഇന്ത്യ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി സ്പെഷ്യൽ വിഡിയോയിൽ മലയാളിത്തിളക്കം
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ലോകമെങ്ങും പരക്കുന്നതിനൊപ്പം, അന്താരാഷ്ട്ര ടെക്നോ -ഇൻഫർമേറ്റിവ് ഭീമന്മാരായ ഗൂഗിൾ ഒരുക്കിയ ഹ്രസ്വ വിഡിയോയിൽ മലയാളിത്തിളക്കം. ലോകത്തെ ഏറ്റവും വലിയ നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോം ഓപ്പൺ ആണ് സ്വതന്ത്രഭാരതത്തിന്റെ 75 വർഷത്തെ നാഴിക്കല്ലുകളിൽ ഒന്നായി ഗൂഗിൾ തെരഞ്ഞെടുത്തത്. മലയാളികളായ അനീഷ് അച്യുതൻ, അജീഷ് അച്യുതൻ, മേബിൾ ചാക്കോ, ഡീനാ ജേക്കബ് എന്നിവർ കോ ഫൗണ്ടർമാരായ ഓപ്പൺ നിയോബാങ്കിംഗ് സ്റ്റാർട്ട് അപ് ഇതോടെ മലയാണ്മയുടെ സ്വാതന്ത്ര്യ ദിന സമ്മാനമായി. 2017 ലാണ് ഇവർ ഓപ്പൺ തുടങ്ങിയത്. ഇന്നതു ലോകത്തെ ഏറ്റവും വലിയ നിയോബാങ്കിംഗ് സേവനദാതാക്കളാണ്. ചെറുകിട ഇടത്തരം ബിസിനസുകളുടെ (എസ്എംബി) മുഴുവൻ സാമ്പത്തിക സേവനങ്ങളും ഇവർ ലഭ്യമാക്കുന്നു.ഇന്ത്യയുടെ നൂറാമത്തെ യുണികോൺ എന്ന നിലയിലാണ് ഓപ്പൺ ഗൂഗിൾ സെർച്ച് എൻജിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയത്. നൂറു കോടി യുഎസ് ഡോളറിന്റെ (7,963 കോടി രൂപ)…
ഒരു വീടുവാങ്ങിയ സ്ത്രീക്ക് അബദ്ധത്തില്‍ ലഭിച്ചത് 84 വീടുകള്‍
വാഷിംഗ്ടണ്‍- ഒരു വീട് വാങ്ങിയ അമേരിക്കക്കാരി 84 വീടുകളുടെ ഉടമസ്ഥയായി. രേഖകള്‍ തയാറാക്കിയപ്പോള്‍ സംഭവിച്ച അക്ഷരപ്പിശകാണ് യു.എസ് വനിതയെ 50 ദശലക്ഷം ഡോളര്‍ ആസ്തിക്ക് ഉടമയാക്കിയത്. ഒരു വീടുവാങ്ങാന്‍ 5,94,481 ഡോളര്‍ നല്കിയ സ്ത്രീയുടെ പേരില്‍ പ്രദേശത്തുണ്ടായിരുന്ന 84 വീടുകളുടേയും രേഖ തയാറാക്കുകയായിരുന്നു. എ,ബി പ്രദേശങ്ങളിലെ വീടുകളും ഒരു പൊതസ്ഥലവുമാണ് അബദ്ധത്തില്‍ സ്ത്രീയുടെ പേരിലേക്ക് മാറിയത്. അബദ്ധം തിരുത്തി വീടുകളുടെ രേഖ പഴയതുപോലെയാക്കുക എളുപ്പമാണെങ്കിലും വേണമെന്നു വിചാരിച്ചാല്‍ ഒരാള്‍ക്ക് ദുഷ്കരമാക്കാമെന്നും ബ്രോക്കര്‍മാര്‍ പറയുന്നു. വടക്കുകിഴക്കന്‍ റെനോയിലെ സ്പാര്ക്സിലാണ് സംഭവം. International home typo title_en: Woman accidentally buys 84 homes instead of one after typo
പെരിന്തല്‍മണ്ണ ദൃശ്യാകൊലക്കേസിലെ പ്രതി കുതിരവട്ടം കേന്ദ്രത്തില്‍നിന്ന് ചാടി രക്ഷപ്പെട്ടു
കോഴിക്കോട്- കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച്ച. കൊലക്കേസ് പ്രതിയായ അന്തേവാസി ഇവിടെനിന്ന് ചാടിരക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യാകൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ജൂണിലാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന നിയമവിദ്യാര്‍ഥിനിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയവെയാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടത്തെത്തിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെനിന്ന് അന്തേവാസി ചാടിപ്പോയിരുന്നു. 24 വയസുകാരനായ അന്തേവാസിയെ വളരെ വേഗം തന്നെ പിടികൂടി തിരികെ എത്തിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരി ഫെബ്രുവരി മാസങ്ങളിലായി അഞ്ചുപേരാണ് ഇവിടെ നിന്നും ചാടിപ്പോയിരുന്നു. ഇതില്‍ ഒരാളെ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സെല്ലിനുള്ളില്‍ ഒരു കൊലപാതകവും നടന്നു. സെല്ലിലുണ്ടായ അടിപിടിക്കിടെ മഹാരാഷ്ട്ര സ്വദേശിനി ജിയോ റാം ലോട്ട് കൊല്ലപ്പെട്ടിരുന്നു. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായിരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദത്തിലെ സുരക്ഷാ വീഴ്ചയില്‍ ഹൈക്കോടതിയുടെ ഇടപെട്ടിരുന്നു. മാനസികാരോഗ്യ കേന്ദത്തില്‍ എട്ട് സെക്യൂരിറ്റി ജീവനക്കാരെയെങ്കിലും അടിയന്തരമായി നിയമിക്കണമെന്നും എത്രയുംവേഗം നിയമനത്തിലെ പുരോഗതി അറിയിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ജൂണ്‍ 16നാണ് പെരിന്തല്‍മണ്ണ ഏലംകുളത്ത് നിയമവിദ്യാര്‍ഥിനിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊന്നത്. രാവിലെ ഏഴരയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. മുറിക്ക് ഉള്ളിലേക്ക് കയറിയ വിനീഷ് ആക്രമിക്കുകയായിരുന്നു. ഈ സമയം ദൃശ്യ മുറിയില്‍ ഉറങ്ങുക ആയിരുന്നു. ദൃശ്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഇളയച്ഛന് രാജ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ. ഞങ്ങള്‍ നിലവിളി കേട്ട് വരുമ്പോള്‍ ദൃശ്യ ചോരയില്‍ കുളിച്ച് കിടക്കുക ആയിരുന്നു. നെഞ്ചില്‍ കുത്തേറ്റിരുന്നു. വയറിലും മുറിവ് ഉണ്ടായിരുന്നു. കൈകള്‍ ചെത്തിയ പോലെ മുറിഞ്ഞിരുന്നു. വിരലുകളിലും മുറിവ് ഉണ്ടായിരുന്നു. അവള് ഉറങ്ങി കിടക്കുന്ന സമയത്ത് ആയിരുന്നു ഇതെല്ലാം. അത് കൊണ്ട് പ്രതിരോധിക്കാന്‍. കഴിഞ്ഞു കാണില്ല '. ദൃശ്യയുടെ അച്ഛന് നടത്തിയിരുന്ന കടയ്ക്ക് തീവെച്ച ശേഷമാണ് വിനീഷ് കൊലപാതകം നടത്തിയത്. കട കത്തി നശിച്ചതിന്റെ സമ്മര്‍ദത്തില്‍ ആയിരുന്നു വീട്ടുകാര്‍. ദൃശ്യയും സഹോദരി ദേവി ശ്രീയും അമ്മയും മാത്രം ആയിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇതെല്ലാം പ്രതി വിനീഷ് ആസൂത്രണം ചെയ്തത് ആയിരുന്നു എന്ന് കൊലപാതകം നടന്ന ശേഷമാണ് അറിയുന്നത്. കൊല്ലാന്‍ ഉറപ്പിച്ച് തന്നെ ആണ് പ്രതി ഇതെല്ലാം ചെയ്തത് എന്ന് പൊലീസ് പറഞ്ഞിരുന്നു. പ്ലസ് ടു മുതല്‍ വിനീഷ് ദൃശ്യയെ ശല്യം ചെയ്തിരുന്നു. രണ്ട് പേരും കുന്നക്കാവ് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആണ് പഠിച്ചത്. ദൃശ്യ ഒറ്റപ്പാലത്ത് എല്‍എല്‍ബിക്ക് പഠിക്കുന്നതിനിടെ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം. വിനീഷിന്റെ ശല്യം സഹിക്കാനാകാതെ പോലീസില്‍ ദൃശ്യയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് വിനീഷിനെ താക്കീത് ചെയ്തു വിടുകയും ചെയ്തു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ പശ്ചാത്തലം ആണ് പ്രതി വിനീഷിന്റേത്. രണ്ട് സഹോദരന്മാര് കൂടി ഉണ്ട്. Kerala Dhrushya murder escape mental asylum title_en: Again security lapse, Dhrushya murder accused escape from kuthiravattom mental health centre
ആത്മാഭിമാനത്തിന്റെ ഏഴര പതിറ്റാണ്ട്; ഇന്ന് സ്വാതന്ത്ര്യദിനം
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് രാജ്യം സ്വാതന്ത്ര്യ ദിനമായി ആചരിക്കുകയാണ്. നിരവധി ധീര രക്താസാക്ഷികളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനും ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി രാജ്യമെമ്പാടും ആചരിക്കുന്നു. ഒട്ടേറെ സ്വാതന്ത്ര്യ സമര സേനാനികൾ അവരുടെ ജീവൻ പോലും ത്വജിച്ച് നേടിത്തന്ന സ്വാതന്ത്ര്യം ഏഴര പതിറ്റാണ്ടിന്റെ നിറവിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്ന് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ ജീവ ത്യാഗം നടത്തിയവർക്ക് രാജ്യമിന്ന് ആദരാഞ്ജലികൾ അർപ്പിക്കും. സ്വാതന്ത്ര്യദിന പരിപാടികൾ ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നത് ദൂരദർശനാണ്. പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ഈ വർഷം വിപുലമായി ആചരിക്കുന്നു.…
വീണ്ടും തായ്വാനിലെത്തി യുഎസ് പ്രതിനിധി സംഘം
ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ വീണ്ടും തായ്വാന് സന്ദര്‍ശിച്ച് യു എസ് പ്രതിനിധി ... Read more
ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരന്റെ കയ്യില്‍ ഒരു കുരങ്ങന്, 20 പാമ്പ്, 2 ആമ
ചെന്നൈ- ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനെ പിടികൂടിയപ്പോള്‍ കസ്റ്റംസ് അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ കണ്ടത് ഒരു കുരങ്ങനെയും 20 പാമ്പിനെയും രണ്ട് ആമയെയും. ഇവയുടെ ചിത്രമടക്കം ചെന്നൈ എയര്‍ കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടു. ബാങ്കോക്കില്‍ നിന്ന് ടിജി337 വിമാനത്തില്‍ വ്യാഴാഴ്ച ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് ജീവനുള്ള മൃഗങ്ങളെ കണ്ടെത്തിയത്. ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ എയര്‍ കസ്റ്റംസ് അധികൃതര്‍ ഇയാളെ തടയുകയായിരുന്നു. തുടര്‍ന്ന് ബാഗേജ് പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെയാണ് ഉദ്യോഗസ്ഥരും അമ്പരന്നുപോയത്. ഒരു ഡി ബ്രാസ കുരങ്ങിനെയും 20 പാമ്പുകളെയും (15 കിങ് സ്നേക്കുകളും 5 ബോള്‍ പൈത്തണുകളും) രണ്ട് ആല്‍ഡബ്ര ആമകളെയുമാണ് ഇയാള്‍ അനധികൃതമായി കടത്തിയത്. ആനിമന് ക്വാറന്റൈന് ആന്റ് സര്ട്ടിഫിക്കേഷന് സര്‍വീസുമായുള്ള കൂടിയാലോചനയ്ക്കുശേഷം മൃഗങ്ങളെ തിരികെ അയച്ചുവെന്ന് കസ്റ്റംസ് അറിയിച്ചു. സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം യാത്രക്കാരനെതിരെ കേസെടുത്തുവെന്നും ബന്ധപ്പെട്ട വകുപ്പിനെ വിവരം അറിയിച്ചുവെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. പ്രതിയായ യാത്രക്കാരനെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ചെന്നൈയില്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരോ, മറ്റു വിവരങ്ങളോ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. India Chennai customs Animals bangok title_en: 23 Animals Smuggled From Bangkok Seized By Air Customs; Deported Back To Thailand
പത്തനംതിട്ടയില്‍ മന്ത്രി ഉയര്‍ത്തുന്നതിനിടെ പതാക കയറില്‍ കുടുങ്ങി; തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി
പത്തനംതിട്ട - പത്തനംതിട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തിയതില്‍ പിഴവ്. മന്ത്രി വീണ ജോര്‍ജ് പതാക ഉയര്‍ത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. പാതി പൊങ്ങിയ ദേശീയ പതാക, ചുറ്റിയ കയറില്‍ കുടുങ്ങുകയായിരുന്നു. പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥര്‍ പതാക താഴെ ഇറക്കി, പതാക കെട്ടിയതിലെ അപാകത പരിഹരിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയര്‍ത്തിയത്. മന്ത്രി വീണ ജോര്‍ജും ജില്ലാ കളക്ടര്‍ ദിവ്യ എസ്.അയ്യരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ തലേന്നും ചിലര്‍ നാടിന്റെ സമാധാനം തല്ലിക്കെടുത്താന്‍ ശ്രമിക്കുന്നു എന്നത് അപലപനീയമാണെന്ന് തുടര്‍ന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. നേരത്തെ മന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. Kerala MINISTER FLAG pathanamthitta police title_en: flag hoisting disrupted in Pathanamthitta
കെ.ടി ജലീല്‍ നിയമസഭാംഗത്തിന്റെ പെരുമാറ്റച്ചട്ടവും ലംഘിച്ചു
തിരുവനന്തപുരം - കശ്മീരിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കെ.ടി. ജലീല്‍, എം.എല്‍.എ. എന്ന നിലയിലും പെരുമാറ്റച്ചട്ടം ലംഘിച്ചു. ജലീലിനെതിരേ പരാതി വന്നാല്‍ സ്പീക്കര്‍ക്ക് നേരിട്ട് നടപടിയെടുക്കാം. അല്ലെങ്കില്‍ പരാതി അവകാശലംഘനവും പെരുമാറ്റച്ചട്ടവും സംബന്ധിച്ച സമിതിയുടെ പരിഗണനയ്ക്ക് വിടാം. അംഗങ്ങള്‍ ഉന്നത ധാര്‍മികനിലവാരവും അന്തസ്സും മാന്യതയും പുലര്‍ത്തണമെന്നാണ് പൊതുവായ ചട്ടം. നിയമസഭാ സമിതികളുടെ യാത്രകള്‍ക്ക് ബാധകമായ ചട്ടങ്ങളും നിഷ്കര്‍ഷിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിനിടെ ആക്ഷേപകരവും വിമര്‍ശനം ഉയരുന്നതുമായ കാര്യങ്ങളില്‍ അംഗങ്ങള്‍ വ്യാപരിക്കരുത്. എന്നാല്‍ പ്രവാസിക്ഷേമസമിതിയുടെ യാത്രയ്ക്കിടെയാണ് ജലീല്‍ കശ്മീരിനെപ്പറ്റി വിവാദ പരാമര്‍ശം നടത്തിയത്. ഭരണഘടനയിലെ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് അംഗങ്ങള്‍ക്ക് ആദരം വേണം, രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും ചോദ്യം ചെയ്യാന്‍ പാടില്ല എന്നീ ചട്ടങ്ങളുടെ ലംഘനമായും ജലീലിന്റെ പ്രവൃത്തി കണക്കാക്കപ്പെടാം. അംഗം കുറ്റം ചെയ്തതായി ബോധ്യപ്പെട്ടാല്‍ പലതലത്തിലുള്ള ശാസനകള്മുതല് സസ്പെന്‍ഷനും അംഗത്വം പിന്‍വലിക്കുന്നതും അടക്കമുള്ള നടപടികള്‍ കൈക്കൊള്ളാം Kerala kt jaleel MLA kashmir speaker title_en: KT Jaleel MLA violated protocol as member of assembly
യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മുൻ കാമുകൻ അറസ്റ്റില്‍
യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മുൻ കാമുകനെ അറസ്റ്റ് ചെയ്തു. മുസ്കാൻ എന്ന ... Read more
ഭാരത് ജോഡോ യാത്ര സംസ്ഥാനതല സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം 16ന്
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സംസ്ഥാനതല സ്വാഗത സംഘം ഓഫീസ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഓഗസ്റ്റ് 16ന് രാവിലെ 10ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഉദ്ഘാടനം ചെയ്യുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്റും ഭാരത് ജോഡോ യാത്ര സംസ്ഥാന കോഡിനേറ്ററുമായ കൊടിക്കുന്നിൽ സുരേഷ് എംപി അധ്യക്ഷത വഹിക്കും. മുഖ്യാഥിതിയായി പങ്കെടുക്കുന്ന ദേശീയ അവാർഡ് ജേതാവ് നഞ്ചമ്മയെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആദരിക്കും.
പാകിസ്ഥാൻ സൈനികര്‍ക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികര്‍
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പാകിസ്ഥാൻ സൈനികര്‍ക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികര്‍. ഇന്ത്യ ... Read more
മുഖ്യമന്ത്രി പിണറായി വിജയന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി
സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ... Read more
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒരാള്‍ കൂടി ചാടിപ്പോയി. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് ... Read more
തിരുവല്ലയില്‍ ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം
തിരുവല്ലയില്‍ ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുവല്ല റെയില്‍വേ ... Read more
പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി
സ്വാതന്ത്ര്യ ലബ്ധിയുടെ 75ാം വാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ടയില്‍ ദേശീയ പതാക ... Read more
അടുത്ത 25 വര്‍ഷം നിര്‍ണായകം; അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം; പ്രധാനമന്ത്രി
.ചെങ്കോട്ടയില്‍നിന്ന് ഇത് ഒമ്പതാംതവണയാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്
'ഹലോ' വേണ്ട, ഇനി ‘വന്ദേമാതരം’ മതി; മഹാരാഷ്ട്ര മന്ത്രി
സർക്കാർ ഉദ്യോഗസ്ഥരടക്കം ഈ രീതി ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു
വാടകക്കാരില്‍ ഒരാളാണ് മൃതദേഹം കണ്ട കാര്യം പൊലീസിനെ അറിയിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി.
സി അച്യുതമേനോൻ: രാഷ്ട്രീയത്തിന്റെ നിർമല മുഖം
നവകേരള ശില്പി, സ്വാതന്ത്ര്യ സമര നായകൻ, കമ്മ്യൂണിസ്റ്റ് നേതാവ്, മികച്ച പാർലമെന്റേറിയൻ, എഴുത്തുകാരൻ… ... Read more
സ്വാതന്ത്ര്യത്തിന് ആരാണ് ഭീഷണി?
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മതനിരപേക്ഷവും നാനാത്വം നിറഞ്ഞതുമായ സ്വാതന്ത്ര്യസമര ... Read more
പാലക്കാട് മലമ്പുഴയില്‍ സിപിഐഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു. പാലക്കാട് സിപിഐഎം ലോക്കല്‍ ... Read more
പതാക ഉയര്‍ത്താന്‍ കയറിയ വൃദ്ധന് മേല്‍ക്കൂരയില്‍നിന്ന് വീണുമരിച്ചു
പാല്‍ഘര്‍- മഹാരാഷ്ട്രയില്‍ ദേശീയ പതാക ഉയര്‍ത്താനായി മേല്‍ക്കൂരയില്‍ കയറിയ 65 വയസ്സുകാരന് കാല്‍വഴുതി വീണു മരിച്ചു. പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. ലക്ഷ്മണ് ഷിന്‍ഡെയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ചയാണ് സംഭവം. പരുക്കേറ്റ ഷിന്‍ഡെയെ മൂന്ന് ആശുപത്രികളിലേക്ക് കൊണ്ടുപോയി. നന്ദ്ഗോണിലെ പൊതു ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ജവാഹര്‍ ആശുപത്രിയിലേക്കും മാറ്റി. അവിടെനിന്നു വിദഗ്ധ ചികിത്സയ്ക്കായി നാസിക്കിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് പരാതി ഉയര്‍ന്നു. അപകട മരണത്തിന് പോലീസ് കേസെടുത്തു. India Died title_en: died in maharashtra
അന്തരീക്ഷം പൊടിയില്‍ മൂടി, ദുബായില്‍ വിമാനങ്ങള്‍ വഴിമാറ്റി
ദുബായ്- കനത്ത പൊടിക്കാറ്റില്‍ അന്തരീക്ഷം മൂടിയതിനെ തുടര്‍ന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇവിടേക്ക് വരേണ്ടിയിരുന്ന 10 വിമാനങ്ങള്‍ ദുബായ് വേള്‍ഡ് സെന്ററിലേക്കും സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും വഴി തിരിച്ചുവിട്ടു. ദുബായിലും അബുദാബിയിലും വീശിയടിച്ച കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് പ്രദേശത്ത് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പുലര്‍ച്ചെ മുതല്‍ കാഴ്ചാപരിധി 500 മീറ്ററില്‍ താഴെയായതിനാല്‍ ജനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ വാഹനമെടുത്തു പുറത്തു പോകാന്‍ പാടുള്ളുവെന്നു പോലീസ് മുന്നറിയിപ്പ് നല്കി. Gulf Dubai title_en: flights in dubai
ചാക്കോച്ചനും ടൊവിനോക്കും പൊട്ടിച്ചിരിക്കാം, രണ്ടു സിനിമയ്ക്കും റെക്കോര്‍ഡ് കലക്ഷന്‍
കോഴിക്കോട് - തല്ലുമാല, ന്നാ താന്‍ കേസ് കൊട് എന്നീ സിനിമകള്‍ കോഴിക്കോട് നഗരത്തില്‍ ഡസനിലേറെ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ എല്ലാ തിയേറ്ററുകളിലും ഈ സിനിമകളുടെ ബുക്കിംഗ് പൂര്‍ത്തിയായി. കുറച്ചു കൂടിയ നിരക്ക് നല്കി ആര്‍പി മാളിലെ ആശീര്‍വാദ് മള്‍ട്ടിപ്ലെക്സില്‍ കാണാമെന്ന് വിചാരിച്ചാലും രക്ഷയില്ല. അവിടേയും ഹൗസ് ഫുള്ളാണ്. ഇരു സിനിമകളും തമ്മില്‍ ക്ലാഷ് ഉണ്ടാവുമെന്ന് വിചാരിച്ചിരുന്നെങ്കിലും മികച്ച വിജയം നേടി തല്ലുമാലയും, ന്നാ താന്‍ കൊണ്ട് കേസ് കൊടും തീയ്യേറ്ററുകളില്‍ തംരംഗം സൃഷ്ടിക്കുകയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം കലക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത് തല്ലുമാലയാണ്. ശനിയാഴ്ചയോടെ ചിത്രം അഞ്ച് കോടി കടന്നിരുന്നു. ഇക്കാര്യം കേരള ബോക്സോഫീസ് ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തു. കുഞ്ചാക്കോ ബോബന് ചിത്രം ന്നാ താന്‍ കൊണ്ട് കേസ് കൊട് നാല് കോടിയിലേക്കാണ് എത്തുന്നത്.ആദ്യ ദിനം തന്നെ തല്ലുമാല നേടിയത് 3.55 കോടിയാണ്. കേരളത്തിലാകെ ആയിരത്തിലധികം ഷോയാണ് ചിത്രത്തിനുണ്ടായിരുന്നത്. ടൊവീനോയുടെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ്ങുകളില്‍ ഒന്ന് എന്ന് തന്നെയാണ് ഇതിനെ വിലയിരുത്തുന്നതും. വിവാദ പോസ്റ്ററിലാണ് തുടക്കം എങ്കിലും കുഞ്ചാക്കോ ബോബന് ചിത്രം ന്നാ താന്‍ കൊണ്ട് കേസ് കൊട് രണ്ട് ദിവസം കൊണ്ട് നേടിയത് 2.71 കോടിയാണ്.രതീഷ് ബാലകൃഷ്ണ പൊതുവാള് രചനയും സംവിധാനവും നിര്‍വ്വഹിച്ച് കുഞ്ചാക്കോ ബോബന്, ഗായത്രി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ന്നാ താന്‍ കൊണ്ട് കേസ് കൊട്. കുഞ്ചാക്കോ ബോബന് പ്രൊഡക്ഷന്‍സ്,എസ്ടിക്കെ ഫ്രെയിംസ്, ഉദയ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഓഗസ്റ്റ് 11നാണ് റിലീസിനെത്തിയത്. മലയാള സിനിമയുടെ വസന്തകാലം തിരിച്ചെത്തുന്ന പ്രതീതിയാണ് തിയേറ്ററുകളില്‍. Entertainment Chackochan Tovino clash box office title_en: Two recently released Malayalam films get record collection
ഈജിപ്ഷ്യന്‍ ചർച്ചിലെ അഗ്നിബാധ: സൗദി അനുശോചിച്ചു
റിയാദ്-ഈജിപ്തിലെ അബു സൈഫീൻ ചർച്ചിലുണ്ടായ അഗ്നിബാധയിൽ സൗദി അറേബ്യ ദുഖം രേഖപ്പെടുത്തി. തീപിടുത്തത്തിൽ ചർച്ചിലെ പുരോഹിതൻ ഉൾപ്പെടെ 41 പേർ മരിക്കുകയും ചെയ്തിരുന്നു. സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഈജിപ്ത്യൻ സർക്കാറിനോടും ഈജിപ്ത്യൻ ജനതയോടുമുള്ള സൗദി അറേബ്യയുടെ അനുശോചനവും അറിയിച്ചു. പരിക്കേറ്റവർ വളരെ വേഗത്തിൽ സുഖം പ്രാപിക്കട്ടെഎന്നും മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു. Saudi title_en: Egyptian church fire: Saudi condoles
ഒഐസിസി മെമ്പർഷിപ്പ് കാമ്പയിന് റിയാദിൽ ഉജ്ജ്വല തുടക്കം
നാദിർ ഷാ റഹിമാൻ റിയാദ് : ഒഐസിസി റിയാദ് റീജണൽ കമ്മറ്റിയുടെ കീഴിൽ മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി .ബത്ത ലുഹാ ഓഡിറ്റോറിയത്തിൽ വെച്ച് ഒഐസിസി റിയാദ് സെന്ററിൽ കമ്മറ്റി ആക്റ്റിംങ്ങ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് റിയാദിലെ മുതിർന്ന കോണഗ്രസ് പ്രവർത്തകൻ രാജു തൃശൂരിന്ന് ആദ്യ മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. റിയാദിലെ എല്ലാ കോൺഗ്രസ് പ്രവത്തകരെയും ഒഐസിസിയുടെ കീഴിൽ കൊണ്ട് വരികയും അത് വഴി പ്രവാസലോകത്തും നാട്ടിലും കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തി പ്പെടുത്തുന്നതിന്ന് വേണ്ടി വളരെ ചിട്ടയായ രീതിയിലാണ് മെമ്പർ ഷിപ്പ് കാമ്പയിൻ മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നതെന്ന് ഒഐസിസി നേതാക്കൾ പറഞ്ഞു. മെമ്പർഷിപ്പ് വിതരണോദ്ഘടന ചടങ്ങിന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനിക്കടവ് അദ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മറ്റി സർക്കുലർ പ്രകാരം പ്രസീഡിയം കമ്മറ്റിയെ തെരഞ്ഞെടുക്കുകയും മെമ്പർഷിപ്പുകൾ പ്രെസിഡിയം കമ്മറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാകമ്മറ്റികൾ…
ഇന്തോനേഷ്യൻ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കമ്പനികൾക്ക് മാത്രം
റിയാദ്-ഇന്തോനേഷ്യൻ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കമ്പനികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് റിപ്പോർട്ട്. 100 ദശലക്ഷം റിയാൽ മൂലധനമുള്ള 'എ'വിഭാഗത്തിലുള്ള കമ്പനികൾക്കും 50 ദശലക്ഷം റിയാൽ മൂലധനമുള്ള 'ബി'വിഭാഗത്തിലെ കമ്പനികൾക്കും മാത്രമേ ഇനി മുതൽ ഇന്തോനേഷ്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അധികാരമുള്ളൂ. ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് പതിനയ്യായിരത്തിനും പതിനെട്ടായിരത്തിനും ഇടയിലായിരിക്കുമെന്നും മാസ ശമ്പളം മുവായിരം റിയാലിനും നാലായിരം റിയാലിനും ഇടയിലായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള സംവിധാനം മുമ്പത്തെ രീതിയിൽ നിന്ന് വ്യത്യസ്തമാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്. വ്യക്തികളുടെ സ്പോൺസർഷിപ്പിൽ ഇന്തോനേഷ്യൻ തൊഴിലാളികളെ കൊണ്ടുവരികയോ വ്യക്തികൾക്ക് കൈമാറുകയോ ചെയ്യരുതെന്ന് ഇന്തോനേഷ്യൻ സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അതിനാൽ വിസകൾ പ്രമുഖ കമ്പനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും റിക്രൂട്ട്മെന്റ് ഓഫീസിനെ ഉദ്ധരിച്ചു പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നു. Saudi indonesia title_en: For Indonesian labor recruitment companies only
രണ്ടു തവണ സെയ്ഫ് അലി ഖാന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചിട്ടുണ്ട്- കരീന
മുംബൈ - നീണ്ട പ്രണയത്തിനു ശേഷം 2012ലായിരുന്നു ബോളിവുഡ് താരങ്ങളായ കരീന കപൂറും സെയ്ഫ് അലി ഖാനും തമ്മിലുള്ള വിവാഹം. എന്നാല്‍ സെയ്ഫിന്റെ വിവാഹാഭ്യര്‍ഥന താന്‍ ആദ്യം നിരസിച്ചിരുന്നു എന്നാണ് കരീന പറയുന്നത്. രണ്ടു തവണ സെയ്ഫ് അലി ഖാന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്.2003ലും 2006ലും ഇരുവരും വിവിധ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. എന്നാല്‍ 2008ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. നാലുവര്‍ഷത്തെ ഡേറ്റിങ്ങിനു ശേഷമായിരുന്നു വിവാഹം. 'സെയ്ഫിന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കുന്നതിനു മുന്‍പ് രണ്ടു തവണ നിരസിച്ചിരുന്നു. പക്ഷേ, അവസാനം നല്കിയ സമ്മതത്തിലാണ് കാര്യം- കരീന പറഞ്ഞു. എന്തായിരുന്നു രണ്ടു തവണ സെയ്ഫ് വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ നിരസിച്ചതെന്ന ചോദ്യത്തിന് കരീനയുടെ മറുപടി ഇങ്ങനെയായിരുന്നു. 'നിരസിച്ചിരുന്നെങ്കിലും സ്നേഹമുണ്ടായിരുന്നു. അത് വളരെ വേഗത്തില്‍ തീരുമാനമെടുക്കേണ്ട കാര്യമായിരുന്നില്ല. പരസ്പരം കുറച്ചു കൂടി അറിഞ്ഞശേഷം തീരുമാനിക്കാം എന്നാണ് കരുതിയത്. പക്ഷേ, ഞാന്‍ സെയ്ഫിനെ തന്നെ വിവാഹം കഴിക്കുമെന്ന് എനിക്കുറപ്പായിരുന്നു.- കരീന വ്യക്തമാക്കി. Entertainment kareena saif ali khan dating refuse title_en: Kareena Kapoor reveals she refused to marry Saif Ali Khan twice: I was still in love, thought it was too soon
പെണ്മക്കളില് പ്രതീക്ഷയെന്ന് രാഷ്ട്രപതി
ന്യൂദല്‍ഹി- 2047 ആകുമ്പോഴേക്കും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ പൂര്‍ണമായി സാക്ഷാത്കരിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു. ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടന തയാറാക്കിയവരുടെ കാഴ്ചപ്പാടിന് നാം മൂര്‍ത്തമായ രൂപം നല്‍കും. ഒരു ആത്മനിര്‍ഭര്‍ ഭാരതവും അതിന്റെ യഥാര്‍ഥ സാധ്യതകള്‍ തിരിച്ചറിയാമായിരുന്ന ഒരു ഇന്ത്യയും കെട്ടിപ്പടുക്കാനുള്ള പാതയിലാണ് നാം. സമീപ വര്‍ഷങ്ങളില്‍ ഒരു പുതിയ ഇന്ത്യ ഉയര്‍ന്നുവരുന്നത് ലോകം കണ്ടു. മഹാമാരിയോടുള്ള നമ്മുടെ പ്രതികരണം എല്ലായിടത്തും പ്രശംസിക്കപ്പെട്ടു. രാജ്യത്ത് തന്നെ നിര്‍മ്മിച്ച വാക്സിനുകള്‍ ഉപയോഗിച്ച് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷന് പദ്ധതി നാം ആരംഭിച്ചു. കഴിഞ്ഞ മാസത്തോടെ ആകെ വാക്സിന് വിതരണത്തില്‍ നാം 200 കോടി കടന്നിരുന്നു. മഹാവ്യാധിയെ ചെറുക്കുന്നതില്‍ നമുക്കുണ്ടായ നേട്ടങ്ങള്‍ പല വികസിത രാജ്യങ്ങളെയും അപേക്ഷിച്ച് മികച്ചതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. എല്ലാ മേഖലയിലും ഇന്ത്യ മുന്നോട്ട് പോകുന്നുവെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ സ്വപ്നം നമ്മള് സാക്ഷാത്കരിക്കുമെന്നും ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ നമ്മുടെ പെണ്മക്കളാണ്. അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇവരില്‍ ചിലര്‍ രാജ്യത്തിന് കീര്‍ത്തി നേടിത്തന്നു. നമ്മുടെ വിജയികളില്‍ വലിയൊരു വിഭാഗം സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. യുദ്ധവിമാനത്തിന്റെ പൈലറ്റുമാരാകുന്നത് മുതല്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വരെ എത്തി നമ്മുടെ പെണ്മക്കള് വലിയ ഉയരങ്ങള്‍ കീഴടക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. India Murmu title_en: PRESIDENT MURMU speaks to nation
കെ.ടി.ജലീല്‍ പാക് ചാരനെന്നു കെ.സുരേന്ദ്രന്, പാക്കിസ്ഥാനിലേക്ക് പോകണമെന്നും ആവശ്യം
മാനന്തവാടി-കെ.ടി.ജലീല്‍ എംഎല്‍എയെ പാക്കിസ്ഥാന് ചാരനെന്നു മുദ്രകുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബി.ജെ.പി മാനന്തവാടിയില്‍ സംഘടിപ്പിച്ച തിരഗ യാത്ര സമാപനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ദേശീയതയില്‍ വിശ്വാസമില്ലാത്ത ജലീല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. വിവാദ പ്രസ്താവനയില്‍ മാപ്പുപറയാന്‍ ജലീല്‍ തയാറായിട്ടില്ല. ഇന്ത്യന്‍ ഭരണഘടനയോട് ജലീലിന് ബഹുമാനമില്ല. അങ്ങനെയൊരാളുടെ സ്ഥാനം പാക്കിസ്ഥാനിലാണ്. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതുകൊണ്ട് പ്രശ്നം തീരുന്നില്ല. ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത ജലീലിനെതിരേ നിയമനടപടി സ്വീകരിക്കണം. ജലീലിനെതിരെ ബി.ജെ.പി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. Kerala title_en: k surendran against KT Jaleel
കൊല്ലം സ്വദേശിനി മസ്കത്തില് നിര്യാതയായി
മസ്കത്ത്- കൊല്ലം സ്വദേശിനി മസ്കത്തില് മരിച്ചു. പുനലൂര്‍, മാത്ര, ലക്ഷംവീട് പള്ളി കിഴക്കേതില്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യ ബീന ബീവി (62) ആണ് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ബീന ബീവി ഒമാനിലെ ഇബ്രിയില്‍ വീട്ടുജോലിക്കാരിയാണ്. പിതാവ്: ഷംസുദ്ദീന്. മാതാവ്: സൈനബ ബീവി. മകള്‍: ബിസ്മി. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. Gulf oman title_en: KOLLAM NATIVE DIED IN OMAN
പാലക്കാട്ട് സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു, ആർ.എസ്.എസ് എന്ന് ആരോപണം
പാലക്കാട്- പാലക്കാട്ട് സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടു. സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. ആർ.എസ്.എസ് പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. രാത്രി ഒൻപതരയോടെ കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഷാജഹാനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഷാജഹാന്റെ കൂടെ ഉണ്ടായിരുന്ന ചന്ദ്രൻ ഉടൻ തന്നെ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാജഹാന് സോഷ്യൽ മീഡിയയിൽ ഭീഷണി ഉണ്ടായിരുന്നുവെന്ന് സി.പി.എം വ്യക്തമാക്കി. Kerala cpm RSS title_en: cpm worker killed in Palakad
സൗദിയിലേക്ക് പുറപ്പെട്ട ചരക്കു കപ്പല്‍ ഈജിപ്തില്‍ ചെങ്കടല്‍ തീരത്ത് കുടുങ്ങി
ജിദ്ദ- ഈജിപ്തിലെ പോര്‍ട്ട് തൗഫീഖ് തുറമുഖത്തു നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ചരക്കു കപ്പല്‍ മോശം കാലാവസ്ഥ കാരണം ഈജിപ്ഷ്യന്‍ ചെങ്കടല്‍ തീരത്ത് തന്നെ കുടുങ്ങിയതായി ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൂയസ് ഉള്‍ക്കടലിന്റെ ആഫ്രിക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈജിപ്തിലെ ചെങ്കടലിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള റാസ് ഗരീബിലാണ് കപ്പലകപ്പെട്ടത്. കാറുകളുമായി സൗദിയിലേക്ക് പുറപ്പെട്ട കപ്പലാണ് വഴിയില്‍ കുടുങ്ങിയത്. കപ്പലുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കപ്പലിന്റെ സൗദി ഏജന്റിനെ അറിയിച്ചതായും ചെങ്കടലുമായി ബന്ധപ്പെട്ട അധികൃതരെ വിഷയം അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കപ്പലിലുണ്ടായിരുന്ന 24 ജോലിക്കാര്‍ സുരക്ഷിതരാണെന്നും ആര്‍ക്കും അപകടമോ പരിക്കോ പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാവിഗേഷന്‍ സ്രോതസ്സുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അല്നവ എക്സ്പ്രസ് എന്ന കപ്പല്‍ റാസ് ഗരീബ് തീരത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയാണ് കുടുങ്ങിയിരിക്കുന്നത്. ചരക്കു കപ്പല്‍ 'നമ്മ ഇന്റര്‍നാഷനല്‍ എന്ന കമ്പനിയുടേതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. Saudi ship title_en: SHIP TRAPPED IN RED SEA
ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സ്വാതന്ത്ര്യദിനം ഒരുമിച്ച് ആഘോഷിച്ച് ദുബായിലെ ബൈക്ക് റൈഡേഴ്സ്
ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സ്വാതന്ത്ര്യദിനം ഒരുമിച്ച് ആഘോഷിച്ച് ദുബായിലെ ബൈക്ക് റൈഡേഴ്സ്ദുബായ്- ദുബായിലെ ബൈക്ക് റൈഡേഴ്സിന്റെ കൂട്ടായ്മ ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ഒരുമിച്ച് ആഘോഷിച്ചു. രാവിലെ ആറോടെ അല്‍ വര്സാനില് എല്ലാവരും ഒത്തുകൂടി. ജന്മനാടുകള്‍ 75 ാം സ്വാതന്ത്ര്യദിനം ഒരുമിച്ച് കൊണ്ടാടുമ്പോള്‍ ആഘോഷവും ഒരുമിച്ചാക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇവര്‍. അന്‍പതിലേറെ ബൈക്കുകളിലായി അറുപതിലേറെ പേര് പങ്കെടുത്തു. യു.എ.ഇയിലെ സിങ്ങ്സ് എം.എന്‍.സിയെന്ന റൈഡേഴ്സ് സംഘടനയാണു പരിപാടി സംഘടിപ്പിച്ചത്. അല്‍ വര്സാനില്നിന്നു തുടങ്ങി അല്‍ ഖുദ്ര വഴിയായിരുന്നു റൈഡ്. പ്രതികൂല കാലാവസ്ഥയും പൊടിക്കാറ്റുമൊന്നും ആഘോഷത്തിന് തടസമായില്ല. ഗതാഗതം തടസ്സപ്പെടുത്താതെ, നിരയൊപ്പിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ കൈമാറി ദുബായ് ലാസ്റ്റ് എക്സിറ്റ് വരെ. പിന്നെ തിരിച്ച് അല്‍ വര്‍സാനിലേക്ക്. അവിടെവച്ച് മധുരം നുകര്‍ന്നു സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി കെങ്കേമമാക്കി. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റൈഡേഴ്സും പാക്കിസ്ഥാന് റൈഡേഴ്സ് ഗ്രൂപ്പും ബ്ലു ഒറിക്സുമാണ് റൈഡില്‍ പങ്കെടുത്തത്. Gulf Independence Day title_en: INDIA-PAK IND DAY CELEBRATED TOGETHER
ഓണത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് തമിഴ്നാട്ടിലെ പൂഷ്പ കൃഷിക്കാര്‍
ഓണമെത്തുന്നതോടെ പൂക്കച്ചവടത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് തമിഴ്നാട്. ഓണത്തപ്പനെ വരവേല്ക്കുവാന് മലയാളികള്‍ ഒരുങ്ങുമ്പോള്‍ പ്രതിക്ഷയോടെ ... Read more
രാഷ്ട്രപിതാവിന്റെ സന്ദർശന ഓർമ്മകളില്‍ ഇലന്തൂർ ഗ്രാമം
നാടെങ്ങും സ്വാതന്ത്ര്യ ദിനത്തിന്റെ 75 ആം വാര്‍ഷികം ആഘോഷിക്കുമ്പോൾ പത്തനംതിട്ടയുടെ സബർമതിയെന്ന് വിശേഷിപ്പിക്കുന്ന ... Read more
പ്രവാസികള്‍ ഒക്ടോബര്‍ 31 നകം തിരിച്ചെത്തണമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി- ആറുമാസത്തിലേറെയായി കുവൈത്തിന് പുറത്ത് കഴിയുന്ന സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ ഒക്ടോബര്‍ 31ന് അകം തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. 2022 മെയ് ഒന്ന് മുതലാണ് ആറ് മാസത്തെ കാലാവധി കണക്കാക്കുകയെന്നും മന്ത്രാലയം അറിയിച്ചു. ആര്‍ട്ടിക്കിള്‍ 18 വിഭാഗത്തില്‍പെട്ട ഇഖാമ കൈവശമുള്ളവര്‍ക്ക് നിയമം കര്‍ശനമാക്കി. മേയ് ഒന്നിനും അതിന് മുമ്പും രാജ്യത്തിന് പുറത്ത് പോയവര്‍ ഒക്ടോബര്‍ 31ന് അകം തിരിച്ചെത്തിയിലെങ്കില്‍ വിസ സ്വമേധയാ റദ്ദാകും. ആശ്രിത വിസയില്‍ കഴിയുന്നവര്‍ക്കും ആറുമാസക്കാലാവധി ഉടന്‍ നിര്‍ബന്ധമാക്കും. വര്‍ഷാവസാനത്തോടെ ഇത് കര്‍ശനമാക്കാനാണ് തീരുമാനം. സ്വയം തൊഴിലിലേര്‍പെടുന്നവര്‍ക്കും ഇത് ബാധകമാക്കുന്ന കാര്യം ആലോചനയിലാണ്. കുവൈത്ത് റസിഡന്‍സി നിയമം അനുസരിച്ച് പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്ത് തുടര്‍ച്ചയായി കഴിയാനുള്ള പരമാവധി കാലാവധി ആറുമാസമാണ്. കോവിഡിനെ തുടര്‍ന്ന് ഇതില്‍ ഇളവ് വരുത്തിയിരുന്നു. Gulf Kuwait title_en: KUWAIT
പ്രളയത്തിന്റെനടുക്കുന്ന ഓര്‍മ്മയ്ക്ക് നാല് വര്‍ഷം
മഹാമാരിയായി പെയ്തിറങ്ങി നാടാകെ പ്രളയകെടുതിയില്‍ മുങ്ങിയ പ്രളയം ഓമ്മയില്‍ ഭീതിയോടെയാണ് എല്ലാവരും ഓര്‍ത്തെടുക്കുന്നത്. ... Read more
സ്വാതന്ത്ര്യം@75: രാജ്യം ത്രിവര്‍ണ ശോഭയില്‍
ആഘോഷനിറവില്‍ ത്രിവര്‍ണം ചൂടി രാജ്യം. സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികം ഇന്ന് നാടെങ്ങും ആഘോഷിക്കുന്നു. ... Read more
കേരളത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന ക്ഷീരകർഷകർക്ക് ഉല്പാദന ബോണസ് നൽകുന്നതിനുവേണ്ടിയുള്ള നടപടികൾ സംസ്ഥാന ... Read more
OICC -ഇൻകാസ് ഖത്തർ, ക്വിറ്റ് ഇന്ത്യാ ദിനമാചരിച്ചു
ദോഹ : OICC -ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാദിനം സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്ത ധീരരക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ചുകൊണ്ട്ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിപാടികൾ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല ഉൽഘാടനം ചെയ്തു.ഭാരതം ശക്തമായ ഒരു ജനാധിപത്യ , മതേതര രാഷ്ട്രമായി രൂപപ്പെടുത്തിയതിലും, ലോകത്തിലെ ഏറ്റവും വലിയജനാധിപത്യ രാഷ്ട്രമായി നിലകൊള്ളുന്നതിലും ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റേയും , അതിന്റെ മൺമറഞ്ഞ സമുന്ന തരായ നേഹക്കളുടെയും thyakojalamaya സ്മരണകൾ സമീർ അനുസ്മരിച്ചു.ക്വിറ്റ് ഇന്ത്യാസമരങ്ങളുടെ ചരിത്രവും , പ്രാധാന്യങ്ങളും വിവരിച്ചുകൊണ്ട് OICC ഗ്ളോബൽ കമ്മിറ്റിയംഗം ജോൺഗിൽബർട്ട് മുഖ്യപ്രഭാഷണം നടത്തി.നാസ്സർ വടക്കേകാട്,ജൂട്ടസ്സ് പോൾ,സിറാജ് പാലൂർ,ഇൻകാസ് യൂത്ത് വിംഗ് പ്രസിഡണ്ട് നദീം,നാസർ കറുകപ്പാടം,അഷറഫ് പി എ നാസ്സർ , കുരുവിള ജോർജ്ജ്, ഷഹീൻ മജീദ് ,അജത്ത് എബ്രഹാം,ഷംസുദ്ദീൻ ഇസ്മയിൽ ,ജോയ് പോൾ,ജിജൊ…
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്: പിന്തുണ നഷ്ടപ്പെട്ട് റിഷി സുനക്; മുന്നേറ്റവുമായി ലിസ് ട്രസ്
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് പിന്തുണയേറുന്നു. കാബിനറ്റ് മന്ത്രിമാരുടെ ... Read more
മികച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
ഖത്തറിലെ വടക്കേകാട് നിവാസികളുടെ കോൺഗ്രസ് അനുകൂല സംഘടനയായ വടക്കേകാട് ഐക്യവേദി വടക്കേകാട് പഞ്ചായത്തിലെ ഉന്നത വിജയം നേടിയ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് ഉപഹാരം നൽകി ആദരിച്ചു.ഐക്യ വേദി സെക്രട്ടറി. എൻ എം ബക്കർ. ട്രഷറർ ഷെമീർ ഏനി കുട്ടി,വൈസ് പ്രസിഡണ്ട് , വി കെ ഫിറോസ് നിർവാഹക സമിതി അംഗങ്ങളായ ഉമ്മർ , ഹസീബ്, ഷെമീൽ, ഷാജി മനയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു..
ഇൻകാസ് മലപ്പുറം ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു
ദോഹ : ഖത്തർ ഓ ഐ സി സി ഇൻകാസ് മലപ്പുറം പുതിയ ജില്ലാ കമ്മിറ്റി കെ പി സി സി യുടെ നിർദ്ദേശ പ്രകാരം .പുനഃസംഘടിപ്പിച്ചതായി സെൻട്രൽകമ്മറ്റി അറിയിച്ചു . . പ്രസിഡന്റ് ആയി പിസി നൗഫൽ കട്ടുപ്പാറ, വൈസ് പ്രസിഡന്റ് ചാന്ദിഷ് , അനീസ് വളപുരം ജനറൽ സെക്രട്ടറി ജാഫർ കമ്പാല ജോയിന്റ് സെക്രട്ടറി നിയാസ് കൈപ്പെങ്ങൽ, ഷെഫീര്‍ നരണിപ്പുഴ, ഹസ്സൻ പൊന്നത്ത് ട്രെഷറർ ഇർഫാൻ പകര എന്നിവരെ തെരെഞ്ഞെടുത്തു
ധനാധിപത്യം, ഇവിഎം, മാധ്യമ ദുരുപയോഗം: ഒരുമിച്ച് പോരാടാന്‍ പ്രതിപക്ഷം
രാഷ്ട്രീയ‑തെരഞ്ഞെടുപ്പ് രംഗത്തെ പണാധിപത്യം, മാധ്യമങ്ങളുടെയും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും ദുരുപയോഗം എന്നിവയ്ക്കെതിരെ ഒന്നിച്ചു ... Read more
ഇൻകാസ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ : രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തി അകാലത്തിൽ വിട്ടുപിരിഞ്ഞ റഹിം റയ്യാന്റെ രണ്ടാം ചരമവാർഷികത്വത്തിന്റെ സ്മരണയിൽ ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 2020ൽ കോവിഡ് സാന്ത്വന പ്രവർത്തനത്തിൽ മുഴകവേ അസുഖം ബാധിച്ച് കോവിഡിന് മുന്നിൽ കീഴടങ്ങുകയായിരുന്നു റഹീം റയ്യാൻ. എച്ച് എം സി, ഏഷ്യൻ മെഡിക്കൽ സെന്റെർ, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ച് നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി.എച്ച് എം സി മാനേജ്മെന്റ് നിർദ്ദേശാനുസരണം ഒ പോസിറ്റീവ്, നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകൾ ഉൾപ്പെട്ട ദാതാക്കൾക്കായാണ് ക്യാമ്പ് നടന്നത്.ക്യാമ്പിന് കോർഡിനേറ്റർ ശിവാനന്ദൻ കൈതേരി, കണ്ണൂർ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഷമീർ മട്ടന്നൂർ, ജനറൽ സെക്രട്ടറി സഞ്ജയ് രവീന്ദ്രൻ, ട്രഷറർ സുബൈർ ആറളം, അബ്ദുൾ റഷീദ്, നിഹാസ് കോടിയേരി, മുബാറക്ക് അബ്ദുൾ അഹദ്, അഭിഷേക് മാവിലായി, സഫീർ കരിയാട്,…
ഓ ഐ സി സി –ഇൻകാസ് കൺവെൻഷൻ സംഘടിപ്പിച്ചു
ദോഹ : ഓ ഐ സി സി -ഇൻകാസ് ഖത്തറിൻറെ പുനസംഘടിപ്പിച്ച ജില്ലാകമ്മിറ്റികളുൾപ്പെടെ ജില്ലാ കമ്മിറ്റികളുടേയും ഭാരവാഹികളുടെയും കൺവെൻഷൻ ഓൾഡ് ഐഡിയൽ ഇൻഡ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല അൺവെൻഷൻ ഉൽഘാടനം ചെയ്തു.OICC ഇൻകാസിന്റെ ഗ്ളോബൽ മെംബർഷിപ്പ് കാമ്പയിന്റെ ഭാഗമായി ഖത്തറിലും ഔദ്യോഗീകമായി അംഗ്വത്വ വിതരണം ഉൽ ഘാടനം ചെയ്തു..നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇൻകാസ് യൂത്ത് വിംഗിന്റെ ഔദ്യോഗീക പ്രഖ്യാപനവും കൺവെൻഷനിൽ വച്ചു നടന്നു.KPCC അദ്ധ്യക്ഷൻ കെ സുധാകരന്റേയും, യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ MLA യുടേയുംആശംസകൾ പ്രസിഡണ്ട് സമീർ ഏറാമല കൺവൻഷനിൽ അറിയിച്ചു. ഫിഫ 2022 ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്നഖത്തറിന് ഇൻകാസ് പ്രവർത്തകർ നിറഞ്ഞ ഹർഷാരവങ്ങളോടെ ആശംസകളും അഭിവാദ്യങ്ങളും കൺവൻഷനിൽ നേർന്നു.ലോക കപ്പ് ഫുട്ബാളിനൊടനുബന്ധിച്ചു നടക്കുന്ന പരിപാടികളിൽ വൊളന്റീയർമാരായി പങ്കെടുക്കാൻ തെരെഞ്ഞെടുക്കപ്പെട്ട ഇൻകാസ് അംഗങ്ങളെ കൺവൻഷനിൽ അഭിനന്ദിച്ചു.ജോൺഗിൽബർട്ട്, നാസ്സർ വടക്കേകാട്, സിറാജ്…
വജ്രജൂബിലിയിലും ഇന്ത്യന്‍ സാമ്പത്തിക നില പിന്നിലേക്ക്
സ്വാതന്ത്ര്യത്തിനു ശേഷം സാമ്പത്തികമുൾപ്പെടെയുള്ള രംഗങ്ങളിൽ പുരോഗതി കെെവരിച്ചെങ്കിലും ഒരു വികസിത സമൂഹമായി മാറാൻ ... Read more
ശിവസേനയെ പിളർത്തി തങ്ങളോടൊപ്പം ചേർന്ന ഏകനാഥ് ഷിൻഡെയെ നോക്കുകുത്തിയാക്കി മഹാരാഷ്ട്ര മന്ത്രിസഭയിൽ പ്രധാന ... Read more
ഇന്ത്യന്‍ കറന്‍സി 75 വര്‍ഷംകൊണ്ട് ഇടിഞ്ഞത് 75 രൂപയിലധികം
സ്വാതന്ത്ര്യ ലബ്ധിയില്‍ ഡോളറിനെതിരെ നാല് എന്ന മൂല്യമുണ്ടായിരുന്ന ഇന്ത്യന്‍ കറന്‍സി 75 വര്‍ഷത്തിനിപ്പുറം ... Read more
ലുലു മാള്‍ നറുക്കെടുപ്പില്‍ തമിഴ്നാട്ടുകാരിക്ക് പത്ത് ലക്ഷം ദിര്‍ഹം
അബുദാബി- ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാള്‍ മില്യണയര്‍ കാമ്പയിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിക്ക് പത്ത് ലക്ഷം ദിര്‍ഹം ( 2,16,79,737 രൂപ) സമ്മാനം. ലുലു മാളില്‍നിന്ന് വാങ്ങിയ 80 കൂപ്പണുകളിലൊന്നിനാമ് തമിഴ്നാട് സ്വദേശനി സെല്‍വറാണി ഡാനിയല്‍ ജോസഫിന് സമ്മാനം. കഴിഞ്ഞ 14 വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം യു.എ.ഇയില്‍ കഴിയുന്ന സെല്‍വറാണി ഷോപ്പിംഗിന് എപ്പോഴും തെരഞ്ഞെടുക്കാറുള്ളത് ലുലുവാണ്. വെക്കേഷനായി തമിഴ്നാട്ടിലെ സ്വദേശത്തുള്ള സെല്വറാണിക്കുവേണ്ടി ഭര്‍ത്താവ് അരുള്‍ശേഖര്‍ ആന്റണിസാമി സമ്മാനം ഏറ്റുവാങ്ങി. സമ്മാനത്തക മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നും പ്ലസ് ടുവിന് പഠിക്കുന്ന മകളെ ഡോക്ടറാക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂത്ത മകന് തമിഴ്നാട്ടില്‍ എന്ജിനീറിംഗിനു പഠിക്കുകയാണ്. Gulf Lulu Mall title_en: Indian woman won LuLu Mall Millionaire draw